Health

ചുമയുടെ മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് 11 കുട്ടികള്‍ മരിച്ചു. ജമ്മുകാഷ്മീരില്‍ ഉദംപൂര്‍ ജില്ലയിലെ രാംനഗറിലാണ് സംഭവം. ഡിസംബറിനും ജനുവരിക്കുമിടയില്‍ മരുന്ന് കഴിച്ച 17 കുട്ടികളെയാണ് അസ്വസ്ഥതയുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോള്‍ഡ് ബെസ്റ്റ് പിസി എന്ന മരുന്ന് ഉപയോഗിച്ച കുട്ടികളാണ് മരിച്ചത്. ഈ മരുന്നിന്‍റെ 3400 ലേറെ കുപ്പികള്‍ ഇതിനകം വിറ്റുപോയിട്ടുണ്ട്. ഹിമാചല്‍ പ്രദേശ് ആസ്ഥാനമായ ഡിജിറ്റല്‍ വിഷന്‍ ഫാര്‍മയാണ് മരുന്ന് വിപണയിലെത്തിച്ചത്.

കമ്പനിയുടെ ലൈസന്‍സ് താല്‍ക്കാലികമായി റദ്ദാക്കി .വിറ്റ രസീതുകളുടെ അടിസ്ഥാനത്തില്‍ മരുന്ന് വാങ്ങിയവരെ കണ്ടെത്താനുള്ള ശ്രമവും നടക്കുന്നുണ്ട്. കുട്ടികളുടെ മരണത്തിന് കാരണം കോള്‍ഡ് ബെസ്റ്റ് പിസി എന്ന മരുന്നിന്‍റെ ഉപയോഗമല്ലെന്ന് ഡിജിറ്റല്‍ വിഷന്‍ ഫാര്‍മയുടെ ഉടമസ്ഥന്‍ കോണിക് ഗോയല്‍ പറഞ്ഞു. വൃക്കസ്തംഭനത്തെ തുടര്‍ന്ന് ഇതില്‍ 11 കുട്ടികള്‍ മരിച്ചു. ചുമയ്ക്ക് നല്‍കിയ മരുന്നാണ് ഇതിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.

മരുന്നിലെ ഡൈഥലിന്‍ ഗ്ലൈക്കോഡിന്‍റെ സാന്നിധ്യമാണ് മരണത്തിനു കാരണമായത്.ചുമ മരുന്നിന്‍റെ ഒരു കുപ്പിയില്‍ 60 മില്ലി ലിറ്റര്‍ മരുന്നാണുള്ളത്. ഒരു തവണ 5-6 മില്ലി കഴിച്ചാല്‍ 10-12 ഡോസാകുന്പോള്‍ രോഗി മരിക്കാന്‍ ഇടയുണ്ടെന്ന് ഹിമാചല്‍ പ്രദേശ് ഡ്രഗ് കണ്‍ട്രോളര്‍ അറിയിച്ചതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ടു ചെയ്തു.

മദ്യപാനം അത്ര നല്ല ശീലമല്ല. പക്ഷേ, മലയാളിക്ക് മദ്യമില്ലാതെ ജീവിതവുമില്ല. ഇത് രണ്ടും കൂടി എങ്ങനെ ശരിയാവും? എങ്കിൽ അങ്ങനെയൊരു ശരിപ്പെടുത്തലാണ് പുതിയ ഒരു പഠനത്തിലൂടെ തെളിയുന്നത്. ദിനേന മദ്യപിച്ചാൽ 90 വയസ്സ് വരെ ജീവിക്കാമെന്നാണ് പുതിയ പഠനം. പക്ഷേ, മദ്യപിക്കുന്നതിന് ചില രീതികളുണ്ട്.

ഒരു നിശ്ചിത അളവിൽ മദ്യപിക്കുന്നത് 90 വയസ്സു വരെ ആയുസ് നൽകുമെന്നാണ് പഠനം സൂചിപ്പിക്കുന്നത്. ഹോളണ്ടിലെ ഒരു മെഡിക്കൽ സർവകലാശാലയിലെ ചില ഗവേഷകരാണ് ഈ പഠനത്തിനു പിന്നിൽ. 1916നും 17നും ഇടയിൽ ജനിച്ച 5000 സ്ത്രീപുരുഷന്മാരെയാണ് ഇവർ നിരീക്ഷിച്ചത്. അവർക്ക് 60 വയസ് ഉണ്ടായിരുന്ന 1986ലെ മദ്യപാന രീതിയെപ്പറ്റിയാണ് ഗവേഷകർ ആദ്യം നിരീക്ഷിച്ചത്. തുടർന്ന് 90ആം വയസ്സു വരെ നിരീക്ഷണം തുടർന്നു.

നിരീക്ഷണത്തിനൊടുവിൽ പ്രസിദ്ധീകരിച്ച പഠനം സൂചിപ്പിക്കുന്നത് 90 വയസ്സു വരെ എത്തിയ 34 ശതമാനം സ്ത്രീകളും 16 ശതമാനം പുരുഷന്മാരും ദിവസവും അഞ്ച് മുതൽ 15 ഗ്രാം വരെ മദ്യം കഴിക്കുമായിരുന്നു എന്നാണ്. അതായത് ദിവസവും ഈ അളവിൽ മദ്യം കഴിച്ചാൽ 90 വയസ്സു വരെ ജീവിക്കാനുള്ള സാധ്യത കൂടുമെന്ന് പഠനത്തിൽ പറയുന്നു. എന്നാൽ, അളവിൽ കൂടുതൽ മദ്യം കഴിക്കുന്നത് മരണം നേരത്തെയാക്കുമെന്നും പഠനത്തിൽ സൂചിപ്പിക്കുന്നു.

ഇത് ഹോർമെസിസ് എന്ന പ്രതിഭാസമാവാം എന്നാണ് ഗവേഷകർ പറയുന്നത്. അതായത്, ചെറിയ അളവിലാകുമ്പോൾ ഗുണം ഉണ്ടാവുകയും അളവ് കൂടിയാൽ വിഷം ആവുകയും ചെയ്യുന്ന പ്രതിഭാസം. അതിനപ്പുറം ഇതിനൊരു വിശദീകരണം നൽകാൻ അവർക്ക് സാധിക്കുന്നില്ല. ജീവിച്ചിരുന്നാലും ആരോഗ്യം നന്നാവുമെന്ന ഉറപ്പ് അവർ നൽകുന്നുമില്ല.

കൃഷ്ണപ്രസാദ്‌.ആർ

ഇംഗ്ലണ്ടിലെ മറ്റുനഗരങ്ങളെയപേക്ഷിച്ച് ലണ്ടനിൽ വിദേശികൾ കൂടുതൽ എത്തുന്നതിനാൽ വീട്ടിൽ വന്നുള്ള ചികിത്സ പരീക്ഷണാടിസ്ഥാനത്തിൽ ലണ്ടനിലാകും നിലവിൽ വരുക. പുതിയ തീരുമാനത്തെ ഇരുകൈയും നീട്ടിയാണ് ആരോഗ്യവിഭാഗം സ്വീകരിച്ചിരിക്കുന്നത്. ആംബുലൻസ് ദൗർലഭ്യം കുറക്കാൻ ഈ ഉദ്യമം സഹായിക്കുമെന്നതാണ് ഏറ്റവും വലിയ ആശ്വാസം . നിലവിൽ ഒരു രോഗിയുമായി എത്തുന്ന ആംബുലൻസ് പൂർണമായും അണുവിമുക്തമാക്കാതെ മറ്റാവശ്യങ്ങൾക്കുപയോഗിക്കാൻ സാധിക്കില്ല, എന്നാൽ വീടുകളിൽ പോയി ചികിത്സനൽകിയാൽ ഈ പ്രശ്നം പൂർണമായും പരിഹരിക്കാൻ സാധിക്കും. നിലവിൽ ജീവനക്കാരുടെ ദൗർലഭ്യം മാത്രമാണ് എൻ.എച്ച് .എസ് നേരിടുന്ന വെല്ലുവിളി. ആ കടമ്പകൂടി മറികടക്കാൻസാധിച്ചാൽ പദ്ധതി വ്യാപിപ്പിക്കാൻ സാധിക്കുമെന്ന ഉറപ്പിലാണ് അധികാരികൾ.

എൻ.എച്ച്.എസ്സിന്റെ പുതിയപദ്ധതി പ്രകാരം രോഗി വൈദ്യസഹായം തേടി പോകേണ്ടതില്ല . മറിച്ച് വൈദ്യസഹായം രോഗിയെത്തേടിയെത്തുമെന്നും ഇതുവഴി വൈറസ് വ്യാപിക്കുന്നത് തടയാൻ സാധിക്കുമെന്നും എൻ.എച്ച്. എസ് സ്ട്രാറ്റജിക് ഇൻസിഡന്റ് മേധാവി പ്രൊഫസർ കീത്ത് വില്ലെറ്റ് പറഞ്ഞു. രോഗം ഉണ്ടെന്ന് തോന്നി കഴിഞ്ഞാൽ ആദ്യംതന്നെ എൻ.എച്ച്. എസ് 111ഇൽ വിളിക്കുകയും അവരുടെ നിർദ്ദേശപ്രകാരം പ്രവർത്തിക്കുകയുമാണ് എല്ലാവരും ചെയേണ്ടതെന്നും,അടിസ്ഥാന വൃത്തിയും ശുദ്ധിയുമാണ് പ്രധാനമായും ആവശ്യമെന്നും അദ്ദേഹംകൂട്ടിച്ചേർത്തു.

 

സ്വന്തം ലേഖകൻ

സ്റ്റാൻഫോർഡ്: ആഫ്രിക്കൻ ടർക്കോയ്സ് കില്ലിഫിഷിന് വളർച്ച താത്കാലികമായി നിർത്തിവെക്കാനുള്ള കഴിവുണ്ടെന്ന് ഗവേഷകർ. ടർക്കോയ്‌സ് കില്ലിഫിഷിന് അതിന്റെ ശരാശരി ആയുസ്സിനേക്കാൾ കൂടുതൽ കാലം അതിന്റെ വളർച്ച നിർത്തിവയ്ക്കാൻ കഴിയും. കില്ലിഫിഷ് ഉൾപ്പെടെയുള്ള ചില ജീവികൾക്ക് സ്വയം ഭ്രൂണമായി സസ്പെൻഡ് ആനിമേഷനിലേക്ക് പ്രവേശിക്കാൻ കഴിയും – ഇത് ഡയപോസ് എന്നറിയപ്പെടുന്നു. പരിസ്ഥിതിയിലെ കാലാനുസൃതമായ മാറ്റങ്ങൾ മൂലമാണ് ഈ ജീവികളിൽ ഡയപോസ് ഉണ്ടാകുന്നത്. കില്ലിഫിഷിന്റെ കാര്യത്തിൽ ഭ്രൂണാവസ്ഥയിൽ ആയിരിക്കുമ്പോൾ തന്നെ വളർച്ച മാസങ്ങളോ വർഷങ്ങളോ ആയി നിർത്തിവെക്കാൻ കഴിയും. ഈ സവിശേഷത വരൾച്ചയുമായി ബന്ധപ്പെട്ടിരിക്കാൻ സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഡയാപോസിന്റെ സംവിധാനം നേരിട്ട് വരൾച്ച മൂലമാണെന്ന് ഞങ്ങൾ കരുതുന്നില്ല,” സ്റ്റാൻഫോർഡ് സർവകലാശാലയിലെ ഗവേഷക ആൻ ബ്രൂനെറ്റ് പറഞ്ഞു.

 

“സസ്പെൻഡഡ് ലൈഫിന്റെ ” കൗതുകകരമായ അവസ്ഥയാണ് ഡയാപോസ്. സങ്കീർണ്ണമായ ഒരു ജീവിയെ ദീർഘകാലത്തേക്ക് ഇതിലൂടെ സംരക്ഷിക്കാൻ കഴിയും ”ബ്രൂനെറ്റ് പറഞ്ഞു. ഡയാപോസ് പ്രക്രിയയിൽ കോശവളർച്ചയും അവയവങ്ങളുടെ വളർച്ചയും കുറയും. മെറ്റബോളിസവും ബാധിക്കും. സിബിഎക്സ് 7 എന്ന പ്രോട്ടീന്റെ ഉൽ‌പാദനത്തിൽ വർദ്ധനവുണ്ടാകും. ന്യൂക്ലിയസിൽ, ഹിസ്റ്റോണുകൾ എന്നറിയപ്പെടുന്ന പ്രോട്ടീനുകളിൽ പൊതിഞ്ഞാണ് ഡി‌എൻ‌എ ഉള്ളത്. സിബിഎക്സ് 7 പ്രത്യേക ഹിസ്റ്റോണുകളുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു. ഈ ബൈൻഡിംഗ് നിരവധി ജീനുകളുടെ പ്രവർത്തനത്തെ സ്വാധീനിക്കും. അവയിൽ ചിലത് പേശികളുടെ പ്രവർത്തനത്തിലും മെറ്റബോളിസത്തിലും ഉൾപ്പെടുന്നു. ഇതിന്റെ ഫലമായി ഡയപോസിൽ ഉടനീളം പേശികൾ നിലനിൽക്കുന്നു.

ചെറിയ ജീവികളിൽ ഇത് പരീക്ഷിച്ചു – റൗണ്ട് വോറം സി എലഗൻസിൽ അവയുടെ ലാർവകൾക്ക് ഡയപോസിന് വിധേയമാകാൻ കഴിയും. ഒപ്പം ദീർഘായുസ്സ് വർദ്ധിപ്പിക്കുന്നതായും കണ്ടെത്തി. ഈ പഠനം, മനുഷ്യരിൽ എങ്ങനെ വാർദ്ധക്യം തടയാം എന്ന സൂചനകൾ നൽകുന്നു. എന്നാൽ എത്രത്തോളം പ്രയോഗികമാണെന്ന കാര്യം സംശയമാണെന്ന് ആൻ പറഞ്ഞു. പുതിയ പഠനം മനുഷ്യന്റെ വാർദ്ധക്യത്തെ മന്ദഗതിയിലാക്കാനോ തടയാനോ ഉള്ള വഴികൾ നൽകുമെന്ന കാര്യം വ്യക്തമല്ലെന്ന് ഗ്ലാസ്‌ഗോ സർവകലാശാലയിലെ ബയോളജിക്കൽ ഏജിംഗിലെ വിദഗ്ദ്ധനായ പ്രൊഫ. പോൾ ഷിയൽസ് പറഞ്ഞു.

ഓർമശക്‌തി കൂട്ടാനും മാനസിക ഉണർവു നൽകാനും തൈരിനു കഴിയും തൈരിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡിനു തലച്ചോറിനെ ഉത്തേജിപ്പിക്കാൻ സാധിക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. തൈരിന്റെ ഉപയോഗത്തെ സംബന്ധിച്ച് മൂന്നു കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് ആയുർവേദം നിഷ്‍കർഷിക്കുന്നു.

1. തൈര് ചൂടാക്കി ഉപയോഗിക്കരുത്

തൈര് ചൂടാകുമ്പോൾ ഘടന മാറുകയും ശരീരത്തിനു ദോഷം ചെയ്യുമെന്നുമാണ് വിദഗ്ധർ പറയുന്നത്. വ്രണ‌ം, ശ്വാസംമുട്ട്, നീർക്കെട്ട് എന്നിവയുണ്ടാകാനും സാധ്യതയുണ്ട്.

2. രാത്രിയിൽ പാടില്ല

തൈര് രാത്രി ഉപയോഗിക്കാതിരിക്കുകയാണ് ഉത്തമം.

3. തൈരിനൊപ്പം ഇതിൽ ഏതെങ്കിലും വേണം

ചെറുപയറിന്റെ ചാറോ പഞ്ചസാരയോ ചേർത്തു വേണം തൈര് കഴിക്കാൻ. ദോഷങ്ങൾ പരമാവധി കുറയ്ക്കാനും ഗുണഫലങ്ങൾ നന്നായി കിട്ടാനും നല്ലത്.

തൈര് കറിയുടെ പാചകക്കുറിപ്പ്

1. ചെറു പുളിയുള്ള തൈര് – 1 കപ്പ്
2. ഉള്ളി – 10 എണ്ണം (അരിഞ്ഞത്)
3. പഞ്ചസാര – 1 സ്പൂൺ
4. ചെറു ജീരകം – 1 സ്പൂൺ
5. മാതള അല്ലി – കാൽ കപ്പ്
6, വേപ്പില – 4 തണ്ട്
7. ഉപ്പ്, വെളിച്ചെണ്ണ – ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം:

തൈരിൽ പഞ്ചസാര, ഉപ്പ് എന്നിവ യോജിപ്പിക്കുക. ഒരു പാനിൽ എണ്ണയൊഴിച്ച് ചെറു ജീരകം പൊട്ടിച്ചതിനു ശേഷം വേപ്പിലയും ഉള്ളിയും നല്ലവണ്ണം മൂപ്പിച്ച് കൂട്ടിലൊഴിച്ച് ഇളക്കി ചേർക്കുക. മീതെ മാതളം ഇട്ട് അലങ്കരിക്കുക.

Note : തൈരിന് പുളി കൂടിപ്പോയാൽ അതിൽ കുറച്ചു വെള്ളം ചേർത്ത് അനക്കാതെ അരമണിക്കൂർ വയ്ക്കുക. പിന്നീട് കനം കുറഞ്ഞ തുണിയിലൂടെ അരിച്ചെടുത്താൽ പുളിയില്ലാത്ത കട്ടത്തൈരു ലഭിക്കും.

 

സൂറത്ത്: ഗുജറാത്ത് സൂറത്തിലെ മുൻസിപ്പൽ കോർപ്പറേഷനിൽ യുവതികളെ നഗ്നരാക്കി ഗർഭപരിശോധന നടത്തിയത് വിവാദമായി. വനിതാ ട്രെയിനി ക്ലർക്കുകളെ നഗ്നരാക്കി ഗർഭപരിശോധന നടത്തിയെന്നാണ് ആരോപണം.

ആശുപത്രിയിലെ ഗെെനക്കോളജി വാർഡിൽ പത്തോളം യുവതികളെ ഒന്നിച്ചു നഗ്നരാക്കി നിർത്തി പരിശോധന നടത്തുകയായിരുന്നു. വനിതാ ട്രെയിനികൾ തന്നെയാണ് ഇതിനെതിരെ രംഗത്തെത്തിയത്. പരിശോധന നടത്തിയ രീതി ശരിയായില്ലെന്ന് യുവതികൾ ആരോപിച്ചു. സംഭവം വിവാദമായതിനെ തുടർന്ന് അന്വേഷണം നടത്താൽ സൂറത്ത് മുൻസിപ്പൽ കമ്മിഷണർ ഉത്തരവിട്ടു.

സൂററ്റ് മുനിസിപ്പൽ ഇൻസ്റ്റി‌റ്റ‌്യൂട്ടിൽ ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് ആശുപത്രിയിൽ ഫെബ്രുവരി 20 നാണ് ആരോപണത്തിന് ഇടയാക്കിയ സംഭവം നടക്കുന്നത്. അവിവാഹിതരായ സ്ത്രീകളെപ്പോലും നഗ്നരാക്കി ഗർഭ പരിശോധന നടത്തിയെന്നാണ് ആരോപണം. പത്തോളം യുവതികളെ ഒന്നിച്ചുനിർത്തി പരിശോധിച്ചതിനെതിരെയും യുവതികൾ രംഗത്തെത്തി. പരിശോധനയ്‌ക്ക് തങ്ങൾ എതിരല്ലെന്നും എല്ലാവരെയും ഒന്നിച്ചു നഗ്നരാക്കി നിർത്തി പരിശോധിച്ചത് ശരിയായില്ലെന്നും യുവതികൾ ആരോപിച്ചു.

മൂന്നു വർഷത്തെ പരിശീലന കാലയളവ് പൂർത്തിയായപ്പോൾ എല്ലാ ട്രെയിനി ജീവനക്കാരും അവരുടെ ശാരീരിക ക്ഷമത തെളിയിക്കാൻ ശാരീരിക പരിശോധന നടത്തേണ്ടതുണ്ടെന്ന് അധികൃതർ പറഞ്ഞു. ഗെെനക്കോളജി വിഭാഗത്തിലെ ഡോക്‌ടർമാരുടെ പെരുമാറ്റത്തിനെതിരെയും യുവതികൾ ആരോപണമുന്നയിച്ചിട്ടുണ്ട്.

എസ്എംസി എംപ്ലോയീസ് യൂണിയൻ വ്യാഴാഴ്ച കമ്മിഷണർക്ക് നൽകിയ പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് ബഞ്ചനിധി മൂന്നംഗ സമിതിയെ രൂപീകരിച്ചു. സമിതിയോടു 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവിട്ടിട്ടുണ്ട്.

ഗുജറാത്തിലെ വനിതാ കോളജിൽ ആർത്തവമുണ്ടോയെന്നറിയാൻ വിദ്യാര്‍ഥികളെ നഗ്നരാക്കി പരിശോധന നടത്തിയെന്ന വിവാദത്തിനു പിന്നാലെയാണ് ഇപ്പോഴത്തെ ആരോപണവും.

കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ജപ്പാനിലെ യോക്കോഹാമ തീരത്ത് ക്വാറന്റൈന്‍ ചെയ്തിരുന്ന കപ്പലില്‍ രണ്ട് വൈറസ് ബാധിതര്‍ മരിച്ചു. ഡയമണ്ട് പ്രിന്‍സസ് ആഡംബര ക്രൂയിസ് ഷിപ്പില്‍ 542 യാത്രക്കാരാണുണ്ടായിരുന്നത്. ഇതിലുള്ളവരെ കഴിഞ്ഞ ദിവസം ഒഴിപ്പിച്ചുതുടങ്ങിയിരുന്നു. അതേസമയം ചൈനീസ് മെയിന്‍ലാന്‍ഡില്‍ 394 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ചൈനയില്‍ മൊത്തം കൊറോണബാധിതരുടെ എണ്ണം 74500 കടന്നു. ചൈനയിൽ മരണസംഖ്യ കഴിഞ്ഞ ദിവസം 2000 കടന്നിരുന്നു.

ഇന്ത്യയില്‍ എട്ട് ചൈനീസ് പൗരന്മാര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ രണ്ട് ഷിപ്പ് ക്രൂ അംഗങ്ങള്‍ ഉള്‍പ്പെടുന്നു. ഷിംലയില്‍ ആറ് പേര്‍ നിരീക്ഷണത്തിലാണ്. ഇവര്‍ ചൈനീസ് പൗരന്മാരാണ്. അതേസമയം ഇവര്‍ വുഹാനില്‍ പോയിട്ടില്ല. ഇറാനില്‍ കൊറോണ പോസിറ്റീവ് ആയ രണ്ട് പേര്‍ മരിച്ചു. കൊറോണ വൈറസ് ലോകസമ്പദ് വ്യവസ്ഥയെ സാരമായി ബാധിക്കുമെന്ന് ഐഎംഎഫ് വിലയിരുത്തി.

നൊവേല്‍ കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനിലെ ഹോസ്പിറ്റല്‍ ഡയറക്ടര്‍ കൊറോണ മൂലം മരിച്ചു. ചൈനയില്‍ ഇതുവരെ ആറ് ആരോഗ്യപ്രവര്‍ത്തകര്‍ കൊറോണ ബാധിച്ച് മരിച്ചു. വുഹാനിലെ വുച്ചാങ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ആയ ലിയു സിമിങ് ആണ് മരിച്ചത്. ലിയുവിന്റെ മരണം സംബന്ധിച്ച വാര്‍ത്ത ചൈനീസ് മാധ്യമങ്ങളും ബ്ലോഗുകളും പുറത്തുവിട്ടിരുന്നെങ്കിലും പിന്നീട് ഇത് ഡിലീറ്റ് ചെയ്ത്, ലിയുവിനെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ് എന്നാണ് റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് 19 എന്നറിയപ്പെടുന്ന കൊറോണ വൈറസ്  മരണം ചൈനയില്‍ 1868 ആയി. 98 പേര്‍ കൂടി മരിച്ചതോടെയാണിത് എന്ന് നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ അറിയിച്ചു. രാജ്യത്താകെ 72500നടുത്ത് പേര്‍ക്ക് വൈറസ് ബാധിച്ചിട്ടുണ്ട്. ഇന്നലെ 1886 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ മാസം ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഇന്നലെയാണ് എന്ന് വാര്‍ത്താ ഏജന്‍സിയായ എ എഫ് പി റിപ്പോര്‍ട്ട് ചെയ്യുന്നു.

കൂടുതല്‍ മരണങ്ങളും വൈറസിന്റെ പ്രഭവമേഖലയായ ഹുബെയ് പ്രവിശ്യയില്‍ തന്നെ. മരണനിരക്ക് കുറയുന്നതായി നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ അവകാശപ്പെട്ടു. 12,000ത്തിലധികം പേരെ ഡിസ്ചാർജ്ജ് ചെയ്തിട്ടുണ്ട്. അതേസമയം സ്ഥിതിഗതികള്‍ അതീവഗൗരവത്തോടെ കൈകാര്യം ചെയ്യണമെന്ന് ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥാനോം ഗെബ്രിയീസസ് ആവശ്യപ്പെട്ടു. ഈ ട്രെൻഡ് എങ്ങനെ വേണമെങ്കിലും മാറാമെന്നും ഡബ്ല്യഎച്ച്ഒ തലവൻ മുന്നറിയിപ്പ് നൽകി.

വുഹാനിലെ ഒഫ്താല്‍മോളജിസ്റ്റ് ലി വെന്‍ലിയാങ് ആണ് ആദ്യം കൊറോണ വൈറസ് സംബന്ധിച്ച് അറിയിച്ചത്. എന്നാല്‍ ഡിസംബറില്‍ ഈ വിവരം ലി വെന്‍ലിയാങ് പുറത്തുവിട്ടപ്പോള്‍ അദ്ദേഹത്തിനെതിരെ പ്രതികാരനടപടികള്‍ സ്വീകരിക്കുകയാണ് അധികൃതര്‍ ചെയ്തത്. ഡോക്ടറുടെ മരണം ചൈനയില്‍ വലിയ തോതില്‍ രോഷമുയര്‍ത്തിയിരുന്നു. വുഹാനിലെ ഡോക്ടര്‍മാര്‍ക്ക് മാസ്‌കുകളുടേയും പ്രൊട്ടക്ടീവ് ബോഡി സ്യൂട്ടുകളുടേയും കുറവുണ്ടായിരുന്നു.

 

തിരുവനന്തപുരം: സംസ്ഥാനത്തെ ആറു ജില്ലകളിൽ ഇന്നു കനത്ത ചൂട് അനുഭവപ്പെടുമെന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാൽ പകൽ താപനിലയിൽ വലിയ വർധനയുണ്ടാകാമെന്നാ ണു മുന്നറിയിപ്പ്. കൂടിയ താപനില രണ്ടു മുതൽ മൂന്നു വരെ ഡിഗ്രി സെൽഷസ് കൂടി 38 ഡിഗ്രിക്കു മുകളിലെത്തുമെന്നാണ് റിപ്പോർട്ട്.

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പുകള്‍:

താപനില ഉയരാനുള്ള സാധ്യത മുന്നറിയിപ്പ്

തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ 2020 ഫെബ്രുവരി 17, 18 തീയതികളിൽ ഉയർന്ന ദിനാന്തരീക്ഷ താപനില (Daily Maximum Temperature) സാധാരണ താപനിലയെക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പൊതുവെ സംസ്ഥാനത്തെ ചൂട് വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ദുരന്ത നിവാരണ അതോറിറ്റി സംസ്ഥാനത്തെ പൊതുജനങ്ങൾക്കായി പുറപ്പെടുവിക്കുന്ന പ്രത്യേക മുൻകരുതൽ നിർദേശങ്ങൾ.*

കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ താപനില മാപിനികളിൽ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഇതുവരെ രേഖപ്പെടുത്തപ്പെട്ട ഉയർന്ന ദിനാന്തരീക്ഷ താപനിലകൾ സർവകാല റെക്കോർഡുകൾ ഭേദിക്കുന്നതിൻറെ പശ്ചാത്തലത്തിലും ഉയർന്ന ദിനാന്തരീക്ഷ താപനില വിവിധയിടങ്ങളിൽ 37 ഡിഗ്രി സെൽഷ്യസിനെക്കാൾ ഉയരുന്ന സാഹചര്യമുള്ളതിനാലും ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളെ നേരിടുന്നതിനായുള്ള ജാഗ്രത പുലർത്താൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിക്കുന്നു. കടലോര സംസ്ഥാനമായതിനാൽ ഉയർന്ന അന്തരീക്ഷ ആർദ്രതയും (Humidity) താപസൂചിക (Heat Index) ഉയർത്തുന്ന ഘടകമാണ്. *സൂര്യതാപം, സൂര്യാഘാതം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെ പ്രതിരോധിക്കാൻ വേണ്ടി താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ് *

-ധാരാളമായി വെള്ളം കുടിക്കുകയും എപ്പോഴും ഒരു ചെറിയ കുപ്പിയിൽ വെള്ളം കയ്യിൽ കരുതുകയും ചെയ്യേണ്ടതാണ്. അത് വഴി നിർജ്ജലീകരണം ഒഴിവാക്കാൻ സാധിക്കും.

-നിർജ്ജലീകരണം വർധിപ്പിക്കാൻ ശേഷിയുള്ള മദ്യം പോലെയുള്ള പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുക.

-അയഞ്ഞ, ലൈറ്റ് കളര്‍, കട്ടി കുറഞ്ഞ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.

-വിദ്യാര്‍ത്ഥികളുടെ പരീക്ഷാക്കാലമായതിനാല്‍ സ്കൂള്‍ അധിക‍ൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. ക്ലാസ് മുറികളിൽ വായുസഞ്ചാരം ഉറപ്പാക്കാനും കുട്ടികൾക്ക് സ്കൂളിലും പരീക്ഷ ഹാളിലും ശുദ്ധജല ലഭ്യത ഉറപ്പാക്കാനും നിർബന്ധമായും ശ്രദ്ധിക്കണം.

– അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത്‌ അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

-പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേകശ്രദ്ധ പുലർത്തേണ്ടതാണ്.

-പകൽ സമയങ്ങളിൽ പുറത്തിറങ്ങുന്നവർ തൊപ്പിയോ കുടയോ ഉപയോഗിക്കാൻ ശ്രദ്ധിക്കണം.

-നിർമാണ തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ, ട്രാഫിക് പോലീസുകാർ, മാധ്യമ റിപ്പോർട്ടർമാർ, മോട്ടോർ വാഹന വകുപ്പിലെ വാഹന പരിശോധന വിഭാഗം, PWD ഉദ്യോഗസ്ഥർ, ഓൺലൈൻ ഭക്ഷണ വിതരണക്കാർ, ഇരുചക്ര വാഹന യാത്രക്കാർ, കർഷകർ, കർഷക തൊഴിലാളികൾ തുടങ്ങിയ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന തൊഴിലുകളിൽ ഏർപ്പെടുന്നവർ പകൽ സമയങ്ങളിൽ തൊഴിലിൽ ഏർപ്പെടുമ്പോൾ ആവശ്യമായ വിശ്രമം എടുക്കാൻ ശ്രദ്ധിക്കുകയും ധാരാളമായി വെള്ളം കുടിക്കുകയും ചെയ്യേണ്ടതാണ്.

– ചൂട് കൂടിയ സമയങ്ങളിൽ കൂടുതൽ നേരം സൂര്യ രശ്മികളുമായി സമ്പർക്കത്തിലേർപ്പെടുന്നത് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കാം. പകൽ 11 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിൽ നേരിട്ട് സൂര്യരശ്മികൾ ശരീരത്തിൽ ഏൽക്കാതെയിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

-സംസ്ഥാനത്തെ തൊഴിൽ സമയം പുനഃക്രമീകരിച്ചു കൊണ്ട്‌ ലേബർ കമ്മീഷ്ണർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. അവ പാലിക്കുവാൻ തൊഴിൽ ദാതാക്കൾ സന്നദ്ധരാവേണ്ടതാണ്.

-പുറം തൊഴിലുകളിൽ ഏർപ്പെടുന്ന ഉദ്യോഗസ്ഥർക്കും യാത്രക്കാർക്കും കുടിവെള്ളം ലഭ്യമാക്കുന്ന രീതിയിയിലുള്ള മാതൃകപരമായ ജനകീയ പ്രവർത്തനങ്ങൾ യുവജന, സാംസ്‌കാരിക, സാമൂഹിക സംഘടനകൾക്കും കൂട്ടായ്മകൾക്കും ഏറ്റെടുക്കാവുന്നതാണ്.

-നല്ല പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കാനും ധാരാളമായി പഴങ്ങൾ കഴിക്കാനും നിർദേശിക്കുന്നു.

-നിർജ്ജലീകരണം തടയാൻ ORS ലായനി പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്.

-വളർത്തു മൃഗങ്ങൾക്ക് തണൽ ഉറപ്പു വരുത്താനും പക്ഷികൾക്കും മൃഗങ്ങൾക്കും വെള്ളം ലഭ്യമാക്കാനും ശ്രദ്ധിക്കേണ്ടതാണ്.

-ചൂട് മൂലമുള്ള തളർച്ചയോ മറ്റ് ആരോഗ്യ പ്രശ്നങ്ങളോ ശ്രദ്ധയിൽ പെട്ടാൽ പെട്ടെന്ന് തന്നെ പ്രഥമ ശുശ്രൂഷ നൽകാനും വൈദ്യ സഹായം എത്തിക്കാനും ശ്രദ്ധിക്കേണ്ടതാണ്.

ചൂട് മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ പ്രതിരോധിക്കുന്നതിനായുള്ള മുൻകരുതൽ നിർദേശങ്ങൾ കാഴ്ച പരിമിതർക്കായി ബ്രെയിൽ മെറ്റീരിയലുകളിൽ പ്രത്യേകം തയ്യാറാക്കിയിട്ടുണ്ട്. ആവശ്യക്കാർക്ക് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുമായി ബന്ധപ്പെടാവുന്നതാണ്. ശബ്ദ സന്ദേശത്തിനായി sdma.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

*കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പുള്ള ജില്ലകളിൽ മാത്രമല്ല, ചൂട് വർധിക്കുന്ന മുഴുവൻ ജില്ലകളിലും സുരക്ഷാ നിർദേശങ്ങൾ പാലിക്കാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അഭ്യർത്ഥിക്കുന്നു.*

*KSDMA-ദുരന്തനിവാരണ അതോറിറ്റി-IMD*

പുറപ്പെടുവിച്ച സമയം: 1 pm 17-02-2020

ഡോക്ടർ എ. സി. രാജീവ്‌ കുമാർ

“വിഘ്നഭൂതാ യദാ രോഗ: പ്രാദുർഭൂതാ ശാരീരിണാം
സമേതാ പുണ്യകർമണ: പാർശ്വ ഹിമവത: ശുഭേ ”

വേദകാല പാരമ്പര്യം അവകാശപ്പെടുന്ന ആയുർവേദ ആരോഗ്യരക്ഷാ ശാസ്ത്രത്തിന്റെ ഉത്ഭവം സംബന്ധിച്ചുള്ള ചരിത്രം പലവിധത്തിൽ ഉണ്ട്. ആയുരാരോഗ്യത്തിനായി മനുഷ്യൻ അനുവർത്തിച്ചു പോന്ന ആചാരങ്ങൾ അനുഷ്ടിക്കാൻ ആവാത്ത തരത്തിൽ രോഗങ്ങൾ ഉണ്ടായപ്പോൾ ആചാര്യന്മാർ ഹിമാലയ സാനുക്കളിൽ കൂടി വിചിന്തനം ചെയ്തു രൂപം നൽകിയ ശാസ്ത്രം ആണ് ആയുർവ്വേദം എന്നതാണ് ഒരു ചരിത്രം.

ചികിത്സയെപ്പറ്റി ആയുർവേദ ചിന്തകന്മാർക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. ഒരു രോഗത്തിന് ചെയ്യുന്ന പ്രതിവിധികൾ മറ്റൊരു രോഗത്തിന് ഇടയാക്കുന്നതായിരിക്കരുത്.
“പ്രയോഗ ശമയേത് വ്യാധിം യോ അന്യം അന്യം ഉദീരയേത് ന അസൗ വിശുദ്ധ :, ശുദ്ധസ്തു ശമയേത് യോ ന കൊപയേത് ” മറ്റൊരു രോഗത്തിനിടയാക്കുന്ന ചികിത്സ ശുദ്ധ ചികിത്സ അല്ല. ശുദ്ധ ചികിത്സ മറ്റൊരു രോഗത്തിന് ഇടയാക്കുന്നതല്ല. ആയിരമായിരം നൂറ്റാണ്ടുകളിലൂടെ അനുദിനം അനുഭവിച്ചറിഞ്ഞ നൂറു കണക്കിന് ഔഷധ, ആഹാര, ചികിത്സാ പ്രയോഗങ്ങളിലൂടെ ആണ് ആയുർവ്വേദം ഇന്നും നിലനിൽക്കുന്നത്.

ശാസ്ത്ര സാങ്കേതിക പുരോഗതിയുടെ പിൻബലത്തിൽ വളർച്ച പ്രാപിച്ച ആധുനിക ചികിത്സയിൽ ഇത്തരം ഒരു ആശയം മുമ്പോട്ട് വെക്കാൻ ആവുമോ? ആന്റിബയോട്ടിക്കിനൊപ്പം വിറ്റാമിൻ, വേദനയും നീർക്കെട്ടിനുമുള്ള മരുന്നിനൊപ്പം അന്റാസിഡുകൾ, ഇത്ര കാലവും നൽകിയ റാണിടൈഡിൻ പോലുള്ളവ കാൻസർ കാരണമായവയാണെന്ന കണ്ടെത്തൽ മൂലം നിരോധിക്കപ്പെടുന്നു. കൊളെസ്റ്ററോൾ എന്ന വിചിത്ര ഭീകരത അകറ്റാനുള്ള സ്റ്റാറ്റിന്റെ ഉപയോഗം അങ്ങനെ പലതും മാറ്റി മാറ്റി പറയുന്നു. ഈ മാറ്റം ശാസ്ത്രം എന്ന ചിന്തക്ക് പോലും നിരക്കുന്നതാണോ?

കാലം തെളിയിച്ച, ആയിരമായിരം വർഷങ്ങളിലൂടെ ജനങ്ങൾ വിശ്വാസം അർപ്പിച്ച ആരോഗ്യരക്ഷാ ശാസ്ത്രം ആണ് ആയുർവ്വേദം. പ്രകൃതി ദത്തമായ ഔഷധങ്ങളും ആഹാരവിഹാരങ്ങളുമാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. ജീവിതശൈലിക്ക് രോഗ ഉത്പാദനത്തിലും, രോഗ നിർഹരണത്തിലും ഉള്ള പങ്ക് എത്രയോ വലുതെന്നറിഞ്ഞ പ്രകൃതിയുടെ ആരോഗ്യപരിപാലനം, ആയുർവേദത്തിന്റെ ശക്തിയായി നിലനിൽക്കുന്നു. കാലം തെളിയിച്ച പ്രകൃതിയുടെ ആരോഗ്യരക്ഷ അതാണ് ആയുർവ്വേദം.

ഡോക്ടർ എ. സി. രാജീവ്‌ കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ്‌ കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്.   മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് .   ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.

രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154

 

RECENT POSTS
Copyright © . All rights reserved