India

താമരശേരി കൈതപ്പൊയിലിൽ നാല് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി. പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന നാല് വയസുകാരൻ മുഹമ്മദ് നിഹാൽ ഇന്ന് രാവിലെയാണ് മരിച്ചത്.

ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് വയനാട് ഭാഗത്ത് നിന്ന് വന്ന ജീപ്പും കോഴിക്കോട് നിന്ന് വന്ന ബസും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. മുന്നിലുണ്ടായിരുന്ന കാറിനെ മറികടന്ന് വന്ന ജീപ്പിലേക്ക് എതിർദിശയിൽ നിന്ന് വന്ന ബസ് ഇടിച്ചുകയറി. ഇതിന് പിന്നാലെ ജീപ്പിന് പുറകിലുണ്ടായിരുന്ന കാറും ഇതിന് പുറകിലുണ്ടായിരുന്ന ബസും ജീപ്പിലിടിച്ചു.

ഇതോടെയാണ് അപകടത്തിന്റെ തീവ്രത വർദ്ധിച്ചത്. ഇടിയുടെ ആഘാതത്തിൽ ജീപ്പ് പൂർണ്ണമായി തകർന്നു. അപകടം നടന്ന് ഉടൻ തന്നെ സംഭവ സ്ഥലത്തും ആശുപത്രിയിലുമായി ആറ് പേർ മരിച്ചിരുന്നു. ഇതുവരെ മരിച്ചവരിൽ ആറ് പേരും കുട്ടികളാണ്.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു കുട്ടി കഴിഞ്ഞ ദിവസമാണ് മരിച്ചത്. ഈ കുടുംബത്തിന് ധനസഹായം നൽകുന്ന കാര്യം പരിഗണിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

പാണത്തൂരില്‍ കാണാതായ നാലു വയസ്സുകാരി സന ഫാത്തിമയുടെ തിരോധാനം സംബന്ധിച്ച് ദുരൂഹതയേറുന്നു. സനയെ കാണാതായി നാലു ദിവസം കഴിഞ്ഞിട്ടും ഇതുവരെ കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. അതിനിടെ ഇപ്പോഴത്തെ അന്വേഷണത്തില്‍ തൃപ്തരല്ലെന്ന് കുടുംബം പറയുന്നു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു.

തോട്ടില്‍ വീണ സന ഒഴുക്കില്‍പ്പെട്ടതായിരിക്കാമെന്നായിരുന്നു നേരത്തേയുള്ള സംശയം. ഇതു കേന്ദ്രീകരിച്ചാണ് തിരച്ചിലും നടന്നിരുന്നത്. എന്നാല്‍ സന തോട്ടില്‍ വീഴാന്‍ സാധ്യതയില്ലെന്നാണ് കുടുംബം പറയുന്നത്.

പ്രദേശത്തുള്ള ആരെങ്കിലും ദുരുദ്ദേശത്തോടെ സനയെ തട്ടിക്കൊണ്ടാവാന്‍ സാധ്യയതുണ്ടെന്നും കുടുംബം സംശയിക്കുന്നു. ഇതേ തുടര്‍ന്നാണ് വിശദമായ അന്വേഷണത്തിന് കുടുംബം ആവശ്യപ്പെടുന്നത്.

സനയെ കാണാതായി മണിക്കൂറുകള്‍ക്കുള്ളില്‍ കുട്ടിയെ കണ്ടെത്തിയെന്ന തരത്തില്‍ ഒരു വാട്‌സാപ്പ് സന്ദേശം ചില ഗ്രൂപ്പുകളില്‍ പ്രചരിച്ചിരുന്നു. നൗഷാദ് ഇളംബാടിയെന്നയാളുടെ പേരിലായിരുന്നു ഈ സന്ദേശം.

ഈ നമ്പറില്‍ കുട്ടിയുടെ ബന്ധുക്കള്‍ ഉടന്‍ വിളിച്ചുനോക്കിയെങ്കിലും പ്രതികരണമുണ്ടായില്ല. കുറച്ചു സമയം കഴിഞ്ഞ് തെറ്റായ സന്ദേശം അയച്ചതില്‍ ക്ഷമ ചോദിക്കുന്നതായി മറ്റൊരു സന്ദേശം കൂടി വരികയായിരുന്നു.

സനയെ കണ്ടെത്തിയെന്ന തരത്തിലുള്ള സന്ദേശങ്ങള്‍ പ്രചരിച്ചതോടെ തൊട്ടടുത്ത ദിവസം മുതല്‍ കുട്ടിയെ കിട്ടിയല്ലോയെന്നു ചോദിച്ചു നിരവധി പേര്‍ വിളിച്ചതായി ബന്ധു പറയുന്നു. ഇതിനു പിന്നില്‍ ദുരൂഹതയുണ്ടെന്നും അവര്‍ ആരോപിക്കുന്നു.

നിലവിലെ പോലീസ് അന്വേഷണത്തില്‍ തങ്ങള്‍ അസംതൃപ്തരാണെന്ന് കുടുംബം പറയുന്നു. വ്യാഴാഴ്ച വീട്ടുമുറ്റത്തു കളിച്ചു കൊണ്ടിരിക്കെയാണ് സനയെ കാണാതായത്.

ഇടുക്കി ചീനിക്കുഴിയിൽ ദമ്പതികൾ വൈദ്യുതാഘാതമേറ്റു മരിച്ചു. ചീനിക്കുഴി കല്ലറയ്ക്കൽ ബാബു (60), ഭാര്യ ലൂസി (55)എന്നിവരാണ് മരിച്ചത്. കനത്ത മഴയിൽ പൊട്ടിവീണ വൈദ്യുത കമ്പിയിൽനിന്ന് ഇവർക്കു ഷോക്കേൽക്കുകയായിരുന്നു.

ഞായറാഴ്ച രാവിലെ ആറോടെ പള്ളിയിലേക്കു പോകുന്നതിനിടെ റോഡിൽ വൈദ്യുതി കമ്പി വീണു കിടക്കുന്നത് ഇരുവരും ശ്രദ്ധിച്ചില്ല. വൈദ്യുതാഘാതമേറ്റ ബാബുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ലൂസിക്കും ഷോക്കേറ്റത്. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു.

കാമുകനെ ക്വട്ടേഷന്‍ കൊടുത്ത് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ബിനി(37)യുടെ രീതികള്‍ ആരെയും ഞെട്ടിക്കും. സുന്ദരന്മാരായ സമ്പന്ന യുവാക്കള്‍ ചേച്ചിക്കെന്നും വീക്ക്‌നസായിരുന്നു. ചേച്ചിയുടെ കാമുകന്മാരുടെ പട്ടികയില്‍ 18 തികയാത്തവര്‍ പോലും. കാമുകനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ബിനി മധുവില്‍നിന്നും പുറത്താകുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ദരിദ്ര കുടുംബത്തില്‍ ജനിച്ച് കഷ്ടപ്പാടിന്റെ വഴിയിലൂടെ ഷാപ്പിലെ കറിവെപ്പുകാരിയായി തുടങ്ങിയ ബിനി പണമുള്ള യുവാക്കളെ പറ്റിച്ചാണ് കുറച്ചുനാളുകള്‍ കൊണ്ട് പണക്കാരിയായി മാറിയത്. സമ്പന്നരായ പുരുഷന്മാരെ കരുവാക്കിയാണ് ബിനി വലിയ നിലയിലേക്കുയര്‍ന്നത്. ബിനിയുടെ ഫോണില്‍ നിന്ന് പോലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന പല രഹസ്യങ്ങളുമാണ്. കാമുകന്മാരൊത്തുള്ള രഹസ്യ സംഗമങ്ങള്‍ ഫോണില്‍ ചിത്രീകരിക്കുക ബിനിയുടെ ഹോബിയായിരുന്നു. ഇത്തരത്തില്‍ ഇരുപതോളം വീഡിയോ ദൃശ്യങ്ങള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത കൗമാരക്കാര്‍ വരെ ബിനിയുടെ വലയില്‍ കുടുങ്ങിയതായാണ് സൂചന. സമ്പന്നനും സുന്ദരനും ആയിരിക്കണമെന്നതായിരുന്നു എപ്പോഴും മേക്കപ്പില്‍ നടക്കുന്ന ബിനിയുടെ ഒരേയൊരു ഡിമാന്‍ഡ്. വിചിത്ര രീതികള്‍ പിന്തുടരുന്നതില്‍ തല്പരയായിരുന്നു ബിനി. രാത്രി ഉറങ്ങുമ്പോള്‍ പോലും മേക്കപ്പ് അഴിക്കുമായിരുന്നില്ല. ആരുടെയും മനം മയക്കുന്ന സൗന്ദര്യമുള്ള ഈ 37കാരി അന്നനടയും ഇറുകിയ വസ്ത്രധാരണവുമായാണ് യുവാക്കുളടെ മനം കവര്‍ന്നത്. സൗന്ദര്യം ഉപയോഗിച്ച് നേടിയെടുക്കാവുന്നതെല്ലാം അവര്‍ നേടിയെടുത്തു. മൂന്നുവര്‍ഷം മുമ്പ് ബിനി സ്വന്തം നാടായ തിരുവനന്തപുരം വെഞ്ഞാറുമൂടിലെ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. അവിടെ വച്ചാണ് സുലിലിനെ കാണുന്നത്. കൈയില്‍ കാശുണ്ടെന്ന് മനസിലായി. ഇതോടെ ചങ്ങാത്തം തുടങ്ങി. ഒറ്റ നോട്ടത്തില്‍ തന്നെ വശീകരിക്കുന്ന കണ്ണുകളില്‍ സുലില്‍ വീണു. കുറച്ചുനാള്‍ കഴിഞ്ഞ് ബിനിക്കൊപ്പം സുലില്‍ വയനാട്ടില്‍ എത്തി. മാനന്തവാടി എരുമത്തെരുവില്‍ യുവതിക്കൊപ്പമായിരുന്നു താമസം. ബിനിയുടെ എട്ട് വയസ് പ്രായമുള്ള പെണ്‍കുട്ടി കൂടെയുണ്ടായിരുന്നു. ഭര്‍ത്താവ് ഗള്‍ഫിലും. ബിനിക്കൊപ്പം യുവാവിനെ കണ്ട് അന്വേഷിച്ചവരോടൊക്കെ പറഞ്ഞത് തന്റെ സഹോദരനാണെന്നാണ്. ആരും സംശയിച്ചില്ല. മാനന്തവാടിയില്‍ നിന്ന് എട്ട് കിലോ മീറ്റര്‍ അകലെ കൊയിലേരിയില്‍ പതിനെട്ട് സെന്റ് സ്ഥലം വിലക്ക് വാങ്ങി അവിടെ ഒരു വീട് വെക്കണം.

സുലിലിന്റെ കാശ് പരമാവധി ഇതിനായി അവര്‍ ഉപയോഗിച്ചു. അങ്ങനെ വള്ളിയൂര്‍ക്കാവ് പനമരം റോഡരികില്‍ ഊര്‍പ്പള്ളിയില്‍ അതിമനോഹരമായ ഒരു വീടിന്റെ പണി ആരംഭിച്ചു. സ്ഥലം വാങ്ങിയത് ബിനിയുടെയും ഭര്‍ത്താവിന്റെയും പേരില്‍. വീടുപണിക്ക് സുലിലിന്റെ പണവും. നാല്‍പ്പത് ലക്ഷത്തിലേറെ രൂപയുടെ ഇടപാടാണ് സുലിലുമായി നടത്തിയത്. ഗൃഹപ്രവേശവും സുലിലിന്റെ സാന്നിധ്യത്തില്‍ ഗംഭീരമായി നടത്തി. വിഐപികള്‍ പലരും എത്തി. ഇതോടെ സുലിലിന് സംശയം തുടങ്ങി. തന്റെ സമ്പാദ്യം ബിനിയുടെ പേരിലേക്ക് ശരിക്കും മറിഞ്ഞെന്ന തോന്നലും ഉണ്ടായി. ബിനിക്ക് സുഹൃത്തുക്കള്‍ക്ക് പഞ്ഞമില്ലെന്നും ബോധ്യമായി. പിന്നീട് കൊലപാതകത്തിലേക്ക് നയിച്ചതും ഇതേ കാരണങ്ങള്‍ തന്നെ. അതേസമയം ബിനിയെ ജാമ്യത്തിലിറക്കാന്‍ ചിലര്‍ ശ്രമം തുടങ്ങിയതായി സൂചനയുണ്ട്. പ്രഗത്ഭരായ അഭിഭാഷകരെയാണ് ഇതിനായി ഏര്‍പ്പാടാക്കിയിരിക്കുന്നത്.

വൈകിട്ട് ട്യൂഷന് പോയ വിദ്യാര്‍ത്ഥിനി മടങ്ങിവന്നില്ല. വീട്ടുകാരുടെ പരാതിയില്‍ രാത്രി എട്ടുമണിയോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. പെണ്‍കുട്ടിയുടെ വീട്ടുകാരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചപ്പോള്‍ കാമുകനെക്കുറിച്ച് സൂചനകിട്ടി. നാലു വര്‍ഷമായി തുടങ്ങിയ പ്രേമം. ചെറിയൊരു പ്രേമമല്ല കട്ട പ്രേമം. ഈ കാമുകനെ തിരക്കി പോലീസ് വീട്ടിലെത്തുമ്പോള്‍ കാറുമായി സ്ഥലം വിട്ടെന്നും ബോദ്ധ്യമായി. പിന്നെ പൊലീസ് സമീപ സ്‌റ്റേഷനുകളിലേക്ക് കാറിന്റെ നമ്പര്‍ സഹിതം വിവരങ്ങള്‍ കൈമാറി. ഇതിനിടയില്‍ തന്നെ യുവാവ് കാറുമായി ഇവിടെ നിന്നും വേഗത്തില്‍ ഓടിച്ചുപോയി. വ്യാപകമായി അന്വേഷിച്ചെങ്കിലും ഇവരെ കണ്ടെത്താനായില്ല. പിന്നെ ഒരുമണിക്കൂറിന് ശേഷം ദേശീയ പാത വഴി കാര്‍ പോകുന്നത് കണ്ടതായിനാട്ടുകാരന്‍ നല്‍കിയ സൂചനയെത്തുടര്‍ന്നാണ് പൊലീസ് നടത്തിയ തിരച്ചിലില്‍ കാമിതാക്കള്‍ രക്തം വാര്‍ന്ന് അര്‍ദ്ധബോധാവസ്ഥയിലായ നിലയില്‍ കണ്ടെത്തുകയായിരുന്നു. മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചതുകൊണ്ടാണ് അപകടനിലയിലെത്തിയിരുന്ന 22 കാരിയുടെ ജീവന്‍ രക്ഷിക്കാനായി. യുവാവിന്റെ കയ്യിലെ മുറിവിന് ആഴമില്ലാതിരുന്നതിനാല്‍ കാര്യമായി രക്തം നഷ്ടപ്പെട്ടിരുന്നില്ല. കാമുകിയുടെ കയ്യില്‍ നിന്നും രക്തം ചീറ്റുന്നത് കണ്ടതിനേത്തുടര്‍ന്നുണ്ടായ വിഭ്രാന്തിയിലാണ് യുവാവ് അവശനായതെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്. വ്യത്യസ്ത ജാതിയായതിനാല്‍ വീട്ടുകാര്‍ വിവാഹത്തിന് സമ്മതിക്കില്ലന്ന എന്ന കാരണത്തലാണ് ഇരുവരും ഒരുമിച്ചു മരിക്കാം എന്ന് തീരുമാനിച്ചത്. മാസങ്ങള്‍ക്കുമുമ്പേ എടുത്ത തീരുമാനം നടപ്പിലാക്കാന്‍ നിശ്ചയിച്ച് ഒരു പായ്ക്കറ്റ് ബ്ലേഡ് വാങ്ങി കൈയില്‍ കരുതി. കാര്‍ പാതയോരത്ത് നിര്‍ത്തി ഇരുവരും കൈയിലെ ഞരമ്പുകള്‍ മുറിക്കുകയായിരുന്നു. പഠിപ്പ് പൂര്‍ത്തിയായ ശേഷം വിവാഹത്തേക്കുറിച്ച് ആലോചിക്കാമെന്ന ബന്ധുക്കളുടെയും പൊലീസിന്റെയും ഉറപ്പില്‍ ഇരുവരും ഇന്നലെ ബന്ധുക്കള്‍ക്കൊപ്പം വീടുകളിലേക്ക് മടങ്ങി. തിരുമാറാടി പഞ്ചായത്തിലെ മണ്ണത്തൂര്‍ സ്വദേശിയായ 22 കാരനും 18 വയസുകാരിയായ കോളേജ് വിദ്യാര്‍ത്ഥിനിയുമാണ് കാറില്‍ ആത്മഹത്യയ്‌ക്കൊരുങ്ങിയത്.

സിക്കിമിലെ അതിര്‍ത്തി സംഘര്‍ഷം അവസാനിപ്പിക്കാന്‍ ചൈന സൈനിക നടപടിക്കു തയാറായേക്കുമെന്നു ചൈനീസ് സര്‍ക്കാരിന്‍റെ ഒൗദ്യോഗിക പത്രം ഗ്ലോബല്‍ ടൈംസ്. ദോക്‌ ലായില്‍നിന്ന് ഇന്ത്യ സൈന്യത്തെ പിന്‍വലിച്ചില്ലെങ്കില്‍ രണ്ടാഴ്ചയ്ക്കകം ചൈനയുടെ ഭാഗത്തുനിന്നും ചെറിയ സൈനിക നടപടിയുണ്ടാകുമെന്നാണ് പ്രതിരോധരംഗത്തെ വിദഗ്ധരെ ഉദ്ധരിച്ച് ഗ്ലോബല്‍ ടൈംസ് പറയുന്നത്. ഇത്തരമൊരു നീക്കമുണ്ടായിൽ അത് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കുമെന്നും പത്രത്തിന്റെ മുഖപ്രസംഗത്തിൽ പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും അതിരൂക്ഷമായ വിമര്‍ശനമാണ് പത്രത്തിന്‍റെ എഡിറ്റോറിയലിലുള്ളത്. മോദി വീണ്ടുവിചാരമില്ലാതെ ഇന്ത്യയെ യുദ്ധത്തിലേക്കു തള്ളിവിടുകയാണെന്നാണ് ആരോപണം. മോദി സ്വന്തം ജനങ്ങളോടു നുണ പറയുകയാണ്. സൈനിക ശക്തിയില്‍ ചൈന ഇന്ത്യയേക്കാള്‍ കരുത്തരാണെന്നും ഗ്ലോബല്‍ ടൈംസ് മുഖപ്രസംഗത്തിൽ പറയുന്നു. ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം നയതന്ത്രതലത്തില്‍ പരിഹരിക്കുമെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കിയിരുന്നു.

ദോക് ‍ലാ മേഖലയിൽ ചൈന ചൈനയുടേതെന്നും ഭൂട്ടാൻ ഭൂട്ടാന്റേതെന്നും അവകാശപ്പെടുന്ന സ്ഥലത്തു ചൈനീസ് സൈന്യം (പീപ്പിൾസ് ലിബറേഷൻ ആർമി–പിഎൽഎ) റോഡ് നിർമിച്ചതാണ് പ്രശ്നങ്ങൾക്കു തുടക്കം. റോഡ് നിർമാണത്തിൽനിന്നു പിന്മാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും ചൈന തയാറായില്ല. ഇതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്കു കാരണം. ജൂൺ 16നാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്നം ഉടലെടുത്തത്.

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് കേരളത്തോടുള്ള ഇഷ്ടം പലപ്പോഴായി വ്യക്തമാക്കിയിട്ടുള്ളതാണ്. മലയാളികളുടെ അഭിമാനമായ ഐഎസ്എൽ ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ സഹ ഉടമ കൂടിയാണ് സച്ചിൻ. മാത്രമല്ല ഇഷ്ടം. ഇത്തവണത്തെ ഐ.എസ്.എല്‍ തുടങ്ങുന്നതിന് മുമ്പ് കൊച്ചിക്ക് ഒരു സമ്മാനം നല്‍കിയിരിക്കുകയാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍.

കൊച്ചിക്ക് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറിന്‍റെ സഹായം. എറണാകുളം ജനറൽ ആശുപത്രിയിൽ ഡിജിറ്റിൽ എക്സ് റേ യൂണിറ്റിനായി സച്ചിൻ തെണ്ടുൽക്കർ എംപി ഫണ്ടിൽനിന്നും 25 ലക്ഷം രൂപ അനുവദിച്ചു.

എഴുപതു ദിവസത്തിനകം നടപടി ക്രമങ്ങൾ പൂർത്തിയാക്കി തുക കൈമാറുമെന്നു എറണാകുളം ജില്ലാ കളക്ടറെ സച്ചിന്‍റെ ഓഫീസ് അറിയിച്ചു.

ന്യൂഡല്‍ഹി: തിരവനന്തപുരത്തെ സംഘര്‍ഷത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്ത് സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിയില്‍ സിപിഎം കേന്ദ്ര നേതൃത്വത്തിന് അതൃപ്തി. രോഷപ്രകടനം അനാവശ്യമായിരുന്നുവെന്ന് കേന്ദ്ര നേതാക്കള്‍ വിലയിരുത്തി. ഇന്നലെ വിളിച്ചുചേര്‍ത്ത സമാധാന ചര്‍ച്ച ഗവര്‍ണര്‍ പറഞ്ഞിട്ടാണെന്ന പ്രതീതി ഉയര്‍ത്തിയതിലും കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം.

തിരുവനന്തപുരം നഗരത്തില്‍ നടന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ നടന്ന സമാധാന യോഗത്തിനിടയിലാണ് മാധ്യമ പ്രവര്‍ത്തകരോട് മുഖ്യമന്ത്രി പിണറായി വിജയന്‍ കയര്‍ത്ത് സംസാരിച്ചത്. യോഗത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ എത്തിയ മാധ്യമ പ്രവര്‍ത്തകരോട് കടക്കു പുറത്ത് എന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

മുഖ്യമന്ത്രിയുടെ വികാര പ്രകടനം ദേശീയ തലത്തില്‍ അടക്കം ചര്‍ച്ചയായുരുന്നു. ദേശീയ മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ ഇത് വാര്‍ത്തയാക്കിയിരുന്നു. ഇത്തരം ഒരു സംഭവം ഒഴിവാക്കാമായിരുന്നു എന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. അത് ഒഴിവാക്കിയിരുന്നെങ്കില്‍ ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ടാകുമായിരുന്നില്ല എന്നൊരു വിലയിരുത്തല്‍ കേന്ദ്ര നേതൃത്വത്തിനുണ്ട്.

മാത്രമല്ല ആര്‍എസ്എസ്-ബിജെപി നേതാക്കളുമായി മുഖ്യമന്ത്രി നടത്തിയ സമാധാന ചര്‍ച്ച ഗവര്‍ണറുടെ നിര്‍ദേശ പ്രകാരമായിരുന്നു എന്ന പ്രതീതി ഉയര്‍ത്തിയതിലും കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. യോഗം വിളിച്ചത് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലിന്റെ ആടിസ്ഥാനത്തിലാണ് എന്ന പ്രചരണം ആവശ്യമായിരുന്നു. മാത്രമല്ല സര്‍വകക്ഷി യോഗം വിളിക്കാന്‍ നിര്‍ദേശം നല്‍കിയത് കേന്ദ്ര നേതൃത്വമാണ്.

ഗവര്‍ണര്‍ വിളിച്ചപ്പോള്‍ പോകേണ്ടിയിരുന്നില്ല എന്ന വിലയിരുത്തലും കേന്ദ്ര നേതൃത്വത്തിനുണ്ട്. ഗവര്‍ണറുടെ ഇത്തരം അധികാര പ്രകടനങ്ങളെ സിപിഎം എല്ലാക്കാലത്തും എതിര്‍ത്തിരുന്നുവെന്നും കേന്ദ്ര നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ ഇത്തരത്തിലൊരു കൂടിക്കാഴ്ചയ്ക്ക് ഇരുന്നുകൊണ്ടുക്കേണ്ടിയിരുന്നില്ല എന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍.

കൊച്ചി: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ തന്നെ പങ്കെടുപ്പിക്കണമെന്ന ഉത്തരവ് നടപ്പിലാക്കാതിരുന്നത് ചൂണ്ടിക്കാട്ടി പി.യു ചിത്ര ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കി. അത്‌ലറ്റിക് ഫെഡറേഷനോട് ചിത്രയുടെ പങ്കാളിത്തം ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഹൈക്കോടതി വിധി മാനിക്കുന്നുവെന്നും എന്നാല്‍ സമയപരിധി കഴിഞ്ഞതിനാല്‍ ചിത്രയെ ഉള്‍പ്പെടുത്താന്‍ സാധിക്കില്ലെന്നുമായിരുന്നു അത്‌ലറ്റിക് ഫെഡറേഷന്റെ നിലപാട്.

ലണ്ടനില്‍ നടക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള ടീമില്‍ പി.യു ചിത്രയെ ഉള്‍പ്പെടുത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. 1500 മീറ്ററില്‍ ചിത്രയുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ചിത്ര നല്‍കിയ ഹര്‍ജിയിലാണ് കേരള ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടത്. അത്‌ലറ്റിക് ഫെഡറേഷന്‍ സ്വതന്ത്ര ഏജന്‍സിയായതിനാല്‍ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാറില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

പി.യു ചിത്രയെ ഒഴിവാക്കിയത് യോഗ്യതയില്ലാത്തതിനാലാണെന്ന് അത്‌ലറ്റിക് ഫെഡറേഷന്‍ കായിക മന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഏഷ്യന്‍ മീറ്റിലെ സ്വര്‍ണം യോഗ്യതയായി കണക്കാക്കാനാകില്ലെന്നാണ് ഫെഡറേഷന്റെ വാദം.

പാചക വാചക വില വര്‍ധിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ ആം ആദ്മി പാര്‍ട്ടി. മാസം തോറും 4 രൂപ വീതം വര്‍ധിപ്പിച്ച് പാചക വാതക സബ്‌സിഡി മാര്‍ച്ച് മാസത്തോടെ പൂര്‍ണ്ണമായും നിര്‍ത്താനുള്ള നീക്കത്തിനെതിരെ ആം ആദ്മി പാര്‍ടി വരും ദിവസങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. കേന്ദ്രസര്‍ക്കാര്‍ പല രീതിയിലും സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നയങ്ങളാണ് തുടരുന്നത്. കോടിക്കണക്കിന് പേര്‍ സബ്‌സിഡി ഉപേക്ഷിച്ചു എന്ന് കോടികള്‍ പരസ്യത്തിനു ചിലവഴിച്ചു കൊട്ടിഘോഷിക്കുന്ന സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയായിരുന്നു.

RECENT POSTS
Copyright © . All rights reserved