ഞാന്‍ ഓടി രക്ഷപെട്ടില്ലായിരുന്നെങ്കില്‍ എന്നെ അവന്‍ വെട്ടിക്കൊല്ലുമായിരുന്നു. ഭര്‍തൃസഹോദരനെയും, ഭര്‍തൃസഹോദര ഭാര്യയെയും അവരുടെ മകളെയുംവെട്ടുന്നതു കണ്ട് ആദ്യം ഓടിയെത്തിയ ഉഷയുടെ നടുക്കം വിട്ടൊഴിഞ്ഞിട്ടില്ല. മരിച്ച ശിവന്റെ സഹോദരന്‍ ഷാജിയുടെ ഭാര്യയാണു ഉഷ.
ഉഷയുടെ വീടിനു മുറ്റത്തു വച്ചാണ് സ്മിതയെ ബാബു വെട്ടിക്കൊന്നത്. അരിശം തീരുന്നതുവരെ തുരുതുരാ വെട്ടുകയായിരുന്നു. ഇത് കണ്ട് പേടിച്ച് ഓടുകയായായിരുന്നു ഉഷ. ഷാജി ഉഷയെ വിവാഹം കഴിക്കുമ്പോള്‍ കൊല നടത്തിയ ബാബു ഒന്‍പതാം ക്ലാസില്‍ പഠിക്കുകയായയിരുന്നു. മദ്യപാനിയായ ബാബു തറവാട്ട് വീട്ടിലാണ് താമസിച്ചിരുന്നത്. ഏഴു വര്‍ഷമുമ്പാണ് ഷാജി മരിച്ചത്. ഭര്‍തൃബലിക്കായി ആലുവ മണപ്പുറത്തേക്ക് പോകുവാന്‍ തയാറെടുക്കുന്നതിനിടയിലാണു ദാരുണ കൊലപാതകം നേരില്‍ കാണാനിടയായത്.
കാളാര്‍കുഴിയിലെ അങ്കണവാടിയിലെ ഹെല്‍പ്പറാണ് ഉഷ. മണപ്പുറത്ത് ബലിതര്‍പ്പണത്തിനു പോകാനാണ് ഉഷ നേരത്തെ വീട്ടിലെത്തിയത്. കൊല നടത്തിയ ബാബുവുമായി ഇവര്‍ സംസാരിക്കാറില്ല. മകളുടെ വിവാഹം ക്ഷണിക്കാന്‍ ബാബുവിന്റെ വീട്ടിലെത്തിയപ്പോള്‍ ബാബു അടിച്ചു പുറത്താക്കുകയായിരുന്നുവെന്ന് പറയുന്നു. ഉഷയെ ആക്രമിക്കാന്‍ അങ്കണവാടിയിലും ബാബു എത്തിയിരുന്നു.
ഒരാഴ്ചയായി കാണാതായ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അടൂര്‍ മണക്കാല സ്വദേശി ചെങ്ങാലിപ്പള്ളിയില്‍ വീട്ടില്‍ ടോണി ജോര്‍ജ്(41)നെയാണ് ഇബ്രയില്‍ കെട്ടിടത്തിനു മുകളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഇയാള്‍ ഒരു മാസമായി ജോലിയില്‍ നിന്നുവിട്ടു നില്‍ക്കുകയായിരുന്നു. ചില സാമ്പത്തിക പ്രശ്‌നങ്ങള്‍ മൂലമാണു ജോലിയില്‍ പ്രവേശിക്കാതിരുന്നത് എന്നാണു കമ്പനി നല്‍കിയ വിശദീകരണം. ആളെ കാണാനില്ല എന്നുകാണിച്ച് കമ്പനി അധികൃതര്‍ കഴിഞ്ഞ ദിവസം പരാതി നല്‍കിരുന്നു.
താമസസ്ഥലത്ത് ടോണി ഒരാഴ്ചയായി എത്തിരുന്നില്ല. ഞായറാഴ്ച രാവിലെയായിരുന്നു ടോണിയ കെട്ടിടത്തിനു മുകളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ടോണിയുടെ മരണത്തില്‍ സംശയമുണ്ട് എന്നു കാണിച്ച് ഭാര്യ ഇന്ത്യന്‍ എംബസിക്കു പരാതി നല്‍കി.
വളർത്തുമകളെ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് ക്രൂരമായി കൊലപ്പെടുത്തിശേഷം മൃതദേഹം വെട്ടിമുറിച്ച് കഷ്ണങ്ങളാക്കി ചാക്കില്‍ കെട്ടി സൂക്ഷിച്ചു. ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍ സ്വദേശിനിയായ പ്രാപ്തി സിങ്ങാണ് (24 ) സ്വത്തു തര്‍ക്കത്തെ തുടര്‍ന്ന് വളര്‍ത്തമ്മയായ മീനു കൗറിന്റെ കൈകളാല്‍ ക്രൂരമായി കൊല ചെയ്യപ്പെട്ടത്. മീനു കൗറിന്റെ ഭര്‍ത്താവ് അജിത്ത് സിങ്ങ് രണ്ട് വര്‍ഷം മുമ്പാണ് മരണപ്പെട്ടത്.
അജിത്ത് സിങ്ങിന്റെ ഒന്നാമത്തെ ഭാര്യയിലുണ്ടായ മകളായിരുന്നു പ്രാപ്തി സിങ്ങ്. പിതാവ് മരിച്ചതിന് ശേഷം വളര്‍ത്തമ്മയായ മീനു കൗറും പ്രാപ്തിയും തനിച്ചാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്.
വീട് വിറ്റ് പണം വീതം വെക്കണമെന്നാവശ്യപ്പെട്ട് അമ്മയും മകളും നിരന്തരം വഴക്കിട്ടിരുന്നു. എന്നാല്‍ മകൾ ഇതിന് ഒരുക്കമായിരുന്നില്ല. ഫെബ്രുവരി 7നു രാത്രി ഇതിനെ ചൊല്ലി വഴക്കിട്ടതിനെ തുടര്‍ന്ന് അത്താഴം കഴിക്കാതെ മുറിയിലേക്ക് പോയ പ്രാപ്തിയെ മീനു പിറകില്‍ നിന്നും ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.ശേഷം കത്തിയുപയോഗിച്ച് മൃതദേഹം കഷ്ണങ്ങളാക്കി സ്റ്റോര്‍ മുറിയില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ചു.
ഒരു അഭിമുഖത്തില്‍ പങ്കെടുക്കുവാനായി പ്രാപ്തി ഡല്‍ഹിയിലേക്ക് പോയിരിക്കുകയാണെന്നായിരുന്നു മീനു കൗര്‍ ബന്ധുക്കളോട് പറഞ്ഞിരുന്നത്. എന്നാല്‍ സംശയം തോന്നിയ ബന്ധുക്കളില്‍ ചിലര്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്നാണ് കൊലപാതകത്തിന്റെ ചുരുൾ അഴിയുന്നത്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ മീനു കൗര്‍ കുറ്റം സമ്മതം നടത്തുകയും ചെയ്തു.
ന്യൂഡല്‍ഹി: ഏഴ് വയസുള്ള ആണ്‍കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കേസിനുള്ളിലാക്കി ഒരു മാസത്തോളം വീട്ടില്‍ സൂക്ഷിച്ച യുവാവ് പിടിയില്‍. സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന അവ്‌ദേശ് ശാക്യ എന്ന യുവാവാണ് അറസ്റ്റിലായത്. ഇയാള്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥന്‍ കരണ്‍ സിങ്ങിന്റെ മകന്‍ ആശിഷിനെയാണ് കൊലപ്പെടുത്തിയത്. ഡല്‍ഹിയിലെ സ്വരൂപ് നഗറിലാണ് സംഭവം.
മൂന്ന് വര്‍ഷമായി ഇയാള്‍ ഇവിടെ വാടകയ്ക്ക് താമസിച്ചു വരികയാണ്. കഴിഞ്ഞ മാസം ആറാം തിയതിയാണ് മകനെ കാണാനില്ലെന്ന് കരണ്‍ സിങ് പോലീസില്‍ പരാതി നല്‍കുന്നത്. അന്വേഷണം ആരംഭിച്ചെങ്കിലും കുട്ടിയെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. കുട്ടിയെ കാണാതായ സംഭവത്തില്‍ പരാതി നല്‍കാന്‍ കരണ്‍ സിങിനോടൊപ്പം അവ്‌ദേശ് പോലീസ് സ്റ്റേഷനില്‍ പോവുകയും ചെയ്തിരുന്നു.
ഇതിനിടെ അവ്‌ദേശ് താമസിച്ചിരുന്ന വീട്ടില്‍ നിന്ന് ദുര്‍ഗന്ധം ഉയര്‍ന്നു. അയല്‍ക്കാര്‍ ഇതേക്കുറിച്ച് പറഞ്ഞപ്പോള്‍ എലി ചത്തുചീഞ്ഞതാണെന്ന് മറുപടിയാണ് ഇയാള്‍ നല്‍കിയത്. പോലീസിന്റെ സാന്നിധ്യമുണ്ടായിരുന്നതിനാല്‍ സ്യുട്ട്‌കേസിലുണ്ടായിരുന്ന മൃതദേഹം ഇയാള്‍ക്ക് മറവ് ചെയ്യാനും കഴിഞ്ഞില്ല. പിന്നീട് പോലീസ് ചോദ്യം ചെയ്തപ്പോളാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്.
ഇതില്‍ ദേഷ്യം തോന്നിയ താന്‍ കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് അവ്‌ദേശ് നല്‍കിയ മൊഴി. ഉത്തര്‍ പ്രദേശ് സ്വദേശിയായ ഇയാള്‍ സിവില്‍ സര്‍വീസ് പരീക്ഷയുടെ പ്രിലിമിനറി മൂന്ന് തവണയും മെയിന്‍ പരീക്ഷ രണ്ട് തവണയും എഴുതിയിട്ടുണ്ട്.
മട്ടന്നൂരിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബിനതിരെ സിപിഎം പ്രവർത്തകർ കൊലവിളി മുഴക്കുന്ന വീഡിയോ പുറത്ത്. രണ്ടാഴ്ച മുൻപ് സിപിഎം പ്രവർത്തകർ എടയന്നൂരിൽ നടത്തിയ പ്രകടനത്തിലാണ് ശുഹൈബിന്‍റെ ദിവസങ്ങൾ എണ്ണപ്പെട്ടു തുടങ്ങിയെന്ന തരത്തിൽ വധ ഭീഷണി മുഴക്കിക്കൊണ്ടുളള മുദ്രാവാക്യങ്ങൾ ഉയർന്നത്.
മട്ടന്നൂര്‍ ഏരിയയിലെ സിപിഎമ്മിന്‍റെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തിരുന്നു. സിഐടിയു പ്രവര്‍ത്തകരെ തടഞ്ഞു വയ്ക്കുകയും ഓഫീസ് ആക്രമിക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ചാണ് സിപിഎം പ്രതിഷേധ പ്രകടനം നടത്തിയത്.
എടയന്നൂരില്‍ സിഐടിയുവും യൂത്ത് കോണ്‍ഗ്രസും തമ്മിൽ ഉടലെടുത്ത രാഷ്ട്രീയ പ്രശ്നങ്ങളുടെ തുടർച്ചയെന്നോണം ഇരു പാര്‍ട്ടികളുടെയും ഓഫീസ് ആക്രമിക്കുകയും ചെയ്തിരുന്നു. സിപിഎം -കോൺഗ്രസ് സംഘർഷത്തിൽ ശുഹൈബ് പൊലീസ് കസ്റ്റഡിയിലാകുകയും 14 ദിവസം റിമാന്‍ഡില്‍ കഴിയുകയും ചെയ്തിരുന്നു. ജയിലിൽനിന്നും പുറത്തിറങ്ങി അധിക ദിവസം കഴിയും മുൻപേയാണ് ശുഹൈബ് കൊല്ലപ്പെട്ടത്.
എടയന്നൂരിൽ വച്ചായിരുന്നു ഇന്നലെ രാത്രി എസ്.പി.ശുഹൈബിന് നേരെ ആക്രമണം ഉണ്ടായത്. തൈരൂരിലെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് പുറത്തിറങ്ങുന്നതിനിടെ രാത്രി 10.45 ഓടെയാണ് സംഭവം. അക്രമികൾ ശുഹൈബിന് നേരേ ബോംബെറിഞ്ഞശേഷം ശേഷം വെട്ടുകയായിരുന്നു. വെട്ടേറ്റു പരുക്കുകളോടെ ശുഹൈബിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷയ്ക്കു ശേഷം കോഴിക്കോട്ടേയ്ക്കു കൊണ്ടുപോയെങ്കിലും മരിക്കുകയായിരുന്നു.
വിഡിയോ കടപ്പാട്: മാതൃഭൂമി ന്യൂസ്
ചെന്നൈ: ചെന്നൈയിലെ കുപ്രസിദ്ധ ഗുണ്ടയും മലയാളിയുമായ ബിനു കീഴടങ്ങി. അമ്പത്തൂര്‍ കോടതിയിലെത്തിയാണ് ബിനു കീഴടങ്ങിയത്. ഇയാളുടെ പിറന്നാള്‍ ആഘോഷത്തിനിടെ തമിഴ്‌നാട് പോലീസ് നടത്തിയ റെയ്ഡില്‍ 73 ഗുണ്ടകള്‍ പിടിയിലായിരുന്നു. കഴിഞ്ഞ 6-ാം തിയതിയായിരുന്ന പിറന്നാള്‍ പാര്‍ട്ടി സംഘടിപ്പിച്ചിരുന്നത്. അന്ന് പിടിയിലായെങ്കിലും പോലീസിനെ കബളിപ്പിച്ച് ഇയാള്‍ രക്ഷപ്പെട്ടിരുന്നു.
തൃശൂര്‍ സ്വദേശിയായ ചൂളൈമേട് ബിന്നി പാപ്പച്ചനാണ് (45) ഗുണ്ട ബിനുവെന്ന പേരില്‍ അറിയപ്പെടുന്നത്. പോലീസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട ഇയാളെ കണ്ടാലുടന്‍ വെടിവെക്കാന്‍ നിര്‍ദേശമുണ്ടായിരുന്നു. തമിഴ്‌നാട് പോലീസ് ഇയാള്‍ക്കായുള്ള അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിച്ചിരുന്നു. പിറന്നാള്‍ പാര്‍ട്ടിയില്‍ നടന്ന പോലീസ് റെയ്ഡില്‍ നിന്ന് ബിനുവും 20ഓളം പേരുമാണ് രക്ഷപ്പെട്ടത്.
ബിനുവിന്റെ ജന്മദിനാഘോഷത്തിനു വന്ന ഗുണ്ടകള്‍ അമ്പത്തൂരിന് സമീപം ഔട്ടര്‍ റിങ് റോഡില്‍ ഗതാഗത തടസം സൃഷ്ടിച്ചിരുന്നു. പിടിയിലായ ഇവരെ പിന്നീട് വിവിധ കോടതികളില്‍ ഹാജരാക്കുകയും മൂന്ന് പേര്‍ക്ക് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. പുഴല്‍ ജയിലിലാണ് ഗുണ്ടകളെ പാര്‍പ്പിച്ചിരിക്കുന്നത്. എട്ട് കൊലക്കേസുകളില്‍ ബിനു പ്രതിയാണ്.
അങ്കമാലി മൂക്കന്നൂരില്‍ കുടുംബത്തിലെ മൂന്നുപേരെ വെട്ടിക്കൊന്നു. മൂത്ത സഹോദരന്‍റെ കുടുംബത്തെ അനുജന്‍ വെട്ടിക്കൊല്ലുകയായിരുന്നു. പ്രതി ബാബു പൊലീസ് പിടിയിലായി. ശിവന്‍ (60), ഭാര്യ വല്‍സ(56), മകള്‍ സ്മിത(33) എന്നിവരാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. കൊലയ്ക്ക് ശേഷം രക്ഷപ്പെട്ട പ്രതിയെ കൊരട്ടി പൊലീസ് പരിധിയില്‍ നിന്നാണ് പിടികൂടിയത്.
സ്വത്ത് തര്‍ക്കമാണ് കൊലയ്ക്ക് കാരണമായത് എന്നാണ് സൂചന. വൈകിട്ട് അഞ്ചരയോടെയാണ് ആക്രമണം. സ്വത്ത് തര്‍ക്കത്തിന്‍റെ പേരില്‍ ഇരുകുടുംബങ്ങളും അകല്‍ച്ചയിലായിരുന്നു. വാക്കുതര്‍ക്കം കൊലയിലെത്തുകയായിരുന്നു എന്നാണ് വിവരം.
തിരക്കേറിയ ബസില്‍ പട്ടാപകല്‍ തൊട്ടടുത്ത സീറ്റിലിരുന്ന മധ്യവയസ്കന്റെ ലൈംഗിക പ്രകടനം യുവതി മൊബൈല്‍ കാമറയില്‍ പകര്‍ത്തി പൊലീസില്‍ പരാതി നല്‍കി. ഡല്‍ഹിയിലാണ് സംഭവം. ഡിടിസി ബസില്‍ സഞ്ചരിക്കുകയായിരുന്ന ഡല്‍ഹി യൂണിവേഴ്സിറ്റി വിദ്യാര്‍ഥിനിക്കു സമീപമിരുന്ന് ഇയാള്‍ സ്വയം ഭോഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നത്. വിദ്യാര്‍ഥിനി വിഡിയൊ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തു വരുന്നത്. തുടര്‍ന്ന് യുവതി വസന്ത് വിഹാര്‍ പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ ക്രിമിനല്‍ പരാതി നല്‍കി. സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.
നന്ദന്‍കോട് കൂട്ടക്കൊലക്കേസിലെ പ്രതി കേദല്‍ ജിന്‍സന്‍ രാജ അപകടനില തരണം ചെയ്തു.അത്യാഹിത വിഭാഗത്തില്‍ നിന്ന് ഇയാളെ ആശുപത്രിയിലെ പ്രത്യേക സെല്ലിലേക്ക് മാറ്റിയിട്ടുണ്ട്.തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ ഇക്കാര്യം അറിയിച്ചു. കൂട്ടകൊലപാതക കേസില്‍ വിചാരണ കാത്ത് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയവെ തൊണ്ടയില്‍ ഭക്ഷണം കുടുങ്ങി അപസ്മാരം ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലാണ് കേദലിനെ ആശുപത്രിയില്‍ എത്തിച്ചത്. മറ്റുള്ളവരെ ഉപദ്രവിക്കുന്ന സ്വഭാവമുണ്ടായിരുന്നതിനാല്‍ കേദലിനെ ജയിലില്‍ ഒറ്റയ്ക്കാണ് പാര്‍പ്പിച്ചിരുന്നത്. അതുകൊണ്ടു തന്നെ പുലര്‍ച്ചെ നാല് മണിയോടെ മാത്രമാണ് ജയില്‍ അധികൃതരുടെ ശ്രദ്ധയില്‍പെട്ടത്.
വായില്‍ നിന്ന് നുരയും പതയും വന്ന നിലയിലായിരുന്നു അപ്പോള്‍. മരുന്നുകളോട് പ്രതികരിക്കാതെ അതീവ ഗുരുതരാവസ്ഥയിലായ കേദലിന്റെ ജീവന്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഒരാഴ്ചയോളം നിലനിര്‍ത്തിയത്. മരുന്നുകളോട് ശരീരം പ്രതികരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് മാറ്റി മെഡിക്കല്‍ കോളേജിലെ പ്രത്യേക സെല്ലില്‍പ്രവേശിപ്പിച്ചിരിക്കുകയാണിപ്പോള്‍.
ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ ഇല്ലാതായിട്ടില്ലെന്നും അല്‍ഖൈ്വദയുമായി ചേര്‍ന്ന് പാശ്ചാത്യ ലോകത്തിന് നേരെ ആക്രമണം നടത്തിയേക്കുമെന്ന മുന്നറിയിപ്പുമായി മൊറോക്കോയുടെ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ജുഡിഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് തലവന്‍ അബ്ദുല്‍ഹഖ് ഖിയാമി. ഇറാഖില്‍ നിന്നും സിറിയയില്‍ നിന്നും ഐസ് തീവ്രവാദികള്‍ സഹേല്‍-സഹേറ പ്രദേശങ്ങളിലേക്കോ ലിബിയയിലേക്കോ പലയാനം ചെയ്തിരിക്കുകയാണ്. രാഷ്ട്രിയ അസ്ഥിരതയുള്ള പ്രദേശങ്ങളാണ് ഐസ് ലക്ഷ്യംവെക്കുന്നത്. ഇവര്‍ മൊറോക്കോയ്ക്ക് മാത്രമല്ല നിലവിലെ എല്ലാ പാശ്ചാത്യ രാജ്യങ്ങള്‍ക്കും ഭീഷണിയാണെന്ന് അബ്ദുല്‍ഹഖ് ഖിയാമി പറഞ്ഞു.
അല്‍ഖൈ്വദയുമായി ചേര്‍ന്ന് ആക്രമണങ്ങള്‍ നടത്താനുള്ള സാധ്യതകള്‍ തളളിക്കളയാനാവില്ലെന്നും മൊറോക്കോയുടെ ഭീകരവിരുദ്ധ സേനാത്തലവന്‍ പറയുന്നു. സൗത്തേണ്‍ അല്‍ജീരയിലെ പ്രദേശങ്ങളും നോര്‍ത്തേണ്‍ മാലിയിലെ പ്രദേശങ്ങളും അല്‍ഖൈ്വദയും ഐസ് കൈയ്യടിക്കി വെച്ചിരിക്കുകയാണെന്ന് ഓര്‍ക്കണം, അത്തരം അധിനിവേഷങ്ങള്‍ വലിയ അപകടം വരുത്തിവെക്കുമെന്നും അദ്ദേഹം പറയുന്നു. അല്‍ഖൈ്വദയുമായി ഐസിന് വലിയ വ്യത്യാസങ്ങളുണ്ടെങ്കിലും ആശയപരമായി അവര്‍ ഒന്നു തന്നെയാണെ്. വലിയ ദുരന്തം വിതച്ച പാരിസ്, ബ്രസല്‍സ്, ബാഴ്‌സലോണ തുടങ്ങിയ ആക്രമണ പരമ്പരകള്‍ ആസൂത്രണം ചെയ്തത് യുറോപ്യന് പുറത്തു നിന്നാണ് എന്ന കാര്യം ഗൗരവത്തിലെടുക്കണമെന്നും അദ്ദേഹം പറയുന്നു. ആക്രമണങ്ങള്‍ നടത്താന്‍ മൊറോക്കോ പൗരന്മമാരുടെ സഹായം ഉണ്ടായിരുന്നു. മൊറോക്കോയിലെ ജിഹാദികള്‍ യുറോപില്‍ ജീവിക്കുമ്പോള്‍ തന്നെ മൗലികവാദിയാക്കപ്പെട്ടവരാണ്.
യൂറോപ്യന്‍ പൊലീസിനെ ഞാന്‍ കുറ്റം പറയുന്നില്ല. എങ്കിലും ഇത്തരം തീവ്രവാദ പ്രശ്‌നങ്ങള്‍ക്ക് ഗുരുതരമായി ബാധിക്കുന്നതിന് കൃത്യമായ കാരണമുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളിലെ പൊലീസ് സംവിധാനങ്ങള്‍ തമ്മില്‍ വസ്തുകള്‍ കൈമാറുന്നതിനും ഒന്നിച്ചു അന്വേഷണങ്ങള്‍ നടത്തുന്നതിനും ആവശ്യമായ സഹകരണം ഉണ്ടാകുന്നില്ല. ജയിലില്‍ അടക്കപ്പെടുന്ന യുവാക്കളില്‍ പലരും മൗലികവാദികളാകുന്ന ശിക്ഷ അനുഭവിക്കുന്ന സമയത്താണ്. ആ സമയത്തുള്ള അവരുടെ കൂട്ടാളികളില്‍ നിന്നാണ് സൈദ്ധാതികപരമായി അവര്‍ ബ്രയിന്‍വാഷ് ചെയ്യപ്പെടുന്നതെന്നും അബ്ദുല്‍ഹഖ് ഖിയാമി പറയുന്നു. മൊറോക്കോ അതിര്‍ത്തിയിലെ സുരക്ഷ ശക്തിപ്പെടുത്തിയതായും ബയോമെട്രിക്ക് പാസ്‌പോര്‍ട്ടുകള്‍ ഏര്‍പ്പെടുത്തിയതായും അബ്ദുല്‍ഹഖ് ഖിയാമി കൂട്ടിച്ചേര്‍ത്തു.