ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ കുട്ടികളിലും കൗമാരക്കാരിലും ഉയർന്ന രക്തസമ്മർദ്ദം (ഹൈപ്പർടെൻഷൻ) വർദ്ധിക്കുന്നതായുള്ള ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. കഴിഞ്ഞ 20 വർഷത്തിനിടെ സ്കൂൾ പ്രായക്കാർക്കിടയിലെ ഹൈപ്പർടെൻഷൻ നിരക്ക് ഇരട്ടിയായി ഉയർന്നിട്ടുണ്ടെങ്കിലും, യുകെയിൽ ഇതുവരെ കുട്ടികൾക്കായി ദേശീയ തലത്തിൽ രക്തസമ്മർദ്ദ പരിശോധനാ സംവിധാനം നിലവിലില്ല. ഇതുമൂലം പ്രശ്നത്തിന്റെ വ്യാപ്തിയും ഏറ്റവും അപകടസാധ്യതയുള്ള കുട്ടികളും ആരെന്നതും ആരോഗ്യവിദഗ്ധർക്ക് കൃത്യമായി തിരിച്ചറിയാൻ കഴിയുന്നില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൗമാരത്തിൽ തന്നെ ഹൈപ്പർടെൻഷൻ കണ്ടെത്തിയാൽ, ഗൗരവമേറിയ രോഗങ്ങൾ തടയാനാകും എന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. രക്തസമ്മർദ്ദം നിയന്ത്രിക്കപ്പെടാതെ പോകുന്നത് വൃക്കരോഗം, ഹൃദയാഘാതം, സ്ട്രോക്ക് തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ഡോക്ടർമാർ പറയുന്നു. അമിതവണ്ണം, വ്യായാമക്കുറവ്, ഉപ്പുകൂടിയ ഭക്ഷണം, അമിതമായി കമ്പ്യൂട്ടറുകളും മൊബൈൽ ഫോണും ഉപയോഗിക്കുന്ന ജീവിതശൈലി എന്നിവയാണ് കുട്ടികളിൽ രക്തസമ്മർദ്ദം ഉയരാനുള്ള പ്രധാന കാരണങ്ങളായി മാറുന്നത്. ചില കുട്ടികളിൽ ഹൃദയവും വൃക്കയുമായി ബന്ധപ്പെട്ട ജനിതക രോഗങ്ങളും ഇതിന് വഴിയൊരുക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.

ഇതെ തുടർന്ന് സ്കൂൾ തലത്തിൽ തന്നെ രക്തസമ്മർദ്ദ പരിശോധന ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുകയാണ്. പ്രൈമറി സ്കൂൾ അവസാനം നടത്തുന്ന ഉയരം -ഭാരം പരിശോധനയ്‌ക്കൊപ്പം രക്തസമ്മർദ്ദ പരിശോധനയും ഉൾപ്പെടുത്തുകയോ, കൗമാരക്കാർക്കായി പ്രത്യേക എൻഎച്ച്എസ് ഹെൽത്ത് ചെക്ക് ആരംഭിക്കുകയോ ചെയ്യണമെന്ന് വിദഗ്ധർ നിർദേശിക്കുന്നു. ഹൈപ്പർടെൻഷൻ യുകെയിലെ അകാല മരണങ്ങൾക്ക് പ്രധാന കാരണമായിരിക്കെ, ചെറുപ്പക്കാരിൽ തന്നെ രോഗം കണ്ടെത്തി ജീവിതശൈലി മാറ്റങ്ങളിലൂടെ നിയന്ത്രിച്ചാൽ, വരാനിരിക്കുന്ന വർഷങ്ങളിൽ ആയിരക്കണക്കിന് ജീവനുകൾ രക്ഷിക്കാനാകുമെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തൽ.