കഴിഞ്ഞ ദിവസം ബി.ജെ.പി, ഡി.വൈ.എഫ്.ഐ സംഘട്ടനത്തില്‍ മരണപ്പെട്ട സി.പി.ഐ.എം പ്രവര്‍ത്തകനെ ബലപ്രയോഗത്തിലൂടെ ബലിദാനിയാക്കി ബി.ജെ.പി. തുടര്‍ന്ന് ഹര്‍ത്താലും പ്രഖ്യാപിച്ചു. കാളമുറി പടിഞ്ഞാറ് സ്വദേശി ചക്കന്‍ചാത്ത് സതിശനെയാണ് ബലപ്രയോഗത്തിലൂടെ ബി.ജെ.പി തങ്ങളുടെ ബലിദാനിയാക്കി മാറ്റിയത്.
ഒരാഴ്ച മുന്‍പ് കയ്പമംഗലത്ത് കൊടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്ത സി.പി.ഐ.എം ലോക്കല്‍കമ്മിറ്റി ഓഫീസ് ഉദ്ഘാടന പരിപാടികളില്‍ നേതൃത്വ പരമായ പങ്ക് വഹിച്ച ആളാണ് സതീശന്‍. ബലിദാനിയാക്കിയതിന് പുറമെ കയ്പമംഗലത്തെ ഹര്‍ത്താലും പ്രഖ്യാപിച്ചു. മകനേയും ബി.ജെ.പിക്കാരായ ബന്ധുക്കളേയും ഉപയോഗപ്പെടുത്തിയാണ് സതീശന്റെ മരണത്തെ ബി.ജെ.പി തങ്ങള്‍ക്ക് അനുകൂലമാക്കി മറ്റിയത്.
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന മകന്‍ സന്ദീപ് അടുത്തിടെയാണ് ബി.ജെ.പി യിലേക്ക് മാറിയത്. ശനിയാഴ്ചയാണ് പ്രശ്നത്തിനാധാരമായ സംഭവം ഉണ്ടാകുന്നത്. അകംപാടത്തെ ചായക്കടയില്‍ ചായകുടിക്കാനായി എത്തിയതായിരുന്നു സതീശന്‍. സംഘട്ടത്തിനിടയില്‍ നിന്ന് ബി.ജെ.പിക്കാരാനായ ജ്യേഷ്ടന്റെ മകനെ പിടിച്ചുമാറ്റുന്നതിനിടയിലാണ് സതീശന് അടിയേല്‍ക്കുന്നത്.
പിന്നീട് അഞ്ചരയോടെ വീട്ടിലെത്തിയ സതീശന് നെഞ്ചുവേദന വരികയും തൃശ്ശൂരിലെ ആശുപത്രിയില്‍ അഡ്മിറ്റാക്കുകയും ചെയ്തു. തുടര്‍ന്ന് ഞായറാഴ്ച്ച രാവിലെ മരണപ്പെടുകയായിരുന്നു. ബി.ജെ.പി അനുഭാവി മരണപ്പെട്ടു എന്ന് മാധ്യമങ്ങളില്‍ വാര്‍ത്തവരികയും അത് മുതലെടുത്ത് ബി.ജെ.പി ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയും ചെയ്തു.
മരണവാര്‍ത്ത അറിഞ്ഞയുടനെ സി.പി.ഐ.എം നാട്ടിക ഏരിയാ സെക്രട്ടറി പി.എം അഹമ്മദ്, കയ്പ്പമംഗലം ലോക്കല്‍ സെക്രട്ടറി എം.സി ശശിധരന്‍ തുടങ്ങിയവര്‍ സതീശന്റെ വീട്ടിന്‍ എത്തുകയും ചെയ്തു. എന്നാല്‍ കൊലയാളികളായ സി.പി.ഐ.എമ്മുകാര്‍ ഇവിടെ ഇരിക്കരുതെന്ന് പറഞ്ഞ് ബി.ജെ.പി പ്രവര്‍ത്തകര്‍ ബഹളം വെക്കുകയും ചെയ്തു. ഒടുവില്‍ സഹികെട്ട വീട്ടുകാര്‍ ബി.ജെ.പി പ്രവര്‍ത്തകരെ പുറത്താക്കി.
പിന്നീട് പത്തുമണിയോടെ വീണ്ടും സംഘടിച്ചെത്തി ബഹളം വെച്ച ബി.ജെ.പി പ്രവര്‍ത്തകരെ പോലീസെത്തിയാണ് പുറത്താക്കിയത്. തുടര്‍ന്ന് ഭാര്യയുടെയും മകന്റെയും മൊഴിയെടുത്ത പോലീസിനോട് അവര്‍ പറഞ്ഞത് സതീശന്‍ സി.പി.ഐ.എം പ്രവര്‍ത്തകന്‍ ആണെന്നായിരുന്നു. എന്നിട്ടും വിടാന്‍ തയ്യാറാകാത്ത ബി.ജെ.പി ജില്ലാ നേതൃത്വം തിങ്കളാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയായിരുന്നു.
എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് സതീശന്‍ ഡി.വൈ.എഫ്.ഐ കൊടി പിടിച്ച് പിരിവിന് നടക്കുന്ന വീഡിയോ ക്ലിപ്പ് വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെ ബലം പ്രയോഗിച്ച് ബലിദാനിയാക്കിയതിന് പുറമെ ഹര്‍ത്താലും നടത്തി ബി.ജെ.പി അപഹാസ്യരാവുകയായിരുന്നു.
കോളാര്‍: അഞ്ചു വര്‍ഷം മുമ്പ് 15 കാരിയെ ബലാത്സംഗം ചെയ്യുകയും അത് വീഡിയോയില്‍ പകര്‍ത്തി പിന്നീട് പെണ്‍കുട്ടി വിവാഹിതയായപ്പോള്‍ ഭര്‍ത്താവിന് അയച്ചു കൊടുക്കുകയും ചെയ്ത യുവാവ് ബലാത്സംഗ കുറ്റത്തിന് അറസ്റ്റില്‍. ജാഖിര്‍ഖാന്‍ മോഹല്ലയില്‍ നിന്നുള്ള ആരിഫ് എന്ന 25 കാരനാണ് പിടിയിലായത്. 20 കാരിയുടെ കുടുംബജീവിതം തകര്‍ത്ത അതേ വീഡിയോ ക്‌ളിപ്പ് ഉപയോഗിച്ച് ബ്‌ളാക്ക്‌മെയില്‍ ചെയ്യാന്‍ തുടങ്ങിയതോടെ യുവതി പരാതി നല്‍കുകയായിരുന്നു. വീഡിയോ ക്‌ളിപ്പിനെ തുടര്‍ന്ന് ആറു മാസം മുമ്പ് വിവാഹജീവിതം തകര്‍ന്നിരുന്നു.
ചിന്താമണിയെന്ന കാര്‍ വര്‍ക്ക്‌ഷോപ്പിലെ പണിക്കാരാണ് ആരിഫും അറസ്റ്റിലായിരിക്കുന്ന രണ്ടു കൂട്ടാളികളും. ശനിയാഴ്ച ഗഫാര്‍ഖാന്‍ മോഹല്ലയിലെ നാട്ടുകാരിയായ യുവതി ശ്രീനിവാസ്പൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അഞ്ചു വര്‍ഷം മുമ്പ് തന്നെ കൂട്ട ബലാത്സംഗം നടത്തിയ ശേഷം അത് വീഡിയോയില്‍ പകര്‍ത്തി ബ്‌ളാക്ക്‌മെയില്‍ ചെയ്യാന്‍ തുടങ്ങിയെന്ന് കാണിച്ചായിരുന്നു പരാതി. ആരിഫിനൊപ്പം വീഡിയോ ചിത്രീകരിച്ച തൗസീഫ്, സെയ്ദ് എന്നീ യുവാക്കളും പിടിയിലായിട്ടുണ്ട്.
അയല്‍ക്കാരിയായിരുന്ന പെണ്‍കുട്ടിയെ 2012 ലാണ് ആരിഫ് ബലാത്സംഗം ചെയ്തത്. പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും വിളിച്ചു കൊണ്ടുപോയ യുവാവ് ആളൊഴിഞ്ഞ ഒരു പ്രദേശത്ത് എത്തിക്കുകയും മയക്കുമരുന്ന് കലര്‍ത്തിയ ജ്യൂസ് കുടിക്കാന്‍ കൊടുത്ത ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവം രണ്ടു സുഹൃത്തുക്കളെ ഉപയോഗിച്ച് ആരിഫ് വീഡിയോയില്‍ ചിത്രീകരിക്കുകയും ചെയ്തു. പെണ്‍കുട്ടി സംഭവം മാതാപിതാക്കളെ അറിയിക്കുകയും നാട്ടുക്കൂട്ടം വിളിച്ചു കൂട്ടി യുവാവ് പെണ്‍കുട്ടിയെ കാണുകപോലും ചെയ്യരുതെന്ന നിബന്ധനയില്‍ എല്ലാം ഒത്തുതീര്‍പ്പാക്കി. പിന്നീട് പെണ്‍കുട്ടിയെ ഹൈദരാബാദില്‍ മെക്കാനിക്കായ ഒരാളുമായി വിവാഹം നടത്തി.
എന്നാല്‍ യുവതിയെ വിവാഹം കഴിച്ചയാളുടെ നമ്പര്‍ സംഘടിപ്പിച്ച ആരിഫ് ഭാര്യയുടെ നഗ്‌നചിത്രം കയ്യിലുണ്ടെന്നും തങ്ങള്‍ ബലാത്സംഗം ചെയ്ത പെണ്ണിനെയാണ് വിവാഹം കഴിച്ചിരിക്കുന്നതെന്നും അറിയിച്ചു. എന്നാല്‍ അത് വിശ്വസിക്കാന്‍ കൂട്ടാക്കാതിരുന്ന ഭര്‍ത്താവ് അവഗണിച്ചപ്പോള്‍ യുവാവ് ബലാത്സംഗത്തിന്റെ വീഡിയോ ക്‌ളിപ്പുകള്‍ അയച്ചു കൊടുത്തു. ഇതേ തുടര്‍ന്ന് ഈ ബന്ധം വേര്‍പെടുകയും യുവതി മാതാപിതാക്കള്‍ക്കൊപ്പം സ്വന്തം വീട്ടിലേക്ക് പോരുകയും ചെയ്തു. എന്നാല്‍ വിടാന്‍ ഭാവമില്ലായിരുന്ന ആരിഫ് ഈ ക്‌ളിപ്പ് ഉപയോഗിച്ച് ഭീഷണി മുഴക്കാനും വീണ്ടും തനിക്കൊപ്പം വരാന്‍ ബ്‌ളാക്ക് മെയില്‍ ചെയ്യാന്‍ തുടങ്ങുകയും ചെയ്തതോടെ യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ബസിനകത്ത് നിരവധി യാത്രക്കാരുണ്ടായിരുന്നു. ഒരാള്‍ക്ക് പോലും എന്റെ മകനെ ആശുപത്രിയിലെത്തിക്കാന്‍ മനസുണ്ടായില്ല’ നെഞ്ച് പിടയുന്ന ഒരച്ഛന്റെ വാക്കുകളാണിത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അനസ് എന്ന ബികോം വിദ്യാര്‍ത്ഥി അതിക്രൂരമായി ഡല്‍ഹിയില്‍ കൊല്ലപ്പെട്ടത്. ഒരു സ്വകാര്യ ബസില്‍ നടന്ന സംഭവം വീണ്ടും ഡല്‍ഹിയിലെ ജനങ്ങളുടെ മനസ് മരവിപ്പിച്ചിരിക്കുകയാണ്.
അഞ്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പ്രതികളായ സമൂഹത്തെ ഞെട്ടിക്കുന്ന സംഭവം നടന്നതിങ്ങനെ. മദന്‍പുര്‍ ഖടറില്‍ നിന്ന് ആശ്രം ചൗക്കിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസില്‍ തന്റെ മൊബൈല്‍ ഫോണ്‍ മോഷടിച്ചെന്നാരോപിച്ച് അനസ് അഞ്ച് വിദ്യാര്‍ത്ഥികളെയും ചോദ്യം ചെയ്തിരുന്നു. ഇതില്‍ പ്രകോപിതരായ വിദ്യാര്‍ത്ഥികള്‍ യുവാവിനെ ആക്രമിക്കുകയും കഴുത്തില്‍ ആഴത്തില്‍ മുറിവേല്‍പ്പിക്കുകയുമായിരുന്നു. സംഭവം നടക്കുമ്പോള്‍ നാല്‍പ്പതോളം പേര്‍ ബസിനകത്തുണ്ടായിരുന്നു. എന്നാല്‍ ഒരാള്‍ പോലും അക്രമികളെ തടയാന്‍ ശ്രമിച്ചില്ല എന്നതാണ് രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തുന്നത്.
ബസിനകത്ത് നിരവധി യാത്രക്കാരുണ്ടായിരുന്നു. ഒരാള്‍ക്ക് പോലും എന്റെ മകനെ ആശുപത്രിയിലെത്തിക്കാന്‍ മനസുണ്ടായില്ലെന്ന് അനസിന്റെ അച്ഛന്‍ ബോലുഖാന്‍ പറഞ്ഞു. തങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതിനു മുമ്പ് അക്രമികള്‍ രക്ഷപ്പെടുകയായിരുന്നെന്ന് ബസിന്റെ കണ്ടക്ടര്‍ ജയ് ഭഗവന്‍ പറഞ്ഞു. കുട്ടിക്കുറ്റവാളികള്‍ക്കായി പോലീസ് വ്യാപക തിരച്ചില്‍ നടത്തുകയാണെന്ന് ഡല്‍ഹി പോലീസ് വക്താവ് ദേപേന്ദ്ര പഥക് അറിയിച്ചു.
കോഴിക്കോട് എന്‍.ഐ.ടിയില്‍ ഗവേഷണ വിദ്യാര്‍ത്ഥിനിയായിരുന്ന ഒ.കെ. ഇന്ദുവിനെ (25) ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്കെതിരെ പീഡനക്കുറ്റം ഒഴിവാക്കി. ഈ കുറ്റത്തിന് വിചാരണ നടത്താന്‍ തക്ക തെളിവുകളില്ലെന്ന് നിരീക്ഷിച്ചാണ് ഇത്. പ്രതി കോഴിക്കോട് എന്‍.ഐ.ടി അസി. പ്രൊഫസറായ സുഭാഷിനെ എറണാകുളം അഡീഷനല്‍ സെഷന്‍സ് ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദ് ഒഴിവാക്കിയത്. ക്രിമിനല്‍ നടപടിക്രമം 227ാം വകുപ്പ് പ്രകാരമുള്ള വാദം കേള്‍ക്കലിനെത്തുടര്‍ന്നാണ് കോടതി ഈ നിലപാടിലെത്തിയത്. അതേസമയം, കൊലപാതകം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് വിചാരണ നടത്താന്‍ തെളിവുകളുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് കുറ്റം ചുമത്തി.
2011 ഏപ്രില്‍ 24നാണ് കോഴിക്കോട് എന്‍ഐടിയില്‍ ഗവേഷകയായിരുന്ന ഇന്ദു തീവണ്ടി യാത്രയ്ക്കിടെ ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. യാത്രയ്ക്കിടെ കാണാതായ ഇന്ദുവിനെ പിന്നീട് ആലുവാപ്പുഴയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തിരുവനന്തപുരത്തുനിന്നു പുറപ്പെട്ട മംഗലാപുരം എക്‌സ്പ്രസില്‍നിന്നാണ് ഇന്ദുവിനെ കാണാതായത്. എന്‍.ഐ.ടിയിലെ ഇലക്‌ട്രോണിക് ആന്‍ഡ് കമ്യൂണിക്കേഷന്‍ വകുപ്പില്‍ ഗവേഷകയായ ഇന്ദു അവധി കഴിഞ്ഞു നാട്ടില്‍നിന്നു മടങ്ങുകയായിരുന്നു. കോഴിക്കോട് ഐഐടിയില്‍ അധ്യാപകനായിരുന്ന സുഭാഷും യാത്രയില്‍ ഇന്ദുവിനൊപ്പമുണ്ടായിരുന്നു.
കുമാരപുരം സ്വദേശിനിയായ ഇന്ദു 2009 മുതല്‍ ബാലരാമപുരം സ്വദേശിയുമായ സുഭാഷുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ സുഭാഷ് മറ്റൊരു ജാതിക്കാരനാണ് എന്ന കാരണത്താല്‍ ഇന്ദുവിന്റെ വീട്ടുകാര്‍ ഇവരുടെ വിവാഹത്തിന് വിസമ്മതിക്കുകയായിരുന്നു.
പിന്നീട് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ സഹോദരിയുടെ മകന്‍ അഭിലാഷുമായി ഇന്ദുവിന്റെ വിവാഹം നിശ്ചയിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് ദുരൂഹമായ സാഹചര്യത്തില്‍ ഇന്ദു മരണപ്പെടുന്നത്. കേസന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ സുഭാഷിനെ സംശമുണ്ടായിരുന്നെങ്കിലും വ്യക്തമായ തെളിവുകള്‍ ലഭിച്ചിരുന്നില്ല. ട്രെയിനില്‍നിന്ന് ആലുവ പുഴയില്‍ ചാടി ആത്മഹത്യ ചെയ്തതാണെന്നായിരുന്നു റെയില്‍വേ പൊലീസിന്റെ ആദ്യ കണ്ടെത്തല്‍. സുഭാഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റെയില്‍വേ പൊലീസ് ആത്മഹത്യ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബി–1 എ.സി കോച്ചിന്റെ വാതിലിനടുത്തുനിന്ന ഇന്ദുവിനെ സുഭാഷ് പുഴയിലേക്ക് തള്ളിയിട്ടതായി കോച്ചിലെ ഒരു യാത്രക്കാരനാണ് പിന്നീട് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയത്. സാഹചര്യത്തെളിവുകളുടെയും ദൃക്‌സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലാണ് അന്ന് സുഭാഷിനെ അറസ്റ്റ് ചെയ്തത്. ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ടിന്റെ അടിസഥാനത്തില്‍ നടന്ന ചോദ്യം ചെയ്യലില്‍ സുഭാഷാണ് കൊല ചെയ്തതെന്നതിലേക്കാണ് ഐജി ബി. സന്ധ്യയും സംഘവും എത്തിയത്. ഇന്ദുവിനെ സുഭാഷ് നെഞ്ചില്‍ ചവിട്ടിയാണ് പുഴയിലേക്ക് തള്ളിയിട്ടിരുന്നത്.ഇതുകൊണ്ടു തന്നെ തലയുടെ പിറകിലായിരുന്നു പരിക്കുണ്ടായിരുന്നത്. സ്വയം ചാടിയതാണെങ്കില്‍ നെറ്റിയിലാണ് പാടുണ്ടാവുമായിരുന്നത്. ഇതായിരുന്നു ഐജി ബി. സന്ധ്യയുടെ അന്വേഷണസംഘം കണ്ടെത്തിയത്. ഇതിനായി അതേ രീതിയിലുള്ള ഡമ്മികളും ഉപയോഗിച്ചു.
തുടര്‍ന്ന് മനഃശാസ്ത്ര വിദഗ്ധരുടെ സഹായം തേടിയാണ് സുഭാഷില്‍ നിന്ന് ഒന്നരവര്‍ഷം ഒളിപ്പിച്ച വെച്ച് രഹസ്യം ക്രൈംബാഞ്ച് ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞത്. വിവാഹഭ്യര്‍ഥന നിരസിച്ചതിലുള്ള വൈരാഗ്യത്തെ തുടര്‍ന്നാണ് ഇന്ദുവിനെ സുഭാഷ് പുഴയിലേക്ക് തള്ളിയിട്ടത്. ഇന്ദുവും സുഭാഷും പ്രണയത്തിലായിരിക്കുമ്പോഴുള്ള സ്വകാര്യ വീഡിയോ ദ്യശ്യങ്ങള്‍ കാണിച്ച് ഇന്ദുവിനെ സുഭാഷ് വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നു. ഭീഷണിപ്പെടുത്തിയതിനുള്ള തെളിവുകളും സംഘത്തിന് ലഭിച്ചു. ഇന്ദുവിന്റെ മനസ്സുമാറ്റി കോഴിക്കോട്ടെത്തിച്ച് രജിസ്റ്റര്‍ വിവാഹം ചെയ്തു സിക്കിമിലേക്ക് കൊണ്ടുപോകാനാണ് സുഭാഷ്് പദ്ധതിയിട്ടിരുന്നത്. സിക്കിമിലേക്ക് പോകാനായി തിരുവനന്തപുരത്തെ ട്രാവല്‍ എജന്റ് വഴി ഡല്‍ഹിയിലേക്കുള്ള വിമാന ടിക്കറ്റ് ബുക്ക് ചെയ്തിരുന്നുവെന്നതിനുള്ള തെളിവും ക്രൈംബ്രാഞ്ചിന് കിട്ടി. എന്നാല്‍ പീന്നിട് ഇന്ദുവിന്റെ വിവാഹം നിശ്ചയിച്ചതറിയുകയും ഇന്ദു സന്തോഷവതിയായിരിക്കുന്നതും കണ്ടപ്പോള്‍ പ്രണയം പ്രതികാരമാവുകയായിരുന്നു. ട്രെയിനില്‍ സഞ്ചരിക്കുമ്പോള്‍ വിവാഹഭ്യര്‍ഥനയുമായി ബന്ധപ്പെട്ട് വാക്ക തര്‍ക്കമുണ്ടാവുകയായിരുന്നു. തുടര്‍ന്ന് മറ്റുള്ളവരെല്ലാം കേള്‍ക്കുന്നുവെന്ന് പറഞ്ഞ് ഇന്ദുവിനെ ട്രെയിനിന്റെ വാതില്‍ക്കല്‍ എത്തിക്കുകയും പുഴയിലേക്ക് തള്ളിയിടുകയുമായിരുന്നു.
അതേസമയം, ഇന്ദു പ്രതിശ്രുതവരന്‍ അഭിഷേകിനയച്ച ഇ- മെയില്‍ സന്ദേശം ക്രൈംബ്രാഞ്ച് സംഘം കണ്ടെടുത്തതോടെയാണ് പീഡനകുറ്റം എന്ന നിലപാടില്‍ എത്തിയത്. എന്‍.ഐ.ടിയില്‍ താന്‍ അജ്ഞാതന്റെ മാനഭംഗത്തിനിരയായതായും അതിനാല്‍ വിവാഹത്തില്‍ നിന്നു പിന്മാറണമെന്നും അഭ്യര്‍ത്ഥിച്ച് ഇന്ദു പ്രതിശ്രുതവരന്‍ അഭിഷേകിനയച്ച ഇ- മെയില്‍ സന്ദേശമാണ് അന്വേഷണസംഘം കഴിഞ്ഞ ദിവസം കണ്ടെടുത്തത്. ഈ അജ്ഞാതന്‍ ആരെന്നു കണ്ടെത്താനുള്ള അന്വേഷണമാണ് പൊലീസ് നടത്തിയത്. ഇതിനിടെ എന്‍.ഐ.ടി ക്വാര്‍ട്ടേഴ്‌സില്‍ ഇന്ദുവും സുഭാഷും ഒരുമിച്ചു നിരവധി തവണ താമസിച്ചിരുന്നുവെന്ന് എന്‍.ഐ.ടിയിലെ അദ്ധ്യാപകരില്‍ ചിലര്‍ മൊഴിനല്‍കി. ഈ സാഹചര്യത്തില്‍ മാനഭംഗം നടത്തിയത് കാമുകനും എന്‍.ഐ.ടി അദ്ധ്യാപകനുമായ സുഭാഷാണെന്നു നിഗമനത്തില്‍ പൊലീസ് എത്തി. സുഭാഷില്‍ നിന്നു കടുത്ത മാനസിക സമ്മര്‍ദ്ദം ഇന്ദുവിന് നേരിടേണ്ടി വന്നുവെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. വിവാഹനിശ്ചയം കഴിഞ്ഞിട്ടും പ്രണയത്തില്‍ നിന്നു പിന്മാറാതെ ഇയാള്‍ ഇന്ദുവിനെ നിരന്തരം സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു.
സുഭാഷ് ലോഡ്ജിലും ഇന്ദു ഹോസ്റ്റലിലുമാണ് താമസിച്ചിരുന്നതെങ്കിലും ഇവിടുത്തെ ഒരു അദ്ധ്യാപിക അവധിയെടുത്തു നാട്ടില്‍ പോവുമ്പോള്‍ വീട് ഇന്ദുവിനു താമസത്തിനായി നല്‍കാറുണ്ടായിരുന്നുവത്രെ. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇന്ദുവും സുഭാഷും ഒരുമിച്ചാണു കഴിഞ്ഞിരുന്നതെന്നാണു വ്യക്തമായിട്ടുള്ളത്. എന്നാല്‍, താന്‍ മാനഭംഗം ചെയ്യപ്പെട്ടതായി ഇന്ദു അയച്ച ഇ-മെയില്‍ സന്ദേശത്തിന്റെ സാധുതയെ സുഭാഷ് തള്ളിക്കളയുന്നു. സുഭാഷ് പറയുന്നത് വിവാഹത്തില്‍ നിന്ന് അഭിഷേകിനെ പിന്തിരിപ്പിക്കാനായി ഇന്ദു കണ്ടെത്തിയ ഉപായമാവാം ഇതെന്നാണ്. അതിനാല്‍ തന്നെ നാര്‍ക്കോ അനാലിസിസ്, പോളിഗ്രാഫ് പരിശോധനകള്‍ക്കു വിധേയനാവാന്‍ സുഭാഷ് സന്നദ്ധത അറിയിച്ചു. ഈ സാഹചര്യത്തിലാണ് പീഡനക്കുറ്റം ഒഴിവാക്കിയത്.
നിഷാം കൊലവിളി തുടരുന്നു .ചന്ദ്രബോസ് വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് നിസാം സഹോദരന്‍മാര്‍ക്കെതിരെ വധഭീഷണി മുഴക്കിയെന്ന് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഭീഷണി സംബന്ധിച്ച് നിസാമിന്റെ സഹോദരന്‍മാന്‍ ഡി.ജി.പിക്ക് നല്‍കിയ പരാതി പരിശോധിക്കുന്ന സംഘമാണ് ഇക്കാര്യം സ്ഥീരികരിച്ചത്. സംഭവത്തില്‍ തുടരന്വേഷണം നടത്താനാണ് ക്രൈബ്രാഞ്ചിന്റെ തീരുമാനം മുഹമ്മദ് നിസാം വധഭീഷണി ഭീഷണി മുഴക്കുന്നതില്‍ നടപടി ആവശ്യപ്പെട്ട് സഹോദര്‍മാരായ അബ്ദുള്‍ റസാഖ്, അബുദുള്‍ നിസാര്‍ എന്നിവര്‍ നല്‍കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് തൃശൂര്‍ യൂണിറ്റ് പ്രാഥമിക അന്വേഷണം നടത്തിയത്. അന്വേഷണത്തില്‍ നിസാം ജയിലിനുള്ളില്‍ നിന്ന് വധഭീഷണി മുഴക്കിയെന്ന ആരോപണം വാസ്തവമാണെന്ന് കണ്ടെത്തി. പരാതിയില്‍ കഴമ്പുണ്ടെന്ന് വ്യക്തമായതോടെ തുടരന്വേഷണം നടത്താനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. ഭീഷണിയുണ്ടെന്ന ആരോപണത്തിന് പുറമെ ജയിലില്‍ കഴിയുന്ന രണ്ട് ഗുണ്ടകള്‍ക്ക് നിസാം കൊട്ടേഷന്‍ നല്‍കിയിട്ടുണ്ടെന്നും പരാതിയിലുണ്ട്. പണം കൈമാറ്റം ചെയ്തതിന്റെ ബാങ്ക് രേഖകള്‍ സഹിതമായിരുന്നു ഇവര്‍ പരാതി നല്‍കിയത്. നിസാം മാനേജിംഗ് പാര്‍ട്ണര്‍ ആയ കമ്പനി നിലവില്‍ നടത്തുന്നത് സഹോദരന്‍മാരാണ്. നടത്തിപ്പിലെ അതൃപ്തിയും സാമ്പത്തിക ഇടപാടുകളിലെ തര്‍ക്കങ്ങളും മൂലമാണ് നിസാം സഹോദരന്‍മാരെ ഭീഷണിപ്പെടുത്തിയതെന്നാണ സൂചന. ജയില്‍ അധികൃതരുടെ ഒത്താശയോടെ സന്ദര്‍ശകരായി എത്തുന്നവരിലൂടെയാണ് ഭീഷണിയെന്ന് പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യവും അന്വേഷണം സംഘം പരിശോധിക്കുന്നുണ്ട്. മുമ്പ് പോലീസും മുഹമ്മദ് നിസാമിന്റെ ഭീഷണി സംബന്ധിച്ച പരാതികളില്‍ അന്വേഷണം നടത്തിയിരുന്നു.
ന്യുഡല്‍ഹി: ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ബസിനുള്ളില്‍ യാത്രക്കാരന്‍ കുത്തേറ്റു മരിച്ചു. സ്‌കൂള്‍ യൂണിഫോം ധരിച്ചെത്തിയ ആറംഗ കൗമാരക്കാരാണ് ആക്രമണം നടത്തിയത്. ദക്ഷിണ ഡല്‍ഹിയിലെ മഥുര റോഡില്‍ വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് ആക്രമണം നടന്നത്. മൊബൈല്‍ ഫോണ്‍ മോഷ്ടിക്കാനുള്ള ശ്രമം തടയുന്നതിനിടെയാണ് കുട്ടിപ്പട യാത്രക്കാരനെ ആക്രമിച്ചതെന്ന് കരുതുന്നു.
ഇരുപത് വയസ്സിനു മേല്‍ പ്രായമുള്ളയാളാണ് കൊല്ലപ്പെട്ടത്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് ഡിസിപി റൊമില്‍ ബാനിയ പറഞ്ഞു. ഇയാളില്‍ നിന്ന് ഒരു തിരിച്ചറിയല്‍ രേഖയും കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല.
ആക്രമണം നടക്കുമ്പോള്‍ ബസില്‍ 40 ഓളം യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്ന് കണ്ടക്ടര്‍ പറയുന്നു. ബസ് ആശ്രമം സ്‌റ്റോപ്പില്‍ നിര്‍ത്തിയപ്പോള്‍ യുവാവ് പോക്കറ്റില്‍ പരതുന്നുണ്ടായിരുന്നു. മൊബൈല്‍ ഫോണ്‍ മോഷണം പോയതായും അറിയിച്ചു. ഇതിനിടെയുണ്ടായ ബഹളത്തിനിടെ ഒരു കുട്ടി യുവാവിന്റെ കഴുത്തില്‍ കുത്തി. മറ്റുള്ളവര്‍ അയാളെ പിടിച്ചുനിര്‍ത്തി. വെള്ള ഷര്‍ട്ടും നേവി ബ്ലൂ പാന്റ്‌സുമായിരുന്നു വിദ്യാര്‍ത്ഥികളുടെ വേഷം. സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ഇവരെന്ന് സംശയിക്കാന്‍ കാരണം ഇതാണെന്നും കണ്ടക്ടര്‍ പറയുന്നു. 13നും 16നും മധ്യേ പ്രായമുള്ളവരാണ് വിദ്യാര്‍ത്ഥികള്‍.
കുത്തേറ്റ യുവാവ് ബസിനുള്ളില്‍ കുഴഞ്ഞുവീണു. ഈ സമയത്തിനുള്ളില്‍ കുട്ടികള്‍ ബസില്‍ നിന്ന് പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. ട്രാഫിക് കുരുക്ക് ഉള്ളതിനാല്‍ ബസ് സാവധാനമാണ് പോയിരുന്നത്.
അതേസമയം, ഇവര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തന്നെയാണോ എന്ന് പോലീസിന് സംശയമുണ്ട്. പോക്കറ്റടിക്കാര്‍ നിയോഗിച്ചിരിക്കുന്ന കുട്ടികളാണോ ഇവരെന്നും സംശയമുണ്ട്. കുട്ടികളുടെ വസ്ത്രം അന്വേഷണത്തിന് നിര്‍ണായകമാണെന്ന് പോലീസ് പറയുന്നുണ്ടെങ്കിലും 24 മണിക്കൂര്‍ കഴിഞ്ഞിട്ടും ഒരു തുമ്പും കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.
എട്ട് വയസുകാരനെ ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത 49കാരന്റെ വധശിക്ഷ നടപ്പിലാക്കി. വിചാരണക്കോടതി വിധിച്ച വധശിക്ഷ ദുബായ് ഭരണാധികാരി ശരിവച്ചതോടെയാണ് നടപടി.
ജോര്‍ദാന്‍ സ്വദേശിയായ എട്ട് വയസുകാരന്‍ ഒബൈദയെ വധിച്ച കേസില്‍ സ്വന്തം രാജ്യക്കാരനായ നിദാല്‍ ഈസ അബ്ദുള്ളയെ വധശിക്ഷയ്ക്ക് വിധിക്കാന്‍ രണ്ട് വിചാരണക്കോടതികളും ദുബായിലെ പരമോന്നത കോടതിയും വിധിച്ചിരുന്നു.
തുടര്‍ന്ന് യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിന്റെ മുന്നില്‍ ഇയാള്‍ ദയാഹര്‍ജി നല്‍കിയെങ്കിലും തള്ളുകയായിരുന്നു. തുടര്‍ന്ന് പ്രതിയെ ദുബായ് പോലീസിന്റെ ഫയറിംഗ് സ്‌ക്വാഡിലെ അംഗങ്ങള്‍ വെടിവച്ച് കൊന്നു.
പിതാവിന്റെ അവിഹിത ബന്ധത്തിന് തടസ്സമായ മൂന്നു മക്കളെ കൊലപ്പെടുത്തി ബന്ധുവിന്റെ ‘സഹായം’. ചണ്ഡിഗഢിലെ പഞ്ച്കുലയിലാണ് സംഭവം. സമര്‍ (മൂന്ന്), സമീര്‍(11), സിമ്രാന്‍(എട്ട്) എന്നീ പിഞ്ചുകുഞ്ഞുങ്ങളെയാണ് ബന്ധു വെടിവച്ചുകൊന്ന ശേഷം വനത്തില്‍ തള്ളിയത്. പഞ്ച്കുലയിലെ മോര്‍ണി വനത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ഞായറാഴ്ചയാണ് മനസാക്ഷിയെ നടുക്കിയ കൂട്ടക്കൊല അരങ്ങേറിയത്. ചൊവ്വാഴ്ചയാണ് മൃതദേഹങ്ങള്‍ പോലീസ് കണ്ടെടുത്തത്. കുരുക്ഷേത്ര ജില്ലയിലെ പെഹോവയിലെ സര്‍സയിലുള്ള ഒരു കുടുംബത്തിലെ സഹോദരങ്ങളെയാണ് കൊലപ്പെടുത്തിയത്.
കുട്ടികളുടെ പിതാവായ സോനു മാലികിനുള്ള അവിഹിത ബന്ധം സംരക്ഷിക്കുന്നതിനാണ് ഈ കൂട്ടക്കൊലയെന്ന് പറയുന്നു. സോനുവിനെയും ബന്ധുക്കളായ ജഗ്ദീപ് മാലികി (26)നെയും മറ്റെരാളെയും പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. കൈതാലില്‍ ഫോട്ടോ സ്റ്റുഡിയോ നടത്തുകയാണ് സോനു.
ജഗദീഷ് കുറ്റസമ്മതം നടത്തിയെന്നും കൃത്യത്തില്‍ സോനുവിനുള്ള പങ്ക് വ്യക്തമാക്കിയെന്നും കുരുക്ഷേത്ര എസ്.പി അറിയിച്ചു. എന്നാല്‍ കൊലപാതകത്തിന്റെ കാരണം വ്യക്തമാക്കിയില്ല. മകന് ഒരു വിവാഹേതര ബന്ധമുണ്ടെന്നും അതിന്റെ പേരിലാകാം കൊലപാതകമെന്ന് സോനുവിന്റെ പിതാവ് ജീത മാലിക് പറയുന്നു. അതേസമയം, കുട്ടികളുടെ അമ്മയും മുത്തശ്ശിയും ഇതുവരെ കൂട്ടക്കൊലയെ കുറിച്ച് അറിഞ്ഞിട്ടില്ല. കുട്ടികളെ കാണാതായി എന്നു മാത്രമാണ് ഇവര്‍ക്കറിയാവുന്നത്. കുട്ടികളെ ഉച്ചഭക്ഷണത്തിന് കാണാതായതോടെയാണ് അമ്മ നാട്ടുകാരെ വിവരം അറിയിച്ചത്.
കൊലപാതകത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ:
ഞായറാഴ്ച 10.30 ഓടെ കളിക്കാന്‍ പോയ കുട്ടികളെ ജഗ്ദീഷ് ഗീത ജയന്തി ഉത്സവത്തിന് കൊണ്ടുപോകാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി. ഇവരെ മോര്‍ണിയില്‍ എത്തിച്ചു. ഒറ്റപ്പെട്ട സ്ഥലത്ത് കാര്‍ നിര്‍ത്തി ഉച്ചത്തില്‍ പാട്ട് വച്ചശേഷം മൂത്തയാള്‍ സമീറിനെ വിളിച്ച് ഭക്ഷണം വാങ്ങാമെന്ന് പറഞ്ഞ് പുറത്തേക്ക് കൊണ്ടുപോയി 50 മീറ്റര്‍ അകലെവച്ച് വെടിവച്ചുകൊന്നു. പാട്ടിന്റെ ശബ്ദം മൂലം കുട്ടികള്‍ ഈ വെടിയൊച്ച കേട്ടില്ല. പിന്നീട് മറ്റുകുട്ടികളെയും ഇതുപോലെ വിളിച്ചുകൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. നാടന്‍ തോക്ക് ഉപയോഗിച്ചായിരുന്നു കൊല. ഈ തോക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും പോലീസ് അറിയിച്ചു
പ്രതിവര്‍ഷം കേരളത്തില്‍ മിന്നലേറ്റു മരിക്കുന്നവരുടെ എണ്ണം 70ലധികവും പരിക്കേല്‍ക്കുന്നവരുടെ എണ്ണം നൂറിലധികവും ആണെന്നാണ് കണക്കുകള്‍. മിന്നലുണ്ടാകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള അജ്ഞതയാണ് പലപ്പോഴും അപകടം വരുത്തിവയ്ക്കുന്നത്.
ഇടിമിന്നലുള്ള സമയങ്ങളില്‍ മൊബൈല്‍ ഫോണ്‍, ലാന്‍ഡ് ഫോണുകളുടെ കോഡ്‌ലെസ് റിസീവര്‍ തുടങ്ങിയവ അത്ര അപകടകാരികളാകാറില്ലെന്നാണ് പൊതുവെ പറയുക. എന്നാല്‍ മിന്നലിനെത്തുടര്‍ന്ന് വൈദ്യുതി പ്രവഹിക്കാന്‍ സാധ്യതയുള്ള വസ്തുക്കളില്‍ നിന്നെല്ലാം അകന്നു നില്‍ക്കുന്നതാണ് നല്ലതെന്നാണ് വിദഗ്ദരുടെ അഭിപ്രായം.
കഴിഞ്ഞ ദിവസം അടൂരില്‍ മിന്നലുള്ള സമയത്ത് മൊബൈല്‍ ഫോണില്‍ കോള്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചിരുന്നു. പെരിങ്ങനാട് മുണ്ടപ്പള്ളി സ്വദേശി രാജേഷാണ് മരിച്ചത്. രാജേഷ് ഉപയോഗിച്ച ഫോണ്‍ കത്തി നശിച്ചിരുന്നു.
ഒപ്പമുണ്ടായിരുന്നവര്‍ക്ക് പരിക്കുകളില്ലെങ്കിലും ആ വീട്ടിലുണ്ടായിരുന്ന പലരുടെയും ഫോണിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചു. ഇടിമിന്നല്‍ ഉണ്ടാകുന്ന സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നാണ് വിദഗദ്ധര്‍ അഭിപ്രായപ്പെടുന്നത്.
രണ്ടാം വിവാഹം ചോദ്യം ചെയ്ത ഭാര്യയെ ടിആര്‍എസ് നേതാവ് ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ പുറത്ത്. ആദ്യവിവാഹം നിയമപരമായി അസാധുവാക്കുന്നതിന് മുമ്പെ മറ്റൊരു വിവാഹം കഴിച്ചത് ചോദ്യം ചെയ്തതിനാണ് ശ്രീനിവാസ റെഡ്ഡി ഭാര്യ സംഗീതയെ പൊതുവഴിയിലിട്ട് മര്‍ദ്ദിച്ചത്. മര്‍ദ്ദിക്കുന്ന വീഡിയോ പുറത്തായതോടെ നേതാവിനെതിരെ ഭാര്യയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. ഭരിക്കുന്ന പാര്‍ട്ടിയായ ടിആര്‍എസിന്റ നേതാവായ ശ്രീനിവാസ റെഡ്ഡിയാണ് ഭാര്യയെ മര്‍ദ്ദിച്ചത്.
ഞായറാഴ്ചയാണ് തന്റെ ഭര്‍ത്താവ് ഓഗസ്റ്റില്‍ മറ്റൊരു വിവാഹം ചെയ്ത വിവരം സംഗീത അറിയുന്നത്. ഇതോടെ കുടുംബാംഗങ്ങള്‍ക്കൊപ്പം ഇവര്‍ റെഡ്ഡിയുടെ വീട്ടിലെത്തുകയായിരുന്നു. ശ്രീനിവാസ റെഡ്ഡിയുടെ വീട്ടിലെത്തിയ സംഗീത വിവാഹം ചോദ്യം ചെയ്തതോടെ ഇയാള്‍ സംഗീതയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സംഗീതയുടെ കുടുംബം ഇവരെ റെഡ്ഡിയില്‍നിന്ന് രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇയാള്‍ അതിക്രൂരമായി മര്‍ദ്ദനം തുടരുകയായിരുന്നു.
റെഡ്ഡി സംഗീതയെ വിവാഹം ചെയ്യുന്നത് നാലുവര്‍ഷം മുമ്ബാണ്. എന്നാല്‍ ഇവര്‍ക്കൊരു പെണ്‍കുഞ്ഞ് പിറന്നതോടെ സംഗീതയോടുള്ള റെഡ്ഡിയുടെ സമീപനത്തില്‍ മാറ്റങ്ങള്‍ വരികയായിരുന്നു. സ്ത്രീധനം ആവശ്യപ്പെട്ട് വീട്ടുകാരും റെഡ്ഡിയും സംഗീതയെ ശാരീരികവും മാനസീകവുമായി പീഡിപ്പിക്കുന്നതായി യുവതി ആരോപിക്കുന്നു.സംഗീതയുടെ കുടുംബത്തിലെ ഒരാളാണ് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയത്. മോശം വാക്കുകളുപയോഗിച്ച് സംഗീതയെ അധിക്ഷേപിക്കുന്നതും മര്‍ദ്ദിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.