ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: കൊലപാതകിയെ വെളിച്ചത്ത് കൊണ്ടുവരാൻ സഹായിച്ച് ആമസോൺ ഉപകരണം അലക്സ. ഭാര്യയെ കഴുത്ത് ഞെരിച്ച് കൊല്ലുന്ന സമയത്ത് ശബ്ദം റെക്കോർഡ് ചെയ്താണ് അലക്സാ അന്വേഷണ സംഘത്തെ സഹായിച്ചത്.കഴിഞ്ഞ വർഷം ഒക്ടോബറിൽ ഡാനിയൽ വൈറ്റ് (36) തന്റെ ഭാര്യ ആൻജി വൈറ്റിന്റെ പൂട്ടിയിട്ടിരുന്ന കിടപ്പുമുറിയുടെ വാതിൽ ചവിട്ടിത്തുറന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിലാണ് നിർണായക ഇടപെടൽ. ഇതോടെ പ്രതിക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തുടർന്ന് വെയിൽസിലെ സ്വാൻസീയിലുള്ള വീട്ടിൽ നിന്ന് ഭാര്യയുടെ കാറിൽ ഓടി രക്ഷപ്പെടുകയും മണിക്കൂറുകൾക്ക് ശേഷം പോലീസിനെ ഫോണിൽ യുവതിയെ കൊലപ്പെടുത്തിയതായി സമ്മതിക്കുകയും ചെയ്തു. കൊലപാതക സമയത്ത് അലക്സ റെക്കോർഡ് ചെയ്ത വൈറ്റിന്റെ ശബ്ദ കമാൻഡുകൾ ഡിറ്റക്ടീവുകൾ കണ്ടെത്തി. പുലർച്ചെ മിസിസ് വൈറ്റിനെ കൊലപ്പെടുത്തിയ സമയത്ത് ശബ്ദം റെക്കോഡ് ചെയ്യുകയായിരുന്നു. പുലർച്ചെ 3.03 നായിരുന്നു സംഭവം. ആദ്യം ഭാര്യയെ ആക്രമിച്ചു വീഴ്ത്തിയ പ്രതി കഴുത്ത് ഞെരിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു. തുടർന്ന് കത്തിയെടുക്കാൻ താഴേക്ക് പോയ പ്രതി തിരിച്ചെത്തിയാണ് കൃത്യം നിർവഹിച്ചത്. ആ സമയത്തുള്ള എല്ലാ ശബ്ദങ്ങളും അലക്സാ റെക്കോർഡ് ചെയ്യുകയായിരുന്നു.

സംഭവത്തെ തുടർന്ന് ഓഫീസർമാർ പ്ലാസ്‌മാർലിലെ ഇഡ്രിസ് ടെറസിലുള്ള അവരുടെ വീട്ടിലേക്കാണ് ആദ്യം പോയത്. മുൻവശത്തെ വാതിൽ തുറന്നിട്ട നിലയിൽ ആയിരുന്നു. വൈറ്റിന്റെ മൃതദേഹം അവളുടെ കിടപ്പുമുറിയിലാണ് കണ്ടെത്തിയത്. കേസിൽ സ്വാൻസി ക്രൗൺ കോടതി വാദം കേൾക്കുകയാണ്. മുൻപും സമാനമായ കേസുകളിൽ ഇയാൾ പ്രതിയായിട്ടുണ്ട്. കൊലപാതകം നടക്കുമ്പോൾ, ബലാത്സംഗത്തിനും ആക്രമണത്തിനും 10 വർഷം ശിക്ഷ ലഭിച്ചതിനു ശേഷമുള്ള സമയമായിരുന്നു.