കേരളം ഇന്നേവരെ കൈവരിച്ച നേട്ടങ്ങളുടെ പ്രദർശനവുമായി നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്ത് സംസ്ഥാന സർക്കാർ ഒരുക്കുന്ന കേരളീയം 2023 ജനകീയോത്സവത്തിന് ആശംസാവീഡിയോ സന്ദേശവുമായി സൂപ്പർതാരം മോഹൻലാൽ. ഈ വീഡിയോ മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളിൽ റിലീസ് ചെയ്തു.
മലയാളി എന്ന നിലയിൽ രണ്ടു കാര്യങ്ങളിലാണ് തനിക്ക് അഭിമാനം തോന്നിയിട്ടുള്ളത് എന്നു മോഹൻലാൽ ആശംസാസന്ദേശത്തിൽ പറഞ്ഞു. ലോകത്തെവിടെച്ചെന്നാലും കേരളത്തെ അറിയുക വിദ്യാഭ്യാസത്തിന്റെയും ആരോഗ്യത്തിന്റെയും പേരിലാണ്. അതു മലയാളിക്കു മാത്രം അവകാശപ്പെട്ടതാണ്. ലോകത്തെവിടെയും നിർണായകസ്ഥാനങ്ങളിൽ മലയാളികളുണ്ടാകും. താൻ പ്രവർത്തിക്കുന്ന മലയാളസിനിമയിലാണെന്നതിലും ഏറെ അഭിമാനമുണ്ട്. മലയാളി ആയതിലും കേരളത്തിൽ ജനിച്ചതിലും ഏറെ അഭിമാനിക്കുന്നുവെന്നും മോഹൻലാൽ ആശംസാസന്ദേശത്തിൽ പറഞ്ഞു.
കേരളീയത്തിന് ആശംസകൾ അർപ്പിച്ചുകൊണ്ടുള്ള വീഡിയോ സന്ദേശങ്ങളുമായി മലയാളികളുടെ പ്രിയ ഗായിക കെ.എസ്. ചിത്ര, യുവനടൻ ഷെയ്ൻ നിഗം, സിനിമാ നിർമാതാവ് സാന്ദ്രാ തോമസ്, എഴുത്തുകാരനായ ജി.ആർ. ഇന്ദുഗോപൻ തുടങ്ങി സിനിമാ-സാംസ്‌കാരിക-സാഹിത്യ രംഗത്തെ നിരവധി പ്രമുഖർ രംഗത്ത് എത്തിയിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിലേക്കുള്ള വിസ ഫീസ് വർദ്ധനവ് ഇന്ന് ഒക്ടോബർ 4-ാം തീയതി ബുധനാഴ്ച മുതൽ നിലവിൽ വന്നു. ഫീസ് വർദ്ധനവിന് പാർലമെന്റിന്റെ അനുമതി ലഭിച്ചിരുന്നു. വർക്ക് വിസകളുടെയും സന്ദർശന വിസകളുടെയും 1ഫീസുകളിൽ 15 ശതമാനം വർദ്ധനവ് കഴിഞ്ഞ ജൂലൈയിലാണ് സർക്കാർ പ്രഖ്യാപിച്ചത്. ഇതു കൂടാതെ സ്റ്റഡി വിസ, മുൻഗണനാ വിസ തുടങ്ങിയ വിഭാഗങ്ങൾക്കും ഫീസുകളിൽ 20 ശതമാനം വർദ്ധനവാണ് വരുത്തിയിരിക്കുന്നത്.
മലയാളികൾ കൂടുതലായും ആരോഗ്യ മേഖലയിലെ ജോലികൾക്കും പഠനത്തിനുമായാണ് യുകെയിൽ എത്തുന്നത്. നേഴ്സുമാർ , ഡോക്ടർമാർ , കെയറർമാർ തുടങ്ങിയ ആരോഗ്യ മേഖലയിലെ വിദഗ്ധ തസ്തികകളിൽ വന്നിട്ടുള്ള വിസ ഫീസുകളിലെ വർദ്ധനവ് മലയാളികളെ കാര്യമായി ബാധിക്കും. സന്ദർശന വിസയിലും മുൻഗണനാ വിസയിലുമുള്ള ഫീസ് വർദ്ധനവ് മാതാപിതാക്കളെ യുകെയിൽ കൊണ്ടുവരാൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് തിരിച്ചടിയാകും. 6 മാസത്തിൽ താഴെയുള്ള സന്ദർശന വിസയുടെ ഫീസ് 115 പൗണ്ട് ആയാണ് ഉയർന്നിരിക്കുന്നത്. വിദേശ വിദ്യാർഥികൾക്കുള്ള ഫീസ് 490 പൗണ്ട് ആയി ഉയർന്നു.
3 വർഷം വരെയുള്ള സ്കിൽഡ് വർക്കർമാർക്കുള്ള വിസ ഫീസുകൾ 459 പൗണ്ടിൽ നിന്ന് 551 പൗണ്ട് ആയി വർദ്ധിച്ചു . സ്കിൽഡ് വർക്കർ വിസ മൂന്ന് വർഷത്തിൽ കൂടുതൽ ലഭിക്കണമെങ്കിൽ 1500 പൗണ്ട് ആണ് അടയ്ക്കേണ്ടത്. നേരത്തെ ഇത് 1423 പൗണ്ട് ആയിരുന്നു.
എൻഎച്ച്എസ്സിന്റെ നവീകരണത്തിനും പൊതുമേഖലയിലെ ജീവനക്കാരുടെ ശമ്പള വർദ്ധനവിന്റെ അധിക ചിലവുകൾ കണ്ടെത്തുന്നതിനുമായാണ് വിസ ഫീസുകളിലെ വർദ്ധനവ് ഉപയോഗിക്കുക എന്ന് പ്രധാനമന്ത്രി ഋഷി സുനക് നേരത്തെ വ്യക്തമാക്കിയിരുന്നു.
ഉജ്ജൈനിലെ ബദ്‌നഗര്‍ റോഡില്‍നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ ബുധനാഴ്ചയാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. ദൃശ്യങ്ങളിലുള്ള പെണ്‍കുട്ടി ബലാത്സംഗത്തിനിരയായതായി വൈദ്യപരിശോധനയില്‍ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിട്ടുണ്ടെന്നും പ്രതിക്കായി തിരച്ചില്‍ തുടരുകയാണെന്നും ഉജ്ജൈനി ജില്ലാ പോലീസ് മേധാവി സച്ചിന്‍ ശര്‍മ മാധ്യമങ്ങളോട് പറഞ്ഞു.
അര്‍ധനഗ്നയായി ചോരയൊലിക്കുന്നനിലയിലാണ് 12 വയസ്സുകാരി തെരുവിലൂടെ നടന്നത്. പലരോടും സഹായം അഭ്യര്‍ഥിച്ചെങ്കിലും ഇവരെല്ലാം കുട്ടിയെ തുറിച്ചുനോക്കുകയല്ലാതെ സഹായിക്കാന്‍ മുതിര്‍ന്നില്ല. തെരുവിലൂടെ അലഞ്ഞുനടന്ന പെണ്‍കുട്ടി ഒടുവില്‍ ഒരു ആശ്രമത്തില്‍ എത്തി. പെണ്‍കുട്ടിയെ കണ്ടപാടെ ലൈംഗികാതിക്രമം നടന്നതായി ഇവിടെയുണ്ടായിരുന്ന പുരോഹിതന് സംശയംതോന്നി. തുടര്‍ന്ന് പെണ്‍കുട്ടിക്ക് തുണി നല്‍കിയശേഷം ഉടന്‍തന്നെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
ആശുപത്രിയില്‍ നടത്തിയ വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി ക്രൂരമായ ബലാത്സംഗത്തിനിരയായതായി സ്ഥിരീകരിച്ചു. പരിക്കുകള്‍ ഗുരുതരമായതിനാല്‍ കുട്ടിയെ പിന്നീട് ഇന്ദോറിലെ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിക്ക് രക്തം ആവശ്യംവന്നതോടെ പോലീസ് ഉദ്യോഗസ്ഥനാണ് രക്തം ദാനംചെയ്തതെന്നും നിലവില്‍ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും പോലീസ് പറഞ്ഞു.
അതിനിടെ, പെണ്‍കുട്ടിയില്‍നിന്ന് വിവരങ്ങള്‍ കൃത്യമായി ശേഖരിക്കാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പേരും വിലാസവും ഉള്‍പ്പെടെ തിരക്കിയെങ്കിലും കുട്ടി വ്യക്തമായി ഉത്തരം നല്‍കുന്നില്ലെന്നാണ് പോലീസ് പറയുന്നത്. കുട്ടിയുടെ സംസാരശൈലി കേട്ടിട്ട് ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജ് സ്വദേശിനിയാണെന്നാണ് പോലീസിന്റെ സംശയം. സംഭവത്തില്‍ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്നും പ്രതിയെ എത്രയുംവേഗത്തില്‍ പിടികൂടാനായി പ്രത്യേക സംഘം രൂപവത്കരിച്ചിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ അറിയുന്നവര്‍ അത് പോലീസിനെ അറിയിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
പാലക്കാട്ട് യുവാക്കളുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ കേസില്‍ തിങ്കളാഴ്ച രാവിലെ 4.50ന് യുവാക്കള്‍ നടന്നുപോവുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. മൃതദേഹങ്ങള്‍ കണ്ടെത്തിയത് അന്നു രാവിലെയാണ്. മറവ് ചെയ്തത് വൈകിട്ടെന്ന് പ്രതി അനന്ദ്കുമാര്‍. പുതുശേരി സ്വദേശി സതീഷ്, കൊട്ടേക്കാട് സ്വദേശി ഷിജിത്ത് എന്നിവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. യുവാക്കള്‍ വൈദ്യുതിക്കെണിയില്‍ പെട്ടാണ് മരിച്ചത്.
ഇരുവരുടേയും വയറ്റില്‍ ബ്ലേഡിന് സമാനമായ ആയുധം കൊണ്ടുള്ള മുറിവുണ്ട്. സ്ഥലമുടമ അനന്തന്‍ തന്നെയാണ് മുറിവേല്‍പ്പിച്ചതെന്ന് നിഗമനം. കേസില്‍ സ്ഥലമുടമ നേരത്തെ കുറ്റം സമ്മതിച്ചിരുന്നു. പ്രതി തെളിവ് നശിപ്പിക്കാന്‍ പലരീതിയില്‍ ശ്രമിച്ചതായി എസ്പി ആര്‍.ആനന്ദ് മാധ്യമങ്ങളോട് പറഞ്ഞു. വൈദ്യുതിക്കെണി സംഭവസ്ഥലത്തു നിന്ന് മാറ്റി. ചതുപ്പില്‍ മൃതദേഹം താഴ്ന്നുകിടക്കാന്‍ വയറില്‍ മുറിവേല്‍പിച്ചുവെന്നും എസ്.പി.പറഞ്ഞു.
ഏറ്റുമാനൂർ : അതിരമ്പുഴ ആയുർവ്വേദ ഡിസ്പൻസറിയുടെയും , കോട്ടക്കുപുറം ഗ്രാമോദ്ധാരണസംഘം വായനശാലയുടെയും സംയുക്തമായി വായനശാല ഹാളിൽ സംഘടിപ്പിച്ച ആയുർവേദ മെഡിക്കൽ ക്യാമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.സജി തടത്തിൽ ഉദ്ഘാടനം ചെയ്തു.
വിവിധതരം പകർച്ച വ്യാധികളെക്കുറിച്ചും , അവയുടെ പ്രതിരോധത്തെ പറ്റിയും ബോധ വൽക്കരണം നടത്തി. വൈദ്യ പരിശോധനയും, സൗജനന്യ ഔഷധ, മരുന്ന് വിതരണവും നടത്തി. വായനശാല പ്രസിസന്റ് കെ.എം മാത്യു യോഗത്തിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആൻസ് വർഗ്ഗീസ്, ഗ്രാമ പഞ്ചായത്ത് അംഗം സിനി ജോർജ് , ജോർജ് കുഴുപ്പള്ളിത്തറ തുടങ്ങിയവർ പ്രസംഗിച്ചു. മെഡി ഓഫീസർ ഡോ ശ്രീദേവി എം., ഡോ. ടിന്റു ജോസഫ് , ഡോ നിലീന തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.
ഒക്ടോബർ 28 -ന് സ്കോട്ട് ലാൻ്റിൽ നടക്കുന്ന മലയാളം യുകെ അവാർഡ് നൈറ്റിൻ്റെയും യുസ്മ നാഷണൽ കലാമേളയുടെയും ലോഗോ പ്രകാശനം മലയാളം യുകെ ന്യൂസ് ചീഫ് എഡിറ്റർ ബിൻസു ജോണിൻ്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ നിർവ്വഹിച്ചു .
ക്ഷണിക്കപ്പെട്ട സദസ്സിന് മുമ്പാകെ നടന്ന പ്രകാശന കർമ്മത്തിൽ അതിരമ്പുഴ പഞ്ചായത്ത് പ്രസിഡൻ്റ് സജി തടത്തിൽ, കാണക്കാരി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിജു പഴയപുരയ്ക്കൽ , തിരുവല്ല മാർ അത്തനേഷ്യസ് കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിൻ്റെ കമ്പ്യൂട്ടർ സയൻസ് വകുപ്പു മേധാവിയും 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവുമായ പ്രൊഫ. റ്റിജി തോമസ് എന്നിവർ പങ്കെടുത്തു .
ലോഗോ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ നിഖിൽ രാജിന് അഡ്വ. മോൻസ് ജോസഫ് എംഎൽഎ മെമെന്റോ സമ്മാനിച്ചപ്പോൾ 10000 രൂപയുടെ ക്യാഷ് പ്രൈസ് നൽകിയത് അതിരമ്പുഴ പഞ്ചായത്ത് പ്രസിഡൻറ് സജി തടത്തിലാണ്. മലയാളം യുകെ ന്യൂസ് യുകെയിലെയും യൂറോപ്പിലെയും മാത്രമല്ല ലോകമെമ്പാടുമുള്ള മലയാളികൾ ഏറ്റെടുത്തതിന്റെ തെളിവാണ് കേരളത്തിൽ നിന്നുള്ള നിഖിൽ രാജിന് ലോഗോ മത്സരത്തിൽ ഒന്നാം സമ്മാനം ലഭിച്ചതെന്ന് അഡ്വ. മോൻസ് ജോസഫ് തന്റെ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. ലോഗോ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ നിഖിൽ രാജിനെയും രണ്ടാം സ്ഥാനത്തിന് അർഹനായ യുകെയിലെ ഹിയർഫോർഡിൽ നിന്നുള്ള ബിനോ മാത്യുവിനേയും അദ്ദേഹം അഭിനന്ദിച്ചു .
അകാലത്തിൽ നിര്യാതനായ മലയാളം യുകെ ന്യൂസിന്റെ സഹയാത്രികനായിരുന്ന ശ്രീ ബിജോ അടുവിച്ചിറയുടെ കുടുംബത്തിന് മലയാളം യുകെ ന്യൂസിന്റെ ഡയറക്ടർ ബോർഡ് അംഗങ്ങൾ സ്വരൂപിച്ച ഒരു ലക്ഷം രൂപയുടെ സഹായധനം കാണാക്കാരി പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ ബിജു പഴയപുരയ്ക്കൽ കൈമാറി. ബിജോ അടുവിച്ചിറയുടെ സഹധർമ്മിണി അനു ബിജോയും മകൾ ബിയ ബിജോയും ചടങ്ങിൽ എത്തിയിരുന്നു. ബിജോയുടെ മകൾക്ക് തുടർപഠനത്തിനും മറ്റുമായുള്ള സഹായങ്ങൾ വാഗ്ദാനം ചെയ്താണ് അഡ്വ. മോൻസ് ജോസഫ് എംഎൽഎ വേദിയിൽ നിന്ന് വിടവാങ്ങിയത്.
എട്ട് ഡയറക്ടർ ബോർഡ് മെമ്പേഴ്സിന്റെ കൂട്ടായ പ്രവർത്തനമാണ് മലയാളം യുകെ ന്യൂസിനെ ഇത്രയും ജനപ്രിയ മാധ്യമമാക്കി മാറ്റിയത് എന്ന് തൻറെ അധ്യക്ഷ പ്രസംഗത്തിൽ ചീഫ് എഡിറ്റർ ബിൻസു ജോൺപറഞ്ഞു. വാർത്തകൾക്കൊപ്പം യുകെയിലെ മാത്രമല്ല ലോകമെമ്പാടുമുള്ള മുൻനിര എഴുത്തുകാരുടെ രചനകൾ മലയാളം യുകെ ന്യൂസിൽ പ്രസിദ്ധീകരിക്കാൻ സാധിക്കുന്നതിനുള്ള സന്തോഷം അദ്ദേഹം പങ്കുവച്ചു.
മലയാളം യുകെ അവാർഡ് നൈറ്റിൽ യുകെയിലെ ഏറ്റവും മികച്ച നേഴ്സായി തിരഞ്ഞെടുക്കപ്പെടുന്ന നേഴ്സിനും കെയറർക്കും 500 പൗണ്ട് വീതം ക്യാഷ് പ്രൈസും മൊമെന്റോയും സർട്ടിഫിക്കറ്റും സമ്മാനമായി നൽകുന്നതിനെ യുകെ മലയാളി സമൂഹം ആവേശത്തോടെയാണ്ഏറ്റെടുത്തിരിക്കുന്നത്. കിംഗ്സ് കോളേജ് ഹോസ്പിറ്റലിൽ ലീഡ് നേഴ്സായി സേവനം ചെയ്യുന്ന മിനിജാ ജോസഫിനൊപ്പം എൻഎച്ച്എസ്സിന്റെ നേതൃത്വ പദവികൾ അലങ്കരിച്ച ജെനി കാഗുയോവ , കെറി വാൾട്ടേഴ്സ് എന്നിവരടങ്ങിയ ജൂറി ആണ് അവാർഡിന് അർഹരായവരെ തിരഞ്ഞെടുക്കുന്നത്.
സ്കോട്ട് ലാൻ്റിലെ അസ്സോസിയേഷനുകളുടെ അസ്സോസിയേഷനായ യുണൈറ്റഡ് സ്കോട്ട് ലാൻ്റ് മലയാളി അസോസിയേഷൻ്റെ (USMA) നാഷണൽ കലാമേളയും മലയാളം യുകെ അവാർഡ് നൈറ്റിനോടൊപ്പമാണ് നടത്തപ്പെടുന്നത്. സ്കോട്ട് ലാൻ്റ് കണ്ടതിൽ വെച്ചേറ്റവും വലിയ കലാ മാമാങ്കത്തിനാണ് കളമൊരുങ്ങുന്നത്.
പ്രവാസി മലയാളികൾ ആകാംക്ഷയോടെ കാണുന്ന മലയാളം യുകെ ന്യൂസിൻ്റെ അവാർഡ് നൈറ്റിൻ്റെ തൽസമയ സംപ്രേക്ഷണവും ഉണ്ടായിരിക്കുന്നതാണ്.
സ്വന്തം ലേഖകൻ
എൽ സാൽവഡോർ : മധ്യ അമേരിക്കൻ രാജ്യമായ എൽ സാൽവഡോർ ക്രിപ്റ്റോ കറൻസിയായ ബിറ്റ് കോയിനിനെ സ്വന്തം നാണയമായി അംഗീകരിച്ച ആദ്യ രാജ്യമാണ്. അതുകൊണ്ട് തന്നെ സ്കൂൾ തലം മുതൽ ക്രിപ്റ്റോ കറൻസി വിദ്യാഭ്യാസം നൽകികൊണ്ട് രാജ്യത്തെ ജനങ്ങൾക്ക് ക്രിപ്റ്റോ കറൻസിയിലുള്ള അറിവ് വർദ്ധിപ്പിക്കുവാൻ പദ്ധതി ഒരുക്കുന്നു. അതിന്റെ ഭാഗമായി ബിറ്റ്കോയിനുമായി ബന്ധപ്പെട്ട ഉള്ളടക്കം രാജ്യത്തെ സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതിന് എൽ സാൽവഡോറിന്റെ വിദ്യാഭ്യാസ മന്ത്രാലയം ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമായ മി പ്രൈമർ ബിറ്റ്കോയിനുമായി (എം പി ബി) കരാറിൽ ഒപ്പിട്ടു. ഈ പൈലറ്റ് പ്രോഗ്രാമിലൂടെ ബിറ്റ്കോയിൻ വിദ്യാഭ്യാസം നൽകുന്നതിന് 150 അധ്യാപകരെ പരിശീലിപ്പിക്കും, അവരിലൂടെ 75 പൊതുവിദ്യാലയങ്ങളിൽ ഈ പ്രോഗ്രാം കൊണ്ടുവരുകയും ചെയ്യും.
Mi Primer Bitcoin (MPB) എന്ന ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സാൽവഡോറൻ വിദ്യാഭ്യാസ സ്ഥാപനവും , എൽ സാൽവഡോറിലെ വിദ്യാഭ്യാസ മന്ത്രാലയവും 2024-ഓടെ രാജ്യത്തെ എല്ലാ സ്‌കൂളുകളിലും ബിറ്റ്‌കോയിൻ കോഴ്‌സുകൾ എടുക്കുന്നതിനുള്ള ഒരു പൈലറ്റ് പ്രോജക്റ്റ് ആരംഭിക്കാൻ തീരുമാനമായതായി അടുത്തിടെ നടത്തിയ ഒരു അഭിമുഖത്തിൽ എംപിബിയുടെ സ്ഥാപകൻ ജോൺ ഡെന്നിഹി സ്ഥിരീകരിക്കുകയും ചെയ്തു.
മറ്റൊരു ബിറ്റ്‌കോയിൻ പ്രോജക്റ്റായ ബിറ്റ്‌കോയിൻ ബീച്ചിലെ ആളുകളുടെ സഹായത്തോടെ 75 പബ്ലിക് സ്‌കൂളുകളിൽ നിന്നുള്ള 150 അധ്യാപകരെ ബിറ്റ്‌കോയിനുമായി ബന്ധപ്പെട്ട അടിസ്ഥാന ഉള്ളടക്കം പഠിപ്പിച്ചുകൊണ്ട് പ്രക്രിയയുടെ ആദ്യ ഭാഗം സെപ്റ്റംബർ 7 ന് ആരംഭിച്ചു. ഈ അധ്യാപകർ തങ്ങളുടെ വിദ്യാർത്ഥികൾക്ക് ബിറ്റ്കോയിൻ കോഴ്‌സുകൾ നൽകാൻ തയ്യാറായി സ്‌കൂളിലേക്ക് മടങ്ങും. ഈ പൈലറ്റ് വിജയിച്ചാൽ അടുത്ത വർഷം രാജ്യത്തെ എല്ലാ സ്‌കൂളുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന് ഡെന്നിഹി പറഞ്ഞു.
ബിറ്റ്‌കോയിൻ സ്വീകരിക്കുന്ന ആദ്യ രാജ്യമെന്ന നിലയിൽ എൽ സാൽവഡോർ ലോകത്തിന് മാതൃകയാകും. ആ മാതൃക ശരിയായിരുന്നുവെന്ന് ഉറപ്പാക്കാനുള്ള നമ്മുടെ ഏറ്റവും നല്ല അവസരമാണ് ഗുണനിലവാരമുള്ള ക്രിപ്റ്റോ വിദ്യാഭ്യാസം. ബിറ്റ്‌കോയിനെ കുറിച്ചും, ബാങ്കിംഗ് സൗകര്യമില്ലാത്തവർക്കും അതിന്റെ ആനുകൂല്യങ്ങളെക്കുറിച്ചും പഠിപ്പിക്കുക എന്നത് ബിറ്റ്‌കോയിനെ നിയമപരമായ ടെൻഡറായി സ്വീകരിച്ച ആദ്യത്തെ ഗവൺമെന്റായ എൽ സാൽവഡോറിൽ മാത്രം ഒതുങ്ങുന്നില്ലെന്നും , എൽ സാൽവഡോറിൽ ആരംഭിച്ച എംപിബി പദ്ധതി മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്നും , ബിറ്റ്കോയിൻ വിദ്യാഭ്യാസ പദ്ധതി മറ്റ് രാജ്യങ്ങളും പിന്തുടരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും ഡെന്നിഹി ചൂണ്ടിക്കാട്ടി.
ബിറ്റ്‌കോയിനെപ്പറ്റിയും, വാലറ്റുകൾ ഉപയോഗിച്ച് അടിസ്ഥാന ഇടപാടുകൾ എങ്ങനെ നടത്താമെന്നതിനെക്കുറിച്ചും 25,000 വിദ്യാർത്ഥികളെ എംപിബി ഇതിനകം സഹായിച്ചിട്ടുണ്ടെന്ന് കണക്കാക്കപ്പെടുന്നു. എംപിബി അതിന്റെ ബിറ്റ്‌കോയിൻ അധ്യാപനം പേര് വെളിപ്പെടുത്താത്ത മറ്റ് രണ്ട് രാജ്യങ്ങളിലേക്ക് കൊണ്ടുപോകാനുള്ള ചർച്ചയിലാണെന്നും ഡെന്നിഹി വെളിപ്പെടുത്തി. ഈ കോഴ്‌സുകൾക്കായി സൗജന്യ രജിസ്‌ട്രേഷൻ ആരംഭിക്കുമെന്ന് സംഘടന പ്രഖ്യാപിച്ചതിനാൽ പല രാജ്യങ്ങളും ഈ സേവനം ഉപയോഗപ്പെടുത്തി ക്രിപ്റ്റോ കറൻസികളെപ്പറ്റി കൂടുതൽ മനസ്സിലാക്കുകയും അങ്ങനെ എൽ സാൽവഡോറിനെപോലെ ക്രിപ്റ്റോ കറൻസികളെ ലീഗൽ ടെൻഡർ ആയി അംഗീകരിക്കുന്ന രാജ്യങ്ങളായി മാറുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്.
നിങ്ങൾ ക്രിപ്റ്റോ കറൻസികളെപ്പറ്റി കൂടുതൽ മനസ്സിലാക്കുവാനും അവ ഉപയോഗപ്പെടുത്തി ഒരു നിശ്ചിത വരുമാനം നേടുവാനും ആഗ്രഹിക്കുന്നവരാണെങ്കിൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാർ പ്രാവർത്തികമാക്കാൻ തിടുക്കം കൂട്ടില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു. ജി 20 നേതാക്കളുടെ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യയിൽ എത്തിയതായിരുന്നു റിഷി സുനക് . യുകെയും ഇന്ത്യയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിന് സമയപരുധി നിശ്ചയിച്ചിട്ടില്ലെന്നാണ് പ്രധാനമന്ത്രി റിഷി സുനക് പറഞ്ഞു. എന്നാൽ ഈ വർഷവസാനത്തിനുള്ളിൽ കരാർ ഉണ്ടാക്കാൻ സാധിക്കുമെന്നാണ് ഇന്ത്യയുടെ ധനമന്ത്രിയായി നിർമ്മലാ സീതാറാം അറിയിച്ചത്.
2021 – ൽ യൂറോപ്യൻ യൂണിയൻറെ വ്യാപാര വ്യവസ്ഥയിൽ നിന്ന് പുറത്തുപോയതിനു ശേഷം യുകെയുമായി ഇതുവരെ വ്യാപാര കരാറിൽ ഏർപ്പെടാത്ത ഏറ്റവും വലിയ രാജ്യമാണ് നിലവിൽ ഇന്ത്യ. ഈ വാരാന്ത്യത്തിൽ ഉച്ചകോടിക്കിടെ സുനക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സ്വതന്ത്ര വ്യാപാരക്കാരാറിന്റെ പുരോഗതിയെ കുറിച്ച് ചർച്ച ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. ബ്രിട്ടീഷ് നിർമ്മിത കാറുകൾ, പാലുൽപന്നങ്ങൾ മദ്യം എന്നിവയ്ക്ക് ഇന്ത്യയിലെ ഉയർന്ന ഇറക്കുമതി ചുങ്കം കുറയ്ക്കണമെന്നാണ് സ്വതന്ത്ര വ്യാപാര കരാറിൽ ബ്രിട്ടൻ ഉന്നയിക്കുന്ന പ്രധാന ആവശ്യം.
ഇതിനിടെ 2017 മുതൽ ഇന്ത്യയിൽ തടങ്കലിലായ ബ്രിട്ടീഷ് പൗരനായ ജഗ്താർ സിംഗിന്റെ മോചനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇന്ത്യൻ പ്രധാനമന്ത്രിയുമായുള്ള ചർച്ചകൾക്കിടയിൽ ഉന്നയിച്ചതായി റിഷി ബുനക് പറഞ്ഞു. കൊലപാതക ഗൂഢാലോചന കുറ്റത്തിനാണ് ഡംബർട്ടണിൽ നിന്നുള്ള ജഗ്താർ സിംഗ് ജോഹൽ ജയിലിൽ കഴിയുന്നത്. 2017 ലാണ് 36 കാരനായ ഇയാൾ വിവാഹിതനാകാനാണ് ഇന്ത്യയിലേയ്ക്ക് പോയത്. എന്നാൽ പഞ്ചാബിലെ നിരവധി വലതുപക്ഷ ഹിന്ദു മത രാഷ്ട്രീയ നേതാക്കളെ വധിക്കാൻ ആയുധങ്ങൾ വാങ്ങുന്നതിന് പണം നൽകിയെന്ന് ആരോപിച്ചാണ് ജോഹലിനെ തടവിലാക്കിയത്. സുനക് ഇന്ത്യയിലെത്തുമ്പോൾ ജോഹലിന്റെ മോചനത്തിനായി പരിശ്രമിക്കണമെന്ന് 70 – തിലധികം എംപിമാർ റിഷി സുനുകിനോട് ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ സെപ്റ്റംബർ 5-ാം തീയതി നടന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. നിലവിൽ 40478 വോട്ടിന് ചാണ്ടി ഉമ്മൻ മുന്നിലാണ്. എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളിൽ എല്ലാം ചാണ്ടി ഉമ്മൻ മുന്നിലാണ്.
പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനാണ് ആദ്യ ലീഡ്. നാല് വോട്ടുകള്‍ക്കാണ് ചാണ്ടി ഉമ്മന്‍ മുന്നില്‍ നിന്നുള്ളത്.
പോസ്റ്റല്‍ വോട്ടുകളില്‍ ഏഴ് വോട്ടുകള്‍ ചാണ്ടി ഉമ്മനും മൂന്ന് എണ്ണം ജെയ്ക് സി തോമസിനുമാണ് ലഭിച്ചത്. കോട്ടയം ബസേലിയസ് കോളേജിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്.
താക്കോലുകള്‍ തമ്മില്‍ മാറിപ്പോയതിനെ തുടര്‍ന്ന് വൈകിയാണ് സ്‌ട്രോങ്ങ് റൂം തുറന്നത്.അതുകൊണ്ട് വോട്ടെണ്ണലും വൈകിയാണ് തുടങ്ങിയത്. 13 റൗണ്ടുകളിലായി വോട്ടിംഗ് യന്ത്രങ്ങള്‍ എണ്ണിത്തീരും.
അയര്‍ക്കുന്നം യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനോടൊപ്പം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അയര്‍ക്കുന്നത് ഉമ്മന്‍ചാണ്ടിക്ക് ലഭിച്ച വോട്ട് മറികടന്നാണ് ആദ്യ റൗണ്ടില്‍ ചാണ്ടി ഉമ്മന്‍ കുതിക്കുന്നത്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ അയര്‍ക്കുന്നത് ഉമ്മന്‍ചാണ്ടിക്ക് 1293 വോട്ടിന്റെ ലീഡാണ് ലഭിച്ചിരുന്നത്. അത് മറികടന്ന് ലീഡ് ഉയര്‍ത്താന്‍ ചാണ്ടി ഉമ്മന് കഴിഞ്ഞു.
രണ്ടാം ദിവസമായ സെപ്തംബർ 4 തിങ്കളാഴ്ചയിലെ പരിപാടിയായ പുസ്തകപ്രകാശനം പ്രസിദ്ധ കലാസംവിധായകനും ചലച്ചിത്രസംവിധായകനുമായ നേമം പുഷ്പരാജ് ഉദ്ഘാടനംചെയ്ത് രണ്ടാം തെളിനീർ പുരസ്കാരസമർപ്പണവും നിർവ്വഹിച്ചു.രാഷ്ട്രീയ സാമൂഹിക മേഖലകളിലെ പ്രമുഖവ്യക്തിത്വം പ്രൊഫ.വി.ടി.രമയാണ് പുരസ്കാരത്തിനർഹയായത്. അയ്യായിരം രൂപയുടെ ക്യാഷ് അവാർഡും നൽകുകയുണ്ടായി.
അദ്ധ്യാപികയും എഴുത്തുകാരിയുമായ ഡോ.ഉഷാറാണി.പി.സ്വാഗതം ആശംസിച്ചു. വിശിഷ്ടാതിഥികളായ കാര്യവട്ടം ശ്രീകണ്ഠൻ നായർ ,പകൽക്കുറി വിശ്വൻ, ജയൻ.സി.നായർ, ഹരികുമാർ. കെ.പി, തെളിനീർ ട്രസ്റ്റ് പ്രസിഡൻ്റ് ഷിബു കൃഷ്ണൻ എന്നിവർ സംസാരിച്ചു.
തുടർന്നു നടന്ന കവിയരങ്ങിൽ ഹരികുമാർ കെ.പി.അദ്ധ്യക്ഷത വഹിക്കുകയും ബാലസാഹിത്യകാരനായ പകൽക്കുറി വിശ്വൻ ഉദ്ഘാടനം നടത്തുകയുമുണ്ടായി.
പ്രകാശനം ചെയ്യപ്പെട്ട ഏഴ് കൃതികളുടെ രചയിതാക്കൾ തങ്ങളുടെ അനുഭവം പങ്കുവച്ചു സംസാരിച്ചു. അനന്തൻ മൈനാഗപ്പള്ളിയായിരുന്നു പരിപാടികളുടെ അവതാരകൻ. സബീന പേയാട് കൃതജ്ഞത പറഞ്ഞു.