ന്യൂസ് ഡെസ്ക്, മലയാളം യുകെ

അനധികൃത കുടിയേറ്റം തടയാനായി കടുത്ത നടപടികൾ സ്വീകരിച്ചിട്ടും ഫലപ്രദമാകുന്നില്ലെന്ന ആശങ്കപ്പെടുത്തുന്ന റിപ്പോർട്ടുകൾ ആണ് പുറത്തു വരുന്നത്. ഭാഗ്യം പരീക്ഷിക്കാൻ ജീവൻ പണയപ്പെടുത്തി ഇംഗ്ലീഷ് ചാനൽ കടക്കാൻ ശ്രമിക്കുന്ന നിരവധി പേരാണ് മരണത്തിന് കീഴടങ്ങുന്നത്. ഞായറാഴ്ച രാവിലെ ഒരു ചെറിയ ബോട്ടിൽ ഇംഗ്ലീഷ് ചാനൽ കടക്കാൻ ശ്രമിച്ച മൂന്ന് പേർ മരിച്ചതായി ഫ്രഞ്ച് തീരസംരക്ഷണ സേന അറിയിച്ചു. ഇന്നലെ ഞായറാഴ്ച പ്രാദേശിക സമയം 6- ന് കാലെയ്‌സിനടുത്തുള്ള സംഗാട്ടെ തീരത്ത് നിന്ന് ബോട്ടിൽ പുറപ്പെട്ടവരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


ചാനൽ മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് മരിച്ച മൂന്നുപേരുടെ മൃതദേഹം ഹെലികോപ്റ്റർ ഉപയോഗിച്ച് വെള്ളത്തിൽ നിന്ന് വീണ്ടെടുത്തു. അപകടത്തെ തുടർന്ന് 45 പേർക്ക് ചികിത്സ നൽകിയതായും പലർക്കും ഹൈപ്പോതെർമിയ ബാധിച്ചിട്ടുണ്ടന്നുമാണ് റിപ്പോർട്ടുകൾ . ഇതിൽ 4 പേരുടെ നില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.


ചെറു ബോട്ടുകളിലായി ചാനൽ ക്രോസ് ചെയ്ത ആളുകളുടെ എണ്ണത്തിൽ വൻവർദ്ധനവ് ഉണ്ടായ വർഷമാണ് 2024 എന്നാണ് കണക്കുകൾ കാണിക്കുന്നത്. യുകെയിലേയ്ക്ക് ആളുകളെ അനധികൃതമായി കുടിയേറ്റത്തിന് സഹായിക്കുന്ന മാഫിയ സംഘങ്ങൾ തഴച്ചു വളരുകയാണെന്ന് ബോർഡർ സെക്യൂരിറ്റി മിനിസ്റ്റർ ഡാം ആഞ്ചല ഈഗിൾ പറഞ്ഞു. ഈ സംഘങ്ങളെ തകർക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും ഇതിനായി ഫ്രഞ്ച് അതിർത്തി സുരക്ഷാസേനയ്ക്ക് എല്ലാവിധ പിന്തുണയും നൽകുമെന്നും അവർ പറഞ്ഞു . രക്ഷപ്പെട്ട മറ്റുള്ളവർക്കായി കടലിൽ തിരച്ചിൽ തുടരുകയാണെന്ന് ഫ്രഞ്ച് തീരസംരക്ഷണ സേന അറിയിച്ചു. ഈ വർഷം ഇതുവരെ 36,000 – ത്തിലധികം ആളുകൾ ചെറു ബോട്ടുകളിലായി ചാനൽ മുറിച്ച് കടന്നതായാണ് ഔദ്യോഗിക കണക്കുകൾ കാണിക്കുന്നത്. ഈ വർഷം അനധികൃത കുടിയേറ്റം നടത്താൻ ശ്രമിച്ച് 77 പേർ മരിച്ചതായി ചാനൽ മുറിച്ചുകടക്കുമ്പോൾ മരിക്കുന്നവരുടെ എണ്ണം നിരീക്ഷിക്കുന്ന യുഎൻ ഏജൻസിയായ ഇൻ്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ (ഐഒഎം) അറിയിച്ചു.