Association

ടോം ജോസ് തടിയംപാട്

കൊറോണമൂലം വളരെ പരിമിതമായ സാഹചര്യത്തിലാണെങ്കിലും ഇന്ന് ക്രിസ്തുമസ് ആഘോഷിക്കാൻ തയാറെടുക്കുന്ന നിങ്ങൾ ദയവായി ഈ കുടുംബത്തിന്റെ കണ്ണുനീർ കാണാതിരിക്കരുത്, നിങ്ങളുടെ ചെറിയ സഹായം ഇടുക്കി കീരിത്തോട് സ്വദേശി പനംതോട്ടത്തിൽ മാത്യുവിന്റെ ജീവൻ രക്ഷിക്കാൻ ഉപകരിക്കും. മാത്യുവിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തുന്ന ചാരിറ്റിക്ക് ഇതുവരെ 435 പൗണ്ട് ലഭിച്ചു. ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്മെന്റ് താഴെ പ്രസിദ്ധീകരിക്കുന്നു.

ചെറുതോണി ഗിരിജോതി കോളേജിലെ ബസ് ഡ്രൈവർ ജോലികൊണ്ടും ഭാര്യയും ഹൈസ്കൂൾ വിദ്യാർത്ഥിയായ മകനും പിതാവും മാതാവും അടങ്ങുന്ന കുടുംബം നടത്തിയിരുന്ന ഇടുക്കി കീരിത്തോട് സ്വദേശി പനംതോട്ടത്തിൽ മാത്യുവിന്റെ ജീവിതം തകർന്നടിയുന്നത് കഴിഞ്ഞ മാർച്ച് മാസത്തിലാണ്. ജോലികഴിഞ്ഞു വന്ന മാത്യുകുട്ടിയെ ദേഹസ്വാസ്ഥതയെ തുടർന്ന് ആശുപത്രിയിൽ പ്രവശിച്ചപ്പോൾ അറിയുന്നത് കിഡ്‌നിയുടെ പ്രവർത്തനം നിലക്കാറായി എന്നാണ് അന്നുമുതൽ തുടങ്ങിയ ഡയാലിസ് ഇന്നും തുടരുന്നു. കൃഷിക്കാരനായ പിതാവിന് മറ്റു വരുമാനമൊന്നും ഇല്ലാതെ കുടുംബവും കഷ്ടത്തിലായി .

മാത്യുക്കുട്ടിക്ക് വേണ്ടി കിഡ്‌നി നൽകാൻ ഭാര്യ തയ്യാറാണ്. പക്ഷെ മാറ്റിവയ്ക്കാൻ പണം വേണം. ഫ്രീ ആയി ചെയ്തുതരും എന്ന് പരസ്യ൦ കണ്ടു അവിടെ എത്തുമ്പോൾ മിനിമം 5 ലക്ഷമാണ് അവർ ചോദിക്കുന്നത്. കൂടാതെ ഓപ്പറേഷന് ശേഷമുള്ള ചികിത്സയ്ക്കും പണം വേണം. ഇതുതാങ്ങാൻ ഈ കുടുബത്തിന് ആവതില്ല. നിങ്ങളെകൊണ്ട് കഴിയുന്നത് താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെയുടെ അക്കൗണ്ടിൽ നൽകുക. ഈ ക്രിസ്തുമസ് ഈ കുടുംബത്തിന് ഒരു കൈതാങ്ങാകട്ടെ. ഞങ്ങളെ മാത്യുക്കുട്ടിയുടെ വിവരങ്ങൾ അറിയിച്ചത് കീരിത്തോടിലെ സാമൂഹിക പ്രവർത്തകനായ അജീഷ് ജോർജ് ആണ് .

പണം തരുന്ന ആരുടെയും പേരുകള്‍ ഒരു പൊതുസ്ഥലത്തും പ്രസിദ്ധീകരിക്കുന്നതല്ല. വിശദമായ ബാങ്ക് സ്റ്റേറ്റ്മെന്റ്റ്‌ മെയില്‍വഴിയോ, ഫേസ് ബുക്ക്‌ മെസ്സേജ് വഴിയോ, വാട്ട്സാപ്പ് വഴിയോ എല്ലാവർക്കും അയച്ചു തരുന്നതാണ്. ഞങ്ങൾ ‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ യു കെ എന്ന ഫേസ് ബുക്ക്‌ പേജിൽ ‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ അക്കൗണ്ടിൽ ‍ ദയവായി നിക്ഷേപിക്കുക.

“ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626..

ഏബ്രഹാം കുര്യൻ

മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ശത ദിന കർമ്മ പരിപാടിയായ മലയാളം ഡ്രൈവിൽ മലയാളത്തിലെ പ്രശസ്ത സാഹിത്യ വിമർശകനും മാധ്യമ പ്രവർത്തകനുമായ ‘ ഡോ.പി കെ രാജശേഖരൻ ഇന്ന് (20/12/20) 5 പി എമ്മിന് (10.30PM (IST)(‘മലയാള സാഹിത്യവും ചലച്ചിത്ര ലോകവും’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുന്നു. മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ നടത്തുന്ന ഈ പ്രഭാഷണത്തിലും സംവാദത്തിലും പങ്കെടുക്കുവാൻ എല്ലാ ഭാഷാസ്നേഹികളെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.

പ്രശസ്ത എഴുത്തുകാരനും സാഹിത്യവിമർശകനും പത്രപ്രവർത്തകനുമായി അറിയപ്പെടുന്ന ഡോ.പി കെ രാജശേഖരൻ കേരള യൂണിവേഴ്സിറ്റിയിൽ നിന്നും പിഎച്ച്ഡിയും കരസ്ഥമാക്കിയിട്ടുണ്ട് . സാഹിത്യ നിരൂപണത്തിന് കേരള സാഹിത്യ അക്കാദമി അവാർഡും കേരള സാഹിത്യ അക്കാദമിയുടെ ആദ്യത്തെ വിലാസിനി പുരസ്കാരവും ലഭിച്ചിട്ടുണ്ട് .

കേരള മീഡിയ അക്കാദമി ഫെലോഷിപ്പ് ലഭിച്ചിട്ടുള്ള രാജശേഖരൻ മാതൃഭൂമി ന്യൂസ് എഡിറ്ററുമായിരുന്നു. പിതൃഘടികാരം: ഒ.വി. വിജയന്റെ കലയും ദർശനവും, അന്ധനായ ദൈവം: മലയാള നോവലിന്റെ നൂറുവർഷങ്ങൾ, ഏകാന്തനഗരങ്ങൾ: ഉത്തരാധുനിക മലയാളസാഹിത്യത്തിന്റെ സൗന്ദര്യശാസ്ത്രം, കഥാന്തരങ്ങൾ: മലയാള ചെറുകഥയുടെ ആഖ്യാനഭൂപടം, നിശാസന്ദർശനങ്ങൾ, വാക്കിന്റെ മൂന്നാംകര, നരകത്തിന്റെ ഭൂപടങ്ങൾ, എന്നിവയാണ് തിരുവനന്തപുരം സ്വദേശിയായ ഡോ. പി കെ രാജശേഖരന്റെ പ്രധാന കൃതികൾ.

മലയാളം മിഷൻ യുകെ ചാപ്റ്റർ കേരളപ്പിറവിദിനത്തിൽ മലയാളഭാഷാ പ്രചാരണത്തിനായി തുടക്കം കുറിച്ച മലയാളം ഡ്രൈവിന്റെ ഭാഗമായി ഫെബ്രുവരി രണ്ടാം വാരം അവസാനിക്കുന്ന നൂറുദിന കർമ്മ പരിപാടികൾ ആണ് സംഘാടകർ വിഭാവനം ചെയ്തിരിക്കുന്നത് . മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ നടത്തുന്ന സാംസ്കാരിക പരിപാടികൾക്ക് വിവിധ മേഖലകളിൽ നിന്നുമുള്ള ആളുകളുടെ മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് . ഇക്കഴിഞ്ഞ ആഴ്ചകളിൽ നടത്തിയിരുന്ന പ്രഭാഷണങ്ങൾ കേൾക്കുവാൻ നിരവധി ആളുകളാണ് താല്പര്യപൂർവ്വം ലൈവിൽ എത്തിയിരുന്നത് . ഭാഷാ സ്നേഹികളായ പല ആളുകളും പ്രഭാഷകാരോട് ചോദ്യങ്ങൾ ചോദിക്കുകയും ക്രിയാത്മകമായ സംവാദങ്ങളിൽ ഏർപ്പെടുകയും ചെയ്തിരുന്നു.

മലയാളം അധ്യാപകർക്കും കുട്ടികൾക്കും പൊതുജനങ്ങൾക്കും പ്രയോജനപ്രദമായ മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ നേതൃത്വത്തിൽ നടത്തുന്ന മലയാളം ഡ്രൈവിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് പ്രവർത്തക സമിതി അംഗങ്ങളായ ആഷിക് മുഹമ്മദ് നാസർ, ജനേഷ് നായർ, ബേസിൽ ജോൺ എന്നിവരാണ്.

മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ എല്ലാവർക്കും പ്രയോജനപ്രദമായ ലൈവ് പ്രഭാഷണങ്ങളും ഭാഷാ ഉന്നമനത്തിനായി നടത്തുന്ന മുഴുവൻ പരിപാടികളും ഭാഷാസ്നേഹികളായ മുഴുവൻ ആളുകളും പ്രോൽസാഹിപ്പിക്കണമെന്ന് മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫും സെക്രട്ടറി ഏബ്രഹാം കുര്യനും അഭ്യർത്ഥിച്ചു.

ഇന്ന് (20-12-20) ഞായറാഴ്ച്ച വൈകിട്ട് യുകെ സമയം 5PM, ഇൻഡ്യൻ സമയം 10.30 PM നുമാണ് ഡോ. പി കെ രാജശേഖരൻ ‘മലയാള സാഹിത്യവും ചലച്ചിത്ര ലോകവും’എന്ന വിഷയത്തിൽ പ്രഭാഷണവും സംവാദവും നടത്തുന്നത്. തത്സമയം പരിപാടിയിൽ പങ്കെടുക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക . മലയാളം മിഷൻ യുകെ ചാപ്റ്റന്റെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്തും പരിപാടികൾ ഷെയർ ചെയ്തും പ്രോത്സാഹിപ്പിക്കുക.

https://www.facebook.com/MAMIUKCHAPTER/live/

ബിജു ഗോപിനാഥ്

കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി വൻവിജയം നേടി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് . പ്രതിപക്ഷമായ യുഡിഎഫും ബിജെപിയും മാധ്യമങ്ങളും കേന്ദ്രസർക്കാർ ഏജൻസികളും എല്ലാം ഒന്നിച്ചണിചേർന്നു ഇടതുപക്ഷ സർക്കാരിനെതിരെ നടത്തുന്ന വലിയതോതിലുള്ള അപാവാദപ്രചാരണങ്ങളും കടന്നാക്രമണങ്ങളും അതിജീവിച്ചാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഈ ഐതിഹാസിക വിജയം കരസ്ഥമാക്കിയത് .

കേരളം പ്രതിസന്ധികൾ നേരിട്ടപ്പോൾ ആ പ്രതിസന്ധികളെ ഒറ്റകെട്ടായി കരുത്തോടെ നേരിട്ട സ.പിണറായി വിജയൻറെ നേതൃത്വത്തിലുള്ള സർക്കാരിനും അതിന്റെ ജനപക്ഷനയങ്ങൾക്കും വികസന കാഴ്‌ചപ്പാടിനുമുള്ള വലിയ അംഗീകാരം ആണ് ഈ ജനവിധി. മഹാമാരിക്കെതിരെ പ്രതിരോധം തീർത്ത്‌, അന്തിയുറങ്ങാൻ വീടുകൾ പണിതു നൽകി, ക്ഷേമപെൻഷൻ എത്തിച്ച്‌, എല്ലാവരുടെയും പട്ടിണിയകറ്റി ജനങ്ങളുടെ ജീവിതത്തിൽ നിരന്തരം ഇടപെട്ട ഇടതുപക്ഷബദൽ രാജ്യത്തിനാകെ മാതൃകയാവുകയാണ്

വസ്തുതകളില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ചു ജനകീയ സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങൾക്ക് തടയിടാൻ ശ്രമിച്ചവർക്കുള്ള താക്കീതാണു പ്രബുദ്ധരായ മലയാളികൾ നൽകിയത് . വർഗീയശക്തികൾക്കു കേരളത്തിന്റെ മണ്ണിൽ ഒരു സ്ഥാനവും ഇല്ലെന്നു കേരള ജനത ഉറക്കെപ്രഖ്യാപിച്ചു . കേരളത്തെ മറ്റൊരു യുപിയൊ ഗുജറാത്തോ ഒക്കെ ആക്കാൻ തുനിഞ്ഞിറങ്ങിയ സംഘപരിവാർ ശക്തികളെ വോട്ടർമാർ അവജ്ഞയോടെ തള്ളിക്കളഞ്ഞു. ആകെ രണ്ടു മുനിസിപ്പാലിറ്റികളും പത്തോളം പഞ്ചായത്തുകളും മാത്രം ആണ് ബിജെപിയ്ക്ക് നേടാനായത് . ബിജെപി ഭരണം നേടിയ പാലക്കാട് നഗരസഭയിൽ അവരുടെ പ്രവർത്തകർ നടത്തിയ അഴിഞ്ഞാട്ടം പ്രബുദ്ധ കേരളത്തിന് അപമാനകരമായ സംഭവം ആണ്. ഈ വർഗീയശക്തികളെ കേരളം ജാഗ്രതയോടെ ഇനിയും അകറ്റിനിർത്തേണ്ടത് എന്തുകൊണ്ടാണ് എന്ന് ഈ പ്രകടനം വ്യകതമാക്കുന്നുണ്ട് .

ഇടതുപക്ഷ ജനാധിപത്യ മുന്നണി ഉയർത്തിപ്പിടിച്ച അഴിമതിരഹിത, മതനിരപേക്ഷ നവകേരളത്തിന്‌ അനുകൂലമായി ചിന്തിക്കുകയും വോട്ടുചെയ്യുകയും ചെയ്‌ത എല്ലാവരെയും സമീക്ഷ യുകെ അഭിവാദ്യം ചെയ്യുന്നു

ടോം ജോസ് തടിയംപാട്

ഒരു ഡ്രൈവർ ജോലികൊണ്ടു ഭാര്യയും ഹൈസ്കൂൾ വിദ്യാർത്ഥിയായ മകനും പിതാവും മാതാവും അടങ്ങുന്ന കുടുംബം നടത്തിയിരുന്ന ഇടുക്കി കീരിത്തോട് സ്വദേശി പനംതോട്ടത്തിൽ മാത്യുവിന്റെ ജീവിതം തകർന്നടിയുന്നത് കഴിഞ്ഞ മാർച്ച് മാസത്തിലാണ് ജോലികഴിഞ്ഞു വന്ന മാത്യുകുട്ടിയെ ദേഹസ്വാസ്ഥതയേ തുടർന്ന് ആശുപത്രിയിൽ പ്രവശിച്ചപ്പോൾ അറിയുന്നത് കിഡ്‌നിയുടെ പ്രവർത്തനം നിലക്കാറായി എന്നാണ് അന്നുമുതൽ തുടങ്ങിയ ഡയാലിസിസ് ഇന്നും തുടരുന്നു. കൃഷിക്കാരനായ പിതാവിന് മറ്റു വരുമാനമൊന്നും ഇല്ലാ കുടുംബവും കഷ്ടത്തിലായി .

മാത്യുക്കുട്ടിക്ക് വേണ്ടി കിഡ്‌നി നൽകാൻ ഭാര്യ തയ്യാറാണ്. പക്ഷെ മാറ്റിവയ്ക്കാൻ പണം വേണം ഫ്രീ ആയി ചെയ്തുതരും എന്ന് പരസ്യ൦ കണ്ടു അവിടെ എത്തുമ്പോൾ മിനിമം 5 ലക്ഷമാണ് അവർ ചോദിക്കുന്നത്. കൂടാതെ ഓപ്പറേഷന് ശേഷമുള്ള ചികിത്സയ്ക്കും പണം വേണം ഇതുതാങ്ങാൻ ഈ കുടുബത്തിനു ആവതില്ല. നിങ്ങളെകൊണ്ട് കഴിയുന്നത് താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുടെ അക്കൗണ്ടിൽ നൽകുക. ഈ ക്രിസ്തുമസ് ഈ കുടുംബത്തിന് ഒരു കൈതാങ്ങു ആകട്ടെ .ഞങ്ങളെ മാത്യുക്കുട്ടിയുടെ വിവരങ്ങൾ അറിയിച്ചത് കീരിത്തോടിലെ സാമൂഹിക പ്രവർത്തകനായ അജീഷാണ് .

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ട്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്‌. ഞങ്ങള്‍ ഇതുവരെ സൂതാരൃവും സതൃസന്ധവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥലകാല ഭേതമെന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവര്‍ത്തനത്തിന് യു കെ മലയാളികൾ നല്‍കിയ വലിയ പിന്തുണയെ നന്ദിയോടെ സ്മരിക്കുന്നു. നിങ്ങളുടെ സഹായം കൊണ്ട് ഇതുവരെ 86 5 ലക്ഷം രൂപയുടെ സഹായം പാവങ്ങൾക്ക് നൽകുവാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട് .

പണം തരുന്ന ആരുടെയും പേരുകള്‍ ഒരു പൊതുസ്ഥലത്തും പ്രസിദ്ധികരിക്കുന്നതല്ല.. വിശദമായ ബാങ്ക് സ്റ്റേറ്റ് മെന്റ്റ്‌ മെയില്‍വഴിയോ, ഫേസ് ബുക്ക്‌ മെസ്സേജ് വഴിയോ ,വാട്ടസാപ്പു വഴിയോ എല്ലാവർക്കും അയച്ചു തരുന്നതാണ്.. ഞങ്ങൾ ‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചരിറ്റി ഗ്രൂപ്പ്‌ യു കെ എന്ന ഫേസ് ബുക്ക്‌ പേജിൽ ‍ പ്രസിദ്ധികരിച്ചിട്ടുണ്ട് ..നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ അക്കൗണ്ടിൽ ‍ ദയവായി നിക്ഷേപിക്കുക..
“ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626..

പ്രിയ സ്നേഹിതരേ, ഇടുക്കി ജില്ലാ സംഗമം യുകെയുടെ 25 മത് ചാരിറ്റിയും, വാർഷിക ചാരിറ്റിയുമായ ക്രിസ്മസ്-ന്യൂഇയർ ചാരിറ്റി ഈ വർഷം മൂന്ന് കുടുംബങ്ങൾക്കായി നല്കുന്നു. നിരവധി അപ്പീലുകളിൽ ഏറ്റവും അത്യാവശ്യമായതും, കമ്മറ്റി അംഗങ്ങൾ അന്വഷിച്ചതിന് ശേഷം മൂന്ന് കുടുംബങ്ങളെ തെരെഞ്ഞടുത്തു.

ആദ്യ ചാരിറ്റിക്കായി രാജാക്കാട്, മുക്കുടിയിൽ ഉള്ള ബിജുവിനും രോഗിയായ ഭാര്യ ഏലിയാമ്മയ്ക്കും കുടുംബത്തിനും ഒരു ഭവനത്തിനായിട്ടാണ് നമ്മളെ സമീപിക്കുന്നത്. ഇവർക്കുള്ള രണ്ട് മക്കളിൽ ഒരാൾ മുന്നോട്ട് പഠിക്കാൻ സാധിക്കാതെ പഠനം മുടങ്ങുകയും, മറ്റൊരാൾ 10-ാം ക്ലാസിൽ പഠിക്കുകയും ചെയ്യുന്നു. ബിജു ജോലിക്ക് പോയി കിട്ടുന്ന തുക ഭാര്യയുടെ ചികത്സയ്ക്കായി ചിലവിടേണ്ട അവസ്ഥയാണ്. ഇവരുടെ സ്വപ്നമായ ഒരു വീട് പണിയാനുള്ള ഒരു നിർവാഹമില്ലാതെ അവസ്ഥയിലാണ് ഇടുക്കി ജില്ലാ സംഗമത്തിന്റെ ചാരിറ്റിക്ക് മുൻപിൽ സഹായ അപേക്ഷയുമായി വന്നിരിക്കുന്നത്.

രണ്ടാമത്തെ ചാരിറ്റിക്കായി തെരഞ്ഞെടുത്തത് അടിമാലി, വെള്ളത്തൂവലിൽ ഉള്ള പൗലോസിൻ്റ കുടുംബത്തെയാണ്. കൂലി വേല ചെയ്യുന്ന പൗലോസിനും കുടുംബത്തിനും ഉള്ള വീട് പലരുടെയും സഹായത്താൽ പകുതിയാക്കിയിരുക്കുകയാണ്, വഴി സൗകര്യമില്ലാത്തതിനാൽ ജീപ്പ് റോഡിൽ നിന്നും കാൽ നടയായി 30 മിനിറ്റ് നടന്നാലെ ഇവരുടെ സ്ഥലത്ത് എത്താൻ സാധിക്കുകയുള്ളൂ, ഇവരുടെ സ്വപ്നമായ വീടു പണി പൂർത്തിയാക്കാൻ ഇവർക്ക് സാധിച്ചില്ല, ഈ അവസരത്തിലാണ് ഇടുക്കി ജില്ലാ സംഗമത്തിൻ്റെ സഹായം അഭ്യർത്ഥിച്ചത്.

മൂന്നാമതായി കുഞ്ചിതണ്ണി വില്ലേജിൽ എല്ലകല്ലിൽ താമസിക്കുന്ന രോഗിയും, വിധവയുമായ 58 വയസുള്ള അമ്മിണി എന്ന സഹോദരിക്ക് ചികിത്സാ സഹായത്തിനായും സഹായം അഭ്യർത്ഥിക്കുന്നു.

ഏതൊരു മനുഷ്യൻ്റെയും വലിയ സ്വപ്നമാണ് അടച്ചുറപ്പുള്ള ഒരു ഭവനം, ഈ കോവിഡ് കാലഘട്ടത്തിലും ഇടുക്കി ജില്ലാ സംഗമം ഈ രണ്ട് കുടുംബത്തിന്റെയും സ്വപ്നമായ ഭവനം നിർമ്മിച്ച് നൽകുക എന്ന ഉത്തരവാദിത്വം 202l ൽ ഏറ്റെടുക്കുകയാണ് , ഈ സ്വപ്ന സാക്ഷാത്കാരത്തിന് നിങ്ങൾ ഏവരുടെയും സഹായസഹകരണങ്ങൾ പ്രതീക്ഷിച്ചു കൊള്ളുന്നു. നിങ്ങൾക്ക് ഇഷ്ടമുള്ള തുക ഇടുക്കി ജില്ലാ സംഗമം അക്കൗണ്ടിൽ കൈമാറി ഈ കുടുംബങ്ങളുടെ സ്വപ്നങ്ങൾ നിറവേറ്റാൻ പങ്കാളിയാകൂ,  ഇടുക്കി ജില്ലാ സംഗമം നാട്ടിലും, യു കെയിലുമായി ഇതുവരെ ഒരു കോടി രണ്ട് ലക്ഷം രൂപയുടെ ചാരിറ്റി നടത്തി കഴിഞ്ഞു.

ഇടുക്കിജില്ലാ സംഗമത്തിന്റ അക്കൗണ്ട് വിവരങ്ങൾ ചുവടെ ചേർക്കുന്നു.

BANK – BARCLAYS

ACCOUNT NAME – IDUKKI JILLA SANGAMAM .

ACCOUNT NO — 93633802.
SORT CODE — 20 76 92.

ഇടുക്കി ജില്ലാ സംഗമം കമ്മറ്റിക്ക് വേണ്ടി കൺവീനർ,
ജിമ്മി ജേക്കബ്.
07572 880046

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സാങ്കേതിക വിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി കൊണ്ട് ബെഡ് ഫോർഡ് ‘ഷെയർ മലയാളി അസോസിയേഷൻ (BMA) ആദ്യമായി നടത്തുന്ന വെർച്വുൽ ക്രിസ്മസ് & ന്യൂഇയർ ആഘോഷങ്ങൾ ഡിസംബർ ഇരുപത്തിഅഞ്ചാം തീയതി വൈകുന്നേരം 4 മണി മുതൽ ‘ ലോകമെങ്ങും യൂട്യൂബ് ചാനൽ വഴി സംപ്രേഷണം ചെയ്യും. അസോസിയേഷനിലെ മുഴുവൻ കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ട് വിവിധ കലാപരിപാടികൾ ആണ് അണിയറയിൽ അണിയിച്ചൊരുക്കിയിരിക്കുന്നത്.

കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ ഒരു വർഷത്തോളമായി ഒരു പ്രധാനപ്പെട്ട ആഘോഷങ്ങളിലും പങ്കെടുക്കുവാൻ സാധിക്കാത്തതിൻ്റെ എല്ലാ കുറവുകളും പരിഹരിക്കുവാൻ കൂടിയാണ് വെർച്വുൽ ആയി ക്രിസ്മസ് & ന്യൂഇയർ ആഘോഷം നടത്തുവാൻ ബിഎംഎ നേതൃത്വം തീരുമാനിച്ചത് .

ബിഎംഎ ഒരുക്കുന്ന ഈ ആഘോഷം പ്രവാസ ലോകത്തിന് വേറിട്ട ഒരു അനുഭവം ആക്കുവാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകർ.

കോവിഡ് – 19 മഹാമാരി തീർത്ത വിഷാദത്തിന് സ്വാന്തനത്തിൻ്റെ കുളിരേകി ലണ്ടൻ മലയാളികൾ ആരംഭിച്ച ആഗോള അന്താക്ഷരി എന്ന സംഗീത പരിപാടിയുടെ ഫൈനൽ ഈ ഞായറാഴ്ച ( 13 ഡിസംബർ) വൈകുന്നേരം 3: 30 ന് നടക്കുന്നു. പ്രശസ്ത പിന്നണി ഗായിക പ്രീത പരിപാടി അവതരിപ്പിക്കും. ലണ്ടൻ കേന്ദ്രമായി പ്രവർത്തിക്കുന്ന സ്ട്രിംഗ് ഓർക്കസ്ട്ര ആണ് പരിപാടി നടത്തുന്നത്. വിശിഷ്ട അതിഥികളായി മലയാളത്തിൻറെ പ്രിയ ഗായിക ലതിക ടീച്ചറും ജി. പദ്മകുമാറും ഫേസ്ബുക്ക് ലൈവിൽ തൽസമയം അണിചേരും . ഇവരെ കൂടാതെ റാണി ജോയ് പീറ്ററും പ്രത്യേക ക്ഷണിതാവായി ലൈവ് പ്രോഗ്രാമിൽ ഉണ്ടാകും.

കുവൈറ്റിൽ നിന്നുള്ള സലിൽ വർമ്മ ,തിരുവനന്തപുരം കാരായ അപർണ രാജ് , അമൃത നായർ കൂടാതെ ബോംബെയിൽ നിന്നുള്ള ഉഷ വാരിയർ എന്നിവരാണ് അവസാന റൗണ്ടിൽ ഫൈനലിസ്റ്റുകളായി പങ്കെടുക്കുന്നത്. ആകർഷകമായ സമ്മാനങ്ങളും ഒപ്പം ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്ന ഈ സംഗീതമത്സരം, എല്ലാവർക്കും സ്ട്രിങ്സ് ഓർക്കസ്ട്രയുടെ ഫേസ്ബുക്ക് പേജിലൂടെ തൽസമയം ലൈവായി കാണാവുന്നതാണ്. പ്രേക്ഷകർക്കും ഈ ഇൻറർ ആക്റ്റീവ് പരിപാടിയിൽ പങ്കെടുക്കാനും ശ്രദ്ധിക്കപ്പെടാൻ അവസരം ഉണ്ടായിരിക്കും.

ഏബ്രഹാം കുര്യൻ

മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ശത ദിന കർമ്മ പരിപാടിയായ മലയാളം ഡ്രൈവിൽ ഇന്ന് മലയാളത്തിലെ പ്രശസ്ത ചെറുകഥാകൃത്തും പത്ര പ്രവർത്തകനും ആയ സി.അനൂപ് ‘മലയാളം വാർത്തയിലും വർത്തമാനത്തിലും’ എന്ന വിഷയത്തിൽ സംവദിക്കുന്നു. (12-12-2020) 5PM (യുകെ സമയം) 10.30PM (IST) നടക്കുന്ന ഫേസ്ബുക്ക് ലൈവിലേക്ക് എല്ലാ മലയാള ഭാഷാ സ്നേഹികളെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.

എത്ര എഴുതി എന്നതല്ല എന്തെഴുതി എന്നതാണ് പ്രധാനം എന്ന എം പി നാരായണപിള്ളയുടെ ഉപദേശം മനസിൽ കൊണ്ടു നടക്കുന്ന സി അനൂപ് ഇപ്പോൾ വളരെ സൂക്ഷിച്ച് വർഷത്തിൽ രണ്ടോ മൂന്നോ കഥകളെ എഴുതാറുള്ളു. എഴുതുന്നത് ശ്രദ്ധിക്കപ്പെടുന്നതാവണം എന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ട്. 1992 ലെ കേരള യൂണിവേഴ്സിറ്റി യുവജനോത്സവത്തിൽ കാര്യവട്ടം ക്യാമ്പസിലെ എം എ വിദ്യാർത്ഥിയായിരുന്ന ശ്രീ സി.അനൂപിന്റെ ‘ഉത്സവം കഴിഞ്ഞപ്പോൾ’ എന്ന കഥ ഒന്നാം സമ്മാനാർഹമായി. ആ കഥ കലാകൗമുദിയിൽ പ്രസിദ്ധീകരണത്തിനു കൊടുത്തു എങ്കിലും പ്രസിദ്ധീകരിച്ചില്ല എന്നാൽ സി അനൂപിന്റെ ജേർണലിസത്തിലേക്കുള്ള ചുവടു വയ്പിന് അത് കാരണമായി. ചെറുകഥ എന്തായി എന്നറിയാൻ കലാ കൗമുദിയുടെ ഓഫീസിലേക്ക് വിളിച്ച സി. അനൂപിനോട് കഥയെ പറ്റി ഒന്നും പറയാതെ പ്രശസ്ത ജേർണലിസ്റ്റ് കുൽദീപ് നയ്യാർ ഉദ്ഘാടനം ചെയ്യുന്ന പത്രപ്രവർത്തക ക്യാമ്പ് റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെടുകയുണ്ടായി എന്ന് അദ്ദേഹം അനുസ്മരിക്കുന്നു. പിന്നീട് കലാ കൗമുദി ഓഫീസിൽ ട്രെയ്നിയായി നിയമിച്ചത് നിരന്തരം കലാ കൗമുദിയിൽ വന്നു പോകുന്ന പ്രശസ്ത സാഹിത്യകാരൻമാരുമായി അടുത്ത ബന്ധത്തിനുള്ള അവസരം അദ്ദേഹത്തിനുണ്ടാക്കി. കലാകൗമുദിയിൽ പ്രസിദ്ധീകരിച്ച ‘വൈശിക’മാണ് ആദ്യം പ്രസിദ്ധീകരിച്ച അദ്ദേഹത്തിൻ്റെ കഥ. പിന്നെ ‘ന്യൂ ഇന്ത്യ ബുക്സ്’ എന്ന പ്രസിദ്ധീകരണ സ്ഥാപനം നടത്തി. ആദ്ദേഹം എഡിറ്റു ചെയ്ത ‘ഇ എം എസ് അനുഭവം യോജിച്ചും വിയോജിച്ചും’ എന്ന പുസ്തകം വ്യാപകമായി ചർച്ച ചെയ്യപ്പെട്ടു. തുടർന്ന് കൈരളി ടി.വി യിൽ നൂറ് എപ്പിസോഡുകൾ പിന്നിട്ട ‘ചെറിയ ശ്രീനിയും വലിയ ലോകവും’ എന്ന പരമ്പര ശ്രദ്ധേയമായി.

സത്യൻ അന്തിക്കാടിന്റെ ‘മനസിനക്കരെ’ ‘അച്ചുവിന്റെ അമ്മ’ എന്നീ സിനിമകളിൽ സംവിധാന സഹായിയായത് കൂടാതെ ശ്രീനിവാസന്റെ ഭാർഗവചരിതം മൂന്നാം ഖണ്ഡത്തിന്റെ സ്ക്രിപ്റ്റ് അസിസ്റ്റന്റും പിന്നീട് ജനയുഗം വാരാന്ത പതിപ്പിന്റെ ചുമതലക്കാരനുമായി. ഏഷ്യാനെറ്റ് ന്യൂസിൽ എം ജി രാധാകൃഷ്ണൻ അവതരിപ്പിച്ച വാക്കു പൂക്കും കാലത്തിന്റെ നിർമ്മാതാവുമായിരുന്നു. പ്രണയത്തിന്റെ അപനിർമ്മാണം, പരകായ പ്രവേശം, കടൽച്ചൊരുക്ക്, നെപ്പോളിയൻറെ പൂച്ച, ഇ എം എസും ദൈവവും എന്നീ ചെറുകഥാ സമാഹാരങ്ങൾ വിശുദ്ധ യുദ്ധം എന്ന നോവൽ എന്നിവയാണ് സി അനൂപിന്റെ സാഹിത്യ സംഭാവനകൾ. അറ്റ്ലസ് – കൈരളി പുരസ്കാരം, ടി വി കൊച്ചുവാവ പുരസ്കാരം അങ്കണം പുരസ്കാരം, സിദ്ധാർത്ഥ സാഹിത്യ അവാർഡ് എന്നിവ സി അനൂപിനെ തേടിയെത്തി. ചുനക്കര സ്വദേശിയായ അദ്ദേഹം തിരുവനന്തപുരത്താണ് ഇപ്പോൾ താമസിക്കുന്നത്.

മലയാളം മിഷൻ യുകെ ചാപ്റ്റർ കേരളപ്പിറവിദിനത്തിൽ മലയാളഭാഷാ പ്രചാരണത്തിനായി തുടക്കം കുറിച്ച മലയാളം ഡ്രൈവിന്റെ ഭാഗമായി ഫെബ്രുവരി രണ്ടാം വാരം അവസാനിക്കുന്ന നൂറുദിന കർമ്മ പരിപാടികൾ ആണ് സംഘാടകർ വിഭാവനം ചെയ്തിരിക്കുന്നത് . മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ നടത്തുന്ന പരിപാടികൾക്ക് വിവിധ മേഖലകളിൽ നിന്നുമുള്ള ആളുകളുടെ മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് . ഇക്കഴിഞ്ഞ ശനിയാഴ്ച ഉത്തരാധുനീക കവിയായ ശ്രീ പി.എൻ ഗോപീകൃഷ്ണൻ മലയാളവും മലയാളിയും എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ സംവാദം ആയിരങ്ങൾ കേട്ടിരുന്നു. മലയാളവും മലയാളിയും എങ്ങനെയാണ് മറ്റു ഭാഷകളെയും സംസ്കാരത്തെയും ഉൾകൊള്ളുന്നത് എന്ന് അദ്ദേഹം മനോഹരമായി വരച്ചു കാട്ടി. മലയാളം അധ്യാപകർക്കും കുട്ടികൾക്കും പൊതുജനങ്ങൾക്കും പ്രയോജനപ്രദമായ മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ നേതൃത്വത്തിൽ നടത്തുന്ന മലയാളം ഡ്രൈവിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് പ്രവർത്തക സമിതി അംഗങ്ങളായ ആഷിക് മുഹമ്മദ് നാസർ, ജനേഷ് നായർ, ബേസിൽ ജോൺ എന്നിവരാണ്.

മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ എല്ലാവർക്കും പ്രയോജനപ്രദമായ ലൈവ് പ്രഭാഷണങ്ങളും ഭാഷാ ഉന്നമനത്തിനായി നടത്തുന്ന മുഴുവൻ പരിപാടികളും ഭാഷാസ്നേഹികളായ മുഴുവൻ ആളുകളും പ്രോൽസാഹിപ്പിക്കണമെന്ന് മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫും സെക്രട്ടറി ഏബ്രഹാം കുര്യനും അഭ്യർത്ഥിച്ചു.

ഇന്ന് (12-12-2020) ശനിയാഴ്ച വൈകിട്ട് യുകെ സമയം 5PM, ഇൻഡ്യൻ സമയം 10.30 PM ലുമാണ് ശ്രീ സി അനൂപ് മലയാളം വാർത്തയിലും വർത്തമാനത്തിലും എന്ന വിഷയത്തിൽ പ്രഭാഷണവും സംവാദവും നടത്തുന്നത്. തത്സമയം പരിപാടിയിൽ പങ്കെടുക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക . മലയാളം മിഷൻ യുകെ ചാപ്റ്റന്റെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്തും പരിപാടികൾ ഷെയർ ചെയ്തും പ്രോത്സാഹിപ്പിക്കുക.

https://www.facebook.com/MAMIUKCHAPTER/live/

കോട്ടയം: മണിമല പഞ്ചായത്തിൽ കരിക്കാട്ടൂർ താമസിക്കുന്ന സജി ഇന്ന് അസുഖങ്ങളുടെ നടുവിലാണ്. ജന്മനാ ഭിന്നശേഷിക്കാരനയാ സജി കൂലിവേല ചെയ്തായിരുന്നു കുടുംബം നോക്കിയിരുന്നത്. വളരെ നാളുകളായി സജി പ്രമേഹത്തിനു ചികിത്സകളിലായിരുന്നു. കോട്ടയം മാതാ ഹോസ്പിറ്റൽ കോട്ടയം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലായിരുന്നു ചികിത്സ. പല ഹോസ്പിറ്റലുകളിൽ ചികിത്സകൾ നടത്തിയെങ്കിലും സജിയുടെ അസുഖങ്ങൾ നാൾക്കുനാൾ വർധിച്ചു വരികയായിരുന്നു. അതിനെ തുടർന്നാണ് സജി വിദ്‌ഗദ ചികിത്സയ്ക്കായി അമൃതാ ഹോസ്പിറ്റലിലേക്ക് മാറ്റപ്പെടുന്നത്. ഹോസ്പിറ്റലിലെ തുടർന്നുള്ള പരിശോധനകളിൽ ആണ് അറിയാൻ കഴിഞ്ഞത് സജിയുടെ ആമാശയത്തിന് ഒരുഭാഗം തളർന്നു ദഹനശേഷി നഷ്ടപ്പെട്ടുപോയി എന്നത്. അതിനോടൊപ്പം തന്നെ കരളിനും പാൻക്രിയാസിനും കിഡ്‌നിക്കും ശേഷിക്കുറവ് സംഭവിച്ചു എന്ന് അറിയാൻ കഴിഞ്ഞത്.

ആകെയുള്ള പത്തുസെന്റ്‌ സ്ഥലവും ഒറ്റമുറിവീടും പണയം വച്ചാണ് ഇതുവരെയുള്ള ചികിത്സകൾ മുൻപോട്ടു കൊണ്ടുപോയത്. സജിക്ക് ഒരുമാസം പതിനായിരത്തോളം രൂപ ചികിത്സാൾക്കു മാത്രമായി ചിലവാകുന്നുണ്ട്. ഇത്രയും കാലത്തെ ചികിത്സകളും കുടുംബ ചിലവുകളും സജിയെ വലിയ ഒരു കടക്കെണിയിൽ എത്തിച്ചിരിക്കുകയാണ്. നല്ലവരായ നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും കാരുണ്യത്തിലാണ് സജിയും കുടുംബവും ദിവസങ്ങൾ തള്ളിനീക്കുന്നത്. ഞങ്ങളുടെ പ്രതിനിധി സജിയുടെ വിവരങ്ങൾ തിരക്കുവാൻ ചെന്നപ്പോൾ സജി കിഡ്‌നി ഇൻഫെക്ഷൻ ബാധിച്ചു ഹോസ്പിറ്റലിൽ അഡ്മിറ്റായിരുന്നു. ഈ അവസരത്തിൽ ചികിത്സകൾ എങ്ങനെ മുന്നോട്ട് കൊണ്ടുപോകണം എന്നറിയാതെ വലയുകയാണ് സജിയും കുടുംബവും. പ്രിയമുള്ളവരേ തകർന്നിരിക്കുന്നു ഈ കുടുംബത്തെ സഹായിക്കുവാൻ സന്മനസ്സുള്ള നല്ല സുഹൃത്തുക്കൾ നിങ്ങളാൽ കഴിയുന്ന സഹായം ഡിസംബർ ഇരുപത്തി അഞ്ചിന് മുൻപായി താഴെക്കാണുന്ന വോക്കിങ് കാരുണ്യയുടെ അകൊണ്ടിലേക്കു നിക്ഷേപിക്കാവുന്നതാണ്.

Registered Charity Number 1176202
https://www.facebook.com/…/Woking-Karunya-Charitable…/posts/
Charitties Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447

കുടുതല്‍വിവരങ്ങള്‍ക്ക്
ജെയിൻ ജോസഫ്: 07809702654
ബോബൻ സെബാസ്റ്റ്യൻ: 07846165720
സാജു ജോസഫ് 07507361048

ബിജു ഗോപിനാഥ്

ലോക്ക് ഡൗൺ കാലത്ത് കുട്ടികളുടെ ഓൺലൈൻ കലാ മത്സരങ്ങളുമായി എത്തിയ സമീക്ഷ യുകെയുടെ സർഗ്ഗവേദി ഇക്കുറി 18 വയസ്സിനുമേൽ പ്രായമുള്ളവരുടെ കലാ മത്സരങ്ങളുമായാണ് എത്തുന്നത് .

മലയാളികളിൽ എന്നും ജന്മ നാടിന്റെ ഓർമ്മകൾ ഉണർത്തുന്ന നാടൻപാട്ട് മത്സരമാണ് സർഗ്ഗ വേദി ഇപ്പോൾ മുന്നോട്ടു വയ്ക്കുന്നത്. യുകെ മലയാളികളുടെ ആഘോഷ വേളകൾ ആവേശ ഭരിതമാക്കാറുള്ള നാടൻപാട്ടുകൾ ആദ്യമായി ഒരു മത്സര ഇനമായി എത്തുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്. ഡിസംബർ 1 മുതൽ എൻട്രികൾ സ്വീകരിച്ചു തുടങ്ങിയ മത്സരം ഡിസംബർ 31 ന് അവസാനിക്കും. ലഭിക്കുന്ന എൻട്രികളിൽ നിന്നും തെരഞ്ഞെടുക്കുന്നവ വിധിനിർണയത്തിനായി വിദഗ്ദ്ധരായ വിധികർത്താക്കൾക്ക് അയച്ചു കൊടുക്കും. നൂറു ശതമാനവും വിധികർത്താക്കളുടെ മാർക്കിനെ അടിസ്ഥാനമാക്കി ആകും വിജയികളെ തീരുമാനിക്കുക.

ആകർഷകങ്ങളായ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്
ഒന്നാം സമ്മാനം £101
രണ്ടാം സമ്മാനം £75
മൂന്നാം സമ്മാനം £51

നിങ്ങളുടെ എൻട്രികൾ 07984744233 എന്ന നമ്പറിൽ വാട്ട്സ്-ആപ്പ് ചെയ്യേണ്ടതാണ് .

നാടൻ പാട്ട് മത്സരത്തിന്റെ നിബന്ധനകൾ

1. മത്സരാർത്ഥിയുടെ പ്രായം -18 വയസ്സിനു മുകളിൽ ആയിരിക്കണം

2. മലയാളത്തിൽ ഉള്ള നാടൻ പാട്ട് ആവണം

3 . കരോക്കെ വച്ചും സ്വയം വാദ്യോപകരണങ്ങൾ ഉപയോഗിച്ചും പാടാവുന്നതാണ്

4 . നിങ്ങളുടെ നാടൻ പാട്ടുകൾ വീഡിയോകൾ ആയി അയച്ചു തരിക. വീഡിയോകൾ എഡിറ്റ് ചെയ്യാൻ പാടുള്ളതല്ല .

5 . പാടുന്നതിനു മുമ്പേ പാടുന്ന പാട്ടിനെ പറ്റി ഒരു മിനിറ്റിൽ ഒതുങ്ങുന്ന ഒരു വിവരണം നൽകുക .

6 . അനുവദിച്ച സമയം 3 മുതൽ 5 മിനിറ്റ് വരെ .(പാട്ടിനെ പറ്റി ഉള്ള വിവരണം ഉൾപ്പെടെ )

7 . മത്സരം ആരംഭിക്കുന്ന ഡിസംബർ 1 മുതൽ വീഡിയോകൾ സ്വീകരിച്ചു തുടങ്ങും, വീഡിയോകൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 31 ആയിരിക്കും.

8 . മത്സരത്തിന്റെ വീഡിയോകൾ സോഷ്യൽ മീഡിയ അടക്കമുള്ള വിവിധ മീഡിയകൾ വഴി പ്രദർശിപ്പിക്കുന്നതായിരിക്കും. മത്സരത്തിനായി ഉള്ള രജിസ്‌ട്രേഷൻ മുകളിൽ പറഞ്ഞ പ്രദർശനത്തിനുള്ള അനുമതിയായും സർഗ്ഗവേദി കണക്കാക്കുന്നു.

സമീക്ഷ സർഗ്ഗവേദിയുടെ കുട്ടികളുടെ മത്സരങ്ങൾ രണ്ടുകൈയും നീട്ടി സ്വീകരിച്ച യുകെ മലയാളികൾ മുതിർന്നവരുടെ നാടൻപാട്ട് മത്സരവും ആവേശത്തോടെ സ്വീകരിക്കും എന്ന പ്രതീക്ഷയിൽ ആണ് സംഘാടകർ. ലോക്ക് ഡൗൺ കാലത്തു വീടുകളിൽ അടച്ചിരിക്കേണ്ടി വന്ന കുട്ടികൾക്ക് സ്വന്തം വീട് ഒരു സർഗ്ഗവേദി ആക്കി മാറ്റാൻ സമീക്ഷ സർഗവേദി കാരണമായി എന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു.
മത്സരത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക.

ഉണ്ണികൃഷ്ണൻ 07984744233
രാജി ഷാജി 07940355689

RECENT POSTS
Copyright © . All rights reserved