മേഘാലയ ഷില്ലോംഗിൽ ഇന്നലെ പുലർച്ചെ 3നും 4 നും ഇടയിൽ സർവ്വീസ് പിസ്റ്റൾ ഉപയോഗിച്ച് സ്വയം നിറയൊഴിച്ച് ബി.എസ്.എഫ് ജവാൻ ചേപ്പാട് കാഞ്ഞൂർ തീർത്ഥത്തിൽ മനോജ് (40)ആത്മഹത്യ ചെയ്തത് ഭാര്യ കവിത ഏല്പിച്ച നിരന്തരമായ മാനസിക പീഡനം മൂലമാണെന്ന് മാതാപിതാക്കളും സഹോദരങ്ങളും ആരോപിച്ചു. മരിയ്ക്കുന്നതിന് തൊട്ടു മുൻപ് മനോജ് സഹോദരൻ മഹേഷിനും കമാൻഡർക്കും സഹപ്രവർത്തകർക്കും താന്‍ ജീവനൊടുക്കുവാണെന്നുള്ള സന്ദേശമയച്ചിരുന്നു. വിവാഹം കഴിഞ്ഞതു മുതൽ കുടുംബവീടുമായി അടുക്കുവാനോ മാതാപിതാക്കളേയും സഹോദരങ്ങളേയും കാണുന്നതിനോ ബന്ധുക്കളുടെ പക്കൽ നിന്ന് ആഹാരം കഴിയ്ക്കുന്നതിനോ ഭാര്യ സമ്മതിച്ചിരുന്നില്ല. മാത്രവുമല്ല മനോജിനെ സംശയവുമായിരുന്നു.
മരിക്കുന്നതിന്റെ തലേ ദിവസം രാത്രി 12.30 വരെ തുടരെ തുടരെ മനോജിന് അയച്ച മെസ്സേജുകളിൽ ”നീ മരിച്ചാൽ അത്രയും നല്ലത് “, “ശവമായിട്ടാണെങ്കിലും എത്രയും പെട്ടെന്ന് നാട്ടിൽ എത്തണമെന്നും ” ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. തെളിവായി കവിതയും മനോജും പരസ്പരം അയച്ച മെസ്സേജുകൾ ഇവര്‍ മാധ്യമങ്ങള്‍ക്ക് കൈമാറി. അവധിക്ക് നാട്ടിൽ വന്നിട്ട് കഴിഞ്ഞ ശനിയാഴ്ചയാണ് മനോജ് തിരികെ ജോലി സ്ഥലത്തേക്ക് പോയത്. പോകുന്നതിന്റെ രണ്ടു ദിവസം മുമ്പ് മനോജ് തന്റെ സഹോദരന്മാരായ മോനച്ചൻ, മഹേഷ്, സുഹൃത്ത് എന്നിവരെ നങ്ങ്യാർകുളങ്ങരയിലെ ഹോട്ടലിൽ വിളിച്ചു വരുത്തി താൻ അനുഭവിയ്ക്കുന്ന മാനസിക സംഘർഷവും തന്റെ നിരപരാധിത്വവും വെളിപ്പെടുത്തിയിരുന്നു. അന്ന് അവർ ഏറെ പണിപ്പെട്ട് സമാധാനപ്പെടുത്തിയാണ് വീട്ടിലെത്തിച്ചത്.
ഏതോ സ്ത്രീയുടെ സന്ദേശം മൊബൈലിൽ വന്നത് സംബന്ധിച്ച് ഇവർ തമ്മിൽ പോകുന്നതിന്റെ തലേ ദിവസവും വഴക്കിട്ടിരുന്നുവെന്നും ഇതിനെ ചൊല്ലി കുറ്റപ്പെടുത്തിയുള്ള സന്ദേശവും താൻ നിരപരാധിയാണെന്നുള്ള പ്രതിസന്ദേശവും മനോജ് അയച്ചിട്ടുണ്ട്. മനോജ് അയച്ചുകൊടുത്തിരുന്ന പണത്തെച്ചൊല്ലിയും, എ.റ്റി.എം കാർഡ് കവിത കൈവശപ്പെടുത്തി വച്ചിരിയ്ക്കുന്നതിനെ ചൊല്ലിയും നിരന്തരം കലഹിക്കാറുണ്ടായിരുന്നു. ഇവർ തമ്മിലുള്ള കലഹം, കവിതയുടെ സംശയം, താൻ നിരപരാധിയാണെന്നുള്ള മനോജിന്റെ വെളിപ്പെടുത്തൽ എന്നിവ സംബന്ധിച്ച് കമാൻഡർക്കും സഹപ്രവർത്തകർക്കും മനോജ് മരിക്കുന്നതിന് മുൻപ് സന്ദേശങ്ങളയച്ചിരുന്നു. മനോജിനെ ആത്മഹത്യയിലേക്ക് നയിക്കുവാനുള്ള കാരണങ്ങൾ കണ്ടെത്തണമെന്നും കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് മുഖ്യമന്ത്രി, ഡി.ജി.പി, ബി.എസ്.എഫ് മേലധികാരികൾ എന്നിവർക്ക് പരാതി നല്കാനൊരുങ്ങുകയാണ് മാതാപിതാക്കളും സഹോദരങ്ങളും. മനോജിന്റെ മൃതദേഹം എപ്പോൾ നാട്ടിലെത്തിയ്ക്കുമെന്നുള്ള അറിയിപ്പൊന്നും ലഭിച്ചിട്ടില്ല.
ഇരട്ടക്കൊലപാതക കേസിലെ പ്രതി മോബിന്‍ രണ്ടു കൊലപാതകങ്ങളും നടപ്പിലാക്കിയത് കൃത്യമായ ആസൂത്രണത്തോടെയാണ്. വൈരാഗ്യത്തിന്‍റെ പേരില്‍ സുഹൃത്തിനെ കൊലപ്പെടുത്താന്‍ തയാറായ മോബിന് കൂട്ടുനിന്നതാകട്ടെ ഉറ്റസുഹൃത്തും. ഗൂഢാലോചനക്കെല്ലാം ചുക്കാന്‍ പിടിച്ച മോബിന്‍റെ നിര്‍ദേശപ്രകാരം, എല്ലാത്തിനും കൂട്ടുനിന്ന ലിന്‍റോയെ കൊലപ്പെടുത്തിയതും സംശയത്തിന്‍റെ പേരില്‍ മാത്രം. തെളിവുനശിപ്പിക്കാന്‍ ദൃശ്യം സിനിമ പതിനേഴ് പ്രാവിശ്യമാണ് പ്രതി കണ്ടതെന്ന് പൊലീസ് കുറ്റപത്രത്തില്‍ പറയുന്നു. സിനിമ കഥയെ പോലും വെല്ലുന്ന കൊലപാതക ആസൂത്രണത്തിന്‍റെ കഥ വിവരിക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍
അടുത്തകാലത്തെങ്ങും ഇത്രയും ബുദ്ധിമാനായ കുറ്റവാളിയെ കണ്ടിട്ടില്ലെന്ന് പൊലീസ് തുറന്നു സമ്മതിക്കുന്നു. കൊലപാതകകത്തിലെ പ്രതിയിലേക്ക് നീളുന്ന ഒാരോ നീക്കങ്ങളും വിദഗ്ദമായി പൊളിക്കാന്‍ മോബിന് കഴിഞ്ഞു. കറകളഞ്ഞകുറ്റവാളിയായി മോബിന്‍ മാറിയതും കൊലപാതകം നടത്തിപ്പിലെ ആസൂത്രണം കൊണ്ടും ഗുഢാലോചന കൊണ്ടുമാണ്. സിനിമ കഥയെപോലും വെല്ലുന്ന കഥകളാണ് അന്വേഷണഉദ്യോഗസ്ഥന്‍ കുറ്റപത്രത്തില്‍ രേഖപ്പെടുത്തുന്നത്.
കൊലപാതകത്തിന് ശേഷം മോബിന്‍റെ ഒാരോ നീക്കങ്ങളും വളരെ ശ്രദ്ധയോടെയായിരുന്നു. പൊലീസ് തന്നിലേക്ക് എത്താതിരിക്കാന്‍ എല്ലാമുന്നൊരുക്കങ്ങളും മോബിന്‍ നടത്തി. എല്ലാകേസുകളില്‍ പൊലീസിന് പിടിവള്ളിയാകാവുന്ന ഫോണ്‍ പോലും കൃത്യമായി ഉപയോഗിക്കാന്‍ മോബിന്‍ ശ്രദ്ധിച്ചിരുന്നു. നേരിട്ടുള്ള ഫോണ്‍ കോളുകള്‍ ഒഴിവാക്കി. നെറ്റ് കോളുകളില്‍ മാത്രം ആശ്രയിച്ചു. സംശയം തോന്നാവുന്ന സാഹചര്യങ്ങളിലെല്ലാം ഫോണ്‍ സ്വിച്ച് ഒാഫ് ചെയ്തു.
മധുവിന്‍റെ കൊലപാതകത്തിലെ പൊലീസ് സംശയം താനാണെന്ന് മനസിലാക്കിയ മോബിന്‍ അതിനുള്ള മുന്നൊരുക്കങ്ങളും നടത്തി. പൊലീസിനെ പ്രതിരോധത്തിലാക്കാന്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു.പക്ഷേ എന്തിനും കൂടെ നിന്ന് ലിന്‍റോ പൊലീസിന് വഴിപ്പെടുമെന്ന സംശയം മോബിനെ ആശങ്കയിലാക്കി. ആ തെളിവും നശിപ്പിക്കാനായിരുന്നു വിദഗ്ദമായി നടത്തിയ കൊലപാതകം. ഒരു ഘട്ടത്തിലും പൊലീസിന് കണ്ടെത്താന്‍ കഴിയാത്തവിധം ആസൂത്രിതമായ നീക്കങ്ങള്‍.പക്ഷേ ചില സ്ഥലങ്ങളില്‍ മോബിന്‍റെ കണക്കുകൂട്ടലുകള്‍ പിഴച്ചു. പൊലീസിന്‍റെ കുറ്റാന്വേഷണവഴികളില്‍ കൊടുംകുറ്റവാളിക്ക് അടിതെറ്റി
പഴുതടച്ച കുറ്റപത്രമാണ് പൊലീസ് തയാറാക്കുന്നത്. അരുംകൊലപാതകങ്ങള്‍ നടത്തി പ്രതി ഒരിക്കലും നിയമത്തിന്‍റെ മുന്നില്‍ നിന്ന് രക്ഷപെടരുത്. പരമാവധി ശിക്ഷ ഉറപ്പാക്കാനാണ് പൊലീസ് ശ്രമം. പ്രതി കുറ്റസമ്മതം നടത്തിയെങ്കിലും ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്തല്‍ ദുഷ്കരമായിരുന്നു. അതുകൊണ്ടുതന്നെ പൊലീസ് അന്വേഷണം ഇപ്പോഴും തുടരുകയാണ്. എല്ലാതെളിവുകളും കണ്ടെത്തി പ്രതിയെ പൂട്ടാന്‍.
കൊച്ചി: വീപ്പയ്ക്കുള്ളില്‍ അടച്ച നിലയില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. കൊച്ചി കുമ്പളത്താണ് സംഭവം. പത്ത് മാസം പഴക്കമുള്ള അസ്ഥികൂടമാണ് കണ്ടെത്തിയതെന്നാണ് വിവരം. കോണ്‍ക്രീറ്റ് കൊണ്ട് അടച്ച് കായലില്‍ തള്ളിയ നിലയിലാണ് വീപ്പ കണ്ടെത്തിയത്. കൊലപാതകമാണ് ഇതെന്ന് സംശയിക്കുന്നു.
ദുര്‍ഗന്ധവും എണ്ണപോലെയുള്ള പാടയും പുറത്തു വന്നതിനെത്തുടര്‍ന്ന് മത്സ്യത്തൊഴിലാളികളാണ് ഈ വീപ്പ ശ്രദ്ധിച്ചത്. പിന്നീട് രണ്ട് മാസത്തിനു മുമ്പ് ഡ്രഡ്ജിങ്ങിനിടെ വീപ്പ കരക്കെത്തിച്ചു. ഇതിനു ശേഷവും ദുര്‍ഗന്ധം പുറത്തു വരികയും ഉറുമ്പുകള്‍ വീപ്പയിലേക്ക് എത്തുകയും ചെയ്തതോടെയാണ് വീപ്പ പൊളിച്ച് പരിശോധിച്ചത്.
മൃതദേഹം വീപ്പക്കുള്ളിലാക്കിയ ശേഷം കോണ്‍ക്രീറ്റും ഇഷ്ടികകളും ഉപയോഗിച്ച് അടക്കുകയായിരുന്നു. നെട്ടൂരില്‍ നിന്ന് ചാക്കില്‍ കെട്ടിയ നിലയില്‍ മുമ്പ് കണ്ടെത്തിയ പുരുഷന്റെ മൃതദേഹത്തിനൊപ്പവും സമാനമായ ഇഷ്ടികകള്‍ ഉണ്ടായിരുന്നു. ഈ സംഭവങ്ങള്‍ തമ്മില്‍ ബന്ധമുണ്ടോ എന്നാണ് പരിശോധിക്കുന്നത്.
മൂന്നാര്‍ കടലാര്‍ എസ്‌റ്റേറ്റില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച ആറുവയസുകരന്റെ മരണകാരണമടങ്ങിയ പോസ്റ്റുമാര്‍ട്ടം റിപ്പോട്ട് പുറത്ത് . കുട്ടിയുടേത് കൊലപാതകമല്ല മറിച്ച് കുട്ടിയുടെ മരണ കാരണം കരള്‍ രോഗം മൂലമെന്നാണ് സ്ഥിതീകരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് ഈ റിപ്പോർട്ട്. നൂറില്‍ ഒരാള്‍ക്ക് മാത്രം കാണപ്പെടുന്ന രോഗമാണിതെന്നും മെഡിക്കല്‍ കോളേജ് അധിക്യതര്‍ പറഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥന്‍ സി.ഐ സാംജോസ് പറയുന്നു.
മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയത്ത് കളിക്കുവാന്‍ പോകുന്ന നവറുദ്ദീന്‍ തൊട്ടടുത്ത കാട്ടില്‍ പഴങ്ങളും മറ്റും പറിക്കുവാന്‍ പോകുന്നത് പതിവായിരുന്നു. വഴില്‍ കാണുന്നതെന്തും എടുത്തുകഴിക്കും. ഇത് മൂലമാണ് രോഗമുണ്ടായതെന്നാണ് കരുതുന്നത്. കണ്ണന്‍ ദേവന്‍ കമ്പനി കടലാര്‍ എസ്റ്റേറ്റിലെ നൂര്‍മുഹമ്മദിന്‍റെ മൂത്തമകന്‍ നവറുദ്ദീനെ കഴിഞ്ഞ ഞായറാഴ്ചയാണ് വീട്ടില്‍ നിന്ന് കാണാതായത്. ‘അമ്മ ഇളയ കുട്ടിയെ ആശുപത്രിയിൽ കാണിക്കാൻ കൊണ്ടുപോയിരുന്നു.
പിതാവ് ഉച്ചയോടെ നവറുദ്ദീനെ വീട്ടിലാക്കി തൊഴിലാളികള്‍ക്കൊപ്പം വിറകുപെറുക്കാന്‍ കാട്ടിലേക്കുംപോയി. വൈകുന്നേരത്തോടെ മടങ്ങിയെത്തിയ നൂറുമുഹമ്മദ് കുട്ടിയെ അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. കഴുത്തിലും ദേഹത്തും പാടുകള്‍ കണ്ടെത്തിയതാണ് കുട്ടി കൊലചെയ്യപ്പെട്ടതാണെന്ന് പോലീസിന് സംശയം തോന്നാന്‍ കാരണം. വെള്ളിയാഴ്ച്ച വൈകുന്നേരത്തോടെ വീട്ടില്‍ നിന്നും 200 മീറ്റര്‍ അകലെയുള്ള തേയിലതോട്ടത്തില്‍ കുട്ടി മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്.
20 വര്‍ഷങ്ങളുടെ പ്രാര്‍ത്ഥനയ്ക്കും ചികിത്സകള്‍ക്കും ശേഷം ലഭിച്ച കുഞ്ഞ് അപ്രതീക്ഷിതമായി തങ്ങളെ വിട്ട് പിരിഞ്ഞതില്‍ മനം നൊന്ത് കഴിയുകയാണ് എട്ട് വയസ്സുകാരി ശ്രുതിയുടെ മാതാപിതാക്കള്‍. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു സ്‌കൂള്‍ ബസ് എതിരെ വന്ന ട്രക്കിലിടിച്ച് ഉണ്ടായ വാഹനാപകടത്തിലാണ് ശ്രുതിയുടെ ജീവന്‍ നഷ്ടമാകുന്നത്. ബസ്സിന്റെ സ്റ്റിയറിംഗിനുണ്ടായ തകരാറാണ് അപകടത്തിന് കാരണമായത്. സ്റ്റിയറിംഗ് തകരാര്‍ കാരണം ഗതി നഷ്ടപ്പെട്ട വാഹനം ആദ്യം ഡിവൈഡറിലേക്ക് ഇടിച്ച് കയറി എതിരെ വന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ശ്രുതിയടക്കം നാല് കുട്ടികളും ബസ് ഡ്രൈവറും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കനത്ത ഇടിയുടെ ആഘാതത്തില്‍ സ്‌കൂള്‍ ബസ് പൂര്‍ണ്ണമായും നശിച്ച നിലയിലാണ്. ഇന്‍ഡോറിലെ ഡല്‍ഹി പബ്ലിക്ക് സ്‌കൂളിലെ മൂന്നാം തരം വിദ്യാര്‍ത്ഥിനിയായിരുന്നു ശ്രുതി. വാഹനത്തിലുണ്ടായിരുന്ന മറ്റു വിദ്യാര്‍ത്ഥികളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവാഹം കഴിഞ്ഞ് 20 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് മാതാപിതാക്കള്‍ക്ക് ശ്രുതിയെ ലഭിക്കുന്നത്. അതുകൊണ്ട് തന്നെ ഏറെ വികാര നിര്‍ഭരമായ നിമിഷങ്ങള്‍ക്കായിരുന്നു ശവസംസ്‌ക്കാര വേളയില്‍ ശ്രുതിയുടെ വീട് സാക്ഷ്യം വഹിച്ചത്.
രോഗശയ്യയിലായ അമ്മയെ പരിചരിക്കാൻ കഴിയാത്തതിന് മകൻ കാട്ടിയത് കണ്ണില്ലാത്ത ക്രൂരത. അമ്മയുടെ രോഗത്തിൽ മനസുമടുത്ത മകൻ അമ്മയെ വീടിന്റെ ടെറസിന്റെ മുകളിൽനിന്നു തള്ളിയിട്ടു കൊലപ്പെടുത്തി. കോളേജ് അധ്യാപകനായ മകനാണ് അമ്മയെ മൃഗീയമായി കൊന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബർ 27ന് ഗുജറാത്തിലെ രാജ്കോട്ടിലായിരുന്നു കേസിനാസ്പദമായ സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് മകൻ സന്ദീപ് നെത്വാനിയെ പോലീസ് അറസ്റ്റ് ചെയ്തു.
അറുപത്തിനാലുകാരിയായ ജയശ്രീ ബെന്നാണു മകന്റെ കൈയാൽ കൊല്ലപ്പെട്ടത്. ടെറസിൽ നിന്ന് കാൽവഴുതി വീണാണ് അമ്മ മരിച്ചതെന്നായിരുന്നു മകൻ പൊലീസിന് നൽകിയ മൊഴി. ഈ ഘട്ടത്തിൽ പോലീസിനു സംശയമൊന്നും തോന്നിയില്ല. കേസ് അവസാനിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ രഹസ്യവിവരത്തിന്രെ അടിസ്ഥാനത്തിൽ കേസിൽ പൊലീസ് പുനരന്വേഷണം നടത്തിയതോടെയാണ് യഥാർഥ കുറ്റവാളിയെ തിരിച്ചറിഞ്ഞത്.
പിന്നീട് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് കേസ് വീണ്ടും അന്വേഷിച്ചു. അപ്പാർട്ട്മെന്റിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സംഭവം നടന്ന ദിവസം സന്ദീപ് അമ്മയെ താങ്ങിപ്പിടിച്ച് ടെറസിലേക്കു കൊണ്ടുപോകുന്ന ദൃശ്യങ്ങൾ ലഭിച്ചു. തുടർന്നുനടന്ന ചോദ്യംചെയ്യലിൽ സന്ദീപ് കുറ്റം സമ്മതിക്കുകയായിരുന്നു. അമ്മയുടെ രോഗത്തിൽ മനം മടുത്താണ് കൊലപാതകം നടത്തിയതെന്ന് ഇയാൾ മൊഴി നൽകി.
കൊല്ലം ചാത്തനൂരിൽ യുവാവിനെ പിക്കപ് വാൻ ഇടിച്ചു കൊലപ്പെടുത്തിയതിൽ രണ്ടു പേർ അറസ്റ്റിൽ. ഒരാൾ കുടി പിടിയിലാകാൻ, ആ പ്രതി ഒളിവിലെന്ന് പോലീസ്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവത്തിന് ആസ്പദമായ രംഗം അരങ്ങേറിയത്. ചാത്തന്നൂർ പള്ളിമൺ സ്വദേശി ആകാശ് ആണ് കൊല്ലപ്പെട്ടത്.
സംഭവത്തെ പാട്ടി പറയുന്നത് എങനെ പള്ളിമണിൽ പ്രവർത്തിക്കുന്ന ഇന്ത്യന് ഗ്യാസ് ഏജൻസി ജീവനക്കാരും ആകാശും തമ്മിൽ വക്തുത്തർക്കം ഉണ്ടാകുകയും പ്രകോപിതനായ ആകാശ് ഏജൻസി കെട്ടിടത്തിന്റെയും വാഹനത്തിന്റെയും ചില്ലു അടിച്ചു തകർക്കുകയുമുണ്ടായി. ഇതിനു ശേഷം മടങ്ങവേ ആകാശിനെ ഏജൻസി ജീവനക്കാർ വാഹനത്തിൽ പിന്തുടരുകയും ഇടിച്ചു വീഴ്ത്തുകയുമായിരുന്നു.
തുടർന്ന് നാട്ടുകാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ മരിക്കുകയായിരുന്നു. ആകാശിനെ ഇടിച്ചു വീഴ്ത്തിയ ശേഷം പ്രതികൾ ശരീരത്തുകൂടി വാഹനം ഓടിച്ചു ഇറക്കി എന്നാണ് ദൃസാക്ഷികൾ നൽകുന്ന വിവരം. ഗ്യാസ് ഏജൻസി ജീവനകര അഞ്ചൽ സ്വദേശി മനീഷ്, വിജിത് എന്നിവരാണ് പിടിയിലായിരിക്കുന്നത്. സംഘത്തിലെ മൂന്നാമൻ പ്രവീൺ ആണ് ഒളിവിൽ
അസുഖ ബാധിതയായ അമ്മയെ ബില്‍ഡിങ്ങിനു മുകളില്‍ നിന്നു തള്ളിയിട്ടു കൊലപ്പെടുത്തിയ കേസില്‍ മകന്‍ അറസ്റ്റില്‍. ജയശ്രീബെന്‍ വിനോഭായിയെ ക്രൂരമായ യുവ പ്രെഫസറായ സന്ദീപ് ആണു പിടിയിലായത്. ഗുജറാത്തിലെ രാജ്‌കോട്ടിലാണു സംഭവം. അമ്മ ഇനി ഈ ലോകത്ത് ജീവിക്കേണ്ട അമ്മ കാരണം, എനിക്കു സന്തോഷമില്ല, അമ്മയെ കൊലപ്പെടുത്തകന്‍ കൊണ്ടു പോകുകയാണ് എന്നായിരുന്നു കൊലപ്പെടുത്തുന്നതിനു മുമ്പ് ഇയാള്‍ അമ്മയോടു പറഞ്ഞ്.
ശേഷം അമ്മ തങ്ങളുടെ സ്വന്തം കെട്ടിടത്തിന്റെ മുകളില്‍ നിന്ന് എടുത്തു ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് ഇയാള്‍ പോലീസില്‍ മൊഴി നല്‍കി. ഇതോടെ ആത്മഹത്യക്കു കേസ് എടുത്തു പോലീസ് അന്വേഷണം അവസാനിപ്പിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ലഭിച്ച് ഒരു ഊമക്കത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് രഹസ്യമായി അന്വേഷണമാരംഭിക്കുകയായിരുന്നു. തുടര്‍ന്നു കെട്ടിടത്തില്‍ നിന്നു ശേഖരിച്ച സിസി ടിവി ദൃശ്യങ്ങളില്‍ ഇയാള്‍ അസുഖബാധിതയായ അമ്മയെ ടെറസിലേയ്ക്കു പിടിച്ചു കൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ ഉണ്ട്. ഇതോടെ അസുഖ ബാധിതയായ ഇവര്‍ക്കു തനിയേ നടന്നു ടെറസില്‍ എത്താന്‍ സാധിക്കില്ല എന്നു തെളിയുകയായിരുന്നു.
ഏറെ പണിപ്പെട്ടായിരുന്നു ഇയാള്‍ സ്വന്തം അമ്മയെ ടെറസില്‍ എത്തിച്ചത്. ഇതില്‍ സംശയം തോന്നിയ പോലീസ് ഇയാളെ ചോദ്യം ചെയ്തു. സൂര്യപ്രകാശം ഏല്‍പ്പിക്കാനാണു താന്‍ അമ്മയെ ടെറസില്‍ കൊണ്ടു പോയത് എന്നായിരുന്നു ഇയാളുടെ വാദം. എന്നാല്‍ സ്വന്തമായി നില്‍ക്കാന്‍ പോലും കഴിയാത്ത ഇവര്‍ എങ്ങനെ ടെറസിന്റെ രണ്ട് അടി ഉയരമുള്ള മതില്‍ കടന്നു ചാടി എന്ന ചോദ്യത്തില്‍ ഇയാള്‍ കുടുങ്ങുകയായിരുന്നു. അമ്മയുടെ രോഗം മൂലം താന്‍ ആകെ ദുരിതത്തിലായി എന്നും ഇതോടെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു എന്നും ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തി.
ബുലന്ദ്ഷര്‍: ഉത്തര്‍പ്രദേശില്‍ നിന്നും വീണ്ടും സ്ത്രീകള്‍ക്കെതിരായ ക്രൂരതയുടെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നു. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനു ശേഷം കൊലപ്പെടുത്തി മൃതദേഹം കായലില്‍ തള്ളി. ചൊവ്വാഴ്ച വൈകിട്ട് ട്യൂഷണ്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പെണ്‍കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് മൃതദേഹം ബുലന്ദ്ഷര്‍ കായലില്‍ നിന്ന് കണ്ടെടുത്തത്.
സൈക്കിളില്‍ വീട്ടിലേക്ക് പോയ പെണ്‍കുട്ടിയെ ഓള്‍ട്ടോ കാറില്‍ എത്തിയവര്‍ പിടിച്ചുകൊണ്ട് പോവുകയായിരുന്നു. ഈ ദൃശ്യം സമീപത്തുള്ള ഒരു കടയിലെ സിസിടിവിയില്‍ നിന്ന് കണ്ടെടുത്തിരുന്നു.
പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം പ്രതികള്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് സംശയിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
ഓക്സ്ഫോര്‍ഡിലെ ഫ്രിയര്‍സ് വാര്‍ഫ് ചില്‍ഡ്രന്‍സ് പ്ലേ ഗ്രൗണ്ടില്‍ കൗമാരക്കാരന്‍ കുത്തേറ്റു മരിക്കാനിടയായ സംഭവത്തില്‍ ഒരു പുരുഷനും സ്ത്രീയും അറസ്റ്റില്‍. ബര്‍മിംഗ്ഹാം സ്വദേശിയായ പതിനാറ് വയസ്സുകാരനാണ് പാര്‍ക്കിന് സമീപം കുത്തേറ്റു മരിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് മുപ്പത്തിമൂന്ന് വയസ്സുള്ള ഒരു പുരുഷനെയും ഇരുപത്തിയഞ്ച് വയസ്സുള്ള ഒരു സ്ത്രീയെയും അറസ്റ്റ് ചെയ്തതായി തെംസ് വാലി പോലീസ് അറിയിച്ചു. ഇവര്‍ ഇരുവരും ഓക്സ്ഫോര്‍ഡ് സ്വദേശികള്‍ ആണ്.
മരണവിവരം പതിനാറുകാരന്‍റെ കുടുംബാംഗങ്ങളെ അറിയിച്ചു എന്ന് വെളിപ്പെടുത്തിയ ഡിറ്റക്ടീവ് ചീഫ് ആന്‍ഡി ഹോവാര്‍ഡ് ഈ സംഭവം സംബന്ധിച്ച് എന്തെങ്കിലും തെളിവുകള്‍ നല്‍കാന്‍ സാധിക്കുന്നവര്‍ മുന്നോട്ടു വരണമെന്നും അഭ്യര്‍ഥിച്ചു.