Crime

മലപ്പുറം സിനിമാ തീയറ്ററില്‍ ബാലികയെ പീഡിപ്പിച്ച മൊയ്തീന്‍ കുട്ടിയും ബാലികയുടെ മാതാവും തമ്മില്‍ അടുപ്പത്തിലായത് വളരെ നാളുകള്‍ക്ക് മുമ്പ്. പ്രവാസ ജീവിതത്തിന്റെ ഇടവേളയില്‍ നാട്ടിലെത്തിയതോടെയാണ് യുവതി മൊയ്തീന്റെ ക്വാര്‍ട്ടേഴ്‌സില്‍ വാടകയ്ക്കു താമസിക്കാനെത്തുന്നത്. ഇങ്ങനെയാണ് ഇവര്‍ പരിചയപ്പെടുന്നതും അടുക്കുന്നതും. തന്നെ മൊയ്തീന്‍കുട്ടി പീഡിപ്പിച്ചു എന്ന പരാതി യുവതിക്കില്ല. അതിന് അവര്‍ പറയുന്ന കാരണം തങ്ങള്‍ തമ്മില്‍ പ്രണയത്തിലാണെന്നാണ്. ഇക്കാര്യം ചോദ്യം ചെയ്യലില്‍ അവര്‍ സമ്മതിക്കുകയും ചെയ്തു.

മൊയ്തീന്‍ കുട്ടിയുടെ വീടിനു സമീപത്തെ ക്വാര്‍ട്ടേഴ്‌സിലായിരുന്നു പെണ്‍കുട്ടിയും അമ്മയും വാടകയ്ക്കു താമസിച്ചിരുന്നത്. മൊയ്തീന്‍ കൂട്ടിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ക്വാര്‍ട്ടേഴ്‌സ്. യുവതിയുടെ ഭര്‍ത്താവ് വിദേശത്താണ്. ആദ്യമൊക്കെ വാടക കൃത്യമായി നല്‍കിയിരുന്നു. ഇടയ്ക്കുവച്ച് വാടക നല്‍കാത്തതിനെ തുടര്‍ന്ന് മൊയ്തീന്‍ കൂട്ടി നേരിട്ടെത്തി തിരക്കാന്‍ ചെല്ലുകയായിരുന്നു. എന്നാല്‍ യുവതിയുടെ വശീകരണച്ചിരിയില്‍ മൊയ്തീന്‍ കുട്ടി വീണുപോയെന്നാണ് പോലീസ് പറയുന്നത്.

വാടക വാങ്ങാനെത്തിയ മൊയ്തീന്റെ മൊബൈല്‍ നമ്പര്‍ വാങ്ങിയ യുവതി പിന്നീട് വിവരം വിളിച്ചറിയിക്കാമെന്ന് പറഞ്ഞയക്കുകയായിരുന്നു. അന്നു രാത്രിതന്നെ യുവതി മൊയ്തീന്റെ ഫോണിലേയ്ക്ക് ഗുഡ്‌നൈറ്റ് എന്ന് മെസേജും അയച്ചു. ആദ്യമൊക്കെ മൊയ്തീന്‍ കുട്ടി വെറുതെ ഒരു മെസേജെന്നായിരുന്നു കരുതിയിരുന്നത്. വാടക കിട്ടാതായതോടെ മുതലാളി നേരിട്ടു വിളിച്ചു. പണം ഇപ്പോഴില്ലെന്നായിരുന്നു യുവതിയുടെ മറുപടി. എങ്കില്‍ ഇറക്കിവിടേണ്ടി വരുമെന്ന് മൊയ്തീന്‍ കുട്ടി അറിയിച്ചതോടെ അടവൊന്നു മാറ്റിപ്പിടിച്ചു. കൊഞ്ചലും ചിരിയുമായി പിന്നെ പഞ്ചാരയുടെ സ്വരവും കൂടി ചേര്‍ന്നപ്പോള്‍ മൊയ്തീന്‍ കുട്ടി വീണുപോയി.

പിന്നെ വീട്ടിലെ സ്ഥിരം സന്ദര്‍ശകന്‍ കൂടിയായി മുതലാളി. മാത്രമല്ല ചില സാമ്പത്തിക സഹായവും മൊയ്തീന്‍കുട്ടി യുവതിക്കു ചെയ്തുകൊടുത്തിരുന്നു. ഓണം, റംസാന്‍ തുടങ്ങിയ വിശേഷ ദിവസങ്ങളില്‍ പുതിയ തുണികളും ചില ദിവസങ്ങളില്‍ ഔട്ടിംഗും നടത്തിയിരുന്നു. അതെല്ലാം മുതലാളിയുടെ സ്വന്തം കാശിനായിരുന്നു.

മൊയ്തീന്‍കുട്ടിയുമായുള്ള ബന്ധത്തിന്റെ പേരില്‍ യുവതിയുടെ ഭര്‍ത്താവുമായി ചില വാക്കുതര്‍ക്കങ്ങളും ഉണ്ടായിരുന്നു. എന്നിട്ടും യുവതി ഈ ബന്ധം തുടരുകയായിരുന്നു. പലപ്പോഴും മൊയ്തീന്‍ കുട്ടിയെയും യുവതിയെയും ഭര്‍ത്താവിന്റെ ബന്ധുക്കള്‍ പല സ്ഥലങ്ങളിലും വച്ച് കണ്ടിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഗള്‍ഫില്‍ ജോലിചെയ്തിരുന്ന ഭര്‍ത്താവിനെ ഈ വിവരം അറിയിച്ചുവെന്നും ഇതുസംബന്ധിച്ച് ഇരുവരും വഴക്കിട്ടിരുന്നതായും ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

യുവതിയുമായി ബന്ധമുണ്ടെന്ന് സമ്മതിച്ച മൊയ്തീന്‍ കുട്ടി ബാലികയെ പീഡിപ്പിച്ചിട്ടില്ലെന്നാണ് അന്വേഷണോദ്യോഗസ്ഥരോട് ആദ്യം പറഞ്ഞത്.എന്നാല്‍ സിസിടിവിയില്‍ പതിഞ്ഞ പീഡനദൃശ്യങ്ങളെക്കുറിച്ച് പറഞ്ഞപ്പോള്‍ ഇയാള്‍ക്ക് മറുപടിയില്ലായിരുന്നു. മകളെ മൊയ്തീന്‍കുട്ടി പീഡിപ്പിച്ചിട്ടില്ലെന്നും ആദ്യമായാണ് കാണുന്നതെന്നുമായിരുന്നു മാതാവ് ആദ്യം മൊഴി കൊടുത്തത്. പിന്നീട് രണ്ടുപേരും കുറ്റം സമ്മതിച്ചതായാണ് ഡിവൈഎസ്പി ഷാജി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്.

പ്രതി നേരത്തേ കുട്ടിയെ പീഡിപ്പിച്ചതായി തെളിഞ്ഞിട്ടില്ലെന്നാണ് ഡിവൈ.എസ്പി. പറഞ്ഞത്. മറ്റേതെങ്കിലും കുട്ടികളെ ഇത്തരത്തില്‍ ഉപദ്രവിച്ചിട്ടുണ്ടോയെന്ന കാര്യവും ഇതുവരെ അന്വേഷിച്ചിട്ടില്ല. ഈയൊരു കുറ്റകൃത്യത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം കേസെടുത്ത് അന്വേഷണം ചുരുക്കുന്ന സാഹചര്യമാണ് നിലവില്‍. ഈ സ്ത്രീയ്ക്ക് മൂന്നു പെണ്‍കുട്ടികളാണുള്ളത്. രണ്ടു പെൺകുട്ടികൾ യുപി, ഹയര്‍സെക്കന്‍ഡറി ക്ലാസുകളില്‍ പഠിക്കുന്നു. ഇതില്‍ ഏറ്റവും ഇളയ കുട്ടിയാണ് പീഡനത്തിന് ഇരയായത്.

തിയറ്റര്‍ പോലുള്ള ഒരു പൊതു ഇടത്തില്‍ രണ്ടര മണിക്കൂറോളം പിഞ്ചു കുഞ്ഞ് പീഡിപ്പിക്കപ്പെട്ടിട്ടും ദിവസങ്ങള്‍ കഴിഞ്ഞാണ് ആ വാര്‍ത്ത പുറം ലോകം അറിയുന്നത്. സംഭവത്തില്‍ പ്രതിയായ മൊയ്ദീന്‍ കുട്ടിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. പോലീസ് ഏറെ അലംഭാവത്തോടെ കൈകാര്യം ചെയ്ത ഈ കേസ് ഇവിടെ വരെ എത്തിച്ചത് രണ്ടു പേരുടെ നിശ്ചയ ദാര്‍ഢ്യത്തോടെയുള്ള ഇടപെടലാണ്.

കുട്ടി പീഡനത്തിന് ഇരയായ തെളിവുകള്‍ ശേഖരിക്കുന്നതു മുതല്‍ അത് വാര്‍ത്ത ചാനലിലൂടെ പുറത്തു വിടുന്നതിനുള്ള കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയവര്‍. സ്‌കൂള്‍ കൗണ്‍സിലറായ ധന്യ ആബിദ് ചൈല്‍ഡ് ലൈന്‍ ജില്ല വൈസ് കോര്‍ഡിനേറ്ററായ ശിഹാബ് എന്നിവരാണ് ആരുമറിയാതെ പോകുമായിരുന്ന പീഡനകഥ ലോകത്തിനു  മുൻപിൽ എത്തിച്ചത്.

ധന്യയുടെ ഒരു സുഹൃത്താണ് ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുണ്ട് എന്നും ദൃശ്യങ്ങള്‍ തിയേറ്റര്‍ ഉടമയുടെ പക്കല്‍ ഉണ്ട് എന്നും ഇവരെ വിളിച്ച്‌ അറിയിച്ചത്. തുടര്‍ന്നു ധന്യ പൊന്നാനിയിലെ ചൈല്‍ഡ് ലൈന്‍ കോഡിനേറ്ററായ ശിഹാബുമായി ബന്ധപ്പെട്ട് ഇരുവരും തിയേറ്ററില്‍ എത്തുകയായിരുന്നു.
എന്നാല്‍ ആദ്യം തിയേറ്റര്‍ ഉടമ ദൃശ്യങ്ങള്‍ തരാന്‍ തയാറായില്ല എന്നും ഇവർ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട മുൻപോട്ടു പോയാല്‍ അതു ബിസിനസിനെ ബാധിക്കുമോ എന്നതായിരുന്നു ഇവരുടെ ആശങ്ക. ദൃശ്യങ്ങള്‍ തിയേറ്റര്‍ ഉടമ ഇവര്‍ക്കു കാണിച്ചു കൊടുത്തു. ആ കുട്ടിയോട് അയാള്‍ ചെയ്യുന്നത് കണ്ടപ്പോള്‍ അടുത്തിരിക്കുന്ന സ്ത്രീ രണ്ടാം ഭാര്യയാകും എന്നാണ് കരുതിയത്.

തിയേറ്റര്‍ ഉടമ വിഷ്വല്‍സ് തരാന്‍ ആദ്യം മടച്ചു. എന്നാല്‍ അയാളുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങള്‍ തരുന്നതില്‍ അവര്‍ മടികാണിച്ചില്ല എന്നും കാറിന്റെ നമ്പർ തിയേറ്റില്‍ നിന്നു ലഭിച്ചു എന്നും ധന്യ പറയുന്നു. കാര്‍ രജിസ്‌ട്രേഷന്‍ തൃത്താല മൊയ്തിന്‍കുട്ടിയുടെ പേരിലാണ്. അവിടെ നിന്നാണ് അന്വേഷണം ആരംഭിച്ചത് എന്നു ഇവര്‍ പറയുന്നു. ആ പേരു ഫേസ്ബുക്കില്‍ തിരഞ്ഞപ്പോള്‍ ഇവര്‍ക്കു മറ്റു ചില വിവരങ്ങള്‍ ലഭിച്ചു. ഇതോടെയാണ് കുട്ടി ഇയാളുടെ സ്വന്തത്തിലോ ബന്ധത്തിലോ പെട്ട ആരുമല്ല എന്ന് ഇവര്‍ ഉറപ്പിച്ചത്.

ഇതോടെ വീണ്ടും തിയേറ്റില്‍ എത്തി കുട്ടിയെ രക്ഷിക്കാന്‍ വിഷ്വല്‍സ് അത്യാവിശ്യം എന്ന് ഉടമയേ ബോധ്യപ്പെടുത്തി ദൃശ്യങ്ങള്‍ കോപ്പി ചെയ്തു കൊണ്ടു വരികയായിരുന്നു. തുടര്‍ന്നു ശിഹാബാണ് ചൈല്‍ഡ് ലൈനിനു പരാതി നല്‍കിയത്. പോക്‌സോ കേസ് കൊടുക്കേണ്ട ഫോമില്‍ കുട്ടിയുടെ വിവങ്ങള്‍ കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ ഇരയുടെ പേര് എഴുതേണ്ട ഭാഗത്ത് ഇവര്‍ പ്രതിയുടെ പേര് എഴുതി ചേര്‍ത്തു നല്‍കി. മൊയ്ദീന്‍ കുട്ടിയെ കുറിച്ച്‌ കിട്ടാവുന്ന വിവരങ്ങള്‍ എല്ലാം ഇവര്‍ പോലീസിനു കൈമാറി.

എന്നാല്‍ കാര്യമായ ഫലം ഉണ്ടായിരുന്നില്ല. ആഴ്ചകളോളം ശിഹാബും ധന്യയും പോലീസ് നടപടിക്കായി കാത്തിരുന്നു എങ്കിലും ഒരു അനക്കവും ഉണ്ടായില്ല. ഇനി കാത്തിരിക്കുന്നതില്‍ അര്‍ഥമില്ല എന്ന് തിരിച്ചറിഞ്ഞ ഇവര്‍ വൈകുന്ന ഓരോ നിമിഷവും പെണ്‍കുട്ടിയുടെ ജീവിം അപകടത്തിലാണ് എന്ന തിരിച്ചറിഞ്ഞ് വിഷ്വല്‍സ് പുറത്തുവിടാന്‍ ചൈല്‍ഡ് ലൈന്‍ അധികൃതരെ നിര്‍ബന്ധിക്കുകയായിരുന്നു. ആ സ്ത്രീ അയാള്‍ മകളോട് ചെയ്തത് അറിഞ്ഞു കാണില്ല എന്ന് ധന്യ പറയുന്നു. തന്നോട് അയാള്‍ ചെയ്യുന്നത് മകള്‍ കാണതിരിക്കാനാകാം മകളെ മറ്റൊരു സിറ്റിലേയ്ക്ക് മാറ്റി ഇരുത്തിയത് എന്നു ധന്യ പറയുന്നു.

ഇവര്‍ക്ക് ചുറ്റും ഇരിക്കുന്നവര്‍ക്കും ഈ ദൃശ്യങ്ങള്‍ കാണാന്‍ കഴിയില്ല. കാരണം തിയേറ്ററില്‍ അത്ര ഇരുട്ടായിരുന്നു. അവര്‍ ഇരുന്നതിന് തൊട്ടു മുകളിലായാണു സിസിടിവി സ്ഥാപിച്ചിരിക്കുന്നത്. അതുകൊണ്ടാണ് ഇത്രയും ക്ലാരിറ്റിയോടെ വിഷ്വല്‍സ് ലഭിച്ചത് എന്നും ധന്യ പറയുന്നു. പ്രതിയെ സംബന്ധിച്ച്‌ മുഴുവന്‍ വിവരങ്ങളും ലഭ്യമാക്കിയിട്ടും പൊലീസ് കേസെടുക്കാന്‍ പോലും തയ്യാറായില്ല. പരാതി നല്‍കി മൂന്നാഴ്ച പിന്നിട്ടിട്ടും നടപടി ഉണ്ടാകാതായതോട് കൂടിയാണ് ധന്യ ഈ ദൃശ്യങ്ങള്‍ വാര്‍ത്താ ചാനലിന് കൈമാറുന്നത്.

മാതാപിതാക്കളുടെ സെല്‍ഫിപ്രേമം പിഞ്ചുകുഞ്ഞിന്റെ ജീവനെടുത്തു. രാജസ്ഥാനിലെ ഗംഗാനഗറിലാണ് സംഭവം.പത്തുമാസം പ്രായമുള്ള പെണ്‍കുട്ടിയുമായി മാതാപിതാക്കള്‍ എക്‌സലേറ്ററില്‍ വച്ച്‌ സെല്‍ഫി എടുക്കാന്‍ ശ്രമിച്ചതാണ് അപകടകാരണം.

സംഭവത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

സെല്‍ഫിക്ക് പോസ് ചെയ്യുമ്ബോള്‍ കുഞ്ഞ് അമ്മയുടെ കൈയില്‍ നിന്നും വഴുതിവീഴുകയായിരുന്നു. എസ്‌കലേറ്ററില്‍ നിന്നും താഴെ വീണ കുട്ടി തലയിടിച്ചാണ് മരിച്ചത്.

 

ഒമാനില്‍ കാറും ട്രക്കും കൂട്ടിയിടിച്ച്‌​ പ്രവാസി മലയാളി മരിച്ചു. തിരുവനന്തപുരം വര്‍ക്കല സ്വദേശി തുഷാര്‍ നടേശന്‍ (31) ആണ്​ മരിച്ചത്​. മസ്​കത്തില്‍ നിന്ന്​ 200 കിലോമീറ്ററിലധികം ദൂരെ സൂറിനടുത്ത്​ ഞായറാഴ്ച്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം. അപകടത്തില്‍ തുഷാര്‍ ഒാടിച്ചിരുന്ന കാര്‍ പൂർണ്ണമായും തകര്‍ന്നു. സംഭവ സ്​ഥലത്ത്​ വെച്ചുതന്നെ ഇദ്ദേഹം മരണ​പ്പെട്ടു. ടിഷ്യൂ പേപ്പര്‍ നിര്‍മ്മാണ കമ്പനിയായ അല്‍ ലൂബ്​ പേപ്പര്‍ ഫാക്​ടറിയിലെ സെയില്‍സ്​മാനായിരുന്നു തുഷാര്‍. സൂറില്‍ വിതരണത്തിന്​ ശേഷം തിരികെ മസ്​കത്തിലേക്ക്​ മടങ്ങവേയായിരുന്നു അപകടം.

മലപ്പുറം: എടപ്പാളിലെ സിനിമാ തിയേറ്ററില്‍ പത്തുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ കുട്ടിയുടെ അമ്മയെ ചോദ്യം ചെയ്യുന്നു. കുട്ടിയെ തീയേറ്ററില്‍ വെച്ച് പീഡിപ്പിച്ചത് അമ്മയുടെ അറിവോടെയാണെന്ന് നേരത്തെ വ്യക്തമായിരുന്നു. ഇതേത്തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കേസിലെ പ്രധാന പ്രതിയായ തൃത്താല സ്വദേശിയും വ്യവസായിയുമായ കണ്‍കുന്നത്ത് മൊയ്തീന്‍കുട്ടി (60) ഇന്നലെ പിടിയിലായിരുന്നു. ഇയാളുടെ പേരിലും അമ്മയുടെ പേരിലും പോക്‌സോ പ്രകാരമായിരിക്കും കേസെടുക്കുക.

പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്നാണ് കരുതുന്നത്. കുട്ടിയെ ലൈംഗികമായി ഉപയോഗിക്കുവാന്‍ മൊയ്തീന്‍ കുട്ടിക്ക് സൗകര്യമൊരുക്കി നല്‍കിയത് അമ്മയാണെന്ന് തീയേറ്ററിലെ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. ഇയാള്‍ ഇത്തരത്തില്‍ കുട്ടിയെ മുന്‍പ് പീഡിപ്പിച്ചിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്. അമ്മയുമായി ഇയാള്‍ക്ക് നേരത്തെ തന്നെ ബന്ധമുണ്ടായിരുന്നുവെന്ന് തെളിഞ്ഞ സാഹചര്യത്തിലാണ് മുന്‍പ് പീഡനം നടന്നുവെന്ന് സംശയമുണ്ടാവാന്‍ കാരണം.

സംഭവത്തില്‍ കേസെടുക്കുന്നതിന് കാലതാമസം വരുത്തിയ ചങ്ങരംകുളം എസ്.ഐ. കെ.ജെ. ബേബിയെ സസ്‌പെന്റ് ചെയ്തിരുന്നു. പെണ്‍കുട്ടി ഇപ്പോള്‍ റെസ്‌ക്യൂ ഹോമിലാണ്. കുട്ടിയുടെ മൊഴി ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരായിരിക്കും രേഖപ്പെടുത്തുക. പീഡനവാര്‍ത്ത പുറംലോകത്ത് എത്തിച്ച തീയേറ്റര്‍ ഉടമയെ വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ അഭിനന്ദിച്ചു.

മലപ്പുറം എടപ്പാളില്‍ സിനിമാതിയറ്ററില്‍ പത്തുവയസുകാരിയെ പീഡിപ്പിച്ച പ്രതി പിടിയില്‍. തൃത്താല സ്വദേശി മൊയ്തീന്‍കുട്ടിയാണ് കസ്റ്റഡിയിലായത്. ഒപ്പമെത്തിയ സ്ത്രീയുടെ അനുമതിയോടെയാണ് പീഡമെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തം. ഉന്നത സ്വാധീനമുള്ള പ്രതിക്കെതിരെ കേസെടുക്കാനോ അറസ്റ്റ് ചെയ്യാനോ പൊലീസ് തയാറായില്ലെന്ന് ആക്ഷേപമുയര്‍ന്നു. പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞമാസം 18നാണ് സിനിമ തിയറ്ററില്‍വച്ച് പത്തുവയുകാരിയായ പെണ്‍കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായത്. പെണ്‍കുട്ടിയുടേയും ഒപ്പമുള്ളസ്ത്രീയുടേയും മധ്യത്തിലിരുന്ന അന്‍പത് വയസിലേറെ പ്രായമുള്ള വ്യക്തിയാണ് പെണ്‍കുട്ടിയെ മണിക്കൂറുകളോളം പീഡിപ്പിച്ചത്. നിഷ്കളങ്കഭാവത്തിലിരിക്കുന്ന കുട്ടിയെ ഉപദ്രവിച്ചത് ഒപ്പമുള്ള സ്ത്രീയുടെ അനുമതിയോടെയാണെന്ന് ദൃശ്യങ്ങളില്‍ വ്യക്തം

കുട്ടിയുടെ ഒപ്പമെത്തിയ സ്ത്രീ അമ്മയാണോയെന്ന് വ്യക്തമല്ല. കുട്ടിക്കൊപ്പമുള്ള സ്ത്രീയേയും പീഡിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. പ്രതിയെത്തിയ KL-46g 240 ബെന്‍സ് വാഹനത്തിലാണെന്നും സിസിടിവി ദൃശ്യങ്ങളിലുണ്ട്. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചശേഷം കഴിഞ്ഞമാസം 26ന് ചൈല്‍ഡ് ലൈന്‍ ചങ്ങരംകുളം പൊലീസിന് പരാതി കൈമാറിയിട്ടുണ്ട്.

എന്നാല്‍ എളുപ്പം കണ്ടെത്താനാകാവുന്ന പ്രതിയായിട്ടും പൊലീസ് കേസെടുക്കാനോ അന്വേഷണം നടത്താനോ തയാറായില്ലെന്നാണ് പരാതി. കേസ് വൈകിപ്പിച്ചെന്ന പരാതി അന്വേഷിക്കാന്‍ തിരൂര്‍ ഡിവൈഎസ്പി ബിജു ഭാസ്കരനെ ചുമതലപ്പെടുത്തി. തുടരന്വേഷണത്തിനായി സ്ത്രീയേയും കുട്ടിയേയും പൊലീസ് കണ്ടെത്തേണ്ടതുണ്ട്. സംഭവത്തില്‍ പ്രതിേഷധിച്ച് യൂത്ത് കോണ്‍ഗ്രസ് ചങ്ങരംകുളം പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു.

മലപ്പുറം: തിയറ്ററിൽ വയ്ച്ച് ബാലികയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റിൽ. അമ്മയെന്ന് തോന്നിപ്പിക്കുന്ന സ്ത്രീയോടൊപ്പം ബാലികയെ സിനിമ തിയേറ്ററില്‍ കൊണ്ട് വന്ന് ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിലെ പ്രതിയാണ് പിടിയിലായത് . ബാലിക ആരെന്ന് അറിയില്ല. ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തൃത്താല സ്വദേശി മൊയ്തീന്‍ കുട്ടിയെ ചോദ്യം ചെയ്തു വരുന്നു. കൈവിരലുകൾ കൊണ്ട് ബാലികയുടെ രഹസ്യ ഭാഗത്ത് സ്പര്‍ശിച്ച് ലൈംഗിക പീഡനം നടത്തുന്ന ദൃശ്യങ്ങളാണ്‌ സി.സി.ടി.വിയിൽ പതിഞ്ഞത്. വാടകയ്ക്ക് എടുത്ത ഒരു സ്ത്രീയും, പീഡിപ്പിച്ച കുഞ്ഞും ഇയാളും തിയറ്ററിൽ വന്നിറങ്ങിയത് ബെൻസ് കാറിൽ ആണ്. ഉമ്മയും, ഉപ്പയും മകളും എന്ന രീതിയിൽ നാട്ടുകാരേ തെറ്റിദ്ധരിപ്പിച്ചാണ്‌ തിയറ്ററിൽ വന്നത്. തുടർന്ന് 2 മണിക്കൂറിനടുത്ത് പെൺകുട്ടിയുമായി തിയേറ്ററിനുള്ളില്‍ ഇരുന്ന് ലൈംഗീക പീഡനം നടത്തുകയായിരുന്നു. എന്താണ്‌ സംഭവിക്കുന്നത് എന്നറിയാതെ പാവം പെൺകുട്ടി സിനിമയും കണ്ട് തിയറ്റർ സ്ക്രീനിലേക്ക് നോക്കി ഇരിക്കുന്നു.

പീഡിപ്പിക്കപ്പെടുന്ന കുട്ടി എന്താണ് നടക്കുന്നതെന്ന് പോലും തിരിച്ചറിയാനാവാതെ നിസ്സഹായയായി ഇരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. രണ്ടര മണിക്കൂറോളമാണ് ഈ ക്രൂരത തുടര്‍ന്നത്. വീഡിയോ പുറത്തായതിനെ തുടര്‍ന്ന് മുന്‍കൂര്‍ജാമ്യം എടുക്കുന്നതിനു വേണ്ടി അഭിഭാഷകനെ കാണാനെത്തിയപ്പോഴാണ് ഇയാള്‍ പിടിയിലായത്. ഷൊര്‍ണൂര്‍ ഡി വൈ എസ് പിയുടെ നിര്‍ദേശപ്രകാരം ഷൊര്‍ണൂര്‍ അഡീഷണല്‍ എസ് ഐ പത്മനാഭന്‍, സി പി ഒ സന്തോഷ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ  ഇയാളെ പിടികൂടിയത്. ഇയാളെ പൊന്നാനി പോലീസിന് കൈമാറും.

പിടിയിലായ മൊയ്തീന്‍  കോടീശ്വരനും വൻ ബിസിനസുകാരനും ആണ്. കണക്കില്ലാത്ത പണവും സമ്പത്തും കൈകശം വയ്ക്കുന്നയാൾ. പെൺകുട്ടികൾ ഇയാളുടെ സ്ഥിരം ചൂഷണത്തിനിരയാകുന്നതായി പോലീസിനു വിവരം ലഭിച്ചു. ഇയാൾ തിയറ്ററിൽ ബാലികയുമായി വന്ന ബെൻസ് കാർ പോലീസ് പിടിച്ചെടുത്തു. മലപ്പുറത്തെ തിയേറ്ററില്‍ ഏപ്രില്‍ 18നാണ് ഈ ക്രൂര സംഭവം അരങ്ങേറിയത്.  കുട്ടിക്കൊപ്പം ഒരു സ്ത്രീയും ദൃശ്യങ്ങളിലുണ്ട്. ഈ സ്ത്രീ അമ്മയാണെന്നാണ് സൂചന. ഈ സ്ത്രീക്ക് 40 വയസ്സോളം പ്രായം വരും. കുട്ടിക്ക് 10 വയസ്സിലധികം പ്രായം തോന്നിപ്പിക്കുന്നില്ല.  KL 46 G 240 എന്ന ബെന്‍സ് വാഹനത്തിലാണ് മൊയ്തീന്‍കുട്ടി എത്തിയത്. ഏപ്രില്‍26ന്  പോലീസില്‍ വിവരമറിയിച്ചിരുന്നെങ്കിലും പോലീസ് ഇതുവരെയും കേസെടുത്തിരുന്നില്ല. പ്രതിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ അണിയറയില്‍ നടന്നിരുന്നു.

കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുന്നത് ഒപ്പമുള്ള സ്ത്രീക്ക് മനസ്സിലായിട്ടുണ്ട് എന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ സ്ത്രീ പ്രതികരിക്കുന്നില്ല. പീഡിപ്പിക്കപ്പെടുന്ന കുട്ടി എന്താണ് നടക്കുന്നതെന്ന് പോലും തിരിച്ചറിയാനാവാതെ നിസ്സഹായയായി ഇരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. രണ്ടര മണിക്കൂറോളമാണ് ഈ ക്രൂരത തുടര്‍ന്നത്.

 

മലപ്പുറത്ത് എടപ്പാളിലെ തിയറ്ററിനുള്ളിൽ ബാലികയ്ക്ക് നേരെ ലൈംഗിക പീഡനം നടത്തിയ മധ്യവയസ്‌ക്കനെതിരെ കേസെടുത്തു. മലപ്പുറം തൃത്താല സ്വദേശി മൊയ്തീനെതിരെയാണ് പോലീസ് കേസെടുത്തത്. അന്വേഷണ ചുമതല എഡിജിപിയ്ക്ക് നൽകിയതായി റിപ്പോർട്ടുകൾ. കഴിഞ്ഞ ഏപ്രിൽ 18 നാണ് മനുഷ്യമനഃസാക്ഷിയെ നടുക്കിയ ലൈംഗിക വൈകൃതം അരങ്ങേറിയത്. കേവലം പത്ത് വയസ് മാത്രം തോന്നിക്കുന്ന പെൺകുട്ടിയെ തിയറ്ററിനുള്ളിൽ രണ്ടര മണിക്കൂറോളം ഇയാൾ ക്രൂര പീഡനത്തിന് ഇരയാക്കുകയായയിരുന്നു.

ആഡംബര വാഹനത്തിലെത്തിയ വ്യക്തി അമ്മയെന്ന് തോന്നിപ്പിക്കുന്ന സ്ത്രീയുടെ സഹായത്തോടെയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഈ പീഡനത്തിന്റെ ദൃശ്യങ്ങള്‍ സഹിതമാണ് ഒരു സ്വകാര്യചാനൽ വാര്‍ത്ത പുറത്തുവിട്ടത്. ഏപ്രിൽ18 ന് നടന്ന സംഭവം തെളിവുകൾ സഹിതം തിയറ്റർ ഉടമകൾ ഏപ്രിൽ 26ന് തന്നെ പൊലീസിൽ വിവരമറിയിച്ചിരുന്നെങ്കിലും പൊലീസ് കേസെടുത്തിരുന്നില്ല. പ്രതിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണ് പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. അതേസമയം ദൃശ്യങ്ങൾ പുറത്ത് വിട്ടതോടെ പൊലീസ് കേസ് എടുക്കാൻ നിർബന്ധിതരാവുകയായിരുന്നു.

പോക്‌സോ നിയമപ്രകാരം ചങ്ങരംകുളം പൊലീസാണ് ഇയാൾക്കെതിരെ കേസ് എടുത്തത്. ഏപ്രിൽ 18 നു നടന്ന സംഭവത്തിൽ 16 ദിവസങ്ങൾക്ക് ശേഷം മാത്രമാണ് പോലീസ് ഇപ്പോൾ ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. തിയറ്ററിലെത്തിയ കുട്ടിക്കൊപ്പം 40 വയസ് തോന്നിക്കുന്ന ഒരു സ്ത്രീയും ദൃശ്യങ്ങളിലുണ്ട്. ഇവർ കുട്ടിയുടെ അമ്മയാണെന്നാണ് സൂചന. 10 വയസ്സിലധികം പ്രായം തോന്നിക്കാത്ത കുട്ടി തനിക്ക് ചുറ്റും നടന്നത് എന്താണെന്ന് മനസ്സിലാകാതെ ഞെട്ടിത്തരിച്ച് ഇരിക്കുകയാണ് എന്നും വീഡിയോ ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.

സംഭവത്തിൽ പ്രതികരിച്ച് ചൈൽഡ് ലൈൻ പ്രവർത്തകരും പൊലീസിന് പരാതി നൽകി. രണ്ടര മണിക്കൂറിലേറെ നടന്ന പീഡനത്തിന്റെ ദൃശ്യങ്ങൾ മുഴുവനും തിയറ്ററിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. കെ എല്‍ 46 ജി 240 എന്ന ബെന്‍സ് കാറിലാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച വ്യക്തി തിയേറ്ററില്‍ എത്തിയത്. മൊയ്തീൻ കുട്ടി എന്നയാളുടെ പേരിലാണ് ഈ വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് മോട്ടോർ വാഹന വകുപ്പിന്റെ രേഖകളിൽ നിന്ന് വ്യക്തമാണ്. അതേസമയം ഈ വാഹനം ഇയാളുടെ സ്വന്തമാണോ അല്ലയോ എന്നത് വ്യക്തമല്ല.

പൊലീസ് കേസ് എടുക്കാതായതോടെ തിയേറ്റർ അധികൃതർ ഈ ദൃശ്യം ചൈൽഡ് ലൈനിന്റെയും ചാനലിന്റെയും ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. സംഭവം പുറം ലോകം അറിഞ്ഞതോടെ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ അറിയിച്ചു.

അപ്പോളോ ആശുപത്രിയിലെ മലയാളി സ്റ്റാഫ് നഴ്‌സിനു നേരെ ആസിഡ് ആക്രമണം. വ്യാഴാഴ്ച രാവിലെ ജിഷ ഷാജിയെന്ന (23) നഴ്‌സിനു നേര്‍ക്കാണ് മലയാളിയായ പ്രമോദ് ആസിഡ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറയുന്നു.

പ്രമോദും ജിഷയും പരിചയക്കാരാണെന്നു പറയുന്നു. ജിഷ ജോലി കഴിഞ്ഞ് ആശുപത്രിയില്‍നിന്നും മടങ്ങവെ പ്രമോദ് സമീപത്തെത്തി സംസാരിക്കുകയും വാക്കേറ്റം ഉണ്ടാകുകയും ചെയ്തതിനെ തുടര്‍ന്നായിരുന്നു കൈയില്‍ സൂക്ഷിച്ചിരുന്ന ആസിഡ് ജിഷയുടെ നേര്‍ക്ക് ഒഴിച്ചത്

രണ്ടു വര്‍ഷം മുമ്ബാണ് ജിഷ ഹൈദരാബാദിലെത്തിയത്. ഹോസ്റ്റലില്‍ ആയിരുന്നു താമസം.

ഇന്ത്യന്‍ വംശജയെ ബ്രിട്ടനില്‍ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കഴിഞ്ഞ ഫെബ്രുവരി 16ന് ആണ് മധ്യ ഇംഗ്ലണ്ടിലെ വോള്‍വര്‍ഹാംപ്ടണില്‍ താമസക്കാരിയായ സര്‍ബ്ജിത് കൗറിനെ (38) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ബിസിനസുകാരനായ ഗുര്‍പ്രീത് സിംഗ് (42) അറസ്റ്റിലായി.

വെസ്റ്റ് മിഡ്ലാന്‍ഡ് പോലീസാണ് ഗുര്‍പ്രീതിനെ അറസ്റ്റ് ചെയ്തത്. കഴുത്തുഞെരിച്ചാണ് സര്‍ബ്ജിതിന്റെ കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. കവര്‍ച്ചയ്ക്കിടെയാണ് സര്‍ബ്ജിത് കൊല്ലപ്പെട്ടതെന്നു വരുത്തിതീര്‍ക്കാന്‍ വീട്ടില്‍നിന്നും വിലപിടിപ്പുള്ള സാധനങ്ങള്‍ മാറ്റിയിരുന്നു. എന്നാല്‍ പോലീസ് അന്വേഷണത്തില്‍ ഗുര്‍പ്രീത് കുടുങ്ങുകയായിരുന്നു.

കഴിഞ്ഞ ഫെബ്രുവരി 16 ആണ് സര്‍ബ്ജിതിനെ ജീവനോടെ അവസാനമായി കാണുന്നത്. ഗുര്‍പ്രീതാണ് ഇവരെ അവസാനമായി കണ്ടതെന്നു പോലീസില്‍ മൊഴി നല്‍കിയിരുന്നു. ഗുര്‍പ്രീതും മക്കളും അന്നുവൈകുന്നേരം വീട്ടില്‍ തിരിച്ചെത്തുമ്ബോഴാണ് സര്‍ബ്ജിതിനെ മരിച്ച നിലയില്‍ കണ്ടതെന്നായിരുന്നു മൊഴി.

 

 

 

RECENT POSTS
Copyright © . All rights reserved