Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

രോഗാണു രക്തം സ്വീകരിച്ചതിനെ തുടർന്ന് എയ്ഡ്സ് മുതലായ രോഗങ്ങൾ പിടിപെട്ടവർക്കുള്ള നഷ്ടപരിഹാരത്തിന്റെ കൂടുതൽ വിവരങ്ങൾ സർക്കാർ പ്രഖ്യാപിച്ചു. ഇരകളായ ഓരോരുത്തർക്കും 2 മില്യൺ പൗണ്ടിൽ കൂടുതൽ ലഭിക്കും. പ്രശ്നത്തെ കുറിച്ച് നടത്തിയ പൊതു അന്വേഷണ റിപ്പോർട്ട് ഇന്നലെ പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് നഷ്ടപരിഹാരത്തിന്റെ വിവരങ്ങൾ സർക്കാർ പ്രഖ്യാപിച്ചത്.

90 ദിവസത്തിനകം ഇടക്കാല പെയ്മെന്റ് ഈ വർഷാവസാനത്തോടെ മുഴുവൻ തുകയും നൽകാനുള്ള പദ്ധതികളാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. രോഗം ബാധിച്ചവരുടെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും ഉൾപ്പെടെ കൂടുതൽ ആളുകൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കുമെന്ന് സർക്കാർ അറിയിച്ചു . ഇതിൽ കുട്ടികളായവരോ രക്ഷിതാക്കളോ ഉൾപ്പെടാം. നഷ്ടപരിഹാരത്തിന്റെ മൊത്തം ചിലവ് 10 ബില്യൺ പൗണ്ട് വരുമെന്നാണ് ഏകദേശ കണക്കുകൾ സൂചിപ്പിക്കുന്നത്.

എൻഎച്ച്എസ്സിന്റെ ഏറ്റവും വലിയ ചികിത്സാ ദുരന്തമെന്നാണ് രോഗബാധയുള്ള രക്തം അനേകർക്ക് നൽകിയ സംഭവം അറിയപ്പെടുന്നത്. 1970 കളുടെയും 1990 കളുടെയും ഇടയിൽ എൻഎച്ച്എസ് ആശുപത്രികളിൽ നിന്ന് രക്തം സ്വീകരിച്ചതിനെ തുടർന്ന് പതിനായിരക്കണക്കിന് ആളുകൾക്കാണ് എച്ച്ഐവിയും ഹെപ്പറ്റൈറ്റിസും ബാധിച്ചത്. ശസ്ത്രക്രിയയ്ക്കോ പ്രസവാനന്തരമോ ആണ് പലരും ഇത്തരം മലിനമായ രക്തം സ്വീകരിച്ചത് . ഇതിലൂടെ മരണവും രോഗവും പിടിപെട്ടവരുടെ കുടുംബാംഗങ്ങളുടെ നിരന്തരമായ സമരങ്ങൾക്കൊടുവിൽ 2017 ജൂലൈയിൽ മുൻ പ്രധാനമന്ത്രി തെരേസ മേ ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

രോഗം ബാധിച്ച തടവുകാർ ഉൾപ്പെടെയുള്ളവരിൽ നിന്ന് രക്തം സ്വീകരിച്ചതാണ് അപകടകത്തിന്റെ വ്യാപ്തി കൂടിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. യുഎസിൽ നിന്നും സമാന രീതിയിലുള്ള രക്ത ഉത്പന്നങ്ങൾ യുകെ സ്വീകരിച്ചിരുന്നു. എച്ച്ഐവി അപകടസാധ്യത വ്യക്തമാകുന്നത് വരെ ഇറക്കുമതി ചെയ്യുന്ന എല്ലാ യുഎസ് രക്ത ഉൽപന്നങ്ങളും എൻഎച്ച്എസ് ഉപയോഗത്തിൽ നിന്ന് പിൻവലിക്കണമെന്ന് 1983-ൽ യുകെയിലെ പ്രമുഖ പകർച്ചവ്യാധി വിദഗ്ധരിൽ ഒരാളായ ഡോ സ്പെൻസ് ഗാൽബ്രൈത്ത് നൽകിയ മുന്നറിയിപ്പുകൾ സർക്കാർ അവഗണിച്ചു . പ്രശ്നത്തിന്റെ വ്യാപ്തി ഭയങ്കരമാണെന്നും അധികാരികൾ അപകട സാധ്യതകളോട് പ്രതികരിച്ചത് വളരെ മന്ദഗതിയിലായിരുന്നുവെന്നും അന്വേഷണത്തിന് അധ്യക്ഷനായ സർ ബ്രയാൻ ലാങ്സ്റ്റാഫ് പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഹോങ്കോങ്ങിൻ്റെ രഹസ്യാന്വേഷണ വിഭാഗത്തിന് വേണ്ടി ചാരവൃത്തി നടത്തിയെന്ന് ആരോപിക്കപ്പെട്ട ആളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മുൻ റോയൽ മറൈൻ അംഗമായ മാത്യു ട്രിക്കറ്റിനെ ബെർക്‌ഷെയറിലെ ഒരു പാർക്കിൽ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത് . 37 കാരനായ ഇയാളെ ഈ മാസം ആദ്യം ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു .

മാത്യുവിന്റെ മരണത്തെ കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തെ കുറിച്ച് വിവരം ലഭിച്ച് അടിയന്തിര വൈദ്യസഹായം നൽകാൻ ശ്രമിച്ചെങ്കിലും ഇയാൾ മരിച്ചു കഴിഞ്ഞിരുന്നു. ദേശീയ സുരക്ഷാ നിയമത്തിന് വിരുദ്ധമായി മറ്റൊരു രാജ്യത്തിൻറെ വിദേശ രഹസ്യാന്വേഷണ വിഭാഗത്തെ സഹായിച്ചതായുള്ള കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരുന്നത്. സ്റ്റെയിൻസിൽ നിന്നുള്ള ചി ലിയുങ് വായ് (38), കിഴക്കൻ ലണ്ടനിലെ ഹാക്ക്‌നിയിൽ നിന്നുള്ള ചുങ് ബിയു യുവൻ (63) എന്നിവരും ട്രിക്കറ്റിനൊപ്പം അറസ്റ്റിലായിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

രോഗാണു ബാധിച്ച രക്തം സ്വീകരിച്ചവർക്കുള്ള നഷ്ടപരിഹാരത്തിന്റെ പ്രാഥമിക വിവരങ്ങൾ പുറത്തുവന്നു. ക്യാബിനറ്റ് മന്ത്രിയായ ജോൺ ഗ്ലെൻഹാസ് ആണ് വിവരങ്ങൾ ഹൗസ് ഓഫ് കോമൺസിൽ അവതരിപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ 210,000 പൗണ്ടിന്റെ ഇടക്കാല പെയ്മെൻ്റുകൾ 90 ദിവസത്തിനുള്ളിൽ നൽകുമെന്ന് അദ്ദേഹം പറഞ്ഞു.

നഷ്ടപരിഹാരത്തിന്റെ കൂടുതൽ വിവരങ്ങൾ അറിയാൻ അന്തിമ പദ്ധതി നിലവിൽ വരുന്നത് വരെ കാത്തിരിക്കേണ്ടതായി വരും. അധികം താമസിയാതെ സമയബന്ധിതമായി അന്തിമ നഷ്ടപരിഹാരത്തിന്റെ പൂർണ്ണരൂപം പുറത്തുവിടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രക്തം സ്വീകരിച്ചത് മൂലം പ്രശ്നം നേരിടുന്ന ജീവിച്ചിരിക്കുന്നവർ, രോഗബാധിതരുടെ ആശ്രിതർ എന്നിവർക്ക് സഹായം ലഭിക്കുന്നതിന് അർഹത ഉണ്ടാകും. 2024 അവസാനത്തിന് മുമ്പ് നഷ്ടപരിഹാരത്തിന്റെ അവസാന ഗഡു കൊടുത്തു തീർക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

എൻഎച്ച്എസ്സിന്റെ ഏറ്റവും വലിയ ചികിത്സാ ദുരന്തമെന്നാണ് രോഗബാധയുള്ള രക്തം അനേകർക്ക് നൽകിയ സംഭവം അറിയപ്പെടുന്നത്. 1970 കളുടെയും 1990 കളുടെയും ഇടയിൽ എൻഎച്ച്എസ് ആശുപത്രികളിൽ നിന്ന് രക്തം സ്വീകരിച്ചതിനെ തുടർന്ന് പതിനായിരക്കണക്കിന് ആളുകൾക്കാണ് എച്ച്ഐവിയും ഹെപ്പറ്റൈറ്റിസും ബാധിച്ചത്. ശസ്ത്രക്രിയയ്ക്കോ പ്രസവാനന്തരമോ ആണ് പലരും ഇത്തരം മലിനമായ രക്തം സ്വീകരിച്ചത് . ഇതിലൂടെ മരണവും രോഗവും പിടിപെട്ടവരുടെ കുടുംബാംഗങ്ങളുടെ നിരന്തരമായ സമരങ്ങൾക്കൊടുവിൽ 2017 ജൂലൈയിൽ മുൻ പ്രധാനമന്ത്രി തെരേസ മേ ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

രോഗം ബാധിച്ച തടവുകാർ ഉൾപ്പെടെയുള്ളവരിൽ നിന്ന് രക്തം സ്വീകരിച്ചതാണ് അപകടകത്തിന്റെ വ്യാപ്തി കൂടിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. യുഎസിൽ നിന്നും സമാന രീതിയിലുള്ള രക്ത ഉത്പന്നങ്ങൾ യുകെ സ്വീകരിച്ചിരുന്നു. എച്ച്ഐവി അപകടസാധ്യത വ്യക്തമാകുന്നത് വരെ ഇറക്കുമതി ചെയ്യുന്ന എല്ലാ യുഎസ് രക്ത ഉൽപന്നങ്ങളും എൻഎച്ച്എസ് ഉപയോഗത്തിൽ നിന്ന് പിൻവലിക്കണമെന്ന് 1983-ൽ യുകെയിലെ പ്രമുഖ പകർച്ചവ്യാധി വിദഗ്ധരിൽ ഒരാളായ ഡോ സ്പെൻസ് ഗാൽബ്രൈത്ത് നൽകിയ മുന്നറിയിപ്പുകൾ സർക്കാർ അവഗണിച്ചു . പ്രശ്നത്തിന്റെ വ്യാപ്തി ഭയങ്കരമാണെന്നും അധികാരികൾ അപകട സാധ്യതകളോട് പ്രതികരിച്ചത് വളരെ മന്ദഗതിയിലായിരുന്നുവെന്നും അന്വേഷണത്തിന് അധ്യക്ഷനായ സർ ബ്രയാൻ ലാങ്സ്റ്റാഫ് പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

രോഗാണു ബാധിച്ച രക്തം എൻഎച്ച്എസ് ആശുപത്രികളിൽ കൂടി നൽകിയതിനെ തുടർന്ന് ഇരകളായവരോട് പ്രധാന മന്ത്രി ഋഷി സുനക് ഖേദം പ്രകടിപ്പിച്ചു . സംഭവത്തെ പതിറ്റാണ്ടുകൾ നീണ്ട ധാർമിക പരാജയമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. 30,000 പേർക്ക് മലിനമായ രക്തചികിത്സയിലൂടെ രോഗം ബാധിച്ചതിനെ കുറിച്ചുള്ള പൊതു അന്വേഷണ റിപ്പോർട്ടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രോഗികൾക്ക് എച്ച്ഐവിയും ഹെപ്പറ്റൈറ്റിസും പിടിപെടാൻ ഡോക്ടർമാരും സർക്കാരും എൻഎച്ച്എസും സാഹചര്യമൊരുക്കിയതായി സംഭവത്തെ കുറിച്ച് നടത്തിയ അന്വേഷണ റിപ്പോർട്ട് കുറ്റപ്പെടുത്തി. പരാജയങ്ങളിൽ താൻ ശരിക്കും ഖേദിക്കുന്നുവെന്ന് സുനക് ഹൗസ് ഓഫ് കോമൺസിനോട് പറഞ്ഞു.

ലേബർ പാർട്ടി നേതാവ് സർ കെയർ സ്റ്റാർമറും സംഭവത്തിൽ ക്ഷമാപണം നടത്തി. രാജ്യം കണ്ട ഏറ്റവും വലിയ അനീതികളിലൊന്നായാണ് ഇതിനെ അദ്ദേഹം വിശേഷിപ്പിച്ചത്. എൻഎച്ച്എസ്സിന്റെ ഏറ്റവും വലിയ ചികിത്സാ ദുരന്തമെന്നാണ് രോഗബാധയുള്ള രക്തം അനേകർക്ക് നൽകിയ സംഭവം അറിയപ്പെടുന്നത്. 1970 കളുടെയും 1990 കളുടെയും ഇടയിൽ എൻഎച്ച്എസ് ആശുപത്രികളിൽ നിന്ന് രക്തം സ്വീകരിച്ചതിനെ തുടർന്ന് പതിനായിരക്കണക്കിന് ആളുകൾക്കാണ് എച്ച്ഐവിയും ഹെപ്പറ്റൈറ്റിസും ബാധിച്ചത്. ശസ്ത്രക്രിയയ്ക്കോ പ്രസവാനന്തരമോ ആണ് പലരും ഇത്തരം മലിനമായ രക്തം സ്വീകരിച്ചത് . ഇതിലൂടെ മരണവും രോഗവും പിടിപെട്ടവരുടെ കുടുംബാംഗങ്ങളുടെ നിരന്തരമായ സമരങ്ങൾക്കൊടുവിൽ 2017 ജൂലൈയിൽ മുൻ പ്രധാനമന്ത്രി തെരേസ മേ ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

രോഗം ബാധിച്ച തടവുകാർ ഉൾപ്പെടെയുള്ളവരിൽ നിന്ന് രക്തം സ്വീകരിച്ചതാണ് അപകടകത്തിന്റെ വ്യാപ്തി കൂടിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. യുഎസിൽ നിന്നും സമാന രീതിയിലുള്ള രക്ത ഉത്പന്നങ്ങൾ യുകെ സ്വീകരിച്ചിരുന്നു. എച്ച്ഐവി അപകടസാധ്യത വ്യക്തമാകുന്നത് വരെ ഇറക്കുമതി ചെയ്യുന്ന എല്ലാ യുഎസ് രക്ത ഉൽപന്നങ്ങളും എൻഎച്ച്എസ് ഉപയോഗത്തിൽ നിന്ന് പിൻവലിക്കണമെന്ന് 1983-ൽ യുകെയിലെ പ്രമുഖ പകർച്ചവ്യാധി വിദഗ്ധരിൽ ഒരാളായ ഡോ സ്പെൻസ് ഗാൽബ്രൈത്ത് നൽകിയ മുന്നറിയിപ്പുകൾ സർക്കാർ അവഗണിച്ചു . പ്രശ്നത്തിന്റെ വ്യാപ്തി ഭയങ്കരമാണെന്നും അധികാരികൾ അപകട സാധ്യതകളോട് പ്രതികരിച്ചത് വളരെ മന്ദഗതിയിലായിരുന്നുവെന്നും അന്വേഷണത്തിന് അധ്യക്ഷനായ സർ ബ്രയാൻ ലാങ്സ്റ്റാഫ് പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ദന്ത ചികിത്സാ മേഖലയിൽ മതിയായ ജീവനക്കാർ ഇല്ലാത്തതു മൂലം എൻഎച്ച്എസ് കടുത്ത പ്രതിസന്ധിയെയാണ് നേരിടുന്നത്. ഇതിനെ മറികടക്കാൻ പുതിയതായി പരിശീലനം ലഭിച്ച ദന്ത ഡോക്ടർമാരോട് നിർബന്ധമായും എൻഎച്ച്എസിൽ പ്രവർത്തിക്കാൻ നിർദ്ദേശം നൽകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. സ്വകാര്യ ക്ലിനിക്കുകളിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ഡെന്‍റിസ്റ്റുകളെ തടയാനും എന്‍എച്ച്എസിലെ ഡെന്‍റൽ സേവനങ്ങൾ ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടിയുമായി സർക്കാർ മുന്നോട്ട് വന്നിരിക്കുന്നത് . എന്‍എച്ച്എസിൽ സേവനം ചെയ്യുന്നവരുടെ ക്ഷാമം നേരിടുകയും പല ഭാഗത്തും ഡെന്‍റല്‍ സേവനങ്ങള്‍ ലഭ്യമല്ലാത്ത അവസ്ഥ രൂപപ്പെടുകയും ചെയ്തതോടെയാണ് ഈ കര്‍ശന നീക്കം.


നിലവിൽ ഒരു ദന്ത ഡോക്ടറെ പരിശീലിപ്പിക്കുന്നതിനായി 200,000 പൗണ്ട് വരെ സർക്കാരിൽ നിന്ന് ചിലവഴിക്കുന്നതാണ് കണക്കുകൾ കാണിക്കുന്നത്. എന്നാല്‍ പഠനം പൂർത്തിയാക്കിയ ശേഷം എന്‍എച്ച്എസിനായി ജോലി ചെയ്യണമെന്ന നിബന്ധനയില്ല. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഓരോ ദന്തഡോക്ടറും ഏകദേശം 2,300 രോഗികളെ ചികിത്സിക്കേണ്ടതായി വരുന്നുണ്ട്. പലസ്ഥലങ്ങളിലും ദന്ത ചികിത്സയ്ക്കായി നീണ്ട ക്യൂവാണ് രൂപപ്പെടുന്നത്. നിലവിൽ ഇംഗ്ലണ്ടിലെ ജനറൽ ഡെൻ്റൽ കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 35,000 ദന്തഡോക്ടർമാരിൽ മൂന്നിലൊന്ന് പേരും എൻഎച്ച്എസിന് വേണ്ടി ഒരു ജോലിയും ചെയ്യുന്നില്ല.


മതിയായ ഡോക്ടർമാരുടെ അഭാവവും കാത്തിരുപ്പ് സമയം കൂടുന്നതിനും പരിഹാരമായി നേരെത്തെ ഒട്ടേറെ കാര്യങ്ങൾ സർക്കാർ നടപ്പിലാക്കിയിരുന്നു. ഇതിന്റെ ഭാഗമായി അധികമായി രോഗികളെ ചികിത്സിക്കുന്നതിന് ദന്തഡോക്ടർമാർക്ക് കൂടുതൽ വേതനം നൽകുന്ന പദ്ധതി നിലവിൽ വന്നിരുന്നു . ഇതുകൂടാതെ നിലവിൽ ദന്ത ഡോക്ടർമാരുടെ സേവനം ഇല്ലാത്ത സ്ഥലങ്ങളിൽ മൂന്ന് വർഷത്തേയ്ക്ക് ജോലി ചെയ്യുന്നതിന് 20000 പൗണ്ട് ഡോക്ടർമാർക്ക് വാഗ്ദാനം ചെയ്യുന്ന പുതിയ പദ്ധതിയും നടപ്പിലാക്കിയിരുന്നു. ദന്ത ചികിത്സാ മേഖലയിൽ സമൂല മാറ്റങ്ങൾ വരുത്താനുള്ള ബോണസ് സ്കീം ഉൾപ്പെടെയുള്ള പദ്ധതികൾക്കായി 200 മില്യൺ പൗണ്ട് നിക്ഷേപം ആണ് എൻഎച്ച്എസ് നടത്തിയത് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഈസ്റ്റ് ലണ്ടനിലെ ഒരു വീട്ടിൽ രണ്ട് എക്സ് എൽ ബുള്ളി നായ്ക്കളുടെ ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. ഹോൺചർച്ചിലെ കോൺവാൾ ക്ലോസിലുള്ള 50 വയസ്സുള്ള സ്ത്രീയാണ് നായ്ക്കളുടെ ആക്രമണത്തെ തുടർന്ന് സംഭവസ്ഥലത്ത് തന്നെ മരിച്ചത്. ആക്രമണകാരികളായ നായ്ക്കളെ സുരക്ഷിതമായി പിടികൂടിയതായി മെട്രോപൊളിറ്റൻ പോലീസിൻ്റെ വക്താവ് പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്.

എമർജൻസി സർവീസിൽ നിന്നുള്ള മെഡിക്കൽ സംഘം ഉടൻ സ്ഥലത്തെത്തി ചികിത്സ നൽകിയെങ്കിലും അവർ സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. ഫെബ്രുവരി മുതൽ ഇംഗ്ലണ്ടിലും വെയിൽസിലും പ്രത്യേക അനുമതി ഇല്ലാതെ എക്സ് എൽ ബുള്ളി നായ്ക്കളെ സ്വന്തമാക്കുന്നത് ക്രിമിനൽ കുറ്റമാണ്. ഇത്തരം ഇനത്തിൽപ്പെട്ട നായ്ക്കളിൽ നിന്ന് തുടർച്ചയായി ആളുകൾക്ക് നേരെ ആക്രമണങ്ങൾ ഉണ്ടായതോടെയാണ് നിരോധന നീക്കവുമായി സർക്കാർ മുന്നോട്ടു വന്നത്. എക്സ് എൽ ബുള്ളി നായ്ക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഒട്ടേറെ സംഭവങ്ങളാണ് യുകെയിൽ ഉണ്ടായത്. 2021 നവംബറിൽ 10 വയസ്സുള്ള ജാക്ക് ലിഡിനെ എക്സ് എൽ ബുള്ളി നായ കൊന്നതിനെ തുടർന്ന് ഉടമയ്ക്ക് മൂന്ന് വർഷം തടവു ശിക്ഷ ലഭിച്ചിരുന്നു

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്ത്രീകളോട് ലൈംഗികമായി പെരുമാറിയതിനെ തുടർന്ന് ഡോക്ടറെ ജോലിയിൽ നിന്ന് വിലക്കി. ജനറൽ മെഡിക്കൽ കൗൺസിലിലും (ജിഎംസി) ഗ്രേറ്റ് വെസ്റ്റേൺ ഹോസ്പിറ്റൽ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിലും നിരവധി സ്ത്രീകൾ പരാതിപ്പെട്ടതിനെ തുടർന്നാണ് സ്വിൻഡനിൽ ജോലി ചെയ്തിരുന്ന ഡോ. തോമസ് പ്ലിമ്മറിനെ മെഡിക്കൽ രജിസ്റ്ററിൽ നിന്ന് നീക്കം ചെയ്യാൻ മെഡിക്കൽ പ്രാക്ടീഷണേഴ്സ് ട്രിബ്യൂണൽ സർവീസ് (എംപിടിഎസ്) തീരുമാനിച്ചത്. നിരവധി ആരോപണങ്ങളാണ് ഇയാൾക്ക് നേരിടേണ്ടി വന്നത്. മിക്കവാറും ആരോപണങ്ങളുടെ ഉത്തരവാദിത്വം ഡോക്ടർ ഏറ്റെടുത്തതായി ആണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

രോഗിയുമായി തുടർച്ചയായുണ്ടായ അനുചിത പ്രവർത്തികളെ തുടർന്ന് ഒട്ടനവധി ആരോപണങ്ങളാണ് ഇയാൾക്ക് എതിരെ ഉയർന്ന് വന്നത്. ഒരു സ്ത്രീക്ക് അശ്ലീല വീഡിയോ അയച്ചതായുള്ള കുറ്റവും ഡോക്ടർ സമ്മതിച്ചിട്ടുണ്ട്. ഇത് കൂടാതെ ജോലി സമയത്ത് സഹപ്രവർത്തകയുമായി ഇയാൾ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതായും ആരോപണങ്ങളുണ്ട്.

പലരും ഡോക്ടർ തങ്ങളുമായുള്ള സൗഹൃദം ദുരുപയോഗം ചെയ്തു എന്നാണ് പരാതി പെട്ടിരിക്കുന്നത്. തൻറെ മോശം പെരുമാറ്റം റിപ്പോർട്ട് ചെയ്താൽ കനത്ത തിരിച്ചടി അനുഭവിക്കേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയതായി പേരു വെളിപ്പെടുത്താത്ത ഒരു സ്ത്രീ പോലീസിനോട് പറഞ്ഞു. ഇയാളുടെ മോശം പെരുമാറ്റം മെഡിക്കൽ പ്രൊഫഷന് അപകീർത്തികരമാണെന്ന് ട്രൈബ്യൂണൽ പറഞ്ഞു. താൻ കൂടുതൽ ലൈംഗികാസക്തി ഉള്ള വ്യക്തിയാണെന്ന് വാദിച്ച് പ്രതിരോധിക്കാനാണ് ട്രൈബ്യൂണലിൽ ഡോക്ടർ ശ്രമിച്ചത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ടാപ്പിൽ നിന്ന് തിളപ്പിക്കാത്ത വെള്ളം കുടിക്കാമെന്ന് തെറ്റായ സന്ദേശം നൽകിയതിനെ തുടർന്ന് സൗത്ത് വെസ്റ്റ് വാട്ടർ കമ്പനി ക്ഷമാപണം നടത്തി. ഡെവണിൽ മലിനജലം മൂലം നിരവധി പേർക്ക് ജലജന്യ രോഗങ്ങൾ പിടിപെട്ടതിനെ തുടർന്ന് ജനങ്ങളുടെ ഇടയിൽ കടുത്ത ആശങ്ക ഉടലെടുത്തിരുന്നു. ഇതിനെ തുടർന്നാണ് തിളപ്പിച്ച വെള്ളം മാത്രമേ ഉപയോഗിക്കാവൂ എന്ന നിർദ്ദേശം അധികൃതരുടെ ഭാഗത്തുനിന്നും ആദ്യം നൽകപ്പെട്ടത്.

മലിനജല പ്രശ്നം പൂർണമായും പരിഹരിക്കപ്പെട്ടെന്നും ഇനി വെള്ളം തിളപ്പിക്കുന്നത് നിർത്താമെന്നും ഡെവണിലെ ഒരു പ്രദേശത്തെ ജനങ്ങളെ തെറ്റായി അറിയിക്കുകയായിരുന്നു. ശനിയാഴ്‌ച സൗത്ത് വെസ്‌റ്റ് വാട്ടർ (എസ്‌ഡബ്ല്യുഡബ്ല്യു) ബ്രിക്‌സ്‌ഹാമിലെ 14,500 പ്രോപ്പർട്ടികൾക്കുള്ള ബോയിൽ വാട്ടർ നോട്ടീസ് ആണ് പിൻവലിച്ചത്. എന്നാൽ ഇതിന് മണിക്കൂറുകൾക്ക് ശേഷം തിളപ്പിച്ച വെള്ളമേ ഉപയോഗിക്കാവൂ എന്ന പ്രത്യേക സന്ദേശവും ആളുകൾക്ക് ലഭിച്ചു. വാട്ടർ കമ്പനിയുടെ ഡിജിറ്റൽ മാപ്പിങ്ങിലെ പിഴവാണ് തെറ്റായ സന്ദേശം ആദ്യം നൽകുന്നതിന് കാരണമായതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പിഴവ് അംഗീകരിച്ചുകൊണ്ട് തെറ്റായ സന്ദേശം ലഭിച്ചവർക്ക് 75 പൗണ്ട് അധിക നഷ്ടപരിഹാരം നൽകുമെന്ന് സൗത്ത് വെസ്റ്റ് വാട്ടർ കമ്പനി അറിയിച്ചു. മലിന ജലത്തിൻറെ പ്രശ്നം ബാധിച്ച സ്ഥലങ്ങളിലെ താമസക്കാർക്ക് നേരത്തെ പ്രഖ്യാപിച്ച നഷ്ടപരിഹാരം 115 പൗണ്ടിൽ നിന്ന് 215 പൗണ്ടായി ഉയർത്തിയിട്ടുണ്ട്. പെയ്മെൻ്റ് ലഭിക്കുന്നതിന് ഉപഭോക്താക്കൾ ഒന്നും ചെയ്യേണ്ടതില്ലെന്നും അത് അവരുടെ അക്കൗണ്ടുകളിലേയ്ക്ക് നേരിട്ട് നൽകുമെന്നും സൗത്ത് വെസ്റ്റ് വാട്ടർ കമ്പനി അറിയിച്ചു. കമ്പനിയുടെ ആശയവിനിമയം എത്രത്തോളം മോശമായിരുന്നു എന്നതിൻ്റെ മറ്റൊരു സൂചനയാണ് ലഘുലേഖ പ്രശ്‌നമെന്ന് ബ്രിക്‌സ്‌ഹാമിനെ ടോട്ട്‌നെസ് മണ്ഡലം ഉൾക്കൊള്ളുന്ന കൺസർവേറ്റീവ് എംപി ആൻ്റണി മംഗ്‌നാൽ പറഞ്ഞു. ടാപ്പ് വെള്ളം തിളപ്പിക്കണോ വേണ്ടയോ എന്നറിയാൻ എസ്‌ഡബ്ല്യുഡബ്ല്യുവിൻ്റെ വെബ്‌സൈറ്റിലെ ഒരു പോസ്റ്റ്‌കോഡ് ചെക്കർ നോക്കാൻ അദ്ദേഹം പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിൽ ഭവന വില റെക്കോർഡ് നിലയിലെത്തി. ശരാശരി വില 375,131 പൗണ്ട് എന്ന നിലയിലേയ്ക്കാണ് ഉയർന്നത്. കഴിഞ്ഞ മാസവുമായി താരതമ്യം ചെയ്യുമ്പോൾ 0.8 ശതമാനം വർദ്ധനവ് ആണ് വന്നത്. ഇത് ഏകദേശം 28 07 പൗണ്ട് വരും. പ്രവചനങ്ങളെ കാറ്റിൽ പറത്തിയാണ് ഭവന വില കുതിച്ചുയർന്നത്.

 

പലിശ നിരക്കുകൾ കുറയാതിരുന്നതും മോർട്ട്ഗേജ് നിരക്കുകൾ കൂടിയതുകൊണ്ടും വീടുകൾ വാങ്ങാൻ ഉദ്ദേശിക്കുന്നവർ വിപണിയിൽ നിന്ന് വിട്ടു നിൽക്കുന്നതു മൂലം ഭവന വിലയിൽ ഇടിവ് ഉണ്ടാകുമെന്നാണ് പരക്കെ കരുതപ്പെട്ടിരുന്നത്. എന്നിരുന്നാലും സ്വന്തമായി വീടുകൾ വാങ്ങാനുള്ള ആളുകളുടെ താത്പര്യം കാരണമാണ് വിപണിയിൽ ചലനം സൃഷ്ടിക്കപ്പെട്ടതെന്ന് പ്രോപ്പർട്ടി വെബ്‌സൈറ്റിൻ്റെ റിപ്പോർട്ട് പറയുന്നു.


നിലവിലെ വീട് വിറ്റ് പുതിയ ഭവനം മേടിക്കുന്നവരുടെ എണ്ണവും വളരെ കൂടിയതായി വിപണി വിദഗ്ധർ അഭിപ്രായപ്പെട്ടു. ഹോം മൂവ്‌സ് ആക്ടിവിറ്റി എന്നാണ് ഇത് പൊതുവെ അറിയപ്പെടുന്നത്. ഈ വർഷം ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ കഴിഞ്ഞ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വീടു വിപണിയിൽ നടന്ന ക്രയവിക്രയം 17 ശതമാനം കൂടുതലാണ്. മെയ് മാസത്തിൽ സാധാരണയായി വീടു വിലയിൽ കുതിച്ചു കയറ്റം ഉണ്ടാകാറുണ്ട് . കഴിഞ്ഞ 22 വർഷത്തിലെ കണക്കുകൾ പരിശോധിക്കുമ്പോൾ 12 വർഷങ്ങളിലും മെയ് മാസത്തിലാണ് വിപണി ഏറ്റവും ഉയർന്ന നിലയിൽ എത്തിയത്. വീടുകളുടെ വില കൂടിയതിന് പുറകെ വാടകയിനത്തിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞവർഷം വാടകയിൽ ശരാശരി 8.3 % വർദ്ധനവ് ആണ് ഉണ്ടായത്

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്തനാർബുദ ചികിത്സയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കി ബ്രിട്ടീഷ് ശാസ്ത്രജ്ഞർ. ശരീരത്തിന് പുറത്ത് സ്തന കോശങ്ങളെ ഒരാഴ്ചയെങ്കിലും സംരക്ഷിക്കാനുള്ള മാർഗ്ഗം ആണ് ഇപ്പോൾ വികസിപ്പിച്ചിരിക്കുന്നത്. ഇത് സ്തനാർബുദ ഗവേഷണത്തിന് വൻ മുന്നേറ്റത്തിന് കാരണമാകുമെന്നാണ് കരുതപ്പെടുന്നത്. ഈ രോഗത്തെ സുരക്ഷിതമായി സൂക്ഷിക്കുന്ന കോശങ്ങളിൽ കൂടുതൽ പരീക്ഷണങ്ങൾ നടത്താൻ ശാസ്ത്രജ്ഞർക്ക് സാധിക്കും.

പ്രിവൻ്റ് ബ്രെസ്റ്റ് ക്യാൻസർ ചാരിറ്റിയുടെ ധനസഹായത്തോടെ നടത്തിയ പഠനത്തിൽ, ഒരു പ്രത്യേക ജെൽ ലായനിയിൽ ടിഷ്യു സംരക്ഷിക്കാമെന്നാണ് കണ്ടെത്തിയിരിക്കുന്നത് .ഇതിലൂടെ രോഗികൾക്ക് ഏറ്റവും ഫലപ്രദമായ മരുന്ന് ഏതാണെന്ന് കണ്ടുപിടിക്കാൻ ശാസ്ത്രജ്ഞരെ സഹായിക്കും. ഇങ്ങനെ സംരക്ഷിക്കുന്ന കോശങ്ങൾ സാധാരണ സ്തന കോശങ്ങളെ പോലെ തന്നെ മരുന്നുകളോടെ പ്രതികരിക്കാൻ കഴിവുള്ളവയാണെന്നാണ് വിദഗ്ധർ കണ്ടെത്തിയിരിക്കുന്നത് .


ജേർണൽ ഓഫ് മാമറി ഗ്ലാൻഡ് ബയോളജി ആൻഡ് നിയോപ്ലാസിയയിൽ പ്രസിദ്ധീകരിച്ച ഈ ഗവേഷണം മൃഗങ്ങളിൽ പരിശോധന നടത്താതെ തന്നെ സ്തനാർബുദത്തെ ചികിത്സിക്കുന്നതിനും തടയുന്നതിനുമുള്ള പുതിയ മരുന്നുകളുടെ വികസനം ശക്തിപ്പെടുത്തും. സ്തനാർബുദ ചികിത്സയ്ക്കും പ്രതിരോധത്തിനുമായി ജീവനുള്ള ടിഷ്യൂകളിൽ ഏറ്റവും അനുയോജ്യമായ മരുന്നുകൾ പരീക്ഷിക്കാൻ ഈ കണ്ടെത്തൽ ശാസ്ത്രജ്ഞരെ സഹായിക്കുമെന്ന് മാഞ്ചസ്റ്റർ സർവകലാശാലയിലെ ഗവേഷക ഡോ. ഹന്ന ഹാരിസൺ പറഞ്ഞു.

സ്തനാർബുദം വരാൻ ഉയർന്ന അപകടസാധ്യതയുള്ള സ്ത്രീകൾക്ക് ഈ ഗവേഷണ പുരോഗതി ഒട്ടേറെ ഗുണകരമായിരിക്കും . എല്ലാ മരുന്നുകളും എല്ലാ സ്ത്രീകൾക്കും പ്രവർത്തിക്കില്ല. ജീവനുള്ള ടിഷ്യൂകളിലെ സ്വാധീനം അളക്കുന്നതിലൂടെ ഏത് സ്ത്രീകൾക്ക് ഏത് മരുന്നുകൾ പ്രവർത്തിക്കുമെന്ന് നിർണ്ണയിക്കാൻ കഴിയും . ആത്യന്തികമായി, സ്ത്രീകൾക്ക് അവരുടെ പ്രത്യേക ജനിതക ഘടനയ്ക്ക് ഏറ്റവും ഫലപ്രദമായ മരുന്ന് ഉപയാഗിക്കാൻ കഴിയും .

RECENT POSTS
Copyright © . All rights reserved