India

എലന്തഹൂർ നരബാലികേസിലെ മുഖ്യപ്രതി ഷാഫിയെക്കുറിച്ച സുപ്രധാന വിവരങ്ങൾ പുറത്ത്. ഇരട്ട നരബലി കേസിലെ ഒന്നാം പ്രതി ഷാഫി ഒരു പോസ്റ്റ്മോര്‍ട്ടം വിദഗ്ധന്‍റെ സഹായി ആയി ജോലി ചെയ്തിട്ടുണ്ടെന്ന് പൊലീസിന് വിവരം. മധ്യ കേരളത്തിലെ ഒരു ഡോക്ടറുടെ പോസ്റ്റ് മോര്‍ട്ടം സഹായി ആയി ഷാഫി താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്തിട്ടുണ്ടെന്നാണ് മനസ്സിലായത്. ഇക്കാര്യം പൊലീസ് വിശദമായി അന്വേഷിക്കുകയാണ്. മുഹമ്മദ് ഷാഫി സർക്കാർ ആശുപത്രിയിൽ താൽക്കാലിക ജീവനക്കാരനായി ജോലി ചെയ്തിട്ടുണ്ടെന്നാണ് പറയുന്നത്.

പോസ്റ്റ്മോർട്ടം വിദഗ്ധന്‍റെ സഹായിയായി ഷാഫി പ്രവർത്തിച്ച പരിചയമാണ് മനുഷ്യ ശരീരം വെട്ടിമുറിക്കുന്നതിലും ക്രൂരത കാട്ടുന്നതിലും ഇയാൾക്ക് പ്രചോദനമായതെന്ന് സംശയിക്കുന്നുണ്ട്. മധ്യകേരളത്തിലെ സർക്കാർ ആശുപത്രിയിൽ താൽക്കാലിക ജീവനക്കാരനായപ്പോഴാണ് പോസ്റ്റ്മോർട്ടം മുറിയിലും മുഹമ്മദ് ഷാഫി പ്രവർത്തിച്ചത്. ഇത് സംബന്ധിച്ച കാര്യങ്ങളിൽ പൊലീസ് അന്വേഷണം നടത്തുകയാണ്.

നരബലി ചെയ്ത് കുഴിച്ചുമൂടിയ പത്മയുടെ മൃതദേഹം കഷണങ്ങളാക്കിയ രീതി സംശയത്തിനിടയാക്കിയിരുന്നു. ഇത് കണ്ടാണ് ഫോറൻസിക് വിദഗ്ധർ ആദ്യം സംശയം ഉന്നയിച്ചത്. വെട്ടുകത്തിയും കറിക്കത്തിയുമാണ് മൃതദേഹം 56 കഷണങ്ങളാക്കാൻ ഉപയോഗിച്ചതെങ്കിലും വിദഗ്ധമായാണ് ഇക്കാര്യം ചെയ്തിട്ടുള്ളത്. ഫോറൻസിക് വിദഗ്ധരുടെ അറിയിപ്പ് പ്രകാരം, പൊലീസ് വിശദമായ അന്വേഷണം നടത്തി. പൊലീസ് പരിശോധനയിൽ മുഹമ്മദ് ഷാഫി ഇറച്ചിക്കടയിലും പോസ്റ്റ്മോർട്ടം നടത്താറുള്ള ഡോക്ടർറുടെ സഹായിയായും താൽക്കാലിക ജോലി ചെയ്തതായി കണ്ടെത്തി. മധ്യകേരളത്തിലെ ഒരു സർക്കാർ ആശുപത്രിയിൽ ഇക്കാര്യം പൊലീസ് പരിശോധിക്കുകയാണ്.

ലൈംഗികവൃത്തിക്കായി വന്നാൽ 15000 രൂപ വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ചാണ് ഷാഫി എറണാകുളത്തുനിന്ന് പത്മയെ ഇലന്തൂരിലേക്ക് കൂട്ടിക്കൊണ്ടുപോയതെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ളത്. ദമ്പതികളുടെ വീട്ടിലെ കിടപ്പുമുറിയിൽവെച്ച് പത്മ പണം ആവശ്യപ്പെട്ടതോടെ തർക്കമുണ്ടാവുകയും തുടർന്ന് പ്രതികൾ പ്ലാസ്റ്റിക് കയർകൊണ്ട് കഴുത്തുമുറുക്കി പത്മയെ ശ്വാസംമുട്ടിച്ചു ബോധം കെടുത്തുകയുമായിരുന്നു. തുടർന്ന് പത്മയെ മറ്റൊരു മുറിയിൽ കിടത്തിയശേഷം ഷാഫി അവരുടെ രഹസ്യഭാഗത്ത് കത്തി കയറ്റുകയും കഴുത്തറുത്തുകൊലപ്പെടുത്തുകയുമായിരുന്നു. മൂന്നുപ്രതികളും കൂടി ശരീരഭാഗങ്ങൾ അറുത്തെടുത്ത് 56 കഷണങ്ങളാക്കി ബക്കറ്റിലാക്കിയശേഷം തെളിവുനശിപ്പിക്കാൻ നേരത്തെ എടുത്തുവെച്ച കുഴിയിൽ നിക്ഷേപിക്കുകയായിരുന്നുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്.

ഭഗവൽ സിങ്ങിന്റെ വീടിന്റെ തെക്കുവശത്തുള്ള പറമ്പിലായിരുന്നു ഹീനമായ നരബലിക്കു ശേഷം പത്മയുടെ മൃതദേഹം വെട്ടിമുറിച്ച് കുഴിച്ചിട്ടിരുന്നത്. ഷാഫിയാണ് ഈ സ്ഥലം കാണിച്ചു കൊടുത്തത്. ആദ്യം പത്മത്തിന്റെ കയ്യാണ് ആദ്യം ലഭിച്ചത്. പിന്നീട് നെഞ്ചിന്റെ ഭാഗവും ലഭിച്ചു. മൂന്നടിയോളം താഴ്ചയിലാണ് മൃതദേഹാവശിഷ്ടങ്ങൾ കുഴിച്ചിട്ടിരുന്നത്. രണ്ടാമത്തെ മകനെ വിവാഹം കഴിപ്പിക്കണമെന്ന മോഹം യാഥാർഥ്യമാകും മുൻപേ പത്മയുടെ ജീവിതം നരബലിയായി ഒടുങ്ങി, 56 കഷണങ്ങളായി വെട്ടിമുറിക്കപ്പെട്ടു. ഐശ്വര്യത്തിനും സമ്പദ്സമൃദ്ധിക്കും വേണ്ടി ഷാഫിയുടെ നിർദ്ദേശപ്രകാരമായിരുന്നു ലൈലയും ഭഗവൽ സിങ്ങും ചേർന്ന് ഈ ക്രൂരകൃത്യം നടപ്പാക്കിയത്.

അതേസമയം, നരബലിക്കേസുമായി ബന്ധപ്പെട്ട് പ്രതികളെ ഇലന്തൂരില്‍ തെളിവെടുപ്പിനായി എത്തിച്ചു. സംഘത്തോടൊപ്പം മര്‍ഫി, മായ എന്നീ പൊലീസ് നായ്ക്കളും ഉണ്ട്. ചോദ്യം ചെയ്യലില്‍ ഷാഫി ഒന്നും സമ്മതിക്കുന്നില്ല. ഇയാള്‍ക്ക് ശ്രീദേവി എന്ന പേരില്‍ മാത്രമല്ല മറ്റ് വ്യാജ ഫേസ്ബുക്ക് ഐഡികളുമുണ്ട്. ഇവ കണ്ടെത്തി ചാറ്റുകള്‍ വീണ്ടെടുത്താല്‍ മാത്രമേ സമാനമായ ക്രൂരകൃത്യങ്ങള്‍ നടത്തിയിട്ടുണ്ടോ എന്ന് വ്യക്തമാകൂ. സംസ്ഥാനത്ത് മാത്രമല്ല മറ്റു ഇടങ്ങളിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനം. ഇയാള്‍ക്ക് പിന്നില്‍ സഹായികളോ അല്ലെങ്കില്‍ മറ്റൊരു റാക്കറ്റുകളോ ഉണ്ടോ എന്ന സംശയവും ബലപ്പെടുന്നുണ്ട്.

ഇരട്ട നരബലി നടന്ന ഇലന്തൂരിലെ ഭഗവല്‍ സിങ്ങിന്റെ വീട്ടുവളപ്പില്‍ റോസ്‌ലി, പത്മ എന്നിവരെക്കൂടാതെ മറ്റൊരാളെ കൂടി കൊലപ്പെടുത്തി കുഴിച്ചിട്ടിട്ടുണ്ടെന്ന് പോലീസ് സംശയിക്കുന്നുണ്ട്. എന്നാൽ ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഭഗവല്‍ സിങ്ങിനെയും ലൈലയെയും ചോദ്യം ചെയ്യുന്നതിനിടെ ലഭിച്ച മറുപടികളാണ് പൊലീസിന് ഈ സംശയം ബലപ്പെട്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ പൊലീസ് സ്ഥിരീകരണത്തിന് തയ്യാറായിട്ടില്ല.

മാമ്പഴ മോഷണക്കേസിൽ പ്രതിയായ പൊലീസുകാരനെ അനുകരിച്ച് ഫാൻ‌സീഡ്രസ് മത്സരത്തിൽ കയ്യടി നേടി എൽകെജി വിദ്യാർഥി. ആനക്കല്ല് സെൻറ് ആന്റണീസ് പബ്ലിക് സ്കൂളിലെ ഫാൻസി ഡ്രസ് മത്സരത്തിലെ നിബ്രാസ് റഹ്മാൻ എന്ന വിദ്യാർഥിയുടെ വേഷമാണ് വൈറലായത്. പൊലീസ് വേഷത്തിലെത്തിയ നിബ്രാസ് സ്റ്റേജിൽ വെച്ചേക്കുന്ന പെട്ടിയിൽ നിന്ന് മാമ്പഴം ചുറ്റും നോക്കിയ ശേഷം എടുത്തുകൊണ്ടു പോകുന്നതാണ് വീഡിയോയിൽ. നിരവധിയാളുകളാണ് വീഡിയോ ഇതിനോടകം കണ്ടത്.

സംസ്ഥാനത്തെ പൊലീസ് സേനയ്ക്കാകെ നാണക്കേടുണ്ടാക്കിയ മോഷണം നടന്ന് പതിനഞ്ച് ദിവസം പിന്നിട്ടിട്ടും പ്രതിയായ പൊലീസുകാരനെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഞ്ഞിരപ്പള്ളി ടൗണിലെ സ്വകാര്യ ആശുപത്രിയുടെ സമീപത്തെ പഴക്കടയിൽ നിന്ന് മാമ്പഴം മോഷ്ടിച്ച സിവിൽ പൊലീസ് ഓഫീസറായ പി വി ഷിഹാബ് ഒളിവിലാണ്. കടയ്ക്ക് മുൻപിൽ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങളാണ് ഉദ്യോഗസ്ഥനെ കുടുക്കിയത്.

ഔദ്യോഗിക വേഷത്തിലെ ഷിഹാബിന്റെ ദൃശ്യങ്ങൾ സോഷ്യൽ‌ മീഡയയിൽ വൈറലായിരുന്നു. സംഭവത്തിന് പിന്നാലെ ഷിഹാബ് ഒളിവിലാണ്. പ്രതിയായ പൊലീസുകാരൻ ഷിഹാബിൻറെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.കഴിഞ്ഞ മാസം മുപ്പതിനാണ് ഇടുക്കി എആർ ക്യാമ്പിലെ പൊലീസുകാരനായ പി.വി.ഷിഹാബ് കാഞ്ഞിരപ്പളളിയിലെ പഴക്കടയിൽ നിന്ന് മാമ്പഴം മോഷ്ടിച്ചത്.

വില്‍പ്പനയ്ക്കായി ഇറക്കി വച്ച കിലോയ്ക്ക് അറുന്നൂറ് രൂപ വരുന്ന പത്ത് കിലോ മാങ്ങയാണ് ഷിഹാബ് മോഷ്ടിച്ചത്. ഷിഹാബ് വണ്ടി നിർത്തിയ ശേഷം മാമ്പഴം മോഷ്ടിച്ച് സ്‌കൂട്ടറിന്റെ സീറ്റിനടിയിലുള്ള സ്റ്റോറേജിലാക്കി കടന്നു കളയുകയായിരുന്നു.

ഇലന്തൂരില്‍ ഇരട്ടനരബലി നടന്ന വീട്ടുവളപ്പില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ ഉണ്ടോയെന്നറിയാന്‍ പരിശോധന. വീട്ടുപറമ്പ് കുഴിച്ച് പരിശോധന നടത്തും. ജെസിബി ഉപയോഗിച്ച് പുരയിടം കുഴിച്ചാകും പരിശോധന നടത്തുക. മൃതദേഹങ്ങള്‍ മണത്ത് കണ്ടുപിടിക്കാന്‍ കഴിയുന്ന നായകളെയും പരിശോധനയുടെ ഭാഗമാക്കും. പ്രതികളെയും ഇന്ന് ഇവിടെയെത്തിച്ച് തെളിവെടുപ്പ് നടത്തും.

പ്രതികള്‍ കൂടുതല്‍ സ്ത്രീകളെ നരബലിക്ക് ഇരയാക്കിയിട്ടുണ്ടോ എന്ന് കണ്ടെത്തുകയാണ് പരിശോധനയുടെ ലക്ഷ്യം. ഇതിനായി പുരയിടത്തില്‍ പരമാവധി കുഴികളെടുത്ത് പരിശോധന നടത്താനാണ് തീരുമാനം. ഷാഫിയും ഭഗവല്‍സിംഗും ലൈലയും ചേര്‍ന്ന് മറ്റാരെയെങ്കിലും നരബലിക്ക് ഇരയാക്കിയിട്ടുണ്ടെങ്കില്‍ അവരുടെ മൃതദേഹങ്ങളും ഈ വീട്ടുവളപ്പില്‍ തന്നെ കുഴിച്ചിട്ടിരിക്കാമെന്നാണ് പൊലീസ് കരുതുന്നത്. കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ട മൂന്ന് പ്രതികളുടെയും ചോദ്യം ചെയ്യല്‍ തുടരുകയാണ്.

കൊലപാതകങ്ങള്‍ക്ക് മുമ്പ് ഷാഫി കേരളമാകെ സഞ്ചരിച്ചിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഷാഫി ഇരകളെ ഇലന്തൂരിലെ വീട്ടിലെത്തിച്ചോ എന്ന് അന്വേഷണ സംഘം പരിശോധിക്കുകയാണ്. ഷാഫിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

ഇലന്തൂരിലെ ഇരട്ട നരബലി ദൃശ്യങ്ങള്‍ ഡാര്‍ക് വെബിലുണ്ടോയെന്ന് പരിശോധന നടത്താന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. സൈബര്‍ കുറ്റാന്വേഷകരുടെ സഹകരണത്തോടെയാണ് ഇന്റര്‍നെറ്റിലെ അധോലോകമായ ഡാര്‍ക് വെബില്‍ പരിശോധന നടത്തുന്നത്. നരബലിയുടെ ദൃശ്യങ്ങള്‍ പ്രതികള്‍ ഷൂട്ട് ചെയ്തിട്ടുണ്ടെന്നു പൊലീസിന്റെ സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നടപടി.

ഡാര്‍ക്ക് വെബിലെ നിഗൂഢ ഇടങ്ങളായി അറിയപ്പെടുന്ന ‘റെഡ് റൂമു’കളില്‍ തത്സമയ കൊലപാതകങ്ങളും ആത്മഹത്യാരംഗങ്ങളും കാണാറുള്ളതായി റിപ്പോര്‍ട്ടുണ്ട്. ഇതില്‍ ഇലന്തൂര്‍ നരബലിയുടെ ദൃശ്യങ്ങളും വന്നിട്ടുണ്ടോയെന്നു കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.

ഭർത്താവിനോട് അതിരറ്റ സ്നേഹം കാത്ത് സൂക്ഷിക്കുന്ന ഒരു ഭാര്യക്കും അന്യ സ്ത്രീയോടൊപ്പം തന്റെ ഭർത്താവിനെ കണ്ടാൽ സഹിക്കില്ല. ഭർത്താവിന്റെ ഐശ്വര്യത്തിനായി ഉപവാസം എടുത്തിരിക്കുന്ന നാളിൽ കണ്ടാലുള്ള സ്ഥിതിയെന്താവും. ഭർത്താവിനെയും ഒപ്പമുള്ള സ്ത്രീയെയും തല്ലിച്ചതക്കുക തന്നെ ചെയ്യും. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഇത്തരത്തിൽ നടന്ന ഒരു സംഭവം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

ഭർത്താവിനെയും കാമുകിയേയും തല്ലിച്ചതക്കുകയായിരുന്നു ഭാര്യ. ഭർത്താവിന്റെ ഐശ്വര്യത്തിനായി ഭാര്യമാർ ഉപവാസമെടുക്കുന്ന ‘കർവാ ചൗത്’ ദിനത്തിലാണ് യുവതി ഇരുവരെയും തള്ളുന്നത്.പുണ്യദിനത്തിൽ സുഹൃത്തുക്കൾക്കൊപ്പം മാർക്കറ്റിലൂടെ യുവതിയും സുഹൃത്തുക്കളും നടന്നു പോവുകയായിരുന്നു.

ഈ സമയം ഭർത്താവ് കാമുകിക്കൊപ്പം ഇവിടേക്ക് വരികയാണ് ഉണ്ടായത്. ഇത് കണ്ടതോടെ യുവതിയുടെ ‘കണ്ട്രോൾ’ മൊത്തം പോയി. തുടർന്ന് യുവതിയും സുഹൃത്തുക്കളും ഭർത്താവിന്റെ കോളറിന് പിടിച്ച് അടിയോടടി. തടയാനെത്തിയ കാമുകിക്കും കൊടുത്തു തല്ല്.എന്താണ് സംഭവമെന്നറിയാതെ നാട്ടുകാർ അമ്പരന്ന് നിൽക്കുന്നത് വീഡിയോയിൽ കാണാം. സംഭവം കണ്ടു നിന്ന ആരോ ആണ് വീഡിയോ പകർത്തിയത് ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ കാരണം യുവതി മാതാപിതാക്കൾക്കൊപ്പമാണ് താമസം.

 

 

കോഴിക്കോട് കൊടുവള്ളിയിൽ അമ്മയോടിച്ച കാർ ഇടിച്ചു മൂന്നര വയസുകാരി മരിച്ചു. ഈങ്ങാപ്പുഴ പടിഞ്ഞാറെ മലയിൽ റഹ്മത്ത് മൻസിലിൽ നസീറിന്റെയും നെല്ലാംകണ്ടി സ്വദേശിനി ലുബ്ന ഫെബിന്നിന്റെയും മകൾ മറിയം നസീർ ആണ് മരിച്ചത്. വീട്ടുമുറ്റത്ത് മറിയം കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ലുബ്ന ഓടിച്ച കാർ ഇടിക്കുകയായിരുന്നു.

കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല, മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.

രാഷ്ട്രീയ നേതാക്കളും ചലച്ചിത്രപ്രവര്‍ത്തകരുമടക്കം പ്രമുഖരെ കെണിയിലാക്കി ഒഡിഷ സുന്ദരി അർച്ചന എന്ന യുവതി സമ്പാദിച്ച കോടികളുടെ കണക്ക് കേട്ട് രാജ്യം തന്നെ ഞെട്ടിയിരിക്കുകയാണ്. സമൂഹത്തിലെ ഉന്നതരയെും സമ്പന്നരെയും കുരുക്കിലാക്കി 26-ാം വയസിൽ 30 കോടിയോളം രൂപയാണ് അർച്ചന സമ്പാദിച്ചത് എന്നാണ് അന്വേഷണ ഏജൻസി കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഇറങ്ങിയിരിക്കുകയാണ് അന്വേഷണ സംഘം.

ഒഡിഷയില്‍ ഹണിട്രാപ്പ് കേസില്‍ പിടിയിലായ അര്‍ച്ചനയെന്ന 26 കാരിയുടെ തട്ടിപ്പ് കഥകള്‍ കേട്ട് പൊലീസും അമ്പരന്നിരിക്കുകയാണ്. സിനിമാക്കഥയെ വെല്ലുന്ന തരത്തിലാണ് അര്‍ച്ചന ഇരകളെ കുടുക്കിയിരുന്നത്. ആദ്യം പ്രമുഖരുമായി അടുപ്പത്തിലാകും. ഇതിനായി വലിയ ഇവന്‍റുകളിലും ക്ലബ്ബുകളിലുമെത്തും. ബന്ധം ദൃഢമാകുമ്പോള്‍ വീട്ടിലേക്ക് ക്ഷണിച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പട്ട് അതിന്‍റെ വീഡിയോ ചിത്രീകരിക്കും.

രാഷ്ട്രീയ നേതാക്കള്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍, ബിസിനസ് വമ്പന്‍മാര്‍ തുടങ്ങി കോടീശ്വരന്‍മാരെയാണ് അര്‍ച്ചന ഹണിട്രാപ്പില്‍ കുരുക്കിയാതൊക്കെ. സെക്സ് വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 30 കോടിയോളം രൂപ ഒഡീഷ സുന്ദരി തട്ടിയെടുത്തെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. വളരെ ദരിദ്ര കുടുംബത്തിലെ അംഗമായിരുന്ന അര്‍ച്ചന പെട്ടന്ന് കോടിശ്വരിയായി അത്യാഡംബര ജീവിതം നയിച്ചതിന് പിന്നിലെ കഥയറിഞ്ഞ് അമ്പരക്കുകയാണ് ബന്ധുക്കളും നാട്ടുകാരും കൂട്ടുകാരുമൊക്കെ.

ഒഡിഷയിലെ കാലാഹണ്ടി ജില്ലയിലെ ഒരു ദരിദ്ര കുടുംബത്തിലായിരുന്നു അർച്ചന നാഗ് ജനിക്കുന്നത്. എന്നാൽ കൊട്ടാരസമാനമയ വീട്ടിൽ ആഡംബര വാഹനങ്ങളും മുന്തിയ ഇനം നായ്ക്കളുമായി സുഖജീവിതമായിരുന്നു അടുത്ത കാലം വരെ അർച്ചന നയിച്ചിരുന്നത്. ഈ പണം തട്ടിപ്പിലൂടെ സമ്പാദിച്ചതാണ് എന്നാണ് പോലീസ് പറയുന്നത്. സ്വകാര്യ നിമിഷങ്ങളുടെ ചൂടൻ ചിത്രങ്ങൾ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് യുവതി പ്രമുഖരിൽ നിന്ന് വൻതുക തട്ടിയെടുത്തിരുന്നതെന്നു പോലീസ് പറയുന്നു.

ഭുവനേശ്വരിന്‍റെ ഹൃദയഭാഗത്ത് കൊട്ടാരത്തെ വെല്ലുന്ന വലിയ മണിമാളികയിലായിരുന്നു അര്‍ച്ചനയുടെ താമസം. വീടിന്റെ മുറ്റം നിറയെ അത്യാഡംബര കാറുകളും മുന്തിയ ഇനം നായ്ക്കളും സ്വന്തമായി ഒരു വെള്ളക്കുതിരയും അര്‍ച്ചനയ്ക്കുണ്ടായിരുന്നു. ഇറക്കുമതി ചെയ്ത ഫര്‍ണിച്ചറുകളും ആഡംബര വസ്തുക്കളും കൊണ്ട് നിറഞ്ഞ മണിമാളിക കണ്ടു എല്ലാവര്‍ക്കും അത്ഭുതമായിരുന്നു.

സെക്കൻഡ് ഹാൻഡ് കാറുകൾ വിൽക്കുന്ന ബിസിനസായിരുന്നു ജഗബന്ധുവിൻ്റേത്. ഇതുവഴിയായിരുന്നു അർച്ചന രാഷ്ട്രീയ നേതാക്കളെയും കെട്ടിടനിർമാതാക്കൾ അടക്കം സമ്പന്നരായ വ്യവസായികളെയും പരിചയപ്പെടുന്നത്. അർച്ചനയുടെ അറസ്റ്റിനു പിന്നാലെ ഇരുവർക്കുമൊത്ത് മുതിർന്ന രാഷ്ട്രീയ നേതാക്കളും വ്യവസായികളും മറ്റു പ്രമുഖരും പോസ് ചെയ്യുന്ന ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. സമ്പന്നരും പ്രശസ്തരുമായവരെ പരിചയപ്പെട്ട് ഇവർക്ക് യുവതികളെ പരിചയപ്പെടുത്തി സൗഹൃദമുണ്ടാക്കി കൊടുക്കുന്നതായിരുന്നു അ‍ർച്ചനയുടെ തന്ത്രം.

പിന്നീട് യുവതികളും ഒത്തുള്ള ഇവരുടെ ചിത്രങ്ങളും പക‍ർത്തും. ഈ ചിത്രങ്ങൾ പുറത്തു വിടുമെന്നു ഭീഷണിപ്പെടുത്തി പലരിൽ നിന്നായി വൻ തുക തട്ടും. ഇത്തരത്തിൽ ഒരു സിനിമാ നി‍ർമാതാവിൻ്റെ പക്കൽ നിന്ന് മൂന്ന് കോടി രൂപ തട്ടിയെന്നാണ് ഒരു പരാതി. മറ്റു യുവതികൾക്കൊത്തുള്ള ചിത്രങ്ങൾ പുറത്തു വിടുമെന്നായിരുന്നു ഇയാൾക്കെതിരെ ഉയർത്തിയ ഭീഷണി.

റാക്കറ്റിൽ കുടുക്കി എന്ന ആരോപണവുമായി അ‍ർച്ചനയ്ക്കെതിരെ മറ്റൊരു യുവതിയും രംഗത്തെത്തി ഹണിട്രാപ്പ് വഴി പണം തട്ടിയ പരാതികളിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള വിഭാഗത്തെ ഉപയോഗിച്ച് വിശദമായ പരിശോധനയ്ക്ക് ഒരുങ്ങുകയാണ് പോലീസ്. വെറും നാലു വ‍ർഷത്തിനുള്ളിൽ ദമ്പതികൾ 30 കോടി രൂപയോളം പലയിടത്തായി നിക്ഷേപിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.

കേരളത്തെ നടുക്കിയ നരബലി നടന്ന സ്ഥലം കാണാൻ കൂട്ടത്തോടെ ആളുകള്‍ ഇലന്തൂരിലേക്ക് എത്തുന്നു. മിക്കപ്പോഴും വിജനമായിരുന്ന ഇലന്തൂർ ഗ്രാമത്തിലെ ചെറുനാട്ടുവഴികളിലെല്ലാം കഴിഞ്ഞ നാലു ദിവസമായി നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. പല നാടുകളിൽ നിന്ന് പല തരക്കാരായ പല പ്രായക്കാരായ ആളുകളാണ് ഇലന്തൂരിലെ ഇരട്ടക്കൊല നടന്ന വീട് കാണാൻ ഒരു വിനോദ യാത്ര പോലെ എത്തുന്നത്.

വരുന്നവരെല്ലാം അപൂർവ കൊലപാതകം നടന്ന വീടിന്റെ ചിത്രമൊക്കെ പകർത്തി സെൽഫിയുമെടുത്താണ് മടങ്ങുന്നത്. കൈക്കുഞ്ഞുങ്ങളുമായെത്തുന്ന അമ്മമാർ മുതൽ കോളജ് വിദ്യാർഥികൾ വരെയാണ് ആൾക്കൂട്ടത്തിലുള്ളത്. പൊലീസ് നിയന്ത്രണം മറികടക്കാൻ അയൽ വീടിന്‍റെ മതിലുവരെ ചാടിക്കടക്കും ചിലരുമുണ്ട് കൂട്ടത്തില്‍. ജീവിതത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവത്തെ കുറിച്ച് അറിയുന്നതും കേള്‍ക്കുന്നതും.

അതുകൊണ്ടാണ് 60 ഓളം കിലോമീറ്ററുകള്‍ താണ്ടി ഭാര്യയുമായി ഇലന്തൂരില്‍ എത്തിയതെന്നാണ് മുണ്ടക്കയം സ്വദേശി പ്രതികരിച്ചത്. കേരളം മുഴുവന്‍ ഞെട്ടിയ ലോകം മുഴുവന്‍ അറിഞ്ഞ ഒരു സംഭവം നടന്ന സ്ഥലം കാണാനുള്ള കൗതുകം കൊണ്ടാണ് എത്തിയതെന്ന് ഒരു കോട്ടയം സ്വദേശിയും പറയുന്നു. കുപ്രസിദ്ധമായ ഒരു കൊലപാതകത്തിന്‍റെ പേരിൽ മാത്രം അറിയപ്പെടേണ്ട സ്ഥലമേ അല്ല ഇലന്തൂർ. മഹാത്മാ ഗാന്ധിയുടെ കേരള സന്ദർശനത്തിൽ ഇടം നേടിയ ഗ്രാമമാണ് ഇത്. ഒപ്പം മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്‍റെ ജന്മനാടും ഇതേ ഇലന്തൂരാണ്.

അതേസമയം, ഇലന്തൂർ ഇരട്ട നരബലി കേസിൽ പ്രതികളുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. എറണാകുളം പൊലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യൽ. മുഖ്യ പ്രതി മുഹമ്മദ് ഷാഫിയെ കൊല്ലപ്പെട്ട പത്മയുടെ സ്വർണം പണയം വച്ച സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെത്തി ഇന്ന് തെളിവെടുക്കും. പത്മയുടെ 39 ഗ്രാം സ്വർണം പണയം വച്ച് ഷാഫി ഒരു ലക്ഷത്തി പതിനായിരം രൂപ തട്ടിയെടുത്തിരുന്നു.

രണ്ടാം പ്രതി ലൈല, മൂന്നാം പ്രതി ഭഗവൽ സിംഗ് എന്നിവരുടെ തെളിവെടുപ്പിന്‍റെ കാര്യത്തിൽ അന്വേഷണ സംഘം ഇന്ന് തീരുമാനം എടുക്കും. ചോദ്യം ചെയ്യലിന്‍റെ പുരോഗതിയ്ക്കാകും തെളിവെടുപ്പെന്ന് അന്വേഷണ സംഘം അറിയിച്ചിരുന്നു. കൂടുതൽ സ്ത്രീകളെ ഷാഫി ഇരകളാക്കിയിരുന്നോ എന്നും അന്വേഷണ സംഘം തേടുന്നുണ്ട്.

സോഷ്യൽ മീഡിയ വിവിധ പ്രതികാരങ്ങളുമായി മലയാളികൾക്ക് സുപരിചിതയാണ് അഡ്വ സംഗീതാ ലക്ഷ്മണ. കേരള ഹൈക്കോടതിയിലാണ് ഇവർ പ്രാക്ടീസ് ചെയ്യുന്നത് എന്നാണ് ഇവർ ഇവരുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ പറയുന്നത്. ധാരാളം വിഷയങ്ങളിൽ ഇവർ ക്രിയാത്മകമായ ഇടപെടലുകൾ നടത്താറുണ്ട്. ദിലീപ് വിഷയത്തിൽ അദ്ദേഹത്തെ അനുകൂലിച്ചുകൊണ്ട് എത്തിയ അപൂർവ്വം വ്യക്തിത്വങ്ങളിൽ ഒരാളാണ് ഇവർ. അതുകൊണ്ടുതന്നെ ഇവരോട് മലയാളികൾക്ക് എപ്പോഴും ഒരു പ്രത്യേക ബഹുമാനം ഉണ്ടായിരിക്കും.

ഇപ്പോൾ എൽദോസ് കുന്നപ്പള്ളി വിഷയത്തിൽ ഇവർ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് വഴിയാണ് ഇവർ പ്രതികരണം അറിയിച്ചിരിക്കുന്നത്. വളരെ ഹാസ്യം നിറഞ്ഞ ഒരു ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇവർ പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് പെട്ടെന്ന് തന്നെ വൈറലായി മാറുകയും ചെയ്തു. കൃത്യമായ നിരീക്ഷണമാണ് മാഡം നടത്തിയിരിക്കുന്നത് എന്നാണ് ഇവരോട് മലയാളികൾ പറയുന്നത്. അതേസമയം ഇവർ പറഞ്ഞത് എല്ലാം തന്നെ പിന്നീട് സത്യമായ ചരിത്രമാണ് ഉള്ളത് എന്നാണ് മലയാളികൾ ഇപ്പോൾ മറ്റുള്ളവരെ ഓർമ്മിപ്പിക്കുന്നത്.

കുറച്ചു ദിവസങ്ങൾക്കു മുൻപ് ആയിരുന്നു എൽദോസ് കുന്നപ്പിള്ളി എംഎൽഎക്ക് പീഡന പരാതി വന്നത്. എല്ലാവരും ആദ്യം കരുതിയത് ഭരണപക്ഷത്തിരിക്കുന്ന പാർട്ടിയുടെ നാടകം ആയിരിക്കും ഇത് എന്നാണ്. ഒരു പ്രമുഖ വനിതയെ ഉപയോഗിച്ചുകൊണ്ട് നാട്ടിലുള്ള കോൺഗ്രസ് പ്രവർത്തകർക്ക് എതിരെ എല്ലാം ബലാത്സംഗ പരാതി നൽകിപ്പിച്ച ചരിത്രമാണല്ലോ അവർക്കുള്ളത്. അതിൻറെ ഭാഗമായിരിക്കും ഇത് എന്നാണ് ആദ്യം കരുതിയത്. എന്നാൽ ഇതിൽ പാർട്ടിക്ക് പങ്കില്ല എന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.

അതേസമയം ഇദ്ദേഹത്തെ തള്ളിപ്പറഞ്ഞുകൊണ്ട് എത്തിയിരിക്കുകയാണ് കെപിസിസി പ്രസിഡൻറ് കേ സുധാകരൻ. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഇയാളെ സംരക്ഷിക്കില്ല എന്നാണ് സുധാകരൻ നൽകിയിരിക്കുന്ന ഉറപ്പ്. അതിനുവേണ്ടി കോൺഗ്രസ് അന്വേഷണ കമ്മീഷനെ ഒന്നും പ്രഖ്യാപിക്കില്ല എന്നും സുധാകരൻ പറയുന്നു. അതേസമയം വി ഡി സതീശനും സമാനമായ നിലപാട് എടുത്തുകൊണ്ട് രംഗത്തെത്തി. എന്തായാലും അഭിഭാഷക സംഗീതാ ലക്ഷ്മണയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം കാണാം:

എൽദോസ് കുന്നപ്പിള്ളിയെ കാണാനില്ലെന്ന് വ്യാകുലപ്പെടുന്നവര് ഇതൊന്ന് ഓർമ്മിച്ചെടുക്കുക. അന്ന് ഞാൻ ആക്കി പറഞ്ഞത് ജോസ് തെറ്റയിൽ MLA യെ കുറിച്ചായിരുന്നു. ആ കേസ് പിന്നീട് ഹൈക്കോടതി ഒടിച്ചുമടക്കി തുത്തുവാരി ചുരുട്ടിയെടുത്ത് ദൂരെയെറിഞ്ഞു. അതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച പരാതിക്കാരിക്ക് അവിടുന്ന് കാല് മടക്കി തൊഴി കിട്ടിയില്ലെന്നേ ഉള്ളു.

തെറ്റയിൽ മാറി ഇന്നിപ്പോൾ കുന്നപ്പിള്ളി വന്നു. അത്രേ ഒള്ളു ന്ന്.
ഫീലിംഗ്: ആക്ച്വലി, ഇവന്റെയൊക്കെ വീട്ടിലിരിക്കുന്നവള്മാര് കെട്ടിയോന്മാരെ നന്നായി സുഖിപ്പിച്ചു കൊടുത്തിരുന്നെങ്കിൽ ഇവനൊക്കെ പുറത്ത് പോയിയുണ്ടാക്കുന്നവളുമാരുടെ ചാരിത്ര്യപ്രസംഗം കേൾക്കേണ്ടതായ ഗതികേട് നാടിനും നാട്ടുകാർക്കും ഉണ്ടാവുമോ? കോടതികളുടെയും പോലീസിന്റെയും വിലപ്പെട്ട സമയം സത്യസന്ധതയുള്ള, ശരിയുള്ള പീഢനകേസുകൾക്ക് വേണ്ടി ചിലവഴിക്കരുതോ? ജസ്റ്റ് ആസ്കിംങേ ….!

 

സ്വർണകള്ളക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷിൻറെ ആത്മകഥയായ ചതിയുടെ പത്മവ്യുഹം പുറത്തിറങ്ങി . സ്വപ്നയും ശിവശങ്കറും തമ്മിലുള്ള അടുപ്പം വെളിപ്പെടുത്തുന്ന ചിത്രങ്ങളടക്കം പുസ്തകത്തിലുണ്ട് .സ്വർണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന ഇതുവരെ,

പുറത്തുവിട്ട കാര്യങ്ങൾക്ക് പുറമേ സ്വപ്നയുടെ സ്വകാര്യ ജീവിതത്തെ ബന്ധപ്പെട്ട കാര്യങ്ങളും പുസ്തകത്തിൽ പറയുന്നുണ്ട് .ശിവശങ്കറുമായുള്ള വിവാഹം ശിവശങ്കറുമൊത്ത് ഡിന്നർ കഴിക്കുന്നത് .ശിവശങ്കറും വീട്ടിലെ മറ്റ് ബന്ധുക്കളുമായുള്ള ചിത്രം.

അങ്ങനെ ശിവശങ്കറുമായുള്ള സ്വപ്നയുടെ ബന്ധം വെളിപ്പെടുത്തുന്ന നിരവധി ചിത്രങ്ങളാണ് പുസ്തകത്തിൽ ഉള്ളത്. ശിവശങ്കർ നൽകിയ താലിയും പുടവയും അണിഞ്ഞ് ജന്മദിനാഘോഷങ്ങളിൽ പങ്കെടുത്ത ചിത്രങ്ങളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .തൃശ്ശൂർ കറൻറ് ബുക്സ് ആണ് ഈ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. ശിവശങ്കറിന്റെ പാർവതിയാണ് കയ്യിൽ പച്ചകുത്തിയത്. ശിവശങ്കർ നൽകിയ പുടവയും താലിയും ധരിച്ച് തൻറെ വീട്ടിൽ ഒരു പിറന്നാളാഘോഷം, റിസോർട്ടിൽ ഒരു കാൻഡിൽ ലൈറ്റ് ഡിന്നർ ,എന്നിങ്ങനെ സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങളാണ് പുസ്തകത്തിലുള്ളത് .

250 രൂപയാണ് പുസ്തകത്തിൻറെ വില .ആമസോണിൽ പുസ്തകം ലഭ്യമാണ്. എം ശിവശങ്കർ തൻറെ കഴുത്തിൽ താലിചാർത്തി എന്നും ഒരിക്കലും കൈവിടില്ല എന്നും പറഞ്ഞു എന്നും സ്വപ്ന പുസ്തകത്തിൽ പറയുന്നുണ്ട് .ചെന്നൈയിലെ ക്ഷേത്രത്തിൽ വച്ചായിരുന്നു സ്വപ്നയെ ശിവശങ്കർ വിവാഹം ചെയ്തത് എന്ന് സ്വപ്ന വെളിപ്പെടുത്തിയിരുന്നു. തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിൽ ഒരു ഉദ്യോഗസ്ഥ എന്ന നിലയിൽ 2016 ലാണ് ശിവശങ്കറുമായി പരിചയത്തിലാകുന്നത് .തുടക്കത്തിലെ സൗഹൃദം ഒരു വർഷത്തിനകം അടുത്ത അനുബന്ധമായി മാറി.

2016 ദുബായിയിൽ മുഖ്യമന്ത്രി മറന്നുവെച്ച ബാഗ് ശിവശങ്കർ പറഞ്ഞപ്രകാരം താൻ കടത്തിക്കൊണ്ട് നൽകി. മുഖ്യമന്ത്രി ഈ ബാങ്ക് മറന്നു വച്ചതാണെന്ന് ശിവശങ്കർ പറഞ്ഞു .എന്നാൽ യാദൃശ്ചികമായി മറന്നു വച്ചതാണോ അതോ മനപ്പൂർവ്വം മറന്നതാണോ എന്നകാര്യത്തിൽ സംശയം ഉണ്ടായിരുന്നു. ചതിയുടെ പത്മവ്യൂഹം എന്ന പുസ്തകത്തിൽ ഏഴാം അധ്യായത്തിൽ ആണ് ഈ വെളിപ്പെടുത്തലുള്ളത്. എന്നെ പാർവതി എന്നാണ് ശിവശങ്കർ വിളിച്ചത് .ഒരു കൗമാരക്കാരനെപ്പോലെ ഭ്രാന്ത് പിടിച്ചതായിരുന്നു ശിവശങ്കരന് എന്നോടുള്ള പ്രണയം .എൻറെ പ്രണയം നേടാനും നിലനിർത്താനും എന്തുവില കൊടുക്കാനും,

എത്രവേണമെങ്കിലും താഴാനും ശിവ ശങ്കർ തയ്യാറായിരുന്നു .ഇത്രയേറെ അധികാരങ്ങളും പദവികളും ഉള്ള ഒരാൾ ഒരു കൗമാരക്കാരനെപ്പോലെ പ്രണയിക്കുകയും കരയുന്നതും വാശിപിടിക്കുന്നതും ഒക്കെ എന്നെ അത്ഭുതപ്പെടുത്തി .അതെന്നെ ഒരുപാട് ആനന്ദിപ്പിക്കുകയും ചെയ്തു .സ്വർണക്കടത്ത് കേസ് വിവാദമായി കൊച്ചിയിൽ നിന്ന് ബാംഗ്ലൂരിലേക്ക് പോയ താൻ എൻ ഐ എ യുടെ പിടിയിലാവുന്നവരെ ശിവശങ്കറിന്റെ പാർവ്വതി ആയിരുന്നു ഞാൻ .പുസ്തകത്തിലെ ഒരു അധ്യായത്തിൽ ശിവ ശങ്കറിന്റെ പാർവ്വതി എന്നാണ് സ്വപ്ന പേര് നൽകിയത്.

സ്വർണം പിടിക്കും വരെ കൂടെ നിന്ന് പിന്നെ കൈവിട്ടു. ശിവശങ്കർ എഴുതിയ പുസ്തകത്തിന് ബദലായി താനും പുസ്തകം എഴുതുന്നത് അന്നേ തന്നെ സ്വപ്ന പറഞ്ഞിരുന്നു .ഫോട്ടോകളും വിവരങ്ങളും ഉൾപ്പെടുത്തിയാൽ 10 പുസ്തകങ്ങൾ വരും എന്ന് സ്വപ്ന പറയുന്നു. നേരത്തെ അശ്വദ്ധാമാവ് വെറുമൊരു ആന എന്ന പേരിൽ ശിവശങ്കർ തൻറെ ആത്മകഥ പുറത്തിറക്കിയിരുന്നു. താനുമായി ഉണ്ടായിരുന്ന ബന്ധം സ്വപ്നസുരേഷ് ദുരുപയോഗം ചെയ്തു എന്നാണ് പുസ്തകത്തിൽ ശിവശങ്കർ ആരോപിച്ചിരിക്കുന്നത്.

സ്വപ്ന സുരേഷിന്റെ ‘ചതിയുടെ പത്മവ്യൂഹം’ എന്ന ആത്മകഥയിലുള്ളത് ഞടുക്കുന്ന വെളിപ്പെടുത്തൽ. ശിവശങ്കറും സ്വപ്‌നയും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്നതാണ് പുസ്തകത്തിലെ ചിത്രങ്ങൾ. സ്വർണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്‌ന ഇതുവരെ പുറത്തുപറഞ്ഞ കാര്യങ്ങൾക്ക് പുറമേ സ്വപ്‌നയുടെ സ്വകാര്യ ജീവിതത്തിലെ കാര്യങ്ങളും പുസ്തകത്തിൽ പറയുന്നുണ്ട്. ഭാര്യ ഒപ്പമില്ലാതിരുന്ന സന്ദർഭത്തിൽ  എം.ശിവശങ്കർ തന്നെ അദ്ദേഹത്തിന്റെ വീട്ടിൽ കൊണ്ടുപോയെന്നും ഈ ബെഡ്‌റൂമിൽ എനിക്കൊപ്പം നീയുണ്ടാവണമെന്നാണ് എന്റെ ആഗ്രഹമെന്ന് പറഞ്ഞതായും ആത്മകഥയിൽ പറയുന്നു,

പ്രസക്തഭാഗമിങ്ങനെ, ഒരുമിച്ചുള്ള ഒരു യാത്രാസമയത്ത് കാലുകൾ കാട്ടാൻ പറഞ്ഞ ശിവശങ്കർ തന്റെ കാലുകൾ രണ്ടും കൈയ്യിലെടുത്ത് സ്വർണക്കൊലുസുകൾ അണിയിച്ചു. മാസത്തിൽ രണ്ടുതവണ യാത്ര ചെയ്യണമെന്നും ഒരുമിച്ച് കഴിയണമെന്നും അതിൽ സെക്‌സ് പാടില്ലെന്നും ശിവശങ്കർ പറഞ്ഞിരുന്നു. ഔദ്യോഗിക മീറ്റിംഗുകളുടെ പേരിൽ തെക്കേ ഇന്ത്യയിലെ നാല് സംസ്ഥാനങ്ങളിൽ ചുറ്റിക്കറങ്ങി. തനിക്ക് ഇവിടെയെല്ലാം അധികാരമുണ്ടെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്.

ഒരേ മുറിയിൽ ഒരേ കട്ടിലിൽ അദ്ദേഹം തന്നെ കെട്ടിപ്പിടിച്ച് കിടന്നുറങ്ങും. സ്‌നേഹത്തോടെ എന്റെ നെറ്റിയിലും കവിളിലുമൊക്കെ ഉമ്മവയ്‌ക്കും. പിന്നെ കഥ കേൾക്കലും കളളുകുടിയുമാണ്. കേരളം വിട്ടുകഴിഞ്ഞാൽ റോഡിലൂടെ തന്റെ കൈപിടിച്ച് നടക്കും. കേരളത്തിലെ റോഡിൽ എനിക്കിത് പറ്റില്ലല്ലോ പാർവതീ എന്ന് അദ്ദേഹം ഇടയ്‌ക്കിടെ പറയും.

യാത്രകളിൽ കാല്‌പനികനായ കാമുകനായിരുന്നു അദ്ദേഹം. മാളുകളിൽ യുവ ദമ്പതികൾക്കിടയിലൂടെ എന്നെ ചേർത്തുപിടിച്ച് നടക്കുന്നതിൽ അദ്ദേഹം പ്രത്യേകം സന്തോഷം കണ്ടെത്തി. ഹോട്ടൽ മുറികളിൽ ഒരുമിച്ചിരിക്കുമ്പോൾ ഞാൻ ജനിക്കും മുമ്പുളള മലയാള ഗാനങ്ങൾ കേൾക്കും. മകളെ ഏത് കോളേജിൽ ചേർക്കണമെന്ന് നിർദ്ദേശിച്ചതും ശിവശങ്കറാണ്.

താനുമായുളള ബന്ധം ശിവശങ്കർ ഭാര്യയോട് പറഞ്ഞപ്പോൾ അവർ യാതൊരു വിഷമവും കൂടാതെ ആശംസിച്ചു. ആ കുട്ടിയിൽ എന്തെങ്കിലും മേന്മ ഉണ്ടായിട്ടാകുമല്ലോ സ്വീകരിക്കുന്നത് എന്നാണ് പറഞ്ഞത്. ഇതിനുശേഷം ശിവശങ്കർ വീട്ടിൽ നിന്ന് ഹെതർ അപ്പാർട്ട്‌മെന്റിൽ ഫ്ലാറ്റെടുത്ത് അങ്ങോട്ടേക്ക് മാറി. പിന്നീടുളള കൂടിക്കാഴ്‌ചകളെല്ലാം ഫ്ലാറ്റിലാണ് നടന്നത്.

ചെന്നൈയിലെ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ പോകണമെന്ന് ഒരുദിവസം ശിവശങ്കർ പറഞ്ഞു. സാരി വാങ്ങിത്തരാമെന്നും ഒരു ബ്ലൗസ് കൂടി കൊണ്ടുവരണമെന്നും പറഞ്ഞു. പതിനൊന്നായിരം രൂപയുടെ കസവുമുണ്ടും നേര്യതും വാങ്ങി തന്നു. അതൊക്കെയുടുത്ത് ക്ഷേത്രത്തിൽ പോയപ്പോൾ എന്നെ അത്ഭുതപ്പെടുത്തി അദ്ദേഹമൊരു താലിയെടുത്ത് കഴുത്തിൽ കെട്ടി. മാലയിട്ടതും താലികെട്ടിയതും സ്വന്തം സന്തോഷത്തിനെന്നാണ് ശിവശങ്കർ പറഞ്ഞത്.

തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥ എന്ന നിലയിൽ 2016ലാണ് താൻ ശിവശങ്കറെ പരിചയപ്പെടുന്നതെന്ന് സ്വപ്‌ന പറയുന്നു. തുടക്കത്തിലെ സൗഹൃദം പിന്നീട് ആത്മബന്ധമായി മാറി. ശിവശങ്കറുമായിട്ടുള്ള ബന്ധത്തെക്കുറിച്ചും സ്വപ്‌ന വിശദമായി തന്നെ പുസ്തകത്തിൽ പറയുന്നു.

എന്നെ പാർവ്വതിയെന്നാണ് ശിവശങ്കർ വിളിച്ചിരുന്നത്. ഒരു കൗമാരക്കാരനെ പോലെ ഭ്രാന്ത് പിടിച്ചാണ് ശിവശങ്കർ തന്നെ പ്രണയിച്ചിരുന്നത്. എന്റെ പ്രണയം നിലനിർത്തുവാൻ എന്ത് വില നൽകുവാനും എത്ര താഴാനും ശിവശങ്കർ തയ്യാറായിരുന്നു. ഇത്ര ഉയർന്ന പദവിയിൽ ഇരിക്കുന്ന വ്യക്തി പ്രണയം ലഭിക്കുവാൻ ഒരു കൗമാരക്കാരനെപ്പോലെ കരയുന്നതും വാശി പിടിക്കുന്നതും കാണുമ്പോൾ തനിക്ക് അത്ഭുതമാണ് തോന്നിയത്. സ്വർണക്കടത്ത് കേസിൽ എൻഐഎയുടെ പിടിയിലാകും വരെ തന്നെ പാർവ്വതി എന്നാണ് ശിവശങ്കർ വിളിച്ചതെന്ന് സ്വപ്‌ന പറയുന്നു.

RECENT POSTS
Copyright © . All rights reserved