ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

കാന്റർബറി : സ്കൂളിൽ നിരന്തരമായി മാനസിക പീഡനം നേരിടേണ്ടിവന്നതിൽ മനംനൊന്താണ് കാന്റർബറിയിലെ ഓർച്ചാർഡ് സ്കൂളിലെ കാലെബ് ഹിൽസ് എന്ന കുട്ടിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.

സ്കൂളിൽ ഇതിനെപ്പറ്റി പരാതിപ്പെട്ടിരുന്ന കുട്ടിയോട് വംശ വെറിക്കെതിരെ പിടിച്ചുനിൽക്കാനുള്ള സഹിഷ്ണുത പുലർത്തണമെന്നാണ് അധ്യാപകർ ഉപദേശിച്ചിരുന്നത്. കാലെബ് പഠിച്ചിരുന്ന രണ്ട് വർഷത്തിനുള്ളിൽ ഏകദേശം ഇരുന്നൂറോളം ഇത്തരത്തിലുള്ള കേസുകൾ കാന്റർബറിയിലെ ഓർച്ചാർഡ് സ്കൂളിൽ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കുട്ടിയുടെ മാതാവ് ടൈലർ ഹിൽസിന്റെ പരാതിയെതുടർന്ന് കുട്ടിക്ക് വിദൂരവിദ്യാഭ്യാസം ഏർപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ. കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത പ്രകടമായത് വളരെ പെട്ടെന്നായിരുന്നു എന്ന് അമ്മ വെളിപ്പെടുത്തി . സ്കൂളിലെ ഉപദ്രവം സഹിക്കാതായപ്പോൾ കഴിഞ്ഞ വേനൽക്കാലത്ത് അവൻ തൂങ്ങിമരിക്കാൻ ശ്രമിച്ചു. അവൻ ഇതിനെപ്പറ്റി സ്കൂൾ അധികൃതരോട് പരാതി പറഞ്ഞിരുന്നതാണ്. എന്നിട്ടും അവർ സഹിക്കാൻ ആണ് ഉപദേശിച്ചത്. അവർ ഉപയോഗിച്ചിരുന്ന വാക്കിന്റെ അർത്ഥം പോലും അവന് ആദ്യം അറിയില്ലായിരുന്നു. അതിനുശേഷം അവനെ സ്കൂളിൽ വിട്ടിട്ടില്ല എന്ന് അമ്മ കൂട്ടിച്ചേർത്തു .

വംശവെറിക്കെതിരെ കൃത്യമായ തരത്തിലെ അവബോധം സൃഷ്ടിക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ല എന്നതിന് തെളിവാണ് ഇതെന്നും, സ്കൂളുകളിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ട മുൻകരുതലുകൾ എടുക്കണം എന്നും റീസ്റ്റോറേറ്റിവ് ജസ്റ്റിസ് കൗൺസിൽ സിഇഒ ആയ ജിം സൈമൺ മാധ്യമങ്ങളോട് പറഞ്ഞു.