പുണെ: സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ച ‘സ്ത്രീയെ ഗർഭം ധരിപ്പിക്കാനുള്ള ജോലി’ എന്ന വ്യാജപരസ്യം വിശ്വസിച്ച 44 കാരനായ കരാറുകാരന് നഷ്ടമായത് 11 ലക്ഷം രൂപ. “അമ്മയാകാനായി പുരുഷനെ തേടുന്നു, പ്രതിഫലമായി 25 ലക്ഷം രൂപ നൽകും” എന്നായിരുന്നു പരസ്യത്തിൽ നൽകിയ വാഗ്ദാനം. വീഡിയോയിലൂടെ ‘ജാതിയോ നിറമോ പ്രശ്നമല്ല’ എന്നുപറഞ്ഞ സ്ത്രീയുടെ സന്ദേശം വിശ്വസിച്ച് യുവാവ് നൽകിയ നമ്പറിൽ ബന്ധപ്പെട്ടു.
‘ജോലിക്ക് രജിസ്റ്റർ ചെയ്യണം’ എന്ന പേരിൽ തട്ടിപ്പുകാർ പലതവണകളായി രജിസ്ട്രേഷൻ ഫീസ്, ജിഎസ്ടി, ടിഡിഎസ് തുടങ്ങിയ പേരിൽ പണം വാങ്ങി. ഒന്നരമാസത്തിനിടെ 11 ലക്ഷത്തോളം രൂപ അയച്ച ശേഷം ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ഫോൺ ബ്ലോക്ക് ചെയ്തതോടെ യുവാവ് വലയിലായെന്ന് തിരിച്ചറിഞ്ഞു.
മാഹിയിലും നേരത്തെ സമാനമായ രീതിയിൽ തട്ടിപ്പുകാർ പ്രവർത്തിച്ചിരുന്നു. “സ്ത്രീയെ ഗർഭം ധരിപ്പിക്കാനുള്ള ജോലി” വാഗ്ദാനം ചെയ്ത് ലോഡ്ജ് ജീവനക്കാരനായ നേപ്പാൾ സ്വദേശിയിൽ നിന്നാണ് അന്ന് അരലക്ഷം രൂപ തട്ടിയെടുത്തത്. പോലീസ് ഇരു സംഭവങ്ങളിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 
	 
		

 
      
      



 
               
               
              




 
            
Leave a Reply