Main News

ക്രിസ്മസ് ഡിന്നറിനുള്ള പ്രധാന വിഭവം എന്താണെന്ന് ചോദിച്ചാല്‍ ടര്‍ക്കി എന്നല്ലാതെ മറിച്ചൊരുത്തരം ഇല്ല. എന്നാല്‍ ഈ വിഭവമൊരുക്കാനുള്ള ടര്‍ക്കി യുകെയില്‍ ആവശ്യത്തിന് ഉത്പാദിപ്പിക്കപ്പെടുന്നുണ്ടോ? ഇല്ല എന്നതാണ് ഉത്തരം. അപ്പോള്‍ ക്രിസ്മസിന് തീന്‍മേശയില്‍ വിളമ്പുന്ന റോസ്റ്റിനായുള്ള ടര്‍ക്കികള്‍ എവിടെ നിന്നാണ് എത്തുന്നത്? ഇതു കൂടാതെ മറ്റു വിഭവങ്ങളും എത്തുന്നത് എവിടെ നിന്നാണെന്ന് സണ്‍ഡേ മിറര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ചിലിയില്‍ നിന്നുള്‍പ്പെടെയാണ് യുകെയുടെ ക്രിസ്മസ് ആഘോഷത്തിനുള്ള വിഭവങ്ങള്‍ എത്തുന്നത്. ലിഡില്‍ ഫ്രോസണ്‍ ടര്‍ക്കി എത്തിക്കുന്നത് ക്യാനഡ, പോളണ്ട്, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നാണ്. ഹംഗറിയില്‍ നിന്ന് ഗൂസ് എത്തിക്കുന്നു. ഐസ് ലാന്‍ഡിന്റെ ടര്‍ക്കി ബ്രെസ്റ്റും ബേക്കണും പോളണ്ടിലാണ് ഉത്പാദിപ്പിക്കപ്പെടുകയും പാക്ക് ചെയ്യപ്പെടുകയും ചെയ്യുന്നത്.

ലിഡിലിനെപ്പോലെ തന്നെ സ്റ്റഫ്ഡ് ഗൂസ് ഇവര്‍ ഇറക്കുമതി ചെയ്യുന്നത് ഹംഗറിയില്‍ നിന്നാണ്. ആസ്ഡ സൂപ്പര്‍മാര്‍ക്കറ്റ് റോസ്റ്റിംഗ് ബീഫ് എത്തിക്കുന്നത് അയര്‍ലന്‍ഡില്‍നിന്നും ഗാമണ്‍ ജോയിന്റ് ഡെന്മാര്‍ക്കില്‍ നിന്നുമാണ്. മോറിസണ്‍സിന്റെ ഗാമണ്‍ ജോയിന്റ് യൂറോപ്യന്‍ യൂണിയന്‍ പോര്‍ക്കില്‍ നിന്നാണ് ഉത്പാദിപ്പിക്കുന്നത്. സെയിന്‍സ്ബറീസിന്റെ മാരിസ് പൈപ്പര്‍ പൊട്ടറ്റോസ് ഇസ്രായേലില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതാണ്. ടെസ്‌കോയുടെ ലെയ്ക്ക്‌ലാന്‍ഡ്‌സ് ഗൂസ് എത്തുന്നത് ഹംഗറിയില്‍ നിന്നും. ക്യാനഡ, ചിലി, യുഎസ് എന്നിവിടങ്ങളില്‍ ഉണ്ടാകുന്ന ബെറികളില്‍ നിന്നാണ് ഓഷ്യന്‍ സ്‌പ്രേയുടെ ക്രാന്‍ബെറി സോസ് ഉത്പാദിപ്പിക്കുന്നത്. ഒരു ക്രിസ്മസ് സ്റ്റാര്‍ട്ടറായ ലിഡിലിന്റെ ബീച്ച് ബുഡ് സ്‌മോക്ക്ഡ് സാല്‍മണ്‍ ജര്‍മനിയില്‍ നിന്ന് യാത്ര ചെയ്താണ് നമുക്കു മുന്നിലെത്തുന്നത്.

അതേസമയം ബ്രിട്ടനില്‍ ഉത്പാദിപ്പിക്കപ്പെടുന്ന കാര്‍ഷികോത്പന്നങ്ങള്‍ പരമാവധി വാങ്ങണമെന്ന് നാഷണല്‍ ഫാര്‍മേഴ്‌സ് യൂണിയന്‍ ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നു. ബ്രിട്ടീഷ് ഫാമിംഗിനെ പിന്തുണയ്ക്കാനും ബ്രിട്ടീഷ് കര്‍ഷകരെ സഹായിക്കാനും ഇപ്രകാരം ചെയ്യണമെന്നാണ് യൂണിയന്‍ ആവശ്യപ്പെടുന്നത്. മോറിസണ്‍സ് മാത്രമാണ് ഇക്കാര്യത്തില്‍ അല്‍പമെങ്കിലും ഉദാരത കാണിക്കുന്നത്. ഫ്രഷ് വെജിറ്റബിള്‍സിനായി യുകെയിലെ കൃഷിക്കാരെ മോറിസണ്‍സ് ആശ്രയിക്കുന്നു.

ഫാ. ഹാപ്പി ജേക്കബ്

മഹത്വത്തിന്റെ രാജാവിനെ വരവേല്‍ക്കാന്‍ ഒരുങ്ങുന്ന നാം ത്യാഗത്തിന്റെ അനുസ്മരണ നിര്‍വ്വഹിച്ചു. ഈ ആഴ്ച്ച മറ്റൊരു തലത്തിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നു. ഈ കാലം അസാധ്യമായ അനുഭവങ്ങളുടെ സാധ്യമായ കാലമാണ്. ചില സാഹചര്യങ്ങളും, വ്യക്തികളും ദൈവത്താല്‍ നടത്തപ്പെടുമ്പോള്‍ മാനുഷിക ധാരണകളെ മാറ്റിമറിക്കുന്ന അത്ഭുതങ്ങളുടെ കാലമായി രൂപാന്തരപ്പെടുന്നു.

ഒരു നിരയില്‍ ചിത്രീകരിച്ചിരിക്കുന്ന രണ്ട് സംഭവങ്ങളും അതില്‍ ഉള്‍പ്പെട്ടിരിക്കുന്ന കുറച്ച് വ്യക്തികളേയും നമുക്ക് ഒര്‍ക്കാം. പൗരോഹിത്യ ക്രമപ്രകാരം ദേവാലയത്തില്‍ധൂപം അര്‍പ്പിക്കുവാന്‍ അവകാശം ലഭിച്ച സഖരിയാവും അവന്റെ ഭാര്യ എലിസബത്തും. അവരെക്കുറിച്ച് വി. വേദപുസ്തകം പരിചയപ്പെടുത്തുന്നത് ”ഇരുവരും ദൈവ സന്നിധിയില്‍ നീതിയുള്ളവരും കര്‍ത്താവിന്റെ സകല കല്‍പ്പനകളിലും, ന്യായങ്ങളിലും കുറ്റമില്ലാത്തവരായി നടക്കുന്നവരും ആയിരുന്നു. അവര്‍ക്കുണ്ടായിരുന്ന കുറവ് ഇരുവരും വയസ്സു ചെന്നവരും എലിസബത്ത് മച്ചിയും ആയിരുന്നു. ശ്രദ്ധിച്ചാല്‍ നമുക്ക് മനസിലാക്കാം ദൈവസന്നിധിയില്‍ നിറമുള്ളവരും മനുഷ്യരുടെ കാഴ്ച്ചപ്പാടില്‍ കുറവുള്ളവരും ആയിരുന്നു അവര്‍. എന്നാല്‍ സഖരിയാവ് ദൈവസന്നിധിയില്‍ ധൂപാര്‍പ്പണം നടത്തുകയും ജനം പ്രാര്‍ത്ഥനയില്‍ ആയിരിക്കുകയും ചെയ്തപ്പോള്‍ അവരുടെ ഇടയിലെ കുറവ് തീര്‍പ്പാന്‍ ദൈവത്തിന് മനസലിവ് തോന്നി. ദൈവത്തിന്റെ മാലാഖ പ്രത്യക്ഷമായി ദൈവീക സന്തോഷം അവരെ അറിയിക്കുന്നു. സംശയം മനസിലുണ്ടായിരുന്ന സഖരിയാവ് പൈതലിന്റെ ജനനം പൈതലിന്റെ ജനനം വരെയും ഊമയായിരുന്നു. ദൈവികമായ അനുഭവത്തില്‍ നാം ആയിത്തീരുമ്പോള്‍ നമ്മുടെ ഇടയിലും സാധ്യമാകുന്ന അനുഭവങ്ങള്‍ ഉണ്ടാകും.

എന്നാല്‍ ഇന്ന് എന്താണ് നമുക്ക് സംഭവിക്കുന്നത്. നാം എല്ലാവരെയും മനുഷ്യരുടെ ഇടയില്‍ നിറമുള്ളവരും ദൈവ സദസില്‍ കുറവുള്ളവരുമായിരിക്കുന്നു. പിന്നെ എങ്ങനെ നമ്മുടെ ഇടയില്‍ ദൈവം പ്രവര്‍ത്തിക്കും ദൈവാലയത്തില്‍ ചെന്നാലോ പ്രാര്‍ത്ഥനക്കായി ഒരുക്കത്തോടെ നില്‍ക്കുന്നവര്‍ വിരളം.

ഭൗതിക കാര്യങ്ങള്‍ക്കായി ഓടി നടക്കുന്നവരാണ് അധികവും. ഉടുത്തൊരുങ്ങി സ്വയം പ്രദര്‍ശന വസ്തുവായി വരുവാന്‍ ഒരിടം എന്നതിനേക്കാളുപരി ദൈവ സന്നിധിയിലാണ് നില്‍ക്കുന്നതെന്ന് പോലും ബോധ്യമില്ലാത്തവരല്ലേ നമ്മള്‍. ജീവന്റെയും രക്ഷയുടേയും അപ്പമാകുന്ന തിരുശരീര രക്തങ്ങള്‍ വിഭജിച്ച് നല്‍കുന്ന സമയത്തുപ്പോലും ആരാധന കഴിഞ്ഞ് ഒരുക്കുന്ന വിരുന്നിനും കലാപരിപാടികള്‍ക്കുമല്ലേ നമ്മുടെ ശ്രദ്ധ മുഴുവന്‍. പിന്നെ എങ്ങനെ നമ്മുടെ ഇടയില്‍ ദൈവം പ്രവര്‍ത്തിക്കും. പുരോഹിതനും ശുശ്രൂഷകനും ഒപ്പം ജനവും കൂടി വിശുദ്ധമായി വര്‍ത്തിക്കുന്ന ആരാധനയേ ദൈവ സന്നിധിയില്‍ അംഗീകരിക്കപ്പെടുകയുള്ളു. അപ്പോള്‍ നമ്മുടെ സാന്നിധ്യം ആരാധനയില്‍ അനുഗ്രഹത്തിന് വനിഘാതമാകാതിരിപ്പാന്‍ നാം ശ്രദ്ധിക്കണം.

ഈ സംഭവത്തിന് ശേഷം ആറാം മാസത്തില്‍ ദൈവത്തിന്റെ മാലാഖ മറിയം എന്ന യുവതിക്ക് പ്രത്യക്ഷനായി. അവളോ ജോസഫ് എന്ന വ്യക്തിയുമായി വിവാഹം നിശ്ചയിക്കപ്പെട്ടവളായിരുന്നു. അവളോടായി ദൂതന്‍ പറയുകയാണ്. ” കൃപ നിറഞ്ഞവളെ ! നിനക്ക് സമാധാനം. കര്‍ത്താവ് നിന്നോടുകൂടെ” പരിഭ്രമത്തോടെ നിന്ന മറിയമിനോട് മാലാഖ പറയുകയാണ് ” പരിശുദ്ധത്മാവ് നിന്റെ മേല്‍ വരും, അത്യുന്നതന്റെ ശക്തി നിന്റെ മേല്‍ നിഴലാടും” അപ്പോള്‍ മറിയം പൂര്‍ണ വിധേയത്തോടെ കൂടി പ്രതിവചിച്ചു. ” ഇതാ ഞാന്‍ കര്‍ത്താവിന്റെ ദാസി, അവിടുത്തെ ഹിതം എനിക്ക് ഭവിക്കട്ടെ”.

ഈ രണ്ട് സംഭവങ്ങളും വി. ലൂക്കോസിന്റെ സൂവിശേഷം ഒന്നാം അദ്ധ്യായത്തില്‍ വിവരിച്ചിരിക്കുന്നു. സമൂഹം എങ്ങനെ കാണാുമെന്നോ, അധികാരികള്‍ എങ്ങനെ വിലയിരുത്തുമെന്നോയെന്ന് ശങ്കിച്ചിരുന്നെങ്കില്‍ ഈ അത്ഭുതങ്ങളോന്നും നടക്കുമായിരുന്നില്ല. ദൈവം നിന്നോട് കൂടെ എന്ന ആശംസയില്‍ മറിയം ധൈര്യം സംഭരിക്കുന്നു. ഇമ്മാനുവല്‍. ദൈവം നമ്മോടുകൂടെ അതാണെല്ലോ ഈ മുഖ്യമായ ആശയവും. നമ്മുടെ രക്ഷയ്ക്കായും വീണ്ടെടുപ്പിനായും രക്ഷകന്റെ ജനനത്തിനായും വിനയത്തോടെ സമര്‍പ്പണത്തോടെ സമര്‍പ്പിച്ച വി. ദൈവ മാതാവിനെ നാം എല്ലാ ശുശ്രൂഷയിലും അനുസ്മരിക്കുന്നു. ”അവന്‍ തന്റെ ദാസിയുടെ താഴ്മയെ നോക്കി കണ്ടിരിക്കുന്നു. ഇന്നുമുതല്‍ എല്ലാ തലമുറകളും ഭാഗ്യവതിയെന്ന് വാഴ്ത്തും” ലൂക്കോസ് 1:48.

ഈ അത്ഭുതങ്ങളുടെയും ത്യാഗത്തിന്റെയും സന്തോഷത്തിന്റെയും പെരുന്നാള്‍ ആഘോഷിക്കാനായി നാം തയ്യാറെടുത്ത് കൊണ്ടിരിക്കുന്ന ഈ ആഴ്ച്ചയില്‍ ഒരു കാര്യം കൂടി ഓര്‍മ്മപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നു. നമ്മുടെ ആഘോഷങ്ങലില്‍ പ്രധാനം ആണെല്ലോ ക്രിസ്മസ് കരോള്‍. തപ്പും വാദ്യങ്ങളുമായി അലങ്കാരത്തോടും കൂടി നാം വീടുകള്‍ സന്ദര്‍ശിക്കുന്നു. തിരു ജനനത്തിന്റെ സന്തോഷം പങ്കുവെക്കുന്ന അനുഭവം. വി. ലൂക്കോസ് 1:19 പ്രത്യേകം ശ്രദ്ധിക്കുക. സന്തോഷ വര്‍ത്തമാനം അറിയിക്കുന്ന ഗ്ബ്രിയേല്‍ മാലാഖ പറയുന്നു. ” ഞാന്‍ ദൈവ സന്നിധിയില്‍ നില്‍ക്കുന്ന ഗബ്രിയേല്‍ ആകുന്നു, നിന്നോട് സംസാരിപ്പാനും ഈ സദ്‌വര്‍ത്തമാനം നിന്നോട് അറിയിപ്പാനും എന്നെ അറിയിച്ചിരിക്കുന്നു”. ഗാനങ്ങളുമായി ഭവനങ്ങള്‍ തോറും പോകുന്ന ഒരോരുത്തരും ഈ വചനം ശ്രദ്ധിക്കുക. ഈ സന്തോഷം പങ്കുവെക്കാനായാണ് താനും നിയോഗിക്കപ്പെട്ടിരിക്കുന്നത്. ദൈവ സന്നിധിയില്‍ നിന്നുകൊണ്ടാണ് ഈ വാര്‍ത്ത പങ്കുവെക്കേണ്ടത്. അത്രമാത്രം വിശുദ്ധമായ ശുശ്രൂഷയാണ് നാം നിര്‍വ്വഹിക്കുന്നതെന്ന് ഓര്‍ക്കുക. ഗാനാലാപനത്തോടപ്പം ഒരു വേദഭാഗം വായിക്കുവാനും ഒരു നിമിഷം പ്രാര്‍ത്ഥിക്കുവാനും നമുക്ക് കഴിയണം. ഗബ്രിയേലിനെപ്പോലെ അയക്കപ്പെട്ടവരാണ് നമ്മളും.

ഇപ്രകാരം ദൈവമുന്‍പില്‍ നിറമുള്ളവരായി, മനുഷ്യരുടെ ഇടയിലുള്ള അപമാനവും ദൈവത്താല്‍ അകറ്റി ഒരുക്കത്തോടെ ലോക രക്ഷകന് സ്വാഗതം അരുളാന്‍ നമുക്ക് ഒരുങ്ങാം.

അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം, ഭൂമിയില്‍ ദൈവ പ്രസാദമുള്ള മനുഷ്യര്‍ക്ക് സമാധാനം.

പുതിയ പ്രിന്‍സിപ്പല്‍ ചാര്‍ജെടുത്തു. പ്രിന്‍സിപ്പലിന്റെ ഓഫീസ് ആധുനീകരിക്കണമെന്ന് അദ്ദേഹത്തിനു തോന്നി. പതിനഞ്ചു വര്‍ഷമായി ആ ഓഫീസ് മുറി പണിതിട്ട്. ഇതുവരെ കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. പുതിയ ടൈല്‍സ് ഇടണം. ആധുനിക സൗകര്യങ്ങളുള്ള ഓഫീസ് ടേബിള്‍ പണിതിടണം. പിറകില്‍ ഭംഗിയുള്ള ഷെല്‍ഫ് ക്രമീകരിക്കണം. അങ്ങനെ കാര്യങ്ങളെല്ലാം ഭംഗിയായി മുന്നേറുമ്പോഴാണ് പ്രിന്‍ സിപ്പലിന്റെ ഓഫീസിനോടു ചേര്‍ന്നുള്ള ടോയ്‌ലറ്റും മോഡേണ്‍ ആക്കണമെന്ന് അദ്ദേഹത്തിന് തോന്നിയത്. ടോയ്‌ലറ്റിലും പുതിയ ടൈല്‍സ് വിരിച്ചു. പുതിയ ക്ലോസറ്റ് ഫിറ്റ് ചെയ്തു. പുതി യ വാഷ് ബെയ്‌സന്‍ ക്രമീകരിച്ചു. അങ്ങനെയങ്ങനെ പോയി അദ്ദേഹത്തിന്റെ ഭരണ പരിഷ്‌കാരം. കോളജും പരിസരവുമെല്ലാം വൃത്തിയായി സൂക്ഷിക്കു ന്നതിനുവേണ്ടിയുള്ള കര്‍ശന നിര്‍ദേശങ്ങള്‍ കൊടുത്തു. പല നിലകളിലായി എട്ട് ടോയ്‌ലറ്റാണ് കോളജിലുള്ളത്. പിന്നെ ആണ്‍കുട്ടികളുടെ യൂറിനല്‍ ഷെഡ്, പെണ്‍കുട്ടികളുടെ ശുചിത്വ മുറി. ഇതെല്ലാം ദിവസേന കഴുകി വൃത്തിയാക്കുക എന്ന ജോലി വിതരണം ചെയ്തു വന്നപ്പോള്‍ വനിതാ അറ്റന്റര്‍മാരെല്ലാം പരിഭവത്തിലായി. അവരുടെ ജോലിഭാരം ഇരട്ടി ആയിരിക്കുന്നു. മൂന്നു നിലകളിലുള്ള ക്ലാസ് മുറികള്‍ അടിച്ചു വാരണം, വരാന്ത കള്‍ അടിച്ചുവാരണം, ലാബുകള്‍ ക്ലീന്‍ ചെയ്യണം. പരിഭവിച്ചും പു
കലഹിച്ചും വനിതാ അറ്റന്റര്‍മാര്‍ മെല്ലെപ്പോക്ക് നയം സ്വീക രിച്ച് തങ്ങളുടെ ജോലികള്‍ ചെയ്തുകൊണ്ടിരുന്നു. അല്പ സമയം കിട്ടിയാല്‍ മുറ്റത്തെ പുല്ലുകൂടി പറിക്കണമെന്നു വന്ന പ്പോള്‍ അവര്‍ ദുഃഖിതരും നിരാശരുമായി കാണപ്പെട്ടു. മുറ്റത്ത് ചടഞ്ഞിരുന്ന് ഓരോ പുല്ല് വീതം പറിച്ച് അവര്‍ പ്രതിഷേധമറിയിച്ചു. പ്രിന്‍സിപ്പലിന്റെ ഓഫീസിനോട് ചേര്‍ന്ന ടോയ്‌ലറ്റ് ആരു ക്ലീന്‍ ചെയ്യണം എന്നത് ഒരു തര്‍ക്കവിഷയമായി. വനിതാ അറ്റന്റര്‍മാര്‍ ഏകകണ്ഠമായി പറഞ്ഞു. ഞങ്ങള്‍ക്ക് ജോലികള്‍ കൂടുതലാണ്. ഇനി ഞങ്ങളെ ഭാരപ്പെടുത്തരുത്. കരുണാമയരും സഹജീവികളോട് അനുകമ്പയുള്ളവരുമായ ഓഫീസിലെ സി സ്റ്റേഴ്‌സും പ്രിന്‍സിപ്പലിനെ ഉപദേശിച്ചു. വനിതാ അറ്റന്റര്‍മാര്‍ക്ക് ജോലി കൂടുതലായതിനാല്‍ അവര്‍ക്ക് അധികഭാരം നല്‍ കേണ്ടതില്ല. പുരുഷന്മാരായ അറ്റന്റര്‍മാര്‍ ക്ലാസ് റൂമുകള്‍ തുറന്ന് ബല്ലടിച്ച് പ്രാര്‍ത്ഥനാഗാനം ടേപ്പ്‌റിക്കാര്‍ഡില്‍ പാടിച്ചു കഴി ഞ്ഞാല്‍ പണിതീര്‍ന്നവരായി വെറുതെ ഇരുപ്പാണ്. കാന്റീനില്‍ പോകുക, ചായ കുടിക്കുക, നാട്ടുകാര്യങ്ങളില്‍ തങ്ങളുടെ പക്ഷം പറയുക, ശരിയല്ലാത്ത അധ്യാപകരെ വിമര്‍ശിക്കുക, മാനേജരു ടെയും പ്രിന്‍സിപ്പലിന്റെയും നടപടി ക്രമങ്ങളില്‍ സംശയവും ആശങ്കയും രേഖപ്പെടുത്തുക, ഇങ്ങനെ പോകുന്നു അവരുടെ ജോലികള്‍. പുരുഷ അറ്റന്റര്‍മാര്‍ക്ക് കൂടുതല്‍ ജോലി കൊടുക്കുവാന്‍ പുതിയ പ്രിന്‍സിപ്പല്‍ നയപരമായ തീരുമാനമെടുത്തു. തന്റെ ആഫീസിനു മുന്‍പില്‍ എപ്പോഴും ഇരിക്കുന്ന ആളും ബല്ലടി ച്ചാല്‍ ഓടിവന്ന് തന്റെ നിര്‍ദ്ദേശങ്ങള്‍ ശിരസാവഹിക്കുന്നവനും ഓഫിസില്‍പോയി ഫയലുകള്‍ എടുത്തുകൊണ്ടു വരുന്നവനു മൊക്കെ ആയ അറ്റന്ററിന് പ്രായമായിരിക്കുന്നു. അതുകൊണ്ട് അയാളോട് കൂടുതല്‍ ജോലികള്‍ പറയുന്നത് ശരിയല്ലല്ലോ. പുതുതായി അപ്പോയ്ന്റ ് ചെയ്യപ്പെട്ട ചെറുപ്പക്കാരനായ ഒരു അറ്റന്റര്‍ ഉണ്ട്. മിടുക്കനാണ്. കാര്യഗൗരവമുണ്ട്. ആരോഗ്യവുമു ണ്ട്. പ്രിന്‍സിപ്പാള്‍ പുതിയ അറ്റന്ററെ ബെല്ലടിച്ചു വരുത്തി. വിശേ ഷങ്ങളൊക്കെ ചോദിച്ചു. അറ്റന്റര്‍ സന്തോഷവാനായി. പ്രിന്‍സി പ്പലിന് തന്നോടു തോന്നിയ സ്‌നേഹത്തെ ഓര്‍ത്ത് അയാള്‍ക്ക
സാറൊരു ക്‌നാനായക്കാരനല്ലേ….?
ഭിമാനം തോന്നി. ”സാറു പറയുന്ന എന്തുകാര്യവും ആാര്‍ത്ഥ മായി ചെയ്തുകൊള്ളാം സാര്‍.” ”കോളജിന്റെ സെക്യൂരിറ്റി യൊ ക്കെ താന്‍ നന്നായിട്ടു നോക്കണം. രാത്രികാലങ്ങളില്‍ തൊഴിലി ല്ലാതെ കുറെ ചെറുപ്പക്കാര്‍ കോളജിന്റെ കോമ്പൗണ്ടില്‍ കയറി യിറങ്ങി നടപ്പുണ്ടെന്ന് ഞാന്‍ കേട്ടു. അവരുടെ പേരു വിവരങ്ങള്‍ മനസിലാക്കിവയ്ക്കണം.” ”നോക്കാം സാര്‍” ”ചിലരെയൊക്കെ ഞാന്‍ നോക്കിവച്ചിട്ടുണ്ട്.” ”വളരെ പ്രധാനപ്പെട്ട ഒരു ഉത്തരവാദി ത്വംകൂടി തന്നെ ഏല്പിക്കുവാന്‍ പോകുകയാണ്.” വളരെ സന്തോഷത്തോടെ അയാള്‍ പറഞ്ഞു. ”ചെയ്യാം സാര്‍ ഞാന്‍ ചെയ്യാം” ”പ്രിന്‍സിപ്പിലിന്റെ ടോയ്‌ലറ്റ് വളരെ പ്രധാനപ്പെട്ട താണ്. വി.ഐ.പികളായ ഗസ്റ്റുകളൊക്കെ വരുമ്പോള്‍ അവര്‍ ടോയ്‌ലറ്റ് ചോദിക്കും. ഒരു സ്ഥാപനത്തിന്റെ ടോയ്‌ലറ്റാണ് ആ സ്ഥാപനത്തിന്റെ അന്തസ് നിര്‍ണ്ണയിക്കുന്നത്. അതുകൊണ്ട് താനിത് എന്നും ക്ലീന്‍ ചെയ്തിടണം. ക്ലോസെറ്റും വാഷ്‌ബെ യ്‌സിനും ഹാര്‍പിക് ഉപയോഗിച്ച് കഴുകി മിനുസപ്പെടുത്തി യിടണം. എയര്‍ റിഫര്‍ഷണര്‍ അടിച്ച് സുഗന്ധപൂരിതമാക്കണം. കോളജിന്റെ മൊത്തം ശുചിത്വത്തിന്റെ കാര്യത്തിലും തനിക്കൊ രു നോട്ടം വേണം.” അറ്റന്ററുടെ മുഖത്തെ ഉത്സാഹം കുറഞ്ഞു. ”എല്ലാം നോക്കാമല്ലോ.” പ്രിന്‍സിപ്പല്‍ ഒന്നുകൂടെ ചോദിച്ചു. ”ഉവ്വ്” വല്യ സന്തോഷമില്ലാതെ അറ്റന്ററുടെ മറുപടി. ”എന്നാല്‍ ചെല്ല്.” പ്രിന്‍സിപ്പല്‍ അടുത്ത സന്ദര്‍ശകനായി വഴിയൊരുക്കി. അറ്റന്റര്‍ക്ക് അന്ന് രാത്രി ശരിക്കും ഉറങ്ങാന്‍ കഴിഞ്ഞില്ല. എന്നാലും പ്രിന്‍സിപ്പല്‍ എന്നോട് അങ്ങനെ പറഞ്ഞല്ലോ. ചിന്താ ഭാരത്താല്‍ അയാള്‍ ക്ലേശിച്ചു. ഉറക്കംവരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. അടുത്ത രണ്ടുമൂന്നു ദിനങ്ങളില്‍ അറ്റന്റര്‍ ബാത്‌റൂം ക്ലീന്‍ ചെയ്യുന്നത് പ്രിന്‍സിപ്പല്‍ നോക്കിനിന്നു. മറ്റു ജോലികളുടെ തിരക്കില്‍ പ്രിന്‍സിപ്പല്‍ ടോയ്‌ലറ്റ് ക്ലീനിംഗ് കാര്യം പിന്നെ വിസ്മരിച്ചു. ഒന്നു രണ്ട് ആഴ്ചകള്‍ക്കുശേഷം ടോയ്‌ലറ്റ് ആകെ മുഷിഞ്ഞ് കിടക്കുന്നതുകണ്ട് പ്രിന്‍സിപ്പല്‍ ബല്ലടിച്ച് അറ്റന്ററെ വരുത്തി. ”താനെന്താണ് ടോയ്‌ലറ്റ് ക്ലീന്‍ ചെയ്യാത്തത്?” അറ്റന്റര്‍ മിണ്ടുന്നില്ല. ശബ്ദമുയര്‍ത്തി പ്രിന്‍സിപ്പല്‍ വീണ്ടും ചോദ്യം ചെയ്തപ്പോള്‍
അറ്റന്റര്‍ പറഞ്ഞു. ”സാര്‍ പറഞ്ഞതു പറഞ്ഞു. ഇനി അങ്ങനെ പറയരുത്.” ”എന്താ കാര്യം! തെളിച്ചു പറയടോ!” പ്രിന്‍സിപ്പല്‍ ആക്രോ ശിച്ചു. ”സാര്‍… പതിനേഴ് പരിഷക്ക് മേലുളള മാളോരില്‍പ്പെട്ട ഒരു ക്‌നാനായക്കാരനാണ് ഞാന്‍” ”അതിന്?” ”എഴുപത്തിരണ്ട് പദവി കിട്ടിയ പൂര്‍വ്വികരാണ് നമ്മുടേത്” ”അതിന്?” ”തൊമ്മന്‍ കീനാന് ചേരമാന്‍ പെരുമാള്‍ രാജാവ് പ്രഭുസ്ഥാന മാണ് കൊടുത്തത്?” ”അതിന്?” ”അതിന് എന്നെക്കൊണ്ട് ടോയ്‌ലറ്റ് കഴുകാന്‍ പറ്റത്തില്ല… സാറും ഒരു ക്‌നാനായക്കാരനല്ലേ?” ”സാറ് പറഞ്ഞതു പറഞ്ഞു. ഇനി മേലാല്‍ എന്നോട് പറയ രുത്.” അറ്റന്റര്‍ വിജയഭാവത്തില്‍ ഇറങ്ങി പോകുമ്പോള്‍ പ്രിന്‍സി പ്പാള്‍ അമ്പരന്നിരുന്നു.

ലണ്ടന്‍: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി റിപ്പോര്‍ട്ട് ചെയ്ത 40തിലേറെ ‘ഡ്രഗ് ഡ്രൈവിംഗ്’ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട തെളിവുകളില്‍ കൃത്രിമം കാണിച്ചതായി റിപ്പോര്‍ട്ട്. ഫോറന്‍സിക് ലാബില്‍ ശേഖരിച്ചതും പരിശോധിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങളിലാണ് കൃത്രിമം കാണിച്ചതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേസുകളിലെ തെളിവുകളില്‍ കൃത്രിമം കാണിക്കുന്നത് യു.കെയിലെ നിയമപ്രകാരം വലിയ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. തങ്ങളുടെ ഓര്‍മ്മയിലെ ഏറ്റവും മോശപ്പെട്ട അഴിമതിയാണ് ഇതെന്നാണ് പോലീസ് അഭിപ്രായപ്പെട്ടിരിക്കുന്നത്. തെളിവുകളില്‍ കൃത്രിമം കാണിച്ചതായി നിലവില്‍ കണ്ടെത്തിയിരിക്കുന്നത് ഏതാണ്ട് 40 കേസുകള്‍ മാത്രമാണ്. എന്നാല്‍ ഈ നമ്പര്‍ വര്‍ധിക്കുമോയെന്ന് ആശങ്കയുണ്ടെന്നും പോലീസ് പറയുന്നു.

സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ ‘എവിഡെന്‍സ് ബ്രീച്ചാണ്’ (Evidence Breach) ഇതെന്നാണ് പോലീസ് നല്‍കുന്ന സൂചന. അങ്ങനെയാകുമ്പോള്‍ കൂടുതല്‍ കേസുകളിലെ രേഖകളില്‍ തിരിമറികള്‍ നടക്കാന്‍ സാധ്യതയുണ്ട്. നിലവില്‍ പതിനായിരത്തിലേറെ കേസുകളാണ് പോലീസ് പുനര്‍പരിശോധിച്ചിരിക്കുന്നത്. കൂടുതല്‍ കേസുകള്‍ സമാന രീതിയില്‍ പരിശോധിക്കാനാണ് സാധ്യത. ഏതൊക്കെയാണ് കേസുകള്‍ എന്നത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല. തെളിവുകളില്‍ തിരിമറി കാണിക്കപ്പെട്ട കേസുകള്‍ എത്രത്തോളം ഗൗരവമേറിയതാണെന്നും ഇതുവരെ മനസിലായിട്ടില്ല. മാഞ്ചസ്റ്റര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റാന്‍ഡോക്‌സ് ലബോറട്ടറിയിലാണ് തിരിമറി നടന്നിരിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് രണ്ട് റാന്‍ഡോക്‌സ് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. തെളിവുകളില്‍ തിരിമറി കാണിക്കപ്പെട്ട കേസുകളില്‍ ഭൂരിഭാഗവും ‘ഡ്രഗ് ഡ്രൈവിംഗുമായി’ ബന്ധപ്പെട്ടവയാണ്. നിലവില്‍ പോലീസ് പുനര്‍പരിശോധിച്ച 7,700 കേസുകളും സമാന കുറ്റകൃത്യവുമായി ബന്ധപ്പെട്ടാണ്. അതേസമയം ലൈംഗിക പീഡനം, കൊലപാതകം, ആക്രമണങ്ങള്‍, പെട്ടന്നുണ്ടായ മരണങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കേസുകളും പോലീസ് പരിശോധിക്കുന്നുണ്ട്. ഈ വര്‍ഷം അവസാനത്തോടെ കേസുകളെല്ലാം പുനര്‍പരിശോധിക്കാന്‍ കഴിയുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.

ലണ്ടന്‍: നോ ഡീല്‍ ബ്രക്‌സിറ്റ് സമവായങ്ങളുമായി ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുകയാണെങ്കില്‍ കൂടുതല്‍ തിരിച്ചടികളുണ്ടാകുമെന്ന് സൂചിപ്പിച്ച് മിനിസ്റ്റേഴ്‌സ്. യു.കെയിലെ പ്രധാന പോര്‍ട്ടുകളുടെ പ്രവര്‍ത്തനത്തെ ഇത് സാരമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഡോവര്‍ ഉള്‍പ്പെടെയുള്ള പോര്‍ട്ടുകളിലെ ചരക്ക് നീക്കങ്ങള്‍ ആറ് മാസം വരെ തടസം നേരിട്ടേക്കും. ഇത് യു.കെയെ പ്രതികൂലമായി ബാധിക്കുമെന്നും സൂചനയുണ്ട്. ചൊവ്വാഴ്ച്ച നടക്കാനിരിക്കുന്ന സുപ്രധാന ബ്രക്‌സിറ്റ് വോട്ടെടുപ്പിനായുള്ള തയ്യാറെടുപ്പിലാണ് പ്രധാനമന്ത്രി തെരേസ മെയ്. ബ്രിട്ടന്റെ ചരിത്രത്തിലെ തന്നെ സുപ്രധാന നീക്കത്തിന് കളമൊരുങ്ങണമെങ്കില്‍ എം.പിമാരുടെ പിന്തുണ മെയ് അത്യാവശ്യമാണ്.

ചൊവ്വാഴ്ച്ച നടക്കുന്ന വോട്ടെടുപ്പില്‍ കൃത്യമായി തന്റെ നിലപാടുകള്‍ അംഗീകരിക്കപ്പെടുമെന്നാണ് മെയ് പ്രതീക്ഷിക്കുന്നത്. ഡോവര്‍ ഉള്‍പ്പെടെ നിലവില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ഇത് പരിഹാരം കാണുമെന്നാണ് ഭരണപക്ഷത്തിന്റെ ആത്മവിശ്വാസം. അതേസമയം ഭരണപക്ഷത്തെ എം.പിമാര്‍ ഉള്‍പ്പെടെ തെരേസ മെയുടെ നിലപാടുകളെ വിമര്‍ശിച്ച് രംഗത്ത് വന്നതോടെ കാര്യങ്ങള്‍ അത്ര എളുപ്പത്തില്‍ നടപ്പിലാകില്ലെന്നാണ് സൂചന. യൂറോപ്യന്‍ യൂണിയന്‍ വിടുന്നതുമായി ബന്ധപ്പെട്ടുള്ള സമാന്തരമായ ഒരു കാഴ്ച്ചപ്പാട് എന്ന രീതിയിലാണ് നോ ഡീല്‍ ബ്രക്‌സിറ്റ് നമ്മുടെ പ്രധാനമന്ത്രി അവതരിപ്പിച്ചത്. എന്നാല്‍ ഭരണപക്ഷമായ നമ്മുടെ തന്നെ എം.പിമാരെ ഇക്കാര്യം ബോധിപ്പിക്കുന്നതില്‍ പരാജയപ്പെട്ടതായി ആന്‍ഡ്രൂ ബ്രിഡ്ജന്‍ അഭിപ്രായപ്പെട്ടു.

ചൊവ്വാഴ്ച്ച കോണണ്‍സില്‍ നടക്കാനിരിക്കുന്ന വോട്ടെടുപ്പ് ഫലം അതിനിര്‍ണായക തീരുമാനങ്ങളെടുക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുമെന്നാണ് അന്താരാഷാട്ര മാധ്യമങ്ങളുടെ വിലയിരുത്തല്‍. മെയ് സര്‍ക്കാരിന്റെ നിലനില്‍പ്പിന് മേല്‍ നിഴല്‍ വീണിരിക്കുന്ന സാഹചര്യമാണ് നിലവില്‍ യു.കെയിലുള്ളതെന്ന് നേരത്തെ ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം ചൊവ്വാഴ്ച്ച നടക്കുന്ന വോട്ടെടുപ്പില്‍ തെരേസ മെയ് പരാജയപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അങ്ങനെ വന്നാല്‍ മെയ് സര്‍ക്കാരിന് വലിയ ആഘാതമുണ്ടാകും. യു.കെയിലെത്തുന്ന മരുന്നുകളുടെ കാര്യത്തിലും വലിയ പ്രശ്‌നങ്ങളാണ് ഇപ്പോള്‍ നേരിടുന്നത്. ഡോവറിലെ പ്രതിസന്ധി രൂക്ഷമായാല്‍ കാര്യങ്ങള്‍ കൂടുതല്‍ പ്രതികൂലമാവും.

ചെറുപ്പകാലത്ത് ക്രിസ്മസ് അപ്പൂപ്പനാണ് കുട്ടികള്‍ക്ക് ക്രിസ്മസ്. ആഘോഷങ്ങള്‍ക്കും ദൈവികമായ ചരിത്രത്തിനും അപ്പുറം കുട്ടികള്‍ക്ക് തങ്ങള്‍ക്ക് ലഭിക്കാന്‍ പോകുന്ന സമ്മാനങ്ങളും സാന്റയുടെ സന്ദര്‍ശനവുമെല്ലാമാണ് കുട്ടികളെ സംബന്ധിച്ചിടത്തോളം ക്രിസ്മസ്. സമ്മാനങ്ങളുമായി എത്തുന്ന ക്രിസ്മസ് അപ്പൂപ്പന്‍ ഇല്ലെന്ന് കുട്ടികളോട് ആരെങ്കിലും പറഞ്ഞാല്‍ സ്വഭാവികമായും കണ്ണീരണഞ്ഞായിരിക്കും അവര്‍ പ്രതികരിക്കുക. അത്തരത്തിലൊരു സംഭവമാണ് കഴിഞ്ഞ ദിവസം ലിങ്കണ്‍ഷെയറിലെ ഒരു പ്രൈമറി സ്‌കൂളില്‍ നടന്നത്. ഒരു ക്രിസ്ത്യന്‍ ചാരിറ്റി ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂളില്‍ നടന്ന പരിപാടിക്കിടെയായിരുന്നു ഒരു വളണ്ടിയര്‍ ക്രിസ്മസ് സാന്റ യഥാര്‍ത്ഥത്തില്‍ കെട്ടുകഥയാണെന്ന് കുട്ടികളോട് പറയുന്നത്. സംഭവം കേട്ടയുടന്‍ തന്നെ വിശ്വസിക്കാനാവാതെ സങ്കടപ്പെടുകയാണ് കുട്ടികള്‍ ചെയ്തത്. പലരും വീണ്ടും ആവര്‍ത്തിച്ച് ഇക്കാര്യം ചോദിക്കുകയും ചെയ്തു.

ക്രിസ്മസിന് പിന്നിലെ ഐത്യഹ്യവും യേശുവിന്റെ ജനനവുമായി ബന്ധപ്പെട്ട ചരിത്രവും വിശദീകരിക്കുന്നതിനിടെയിലാണ് ഒരു വളണ്ടിയര്‍ ക്രിസ്മസ് അപ്പൂപ്പന്‍ യഥാര്‍ത്ഥമല്ലെന്ന് കുട്ടികളോട് പറഞ്ഞത്. പ്രൈമറി ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളായതിനാല്‍ തങ്ങളുടെ പ്രിയങ്കരനായ സാന്റ ഇല്ലെന്ന് അറിഞ്ഞത് വലിയ ഞെട്ടലുളവാക്കി. പലരും അതീവ ദുഃഖിതരായിട്ടാണ് വീടുകളിലേക്ക് മടങ്ങിയത്. യേശുവുമായി ബന്ധപ്പെട്ടതാണ് ക്രിസ്മസ് അല്ലാതെ സാന്റയുടേതല്ലെന്ന് കുട്ടികളെ മനസിലാകാനായിരുന്നു ക്രിസ്ത്യന്‍ ചാരിറ്റി പ്രവര്‍ത്തകരുടെ ശ്രമം. എന്നാല്‍ ഇത് വിപരീത ഫലമാണ് ഉണ്ടാക്കിയത്.

തന്റെ കുട്ടി വീട്ടിലേക്ക് തിരികെയത്തിയത് കണ്ണീരണഞ്ഞാണെന്ന് ഒരു മാതാവ് പ്രതികരിച്ചു. കാര്യം അന്വേഷിച്ചപ്പോയാണ് സാന്റയുമായി ബന്ധപ്പെട്ട് സ്‌കൂളില്‍ നിന്ന് കേട്ട കഥയാണ് സങ്കടത്തിന് പിന്നലെന്ന് മനസിലായതെന്നും അവര്‍ പ്രതികരിച്ചു. സാന്റയുടേത് ഒരുകഥ മാത്രമാണെന്ന് ഉറപ്പിക്കാന്‍ കുട്ടികളോട് ചാരിറ്റി പ്രവര്‍ത്തകര്‍ സാന്റയുടെ ചോക്ലേറ്റ് പ്രതിമ ഉടയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ചോക്ലേറ്റ് സാന്റ വീട്ടിലേക്ക് കൊണ്ടുപോയി ഉടയ്ക്കാനും കുട്ടികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. തന്റെ കുട്ടി വീട്ടിലെത്തി ചോക്ലേറ്റ് സാന്റയെ ഉടച്ചതിന് ശേഷം അതിന് പിന്നിലെ കഥ പറഞ്ഞതായി മറ്റൊരു മാതാവ് പറയുന്നു. തനിക്ക് വളരെ അസ്വസ്ഥമായിട്ടാണ് കുട്ടിയുടെ മാറ്റത്തെ കാണാന്‍ കഴിഞ്ഞതെന്ന് ഇവര്‍ ഫെയിസ്ബുക്കില്‍ കുറിച്ചു. സംഭവത്തെക്കുറിച്ച് സ്‌കൂള്‍ അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ചാരിറ്റി ഗ്രൂപ്പിനോട് വിശദീകരണം ചോദിക്കുമെന്നും സ്‌കൂള്‍ ഹെഡ് ടീച്ചര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ക്രിസ്തു കഴിഞ്ഞാല്‍ ദൈവമാതാവിനെ നമ്മള്‍ വണങ്ങും. മാതാവിനെ അംഗീകരിക്കാത്തവരുമായി നമുക്കൊരു ബന്ധവുമില്ല. ആള്‍ക്കാര് മോശമായിട്ടല്ല. ബൈബിള്‍ പാരമ്പര്യത്തിത് വിരുദ്ധമാണ് ഇത്. കാപ്പിപ്പൊടിയച്ചന്‍ എന്ന് കേരള കത്തോലിക്കാ സമൂഹം ഒന്നടങ്കം വിശേഷിപ്പിക്കുന്ന ഫാ. ജോസഫ് പുത്തന്‍പുരയയ്ക്കലിന്റെ ഈ പ്രസംഗം വീണ്ടും പെന്തക്കൊസ്തുകാര്‍ക്കിടയില്‍ ആശയക്കുഴപ്പമായി.. പേട്ടു പാസ്റ്ററുമാരെ നോക്കി സുവിശേഷം പറഞ്ഞു പോകാന്‍ നമുക്ക് പറ്റില്ല. അന്തസ്സുള്ള പാരമ്പര്യം നമ്മുടെ സഭയ്ക്കുണ്ട്. അതിനപ്പുറം നമുക്ക് പോകാനും പറ്റില്ല. തങ്കുവിനും സ്വര്‍ഗ്ഗീയ വിരുന്നുകാരനും പാരമ്പര്യമില്ല. മെത്രാന്റെ വണ്ടിക്കും പള്ളി മുറിക്കും കമന്റ് പറഞ്ഞവന്റെ വീട് മുപ്പത്തിമൂന്ന് കോടി മുപ്പത്തി രണ്ട് ലക്ഷം രൂപതയുടേത്. വളരെ ശക്തമായ ഭാഷയിലായിരുന്നു അച്ചന്റെ പ്രസംഗം.

പെന്തക്കൊസ്താക്കാരേ പേപ്പട്ടിയെപ്പോലെ നേരിടണം എന്ന ഫാ. പുത്തന്‍പുരയ്ക്കലിന്റെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പെന്തെക്കൊസ്താ വിശ്വാസികള്‍ അതിനെതിരായി ശക്തമായി മുന്നോട്ടുവന്നിരുന്നു. എങ്കിലും ഫലമുണ്ടായില്ല. അതിനു പിന്നാലെയാണ് അച്ചന്റെ രണ്ടാമത്തെ പ്രസംഗം. ഇക്കുറിയും അച്ചന്റെ പ്രസംഗത്തിനെതിരായി നിരവധി പാസ്റ്ററുമാര്‍ രംഗത്തെത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ അച്ചന്റെ പ്രസംഗം വീണ്ടും വൈയറലാവുകയാണ്. വീഡിയോ കാണുക.

Also Read.. ഹൃദയ സ്പന്ദനമോ ശ്വാസോച്ഛാസമോ ഇല്ലാതെ ജനിച്ചു വീണ ചോരകുഞ്ഞ്; മരിച്ചെന്ന് വിധിയെഴുതിയ ഡോക്ടർമാരെ അമ്പരപ്പിച്ച് ജീവിതത്തിലേക്ക്… ദൈവാനുഗ്രഹമെന്ന് മാതാപിതാക്കൾ.. 

[ot-video][/ot-video]

ലണ്ടന്‍: എന്‍.എച്ച്.എസ് ജീവനക്കാര്‍ വംശീയാധിക്ഷേപങ്ങള്‍ ഇരകളാകേണ്ടി വരുന്നതായി സര്‍വ്വേ റിപ്പോര്‍ട്ട്. പ്രൊഫസര്‍ ഡന്‍കാന്‍ ലൂയിസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ഏതാണ്ട് 1500 ഓളം എന്‍.എച്ച്.എസ് ജീവനക്കാരില്‍ നടത്തിയ സര്‍വ്വേയില്‍ ഭൂരിഭാഗം പേരും വംശീയാധിക്ഷേപത്തിനും മാനസിക പീഢനത്തിനും ഇരയായതായി വ്യക്തമാകുന്നു. യു.കെയുടെ പൊതു ആരോഗ്യ രംഗത്ത് നടക്കുന്ന ഇത്തരം പ്രവൃത്തികള്‍ ഒരു കാരണവശാലും തുടരാന്‍ പാടില്ലെന്ന് പ്രൊഫ. ലൂയീസ് വ്യക്തമാക്കുന്നു. ഇത്തരം പ്രവണതകള്‍ എന്ത് വിലകൊടുത്തും തടയണം. ആശുപത്രികളില്‍ മാനസിക പീഡനം അനുഭവിക്കുന്നവരുടെ എണ്ണം വളരെക്കൂടുതലാണെന്ന് ലൂയിസ് പറയുന്നു

ജീവനക്കാരുടെ ഇടയില്‍ ഇത്തരം പ്രവൃത്തികള്‍ വര്‍ധിച്ചു വരുന്നത് ആശങ്കജനകമാണെന്നും ലൂയിസ് ചൂണ്ടിക്കാണിച്ചു. സമീപകാലത്ത് മാനസിക പീഡന സഹിക്ക വയ്യാതെ ആത്മഹത്യ ശ്രമങ്ങള്‍ വരെയുണ്ടായതായി റിപ്പോര്‍ട്ടില്‍ പ്രൊഫ. ലൂയിസ് പറയുന്നു. പോര്‍ട്‌സ്മൗത്തിലെ ക്വീന്‍ അലക്‌സാണ്ടര്‍ ഹോസ്പിറ്റല്‍ ജീവനക്കാരനാണ് തനിക്ക് നേരിട്ട അപമാനത്തില്‍ മനംനൊന്ത് ആത്മഹത്യ ശ്രമം നടത്തിയത്. ഇയാള്‍ സഞ്ചരിച്ചിരുന്ന സൈക്കിള്‍ ഒരു ടാങ്കര്‍ ലോറിയിലേക്ക് ഇടിച്ചു കയറ്റാനായിരുന്നു ശ്രമം നടത്തിയത്. എന്നാല്‍ അശുഭകരമായി ഒന്നും സംഭവിക്കാതെ ജീവനക്കാരന്‍ രക്ഷപ്പെടുകയായിരുന്നു. ജീവനക്കാര്‍ക്കിടയിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് വംശീയ അധിക്ഷേപത്തിലേക്കും ഭീഷണിയിലേക്കും വഴിമാറുന്നത്. ഇത് പിന്നീട് വലിയ കുഴപ്പങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.

മാനസിക സമ്മര്‍ദ്ദത്തിന് അടിമപ്പെടുന്ന രീതിയിലേക്ക് ആശുപത്രിയിലെ ജോലി മാറുന്നത് ഭൂരിഭാഗം ജീവനക്കാരെയും ആശങ്കയിലാഴ്ത്തുകയാണ്. ജോലി ഉപേക്ഷിച്ച് പോകാന്‍ ചിലരെ ഇത് നിര്‍ബന്ധിതരാക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ഇത്തരം വംശീയവും മാനസികവുമായി അധിക്ഷേപങ്ങളോട് പെരുത്തപ്പെട്ട് പോകുന്നതായും ചിലര്‍ പ്രതികരിച്ചു. സ്ഥിര സംഭവങ്ങളായി ഇവ മാറിയെന്നും മാനസിക ബുദ്ധിമുട്ടുകള്‍ സ്ഥിരിത കൈവരിച്ചെന്നുമായിരുന്നു ചിലരുടെ പ്രതികരണം. ഇവ നേരിടാനായി 15 നിര്‍ദേശങ്ങള്‍ പ്രൊഫ. ലൂയിസ് സമര്‍പ്പിച്ചിട്ടുണ്ട്. ഗ്രൂപ്പിസം, ഫാവറേറ്റിസം തുടങ്ങിയവ ഇല്ലാതാക്കുന്നത് ഗുണം ചെയ്യുമെന്നും അദ്ദേഹം പറയുന്നു.

രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും കുടിയേറ്റ ജനതയെക്കുറിച്ച് നല്ല അഭിപ്രായം സൂക്ഷിക്കുന്നവരാണെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. രാജ്യത്തിന്റെ സാമ്പത്തിക സാമൂഹിക മേഖലകളില്‍ കുടിയേറ്റ ജനതയ്ക്ക് അനിവാര്യമായ പങ്കുണ്ടെന്നും സാമ്പത്തിക മേഖലയ്ക്ക് കുടിയേറ്റക്കാര്‍ ഗുണം ചെയ്യുന്നുവെന്നുമാണ് സര്‍വ്വേയില്‍ മിക്കവരും അഭിപ്രായപ്പെട്ടത്. നാഷണല്‍ സെന്റര്‍ ഫോര്‍ സോഷ്യല്‍ റിസര്‍ച്ച് നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. 2017 ന്റെ പകുതിയോടെ ആരംഭിച്ച സര്‍വ്വേ ഏതാണ്ട് അമ്പതിനായിരത്തിലധികം പേരില്‍ നിന്ന് വിവരം ശേഖരണം നടത്തിയിരുന്നു. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും 47 ശതമാനം ആളുകള്‍ കുടിയേറ്റക്കാര്‍ യു.കെയുടെ സാമ്പത്തിക ചുറ്റുപാടിന് ഗുണം ചെയ്യുന്നതായി വ്യക്തമാക്കുന്നു.

കൂടാതെ 43 ശതമാനം ആളുകള്‍ കുടിയേറ്റക്കാര്‍ യു.കയുടെ സാംസ്‌കാരിക രംഗത്ത് ഗുണപ്രദമാണെന്നും പ്രതികരിച്ചു. കുടിയേറ്റ ജനതയെപ്പറ്റി ഇത്തരമൊരു പോസീറ്റീവ് അഭിപ്രായം രേഖപ്പെടുത്തിയ സര്‍വ്വേ ആദ്യമായിട്ടാണ്. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ആളുകളുടെ അഭിപ്രായത്തിന് സമാന പ്രതികരണമാണ് സ്‌കോട്ട്‌ലണ്ടിലെയും ജനങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 46 ശതമാനം പേര്‍ കുടിയേറ്റ ജനത സാമ്പത്തിക മേഖലയ്ക്ക് ഊര്‍ജം നല്‍കുന്നതായി വ്യക്തമാക്കിയപ്പോള്‍ 43 ശതമാനം പേര്‍ കുടിയേറ്റക്കാരുടെ സാംസ്‌കാരികമായ സംഭാവനകള്‍ രാജ്യത്തിന് ഗുണം ചെയ്യുന്നതായി ചൂണ്ടിക്കാണിച്ചു. സാംസ്‌കാരികവും സാമൂഹികവുമായി രാജ്യത്തിന് സംഭാവന നല്‍കുന്ന കുടിയേറ്റ ജനതയോട് വളരെ പോസിറ്റീവ് മനോഭാവമാണ് എല്ലാവരും സൂക്ഷിക്കുന്നതെന്നും ചിലര്‍ പ്രതികരിച്ചു.

അതേസമയം ഇംഗ്ലീഷ് എന്ന സ്വത്വത്തില്‍ വിശ്വസിക്കുന്നവര്‍ക്കിടയില്‍ നടത്തിയ സര്‍വ്വേഫലം വിപരീത പ്രതികരണമാണ് നല്‍കിയിരിക്കുന്നത്. ബ്രിട്ടന്‍ എന്ന ഏകീകൃത സ്വത്വത്തില്‍ വിഭിന്നമായി ഇംഗ്ലീഷ് എന്ന് സ്വയം അഭിസംഭോദന ചെയ്യുന്നവരാണ് വിപരീത അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. 43 ശതമാനം പേരും കുടിയേറ്റ ജനത സാമ്പത്തിക മേഖലയ്ക്ക് ഊര്‍ജം നല്‍കുന്നില്ലെന്നും വിപരീത ഫലമാണ് അവരുണ്ടാക്കുന്നതെന്നും പ്രതികരിച്ചു. 32 ശതമാനം പേര്‍ ശതമാനം പേര്‍ കുടിയേറ്റക്കാരുടെ സാംസ്‌കാരികമായ ഇടപെടല്‍ രാജ്യത്തിന് ദോഷമാണെന്നും വാദിക്കുന്നു.

ലണ്ടന്‍: യു.കെയില്‍ പകുതിയിലേറെ മോഷണങ്ങളും നടക്കുന്നത് വീട്ടുകാര്‍ സ്ഥലത്തുള്ളപ്പോഴാണെന്ന് റിപ്പോര്‍ട്ട്. വീടുകളില്‍ ആളുകള്‍ ഉണ്ടായിട്ടും മോഷ്ടാക്കള്‍ വീട് കുത്തിതുറന്ന് മോഷണം തുടരുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മോഷണം പെരുകുന്നതിന് പിന്നാലെ പോലീസിനെതിരെയും ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. കുറ്റകൃത്യം തടയിടുന്നതിലും മോഷ്ടാവിന് പിടികൂടുന്നതിലും പോലീസ് ജാഗ്രത കുറവ് കാണിക്കുന്നതായിട്ടാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. മോഷ്ടാക്കള്‍ വീടിനകത്തുണ്ടെന്ന് പോലീസിനെ അറിയിച്ചു കഴിഞ്ഞാല്‍ അവരെത്താന്‍ ഉണ്ടാകുന്ന താമസം പ്രതികളെ രക്ഷപ്പെടാന്‍ സഹായിക്കുന്നു.

പോലീസിന്റെ അനാസ്ഥ മോഷ്ടാക്കള്‍ക്ക് കുറ്റകത്യങ്ങള്‍ തുടരാന്‍ കൂടുതല്‍ ഊര്‍ജം നല്‍കുന്നതായി ക്യാംപെയ്‌നേഴ്‌സ് കുറ്റപ്പെടുത്തുന്നു. അധികൃതരുടെ ഇത്തരം അനാസ്ഥകളാണ് പ്രധാനമായും രാജ്യത്ത് മോഷണ നിരക്ക് വര്‍ധിപ്പിക്കുന്നതെന്നും ക്യാംപെയ്‌നേഴ്‌സ് ചൂണ്ടിക്കാണിച്ചു. പോലീസില്‍ പിടിക്കപ്പെടുമെന്നും നിയമനടപടിക്കിരയാകേണ്ടി വരുമെന്നുള്ള പേടി കുറ്റവാളികള്‍ക്ക് നഷ്ടപ്പെട്ടതായും ക്യാംപെയ്‌നേഴ്‌സ് പറയുന്നു. 58 ശതമാനം മോഷണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് വീട്ടുകാര്‍ അകത്തുള്ളപ്പോയാണ്. മോഷണവുമായി ബന്ധപ്പെട്ട് ഫയല്‍ ചെയ്യപ്പെട്ടിരിക്കുന്ന കേസുകള്‍ പോലീസ് കൃത്യമായ നടപടി സ്വീകരിക്കുന്നില്ലെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് 77കാരിയായ മൗറീന്‍ വെയില്‍ മോഷണം തടയാനുള്ള ശ്രമത്തിനിടെ നിലത്ത് വീണ് മരണപ്പെടുന്നത്. ഇതിന് പിന്നാലെ യു.കെയില്‍ നടക്കുന്ന മോഷണങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ പുറത്തുവന്നിരുന്നു. വീടിനുള്ളിലേക്ക് അക്രമി അതിക്രമിച്ച് കയറാന്‍ ശ്രമിക്കുന്നതായി മൗറീന്‍ പോലീസിനെ അറിയിച്ചിരുന്നു. എന്നാല്‍ പോലീസ് ഇക്കാര്യം കാര്യമായി എടുത്തില്ലെന്നാണ് ആരോപണം. മൗറീന്‍ അയല്‍വീടുകളിലും സമാന മോഷണം ചൊവ്വാഴ്ച്ച നടന്നിരുന്നു. തന്റെ വീടിന് സമീപത്തായി ഗ്യാംഗുകള്‍ വളരുന്നതായി മൗറീന്‍ നേരത്തെ പോലീസിനെ അറിയിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Copyright © . All rights reserved