കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സാങ്കേതിക വിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി കൊണ്ട് ബെഡ് ഫോർഡ് ‘ഷെയർ മലയാളി അസോസിയേഷൻ (BMA) ആദ്യമായി നടത്തുന്ന വെർച്വുൽ ക്രിസ്മസ് & ന്യൂഇയർ ആഘോഷങ്ങൾ ഡിസംബർ ഇരുപത്തിഅഞ്ചാം തീയതി വൈകുന്നേരം 4 മണി മുതൽ ‘ ലോകമെങ്ങും യൂട്യൂബ് ചാനൽ വഴി സംപ്രേഷണം ചെയ്യും. അസോസിയേഷനിലെ മുഴുവൻ കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ട് വിവിധ കലാപരിപാടികൾ ആണ് അണിയറയിൽ അണിയിച്ചൊരുക്കിയിരിക്കുന്നത്.
കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ ഒരു വർഷത്തോളമായി ഒരു പ്രധാനപ്പെട്ട ആഘോഷങ്ങളിലും പങ്കെടുക്കുവാൻ സാധിക്കാത്തതിൻ്റെ എല്ലാ കുറവുകളും പരിഹരിക്കുവാൻ കൂടിയാണ് വെർച്വുൽ ആയി ക്രിസ്മസ് & ന്യൂഇയർ ആഘോഷം നടത്തുവാൻ ബിഎംഎ നേതൃത്വം തീരുമാനിച്ചത് .
ബിഎംഎ ഒരുക്കുന്ന ഈ ആഘോഷം പ്രവാസ ലോകത്തിന് വേറിട്ട ഒരു അനുഭവം ആക്കുവാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകർ.
കോവിഡ് – 19 മഹാമാരി തീർത്ത വിഷാദത്തിന് സ്വാന്തനത്തിൻ്റെ കുളിരേകി ലണ്ടൻ മലയാളികൾ ആരംഭിച്ച ആഗോള അന്താക്ഷരി എന്ന സംഗീത പരിപാടിയുടെ ഫൈനൽ ഈ ഞായറാഴ്ച ( 13 ഡിസംബർ) വൈകുന്നേരം 3: 30 ന് നടക്കുന്നു. പ്രശസ്ത പിന്നണി ഗായിക പ്രീത പരിപാടി അവതരിപ്പിക്കും. ലണ്ടൻ കേന്ദ്രമായി പ്രവർത്തിക്കുന്ന സ്ട്രിംഗ് ഓർക്കസ്ട്ര ആണ് പരിപാടി നടത്തുന്നത്. വിശിഷ്ട അതിഥികളായി മലയാളത്തിൻറെ പ്രിയ ഗായിക ലതിക ടീച്ചറും ജി. പദ്മകുമാറും ഫേസ്ബുക്ക് ലൈവിൽ തൽസമയം അണിചേരും . ഇവരെ കൂടാതെ റാണി ജോയ് പീറ്ററും പ്രത്യേക ക്ഷണിതാവായി ലൈവ് പ്രോഗ്രാമിൽ ഉണ്ടാകും.
കുവൈറ്റിൽ നിന്നുള്ള സലിൽ വർമ്മ ,തിരുവനന്തപുരം കാരായ അപർണ രാജ് , അമൃത നായർ കൂടാതെ ബോംബെയിൽ നിന്നുള്ള ഉഷ വാരിയർ എന്നിവരാണ് അവസാന റൗണ്ടിൽ ഫൈനലിസ്റ്റുകളായി പങ്കെടുക്കുന്നത്. ആകർഷകമായ സമ്മാനങ്ങളും ഒപ്പം ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്ന ഈ സംഗീതമത്സരം, എല്ലാവർക്കും സ്ട്രിങ്സ് ഓർക്കസ്ട്രയുടെ ഫേസ്ബുക്ക് പേജിലൂടെ തൽസമയം ലൈവായി കാണാവുന്നതാണ്. പ്രേക്ഷകർക്കും ഈ ഇൻറർ ആക്റ്റീവ് പരിപാടിയിൽ പങ്കെടുക്കാനും ശ്രദ്ധിക്കപ്പെടാൻ അവസരം ഉണ്ടായിരിക്കും.
ഏബ്രഹാം കുര്യൻ
മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ശത ദിന കർമ്മ പരിപാടിയായ മലയാളം ഡ്രൈവിൽ ഇന്ന് മലയാളത്തിലെ പ്രശസ്ത ചെറുകഥാകൃത്തും പത്ര പ്രവർത്തകനും ആയ സി.അനൂപ് ‘മലയാളം വാർത്തയിലും വർത്തമാനത്തിലും’ എന്ന വിഷയത്തിൽ സംവദിക്കുന്നു. (12-12-2020) 5PM (യുകെ സമയം) 10.30PM (IST) നടക്കുന്ന ഫേസ്ബുക്ക് ലൈവിലേക്ക് എല്ലാ മലയാള ഭാഷാ സ്നേഹികളെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.
എത്ര എഴുതി എന്നതല്ല എന്തെഴുതി എന്നതാണ് പ്രധാനം എന്ന എം പി നാരായണപിള്ളയുടെ ഉപദേശം മനസിൽ കൊണ്ടു നടക്കുന്ന സി അനൂപ് ഇപ്പോൾ വളരെ സൂക്ഷിച്ച് വർഷത്തിൽ രണ്ടോ മൂന്നോ കഥകളെ എഴുതാറുള്ളു. എഴുതുന്നത് ശ്രദ്ധിക്കപ്പെടുന്നതാവണം എന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ട്. 1992 ലെ കേരള യൂണിവേഴ്സിറ്റി യുവജനോത്സവത്തിൽ കാര്യവട്ടം ക്യാമ്പസിലെ എം എ വിദ്യാർത്ഥിയായിരുന്ന ശ്രീ സി.അനൂപിന്റെ ‘ഉത്സവം കഴിഞ്ഞപ്പോൾ’ എന്ന കഥ ഒന്നാം സമ്മാനാർഹമായി. ആ കഥ കലാകൗമുദിയിൽ പ്രസിദ്ധീകരണത്തിനു കൊടുത്തു എങ്കിലും പ്രസിദ്ധീകരിച്ചില്ല എന്നാൽ സി അനൂപിന്റെ ജേർണലിസത്തിലേക്കുള്ള ചുവടു വയ്പിന് അത് കാരണമായി. ചെറുകഥ എന്തായി എന്നറിയാൻ കലാ കൗമുദിയുടെ ഓഫീസിലേക്ക് വിളിച്ച സി. അനൂപിനോട് കഥയെ പറ്റി ഒന്നും പറയാതെ പ്രശസ്ത ജേർണലിസ്റ്റ് കുൽദീപ് നയ്യാർ ഉദ്ഘാടനം ചെയ്യുന്ന പത്രപ്രവർത്തക ക്യാമ്പ് റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെടുകയുണ്ടായി എന്ന് അദ്ദേഹം അനുസ്മരിക്കുന്നു. പിന്നീട് കലാ കൗമുദി ഓഫീസിൽ ട്രെയ്നിയായി നിയമിച്ചത് നിരന്തരം കലാ കൗമുദിയിൽ വന്നു പോകുന്ന പ്രശസ്ത സാഹിത്യകാരൻമാരുമായി അടുത്ത ബന്ധത്തിനുള്ള അവസരം അദ്ദേഹത്തിനുണ്ടാക്കി. കലാകൗമുദിയിൽ പ്രസിദ്ധീകരിച്ച ‘വൈശിക’മാണ് ആദ്യം പ്രസിദ്ധീകരിച്ച അദ്ദേഹത്തിൻ്റെ കഥ. പിന്നെ ‘ന്യൂ ഇന്ത്യ ബുക്സ്’ എന്ന പ്രസിദ്ധീകരണ സ്ഥാപനം നടത്തി. ആദ്ദേഹം എഡിറ്റു ചെയ്ത ‘ഇ എം എസ് അനുഭവം യോജിച്ചും വിയോജിച്ചും’ എന്ന പുസ്തകം വ്യാപകമായി ചർച്ച ചെയ്യപ്പെട്ടു. തുടർന്ന് കൈരളി ടി.വി യിൽ നൂറ് എപ്പിസോഡുകൾ പിന്നിട്ട ‘ചെറിയ ശ്രീനിയും വലിയ ലോകവും’ എന്ന പരമ്പര ശ്രദ്ധേയമായി.
സത്യൻ അന്തിക്കാടിന്റെ ‘മനസിനക്കരെ’ ‘അച്ചുവിന്റെ അമ്മ’ എന്നീ സിനിമകളിൽ സംവിധാന സഹായിയായത് കൂടാതെ ശ്രീനിവാസന്റെ ഭാർഗവചരിതം മൂന്നാം ഖണ്ഡത്തിന്റെ സ്ക്രിപ്റ്റ് അസിസ്റ്റന്റും പിന്നീട് ജനയുഗം വാരാന്ത പതിപ്പിന്റെ ചുമതലക്കാരനുമായി. ഏഷ്യാനെറ്റ് ന്യൂസിൽ എം ജി രാധാകൃഷ്ണൻ അവതരിപ്പിച്ച വാക്കു പൂക്കും കാലത്തിന്റെ നിർമ്മാതാവുമായിരുന്നു. പ്രണയത്തിന്റെ അപനിർമ്മാണം, പരകായ പ്രവേശം, കടൽച്ചൊരുക്ക്, നെപ്പോളിയൻറെ പൂച്ച, ഇ എം എസും ദൈവവും എന്നീ ചെറുകഥാ സമാഹാരങ്ങൾ വിശുദ്ധ യുദ്ധം എന്ന നോവൽ എന്നിവയാണ് സി അനൂപിന്റെ സാഹിത്യ സംഭാവനകൾ. അറ്റ്ലസ് – കൈരളി പുരസ്കാരം, ടി വി കൊച്ചുവാവ പുരസ്കാരം അങ്കണം പുരസ്കാരം, സിദ്ധാർത്ഥ സാഹിത്യ അവാർഡ് എന്നിവ സി അനൂപിനെ തേടിയെത്തി. ചുനക്കര സ്വദേശിയായ അദ്ദേഹം തിരുവനന്തപുരത്താണ് ഇപ്പോൾ താമസിക്കുന്നത്.
മലയാളം മിഷൻ യുകെ ചാപ്റ്റർ കേരളപ്പിറവിദിനത്തിൽ മലയാളഭാഷാ പ്രചാരണത്തിനായി തുടക്കം കുറിച്ച മലയാളം ഡ്രൈവിന്റെ ഭാഗമായി ഫെബ്രുവരി രണ്ടാം വാരം അവസാനിക്കുന്ന നൂറുദിന കർമ്മ പരിപാടികൾ ആണ് സംഘാടകർ വിഭാവനം ചെയ്തിരിക്കുന്നത് . മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ നടത്തുന്ന പരിപാടികൾക്ക് വിവിധ മേഖലകളിൽ നിന്നുമുള്ള ആളുകളുടെ മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് . ഇക്കഴിഞ്ഞ ശനിയാഴ്ച ഉത്തരാധുനീക കവിയായ ശ്രീ പി.എൻ ഗോപീകൃഷ്ണൻ മലയാളവും മലയാളിയും എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ സംവാദം ആയിരങ്ങൾ കേട്ടിരുന്നു. മലയാളവും മലയാളിയും എങ്ങനെയാണ് മറ്റു ഭാഷകളെയും സംസ്കാരത്തെയും ഉൾകൊള്ളുന്നത് എന്ന് അദ്ദേഹം മനോഹരമായി വരച്ചു കാട്ടി. മലയാളം അധ്യാപകർക്കും കുട്ടികൾക്കും പൊതുജനങ്ങൾക്കും പ്രയോജനപ്രദമായ മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ നേതൃത്വത്തിൽ നടത്തുന്ന മലയാളം ഡ്രൈവിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് പ്രവർത്തക സമിതി അംഗങ്ങളായ ആഷിക് മുഹമ്മദ് നാസർ, ജനേഷ് നായർ, ബേസിൽ ജോൺ എന്നിവരാണ്.
മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ എല്ലാവർക്കും പ്രയോജനപ്രദമായ ലൈവ് പ്രഭാഷണങ്ങളും ഭാഷാ ഉന്നമനത്തിനായി നടത്തുന്ന മുഴുവൻ പരിപാടികളും ഭാഷാസ്നേഹികളായ മുഴുവൻ ആളുകളും പ്രോൽസാഹിപ്പിക്കണമെന്ന് മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫും സെക്രട്ടറി ഏബ്രഹാം കുര്യനും അഭ്യർത്ഥിച്ചു.
ഇന്ന് (12-12-2020) ശനിയാഴ്ച വൈകിട്ട് യുകെ സമയം 5PM, ഇൻഡ്യൻ സമയം 10.30 PM ലുമാണ് ശ്രീ സി അനൂപ് മലയാളം വാർത്തയിലും വർത്തമാനത്തിലും എന്ന വിഷയത്തിൽ പ്രഭാഷണവും സംവാദവും നടത്തുന്നത്. തത്സമയം പരിപാടിയിൽ പങ്കെടുക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക . മലയാളം മിഷൻ യുകെ ചാപ്റ്റന്റെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്തും പരിപാടികൾ ഷെയർ ചെയ്തും പ്രോത്സാഹിപ്പിക്കുക.
കോട്ടയം: മണിമല പഞ്ചായത്തിൽ കരിക്കാട്ടൂർ താമസിക്കുന്ന സജി ഇന്ന് അസുഖങ്ങളുടെ നടുവിലാണ്. ജന്മനാ ഭിന്നശേഷിക്കാരനയാ സജി കൂലിവേല ചെയ്തായിരുന്നു കുടുംബം നോക്കിയിരുന്നത്. വളരെ നാളുകളായി സജി പ്രമേഹത്തിനു ചികിത്സകളിലായിരുന്നു. കോട്ടയം മാതാ ഹോസ്പിറ്റൽ കോട്ടയം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലായിരുന്നു ചികിത്സ. പല ഹോസ്പിറ്റലുകളിൽ ചികിത്സകൾ നടത്തിയെങ്കിലും സജിയുടെ അസുഖങ്ങൾ നാൾക്കുനാൾ വർധിച്ചു വരികയായിരുന്നു. അതിനെ തുടർന്നാണ് സജി വിദ്‌ഗദ ചികിത്സയ്ക്കായി അമൃതാ ഹോസ്പിറ്റലിലേക്ക് മാറ്റപ്പെടുന്നത്. ഹോസ്പിറ്റലിലെ തുടർന്നുള്ള പരിശോധനകളിൽ ആണ് അറിയാൻ കഴിഞ്ഞത് സജിയുടെ ആമാശയത്തിന് ഒരുഭാഗം തളർന്നു ദഹനശേഷി നഷ്ടപ്പെട്ടുപോയി എന്നത്. അതിനോടൊപ്പം തന്നെ കരളിനും പാൻക്രിയാസിനും കിഡ്‌നിക്കും ശേഷിക്കുറവ് സംഭവിച്ചു എന്ന് അറിയാൻ കഴിഞ്ഞത്.
ആകെയുള്ള പത്തുസെന്റ് സ്ഥലവും ഒറ്റമുറിവീടും പണയം വച്ചാണ് ഇതുവരെയുള്ള ചികിത്സകൾ മുൻപോട്ടു കൊണ്ടുപോയത്. സജിക്ക് ഒരുമാസം പതിനായിരത്തോളം രൂപ ചികിത്സാൾക്കു മാത്രമായി ചിലവാകുന്നുണ്ട്. ഇത്രയും കാലത്തെ ചികിത്സകളും കുടുംബ ചിലവുകളും സജിയെ വലിയ ഒരു കടക്കെണിയിൽ എത്തിച്ചിരിക്കുകയാണ്. നല്ലവരായ നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും കാരുണ്യത്തിലാണ് സജിയും കുടുംബവും ദിവസങ്ങൾ തള്ളിനീക്കുന്നത്. ഞങ്ങളുടെ പ്രതിനിധി സജിയുടെ വിവരങ്ങൾ തിരക്കുവാൻ ചെന്നപ്പോൾ സജി കിഡ്‌നി ഇൻഫെക്ഷൻ ബാധിച്ചു ഹോസ്പിറ്റലിൽ അഡ്മിറ്റായിരുന്നു. ഈ അവസരത്തിൽ ചികിത്സകൾ എങ്ങനെ മുന്നോട്ട് കൊണ്ടുപോകണം എന്നറിയാതെ വലയുകയാണ് സജിയും കുടുംബവും. പ്രിയമുള്ളവരേ തകർന്നിരിക്കുന്നു ഈ കുടുംബത്തെ സഹായിക്കുവാൻ സന്മനസ്സുള്ള നല്ല സുഹൃത്തുക്കൾ നിങ്ങളാൽ കഴിയുന്ന സഹായം ഡിസംബർ ഇരുപത്തി അഞ്ചിന് മുൻപായി താഴെക്കാണുന്ന വോക്കിങ് കാരുണ്യയുടെ അകൊണ്ടിലേക്കു നിക്ഷേപിക്കാവുന്നതാണ്.
Registered Charity Number 1176202
https://www.facebook.com/…/Woking-Karunya-Charitable…/posts/
Charitties Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447
കുടുതല്‍വിവരങ്ങള്‍ക്ക്
ജെയിൻ ജോസഫ്: 07809702654
ബോബൻ സെബാസ്റ്റ്യൻ: 07846165720
സാജു ജോസഫ് 07507361048
ബിജു ഗോപിനാഥ്
ലോക്ക് ഡൗൺ കാലത്ത് കുട്ടികളുടെ ഓൺലൈൻ കലാ മത്സരങ്ങളുമായി എത്തിയ സമീക്ഷ യുകെയുടെ സർഗ്ഗവേദി ഇക്കുറി 18 വയസ്സിനുമേൽ പ്രായമുള്ളവരുടെ കലാ മത്സരങ്ങളുമായാണ് എത്തുന്നത് .
മലയാളികളിൽ എന്നും ജന്മ നാടിന്റെ ഓർമ്മകൾ ഉണർത്തുന്ന നാടൻപാട്ട് മത്സരമാണ് സർഗ്ഗ വേദി ഇപ്പോൾ മുന്നോട്ടു വയ്ക്കുന്നത്. യുകെ മലയാളികളുടെ ആഘോഷ വേളകൾ ആവേശ ഭരിതമാക്കാറുള്ള നാടൻപാട്ടുകൾ ആദ്യമായി ഒരു മത്സര ഇനമായി എത്തുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്. ഡിസംബർ 1 മുതൽ എൻട്രികൾ സ്വീകരിച്ചു തുടങ്ങിയ മത്സരം ഡിസംബർ 31 ന് അവസാനിക്കും. ലഭിക്കുന്ന എൻട്രികളിൽ നിന്നും തെരഞ്ഞെടുക്കുന്നവ വിധിനിർണയത്തിനായി വിദഗ്ദ്ധരായ വിധികർത്താക്കൾക്ക് അയച്ചു കൊടുക്കും. നൂറു ശതമാനവും വിധികർത്താക്കളുടെ മാർക്കിനെ അടിസ്ഥാനമാക്കി ആകും വിജയികളെ തീരുമാനിക്കുക.
ആകർഷകങ്ങളായ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്
ഒന്നാം സമ്മാനം £101
രണ്ടാം സമ്മാനം £75
മൂന്നാം സമ്മാനം £51
നിങ്ങളുടെ എൻട്രികൾ 07984744233 എന്ന നമ്പറിൽ വാട്ട്സ്-ആപ്പ് ചെയ്യേണ്ടതാണ് .
നാടൻ പാട്ട് മത്സരത്തിന്റെ നിബന്ധനകൾ
1. മത്സരാർത്ഥിയുടെ പ്രായം -18 വയസ്സിനു മുകളിൽ ആയിരിക്കണം
2. മലയാളത്തിൽ ഉള്ള നാടൻ പാട്ട് ആവണം
3 . കരോക്കെ വച്ചും സ്വയം വാദ്യോപകരണങ്ങൾ ഉപയോഗിച്ചും പാടാവുന്നതാണ്
4 . നിങ്ങളുടെ നാടൻ പാട്ടുകൾ വീഡിയോകൾ ആയി അയച്ചു തരിക. വീഡിയോകൾ എഡിറ്റ് ചെയ്യാൻ പാടുള്ളതല്ല .
5 . പാടുന്നതിനു മുമ്പേ പാടുന്ന പാട്ടിനെ പറ്റി ഒരു മിനിറ്റിൽ ഒതുങ്ങുന്ന ഒരു വിവരണം നൽകുക .
6 . അനുവദിച്ച സമയം 3 മുതൽ 5 മിനിറ്റ് വരെ .(പാട്ടിനെ പറ്റി ഉള്ള വിവരണം ഉൾപ്പെടെ )
7 . മത്സരം ആരംഭിക്കുന്ന ഡിസംബർ 1 മുതൽ വീഡിയോകൾ സ്വീകരിച്ചു തുടങ്ങും, വീഡിയോകൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 31 ആയിരിക്കും.
8 . മത്സരത്തിന്റെ വീഡിയോകൾ സോഷ്യൽ മീഡിയ അടക്കമുള്ള വിവിധ മീഡിയകൾ വഴി പ്രദർശിപ്പിക്കുന്നതായിരിക്കും. മത്സരത്തിനായി ഉള്ള രജിസ്‌ട്രേഷൻ മുകളിൽ പറഞ്ഞ പ്രദർശനത്തിനുള്ള അനുമതിയായും സർഗ്ഗവേദി കണക്കാക്കുന്നു.
സമീക്ഷ സർഗ്ഗവേദിയുടെ കുട്ടികളുടെ മത്സരങ്ങൾ രണ്ടുകൈയും നീട്ടി സ്വീകരിച്ച യുകെ മലയാളികൾ മുതിർന്നവരുടെ നാടൻപാട്ട് മത്സരവും ആവേശത്തോടെ സ്വീകരിക്കും എന്ന പ്രതീക്ഷയിൽ ആണ് സംഘാടകർ. ലോക്ക് ഡൗൺ കാലത്തു വീടുകളിൽ അടച്ചിരിക്കേണ്ടി വന്ന കുട്ടികൾക്ക് സ്വന്തം വീട് ഒരു സർഗ്ഗവേദി ആക്കി മാറ്റാൻ സമീക്ഷ സർഗവേദി കാരണമായി എന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു.
മത്സരത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക.
ഉണ്ണികൃഷ്ണൻ 07984744233
രാജി ഷാജി 07940355689
യു കെയിലെ മലയാളി സമൂഹത്തിലെ ചിത്രകലയിൽ താല്പര്യമുള്ള കുട്ടികൾക്കുള്ള ക്രിസ്തുമസ്സ് സമ്മാനമായി “ബി ക്രിയേറ്റിവ്” ഈ ക്രിസ്തുമസ് നാളുകളിൽ ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. “തിരുപ്പിറവി” (Nativity) അടിസ്ഥാനമാക്കിയുള്ള ചിത്രരചനാ മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 101 പൗണ്ടും 51 പൗണ്ടും സമ്മാനമായി നൽകുന്നതാണ്. എട്ടു വയസ്സിനും പന്ത്രണ്ട് വയസ്സിനും ഇടയിലുള്ളവർക്കായാണ് ഈ മത്സരം നടത്തുന്നത്. ഡിസംബർ ഒന്നാം തീയ്യതി മുതൽ ഇരുപതാം തീയതി വരെ കുട്ടികൾ വരയ്ക്കുന്ന ചിത്രങ്ങൾ 07305637563 എന്ന വാട്ട്സ്ആപ് നമ്പറിൽ സ്വീകരിക്കുന്നതാണ്.
മത്സര നിബന്ധനകൾ:-
1- മത്സരാർത്ഥികൾ യുകെയിൽ താമസിക്കുന്ന മലയാളികൾ ആയിരിക്കണം.
2- 2020 ഡിസംബർ 25 ന് പതിമൂന്ന് വയസ്സ് പൂർത്തിയാകാത്തവരും എന്നാൽ എട്ടു വയസ്സ് പൂർത്തിയായവരും ആയിരിക്കണം.
3- ഏത് സൈസ് പേപ്പറിലും ഏത് മാധ്യമം ഉപയോഗിച്ചും ചിത്രം വരയ്ക്കാവുന്നതാണ്.
4- “തിരുപ്പിറവി“ (Nativity) തീം ആക്കിയാണ് ചിത്രരചന നടത്തേണ്ടത്. അല്ലാത്ത ചിത്രങ്ങൾ തിരസ്കരിക്കുന്നതായിരിക്കും.
5 – വരച്ച ചിത്രങ്ങൾ ഡിസംബർ 1നും 20നും ഇടയിലായി 07305637563 എന്ന വാട്സ്ആപ്പ് നമ്പറിൽ അയച്ചു തരേണ്ടതാണ്.
6 – ചിത്രങ്ങളുടെ ആധികാരികത ഉറപ്പാക്കുന്നതിലേക്കായി കുട്ടികൾ ചിത്രം വരക്കുന്നതിന്റെ രണ്ടു മിനുട്ടിൽ കുറയാത്ത ഒരു വീഡിയോ കൂടി മൊബൈലിൽ ചിത്രീകരിച്ചു ചിത്രത്തോടൊപ്പം ഒരുമിച്ച് അയക്കേണ്ടതാണ്.
7-ഫെയ്‌സ്ബുക്ക് പേജിൽ മത്സര ചിത്രത്തോടൊപ്പം മത്സരാർത്ഥിയുടെ ഫോട്ടോ കൂടി പ്രസിദ്ധീകരിക്കേണ്ടതിനാൽ കുട്ടിയുടെ ഒരു ക്ലിയർ ഫോട്ടോ കൂടി അയച്ചുതരേണ്ടതാണ്.
8- അയച്ചു കിട്ടുന്ന ചിത്രങ്ങൾ ഡിസംബർ 21 മുതൽ ബി ക്രിയേറ്റിവിന്റെ ഫെയ്‌സ്ബുക്ക് പേജിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും.
9- യു കെയിലെ അറിയപ്പെടുന്ന ചിത്രകാരൻ ചിത്രങ്ങൾ പരിശോധിച്ച് ഡിസംബർ 24ന് ഫലപ്രഖ്യാപനം നടത്തുന്നതായിരിക്കും.
10- ഏറ്റവും കൂടുതൽ ലൈക്ക് കിട്ടുന്ന ചിത്രത്തിന് ഗ്രെയ്‌സ് മാർക്ക് ഉണ്ടായിരിക്കുന്നതാണ്. ഈ ലൈക്കുകൾ വിധിനിർണ്ണയത്തിൽ ഉൾപ്പെടുത്തുന്നതാണ്.
11- അയച്ചുകിട്ടുന്ന ചിത്രങ്ങൾ എവിടെയും പ്രസിദ്ധീകരിക്കാൻ ബിക്രിയേറ്റിവിന് അധികാരമുണ്ടായിരിക്കുന്നതാണ്.
12- വിധിനിർണ്ണയവുമായുള്ള വിഷയങ്ങളിൽ ജഡ്ജസിന്റെ തീരുമാനം അന്തിമമായിരിക്കും.
14. കുട്ടികളുടെ കലാരചനയിൽ മുതിർന്നയാളുകളുടെ യാതൊരുവിധ ഇടപെടലുകളും ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക. സമ്മാനം എന്ന ലക്ഷ്യത്തെക്കാളുപരി അവരുടെ സത്യസന്ധതയേയും രചനാ പാടവത്തേയും വളർത്തുന്നതിന് അതുപകരിക്കുന്നതായിരിക്കും.
ഏബ്രഹാം കുര്യൻ
മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ശത ദിന കർമ്മ പരിപാടിയായ മലയാളം ഡ്രൈവിൽ ഇന്ന് ഡിസംബർ 5 ശനിയാഴ്ച 4 പി എം ന് മലയാളത്തിലെ ഉത്തരാധുനിക കവികളിലൊരാളായ ശ്രീ പി.എൻ ഗോപീകൃഷ്ണൻ ‘മലയാളവും മലയാളിയും’ എന്ന വിഷയത്തിൽ സംവദിക്കുന്നു. സത്യത്തെ മൂടുപടമില്ലാതെ അവതരിപ്പിക്കുന്ന അദ്ദേഹം എഴുത്തിൻ്റെ വേദനയെയും കഷ്ടപ്പാടിനെയും സത്യസന്ധമായി അവതരിപ്പിക്കാൻ ധൈര്യം കാട്ടുന്നു. ഒരു കവിതയെ പതിനഞ്ചോളം പ്രാവശ്യം ശുദ്ധീകരിച്ചാണ് താൻ വെളിച്ചം കാണിക്കുന്നതെന്ന് പറയുന്ന കവി കവിതയുടെ പിന്നിലുള്ള അദ്ധ്വാനത്തെ തുറന്നു കാട്ടുന്നു. ഔദ്യോഗിക ജീവിതത്തിൽ സാമ്പത്തിക രംഗത്ത് കേരളത്തിൻ്റെ അഭിമാനമായ കെ എസ് എഫ് ഇ യുടെ മാനേജരായി അക്കങ്ങളുമായി മല്ലടിക്കുമ്പോൾ തന്നെ സാഹിത്യത്തിന് സമയം കണ്ടെത്തി മൂന്ന് പതിറ്റാണ്ടിലേറെ സാഹിത്യ രംഗത്ത് ശോഭിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞു. ശ്രീ. പി. എൻ ഗോപീകൃഷ്ണൻ 5 കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. അതിൽ ‘ഇടിക്കാലൂരി പനമ്പട്ടടി’ എന്ന കവിതാ സമാഹാരത്തിന് 2014 ലെ കേരള സാഹിത്യ അക്കാദമി അവാർഡിനൊപ്പം അയനം എ അയ്യപ്പൻ അവാർഡ് ,കെ ദാമോദരൻ പുരസ്കാരം എന്നിവ ലഭിച്ചു. ‘പായൽ’ എന്ന കവിതക്ക് കണ്ണൂർ യൂണിവേഴ്സിറ്റിയുടെ ഡോ പി കെ രാജൻ പുരസ്കാരവും ‘എൻ്റെ ജീവിതത്തിലെ ആദ്യത്തെ സ്ത്രീ അവസാനത്തെ സ്ത്രീയോട് പറയുന്നത്’ എന്ന കവിതാ സമാഹാരത്തിന് മുല്ലനേഴി പുരസ്കാരവും കൂടാതെ സമഗ്ര സംഭാവനക്ക് കുഞ്ഞുണ്ണി സ്മൃതി പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
‘ ദൈവത്തെ മാറ്റിയെഴുതുമ്പോൾ’ എന്ന ലേഖന സമാഹാരവും ‘അക്കയും സിസ്റ്ററും – ലാറ്റിനമേരിക്കൻ ഇന്ത്യൻ കവിതയിലെ സ്ത്രീ സമാന്തരങ്ങൾ’ എന്ന സാഹിത്യ പഠനവും ശ്രീ പി എൻ ഗോപീകൃഷ്ണൻ്റെ സംഭാവനയാണ്. ‘നാഥുറാം ഗോഡ്സേയും ഹിന്ദുത്വത്തിൻ്റെ സത്യാന്തര പരീക്ഷകളും’ അദ്ദേഹത്തിൻ്റെ കൃതിയാണ്. മുന്നൂറു രാമായണങ്ങൾ, അതേ കടൽ തുടങ്ങിയ വിവർത്തനങ്ങൾ മലയാള സാഹിത്യത്തിന് സംഭാവന ചെയ്തതോടൊപ്പം ഒളിപ്പോര് , പാതിരാക്കാലം. സൈലൻസർ, ജ്യാലാമുഖി എന്നീ തിരക്കഥകളും അദ്ദേഹത്തിൻ്റേതായിട്ടുണ്ട്. ഇതിൽ പാതിരാക്കാലം കൊൽക്കത്ത, പൂന, ബാംഗ്ളൂർ, ജയ്പ്പൂർ ഫിലിം ഫെസ്റ്റിവലുകളിലും സൈലൻസർ IFFK യിലും പ്രദർശിപ്പിച്ചു.
മലയാളം മിഷൻ യുകെ ചാപ്റ്റർ കേരളപ്പിറവിദിനത്തിൽ മലയാളഭാഷാ പ്രചാരണത്തിനായി തുടക്കം കുറിച്ച മലയാളം ഡ്രൈവിന്റെ ഭാഗമായി നൂറുദിന കർമ്മ പരിപാടികൾ ആണ് സംഘാടകർ വിഭാവനം ചെയ്തിരിക്കുന്നത് . മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ നടത്തുന്ന പരിപാടികൾക്ക് വിവിധ മേഖലകളിൽ നിന്നുമുള്ള ആളുകളുടെ മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് . ഇക്കഴിഞ്ഞ ശനിയാഴ്ച ഗോൾഡ് 101.3 FM ൻ്റെ ന്യൂസ് എഡിറ്ററായ ശ്രീ താൻസി ഹാഷിറിൻ്റെ ‘പ്രവാസികളുടെ ഭാഷാ പരിജ്ഞാനവും മാധ്യമങ്ങളുടെ ഭാഷാ പ്രയോഗങ്ങളും’ എന്ന വിഷയത്തിൽ നടന്ന സംവാദം ആയിരക്കണക്കിന് ആളുകളാണ് ശ്രവിച്ചത് . അധ്യാപകർക്കും കുട്ടികൾക്കും പൊതുജനങ്ങൾക്കും പ്രയോജനപ്രദമായ മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ നേതൃത്വത്തിൽ നടത്തുന്ന മലയാളം ഡ്രൈവിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് പ്രവർത്തക സമിതി അംഗങ്ങളായ ആഷിക് മുഹമ്മദ് നാസർ, ജനേഷ് നായർ, ബേസിൽ ജോൺ എന്നിവരാണ്.
മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ എല്ലാവർക്കും പ്രയോജനപ്രദമായ ലൈവ് പ്രഭാഷണങ്ങളും ഭാഷാ ഉന്നമനത്തിനായി നടത്തുന്ന മുഴുവൻ പരിപാടികളും ഭാഷാസ്നേഹികളായ മുഴുവൻ ആളുകളും പ്രോൽസാഹിപ്പിക്കണമെന്ന് മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫും സെക്രട്ടറി ഏബ്രഹാം കുര്യനും അഭ്യർത്ഥിച്ചു.
ഇന്ന് (5/12/2020) ശനിയാഴ്ച വൈകിട്ട് യുകെ സമയം 4 PM, ഇൻഡ്യൻ സമയം 9.30 PM ലുമാണ് പി എൻ ഗോപീകൃഷ്ണൻ്റെ ‘മലയാളവും മലയാളിയും’ എന്ന പ്രഭാഷണം നടക്കുന്നത് . തത്സമയം പരിപാടിയിൽ പങ്കെടുക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക . മലയാളം മിഷൻ യുകെ ചാപ്റ്റന്റെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്തും പരിപാടികൾ ഷെയർ ചെയ്തും പ്രോത്സാഹിപ്പിക്കണമെന്നും പ്രവർത്തക സമിതി ആഹ്വാനം ചെയ്യുന്നു.
https://www.facebook.com/MAMIUKCHAPTER/live/-
ഇലഞ്ഞി: വോക്കിങ് കാരുണ്യയുടെ എൺപത്തിഒന്നാമത് സഹായമായ ഒരു ലക്ഷത്തിഎൺപതിനായിരം രൂപ ഇലഞ്ഞിയിലെ മാണിക്കും കുടുംബത്തിനും പ്രമുഖ സാമൂഹിക പ്രവർത്തകനായ ടോം ജോസ് ബ്ലാവത് കൈമാറി. കഴിഞ്ഞ ഇരുപത്തിമൂന്ന് വർഷക്കാലമായി ക്രൂരമായ വിധി ഇലഞ്ഞി പഞ്ചായത്തിൽ ആലപുരത്തു താമസിക്കുന്ന മാണിയെയും കുടുംബത്തെയും വിടാതെ പിടിമുറുക്കിയിട്ട്. കൂലി വേല ചെയ്ത് കുടുംബം പോറ്റിയിരുന്ന മാണി ഇരുപത്തിമൂന്ന് വർഷങ്ങൾക്ക് മുൻപ് മരത്തിൽനിന്ന് വീണു അരക്കു താഴെ തളർന്നു കിടപ്പിലായി. നിരവധി ചികിത്സകൾ ചെയ്‌ത് നോക്കിയെങ്കിലും മാണിക്ക് എഴുന്നേറ്റു നടക്കാനോ പ്രാഥമിക കാര്യങ്ങൾ പോലും പരസഹായമില്ലാതെ ചെയ്യാൻ കഴിയാത്ത അവസ്‌ഥയിലാണ്. ആകെയുള്ള 14 സെൻ്റ് സ്ഥാലത്ത് പഞ്ചായത്ത് പണുതുകൊടുത്ത ചെറിയ ഒരു ഭാവനത്തിലാണ് മാണിയും ഭാര്യയും ഏക മകനും താമസിക്കുന്നത്.
എല്ലാ വേദനയിലും കഷ്ടപ്പാടുകളിലും അവരുടെ പ്രതീക്ഷയായിരുന്നു ഇരുപത്തിനാല് വയസ്സുകാരനായ ഏക മകൻ അനീഷ്. അമ്മ കഷ്ടപ്പെട്ടും പലരുടെയും സഹായത്താലും നല്ല ഒരു ഭാവി സ്വപ്നം കണ്ട് ഐ ടി സി പഠിച്ചു പാസ്സായി.അവരുടെ പ്രതിക്ഷകൾ പൂവണിയാൻ പോകുന്നു എന്ന് തോന്നിപ്പിച്ചു കൊണ്ട് അനീഷ് ചെറിയ തോതിൽ ഇലക്ട്രിക്ഷൻ വർക്കും മറ്റ് പണികളും ചെയ്ത് മാണിക്കും അമ്മക്കും തണലായി മുന്നിൽ നില്ക്കുമ്പോൾ വിധിയുടെ വിളയാട്ടമെന്നപോലെ ആ കുടുംബത്തിന്റെ ഭാവി സ്വപ്നമായ അനീഷിനെ ബ്ലഡ് കാൻസറിൻ്റെ രൂപത്തിൽ വിധി പിടിമുറുക്കിയത്. ആകെ പ്രതീക്ഷയായിരുന്ന മകൻ്റെ അസുഖം മാണിയെയും കുടുംബത്തെയും തളർത്തി കളഞ്ഞു.തിരുവനന്തപുരം ആർസിസി യിലെ നീണ്ട ഒരു വർഷത്തെ തുടർച്ചയായ ചികിത്സകൾക്ക് ശേഷം കഴിഞ്ഞ മാസംഅനീഷ് വീട്ടിൽ തിരിച്ചെത്തി. ദീർഘകാലത്തെ മരുന്നും പരിശോധനകളും ഈ കുടുംബത്തെ വലിയൊരു കടക്കെണിയിൽ എത്തിച്ചിരിക്കുകയാണ്. നിവൃത്തികേടുമൂലം തളർന്നുകിടക്കുന്ന മാണി മരുന്നുകൾപോലും വാങ്ങാൻ കഴിയാത്ത അവസ്‌ഥയിലാണ്. കാൻസർ രോഗിയായ മകനുതന്നെ ഒരു മാസം മരുന്നിനു പതിനായിരത്തിലധികം രൂപ വേണം. രണ്ടു പേർക്കും കൂടി മരുന്ന് വാങ്ങാൻ പലപ്പോഴും പൈസ തികയാത്തതിനാൽ മകനു വേണ്ടി തൻ്റെ മരുന്നുകൾ പലപ്പോഴും വേണ്ടന്ന് വയ്ക്കയാണ് മാണി.
അനുദിന ജീവിതം തന്നെ മുന്നോട്ട് നയിക്കാൻ കഴിയാത്ത തളർന്നുകിടക്കുന്ന മാണിയും കാൻസർ രോഗിയായ മകനും ജീവിത യാഥാർഥ്യങ്ങക്ക് മുൻപിൽ പകച്ചു നിൽക്കുകയാണ്. ഈ സാഹചര്യത്തിൽ മാണിക്കും കുടുംബത്തിനും ഒരു കൈത്താങ്ങാകാൻ മനസുകാണിച്ച എല്ലാ നല്ലവരായ സുഹൃത്തുക്കൾക്കും വോക്കിങ് കാരുണ്യയുടെ നന്ദി അറിയിക്കുന്നു.
Registered Charity Number 1176202
https://www.facebook.com/…/Woking-Karunya-Charitable…/posts/
Charitties Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447
കുടുതല്‍വിവരങ്ങള്‍ക്ക്
Jain Joseph:07809702654
Boban Sebastian:07846165720
Saju joseph 07507361048
ജോർജ് മാത്യു
ഏർഡിങ്ങ്ടൺ മലയാളി അസോസിയേഷനെ (2020-22) നയിക്കാനുള്ള ഭരണസമിതിയെ സൂം പൊതുയോഗത്തിലൂടെ തെരെഞ്ഞെടുത്തു. പരിചയസമ്പന്നരും ,സമൂഹത്തിന്റെ വിവിധ തുറകളിൽ പ്രവർത്തിക്കുന്നവരുമായ വിപുലമായ കമ്മിറ്റിയാണ് നിലവിൽ വന്നത്. യോഗത്തിൽ അധ്യക്ഷത വഹിച്ച പ്രസിഡന്റ് എബി നെടുവാമ്പുഴ വരുംകാല പ്രവർത്തനങ്ങൾ വിശദീകരിക്കുകയും എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുകയും ചെയ്‌തു. ജെറി സിറിയക്കിൻറെ നേതൃത്തിലുള്ള മുൻ കമ്മിറ്റിക്ക് യോഗം നന്ദി രേഖപ്പെടുത്തി. ഇ എം എ കുടുംബത്തിൽനിന്ന് വേർപിരിഞ്ഞു പോയ മേരി ഇഗ്‌നേഷ്യസ് ,ജെയ്‌സമ്മ ടോമിക്കും ആദരാജലികൾ അർപ്പിച്ചു ജോർജ് മാത്യു അനുസ്മരണപ്രഭാഷണം നടത്തി. സെക്രട്ടറി സുവി കുരുവിള പ്രവർത്തന റിപ്പോർട്ടും ,ട്രഷറർ റോണി ഈസി ഫൈനാൻസ് റിപ്പോർട്ടും അവതരിപ്പിച്ചു .ആനി കുര്യൻ സ്വാഗതവും ഷിബു തോമസ് നന്ദിയും പറഞ്ഞു.
ഭാരവാഹികൾ
എബി നെടുവാമ്പുഴ -ചെയർമാൻ
ആനി കുര്യൻ -വൈസ് ചെയർമാൻ
സെക്രട്ടറി -സുവി കുരുവിള
ഹീനോ എബ്രഹാം -ജോയിന്റ് സെക്രട്ടറി
റോണി ഈസി -ട്രഷറർ
ഷിബു തോമസ് -ജോയിന്റ് ട്രഷറർ
ബിജി അശോകൻ -കൾച്ചറൽ കോഓർഡിനേറ്റർ
ബൈജു കുര്യാക്കോസ് .-ഏരിയ കോഓർഡിനേറ്റർ (പെറി കോമൺ )
ജോയി വട്ടക്കാര -ഏരിയ കോഓർഡിനേറ്റർ (സെൻട്രൽ )
ജോർജ് മാത്യു -ഏരിയ കോഓർഡിനേറ്റർ (കിങ്‌സ്‌ബറി )
യുക്മ പ്രതിനിധികളായി ആനി കുര്യൻ ,ജോർജ് മാത്യു ,ബൈജു കുര്യാക്കോസ് എന്നിവരെയും യോഗം തെരെഞ്ഞടുത്തു .
ഏബ്രഹാം കുര്യൻ
മലയാളം മിഷൻ യുകെ ചാപ്റ്റർ മലയാളഭാഷാ പ്രചാരണത്തിനായി നടത്തുന്ന മലയാളം ഡ്രൈവിന്റെ ഭാഗമായി ഇന്ന് (22 -11 -20) 5 പി എം ന് ബല്ലാത്ത പഹയൻ എന്നറിയപ്പെടുന്ന വിനോദ് നാരായണന്റെ പ്രഭാഷണമാണ് . ചിരിയും ചിന്തയും വിമർശനവുമായി സാമൂഹിക മാധ്യമങ്ങളിലൂടെ ശ്രദ്ധേയനായ വിനോദ് നാരായണൻ 2016 മുതൽ ബല്ലാത്ത പഹയൻ എന്ന പേരിൽ ആരംഭിച്ച വീഡിയോ ബ്ലോഗിലൂടെ ലക്ഷക്കണക്കിന് ആളുകളെയാണ് ആകർഷിച്ചിട്ടുള്ളത് . മലയാളഭാഷയിൽ ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീർ വെട്ടിത്തുറന്ന പാതയിലൂടെ കോഴിക്കോടൻ ശൈലിയിലും ഉച്ചാരണത്തിലൂടെയും ശ്രോതാക്കളിൽ ഗൃഹാതുരത്വമുണർത്തുന്ന അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ ലക്ഷക്കണക്കിന് ആളുകളാണ് ശ്രവിക്കുന്നത്.
ചിരിയിലൂടെ ചിന്തയാണോ ചിന്തയിലൂടെ ചിരിയാണോ എന്ന് തിരിച്ചറിയാൻ പറ്റാതെ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന വിനോദ് നാരായൺ കഴിഞ്ഞ 20 വർഷമായി അമേരിക്കയിലാണ് താമസിക്കുന്നത് . അമേരിക്കയിൽ കോർപ്പറേറ്റ് ലോകത്തിന്റെ ഭാഗമായി ജോലി നോക്കുമ്പോൾ തന്നെ കവി, ബ്ലോഗർ, പോഡോകാസ്റ്റർ, സ്വതന്ത്ര ഫിലിം മേക്കർ എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിക്കുന്നു. മലയാളികളെ നാണംകെട്ടവർ എന്നു വിളിച്ച അർണബ് ഗോസ്വാമിയോട് പ്രൊഫഷണൽ ലോകത്ത് കോട്ടും ടൈയും ഇട്ട് നിൽക്കുമ്പോൾ തന്നെ ഹൃദയത്തിൽ ഒരു മലയാളിയായി ലുങ്കിയുടുത്ത് നിൽക്കുന്നതിന് മലയാളിക്ക് മടിയും നാണവുമില്ലെന്ന് തന്റെ ബ്ലോഗിലൂടെ വിളിച്ചു പറഞ്ഞ വിനോദ് നാരായണൻ, കോട്ടും ടൈയും ഇട്ട് വന്ന് അർണബിനെ തേച്ചൊട്ടിച്ച് ലുങ്കി മടക്കിക്കുത്തിയാണ് മടങ്ങിയത് . ഈ നവംബർ മാസത്തിൽ ചെയ്ത ബ്ലോഗിലൂടെ അമേരിക്കയിലെ ഏതൊരു സാധാരണ മലയാളിയേയും പോലെ ട്രംപിന്റെ പരാജയത്തിൽ തുള്ളിച്ചാടാനാണ് തോന്നിയതെന്ന് പറഞ്ഞ് ട്രംപിനെ തുരുമ്പ് എന്ന് കളിയാക്കാനും മറന്നില്ല. വിനോദ് നാരായൺ കോഴിക്കോട് ചേവായൂർ സ്വദേശിയാണ്.
മലയാളം മിഷൻ യുകെ ചാപ്റ്റർ കേരളപ്പിറവി ദിനത്തിൽ മലയാളഭാഷാ പ്രചാരണത്തിനായി തുടക്കം കുറിച്ച മലയാളം ഡ്രൈവിന്റെ ഭാഗമായി നൂറുദിന കർമ്മ പരിപാടികൾ ആണ് സംഘാടകർ വിഭാവനം ചെയ്തിരിക്കുന്നത് . മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ നടത്തുന്ന പരിപാടികൾക്ക് വിവിധ മേഖലകളിൽ നിന്നുമുള്ള ആളുകളുടെ മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് . ഇക്കഴിഞ്ഞ ഞായറാഴ്ച്ച പ്രശസ്ത കവയിത്രിയും ദളിത് ആക്ടിവിസ്റ്റുമായ എസ് മൃദുലാദേവി ‘പാളുവ’ ഭാഷയെക്കുറിച്ച് നടത്തിയ പ്രഭാഷണം ആയിരക്കണക്കിന് ആളുകളാണ് ശ്രവിച്ചത് .എല്ലാവർക്കും പ്രയോജനപ്രദമായ മലയാളം ഡ്രൈവിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് പ്രവർത്തക സമിതി അംഗങ്ങളായ ആഷിക് മുഹമ്മദ് നാസർ, ജനേഷ് നായർ, ബേസിൽ ജോൺ എന്നിവരാണ്.
ചിരിയും ചിന്തയും പ്രദാനം ചെയ്യുന്ന ‘കടൽ കടന്നെത്തുന്ന മലയാളം’ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്ന ബല്ലാത്ത പഹയന്റെ പ്രഭാഷണം എല്ലാ ഭാഷാസ്നേഹികളും ശ്രവിക്കണമെന്നും മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ നടത്തുന്ന നവ്യമായ ലൈവ് പ്രഭാഷണങ്ങളും ഭാഷാ ഉന്നമനത്തിനായി നടത്തുന്ന മുഴുവൻ പ്രവർത്തനങ്ങളെയും പ്രോത്സാഹിപ്പിക്കണമെന്നും മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫും സെക്രട്ടറി ഏബ്രഹാം കുര്യനും എല്ലാ ഭാഷാസ്നേഹികളോടും അഭ്യർത്ഥിക്കുന്നു.
മലയാളം ഡ്രൈവിന്റെ ഭാഗമായി നടത്തുന്ന പരിപാടികൾ തത്സമയം കാണുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക് ചെയ്യുക.. മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്തും പരിപാടികൾ ഷെയർ ചെയ്തും പ്രോത്സാഹിപ്പിക്കുക
https://www.facebook.com/MAMIUKCHAPTER/live/