ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ ബസിൽ 14 വയസ്സുള്ള കെലിയൻ ബൊക്കാസയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ 16 വയസ്സുകാരായ രണ്ട് ആൺകുട്ടികളെ 15 വർഷവും 10 മാസവും തടവ് ശിക്ഷ വിധിച്ചു. ജനുവരി 7 ന് സൗത്ത് ഈസ്റ്റ് ലണ്ടനിലെ വൂൾവിച്ചിൽ പകൽ സമയത്താണ് മനുഷ്യ മന:സാക്ഷിയെ പിടിച്ചുലയ്ക്കുന്ന ക്രൂരകൃത്യം നടന്നത്. യുവജന നീതി അപ്പോയിന്റ്മെന്റിനായി പോകുന്നതിനിടെ കെലിയൻ റൂട്ട് 472 ബസിന്റെ മുകൾ ഡെക്കിൽ വെച്ച് അക്രമിക്കപ്പെടുകയായിരുന്നു.
ഉച്ചയ്ക്ക് 2 മണിക്ക് ബസിൽ കയറുന്ന സിസിടിവിയിൽ കുട്ടി അരയിൽ ഒരു കത്തിയുമായി നിൽക്കുന്നതായി നിൽക്കുന്നത് കാണാം. എന്നാൽ ഇത് കെലിയൻ ആക്രമണത്തെ പ്രതിരോധിക്കാൻ ഉപയോഗിച്ചിരുന്നില്ല. ഏകദേശം 20 മിനിറ്റിനുശേഷം, വസ്ത്രത്തിൽ ഒളിപ്പിച്ച വാളുകളുമായി രണ്ട് കൗമാരക്കാർ ബസിൽ കയറി. ഒന്നും പറയാതെ ഇവർ കെലിയനെ വളഞ്ഞ് 14 സെക്കൻഡിനുള്ളിൽ 27 തവണ കുത്തുകയായിരുന്നു. തന്റെ സ്കൂൾ ബാഗ് ഉപയോഗിച്ച് ആക്രമണത്തെ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല. ഉടൻ തന്നെ പോലീസും വൈദ്യ സഹായവും എത്തിയെങ്കിലും കെലിയൻ സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു.
കെലിയൻ ബൊക്കാസയുടെ മരണം, കത്തിക്കുത്ത് കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനും യുവാക്കൾക്കിടയിൽ വർദ്ധിച്ച് വരുന്ന കുറ്റകൃത്യങ്ങൾക്കെതിരെ നടപടികൾ സ്വീകരിക്കേണ്ടതിന്റെ അടിയന്തിര ആവശ്യകതയെ വീണ്ടും ഉയർത്തിക്കാട്ടുന്നു. ആയുധങ്ങൾ കൗമാരക്കാരുടെ കൈകളിൽ എത്തുമ്പോഴുള്ള വിനാശകരമായ പ്രത്യാഘാതങ്ങളുടെ ഒരു ഓർമ്മപ്പെടുത്തലാണ് ഈ കേസ്.
Leave a Reply