ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലീഷ് ചാനൽ കടന്നുള്ള അനധികൃത കുടിയേറ്റം ബ്രിട്ടനുണ്ടാക്കുന്ന തലവേദന ചില്ലറയല്ല. ഈ വിഷയത്തിൽ ഫ്രാൻസുമായി ദീർഘകാല കരാർ ഏർപ്പെടാനുള്ള സാധ്യതകളാണ് തെളിഞ്ഞു വന്നിരിക്കുന്നത്. യുകെയും ഫ്രാൻസും ചെറിയ ബോട്ട് ക്രോസിംഗുകൾ നിർത്തുന്നതിനായുള്ള ഉടമ്പടിയിൽ ഒപ്പുവെക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. 2008 നു ശേഷം ആദ്യമായാണ് ഫ്രഞ്ച് രാഷ്ട്ര തലവൻ യുകെ സന്ദർശിക്കുന്നത് . ക്രോണിന്റെ മൂന്ന് ദിവസത്തെ സന്ദർശന അനധികൃത കുടിയേറ്റവുമായി ബന്ധപ്പെട്ട കരാർ അന്തിമമാക്കുമെന്നാണ് ഡൗണിംഗ് സ്ട്രീറ്റ് പ്രതീക്ഷിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


പുതിയ കരാറിന്റെ ഭാഗമായി ഫ്രഞ്ച് പോലീസിന് കൂടുതൽ അധികാരങ്ങൾ കൈമാറും. ചർച്ചകൾക്ക് മുന്നോടിയായി യുകെ പാർലമെന്റിൽ സംസാരിച്ച മാക്രോൺ ഇരു രാജ്യങ്ങളും തങ്ങളുടെ സംയുക്ത ശ്രമങ്ങൾ കൂടുതൽ ശക്തമാക്കുകയാണ് എന്ന് പറഞ്ഞു. എന്നാൽ ശാശ്വതവും ഫലപ്രദവുമായ ഒരു പരിഹാരം ഉറപ്പാക്കുന്നതിന് യൂറോപ്യൻ യൂണിയൻ പിന്തുണ അനിവാര്യമാണെന്ന് അദ്ദേഹം മുന്നറിയിപ്പ്. യുകെയിൽ കുടുംബ ബന്ധമുള്ള അഭയാർത്ഥികളെ സ്വീകരിക്കുന്നതിന് പകരമായി ചെറിയ ബോട്ടുകളിൽ എത്തുന്ന കുടിയേറ്റക്കാരെ ഫ്രാൻസിലേക്ക് തിരിച്ചയക്കാൻ പുതിയ കരാർ ബ്രിട്ടന് സഹായകമാവും.


ഈ വർഷത്തെ ആദ്യപകുതിയിൽ ഇംഗ്ലീഷ് ചാനൽ കടന്ന് എത്തുന്ന കുടിയേറ്റക്കാരുടെ എണ്ണത്തിൽ വൻവർദ്ധനവ് ഉണ്ടായതായുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു. കഴിഞ്ഞ 6 മാസത്തിനിടെ ചെറു ബോട്ടുകളിൽ ഏകദേശം 20000 പേരാണ് യുകെയിൽ എത്തിയത് . 2024 ലെ ആദ്യ ആറു മാസവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 48 ശതമാനം വർദ്ധനവാണ്. ജൂൺ 29, 30 തീയതികളിൽ മാത്രം ഏകദേശം 1500 ആളുകളാണ് യുകെയിൽ അനധികൃതമായി എത്തിയത്. കാലാവസ്ഥ അനുകൂലമാകുന്നതും കൂടുതൽ മനുഷ്യ കള്ളക്കടത്തുകാർ സജീവമാകുന്നതുമാണ് അനധികൃത കുടിയേറ്റത്തിന്റെ വർദ്ധനവിന് കാരണമാകുന്നതെന്നാണ് സർക്കാർ പക്ഷം. മനുഷ്യ കടത്തുകാർക്കെതിരെ ഭീകരവിരുദ്ധ നിയമം പ്രയോഗിക്കുന്നതിനുള്ള നിയമ നിർമ്മാണവുമായി ലേബർ സർക്കാർ മുന്നോട്ടു പോകുകയാണ്.