സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങള്‍ തള്ളി മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ രംഗത്ത് വന്നിരുന്നു. അസംബന്ധവും അസത്യ പ്രചരണങ്ങളും എല്ലാ പരിധിയും കടന്ന് ഇപ്പോള്‍ പുതിയ തരം ആരോപണങ്ങളിലേക്ക് ശൈലിമാറ്റം സംഭവിച്ചിരിക്കുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഇപ്പോഴിതാ പി ശ്രീരാമകൃഷ്ണനെ മാനനഷ്ടക്കേസ് നല്‍കാന്‍ വെല്ലുവിളിച്ചിരിക്കുകയാണ് സ്വപ്‌ന. ഫെയ്‌സ്ബുക്കിലൂടെ ശ്രീരാമകൃഷ്ണന്റെ ചിത്രങ്ങളും സ്വപ്‌ന പങ്കുവെച്ചിട്ടുണ്ട്.
മുന്‍ മന്ത്രിമാരായ കടംകംപള്ളി സുരേന്ദ്രനും തോമസ് ഐസക്കിനും മുന്‍ സ്പീക്കര്‍ ശ്രീരാമ കൃഷ്ണനുമെതിരെയാണ് സ്വപ്ന സുരേഷ് ആരോപണങ്ങള്‍ ഉന്നയിച്ചത്. പെണ്‍മക്കളുള്ള വീട്ടില്‍ കടകംപള്ളി സുരേന്ദ്രനെ കയറ്റാന്‍ കൊള്ളില്ലെന്നായിരുന്നു സ്വപ്നയുടെ പരാമര്‍ശം.
കടകംപള്ളി ഹോട്ടലില്‍ റൂമെടുക്കാമെന്ന് പറഞ്ഞു. ഫോണില്‍ അശ്ലീല സന്ദേശം അയച്ചു. ഫോണ്‍ സെക്‌സിന് സമാനമായി കടകംപള്ളി പെരുമാറി. കടകംപള്ളിയും ശ്രീരാമകൃഷ്ണനും പെരുമാറുന്നത് കോളേജ് കുമാരന്മാരെ പോലെയാണെന്നും സ്വപ്ന ആരോപിച്ചിരുന്നു.
അമ്മയുമൊത്ത് നടന്നുപോകവെ മകന് നേരെ പാഞ്ഞടുത്ത് പശു. ഞൊടിയിടെ പശുവിനെ ഒറ്റയ്ക്ക് നേരിട്ട് മകനെ രക്ഷപ്പെടുത്തിയ മാതാവ് ആണ് വൈറലാകുന്നത്. ഗുജറാത്തിലെ മോര്‍ബി ജില്ലയിലെ സാമകാന്ത പ്രദേശത്തെ ലക്ഷ്മിനാരായണ്‍ സൊസൈറ്റിയിലെ താമസക്കാരിയായ യുവതിയെയും മകനെയുമാണ് പശു ആക്രമിച്ചത്.
കഴിഞ്ഞദിവസം രാവിലെ 9.30ഓടെയാണ് സംഭവം. ഇതിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഒരു കെട്ടിടത്തിനു മുന്നില്‍ പശു നില്‍ക്കുന്നതും കുട്ടിയും യുവതിയും നടന്നുപോവുന്നതും വീഡിയോയില്‍ കാണാം.
കുട്ടിയും അമ്മയും അടുത്തെത്തിയതിനു പിന്നാലെ പശു കുത്താനായി പാഞ്ഞടുക്കുകയായിരുന്നു. ഉടന്‍ തന്നെ മാതാവ് വലതുകൈ കൊണ്ട് പശുവിന്റെ കൊമ്പില്‍ പിടികൂടുകയും ഇടതുകൈ കൊണ്ട് കുട്ടിയെ എടുത്തുയര്‍ത്തുകയും ചെയ്തു.
എന്നാല്‍ പിന്മാറാന്‍ കൂട്ടാക്കാതിരുന്ന പശു കുത്താനുള്ള ശ്രമം തുടരുന്നത് വീഡിയോയില്‍ കാണാം. ഇരുവരേയും ഉന്തിക്കൊണ്ട് പശു മുന്നോട്ടുപോവുന്നതും നിലവിളി കേട്ട് ആളുകള്‍ ഓടിക്കൂടുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ ഓടിയെത്തുന്ന ഒരാളെയും പിന്നീട് പശു കുത്താന്‍ ഓടിച്ചു. അയാള്‍ ഓടി രക്ഷപ്പെട്ടതോടെ വീണ്ടും യുവതിക്കും കുട്ടിക്കും നേരെ പാഞ്ഞടുത്തു.
ഇതോടെ മറ്റ് ചിലര്‍ കൂടി ഇവിടേക്ക് ഓടിയെത്തുകയും ഇവരെല്ലാവരും കൂടി ഏറെ പണിപ്പെട്ട് ഇരുവരേയും രക്ഷപ്പെടുത്തുകയാണ്. കുറച്ചുപേര്‍ ചേര്‍ന്ന് പശുവിനെ തളയ്ക്കാന്‍ ശ്രമിക്കുകയും രണ്ട് പേര്‍ ചേര്‍ന്ന് കുട്ടിയെ രക്ഷപെടുത്തി റോഡരികിലേക്ക് മാറുന്നതും വീഡിയോയില്‍ കാണാം. തുടര്‍ന്ന് ആളുകളെല്ലാം ചേര്‍ന്ന് പശുവിനെ കീഴ്പ്പെടുത്തി മാതാവിനേയും മോചിപ്പിക്കുകയായിരുന്നു. പശുവിന്റെ ആക്രമണത്തില്‍ യുവതിക്കും കുട്ടിക്കും നിസാര പരിക്കേറ്റിട്ടുണ്ട്.
મોરબીના સામાંકાંઠે રખડતી રંઝાડનો આતંક
માતા સાથે જતા બાળક પાછળ ગાય પડી
માતા-પુત્રને ગાયે ચગદી નાખવા માટે ઢીકે ચડાવી
સીસીટીવી વીડિયો આવ્યો સામે #viralvideo pic.twitter.com/b56BMX6Wi1— News18Gujarati (@News18Guj) October 21, 2022
ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ആദ്യമായി ഒരു ഏഷ്യന്‍ വംശജന്‍ സ്ഥാനമേറ്റതിന്റെ ആഹ്ലാദത്തിലാണ് രാജ്യം. ഋഷി സുനക് എന്ന പുതിയ ബ്രിട്ടന്റെ പ്രധാനമന്ത്രി ഇന്ത്യയില്‍ വേരുകളുള്ള കുടുംബത്തിലെ അംഗം മാത്രമല്ല, ഇന്ത്യയുടെ മരുമകന്‍ കൂടിയാണ്. ഇന്ത്യയിലെ പഞ്ചാബില്‍ നിന്നും കുടിയേറിയ കുടുംബത്തിലെ അംഗമാണ് ഋഷി സുനക്.
പഞ്ചാബില്‍ നിന്ന് കിഴക്കന്‍ ആഫ്രിക്കയിലേക്കും തുടര്‍ന്ന് 1960കളില്‍ ബ്രിട്ടനിലേക്കും കുടിയേറിയ ഋഷിയുടെ പൂര്‍വികര്‍ അദ്ദേഹത്തിനും പകര്‍ന്ന് നല്‍കിയത് സ്വന്തം പൈതൃകമാണ്. ബ്രിട്ടനില്‍ ജനിച്ച യശ്വീര്‍ സുനകിന്റെയും ഉഷയുടെയും മൂത്തമകനാണ് ഋഷി സുനക്. 1980 മേയ് 12നു ഹാംഷറിലെ സതാംപ്ടണിലാണ് ജനനം.
ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മകള്‍ അക്ഷത മൂര്‍ത്തിയാണ് ഋഷിയുടെ ഭാര്യ. അതുകൊണ്ടുതന്നെ കുടുംബത്തിലും ഇന്ത്യന്‍ പാരമ്പര്യമാണ് സൂക്ഷിക്കുന്നത്. യോക്ഷെറില്‍നിന്നുള്ള എംപിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഋഷി ഭഗവത്ഗീതയില്‍ തൊട്ട് പാര്‍ലമെന്റില്‍ സത്യപ്രതിജ്ഞ ചെയ്തതും ഏറെ ശ്രദ്ധേയമായിരുന്നു.
ഭഗവത്ഗീതയില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്തത് സമ്മര്‍ദം നിറയുന്ന സാഹചര്യങ്ങളില്‍ ഭഗവത്ഗീത തന്റെ രക്ഷയ്ക്ക് എത്താറുള്ളത് കൊണ്ടാണെന്ന് പിന്നീട് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഭഗവത്ഗീത തന്റെ കര്‍ത്തവ്യത്തെക്കുറിച്ച് ഓര്‍മിപ്പിക്കാറുണ്ടെന്നും ഋഷി പറഞ്ഞിട്ടുണ്ട്.
ഇന്ത്യയുടെ പാരമ്പര്യത്തില്‍ അഭിമാനിക്കുന്ന ആളാണ് ഋഷി. ബ്രിട്ടീഷ് പൗരനാണെങ്കിലും ഇടയ്ക്ക് ഇന്ത്യയില്‍ സന്ദര്‍ശനം നടത്താറുമുണ്ട്. ഭാര്യ അക്ഷിതയ്ക്ക് ഒപ്പം ബംഗളൂരുവിലെത്തി ബന്ധുക്കളെ കാണാറുണ്ട്.
കോടീശ്വരന്‍ കൂടിയാണ് ഋഷി സുനക്. 700 മില്യന്‍ പൗണ്ടിന്റെ ആസ്തി ഋഷിയ്ക്ക് ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. യോക്ഷെയറിലെ ബംഗ്ലാവ് ഉള്‍പ്പടെ ഋഷിക്കും ഭാര്യയ്ക്കും സെന്‍ട്രല്‍ ലണ്ടനിലെ കെന്‍സിങ്ടണിലും വസ്തുവകകളുണ്ട്.
കന്യാകുമാരി സ്വദേശിയായ മലയാളി റിയാദിൽ താമസസ്ഥലത്തു മരിച്ച നിലയിൽ കാണപ്പെട്ടത്. എക്സിറ്റ് ഏഴിലെ അൽവാദിയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന കന്യാകുമാരി മൂവോട്ടുകോണം സ്വദേശി അജിത് സഹദേവൻ (45) ആണ് താമസസ്ഥലത്ത് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. കഴിഞ്ഞ നാലു വർഷമായി റിയാദിലുള്ള അജിത്, വിലവങ്കോട് മൂത്തോട്ടുകോണം സഹദേവൻ-സുധ ദമ്പതികളുടെ മകനാണ്. ഭാര്യ സോണി.
തിരുവനന്തപുരം വെള്ളറട സ്വദേശികളായിരുന്ന കുടുംബം കന്യാകുമാരിയിലേക്ക് താമസം മാറുകയായിരുന്നു. കഴിഞ്ഞദിവസം രാവിലെ എട്ട് വരെയും സ്പോൺസറുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നെങ്കിലും പിന്നീട് ആളെ വിളിച്ചിട്ട് കിട്ടാതാവുകയായിരുന്നു. തുടർന്ന് സ്പോൺസർ മുറിയിൽ പോയി തട്ടി വിളിച്ചെങ്കിലും പ്രതികരണം ഇല്ലാഞ്ഞതിനെ തുടർന്ന് പൊലീസിൽ വിവരമറിയിച്ചു. പൊലീസ് എത്തി കതക് തകർത്ത് അകത്തു കടന്നപ്പോഴാണ് മരിച്ചുകിടക്കുന്ന അവസ്ഥയിൽ കണ്ടത്. പൊലീസ് ഇൻക്വസ്റ്റ് നടത്തി മൃതശരീരം ശുമൈസി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു.
ടൂറിസ്റ്റുബസ്സുകള്‍ കിട്ടാതായതോടെ കല്യാണത്തിന് എത്തി കെഎസ്ആര്‍ടിസി ലോഫ്ളോര്‍ ബസ്. കൊല്ലത്താണ് സംഭവം. കൊല്ലം ഇടവട്ടം സ്വദേശി ഹേമന്ദ് രാജിന്റെ വിവാഹത്തിനാണ് കെഎസ്ആര്‍ടിസി ലോഫ്ളോര്‍ ബസ്സില്‍ വധുവിന്റെ വീട്ടിലേക്ക് യാത്ര പോയത്.
ടൂറിസ്റ്റ് ബസ്സുകള്‍ വെള്ള നിറം അടിക്കാന്‍ മോട്ടര്‍ വാഹന വകുപ്പ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ നിറം മാറാന്‍ ടൂറിസ്റ്റ് ബസിനു സമയം കിട്ടാത്തതിനെ തുടര്‍ന്നാണ് കെഎസ്ആര്‍ടിസി എത്തിയത്. ചങ്ങനാശേരിയില്‍ നടന്ന മകന്റെ വിവാഹത്തിനായി റിട്ട. തഹസില്‍ദാര്‍ ഡി രാജന്‍പിള്ളയാണ് ടൂറിസ്റ്റ് ബസുകള്‍ ബുക്ക് ചെയ്തത്.
കറുകച്ചാല്‍ ഇന്ദിരാ മന്ദിരത്തില്‍ കെഎം സുധിഷ് ബാബുവിന്റെ മകള്‍ എസ് കാവ്യയുമായിട്ടായിരുന്നു ഹേമന്ദിന്റെ വിവാഹം. എന്നാല്‍ വെള്ള നിറം അടിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ബസുടമകള്‍ ബുക്കിങ് റദ്ദാക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് കെഎസ്ആര്‍ടിസിയെ സമീപിച്ചത്.
പിന്നാലെ തിരുവനന്തപുരം ഡിപ്പോയില്‍ നിന്ന് ബുക്ക് ചെയ്ത ബസുകള്‍ എത്തി. വരന്റെ വീട്ടുകാര്‍ ആറ് ലോഫ്ളോറും വധുവിന്റെ വീട്ടുകാര്‍ മൂന്ന് എണ്ണവുമാണ് ബുക്ക് ചെയതത്.
വിവാഹത്തിന് യാത്ര ചെയ്യാന്‍ കെഎസ്ആര്‍ടിസി ലോഫ്ളോര്‍ ബസ്സുകള്‍ ഒരുക്കിയത് വ്യത്യസ്ത അനുഭവമായെന്ന് വിവാഹത്തില്‍ പങ്കെടുത്തവര്‍ പറയുന്നു.
പ്രണയപകയില്‍ വിഷ്ണുപ്രിയയെന്ന യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്യാംജിത്ത് ആദ്യം പദ്ധതി തയ്യാറാക്കിയത് വിഷ്ണുപ്രിയയുടെ പൊന്നാനി സ്വദേശിയായ സുഹൃത്തിനെ കൊല്ലാന്‍. വിഷ്ണുപ്രിയ സുഹൃത്തായ ഈ യുവാവിനൊപ്പം കഴിഞ്ഞ മാസം 28-ന് സുഹൃത്തിന്റെ കൂടെ പാനൂരില്‍നിന്ന് ബൈക്കില്‍ പോയിരുന്നു. ഇതുകണട് ശ്യാജിത് ഇവരെ പിന്തുടരുകയും കോഴിക്കോട് വെച്ച് ഇവരെ തടഞ്ഞ് സംസാരിക്കുകയും ചെയ്തിരുന്നു.
സംസാരം വാക്കേറ്റത്തില്‍ കലാശിക്കുകയും തര്‍ക്കമുണ്ടാവുകയും ചെയ്തിരുന്മു. ഈ സമയത്ത് വിഷ്ണുപ്രിയ ശ്യാംജിത്തിനെ തള്ളിപ്പറഞ്ഞെന്നും ഇതേതുടര്‍ന്നാണ് കൊലപാതകം പദ്ധതിയിട്ടതെന്നും പ്രതി വെളിപ്പെടുത്തിയതായി പോലീസ് പറഞ്ഞു. ലഹരിവസ്തുക്കളൊന്നും ഉപയോഗിക്കാത്ത ശ്യാംജിത്ത് ഭീകരസിനിമകളുടെയും സീരിയലുകളുടെയും ആരാധകനാണെന്നാണ് സൂചന. ‘അഞ്ചാംപാതിര’ എന്ന സിനിമ തന്നെ സ്വാധീനിച്ചതായി ഇയാള്‍ പോലീസിനോട് പറഞ്ഞു.
വയനാട്ടില്‍ വിനോദയാത്രയ്ക്ക് പോയപ്പോഴാണ് ഫോട്ടോഗ്രാഫറായ പൊന്നാനി സ്വദേശിയുമായി വിഷ്ണുപ്രിയ പരിചയത്തിലായത്. ഇവര്‍ പിന്നീട് സോഷ്യല്‍മീഡിയയിലും സൗഹൃദം തുടര്‍ന്നു. പിന്നീട് വിഷ്ണുപ്രിയയ്ക്ക് എന്തോ സംഭവിച്ചിട്ടുണ്ടെന്നറിഞ്ഞ് അദ്ദേഹം ശനിയാഴ്ച വള്ള്യായില്‍ എത്തിയിരുന്നു. പാനൂരില്‍ എത്തിയപ്പോഴാണ് വിഷ്ണുപ്രിയ കൊല്ലപ്പെട്ടതറിഞ്ഞത്. ഇതോടെ പോലീസിനെ സമീപിച്ച് മൊഴി നല്‍കി. കേസിലെ പ്രാധാന സാക്ഷിയാണ് ഇദ്ദേഹം.
അതേസമയം, വിഷ്ണുപ്രിയയെ കൊലപ്പെടുത്തി നാടുവിടാനായിരുന്നു പ്രതിയുടെ ആദ്യ പദ്ധതി. കഠാര, ചുറ്റിക, കയര്‍ എന്നിവയ്ക്ക് പുറമേ, മുളകുപൊടി, അന്വേഷണം വഴിതിരിച്ചുവിടാന്‍ മറ്റുള്ളവരുടെ മുടി എന്നിവ ബാഗില്‍ കരുതിയിരുന്നു. കൊലനടത്താന്‍ പോകുമ്പോള്‍ മൊബൈല്‍ ഫോണ്‍ കൈയില്‍ കരുതിയിരുന്നില്ല. ആ വീട്ടിലേക്ക് ഇതുവരെ പോയിട്ടില്ലെങ്കിലും വിഷ്ണുപ്രിയയോടെ സംസാരിച്ചുള്ള പരിചയത്തില്‍ സ്ഥലം കൃത്യമായി ഇയാള്‍ക്ക് അറിയാമായിരുന്നു.
സംഭവം ആരും കാണാത്തതു കൊണ്ടുതന്നെ പിടികൂടില്ലെന്നാണ് അയാള്‍ കരുതിയത്. എന്നാല്‍ ശാസ്ത്രായമായ തെളിവുകള്‍ പ്രതിയെ കുരുക്കുകയായിരുന്നു. സംഭവത്തിനുശേഷം നാടുവിടുകയോ പിടിക്കപ്പെടുമെന്ന് ഉറപ്പായാല്‍ ആത്മഹത്യ ചെയ്യുകയോ ആയിരുന്നു ഉദ്ദേശ്യമെന്നാണ് പ്രതിയുടെ മൊഴി.
കുളിക്കാനിറങ്ങിയ സുഹൃത്ത് മുങ്ങിത്താഴുന്നതുകണ്ട് രക്ഷിക്കാന്‍ ശ്രമിച്ച യുവാവിന് ദാരുണമരണം. നെയ്യാറിലെ അപകടത്തിന് സാക്ഷിയായത് മകനും സഹോദരനും. സുഹൃത്തായ ശ്യാമിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വിപിനുംഅപകടത്തില്‍പ്പെട്ടത്. രണ്ടുപേരും പുഴയിലെ ആഴങ്ങളില്‍ മുങ്ങിത്താഴുന്നത് കണ്ട് വിപിന്റെ മകന്‍ പ്രണവ് നിസ്സഹായനായി അലമുറയിട്ട് കരഞ്ഞത് നാട്ടുകാര്‍ക്കും മറക്കാനാകാത്ത നോവായി.
പ്രണവിന്റെ കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ അഗ്നിരക്ഷാ സേനയുടെ സഹായം തേടിയിരുന്നു. ഈ കൂട്ടത്തില്‍ രക്ഷാപ്രവര്‍ത്തകനായി എത്തിയത് വിപിന്റെ ജ്യേഷ്ഠന്‍ വിജിനായിരുന്നു. ഒടുവില്‍ സ്‌കൂബാ ടീമിലെ മുങ്ങല്‍വിദഗ്ധര്‍ നെയ്യാറിന്റെ ആഴങ്ങളിലെ ചെളിയില്‍ പുതഞ്ഞുപോയ വിപിന്റെ മൃതദേഹം പുറത്തെടുക്കുകയായിരുന്നു. ഈ സമയത്ത് പന്ത്രണ്ടുവയസുകാരന്‍ പ്രണവിനെ ആശ്വസിപ്പിക്കുകയായിരുന്നു വിജിന്‍.
വിപിന്‍ സമീപത്ത് തന്നെ വര്‍ക്ക്‌ഷോപ്പ് നടത്തുകയായിരുന്നു. സുഹൃത്തായ ശ്യാം ഓട്ടോറിക്ഷയുമായി ഇടയ്ക്കിടെ വിപിന്റെ വര്‍ക്ഷോപ്പിലെത്താറുമുണ്ട്. ഇരുവരും അങ്ങനെയാണ് പരിചിതരായത്.
ഇതിനിടെയാണ് ഞായറാഴ്ച വിപിനും മകന്‍ പ്രണവുമാണ് പാതിരിശ്ശേരി കടവില്‍ കുളിക്കാനെത്തിയത്. വിപിന്‍ തുണി കഴുകിക്കൊണ്ടിരിക്കവെയാണ് ശ്യാം നീന്തി കുളിക്കാനായി പുഴയിലെത്തിയത്. നീന്തുന്നതിനിടെ ശ്യാം തളര്‍ന്ന് മുങ്ങിത്താഴ്ന്നു. ഇതുകണ്ട് നെയ്യാറിനെ അടുത്തറിയാവുന്ന ശ്യാം ആ ധൈര്യത്തിലാണ് ശ്യാമിനെ രക്ഷിക്കാനായി ശ്യാമിന്റെ അടുത്തേക്ക് നീന്തിയത്. ശ്യാമിനെ കൈപ്പിടിയില്‍ കിട്ടിയെങ്കിലും അടിയൊഴുക്കില്‍പ്പെട്ട് ഇരുവരും മുങ്ങിത്താഴുകയായിരുന്നു.
ഇതോടെ അപകടം മനസിലാക്കിയ പ്രണവാണ് നാട്ടുകാരെ അറിയിച്ചത്. മണിക്കൂറുകള്‍നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ചെളിയില്‍ പുതഞ്ഞ നിലയില്‍ വിപിനെ സ്‌കൂബാ ടീമിലെ മുങ്ങല്‍വിദഗ്ധര്‍ കണ്ടെടുത്തത്. ഒഴുക്കില്‍പ്പെട്ട് കാണാതായ ശ്യാമിനായി തിരച്ചില്‍ നടത്തിയെങ്കിലും രാത്രി എട്ടു മണിയോടെ വെളിച്ചക്കുറവും ചെളിയും അടിയൊഴുക്കും കാരണം നിര്‍ത്തിവെച്ചു.
കൃഷ്ണന്‍കുട്ടിയുടെയും ശോഭനയുടെയും മകനാണ് വിപിന്‍. വിപിന്റെ മൂത്തമകന്‍ പ്രണവ് ആറാം ക്ലാസില്‍ പഠിക്കുകയാണ്. ഇരട്ടകളായ ഇളയമക്കള്‍ കല്യാണിയും കാശിനാഥും എല്‍.കെ.ജി.യിലാണ്.
പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസിലെ പ്രതി ശ്യാംജിത്ത് റിമാന്‍ഡില്‍. ചുറ്റികകൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയശേഷം കഴുത്തറുത്താണ് വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. നിര്‍ണായക തെളിവുകളും പോലീസ് കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് വീട്ടിലെ കിടപ്പുമുറിയിലെ കട്ടിലില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ടനിലയില്‍ വിഷ്ണുപ്രിയയെ കണ്ടെത്തിയത്. കൊലനടത്താന്‍ ഉപയോഗിച്ച ആയുധങ്ങളടങ്ങിയ ബാഗ് മാനന്തേരിയില്‍ കുണ്ടുകുളത്തില്‍ ഉപേക്ഷിച്ചനിലയിലായിരുന്നു. കൊലനടത്തിയ സമയത്ത് ധരിച്ച ജീന്‍സ്, കൊലനടത്താന്‍ ഉപയോഗിച്ച കത്തി, ചുറ്റിക, ബാറ്ററികൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന കട്ടര്‍, തെളിവ് നശിപ്പിക്കാന്‍ കരുതിവെച്ച മുടി, മുളകുപൊടി എന്നിവയൊക്കെ ബാഗിലുണ്ടായിരുന്നു. വിഷ്ണുപ്രിയയുടെ മൃതദേഹം ഞായറാഴ്ച വീട്ടുവളപ്പില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു.
പാനൂര്‍ വള്ള്യായിലെ വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്യാംജിത്ത് ആദ്യം പദ്ധതി തയ്യാറാക്കിയത് വിഷ്ണുപ്രിയയുടെ പൊന്നാനിക്കാരനായ സുഹൃത്തിനെ കൊല്ലാന്‍. കഴിഞ്ഞ മാസം വിഷ്ണുപ്രിയ സുഹൃത്തിനൊപ്പം സഞ്ചരിച്ചതിനെത്തുടര്‍ന്ന് ശ്യാം ഇവരുമായി തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. വിഷ്ണുപ്രിയ ശ്യാംജിത്തിനെ തള്ളിപ്പറഞ്ഞുവെന്നും തുടര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും പ്രതി വെളിപ്പെടുത്തിയതായി പോലീസ് പറഞ്ഞു.
വിഷ്ണുപ്രിയയ്ക്ക് എന്തോ സംഭവിച്ചിട്ടുണ്ടെന്നറിഞ്ഞ് പൊന്നാനിക്കാരനായ സുഹൃത്ത് ശനിയാഴ്ച വള്ള്യായില്‍ എത്തി. പാനൂരില്‍ എത്തിയപ്പോഴാണ് കൊല്ലപ്പെട്ടെന്നറിഞ്ഞത്. പിന്നീട് പോലീസിന് മൊഴികൊടുത്തു. കേസിലെ പ്രാധാന സാക്ഷിയാകും ഇദ്ദേഹം. കൊലപ്പെടുത്തി തെളിവ് നശിപ്പിക്കാനുള്ള എല്ലാ ഒരുക്കവും നടത്തിയാണ് ശ്യാംജിത്ത് പുറപ്പെട്ടത്. ആവീട്ടിലേക്ക് ഇതുവരെ പോയിട്ടില്ലെങ്കിലും വീഡിയോകോളിലൂടെ വിഷ്ണുപ്രിയയോട് സംസാരിച്ചതുകൊണ്ട് പരിസരം അറിയാം.
കഠാര,ചുറ്റിക, കയര്‍, മുളകുപൊടി, അന്വേഷണം വഴിതിരിച്ചുവിടാന്‍ മറ്റുള്ളവരുടെ മുടി എന്നിവ ബാഗില്‍ കരുതിയിരുന്നു. മൊബൈല്‍ ഫോണ്‍ കരുതിയിരുന്നില്ല. സംഭവം ആരും കാണാത്തതുകൊണ്ടുതന്നെ പിടികൂടില്ലെന്നാണ് കരുതിയത്.
സംഭവശേഷം നാടുവിടുകയായിരുന്നു ഉദ്ദേശ്യമെന്ന് ശ്യാംജിത്ത് പോലീസിനോട് പറഞ്ഞു. എല്ലാ തെളിവുകളും കണ്ടെടുത്തതായി കൂത്തുപറമ്പ് എ.സി.പി. പ്രദീപ് കണ്ണിപ്പൊയില്‍ പറഞ്ഞു.
കൊലനടത്തുന്ന സമയത്ത് ധരിച്ച വസ്ത്രങ്ങളിലും ബൈക്കിലും വിഷ്ണുപ്രിയയുടെ ചോരപുരണ്ടിരുന്നു. പിടിവലിയില്‍ ശ്യാംജിത്തിന്റെ കൈക്ക് നഖംകൊണ്ടുള്ള പരിക്കുണ്ട്. വിഷ്ണുപ്രിയയുടെ നഖത്തില്‍നിന്ന് ശ്യാംജിത്തിന്റെതെന്ന് കരുതുന്ന തൊലിയുടെ പാടും മുടിയും കണ്ടുകിട്ടി.
കേസില്‍ നിര്‍ണായക തെളിവായ ആയുധങ്ങള്‍ ഞായറാഴ്ച രാവിലെതന്നെ കണ്ടെടുത്തു. മാനന്തേരിയിലെ വീട്ടില്‍ പോലീസ് തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ ഒളിപ്പിച്ചുവെച്ച ആയുധങ്ങള്‍ ശ്യാംജിത്തുതന്നെ പോലീസിന് കാണിച്ചുകൊടുത്തു. എട്ടുമണിയോടെയാണ് പോലീസ് ശ്യാംജിത്തുമായി മാനന്തേരി സത്രത്തിലെ താഴെകളത്തില്‍ വീട്ടില്‍ എത്തിയത്. രണ്ട് പോലീസ് ജീപ്പുകളിലാണ് തെളിവെടുപ്പ് സംഘം എത്തിയത്.
വീട്ടിന് മുന്‍വശത്തെ പടുവയല്‍ കുണ്ടിലായിരുന്നു കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ അടങ്ങിയ ബാഗ് ഒളിപ്പിച്ചിരുന്നത്. ബാഗ് വെള്ളത്തില്‍ താഴ്ന്നുകിടക്കാന്‍ കല്ലുകള്‍ നിറച്ചിരുന്നു. തെളിവെടുപ്പ് സമയത്ത് നിര്‍വികാരനായി നോക്കിനില്‍ക്കുകയായിരുന്നു പ്രതി.
പ്രതി ഉപയോഗിച്ച ബൈക്ക് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട നിലയിലായിരുന്നു. ബൈക്കിന്റെ ഹാന്‍ഡിലില്‍ രക്തക്കറ കാണാമായിരുന്നു. ബൈക്ക് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. വീട്ടിന്റെ കിഴക്കുഭാഗത്തുള്ള മുറിയാണ് പ്രതി ഉപയോഗിച്ചിരുന്നത്. പോലീസ് മുറിയില്‍ വിശദപരിശോധന നടത്തിയപ്പോള്‍ വിവിധതരത്തിലുള്ള പണിയായുധങ്ങള്‍ കണ്ടത്തി. യൂ ട്യൂബില്‍ കണ്ട് നിര്‍മിച്ചതാണന്ന് പ്രതി പോലീസിനോട് പറഞ്ഞു. പ്ലാസ്റ്റിക് കയര്‍ പ്രതിയുടെ മുറിയില്‍നിന്നാണ് കണ്ടെത്തിയത്. കൂത്തുപറമ്പ് എ.സി.പി. പ്രദീപ് കണ്ണിപ്പൊയില്‍, പാനൂര്‍ ഇന്‍സ്‌പെക്ടര്‍ എന്‍.പി. ആസാദ് എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. പ്രതിയുമായി പോലീസ് വന്നതറിഞ്ഞ് നാട്ടുകാര്‍ വീട്ടിന് സമീപം എത്തിയിരുന്നു.
മുട്ടത്തറ മാലിന്യസംസ്‌കരണ പ്‌ളാന്റില്‍ കണ്ടെത്തിയ കാലുകള്‍ ബംഗ്ലാദേശ് കോളനിയില്‍ വെച്ച് കൊല്ലപ്പെട്ട പീറ്റര്‍ കനിഷ്‌കറിന്റേതാണെന്നു സ്ഥിരീകരിച്ചു. കനിഷ്‌കറിന്റെയും അമ്മ പൗളറ്റിന്റെയും ഡി.എന്‍.എ. പരിശോധന നടത്തിയാണ് കനിഷ്‌കറാണെന്നു സ്ഥിരീകരിച്ചത്. കന്യാകുമാരി ചിന്നമുട്ടം ശിങ്കാരവേലന്‍ കോളനിയില്‍ 15/267ല്‍ ആന്റണി കനിബല്ലിന്റെയും പൗളറ്റിന്റെയും മൂത്തമകനാണ് പീറ്റര്‍ കനിഷ്‌കര്‍.
പീറ്റര്‍ കനിഷ്‌കറിന്റെ ശരീരാവശിഷ്ടങ്ങള്‍ ഏറ്റുവാങ്ങാന്‍ അമ്മ പൗളറ്റും ബന്ധുക്കളും വലിയതുറ സ്റ്റേഷനിലെത്തി. ഇവരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. തന്റെ മകനെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയതെന്നാണ് ഇവര്‍ പറയുന്നത്. കനിഷ്‌കറിന്റെ വസ്ത്രാവശിഷ്ടങ്ങള്‍ ഇവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്്. തലയും ശരീരത്തിന്റെ മറ്റു ഭാഗങ്ങളും ലഭിച്ചിട്ടില്ല.
ഓഗസ്റ്റ് ഏഴിനായിരുന്നു വീട്ടില്‍നിന്ന് പുത്തേരി സ്വദേശിയായ മഹേശ്വര്‍ ഖലീഫ എന്ന യുവാവുമായി കനിഷ്‌കര്‍ കേരളത്തിലേക്കു പുറപ്പെട്ടതെന്ന് പൗളറ്റ് പറഞ്ഞു. മത്സ്യത്തൊഴിലാളിയായതിനാല്‍ മീന്‍പിടിത്തത്തിനു പോകുന്നുവെന്നാണ് വീട്ടില്‍ പറഞ്ഞിരുന്നത്. മിക്കദിവസവും വീട്ടില്‍ വിളിക്കുമായിരുന്നു. ഓഗസ്റ്റ് 12-ന് ഉച്ചയ്ക്ക് രണ്ടിനായിരുന്നു കനിഷ്‌കര്‍ അവസാനമായി അമ്മയെ വിളിച്ചത്. തിരികെ വിളിക്കുമ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച കേരള പോലീസ് കന്യാകുമാരി പോലീസിനെയുംകൂട്ടി വീട്ടിലെത്തിയിരുന്നു. മഹേശ്വര്‍ ഖലീഫയെ തേടിയായിരുന്നു എത്തിയത്. തുടര്‍ന്നായിരുന്നു തന്റെ മകന്‍ കൊല്ലപ്പെട്ടെന്ന് അറിഞ്ഞത്. ഖലീഫയെ വലിയതുറ പോലീസ് വിശദമായി ചോദ്യംചെയ്തുവരികയാണ്.
മത്സ്യത്തൊഴിലാളിയായ കനിഷ്‌കറിന്റെ അച്ഛന്‍ ആന്റണി കനിബാല്‍ 2010-ല്‍ കൊല്ലത്തുനിന്ന് ബോട്ടില്‍ മീന്‍പിടിക്കാന്‍ പോകുന്നുവെന്നു പറഞ്ഞു പോയതിനു ശേഷം തിരിച്ചെത്തിയിട്ടില്ല. കഴിഞ്ഞ വര്‍ഷം ഇതേക്കുറിച്ച് കന്യാകുമാരി പോലീസില്‍ പരാതി നല്‍കിയിരുന്നു. കനിഷ്‌കറിന്റെ തിരോധാനത്തെക്കുറിച്ച് വീട്ടുകാര്‍ പരാതി നല്‍കിയിരുന്നില്ല.
ഓഗസ്റ്റ് 12-ന് രാത്രി ബംഗ്ലാദേശ് സ്വദേശി മനു രമേഷ് തന്റെ വീട്ടിനുള്ളില്‍ വച്ച് പീറ്റര്‍ കനിഷ്‌കറെ കുത്തിക്കൊലപ്പെടുത്തിയെന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്. തമിഴ്നാട്ടിലെ ലഹരിക്കച്ചവട സംഘത്തിനുള്ളിലെ തര്‍ക്കങ്ങളായിരുന്നു കൊലപാതകത്തിനു കാരണമെന്ന് പോലീസ് പറയുന്നു.
തുടര്‍ന്ന് സുഹൃത്തും ഇറച്ചിവെട്ടുകാരനുമായ ഷെഹിന്‍ ഷായെ വിളിച്ചുവരുത്തി മൃതദേഹം പല കഷ്ണങ്ങളായി മുറിച്ച് കടലിലും ആളൊഴിഞ്ഞ സ്ഥലങ്ങളിലും ഉപേക്ഷിച്ചുവെന്നും പോലീസ് പറയുന്നു.
കോയമ്പത്തൂരില്‍ കാര്‍ പൊട്ടിത്തെറിച്ചു ഒരാൾ കൊല്ലപ്പെട്ട സംഭവം ചാവേർ ആക്രമണമാണ് എന്ന് സൂചന. കൊല്ലപ്പെട്ട ജിഎം നഗറിൽ താമസിക്കുന്ന ജമേഷ മുബിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ സ്ഫോടക ശേഖരം കണ്ടെത്തിയതിനു പിന്നാലെയാണ് ചാവേര്‍ ആക്രമണമെന്ന് നിഗമനത്തിൽ പോലീസ് എത്തിയത്. ഇന്നലെ രാവിലെയാണ് കോട്ട ഈശ്വരന്‍ ക്ഷേത്രത്തിന് സമീപം സ്ഫോടനമുണ്ടായത്.
2019ൽ എൻഐഎ ചോദ്യം ചെയ്തിട്ടുള്ള ആളാണ് മരിച്ച ജമേഷ മുബിൻ. ഇയാളുടെ വീട്ടിൽ എൻഐഎ റെയ്ഡ് നടത്തിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ മാരുതി കാർ രണ്ടായി തകർന്നു. പൊട്ടാത്ത മറ്റൊരു എൽപിജി സിലിണ്ടർ, സ്റ്റീൽ ബോളുകൾ, ഗ്ലാസ് കല്ലുകൾ, അലുമിനിയം, ഇരുമ്പ് എന്നിവയും പൊലീസ് കണ്ടെടുത്തു. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ ക്ഷേത്രത്തിന്റെ കവാടത്തിലെ താത്കാലിക ഷെൽട്ടർ ഭാഗികമായി തകർന്നു.
ചെന്നൈയിൽ നിന്നുള്ള ഫോറൻസിക് വിദഗ്ധരുടെ ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്‌പോസൽ സ്‌ക്വാഡും സംഭവസ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിക്കുന്നുണ്ട്. സിലിണ്ടറുകളുടെ ഉറവിടം കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ് എന്ന് ഡിജിപി പറഞ്ഞു. കേസ് അന്വേഷിക്കാൻ ആറ് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ടെന്ന് കോയമ്പത്തൂർ സിറ്റി പോലീസ് കമ്മീഷണർ വി ബാലകൃഷ്ണൻ പറഞ്ഞു. പൊള്ളാച്ചിക്കു സമീപം കഞ്ചംപെട്ടിയിലെ പ്രഭാകരൻ എന്നയാളുടേതാണു കാർ എന്നും സൂചനയുണ്ട്.