ന്യൂസ് ഡെസ്ക് മലയാളം യുകെ
വൃക്ക രോഗങ്ങളുമായി ബന്ധപ്പെട്ട് നിരവധി ആശങ്കകളാണ് ഓരോ ദിവസവും ഉയർന്നു വരുന്നത്. ഇതിന് പിന്നാലെ ഉത്തരവുമായി രംഗത്ത് വന്നിരിക്കുകയാണ് എൻഎച്ച്എസിലെ മെഡിക്കൽ വിദഗ്ധർ. നിരവധി ആളുകളാണ് തങ്ങൾ ക്രോണിക് കിഡ്നി ഡിസീസ് (സികെഡി) എന്ന് ലേബൽ ചെയ്യപ്പെട്ടതായി അറിയാതെയിരിക്കുന്നത്. എന്നാൽ പേര് കേട്ട് പേടിക്കേണ്ട എന്നും പലപ്പോഴും ഈ അവസ്ഥ അത്ര ഗുരുതരമല്ലെന്നും ഡോ. എല്ലി പറയുന്നു.
ക്രോണിക് കിഡ്നി ഡിസീസ് ഒരു രോഗം എന്നതിലുപരി മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കുള്ള അപകട ഘടകമായാണ് ഡോക്ടർമാർ പലപ്പോഴും കരുതുന്നത്. എന്നിരുന്നാലും, രോഗനിർണയത്തെക്കുറിച്ച് നിങ്ങളുടെ ജിപി തീർച്ചയായും നിങ്ങളോട് പറഞ്ഞിരിക്കണം. ക്രോണിക് കിഡ്നി ഡിസീസ് നിങ്ങളുടെ വൃക്കകളിൽ രക്തം ഫിൽട്ടർ ചെയ്യാനുള്ള കഴിവ് കുറയ്ക്കുന്നു. ഇത് പ്രായത്തിനനുസരിച്ചാണ് സംഭവിക്കാറുള്ളത്. ഇത്തരം ആളുകളിൽ ഉയർന്ന രക്തസമ്മർദ്ദം, ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, പൊണ്ണത്തടി തുടങ്ങിയ ലക്ഷണങ്ങൾ സാധാരണയാണ്.
അതേസമയം ക്രോണിക് കിഡ്നി ഡിസീസ് കൂടുതൽ വഷളായാൽ ഹൃദ്രോഗത്തിനുള്ള വരെയുള്ള സാധ്യത വർദ്ധിപ്പിക്കും. സികെഡി സ്റ്റേജ് 3 എന്നത് ആദ്യഘട്ടമാണ്. ഈ സ്റ്റേജിൽ കുറഞ്ഞ അളവിൽ വൃക്കകളുടെ പ്രവർത്തനം കുറയുന്നു. വാർഷിക മൂത്രപരിശോധന, പ്രമേഹ നിരീക്ഷണം, ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള ചികിത്സ, ഹൃദയാഘാതം മൂലം കൊളസ്ട്രോൾ കുറയ്ക്കുന്ന സ്റ്റാറ്റിൻ എന്നിവയിലൂടെ സികെഡി സ്റ്റേജ് 3 ഇൽ തന്നെ വൃക്കകളെ നിലനിർത്താൻ സാധിക്കും. സികെഡി ഉള്ളവർ വൃക്കകളെ ദോഷകരമായി ബാധിച്ചേക്കാവുന്ന പ്രോട്ടീൻ സപ്ലിമെന്റുകളും ഹെർബൽ പ്രതിവിധികളും ഒഴിവാക്കണം
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇന്ത്യയിൽ ഏറ്റവും വ്യാപകമായി ആഘോഷിക്കുന്ന ഉത്സവങ്ങളിലൊന്നാണ് ദീപാവലി. ഇരുട്ടിന്മേൽ വെളിച്ചത്തിന്റെയും തിന്മയുടെ മേൽ നന്മയുടെയും അജ്ഞതയ്ക്കെതിരെ അറിവിൻറെയും വിജയത്തെയാണ് ദീപാവലി സൂചിപ്പിക്കുന്നത്. ദീപാവലിയുടെ ചരിത്രം മതപരവും സാംസ്കാരികവുമായ പാരമ്പര്യത്തിൽ വേരൂന്നിയതാണ്.
ഇന്ത്യയിൽ വ്യാപകമായി ആഘോഷിക്കുന്ന ദീപാവലി യുകെയിലെ ഇന്ത്യൻ വംശജരെയും കടന്ന് തദ്ദേശവാസികളും ഏറ്റെടുത്തതിന്റെ വാർത്തകൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ വർഷം ദീപാവലിയോട് ബന്ധപ്പെട്ട സാധനങ്ങൾ യുകെയിലെ സൂപ്പർമാർക്കറ്റുകൾ വ്യാപകമായി സംഭരിച്ചിരുന്നു. പ്രത്യേകം തയ്യാറാക്കിയ തിരികൾ, നെയ്യ് ,അരി ,ഇന്ത്യൻ പലഹാരങ്ങൾ എന്നിവ എല്ലാ സൂപ്പർ മാർക്കറ്റുകളും വ്യാപകമായി ലഭ്യമാക്കിയിരുന്നു. ലണ്ടനിലെ സൗത്താളിലുള്ള പല സൂപ്പർമാർക്കറ്റുകളിലും ദീപാവലി സ്പെഷ്യൽ സാധനങ്ങൾ വാങ്ങുന്നതിനുള്ള പ്രത്യേക വിഭാഗങ്ങൾ ക്രമീകരിച്ചിരുന്നു. പടിഞ്ഞാറൻ ലണ്ടനിലെ സൗത്താളുമായി ദക്ഷിണേഷ്യൻ സമൂഹത്തിന് ആഴത്തിലുള്ള ബന്ധം പണ്ടു തന്നെയുണ്ട്.
എന്നാൽ പല പ്രാദേശിക ബിസിനസുകാർക്കും ദീപാവലിക്കാലം നഷ്ടമുണ്ടാക്കിയതായുള്ള വാർത്തകളും പുറത്തുവന്നു. എല്ലാ സൂപ്പർമാർക്കറ്റുകളും ദീപാവലി ഉത്പന്നങ്ങൾ വ്യാപകമായി സംഭരിക്കാനും വിറ്റഴിക്കാനും തുടങ്ങിയതാണ് ചെറുകിട ബിസിനസുകാർക്ക് പ്രശ്നമായത്. എന്നാൽ വലിയ സൂപ്പർമാർക്കറ്റുകൾ ദീപാവലി ഉത്പന്നങ്ങൾ വിറ്റഴിക്കാൻ ആരംഭിച്ചതു മൂലം എല്ലാവർക്കും ഇത്തരം ഉത്പന്നങ്ങളും ഭക്ഷണങ്ങളും ലഭിക്കാനും പരിചയപ്പെടുത്താനുമുള്ള അവസരം കൈ വന്നതായും പലരും അഭിപ്രായപ്പെട്ടു. ടെസ്കോ ഉൾപ്പെടെയുള്ള സൂപ്പർമാർക്കറ്റുകൾ ദീപാവലിക്ക് സ്പെഷ്യൽ ഓഫറുകൾ പ്രഖ്യാപിച്ചിരുന്നു. ഇത് പല ചെറുകിട കച്ചവടക്കാരുടെയും കച്ചവടം കുറയാൻ കാരണമായി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടനിലെ ഹമാസ് അനുകൂല പ്രതിഷേധങ്ങളോട് പ്രതികരിച്ച് പ്രധാന മന്ത്രി ഋഷി സുനക്. ലണ്ടനിലെ തീവ്ര വലതുപക്ഷ ഗ്രൂപ്പുകളുടെയും ഹമാസ് അനുഭാവികളുടെയും പ്രകടനത്തിനിടെയുണ്ടായ അക്രമ സംഭവങ്ങളെ ഗുരുതരമായിട്ടാണ് കാണുന്നതെന്ന് പ്രധാന മന്ത്രി പറഞ്ഞു. ഇസ്രായേൽ-ഗാസ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ യുകെ റാലിയിൽ ഏകദേശം 300,000 പാലസ്തീൻ അനുകൂല പ്രതിഷേധക്കാരാണ് വെടിനിർത്തലിന് ആഹ്വാനം ചെയ്‌തത്. ലണ്ടനിലെ യുദ്ധ സ്മാരകമായ സെനോറ്റാഫിലും ചൈനാ ടൗണിലും പോലീസും പ്രകടനക്കാരും തമ്മിൽ ഏറ്റുമുട്ടലുകൾ ഉണ്ടാവുകയും ചെയ്തു.
രാജ്യത്തിൻെറ സമാധാനത്തെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള എല്ലാ പ്രവർത്തനങ്ങളെയും ശക്തമായി നേരിടുമെന്ന് ഋഷി സുനക് പറഞ്ഞു. 103 വർഷം പഴക്കമുള്ള യുദ്ധസ്മാരകമായ സെനോറ്റാഫ് സ്ഥിതി ചെയ്യുന്ന വൈറ്റ്ഹാളിലേക്ക് എംബാങ്ക്മെന്റിലൂടെ പതാകകൾ വഹിച്ച് നീങ്ങിയ ജനക്കൂട്ടത്തെ തടയാൻ പോലീസ് ശ്രമിച്ചപ്പോഴാണ് ആദ്യ സംഘർഷം ഉടലെടുത്തത്. തീവ്ര വലതുപക്ഷ ഗ്രൂപ്പുകൾ ഉൾപ്പെടുന്ന ചില എതിർ-പ്രതിഷേധകരിൽ നിന്നും പോലീസ് ഉദ്യോഗസ്ഥർ ആക്രമണം നേരിട്ടതായി മെറ്റ് പോലീസ് പറഞ്ഞു.
ഇന്ന് ഞായറാഴ്ച ചാൾസ് രാജാവ്, വെറ്ററൻമാർ, രാജകുടുംബാംഗങ്ങൾ, രാഷ്ട്രീയക്കാർ എന്നിവർക്കൊപ്പം റിമെംബറെൻസ് ഡേ സർവീസിന് നേതൃത്വം നൽകും. ചൈനാ ടൗണിലേക്ക് നീങ്ങിയ ഒരു സംഘത്തെ തടയാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ സ്ഫോടകവസ്തുക്കൾ എറിയുകയും ചെയ്തതായി മെറ്റ് പോലീസ് പറഞ്ഞു
ന്യൂസ് ഡെസ്ക് മലയാളം യുകെ
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ലണ്ടൻ മേയറുടെ വ്യാജ ഓഡിയോ “ക്രിമിനൽ കുറ്റമല്ലെന്ന്” മെട്രോപോളിറ്റൻ പോലീസ് പറഞ്ഞു. ലണ്ടൻ മേയറുടെ ശബ്ദവും പെരുമാറ്റരീതികളും ഉപയോഗിച്ച് ഡിജിറ്റലായി ജനറേറ്റുചെയ്‌ത ഓഡിയോ റിമെംബ്രൻസ് വീക്കെൻഡിലെ ചടങ്ങുകളുടെ പ്രാധാന്യം കുറച്ച് കാണിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്ന വ്യാജ വീഡിയോയെക്കുറിച്ച് മെറ്റ് പോലീസിന് അറിയാമെന്നും നിലവിൽ ഇതിനെ കുറിച്ചുള്ള അന്വേഷണം സജീവമായി നടന്നുവരികയാണെന്നും മേയറുടെ വക്താവ് പറഞ്ഞു.
അതേസമയം മേയറുടെ കൃത്രിമ ഓഡിയോ പ്രചരിക്കുന്നതിന് കുറിച്ച് തങ്ങൾ ബോധവാന്മാരാണെന്നും സ്പെഷ്യലിസ്റ്റ് ഓഫീസർമാർ ഈ ഓഡിയോ അവലോകനം ചെയ്ത് ഇത് ക്രിമിനൽ കുറ്റമല്ലെന്ന് വിലയിരുത്തുകയും ചെയ്തതായി മെറ്റ് പോലീസ് വക്താവ് പറഞ്ഞു. റിമെംബറൻസ് വീക്കെൻഡിന് താൻ യാതൊരു വിധ പ്രധാന്യവും നൽകുന്നില്ല എന്ന ഉള്ളടക്കം അടങ്ങിയ മേയറുടെ ഓഡിയോ ആണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ഇതിന് പുറമേ പ്രാധാന്യം നൽകേണ്ടത് ശനിയാഴ്ച നടക്കുന്ന ഒരു ദശലക്ഷം ആളുകൾ പങ്കെടുക്കുന്ന പലസ്തീൻ മാർച്ചിനാണെന്നും വ്യാജ റെക്കോർഡിംഗിലെ ശബ്ദം പറയുന്നു.
ആർമിസ്റ്റിസ് ദിനത്തിൽ ലക്ഷക്കണക്കിന് പാലസ്തീൻ അനുകൂല പ്രതിഷേധക്കാർ ലണ്ടനിൽ ഒത്തുകൂടിയിരുന്നു. നിലവിൽ പ്രചരിക്കുന്ന വ്യാജ ഓഡിയോ ക്ലിപ്പ് കൂടുതൽ പ്രശ്‌നങ്ങൾക്ക് വഴിവയ്ക്കുമോ എന്ന ആശങ്കയിലാണ് അധികൃതർ. ഈ ശനിയാഴ്ച തീവ്ര വലതുപക്ഷ എതിർ-പ്രതിഷേധക്കാർ പോലീസുമായി ഏറ്റുമുട്ടിയിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്രിട്ടനിലെ മുൻനിര കമ്പനികൾ ഈ വർഷം നിക്ഷേപകർക്ക് ഏറ്റവും കൂടിയ നിരക്കിൽ ലാഭവിഹിതം നൽകിയതിന്റെ കണക്കുകൾ പുറത്തുവന്നു. ഡിവിഡന്റുകളിലും ഷെയർ ബൈ ബാക്ക് പ്രോജക്ടുകളിലുമായി 139 മില്യൺ പൗണ്ട് ആണ് നിക്ഷേപകർക്ക് ലഭിച്ചത്. ഇത് രാജ്യത്തിലെ സ്റ്റോക്ക് മാർക്കറ്റിന്റെ ചരിത്രത്തിലെ സർവകല റെക്കോർഡ് ആണ് .
സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപം നടത്തിയിട്ടുള്ള പെൻഷൻകാർ ഉൾപ്പെടെയുള്ളവർക്ക് ഉയർന്ന തോതിലുള്ള നിക്ഷേപം അനുഗ്രഹമാകും. പ്രത്യേകിച്ച് പണപെരുപ്പവും ജീവിത ചിലവിലുള്ള ക്രമാതീതമായ വർദ്ധനവും ഭീമമായ രീതിയിൽ ജനങ്ങളെ ബുദ്ധിമുട്ടിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഉയർന്ന തോതിലുള്ള ലാഭ വിഹിതം കൂടുതൽ ആളുകളെ ഷെയർ മാർക്കറ്റിലേയ്ക്ക് ആകർഷിക്കപ്പെടാൻ കാരണമാകുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.
ഷെൽ , ബിപി, എച്ച്എസ്ബിസി എന്നിവയാണ് ഏറ്റവും കൂടുതൽ ലാഭവിഹിതം നിക്ഷേപകർക്ക് നൽകിയത് . 2022 – ൽ നിക്ഷേപകർക്ക് ലഭിച്ച ലാവ വിഹിതം 138 ബില്യൺ പൗണ്ട് ആയിരുന്നു. നിക്ഷേപ പ്ലാറ്റ്ഫോം ആയ എ ജെ ബെല്ലിൽ നിന്നുള്ള വിവരങ്ങൾ അനുസരിച്ച് 100 മുൻ നിര കമ്പനികളുടെ ലാഭവിഹിതം 139 മില്യൺ ആയിട്ടുണ്ട് . വരും ആഴ്ചകളിൽ സ്റ്റോക്ക് മാർക്കറ്റ് കുതിക്കുകയാണെങ്കിൽ ലാഭവിഹിതം ഇനിയും ഉയരാനാണ് സാധ്യത.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ശൈത്യകാലത്ത് നമ്മുടെ കാറുകൾ ഇടയ്ക്കിടെ പരിശോധിച്ചില്ലെങ്കിൽ പണി കിട്ടും. കൊടും തണുപ്പിൽ നിന്ന് രക്ഷ നേടാൻ മൃഗങ്ങൾ വാഹനത്തിൻറെ അടിയിൽ കയറി പറ്റുന്നത് യുകെയിൽ സാധാരണയായി കൊണ്ടിരിക്കുകയാണ്. വാഹനത്തിൻറെ എൻജിനിൽ നിന്ന് ലഭിക്കുന്ന ചൂടാണ് ചെറു മൃഗങ്ങൾ ഉൾപ്പെടെയുള്ള ജീവികൾ എൻജിനുകളിൽ കയറിക്കൂടുന്നതിന് കാരണമാകുന്നത്. അണ്ണാൻ, മുള്ളൻ പന്നി, പൂച്ചകൾ എന്നിവ പോലുള്ള ചെറിയ ജീവികളാണ് പലപ്പോഴും ചൂടു തേടി വാഹനങ്ങളുടെ അടിയിൽ അഭയം പ്രാപിക്കുന്നത്.
ഒന്ന് സൂക്ഷിച്ചില്ലെങ്കിൽ ഇങ്ങനെ കയറി കൂടുന്ന ചെറു മൃഗങ്ങൾ വാഹനത്തിന് കാര്യമായി നാശനഷ്ടങ്ങൾ വരുത്തിയേക്കാം. ഫാൻ ബോൾട്ടുകളും ബ്ലേഡുകളും ഉൾപ്പെടെ തകരാറിലാക്കുന്നതും ഇതുമൂലം സംഭവിക്കും. പണ ചിലവിന് പുറമേ ഇത് മൃഗങ്ങളുടെ ജീവനും ഹാനികരമായി തീരും. ഇങ്ങനെ സംഭവിക്കുന്ന തകരാറുകൾക്ക് 5000 പൗണ്ട് വരെ ചിലവ് വന്നേക്കാം. കാറിന് സമീപം മോഷൻ ആക്ടിവേറ്റഡ് അലാറമും ലൈറ്റുകളും മൃഗങ്ങളെ വാഹനത്തിന് സമീപം വരുന്നതിൽ നിന്ന് അകറ്റി നിർത്തും.
ലാവെൻഡർ , റോസ്മേരി തുടങ്ങിയ ചില ഔഷധ സസ്യങ്ങളിൽ പൂച്ചകൾക്ക് അരോചകമായ ഗന്ധം അടങ്ങിയിട്ടുണ്ട് . ഇത് ചുറ്റും തളിക്കുന്നത് പൂച്ചകളെ കാറിന് അടുത്ത് വരുന്നതിൽ നിന്ന് തടയും. കാറുകൾ സാധിക്കുമെങ്കിൽ ഗ്യാരേജിൽ പാർക്ക് ചെയ്യുന്നത് ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും. ഇനി ഗ്യാരേജ് ഇല്ലാത്തവർക്ക് കാർ കവർ ഉപയോഗിക്കുന്നത് പരിഗണിക്കാം. ഭക്ഷണാവശിഷ്ടങ്ങൾ കാറിനുള്ളിൽ ഉപേക്ഷിക്കുന്നത് മൃഗങ്ങളെ ആകർഷിക്കുന്നതിന് കാരണമാകും. എന്തെങ്കിലും രീതിയിൽ ജീവികൾ വാഹനത്തിൻറെ എൻജിന്റെ ഭാഗത്ത് കയറി കൂടിയതായി സംശയം ഉണ്ടെങ്കിൽ നീണ്ട ഹോൺ മുഴക്കുന്നത് അവയ്ക്ക് രക്ഷപ്പെടാനുള്ള അവസരം നൽകും .
ന്യൂസ് ഡെസ്ക് മലയാളം യുകെ
എൻഎച്ച് എസിലെ ചികിത്സാ പിഴവുകൾ മൂലം ഓരോ വർഷവും ഭീമമായ തുക രോഗികൾക്ക് നഷ്ടപരിഹാരമായി നൽകേണ്ടതായി വരുന്നതായുള്ള വിവരങ്ങൾ പുറത്തുവന്നു. തെറ്റായി ഓവറി നീക്കം ചെയ്തത് ഉൾപ്പെടെയുള്ള ചികിത്സാ പിഴവുകൾക്ക് 800 മില്യൺ പൗണ്ട് ആണ് ഓരോ വർഷവും എൻഎച്ച്എസ് നഷ്ടപരിഹാരമായി നൽകേണ്ടതായി വരുന്നത്. പിഴവുകൾ വരുത്തുന്നവർക്ക് എതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ സർക്കാർ ഉത്തരവിട്ടിട്ടും ചികിത്സാ പിഴവുകൾ തുടർക്കഥയായി കൊണ്ടിരിക്കുകയാണ്.
മതിയായ ജീവനക്കാരുടെയും സൗകര്യങ്ങളുടെയും അഭാവം ചികിത്സാ പിഴവുകൾക്ക് കാരണമാകുന്നതെന്ന് പറയുന്നത് ശരിയായ വിശദീകരണമല്ലെന്നും കൂടുതൽ കർശന നടപടികളിലേയ്ക്ക് സർക്കാർ കടക്കേണ്ടതുണ്ടെന്നുമാണ് ഇത് സംബന്ധിച്ച് വിദഗ്ധർ അഭിപ്രായപ്പെടുന്നത് . 2013 മുതലുള്ള 10 വർഷക്കാലം ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതെന്ന് കരുതപ്പെടുന്ന 4328 ഗുരുതരമായ ചികിത്സാ പിഴവുകളാണ് എൻഎച്ച്എസിൽ കണ്ടെത്തിയത്. ഇതിൽ യൂട്രസ്, ഓവറി എന്നിവ നീക്കം ചെയ്യുന്ന ശസ്ത്രക്രിയയിലും മറ്റും ഗുരുതരമായ പിഴവുകൾ പല ആവർത്തി സംഭവിച്ചിട്ടുണ്ട് .
ശാസ്ത്രക്രിയയ്ക്ക് ശേഷം സർജറി കൈയുറകൾ പോലുള്ളവ ഉള്ളിലിട്ട് തുന്നിക്കെട്ടിയ ഗുരുതര പിഴവുകൾ പലവട്ടം ആവർത്തിക്കപ്പെട്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ചികിത്സയിലിരിക്കെ ഒരു തടവുകാരൻ രക്ഷപ്പെട്ടതും എൻഎച്ച്എസിന്റെ സുരക്ഷാ വീഴ്ചയായി രേഖപ്പെടുത്തിയിട്ടുണ്ട്. 2014 – ൽ അന്നത്തെ ഹെൽത്ത് സെക്രട്ടറി ജെറമി ഹണ്ട് ഇത്തരം സംഭവങ്ങൾ കുറയ്ക്കുന്നതിന് സുരക്ഷാ രീതികൾ ഗണ്യമായി മെച്ചപ്പെടുത്താൻ ആശുപത്രികളോട് ആവശ്യപ്പെട്ടിരുന്നു. ഓരോ വർഷവും ചികിത്സാ പിഴവുകളുടെ എണ്ണം വർധിക്കുന്നത് നാം അനുഭവത്തിൽനിന്ന് പാഠങ്ങൾ ഉൾക്കൊള്ളുന്നില്ലെന്നതിന്റെ തെളിവാണെന്ന് ചാരിറ്റി ദി പേഷ്യന്റ് അസോസിയേഷന്റെ ചീഫ് എക്സിക്യൂട്ടീവ് ആയ റേച്ചൽ പവർ പറഞ്ഞു
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലൈംഗികാതിക്രമത്തിന് ഇരയായി മാനസികവും ശാരീരികവുമായി പീഡിപ്പിക്കപ്പെട്ട് അവധിയിലായിരുന്ന വിദ്യാർത്ഥിനിയോട് മാനുഷിക പരിഗണന കാട്ടിയില്ലെന്ന് യൂണിവേഴ്സിറ്റിക്ക് എതിരെ കടുത്ത ആരോപണം ഉയർന്നു. അവധിയിലായിരുന്ന സമയത്ത് ഫീസിനായി വിദ്യാർഥിനിയെ വേട്ടയാടി എന്ന കടുത്ത ആരോപണമാണ് അവർ പഠിക്കുന്ന കാർഡിഫ് സർവകലാശാലയ്ക്ക് നേരെ ഉയർന്നു വന്നിരിക്കുന്നത്. ബലാത്സംഗത്തിന് ഇരയായ വിദ്യാർത്ഥിനിക്ക് മതിയായ പിന്തുണ ലഭിച്ചില്ലെന്ന് ആരോപിച്ച് മറ്റ് വിദ്യാർത്ഥികളും രംഗത്ത് വന്നിട്ടുണ്ട്.
2021 മാർച്ചിൽ ബലാൽസംഗത്തിന് ഇരയായപ്പോൾ 23 കാരിയായ പെൺകുട്ടി കാർഡിഫ് സർവകലാശാലയിലെ അവസാന വർഷ വിദ്യാർത്ഥിനി ആയിരുന്നു. 9000 പൗണ്ട് ഫീസ് കുടിശിക അടയ്ക്കുന്നതിനായി സർവകലാശാലയിലെ ഫിനാൻസ് വിഭാഗത്തിൽനിന്ന് തന്നെ നിരന്തരമായ ശല്യപ്പെടുത്തലാണ് അവധിയിലായിരുന്നപ്പോൾ പോലും പെൺകുട്ടി നേരിടേണ്ടിവന്നത്. ഇതിൽ തനിക്ക് കടുത്ത നിരാശ തോന്നിയതായി ഇരയായ പെൺകുട്ടി പറഞ്ഞു. ശാരീരികവും മാനസികവുമായി പ്രശ്നങ്ങളെ തെല്ലും പരിഗണിക്കാതെ അനാവശ്യ സമർദ്ധം ചെലുത്തുകയാണ് യൂണിവേഴ്സിറ്റി അധികൃതർ ചെയ്തതെന്ന് പെൺകുട്ടി ആരോപിച്ചു.
പണം നൽകിയില്ലെങ്കിൽ കോഴ്സിൽ നിന്ന് പുറത്താക്കുമെന്ന കത്തുകൾ പലവട്ടമാണ് വിദ്യാർത്ഥിനിക്ക് ലഭിച്ചത്. 2017 മുതൽ 2021 വരെയുള്ള അധ്യയന വർഷത്തിൽ 691 ലൈംഗിക അതിക്രമങ്ങളുടെ റിപ്പോർട്ടുകളാണ് കാർഡിഫ് സർവകലാശാലയിൽ നിന്ന് ഫ്രീഡം ഓഫ് ഇൻഫർമേഷൻ റിപ്പോർട്ടിന്റെ ഭാഗമായി പുറത്തുവന്നത്. 2017 നും 2023 നും ഇടയിൽ ലൈംഗികാതിക്രമങ്ങൾക്ക് പ്രതി ചേർക്കപ്പെട്ട അഞ്ചോളം വിദ്യാർഥികളെയാണ് സർവകലാശാല പുറത്താക്കിയത്.ലൈംഗികാതിക്രമത്തിന് ഇരയായവരുടെ ആശങ്കകൾ ചർച്ചചെയ്യുമെന്ന് കാർഡിഫ് യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ വെൻഡി ലാർണർ പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
നിയമവിരുദ്ധമായ സിന്തറ്റിക് മയക്കുമരുന്നുകൾ അടങ്ങിയ വേപ്പ് ഉപയോഗിച്ച 12 വയസ്സുള്ള വിദ്യാർത്ഥി കുഴഞ്ഞ് വീണതിന് പിന്നാലെ നിയമവിരുദ്ധമായ പുകവലി കുട്ടികളെ കൊല്ലാൻ വരെ സാധ്യത ഉണ്ടെന്ന മുന്നറിയിപ്പുമായി ഒരു പ്രധാന അധ്യാപകൻ രംഗത്ത്. ഓൾഡ്‌ഹാമിൽ നിന്നുള്ള ഗ്ലിൻ പോട്ട്‌സ്, കുട്ടികളിലെ പുകവലി തടയാൻ നടപടിയെടുത്തില്ലെങ്കിൽ വലിയൊരു ദുരന്തമായിരിക്കും നാം അഭിമുഖീകരിക്കുക എന്ന് പറഞ്ഞു. സൈക്കോ ആക്റ്റീവ് കന്നാബിസ് ഓയിൽ, ടെട്രാഹൈഡ്രോകണ്ണാബിനോൾ എന്നിവ ഉയർന്ന അളവിൽ അടുത്ത ദിവസങ്ങളിലായി ഇലക്ട്രോണിക് സിഗരറ്റുകളിൽ കണ്ടെത്തിയിട്ടുണ്ട്.
പ്രായപൂർത്തിയാകാത്തവരിൽ പുകവലി തടയാൻ പുതിയ നിയമങ്ങൾ ഉടൻ നടപ്പാക്കുമെന്ന് സർക്കാർ അറിയിച്ചു. ഓൾഡ്ഹാമിലെ സെന്റ് ജോൺ ഹെൻറി ന്യൂമാൻ കാത്തലിക് കോളേജ് മേധാവി മിസ്റ്റർ പോട്ട്സ് വിദ്യാർത്ഥികളുടെ ഇടയിലുള്ള പുകവലിയുടെ വർദ്ധനവ് അധികൃതർ ഗൗരവത്തോടെ കാണണമെന്ന് അറിയിച്ചു. നിലവിൽ രാജ്യത്ത് 18 വയസ്സിന് താഴെയുള്ളവർക്ക് ഇ-സിഗരറ്റ് വിൽക്കുന്നത് നിയമവിരുദ്ധമാണ്. എന്നാൽ അടുത്തിടെ നടത്തിയ ഒരു സർവേയിൽ ഇംഗ്ലണ്ടിലെ അഞ്ച് കൗമാരക്കാരിൽ ഒരാൾ ഇലക്ട്രോണിക് സിഗരറ്റുകൾ പരീക്ഷിച്ചതായി കണ്ടെത്തി.
നിയമപരമായ പരിധിക്ക് മുകളിലുള്ള നിക്കോട്ടിൻ ലെഡ്, നിക്കൽ തുടങ്ങിയവ അടങ്ങിയ നിയമവിരുദ്ധമായ ഇലക്ട്രോണിക് സിഗരറ്റുകൾ പ്രചരിക്കുന്നതിൻെറ ആശങ്കകൾക്കിടയിലാണ് യുവാക്കൾക്കിടയിൽ ഇലക്ട്രോണിക് സിഗരറ്റുകളുടെ പ്രചാരം. അടുത്തിടെ, ചില ഇലക്ട്രോണിക് സിഗരറ്റുകളിൽ ടെട്രാഹൈഡ്രോകണ്ണാബിനോൾ (THC), സുഗന്ധവ്യഞ്ജ.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയുടെ സമ്പദ് വ്യവസ്ഥയെ കുറിച്ച് വളരെ നിരാശജനകമായ വിവരങ്ങൾ പുറത്തുവന്നു. തുടർച്ചയായി പലിശ നിരക്കുകൾ വർദ്ധിച്ചതു മൂലം ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള യു കെ സമ്പദ് വ്യവസ്ഥ വളരുന്നതിൽ പരാജയപ്പെട്ടെന്ന കണക്കുകൾ ആണ് പുറത്തു വന്നിരിക്കുന്നത്. ഉയർന്ന പലിശ നിരക്കുകൾ രാജ്യത്തിൻറെ സാമ്പത്തിക വളർച്ചയെ ബാധിച്ചെന്ന് ചാൻസിലർ ജെറമി ഹണ്ട് അഭിപ്രായപ്പെട്ടു.
ഇനിയും മാസങ്ങളോളം സമ്പദ് വ്യവസ്ഥയുടെ വളർച്ച മന്ദഗതിയിൽ ആയിരിക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. സാമ്പത്തിക മാന്ദ്യം ഉണ്ടാവില്ലെന്ന് പറയുമ്പോഴും വളർച്ചാ നിരക്ക് പൂജ്യം ആകുമെന്നാണ് കഴിഞ്ഞ ആഴ്ച ബാങ്ക് ഓഫ് ഇംഗ്ലണ്ട് പറഞ്ഞത് . കുതിച്ചുയരുന്ന വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി സെപ്റ്റംബർ മാസം വരെ തുടർച്ചയായ 14 തവണയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് ഉയർത്തിയത്.
പലിശ നിരക്ക് ഉയർത്തിയതു മൂലം പണപ്പെരുപ്പം കുറയ്ക്കാൻ ആയെന്ന നേട്ടമുണ്ടായെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. എന്നിരുന്നാലും ഉപഭോക്താക്കൾക്കും ബിസിനസുകൾക്കും പണം കടം വാങ്ങുന്നത് കൂടുതൽ ചെലവേറിയതാകുന്നതിലൂടെ രാജ്യത്തിൻറെ സാമ്പത്തിക വളർച്ചയെ ഉയർന്ന പലിശ നിരക്കുകൾ സാരമായി ബാധിക്കും. നിലവിൽ പലിശ നിരക്ക് 15 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 5.25 % ആണ്.