ന്യൂസ് ഡെസ്ക്, മലയാളം യുകെ

എൻ എച്ച് എസിനെ കാത്തിരിക്കുന്നത് സമര പാരമ്പരകളാണെന്ന സൂചനകൾ പുറത്തുവന്നു. റെസിഡന്റ് ഡോക്ടർമാർ പ്രഖ്യാപിച്ച പുതിയ പണിമുടക്കുകൾ നേഴ്സുമാർ ഉൾപ്പെടെയുള്ള മറ്റ് എൻഎച്ച്എസ് ജീവനക്കാരെ ശമ്പളത്തിനായുള്ള വ്യാവസായിക നടപടികളിലേക്ക് പോകാൻ പ്രേരിപ്പിക്കുമെന്ന് ആരോഗ്യ സേവന മേധാവികൾ ഭയപ്പെടുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . 90% പേരും അനുകൂലമായി വോട്ട് ചെയ്തതിനെ തുടർന്ന് 29% ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് ജനുവരി വരെ പണിമുടക്ക് നടത്തുമെന്ന് ആണ് ഇംഗ്ലണ്ടിലെ റെസിഡന്റ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


ലേബർ സർക്കാർ അധികാരത്തിലെത്തുന്നതിന് തൊട്ടുമുൻപ് ജൂലൈ 2 നായിരുന്നു ജൂനിയർ ഡോക്ടർമാരുടെ വോക്കൗട്ടുകൾ അവസാനമായി നടന്നത്. ജൂനിയർ ഡോക്ടർമാരുടെ പണിമുടക്ക് എൻഎച്ച്എസിൻ്റെ താളം തെറ്റിക്കുമെന്ന് ഉറപ്പാണ്. ഇതിനിടയ്ക്ക്‌ പണിമുടക്കുകൾ സംബന്ധിച്ച് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗും ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷനും (BMA) തമ്മിൽ തർക്കമുണ്ടന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട് . പണിമുടക്ക് ലക്ഷകണക്കിന് അപ്പോയ്‌മെന്റുകൾ മുടങ്ങാൻ കാരണമാകുമെന്ന് എൻ എച്ച് എസ് മേധാവികൾ മുന്നറിയിപ്പ് നൽകി .


ബിഎംഎയും എൻഎച്ച്എസ് മേധാവികളുമായി നടത്തിയ ചർച്ച അഭിപ്രായ ഭിന്നത കൂട്ടിയതായുള്ള റിപ്പോർട്ടുകളും പുറത്തു വന്നു . 2025-26 വർഷത്തേയ്ക്ക് സർക്കാർ നൽകിയ 5.4% വർദ്ധനവിന് പകരമായി ഒരു പുതിയ ശമ്പള കരാർ ഉടൻ ചർച്ച ചെയ്യാൻ ബിഎംഎ ആരോഗ്യ സെക്രട്ടറിയോട് ആവശ്യപ്പെട്ടു. എന്നാൽ ശമ്പള വർധനവിൽ ചർച്ചകൾ പുനരാരംഭിക്കില്ലെന്ന് അദ്ദേഹം ഉറച്ചുനിൽക്കുകയാണ് . സർക്കാരിന് ഇതിൽ കൂടുതൽ ഉദാരമതിയാകാൻ കഴിയില്ലെന്നാണ് മന്ത്രിയുടെ നിലപാട് . രോഗികളെ ദോഷകരമായി ബാധിക്കുകയും എൻഎച്ച്എസിൽ സർക്കാർ നടത്തുന്ന എല്ലാ പുരോഗതിക്കും തിരിച്ചടിയാകുകയും ചെയ്യുന്ന പണിമുടക്ക് നടപടി നിരാശാജനകമാണെന്ന് വെസ് സ്ട്രീറ്റിംഗ് പറഞ്ഞു.