ഇടപ്പള്ളി പോണേക്കരയിലെ സ്വന്തം വീട്ടിൽ ഹോക്കി താരം ശ്യാമിലി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം. ഭർത്താവ് തിരുവല്ല സ്വദേശി സഞ്ജു എന്ന ആശിഷിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഡയറിയിൽ എഴുതി വച്ചശേഷമാണ് ഏപ്രിൽ 25നു വൈകിട്ട് ശ്യാമിലി ഫാനിൽ തൂങ്ങി മരിക്കുന്നത്. ആഴ്ചകൾക്കു ശേഷം കണ്ടെടുത്ത ഡയറി ബന്ധുക്കൾ പൊലീസിനു കൈമാറിയിട്ടുണ്ട്.
‘എന്റെ മുന്നിൽ വച്ച് എന്റെ ഫ്രണ്ടുമായി സെക്സിൽ ഏർപ്പെടുകയും എന്നെ നിർബന്ധിച്ചു വിളിച്ചു വരുത്തുകയും ചെയ്യും. പിന്നെ ഓരോ പെണ്ണുങ്ങളെ പറ്റിയും പറയും. അതു ഞാനും പറയണം. നിർബന്ധിച്ചു കള്ള്, ബീയർ, വോഡ്ക, കഞ്ചാവ്, സിഗരറ്റ് എല്ലാം അടിപ്പിക്കാൻ തുടങ്ങി. സെക്സ് വിഡിയോ കാണാൻ നിർബന്ധിക്കും. വൃത്തികേടുകൾ പറയിപ്പിക്കും. ഞാൻ സാധാരണ നിലയിലാകുമ്പോൾ ഇതിനെക്കുറിച്ചു ചോദിച്ചു സഞ്ജുവിനോടു വഴക്കിടും. സഞ്ജുവിന് എന്നോട് ഇഷ്ടമുണ്ടായിരുന്നെങ്കിൽ ഒരു പ്രാവശ്യം പോലും ഇങ്ങനെ ഒന്നും ചെയ്യിക്കില്ലായിരുന്നു. സഞ്ജു എന്നെ നശിപ്പിച്ചു.’ – ഇംഗ്ലിഷും മലയാളവും കലർത്തി സ്വന്തം കൈപ്പടയിൽ ശ്യാമിലി എഴുതിയ 18 ലേറെ പേജുകളിൽ ഭർത്താവിൽനിന്നും വീട്ടുകാരിൽനിന്നുമുണ്ടായ പീഡനങ്ങൾ വിശദമായി പറയുന്നുണ്ട്. തന്റെ പേരിൽ ഫെയ്സ്ബുക് പേജുണ്ടാക്കി പല പെൺകുട്ടികളുമായും സഞ്ജു ചാറ്റു ചെയ്തിരുന്നതായും കുറിപ്പിൽ പറയുന്നു.
മേയ് മാസത്തിൽ കേരള ഒളിംപിക് ഗെയിംസിൽ എറണാകുളം ജില്ലയെ പ്രതിനിധീകരിച്ചു മൽസരിക്കാനിരിക്കെയായിരുന്നു ശ്യാമിലി ജീവനൊടുക്കിയത്. മരണം. ഭർത്താവിന്റെയും കുടുംബത്തിന്റെയും സ്ത്രീധന പീഡനത്തെ തുടർന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്നും കടുത്ത മാനസിക പീഡനമാണ് ഭർതൃവീട്ടിലും പിന്നീടു സ്വന്തം വീട്ടിൽ വന്നിട്ടും നേരിടേണ്ടി വന്നതെന്നും ബന്ധുക്കൾ പറയുന്നു.
മരിക്കുന്നതിന് ഒരു മാസം മുമ്പ് എഴുതിയതാണ് ഡയറിയിലുള്ള പല കാര്യങ്ങളുമെന്ന് ശ്യാമിലിയുടെ സഹോദരി ഷാമിക പറയുന്നു. ഡയറി പൊലീസിനു കൈമാറിയെങ്കിലും തുടർ നടപടികൾ ഉണ്ടായിട്ടില്ല. ഇതിനെതിരെ അസിസ്റ്റന്റ് കമ്മിഷണർക്കു പരാതി നൽകിയിട്ടുണ്ട്. സഞ്ജു രാജ്യം വിടാൻ സാധ്യതയുണ്ടെന്നിരിക്കെ പാസ്പോർട് പൊലീസ് തിരികെ നൽകി. സഹോദരി മരിക്കുമ്പോൾ ഇയാൾ നാട്ടിൽ ഇല്ലാത്തതിനാൽ കേസെടുക്കാൻ സാധിക്കില്ലെന്നാണു പൊലീസ് പറഞ്ഞിരിക്കുന്നത്.
നാലു വർഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. സ്ത്രീധനം നൽകണം എന്ന് ആവശ്യപ്പെട്ടു നിർബന്ധിച്ചു. ഗർഭിണിയായിരിക്കെ സ്കൂട്ടറിൽ തിരുവല്ല വരെ കൊണ്ടു പോയത് ഗർഭഛിദ്രത്തിനു കാരണമായി. ഭർതൃവീട്ടിൽ ഭക്ഷണം നൽകാതെ പീഡിപ്പിക്കുകയും ശാരീരികമായി മർദിക്കുകയും ചെയ്യുമായിരുന്നു. കൂട്ടുകാർക്കൊപ്പം യാത്ര പോകാൻ നിർബന്ധിച്ചിരുന്ന വിവരം പറഞ്ഞിട്ടുണ്ടെങ്കിലും മറ്റുള്ളവരുമായി ശാരീരിക ബന്ധത്തിനു നിർബന്ധിക്കുന്നതു പോലെയുള്ള കാര്യങ്ങൾ ഡയറിയിൽ നിന്നാണ് അറിഞ്ഞതെന്നും ഷാമിക പറയുന്നു.
ജാർഖണ്ഡിൽ വനിതാ പോലീസ് ഇൻസ്‌പെക്ടറെ വാഹനമിടിപ്പിച്ച് ദാരുണമായി കൊലപ്പെടുത്തി. തുപുദാന പോലീസ് ഔട്ട്പോസ്റ്റ് ഇൻ-ചാർജും സബ് ഇൻസ്പെക്ടറുമായ സന്ധ്യ തോപ്നോയാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് അപകടം നടന്നത്. റാഞ്ചിയിൽ വാഹന പരിശോധനയ്ക്കിടെയാണ് ദാരുണമായ സംഭവ വികാസങ്ങൾ അരങ്ങേറിയത്.
സംശയാസ്പദമായ സാഹചര്യത്തിൽ ഒരു പിക്കപ്പ് വാൻ വരുന്നുണ്ടെന്ന വിവരം ലഭിച്ചതോടെയാണ് എസ്.ഐ.യും സംഘവും വാഹന പരിശോധന നടത്തിയിരുന്നത്. പോലീസുകാർ ആവശ്യപ്പെട്ടിട്ടും പിക്കപ്പ് വാഹനം നിർത്തിയില്ല. ഇതോടെ എസ്.ഐ.യായ സന്ധ്യ വാഹനം തടഞ്ഞുനിർത്താൻ ശ്രമിക്കുകയും പിക്കപ്പ് വാൻ ഇവരെ ഇടിച്ചു
തെറിപ്പിക്കുകയുമായിരുന്നു.ഗുരുതരമായി പരിക്കേറ്റ എസ്.ഐ. സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. ഇൻസ്പെക്ടറെ കൊലപ്പെടുത്താൻ ഉപയോഗിച്ച പിക്കപ്പ് വാഹനം പോലീസ് സംഘം കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
അതേസമയം, വാഹനത്തിന്റെ ഡ്രൈവർ രക്ഷപ്പെട്ടിരുന്നു. ഇയാളെ പിന്നീട് പിടികൂടിയതായി റാഞ്ചി പോലീസ് അറിയിച്ചു. കൊല്ലപ്പെട്ട സന്ധ്യ 2018-ലാണ് പോലീസ് സേനയിൽ ചേർന്നത്.
ഭർത്താവിന്റെ പരസ്ത്രീ ബന്ധവും പീഡനവും കാരണം നജ്‌ല പിഞ്ചുമക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസിന്റെ ഞെട്ടിക്കുന്ന കണ്ടെത്തൽ. രണ്ടു പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തി ഭാര്യ ആത്മഹത്യ ചെയ്യുന്നത് പോലീസുകാരനായ ഭർത്താവ് റെനീസ് തത്സമയം കണ്ടിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം.
ആലപ്പുഴ പോലീസ് ക്വാർട്ടേഴ്സിൽ നടന്ന കൂട്ട ആത്മഹത്യ നാടിനെ ഞെട്ടിച്ചിരുന്നു. ഈ സംഭവത്തിലെ അന്വേഷണത്തിലാണ് പുതിയ കണ്ടെത്തൽ. ഭാര്യയുടെയും മക്കളുടെയും മരണം റെനീസ് മൊബൈലിൽ തത്സമയം കണ്ടതായാണ് പോലീസ് നൽകുന്ന സൂചന. ഭാര്യ നജ്‌ല ആത്മഹത്യ ചെയ്ത മുറിയിൽ റെനീസ് രഹസ്യമായി ക്യാമറ സ്ഥാപിച്ചിരുന്നു. ഇതിലെ ദൃശ്യങ്ങൾ വീണ്ടെടുക്കാൻ വിദഗ്ധരുടെ സഹായം തേടിയിരിക്കുകയാണ് പോലീസ്.
മേയ് ഒൻപതിനാണ് റെനീസിന്റെ ഭാര്യ നജ്ലയെ ആലപ്പുഴ ഏആർ ക്യാമ്പ് പോലീസ് ക്വർട്ടേഴ്സിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഭർത്താവും പോലീസുകാരനുമായ റെനീസിന്റെ നിരന്തരമായ മാനസികവും ശാരീരികവുമായ പീഡനവും പരസ്ത്രീ ബന്ധവുമാണ് നജ്‌ലയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
പിന്നീട് റെനീസും കാമുകിയായ ബന്ധു ഷഹാനയും പിടിയിലായിരുന്നു. തുടർന്ന് നടത്തി അന്വേഷണ വേളയിലാണ് ഭാര്യ ആത്മഹത്യ ചെയ്ത സംഭവം റെനീസ് മൊബൈലിലൂടെ തത്സമയം കണ്ടിരിക്കാമെന്ന നിഗമനത്തിൽ പോലീസ് എത്തിയത്. മൊബൈലുമായി ബന്ധിപ്പിച്ച സിസിടിവി ആത്മഹത്യ നടന്ന മുറിയിൽ ഉണ്ടായിരുന്നു. ഭാര്യ അറിയാതെ റെനീസ് വച്ച ക്യാമറയിലൂടെ ദൃശ്യങ്ങൾ കണ്ടിരിക്കാമെന്നാണ് പോലീസ് നൽകുന്ന സൂചന.
സംഭവ ദിവസം വൈകീട്ട് റെനീസിന്റെ കാമുകിയായ ഷഹാന ക്വാർട്ടേഴ്സിൽ എത്തി ഭീഷണി മുഴക്കിയിരുന്നു. റെനീസിന്റെ നിർദേശപ്രകാരമാണ് ഷഹാന എത്തിയതെന്നാണ് വിവരം. തന്നെയും ഭാര്യ എന്ന നിലയിൽ ക്വാർട്ടേഴ്സിൽ താമസിപ്പിക്കാൻ അനുവദിക്കണമെന്നും ഇവിടെ നിന്നും ഇറങ്ങിത്തരണമെന്നും അല്ലെങ്കിൽ ഇറക്കിവിടുമെന്നും ഷഹാന ആവശ്യപ്പെട്ടിരുന്നു. ഇതിനെ ചൊല്ലി ഷഹാനയും നജ്ലയും തമ്മിൽ വഴക്കിടുകയും ചെയ്തിരുന്നു. പിന്നീട് രാത്രിയോടെയാണ് നജ്ല കുട്ടികളെ കൊലപ്പെടുത്തി ആേത്മഹത്യ ചെയ്തത്.
ഈസമയം ആലപ്പുഴ മെഡിക്കൽ കോളജ് ഔട്ട് പോസ്റ്റിൽ നൈറ്റ് ഷിഫ്റ്റിൽ ഡ്യൂട്ടിയിലായിരുന്നു റെനീസ്. പിറ്റേന്ന് രാവിലെ റെനീസ് വീട്ടിലെത്തിയപ്പോഴാണ് പുറംലോകം ആത്മഹത്യയെ കുറിച്ച് അറിഞ്ഞത്. എന്നാൽ, ക്വാർട്ടേഴ്സിൽ നടന്ന സംഭവങ്ങൾ റെനീസ് തത്സമയം മൊബൈലിലൂടെ കണ്ടിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം.
ദൃശ്യങ്ങൾ വീണ്ടെടുക്കാൻ തൃപ്പൂണിത്തുറയിലെ ഫോറൻസിക് ലാബിനെയാണ് പോലീസ് സമീപിച്ചിരിക്കുന്നത്. ഫോറൻസിക് റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് ഈ മാസം അവസാനത്തോടെ കേസിൽ കുറ്റപത്രം സമർപ്പിക്കാനാണ് പോലീസിന്റെ നീക്കം.
സിനിമാ കഥകളെ വെല്ലുന്ന രീതിയിൽ മോഷ്ടാവിനെ പിടികൂടിയ ചൈനീസ് പോലീസ് ആണ് ഇന്ന് സോഷ്യൽമീഡിയയെ താരമാകുന്നത്. കാരണമാകട്ടെ വീട്ടിൽ കയറി മോഷണം നടത്തിയ കള്ളനെ പിടിച്ചതും. മോഷണവും കള്ളനെ പിടിക്കുന്നതും സാധാരണമായി കാണുന്നതല്ലേ എന്ന ചോദ്യം ഉയരുന്നത് സ്വാഭാവികം. എന്നാൽ ഇവിടെ കള്ളനെ പിടിച്ച രീതിയാണ് ഞെട്ടിച്ചിരിക്കുന്നത്.
ചത്ത കൊതുകിന്റെ രക്തത്തിൽ നിന്നുള്ള ഡി.എൻ.എ ഉപയോഗിച്ചാണ് ചൈനീസ് പോലീസ് മോഷ്ടാവിനെ പിടികൂടിയത്. മോഷണം നടന്ന വീട്ടിൽ നിന്നും ചത്ത കൊതുകുകളെ പോലീസ് കണ്ടെത്തിയിരുന്നു. ഇവയെ മോഷ്ടാവ് കൊന്നതായിരുന്നു. ലിവിങ് റൂമിന്റെ ചുമരിലാണ് രണ്ട് ചത്ത കൊതുകുകളെയും അതിന് സമീപത്തായി രക്തക്കറയും കണ്ടെത്തിയത്.
കൊതുകിനെ അടിച്ചുകൊന്നപ്പോൾ തെറിച്ച ഈ രക്തത്തുള്ളികൾ പൊലീസ് ടെസ്റ്റ് ചെയ്തതോടെയാണ് മോഷ്ടാവ് ചൈനീസ് പോലീസിന്റെ പിടിയിലായത്. കണ്ടെത്തിയ, രക്തസാമ്പിളുകൾ പൊലീസ് ശ്രദ്ധാപൂർവ്വം ചുമരിൽ നിന്ന് വേർതിരിച്ചെടുക്കുകയും ഡി.എൻ.എ പരിശോധനക്ക് അയക്കുകയുമായിരുന്നു.
ഇതേത്തുടർന്നാണ് ചായ് എന്ന കുടുംബപ്പേരുള്ള, ക്രിമിനൽ റെക്കോഡുള്ള പ്രതിയുടേതാണ് ആ ഡി.എൻ.എ സാമ്പിളുകൾ എന്ന് പൊലീസ് സ്ഥിരീകരിച്ചത്. മോഷ്ടാവ് കൊതുകുതിരികൾ ഉപയോഗിച്ചിരുന്നതായും രാത്രി മുഴുവൻ ആ വീട്ടിൽ ചെലവഴിച്ചതായും റിപ്പോർട്ടുണ്ട്. ജൂൺ 11ന് ഫുജിയാൻ പ്രവിശ്യയിലെ ഫുഷൂവിലായിരുന്നു മോഷണം നടന്നത്. സംഭവം നടന്ന് 19 ദിവസത്തിന് ശേഷമാണ് മോഷ്ടാവ് പൊലീസിന്റെ പിടിയിലായത്. ഇയാൾക്ക് നേരത്തെ നടന്ന മറ്റ് മൂന്ന് മോഷണക്കേസുകളുമായും ബന്ധമുണ്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
നീറ്റ് പരീക്ഷയ്ക്കായി എത്തിയ വിദ്യാർഥിനിയെ സുരക്ഷാകാരണങ്ങൾ പറഞ്ഞ് അടിവസ്ത്രം അഴിപ്പിച്ചശേഷം പരീക്ഷ എഴുതിച്ച സംഭവത്തിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ്. സ്ത്രീത്വത്തെ അപമാനിച്ചത് അടക്കമുള്ള വകുപ്പുകളാണ് ഉദ്യോഗസ്ഥയ്ക്ക് എതിരെ ചുമത്തിയിരിക്കുന്നത്.
വിദ്യാർത്ഥിനിയോട് അടിവസ്ത്രം അഴിക്കാൻ നിർദേശിച്ച സ്ത്രീയ്ക്ക് എതിരെയാണ് പ്രാഥമികമായി കേസെടുത്തിരിക്കുന്നത്. കൂടുതൽപേർക്ക് പങ്കുണ്ടോ എന്ന സംശയത്തിൽ വിശദമായ അന്വേഷണം നടത്തുന്നുണ്ട്. കേസിൽ കൂടുതൽ പേർ പ്രതികളാകും എന്നാണ് റിപ്പോർട്ട്. ചടയമംഗലം എസ്‌ഐയുടെ നേതൃത്വത്തിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന് ശേഷമാണ് എഫ്‌ഐആർ രേഖപ്പെടുത്തിയിരിക്കുന്നത്.
അതേസമയം, സമാനമായ രീതിയിൽ അപമാനിക്കപ്പെട്ടു എന്ന പരാതിയുമായി രണ്ട് വിദ്യാർത്ഥിനികൾ കൂടി പോലീസിനെ സമീപിച്ചിട്ടുണ്ട്. ഇവരുടെ മൊഴി കൂടി രേഖപ്പെടുത്തി വിശദമായ അന്വേഷണത്തിനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണ സംഘം.
പരീക്ഷ എഴുതാനായി സെന്ററിന്റെ ഗേറ്റ് കടന്നപ്പോൾ ഒരു വനിതാ ഉദ്യോഗസ്ഥ കുട്ടിയെ തടഞ്ഞുനിർത്തി സ്‌കാനർ ഉപയോഗിച്ച് പരിശോധിക്കുകയും അടിവസ്ത്രം മുഴുവൻ ഊരി വയ്ക്കണമെന്ന് വിദ്യാർഥിനിയോട് ആവശ്യപ്പെടുകയുമായിരുന്നു.
18 വയസ്സുള്ള കുട്ടിക്ക് ഇത് മാനസികമായി ഉൾക്കൊള്ളാൻ കഴിയാതെ പൊട്ടിക്കരഞ്ഞുവെന്നുമാണ് രക്ഷിതാവ് പറയുന്നത്. എന്നിട്ടും ചെവികൊള്ളാതെ ഉദ്യോഗസ്ഥ മോശമായി സംസാരിക്കുകയും ചെയ്തുവെന്നും രക്ഷിതാവ് പറഞ്ഞു.
വഴിയരികിൽ കണ്ടപ്പോൾ കൂട്ടിക്കൊണ്ടു വന്നതാണെന്നു പറഞ്ഞ്, പൊലീസിനെ കബളിപ്പിച്ച് സ്വന്തം അമ്മയെ അഗതിമന്ദിരത്തിലാക്കി കടന്നുകളഞ്ഞ മകനെതിരെ പരാതി. അടൂരിലെ മഹാത്മാ ജനസേവന കേന്ദ്രമാണ് ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകിയത്. അമ്മയെ അഗതിമന്ദിരത്തിലാക്കിയ ശേഷം, മദ്യലഹരിയിൽ അമ്മയെ കാണാനെത്തി കൈയിലുള്ള രേഖകൾ കൈക്കലാക്കാൻ ശ്രമിച്ചതോടെയാണ് ഇയാൾ പിടിയിലായത്.
ടാപ്പിങ് തൊഴിലാളിയായ ഇയാൾ അമ്മയ്‌ക്കൊപ്പം അടൂർ ബൈപാസിനു സമീപം വാടകയ്ക്കു താമസിക്കുകയായിരുന്നു. കഴിഞ്ഞ 14ന് രാത്രിയാണ് ഇയാൾ വഴിയിൽ കണ്ട വയോധികയാണെന്ന് പറഞ്ഞ് അമ്മയെ പൊലീസിനെ ഏൽപ്പിക്കുന്നത്. അജികുമാർ എന്ന യഥാർത്ഥ പേര് മറച്ചുവച്ചാണ് പൊലീസിനെ കബളിപ്പിച്ചത്. ബിജുവെന്ന് സ്വയം പരിചയപ്പെടുത്തിയ ഇയാൾ വഴിയിൽ നിൽക്കുന്ന വയോധികയെ സഹായിക്കാൻ എത്തിയതാണെന്നാണ് പൊലീസിനോട് പറഞ്ഞത്.
കൺട്രോൾ റൂമിൽ ഇയാൾ തന്നെ വിളിച്ചു പറഞ്ഞതനുസരിച്ചു അന്വേഷിക്കാൻ എത്തിയതായിരുന്നു പൊലീസ് സംഘം. തുടർന്ന് പൊലീസ് വയോധികയെ മഹാത്മാ ജനസേവന കേന്ദ്രത്തിൽ ആക്കി.വയോധികയെ ജനസേവന കേന്ദ്രത്തിൽ എത്തിക്കാൻ സഹായിച്ചത് താനാണെന്നും അവരെ ഒന്നു കാണണമെന്നും പറഞ്ഞ് അനുവാദം വാങ്ങുകയായിരുന്നു. തുടർന്ന് മദ്യപിച്ചു അഗതിമന്ദിരത്തിൽ എത്തിയ ഇയാൾ വയോധികയുടെ കയ്യിലുള്ള രേഖകൾ കൈവശപ്പെടുത്താന്‍ ശ്രമം നടത്തി.
ഇതോടെ സംശയം തോന്നിയ അധികൃതർ പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ വയോധികയുടെ മകനാണെന്ന് തിരിച്ചറിഞ്ഞു. അങ്ങനെയാണ് ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകിയത്.അമ്മയെ നോക്കാൻ ഭാര്യ തയ്യാറാകാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു നാടകം കളിച്ചതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞതായാണ് വിവരം. മദ്യപിച്ചു ബഹളം വച്ചതിനാണ് പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിട്ടുള്ളത്.
3 കോടിയിലധികം തട്ടിയെടുത്തുവെന്ന പരാതിയിൽ നടൻ ബാബുരാജിനും നടി വാണി വിശ്വനാഥിനുമെതിരെ ഒറ്റപ്പാലം പോലീസ് കേസെടുത്തു. സിനിമാ നിർമാണത്തിനെന്ന പേരിൽ വാങ്ങിയ മൂന്നു കോടിയിലേറെ രൂപ തിരിച്ചു നൽകിയില്ലെന്നാണ് താരദമ്പതികൾക്ക് എതിരെയുള്ള ആരോപണം.
തൃശൂർ തിരുവില്വാമല സ്വദേശി റിയാസിന്റെ പരാതിയിലാണു പോലീസ് കേസ് എടുത്തത്. കൂദാശ എന്ന സിനിമയുടെ നിർമാണത്തിനായി 3.14 കോടി രൂപ കൈപ്പറ്റിയെന്നാണു പരാതി. 2017 കാലത്താണ് ഒറ്റപ്പാലത്തെ ബാങ്ക് അക്കൗണ്ട് വഴി വിവിധ ഘട്ടങ്ങളിലായി പണം നൽകിയതെന്നു പരാതിയിൽ പറയുന്നു.
തൃശൂരിലും കൊച്ചിയിലുമായിരുന്നു ഇതു സംബന്ധിച്ച ചർച്ചകൾ നടന്നത്. സിനിമ പുറത്തിറങ്ങിയ ശേഷം പണവും ലാഭവിഹിതവും ഉൾപ്പെടെ തിരിച്ചു നൽകാമെന്ന് വിശ്വസിപ്പിച്ചായിരുന്നു ഇടപാടെന്നും പരാതിയിൽ പറയുന്നുണ്ട്.
വാഗ്ദാനം പാലിക്കപ്പെടാതിരുന്നതോടെയാണ് റിയാസ് പാലക്കാട് ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകിയത്. പ്രാഥമിക അന്വേഷണത്തിനു ശേഷം പരാതി ഒറ്റപ്പാലം പൊലീസിനു കൈമാറുകയായിരുന്നു. ഇടപാടുകൾ മുഴുവൻ ഒറ്റപ്പാലത്തെ ബാങ്ക് മുഖേനയായതിനാലായിരുന്നു കേസ് ഒറ്റപ്പാലത്തേക്ക് കൈമാറിയത്. ഇരുവർക്കുമെതിരെ വഞ്ചനാകുറ്റം ആരോപിച്ചാണു കേസെന്നും അന്വേഷണം തുടങ്ങിയതായും പൊലീസ് അറിയിച്ചു.
വിവാഹവാഗ്ദാനം നൽകി കബളിപ്പിച്ച കാമുകനെ ഉറക്കഗുളിക നൽകി മയക്കിയ ശേഷം കുത്തിക്കൊലപ്പെടുത്തിയ യുവതി പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. നാഗർകോവിൽ വടശ്ശേരി സ്വദേശിയും ആരൽവായ്മൊഴി ഇ.എസ്.ഐ. ആശുപത്രി ജീവനക്കാരനുമായ രതീഷ് കുമാറാണ് ദാരുണമായി കൊല്ലപ്പെട്ടത്. 35 വയസായിരുന്നു. കൊലപാതകത്തിൽ മണവാളക്കുറിച്ചി സ്വദേശിനിയായ 37കാരി ഷീബയെ പോലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച വൈകുന്നേരത്തോടെ ഇ.എസ്.ഐ. ആശുപത്രിയിൽ എത്തിയ ഷീബ, രതീഷിന് ഉറക്കഗുളിക കലർന്ന ആഹാരം നൽകി, അബോധാവസ്ഥയിലാക്കിയ ശേഷം കത്തിക്കൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. രതീഷ് കുമാറിന്റെ ദേഹത്ത് മുപ്പത് കുത്തുകളാണ് ഉണ്ടായിരുന്നതെന്ന് പോലീസ് പറയുന്നു. 2009-ൽ വിവാഹിതയായ ഷീബയ്ക്ക് രണ്ട് മക്കളുണ്ട്. സ്വകാര്യ പോളിടെക്നിക് കോളേജിൽ അധ്യാപികയാണ് ഷീബ. 2013-ൽ ഇ.എസ്.ഐ. ആശുപത്രിയിൽ എത്തിയപ്പോഴാണ് രതീഷിനെ പരിചയപ്പെടുന്നതും പിന്നീട് അടുപ്പത്തിലായതും.
ശേഷം, രതീഷിന്റെ നിർബന്ധപ്രകാരം 2019-ൽ ഭർത്താവുമായി നിയമപരമായി പിരിഞ്ഞു. ഷീബയ്ക്ക് വിവാഹവാഗ്ദാനം നൽകിയിരുന്ന, രതീഷ് കഴിഞ്ഞ വർഷം മറ്റൊരു യുവതിയെ വിവാഹം കഴിച്ചു. ഇതോടെ ഇവർക്കിടയിൽ പ്രശ്‌നങ്ങൾ ഉടലെടുത്തു. ഷീബയുമായി സംസാരിക്കാൻപോലും രതീഷ് താത്പര്യം കാണിക്കാതായപ്പോഴാണ് കൊലപ്പെടുത്താൻ തീരുമാനിച്ചത്.
തന്റെ പിറന്നാൾ ദിവസം അവസാനമായി, താൻ തയ്യാറാക്കിയ ആഹാരം കഴിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഷീബ ബുധനാഴ്ച ഇ.എസ്.ഐ. ആശുപത്രിയിൽ രതീഷിനെ കാണാൻ പോയത്. ശേഷം ഭക്ഷണം നൽകി മയക്കി കിടത്തിയ ശേഷം കുത്തികൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ആരൽവായ്മൊഴി പോലീസ് കേസെടുത്തു.
കോളേജ് കെട്ടിടത്തില്‍നിന്ന് ചാടിയ വിദ്യാര്‍ഥിനി ചികിത്സയിലിരിക്കെ മരിച്ചു. കോട്ടയം ബി.സി.എം. കോളേജിലെ മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനി പന്തളം എടപ്പോള്‍ സ്വദേശി ദേവിക(18)യാണ് വ്യാഴാഴ്ച രാവിലെ മരിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് പെണ്‍കുട്ടി ബി.സി.എം. കോളേജിലെ കെട്ടിടത്തില്‍നിന്ന് ചാടിയത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നുള്ള മാനസികവിഷമം കാരണമാണ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയിരുന്നു.
രണ്ട് മിനിറ്റില്‍ ഒരു കുപ്പി മദ്യം മുഴുവന്‍ അകത്താക്കിയ യുവാവിന് ദാരുണാന്ത്യം.
യേഗര്‍ മൈസ്റ്ററിന്റെ ഒരു കുപ്പി മദ്യം മുഴുവന്‍ ഒറ്റയ്ക്ക് കുടിച്ച യുവാവാണ് മരിച്ചത്.
രണ്ട് മിനിറ്റില്‍ ദക്ഷിണാഫ്രിക്കയിലെ ലിംപോപോയില്‍ നടന്ന മദ്യപാന മത്സരത്തിലാണ് സംഭവം.35 ശതമാനം സ്പിരിറ്റാണ് യുവാവിന്റെയുള്ളില്‍ എത്തിയത്. കുപ്പിയിലെ മുഴുവന്‍ മദ്യവും കുടിച്ച് കഴിഞ്ഞ ഉടന്‍ തന്നെ യുവാവ് കുഴഞ്ഞു വീഴുകയായിരുന്നു.
ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാഷംബെയിലെ ഒരു മദ്യവില്‍പന ശാലയിലായിരുന്നു മദ്യപാന മത്സരം നടന്നത്. ഒരു കുപ്പി യേഗര്‍ മൈസ്റ്റര്‍ ഏറ്റവും വേഗത്തില്‍ കുടിക്കുകയെന്നതായിരുന്നു മത്സരം. 200 റാന്‍ഡ് (ഏകദേശം 937 രൂപ) ആയിരുന്നു സമ്മാന തുക പ്രഖ്യാപിച്ചിരുന്നത്.
ഒരു മണിക്കൂറില്‍ ഒരാളുടെ ശരീരത്തിന് വെറും ഒരു യൂണിറ്റ് (10 മില്ലി ലിറ്റര്‍) മദ്യം മാത്രമാണ് പ്രൊസസ് ചെയ്യാനാകുന്നത്. ചിലരില്‍ ഇത് കുറവായിരിക്കുമെന്നും ആല്‍ക്കഹോള്‍ എജ്യുക്കേഷന്‍ ചാരിറ്റി ഡ്രിങ്കവെയറിന്റെ മുന്‍ ചീഫ് എക്‌സിക്യൂട്ടീവ് എലൈന്‍ ഹിന്‍ഡാല്‍ പറയുന്നു.
കുറഞ്ഞ സമയത്തിനുള്ളില്‍ അമിതമായി മദ്യം ഉള്ളില്‍ ചെല്ലുന്നത് ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തെ തടയും. അതിനാല്‍ തന്നെ ഇത്തരത്തിലുള്ള മത്സരങ്ങള്‍ നടത്തുന്നതിനെതിരെ മുന്‍പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒരാഴ്ചയില്‍ ഒരാള്‍ കഴിക്കുന്ന കലര്‍പ്പില്ലാത്ത മദ്യത്തിന്റെ അളവ് 14 യൂണിറ്റില്‍ കവിയരുതെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിര്‍ദേശം.
A 23 years old man from Mashamba village in Venda collapsed and later died after consuming 1 bottle of jagermeister. pic.twitter.com/PFQwpLnhh9
— MokupiPogisho👁️ (@MokupiPogisho) July 11, 2022