ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- വിമാനയാത്രയുടെ മധ്യത്തിൽ വച്ച് ഡോർ തുറക്കാൻ ശ്രമിച്ച യാത്രക്കാരിയെ ജീവിതാന്ത്യം വരെ ഫ്ലൈറ്റിൽ യാത്ര ചെയ്യുന്നതിൽ നിന്ന് വിലക്കും 5000 പൗണ്ട് ഫൈനും ഏർപ്പെടുത്തിയിരിക്കുകയാണ് ജെറ്റ് 2. വെസ്റ്റ് യോർക്ക്ക്ഷെയറിലെ ബ്രാഡ്ഫോർഡിൽ നിന്നുള്ള കാതറിൻ ബുഷിനാണ് അച്ചടക്കനടപടി നേരിട്ടിരിക്കുന്നത് . മാഞ്ചസ്റ്ററിൽ നിന്നും ടർക്കിയിലേക്കുള്ള ഫ്ലൈറ്റിൽ ആയിരുന്നു ഈ സംഭവം. കാതറിൻ പ്ലെയിനിൽ ഉണ്ടാക്കിയ പ്രശ്നങ്ങൾ മൂലം പ്ലെയിൻ വിയന്നയിൽ നിർത്തേണ്ടതായി വന്നു. അതിനുശേഷം പോലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഫ്ലൈറ്റിലെ സ്റ്റാഫുകളോടും മറ്റ് യാത്രക്കാരോടുമെല്ലാം ഇവർ അപമര്യാദയായി ശബ്ദമുയർത്തി സംസാരിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
പല്ലുകളുടെ വൈറ്റ്നിങ് പ്രക്രിയയുടെ ഭാഗമായുള്ള സിർക്കോണിയം ട്രീറ്റ്മെന്റിനായാണ് ഇവർ യാത്ര ചെയ്തത് എന്നാണ് പ്രാഥമിക നിഗമനം. കോസ്മെറ്റിക് സർജറിക്കായി താൻ ശേഖരിച്ചുവെച്ച 3000 പൗണ്ട് തുകയുമായി യാത്ര ചെയ്യുകയാണെന്ന് കാതറിൻ തന്നോട് പറഞ്ഞതായി മറ്റൊരു യാത്രക്കാരി വ്യക്തമാക്കി. മറ്റ് യാത്രക്കാരോട് വളരെ ഉച്ചത്തിൽ ശബ്ദമുയർത്തി ഇവർ സംസാരിച്ചതായും ഇത് എല്ലാവർക്കും അരോചകമായി തീർന്നതായും സ്റ്റാഫുകൾ വ്യക്തമാക്കി. മറ്റൊരു യാത്രക്കാരൻെറ മുഖത്ത് കാതറിൻ അടിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇതിനെ തുടർന്നാണ് കാതറിനെ ഫ്ലൈറ്റിൽ നിന്നും പുറത്താക്കാനുള്ള തീരുമാനം അധികൃതർ കൈക്കൊണ്ടത്. പിന്നീട് സൈക്യാട്രിക് ആശുപത്രിയിലേക്ക് മാറ്റിയതായാണ് റിപ്പോർട്ടുകൾ.
Leave a Reply