ലിവർപൂളിൽ എഫ്സിയുടെ വിജയം ആഘോഷിക്കാൻ ഒത്തുകൂടിയ ആരാധകരുടെ ഇടയിലേയ്ക്ക് കാർ ഓടിച്ചു കയറ്റി അപകടം ഉണ്ടായ സംഭവത്തിൽ കൊലപാതക കുറ്റം ചുമത്തി ഒരാളെ അറസ്റ്റ് ചെയ്തു. ലിവർപൂൾ നഗരമധ്യത്തിൽ ഉണ്ടായ അപകടത്തെ തുടർന്ന് 50 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നഗരത്തിലെ വെസ്റ്റ് ഡെർബി പ്രദേശത്ത് നിന്നുള്ള 53 വയസ്സുള്ള ആളെ ആണ് അപകടകരമായ ഡ്രൈവിംഗ്, മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി കസ്റ്റഡിയിലെടുത്തതായി പോലീസ് പറഞ്ഞു.
സംഭവത്തെത്തുടർന്ന് 65 പേർ മരിച്ചതായി സ്ഥിരീകരിച്ചതായി ഡിറ്റക്ടീവ് ചീഫ് സൂപ്രണ്ട് കരൺ ജൗണ്ട്രിൽ പറഞ്ഞു. പരിക്കേറ്റവരിൽ 11 പേർ ആശുപത്രിയിൽ തുടരുകയാണ് . ഇത്തരത്തിലുള്ള ഒരു സംഭവം നടക്കുമെന്ന് സൂചന നൽകുന്ന ഒരു ഇന്റലിജൻസും ലഭിച്ചിരുന്നില്ലെന്നും ഞങ്ങൾ മുമ്പ് പറഞ്ഞതുപോലെ, സംഭവം തീവ്രവാദമായി കണക്കാക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. സംഭവത്തെ കുറിച്ച് വിവരങ്ങൾ ഉള്ള ആരും ഇത് ഓൺലൈനിൽ പങ്കിടുന്നത് ഒഴിവാക്കണമെന്നും പകരം വിവരങ്ങൾ പോലീസിന് കൈമാറണമെന്നും സേന ആവശ്യപ്പെട്ടു.
ചെറിയ പരുക്കുകൾ മാത്രം പറ്റിയ 20 പേരെ സംഭവസ്ഥലത്ത് പ്രാഥമിക ശുശ്രൂഷകൾ നൽകി വിട്ടയച്ചു. സംഭവത്തെ ഭീകരതയുമായി ബന്ധപ്പെട്ടതായി കണക്കാക്കുന്നില്ലെന്ന് അസിസ്റ്റന്റ് ചീഫ് കോൺസ്റ്റബിൾ ജെന്നി സിംസ് ഒരു വാർത്താ സമ്മേളനത്തിൽ ഊന്നി പറഞ്ഞു. ലിവർപൂളിൽ തന്നെയുള്ള 53 വയസ്സുള്ള വെളുത്ത വംശജനായ ബ്രിട്ടീഷുകാരനാണ് പ്രതി. സംഭവത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ ഊഹാപോഹങ്ങൾ നടത്തുകയോ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് പോലീസ് പറഞ്ഞു.
Leave a Reply