ഡല്‍ഹിയിലെ അരവിന്ദ് കെജരിവാള്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കേന്ദ്ര സര്‍ക്കാരും ബി.ജെ.പിയും ലഫ്: ഗവര്‍ണരെ കരുവാക്കി നടത്തുന്ന അട്ടിമറി ശ്രമങ്ങള്‍ക്കെതിരെയും, ജനക്ഷേമത്തിനായി ഡല്‍ഹി സര്‍ക്കാര്‍ നിര്‍മ്മിച്ച നിയമങ്ങളും, ബില്ലുകളും പ്രതികാരബുദ്ധിയോടെ തടഞ്ഞുവെക്കപ്പെടുന്ന ദുഷ്ടലാക്കിനെതിരെയും, അത്യധികം ഹീനമായ ജനാധിപത്യവിരുദ്ധതക്കെതിരെയും,ഐ എ എസുകാരുടെ സമരം ലഫ്: ഗവര്‍ണറുടെ പിന്തുണയോടുകൂടി ആണ് എന്നും അതുവഴി ജനങ്ങള്‍ക്കുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ തടയപ്പെട്ടു എന്നും എല്ലാവര്‍ക്കും ബോധ്യപ്പെട്ടിരിക്കുന്നു.
സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഡല്‍ഹി മുഖ്യമന്ത്രിഅരവിന്ദ് കെജരിവാള്‍ നേതൃത്വം കൊടുത്ത് നടത്തി വരുന്ന ധര്‍മ്മസമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ആം ആദ്മി പാര്‍ട്ടി സംസ്ഥാന സമിതി തിങ്കളാഴ്ച്ച, ജൂണ്‍ 18ന് രാജ്ഭവന്‍ മാര്‍ച്ച് നടത്തുന്നു. രാവിലെ 11 മണിക്ക് തിരുവനന്തപുരം മ്യൂസിയം സ്‌ക്വയറില്‍ നിന്നും ആരംഭിക്കുന്ന മാര്‍ച്ചാണ് രാജ്ഭവനില്‍ എത്തിച്ചേരുന്നത്. പ്രസ്തുത മാര്‍ച്ചില്‍ ആം ആദ്മി പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളും കൂടാതെ മറ്റു സാംസ്‌കാരിക നേതാക്കളും പങ്കെടുക്കുന്നു.
ഡല്‍ഹിയിലെ അരവിന്ദ് കെജരിവാള്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കേന്ദ്ര സര്‍ക്കാരും ബി.ജെ.പിയും ലഫ്: ഗവര്‍ണറെ കരുവാക്കി നടത്തുന്ന അട്ടിമറി ശ്രമങ്ങള്‍ക്കെതിരെയും, ജനക്ഷേമത്തിനായി ഡല്‍ഹി സര്‍ക്കാര്‍ നിര്‍മ്മിച്ച നിയമങ്ങളും, ബില്ലുകളും പ്രതികാരബുദ്ധിയോടെ തടഞ്ഞുവെക്കപ്പെടുന്ന ദുഷ്ടലാക്കിനെതിരെയും, അത്യധികം ഹീനമായ ജനാധിപത്യവിരുദ്ധതക്കെതിരെയും,ഐഎ എസുകാരുടെ സമരം ലഫ്: ഗവര്‍ണരെ പിന്തുണയോടുകൂടി ആണ് എന്നും അതുവഴി ജനങ്ങള്‍ക്കുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ തടയപ്പെട്ടു എന്നും എല്ലാവര്‍ക്കും ബോധ്യപ്പെട്ടിരിക്കുന്നു.
സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഡല്‍ഹി മുഖ്യമന്ത്രിഅരവിന്ദ് കെജരിവാള്‍ നേതൃത്വം കൊടുത്ത് നടത്തി വരുന്ന ധര്‍മ്മസമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ആം ആദ്മി പാര്‍ട്ടി എറണാകുളത്ത് ഗാന്ധി സക്വയറില്‍ നിന്ന് മേനകയിലേക്ക് പ്രകടനം നടത്തി. സമാപന യോഗം ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ ശ്രീ. സി.ആര്‍. നീലകണ്ഠന്‍ ഉല്‍ഘാടനം ചെയ്തു, എറണാകുളം പാര്‍ലിമെന്റ് മണ്ടലം നിരീക്ഷകന്‍ ഷക്കീര്‍ അലി, ജോണ്‍ ജേക്കബ്, വിനോദ് കുമാര്‍ ടി.ആര്‍, വിന്‍സന്റ് ജോണ്‍ എന്നിവര്‍ സംസാരിച്ചു.
പ്രണവ് രാജ്
ന്യൂഡല്‍ഹി : കേജരിവാളിനെ തല്ലാന്‍ എടുത്ത വടികൊണ്ട് സ്വയം അടി വാങ്ങി മോദി വീണ്ടും പരിഹാസ്സനായി . മോദിക്കെതിരെ പ്രതിക്ഷേധവുമായി ആം ആദ്മി പാര്‍ട്ടി നാളെ പ്രധാനമന്ത്രിയുടെ വീട്ടിലേയ്ക്ക് കൂറ്റന്‍ റാലിയും നടത്തുന്നു . ബിജെപിയെയും കോണ്‍ഗ്രസ്സിനെയും ഒരേപോലെ കുടുക്കി കെജരിവാള്‍ . കേജരിവാളിനെ തളയ്ക്കാന്‍ കഴിയാതെ മോദിയും കോണ്‍ഗ്രസ്സും കുഴങ്ങുന്നു . ആം ആദ്മി പാര്‍ട്ടിക്ക് പിന്തുണയുമായി നിരവധി പ്രമുഖര്‍ രംഗത്ത്.
ദില്ലി വിഷയത്തില്‍ ബി ജെ പി കടുത്ത പ്രതിസന്ധിയിലേയ്ക്ക് നീങ്ങുന്നു . രാജ്യത്തെ പ്രതിപക്ഷം ഒന്നടങ്കം ആം ആദ്മിക്കൊപ്പം നിന്നിട്ടും ബി ജെ പിക്ക് പിന്തുണ നല്‍കി കോൺഗ്രസ്സ് സ്വയം അപഹാസ്യരായി. ഡൽഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കെതിരെയും മോദിക്കെതിരെയും മണ്ടിഹൌസ് മെട്രോ സ്റ്റേഷനില്‍ നിന്നും നാളെ 4 മണിക്ക് പ്രധിക്ഷേധ മാര്‍ച്ച് തുടങ്ങും . ആം ആദ്മി പാര്‍ട്ടിയുടെ പ്രക്ഷോപങ്ങളില്‍ വച്ച് ഏറ്റവും വലിയ പ്രക്ഷോപത്തിനായിരിക്കും നാളെ ഡെല്‍ഹി സാക്ഷ്യം വഹിക്കുക . ജനലക്ഷങ്ങളായിരിക്കും നാളെ മോദിക്കെതിരെ ഒന്നിക്കുക.
ലഫ്റ്റനന്റ് ഗവര്‍ണറെ ഉപയോഗിച്ച് ഡെല്‍ഹി ഗവണ്മെന്റിനെ ഇല്ലാതാക്കാം എന്ന മോഡിയുടെ കുരുട്ടുബുദ്ധിയെ ചരിത്രപരമായ മണ്ടത്തരം എന്നാണ് വിശേഷിപ്പിക്കണ്ടത്. ലോക്‌സഭ തെരെഞ്ഞെടുപ്പ് വിളിപ്പാടകലെ നില്‍ക്കവെ , ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറുടെ നടപടി കേന്ദ്ര സര്‍ക്കാറിനെയും ബി.ജെ.പിയെയും ഒരേപോലെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണിപ്പോള്‍.
വീട്ടുപടിക്കല്‍ റേഷന്‍ സാധനങ്ങള്‍ എത്തിക്കുന്ന വിപ്ലവകരമായ പദ്ധതി നടപ്പാക്കിയ ഫയല്‍ ഒപ്പുവയ്ക്കാത്തതും ഐ.എ എസുകാരുടെ സമരം അവസാനിപ്പിക്കാന്‍ ഇടപെടാത്തതുമാണ് ലഫ്.ഗവര്‍ണറുടെ വസതിയില്‍ നിരാഹാരം ഇരിക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രിയെയും സംഘത്തെയും പ്രേരിപ്പിച്ചത്. അരവിന്ദ് കെജ്‌രിവാളും സഹമന്ത്രിമാരും ഒരേ ഇരുപ്പ് തുടങ്ങിയിട്ട് ആറു ദിവസമായെങ്കിലും ഇതുവരെ ഇവരെ ചര്‍ച്ചക്ക് വിളിക്കാന്‍ ലഫ്.ഗവര്‍ണര്‍ തയ്യാറായിട്ടില്ല.
ബി.ജെ.പിയും കേന്ദ്ര സര്‍ക്കാറും നിര്‍ദ്ദേശിച്ചതനുസരിച്ച് രാഷ്ട്രീയ പകപോക്കലാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് ഭരണപക്ഷമായ എ.എ.പി ആരോപിക്കുന്നത്. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ , ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാഥവ്, ആര്‍.ജെ.ഡി നേതാവ് തേജസ്വി യാഥവ്, നടന്‍ കമല്‍ഹാസന്‍ തുടങ്ങിയവര്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ രൂക്ഷമായി പ്രതികരിച്ച് രംഗത്ത് വന്നിട്ടുണ്ട്.
ഡൽഹി മുഖ്യമന്ത്രിയെ ലഫ്.ഗവർണ്ണറുടെ വസതിയിൽ പോയി കാണാൻ അനുമതി ലഭിക്കാതിരുന്നതിനെ തുടർന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ , കർണ്ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി എന്നിവർ കെജ്രിവാളിന്റെ വീട്ടിലെത്തി അദ്ദേഹത്തെ സന്ദർശിച്ചാണ് കേന്ദ്രത്തിന് മറുപടി നൽകിയത്.
ഈ നാല് മുഖ്യമന്ത്രിമാരുടെ നീക്കം കേന്ദ്ര സർക്കാറിനെയും ബി.ജെ.പിയെയും മാത്രമല്ല കോൺഗ്രസ്സിനെയും ഞെട്ടിച്ചിട്ടുണ്ട്. ഇതോടെ കാര്യങ്ങള്‍ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാറിന്റെ കൈവിട്ട് പോകുന്ന അവസ്ഥയിലാണ്. പ്രതികൂല സാഹചര്യത്തെ അനുകൂലമാക്കി മാറ്റാന്‍ വീടുകള്‍ കയറി എ.എ.പി പ്രവര്‍ത്തകര്‍ നടത്തുന്ന ഒപ്പുശേഖരണത്തിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്.
രാജ്യ തലസ്ഥാനം സംഘര്‍ഷഭരിതമാക്കുന്ന അവസ്ഥ സൃഷ്ടിക്കുക വഴി ജനവിരുദ്ധ നിലപാടുകളാണ് മോദി സര്‍ക്കാര്‍ പിന്തുടരുന്നതെന്ന പ്രതിച്ഛായ സൃഷ്ടിക്കാന്‍ ഇതിനകം തന്നെ കെജ്‌രിവാളിനും സംഘത്തിനും കഴിഞ്ഞിട്ടുണ്ട്. ഡല്‍ഹിയുടെ അയല്‍ സംസ്ഥാനമായ ഹരിയാനയിലും എ.എ.പിക്ക് 4 എം.പിമാരുള്ള പഞ്ചാബിലും കേന്ദ്ര സര്‍ക്കാറിനെതിരെ മാത്രമല്ല കോണ്‍ഗ്രസ്സിനെതിരെയും പ്രതിഷേധമുയര്‍ന്നു കഴിഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ ലഫ്.ഗവര്‍ണര്‍ അനില്‍ ബൈജാലിനെ മുന്‍ നിര്‍ത്തി നടത്തുന്ന കളിയില്‍ കാഴ്ചക്കാരായി നില്‍ക്കുന്ന കോണ്‍ഗ്രസ്സ് പരോക്ഷമായി ലഫ്.ഗവര്‍ണറുടെ നടപടിയെ പിന്തുണക്കുകയാണെന്ന എ.എ.പിയുടെ പ്രചരണം ജനരോക്ഷം കോണ്‍ഗ്രസ്സിനെതിരെയും തിരിച്ചിട്ടുണ്ട്. നിങ്ങളുടെ വീട്ടിനു മുന്നില്‍ റേഷന്‍ സാധനങ്ങള്‍ എത്തിക്കാന്‍ ഞങ്ങളുടെ സര്‍ക്കാര്‍ തീരുമാനിച്ചു, പക്ഷേ ആ ബില്ലില്‍ ഒപ്പിടാതെ മുഖ്യമന്ത്രി അടക്കമുള്ളവര്‍ നിരാഹാര സമരം നടത്തുന്ന സാഹചര്യത്തിലാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത് 6 ദിവസമായി ലഫ്.ഗവര്‍ണ്ണറുടെ വീട്ടില്‍ കുത്തിയിരിക്കുന്നു . . ഇനി നിങ്ങളാണ് ഉണരേണ്ടത്
ഈ സന്ദേശമാണ് എ.എ.പി വ്യാപകമായി പ്രചരിപ്പിക്കുന്നത് കോണ്‍ഗ്രസ്സും ബി.ജെ.പിയും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണെന്ന് ഇപ്പോള്‍ തെളിഞ്ഞില്ലേ എന്ന ചോദ്യത്തെ പ്രതിരോധിക്കാന്‍ കഴിയാതെ വെട്ടിലായിരിക്കുകയാണിപ്പോള്‍ കോണ്‍ഗ്രസ്സും.
സ്വയംഭരണ അവകാശം ഇല്ലാത്തതിനാല്‍ ഡല്‍ഹിയിലെ ഐ.എ.എസുകാര്‍ക്കെതിരായ നടപടി കേന്ദ്ര സര്‍ക്കാറിന് മാത്രമേ സ്വീകരിക്കാന്‍ കഴിയൂ. കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച ലഫ്.ഗവര്‍ണര്‍ വഴി ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഇടപെടല്‍ ആവശ്യപ്പെട്ടെങ്കിലും ലഫ്.ഗവര്‍ണ്ണര്‍ മുഖം തിരിക്കുകയാണ്. രാജ്യ വ്യാപകമായി ഡല്‍ഹിക്ക് സ്വയം ഭരണം വേണമെന്ന ആവശ്യത്തിന് പിന്തുണ ആര്‍ജ്ജിക്കാനും എ.എ.പിക്കും കെജ്‌രിവാളിനും താരപരിവേഷം ലഭിക്കുവാനും ലഫ്.ഗവര്‍ണ്ണറുടെ ഓഫീസിലെ ഈ കുത്തിയിരിപ്പ് സമരം കാരണമായിട്ടുണ്ട്. കോണ്‍ഗ്രസ്സിനാകട്ടെ ഡല്‍ഹിയിലെ ശത്രുവിനെ തുരത്താന്‍ മറ്റൊരു മുഖ്യശത്രുവിനെ കൂട്ട് പിടിച്ചതിന് വലിയ വിലയാണ് ഇപ്പോള്‍ നല്‍കേണ്ടി വരുന്നത്.
കേരളം, ആന്ധ്ര, ബീഹാര്‍, പശ്ചിമ ബംഗാള്‍, യു.പി, കര്‍ണാടക സംസ്ഥാനങ്ങളിലെ ബി.ജെ.പി ഇതര പാര്‍ട്ടികള്‍ കെജ്‌രിവാളിനൊപ്പം നിലപാട് എടുത്തത് അടുത്ത പ്രധാനമന്ത്രി പദം സ്വപ്നം കാണുന്ന രാഹുല്‍ ഗാന്ധിക്ക് വലിയ പ്രഹരം തന്നെയാണ്. ഡല്‍ഹി സര്‍ക്കാറിനെ വെട്ടിലാക്കാന്‍ സ്വീകരിച്ച നിലപാടുകള്‍ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാറിനെ തന്നെയാണ് തിരിഞ്ഞ് കൊത്തിയിരിക്കുന്നത്.
ന്യൂഡല്‍ഹി : ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബെയ്ജാലിന്റെ വസതിയില്‍ ആറ് ദിവസമായി കുത്തിയിരിപ്പ് സമരം നടത്തുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് പിന്തുണയുമായി കേരളാ മുഖ്യമന്ത്രി പിണറായി വിജയനടക്കം നാല് മുഖ്യമന്ത്രിമാര്‍. ചന്ദ്ര ബാബു നായിഡു , മമത ബാനര്‍ജി , എച്ച് ഡി കുമാരസ്വാമി എന്നിവരാണ് പിണറായിക്കൊപ്പമുള്ളത്. കെജ്രിവാളിന്റെ വസതിയില്‍ എത്തിയാണ് നാല്‍വര്‍ സംഘം പിന്തുണയറിയിച്ചത്.
സംഘം കെജ്രിവാളിന്റെ കുടുംബവുമായി കൂടിക്കാഴ്ച നടത്തുകയാണ്. ലെഫ്. ഗവര്‍ണറെ കാണാനും മുഖ്യമന്ത്രിമാര്‍ അനുമതി തേടിയിട്ടുണ്ട്. കെജ്രിവാള് വീട്ടിലെത്തി മുഖ്യമന്ത്രിമാരെ കാണാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്.
നേരത്തെ കെജ്രിവാളിനെ കാണാന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് അനുമതി നിഷേധിച്ചിരുന്നു. നീതി ആയോഗിന്റെ യോഗത്തിന് ഡല്‍ഹിയിലെത്തിയപ്പോഴാണ് മമത കെജ്രിവാളിനെ കാണാന്‍ അനുമതി ചോദിച്ചത്. ലെഫ്റ്റനന്റ് ഗവര്‍ണറായിരുന്നു അനുമതി നിഷേധിച്ചത്. തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിക്ക് അര്‍ഹതപ്പെട്ട ബഹുമാനം നല്‍കണമെന്നും കേന്ദ്രം ഉടന്‍ തന്നെ പ്രശ്‌നം പരിഹരിക്കാന്‍ രംഗത്ത് വരണമെന്നുമായിരുന്നു മമത ആവശ്യപ്പെട്ടത്.
സമരം തുടരുമ്പോഴും ചര്‍ച്ചക്കില്ലെന്ന നിലപാടിലാണ് ലഫ്റ്റനന്റ് ഗവര്‍ണര്‍. സമരം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി നാളെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ആം ആദ്മി പാര്‍ട്ടി മാര്‍ച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്. തീരുമാനമെടുക്കാതെ മുന്നോട്ട് പോകുന്ന ലെഫ്റ്റനന്റ് ഗവര്‍ണറെയും കേന്ദ്ര സര്‍ക്കാരിനെയും സമ്മര്‍ദ്ദത്തിലാക്കാന്‍ സമരം വ്യാപിപ്പിക്കാനാണ് ആം ആദ്മി പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്.
വിവിധ പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ചതിനോടൊപ്പം വീടുകള്‍ കയറി ആളുകളുടെ ഒപ്പ് ശേഖരണവും നടത്തും. വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ട് അയക്കുന്ന കത്തിലേക്കാണ് ഒപ്പുകള്‍ ശേഖരിക്കുന്നത്. ഇതിന് പുറമെ നാളെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തുമെന്നും പാര്‍ട്ടി അറിയിച്ചിട്ടുണ്ട്.
നാലുമാസമായി ജോലിയില്‍ നിന്ന് വിട്ടു നില്‍ക്കുന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുക, റേഷനടക്കമുള്ള സര്‍ക്കാര്‍ സേവനങ്ങള്‍ വീട്ടുപടിക്കലെത്തിച്ചു നല്‍കാനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കുക, എന്നീ ആവശ്യങ്ങളനുയച്ചാണ് ധര്‍ണ നടക്കുന്നത്.
പ്രണയവും പ്രണയസാഫല്യ തീരം അണയും മുൻപ് കൊല്ലപ്പെട്ട കെവിന്റെ വധു നീനു വീണ്ടും ജീവിതത്തിലേക്ക് നടന്നു തുടങ്ങുമ്പോൾ അവരുടെ പ്രണയത്തിൽ ആരുമറിയാത്ത ചില കഥകളുണ്ട്. കേരളത്തിലെ പ്രമുഖ സ്ത്രീ പക്ഷ മാസികയ്ക്കു നൽകിയ അഭിമുഖത്തിന്റെ ചില ഭാഗങ്ങൾ
“രണ്ടുവർഷം മുമ്പാണ് കെവിൻ ചേട്ടനെ ആദ്യമായി കാണുന്നത്, കോട്ടയം ബസ്റ്റാൻഡിൽ വച്ച്. എന്റെ കൂട്ടുകാരിയുമായി റിലേഷനുണ്ടായിരുന്ന ആൺകുട്ടി കാണാൻ വന്നപ്പോൾ കൂടെ വന്നത് ചേട്ടനായിരുന്നു. പിന്നീട് കൂട്ടുകാരന്റെ കാര്യം പറയാൻ വേണ്ടി വിളിക്കുകയും ചാറ്റ് ചെയ്യുകയും ചെയ്തു. കുറച്ചുദിവസം കഴിഞ്ഞപ്പോൾ ‘ഇഷ്ടമാണോ’ എന്നു ചോദിച്ചു. എന്റെ കഥയൊക്കെ കേൾക്കുമ്പോൾ ഇഷ്ടമാകുമോ എന്നായിരുന്നു പേടി. പ്രണയിക്കാനുള്ള ചുറ്റുപാടല്ല എന്റേതെന്നു പറഞ്ഞപ്പോൾ നേരിൽ കാണാനായി മാന്നാനം പള്ളിയിലേക്ക് വരാമോ എന്നു ചോദിച്ചു. അവിടെ വച്ച് എന്റെ കഥ പറഞ്ഞു. എല്ലാം കേട്ടുകഴിഞ്ഞപ്പോൾ എന്റെ കൈയിൽ മുറുക്കെ പിടിച്ചിട്ട്, ‘നിന്നെ മാത്രമേ കല്യാണം കഴിക്കൂ..’ എന്ന് ചേട്ടൻ പറഞ്ഞു. അതു കേട്ടപ്പോൾ കെവിൻ ചേട്ടനോടൊപ്പം ജീവിക്കണമെന്ന് എനിക്കും തോന്നി. അന്നുതന്നെ കുടമാളൂർ പള്ളിയിലും അതിരമ്പുഴ പള്ളിയിലും പോയി പ്രാർഥിച്ചു. എന്റെ വീട്ടുകാർ വിവാഹത്തിനു സമ്മതിക്കില്ലെന്ന് അന്നേ അറിയാമായിരുന്നു.
കെവിൻ ചേട്ടന്റെ അച്ഛന്റെ പെങ്ങളുടെ മകനാണ് അനീഷേട്ടൻ. അനീഷേട്ടന്റെ അച്ഛൻ നേരത്തേ മരിച്ചിരുന്നു. ഇക്കഴിഞ്ഞ ഡിസംബറിൽ പെട്ടെന്നൊരു ദിവസം അമ്മയും മരിച്ചു. പെങ്ങന്മാരെ വിവാഹം ചെയ്തയച്ചതിനാൽ ആ വീട്ടിൽ അനീഷേട്ടൻ തനിച്ചായി. ഗൾഫിൽ നിന്നു നാട്ടിൽ വന്ന കെവിൻ ചേട്ടനോട് വിഷമമൊക്കെ പറഞ്ഞ് അനീഷേട്ടൻ കരഞ്ഞു. അതോടെ ചേട്ടൻ അവിടെ നിന്നു ജോലിക്കു പോകാൻ തുടങ്ങി. അനീഷേട്ടന് കണ്ണിനു സുഖമില്ലാത്തതാണ്. എങ്ങോട്ടെങ്കിലും പോണമെങ്കിൽ കെവിൻ ചേട്ടനാണ് കൊണ്ടുപോയിരുന്നതൊക്കെ.
അന്നു രാത്രി എന്റെ വീട്ടുകാർ ആക്രമിക്കാൻ വന്നപ്പോൾ കെവിൻ ചേട്ടൻ ഓടി രക്ഷപെടാതിരുന്നതും അനീഷേട്ടനെ ഓർത്താകും. അനീഷേട്ടന്റെ പെങ്ങന്മാരുമായി ഞാൻ നേരത്തേ സംസാരിച്ചിട്ടുണ്ട്. മരിക്കുന്നതിനു മുമ്പത്തെ ഞായറാഴ്ച കെവിൻ ചേട്ടനും അനീഷേട്ടനും പെങ്ങന്മാരും കൂടി ആലപ്പുഴയിലേക്ക് ടൂർ പോയി. തിരയടിച്ചെത്തുന്ന മണൽപരപ്പിൽ ‘കെവിൻ + നീനു’ എന്ന് എഴുതിവച്ചു. തിരയടിച്ചു മായ്ക്കുന്ന ബന്ധങ്ങൾക്ക് ആയുസ്സ് കൂടുമെന്നല്ലേ പറയാറ്. പക്ഷേ, ഒരാഴ്ച പോലും പിന്നീട് ഏട്ടനെ എനിക്കു കിട്ടിയില്ല. എന്നെ ഹോസ്റ്റലിലാക്കിയ ദിവസം കഴുത്ത് ഒഴിഞ്ഞു കിടക്കുന്നത് കണ്ട് അടുത്തുള്ള ഫാൻസി ഷോപ്പിൽ നിന്ന് ഒരു മാല വാങ്ങി ഇട്ടുതന്നു. ആ മാല ഞാൻ ഊരിമാറ്റില്ല. ‘മിസ് കോൾ ചെയ്താൽ മതി, വിളിക്കാം’ എന്നു എപ്പോഴും കെവിൻ ചേട്ടൻ പറയുമായിരുന്നു. ഇപ്പോൾ എത്ര മിസ് കോൾ ചെയ്തിട്ടും ചേട്ടന്റെ കാൾ എനിക്കു വരുന്നില്ല…”- നീനു തേങ്ങലോടെ പറയുന്നു.
തിരുവനന്തപുരം: എഡിജിപി സുധേഷ് കുമാറിനെ ബറ്റാലിയന്‍ മേധാവി സ്ഥാനത്തുനിന്ന് മാറ്റി. സുധേഷ് കുമാറിന്റെ മകള്‍ പോലീസ് ഡ്രൈവറെ മര്‍ദ്ദിച്ചുവെന്ന പരാതി ഉയര്‍ന്നിരുന്നു. പോലീസുകാരെക്കൊണ്ട് എഡിജിപി ദാസ്യവേല ചെയ്യിക്കുന്നുവെന്നും പരാതിയുണ്ട്. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തെ ബറ്റാലിയന്‍ ചുമതലയില്‍നിന്ന് നീക്കിയത്. എഡിജിപി അനന്തകൃഷ്ണനാണ് ബറ്റാലിയന്റെ പുതിയ ചുമതല.
പോലീസ് സേനയ്ക്ക് പുറത്ത് എവിടെയെങ്കിലും അദ്ദേഹത്തെ നിയമിക്കാന്‍ ഒരുങ്ങുന്നതെന്നാണ് ലഭ്യമായ വിവരം. സായുധ സേനകളില്‍ ജീവനക്കാരെ ദാസ്യവേല അടക്കമുള്ളവയ്ക്ക് നിര്‍ബന്ധിക്കാന്‍ അവസരം നിലനില്‍ക്കുന്ന സാഹചര്യം കണക്കിലെടുത്താണ് അദ്ദേഹത്തിന് സേനയ്ക്ക് പുറത്തു നിയമനം നല്‍കാന്‍ ആലോചിക്കുന്നത്. പോലീസ് ആസ്ഥാനത്ത് റിപ്പോര്‍ട്ടുചെയ്യാനുള്ള നിര്‍ദ്ദേശമാണ് അദ്ദേഹത്തിന് നല്‍കിയിട്ടുള്ളത്.
പോലീസ് ഡ്രൈവര്‍ ഗവാസ്‌കര്‍ക്ക് മര്‍ദ്ദനമേറ്റത് അടക്കമുള്ള പരാതികളില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷമെ അദ്ദേഹത്തിനെതിരെ നടപടി ഉണ്ടാകൂവെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, അതിനു മുമ്പുതന്നെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചു.
സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസംതന്നെ വ്യക്തമാക്കിയിരുന്നു. തെക്കന്‍ മേഖലാ എഡിജിപിയെ വിളിച്ചുവരുത്തി അദ്ദേഹം സംഭവത്തിന്റെ വിശദാംശങ്ങള്‍ ആരായുകയും ചെയ്തിരുന്നു. മര്‍ദ്ദനമേറ്റ പോലീസ് ഡ്രൈവര്‍ ഗവാസ്‌കറുടെ ഭാര്യ മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് പരാതി നല്‍കിയതിന് പിന്നാലെയാണ് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കിയത്. പോലീസ് അസോസിയേഷനും മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.
ശ്രീനഗര്‍: സി.ആര്‍.പി.എഫ് വാഹനം തട്ടി ഒരാള്‍ മരിച്ചതിനെ തുടര്‍ന്ന് കശ്മീരില്‍ സംഘര്‍ഷം. വാഹനം തട്ടി മരിച്ച കൈസര്‍ അഹമ്മദിന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ജനക്കൂട്ടം അക്രമാസക്തരായി പ്രതിഷേധിച്ചതോടെ സൈന്യം കണ്ണീര്‍ വാതകവും പെല്ലറ്റ് ഗണ്ണും പ്രയോഗിച്ചു. നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടും ആയിരക്കണക്കിനാളുകള്‍ അഹമ്മദിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനെത്തി.
പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ ജമ്മുകശ്മീര്‍ പോലീസ് മൃതദേഹം കസ്റ്റഡിയില്‍ എടുത്തു. തുടര്‍ന്ന് കൊല്ലപ്പെട്ടയാളുടെ അടുത്ത ബന്ധുക്കളെ മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിച്ചത്.
വെള്ളിയാഴ്ചയാണ് കശ്മീരില്‍ യുവാവ് സി.ആര്‍.പി.എഫ് വാഹനം ഇടിച്ച് മരിച്ചത്. നവ്ഹാട്ടയിലെ ജാമിയ മസ്ജിദ് പള്ളിക്ക് സമീപത്ത് വച്ചായിരുന്നു സംഭവം. പള്ളിയിലെ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് ശേഷം സംഘര്‍ഷം പൊട്ടിപ്പുറപ്പെടുകയായിരുന്നു എന്നാണ് സി.ആര്‍.പി.എഫിന്റെ വിശദീകരണം. യൂനിസ് അഹമ്മദ്, കൈസര്‍ അഹമ്മദ് എന്നീ യുവാക്കളെയാണ് സി.ആര്‍.പി.എഫ് വാഹനം ഇടിച്ചത്. ഗുരുതരമായി പരുക്കേറ്റ ഇരുവരും ആശുപത്രിയില്‍ ചികിത്സയിലിരിക്കെ അര്‍ദ്ധരാത്രിയോടെ അഹമ്മദ് കൈസര്‍ അഹമ്മദ് മരിച്ചു.
സംഭവത്തില്‍ സി.ആര്‍.പി.എഫ് ഡ്രൈവര്‍ക്കെതിരെ ഐ.പി.സി 279, ആര്‍.പി.സി 337 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. കല്ലേറുകാര്‍ക്കെതിരെ ഐ.പി.സി 307, 148, 149, 152, 336, 427 തുടങ്ങിയ വകുപ്പുകള്‍ പ്രകാരവും കേസെടുത്തു.
വ്യാഴാഴ്ച ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരാല്‍ തട്ടിക്കൊണ്ടു പോകലിന് ഇരയാകുകയും കൊല്ലപ്പെടുകയും ചെയ്ത സൈനികള്‍ ഔറംഗസേബിനെ കൊല്ലുന്നതിന് മുമ്പ് ക്രൂരമായ പീഡനത്തിന് ഇരയാക്കിയതായും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ദിവസം ഇതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. ജമ്മു കശ്മീര്‍ പുല്‍വാമയിലെ ഗുസൂ കാടിനുളളിലായിരുന്നു ക്രൂരതയൂം വീഡിയോ പിടുത്തവും.
ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഔറംഗസേബിനെ തീവ്രവാദികള്‍ ചോദ്യം ചെയ്യുന്നത് കേള്‍ക്കാം. വെടിവെച്ചു കൊല്ലുന്നതിന് തൊട്ടുമുമ്പുള്ള വീഡിയോ ആയിരിക്കാം ഇതെന്നാണ് സംശയിക്കുന്നത്. നീല ജീന്‍സും ടി ഷര്‍ട്ടും ധരിച്ച നിലയിലുള്ള സൈനികനോട് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദികള്‍ ജോലിയെക്കുറിച്ചും പോസ്റ്റിംഗിനെ കുറിച്ചും പങ്കെടുത്ത ഏറ്റുമുട്ടലുകളെ കുറിച്ചുമെല്ലാം ചോദിക്കുന്നുണ്ട്. വെള്ളിയാഴ്ചയായിരുന്നു വീഡിയോ പുറത്തുവന്നത്.
വ്യാഴാഴ്ച രാവിലെ ഈ ആഘോഷിക്കാന്‍ രാജൗരി ജില്ലയിലെ സ്വന്തം വീട്ടിലേക്ക് പോകുമ്പോഴാണ് സൈനികന്‍ തീവ്രവാദികളുടെ പിടിയില്‍ പെട്ടത്. പുല്‍വാമയിലെ കോലമ്പോറയില്‍ വെച്ചായിരുന്നു തട്ടിക്കൊണ്ടുപോകലിന് ഇരയായത്. പിന്നീട് ഇവിടെ നിന്നും 10 കിലോമീറ്റര്‍ മാറി ഗുസ്സു ഗ്രാമത്തില്‍ പോലീസും സൈന്യവും നടത്തിയ തെരച്ചിലിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. തലയിലും കഴുത്തിലും ആയിരുന്നു വെടിയേറ്റത്. 2017 ഒക്‌ടോബറില്‍ കൊലപ്പെടുത്തിയ വാസീംഷായുടെ കൊലപാതകത്തിനുള്ള പ്രതികാരമെന്നാണ് വീഡിയോയില്‍ തീവ്രവാദികള്‍ പറയുന്നത്. ഹിന്ദിയിലും ഉറുദുവിലുമാണ് തീവ്രവാദികള്‍ ഔറംഗസേബിനോട് ചോദ്യങ്ങള്‍ ചോദിക്കുന്നത്.
ജോലിയെക്കുറിച്ചും ചെയ്യാന്‍ തുടങ്ങിയിട്ട് എത്ര നാളായെന്നും സൂപ്പര്‍വൈസിംഗ് ഓഫീസറുടെ പേരെന്താണെന്നുമെല്ലാം ഓഫീസര്‍ മേജര്‍ ശുക്‌ളയുമായി പെട്രോളിംഗിന് പോകാറുണ്ടോയെന്നും തീവ്രവാദികള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച ചോദിക്കുന്നു. പിതാവിന്റെ പേര് മൊഹമ്മദ് ഹനീഫ് എന്നാണെന്നും പൂഞ്ചില്‍ നിന്നുമാണ് താന്‍ വന്നതെന്നും മേജര്‍ ശുക്‌ളയ്‌ക്കൊപ്പം ജോലി ചെയ്തിട്ടുണ്ടെന്നും വിനയത്തോടെ മറുപടി പറയുന്നു. ഷായ്ക്ക് എതിരേ നടന്ന ഏറ്റുമുട്ടലില്‍ പങ്കെടുത്തിട്ടുണ്ടോ എന്നും ചോദിക്കുന്നുണ്ട്.
ഹിന്ദി സംസാരിക്കുന്ന ഇസ്‌ളാമികള്‍ കൂടുതലുള്ള പൂഞ്ചിലെ ആട്ടിടയന്മാരുടെ മേഖലയില്‍ നിന്നുമാണ് ഔറംഗസേബ് വരുന്നത്. 4 ജമ്മുവില്‍ നിന്നുള്ള ഷോപിയാനിലെ ഷദിമാര്‍ഗ്ഗിലെ 44 രാഷ്ട്രീയ റൈഫിള്‍സ് ക്യാമ്പിലാണ് ഔറംഗസേബ് ആദ്യം നിയോഗിതനായത്. രാവിലെ 9 മണിയോടെ കാറില്‍ വരികയായിരുന്ന ഔറംഗസേബിന്റെ വാഹനം തീവ്രവാദികള്‍ തടഞ്ഞു നിര്‍ത്തുകയായിരുന്നു. കാര്‍ ഡ്രൈവറെ ഇറക്കിവിട്ട ശേഷമാണ് ഔറംഗസേബിനെ കൊണ്ടുപോയത്. ഏപ്രില്‍ 30 ന് കൊല്ലപ്പെട്ട ഹിസ്ബുള്‍ തീവ്രവാദി സമീര്‍ ടൈഗറും കമാന്റര്‍ സദ്ദാം പഡ്ഡാറും ഉള്‍പ്പെടെ അഞ്ചു പേരെ ഇല്ലാതാക്കിയ 44 രാഷ്ട്രീയ റൈഫിള്‍സിന്റെ അനേകം എന്‍കൗണ്ടറുകളില്‍ ഔറംഗസേബ് പങ്കാളിയായിട്ടുണ്ട്.
വിശേഷ പരിഗണന വേണ്ട മകളുമായി യാത്ര ചെയ്യാനാവില്ലെന്നു പറഞ്ഞ് മലയാളി ദമ്പതികളെ വിമാനത്തിൽ അപമാനിച്ചു. സിംഗപ്പൂർ എയർലൈൻസിന്റെ കീഴിലുള്ള സ്കൂട്ട് എയർലൈനിലാണു ദമ്പതികളെയും കുഞ്ഞിനെയും അപമാനിച്ചത്. അഞ്ചു വയസ്സുള്ള മകളെയും കൊണ്ട് കഴിഞ്ഞദിവസം സിംഗപ്പൂരിൽനിന്നു ഫുക്കറ്റിലേക്കുള്ള വിമാനത്തിൽ കയറിയപ്പോഴാണു മലയാളി ദിവ്യ ജോർജിനെയും ഭർത്താവിനെയും ക്യാപ്റ്റന്റെ നേതൃത്വത്തിൽ അധിക്ഷേപിച്ചത്.
ദിവ്യ ജോർജ് സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പിലൂടെയാണു വിവരം പുറംലോകം അറിഞ്ഞത്. അഞ്ചു വയസ്സുണ്ടെങ്കിലും ഇവരുടെ മകൾക്ക് 8.5 കിലോ മാത്രമേ ഭാരമുള്ളൂ. ‘രാവിലെ 7.35ന് പുറപ്പെടേണ്ട വിമാനമാണിത്. ഞങ്ങളുടെ കുഞ്ഞുമായി യാത്ര ചെയ്യുന്നതിനെച്ചൊല്ലിയുള്ള തർക്കത്താൽ ഒരു മണിക്കൂറിലേറെയായി വിമാനം വൈകുകയാണ്. മോളുമായി യാത്ര ചെയ്യാനാവില്ലെന്നും പുറത്തിറങ്ങണമെന്നുമാണു ജീവനക്കാർ ആവശ്യപ്പെടുന്നത്’– ദിവ്യയുടെ പോസ്റ്റിൽ പറയുന്നു.
സമൂഹമാധ്യമത്തിൽനിന്നു പിന്തുണ തേടി, കുഞ്ഞിനെ മടിയിൽ വച്ച് ഭർത്താവ് വിമാന ജീവനക്കാരോടു സംസാരിക്കുന്നതിന്റെ വിഡിയോയും പുറത്തുവിട്ടു. എന്നാൽ ക്യാപ്റ്റൻ ഒട്ടും മനസ്സലിവു കാണിച്ചില്ല. അഞ്ചു വർഷത്തിനിടെ മകളുമായി 67 ആകാശയാത്രകൾ നടത്തിയിട്ടുണ്ട്. വിമാന ജീവനക്കാർ ആദ്യം ചെറിയ ആശങ്കകൾ പങ്കുവയ്ക്കാറുണ്ടെങ്കിലും കുഞ്ഞിനെ കണ്ടാൽ കാര്യം മനസ്സിലാക്കാറുണ്ട്. എന്നാൽ ഇത്തരമൊരു സംഭവം ജീവിതത്തിലാദ്യമാണെന്നു ദിവ്യ പറഞ്ഞു.

ഗ്രൗണ്ട് സ്റ്റാഫിനോടു കുഞ്ഞിന്റെ കാര്യം സംസാരിച്ചിരുന്നു. മകൾക്കു ടിക്കറ്റ് എടുക്കാറുണ്ടെങ്കിലും മടിയിലാണ് ഇരുത്താറുള്ളത്. മോൾക്കു ഒറ്റയ്ക്ക് ഇരിക്കാനാവാത്തതിനാൽ കുഞ്ഞുങ്ങൾക്കുള്ള സീറ്റുബെൽറ്റ് അനുവദിക്കാറുണ്ട്. ഗ്രൗണ്ട് സ്റ്റാഫിനോടു ബേബി ബെൽറ്റിന്റെ കാര്യം പറഞ്ഞിരുന്നതാണ്. ക്യാപ്റ്റനെ ഇക്കാര്യം അറിയിക്കാമെന്നു പറഞ്ഞിരുന്നതുമാണ്. അകത്തു കയറിയപ്പോൾ കുഞ്ഞിനെ ശ്രദ്ധിച്ച ഫ്ലൈറ്റ് അറ്റൻഡന്റ് ബേബി ബെൽറ്റ് അനുവദിക്കാമെന്നും വാക്കു തന്നു. പെട്ടെന്നാണു സാഹചര്യം മാറിയത്. ഇതുപോലുള്ള കുഞ്ഞിനെയുമായി യാത്ര ചെയ്യാനാവില്ലെന്നു ക്യാപ്റ്റൻ ദയാദാക്ഷിണ്യമില്ലാതെ അറിയിച്ചു. അഗ്നിപരീക്ഷയുടെ 90 മിനിറ്റുകളിലൂടെയാണ് പിന്നീടു ഞങ്ങൾ കടന്നുപോയത്.
ഇത്രയും പറഞ്ഞതു ചിലതു വ്യക്തമാക്കാനാണ്. എനിക്കെതിരെ ട്രോളുകൾ വന്നുതുടങ്ങിയിരിക്കുന്നു. സ്വന്തമായി സീറ്റുബെൽറ്റ് ധരിക്കാനാവാത്ത കുഞ്ഞിനെയും കൊണ്ട് യാത്ര ചെയ്യാനാവില്ലെന്നു വിമാന ക്യാപ്റ്റൻ പറയുമ്പോൾ എന്റെ ഹൃദയമാണു തകരുന്നത്. മോളുടെ തെറ്റുകൊണ്ടാണോ ഇങ്ങനെ സംഭവിച്ചത്? ഇനിയെന്താണു ചെയ്യേണ്ടതെന്ന് എനിക്കറിയില്ല. എന്നാലും വിമാനയാത്ര നിർത്താൻ താൻ ഉദ്ദേശിച്ചിട്ടില്ലെന്നും ദിവ്യ സമൂഹമാധ്യമത്തിൽ വ്യക്തമാക്കി. ആദ്യമായി കുഞ്ഞിനെ പ്രത്യേകം സീറ്റിലിരുത്തി ആകാശയാത്ര നടത്തേണ്ടി വന്നു. തലയിലും കാലിലും അമ്മയും അച്ഛനും പിടിച്ചിരുന്നു. ഫുക്കറ്റിലേക്കുള്ള അവധിക്കാല യാത്ര, ദുഃസ്വപ്നം പോലെയായെന്നു ദിവ്യ പറഞ്ഞു. സംഭവത്തിൽ സ്കൂട്ട് എയർലൈനിന്റെ പ്രതികരണം ലഭ്യമായിട്ടില്ല.
മുന്‍ കുവൈത്ത് അംബാസഡറും എഴുത്തുകാരനുമായ ബിഎംസി നായര്‍(മോഹന ചന്ദ്രന്‍-77) അന്തരിച്ചു. ചെന്നൈ അണ്ണാനഗറിലെ വീട്ടില്‍ രാവിലെ 10.30 ഓടെയായിരുന്നു അന്ത്യം. ദീര്‍ഘനാളായി അസുഖബാധിതനായിരുന്നു. ലളിതയാണ് ഭാര്യ. മാധവി, ലക്ഷ്മി എന്നിവര്‍ മക്കളാണ്. ഞായറാഴ്ചയാണ് സംസ്‌കാരം. സ്ത്രീ കേന്ദ്രകഥാപാത്രമായ നോവലുകളിലൊന്നായ കലികയുടെ രചയിതാവാണ്. മൊസാംബിക്, ജമൈക്ക, സിങ്കപ്പൂര്‍, കുവൈത്ത് എന്നിവിടങ്ങളില്‍ അംബാസിഡറായി സേവനമനുഷ്ടിച്ചിട്ടുണ്ട്.1941 മെയ് 20ന് ആലുവയിലാണ് ജനനം. ആദ്യകാല വിദ്യാഭ്യാസം ആലുവ സെന്റ് മേരീസ് ഹൈസ്‌കൂളില്‍ നിന്ന് പൂര്‍ത്തിയാക്കി.
എറണാംകുളം മഹാരാജാസ് കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളിലായിരുന്നു ഉന്നത പഠനം. 1962ല്‍ ഒന്നാം റാങ്കോടെ ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. 1965ല്‍ ഐ.എഫ്.എസില്‍ ചേര്‍ന്നു.അന്താരാഷ്ട്രീയ കമ്മീഷന്റെ ഹനോയ് ശാഖയുടെ ചെയര്‍മാന്‍, ബര്‍ളിനില്‍ കൗണ്‍സില്‍ ജനറല്‍, മൊസാംബിക്, ജമൈക്ക, സിങ്കപ്പൂര്‍, കുവൈത്ത് എന്നിവിടങ്ങളില്‍ അംബാസിഡര്‍ എന്നീ പ്രമുഖ പദവികള്‍ വഹിച്ചിട്ടുണ്ട്.
2001ല്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ച് ചെന്നൈയില്‍ സ്ഥിരതാമസമാക്കി. സുന്ദരി, ഹൈമവതി, കാക്കകളുടെ രാത്രി, വേലന്‍ ചടയന്‍, പന്തയക്കുതിര, കാപ്പിരി, ഗന്ധകം, കരിമുത്ത്, അരയാല്‍ അഥവാ ശൂര്‍പ്പണേഖ തുടങ്ങിയവയാണ് പ്രമുഖ നോവലുകള്‍.