മോഹൻലാൽ നായകനായ രാജ ശിൽപ്പി എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ താരമാണ് ഭാനു പ്രിയ. പിന്നീട് അഴകിയ രാവണൻ, കൊച്ചു കൊച്ചു സന്തോഷങ്ങൾ,ഋഷ്യശൃങ്കൻ, രാജ ശില്പി, ഹൃദയത്തിൽ സൂക്ഷിക്കാൻ തുടങ്ങി ചുരുക്കം ചില ചിത്രങ്ങളിൽ അഭിനയിച്ച താരം നടി എന്നതിലുപരി മികച്ച നർത്തകി കൂടിയാണ്. ജയറാം നായകനായ കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിൽ ഒരു നർത്തകിയായാണ് ഭാനു പ്രിയ അഭിനയിച്ചത്. മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും താരം അഭിനയിച്ചിട്ടുണ്ട്.
അഭിനയത്തിൽ സജീവമായ സമയത്തായിരുന്നു ഭാനു പ്രിയ വിവാഹിതയായത്. 1998ൽ അമേരിക്കയിലെ എഞ്ചിനീയർ ആയ ആദർശ് കൗശലിനെ ആയിരുന്നു താരം വിവാഹം ചെയ്തത്. ഇരുവർക്കും അഭിനയ എന്നൊരു മകൾ കൂടിയുണ്ട്.ഭർത്താവിന്റെ മരണശേഷം സിനിമയിൽ നിന്നും നൃത്തത്തിൽനിന്നും മാറി നിൽക്കുകയായിരുന്നു താരം. ഇപ്പോഴിതാ തന്റെ അസുഖത്തെ കുറിച്ച് സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
വളരെ മോശമായ മാനസികാവസ്ഥയിൽ കൂടിയാണ് താരമിപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ നൃത്തതോട് തനിക്ക് താൽപ്പര്യമില്ല അതുകാരണം വീട്ടിൽ പോലും താൻ ഇപ്പോൾ നൃത്തം പരിശീലിക്കാറില്ലെന്ന് ഭാനുപ്രിയ പറയുന്നു. തന്റെ ഓർമ്മ ശക്തി കുറഞ്ഞു. രണ്ട് വർഷത്തോളമായി ഇങ്ങനെ. അതിനുള്ള മരുന്നുകൾ കഴിക്കുന്നുണ്ട്. ഓർക്കേണ്ട പല കാര്യങ്ങളും താൻ മറന്നുപോവുകയാണെന്നും അടുത്തിടെ ചില സിനിമ ഡയലോഗുകൾ പോലും താൻ മറന്നെന്നും താരം പറയുന്നു.
റോഡിൽ അയഞ്ഞു തൂങ്ങിക്കിടക്കുന്ന കേബിൾ ആദ്യം കുരുങ്ങിയത് മകൻ വിഷ്ണുവിന്റെ കഴുത്തിലാണ്. ഉടനടി വെട്ടിച്ചുമാറ്റിയതിനാൽ വലിയ അപകടത്തിൽ നിന്നാണ് വിഷ്ണു കരകയറിയത്. പിന്നിലൂടെ എത്തുന്ന തന്റെ മാതാപിതാക്കൾക്ക് വിഷ്ണു മുന്നറിയിപ്പും നൽകി. കണ്ണടച്ച് തുറക്കും മുൻപേയായിരുന്നു അമ്മ റോഡിൽ പിടഞ്ഞു വീണ് മരിച്ചത്. അപകടം കണ്ട് അച്ഛൻ ഒഴിഞ്ഞു മാറിയെങ്കിലും കേബിൾ അമ്മ ഉഷയുടെ കഴുത്തിൽ കുരുങ്ങുകയായിരുന്നു.
കുടുംബാംഗങ്ങളുടെ കൺമുന്നിൽ വെച്ച് തന്നെയായിരുന്നു ദാരുണ മരണം. മൂത്ത മകൻ വിശാഖിന്റെ ഭാര്യ മഞ്ജുവിന്റെ വീട്ടിൽ ഉത്സവാഘോഷച്ചടങ്ങിൽ പങ്കെടുത്ത ശേഷം രണ്ടു ബൈക്കുകളിലായി മടങ്ങുകയായിരുന്നു കുടുംബം. ”ഇരുട്ടായിരുന്നു. കേബിൾ തൂങ്ങിക്കിടക്കുന്നതു കണ്ടില്ല. എന്തോ മുഖത്തു തട്ടിയപ്പോൾ പെട്ടെന്നു തല കുനിച്ചു. പിന്നിലിരുന്ന ഉഷ തെറിച്ചു വീണപ്പോഴാണ് അപകടം മനസ്സിലായത്” ഭാര്യയ്ക്കു പറ്റിയ അപകടം വിജയൻ പറയുന്നു.
തിങ്കളാഴ്ച രാത്രി 10.20ന് കായംകുളം ഇടശേരിൽ ജംക്ഷനു സമീപം എരുവമുട്ടാണിശേരിൽ റോഡിൽ ഉണ്ടായ അപകടത്തിലാണ് ആദിനാട് വടക്ക് കണ്ടത്തിൽതറയിൽ ഒ.ഉഷ(56) മരിച്ചത്. ബിഎസ്എൻഎല്ലിന്റെയും സ്വകാര്യ ടെലികോം സ്ഥാപനങ്ങളുടെയും പ്രാദേശിക ചാനലുകളുടെയും കേബിളുകളാണു റോഡിൽ തൂങ്ങിക്കിടന്നിരുന്നത്. എരുവ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട കെട്ടുകാഴ്ചകൾ കടന്നുപോകാൻ കേബിളുകൾ അഴിച്ചുമാറ്റി പോസ്റ്റിൽ കെട്ടിയിരുന്നതായി കേബിൾ ഉടമകൾ പറഞ്ഞു.
യുഎഇയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മലപ്പുറം തിരൂര്‍ അന്നാര തവറന്‍കുന്നത്ത് അബ്ദുറഹ്‌മാന്റെ മകന്‍ മുഹമ്മദ് സുല്‍ത്താന്‍ ആണ് മരിച്ചത്. ഇരുപത്തിയഞ്ച് വയസ്സായിരുന്നു.
ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. അഞ്ചംഗ സംഘം ജബല്‍ ജൈസ് സന്ദര്‍ശിച്ച ശേഷം മടങ്ങിവരുന്നതിനിടെയാണ് അപകടത്തില്‍പെട്ടത്. യുഎഇയിലെ ഏറ്റവും ഉയരം കൂടിയ മലനിരയായ ജബല്‍ ജൈസില് ശനിയാഴ്ച എത്തിയ സംഘം രാത്രി അവിടെ തങ്ങുകയായിരുന്നു.
ഞായറാഴ്ച ഉച്ചയ്ക്ക് 12.30ഓടെ മലയിറങ്ങവെ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മുഹമ്മദ് സുല്‍ത്താനായിരുന്നു വാഹനം ഓടിച്ചിരുന്നത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് സുല്‍ത്താനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. സുഹൃത്തുക്കളായ അഖില്‍, മുഹമ്മദ് ഷഫീഖ്, സഹല്‍, ഹാദി എന്നിവരാണ് വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍. ഇവരില്‍ ഗുരുതരമായി പരിക്കേറ്റ അഖില്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്.
മറ്റുള്ളവരുടെ പരിക്കുകള് സാരമുള്ളതല്ല. അബുദാബിയിലെ വിടെക് കെയര്‍ എന്ന സ്ഥാപനത്തില്‍ ആര്‍ക്കൈവ്‌സ് ക്ലര്‍ക്ക് ആണ് മുഹമ്മദ് സുല്‍ത്താന്. റംലയാണ് മാതാവ്. സഹോദരങ്ങള് – ഷറഫുദ്ദീന്‍, ഷക്കീല, ഷഹന.
കെടി ജയകൃഷ്ണൻ മാസ്റ്ററെ ക്ലാസ്സ് മുറിയിൽ വെട്ടികൊലപ്പെടുത്തുന്നതിന് സാക്ഷിയായ വിദ്യാർത്ഥിനി ജീവനൊടുക്കി. പാനൂർ സ്വദേശിനി ഷെസീന (31) ആണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. കൂത്തുപറമ്പ് മൊകേരി യുപി സ്കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനിയായ ഷെസീന കൊലപാതകം നേരിട്ട് കണ്ടതിനെ തുടർന്ന് മാനസിക ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നു. പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോഡർ എന്ന മാനസിക രോഗം ബന്ധിച്ച ഷെസിന കഴിഞ്ഞ 24 വർഷത്തോളമായി ചികിത്സ തേടിവരികയായിരുന്നു.
1999 ലാണ് കൂത്തുപറമ്പ് മൊകേരി യുപി സ്‌കൂളിലെ അധ്യാപകനായ കെടി ജയകൃഷ്ണൻ മാസ്റ്ററെ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ സിപിഎം പ്രവർത്തകർ ക്ലാസ്സ് റൂമിൽ കയറി വിദ്യാർത്ഥികൾക്ക് മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയത്. കുട്ടികൾക്ക് പ്രിയങ്കരനായ അധ്യാപകനായിരുന്നു കെടി ജയകൃഷ്ണൻ മാസ്റ്റർ. ഈ സംഭവത്തിന് ശേഷം കൊലപാതകം നേരിട്ട് കണ്ട വിദ്യാർത്ഥികൾ മാസങ്ങളോളം സ്‌കൂളിലേക്ക് പോകാൻ ഭയപ്പെട്ടിരുന്നു.
പതിനാറോളം വിദ്യാർത്ഥികളാണ് കൊലപാതകം നടക്കുമ്പോൾ ക്ലാസ്സ് മുറിയിലുണ്ടായിരുന്നത്. അതിൽ പല വിദ്യാർത്ഥികളും പിന്നീട് മറ്റ് സ്‌കൂളുകളിലേക്ക് മാറിപോയിരുന്നു. കൊലപാതകം നടക്കുമ്പോൾ ഏറ്റവും മുന്നിലുള്ള ബെഞ്ചിലായിരുന്നു ഷെസീന ഇരുന്നത്. അധ്യാപകന് വെട്ടേറ്റപ്പോൾ വിദ്യാർത്ഥികളുടെ മുഖത്ത് രക്തം ചിതറി തെറിച്ചതായി അന്നത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അതിൽ ഒരു വിദ്യാർത്ഥി ജീവിതകാലം മുഴുവൻ മാനസിക അസ്വസ്ഥകൾ നേരിട്ട് ഒടുവിൽ ജീവിതം അവസാനിപ്പിച്ചു.
പൂർണ നഗ്നനായ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പത്തനംതിട്ട കോന്നി കെഎപി കനാലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കലഞ്ഞൂർ സ്വദേശി അനന്തു (28) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ പ്രദേശ വാസികളാണ് അനന്ദുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
രണ്ട് ദിവസം മുൻപ് അനന്ദുവിനെ കാണാതായതിനെ തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ പരിക്കേറ്റ പാടുകൾ കണ്ടെത്തി. കനാലിന്റെ പടവുകളിൽ രക്തം കണ്ടെത്തിയാതായി പോലീസ് പറയുന്നു.
നിരവധി കേസുകളിലെ പ്രതിയാണ് മരിച്ച അനന്ദുവെന്നാണ് വിവരം. പോലീസിനെ ആക്രമിച്ചതുൾപ്പെടെ നിരവധി ക്രിമിനൽ കേസുകൾ പത്തനംതിട്ടയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് പറയുന്നത്. പ്രദേശവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം വീണ്ടും വിവാദത്തിൽ. കഴിഞ്ഞ രണ്ട് വർഷത്തോളമായി ചിന്ത ജെറോം കൊല്ലം നഗരത്തിലെ തീരദേശ റിസോർട്ടിൽ മാസം ലക്ഷങ്ങൾ വാടക നൽകിയാണ് താമസമെന്നാണ് ആരോപണം. സംഭവത്തിൽ അന്വേഷണം ആവിശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരിക്കുകയാണ്.
അമ്മയുടെ ആയുർവേദ ചിത്സയുടെ ഭാഗമായാണ് കുടുംബത്തോടൊപ്പം ഫോർ സ്റ്റാർ റിസോർട്ടിൽ താമസിക്കുന്നതെന്നാണ് ചിന്തയുടെ വിശദീകരണം. റിസോർട്ടിൽ മൂന്ന് ബെഡ്‌റൂമുകളുള്ള അപ്പാർട്ട്മെന്റിലാണ് ചിന്ത ജെറോം താമസിക്കുന്നത്. പ്രതിദിനം 6490 രൂപയാണ് അപർട്മെന്റിന്റെ വാടക. അതേസമയം റിസോർട്ടിന്റെ മാനേജ്‌മെന്റ് വഴി മാത്രമേ അപർട്മെന്റുകൾ നൽകാറുള്ളൂ എന്നും കൃത്യമായ വിവരങ്ങൾ അറിയില്ലെന്ന് റിസോർട്ട് ജീവനക്കാർ പറയുന്നു.
അതേസമയം സീസൺ സമയങ്ങളിൽ പ്രതിദിനം 8500 രൂപയോളമാണ് അപാർട്മെന്റിന്റെ വാടക. യൂത്ത് കോൺഗ്രസ് നൽകിയ പരാതിയിലാണ് ഇക്കാര്യം ചൂണ്ടികാട്ടിയിട്ടുള്ളത്. രണ്ട്‍ വർഷത്തോളമായി താമസിക്കാൻ ചിന്ത ഏകദേശം 38 ലക്ഷം രൂപയോളം വാടക നൽകിയിട്ടുണ്ടെന്നും അത് അന്വേഷിക്കണമെന്നും യൂത്ത്കോൺഗ്രസ് പരാതിയിൽ പറയുന്നു.
കാസർഗോഡ് ബദിയടുക്ക ഏല്ക്കാനയിലെ റബ്ബർ എസ്റ്റേറ്റിലെ വീട്ടിൽ മുപ്പതുകാരിയായ നീതു കൃഷ്ണൻറെ മൃതദേഹം കാണപ്പെട്ട സംഭവത്തിൽ കാമുകൻ വയനാട് പുൽപ്പള്ളി സ്വദേശി ആന്റോ സെബാസ്റ്റ്യൻ പിടിയിലായിരുന്നു.തിരുവനന്തപുരത്തെ ലോഡ്ജിൽ വെച്ചാണ് ഇയാളെ പിടികൂടുന്നത് .
ഇയാളെ ചോദ്യം ചെയ്തപ്പോൾ താൻ നീതുവിനെ കൊലപ്പെടുത്തിയ ശേഷം രണ്ടുദിവസം മൃതദേഹത്തിനൊപ്പം കിടന്നുറങ്ങി എന്നാണ് ആന്റോ പറയുന്നത് . ഇഷ്ടപ്പെട്ട വ്യക്തികളോട് ഭ്രാന്തമായ സ്നേഹം കാട്ടിയിരുന്ന ആളായിരുന്നു ആന്റോ .
നീതുവിനെ കൊലപ്പെടുത്തിയശേഷം നീതുവിനോടുള്ള സ്നേഹം ഇരട്ടിച്ചു .അതുകൊണ്ടാണ് രണ്ടുദിവസം നീതുവിന്റെ മൃതദേഹത്തോട് ഒപ്പം കിടന്നുറങ്ങിയത് .വളരെ ക്രൂരമായ രീതിയിലാണ് ആന്റോ നീതുവിനെ വകവരുത്തിയത്. കഴുത്തിൽ കുരുക്കിട്ട് തല ഇടിച്ചു ബോധം കെടുത്തി മറ്റൊരു കുരുക്ക് കൂടി കയ്യിലും കാലിലും കെട്ടി പുറത്ത് കൊണ്ട് തള്ളാൻ ആയിരുന്നു ആന്റോയുടെ ശ്രമം .ഈ ശ്രമം വിജയിച്ചില്ല .പിന്നീട് ഈ പദ്ധതി ഉപേക്ഷിച്ച് മൃതദേഹം കെട്ടിത്തൂക്കി ശ്രമിച്ചു .എന്നാൽ ഒറ്റയ്ക്ക് അതിനു കഴിഞ്ഞിരുന്നില്ല. ശേഷം ആന്റോ നീതുവിനൊപ്പം കട്ടിലിൽ തന്നെ കിടക്കുകയായിരുന്നു.
തുടർന്ന് ദുർഗന്ധം സഹിക്കാൻ വയ്യാതെ വന്നപ്പോൾ വീട് പൂട്ടി കടന്നു കളയുകയായിരുന്നു .ബദിയടുക്ക ഏല്ക്കാനയിലെ ഷാജിയുടെ തോട്ടത്തിൽ ടാപ്പിംഗ് ജോലിക്ക് എത്തിയവരാണ് നീതുവും ആന്റോയും .ഇവർ താമസിച്ചിരുന്നത് നാലുകെട്ടിന് സമാനമായ വീടിനകത്ത് ആയിരുന്നു യുവതിയെ തുണിയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്. ദുർഗന്ധം പരന്നതിനെ തുടർന്ന് പ്രദേശവാസികൾ ബുധനാഴ്ച വൈകിട്ടോടെ മേൽക്കൂരയിൽ കയറി നോക്കിയപ്പോൾ മൃതദേഹം കാണുകയായിരുന്നു .ഉടൻ തന്നെ നാട്ടുകാർ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ബദിയടുക്ക ,എസ് ഐ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി.
കൊല്ലപ്പെട്ട നീതു ഇതിനു മുൻപ് ഒരു വിവാഹം കഴിച്ചിട്ടുള്ളതാണ്. അതിൽ ഒരു മകളുണ്ട്. ആദ്യ ഭർത്താവ് മരിച്ചതിനു ശേഷമാണ് ആന്റോയുടെ കൂടെ ജീവിതമാരംഭിച്ചത് .ഇരുവരും നാലുവർഷമായി ഒരുമിച്ച് ജീവിച്ചു വരികയാണ്. ആന്റോ മൂന്ന് വിവാഹം കഴിച്ചത് ആളാണെന്നാണ് വിവരം .ഇരുവരും തമ്മിൽ വെള്ളിയാഴ്ച വൈകിട്ട് വഴക്കുണ്ടായതായും ശേഷം യുവതിയെ പുറത്ത് ഒന്നും കണ്ടില്ല എന്നുമാണ് അയൽവാസികൾ പറഞ്ഞത് . ടാപ്പിംഗ് ജോലിക്കായി ഒന്നരമാസം മുമ്പാണ് ഇരുവരും എത്തിയത്.
അർധരാത്രി നിങ്ങളുടെ വീട്ടിലെത്തി ആരോ ഡോർബെൽ അടിക്കുകയും അപ്രത്യക്ഷമാവുകയും ചെയ്യുന്ന സാധ്യത ഒന്നാലോചിക്കാമോ? ഒടുവിൽ അടുത്തുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് ഡോർബെൽ അടിക്കുന്നതായി ഒരു പ്രേതരൂപത്തെ. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാവാതെ, അതീന്ദ്രിയ ശക്തികളെ പഴിച്ച് പേടിച്ചു ജീവിക്കാൻ നിങ്ങൾ തയ്യാറാവുമോ?
ഇത്തരത്തിൽ ഓടിനടന്നു ഡോർബെൽ അടിക്കുന്ന രൂപം പ്രേതമല്ല, അതൊരു മനുഷ്യനാണ് എന്ന് ഒടുവിൽ പോലീസ് കണ്ടെത്തി. നഗ്നയായ സ്ത്രീയാണ് രാത്രികളിൽ ഇത്തരത്തിൽ പുറത്തിറങ്ങി മറ്റു വീടുകളിൽ ഭീതി സൃഷ്‌ടിച്ചത്.
ഉത്തർപ്രദേശിലെ റാംപൂരിലാണ് നാട്ടുകാരെ ഭീതിയിലാഴ്ത്തിയ ‘പ്രേതം’ ആരെന്ന് ഒടുവിൽ പോലീസ് കണ്ടെത്തിയത്. റാംപൂരിലെ മിലാക് ഗ്രാമത്തിലെ താമസക്കാരാണ് അജ്ഞത ‘പ്രേതത്തെ’ പേടിച്ചു ഇത്രനാളും പുറത്തിറങ്ങാതെ വീടുകൾക്കുള്ളിൽ കഴിഞ്ഞത്.
ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടു കൂടിയാണ് പൊലീസിന് തലവേദനയായത്. മാനസിക പ്രശ്നങ്ങളുള്ള യുവതിയാണ് ഇത്രയുംനാൾ ജനങ്ങളെ ഭീതിയിലാഴ്ത്തിയത്. ഒരു സ്ഥലവാസി പോലീസിൽ പരാതി നൽകിയതോടെ നടപടിയായി.
ബറേലി ജില്ലയിൽ ഏറെക്കാലമായി മാനസിക പ്രശ്‌നത്തിന് ചികിത്സയിൽ കഴിഞ്ഞ യുവതിയാണ് ഇതിനു പിന്നിലെന്ന് പോലീസ്. അഞ്ചു വർഷമായി ഇവർ ചികിത്സയിലാണ്. യുവതിക്കുമേൽ നിരീക്ഷണം ശക്തമാക്കാൻ വീട്ടുകാർക്ക് നിർദേശം നൽകിയതായി പോലീസ്.
സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പങ്കിടരുതെന്നും ആളുകൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നത് ഒഴിവാക്കണമെന്നും രാംപൂർ പോലീസ് പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.
‘സ്ത്രീയെ ആരെങ്കിലും കണ്ടാൽ, ആദ്യം സ്ത്രീയെ വസ്ത്രം ധരിപ്പിക്കാൻ ഞങ്ങൾ പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നു. തുടർന്ന് അടുത്തുള്ള സ്റ്റേഷനിൽ അറിയിക്കുക,’ പോലീസ് പറഞ്ഞു.
#Rampur #viralvideo बिना कपड़ो वाली लड़की का वीडियो,
लोगों को दे रही है जान से मारने की धमकी,
ये वायरल वीडियो रामपुर जिले के मिलक थानाक्षेत्र का बताया जा रहा है,
सीसीटीवी में दूसरों के घर की बजा रही है घण्टी…#Trending @rampurpolice @wpl1090 @UPPViralCheck @UpPolicemitra pic.twitter.com/tZ4MyNgN0J— Atal Tv (@AtalTv_UP) February 2, 2023
ഇന്ത്യയിലെ ഏറ്റവും വലിയ ധനികൻ എന്നറിയപ്പെടുന്ന വ്യക്തിയാണ് വ്യവസായിയായ മുകേഷ് അംബാനി. റിലയൻസ് കമ്മ്യൂണിക്കേഷൻ ലിമിറ്റഡിന്റെ സ്ഥാപകനായ ഇദ്ദേഹത്തിന്റെ ആസ്തി 19.5 ബില്ല്യൺ അമേരിക്കൻ ഡോളർ ആണ്. സെഡ് കാറ്റഗറി സുരക്ഷ കേന്ദ്ര സർക്കാർ ആദ്യമായി ഉറപ്പാക്കിയത് മുകേഷ് അംബാനിക്കാണ്. നീത അംബാനിയാണ് ഭാര്യ. ഇരുവർക്കും ആനന്ത്,ആകാശ്, ഇഷ എന്നിങ്ങനെ മൂന്ന് മക്കളുണ്ട്. ഇപ്പോഴിതാ മുകേഷ് അംബാനിയുടെ ഇളയ മകൻ ആനന്ദ് അംബാനിയെകുറിച്ചുള്ള വാർത്തയാണ് സോഷ്യൽ മീഡിയയിൽ വയറലായി മാറിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ആനന്ദ് അംബാനിയും പ്രതിശ്രുത വധു രാധിക മർച്ചന്റും ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തിയ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഇടം നേടിയിരുന്നു. എന്നാൽ വിഡിയോയ്ക്ക് പിന്നാലെ ആനന്ദ് അംബാനിയുടെ ശരീരഭാരത്തെ കുറിച്ചായിരുന്നു സോഷ്യൽ മീഡിയ ചർച്ച ചെയ്തത്. ചെറുപ്പം തൊട്ടേ പൊണ്ണത്തടിയായിന്നു ആനന്ദ് അംബാനിക്ക്. അത് അയാളുടെ നിത്യ ജീവിതത്തെ തന്നെ ബാധിച്ചിരുന്നു. പൊണ്ണത്തടി കാരണം നിരവധി ബോഡി ഷെമിങ്ങിനും ട്രോളുകൾക്കും ഇരയായിട്ടുണ്ട് ആനന്ദ് അംബാനി.
പലതരം ഫിറ്റ്നെസ് ട്രൈനിങ്ങുകളിലൂടെ ഒരിക്കൽ തന്റെ ശരീരഭാരം നൂറ്റി എട്ടു കിലോയിൽ നിന്ന് തൊണ്ണൂറ് കിലോയായി ആനന്ദ് അംബാനി കുറച്ചിരുന്നു. എന്നാൽ വീണ്ടും ശരീര ഭാരം കൂടുകയാണ് ചെയ്തത്. ഇതിനു കാരണം ആനന്ദ് അംബാനിയുടെ ചില ഹോർമോൺ ഇൻബലൻസ് മൂലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ കടുത്ത ആസ്തമ രോഗിയായ ആനന്ദ് അംബാനി ആസ്ത്മ രോഗത്തിനുള്ള അമിതമായ സ്റ്റിറോയിഡുകൾ കഴിക്കുന്നത് മൂലം ശരീര ഭാരം കൂടുകയാണ് ചെയതത്. എന്തുകൊണ്ട് ആനന്ദ് അംബാനി ശരീര ഭാരം ചികിൽസിച്ചു ഭേദമക്കാത്തത്,പർവതം പോലെ വയർ, കേരളത്തിലെ ആയുർവേദ സ്ഥാപനങ്ങൾ സഹായിക്കുക തുടങ്ങി ആനന്ദ് അംബാനിയുടെ ശരീരത്തെ വിമർശിച്ചും പ്രതികൂലിച്ചും നിരവധി വിമർശനങ്ങളാണ് ആനന്ദ് അംബാനിയുടെ വീഡിയോയ്ക്ക് താഴെ മലയാളികളുടെ കമന്റ്.
തിങ്കളാഴ്ച വൈകിട്ട് പയ്യാമ്പലം ശ്മശാനത്തില്‍ പുതിയൊരു ചരിത്രം കുറിക്കപ്പെടും. കത്തോലിക്ക സഭാ വിശ്വാസിയ്ക്കും ബീച്ചില്‍ പയ്യാമ്പലത്ത് ചിതയൊരുക്കി അന്ത്യവിശ്രമം. കണ്ണൂര്‍ മേലെ ചൊവ്വയിലെ കട്ടക്കയം സെബാസ്റ്റ്യന്റെ ഭാര്യ ലൈസാമ(61)യ്ക്കാണ് പയ്യാമ്പലത്ത് നിത്യനിദ്ര.
മാനന്തവാടി പുതിയാപറമ്പില്‍ കുടുംബാംഗമായ ലൈസാമ സെബാസ്റ്റ്യന്‍ ശനിയാഴ്ചയാണ് മരിച്ചത്. മൃതദേഹങ്ങള്‍ കല്ലറയില്‍ അടക്കം ചെയ്യുന്നതിനുപകരം ചിതയൊരുക്കി സംസ്‌കരിക്കാമെന്ന് സഭ നേരത്തേ തീരുമാനമെടുത്തിരുന്നു.
പക്ഷേ, പരമ്പരാഗതരീതിയില്‍നിന്ന് മാറാന്‍ വിശ്വാസികള്‍ തയ്യാറായിരുന്നില്ല. എന്നാല്‍ വേറിട്ട കാഴ്ചപ്പാടുകളുള്ള സെബാസ്റ്റ്യന്‍ പ്രിയതമയുടെ മൃതദേഹം ചിതയില്‍ സംസ്‌കരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കുടുംബവും ഇടവക പള്ളി അധികാരികളും കൂടെനിന്നു. അതോടെ സെബാസ്റ്റ്യന്റെ തീരുമാനം ചരിത്രമാകുകയാണ്, ഒപ്പം ലൈസാമയുടെ പേരും.
കാലത്തിനനുസരിച്ച് പുരോഗമനപരമായി ചിന്തിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് സെബാസ്റ്റ്യന്‍ പറയുന്നത്. സെബാസ്റ്റ്യന്റെ വാക്കുകളിലൂടെ: ”അഗ്നിയാണ് എന്തിനെയും ശുദ്ധി ചെയ്യുന്നത്. അഗ്നിയില്‍ തീരുകയെന്നത് ഏറ്റവും ഉത്തമമായ രീതിയാണ്. പണം കൊടുത്ത് മൃതദേഹം സംസ്‌കരിക്കുന്നതിനോട് വ്യക്തിപരമായി എനിക്ക് യോജിപ്പില്ല. എന്നോട് പണമൊന്നും ചോദിച്ചിട്ടൊന്നുമില്ല.
എന്നാലും മാറിച്ചിന്തിക്കാന്‍, പുതുതലമുറയ്ക്ക് വഴിവെട്ടാന്‍ ശ്രമിക്കുകയാണ്. സന്തോഷകരമായ കാര്യം മേലെ ചൊവ്വ സെയ്ന്റ് ഫ്രാന്‍സിസ് അസീസി പള്ളി അധികാരികള്‍ എല്ലാ പിന്തുണയും തന്നുവെന്നതാണ്. വീട്ടിലെ ശുശ്രൂഷയും പള്ളിയിലെ ശുശ്രൂഷയും സഭാവിശ്വാസമനുസരിച്ച് നടത്തും”.