India

ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന സഞ്ചരിച്ച വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. അപകടത്തില്‍ താരത്തിനു പരിക്കേറ്റിട്ടില്ല. റെയ്‌ന സഞ്ചരിച്ചിരുന്ന റേഞ്ച് റോവറിന്റെ ടയറാണ് പൊട്ടിത്തെറിച്ചത്. ദുലീപ് ട്രോഫിയില്‍ പങ്കെടുക്കാന്‍ ഗാസിയാബാദില്‍നിന്ന് കാണ്‍പൂരിലേക്കുള്ള യാത്രയ്ക്കിടെയിലായിരുന്നു അപകടം.

എടാവയ്ക്കു സമീപമായിരുന്നു അപകടം നടന്നത്. വാഹനത്തിന്റെ പിന്നിലെ ടയറുകളിലൊന്നാണ് പൊട്ടിത്തെറിച്ചത്. വാഹനം വേഗത്തിലായിരുന്നു സഞ്ചരിച്ചിരുന്നതെങ്കില്‍ അപകടം ഗുരുതരമായേനെ എന്ന് പോലീസ് അറിയിച്ചു.

Image result for suresh raina car accident

അപകടത്തെത്തുടര്‍ന്ന് മാറ്റയിടാന്‍ സ്‌റ്റെപ്പിനി ടയര്‍ ഇല്ലാതിരുന്നതിനാല്‍ താരത്തിനു കുറച്ചു സമയം റോഡില്‍ കാത്തിരിക്കേണ്ടതായി വന്നു. അപകടവാര്‍ത്ത പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ പോലീസാണ് താരത്തിന് കാണ്‍പൂരിലേക്ക് പോകാനായി മറ്റൊരു വാഹനം ഏര്‍പ്പാടാക്കി നല്‍കിയത്.

ഇന്ന് വിവാഹം നടക്കാനിരിക്കെ നവ വരൻ തീവണ്ടിക്ക് മുന്നിൽച്ചാടി ജീവനൊടുക്കി. ചാലപ്പറമ്പ് പീടികചിറയിൽ പരേതനായ ദാസന്റെ മകൻ സുധീഷാണ് (35) മരിച്ചത്. ടി.വി പുരം സ്വദേശിനിയുമായിട്ടായിരുന്നു ഇയാളുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇരുവീട്ടുകാരും വിവാഹച്ചടങ്ങിനുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടെയാണ് ദുരന്തമുണ്ടായത്. ആമ്പല്ലൂർ റെയിൽവേ ക്രോസിന് സമീപത്തെ ട്രാക്കിലായിരുന്നു സംഭവം. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേയ്ക്ക് പോവുകയായിരുന്ന ജനശതാബ്ദിക്ക് മുന്നിലാണ് ഇയാൾ ചാടിയത്. ഇന്നലെ രാവിലെ എട്ടോടെ ഇവിടെയെത്തിയ സുധീഷ് സമീപത്തെ കടയിൽ നിന്ന് നാരാങ്ങാവെള്ളം കുടിച്ച ശേഷം ലോട്ടറി ടിക്കറ്റും എടുത്തിരുന്നു. ഈ സമയം ഇതു വഴി രണ്ട് തീവണ്ടികൾ കടന്നുപോയിരുന്നു.

ഒരുപാട് സമയം ഇയാൾ ഇവിടെ നിന്നു. സംശയം തോന്നിയ പരിസരവാസികൾ തിരക്കിയപ്പോൾ സുഹൃത്തിനെ കാത്തു നിൽക്കുകയാണെന്നാണ് പറഞ്ഞത്. 10.10 ന് ജനശതാബ്ദി വരുന്നത് കണ്ട സുധീഷ് പാളത്തിലേയ്ക്ക് ഇറങ്ങി നിൽക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ശരീരം  ചിതറിപ്പോയി.മുളന്തുരുത്തി എസ്.ഐ തങ്കച്ചന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മേൽനടപടി സ്വീകരിച്ചു. തൃപ്പൂണിത്തുറ ഗവ. താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം വൈകിട്ട് വീട്ടുവളപ്പിൽ സംസ്കരിച്ചു

അബുദാബി അന്തരാഷ്ട്ര വിമാനത്താവളത്തിലെ ബിഗ്‌ടിക്കറ്റ് നറുക്കെടുപ്പില്‍ വിജയിച്ച മലയാളി മനേകുടി വര്‍ക്കി മാത്യൂവിനെ കണ്ടെത്തി. കൊച്ചി സ്വദേശിയായ ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ വെള്ളത്തില്‍ വീണ് നശിച്ചുപോയിരുന്നു. ഇതേത്തുടര്‍ന്നാണ് ബിഗ്‌ ടിക്കറ്റ് അധികൃതര്‍ക്ക് ഇദ്ദേഹത്തെ കണ്ടെത്താന്‍ കഴിയാതെ പോയത്.

നാട്ടിലേക്ക് വരും വഴിയാണ് വര്‍ക്കി മാത്യൂ സമ്മാനാര്‍ഹമായ ടിക്കറ്റ് എടുത്തത്. വിജയി കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ സമ്മാനം അസാധുവാക്കുമെന്ന് ബിഗ്‌ ടിക്കറ്റ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇത് മലയാളം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ സുഹൃത്തുക്കള്‍ വര്‍ക്കി മാത്യൂവിനെ വിവരം അറിയിക്കുകയായിരുന്നു. ഈ മാസം 17 ന് അബുദാബിയില്‍ തിരിച്ചെത്തി ടിക്കറ്റ് അധികൃതര്‍ക്ക് സമര്‍പ്പിക്കുമെന്ന് മാത്യൂ വര്‍ക്കി പറഞ്ഞു.

അല്‍-ഐനില്‍ഡിസ്ട്രിബ്യൂഷന്‍ ജോലി ചെയ്യുന്ന മാത്യൂവര്‍ക്കി രണ്ട് സുഹൃത്തുക്കളുമായി ചേര്‍ന്നാണ് ടിക്കറ്റ് എടുത്ത്. 500 ദിര്‍ഹത്തില്‍ 250 ദിര്‍ഹം മാത്യൂ വര്‍ക്കിയും 125 ദിര്‍ഹം വീതം ഇന്ത്യക്കാരനായ ഒരു സുഹൃത്തും 125 ദിര്‍ഹം പാകിസ്താനിയായ സുഹൃത്തുമാണ് മുടക്കിയത്. സമ്മാനത്തുക കൂട്ടുകാര്‍ക്ക് തുല്യമായി വീതിച്ചു നല്‍കുമെന്ന് മാത്യൂ വര്‍ക്കി പറഞ്ഞു.

മുമ്പും ബിഗ്‌ ടിക്കറ്റ് എടുത്തിട്ടുണ്ടെങ്കിലും ആദ്യമായാണ് സമാനം ലഭിക്കുന്നതെന്ന് വര്‍ക്കി പറഞ്ഞു. ദൈവം തന്ന സമ്മാനമാണിതെന്നും അദ്ദേഹം പറഞ്ഞു. പണം എങ്ങനെ ചെലവഴിക്കുമെന്നതിൽ യാതൊരു ആസൂത്രണവുമില്ല. ഒരു കാര്യത്തിലും ആസൂത്രണം ചെയ്യുന്ന സ്വഭാവമില്ല. രണ്ട് മാസം മുൻപ് നാട്ടിൽ പോകാനൊരുങ്ങി മാറ്റിവച്ചതാണ്. എല്ലാം തീരുമാനിക്കുന്ന ദൈവമാണ്. ഇൗ വർഷം അവസാനത്തോടെ നാട്ടിലേയ്ക്ക് മടങ്ങാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മാത്യു വർക്കിയുടെ ഭാര്യ ചിന്നമ്മാ മാത്യു അൽഎെൻ ആശുപത്രിയിൽ നഴ്സാണ്. മകൻ ഉന്നത പഠനത്തിനായി അമേരിക്കയിലേയ്ക്ക് പോകാനൊരുങ്ങുന്നു. പ്രത്യേക പരിചരണം ആവശ്യമുള്ള ഒരു മകളുമുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ച നടന്ന ബംബര്‍ നറുക്കെടുപ്പിലാണ് മാത്യൂ വര്‍ക്കി വിജയിയായത്. 7 മില്യണ്‍ ദിര്‍ഹം (12.21 കോടി ഇന്ത്യന്‍ രൂപ) ആണ് സമ്മാനത്തുക.

നടന്‍ ശ്രീനിവാസന്റെ വീട്ടിലേക്ക് സാമൂഹിക വിരുദ്ധരുടെ കരി ഓയില്‍ ആക്രമണം. കണ്ണൂര്‍ പൂക്കോടുള്ള വിനീത് എന്ന വീട്ടിലേക്കാണ് കരി ഓയില്‍ പ്രയോഗം നടന്നിരിക്കുന്നത്. വരാന്തയിലും ഗേറ്റിലുമാണ് കരി ഓയില്‍ ഒഴിച്ച് വികൃതമാക്കിയിരിക്കുന്നത്.

പെയ്ന്റ് പണിക്കാര്‍ ആരെങ്കിലുമാകാം കരി ഓയില്‍ ഒഴിച്ചതെന്നും. ഒഴിക്കുന്നവര്‍ വീട് പൂര്‍ണ്ണമായും ഒഴിക്കണമെന്നും പരിഹാസരൂപേണ അഭ്യര്‍ത്ഥിച്ചായിരുന്നു ശ്രീനിവാസന്‍ സംഭവത്തോട് പ്രതികരിച്ചത്. സംഭവത്തില്‍ പരാതി നല്‍കുവാന്‍ ഉദ്ദേശിക്കുന്നില്ലെന്നും. ആരാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ അനുകൂലിക്കുന്ന നിലപാടായിരുന്നു ശ്രീനിവാസന്‍ സ്വീകരിച്ചത്. ദിലീപ് അത്തരത്തിലൊരു മണ്ടത്തരം കാണിക്കില്ലെന്നും നിരപരാധിയെന്ന് കാലം തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന്റെ പ്രതികാരനടപടിയാകാം ഇതെന്നാണ് സംശയമുള്ളത്. കണ്ണൂരിലെ രാഷ്ട്രീയ ആക്രമണങ്ങളേയും കണക്കറ്റ് പരിഹസിച്ചിരുന്നു.

നിയമസഭാ മന്ദിരത്തില്‍ മുലയൂട്ടല്‍ മുറി അനുവദിക്കണമെന്ന് എംഎല്‍എയായ അംഗൂര്‍ലത ദേഖ. നിയമസഭ കൂടുന്നതിനിടെ കുഞ്ഞിനെ മുലയൂട്ടാന്‍ തന്റെ ക്വാര്‍ട്ടേഴ്‌സിലേക്ക് ഇടയ്ക്കിടെ പോവേണ്ടി വരുന്നത് ബുദ്ധിമുട്ടാകുന്ന സാഹചര്യത്തിലാണ് അംഗൂര്‍ലതയുടെ ആവശ്യം. സഭ കൂടുന്നതിനിടെ സെനറ്റ് ഹാളിലിരുന്ന് കുഞ്ഞിനെ മുലയൂട്ടുന്ന ഓസ്‌ട്രേലിയന്‍ സെനറ്റര്‍ ലാറിസ്സ വാട്ടേഴ്‌സിന്റെ ചിത്രം കഴിഞ്ഞയിടെ വന്‍ ജനശ്രദ്ധ നേടിയിരുന്നു. നിയമഭേദഗതിയിലൂടെയാണ് ഓസ്‌ട്രേലിയന്‍ സെനറ്റ് ഇതിന് സൗകര്യമൊരുക്കിയത്.

എന്നാല്‍, ഇത്തരമൊരു നിയമം കൊണ്ടുവരണമെന്നൊന്നും താന്‍ ആവശ്യപ്പെടുന്നില്ലെന്നും സഭ കൂടുന്നതിനടുത്ത് ഒരു മുറി അനുവദിച്ച് നല്കണമെന്നുമാണ് എംഎല്‍എ ആവശ്യപ്പെടുന്നത്. താന്‍സാനിയന്‍ പാര്‍ലമെന്റിലൊക്കെ ഇത്തരം സൗകര്യമുണ്ടെന്നും അംഗര്‍ലത ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ മാസം 3നാണ് അംഗൂര്‍ലത ഒരു പെണ്‍കുഞ്ഞിന് ജന്മം നല്കിയത്. പ്രസവാവധിയായി 6 മാസം ലഭിക്കും എന്ന നിയമം നിലവിലുണ്ടെങ്കിലും എംഎല്‍എമാര്‍ക്കോ എംപിമാര്‍ക്കോ ഇത് ബാധകമല്ല.

ജനങ്ങളോട് ചെയ്യുന്ന വഞ്ചനയാണ് നീണ്ട കാലത്തെ അവധിയെന്നാണ് അംഗൂര്‍ലതയുടെ അഭിപ്രായം. അതുകൊണ്ടാണ് സെപ്തംബര്‍ നാലിന് ആരംഭിച്ച പാര്‍ലമെന്റ് സമ്മേളനത്തില്‍ അംഗൂര്‍ലതയ്ക്ക് പങ്കെടുക്കേണ്ടി വന്നത്. ഓരോ മണിക്കൂറിടവിട്ട് കുഞ്ഞിനരികിലെത്തി മുലയൂട്ടി തിരിച്ചുവന്ന് സഭാനടപടികളില്‍ പങ്കെടുക്കുക എന്നത് പ്രയാസമേറിയ കാര്യമാണെന്ന് ഇവര്‍ പറയുന്നു. അതുകൊണ്ടാണ് പ്രത്യേക മുറി എന്ന ആവശ്യമുന്നയിച്ച് പാര്‍ലമെന്ററികാര്യ മന്ത്രി ചന്ദ്രമോഹന്‍ പട്ടൗരിക്ക് അപേക്ഷ നല്കിയത്. ഭരണകക്ഷിയായ ബിജെപിയുടെ എംഎല്‍എയാണ് നടിയും തിയേറ്റര്‍ ആര്‍ട്ടിസ്റ്റുമായ അംഗൂര്‍ലത.

എന്നാല്‍, അംഗൂര്‍ലതയുടെ അവസ്ഥയെക്കുറിച്ച് അറിയില്ലെന്നായിരുന്നു സ്പീക്കര്‍ ഹിതേന്ദ്ര നാഥ് ഗോസ്വാമിയുടെ പ്രതികരണം. എംഎല്‍എ ക്വാര്‍ട്ടേഴ്‌സ് അകലെയാണെന്ന് കരുതുന്നില്ലെന്നും പോയിവരാവുന്ന ദൂരമേ ഉള്ളെന്നും അംഗൂര്‍ലതയ്ക്ക് ഇടയ്ക്കിടയ്ക്ക് കുഞ്ഞിന്റടുത്ത് പോയിവരുന്നതില്‍ തടസ്സങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. മുലയൂട്ടല്‍ മുറി എന്ന ആവശ്യം അംഗീകരിക്കാന്‍ സാധ്യത കാണുന്നില്ലെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു.

 

ദേശീയപാതയിൽ കൈതപ്പൊയിൽ പാലത്തിനടുത്തുണ്ടായ വാഹനാപകടത്തിൽ ടിപ്പറിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരായ രണ്ട് വിദ്യാർഥികൾ മരിച്ചു. ചേവരംന്പലം നെല്ലോളി മിത്തൽ ബാലകൃഷ്ണന്‍റെ (സീനിയർ അക്കൗണ്ടന്‍റ് കനറാബാങ്ക് കോഴിക്കോട്) മകൾ കോഴിക്കോട് ഗുരുവായൂരപ്പൻ കോളജ് ഒന്നാം വർഷ എംഎ ബയോളജി വിദ്യാർഥിനി വിജിഷ (21), ഫറോഖ് ചുങ്കത്തെ എംബിഎൽ കോളജിലെ അവസാന വർഷ വിദ്യാർഥി കുറ്റിക്കാട്ടൂർ പൂവാട്ട് പറന്പ് ഹംസയുടെ മകൻ അബ്ദുൾ വഹാബ് (22) എന്നിവരാണ് മരിച്ചത്.

വൈകുന്നേരം 2.30 ഓടെയാണ് സംഭവം. വയനാട്ടിലേക്ക് പോവുകയായിരുന്ന ബൈക്ക് തൊട്ടുമുന്നിൽ സഞ്ചരിച്ചിരുന്ന കാറിനെ മറികടക്കുന്നതിനിടയിൽ എതിർദിശയിൽ വന്ന ടിപ്പറിനടിയിൽപ്പെടുക്കയായിരുന്നു. അബ്ദുൾ വഹാബ് സംഭവസ്ഥലത്തും വിജിഷ ആശുപത്രിയിൽ കൊണ്ട‌ുപോകുന്ന വഴിയുമാണ് മരിച്ചത്.

പ്രണയിത്തിലായിരുന്ന ഇരുവരും വയനാട്ടിലേക്ക് പോകുന്ന വഴിക്കാണ് അപകടത്തില്‍ പെട്ടത് എന്നാണ് അറിയുന്നത്.കോഴിക്കോട്ടെ കോളേജ് വിദ്യാര്‍ത്ഥികളായ അബ്ദുള്‍ വഹാബും വിജിഷയും വയനാട്ടിലേക്ക് പോയത് വീട്ടുകാരറിയാതെയെന്നും സുചനയുണ്ട്.

തിരുവനന്തപുരം: ഇനി മുതല്‍ കേരളത്തിലെ മൂന്നു വിമാനത്താവളങ്ങളിലെ ആഭ്യന്തര ടെര്‍മിനലുകളിലും വിദേശമദ്യം ലഭിക്കും. സര്‍ക്കാര്‍ പുതിയ മദ്യനയത്തിന്റെ അടിസ്ഥാനത്തില്‍ അബ്കാരി നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തി ഉത്തരവിറങ്ങി. ആദ്യ ലൗഞ്ച് ബാര്‍ തിരുവനന്തപുരം ആഭ്യന്തര ടെര്‍മിനലില്‍ തുടങ്ങാനുള്ള അപേക്ഷ എക്‌സൈസ് വകുപ്പിനു ലഭിച്ചു. ആഭ്യന്തര ടെര്‍മിനലുകളില്‍ ഫോറിന്‍ ലിക്വര്‍ 7 എയര്‍പോര്‍ട്ട് ട്രാന്‍സിറ്റ് ലൗഞ്ച് ലൈസന്‍സിന്റെ അടിസ്ഥാനത്തിലാണ് ബാര്‍ തുടങ്ങുക. എയര്‍പോര്‍ട്ട് അതോറിറ്റിയുടെ അനുമതിയോടൊപ്പം അപേക്ഷ സമര്‍പ്പിച്ചാല്‍ എക്‌സൈസ് കമ്മിഷണര്‍ അനുമതി നല്‍കും. എക്‌സൈസ് വകുപ്പിനു നല്‍കേണ്ട വാര്‍ഷിക ഫീസ് ഒരു ലക്ഷം രൂപയാണ്.

ഇതുവരെ വിമാനത്താവളങ്ങളിലെ രാജ്യാന്തര ടെര്‍മിനലുകളില്‍ മാത്രമേ വിദേശ മദ്യവില്‍പന കേന്ദ്രങ്ങളും ലൗഞ്ച് ബാറുകളും പ്രവര്‍ത്തിച്ചിരുന്നുള്ളൂ. നേരത്തെ കൊട്ടാരക്കരയിലെ ബാര്‍ ഉടമ ആഭ്യന്തര ടെര്‍മിനലുകളിലും വിദേശ മദ്യവില്‍പന അനുവദിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഈ സൗകര്യം ന്യൂഡല്‍ഹി ഉള്‍പ്പെടെ രാജ്യത്തെ മറ്റു പ്രധാന വിമാനത്താവളങ്ങളില്‍ ഉണ്ടെന്ന് അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍, അബ്കാരി നയത്തില്‍ ഇക്കാര്യം ഉള്‍പ്പെടുത്തിയിട്ടില്ലാത്തതിനാല്‍ അനുവദിക്കാനാകില്ലെന്ന് എക്‌സൈസ് വകുപ്പ് നിലപാടെടുത്തു. അതിനിടെയാണ് ഇടതുസര്‍ക്കാര്‍ പുതിയ മദ്യനയം പ്രഖ്യാപിച്ചത്. മദ്യനയത്തില്‍ ആഭ്യന്തര ടെര്‍മിനലുകളിലും വിദേശമദ്യ വില്‍പന കേന്ദ്രങ്ങള്‍ തുടങ്ങാനുള്ള തീരുമാനം ഉള്‍പ്പെടുത്തി.

ഭുവനേശ്വര്‍: ബീഫ് കഴിക്കണമെന്നുള്ള വിദേശികള്‍  സ്വന്തം രാജ്യത്തിരുന്ന് കഴിച്ചിട്ട്  ഇന്ത്യയിലേക്ക് വന്നാല്‍ മതിയെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ബീഫിന്റെ കാര്യത്തില്‍ കേരളത്തിലുള്ളവര്‍ ബീഫ് കഴിക്കുന്നത് തുടരുക തന്നെ ചെയ്യുമെന്ന് വ്യക്തമാക്കിയതിന് തൊട്ടു പിന്നാലെ ഒഡീഷയില്‍ നടന്ന ടൂര്‍ ഓപ്പറേറ്റര്‍മാരുടെ അസോസിയേഷന്റെ 33 ാമത് വാര്‍ഷികത്തില്‍ സംസാരിക്കുമ്പോഴായായിരുന്നു അല്‍ഫോണ്‍സ് കണ്ണന്താനം മലക്കം മറിഞ്ഞത്.

കഴിഞ്ഞ ദിവസം മന്ത്രിസഭയുടെ ഭാഗമായി അധികാരമേറ്റതിന് തൊട്ടു പിന്നാലെ കഴിഞ്ഞ ദിവസമായിരുന്നു കേരളത്തിലെ ജനങ്ങള്‍ ബീഫ് തിന്നുന്നത് തുടരുമെന്ന് അദ്ദേഹം പറഞ്ഞത്. കേരളത്തിലെ പോലെ തന്നെ ഇറച്ചി തിന്നുന്നവര്‍ തിന്നട്ടെയെന്ന  ഗോവന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്‍റെ പ്രസ്താവനയെ ഊന്നി പറയുകയും ചെയ്തിരുന്നു.

ഇതിന് തൊട്ടു പിന്നാലെയാണ് വിദേശികള്‍ അവരവരുടെ രാജ്യത്തിരുന്ന ഇറച്ചി കഴിച്ചിട്ട് ഇന്ത്യയിലേക്ക് വന്നാല്‍ മതിയെന്ന് പറഞ്ഞത്. വിവിധ സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന ഗോവധ നിരോധനം ഇന്ത്യയുടെ ആതിഥേയ ഭാഗധേയത്വത്തെ കാര്യമായി ബാധിക്കില്ലേ എന്നായിരുന്നു കണ്ണന്താനം നേരിട്ട ചോദ്യം.

മറുപടിക്ക് പിന്നാലെ നേരത്തേ കേരളത്തില്‍ നടത്തിയ ബീഫ് കഴിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന ചൂണ്ടിക്കാട്ടിയപ്പോള്‍ അതൊരു കെട്ടുകഥയാണെന്നും അക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ താന്‍ ഭക്ഷ്യമന്ത്രി അല്ലെന്നുമായിരുന്നു അല്‍ഫോണ്‍സിന്റെ മറുപടി. ഇന്ത്യയിലെ വിനോദസഞ്ചാര മേഖല വികസിപ്പിക്കുന്നതിനായി പുതിയ പുതിയ ആശയങ്ങള്‍ നടപ്പിലാക്കുമെന്നും ഒരു മാസത്തിനുള്ളില്‍ നടപടികള്‍ തുടങ്ങുമെന്നും മന്ത്രി വ്യക്തമാക്കി.

കോട്ടയം: കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിങ്‌ കോളജില്‍ നിന്നു കര്‍ണാടകത്തില്‍ വിനോദയാത്രയ്‌ക്കു പോയ ബസ്‌ മറിഞ്ഞു രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു. പന്ത്രണ്ടു പേരുടെ നില ഗുരുതരം. ഇലക്‌ട്രോണിക്‌സ് വിഭാഗം മൂന്നാം വര്‍ഷ വിദ്യാര്‍ഥിനികളായ വയനാട്‌ സുല്‍ത്താന്‍ ബത്തേരി പാലിയത്ത്‌ മുകളേല്‍ പി.സി. ജോര്‍ജിന്റെ മകള്‍ ഐറിന്‍ മരിയ ജോര്‍ജ്‌, മുണ്ടക്കയം ഏന്തയാര്‍ വളയത്തില്‍ ദേവസ്യയുടെ മകള്‍ മെറിന്‍ സെബാസ്‌റ്റ്യന്‍ എന്നിവരാണു മരിച്ചത്‌. ഇന്നലെ രാത്രി ഒന്‍പതിനു കര്‍ണാടകത്തിലെ ചിക്‌മംഗളൂര്‍ മാഗഡി അണക്കെട്ടിനു സമീപത്താണ്‌ അപകടം നന്നത്‌.

സ്‌ഥലത്തു മഴയും മറ്റും ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നു ബസ്‌ റോഡില്‍ നിന്നു തെന്നിമാറി ഉയര്‍ന്ന പ്രദേശത്തു നിന്നു താഴേയ്‌ക്കു പതിയ്‌ക്കുകയായിരുന്നു. മൂന്നു തവണ മലക്കം മറിഞ്ഞാണു ബസ്‌ താഴേയ്‌ക്കു പതിച്ചത്‌. കഴിഞ്ഞ ചൊവ്വാഴ്‌ചയാണു അമല്‍ ജ്യോതി എന്‍ജിനീയറിങ്‌ കോളജിലെ മൂന്നാം വര്‍ഷ ഇലക്‌ട്രോണിക്‌സ് വിഭാഗം വിദ്യാര്‍ഥികള്‍ വിനോദ യാത്രയ്‌ക്കു പോയത്‌. മൈസുര്‍, കുടക്‌, ബംഗളൂര്‍, എന്നിടം സന്ദര്‍ശിച്ച ശേഷമാണു ബസ്‌ ചിക്‌മംഗളൂരിലെത്തിയത്‌..ഞായറാഴ്‌ച മടങ്ങിയെത്താനിരിക്കുന്നതിനിടെയാണ്‌ അപകടം ഉണ്ടായത്‌.
ഇലക്‌ട്രോണിക്‌സ്‌ വിഭാഗം ബി ബാച്ചിലെ 36 വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസാണ്‌ അപകടത്തില്‍പ്പെട്ടത്‌. രണ്ടു ബസുകളിലായി എഴുപതു പേരടങ്ങുന്ന സംഘമാണു വിനോദയാത്രയ്‌ക്കു പോയത്‌. അപകടം നടന്ന ഉടനെ നാട്ടുകാരും പിന്നാലെ എത്തിയ ബസിലെ യാത്രക്കാരും ചേര്‍ന്നു രക്ഷാപ്രവര്‍ന്നം നടത്തി. പരുക്കേറ്റവരെ ഹാസനിലും ചിക്‌മംഗ്‌ളുരുവിലുമുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.. അപകടത്തെ തുടര്‍ന്ന്‌ മറിഞ്ഞു കിടന്ന ബസ്‌ ജെ.സി.ബി ഉപയോഗിച്ച്‌ ഉയര്‍ത്തി മാറ്റിയാണു രക്ഷാപ്രവര്‍ത്തനം നടത്തിയത്‌. പരുക്കേറ്റവരില്‍ പന്ത്രണ്ടു പേരുടെ നില നില ഗുരുതരമായി തുടരുകയാണ്‌. അതേസമയം അപകടവിവരമറിഞ്ഞ്‌ കോളജ്‌ അധികൃതരും വിദ്യാര്‍ഥികളുടെ ബന്ധുക്കളും ചിക്‌മംഗ്ലുരിലേയ്‌ക്കു പുറപ്പെട്ടിട്ടുണ്ട്‌.

മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ മൃതദേഹം ഒൗദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. നൂറുകണക്കിനാളുകളാണ് സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്. ബംഗളൂരുവിലെ ചാംരാജ്പേട്ട് ശ്മശാനത്തിലായിരുന്നു സംസ്കാരം. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉൾപ്പടെയുള്ളവർ ഗൗരി ലങ്കേഷിന് അന്തിമോപചാരം അർപ്പിച്ചിരുന്നു.

ചൊവ്വാഴ്ച രാത്രിയാണ് ഗൗരി ലങ്കേഷിനെ അജ്ഞാതർ വെടിവെച്ചു കൊന്നത്. ബംഗളൂരു രാജ രാജേശ്വരി നഗറിലെ വീടിനുപുറത്ത് മൂവർ സംഘമെത്തി അവരെ വെടിവെച്ചു വീഴ്ത്തുകയായിരുന്നു. മൂന്ന് വെടിയുണ്ടകൾ ശിരസ്സിലും നെഞ്ചിലും പതിച്ച അവർ ഉടൻ മരിച്ചു.

RECENT POSTS
Copyright © . All rights reserved