ന്യൂസ് ഡെസ്ക്, മലയാളം യുകെ
മിസൈൽ പരീക്ഷണങ്ങളിൽ ബ്രിട്ടന് കനത്ത തിരിച്ചടി. മിസൈൽ പരീക്ഷണം തുടർച്ചയായ രണ്ടാം വട്ടവും പരാജയപ്പെട്ടതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഇതിനു മുമ്പ് 2016 ലെ പരീക്ഷണവും പരാജയമടഞ്ഞിരുന്നു. ഏകദേശം 17 മില്യൺ പൗണ്ടാണ് ഒരു മിസൈൽ നിർമ്മാണത്തിന്റെ ചിലവ്.

2012 -ലാണ് ഈ ഇനത്തിൽപ്പെട്ട മിസൈലിൻ്റെ വിജയകരമായ പരീക്ഷണം യുകെ അവസാനമായി നടത്തിയത്. പ്രധാനമായും ആണവായുധങ്ങൾ വഹിക്കാനായി രൂപകൽപ്പന ചെയ്യപ്പെട്ടിട്ടുള്ള മിസൈലാണ് ട്രൈസന്റ്’ അതുകൊണ്ട് തന്നെ പരീക്ഷണം പരാജയമായത് യുകെയുടെ പ്രതിരോധ സംവിധാനത്തെ സംബന്ധിച്ച് വളരെ നിർണായകമാണെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

മിസൈലിന്റെ ബൂസ്റ്റർ റോക്കറ്റുകൾ തകരാറിലാവുകയും വിക്ഷേപണ സ്ഥലത്തിന് സമീപമുള്ള കടലിൽ പതിക്കുകയും ചെയ്തതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ട്രൈസന്റ് മിസൈൽ പരീക്ഷണത്തിലെ പരാജയം യു കെയ്ക്ക് ഒപ്പം യുഎസിനും നാണക്കേട് ഉണ്ടാക്കുന്ന സംഭവമായാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ ട്രൈസന്റ് അന്തർവാഹിനികളിലും മിസൈലുകളിലും തനിക്ക് തികച്ചും ആത്മവിശ്വാസമുണ്ടെന്ന് പ്രതിരോധ സെക്രട്ടറി ഗ്രാൻറ് ഷാപ്സ് പറഞ്ഞു
	
		

      
      



              
              
              




            
Leave a Reply