ഉണ്ണികൃഷ്ണൻ ബാലൻ
നോർത്തേൺ ഐലണ്ട് : കഴിഞ്ഞ വർഷം ആഗസ്റ്റിൽ ലണ്ടൻ ഡറിയിലെ തടാകത്തിലുണ്ടായ അപകടത്തിൽ ജീവൻ പൊലിഞ്ഞ റൂവൻ സൈമൺന്റെ സ്മരണാർത്ഥം നവംബർ ഒന്നിന് സമീക്ഷ യു കെ ലിസ്ബൺ യൂണിറ്റ് ‘കോഫി ഫെസ്റ്റിവൽ’ സംഘടിപ്പിക്കുന്നു.
സുഹൃത്തിന്റെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവനും നഷ്ടപ്പെടുത്തിയ റൂവന്റെ ധീരതക്കും, നിസ്വർത്ഥതക്കുമുള്ള ആദരവും , റൂവന് നൽകുന്ന സ്മരണാഞ്ജലിയുമായിരിക്കും ഈ ‘കോഫി ഫെസ്റ്റിവൽ’.
ലിസ്ബൺ റാക്കറ്റ് ക്ലബ്ബിൽ നവംബർ ഒന്ന് ഉച്ചക്ക് രണ്ട് മണി മുതൽ ഏഴ് മണി വരെ നടക്കുന്ന പരിപാടിയിൽ വ്യത്യസ്ത രീതിയിൽ തയ്യാറാക്കിയ കോഫികളും, കേരളത്തിന്റെ വൈവിദ്ധ്യമാർന്ന പല ഹാരങ്ങളും അതിഥികൾക്കായി ഒരുക്കിയിരിക്കുന്നു.

റൂവന്റെ ഓർമ്മയക്കായി കേരളത്തിലെ ഒരു നിർധന കുടുംബത്തിന് വേണ്ടി ഒരുങ്ങുന്ന ‘സ്നേഹഭവന’ ത്തിന്റെ നിർമ്മാണ ഫണ്ടിലേക്കുള്ള സംഭാവനക സ്വീകരിക്കുക എന്നതാണ് ഈ ‘കോഫി ഫെസ്റ്റിവലി’ന്റെ മുഖ്യ ഉദ്ദേശം.
പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് കോഫിയുടെ ചരിത്രം, വ്യത്യസ്ത രാജ്യങ്ങളിലെ കോഫിയുടെ സവിശേഷതകൾ, രുചിഭേദങ്ങൾ, ചായ, കോഫി, ലലുഭക്ഷണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഓരോ രാജ്യത്തിന്റെയും സാംസ്കാരികപശ്ചാത്തലം.. എന്നിവയെല്ലാം ഈ പരിപാടിയിൽ ചർച്ചാ വിഷയങ്ങളാകും.
കോഫി എന്ന പാനീയത്തെക്കുറിച്ചുളള ചർച്ച ഓരോ രാജ്യത്തിന്റെ ചരിത്രത്തിലേക്കും, സംസ്കാരത്തിലേക്കും വെളിച്ചം വീശുന്ന ആശയസംവാദ വേദി കൂടിയായി മാറുമെന്ന് സമീക്ഷ ലിസ്ബൺ യൂണിറ്റ് ഭാരവാഹികളായ ശ്രീ വൈശാഖ് മോഹൻ (സെക്രട്ടറി), ശ്രീ സ്മിതേഷ് ശശിധരൻ (പ്രസിഡന്റ്) എന്നിവർ പ്രത്യാശ പ്രകടിപ്പിച്ചു.

‘കോഫി ഫെസ്റ്റ്’ ന്റെ ഔപചാരികമായ ഉദ്ഘാടനം ബെൽ ഫാസ്റ്റ് മലയാളി അസ്സോസ്സിയേഷൻ ജന.സെക്രട്ടറി ശ്രീ ജയൻ മലയിൽ നിർവ്വഹിക്കും. സമീക്ഷ യു.കെ ദേശീയ സമിതി അംഗം ശ്രീ.ബൈജു നാരായണൻ, ശ്രീ. ജോസഫ് കുര്യൻ ( ഷാജി – ബാലിമിന ), ശ്രീ മഹേഷ് കുമാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.
റൂവൺ സൈമൺന്റെ സ്മരണാർത്ഥം സമീക്ഷ യു.കെ ലിസ്ബൺ യൂണിന്റെ നേതൃത്വത്തിൽ നടത്തുന്ന ഈ കാരുണ്യ പ്രവർത്തിന്റെ ഭാഗമാകാൻ എല്ലാ പ്രിയ സഹോദരങ്ങളേയും ഹൃദയപൂർവം ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.





ഉണ്ണികൃഷ്ണൻ ബാലൻ
ഓക്ടോബർ 22 ന് സമീക്ഷ യു.കെ യുടെ ആഭിമുഖ്യത്തിൽ ചെംസ്ഫോർഡിൽ സംഘടിപ്പിച്ചിട്ടുള്ള ഓണ ഗ്രാമത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. കേരളത്തിന്റെ സാംസ്കാരികത്തനിമയും, കലാ സൗന്ദര്യവും ഒത്തുചേരുന്ന വൈവിധ്യമാർന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.

യുകെയിലെ പ്രഗത്ഭരായ പതിനാറോളം ടീമുകൾ അണി നിരക്കുന്ന വടംവലി മത്സരം, മലയാളിയുടെ സാംസ്കാരിക പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന വേഷവിധാനവും താളവും ഈണവും ചേർത്തിണക്കി മലയാളി മങ്കമാർ അണിനിരക്കുന്ന തിരുവാതിരകളി മത്സരം, രുചിയൂറും കേരളീയ ഭക്ഷണങ്ങൾ നിറഞ്ഞ ഭക്ഷണശാല, കുട്ടികൾക്കും മുതിർന്നവർക്കുമായി നിരവധി ഓണക്കളികളും സമ്മാനങ്ങളും, .മനസ്സുനിറയാൻ നിരവധി കലാപരുപാടികൾ, ഒപ്പം ഈ ഓണക്കാലം ഒർമ്മയിലേക്ക് ഒപ്പിയെടുക്കാൻ ഒരു ഫോട്ടോ ബൂത്ത് അങ്ങനെ ഈ സമ്മർ ഫെസ്റ്റ് നിങ്ങൾക്ക് ഒരു അവിസ്മരണീയമായ അനുഭവമാകും എന്ന കാര്യത്തിൽ സംശയമില്ല. സമീക്ഷ യു.കെ യുടെ മേൽനോട്ടത്തിൽ വിപുലമായ സ്വാഗത സംഘവും അനുബന്ധ കമ്മറ്റികളും രൂപീകരിച്ച് കഴിഞ്ഞ ഒരു മാസത്തിൽ ഏറെയായി ആഘോഷത്തിന്റെ ഒരുക്കങ്ങൾ നടന്നു വരുകയായിരുന്നു.

യു.കെ. മലയാളികളുടെ ഓണാഘോഷ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരിക്കും ചെംസ്ഫോർഡിൽ നടക്കുന്ന ‘ഓണഗ്രാമം 23’ എന്ന് സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചു. ഒക്ടോബർ 22 ന് ചെംസ് ഫോർഡ് ഓണ ഗ്രാമത്തിലേക്ക് ഏവരേയും ഹൃദയം പൂർവം സ്വാഗതം ചെയ്യുന്നതായും സംഘാടകർ അറിയിച്ചു.

ജോളി എം പടയാട്ടിൽ
ആഗോളതലത്തിലുള്ള പ്രവാസി മലയാളികൾക്കായി വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ നടത്തിക്കൊണ്ടിരിക്കുന്ന കലാസാംസ്കാരിക വേദിയുടെ 7-ാം സമ്മേളനം ഒക്ടോബർ 27-ാം തീയതി വെള്ളിയാഴ്ച വൈകിട്ട് 3:00 PM (യു കെ സമയം), 4 :00 PM (ജർമൻ സമയം), 7 :30 PM (ഇന്ത്യൻ സമയം ) 18 : 00 PM (യുഎഇ സമയം ) വെർച്വൽ പ്ലാറ്റ്ഫോമിൽ നടക്കുന്നു . പ്രസ്തുത സമ്മേളനത്തിൽ ജലസേചന വകുപ്പ് മന്ത്രി റോഷി എം. അഗസ്റ്റിനും , പ്രമുഖ സുപ്രീംകോടതി വക്കീൽ അഡ്വ. റസൽ ജോയിയും പങ്കെടുക്കുന്നു.
കേരളത്തിൻറെ നിലനിൽപ്പ് തന്നെ അപകടത്തിലായേക്കാവുന്ന മുല്ലപ്പെരിയാർ ഡാമിൻറെ അപകടാവസ്ഥയെക്കുറിച്ച് അഡ്വ. റസൽ ജോയി നയിക്കുന്ന ചർച്ചകളിൽ ആഗോളതലത്തിലുള്ള വിവിധ മലയാളികൾ പങ്കെടുക്കും.
എല്ലാ മാസത്തിന്റെയും അവസാനത്തെ വെള്ളിയാഴ്ച നടക്കുന്ന ഈ കലാസാംസ്കാരിക വേദിയിൽ എല്ലാ പ്രവാസി മലയാളികൾക്കും , അവർ താമസിക്കുന്ന രാജ്യങ്ങളിൽ നിന്നുകൊണ്ടുതന്നെ ഇതിൽ പങ്കെടുക്കുവാനും , അവരുടെ കലാസൃഷ്ടികൾ അവതരിപ്പിക്കുവാനും (കവിതകൾ, ഗാനങ്ങൾ തുടങ്ങിയവ ആലപിക്കുവാനും ) ആശയവിനിമയങ്ങൾ നടത്തുവാനും അവസരം ഉണ്ടായിരിക്കുന്നതാണ്.
രണ്ടുമണിക്കൂർ നീണ്ടുനിൽക്കുന്ന ഈ കലാസാംസ്കാരിക സമ്മേളനത്തിന്റെ ആദ്യത്തെ ഒരു മണിക്കൂർ പ്രവാസികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ കുറിച്ചാണ് ചർച്ച ചെയ്യപ്പെടുക. ഇതിൽ തെരഞ്ഞെടുത്ത വിഷയങ്ങളെ ആധികാരികമായി പ്രതികരിക്കുവാൻ കഴിയുന്ന ഉദ്യോഗസ്ഥരോ , മന്ത്രിമാരോ പങ്കെടുക്കുന്ന ചർച്ചയായിരിക്കും നടക്കുക. ഒക്ടോബർ 27 – ന് നടക്കുന്ന .സമ്മേളനത്തിൽ ആഗോള മലയാളികളെ ഭീതിയിലാക്കുന്ന മുല്ലപെരിയാർ ഡാമിൻറെ അപകടാവസ്ഥയെ കുറിച്ച് അഡ്വ. റസൽ ജോയി സംസാരിക്കുന്നു. എല്ലാ പ്രവാസി മലയാളികളെയും വെർച്വൽ പ്ലാറ്റ്ഫോമിലൂടെ നടക്കുന്ന ഈ കലാസാംസ്കാരിക കൂട്ടായ്മയിലേക്ക് വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ സ്വാഗതം ചെയ്യുന്നു.
ജോളി എം പടയാട്ടിൽ – പ്രസിഡൻറ് : 04915753181523
ജോളി തടത്തിൽ – ചെയർമാൻ : 0491714426264
ബാബു തോട്ടപ്പള്ളി – ജനറൽ സെക്രട്ടറി : 0447577834404
ഷൈബു ജോസഫ് – ട്രഷറർ

മിഡ് ലാൻഡ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ഓൾ യു കെ മലയാളി ബാഡ്മിന്റൺ ടൂർണമെൻറ് ബർമിംഗ്ഹാമിൽ. ഒന്നാം സമ്മാനം 500 പൗണ്ട്
മിഡ് ലാൻഡ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ഓൾ യുകെ മലയാളി ബാഡ്മിൻറൺ ടൂർണമെൻറ് സംഘടിപ്പിക്കുന്നു. നവംബർ 11-ാം തീയതി സ്റ്റെക്ഫോർഡ് ലെഷർ സെന്ററിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5 മണി വരെയാണ് മത്സരങ്ങൾ അരങ്ങേറുന്നത്. 30 പൗണ്ട് ആണ് രജിസ്ട്രേഷൻ ഫീ.

താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് മത്സരത്തിനായി രജിസ്റ്റർ ചെയ്യാം.
https://forms.gle/KgrC8TxaEYRTzqSZ6
കൂടുതൽ വിവരങ്ങൾക്കായി താഴെപ്പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം.
എൽബർട്ട് ജോയ് +44848871488
മെൽവിൻ ജോസ് +447910745785
ബെഡ്ഫോര്‍ഡ്; സെപ്റ്റംബര്‍ 23 ന് നടന്ന ജനറല്‍ ബോഡി മീറ്റിംഗില്‍ 2022 – ’23 എക്ടിക്യൂടീവ് കമ്മിറ്റി വരവ് ചെലവ് കണക്കുകളും വാര്‍ഷിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ശേഷം 2023 -24 വര്‍ഷത്തെ എക്ടിക്യൂട്ടീവ് കമ്മിറ്റിയെ നിയോഗിക്കുകയും മുന്നോടുള്ള പ്രവര്‍ത്തനങ്ങളെ പറ്റിയുള്ള ചര്‍ച്ചയും നടന്നു.

രേഖ സാബു പ്രസിഡന്റായും സുധീഷ് സുധാകരന്‍ സെക്രട്ടറിയായും ജെഫ്രിന്‍ ട്രെഷററായും നിയുക്തരായി. മാത്യൂസ് മറ്റമന , സജിമോന്‍ മാത്യു, സുബിന്‍ ഈശോ, നിവിന്‍ സണ്ണി എന്നിവര്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി സ്ഥാനമേറ്റപ്പോള്‍, രഞ്ജു ഫിലിപ്പ് ഏലിയാമ്മ ബേബി എന്നിവര്‍ വനിതാ പ്രതിനിധികളായി. ഡെല്‍ന ബിബി, കെവിന്‍ സജി എന്നിവര്‍ യുവ പ്രതിനിധികളുടെ ഉത്തരവാദിത്വം വഹിക്കും. കഴിഞ്ഞ വര്‍ഷങ്ങളിലെ പോലെ തന്നെ തിരഞ്ഞെടുപ്പ് കൂടാതെയാണ് ജനറല്‍ ബോഡി മുന്നോട്ടു വച്ച അംഗങ്ങളെ എക്ടിക്യൂട്ടീവ് കമ്മിറ്റിയില്‍ നിയോഗിച്ചത് എന്നുള്ളത് ഇവിടെ ശ്രദ്ധേയമാണ്. BMA അംഗങ്ങളുടേ ഉത്തരവാദിത്വ പൂര്‍ണ്ണമായ സമീപനമാണ് ഈ സംഘടനയെ ഇങ്ങനെ ഒത്തൊരുമയോടെ മുന്നോട്ടു നയിക്കുന്നത്.
റ്റിജി തോമസ്
നാഷണൽ കോൾ മൈനിങ് മ്യൂസിയത്തിലെ സന്ദർശനം രണ്ട് ദിവസങ്ങളായാണ് പൂർത്തിയായത് . ആദ്യദിനത്തിലെ സന്ദർശനം പാതിവഴിയിൽ അവസാനിക്കാൻ ഒരു കാരണമുണ്ടായിരുന്നു. അത് ഒരു ഫോൺകോളായിരുന്നു.
യുകെ മലയാളികളുടെഇടയിൽ കേരളത്തിൽ നിന്നുള്ള നിത്യോപയോഗ സാധനങ്ങൾ എത്തിച്ചു കൊടുക്കുന്ന ജെ ജെ സ്‌പൈസസ് ആൻഡ് ഗ്രോസറീസ് എന്ന സ്‌ഥാപനത്തിന്റെ ഉടമയാണ് ജിജോ ജേക്കബ് .
ജിജോയ്ക്ക് അന്ന് യോർക്ക് ഷെയറിൽ ഹോം ഡെലിവറി ഉള്ള ദിവസമായിരുന്നു. എന്നാൽ ജിജോയുടെ ഡെലിവറി വാനിൽ അനുവദിച്ചതിൽ കൂടുതൽ ഭാരമുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടി പോലീസ് തടഞ്ഞുവെച്ച വിവരവുമായിട്ടാണ് ജിജോയുടെ ഭാര്യ വിളിച്ചത്. 20 മിനിറ്റിനുള്ളിൽ സാധനങ്ങൾ വാഹനത്തിൽ നിന്ന് മാറ്റിയില്ലെങ്കിൽ പിഴയുടെ ഒപ്പം കൂടുതൽ നടപടികളിലേയ്ക്ക് പോകുമെന്നായിരുന്നു പോലീസിന്റെ നിലപാട്. ഈ സന്ദേശത്തെ തുടർന്ന് ഞങ്ങൾ അതിവേഗം കോൾ മൈനിങ് മ്യൂസിയത്തിൽ നിന്ന് പുറത്തിറങ്ങി. അയച്ചു കിട്ടിയ ലൊക്കേഷനിലേയ്ക്ക് പരമാവധി വേഗത്തിൽ ഗൂഗിൾ മാപ്പിൻ്റെ സഹായത്തോടെ എത്തിച്ചേർന്നത് ഒരു കാടിൻറെ നടുവിലായിരുന്നു .
ഗൂഗിൾ മാപ്പ് ചതിച്ചതാണോ? സമയം അതിക്രമിച്ചു കൊണ്ടേയിരിക്കുന്നു. ഗൂഗിൾ മാപ്പ് ഒന്നുകൂടി പരിശോധിച്ചപ്പോഴാണ് തിരക്കിനിടയിൽ നടന്ന് യാത്ര ചെയ്യാനുള്ള ഓപ്ഷനാണ് സെറ്റ് ചെയ്തിരുന്നത് എന്ന് മനസ്സിലായത്. പിന്നെയും ഗൂഗിൾ തന്നെ ശരണം. വഴിയിലുള്ള സിഗ്നലുകൾ വഴി മുടക്കരുതെന്ന പ്രാർത്ഥനയോടെ ഞങ്ങൾ ലക്ഷ്യത്തിലേക്ക് കുതിച്ചു. അധികം വൈകാതെ തന്നെ ജിജോയുടെ അടുത്ത് എത്തിച്ചേർന്നു. ജിജോയുടെ വാഹനത്തിന് തൊട്ടടുത്തുതന്നെ പോലീസ് വാഹനവും പാർക്ക് ചെയ്തിരുന്നു. അധികം താമസിയാതെ തന്നെ യുക്മാ യോർക്ക്ഷെയർ ആന്റ് ഹംബർ റീജൻ വൈസ് പ്രസിഡൻറ് സിബി മാത്യുവും അവിടെ എത്തിച്ചേർന്നു.
ഞങ്ങളുടെ രണ്ടു കൂട്ടരുടെയും വാഹനത്തിലേയ്ക്ക് സാധനങ്ങൾ മാറ്റിവച്ചത് കൊണ്ട് തുടർ നടപടികളിൽ നിന്ന് പോലീസ് പിന്മാറി .
പിഴ ഒഴിവാക്കുന്നതിന് ഒന്ന് അഭ്യർത്ഥിച്ചു നോക്കിയാലോ എന്ന് എൻറെ കേരള ബുദ്ധിയിൽ തോന്നി. പക്ഷേ നിയമം നടപ്പാക്കുന്നതിൽ തങ്ങളുടെ ഭാഗത്തുനിന്ന് യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് വളരെ സൗമ്യമായാണ് പോലീസ് വ്യക്തമാക്കിയത്. 300 പൗണ്ട് ഞാൻ ഇന്ത്യൻ രൂപയിലേക്ക് മാറ്റിയപ്പോൾ ഒന്ന് ഞെട്ടി. മുപ്പതിനായിരം രൂപയോളം . ഒരുപക്ഷേ ജിജോയുടെ ഒന്നിലേറെ ദിവസങ്ങളിലെ കഷ്ടപ്പാട് ആവിയായി പോകുന്ന അവസ്ഥ.

അന്ന് തന്റെ സ്ഥിരം കസ്റ്റമേഴ്സിന് സാധനങ്ങൾ കൊടുത്തശേഷം ജോജിയുടെ വാഹനത്തിലേയ്‌ക്ക് മാറ്റിയ സാധനങ്ങൾ എടുക്കാൻ ജിജോ എത്തിച്ചേർന്നു. നന്ദി സൂചകമായി 10 കിലോയുടെ ഒരു ചാക്ക് അരി സമ്മാനമായി തരാൻ ജിജോ ശ്രമിച്ചെങ്കിലും ജോജി അത് നിരസിച്ചു . ഒന്നിലേറെ തവണ ചെയ്തു തന്ന ഉപകാരത്തിന് നന്ദി പറയുമ്പോൾ എന്റെ മനസ്സിൽ പ്രവാസ ലോകത്ത് ജീവിതം കരിപിടിപ്പിക്കാൻ കഷ്ടപ്പെടുന്ന ഒട്ടേറെ ചെറുപ്പക്കാരുടെ മുഖമാണ് തെളിഞ്ഞുവന്നത്. അതോടൊപ്പം ഒരു ആവശ്യസമയത്ത് കൈത്താങ്ങാകാൻ ഓടിയെത്താനായി മലയാളി കാണിക്കുന്ന കൂട്ടായ്മയും മനസ്സിന് കുളിർമ നൽകുന്നതായിരുന്നു .
റ്റിജി തോമസ് : റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.
യുകെ സ്‌മൃതികളുടെ മുൻ അധ്യായങ്ങൾ വായിക്കാം ….
എവിടെ ഓഫർ കിട്ടുമോ അവിടെ മലയാളി ഉണ്ട് … യുകെ സ്‌മൃതികൾ : അധ്യായം 5 . സൂപ്പർ മാർക്കറ്റിൽ.
കൈരളി ബർമിംഗ്ഹാം സംഘടിപ്പിക്കുന്ന ഓണാഘോഷം ഒക്ടോബർ 8-ാം തീയതി ഞായറാഴ്ച നടക്കും. റെഢിച്ചിൽ വച്ച് നടക്കുന്ന ഓണാഘോഷത്തിന് കൊട്ടും കുരവയും എന്നാണ് പേരിട്ടിരിക്കുന്നത്. വിഭവ സമൃദ്ധമായ ഓണസദ്യ, ഓണക്കളികൾ, കലാപരിപാടികൾ എന്നിവ ഓണാഘോഷത്തിന്റെ ഭാഗമായി ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

ഓണാഘോഷത്തിന് മാറ്റ് കൂട്ടുവാൻ അനുബന്ധമായി റീൽസ് മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. റീൽസ് മത്സര വിജയികളെ കാത്തിരിക്കുന്നത് 250 പൗണ്ട് ക്യാഷ് പ്രൈസ് ആണ് . മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് റീൽസ് അപ്‌ലോഡ് ചെയ്യാനുള്ള അവസാന തീയതി ഒക്ടോബർ 5-ാം തീയതി ആണ് . മറ്റ് വിവരങ്ങൾ വാർത്തയ്ക്കൊപ്പം നൽകിയിട്ടുള്ള നോട്ടീസിൽ ലഭ്യമാണ്.

ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കുന്നതിന് മുതിർന്നവർക്ക് 8 പൗണ്ട് ആണ് എൻട്രി ഫീ . വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യമായിരിക്കും. പരിപാടികൾ ഒക്ടോബർ എട്ടാം തീയതി 11:00 മണിക്ക് ആരംഭിച്ച് വൈകിട്ട് 5 മണിക്ക് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
യു കെ യിലെ പ്രമുഖ കലാസാംസ്‌കാരിക സംഘടനയായ കോസ്മോപൊലിറ്റൻ ക്ലബ്ബിന്റ ആഭിമുഖ്യത്തിൽ അവിസ്മരണീയമായ സംഗീത സന്ധ്യ ഒരുങ്ങുന്നു. “കർണാടക സംഗീതവും ഗസൽ സംഗീതവും ലൈവ് ആയി അവതരിപ്പിക്കുന്ന വേദിയിൽ ചലച്ചിത്ര ഗാനങ്ങളിലെ വ്യത്യസ്ത രാഗങ്ങളും ഉൾപ്പെടുത്തി ” ശ്രീ രാഗം 2023″ ഒക്ടോബർ 21 ശനിയാഴ്ച വൈകുന്നേരം 5:30 ന് പെൻസ്‌ഫോഡ് വില്ലജ് ഹാളിൽ നടക്കും. സംഗീത വിദ്വാൻ ശ്രീ ആർ.എൽ.വി ജോസ് ജെയിംസിന്റെ കർണാടക സംഗീത കച്ചേരിയിൽ വയലിൻ ശ്രീ ശ്യാം ബലമുരളിയും, മൃദംഗം ശ്രീ കൊച്ചിൻ അകാശും വായിക്കും. ഗസൽ, ചലച്ചിത്ര സംഗീതവുമായി പ്രശസ്ത ഗായകരായ ശ്രീ സന്ദീപ് കുമാറും, ശ്രീമതി അനു ചന്ദ്രയും “ശ്രീ രാഗം 2023 “യിൽ പങ്കെടുക്കും.
പരിപാടിയിലേക്ക് പ്രീ രജിസ്ട്രേഷൻ ചെയ്ത് പാസ്സ് വാങ്ങേണ്ടതാണ്. സൗജന്യമായി പാസ്സ് വാങ്ങാൻ കോസ്മോപൊലീറ്റൻ ക്ലബ്ബിന്റെ വാട്സ്ആപ്പ് നമ്പറിലേക്ക് ഒരു വാട്സ്ആപ്പ് സന്ദേശം അയക്കുക. നിങ്ങളുടെ മുഴുവൻ പേരും എത്ര adult/ child/ infants ടിക്കറ്റുകൾ വേണമെന്ന് ശ്രീരാഗം 2023 ടിക്കറ്റ് എന്ന പേരിൽ 077 54 724 879 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് സന്ദേശം അയക്കുക. സ്ഥല പരിമിതി മൂലം വളരെ കുറച്ചു പാസ്സുകൾ മാത്രമേ ഇനി ബാക്കിയുള്ളൂ എന്ന് സംഘാടകർ അറിയിച്ചു.