പേരൂർക്കട അമ്പലമുക്കിലെ വീട്ടമ്മയുടെ മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കസ്റ്റഡിയിലായ മകനെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇന്നലെയാണ് എൽ.ഐ.സി ഏജന്റായ ദീപയുടെ (45) മൃതദേഹം വീട്ടുവളപ്പിൽ ദുരൂഹ സാഹചര്യത്തിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പേരൂർക്കട അമ്പലമുക്ക് മണ്ണടി ലെയിൻ ബി – 11 ദ്വാരകയിൽ അശോകിന്റെ ഭാര്യയാണ്. അശോക് മൂത്തമകളായ അനഘയ്ക്കും ഭർത്താവിനും കുഞ്ഞിനുമൊപ്പം കുവൈറ്റിലാണ്. ദീപയും എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥിയായ മകൻ അക്ഷയുമായിരുന്നു ഇവിടെ താമസം. മരണവുമായി ബന്ധപ്പെട്ട് അക്ഷയിനെ ഇന്നലെതന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കൊലപാതകമാണെന്ന് സ്ഥിരീകരിക്കുന്നുണ്ടെങ്കിലും ആരാണ് ഇതിന് പിന്നിലെന്ന് രാവിലെവരെ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. അക്ഷയിനെ കാര്യമായി ചോദ്യം ചെയ്യുന്നുണ്ടെങ്കിലും ഇയാളുടെ മൊഴികൾ വൈരുദ്ധ്യം നിറഞ്ഞതാണെന്ന് പൊലീസ് പറയുന്നു.
ക്രിസ്മസ് ദിനമായ 25ന് ഉച്ചയോടെയാണ് വീട്ടമ്മ മരണപ്പെട്ടതെന്നാണ് പോസ്റ്റുമോർട്ടം കണ്ടെത്തലുകളിൽ നിന്ന് മനസിലാകുന്നത്. അപായപ്പെടുത്തിയശേഷം അഗ്നിക്കിരയാക്കിയതാണോ എന്നതടക്കമുള്ള കാര്യങ്ങളാണ് പൊലീസ് അന്വേഷിക്കുന്നത്. വീട്ടിനുള്ളിലോ പുറത്തോ വച്ച് ദീപ സ്വയം മണ്ണെണ്ണയോ പെട്രോളോ ഒഴിച്ച് തീകൊളുത്തിയതാണെങ്കിൽ ശരീരത്ത് തീ ആളിപ്പടരുമ്പോൾ അവരുടെ വിളിയും ബഹളവും അയൽക്കാർ കേൾക്കേണ്ടതാണ്. തീപിടിച്ച് വെപ്രാളം കാട്ടി ഓടുകയോ കിടന്നുരുളകയോ ചെയ്ത ലക്ഷണങ്ങളൊന്നും വീട്ടിലോ പരിസരത്തോ കാണപ്പെട്ടിട്ടില്ല. അതിനാൽ ഇതൊരു കൊലപാതകമാണെന്ന രീതിയിലാണ് പൊലീസ് തുടക്കം മുതൽ അന്വേഷണം കൊണ്ടുപോകുന്നത്. അതേസമയം, കൃത്യത്തിന് ഉപയോഗിച്ച ഇന്ധനമെന്തെന്നും വ്യക്തമായിട്ടില്ല. സംഭവമുണ്ടായി 24 മണിക്കൂർ കഴിഞ്ഞാണ് വിവരം പുറത്തറിഞ്ഞത്. മൃതദേഹം കാണപ്പെട്ടത് തുറസായ സ്ഥലത്തായതിനാൽ കാറ്റും വെയിലുമേറ്റ് ദ്രാവക രൂപത്തിലുളള ഇന്ധനമേതായാലും ബാഷ്പീകരിക്കാനിടയുണ്ട്. മൃതദേഹം കത്തിക്കരിഞ്ഞ സ്ഥലത്തെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കത്തിക്കാനുപയോഗിച്ച വസ്തുവിന്റെ ഗന്ധം വേർതിരിച്ച് മനസിലാക്കാനും കഴിയാതെപോയിട്ടുണ്ട്. മൃതദേഹം കത്തിയ നിലയിൽ കാണപ്പെട്ട സ്ഥലത്തുനിന്ന് ശേഖരിച്ച മണ്ണും ചാമ്പലും പരിശോധനയ്ക്ക് വിധേയമാക്കിയാലേ ഇതിൽ വ്യക്തത വരൂ. എൻജിനീയറിംഗ് പഠനം പൂർത്തിയാക്കിയ അക്ഷയും ദീപയും മാത്രമായിരുന്നു സംഭവദിവസം വീട്ടിലുണ്ടായിരുന്നത്.
ക്രിസ്മസ് ദിനത്തിൽ താൻ സിനിമയ്ക്ക് പോയിരുന്നുവെന്നും തിരികെ വന്നപ്പോൾ അമ്മയെ കണ്ടില്ലെന്നും ഇന്നലെ ഉച്ചയോടെയാണ് മൃതദേഹ അവശിഷ്ടങ്ങൾ കാണപ്പെട്ടതെന്നുമാണ് അക്ഷയിന്റെ മൊഴി. വീട് പൂട്ടി പുറത്തുപോകുമ്പോൾ താക്കോൽ സൂക്ഷിക്കാറുള്ളത് പിൻവശത്തെ ജനലിനരികിലാണ്. സിനിമയ്ക്ക് പോയിട്ട് തിരികെ വന്ന അക്ഷയ് വീടിന്റെ താക്കോൽ എടുത്തതായി പറയുന്നതും അവിടെനിന്നാണ്. ആ ജനാലയ്ക്ക് അടുത്തുതന്നെയാണ് ദീപയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടതും. മൃതദേഹം കാണപ്പെട്ട സ്ഥലത്തിന് സമീപത്തെ ചെടികളും പുല്ലുകളും കരിഞ്ഞുണങ്ങുകയും കരിയും പുകയും ചാമ്പലിന്റെ അവശിഷ്ടങ്ങളും അവിടമെങ്ങും വ്യാപിച്ചിരിക്കുകയും ചെയ്തിട്ടും അക്ഷയ് അത് കണ്ടില്ലെന്ന് പറയുന്നതിൽ പൊലീസിന് സംശയമുണ്ട്. വീട്ടിൽ വന്നശേഷം വൈകുന്നേരം പുറത്തുപോകും മുമ്പ് ബാത്ത് റൂമിൽ പോയിരുന്നു. കുളിക്കാൻ കയറിയപ്പോഴും തിരിച്ചിറങ്ങിയപ്പോഴും തൊട്ടടുത്തുണ്ടായിരുന്ന മൃതദേഹവശിഷ്ടങ്ങൾ അക്ഷയിന്റെ ശ്രദ്ധയിൽപെടാതിരുന്നതെന്തെന്നും വ്യക്തമാക്കാൻ അയാൾക്ക് കഴിയുന്നില്ല. അമ്മയെ കാണാതായ സംഭവം തൊട്ടടുത്തുള്ള അയൽവാസികളെ അറിയിക്കാതിരുന്നതെന്തെന്ന ചോദ്യവും ഉത്തരമില്ലാതെ അവശേഷിക്കുന്നു. തിങ്കളാഴ്ച ഏറെ വൈകിയും അമ്മയെ കാണാത്തതിനെ തുടർന്ന് കുവൈറ്റിലുള്ള ചേച്ചിയുമായി സ്കൈപ്പിൽ സംസാരിച്ചതായും
ഒരു ദിവസം കാത്തിരിക്കാനും, അതിനു ശേഷവും കണ്ടില്ലെങ്കിൽ പൊലീസിനെ അറിയിച്ചാൽ മതിയെന്നുമാണ് ചേച്ചി പറഞ്ഞത്. ഇന്നലെ രാവിലെ വീട്ടിലെ കിണറിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടതിനെ തുടർന്ന് വിവരം കൂട്ടുകാരെയും ബന്ധുക്കളെയും അറിയിക്കുകയായിരുന്നുവെന്നുമാണ് അക്ഷയ് മൊഴി നൽകിയിട്ടുള്ളത്. അമ്മയും മകനും തമ്മിൽ ഇടയ്ക്കിടെ വഴക്കുകൾ ഉണ്ടാകാറുള്ള ഇവിടെ അത്തരത്തിലുള്ള എന്തോ പിണക്കമാകാം സംഭവത്തിന് കാരണമായതെന്നാണ് പൊലീസിന്റെ നിഗമനം. എഞ്ചിനീയറിംഗ് പഠന കാലം മുതൽ അക്ഷയ് ലഹരി വസ്തുക്കൾ ഉപയോഗിക്കാറുണ്ടായിരുന്നുവെന്ന ചില സൂചനകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതാണ് വീട്ടിലെ പ്രശ്നത്തിന് കാരണമായിരുന്നതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. പ്രദേശത്തെ യുവാക്കളുമായി അക്ഷയിന് വലിയ സൗഹൃദമില്ലായിരുന്നു. അതേ സമയം, ദീപ അയൽക്കാരുമായി നല്ല സൗഹൃദത്തിലായിരുന്നു. ഒരു കെെപ്പത്തി ഒഴികെ മൃതദേഹത്തിന്റെ ഭാഗങ്ങൾ പൂർണമായി കത്തി കരിഞ്ഞ മൃതദേഹം പോസ്റ്റുമോർട്ടം പൂർത്തിയാക്കി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുവൈറ്റിൽ നിന്നും അശോകും മൂത്ത മകളായ അനഘയ്ക്കും ഭർത്താവും കുഞ്ഞും ഇന്ന് എത്തിച്ചേർന്നശേഷമേ സംസ്കാരകാര്യത്തിൽ തീരുമാനമാകൂ. അശോകനിൽ നിന്നും അനഘയിൽ നിന്നും ചില കാര്യങ്ങൾ കൂടി പൊലീസിന് മനസിലാക്കാനുണ്ട്. ഇന്ന് വൈകുന്നേരത്തോടെ സംഭവത്തിൽ കൂടുതൽ വ്യക്തത വരുമെന്നാണ് അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തൽ.
സ്വാഭാവിക മരണമെന്ന് വീട്ടുകാര്‍ പോലും വിധി എഴുതിയ കേസ് പുനലൂര്‍ പൊലീസിന്റെ അന്വേഷണ മികവില്‍ കൊലപാതകമെന്ന് തെളിഞ്ഞു. സംഭവം നടന്ന് അഞ്ചാം നാള്‍ പ്രതി പൊലീസ് പിടിയില്‍. കഴിഞ്ഞ 22നാണ് പുനലൂര്‍ മുസാവരികുന്നില്‍ അലുവാ കോളനിയില്‍ 30 വയസുള്ള റഷീദിനെ പുലര്‍ച്ചെ വീട്ടിനുള്ളിലെ കട്ടിലില്‍ അബോധാവസ്ഥയില്‍ കാണുന്നത്. വീട്ടുകാര്‍ ഉടന്‍ തന്നെ പുനലൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പരിശോധനയില്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു.
തുടര്‍ന്നെത്തിയ പൊലീസ് വിശദമായ അന്വേഷണം നടത്തി അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. മരിച്ച റഷീദ് ചെറുതും വലുതുമായ ഇരുപതോളം കേസുകളിലെ പ്രതി ആയിരുന്നതിനാല്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. തലയ്ക്ക് ഏറ്റ മാരക പരുക്കും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്ന് സ്ഥിരീകരണമുണ്ടായി. തുടര്‍ന്ന് അന്വേഷണവുമായി അലുവാ കോളനിയില്‍ എത്തിയ പോലീസിനോട് മരിച്ച റഷീദിന്റെ ബന്ധുക്കള്‍ പോലും സഹകരിച്ചില്ല.
മത്സ്യ വ്യാപാരിയായ റഷീദിന്റെ സുഹൃത്ത് നല്‍കിയ സൂചനയുടെ അടിസ്ഥാനത്തിലാണ് കോളനിയില്‍ തന്നെയുള്ള അമീര്‍ എന്നു വിളിക്കുന്ന അനീഷുമായി വഴക്കുണ്ടാക്കിയതായ് അറിയാന്‍ കഴിഞ്ഞത്. അനീഷ് ആശുപത്രിയിലോ സംസ്‌ക്കാര ചടങ്ങിലോ പങ്കെടുക്കാതിരുന്നത് കൂടുതല്‍ സംശയത്തിന് ഇടനല്‍കി. അനീഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതില്‍ നിന്നുമാണ് സംഭവങ്ങള്‍ക്ക് വ്യക്തത ഉണ്ടാകുന്നത്.
സംഭവുമായി ബന്ധപ്പെട്ട് പൊലീസ് പറയുന്നത് ഇങ്ങനെയാണ്- മദ്യ ലഹരിയില്‍ മരണപ്പെട്ട റഷീദ് അനീഷിന്റെ ബന്ധുക്കളെ ചീത്ത വിളിച്ചു. ഇത് ചോദിക്കാനെത്തിയ അനീഷ് റഷീദുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും അടിപിടി ആകുകയും ചെയ്തു. ഓടയില്‍ വീണ റഷീദിന്റെ തലയ്ക്ക് അനീഷ് കല്ലെടുത്ത് ഇടിച്ചു. പിന്നീട് വീട്ടില്‍ വന്നു കിടന്ന റഷീദ് രാവിലെ മരണപ്പെട്ട നിലയില്‍ കാണപ്പെടുകയായിരുന്നു
കൊച്ചി: കസബ പരാമര്‍ശത്തിന്റെ പേരില്‍ നടി പാര്‍വതിയെ ഓണ്‍ലൈനില്‍ അധിക്ഷേപിച്ചതിന് ഒരാള്‍ പിടിയിലായി. വടക്കാഞ്ചേരി സ്വദേശി പ്രിന്റോ ആണ് അറസ്റ്റിലായത്. എറണാകുളം സൗത്ത് പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. പാര്‍വതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
കസബയിലെ സ്ത്രീവിരുദ്ധതയെക്കുറിച്ച് പറഞ്ഞതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ കടുത്ത ഭാഷയിലുള്ള അധിക്ഷേപങ്ങളും ഭീഷണിയും ട്രോളുകളുമാണ് പാര്‍വതിക്ക് നേരിടേണ്ടി വന്നത്. ഇവ വ്യക്തിഹത്യയുടെ തലത്തിലേക്ക് മാറിയപ്പോളാണ് തനിക്ക് പരാതി നല്‍കേണ്ടി വന്നതെന്ന് പാര്‍വതി പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയില്‍ വ്യക്തിഹത്യ നടത്തിയവരുടെ വിവരങ്ങളടക്കം ഡിജിപി ലോകനാഥ് ബെഹ്‌റയ്ക്കാണ് പാര്‍വതി കഴിഞ്ഞ ദിവസം പരാതി നല്‍കിയത്.
രണ്ടാഴ്ചയായി ഭീഷണികള്‍ തുടരുന്നതായും പാര്‍വതി പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ഡിസംബര്‍ 24ന് കൊച്ചി റേഞ്ച് ഐ.ജി. പി. വിജയന് പാര്‍വതി പരാതി നല്‍കിയിരുന്നു. ഐ.ജി.യുടെ നിര്‍ദേശപ്രകാരം എറണാകുളം സൗത്ത് സി.ഐ. സിബി ടോമിന്റെ നേതൃത്വത്തില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ചെയ്ത് കേസന്വേഷണം ആരംഭിച്ചിരുന്നു.
വെൺപകലിൽ യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. ഭർത്താവിനെ അറസ്റ്റ് ചെയ്തു. സംശയത്തിന്റെ പേരിൽ ഇയാൾ നേരത്തെ പൊലീസ് കസ്റ്റഡിയിലായിരുന്നു. നെയ്യാറ്റിൻകര അതിയന്നൂർ വെൺപകൽ കുന്നത്തേരിൽ വീട്ടിൽ പരേതരായ രാജശേഖരൻ – സരോജിനി ദമ്പതികളുടെ മകൾ സൗമ്യയാണ് (33) കൊല്ലപ്പെട്ടത്. ഭർത്താവ് ഓട്ടോ ഡ്രൈവറായ ബിനുവിനെ നെയ്യാറ്റിൻകര പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. സൗമ്യയ്ക്ക് പരപുരുഷ ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് തന്നെ പ്രേരിപ്പിച്ചതെന്ന് ബിനു ചോദ്യം ചെയ്യലിൽ പൊലീസിനോട് പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. കുടുംബവഴക്കിനെ തുടർന്ന് ഭാര്യ കിണറ്റിൽ ചാടി മരിച്ചതായാണ് സുഹൃത്തുക്കളോടും അയൽക്കാരോടും ഇയാൾ വെളിപ്പെടുത്തിയതെങ്കിലും സംശയം തോന്നിയ പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സംഭവം കൊലപാതകമാണെന്ന സൂചന ലഭിച്ചത്. ഓട്ടോ ഡ്രൈവറായ ബിനു അന്ന് വൈകുന്നേരം ഓട്ടം കഴിഞ്ഞ് വന്നയുടൻ സൗമ്യയോട് കുളിക്കാൻ വെള്ളം കോരി വയ്ക്കാൻ ആവശ്യപ്പെട്ടു. വീട്ടിലുണ്ടായിരുന്ന മക്കൾക്ക് ടിവി ഓണാക്കി നൽകിയ ശേഷം അത് കാണാൻ നിർദേശിച്ച ബിനു കിണറിന് സമീപമെത്തി വെള്ളം കോരിക്കൊണ്ടിരിക്കുകയായിരുന്ന സൗമ്യയെ ഇരുകാലുകളിലും പിടിച്ചുപൊക്കി കിണറ്റിൽ തള്ളുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സൗമ്യയ്ക്കൊപ്പം വെള്ളം കോരുന്ന തൊട്ടിയും കിണറ്റിൽ വീണെങ്കിലും കയറിൽ പിടിച്ച് രക്ഷപ്പെടാതിരിക്കാൻ കയറും തൊട്ടിയും പുറത്തെടുത്ത ഇയാൾ തിരികെ വീട്ടിനുള്ളിലെത്തി. സൗമ്യയുടെ നിലവിളി കേട്ട് കുട്ടികൾ ശ്രദ്ധിക്കുന്നതായി മനസിലാക്കിയ ബിനു അവിടെയൊന്നുമില്ല നിങ്ങൾ ടിവി കണ്ടോളാൻ പറഞ്ഞശേഷം വീട്ടിൽ നിന്ന് പുറത്തേക്ക് പോയി. സമീപത്തെ മാർജിൻഫ്രീ മാർക്കറ്റിലും ജംഗ്ഷനിലും ചുറ്റി കറങ്ങിയശേഷം ഒരുമണിക്കൂർ കഴിഞ്ഞ് ബിനു വീട്ടിലെത്തിയപ്പോൾ കുട്ടികൾ അമ്മയെ കാണാനില്ലെന്ന
സുഹൃത്തായ ടീച്ചർ ആണ് ആ പെൺകുട്ടിയെ കൊണ്ട് വന്നത്..
അമ്മയുമായുള്ള പ്രശ്നം അവളെ വല്ലാതെ തളർത്തിയിരുന്നു..
മിടുക്കി കുട്ടിയായിരുന്നു.”’
അദ്ധ്യാപിക ശിഷ്യയെ പറ്റി പറഞ്ഞു..
അവളെ എനിക്ക് ശെരിയാക്കി തരണം..”
സങ്കടത്തോടെ സുഹൃത്ത് …
ടീച്ചറും കുട്ടിയും തമ്മിൽ വൈകാരികമായി നല്ല അടുപ്പമുണ്ട്..
സംസാരത്തിൽ നിന്നും അത് മനസ്സിലായി..എന്നും അവിടെ ഒരു അങ്കിൾ വരും..
എനിക്കത് ഇഷ്‌ടമില്ല..
തലകുനിച്ചു ഇരിക്കുന്നതല്ലാതെ , അവൾ മറ്റൊന്നും സംസാരിക്കുന്നില്ല..
അയാൾ മോശമായി പെരുമാറാറുണ്ടോ..?
ഉത്തരമില്ല..അവൾ പറയുന്നത് ശെരിയാകാം..!
തെറ്റാകാം !കാര്യങ്ങൾ മനസ്സിലാക്കാൻ അമ്മയെ വിളിപ്പിച്ചു..
അച്ഛൻ മരിച്ച പെൺകുട്ടി
അമ്മയും അവളും മാത്രമുള്ള വീട്ടിൽ ,
പ്രായമായ മകളുടെ സുരക്ഷിതത്വം കണക്കാക്കാതെ ആരെയാണ് നിങ്ങൾ വീട്ടിൽ വരുത്തുന്നത്…?ഒളിച്ചല്ല അദ്ദേഹം വരുന്നത്..
രാത്രി ആരുമറിയാതെ വരുന്നുമില്ല..
സന്ധ്യക്ക് മുൻപ് തിരിച്ചു പോകുന്നുണ്ട്..
അതും വേണ്ട എന്ന് അദ്ദേഹത്തിന് തോന്നിയാൽ , എനിക്കത്രേയും സന്തോഷം..
കാരണം , ആ ഒരു മനുഷ്യൻ ഉള്ളത് കൊണ്ടാണ് ജീവിതത്തിൽ ഞാൻ പിടിച്ചു നിൽക്കുന്നത്..
ഭാര്തതാവ് മരിച്ചിട്ടു പത്ത് വര്ഷം..
അന്നിവൾ കുഞ്ഞാണ്..
ജീവിച്ചിരുന്നപ്പോഴും എന്നെ സന്തോഷത്തോടെ കൊണ്ട് നടന്നിട്ടില്ല..
എന്നും അടിയും വഴക്കും..
സ്ത്രീധനം പോരാ എന്നുള്ള പഴി..
എന്റെ സഹോദരങ്ങൾ തമ്മിൽ ചേർച്ച കുറവാണു ,ഇത്തിരി ഉള്ള മൊതലിന്റെ പേരിൽ..!ആ കുടുംബത്ത് നിന്നും ഞാൻ എന്ത് സ്ത്രീധനം ഇനി കൂടുതൽ പ്രതീക്ഷിക്കാൻ..?
അച്ഛനും അമ്മയും നിസ്സഹായർ…
പെണ്മക്കൾ ഭാരമെന്നു കരുതുന്ന അവരോടു കെട്ടിച്ചു വിട്ട എന്റെ സങ്കടം പറയാൻ വയ്യ..
അപകട മരണമായിരുന്നു ഭാര്തതാവിന്റേത്..പിജി യും ബിഎഡ് ഉം കഴിഞ്ഞതാണ് ആകെ ഒരു ബലം..
ഒരു മാനേജ്‌മന്റ് സ്കൂളിലെ ജോലി ..
എന്നാൽ ശമ്പളം വളരെ തുച്ഛമാണ്..
അവിചാരിതമായി ജീവിതത്തിലോട്ടു വന്നതാണ് ആ പുരുഷൻ..
ഭാര്യയും രണ്ടു പെൺമക്കളും ഉണ്ട്..
അവർ രണ്ടും വിവാഹിതർ ആണ്..
മാഡം കരുതുന്ന പോലെ ശാരീരിക ബന്ധത്തിന് ഞാൻ തിരഞ്ഞെടുത്ത ഒരു വഴി അല്ല ആ ബന്ധം..
ഇനി ആണെങ്കിൽ തന്നെ ആരാണ് ചോദിയ്ക്കാൻ..?
എനിക്കൊരു സാന്ത്വനം വേണം..
ഒരു ആണിന്റെ കരുതലും സ്നേഹവും വേണം..
മാനസികവും ശാരീരികവും ആയ സംരക്ഷണം ..!
തീയിൽ ചുട്ടുതല്ലി പരുവപ്പെടുത്തിയെടുത്ത പോലെ ദൃഢതയും ഉറപ്പും പ്രതിഫലിക്കുന്ന വാക്കുകൾ..വ്യക്തി ജീവിതത്തിൻേറയും സാമൂഹിക ജീവിതത്തിന്റെയും പൊള്ളത്തരം പൊലിപ്പിച്ചു ആരുടെയും മുന്നിൽ കാണിക്കേണ്ട കാര്യം തനിക്കില്ല…
സ്ത്രീ നേരിടുന്ന പ്രശ്നം മുഴുൻ ശാരീരികാധിഷ്‌ഠിതമാണെന്നു ആര് പറഞ്ഞു..?
ഇപ്പോൾ ഇവളുടെ പ്രശ്നം എന്താണെന്നു വെച്ചാൽ ,
അവളുടെ അച്ഛൻ വീട്ടുകാർ അടുത്തിട്ടുണ്ട്..
ഞാൻ വിലക്കിയില്ല..
അവളുടെ കൊച്ചച്ഛനും കുഞ്ഞമ്മയും…
അവകാശമുള്ളവർ..
അവരുടെ വീട്ടിൽ പോയി നിന്ന് വന്നതിനു ശേഷമാണു ഈ തരത്തിൽ ഓരോന്നു പറയാൻ തുടങ്ങിയത്..
ഭാര്തതാവ് ജീവിച്ചിരുന്നപ്പോഴും അവർ എന്നെ ദ്രോഹിച്ചിട്ടേ ഉള്ളു..
ഇനി ഇവളെ കൊണ്ട് പോയി വളർത്തണമെങ്കിൽ ആയിക്കോട്ടെ..
വിട്ടു കൊടുത്തേക്കാം..;പക്ഷെ കൊണ്ട് പോകില്ല മാഡം..!
അദ്ദേഹത്തിന് അറിയില്ല.., ഇവൾ ഇങ്ങനെ പറയുന്നത് .
സഹിക്കില്ല കേട്ടാൽ..
അത്ര സ്നേഹത്തോടെ ആണ് ഇവളുടെ ഓരോ കാര്യങ്ങൾ നോക്കുന്നത്..
മൂക്ക് പിഴിഞ്ഞ് കൊണ്ട് അവർ പറഞ്ഞു..ഞാൻ കുട്ടിയുടെ മുഖത്ത് നോക്കി..
അവളപ്പോഴും കുനിഞ്ഞു ഇരിക്കുക ആണ്..
പക്ഷെ കണ്ണുകൾ നിറഞ്ഞു ഒഴുക്കുന്നുണ്ട്,..
സംസാരത്തിന്റെ ഇടയ്ക്കു ,പല വട്ടം ആ മനുഷ്യൻ ആകാം, ഫോൺ വിളിക്കുന്നുണ്ട്..
വേണ്ട..വരേണ്ട എന്നൊക്കെ പറയുന്നുണ്ട്..
കുട്ടിയെ പുറത്ത് നിർത്തി പിന്നെയും അവർ സംസാരിച്ചു..
ആ ആളിന് ഒരു കുടുംബം ഇല്ലേ..ഭാര്യയും മക്കളും ?
അവരറിഞ്ഞാൽ പ്രശ്നം ആകില്ലേ..?അവർക്കറിയാം..
അദ്ദേഹത്തിന്റെ കാശു മതി അവർക്ക്….
കൂടുതൽ ഒന്നും സംസാരിക്കാനോ , വിശദീകരണം ചോദിക്കാനോ കൗൺസിലോർ നു അവകാശമില്ല..
അതവരുടെ ജീവിതമാണ്..
എന്റെ മുന്നിലെ പ്രശ്നം കുട്ടി ആണ്…
വീട്ടിൽ വരുന്ന അമ്മയുടെ പുരുഷ സുഹൃത്തതിനാൽ അവൾ സങ്കടപെടുന്നു എങ്കിൽ അതിന്റെ പോവഴി മാത്രമാണ് എനിക്ക് പറഞ്ഞു ബോധ്യപ്പെടുത്താൻ ഉള്ളത്.
”’
അദ്ദേഹത്തിന്റെ മേൽ എനിക്ക് അത്ര മേൽ സ്നേഹമുണ്ട്..
വിശ്വാസമുണ്ട്..
എന്റെ മകളെ അദ്ദേഹം മറ്റൊരു കണ്ണോടു കാണില്ല..അങ്ങനെ
എങ്കിൽ ഒളിച്ചും പതുങ്ങിയും എന്റെ അടുത്ത് എത്താൻ അദ്ദേഹം ശ്രമിച്ചേനെ..
മാഡം ഞാൻ പറഞ്ഞത് വെച്ച് ഒന്ന് അപഗ്രഥിച്ചു നോക്ക്..””
വെറും ലോലമായ വികാരങ്ങളുടെ മേൽ കെട്ടിപ്പടുത്തിയ ബന്ധമല്ല..!
ആ സ്ത്രീയുടെ ചങ്കുറ്റം അതാണ്…
അയാളോട് അവൾക്കു പ്രണയം അല്ല..ഭക്തി ആണെന്ന് തോന്നി…
പുരുഷൻ ആണ് , എന്ന് വെച്ച് സ്നേഹം ആവശ്യമില്ലാത്തവൻ അല്ല..!
സ്നേഹത്തിന്റെ കൊതിക്കു മുന്നിൽ എന്ത് സ്ത്രീയും പുരുഷനും ..?
ജാതിയും മതവും..?
പൈസ ഉണ്ടാക്കാൻ മാത്രമായി ഒരു ജന്മം മുഴുവൻ കുടുംബക്കാർ , ഭാര്യയും മക്കളും ഉളപ്പടെ ഉപയോഗിച്ചു..
അർഹിക്കുന്ന യാതൊരു കരുതലും പരിഗണനയും കിട്ടിയിട്ടില്ല..
വല്ലാത്ത ഒറ്റപ്പെടൽ ആയിരുന്നു….
വേദനയിലൂടെ മുറുകിയതാണ് ആ സ്നേഹത്തിന്റെ കണ്ണികൾ..
വീണ്ടും കുട്ടിയും ആയിട്ട് സംസാരിച്ചു..
കൊച്ചച്ഛനും കുഞ്ഞമ്മയും പറഞ്ഞു കൊടുത്തത് പോലെ പറഞ്ഞു എന്നല്ലാതെ മറ്റൊന്നും അവൾക്കപ്പോൾ പറയാനില്ല..
മോൾക്ക് അമ്മയെ വിട്ടു മാറി നിൽക്കണോ..?
മനസ്സറിയാൻ വേണ്ടി തന്നെ ആണ് ചോദിച്ചത്..
വേണ്ട..എനിക്കമ്മയുടെ കൂടെ നിന്നാൽ മതി…
വിങ്ങി കരഞ്ഞു കൊണ്ട് അവൾ പറഞ്ഞു..
ഓർക്കുക ആയിരുന്നു
ചെറിയ ജീവിതം..,പക്ഷെ..
എന്തൊക്കെ തരണം ചെയ്യണം..
നമ്മൾ മനുഷ്യർ..?
തിരുവനന്തപുരം: പുതുച്ചേരിയില്‍ കാര്‍ റജിസ്റ്റര്‍ ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ നടന്‍ ഫഹദ് ഫാസിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടു. രണ്ടു പേരുടെ ആള്‍ജാമ്യത്തിലും അരലക്ഷം രൂപ ബോണ്ടിലുമാണ് വിട്ടത്. നികുതിയുമായി ബന്ധപ്പെട്ട നിയമത്തിലെ അറിവില്ലായ്മ കൊണ്ടു സംഭവിച്ചതാണിതെന്നും ഫഹദ് പറഞ്ഞു. റജിസ്‌ട്രേഷന്‍ കാര്യങ്ങളും മറ്റു ചിലരാണു നോക്കിയത്. നിയമം ലംഘിക്കണമെന്ന ഉദ്ദേശമുണ്ടായിരുന്നില്ല. അറിവില്ലായ്മ കൊണ്ടു സംഭവിച്ചതാണ്. എത്ര പിഴ വേണമെങ്കിലും അടയ്ക്കാന്‍ തയാറാണെന്നും ഫഹദ് പറഞ്ഞു.
തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫിസില്‍ ഫഹദ് എത്തിയത്. ഒരുമണിയോടെ ചോദ്യം ചെയ്യല്‍ അവസാനിച്ചു. നേരത്തെ ഈ കേസില്‍ ഫഹദിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈം ബ്രാ!ഞ്ച് ആന്റി ടെസ്റ്റ് ടെംപിള്‍ സ്‌ക്വാഡ് എസ്പി സന്തോഷ് കുമാറിന്റെ മുന്നില്‍ ഹാജരാകണം എന്നതടക്കം ഉപാധിയോടെയായിരുന്നു ജാമ്യം.
അഞ്ചു ദിവസത്തിനകം രാവിലെ 10 നും 11 നും മധ്യേ അന്വേഷണ ഉദ്യോഗസ്ഥനെ കാണണമെന്നായിരുന്നു നിര്‍ദേശം. ആ കാലാവധി തിങ്കളാഴ്ചയാണ് അവസാനിക്കുന്നത്.പുതുച്ചേരിയില്‍ റജിസ്റ്റര്‍ ചെയ്തു തട്ടിപ്പ് നടത്തിയെന്ന വ്യാജ പരാതി ഉണ്ടായപ്പോള്‍ത്തന്നെ റജിസ്‌ട്രേഷന്‍ ആലപ്പുഴയിലേക്കു മാറ്റുകയും 19 ലക്ഷം രൂപ നികുതിയടച്ചു സര്‍ക്കാരിനുണ്ടായ നഷ്ടം നികത്തുകയും ചെയ്‌തെന്നു ഫഹദിന്റെ അഭിഭാഷകന്‍ കോടതിയില്‍ വിശദീകരിച്ചിരുന്നു.
ഇതിനായി പുതുച്ചേരിയിലെ വാഹന വകുപ്പി!ല്‍നിന്നു നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റും വാങ്ങി. അഭിനയത്തിന്റെ തിരക്കിനിടയില്‍ വാഹന റജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നടത്തിയതു നടന്റെ ഓഫിസായിരുന്നെന്നും അന്വേഷണത്തോടു സഹകരിക്കുമെന്നും ബോധ്യപ്പെടുത്തി.
കേരളത്തില്‍ മോട്ടോര്‍ വാഹന നികുതി വെട്ടിക്കാനായി വ്യാജരേഖ ചമച്ചതിനു നടന്‍ ഫഹദ് ഫാസിലിനും നടി അമല പോളിനുമെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചിരുന്നു. ഇക്കാര്യത്തില്‍ ഇരുവരുടെയും വിശദീകരണം തേടിയതിനു ശേഷമായിരിക്കും കേസെടുക്കുക. ഈ സാഹചര്യത്തിലാണ് ഫഹദ് ഹാജരായത്. ആലപ്പുഴയിലെ വിലാസത്തില്‍ വായ്പ എടുത്തു വാഹനം വാങ്ങിയ ഫഹദ് പുതുച്ചേരിയില്‍ താമസിക്കുന്നെന്ന വ്യാജരേഖ ഉണ്ടാക്കിയെന്നു ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
നെയ്യാറ്റിൻകര: അമ്മയെ തലയ്ക്കടിയേറ്റ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത മാറുംമുമ്പ് മകളും ജീവനൊടുക്കിയതോടെ വിറ പൂണ്ടിരിക്കുകയാണ് നെയ്യാറ്റിൻകര അതിയന്നൂർ വെൺപകലിലെ കുന്നത്തേരിൽ വീട്. വർഷങ്ങൾക്ക് മുമ്പ് നാട്ടിൽ ചായക്കട നടത്തിയിരുന്ന പരേതനായ രാജശേഖരന്റെ ഭാര്യ സരോജിനിയുടെ (55) കൊലയാളിയെ തിരിച്ചറിയാൻ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കഴിഞ്ഞദിവസം മകൾ സൗമ്യ രാജശേഖരനെ (33) വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബ വഴക്കാണ് സൗമ്യയുടെ മരണത്തിന് കാരണമെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ശരീരത്തിലെ പരിക്കുകളും ചില മൊഴികളും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സൗമ്യയുടെ ഭർത്താവ് പൊലീസ് കസ്റ്റഡിയിലാണ്. കുട്ടികളിൽ നിന്നടക്കം ലഭിച്ച ചില മൊഴികളുടെ അടിസ്ഥാനത്തിൽ പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നുണ്ട്.
വീട്ടിൽ അമ്മയുമായി വഴക്കുണ്ടാക്കുകയും അമ്മയെ അച്ഛൻ മർദ്ദിക്കുകയും ചെയ്യുന്നത് കണ്ടിട്ടുണ്ട് സൗമ്യയുടെ ഏഴുവയസുകാരിയായ മകളും അഞ്ചുവയസുകാരനായ മകനും. ബന്ധുക്കളുമായോ അയൽക്കാരുമായോ സൗഹൃദത്തിനൊന്നും മുതിരാത്ത പ്രത്യേക സ്വഭാവക്കാരനായ ബിനുവിനെ ഭയന്ന് ഇതൊന്നും അവർ പുറത്തുപറയാറില്ല. ഏറ്റവുമൊടുവിൽ സൗമ്യയെ മർദ്ദിച്ച സംഭവങ്ങൾ പുറത്ത് പറയരുതെന്ന് കുട്ടികളെ താക്കീത് ചെയ്ത ഭർത്താവ് വീട്ടിനുള്ളിൽ നടക്കുന്ന കാര്യങ്ങൾ പുറം ലോകം അറിയാതിരിക്കാൻ ടി.വി ഓണാക്കി അവരെ അതിന് മുന്നിലാക്കിയിരുന്നുവത്രേ.
ഒമ്പതുവർഷം മുമ്പ് 2008 ജൂലായിൽ രണ്ട് പെൺമക്കളെ തന്നെ ഏൽപ്പിച്ച് ചായക്കടക്കാരനായ രാജശേഖരൻ ജീവിതത്തിൽ നിന്ന് കൂട്ടുപിരിഞ്ഞതോടെ വീട്ടമ്മയായ സരോജിനിയ്ക്ക് ശിഷ്ടകാലം കഷ്ടപ്പാടിന്റേതായിരുന്നു. നഴ്സിംഗ് പഠനം പൂർത്തിയാക്കിയ മൂത്തമകൾ രമ്യയ്ക്ക് തൊട്ടടുത്ത വർഷം ജോലി ലഭിച്ചതാണ് ആ കുടുംബത്തിന് ആശ്വാസമായത്. രമ്യയെ വിവാഹം ചെയ്ത് അയച്ച് രണ്ടുവർഷം പൂർത്തിയാകും മുമ്പാണ് പ്ളസ് ടുവരെ പഠിച്ച സൗമ്യ ഓട്ടോ ഡ്രൈവറായിരുന്ന വെൺപകൽ കിണറ്റുവിള സ്വദേശിയായ യുവാവുമായി പ്രണയത്തിലായത്. ഇതര സമുദായക്കാരനുമായുള്ള കടുത്ത പ്രണയം വീട്ടുകാർ അംഗീകരിക്കാൻ കൂട്ടാക്കിയില്ലെങ്കിലും അവൾ അയാൾക്കൊപ്പം ജീവിക്കാൻ തീരുമാനിച്ചു. അമ്മയുടെയും സഹോദരിയുടെയും ബന്ധുക്കളുടെയും എതിർപ്പ് കൂട്ടാക്കാതെ പലസ്ഥലങ്ങളിലായി വാടകവീട്ടിലും മറ്റും ഒരുമിച്ച് കഴിഞ്ഞ ഇവർ നാലുവർഷം മുമ്പാണ് സൗമ്യയുടെ അമ്മ താമസിച്ച കുടുംബവീട്ടിൽ താമസത്തിനെത്തുന്നത്. ഇടയ്ക്കിടെ സൗന്ദര്യപിണക്കങ്ങളും കലഹങ്ങളും പതിവായിരുന്നെങ്കിലും അതൊന്നും ആരും കാര്യമാക്കിയിരുന്നില്ല.
2014 നവംബർ 22ന് സരോജിനിയെ വീട്ടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലയ്ക്കടിയേറ്റ് രക്തം വാർന്ന നിലയിൽ വീട്ടിനുള്ളിലാണ് സരോജിനിയുടെ മൃതദേഹം കാണപ്പെട്ടത്. പോസ്റ്റുമോർട്ടത്തിൽ കൊലപാതകമാണെന്ന് ഉറപ്പായതോടെ നെയ്യാറ്റിൻകര പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷണമേറ്റെടുത്ത കേസിൽ വർഷം മൂന്ന് പിന്നിടുമ്പോഴും കൊലയാളിയെ കണ്ടുപിടിക്കാനായിട്ടില്ല.
സരോജിനിയുടെ കൊലപാതകമുണ്ടായ ദിവസം സൗമ്യയും ഭർത്താവും നെടുമങ്ങാട് ഏതോ ചടങ്ങിൽ പങ്കെടുക്കാൻ പോയിരുന്നുവെന്നാണ് പറഞ്ഞിരുന്നത്. വീടിന്റെ കതക് തുറന്ന് കിടക്കുകയും സരോജിനിയെ പുറത്ത് കാണാതിരിക്കുകയും ചെയ്തതിനെ തുടർന്ന് അയൽവാസികൾ നടത്തിയ തെരച്ചിലിലാണ് രക്തത്തിൽ കുളിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. സംഭവമറിഞ്ഞ് ബന്ധുക്കളും നാട്ടുകാരും തടിച്ചു കൂടിയതിനിടെയാണ് സൗമ്യയും ഭർത്താവും സ്ഥലത്തെത്തിയത്. പെരുമാറ്റത്തിൽ സംശയം തോന്നി പൊലീസ് അന്ന് സൗമ്യയുടെ ഭർത്താവിനെ പിടികൂടി മൂന്നുദിവസത്തോളം കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്തെങ്കിലും തുമ്പൊന്നും ലഭിക്കാത്തതിനാൽ വിട്ടയച്ചു. ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്ത ശേഷവും ഇയാളെയും ബന്ധുക്കളെയും വിളിച്ചുവരുത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു.
വീട്ടുവഴക്കിനെ തുടർന്ന് സൗമ്യ കിണറ്റിൽ ചാടി ജീവനൊടുക്കിയതാണെന്നാണ് പൊലീസിനോട് ഭർത്താവ് വെളിപ്പെടുത്തിയത്. സൗമ്യ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചെങ്കിൽ സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന ഭർത്താവ് രക്ഷിക്കാൻ തയ്യാറാകാത്തതും സംഭവം യഥാസമയം അയൽക്കാരെ അറിയിക്കാതിരുന്നതും ദുരൂഹത ഉളവാക്കുന്നുണ്ടെന്നാണ് പൊലീസ് നിലപാട്. അയാളുടെ ഒരു സുഹൃത്ത് അറിയിച്ചതനുസരിച്ച് ഫയർഫോഴ്സെത്തുമ്പോഴാണ് സൗമ്യ കിണറ്റിലകപ്പെട്ട വിവരം നാട്ടുകാരറിയുന്നത്. വിവരമറിഞ്ഞെത്തിയ ബന്ധുക്കളോടും പൊലീസിനോടും കുട്ടികൾ അധികം ഇടപെടാതിരിക്കാനും ഇയാൾ പ്രത്യേകം ശ്രദ്ധിച്ചു. ഇളയകുട്ടിയെ എടുത്ത് കൊണ്ടുനടക്കുകയായിരുന്ന അയാൾ പൊലീസ് ശകാരിച്ചപ്പോഴാണ് കുട്ടിയെ തറയിൽ നിറുത്തിയത്. പെരുമാറ്റത്തിലുള്ള സംശയങ്ങളെ തുടർന്നാണ് ഇയാളെ ഇന്നലെ കസ്റ്റഡിയിലെടുത്തതെങ്കിലും കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നുണ്ട്. പോസ്റ്റുമോർട്ടത്തിനുശേഷം സൗമ്യയുടെ മൃതദേഹം വീടിന്റെ തെക്കിനിയിലെ ചിതയിൽ എരിഞ്ഞടങ്ങുമ്പോൾ അമ്മൂമ്മയ്ക്ക് പിന്നാലെ അമ്മയും മരണപ്പെടുകയും ചെയ്തതോടെ പറക്കമുറ്റാത്ത രണ്ട് കുട്ടികൾ നാടിന്റെ നൊമ്പരമായി
തെലുങ്കാനയിൽ 22കാരിയെ മുന്‍ സഹപ്രവര്‍ത്തകന്‍ മണ്ണെണ്ണ ഒഴിച്ച് പച്ചയ്ക്ക് കത്തിച്ചു. സെക്കന്തരാബാദിലെ ഒരു കമ്പനിയില്‍ റിസപ്ഷനിസ്റ്റായ സന്ധ്യാ റാണിയാണ് വ്യാഴാഴ്ച വൈകിട്ട് 6.30 ഓടെ നടുറോഡില്‍ നിന്ന് കത്തിയെരിഞ്ഞത്. സന്ധ്യയുടെ മുന്‍ സഹപ്രവര്‍ത്തകന്‍ കാര്‍ത്തിക് ആണ് ഈ ക്രൂരകൃത്യം നടത്തിയത്. രണ്ടു വര്‍ഷം മുന്‍പ് വരെ ഇവര്‍ ഒരുമിച്ച് ജോലി ചെയ്തിരുന്നു. അടുത്ത ബന്ധവും ഉണ്ടായിരുന്നു. എന്നാല്‍ തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് കാര്‍ത്തിക നിരന്തം സന്ധ്യയെ ശല്യപ്പെടുത്തിയിരുന്നു.
തന്റെ ഇംഗിതത്തിന് സന്ധ്യ വഴങ്ങില്ലെന്ന് കണ്ടതോടെ ഇയാള്‍ പല തവണ ഭീഷണിയും മുഴക്കിയിരുന്നു. ഇന്നലെ വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോയ സന്ധ്യയെ കാര്‍ത്തിക് ബൈക്കില്‍ പിന്തുടരുകയായിരുന്നു. ഇരുവരും തമ്മില്‍ റോഡില്‍ വച്ച് വാക്കുതര്‍ക്കവുമുണ്ടായി.
രക്ഷപ്പെട്ട് പോകാന്‍ ശ്രമിച്ച സന്ധ്യയ്ക്കു നേര്‍ക്ക് ഇയാള്‍ കന്നാസില്‍ കരുതിയ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി. തുടര്‍ന്ന് ബൈക്കില്‍ പാഞ്ഞുപോയി. നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് ആളിക്കത്തുന്ന തീയുമായി ഓടുന്ന സന്ധ്യയെ കണ്ടത്. ഉടന്‍തന്നെ അവര്‍ തീകെടുത്തി അവളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 60% പൊള്ളലേറ്റിരുന്ന സന്ധ്യ തന്നെയാണ് തന്നെ ആക്രമിച്ചത് കാര്‍ത്തിക് ആണെന്ന് പോലീസിനോട് പറഞ്ഞത്. ഇയാളെ പോലീസ് അറസ്റ്റു ചെയ്തു.
കഴിഞ്ഞ ഒരു വര്‍ഷമായി ജോലിയൊന്നും ഇല്ലാതെയാണ് കാര്‍ത്തിക് കഴിഞ്ഞിരുന്നതെന്നും അമിതമായി മദ്യം ഉപയോഗിക്കുന്നുണ്ടെന്നും പോലീസ് കണ്ടെത്തി. തന്നെ വിവാഹം കഴിക്കണമെന്നും ജോലി ഉപേക്ഷിക്കണമെന്നും കാര്‍ത്തിക നിരന്തരം സന്ധ്യയോട് ആവശ്യപ്പെട്ടിരുന്നു. അവര്‍ ഇതിനു വഴങ്ങാതെ വന്നതാണ് ആക്രമണത്തിലേക്ക് നയിച്ചത്.
കാസര്‍കോട് പുലിയന്നൂരിലെ റിട്ടയേര്‍ഡ് അധ്യാപികയുടെ കൊലപാതകത്തില്‍ അന്വേഷണം ഉറ്റബന്ധുവിനെ കേന്ദ്രീകരിച്ച്. എറണാകുളം സ്വദേശിയായ ഇയാളെ പ്രത്യേക അന്വേഷണ സംഘം തുടര്‍ച്ചയായി ചോദ്യം ചെയ്യുകയാണ്. കൊല്ലപ്പെട്ട ജാനകിയോടും ഭര്‍ത്താവിനോടും ഇയാള്‍ക്ക് ശത്രൂതയുണ്ടെന്നുള്ള സൂചനകളുടെ അടിസ്ഥനത്തിലാണ് അന്വേഷണം.
അന്വേഷണത്തിന്റെ ആരംഭത്തില്‍ വിവിധ ബന്ധുക്കള്‍ക്കൊപ്പം ഇപ്പോള്‍ പ്രധാനമായും സംശയിക്കുന്ന ഇയാളെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഉത്തരമേഖല ഐജി മഹിപാല്‍ യാദവിന്റെ നേതൃത്തില്‍ അന്വേഷണ സംഘം അവലോകന യോഗം ചേര്‍ന്നു. ഈ യോഗത്തിലെ വിശദീകരണങ്ങളുടെ അടിസ്ഥാനത്തില്‍ ഉറ്റബന്ധുവിനെ വീണ്ടും വിശദമായി ചോദ്യം ചെയ്യാന്‍ ഐജി പ്രത്യേക അന്വേഷണസംഘത്തിന് നിര്‍ദ്ദേശം നില്‍കി. സംഭവദിവസം ഇയാള്‍ സ്ഥലത്ത് എത്തിയതായി മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ച അന്വേഷണ സംഘം സ്ഥിരീകരിക്കുന്നു. ജാനകിയുടെ മരണവിവരം ബന്ധുക്കള്‍ വിളിച്ചറിയിച്ചപ്പോള്‍ ഇപ്പോള്‍ സംശയത്തിന്റെ നിഴലിലുള്ള വ്യക്തിയും കുടുംബവും ഏറെ വൈകി എത്തിയതും നാട്ടുകാരില്‍ സംശയം ജനിപ്പിച്ചിരുന്നു.
നാട്ടുകാരില്‍ ചിലരുടെ മൊഴിയില്‍ ഈ സംശയങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഇതോടെയാണ് ഇദ്ദേഹത്തെ കേന്ദ്രീകരിച്ചുള്ള അന്വേഷണം ബലപ്പെടുത്താന്‍ പൊലീസ് തീരുമാനിച്ചത്. അതേസമയം കൃത്യം നടത്തിയവര്‍ ധരിച്ച മുഖംമൂടി കണ്ണൂര്‍ പറശിനിക്കടവിലെ ഒരു കടയില്‍ നിന്നാണ് വാങ്ങിയെതെന്ന് അന്വേഷണ സംഘം കണ്ടെത്തി. മൂന്നുപേര്‍ ഒരുമിച്ചെത്തിയാണ് മുഖം മൂടി വാങ്ങിയതെന്ന് കടയുടമ പൊലീസിന് മൊഴിനല്‍കിയിട്ടുണ്ട്. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നു. ഈ ദൃശ്യങ്ങളില്‍ നിന്ന് സൂചന ലഭിക്കുമെന്നാണ് പ്രതീകഷ. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരുന്ന പരിസരവാസി എത്താതിരുന്നതും അന്വേഷണസംഘം വിശദമായി പരിശോധിക്കുന്നു.സംഭവം നടന്ന് ഒരാഴ്ച പൂര്‍ത്തിയാകുമ്പോഴും പ്രതികളിലേയ്ക്ക് വെളിച്ചം വീശുന്ന കൃത്യമായ സൂചനകള്‍ ലഭിക്കാത്തതില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അതൃപ്തിയുണ്ട്.
ലണ്ടന്‍: ലണ്ടനിലെ വാല്‍ത്തം ക്രോസില്‍ കുത്തേറ്റു മരണമടഞ്ഞത് മലയാളി ബാലനെന്ന് സംശയം. വാല്‍ത്താം ക്രോസിലെ വീട്ടില്‍ നിന്നും തെരുവില്‍ കഴിയുന്നവര്‍ക്ക് വിതരണം ചെയ്യാന്‍ ഭക്ഷണവുമായി പോയ ജേക്കബ് എബ്രഹാം വീട്ടിലേക്ക് മടങ്ങുമ്പോള്‍ ആണ് വംശീയ വാദികളായ ഒരു സംഘം കുട്ടികളുടെ ആക്രണത്തിന് ഇരയായത്. കുത്തേറ്റ് വീട്ടിലേക്ക് ഓടിയ ജേക്കബ് വീടിന് 200 മീറ്റര്‍ അടുത്ത് സര്‍വ്വീസ് റോഡില്‍ വീണു ചോര വാര്‍ന്നു മരിക്കുക ആയിരുന്നു.
സംഭവത്തില്‍ പ്രതികളെന്നു സംശയിക്കുന്ന 14 വയസുള്ള മൂന്ന് ആണ്‍കുട്ടികളെയും രണ്ട് 15 വയസുകാരെയുമാണ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെല്ലാം എന്‍ഫീല്‍ഡുകാരാണെന്നാണ് റിപ്പോര്‍ട്ട്. ഇവരെ പോലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്ത് വരുകയാണ്. തന്റെ 16-ാം പിറന്നാള്‍ ആഘോഷിക്കാന്‍ വെറും പത്ത് ദിവസം മാത്രം ബാക്കി നില്‍ക്കവേയാണ് ജേക്കബ് കൊല്ലപ്പെട്ടിരിക്കുന്നത്. നിരവധി ഫോണ്‍ കാളുകള്‍ ലഭിച്ചതിനെ തുടര്‍ന്നായിരുന്നു ജേക്കബ് ഡിസംബര്‍ ഏഴിന് രാത്രി എട്ടരക്കും ഒമ്പതരക്കും ഇടയില്‍ വാല്‍ത്താം ക്രോസിലെ തന്റെ വീട്ടില്‍ നിന്നും പുറത്തേക്ക് പോയിരുന്നത്.
അന്നേ ദിവസം രാത്രിയാണ് ശരീരത്തില്‍ നിരവധി മുറിവുകളുമായി ജേക്കബ് വീണ് കിടക്കുന്നത് 19കാരനായ സഹോദരന്‍ ഐസക് കണ്ടെത്തിയത്. ടൗണിലെ ഹൈസ്ട്രീറ്റില്‍ നിന്നും ജേക്കബ് ബ്രെഡ് വാങ്ങിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ഓഫീസര്‍മാര്‍ പുറത്ത് വിട്ടിരുന്നു. തുടര്‍ന്ന് വീട്ടില്‍ പോയി സാന്‍ഡ് വിച്ചുണ്ടാക്കാന്‍ അമ്മയെ സഹായിക്കുകയും അതുമായി എഡ്മണ്ടനിലെ ചര്‍ച്ചിലേക്ക് പോയി ഭവനരഹിതര്‍ക്ക് ഭക്ഷണം കൈമാറുകയും ചെയ്തിരുന്നു. അതിന് ശേഷം തിരിച്ച് വരുന്നതിനിടയിലാണ് ഈ ടീനേജര്‍ കുത്തേറ്റ് മരിച്ചിരിക്കുന്നത്.
പാരാമെഡിക്സ് ജേക്കബിന്റെ ജീവന്‍ രക്ഷിക്കാന്‍ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് രാത്രി 10.15 ഓടെ മരണം സ്ഥിരീകരിക്കുകയുമായിരുന്നു. അമ്മയ്ക്കും ഇളയ സഹോദരിക്കും ഐസക്ക് അടക്കമുള്ള രണ്ട് സഹോദരന്‍മാര്‍ക്കുമൊപ്പമായിരുന്നു ജേക്കബ് ഈ വീട്ടില്‍ കഴിഞ്ഞിരുന്നത്. പാവപ്പെട്ടവര്‍ക്കുള്ള ഭക്ഷണം വിതരണം ചെയ്ത് വരുന്നതിനിടെ 15കാരന്‍ കുത്തേറ്റ് മരിക്കുകയായിരുന്നുവെന്നാണ് ഡിറ്റെക്ടീവ് ചീഫ് ഇന്‍സ്പെക്ടറായ ജെറോം കെന്റ് സ്ഥിരീകരിച്ചിരിക്കുന്നത്.
ഇത്രയും കുറഞ്ഞ പ്രായമുള്ള ആള്‍ കുത്തേറ്റ് മരിച്ച സംഭവം വേദനാജനകമാണെന്നും ഇതിന് പുറകിലുള്ളവരെ എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ട് വരുന്നതിന് പോലീസ് ത്വരിതഗതിയിലുള്ള അന്വേഷണമാണ് നടത്തി വരുന്നതെന്നും ജെറോം കെന്റ് വെളിപ്പെടുത്തുന്നു. കേസ് തെളിയിക്കുന്നതിനായി സാക്ഷിമൊഴികള്‍, സിസിടിവി ഫൂട്ടേജുകള്‍ തുടങ്ങിയവയെല്ലാം വിശദമായി പരിശോധിച്ച് വരുന്നുണ്ടെന്നും അദ്ദേഹം പറുന്നു. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നവര്‍ ഇത് പോലീസിനോട് വെളിപ്പെടുത്താന്‍ തയ്യാറായി മുന്നോട്ട് വരണമെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു.
ഡിസംബര്‍ ഏഴിന് രാത്രി എട്ടരക്കും ഒമ്പതരക്കും ഇടയില്‍ ഈ പ്രദേശത്ത് ഏതെങ്കിലും കൗമാരക്കാരെ കണ്ടിട്ടുള്ളവര്‍ ഇതിനെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ തയ്യാറായി മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. കൗമാരക്കാരുടെ സംഘം ആ ദിവസം ഇവിടെ ചുറ്റിത്തിരിയുന്നത് കണ്ട ഇവിടുത്തെ താമസക്കാരാരെങ്കിലും ഉണ്ടെങ്കില്‍ അവരും വിശദവിവരങ്ങള്‍ പോലീസിനോട് വെളിപ്പെടുത്തണമെന്ന് നിര്‍ദേശമുണ്ട്. സംഭവത്തിന്റെ നാനാവശങ്ങളും പരിഗണിച്ച് കൊണ്ട് പോലീസ് ത്വരിതഗതിയിലുള്ള അന്വേഷണം നടത്തുന്നതിനാല്‍ വരും ദിവസങ്ങളില്‍ കൊലപാതകത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുമെന്ന പ്രതീക്ഷ ശക്തമായിട്ടുണ്ട്.
ജേക്കബ് മലയാളിയാണെന്ന് സംശയിക്കുന്നുവെങ്കിലും ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.