തമിഴ്നാട് തഞ്ചാവൂരിലാണ് അഞ്ചുവയസുകാരനെ ജ്യോല്‍സ്യന്റെ വാക്കുകേട്ട് പിതാവ് ക്രൂരമായി കൊലപെടുത്തിയത്. തഞ്ചാവൂര്‍ ജില്ലയിലെ തിരുവാരൂർ നന്നിലം സ്വദേശി സായ് ശരണാണ് അന്ധവിശ്വാസത്തിന്റെ ഒടുവിലത്തെ ഇര.
അന്ധവിശ്വാസം ഒരു ജീവൻ കൂടിയെടുത്തു തമിഴ്നാട്ടിൽ. തഞ്ചാവൂര്‍ തിരുവാരൂര്‍ നന്നിലം സ്വദേശി രാംകി ജ്യോല്‍സ്യന്റെ വാക്കനുസരിച്ചായിരുന്നു ജീവിച്ചിരുന്നത്. കുടുംബത്തിലെ ദാരിദ്രത്തിനു കാരണം മൂത്തമകന്‍ സായ്ശരണിന്റെ ജാതകമാണെന്ന് ഈയിടെ ജ്യോല്‍സ്യൻ കവടി നിരത്തി പ്രവചിച്ചിരുന്നു. ഇതേത്തുടർന്ന് ഇയാള്‍ പലപ്പോഴായി ഇയാള്‍ മകനെ ഉപദ്രവിച്ചു.
അതേച്ചൊല്ലി ഭാര്യ ഗായത്രിയും രാംകിയും തമ്മില്‍ കലഹം പതിവായിരുന്നു. അഞ്ചുദിവസം മുമ്പ് പതിവുപോലെ മകന്റെ ജാതകത്തെ ചൊല്ലി വഴക്കുണ്ടായി അരിശം മൂത്തു രാംകി വീട്ടിലുണ്ടായിരുന്ന മണ്ണെണ്ണയെടുത്തു മകന്റെ ദേഹത്തൊഴിച്ചു തീകൊളുത്തി.
ഗുരുതരമായി പൊള്ളലേറ്റ സായ് ശരണിനെ ഗായത്രിയും അയൽക്കാരും ചേർന്ന് തഞ്ചാവൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 90 ശതമാനം പൊള്ളലേറ്റ കുട്ടി തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്നലെ മരിച്ചു. അറസ്റ്റിലായ രാംകിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ മന്നാർഗുഡി ജയിലിലടച്ചു. ജോത്സ്യനു വേണ്ടി തിരച്ചില്‍ തുടങ്ങി.
സദാചാര ഗുണ്ടായിസത്തിനെതിരെ പൊരുതുന്ന ഒരു സമൂഹത്തിന്റെ മുഖത്തേറ്റ അടിയാണ് തിങ്കളാഴ്ച മുത്താരപ്പീടികയിൽ നടന്ന മർദ്ദനം. യുവജന സംഘടനയുടെ ഉത്തരവാദിത്തപ്പെട്ട ചുമതല വഹിക്കുന്നയാളാണ് ഇത്തരമൊരു കൃത്യത്തിനു മുതിർന്നത് എന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. യൂണിഫോമിലായിരുന്ന വിദ്യാർഥിയെ മർദിക്കാൻ പ്രതിക്കുള്ള പ്രകോപനമെന്തെന്നു വിശദീകരിക്കാനാകാതെ പൊലീസും തുടക്കത്തിൽ കുഴങ്ങി. തിങ്കളാഴ്ച ഉച്ചയ്ക്കു നടന്ന സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തത് ഇന്നലെ രാത്രി വൈകിയാണ്. ‘
ആളു മാറിപ്പോയി എന്നു പറഞ്ഞ് പ്രതി ഒത്തുതീർപ്പിനു ശ്രമിച്ചെങ്കിലും കേസുമായി മുന്നോട്ടു പോകാനാണു തീരുമാനമെന്ന് വിദ്യാർഥിയുടെ പിതാവ് പറഞ്ഞു. നട്ടുച്ചയ്ക്ക്, നടുറോഡിൽ, യൂണിഫോം ധരിച്ച വിദ്യാർഥിക്കു നേരെയാണ് സദാചാര ഗുണ്ടായിസത്തിന്റെ പേരിലുള്ള ഈ ആക്രമണം നടന്നത്. രാഷ്ട്രീയ ഇടപെടൽ ഉണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്.
ഒരു എഎസ്ഐയും ചില സിപിഎം പ്രവർത്തകരും ഇതിനു ശ്രമിച്ചെന്ന് ആരോപണമുണ്ട്. സംഭവത്തിൽ പൊലീസ് ഒത്തുതീർപ്പിനു ശ്രമിച്ചെന്ന ആരോപണം ശരിയല്ലെന്നും സംഭവം നടന്ന ദിവസം തന്നെ കേസെടുത്തിട്ടുണ്ടെന്നും അക്രമത്തിനു പിന്നിലെ പ്രകോപനം വ്യക്തമല്ലെന്നും പാനൂർ പൊലീസ് പറഞ്ഞു.
സഹപാഠിയായ പെൺകുട്ടിക്കൊപ്പം ഒന്നിച്ചു നടന്നതിന്റെ പേരിലാണു വിദ്യാർഥിക്കു നേരെ ക്രൂര മർദനമുണ്ടായത്. സമീപത്തെ കടയിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നു തന്നെ മർദനത്തിന്റെ ഭീകരത വ്യക്തമാണ്. മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിക്കാണു മർദനമേറ്റത്. മർദനമേറ്റ കാര്യം വിദ്യാർഥി വീട്ടിൽ അറിയിച്ചതിനെ തുടർന്ന് പിതാവ് പൊലീസിൽ പരാതി നൽകി.
വിദ്യാർഥി പാനൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. പല്ല് ഇളകിയതായി വിദ്യാർഥിയുടെ പിതാവ് പറഞ്ഞു. പ്രകോപനമില്ലാതെയാണു ചെണ്ടയാട് സ്വദേശിയായ വിദ്യാർഥിയെ മുത്താരപ്പീടിക ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർ ജിനീഷ് മർദിച്ചത്. സഹപാഠിക്കൊപ്പം നടന്നതിനാണു മർദിച്ചതെന്നാണ് വിദ്യാർഥിയുടെ പിതാവും പറയുന്നത്. പരാതി നൽകിയിട്ടും പൊലീസ് ഒത്തുതീർപ്പിനു ശ്രമിക്കുകയാണെന്നും ആരോപണമുണ്ട്.
സംഭവം കഴിഞ്ഞ് 24 മണിക്കൂർ കഴിഞ്ഞും പ്രതിയെ പിടിക്കാൻ കഴിയാതെ വന്നതോടെ പ്രതിഷേധം ശക്തമായിരുന്നു. പ്രതി ഡിവൈഎഫ്ഐ ഭാരവാഹിയാണെന്നത് സംഘടനയ്ക്കും സമ്മർദ്ദമായി. ഇന്നലെ വൈകിട്ടോടെ പ്രതിയെ പിടികൂടണം എന്ന് ഡിവൈഎഫ്ഐ പാനൂർ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.
ഈ കേസിൽ പ്രതിക്കൊപ്പം നിന്നാൽ രാഷ്ട്രീയമായി വലിയ തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തലിനെ തുടർന്നായിരുന്നു ഇത്. ആക്രമങ്ങളെ നീതീകരിക്കാൻ സാധിക്കില്ലെന്നും പീഡിതർക്കൊപ്പമാണ് ഡിവൈഎഫ്ഐ നിലകൊള്ളുകയെന്നും സംഘടനയുടെ ബ്ലോക്ക് സെക്രട്ടറി കെ.ആദർശ് പറഞ്ഞു. മൊകേരിയിൽ നിന്നാണ് രാത്രി പ്രതിയെ കസ്റ്റഡിയിലെടുത്തത്.
‘ഞാനും എന്റെ ക്ലാസിലെ പെൺകുട്ടിയും നടന്നു വരുമ്പോൾ ഒന്നും പറയാതെ വെറുതെ പിടിച്ച് അടിച്ചു. ആളു മാറിയെന്നാണ് അവസാനം പറയുന്നത്. അടിയെല്ലാം കഴിഞ്ഞാണിതു പറയുന്നത്.
പരീക്ഷ കഴിഞ്ഞ് ഒരേ ക്ലാസിൽ പഠിക്കുന്ന കുട്ടികൾ ഒന്നിച്ചു വരികയായിരുന്നു. പെൺകുട്ടി അവളുടെ വീട്ടിലേക്കു പോയി. മകൻ ഞങ്ങളുടെ വീട്ടിലേക്കു വരികയായിരുന്നു. അപ്പോഴാണ് മർദനം. നീയെന്തിനാ ഓൾടെ കൂടെ നടക്കുന്നത് എന്നു ചോദിച്ചായിരുന്നു മർദനം. എല്ലാവരും നോക്കി നിന്നു. ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ അവിടെയുണ്ടായിരുന്നു. ഒരു കുട്ടിയെ അടിക്കുന്നതു കണ്ടിട്ട് ഒന്നു പിടിച്ചുമാറ്റാൻ പോലും ഇവർ തയാറായില്ല. സ്റ്റേഷനിലെ പൊലീസിന്റെ ഇടപെടലും ഒത്തുതീർപ്പാക്കാൻ ശ്രമിക്കുന്നതു പോലെയായിരുന്നു.
സബ് കലക്ടറെന്നു തെറ്റിദ്ധരിപ്പിച്ചു മധ്യവയസ്കനെ തേൻകെണിയിൽ കുടുക്കി 17 ലക്ഷം രൂപയും 5 ലക്ഷം രൂപയുടെ ആഭരണങ്ങളും കവർന്ന യുവതി ഉത്തർ പ്രദേശിലെ നോയിഡയിൽ സിറ്റി പൊലീസിന്റെ പിടിയിൽ.
തൃശൂർ സ്വദേശിനിയും നോയിഡയിൽ സ്ഥിരതാമസക്കാരിയുമായ ധന്യ ബാലൻ (33) ആണ് അറസ്റ്റിലായത്. തൃശൂരിൽ ഇൻഷുറൻസ് കമ്പനി ഉദ്യോഗസ്ഥനെ കെണിയിൽ കുടുക്കി നഗ്നചിത്രങ്ങൾ കൈവശപ്പെടുത്തി പണംതട്ടിയതിനാണ് അറസ്റ്റ്.
തൃശൂരിൽ സ്ഥലം മാറിയെത്തിയ സബ് കലക്ടർ ട്രെയിനിയാണെന്നു തെറ്റിദ്ധരിപ്പിച്ചാണ് ധന്യ ഇദ്ദേഹത്തെ പരിചയപ്പെട്ടത്. വലിയ തുകയുടെ ഇൻഷുറൻസ് എടുക്കാമെന്നു വിശ്വസിപ്പിച്ചു ഹോട്ടൽ മുറികളിലും ഫ്ലാറ്റുകളിലും വിളിച്ചുവരുത്തി കെണിയിൽപ്പെടുത്തിയെന്നാണു പരാതി. നഗ്നചിത്രങ്ങൾ പകർത്തുകയും ഇവ കുടുംബാംഗങ്ങൾക്ക് അയച്ചു നൽകുമെന്നു ഭീഷണിപ്പെടുത്തി 17 ലക്ഷം രൂപയും സ്വർണവും തട്ടിയെടുക്കുകയും ചെയ്തു.
കമ്മിഷണർ ആർ. ആദിത്യയ്ക്കു പരാതി നൽകിയതോടെ പൊലീസ് അന്വേഷണം തുടങ്ങി. ക്രൈം ബ്രാഞ്ച് എസിപി പി. ശശികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ധന്യ നോയിഡയിൽ ഉണ്ടെന്നു കണ്ടെത്തി.
നിഴൽ പൊലീസ് എസ്ഐ എൻ.ജി. സുവൃതകുമാർ, എഎസ്ഐ ജയകുമാർ, സീനിയർ സിപിഒ ടി.വി. ജീവൻ, സിപിഒമാരായ എം.എസ്. ലിഗേഷ്, പ്രതിഭ, പ്രിയ എന്നിവർ ഉൾപ്പെട്ട സംഘമാണ് ധന്യയെ അറസ്റ്റ് ചെയ്തത്.
വീടിന്റെ മുറ്റത്തെ പ്ലാവിൽ തൂക്കിയിട്ടിരിക്കുന്ന കാർത്തികയുടേയും അഖിലിന്റേയും വരണമാല്യം ഉണങ്ങി തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. പക്ഷെ, സമീപത്ത് എരിഞ്ഞുതീർന്നത് അഖിലിന്റെ ചിതയായിരുന്നു. കരിഞ്ഞുണങ്ങിയ വരണമാല്യത്തെ സാക്ഷിനിർത്തി അഖിലിന്റെ ചിതയെരിഞ്ഞു തീർന്നു. ബൈക്ക് അപകടം അഖിലിന്റെ ജീവൻ കവർന്നത് ഇപ്പോഴും ആശുപത്രി കിടക്കയിൽ കഴിയുന്ന ഭാര്യ കാർത്തിക അറിഞ്ഞിട്ടില്ല.
മൂന്ന് മാസത്തെ വിവാഹബന്ധം എന്നന്നേക്കുമായി അവസാനിച്ചത് അറിയാതെ കാർത്തിക അരികിൽ തന്നെ അഖിലുണ്ടെന്ന വിശ്വാസത്തിൽ ചികിത്സയിൽ തുടരുകയാണ്. അഖിലിന്റെ ജീവൻപൊലിഞ്ഞ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർത്തികയോട് മരണവാർത്ത പറയാൻ ബന്ധുക്കൾക്കും ധൈര്യമില്ല. 3 മാസം മുമ്പാണ് അഖിലും മെഡിക്കൽ വിദ്യാർത്ഥിനി കാർത്തികയും വിവാഹിതരായത്. ഇരുവരുടേയും മധുവിധു ആഘോഷ നാളുകളിലാണ് വിധി അഖിലിനെ തട്ടിയെടുത്തത്.
കൊല്ലത്തുണ്ടായ ബൈക്ക് അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന മണ്ണഞ്ചേരി 13ാം വാർഡ് കാർത്തികയിൽ അഖിൽ കെ കുറുപ്പാണ്(28) മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു അപകടം. അഖിലിനൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഭാര്യ കാർത്തിക ഗുരുതരമായ പരുക്കുകളോടെ ചികിത്സയിലാണ്. കൊല്ലത്തെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ അഖിൽ മണ്ണഞ്ചേരിയിലെ വീട്ടിൽ നിന്ന് ബൈക്കിൽ ജോലി സ്ഥലത്തേക്ക് പോകവേയായിരുന്നു അപകടം. കൊല്ലം ബൈപാസിന് സമീപത്ത് വെച്ച് എതിരെ വന്ന ടിപ്പർ ലോറി ബൈക്കിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ എംബിബിഎസ് വിദ്യാർത്ഥിനിയായ കാർത്തികയുമായി പ്രണയത്തിലായ അഖിൽ പിന്നീട് ഇരുവീട്ടുകാരുടെയും സമ്മതത്തോടെയാണ് വിവാഹം കഴിച്ചത്. കഴിഞ്ഞ ഞായറാഴ്ച അവധിക്ക് മണ്ണഞ്ചേരിയിലെ വീട്ടിൽ എത്തിയശേഷം രാത്രി ജോലി സ്ഥലത്തേക്ക് പോകുകയായിരുന്നു അഖിൽ. കൊല്ലം ബൈപാസിന് സമീപം രാത്രി 9.45നുണ്ടായ അപകടത്തിൽ സാരമായി അഖിലിന് പരിക്കേൽക്കുകയായിരുന്നു. കാർത്തികയ്ക്ക് കാലിനും തലയ്ക്കുമാണ് പരുക്ക്.
അച്ഛന്റെ കൊലയാളിയുടെ മരണം അറിഞ്ഞിട്ടും സന്തോഷിക്കാനായില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. യുഎസിലെ കോര്‍ണെലിയ സര്‍വ്വകലാശാല സംഘടിപ്പിച്ച വെബിനാറില്‍ പ്രഫ. കൗശിക് ബസുവുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ 20 വയസുകാരന്‍ മകന്റെ മാനസികാവസ്ഥയെ കുറിച്ച് കൗശിക് ബസു ചോദിച്ചു.
രണ്ട് വര്‍ഷത്തോളം എന്റെ അച്ഛനെ കൊന്നവരോടുള്ള ദേഷ്യം എനിക്കൊരു ഭാരമായി ഉണ്ടായിരുന്നു. പിന്നീട് ഞാനത് അക്ഷരാര്‍ഥത്തില്‍ തോളില്‍ നിന്നിറക്കി വച്ചു. എന്തിന്? എന്ന ചോദ്യം എന്റെ മനസില്‍ വന്നു- രാഹുല്‍ പറയുന്നു.
അച്ഛനെ കൊന്നയാള്‍ ശ്രീലങ്കയിലെ ബീച്ചില്‍ മരിച്ചു കിടക്കുന്നത് ഞാന്‍ കണ്ടു, എനിക്ക് വളരെ വേദന തോന്നി. ഞാനോര്‍ത്തത് എന്റെ അച്ഛനെയാണ്. ഞാന്‍ അച്ഛനെ നോക്കിയ പോലെ മറ്റൊരാള്‍ അയാളുടെ ശരീരത്തെ നോക്കുന്നുണ്ടാവില്ലേ എന്നെനിക്കു തോന്നി. അക്രമം തരുന്നത് എന്താണ്?
അയാളും ഒരു അച്ഛനല്ലേ എന്ന് ഞാന്‍ ചിന്തിച്ചു. പ്രഭാകരന്‍ കൊല്ലപ്പെട്ടപ്പോള്‍ ഞാന്‍ എന്റെ സഹോദരിയെ പ്രിയങ്കയെ വിളിച്ചു. എനിക്കിതില്‍ സന്തോഷം തോന്നുന്നില്ല. ഞാന്‍ വല്ലാതെ അസ്വസ്ഥനാണ്. എന്തിനാണ് അയാളോട് ഇങ്ങനെ ചെയ്യുന്നത് എന്നാണ് ഞാന്‍ പ്രിയങ്കയോട് ചോദിച്ചു. ഞാനും അത് തന്നെയാണ് ചിന്തിക്കുന്നത് എന്നായിരുന്നു പ്രിയങ്കയുടെ മറുപടി.’ രാഹുല്‍ പറയുന്നു.
നേരത്തേയും തന്റെ പിതാവിന്റെ കൊലപാതകത്തിന് കാരണക്കാരായവരോട് തനിക്ക് വിദ്വേഷമോ പകയോ ഇല്ലെന്ന് രാഹുല്‍ പറഞ്ഞിരുന്നു.
1991 മേയ് 21 നാണ് രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്. മൂന്നു പതിറ്റാണ്ടായി ജയില്‍ ശിക്ഷയനുഭവിക്കുന്ന രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ വിട്ടയയ്ക്കണമെന്ന് തമിഴ്‌നാട് മന്ത്രിസഭാ ആവശ്യപ്പെട്ടിരുന്നു.
പേരറിവാളന്‍, നളിനി, ഭര്‍ത്താവ് മുരുകന്‍, ശാന്തന്‍, റോബര്‍ട്ട് പയസ്, ജയകുമാര്‍, രവിചന്ദ്രന്‍ എന്നിവരാണു കേസിലെ പ്രതികള്‍. നേരത്തെ ഇവര്‍ക്ക് വധശിക്ഷ വിധിച്ചിരുന്നെങ്കിലും പിന്നീട് ജീവപര്യന്തമായി ഇളവു ചെയ്യുകയായിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
വാഷിംഗ്‌ടൺ : ക്രിപ്റ്റോകറൻസി മുഖ്യധാരയിലേയ്ക്ക് എത്തുകയാണ്. അതോടൊപ്പം അതിന്റെ ഉപയോഗവും വർധിച്ചുവരുന്നു. ബിറ്റ്കോയിൻ, ഈതർ, ലിറ്റ് കോയിൻ എന്നിവ ഉൾക്കൊള്ളുന്ന ക്രിപ്റ്റോ ടാബ് ഗൂഗിൾ ഫിനാൻസ് കൂട്ടിച്ചേർത്തു. ഗൂഗിൾ ഫിനാൻസ് ഉപയോക്താക്കൾക്ക് ഇപ്പോൾ ഒറ്റ ക്ലിക്കിലൂടെ മികച്ച ക്രിപ്‌റ്റോകറൻസി വിലകൾ വേഗത്തിൽ കണ്ടെത്താനാകും. ക്രിപ്റ്റോ വിലകൾ Finance.google.com ഡൊമെയ്‌നിലേയ്ക്കാണ് ഗൂഗിൾ ഫിനാൻസ് ചേർത്തത്. പരമ്പരാഗത സ്റ്റോക്ക്, കറൻസി മാർക്കറ്റുകൾക്കൊപ്പം “ക്രിപ്റ്റോ” എന്ന് പേരിട്ടിരിക്കുന്ന വിഭാഗം ഇപ്പോൾ ‘കംപയർ മാർക്കറ്റ്’ വിഭാഗത്തിൽ കാണാൻ കഴിയും. ബിറ്റ് കോയിൻ ( ബിടിസി ), ഈതർ ( ഇടിഎച്ച് ), ലിറ്റ് കോയിൻ ( എൽടിസി ), ബിറ്റ് കോയിൻ ക്യാഷ് ( ബിസിഎച്ച് ) എന്നിവയുൾപ്പെടെ വിവിധ ക്രിപ്റ്റോകറൻസികളുടെ പ്രധാന വില വിവരങ്ങൾ അവിടെ കാണാൻ കഴിയും.

സ്ഥാപന നിക്ഷേപകരും കോർപ്പറേഷനുകളും അസറ്റ് ക്ലാസിൽ നിക്ഷേപം ആരംഭിച്ചതിനാൽ ക്രിപ്‌റ്റോകറൻസി വിപണി കഴിഞ്ഞ ഒരു വർഷമായി മുഖ്യധാരാ ശ്രദ്ധ ആകർഷിച്ചുവരികയാണ്. അതിലൂടെ ക്രിപ്‌റ്റോകറൻസി മാർക്കറ്റ് കാപ് ജനുവരിയിൽ ഒരു ട്രില്യൺ ഡോളർ കടന്നു. നിലവിലെ സാഹചര്യത്തിൽ ഡിജിറ്റൽ അസറ്റ് ക്ലാസിന് 1.4 ട്രില്യൺ ഡോളറിലധികം വിലയുണ്ട്. ടെസ്‌ല, മാസ്റ്റർകാർഡ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങൾ ക്രിപ്‌റ്റോകറൻസികൾ സജീവമായി സ്വീകരിക്കുവാൻ തുടങ്ങിയതിനാൽ വ്യക്തമായ നിയന്ത്രണത്തിന്റെ ആവശ്യകത വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷണർ ഹെസ്റ്റർ പിയേഴ്‌സ് അഭിപ്രായപ്പെട്ടു.
ക്രിപ്‌റ്റോ കറൻസികളായ ബിറ്റ് കോയിൻ ( ബി ടി സി ), എഥീരിയം , ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) , തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം , വില കൊടുത്ത് എങ്ങനെ വാങ്ങിക്കാം , കൂടുതൽ വിലയിൽ വിറ്റ് എങ്ങനെ ലാഭമുണ്ടാക്കാം , അവ ഉപയോഗിച്ച് ഓൺലൈനിലും , നേരിട്ട് കടകളിലും എങ്ങനെ ഷോപ്പിംഗ് നടത്താം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ ആഗ്രഹിക്കുന്നവർ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 000447394436586 എന്ന നമ്പരിലോ ബന്ധപ്പെടുക .
കാടിനു നടുവിലൂടെയുള്ള യാത്രക്കിടെ ഒറ്റയാനു മുന്നിലകപ്പെട്ട് വിജയ് യേശുദാസും സുഹൃത്തുക്കളും. വിനോദയാത്രയ്ക്കിടയിലാണ് സംഘം കാട്ടുകൊമ്പനു മുന്നിൽ പെട്ടത്. ആനയെ ദൂരെ നിന്നു കണ്ടപ്പോള്‍ തന്നെ അവിടെത്തന്നെ വാഹനം നിർത്തിയിട്ടു. വിജയ് യേശുദാസാണ് വാഹനം ഓടിച്ചിരുന്നത്.
വാഹനത്തിനു നേരെയെത്തിയ കാട്ടാന രണ്ട് തവണ പിന്തിരിഞ്ഞു പോകുന്നതും പിന്നെ അൽപസമയം അവിടെ നിന്ന ശേഷം വാഹനത്തിനു സമീപത്തുകൂടി കടന്നു പോകുന്നതും കാണാം. ജീവിതത്തിൽ ഇതുപോലെയൊരു അവസ്ഥ ഉണ്ടായിട്ടില്ലെന്നും വന്യമൃഗങ്ങളുടെ മുന്നിലകപ്പെടുമ്പോൾ അവയെ പ്രകോപിതരാക്കാതിരുന്നാൽ മതിയെന്നും വിഡിയോയില്‍ പറയുന്നുണ്ട്.
കാട്ടിലൂടെയുള്ള യാത്രയിൽ വന്യമൃഗങ്ങളെ കണ്ടാൽ പുറത്തിറങ്ങാനോ ഫോട്ടോയെടുക്കാനോ ശ്രമിക്കരുതെന്നും വാഹനം മൃഗങ്ങളെ പ്രകോപിപ്പിക്കാത്ത നിലയിൽ നിർത്തിയിടണമെന്നുമാണ് വനം വകുപ്പിന്റെ മുന്നറിയിപ്പ്. ആനയെ പ്രകോപിപ്പിക്കരുതെന്നും വാഹനത്തിനുള്ളില്‍ അനങ്ങാതിരുന്നാൽ മതിയെന്നും ഇവർ പറയുന്നത് വിഡിയോയിൽ കേള്‍ക്കാം.
View this post on Instagram
രണ്ട് പതിറ്റാണ്ടുകാലം പശുത്തൊഴുത്തില്‍ ഇരുന്ന് പഠിച്ച പെണ്‍കുട്ടി ഇനി ജഡ്ജി കസേരയിലേക്ക്. ഉദയ്പൂര്‍ സ്വദേശിനി സോണല്‍ ശര്‍മ്മ എന്ന 26 കാരിയാണ് രാജസ്ഥാന്‍ ജുഡീഷ്യല്‍ സര്‍വീസ് പരീക്ഷ വിജയിച്ച് സെഷന്‍സ് കോടതിയിലെ ഫസ്റ്റ് ക്ലാസ് ജഡ്ജിയാകാന്‍ തയ്യാറെടുക്കുന്നത്.
ബിഎ എല്‍എല്‍ബി, എല്‍എല്‍എം പരീക്ഷയില്‍ സോണല്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. സോണലിന്റെ പിതാവ് ഖ്യാലി ലാല്‍ ശര്‍മ്മ പാല്‍ക്കാരനാണ്. അതുകൊണ്ട് തന്നെ പശുത്തൊഴുത്തില്‍ ഇരുന്നായിരുന്നു സോണലിന്റെ പഠനം മുഴുവന്‍.
പിതാവിനെ സഹായിക്കാനായി ദിവസവും രാവിലെ 4 മണിക്ക് സോണല്‍ ഉണരും. ചാണകമെല്ലാം അടിച്ചുവാരി പശുത്തൊഴുത്ത് വൃത്തിയാക്കിയ ശേഷം പാല്‍ അയല്‍പക്കത്തെല്ലാം കൊണ്ട് കൊടുക്കും.
എണ്ണ പാത്രങ്ങള്‍ കൂട്ടിവച്ച് താത്ക്കാലിക മേശയാക്കി അതിലിരുന്ന് പഠിക്കും. 10-ാം വയസ്സില്‍ തുടങ്ങിയ ഈ ശീലം ജുഡീഷ്യറി പരീക്ഷയ്ക്ക് പഠിക്കുമ്പോള്‍ പോലും സോണല്‍ തുടര്‍ന്നിരുന്നു. ചെറുപ്പം മുതല്‍ ചുറ്റുമുള്ള ദാരിദ്ര്യം കണ്ട് വളര്‍ന്ന സോണലിന് പാവപ്പെട്ടവര്‍ക്ക് നീതി ലഭ്യമാക്കാന്‍ സാധിക്കുന്ന ജോലിയെന്ന നിലയില്‍ ജുഡീഷ്യല്‍ സേവനം ഇഷ്ടമായിരുന്നു.
വീട്ടിലെ പാവപ്പെട്ട പശ്ചാത്തലം മൂലം ജുഡീഷ്യല്‍ സര്‍വീസ് പരീക്ഷയ്ക്ക് കോച്ചിങ്ങ് സെന്ററിലൊന്നും ചേരാന്‍ സോണലിന് സാധിച്ചില്ല. സ്വന്തമായിരുന്നു പഠിത്തം.
ദിവസവും 10-12 മണിക്കൂര്‍ പഠനത്തിന് മാറ്റിവയ്ക്കും. വിലയേറിയ പുസ്തകങ്ങള്‍ വാങ്ങാന്‍ കഴിവില്ലാത്തതിനാല്‍ യൂണിവേഴ്സിറ്റി ലൈബ്രറിയിലേക്ക് സൈക്കിളില്‍ പോയി അവിടെയിരുന്ന് നോട്ടുകള്‍ കുറിച്ചെടുക്കും. സാമൂഹിക മാധ്യമങ്ങള്‍ അടക്കം പഠിത്തത്തില്‍ നിന്ന് ശ്രദ്ധ വ്യതിചലിപ്പിക്കുന്ന ഒന്നും ഉപയോഗിച്ചിരുന്നില്ല.
പന്ത്രണ്ടാം ക്ലാസില്‍ രാജസ്ഥാന്‍ സംസ്ഥാനത്ത് തന്നെ ഇക്കണോമിക്സില്‍ ഒന്നാമതെത്തിയ സോണല്‍ ഹിന്ദിയില്‍ അഖിലേന്ത്യ ടോപ്പറുമായി. മോഹന്‍ലാല്‍ സുഖാദിയ സര്‍വകലാശാലയില്‍ നിന്ന് രണ്ട് സ്വര്‍ണ്ണ മെഡലും ചാന്‍സിലേഴ്സ് മെഡലും നേടി സോണല്‍ ബിഎ എല്‍എല്‍ബി, എല്‍എല്‍എം പരീക്ഷകള്‍ പാസ്സായി.
ഖ്യാലി ലാലിന്റെ നാലു മക്കളില്‍ രണ്ടാമത്തെ മകളാണ് സോണല്‍. പെണ്‍കുട്ടികളെ പഠിപ്പിക്കേണ്ട കാര്യമുണ്ടോ എന്ന സുഹൃത്തുക്കളുടെ ചോദ്യവും കുത്തുവാക്കും വകവയ്ക്കാതെയാണ് ഖ്യാലി ലാല്‍ സോണലിന്റെ സ്വപ്നങ്ങള്‍ക്ക് കരുത്തായത്. ഇതിനു വേണ്ടി നിരവധി വായ്പകളും എടുത്തിരുന്നു. സോണലിന്റെ മൂത്ത സഹോദരി അഗര്‍ത്തല സിഎജി ഓഫീസിലെ ട്രാന്‍സ്ലേറ്ററാണ്. ഇളയ സഹോദരനും സഹോദരിയും ബിരുദ വിദ്യാര്‍ഥികളാണ്.
2018ല്‍ രാജസ്ഥാന്‍ ജുഡീഷ്യല്‍ സര്‍വീസ് പരീക്ഷയെഴുതിയെങ്കിലും വെറും ഒരു മാര്‍ക്കിന് കട്ട് ഓഫ് ലിസ്റ്റില്‍ നിന്ന് പുറത്താകുകയും വെയ്റ്റിങ്ങ് ലിസ്റ്റിലാകുകയും ചെയ്തു. ആദ്യം വിഷാദത്തിലായെങ്കിലും ജനറല്‍ ലിസ്റ്റിലുള്ള ഏഴ് പേര്‍ ജോയിന്‍ ചെയ്തിട്ടില്ലെന്ന വാര്‍ത്ത സോണലിന് പ്രതീക്ഷ നല്‍കി. ഈ ഏഴ് സീറ്റുകളിലേക്ക് വെയിറ്റിങ്ങ് ലിസ്റ്റില്‍ നിന്നുള്ളവരെ എടുക്കണമെന്ന് ആവശ്യപ്പെട്ട് 2020 സെപ്റ്റംബറില്‍ ഹൈക്കോടതിയില്‍ സോണല്‍ പെറ്റീഷന്‍ ഫയല്‍ ചെയ്തു.
ഡിസംബര്‍ 23ന് സോണലിനെ തിരഞ്ഞെടുത്തു എന്നറിയിച്ചു കൊണ്ടുള്ള വിജ്ഞാപനം ഹൈക്കോടതിയില്‍ നിന്ന് ലഭിച്ചു. ജോധ്പൂരിലെ ജുഡീഷ്യല്‍ അക്കാദമിയില്‍ ഒരു വര്‍ഷത്തെ പരിശീലനത്തിന് ശേഷം സോണല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ആയി സെഷന്‍സ് കോടതിയിലെത്തും. ജീവിതകാലം മുഴുവന്‍ തനിക്കായി കഷ്ടപ്പെട്ട മാതാപിതാക്കള്‍ക്ക് സുഖകരമായ ഒരു ജീവിതം നല്‍കണമെന്നതാണ് സോണലിന്റെ ലക്ഷ്യം.
കോയമ്പത്തൂർ: മദ്യലഹരിയിൽ അനുവാദമില്ലാതെ പ്ലേറ്റിൽനിന്ന് പൊറോട്ട എടുത്തുകഴിച്ച യുവാവിനെ വയോധികൻ തല്ലിക്കൊലപ്പെടുത്തി. കോയമ്പത്തൂർ എടയാർപാളയം സ്വദേശിയായ ജയകുമാറിനെ കൊലപ്പെടുത്തിയ തൊഴിലാളിയായ വെള്ളിങ്കിരിയെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയായിരുന്നു സംഭവം നടന്നത്. സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ചിരുന്ന ജയകുമാർ മദ്യലഹരിയിൽ വെള്ളിങ്കിരിയുടെ പ്ലേറ്റിൽനിന്ന് അനുവാദമില്ലാതെ ഒരു കഷണം പൊറോട്ട എടുത്തുകഴിക്കുകയായിരുന്നു. എന്നാലിത് ഇത് വെള്ളിങ്കിരി ചോദ്യം ചെയ്തതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയായിരുന്നു.
വെള്ളിങ്കിരി തടിക്കഷണം കൊണ്ട് ജയകുമാറിന്റെ തലയിലും മുഖത്തും തുടർച്ചയായി അടിക്കുകയായിരുന്നു. സാരമായി മർദ്ദനമേറ്റ ജയകുമാർ സംഭവസ്ഥലത്തുവെച്ച് തന്നെ മരിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പ്രാഥമിക നടപടികൾക്ക് ശേഷം മൃതദേഹം കോയമ്പത്തൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ജയകുമാറിന്റെ അമ്മയുടെ പരാതിയിൽ വെള്ളിങ്കിരിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.
പ്രണയം വെളിപ്പെടുത്തി മലയാളത്തിലെ പ്രമുഖ അവതാരക രഞ്ജിനി ഹരിദാസ്.
പ്രണയദിനത്തിലാണ് രഞ്ജിനി സുഹൃത്തിനെ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയത്.
വാലന്റൈന്‍സ് ഡേയില്‍ ‘ഇത് ആ ദിവസമായതിനാല്‍’ എന്ന് ഹാര്‍ട്ട് ഇമോജിയോടെ രഞ്ജിനി ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. ശരത് പുളിമൂടിനൊപ്പമുള്ള ചിത്രമാണ് രഞ്ജിനി പങ്കുവച്ചിരുന്നത്. ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.
ഒരു പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രണയത്തിലാണെന്നും ശരത് പുളിമൂടിനെക്കുറിച്ചും രഞ്ജിനി വെളിപ്പെടുത്തിയത്.
16 വര്‍ഷമായി ശരത്തിനെ പരിചയമുണ്ടെന്നും ശരത്ത് വിവാഹിതനായിരുന്നുവെന്നും കാര്യം പറഞ്ഞു. എന്നാല്‍ ആ സമയം താന്‍ മറ്റൊരു റിലേഷനിലായിരുന്നെന്നും രഞ്ജിനി പറഞ്ഞു.
ഇപ്പോഴാണ് രണ്ടും പേരും സിംഗിള്‍ ആയതും പ്രണയം സംഭവിച്ചതും. ഈ പ്രണയം വിവാഹത്തിലേക്ക് കടക്കുമോ എന്നറിയില്ലെന്നും രഞ്ജിനി വ്യക്തമാക്കി.
ഫ്ളവേഴ്സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘ഇങ്ങനെ ഒരു ഭാര്യയും ഭര്‍ത്താവും’ എന്ന പരിപാടി അവതരിപ്പിക്കുകയാണ് രഞ്ജിനി ഇപ്പോള്‍. എന്ന പരിപാടിയുടെ ആദ്യ പ്രമോ വീഡിയോയില്‍ തന്റെ വിവാഹസ്വപ്നങ്ങളെ കുറിച്ചും രഞ്ജിനി മനസ്സു തുറന്നിരുന്നു.
”ഉണ്ടോണ്ട് ഇരുന്നപ്പോള്‍ വിളി വരിക എന്നു പറയുന്നതുപോലെയാണ്. ലോക്ക്ഡൗണ്‍ സമയത്ത് വീട്ടില്‍ അടങ്ങിയൊതുങ്ങി ഇരുന്നപ്പോള്‍ എനിക്ക് ഒരു തോന്നല്‍. ഇങ്ങനെ ഒന്നുമായാല്‍ പോരാ. ഫ്രണ്ട്‌സും സ്റ്റേജ് ഷോയും മാത്രം പോരാ, ജീവിതത്തില്‍ മറ്റെന്തോ കൂടിവേണം. എന്താണെന്നല്ലേ നിങ്ങള്‍ ചിന്തിക്കുന്നത്, രഞ്ജിനി ഹരിദാസ് ജീവിതത്തില്‍ ഒരിക്കലും ചിന്തിക്കില്ല എന്നു നിങ്ങള്‍ കരുതിയ ആ കാര്യം തന്നെ. രഞ്ജിനി ഹരിദാസ് കല്യാണം കഴിക്കാന്‍ പോവുന്നു.’
View this post on Instagram