Main News

സ്വന്തം ലേഖകന്‍

ലണ്ടന്‍ : താന്‍ ആരില്‍ നിന്നെങ്കിലും പണം വാങ്ങി അവരുടെ തട്ടിപ്പിന്റെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാതിരുന്നിട്ടുണ്ടോ എന്ന് എപ്പോഴും ചോദിക്കുകയും, വെല്ലുവിളിക്കുകയും ചെയ്യുന്ന ഷാജന്‍ സ്കറിയയുടെ ഇരട്ടമുഖം വെളിവാക്കുന്ന തെളിവുകള്‍ പുറത്ത്. ഇന്ന് ഷാജന്‍ സ്കറിയ ഏറ്റവും കൂടുതല്‍ പണം പരസ്യ ഇനത്തില്‍ വാങ്ങുന്ന രണ്ട് ബിസ്സിനസ്സുകാരില്‍ രണ്ടാമനായ വോസ്റ്റെക്ക് എന്ന നഴ്സിംഗ് റിക്രൂട്ടിംഗ് എജന്‍സിയുടെ തട്ടിപ്പിന്റെ തെളിവുകളാണ് മലയാളം യുകെയ്ക്ക് ലഭിച്ചിരിക്കുന്നത്.

ബ്രിട്ടണിലേയ്ക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്ന നല്ല ഏജന്റ് എന്ന് പറഞ്ഞ് യുകെയിലെയും നാട്ടിലെയും ഓണ്‍ലൈന്‍ പോര്‍ട്ടലുകളായ ബ്രിട്ടീഷ്‌ മലയാളിയിലും, മറുനാടന്‍ മലയാളിയിലും വന്‍ പരസ്യവും , വാര്‍ത്തകളുമാണ് വോസ്റ്റെക്ക് എന്ന ഈ ഏജന്‍സിക്ക് വേണ്ടിയും അവരുടെ  http://www.vostek.co.uk   എന്ന വെബ്സൈറ്റിനുവേണ്ടിയും ഷാജന്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇവര്‍ നടത്തുന്ന നഴ്സിംഗ് റിക്രൂട്ടിംഗ് ഏജന്‍സി പലതരം തട്ടിപ്പുകള്‍ നേരത്തെ നടത്തിയിട്ടുണ്ട്  എന്ന വിവരം പണം വാങ്ങി മറച്ചുവെച്ചുകൊണ്ടാണ് ഷാജന്‍ സ്കറിയ ഇവര്‍ക്ക് വേണ്ടി പരസ്യവും വാര്‍ത്തകളും നല്‍കുന്നത്.

തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടുമായി പ്രസിദ്ധീകരിച്ച പെയ്ഡ് ന്യൂസിന്‍റെ ഒരു ഉദാഹരണം

ഇവിടെയാണ് ഷാജന്‍ സ്കറിയ എന്ന ബ്ലാക്ക് മെയില്‍ പത്രക്കാരന്റെ കപടമുഖം വെളിപ്പെടുന്നത്. യുകെയില്‍ ക്രിമിനല്‍ കേസ്സില്‍പെട്ട് മുപ്പത് ലക്ഷം രൂപ ശിക്ഷ കിട്ടിയ ഷാജനെ കേസ്സില്‍ നിന്ന് രക്ഷിക്കുവാന്‍ പണം നല്‍കി വക്കീലിനെ ഏര്‍പ്പാടാക്കിയതും, നഷ്ടപരിഹാര തുക നല്‍കാന്‍ തയ്യാറായിരിക്കുന്നതും ഈ ഏജന്‍സിയും മറ്റ് ചില ബിസ്സിനസ്സുകാരുമാണ്. ഇതിനുള്ള ഉപകാര സ്മരണയായിട്ടാണ് ഷാജന്‍ ഇവര്‍ കഴിഞ്ഞ കാലങ്ങളില്‍ നടത്തിയ തട്ടിപ്പുകള്‍ പ്രസിദ്ധീകരിക്കാത്തതും .

വോസ്റ്റെക്ക് എന്ന ഈ ഏജന്‍സിയുടെ പ്രധാന നടത്തിപ്പുകാരനായ ജോയസ് ജോണ്‍ എന്ന മലയാളിക്ക്  യുകെയില്‍ നഴ്സിംഗ് റിക്രൂട്ടിംഗ് നടത്താനുള്ള ലൈസ്സന്‍സ് നഷ്ടപ്പെട്ട വ്യക്തിയാണ് എന്ന ഞെട്ടിക്കുന്ന തെളിവുകളുമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. വിസ ചട്ടങ്ങള്‍ കറക്കശമാക്കുന്നതിന്റെ ഭാഗമായി യുകെ ബി എ നടത്തിയ റെയ്ഡില്‍ ജോയസ്സും കുട്ടാളിയും നടത്തിയ നഴ്സിംഗ് ഹോം സുരക്ഷ മാനദണ്ടങ്ങള്‍ പാലിക്കാതെയാണ് നടത്തുന്നത് എന്നും , അവിടെ ജോലി ചെയ്യുന്നവര്‍ക്ക് കള്ള വിസ നല്‍കിയാണ്‌ ജോലി ചെയ്യിപ്പിക്കുന്നത് എന്നും കണ്ടുപിടിക്കുകയായിരുന്നു . കഴിഞ്ഞ കാലങ്ങളില്‍  ജോയസ്സും സംഘവും നടത്തിയിരുന്ന തട്ടിപ്പുകള്‍ കണ്ടുപിടിച്ച യുകെ ബോര്‍ഡര്‍ ഏജന്‍സി ജോയസ് ജോണിന് യുകെയിലേയ്ക്ക് നഴ്സിംഗ് റിക്രൂട്ടിംഗ് നടത്തുവാനോ, ഉപദേശം കൊടുക്കുവാനോ ഉള്ള ലൈസന്‍സ്സുകള്‍ ഇമിഗ്രേഷന്‍ സര്‍വീസ് കമ്മീഷ്ണര്‍ ഓഫീസും (OISC) , യുകെ ബി എയും വെവ്വേറെ റദ്ദാക്കിയിരുന്നു. യുകെയിലുള്ള അനേകം നഴ്സിംഗ് ഹോമുകളിലേയ്ക്ക് മലയാളി നഴ്സുമാരില്‍ നിന്ന് വിസ നല്‍കാം എന്ന് പറഞ്ഞ് ആയിരക്കണക്കിന് പൌണ്ട് വാങ്ങിയിട്ട് കെയര്‍ ടീം മാനേജര്‍ തസ്തികയില്‍ കള്ള രേഖകള്‍ സമര്‍പ്പിച്ച് പല നഴ്സിംഗ് ഹോമുകള്‍ക്കായി കള്ളവിസ ഉണ്ടാക്കിയിരുന്നു.

ആ വിസ വച്ച് പകരം നഴ്സ് തസ്തികയില്‍ ജോലി ചെയ്യിപ്പിച്ചത് റെയ്ഡ് നടത്തി പിടിക്കുകയും ചെയ്ത യുകെ ബോര്‍ഡര്‍ ഏജന്‍സി ( UKBA ) ഉടന്‍ തന്നെ ഇവര്‍ക്കെതിരെ കേസ് എടുക്കുകയും, ഇവരുടെ ലൈസ്സന്‍സ്‌ റദ്ദാക്കികൊണ്ട് അനേകം നഴ്സിംഗ് ഹോമുകള്‍ അടപ്പിക്കുകയും ചെയ്തിരുന്നു. അനേകം നഴ്സുമാരാണ് ജോലി നഷ്ടപ്പെട്ട് അന്ന് പോലീസ് പിടിയിലായത്. ഈ തട്ടിപ്പിന്റെ വാര്‍ത്ത ഇവിടുത്തെ  ഇംഗ്ലീഷ് പത്രങ്ങളും പ്രസിദ്ധീകരിച്ചിരുന്നു .

    ഇതൊക്കെ വ്യക്തമായി അറിയാവുന്ന ഷാജന്‍ സ്കറിയയും , ജോയാസും പരസ്പരമുള്ള സഹകരണത്തിന് നന്ദിയായിട്ടാണ് വാര്‍ത്ത മുക്കുന്നതും, കേസ്സില്‍ നിന്ന് രക്ഷപെടുത്താന്‍ പണം മുടക്കുന്നതും. എന്നാല്‍ ഈ കാര്യങ്ങള്‍ എല്ലാം മറച്ചുവച്ചുകൊണ്ടാണ് യുകെയിലെ സീറോ മലബാര്‍ സഭയുടെ ബിഷപ്പായ സ്രാമ്പിക്കല്‍ പിതാവില്‍ നിന്ന് ജോയാസ് ശുപാര്‍ശ കത്ത് നേടിയെടുത്തത്. പിതാവിന്റെ ഔദ്യോഗിക ലെറ്റര്‍ പാഡില്‍ അടിച്ച വോസ്റ്റെക്കിന്റെ പേരിലുള്ള ശുപാര്‍ശ കത്ത് എന്ന് പറഞ്ഞ് ഇത് ഷാജന്‍ തന്റെ പത്രങ്ങളില്‍ വാര്‍ത്തയാക്കി ഈ തട്ടിപ്പിന് എല്ലാ ഒത്താശകളും ചെയ്തു കൊടുക്കുകയും ചെയ്യുന്നു. ഒരു മലയാളി റിക്രൂട്ടിംഗ് ഏജന്‍സി എന്ന നിലയിലും , കേരളത്തിലെ നഴ്സുമാര്‍ക്ക് സഹായം ലഭിക്കട്ടെ എന്ന് കരുതിയുമാണ് ഇങ്ങനെ ഒരു ശുപാര്‍ശ കത്ത് നല്‍കിയത് എന്നാണ് ബിഷപ്പ് ഹൌസ് വെളിപ്പെടുത്തിയത് . ഇതിനോടകം ഒത്തിരി പരാതികള്‍ ബിഷപ്പ് ഹൌസില്‍ എത്തി എന്നും അറിയാന്‍ കഴിഞ്ഞു.

യുകെയിലുള്ള വോസ്റ്റെക്ക് എന്ന ഏജന്‍സി പറയുന്നത് കേട്ട് അവര്‍ വഴി കേരളത്തില്‍ നിന്ന് നഴ്സുമാര്‍ ആരും യുകെയിലേയ്ക്ക് കയറി വന്ന് വഞ്ചിതരാകരുതെന്ന് പറഞ്ഞ് പല യുകെ മലയാളികളും ഇതിനോടകം സോഷ്യല്‍ മീഡിയയിലടക്കം പ്രതികരണവുമായി വന്നു കഴിഞ്ഞു. അതായത് ഇന്ന് ഷാജന് കേസ്സില്‍ ആവശ്യമായ പണം കണ്ടെത്താനും, വോസ്റ്റെക്ക് എന്ന ഏജന്‍സിക്ക് പണം ഉണ്ടാക്കി കൊടുക്കുവാനും മാത്രമേ ഈ വാര്‍ത്തകള്‍ക്ക് കഴിയൂ എന്നാണ്‌ മഹാഭൂരിപക്ഷവും അഭിപ്രായപ്പെടുന്നത് .

ഇന്ന് നിലവിലുള്ള എന്‍ എം സി നിയമങ്ങള്‍ വഴി ഷാജനോ വോസ്റ്റെക്കോ പ്രചരിപ്പിക്കുന്നത് പോലെ എങ്ങിനെയെങ്കിലും യുകെയില്‍ എത്തിയാലും എളുപ്പത്തില്‍ നേടിയെടുക്കാന്‍ കഴിയുന്ന ഒന്നല്ല യുകെ നഴ്സ്‌ എന്ന ജോലിയും, യുകെ ജീവിതം എന്ന സ്വപ്നവും. മറിച്ച് ഐ ഇ എല്‍ റ്റി എസ് ഇല്ലാത്തവര്‍ക്ക് ചെറിയ സഹായം ചെയ്ത് തരാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് നാട്ടിലെ ജോലിയും കളഞ്ഞ് ഇവിടെ എത്തുന്ന പാവങ്ങളുടെ പണവും , ജീവിതവും നഷ്ടപ്പെടുക മാത്രമേ ഉണ്ടാകൂ എന്നതാണ് യാഥാര്‍ഥ്യം. ഇന്ത്യയിലോ യുകെയിലോ നഴ്സിഗ് റിക്രൂട്ടിംഗ് നടത്താന്‍ ലൈസ്സന്‍സ്സുകള്‍ ഇല്ലാത്തതും , ഒള്ള രണ്ട് ലൈസ്സന്‍സ്സുകളും റദ്ദാക്കപ്പെട്ടതുമായ ഇതുപോലെയുള്ള ഏജന്‍സികള്‍ വഴി വരാന്‍ ശ്രമിക്കാതെ എന്‍ എച്ച് എസ് നേരിട്ട് അഗീകരിച്ച  ഏജന്‍സികള്‍ വഴി വരാന്‍ ശ്രമിക്കണം എന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്.

”  എന്‍എംസി നിഷ്കര്‍ഷിക്കുന്ന യോഗ്യതകള്‍ ഉള്ളവര്‍ക്ക് ഇത്തരം തട്ടിപ്പുകാരുടെ ഒന്നും ഇടനില കൂടാതെ യുകെയില്‍ എത്തിച്ചേരാന്‍ അവസരം ഉള്ളപ്പോള്‍ ഇവര്‍ പ്രതീക്ഷിക്കുന്നത് മതിയായ യോഗ്യത ഇല്ലാത്തവരില്‍ നിന്നുള്ള പണം തട്ടുക എന്ന് തന്നെയാണ്   “

ഇത്തരക്കരെയാണ് ഇവര്‍ ഞങ്ങള്‍ രേഖകള്‍ ശരിയാക്കി തരാം എന്ന് വാഗ്ദാനം ചെയ്ത് വഞ്ചിക്കുന്നത്. എന്നാല്‍ അങ്ങനെ കയറി വന്നവരെല്ലാം ഇന്നല്ലെങ്കില്‍ നാളെ യുകെ ബി എയുടെ പിടിയില്‍ അകപ്പെട്ടിട്ടുള്ള ചരിത്രമാണ് ഉള്ളത്.

യുകെ മലയാളികളെ തന്തയ്ക്ക് വിളിച്ച ഷാജന്‍ സ്കറിയയ്ക്ക് ടോം ജോസ് തടിയംപാടിന്റെ ചുട്ട മറുപടി : പത്രപ്രവർത്തനം പണം തട്ടാനുള്ള മാര്‍ഗ്ഗമല്ല: മറുനാടൻ മലയാളി ഉടമക്കെതിരേ ഫേസ്ബുക്ക് ലൈവ്

വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ച കേസില്‍ ‘മറുനാടന്‍’ എഡിറ്റര്‍ ഷാജന്‍ സ്കറിയയ്ക്ക് 30 ലക്ഷം രൂപ പിഴ ശിക്ഷ

ഷാജന്‍ സ്കറിയയ്ക്ക് സത്യം പറയാന്‍ അവകാശമില്ലേ?.. വ്യാജ വാര്‍ത്ത കേസില്‍ ശിക്ഷിക്കപ്പെട്ട ഷാജന് യുകെ കോടതിയുടെ രൂക്ഷ വിമര്‍ശനം ലഭിച്ചത് സത്യം പറഞ്ഞതിനാണോ?

ലണ്ടന്‍: ഡ്രൈവര്‍ലെസ് കാറുകള്‍ 2021ഓടെ യുകെ റോഡുകളിലെത്തും. ബുധനാഴ്ച അവതരിപ്പിക്കുന്ന ബജറ്റിലാണ് ഈ പ്രഖ്യാപനം വരാനിരിക്കുന്നത്. ബ്രെക്‌സിറ്റിനു ശേഷമുള്ള സാങ്കേതിക വിപ്ലവത്തിനായി നിയന്ത്രണങ്ങള്‍ എടുത്തു കളയുന്നതോടെയാണ് ഡ്രൈവറില്ലാത്ത കാറുകള്‍ റോഡുകളിലെത്താനുള്ള സാധ്യത തെളിഞ്ഞത്. അമേരിക്കയും ചില യൂറോപ്യന്‍ രാജ്യങ്ങളും ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളില്ലാതെ യുകെയില്‍ ഡ്രൈവര്‍ലെസ് വാഹനങ്ങളുടെ പരീക്ഷണം സാധ്യമാക്കാന്‍ കഴിയുന്ന നിര്‍ദേശങ്ങളാണ് ബജറ്റിലുള്ളത്.

യുകെയിലെ വാഹന വ്യവസായ മേഖല ഈ നിര്‍ദേശത്തെ സ്വാഗതം ചെയ്തു. ബ്രെക്‌സിറ്റിനു ശേഷം യുകെ സാമ്പത്തിക മേഖലയെ ശക്തമാക്കാനായി ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് സ്വീകരിക്കുന്ന നടപടികളുടെ ഭാഗമായാണ് ഈ ഉദാര നിലപാട്. ചില വാഹന നിര്‍മാതാക്കള്‍ തങ്ങളുടെ പ്രവര്‍ത്തനം ബ്രെക്‌സിറ്റിനു ശേഷം യുകെയ്ക്ക് പുറത്തേക്ക് മാറ്റുകയാണെന്ന സൂചന നല്‍കിയിരുന്നു. ഇത്തരം ഭീഷണികളില്‍ നിന്ന് മോചനം നേടാനുള്ള ശ്രമത്തിന്റെ ഭാഗംകൂടിയാണ് ഈ നീക്കം.

ഏറ്റവും പുതിയ സങ്കേതങ്ങള്‍ക്ക് സ്ഥാനം നല്‍കുന്നതിനായുള്ള സര്‍ക്കാര്‍ ഇടപെടലുകളെ തങ്ങള്‍ പിന്തുണയ്ക്കുന്നതായി സൊസൈറ്റി ഓഫ് മാനുഫാക്ചറേഴ്‌സ് ആന്‍ഡ് ട്രേഡേഴ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് മൈക്ക് ഹോവ്‌സ് പറഞ്ഞു. ഡ്രൈവറില്ലാതെ സ്വയം ചലിക്കുന്ന കാറുകള്‍ നമ്മുടെ റോഡുകളെയും സമൂഹത്തെ തന്നെയും മാറ്റിമറിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലണ്ടന്‍: എന്‍എച്ച്എസ് പുനുരുജ്ജീവനത്തിന് 4 ബില്യന്‍ പൗണ്ട് അനുവദിക്കണമെന്ന എന്‍എച്ച്എസ് ഇംഗ്ലണ്ട് ചീഫ് സൈമണ്‍ സ്റ്റീവന്‍സിന്റെ ആവശ്യം നിരസിച്ച് ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ട്. ബിബിസിയുടെ ആന്‍ഡ്രൂ മാര്‍ ഷോയിലാണ് ഹാമണ്ട് ഇക്കാര്യം വ്യക്തമാക്കിയത്. നഴ്‌സുമാരുള്‍പ്പെടെയുള്ള ജീവനക്കാരുടെ ശമ്പള നിയന്ത്രണം ഒഴിവാക്കാനുള്ള പണം ലഭ്യമാക്കുമെന്നും ഹാമണ്ട് പറഞ്ഞു. എന്നാല്‍ 4 ബില്യന്‍ പൗണ്ട് നല്‍കണമെന്ന ആവശ്യം ഹാമണ്ട് നിരസിച്ചു.

2020 ഓടെ 10 ബില്യന്‍ പൗണ്ട് വരുമാനം തിരികെ നല്‍കാനാകുന്ന വിധത്തില്‍ എന്‍എച്ച്എസിനെ മാറ്റാമെന്ന വാഗ്ദാനം പാലിക്കാന്‍ സ്റ്റീവന്‍സിന് കഴിയുന്നില്ലെന്നും ഹാമണ്ട് കുറ്റപ്പെടുത്തി. ബജറ്റിന്റെ സമയത്ത് എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്നും കൂടുതല്‍ പണം ആവശ്യപ്പെട്ട് അധികൃതര്‍ സമീപിക്കാറുണ്ട്. ഇല്ലെങ്കില്‍ ലോകാവസാനമെന്ന മട്ടിലാണ് ഇവര്‍ ആവശ്യമുന്നയിക്കാറുള്ളതെന്നും ഹാമണ്ട് പരിഹസിച്ചു.

എന്‍എച്ച്എസിനു മേല്‍ സമ്മര്‍ദ്ദങ്ങളുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. അത് പരിഹരിക്കാന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്തുമായി ചേര്‍ന്ന് സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ട്. എന്തൊക്കെ സമ്മര്‍ദ്ദങ്ങളാണ് എന്‍എച്ച്എസിനു മേലുള്ളത്, എന്തുമാത്രം മൂലധനമാണ് എന്‍എച്ച്എസിന് ആവശ്യമുള്ളത് തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ചു വരികയാണ്. അവയെ യാഥാര്‍ത്ഥ്യബോധത്തോടെയാണ് സര്‍ക്കാര്‍ സമീപിക്കുന്നതെന്നും ഹാമണ്ട് പറഞ്ഞു.

ലണ്ടന്‍: ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കായി ജനങ്ങള്‍ പണം ചെലവഴിക്കുന്നത് ഈ സീസണില്‍ കുറവായിരിക്കുമെന്ന് സര്‍വേ. വിസ, ഐഎച്ച്എസ് മാര്‍ക്കിറ്റ് എന്നിവര്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. വേതന നിരക്കിലുണ്ടായ കുറവും സാമ്പത്തിക വളര്‍ച്ച മന്ദീഭവിച്ചതും ഉപഭോക്താക്കള്‍ പണം ചെലവാക്കുന്നതിനെ ബാധിക്കും. 0.1 ശതമാനം ഇടിവാണ് ഇക്കാര്യത്തില്‍ ഉണ്ടാകാന്‍ ഇടയുള്ളതെന്നാണ് കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം ക്രിസ്തുമസ് കാലത്ത് ചെലവഴിക്കല്‍ 2.8 ശതമാനം വര്‍ദ്ധിച്ച സ്ഥാനത്താണ് ഈ വര്‍ഷം ഇടിവുണ്ടാകുമെന്ന പ്രവചനങ്ങള്‍ വരുന്നത്.

എന്നാല്‍ ഓണ്‍ലൈന്‍ വിപണി കൂടുതല്‍ ഉഷാറാകുമെന്നും സര്‍വേ പറയുന്നു. ബ്ലാക്ക് ഫ്രൈഡേ, സൈബര്‍ മണ്‍ഡേ ഓഫറുകളുമായി വെബ്‌സൈറ്റുകള്‍ രംഗത്തെത്തുമ്പോള്‍ ജനങ്ങള്‍ അവയിലേക്ക് ആകൃഷ്ടരാകുമെന്നാണ് പരാമര്‍ശം. എങ്കിലും മൊത്തം സ്‌പെന്‍ഡിംഗ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മോശമായിരിക്കുമെന്ന് വിസയുടെ ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ മാര്‍ക്ക് ആന്റിപോഫ് പറഞ്ഞു. 2012നു ശേഷം ആദ്യമായാണ് വിപണിയില്‍ ഇത്രയും ഇടിവുണ്ടാകാന്‍ പോകുന്നത്. 2016ലായിരുന്നു ഇതിനു മുമ്പ് ഉപഭോക്താക്കള്‍ ഏറ്റവും കൂടുതല്‍ ചെലവഴിച്ചത്.

കുറഞ്ഞ നാണ്യപ്പെരുപ്പ നിരക്കും ശമ്പള നിരക്കുകള്‍ ഉയര്‍ന്നു നിന്നതും കുടുംബങ്ങള്‍ക്ക് ചെലവഴിക്കാന്‍ കൂടുതല്‍ പണം ലഭ്യമാക്കി. ഇതിന് നേര്‍ വിപരീതമായ അവസ്ഥയാണ് ഈ വര്‍ഷം അനുഭവപ്പെടുന്നത്. ശമ്പള നിരക്ക് കുറഞ്ഞതും നാണ്യപ്പെരുപ്പ നിരക്ക് ഉയര്‍ന്നതും കൂടാതെ ഈ വര്‍ഷം ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ ഉയര്‍ത്തിയത് വിപണിയില്‍ മാന്ദ്യമുണ്ടാക്കുമെന്നാണ് പ്രവചനം.

ഫാ. ബിജു കുന്നയ്ക്കാട്ട്

മനുഷ്യനെ മറ്റു ജീവജാലങ്ങളില്‍ നിന്ന് വ്യത്യസ്ഥനാക്കുന്നതില്‍ പ്രധാനപ്പെട്ടതൊന്ന് ചിരിക്കാനുള്ള കഴിവാണെന്നാണ് പറയപ്പെടുന്നത്. സന്തോഷം വരുമ്പോഴുണ്ടാകുന്ന പുഞ്ചിരിയും നര്‍മ്മവും ഹാസ്യവും ആസ്വദിക്കുമ്പോഴുണ്ടാകുന്ന പൊട്ടിച്ചിരികളും കൂട്ടുകാരൊത്തു കൂടൂമ്പോഴുണ്ടാകുന്ന ആര്‍ത്തട്ടഹാസവുമൊക്കെ ആരോഗ്യ പരിപാലനത്തില്‍ പ്രധാനപ്പെട്ടതാണെന്ന് പഠനങ്ങളും പറയുന്നു. എല്ലാ ദുഃഖങ്ങളും മറന്ന് ചിരിക്കുന്ന വ്യക്തിയുടെ മാനസികാരോഗ്യത്തിലുണ്ടാകുന്ന വര്‍ദ്ധനവിനെ പരിഗണിച്ച് ‘ചിരി ഒരു മരുന്നാണ്’ എന്ന് വിലയിരുത്തപ്പെടുന്നു. തമാശ എന്ന മലയാള പദത്തിന് തത്തുല്യമായി ഇംഗ്ലീഷ് ഭാഷയില്‍ ഉപയോഗിക്കുന്ന ‘Joke’ എന്ന പദത്തിന്റെ പൂര്‍ണരൂപം ‘Joy of Kids Entertainment’ എന്നാണ്. ചിരിക്കാനും സന്തോഷിക്കാനും എല്ലാവര്‍ക്കും ഇഷ്ടമാണെന്നതുകൊണ്ടുതന്നെ സ്ഥല-കാല-പ്രായ-ഭാഷാ ഭേദമില്ലാതെ എല്ലാവരും ചിരിയും ചിരിക്കു കാരണമാകുന്ന തമാശകളും സ്വാഗതം ചെയ്യാറുണ്ട്.

എന്നാല്‍ കുറച്ചുപേര്‍ മാത്രം ആസ്വദിക്കുകയും കുറച്ചുപേര്‍ വിഷമിക്കുകയും ചെയ്യുന്ന തരത്തിലുള്ള തമാശകളും കണ്ടുവരുന്നുണ്ട്, പ്രത്യേകിച്ചും ഈ അടുത്ത നാളുകളില്‍. കൃത്യമായി പറഞ്ഞാല്‍ ന്യൂജെന്‍ ചെറുപ്പക്കാരുടെ ഇടയില്‍. കൂടെയുള്ളവര്‍ക്ക് അപ്രതീക്ഷിത നിമിഷങ്ങളുടെ ആശ്ചര്യം നല്‍കാന്‍ വ്യത്യസ്ഥമായ വഴികളിലൂടെ തമാശകള്‍ ഒപ്പിക്കുന്നെന്നു മാത്രമല്ല, ഇന്നു പലരും അതിനു വഴിവിട്ട രീതികള്‍ പോലും തിരഞ്ഞെടുക്കുന്നു. ശുഭപര്യവസായിയായി മാറേണ്ട പല സന്ദര്‍ഭങ്ങളും അതുകൊണ്ടുതന്നെ പലര്‍ക്കും കല്ലുകടിയുടെ ദുരനുഭവങ്ങളും പിന്നീട് ഓര്‍മ്മിക്കാനാഗ്രഹിക്കാത്ത നിമിഷങ്ങളും സമ്മാനിക്കാറുണ്ട്.

വിവാഹം, പിറന്നാള്‍ തുടങ്ങിയ ആഘോഷങ്ങളോടനുബന്ധിച്ചാണ് ഇത്തരം Dark Humour കള്‍ മിക്കപ്പോഴും ഉടലെടുക്കുന്നത്. വരന്റെയോ വധുവിന്റെയോ പിറന്നാള്‍ ആഘോഷിക്കുന്ന ആളിന്റെയോ ഏതെങ്കിലും ഒരു സുഹൃത്തിന്റെ തലയില്‍ ഉദിക്കുന്ന ഒരു മണ്ടന്‍ ആശയം പ്രാവര്‍ത്തികമാക്കുന്നതുവഴി, ആ ദിനത്തില്‍ ഏറ്റവും ശ്രദ്ധാകേന്ദ്രമായി മാറേണ്ട വ്യക്തി മിക്കപ്പോഴും ഒരു കോമാളിയുടെ രൂപസാദൃശ്യത്തിലേയ്ക്ക് മാറിപ്പോകും. ചിലപ്പോള്‍ കൂട്ടുകാരുടെ ഇഷ്ടത്തിനു വഴങ്ങി മനസില്ലാമനസോടെ മറ്റു ഗത്യന്തരമില്ലാതെ ചെയ്യേണ്ടി വരുന്ന പല കാര്യങ്ങളും അവരുടെ ജീവിതത്തിലെ ഏറ്റവും സന്തോഷത്തോടെ ഓര്‍ക്കാനാഗ്രഹിച്ച ദിവസങ്ങള്‍, ഏറ്റവും വെറുപ്പോടെ മറക്കാനാഗ്രഹിക്കുന്ന ദിവസങ്ങളായി മാറ്റും. അത്തരത്തിലൊരു വാര്‍ത്ത ഈ കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. വിവാഹിതയായി പുതിയ പ്രതീക്ഷകളോടും അതിലേറെ ആശങ്കകളോടും കൂടി ആദ്യമായി ഭര്‍തൃഗൃഹത്തിലെത്തിയ പെണ്‍കുട്ടിയെ കാത്തിരുന്നത് വിവാഹവസ്ത്രം അണിഞ്ഞുകൊണ്ടുതന്നെ അമ്മിക്കല്ലില്‍ തേങ്ങാ അരയ്ക്കാനുള്ള ദുര്യോഗമായിരുന്നു. വരനും കൂട്ടുകാരും നിര്‍ദ്ദേശങ്ങളും നല്‍കിക്കൊണ്ടു അടുത്ത നില്‍ക്കുന്നു. പുതിയ ജീവിത സാഹചര്യത്തില്‍ അപ്രതീക്ഷിതമായത് ചെയ്യേണ്ടി വരുമ്പോഴുള്ള ബുദ്ധിമുട്ട് ആ പെണ്‍കുട്ടിയുടെ മുഖത്തുണ്ടായിരുന്നു.

ഇലകള്‍ കൂട്ടിത്തുന്നി കിരീടമുണ്ടാക്കി രാജാവിനെയും രാജ്ഞിയെയും പോലെ തലയില്‍ അണിയിക്കുക, സ്‌പ്രേ വധൂവരന്മാരുടെ മുഖത്തേയ്ക്ക് അപ്രതീക്ഷിതമായി അടിക്കുക, വിവാഹമെന്ന മംഗളകര്‍മ്മത്തിന്റെ അവസരത്തിനു ചേരാത്ത വാഹനങ്ങളില്‍ കയറേണ്ടി വരുക, വിവാഹ ചടങ്ങുകള്‍ കഴിഞ്ഞാലും കൂട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി മറ്റു പല ‘ചടങ്ങുകളും’ ചെയ്യേണ്ടി വരിക, പിറന്നാളാഘോഷങ്ങളില്‍ മര്യാദയുടെ അതിരുകള്‍ ലംഘിച്ച് മുഖത്ത് ക്രീമും ചായങ്ങളും തേക്കുക തുടങ്ങി ഇന്നു നമ്മുടെ പല ആഘോഷങ്ങളിലും സാമാന്യമര്യാദയുടെ അതിര്‍ത്തികള്‍ ലംഘിക്കപ്പെടുന്നു. ഒരു മംഗള കര്‍മ്മത്തെ ഇങ്ങനെ അലങ്കോലമാക്കുമ്പോള്‍ അതില്‍ കുറെയേറെപ്പേര്‍ നീറുകയും വിഷമിക്കുകയും ചെയ്യുന്നുണ്ടെന്ന് ഇത് ചെയ്യുന്നവര്‍ മറക്കരുത്. തമാശകള്‍ അതിന്റെ പരിധിയില്‍ നില്‍ക്കുമ്പോഴേ അതിന് ആസ്വാദ്യതയുള്ളൂ. ഇത്തരം മര്യാദയില്ലാത്ത, മറ്റുള്ളവരെ ബഹുമാനിക്കുന്നതിലേറെ അവരെ വിഷമിപ്പിക്കുന്ന തമാശകള്‍ രൂപപ്പെടുത്തുന്നവര്‍ വികലമായ മനസിന്റെ ഉടമകളാണെന്നു ചിന്തിക്കുകയേ തരമുള്ളൂ.

മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കാതെ തമാശകള്‍ അതിരുവിടുന്ന മറ്റൊരു മേഖലയാണ് കല. അനുവാചകരെയും ആസ്വാദകവൃന്ദത്തെയും സൃഷ്ടിക്കുമ്പോഴാണ് കല മഹത്തരമാകുന്നത്. തമാശ രംഗങ്ങള്‍ക്കുവേണ്ടി ചില മതങ്ങളും വിശ്വാസികളും ഏറ്റവും പൂജ്യമായി കരുതുന്നവയെ തീരെ താറടിച്ചു കാണിക്കുന്ന രീതിയിലുള്ള പ്രകടനങ്ങളെ ഉത്തമകലാസൃഷ്ടികളായി കാണാന്‍ വയ്യ. സിനിമകളില്‍ പലപ്പോഴും ക്രിസ്തീയ – ഹൈന്ദവ -ഇസ്ലാം മത സംബന്ധമായ കാര്യങ്ങളെ ഇകഴ്ത്തി അവതരിപ്പിക്കുന്ന ശൈലി ഒട്ടും ആശാസ്യമല്ല. ഓരോരുത്തര്‍ക്കും അവരവരുടെ വിശ്വാസങ്ങളും ആശയങ്ങളും പ്രധാനപ്പെട്ടതാണ്. മറ്റാരുടെയും വികാരങ്ങളെയും മനസിനെയും മുറിപ്പെടുത്താതെ ജീവിക്കാന്‍ കഴിയുന്ന സംസ്‌കാര സമ്പന്നതയിലേയ്ക്കാണ് നാമോരോരുത്തരും വളരേണ്ടത്. പരസ്യ പ്രതികരണങ്ങളും പ്രക്ഷോഭങ്ങളുമായി പലരും ഇങ്ങനെയുള്ള കാര്യങ്ങള്‍ക്കെതിരെ മുമ്പോട്ടു വരുന്നില്ല എന്നതുകൊണ്ട് പൊതു സമൂഹം ഈ വൈകൃതങ്ങള്‍ ആസ്വദിക്കുന്നു എന്ന് അര്‍ത്ഥമില്ല. പ്രതികരിക്കാത്തവര്‍ അവരുടെ മാന്യത കാരണം പ്രതികരിക്കുന്നില്ല എന്നുമാത്രം.

തമാശയുടെ മേമ്പൊടിയില്‍ കലാലയങ്ങളില്‍ നടക്കുന്ന ‘റാഗിംഗ്’ എന്ന ക്രൂരവിനോദമാണ് അപലപിക്കപ്പെടേണ്ട മറ്റൊരു കാര്യം. പഠനവും ജീവിതത്തിന്റെ നല്ല ഭാവിയും മാത്രം സ്വപ്‌നം കണ്ട് കലാലയങ്ങളിലെത്തിയ എത്ര കൗമാരസ്വപ്‌നങ്ങളാണ് റാഗിംഗ് എന്ന ക്രൂര വിനോദത്തിന്റെ അഗ്നിയില്‍ എരിഞ്ഞുപോയത്. തങ്ങള്‍ക്ക് മുതിര്‍ന്ന വിദ്യാര്‍ത്ഥികളില്‍ നിന്നു ലഭിച്ച തിക്താനുഭവങ്ങളെ, തങ്ങളുടെ പിന്നാലെ വരുന്നവരിലേയ്ക്ക് പകരുന്നവര്‍. റാഗിംഗിനിരയായി ശരീരക്ഷതമേറ്റവര്‍, മനസിടിഞ്ഞു പോയവര്‍, ദുശ്ശീലങ്ങള്‍ക്കടിമപ്പെട്ടവര്‍, വിഷാദരോഗത്തിലേയ്ക്ക് പോയവര്‍, ജീവിതം തന്നെ അവസാനിപ്പിച്ചവര്‍ പോലുമുണ്ട് അക്കൂട്ടത്തില്‍. ചിലര്‍ തമാശയ്ക്കും രസത്തിനുമായി ചെയ്യുന്നത് മറ്റുള്ളവരുടെ ജീവിതവും സ്വപ്‌നങ്ങളും പോലും നശിപ്പിക്കുന്നു എന്ന് ഇക്കൂട്ടര്‍ അറിയുന്നില്ല.

മറ്റുള്ളവരെ വാക്കുകളിലൂടെ കുത്തിമുറിവേല്‍പിച്ച് തമാശ ആസ്വദിക്കുന്നവരുമുണ്ട്. പ്രത്യേകിച്ചും പരിഹരിക്കാനാവാത്ത ശാരീരിക ബലഹീനതകളുടെ പേരിലും പരിതാപകരമായ ജീവിത സാഹചര്യങ്ങളുടെ പേരിലുമൊക്കെ ഇത് തീര്‍ത്തും അംഗീകരിക്കാനാവാത്തതാണ്. നിറത്തിന്റെ പേരിലും ശാരീരിക ന്യൂനതകളുടെ പേരിലുമൊക്കെ അപമാനിക്കപ്പെടുന്നത് പൊതു നിയമം പോലും അംഗീകരിക്കാത്തതാണ്. തമാശയ്ക്കായി മറ്റുള്ളവരെ പേടിപ്പിക്കാനും അതുവഴി ‘സര്‍പ്രൈസ്’ നല്‍കാനും ചിലര്‍ ശ്രമിക്കാറുണ്ട്. അപ്രതീക്ഷിത സര്‍പ്രൈസ് നല്‍കപ്പെടുന്ന വ്യക്തി അതു സ്വീകരിക്കാന്‍ തക്ക ശാരീരിക-മാനസിക പക്വതയില്ലാത്തയാളെങ്കില്‍ തമാശ, അപകടത്തിനു വഴിമാറാം.

തമാശകളും നര്‍മ്മവും എല്ലാവരും ഇഷ്ടപ്പെടുന്നവ തന്നെയാണ്. എങ്കിലും അത് സ്വീകരിക്കുന്ന വ്യക്തിയുടെ കഴിവിന്റെ പരിധിയില്‍ നില്‍ക്കുമ്പോഴേ അതിന് ആസ്വാദ്യതയുള്ളൂ. തരംതാണതും മാന്യത കുറഞ്ഞതും അവസരത്തിനു ചേരാത്തതുമായ തമാശകള്‍ വിപരീത ഫലങ്ങളും മാനസിക മുറിവുകളും ഉണ്ടാക്കാം. എന്നാല്‍ ഉചിതവും യോഗ്യവുമായ ഫലിതങ്ങള്‍ നേരമ്പോക്കിനും സന്തോഷത്തിനും ജീവിതാരോഗ്യത്തിനും ഉപകരിക്കും. ”സന്തുഷ്ട ഹൃദയം ആരോഗ്യദായകമാണ്. തളര്‍ന്ന മനസ് ആരോഗ്യം കെടുത്തുന്നു” (സുഭാഷിതങ്ങള്‍ 17:22).

മാന്യതയുടെ അതിരുകടക്കാത്ത തമാശകളും നര്‍മ്മവും എല്ലാവരുടെയും മനസിനും ശരീരത്തിനും ആരോഗ്യം പകരട്ടെ എന്ന പ്രാര്‍ത്ഥനയോടെ, നന്മനിറഞ്ഞ ഒരാഴ്ച സ്‌നേഹപൂര്‍വ്വം ആശംസിക്കുന്നു. ഫാ.ബിജു കുന്നയ്ക്കാട്ട്.

എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍  സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും  ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന  ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.

നഴ്‌സിംഗ് മേഖലയില്‍ മിസ് കോണ്‍ഡക്ട് എന്നതിനെ വിവരിച്ചിരിക്കുന്നത് ഒരു നഴ്‌സില്‍ നിന്നും എന്‍എംസി കോഡിലെ നിബന്ധനകളില്‍ പറയുന്ന സ്റ്റാന്‍ഡേര്‍ഡിനെക്കാള്‍ കുറഞ്ഞ പ്രവര്‍ത്തനങ്ങളെയാണ്. തൊഴില്‍ മേഖലയ്ക്ക് പുറത്തുള്ള മിസ്‌കോണ്‍ഡക്റ്റ് ഒരു പക്ഷേ എന്‍എംസി പരിഗണിച്ചേക്കാം. പക്ഷെ ഇത്തരത്തില്‍ പരിഗണിക്കുന്നത് രോഗികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ടതോ, അല്ലെങ്കില്‍ പൊതുജനത്തിന്റെ വിശ്വാസം നഷ്ടപ്പെടുത്തുന്ന പ്രവൃത്തികള്‍ ആണെങ്കില്‍ മാത്രമേ കണക്കാക്കപ്പെടുകയുള്ളൂ.

2000ത്തിലെ വളരെ നിര്‍ണായകമായ ഒരു വിധിയില്‍ പ്രസ്താവിച്ചത് ”Misconduct is a word or general effect, involving some act or omission which falls short of what would be proper in the circumstances” മേല്‍പറഞ്ഞ സാഹചര്യത്തെ നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും അടിസ്ഥാനത്തില്‍ മിസ്‌കോണ്‍ഡക്റ്റ് നിര്‍ണയിക്കണമെന്നാണ് കോടതിയുടെ മാര്‍ഗരേഖ. എന്നിരുന്നാലും കോഡ് ഓഫ് കോണ്‍ഡക്ടിന്റെ എല്ലാത്തരം ലംഘനവും വീഴ്ചകളും Misconduct ആയി കണക്കാക്കാനാവില്ല. ഇത്തരത്തിലുള്ള വീഴ്ചകള്‍ ഗുരുതരമോ അല്ലെങ്കില്‍ ഗുരുതരമാകാന്‍ പര്യാപ്തമാകുകയും ഒരു നഴ്‌സിന്റെ ഫിറ്റ്‌നെസ് പ്രാക്ടീസില്‍ കണ്‍സേണ്‍ ഉണ്ടാക്കുന്ന രീതിയില്‍ കോഡ് ഓഫ് കോണ്‍ഡക്ടില്‍ വ്യക്തമാക്കിയിരിക്കണം. അതായത് ഒരു നഴ്‌സിന്റെ പ്രവൃത്തി മിസ് കോണ്‍ഡക്ട് ആക്കത്തക്ക രീതിയില്‍ Code of Conduct ല്‍ ആവശ്യപ്പെടുന്ന സ്റ്റാന്‍ഡേര്‍ഡ് നഴ്‌സിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല എന്നു കണ്ടാല്‍ തീര്‍ച്ചയായും ഇത്തരം സാഹചര്യം നഴ്‌സിന്റെ ഫിറ്റ്‌നെസ് ടു പ്രാക്ടീസിനെ ബാധിക്കാം. ഇത്തരത്തില്‍ ഉണ്ടാകുന്ന മിസ് കോണ്‍ഡക്ടുകള്‍ ചിലപ്പോള്‍ ഏതാണ്ട് എല്ലാ സാഹചര്യങ്ങളിലും Fitness practice impaired ആവാനാണ് സാധ്യത. 2008ല്‍ വന്ന വിധി പ്രകാരം മിസ് കോണ്‍ഡക്ടുകള്‍ മൂലമുണ്ടായ നഷ്ടം പരിഹരിക്കാന്‍ സാധ്യമാണോ എന്ന് ആദ്യം തന്നെ അന്വേഷിക്കേണ്ടതും ഇത്തരത്തില്‍ പരിഹാരമുണ്ടാക്കാമെങ്കില്‍ അത്തരത്തിലുള്ള പരിഹാരം കുറ്റാരോപിതനായ നഴ്‌സില്‍ നടത്തുകയോ നടത്താന്‍ ശ്രമിക്കുകയോ ചെയ്തിരുന്നോ എന്ന് നിരീക്ഷിക്കാന്‍ ആവശ്യപ്പെടുന്നു.

2011ലെ മറ്റൊരു വിധിയില്‍ എന്‍എംസി കൊടുത്ത ഹൈക്കോര്‍ട്ട് അപ്പീലില്‍ കോടതി കണ്ടെത്തിയത്, ഒരു നഴ്‌സിന്റെ ഫിറ്റ്‌നെസ് ടു പ്രാക്ടീസ് ഇംപയേര്‍ഡ് ആയി എന്ന് കണ്ടെത്തണമെങ്കില്‍ പ്രധാനമായ ഒരു വസ്തുത പ്രൊഫഷണല്‍ സ്റ്റാന്‍ഡേര്‍ഡില്‍ പൊതുജനത്തിനുള്ള വിശ്വാസത്തിന് കോട്ടം വരണം. മാത്രമല്ല പ്രവൃത്തിയുടെ ആഴം ഇത്തരത്തിലുള്ള പ്രവര്‍ത്തി വീണ്ടും ആവര്‍ത്തിക്കാനുള്ള സാധ്യത, രോഗിയുടെ റിസ്‌ക് ഫാക്ടര്‍, പ്രൊഫഷന് അവമതിയുണ്ടാക്കുകയോ സത്യസന്ധമായാണോ കാര്യങ്ങള്‍ അവതരിപ്പിച്ചത്, ഏതെങ്കിലും കാരണത്താല്‍ സത്യസന്ധമല്ലാത്ത കാരണങ്ങള്‍ ചെയ്യാന്‍ സാധ്യതയുണ്ടോ എന്നിവയൊക്കെ പരിഗണിച്ചായിരിക്കണം Fitness to Practice impaired ആയോ എന്ന് തീരുമാനിക്കേണ്ടത് എന്നാണ് കോടതി വിധിച്ചത്.

എന്‍എംസി എടുക്കുന്ന ശിക്ഷാനടപടികള്‍ നഴ്‌സിന്റെ Code of Conduct ന്റെ ലംഘനത്തെ അടിസ്ഥാനമാക്കിയിരിക്കണം. മാത്രമല്ല ശിക്ഷാനടപടികള്‍ അനുപാതികം ആയിരിക്കണം എന്ന് വളരെ കൃത്യമായി നിഷ്‌കര്‍ഷിക്കണം. ഇത്തരത്തിലുള്ള ശിക്ഷണ നടപടികള്‍ എടുക്കുമ്പോള്‍ നഴ്‌സിന്റെ മൗലിക അവകാശങ്ങളായ ഇഷ്ടമുള്ള ജോലി ചെയ്യുന്നതിനും ഇയാളുടെ സ്വകാര്യ, കുടുംബ ജീവിതം സംരക്ഷിക്കപ്പെടേണ്ടത് ഹനിക്കാന്‍ പാടില്ല എന്നും യൂറോപ്യന്‍ മനുഷ്യാവകാശ കണ്‍വെന്‍ഷന്റെ ആര്‍ട്ടിക്കിള്‍ 8ലൂടെയാണെന്ന് ഹൗസ് ഓഫ് ലോര്‍ഡ്‌സ് 2009ലെ നിര്‍ണായക വിധിയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു ശിക്ഷാനടപടി പൊതുജനത്തിന്റെ സംരക്ഷണം ഉറപ്പ് വരുത്തേണ്ടതും അതോടൊപ്പം നഴ്‌സിന്റെ താല്‍പര്യം സംരക്ഷിക്കേണ്ടതുമാണ്.

ലണ്ടന്‍: വിവാഹമോചിതരാണെങ്കിലും മാതാപിതാക്കള്‍ക്ക് കുട്ടികലുടെ മേലുള്ള അവകാശങ്ങള്‍ തുല്യമായാണ് അനുവദിച്ചു കൊടുക്കാറുള്ളത്. എന്നാല്‍ അവരെ സംരക്ഷിക്കാനുള്ള അവകാശം ആര്‍ക്കെങ്കിലും ഒരാള്‍ക്ക് മാത്രമേ ലഭിക്കാറുള്ളു. വിവാഹമോചനം നേടിയ ശേഷം കുട്ടികളെ കാണാനും അവര്‍ക്കൊപ്പം സമയം ചെലവിടാനും ഇരുവര്‍ക്കും അവകാശമുണ്ട്. സംരക്ഷണാവകാശമുള്ള വ്യക്തി തന്റെ മുന്‍ പങ്കാളിക്ക് കുട്ടികളെ കാണാനുള്ള അവകാശം നിഷേധിച്ചാല്‍ ആ സംരക്ഷണാവകാശം നഷ്ടമാകുന്ന വ്യവസ്ഥകളടങ്ങിയ നിയമം അണിയറയില്‍ തയ്യാറാകുന്നു.

ഇത് പരീക്ഷണാടിസ്ഥാനത്തില്‍ പ്രയോഗിച്ച് തുടങ്ങിയതായി ചില്‍ഡ്രന്‍ ആന്‍ഡ് ഫാമിലി കോര്‍ട്ട് അഡൈ്വസറി ആന്‍ഡ് സപ്പോര്‍ട്ട് സര്‍വീസ് (കാഫ്കാസ്) അറിയിച്ചു. പേരന്റല്‍ ഏലിയനേഷന്‍ എന്ന് സാങ്കേതികമായി വിളിക്കുന്ന പ്രശ്‌നത്തെ നേരിടാനാണ് ഈ നിയമം. ഇതനുസരിച്ച് മുന്‍ പങ്കാളിയെക്കുറിച്ച് കുട്ടികളില്‍ മോശം അഭിപ്രായം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ക്കും സംരക്ഷണാവകാശം നിഷേധിക്കപ്പെടാം. ഈ പ്രശ്‌നം കൈകാര്യം ചെയ്യുന്നതില്‍ കാഫ്കാസ് പിന്നാക്കമാണെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് പുതിയ നിയമം അവതരിപ്പിച്ചത്.

പ്രതിവര്‍ഷം 125,000 കേസുകളാണ് ഈ പ്രത്യേക വിഷയത്തില്‍ മാത്രം കൈകാര്യം ചെയ്യേണ്ടി വരുന്നത്. 2018 സ്പ്രിംഗ് മുതല്‍ നിയമം നടപ്പിലാകും. കാഫ്കാസിന്റെ പ്രവര്‍ത്തകര്‍ക്ക് ഇത് സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ നല്‍കിക്കഴിഞ്ഞു. കുട്ടികളില്‍ വിദ്വേഷം നിറക്കുന്ന രക്ഷിതാവില്‍ നിന്ന് കുട്ടിയെ മാറ്റി മുന്‍ പങ്കാളിക്ക് നല്‍കാനാണ് വ്യവസ്ഥ. സോഷ്യല്‍ വര്‍ക്കര്‍മാര്‍ക്കും ഇതു സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ നല്‍കിയതായി കാഫ്കാസ് അറിയിച്ചു.

ലണ്ടന്‍: യാത്രക്കാരെ തരംതിരിച്ച് ബ്രിട്ടീഷ് എയര്‍വേയ്‌സ്. ടിക്കറ്റുകളുടെ അടിസ്ഥാനത്തില്‍ ബോര്‍ഡിംഗില്‍ പോലും മുന്‍ഗണന നിശ്ചയിച്ചിരിക്കുകയാണ് കമ്പനി. ഡിസംബര്‍ 12 മുതല്‍ ബിഎ വിമാനങ്ങളില്‍ നടപ്പിലാക്കുന്ന ഗ്രൂപ്പ് ബോര്‍ഡിംഗ് സമ്പ്രദായമനുസരിച്ചാണ് ഇത്. ചെക്ക് ഇന്‍ ചെയ്യുമ്പോള്‍ യാത്രക്കാരെ ഓരോ ഗ്രൂപ്പുകളിലായി തരംതിരിക്കും. വിമാനത്താവളത്തിലായാലും ഓണ്‍ലൈനിലായാലും ടിക്കറ്റുകളുടെ അടിസ്ഥാനത്തിലാണ് ഈ തരംതിരിക്കല്‍ നടത്തുന്നത്. ബോര്‍ഡിംഗ് പാസില്‍ ഇവ രേഖപ്പെടുത്തുകയും ചെയ്യുമെന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ ന്യൂസ് ലെറ്ററില്‍ പറയുന്നു.

ഇതനുസരിച്ച് വിമാനങ്ങളില്‍ ആദ്യം ബോര്‍ഡിംഗ് അനുവദിക്കുന്നത് ബ്രിട്ടീഷ് എയര്‍വേയ്‌സ് എക്‌സിക്യൂട്ടീവ് ക്ലബ്ബിലെ ഗോള്‍ഡ് മെംബര്‍മാര്‍ക്കാണ്. ദീര്‍ഘദൂര സര്‍വീസുകളിലെ ഫസ്റ്റ്ക്ലാസ് യാത്രക്കാര്‍ക്കും ദൈര്‍ഘ്യം കുറഞ്ഞ സര്‍വീസുകളിലെ ബിസിനസ് ക്ലാസ്, ക്ലബ് യൂറോപ്പ് യാത്രക്കാര്‍ക്കും ഈ മുന്‍ഗണന ലഭിക്കും. അതിനു ശേഷം സില്‍വര്‍ മെംബര്‍മാര്‍ക്കും ദീര്‍ഘദൂര വിമാനങ്ങളിലെ ക്ലബ് വേള്‍ഡ് യാത്രക്കാര്‍ക്കുമാണ് മുന്‍ഗണന.

ഗ്രൂപ്പ് 3ല്‍ ബ്രോണ്‍സ് എക്‌സിക്യൂട്ടീവ് ക്ലബ് അംഗങ്ങള്‍ക്കും വേള്‍ഡ് ട്രാവലര്‍ പ്ലസ്, പ്രീമിയം ഇക്കോണമി ക്ലാസ് യാത്രക്കാര്‍ക്കുമാണ് അടുത്ത പരിഗണന ലഭിക്കുക. പ്രത്യേക സ്റ്റാറ്റസ് ഇല്ലാത്ത ഇക്കോണമി ക്ലാസ് യാത്രക്കാര്‍ക്ക് ഗ്രൂപ്പ് 4ലാണ് സ്ഥാനം. ഹാന്‍ഡ് ബാഗോജ് ഒണ്‍ലി ഗണത്തില്‍ വരുന്ന യാത്രക്കാര്‍ക്ക് ഗ്രൂപ്പ് 5ലും സ്ഥാനം ലഭിക്കും. അതായത് ടിക്കറ്റ് നിരക്കിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും യാത്രക്കാര്‍ക്ക് ബോര്‍ഡിംഗ് പോലും അനുവദിക്കുക. കുട്ടികളുമായി യാത്ര ചെയ്യുന്നവര്‍ക്കും ചലനവൈകല്യങ്ങള്‍ ഉള്ളവര്‍ക്കും ഇളവുകള്‍ അനുവദിച്ചിട്ടുണ്ടെന്നും ബിഎ അറിയിച്ചു.

ലണ്ടന്‍: റോഡുകളില്‍ സ്പീഡ് ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത് അമിത വേഗത പിടിക്കാനാണെന്ന് എല്ലാവര്‍ക്കുമറിയാം. ക്യാമറയുടെ പരിധിയിലല്ലാത്ത സ്ഥലങ്ങളില്‍ വേഗതയെടുക്കുന്നവരും അവയ്ക്ക് അടുത്തെത്തിയാല്‍ മര്യാദക്കാരായി മാറും. എന്നാല്‍ മഞ്ഞ ബോക്‌സുകളില്‍ സ്ഥാപിച്ചിരിക്കുന്ന ഈ ക്യാമറകള്‍ അമിത വേഗത മാത്രമല്ല പിടിക്കുന്നത്. ഡ്രൈവിംഗുമായി ബന്ധപ്പെട്ടുള്ള നിയമ ലംഘനങ്ങളെല്ലാം ഇവ പിടികൂടുകയും അവയ്ക്ക് നിങ്ങള്‍ ശിക്ഷിക്കപ്പെടുകയും ചെയ്‌തേക്കാം. സീറ്റ്‌ബെല്‍റ്റുകള്‍ ധരിക്കാതിരിക്കുക, ഡ്രൈവിംഗിനിടയിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം, നിമയവിരുദ്ധമായ നമ്പര്‍ പ്ലേറ്റുകള്‍ തുടങ്ങിയവയും ക്യാമറകളുടെ കണ്ണില്‍ പെടുമെന്ന് സാരം.

നോര്‍ത്ത് ഈസ്റ്റില്‍ 2015 ഓഗസ്റ്റിനും നവംബറിനുമിടയില്‍ 700 ഡ്രൈവര്‍മാരെയാണ് അമിത വേഗതയല്ലാത്ത കുറ്റങ്ങള്‍ക്ക് ക്യാമറകള്‍ പിടികൂടിയത്. സീറ്റ് ബെല്‍റ്റ് ധരിക്കാത്തതാണ് ഏറ്റവും കൂടുതല്‍ പിടികൂടിയ നിയമലംഘനം. 604 പേര്‍ ഈ കുറ്റത്തിന് പിടിയിലായതായി നോര്‍ത്തംബ്രിയ റോഡ് സേഫ്റ്റി ഇനിഷ്യേറ്റീവ് പറയുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് പിടിയിലായാല്‍ കഴിഞ്ഞ മാര്‍ച്ചില്‍ നിലവില്‍ വന്ന പുതിയ നിയമം അനുസരിച്ച് ആറ് പെനാല്‍റ്റി പോയിന്റുകളും 200 പൗണ്ടുമാണ് ശിക്ഷയായി ലഭിക്കുക. ലൈസന്‍സ് ലഭിച്ച് രണ്ട് വര്‍ഷത്തിനുള്ളിലാണ് പിടിക്കപ്പെടുന്നതെങ്കില്‍ അത് റദ്ദാകാനുള്ള സാധ്യതയും ഉണ്ട്.

നിയമം നടപ്പാക്കാന്‍ ഉപയോഗിക്കുന്ന ഏറ്റവും മികച്ച ഉപകരണങ്ങളിലൊന്നാണ് ക്യാമറയെന്ന് നോര്‍ത്തംബ്രിയ പോലീസ് ഓപ്പറേഷന്‍സ് ഹെഡ് സാറ പിറ്റ് പറയുന്നു. റോഡില്‍ അപകടകരമായി പെരുമാറുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ എടുക്കേണ്ടതുണ്ട്. നിയമങ്ങള്‍ അനുസരിക്കാനുള്ളവയാണ്. എന്നാല്‍ അവ ലംഘിക്കുന്നത് അപകടങ്ങള്‍ക്കും, മരണങ്ങള്‍ക്കു പോലും കാരണമാകുമെന്നും അവര്‍ പറഞ്ഞു.

സ്വന്തം ലേഖകന്‍

ലണ്ടന്‍ : ബ്രിട്ടണിലെ ക്രിമിനല്‍ കേസ്സില്‍ കുടുങ്ങി 35000 പൌണ്ട് ( 30 ലക്ഷം രൂപ ) ശിക്ഷ കിട്ടിയത്തിന്റെ അപമാനത്തിലും വേദനയിലും ബ്രിട്ടീഷ് മലയാളി പോര്‍ട്ടലിന്റെയും മറുനാടന്‍ മലയാളി പോര്‍ട്ടലിന്റെയും ഉടമ ഷാജന്‍ സ്കറിയ യുകെ മലയാളികളുടെ തന്തയ്ക്ക് വിളിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ബ്രിട്ടനില്‍ കേസ്സില്‍ പെട്ട് പണവും മാനവും പോയ ഷാജന്‍ തന്നെ വിമര്‍ശിച്ചവരെ സ്വന്തം ഫേസ്ബുക്ക് പേജിലൂടെയാണ് തന്തയില്ലാത്തവരെന്നും , നായ്ക്കള്‍ എന്നും വിളിച്ച് ആക്ഷേപിച്ചത്.

എനിക്ക് എതിരെ കേസ്സ് കൊടുക്കാന്‍ ധൈര്യമുള്ളവന്‍ യുകെയില്‍ ഇല്ല , ആരെങ്കിലും എനിക്ക് എതിരെ തിരിഞ്ഞാല്‍ അവനെ വ്യാജ വാര്‍ത്തയിട്ട് ഞാന്‍ തകര്‍ക്കും , എനിക്ക് പണം തരാത്ത ഒരു ബിസ്സിനസ്സുകാരന്റെയും ബിസ്സിനസ് വളരാന്‍ ഞാന്‍ അനുവദിക്കില്ല , ഞാന്‍ തിരുവനന്തപുരത്ത് ഇരുന്നാണ് ഇതൊക്കെ ചെയ്യുന്നത് അതുകൊണ്ട് എന്നെ ബ്രിട്ടണിലെ കോടതിക്ക് ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല എന്നൊക്കെ വീമ്പിളക്കിയ ഷാജന് കിട്ടിയ ഈ ശിക്ഷ ഒരു പക്ഷെ ഷാജന്റെ ജീവിതത്തിലെ ഏറ്റവും വലിയ തകര്‍ച്ചയാണ് എന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല.

എനിക്ക് തെളിവ് സമര്‍പ്പിക്കാന്‍ സമയം തന്നില്ല , ഞാന്‍ നേരിട്ട് ഹാജരാകാഞ്ഞതുകൊണ്ട് പറ്റിയ അബദ്ധമാണ് , ഞാന്‍ അപ്പീല്‍ കൊടുത്തിട്ടുണ്ട് , ഉടന്‍ എല്ലാ കള്ളങ്ങളും ഞാന്‍ കോടതിയില്‍ തെളിയിക്കും , യുകെ മലയാളികളുടെ ലക്ഷങ്ങള്‍ പിരിച്ച് ഞാന്‍ നടത്തുന്ന ചാരിറ്റി കാണിച്ച് രക്ഷപെടാം എന്ന് ഒക്കെ പറഞ്ഞ് കൂട്ടാളികളെ പറ്റിച്ച ഷാജന്‍ കഴിഞ്ഞ ദിവസം യുകെയിലെ കോടതിയില്‍ എത്തി എല്ലാ തെറ്റുകളും ഏറ്റുപറഞ്ഞ് ജെയില്‍ ശിക്ഷ ഒഴിവാക്കിയെടുക്കുകയായിരുന്നു. താന്‍ കേസ്സില്‍പെട്ട് ഓരോ ദിവസവും കൂടുതല്‍ കൂടുതല്‍ കുടുംങ്ങുമ്പോഴും ഓരോരോ നുണങ്ങള്‍ പറഞ്ഞ് കൂടെയുള്ളവരെ വീമ്പിളക്കി വിശ്വസിപ്പിക്കാന്‍ ഷാജന്‍ ബഹുമിടുക്കനായിരുന്നു.

അതുകൊണ്ട് തന്നെ ശിക്ഷ ഉറപ്പായി എന്ന് യുകെ മലയാളികള്‍ വിശ്വസിച്ചപ്പോള്‍ താന്‍ പാവങ്ങള്‍ക്ക് വേണ്ടി ചാരിറ്റി നടത്തുന്ന മഹാമനസ്കനാണ് എന്ന് കൂട്ടുകരെകൊണ്ട് പറയിപ്പിച്ച് ശിക്ഷയുടെ അപമാനത്തില്‍ നിന്ന് തലയൂരാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഷാജന്‍ പ്രതീക്ഷിച്ച പിന്തുണ യുകെയിലെ മലയാളി സമൂഹത്തില്‍ നിന്ന് ലഭിച്ചില്ല.  മറിച്ച് അനേകം യുകെ മലയാളികളെ കണ്ണീര് കുടുപ്പിച്ചിട്ടുള്ള ഷാജന് ഇങ്ങനെ ഒരു ശിക്ഷ അത്യാവശ്യമായിരുന്നു എന്നാണ് നുറുകണക്കിന് യുകെ മലയാളികള്‍ ഞങ്ങളോട് അഭിപ്രായപ്പെട്ടത്. പരസ്യമായി ആരും പ്രതികരിക്കാത്തത് തന്നോടുള്ള ഭയമാണെന്നാണ് ഷാജനിലെ അഹംങ്കാരി ധരിച്ചിരുന്നത്.

യുകെയില്‍ അപകടങ്ങളില്‍ പെട്ട് മരിച്ചു വീണ പിഞ്ചുകുഞ്ഞുങ്ങള്‍ , മുതിര്‍ന്നവര്‍,  പല കാരണങ്ങളാല്‍ ആത്മഹത്യ ചെയ്യപ്പെട്ടവര്‍, എല്ലാം തകര്‍ന്നു കഴിയുന്ന അവരുടെ പാവങ്ങളായ കുടുംബാംഗങ്ങളുടെ വേദനകള്‍ , ചെറിയ ചെറിയ കുടുംബ വഴക്കുകള്‍, മലയാളി സംഘടന നേതാക്കളുടെ കുടുംബ ജീവിതത്തിലെ സന്താനങ്ങള്‍ ഉണ്ടാകാത്തതുപോലെയുള്ള സ്വകാര്യ വേദനകള്‍ വരെ  തന്റെ പത്രം വളര്‍ത്താനുള്ള തരംതാണ ആയുധമായിട്ട് ഷാജന്‍ എന്നും ഉപയോഗിച്ചിരുന്നു. ഇതിനോടൊക്കെ പ്രതികരിക്കണം എന്ന് ആഗ്രഹിക്കുന്ന മഹാഭുരിപക്ഷം മലയാളികളാണ് ഇന്ന് യുകെയിലുള്ളത്. ഏതായാലും ഷാജന് ലഭിച്ച ഈ ശിക്ഷയില്‍ മഹാഭൂരിപക്ഷം യുകെ മലയാളികളും സന്തോഷവാന്മാര്‍ ആണെന്നാണ്‌ കഴിഞ്ഞ കുറെ ദിവസങ്ങളായി ഞങ്ങള്‍ക്ക് നേരിട്ട് ലഭിച്ച പ്രതികരണങ്ങളില്‍ നിന്ന് മനസ്സിലാകുന്നത്.

ഞാന്‍ ലക്ഷങ്ങള്‍ പിരിച്ച് പാവങ്ങളെ സഹായിക്കുന്നവനാണ് എന്ന വ്യാജ മുഖം ഉണ്ടാക്കി അതിന്റെ മറവില്‍ തന്റെ പോക്കറ്റ് വീര്‍പ്പിക്കുന്ന ഷാജന്‍ വ്യക്തിപരമായി വെറും തരംതാണ സ്വഭാവത്തിന് ഉടമയാണെന്നാണ് യുകെ മലയാളികളെ ഫേസ്ബുക്കിലൂടെ തന്തയ്ക്ക് വിളിച്ചതില്‍ നിന്ന് മനസ്സിലാവുന്നത്. തനിക്കെതിരെ പ്രതികരിച്ചവരെ തെരുവ് നായ്ക്കള്‍ എന്നും ഷാജന്‍ വിളിക്കുന്നുണ്ട്. ഈ വ്യക്തിയാണോ യുകെ മലയാളികളെയും ലോകമലയാളികളെയും സംസ്കാരം പഠിപ്പിക്കുവാന്‍ വരുന്നത് എന്നാണ്‌ യുകെയിലെ മലയാളി സമൂഹം ചോദിക്കുന്നത്.  ഈ തരംതാണ സ്വാഭാവം തന്നെയാണ് ഷാജനിലെ ക്രിമിനലിനെ യുകെ മലയാളിക്ക് വെളിപ്പെടുത്തി തരുന്നത് എന്നും അവര്‍ അഭിപ്രായപ്പെട്ടു.  ഇതിനെതിരെ ശക്തമായി പ്രതികരിച്ചുകൊണ്ടാണ്  ടോം ജോസ് തടിയംപാട് എന്ന യുകെ മലയാളി രംഗത്ത് വന്നത്.

ബ്രിട്ടീഷ് മലയാളികളെ തന്തയില്ലാത്തവര്‍ എന്ന് വിളിച്ചതിനെതിരേ ചുട്ട മറുപടി വീഡിയോയിൽ ടോം ജോസ് തടിയംപാട്  കൊടുക്കുന്നുണ്ട്. ബ്രിട്ടനിലെ എല്ലാ മലയാളികൾക്കും തന്ത ഉണ്ടെന്നും തന്ത ഇല്ലാതെ ആരും ലോകത്ത് ജനിക്കില്ലെന്നും പറയുന്ന വീഡിയോയില്‍  ഷാജന്‍ ബ്രിട്ടനിലെ നിരവധി കുടുംബങ്ങളുടെ സ്വകാര്യതകളെപ്പറ്റി വ്യാജവാര്‍ത്ത എഴുതി നശിപ്പിച്ചതായി പറയുന്നു. സമീപ കാലത്ത് രണ്ട് കുടുംബങ്ങളുടെ തകര്‍ച്ച ഷാജന്‍ ആഘോഷമാക്കിയതും വീഡിയോയില്‍ പറയുന്നു. ഒരു ഇന്ത്യൻ മാധ്യമ പ്രവർത്തകന്‌ ഒരു കോടതി വിധിക്കുന്ന ഏറ്റവും വലിയ നഷ്ടപരിഹാര തുകയാണ്‌ ഇപ്പോഴത്തെ ശിക്ഷയെന്നും പറയുന്നു.

30 ലക്ഷം രൂപയാണ്‌ ബ്ളാക്ക് മെയിൽ വാർത്തയുമായി ബന്ധപ്പെട്ട് ഷാജൻ സ്കറിയ യുകെയിൽ പിഴ അടക്കേണ്ടത്. ക്രിമിനൽ കേസിലെ ജയിൽ ശിക്ഷ ഒഴിവാക്കാനായിരുന്നു ഇത്. ഒരു ലക്ഷം പൗണ്ട്, അതായത് 85 ലക്ഷം രൂപയുടെ സിവിൽ കേസിൽ വിധി വരാനിരിക്കെയാണ് ഷാജന് ഇത്രയും വലിയ തുകയുടെ ശിക്ഷ ക്രിമിനല്‍ കേസ്സില്‍ ലഭിച്ചത് . എന്തായാലും ഷാജനെതിരെയുള്ള ഈ ശിക്ഷ യുകെ മലയാളികള്‍ക്കിടയില്‍ വലിയ ആശ്വാസവും, പ്രതികരിക്കുവാനുള്ള ധൈര്യവുമാണ് നല്‍കിയിരിക്കുന്നത്.  

ഷാജൻ സ്കറിയ എന്ന മറുനാടൻ ഉടമ മുമ്പ് യുകെയിൽ കുടുംബമായി താമസിച്ചിരുന്നു. ആ സമയത്ത് ഇവിടെ പെർമിനന്റ് വിസ നേടുകയും ചെയ്തു. യുകെയിൽ ഷാജന്‌ സ്വന്തമായി വീടും ഉണ്ട്. ഈ ബന്ധങ്ങൾ വച്ചാണ്‌ ഷാജൻ ബ്രിട്ടീഷ് മലയാളി എന്ന ഓൺലൈൻ പോര്‍ട്ടല്‍ തുടങ്ങിയത്. പിന്നീട് ഇത് മറുനാടന്റെ ബ്രിട്ടീഷ് പതിപ്പായി വന്നു. രണ്ട് പോർട്ടലിലും ഏറെ കുറേ ഒരേ വാർത്തകൾ തന്നെ.

ഷാജനെതിരെ ലൈവ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത് ഷാജൻ സ്കറിയയുടെ പോർട്ടലിൽ മുമ്പ് ലേഖനങ്ങള്‍ എഴുതിയിട്ടുള്ള ടോം ജോസ് തടിയംപാടാണ്‌. ഇദ്ദേഹം ഷാജന്‍ നടത്തിയ നിരവധി തട്ടിപ്പുകളും ബ്ളാക്ക് മെയിലും ആണ്‌ വെളിപ്പെടുത്തുന്നത്. ഒരിക്കൽ ഷാജന്‌ കേരളത്തിൽ നിന്നും യുകെയിൽ വരണം. നല്ല സൗഹൃദത്തിലായിരുന്ന ഒരു സുഹൃത്തിനോട് ടിക്കറ്റ് എടുത്ത് തരാൻ ആവശ്യപ്പെട്ടു. എന്നാല്‍ ആ വ്യക്തി അതിന് തയ്യാറായില്ല. പിന്നെ ഭീഷണിയായി. സുഹൃത്ത് വഴങ്ങാതെ വന്നപ്പോള്‍ അദ്ദേഹത്തെപ്പറ്റി പെണ്ണു വിഷയം എഴുതി നാറ്റിക്കുകയായിരുന്നു. ഇല്ലാത്ത പെണ്ണുവിഷയം കുത്തിപൊക്കി ബ്രിട്ടൻ മുഴുവൻ ആ സുഹൃത്തിനെ നാറ്റിച്ചു. എന്നിട്ട് അന്നത്തെ സഹപ്രവർത്തകനായ ടോം ജോസ് തടിയംപാടിനോട് ഷാജന്‍ പറഞ്ഞത് എനിക്ക് ടിക്കറ്റ് എടുത്ത് തരാത്തതിന്റെ പക തീര്‍ക്കാനാണ് താന്‍ അങ്ങനെ എഴുതിയത് എന്ന്.

ബ്ളാക്ക് മെയിൽ , പണം തട്ടൽ , ഭീഷണി , വ്യാജ വാർത്ത , നിരവധി കുടുംബ ജീവിതത്തില്‍ ഇല്ലാത്ത പെണ്ണുവിഷയം എഴുതി തകർക്കൽ , കൊടുത്ത വാർത്ത പിൻ വലിക്കാൻ 2000 പൗണ്ട് ആവശ്യപ്പെട്ടത് , ചാരിറ്റി തട്ടിപ്പ് തുടങ്ങി വൻ ആരോപണങ്ങളാണിപ്പോൾ പുറത്തുവന്നത്. യുകെ മലയാളികൾ ശക്തമായി ഇത് നേരിടും എന്നും നിയമ നടപടിയും , ജനകീയ കൂട്ടായ്മയും ഉണ്ടാകും എന്നും ടോം ജോസ് തടിയംപാട് പറയുന്നു. ഇത് കേരളമോ ഇന്ത്യയോ അല്ലെന്നും ശക്തമായ നിയമ വാഴ്ച്ചയുള്ള രാജ്യമാണെന്നും കളിച്ചാൽ വിവരം അറിഞ്ഞേ ഷാജന്‍ മടങ്ങൂ എന്നും അദ്ദേഹം മുന്നറിയിപ്പ് നല്കുന്നു.

ഷാജന്‍ സ്കറിയയ്ക്ക് സത്യം പറയാന്‍ അവകാശമില്ലേ?.. വ്യാജ വാര്‍ത്ത കേസില്‍ ശിക്ഷിക്കപ്പെട്ട ഷാജന് യുകെ കോടതിയുടെ രൂക്ഷ വിമര്‍ശനം ലഭിച്ചത് സത്യം പറഞ്ഞതിനാണോ?  വായിക്കുക 

വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ച കേസില്‍ ‘മറുനാടന്‍’ എഡിറ്റര്‍ ഷാജന്‍ സ്കറിയയ്ക്ക് 30 ലക്ഷം രൂപ പിഴ ശിക്ഷ : വായിക്കുക

 

 

Copyright © . All rights reserved