ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ലണ്ടൻ: മാംസം ഭക്ഷിക്കുന്ന രോഗത്തെക്കുറിച്ച് അവബോധം വളർത്താൻ നടപടികളുമായി ആരോഗ്യ വകുപ്പ്. ചാർലി ചാറ്റർട്ടൺ(27) എന്ന യുവതിയുടെ കേസ് പുറത്ത് വന്നതിന് പിന്നാലെയാണ് നടപടി. ഏപ്രിൽ 22 ന് ചാർലി കോൾചെസ്റ്ററിൽ മകൾ അലെസിയയ്ക്ക് ജന്മം നൽകി. യാതൊരുവിധ സങ്കീർണതകളും ഇല്ലാതെ ആയിരുന്നു പ്രസവം. എന്നാൽ ഇതിനു ശേഷം വയറ്റിൽ ചെറിയ കുരുക്കൾ ഉണ്ടായതിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ. നെക്രോടൈസിംഗ് ഫാസിയൈറ്റിസ് എന്ന അവസ്ഥയാണ് ഇത്. ശരീരത്തിനുള്ളിൽ മാംസം ഭക്ഷിക്കുന്ന രോഗവസ്ഥയാണ് ഇത്. അത് ചുണങ്ങ് രൂപത്തിൽ ഉണ്ടാകുന്ന എന്നുള്ളതേ ഉള്ളു. തുടർന്ന് രോഗത്തെ അതിജീവിക്കാൻ ചാർലിക്ക് കഴിയില്ലെന്നാണ് മെഡിക്കൽ ലോകം വിധിയെഴുതിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇതിനോടൊപ്പം കടുത്ത പനിയും ഉണ്ടായിരുന്നു. തുടർന്നാണ് അടിയന്തിരമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിരന്തരമായി നടത്തിയ പരിശോധനകൾക്ക് ഒടുവിലാണ് രോഗനിർണയം നടത്തിയത്. അബോധാവസ്ഥയിലേക്ക് മാറ്റപ്പെടുന്ന ഈ രോഗം, ശരീരത്തിനും ആരോഗ്യത്തിനും ഒരുപോലെ വെല്ലുവിളി സൃഷ്ടിക്കുന്നതാണ്. മാംസം ഭക്ഷിക്കുന്ന ബാക്ടീരിയകൾ പടരുന്നത് തടയാൻ അടിയന്തിരമായി നിർജ്ജീവമായ കോശങ്ങൾ നീക്കം ചെയ്യാൻ ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടർമാർ പറഞ്ഞു. അതിന്റെ അടിസ്ഥാനത്തിലാണ് സർജറി നടന്നത്.

യുകെയിൽ ഓരോ വർഷവും ഇത്തരത്തിൽ 500 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. അണുബാധ ത്വക്കിന് താഴെയുള്ള ടിഷ്യുവിനെ ബാധിക്കുന്നു, പെട്ടെന്ന് ചികിത്സിച്ചില്ലെങ്കിൽ ഈ ചെറിയ മുറിവ് ജീവന് ഭീഷണിയാകാം. ആദ്യകാല ഇൻഫ്ലുവൻസ പോലുള്ള ലക്ഷണങ്ങൾ ശരീരത്തിലുടനീളം വ്യാപിക്കുന്നതിനും സാധ്യതയുണ്ട്. ക്രമേണ ചുണങ്ങ്, ഛർദ്ദി, വീക്കം എന്നിവയായി വികസിക്കും. ചിലപ്പോൾ രക്തത്തിലേക്ക് വ്യാപിക്കാനും സാധ്യതയുണ്ട്.