Main News

ലണ്ടൻ : ബ്രിട്ടൻ വിലപിക്കുകയാണ്. സൗമ്യമായ പുഞ്ചിരി ഇനിയില്ലയോ എന്നോർത്ത്. എഴുപത് വർഷം രാജസിംഹാസനത്തിലിരുന്ന രാജ്ഞിയെക്കുറിച്ചുള്ള എഴുപത് വസ്തുതകൾ അറിയാം.

1. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയാണ് ലോകത്ത് ഏറ്റവും കൂടുതൽ കാലം ഭരണത്തിലിരുന്ന ചക്രവർത്തി.

2. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ ജനനം 1926 ഏപ്രിൽ 21 -ന്.

3. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി തന്റെ ഭരണകാലത്ത് നടത്തിയത് 150 -ലധികം കോമൺവെൽത്ത് സന്ദർശനം

4. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി സന്ദർശിച്ചത് 100 -ലധികം രാജ്യങ്ങൾ. ഇതിൽ കാനഡ 22 തവണ സന്ദർശിച്ചു.

5. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ ആദ്യ പൊതുപരിപാടി 1942 -ൽ (പതിനാറാം പിറന്നാൾ ദിനത്തിൽ).

6. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി ഭരണകാലത്ത് നടത്തിയത് ആയിരക്കണക്കിന് പൊതുപരിപാടികൾ. 21,000 പൊതുപരിപാടികൾ നടത്തിയെന്നാണ് കണക്കുകൾ.

7. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി അംഗീകരിച്ചത് പാർലമെന്റ് പാസാക്കിയ നാലായിരത്തോളം നിയമങ്ങൾ.

8. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി നടത്തിയത് നൂറിലധികം ഔദ്യോഗിക വിരുന്നുകൾ.

9. 500 -ലധികം സംഘടനകളുടെ പാട്രൺ ആയിരുന്നു എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി. 70-ലധികം വിദ്യാഭ്യാസ-പരിശീലന സംഘടനകൾ, 60-ലധികം കായിക വിനോദ സംഘടനകൾ എന്നിവ ഇതിൽ ഉൾപ്പെടും.

10. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി ഇതുവരെ അയച്ചത് പത്ത് ലക്ഷത്തിലധികം ആശംസാ കാർഡുകൾ.

11. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ മുഖം അനാവരണം ചെയ്തുള്ള നാണയം ഉള്ളത് 35 രാജ്യങ്ങളിൽ.

12. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി ബ്രിട്ടീഷ് സേനയിലും കോമൺവെൽത്ത് സേനയിലുമായി വഹിച്ചത് 50 -ലധികം റാങ്കുകളും പദവികളും.

13. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിക്കുള്ള ഒരു പ്രത്യേക പദവി ‘വിശ്വാസത്തിന്‍റെ പ്രതിരോധകാവലാൾ’ എന്നതാണ്. ആദ്യം ഈ പദവി നൽകിയത് 1521 -ൽ പോപ് ലിയോ പത്താമൻ ഹെൻറി എട്ടാമൻ രാജാവിന്.

14. എലിസബത്ത് രാജ്ഞി അടിയുറച്ച ദൈവവിശ്വാസിയാണ്.

15. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടേതായി ഔദ്യോഗികമായി വരച്ചിട്ടുള്ളത് ഇരുന്നൂറിലധികം പോ‍ർട്രെയിറ്റുകൾ. ആദ്യത്തേത് 1933ൽ ഏഴാം വയസ്സിൽ.

16. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി ട്രസ്റ്റായി സൂക്ഷിച്ചിട്ടുള്ള ശേഖരത്തിൽ ആയിരക്കണക്കിന് പെയിന്‍റിങ്ങുകളും ഫോട്ടോകളും പുസ്തകങ്ങളും രേഖകളും ശിൽപങ്ങളും ഉണ്ട്.

17. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി പൂന്തോട്ട പാർട്ടികളിൽ സൽക്കരിച്ചിട്ടുള്ളത് ഒന്നര മില്യണിലധികം പേരെ. 1952 മുതൽ ബക്കിംഗ്ഹാം കൊട്ടാരത്തിൽ 180-ലധികം പൂന്തോട്ട പാർട്ടികൾ നടന്നിട്ടുണ്ട്.

18. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ ഭരണകാലത്തുണ്ടായത് 14 അമേരിക്കൻ പ്രസിഡന്റുമാർ.

19. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ ഭരണകാലത്തുണ്ടായത് 14 ബ്രിട്ടീഷ് പ്രധാനമന്ത്രിമാർ. രാജ്ഞിയുടെ കിരീടധാരണവേളയിൽ പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിൽ.

20. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ പ്രിയ ഓമനകളായിരുന്നത് 30ലധികം കോർഗി നായ്ക്കൾ.

21. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി ആദ്യം ബ്രിട്ടീഷ് അണ്ടർഗ്രൗണ്ടിൽ യാത്ര ചെയ്തത് 1939ൽ.

22. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ ആദ്യ റേഡിയോ ബ്രോഡ്കാസ്റ്റ് 1940ൽ പതിനാലാം വയസ്സിൽ.

23. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി ബ്രിട്ടീഷ് സേനയുടെ വനിതാ വിഭാഗമായ ഓക്സില്ലറി ടെറിട്ടോറിയൽ സർവീസിൽ ചേർന്നത് 1945ൽ. ബ്രിട്ടീഷ് രാജകുടുംബത്തിൽ നിന്ന് സേനയിൽ ചേർന്ന ആദ്യ വനിതയാണ് എലിസബത്ത്.

24. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ ആദ്യ ഔദ്യോഗിക വിദേശസന്ദർശനം 1947ൽ.

25. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ ആദ്യ സൈനികനിയമനം 1942ൽ ഗ്രനേഡിയർ ഗാർഡ്സിൽ കേണൽ ആയി.

26. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി ആദ്യമായി വിദേശത്ത് നിന്ന് ക്രിസ്മസ് സന്ദേശം ബ്രോഡ്കാസ്റ്റ് ചെയ്തത് 1953ൽ ന്യൂസിലാൻഡിൽ നിന്ന്

27. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി ആദ്യമായി രാജകീയയാനം ബ്രിട്ടാനിയ ഉപയോഗിച്ചത് 1954 മെയ്‌ 1ന് ലിബിയയിൽ നിന്ന്.

28. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി അവസാനമായി ഔദ്യോഗികമായി രാജകീയയാനം ബ്രിട്ടാനിയ ഉപയോഗിച്ചത് 1997 ഓഗസ്റ്റ് 9ന്.

29. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി ആദ്യമായി ഇ മെയിൽ അയച്ചത് 1976ൽ അമേരിക്കൻ പ്രതിരോധസെക്രട്ടറിക്ക്.

30. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയാണ് ചൈന സന്ദർശിച്ച ആദ്യ ബ്രിട്ടീഷ് റാണി. 1986 ലായിരുന്നു ഇത്.

31. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയാണ് ആദ്യമായി അമേരിക്കൻ കോൺഗ്രസിനെ അഭിസംബോധന ചെയ്ത ബ്രിട്ടീഷ് ഭരണാധികാരി.

32. ബക്കിങ്ഹാം കൊട്ടാരത്തിന്റെ ആദ്യ വെബ്സൈറ്റ് തുടങ്ങിയത് എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ ഭരണകാലത്ത് – 1997ൽ.

33. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ ആദ്യ ട്വീറ്റ് ചെയ്തത് 2014ൽ.

34. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ ആദ്യ ഇന്‍‍സ്റ്റഗ്രാം പോസ്റ്റ് 2019ൽ.

35. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ പേരിൽ തന്നെ ആദ്യമായി മെഡൽ ഏർപ്പെടുത്തിയത് 2009ൽ. ഭീകരാക്രമണം ചെറുക്കാനുള്ള സൈനിക നടപടിക്കിടെ മരിക്കുന്നവരുടെ കുടുംബങ്ങൾക്കാണ് എലിസബത്ത് ക്രോസ് നൽകുന്നത്.

36. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ ആദ്യ ഔദ്യോഗിക അയർലണ്ട് സന്ദർശനം 2011ൽ.

37. ബ്രിട്ടീഷ് സിനിമക്കും ടെലിവിഷനും നൽകിയ പിന്തുണയുടെ പേരിൽ എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയെ 2013ൽ ബാഫ്ത പ്രത്യേക പുരസ്കാരം നൽകി ആദരിച്ചു.

38. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ ഭരണത്തിന്‍റെ വജ്രജൂബിലി ആഘോഷത്തിനായി 2012 ജൂൺ 3-ന് തെംസ് നദിയിൽ നടന്ന പ്രയാണത്തിൽ പങ്കെടുത്തത് 670 ബോട്ടുകൾ – ഏറ്റവും കൂടുതൽ ബോട്ടുകൾ പങ്കെടുത്ത പരേഡിനുള്ള ലോകറെക്കോഡ് സ്വന്തമാക്കി.

39. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ ഏറ്റവും ദൈർഘ്യമേറിയ വിദേശപര്യടനം നീണ്ടുനിന്നത് അഞ്ച് മാസം (168 ദിവസം). 1953 നവംബറിൽ ബെർമുഡയിൽ നിന്ന് തുടങ്ങി 1954 മേയ് മാസം ജിബ്രാൾട്ടറിൽ അവസാനിച്ചു.

40. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി ഒറ്റ പര്യടനത്തിൽ ഏറ്റവും കൂടുതൽ രാജ്യം സന്ദർശിച്ചത് 1966ൽ – 14 രാജ്യങ്ങൾ.

41. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി ആദ്യമായി തെംസ് നദിയിലെ അരയന്ന കണക്കെടുപ്പ് നേരിൽ കണ്ടത് 2009 ലാണ്.

42. എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും വിവാഹിതരായത് 1947 നവംബർ 20ന്.

43. 2017-ൽ രാജ്ഞിയും ഫിലിപ്പ് രാജകുമാരനും തങ്ങളുടെ എഴുപതാം വിവാഹ വാർഷികം ആഘോഷിച്ചു.

44. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയാണ് 1966ൽ ഇംഗ്ലണ്ടിന് ലോകകപ്പ് ഫുട്ബോൾ ട്രോഫി സമ്മാനിച്ചത്. ക്യാപ്റ്റൻ ബോബി മൂർ ആണ് ട്രോഫി ഏറ്റുവാങ്ങിയത്.

45. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി കോൺകോർഡിൽ ആദ്യമായി യാത്ര ചെയ്തത് 1977ൽ.

46. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയാണ് 1973ൽ പ്രസിദ്ധമായ സിഡ്നി ഓപ്പറ ഹൗസ് ഉദ്ഘാടനം ചെയ്തത്.

47. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ പേരിൽ ഫാഷൻ ലോകത്തെ പുരസ്കാരം പ്രഖ്യാപിച്ചുതുടങ്ങിയത് 2018 മുതൽ – ആദ്യജേതാവ് റിച്ചാർഡ് ക്വിൻ.

48. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി സന്ദർശിച്ചത് നാല് മാർപാപ്പമാരെ.

49. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി കിരീടധാരണദിവസം ധരിച്ചത് രണ്ട് കിരീടങ്ങൾ – സെന്റ് എഡ്വേർഡ്സ് കിരീടവും ഇംപീരിയൽ സ്റ്റേറ്റ് കിരീടവും.

50. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ കിരീടധാരണദിവസത്തെ പര്യടനവീഥിയിൽ അണിനിരന്നത് 2000ലധികം മാധ്യമപ്രവർത്തകരും 500 ഫോട്ടോഗ്രാഫർമാരും.

51. കിരീടധാരണ ചടങ്ങ് ബിബിസിയിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്തു. ബ്രിട്ടീഷുകാർ ടിവിയിലൂടെ ലൈവായി കണ്ട ആദ്യ കിരീടധാരണം.

52. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി രാജകീയയാനം ബ്രിട്ടാനിയയിൽ 1954 മുതൽ 1997 വരെ നടത്തിയത് 700ലധികം യാത്രകൾ.

53. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ ഭരണവേളയിൽ ക്രിസ്മസ് സന്ദേശം ബ്രോ‍ഡ്കാസ്റ്റ് ചെയ്യുന്നത് മുടങ്ങിയത് 1969ൽ മാത്രം.

54. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി അപ്പോളോ 11ലെ ബഹിരാകാശയാത്രികർക്ക് അയച്ച സന്ദേശത്തിന്‍റെ പകർപ്പ് ഒരു ലോഹച്ചെപ്പിൽ ചന്ദ്രനിൽ നിക്ഷേപിച്ചിട്ടുണ്ട് – (YOU ARE HERE എന്നതായിരുന്നു സന്ദേശം)

55. രാജ്ഞിയും ഭർത്താവും അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ എത്തിയ ബ്രിട്ടീഷുകാരന് 2016ൽ സന്ദേശം അയച്ചു. ബഹിരാകാശത്ത് നിന്നുള്ള ഒരു വീഡിയോ സന്ദേശത്തിലൂടെ അദ്ദേഹം പ്രതികരിച്ചു.

56. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി കിരീടധാരണദിവസം വൈകിട്ട് റേഡിയോ സന്ദേശം നൽകി. “നിങ്ങളുടെ വിശ്വാസത്തിന് അർഹയാകാൻ എന്റെ ജീവിതത്തിലുടനീളം ഞാൻ പൂർണ്ണഹൃദയത്തോടെ പരിശ്രമിക്കും.” ഇതായിരുന്നു സന്ദേശം.

57. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിക്ക് നിരവധി മൃഗങ്ങളും സമ്മാനമായി കിട്ടിയിട്ടുണ്ട്.

58. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ ഭരണവേളയിൽ ട്രൂപ്പിങ് ദ കളർ പരേഡ് മുടങ്ങിയത് 1955ൽ മാത്രം – റെയിൽവേ പണിമുടക്ക് കാരണം. കോവിഡ് സമയത്ത് 2020-ലും 2021-ലും വിൻഡ്‌സർ കാസിലിൽ ചെറിയ രീതിയിൽ ചടങ്ങ് നടന്നു.

59. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ വിൻഡ്സർ കൊട്ടാരമാണ് ലോകത്തെ ഏറ്റവും പഴയ ഒന്ന്.

60. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിക്ക് പാസ്പോർട്ടോ ഡ്രൈവിങ് ലൈസൻസോ ഇല്ല.

61. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിക്ക് ആദ്യമായി കുട്ടിക്കുതിര പെഗ്ഗിയെ സമ്മാനിച്ചത് മുത്തച്ഛൻ ജോർജ് അഞ്ചാമൻ രാജാവ്.

62. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി 1937-ൽ തന്റെ 11-ാം വയസ്സിൽ ഗൈഡായി പ്രവ‍ർത്തിച്ചിട്ടുണ്ട്.

63. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി 18 ട്രൂപ്പിങ് ദ കളർ പരേഡുകളിലും ഉപയോഗിച്ചത് ബർമീസ് എന്ന് പേരുള്ള ഒരേ കുതിരയെ.

64. എലിസബത്ത് രാജ്ഞിയുടെ വജ്രജൂബിലി ട്രസ്റ്റ് ലക്ഷത്തിലധികം പേർക്ക് നേത്ര ശസ്ത്രക്രിയ നടത്തി.

65. എലിസബത്ത് രാജ്ഞി ഭരണകാലത്ത് നടത്തിയത് 650ലധികം വാഴിക്കലുകൾ.

66. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി കിരീടധാരണവേളയിൽ അണിഞ്ഞ വസ്ത്രം ‍‍ഡിസൈൻ ചെയ്തത് സർ നോർമൻ ഹാർട്നെൽ.

67. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞിയുടെ കിരീടധാരണം ബ്രിട്ടനിൽ മാത്രം ടിവിയിലൂടെ ലൈവായി കണ്ടത് 27ലക്ഷം പേർ.

68. എലിസബത്ത് രാ‍‍‍‍‍‍‍ജ്ഞി വനസംരക്ഷണത്തിനായി 2015ൽ പ്രത്യേക പദ്ധതി തുടങ്ങി – കോമൺവെൽത്ത് കാനപി പദ്ധതി.

69. രാജ്ഞിക്ക് ജോർജ്ജ് ക്രോസ് അവാർഡ് നൽകി ആദരിച്ചു.

70. എലിസബത്ത് രാജ്ഞി 2012 ഒളിമ്പിക്സിൽ ജെയിംസ് ബോണ്ടിനൊപ്പമെത്തി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : രാജ്യത്തിന്റെ അഭിമാനമായി ബ്രിട്ടീഷ് സിംഹാസനത്തിൽ വാണരുളിയ എലിസബത്ത് രാജ്ഞി (96) ഓർമ്മയായി. എഴുപത് വർഷം രാജ്യത്തെ ഭരിച്ച എലിസബത്ത് രാജ്ഞി അന്തരിച്ചതായി ബക്കിംഗ്ഹാം കൊട്ടാരം പ്രസ്താവനയിൽ അറിയിച്ചു. സ്കോട്ടീഷ് എസ്റ്റേറ്റായ ബാൽമോറലിൽ രാജകുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു അന്ത്യം. ആരോഗ്യനില വഷളായതിനെ തുടർന്ന് ഏതാനും ദിവസങ്ങളായി നിരീക്ഷണത്തിലായിരുന്നു. 1926 ഏപ്രിൽ 21 ന് ലണ്ടനിലെ മെയ്ഫെയറിൽ എലിസബത്ത് അലക്‌സാന്ദ്ര മേരി വിൻഡ്‌സർ രാജ്ഞി ജനിച്ചു. 1952 ഫെബ്രുവരി ആറിന് പദവിയിലെത്തിയ രാജ്ഞി വലിയ സാമൂഹിക മാറ്റത്തിന് സാക്ഷ്യം വഹിച്ചു.

ബ്രിട്ടിഷ് രാജപദവിയിലെത്തിയ നാൽപതാമത്തെ വ്യക്തിയാണ് എലിസബത്ത്. അമേരിക്കൻ വനിതയെ വിവാഹം ചെയ്യാൻ, പിതൃസഹോദരൻ എഡ്വേഡ് എട്ടാമൻ സ്ഥാനത്യാഗം ചെയ്തതിനെത്തുടർന്നാണ് എലിസബത്തിന്റെ പിതാവ് ജോർജ് ആറാമൻ രാജാവായത്. അദ്ദേഹത്തിന്റെ മരണത്തോടെ അധികാരം എലിസബത്തിനു വന്നു ചേർന്നു. എലിസബത്ത് രാജ്ഞിയുടെ ഭരണകാലത്ത് വിൻസ്റ്റൺ ചർച്ചിൽ മുതൽ ലിസ് ട്രസ് വരെ 15 പേർ ബ്രിട്ടിഷ് പ്രധാനമന്ത്രിമാരായി. ലോകത്ത് ഏറ്റവും കൂടുതൽ കറൻസികളിൽ പടമുള്ള ഭരണാധികാരിയെന്ന നിലയിൽ ഗിന്നസ് ബുക്കിൽ രാജ്ഞി ഇടംപിടിച്ചിട്ടുണ്ട്.

എലിസബത്ത് രാജ്ഞിയോടൊപ്പമാണ് ബ്രിട്ടൻ വളർന്നത്. സാമ്രാജ്യത്തിൽ നിന്ന് കോമൺ‌വെൽത്തിലേക്കുള്ള മാറ്റം, ശീതയുദ്ധത്തിന്റെ അവസാനം, യൂറോപ്യൻ യൂണിയനിലേക്കുള്ള യുകെയുടെ പ്രവേശനം, അതിൽ നിന്ന് പിന്മാറൽ എന്നിങ്ങനെയുള്ള ചരിത്രസംഭവങ്ങളിൽ എലിസബത്ത് രാജ്ഞിയുടെ നാമം എഴുതി ചേർക്കപ്പെട്ടിട്ടുണ്ട്. 1874-ൽ ജനിച്ച വിൻസ്റ്റൺ ചർച്ചിൽ തുടങ്ങി, 101 വർഷത്തിന് ശേഷം 1975-ൽ ജനിച്ച ലിസ് ട്രസ് ഉൾപ്പെടെ 15 പ്രധാനമന്ത്രിമാർ രാജ്ഞിയുടെ ഭരണകാലത്ത് ബ്രിട്ടനെ നയിച്ചു. രാജ്ഞിയുടെ വിയോഗത്തോടെ മൂത്ത മകൻ ചാൾസ് പുതിയ രാജാവാകും. ലണ്ടനിലെ ബക്കിംഗ്ഹാം കൊട്ടാരത്തിൽ, രാജ്ഞിയുടെ ആരോഗ്യനിലയെ കുറിച്ച് അറിയാൻ കാത്തിരിക്കുന്ന ജനക്കൂട്ടം മരണവാർത്ത കേട്ട് വിലപിക്കുകയാണ്. രാജ്ഞിയുടെ ഭർത്താവ് ഫിലിപ് രാജകുമാരൻ കഴിഞ്ഞ വർഷം 99–ാം വയസ്സിലാണ് അന്തരിച്ചത്. മക്കൾ: ചാൾസ്, ആൻ, ആൻഡ്രൂ, എഡ്വേഡ്. പ്രിയപ്പെട്ട രാജ്ഞി.. ഇനി നിത്യതയിൽ വാണരുളുക.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

എലിസബത്ത് രാജ്ഞിയുടെ ആരോഗ്യ നില മോശമെന്ന് വെളിപ്പെടുത്തി ബക്കിംഗ്ഹാം കൊട്ടാരം. രാജ്ഞിയുടെ ആരോഗ്യ സ്ഥിതി മോശമാണെന്ന റിപ്പോർട്ടുകൾ രാജ്യത്തെ ആശങ്കയിലാക്കി. രാജ്ഞി ഡോക്ടർമാരുടെ കർശന നിരീക്ഷണത്തിൽ ആണെന്ന് ബക്കിംഗ്ഹാം കൊട്ടാരം വെളിപ്പെടുത്തി. 96 വയസ്സുള്ള രാജ്ഞി സ്കോട്ട്‌ലൻഡിലെ ബാൽമോറൽ കൊട്ടാരത്തിൽ വിശ്രമിച്ചു വരികയായിരുന്നു.

രാജ്ഞിയുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് മക്കളും കൊച്ചുമക്കളും ബാൽമോറാൽ കൊട്ടാരത്തിലേക്ക് ഉടൻതന്നെ എത്തിച്ചേരും. നിലവിൽ ചാൾസ് രാജകുമാരനും കമിലയും ബാൽമോറാൽ കൊട്ടാരത്തിൽ ഉണ്ട്. ജൂലൈ മാസം മുതൽ തന്റെ സ്കോട്ട്ലൻഡിലെ വേനൽക്കാല വസതിയിൽ ആണ് രാജ്ഞി കഴിഞ്ഞിരുന്നത്. രാജ്ഞിയുടെ ആരോഗ്യനില പെട്ടെന്ന് വീണ്ടെടുക്കാൻ കഴിയട്ടെ എന്ന് പ്രധാനമന്ത്രി ലിസ് ട്രസ് ആശംസിച്ചു.

ഡോ. ജോസഫ് സ്‌കറിയ

കഥകളുടെ കൂമ്പാരമാണ് മലയാളിയുടെ ജീവിതചരിത്രം . കഥകളെ അവയുടെ ഭാവനാംശങ്ങളിൽനിന്നു മോചിപ്പിച്ച് യാഥാർത്ഥ്യത്തിലേക്കെത്തിക്കാൻ, അതിനു വിശ്വാസത്തിൻറെ കുപ്പായമണിയിക്കാൻ നമുക്കുള്ള സാമർത്ഥ്യം അത്ര ചെറുതല്ല. പരസ്പരവിരുദ്ധമായ ഘടകങ്ങളെപ്പോലും ഏകോപിപ്പിച്ചു നിർത്തുന്ന യുക്തിയാണ് എടുത്തു പറയേണ്ട സംഗതി. ചരിത്രപരമായ സാധുത ഇല്ലെങ്കിൽപോലും അവയ്ക്ക് ചരിത്രപരമായ അടിസ്ഥാനം നിർമ്മിച്ചുകൊടുക്കുന്ന ഏർപ്പാട് നമുക്കു പുതിയതല്ല. മഹാബലി – ഓണം എന്നീ സങ്കൽപ്പനങ്ങളെ ഏതോ ഘട്ടത്തിൽ നാം സമന്വയിപ്പിക്കുകയായിരുന്നു. വാമനൻ – മഹാബലി എന്നിവർ പുരാണ പ്രതിപാദിതമായ കഥാപാത്രങ്ങളാണെന്നു വയ്ക്കാം. മഹാവിഷ്ണുവിന്റെ അവതാരമാണു വാമനൻ എന്ന വേദയുക്തിയെ അങ്ങനെയും സ്വീകരിക്കാം. എന്നാൽ ഇവർക്കിടയിൽ ഒരു ചവിട്ടിത്താഴ്ത്തൽ മിത്തിൽ ഓണം എവിടെനിന്നാണു കയറിവരുന്നത്. ഹിന്ദു കലണ്ടറിലെ ശ്രാവണം മലയാളം കലണ്ടറിൽ ചിങ്ങമാണ്. മലയാളം കലണ്ടർ എന്ന സങ്കല്പംതന്നെ മുൻപു കലണ്ടറിന്റെ തുടർച്ചയാണ്. ആര്യാധിനിവേശത്തെ തുടർന്നുണ്ടായ സാഹചര്യത്തിൽ ‘സിംഹ’ ‘ചിങ്ക’ യും അത് ചിങ്ങവുമായി മാറി. കേരളത്തിൽ ചിങ്ങം ഒന്നാമത്തെ മാസമാണ് . വടക്കൻകേരളത്തിൽ കന്നിയിലായിരുന്നു കൊല്ലവർഷം ആരംഭിച്ചിരുന്നത് എന്നതിനും തെളിവുകളുണ്ട്. ചിങ്ങം എന്ന നക്ഷത്രരാശിയിൽ ഇരുപത്തിരണ്ടാമത്തെ നക്ഷത്രമാണ് തിരുവോണം. സംസ്കാരങ്ങളുടെ സമന്വയത്തിലൂടെ സ്ഥാപിതമായ സങ്കര ഭാവനയാണ് മഹാബലിക്കും ഓണത്തിനുമുള്ളിൽ പ്രവർത്തിക്കുന്നത്. പുതിയ രാഷ്ട്രീയസാഹചര്യങ്ങൾ ഓണത്തെ വാമനവത്കരണത്തിനാണോ മഹാബലിവത്കരണത്തിനാണോ ശ്രമിക്കുന്നത്!. സാമാന്യജനത്തിന്റെ വിശ്വാസത്തിൽ രണ്ടും കൂടിക്കുഴഞ്ഞു കിടക്കുകയാണ്. സാമാന്യജനമാണ് മിത്തുകളുടെ വാഹകർ, അവർതന്നെയാണ് ‘പലമ’കളെ കൂട്ടിക്കലർത്തുന്നതും. ഓണസദ്യയിൽ ചിക്കൻ ഫ്രൈ വേണോ ബീഫ് കറി വേണോ എന്നതും സെറ്റുമുണ്ട് വേണോ ചുരിദാർ വേണോ എന്നതും തൃക്കാക്കര ക്ഷേത്രത്തിൽ പോകണോ ചക്കുളത്തുകാവിൽ പോകണോ എന്നതുമെല്ലാം സമൂഹത്തിൻറെ പൊതുവായ ചിന്തയിൽ ഉള്ളടക്കം ചെയ്യപ്പെട്ടിട്ടുള്ള സാധ്യതകളാണ്. തിരുവോണത്തെയും തിരുവാതിരയെയും പൂക്കളത്തെയും പുലികളിയെയും കൂട്ടിച്ചേർക്കും.

സവർണ്ണരൂപങ്ങൾ ഒന്നൊഴിയാതെ ഓണാഘോഷങ്ങളിൽ, ഓണസദ്യയിൽ, ഓണ വേഷങ്ങളിൽ, ഓണവിചാരങ്ങളിലാകെ നിലനിർത്തപ്പെടുന്നു. കീഴാള അവബോധത്തെ സവർണ്ണവത്ക്കരിക്കാനുള്ള സാംസ്കാരികോപാധിയാവുകയാണ് ഓണം. അതിനു സ്വമേധയാ വഴങ്ങി കൊടുക്കുന്ന ഭാഷ കൂടിയാണ് മലയാളം. വാക്കിന്റെ വിവക്ഷകളെ തിരിച്ചറിയാതെ സംവേദനത്തിലേർപ്പെടുന്ന മലയാളി കുഴിയിൽ വീണില്ലെങ്കിലേ അതിശയമുള്ളു. ഓണം മലയാളിയെ ഒന്നിപ്പിക്കുന്നു എന്നു പറയുമ്പോഴേക്കും നമ്മെ ഭിന്നിപ്പിച്ച ഭൂതകാലവും പുരാണകഥാസന്ദർഭവും ഓർമ്മയിൽ തെളിഞ്ഞു വരും. കടന്നുകയറ്റവും കയ്യേറ്റവും ചതിയും സങ്കൽപ്പന മണ്ഡലങ്ങളിൽ ഒളിപ്പിച്ചുവച്ചുകൊണ്ടാണ്
” കള്ളവുമില്ല ചതിയുമില്ല എള്ളോളമില്ല പൊളിവചനം ”
എന്നു നുണ പാടുന്നത്. വാക്കുണ്ടായാൽ വാക്കിനു മുമ്പ അതിനെ കുറിക്കുന്ന സന്ദർഭമുണ്ടാകും. കള്ളം, ചതി എന്നീ അവസ്ഥകളില്ലാതെ വാക്കുകളുണ്ടാകുമോ?
സഹോദരൻ അയ്യപ്പനു മുമ്പേ ഉണ്ടായിരുന്നു ഈ പാട്ട്. ഗുണ്ടർട്ട് ശേഖരിച്ച പാട്ടുകളിലുണ്ടിത്.
“മാവേലി നാടു വാണീടും കാലം മനുഷ്യരെല്ലാരുമൊന്നുപോലെ” എന്നതും കൗതുകം പകരുന്ന പ്രയോഗമാണ്. കേരളത്തിലെ പൂർവ്വകാലജനതയ്ക്കുമേൽ എ ഡി ഏഴാം നൂറ്റാണ്ടിലോ എട്ടാം നൂറ്റാണ്ടിലോ നമ്പൂതിരിമാർ ഇറക്കിവെച്ച ഭാവനാചരിത്രത്തിൻറെ കാവ്യാവിഷ്കാരമാണിത്. സ്വാതന്ത്ര്യാകാംക്ഷയുള്ളവർ അത് ഏറ്റുപാടി. പാടിപ്പാടി അത് നമ്മുടെ അബോധത്തിൽ ഇടം കൊണ്ടു. ഇപ്പോൾ നമുക്കതു പാടാതിരിക്കാനാവുന്നില്ല. സാമൂഹികതുല്യതയെകുറിച്ച് ഗീർവാണമുയർത്തുന്ന സോഷ്യലിസ്റ്റ് ഭരണകർത്താക്കൾപോലും അർത്ഥശങ്കയില്ലാതെ ഇത് പാടിക്കൊണ്ടിരിക്കുന്നു. ആത്മീയമായി വാമനനെയും ഭൗതികമായി മഹാബലിയെയും വാഴ്ത്തി സ്തുതിക്കുന്ന ആഘോഷ പദ്ധതികളാണ് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. ഓണക്കിഴിയുടെ പുതിയ രൂപമാണ് ഓണക്കിറ്റ് . ജന്മിത്തത്തിന്റെ മാതൃകകളെ ജനാധിപത്യത്തിൽ പറിച്ചു നടുന്ന പുതുകാല യുക്തിയാണിത്. ഓണത്തെ ഗവൺമെൻറ് സ്പോൺസേർഡ് വ്യാപാരോത്സവമാക്കുന്ന പുതുപ്രവണത അത്ര നിഷ്കളങ്കമായ നീക്കമല്ല. ഇടത്തരം കച്ചവടക്കാരെ പട്ടിണിക്കിടുകയും പുതുക്കുടിയാന്മാരെ നിർമ്മിച്ചെടുത്ത് അവരെ രാഷ്ട്രീയമായി നിശബ്ദരാക്കുകയും ചെയ്യുന്ന ലീലയാണ്. ആവശ്യമുള്ളതും ഇല്ലാത്തതുമെല്ലാം അടങ്ങുന്ന ഒരു സഞ്ചി വാങ്ങിക്കൊണ്ടു പോകുന്നവൻ മഹാബലി പെട്ടതുപോലെ ചതിയിൽ പെടുന്നു. കാണം വിറ്റും ഓണം ഉണ്ണണം എന്നത് മാനം വിറ്റും ഓണമുണ്ണണം എന്ന നിലയിലേക്ക് മാറിവരുന്നു. പ്രജകളെ / വോട്ടർമാരെ / പൗരന്മാരെ സാമ്പത്തിക സുരക്ഷിതത്വമുള്ളവരാക്കി മാറ്റാനാവാത്തതുകൊണ്ടാണ് അവർക്ക് ഭിക്ഷ / സൗജന്യകിറ്റ് നൽകേണ്ടിവരുന്നത്. പ്രകൃതിക്ഷോഭമോ മറ്റോ ഉണ്ടാകുന്ന സാഹചര്യത്തിൽ മാത്രം പരീക്ഷിക്കേണ്ടുന്ന ഒന്നിനെ സ്ഥിരമാക്കുന്നതിനു പിന്നിൽ ക്ഷേമസങ്കല്പമല്ല എന്ന് തിരിച്ചറിയാൻ മാനിഫെസ്റ്റോ വായിക്കേണ്ടതില്ല.

അങ്ങനെ ചിന്തിച്ചാൽ രാഷ്ട്രീയമായ ഇരട്ടത്താപ്പിന്റെ നയരേഖ കൂടിയാണ് ഓണം. വിഷ്ണുമൂർത്തിയുടെ അവതാരമായ വാമനനെ ഒരു ദിവസത്തേക്ക് മറച്ചുപിടിച്ച് മഹാബലി എന്ന അസുര ചക്രവർത്തിയെ തോളിലേറ്റുന്ന തിരുവോണനാള്‍ പാർശ്വവത്ക്കരിക്കപ്പെട്ടവരുടെ സ്വാതന്ത്ര്യദിനവുമാണ്. സത്യത്തിൽ, നമ്പൂതിരിമാരുടെ കേരളാഗമനത്തിനുശേഷമേ മഹാബലിയും കേരളത്തിലെത്തുന്നുള്ളു. മഹാബലിയും ആര്യൻ പാഠത്തിലെ കഥാപാത്രമാണല്ലോ. നർമ്മദയുടെ തീരത്താണ് ജലദാനവും ചവിട്ടിത്താഴ്ത്തലും നടന്നതെന്നാണ് പുരാണങ്ങൾ പറയുന്നത്. അപ്പോൾ ഓണവും കേരളത്തിലേക്ക് കുടിയേറി വന്ന ആഘോഷമാകുന്നു . ‘കുടിയേറ്റം ‘ എന്നാൽ പലതും തലയിൽ കയറ്റികൊണ്ടുള്ള യാത്രയാണ് .

ഓണത്തെ മലയാളി പോയിടത്തേക്കൊക്കെ കൊണ്ടുപോയി. പല കാലങ്ങൾകൊണ്ട് ലോകത്തിന്റെ പല കോണുകളിൽനിന്നായി മലയാളി വാരിക്കൂട്ടിയ സംസ്കാരം ഇരുപതാം നൂറ്റാണ്ടു മുതൽ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നട്ടുപിടിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അതിന്റെ സമകാലരൂപമാണ് ലോകമെമ്പാടും ആഘോഷിക്കുന്ന കേരളത്തിന്റെ ദേശീയോത്സവം.

ഡോ. ജോസഫ് സ്‌കറിയ : ചങ്ങനാശ്ശേരി എസ്.ബി കോളജ് മലയാളവിഭാഗത്തിന്റെ തലവനും ഗവേഷണ മാർഗ്ഗദർശിയുമാണ്. 1999 ൽ മഹാത്മാഗാന്ധി സർവകലാശാലയുടെ ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ ഫാക്കൽറ്റിയിൽനിന്ന് ഭാഷാപഠനത്തിൽ പിഎച്ച്. ഡി. ബിരുദം നേടി.

1999 ൽ കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിനു കീഴിലുള്ള സാംസ്കാരിക വകുപ്പിൻറെ ജൂനിയർ ഫെലോഷിപ്പും 2010 ൽ കേരള സാഹിത്യ അക്കാദമി ഐ. സി. ചാക്കോ പുരസ്കാരവും ലഭിച്ചു.

പഴശ്ശിരേഖകളിലെ വ്യവഹാരഭാഷ, ഭാഷയുടെ വഴികൾ,പഴശ്ശി രേഖകൾ(എഡി.), തലശ്ശേരി രേഖകൾ (എഡി.), മലനാട്ടിലാതി – കുട്ടനാടൻ വാമൊഴി ഇതിഹാസം, ഭാഷയുടെ വർത്തമാനം(സമാ.) എന്നിവയാണ് പ്രസിദ്ധീകരിക്കപ്പെട്ട കൃതികൾ.

വിനോദ് വൈശാഖി

നാല്പത്തിനാല്
നദികളൊരുമിച്ചൊ
രുത്സവ ക്കമ്പം
കഴിഞ്ഞ മട്ട്

നീണ്ട വിരൽ
നില വിട്ടുയർന്നാരെയും
പേരു ചോദിക്കാതെ
തൂത്തെടുത്തു

വഴികൾ തിരിച്ചുപിടിച്ചു ,
ജല വാളു വീശി
പുറമ്പോക്കു കയ്യടക്കി ,
ജല സൂചികൾ
കോർത്തെടുത്തു,
മിനുക്കിയ
നിലയും വിലയു-
മണിഞ്ഞതെല്ലാം

കാറ്റിലാടുന്നൊരു
വൻമരം കണ്ട നാൾ
പേടി മുളച്ചു
തിരികെയോടി

പൊങ്ങുതടി പോലെ
വെള്ളം തുഴഞ്ഞെന്റെ
വീടൊഴുകുന്നൊരു
കാഴ്ച കണ്ടു.

പുസ്തകം കൈ നീട്ടി
യെത്തിപ്പിടിക്കെ
യെൻ പാഠം പഠിപ്പുര
വിട്ടു പോയി

എച്ച് ടു ഒ –
എന്നെഴുതിയ
ബോർഡിലെ
ഹൈഡ്രജൻ ഭീകര
ബോംബു തന്നെ

നീർച്ചുഴിക്കുള്ളിൽ
നടുങ്ങുംനിമിഷത്തി
ലൊന്നുമല്ലെന്നുള്ള
നേരറിഞ്ഞു.

പുഴയിലെറിഞ്ഞ
പാഴ് വസ്തുക്ക
ളൊക്കെയും
തിരികെയെത്തിച്ചു
പിൻ വാങ്ങിടുമ്പോൾ

നീൾമുടിത്തുമ്പൊ
ന്നൊതുക്കിവേഗം
കുറച്ചാഴത്തിലേക്ക്
മടങ്ങിയെത്തി.

ജല വാളു വീശി
ത്തിരികെയെത്താനിടം
നമ്മളിലൂറി
നില്ക്കുന്നു വീണ്ടും..!

വിനോദ് വൈശാഖി
മലയാളം മിഷൻ രജിസ്ട്രാർ . ഭാഷാ പണ്ഡിതനായ കെ കൃഷ്ണ പിള്ളയുടെയും അദ്ധ്യാപിക ടി സരസമ്മയുടെയും മകനായി തിരുവനന്തപുരം ജില്ലയിൽ കരുംകുളത്ത് ജനനം. മലയാളത്തിൽ ബിരുദാനന്ദര ബിരുദവും ബി എഡും നേടിയ ശേഷം ഒറ്റശേഖരമംഗലം ജനാർദനപുരം ഹയർ സെക്കൻഡറി സ്കൂളിൽ മലയാളം അദ്ധ്യാപകനായി. കവി, പ്രഭാഷകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന അദ്ദേഹം കേരള സർക്കാരിന്റെ സാംസ്കാരിക സ്ഥാപനമായ വൈലോപ്പിള്ളി സംസ്കൃതിഭവൻ വൈസ് ചെയർമാനായും കേരളസർവകലശാല സെനറ്റ് അംഗമായും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. കോവളം കവികൾ സ്മാരകം ജനറൽ കൺവീനർ, മഹാകവി പി ഫൗണ്ടേഷൻ വൈസ്ചെയർമാൻ, പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാനസെക്രട്ടറി എന്നീ പദവികളും വഹിച്ചിട്ടുണ്ട്. സാംസ്കാരികവകുപ്പിൽ അസിസ്റ്റൻ്റ് പ്രൈവറ്റ് സെക്രട്ടറിയായിരുന്നു.

കൃതികൾ : മഴയെരിയും കാലം(കവിതാ സമാഹാരം) , കൈതമേൽപ്പച്ച (കവിതാ സമാഹാരം) ,
ഇലകൾവെള്ളപൂക്കൾപച്ച (ബാല കവിതകൾ, സമാഹരണം) , ഓലപ്പൂക്കൾ (ബാലസാഹിത്യ കാവ്യം)
പുരികങ്ങൾക്കിടയിലെ സൂര്യോദയം (കവിതാ സമാഹാരം) , ചായക്കടപ്പുഴ

പുരസ്കാരങ്ങൾ : കുളത്തൂർ ശ്രീനാരായണ പ്ലാറ്റിനം ജൂബിലി കവിതാ പുരസ്കാരം(1997) ,
കെ സുരേന്ദ്രൻ സ്മാരക സാഹിത്യ അവാർഡ് (1998) , പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാരംഗം പുരസ്കാരം (2003) , വിദ്യാഭ്യാസ വകുപ്പിന്റെ ജോസഫ് മുണ്ടശേരി കവിതാപുരസ്കാരം (2008) ,
യുവധാര അവാർഡ് (2009) , പഞ്ചമി മാതൃക പൊതുപ്രവർത്തക പുരസ്കാരം (2017) , തുഞ്ചൻ സ്മാരക സമിതി യുടെ കാവ്യശ്രേഷ്ഠ പുരസ്കാരം (2017) , അബൂദാബി ശക്തി അവാർഡ് കൈതമേൽ പച്ച എന്ന കാവ്യസമാഹാരത്തിന് ലഭിച്ചു(2018) , അക്ഷര മനസ്സ് ആർ പി പുരസ്കാരം(2018) , പുനലൂർ ബാലൻ കവിതാ പുരസ്കാരം (2018) , കേരള സർക്കാർ സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കവിതാ പുരസ്കാരം “ഓലപ്പൂക്കൾ “(2019) , ആവള ടി മാനവ പുരസ്കാരം(2019) , മൂലൂർ പുരസ്കാരം(2020) , അധ്യാപകലോകം അവാർഡ്(2021) , എഴുവന്തല ഉണ്ണികൃഷ്ണൻ സ്മാരക പുരസ്കാരം (2021 ) , ചുനക്കര രാമൻകുട്ടി പ്രഥമകവിതാ പുരസ്കാരം (2021) , ശൂരനാട് രക്തസാക്ഷി സ്മരണ പുരസ്കാരം(2021)

റ്റിജി തോമസ്

അവിടെ എത്താറായപ്പോൾ കുറെ കൂടി നേരത്തെ എത്തിച്ചേരാമായിരുന്നോ എന്ന് അയാൾ സ്വയം ചോദിച്ചുകൊണ്ടിരുന്നു.

എത്രയും നേരത്തെ വന്നാൽ അത്രയും നല്ലത്.

നേരത്തെ അയാൾക്ക് കിട്ടിയാൽ നിർദ്ദേശം അതായിരുന്നു. താമസിക്കുന്ന ഓരോ നിമിഷവും കുറ്റബോധവും നിരാശയും ഉളവാക്കിയ പൂർവ്വാനുഭവങ്ങൾ ഒഴിവാക്കാൻ അയാൾ പെട്ടെന്ന് നടന്നു . ബസിറങ്ങി കുറെ നടക്കേണ്ടി വന്നു . കാറിൽ വരാമായിരുന്നു . ഒറ്റയ്ക്ക് ഇത്രയും ദൂരം ഡ്രൈവ് ചെയ്ത് വരുന്നതിന്റെ ബുദ്ധിമുട്ട് ഓർത്തപ്പോൾ വേണ്ടെന്ന് വെച്ചതാണ്.

ചെറിയ ഒരു കെട്ടിടമാണ് ഫോറസ്റ്റ് ഓഫീസ്. അവിടെ അയാളെയും കാത്ത് ഫോറസ്റ്റ് ഓഫീസർ അരുണും വാച്ചർ രാഘവനും കാത്തു നിൽപ്പുണ്ടായിരുന്നു.

“താമസിച്ചുപോയോ ? ”
ഒറ്റയ്ക്കേ ഉള്ളൂ … അല്ലേ …”

ചിരിച്ചുകൊണ്ടാണ് ഫോറസ്റ്റ് ഓഫീസർ അരുൺ അയാളുടെ ചോദ്യത്തിന് മറുപടി എന്നോണം പറഞ്ഞത് … പെട്ടെന്ന് മറ്റു രണ്ടുപേരുടെയും മുഖം മനസ്സിലേക്ക് ഓടിയെത്തി. വരാമെന്ന് ഏറ്റിരുന്ന ഒരാൾ അനൂപായിരുന്നു. തൻറെ ക്യാമറയുമായി കാടുകയറുന്ന അനൂപിന്റെ വിവരണങ്ങളായിരുന്നു ഇങ്ങനെ ഒരു യാത്രയ്ക്ക് വിത്തുപാകിയത് …

മൂന്നാമൻ വിനോദായിരുന്നു…
മൾട്ടി നാഷണൽ കമ്പനിയിലെ സോഫ്റ്റ്‌വെയർ പ്രോജക്ടുകളുടെ നൂലാമാലകളിൽ നിന്ന് രക്ഷപ്പെടാനായിട്ടായിരുന്നു അയാളും അനൂപും കൂടി ഇങ്ങനെ ഒരു യാത്രയ്ക്ക് പദ്ധതി ഇട്ടതുതന്നെ …

പിന്നെ എപ്പോഴോ വിനോദ് ആകസ്മികമായി അതിലേയ്ക്ക് എത്തിപ്പെടുകയായിരുന്നു…

നീണ്ട ചർച്ചകൾ … അതിനായി തന്നെ ഒരു വാട്സ്ആപ്പ് ഗ്രൂപ്പും തുടങ്ങി …
എന്നിട്ടാണ് ഒടുക്കം യാത്ര തന്നിലേക്ക് മാത്രമായി ചുരുങ്ങിയത്.

പ്രോജക്ടിന്റെ നൂലാമാലകൾ കൊണ്ടുതന്നെ അനൂപിനും വിനോദിനും ലീവ് കിട്ടിയില്ല. അവരുടെ പ്രോജക്റ്റിന്റെ ഫൈനൽ പ്രസന്റേഷൻ യാത്രയുടെ ദിവസം തന്നെയായത് എല്ലാം തകിടം മറിച്ചു.

നമ്മുടെ ജീവിതം കെട്ടുപിണഞ്ഞു കിടക്കുന്നു…
ജീവിതം …ജോലി… മേലുദ്യോഗസ്ഥർ …മറ്റൊരു രാജ്യത്തെ ക്ലൈന്റിന് വേണ്ടി ചെയ്യുന്ന പ്രോജക്ട് … അതുകൊണ്ടുതന്നെ ജീവിതത്തിലെ ചില സ്വകാര്യ നിമിഷങ്ങളെ കുറിച്ചുള്ള പ്ലാനുകൾക്കും പദ്ധതികൾക്കും ഒരു പ്രസക്തിയുമില്ല.

മുങ്ങി ചാകാൻ പോകുന്നവന് കിട്ടുന്ന കച്ചിത്തുരുമ്പു പോലെ അവസാനവട്ടം ഒരു പരിശ്രമം കൂടി നടത്തി.

പ്രോജക്റ്റിന്റെ പ്രസന്റേഷനിൽ ഓൺലൈനായി പങ്കെടുത്താലോ? വിനോദ് ആയിരുന്നു ആശയം പറഞ്ഞത്. കാടിനുള്ളിൽ ഇൻറർനെറ്റ് പോയിട്ട് മൊബൈൽ ഫോണിന് പോലും റേഞ്ച് കിട്ടില്ലെന്ന് ഫോറസ്റ്റർ അരുൺ നേരത്തെ പറഞ്ഞിരുന്നത് ഓർത്തപ്പോൾ ആ സാധ്യതയും മങ്ങി …

യാത്ര മാറ്റിവെച്ചാലോ ? തങ്ങളുടെ അസൗകര്യം പറയാൻ വിളിച്ചപ്പോൾ അനൂപും വിനോദും പറഞ്ഞ കാര്യം പലവട്ടം രാജേഷ് തന്നോട് തന്നെ ചോദിച്ചു …

പക്ഷേ അയാൾ ഉറച്ചു തന്നെയായിരുന്നു. ഇതിനായി എത്രവട്ടം ഫോറസ്റ്ററെ വിളിച്ചിരിക്കുന്നു. ഓരോ വട്ടവും വിളിക്കുമ്പോൾ അയാൾ വാച്ചർ രാഘവനെ കുറിച്ചും പറഞ്ഞിരുന്നു. ഒരു പ്രാവശ്യം അരുൺ രാഘവനെ വിശേഷിപ്പിച്ചത് കാട്ടറിവുകളുടെ എൻസൈക്ലോപീഡിയ എന്നാണ്. അയാൾ മാറ്റിവെക്കണമെന്ന് തീരുമാനിച്ചാൽ പോലും സാധ്യമല്ലാത്ത രീതിയിലേയ്ക്ക് കാട്ടിലേക്കുള്ള യാത്ര അയാളെ ആവേശിച്ചിരുന്നു. ഇനി ഒരുപക്ഷേ മറ്റുള്ളവരെ കൂടെ കൂട്ടാൻ യാത്ര മാറ്റിവെച്ചാലും താൻ ജോലി ചെയ്യുന്ന സോഫ്റ്റ് വെയർ കമ്പനിയിലെ ഭാവിയിലെ ദിവസങ്ങളെ കുറിച്ച് തനിക്ക് യാതൊരു നിയന്ത്രണവും ഇല്ലല്ലോ … പ്രത്യേകിച്ച് മൊബൈൽ റേഞ്ചും ഇൻറർനെറ്റും ഇല്ലാത്ത ഒരു ലോകത്തേക്ക് പോകാൻ…

അരുണിന്റെ ഓഫീസിനകത്ത് ഫോറസ്റ്റ് ഡിവിഷന്റെ വിശദമായ മാപ്പുണ്ട്.
അരുൺ പേപ്പറിൽ എന്തൊക്കെയോ എഴുതി …
വാച്ചർ രാഘവൻ പുറത്തുനിന്ന് കയറിവന്നു. അയാളുടെ കണ്ണുകളിൽ സ്നേഹഭാവമുണ്ട് …വർഷങ്ങളായി ഒന്നിച്ച് പഠിച്ച ഒരു സഹപാഠിയുടെ പരിചയം മുഖത്ത് നിറഞ്ഞുനിന്നു . വലതു കൈയ്യിൽ സാമാന്യം വലിപ്പമുള്ള വാക്കത്തി. ഇടതു കൈയ്യിലെ കുപ്പിയിൽ വെള്ളം ചരടിൽ കെട്ടി തൂക്കി പിടിച്ചിരുന്നു.

രാഘവൻ ഈ ഫോറസ്റ്റ് ഡിവിഷനിൽ ചെറുപ്പത്തിലെ ജോലിക്ക് കയറിയതാ …ഏറ്റവും സീനിയറായിട്ടുള്ള വാച്ചറാണ്…ഈ കാടിൻറെ മുക്കും മൂലയും അറിയുന്ന ആൾ…ഈ കാര്യങ്ങൾ ഫോണിൽ കൂടി അരുൺ ഒട്ടേറെ തവണ പറഞ്ഞിട്ടുണ്ട് . എങ്കിലും തന്റെ കീഴ്ജീവനാക്കാരനെ കുറിച്ചുള്ള സ്നേഹവും കരുതലും ആകാം സ്വയം അയാളെ കൊണ്ട് വീണ്ടും വീണ്ടും ഇത് പറയാൻ പ്രേരിപ്പിക്കുന്നത്.

ഞങ്ങളുടെ സംസാരത്തിന് ഒരു ചെറു ചിരി മാത്രമായിരുന്നു രാഘവന്റെ പങ്കുചേരൽ .

എന്നാ സമയം കളയണ്ട …അരുൺ പറഞ്ഞ താമസം രാഘവൻ നടന്നു തുടങ്ങി. രാജേഷ് ബാഗ് പുറത്തു തൂക്കി രാഘവന്റെ ഒപ്പം നടന്നു. കഴിഞ്ഞ കുറെ നാളുകളായി അയാൾ ഒട്ടേറെ ആലോചിച്ചത് കാട്ടിലെ വഴികളെക്കുറിച്ചായിരുന്നു. ടാറിട്ട നാലുവരി പാതകളിലൂടെയുള്ള സ്ഥിരപരിചയം അയാൾക്ക് കാട്ടിലെ വഴികളെ അന്യമാക്കിയിരുന്നു. എന്തിന് പണ്ട് സ്കൂളിൽ പഠിച്ചിരുന്ന കാലത്തെ ചെമ്മൺ പാതകൾ പോലും ഓർത്തെടുക്കാൻ ഇന്ന് അയാൾക്ക് ആകുമായിരുന്നില്ല.

രാഘവൻ മുന്നേ നടക്കുകയാണ്.
തൊട്ടു പിറകിൽ നടക്കുമ്പോൾ തന്റെ കിതപ്പിന്റെ ശബ്ദം അയാൾ തിരിച്ചറിഞ്ഞു.

വഴിയായിട്ടൊന്നുമില്ല… നടവഴിയിലേയ്ക്ക് ചാഞ്ഞു നിൽക്കുന്ന അടിക്കാടുകൾ ഇടയ്ക്കൊക്കെ രാഘവന്റെ വാക്കത്തിക്ക് ഇരയാവുന്നുണ്ട്. പെട്ടെന്ന് ഒരു അന്തച്ഛോദനയോടെ അയാൾ മൊബൈൽ ഫോണെടുത്തു.

“ഇവിടെ റേഞ്ച് കിട്ടില്ല … നമ്മൾ പോകുന്ന ചില ഭാഗത്ത് കിട്ടിയേക്കാം… സാറിന് വേണമെങ്കിൽ അപ്പോൾ വിളിക്കാം “…രാഘവൻ പറഞ്ഞു
രാജേഷിന് സന്തോഷം തോന്നി … ആരെയും വിളിക്കാതെ … ആരാലും വിളിക്കപ്പെടാതെ രണ്ട് ദിവസങ്ങൾ … വേണ്ടതും വേണ്ടാത്തതുമായ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നിന്ന് മോചനം … അയാൾ മൊബൈലിലെ ഫ്ലൈറ്റ് മോഡ് ഓൺ ആക്കി …

കാട്ടിലേക്കുള്ള രാജേഷിന്റെ രണ്ടാമത്തെ യാത്രയായിരുന്നു ഇത്. ആദ്യ യാത്ര 10 പേരടങ്ങിയ സംഘത്തിനൊപ്പമായിരുന്നു . പക്ഷേ അന്നത്തെ യാത്രയിൽ കാടു കണ്ടതായി അയാൾക്ക് തോന്നിയില്ല. എല്ലാവരും ഫോട്ടോ എടുക്കുന്ന തിരക്കിലായിരുന്നു. സെൽഫി പ്രളയം… ഒന്നിൽ പോലും കാടില്ലായിരുന്നു. അന്ന് ആരെങ്കിലും കാടിനെ അനുഭവിച്ചോ ?

ആൾക്കൂട്ടത്തിൽ നിന്ന് ഓടി അകന്ന് കാടിൻറെ വന്യതയിൽ ഒരു ഒറ്റപെടൽ അയാൾ ആഗ്രഹിച്ചിരുന്നു. അതുകൊണ്ടുതന്നെ ഈ യാത്രയുടെ ആലോചനാവേളയിൽ അയാൾ അനൂപിനോട് പറഞ്ഞു.
നമ്മുടെ യാത്രയിൽ കാടിൻറെ പടം മാത്രം എടുത്താൽ മതി …
വിനോദും അനൂപും ഇപ്പോൾ പ്രോജക്ട് പ്രസന്റേഷന്റെ തിരക്കിലായിരിക്കും …

രാഘവൻ ഒരു പടുകൂറ്റൻ മരത്തിന്റെ മുന്നിൽ നിന്നു .
” ഇതാണ് കമ്പകം…തടിയുറപ്പിൽ ഇവനെ കടത്തി വെട്ടാൻ ഒന്നുമില്ല … എത്രനാൾ കഴിഞ്ഞാലും ചെതിക്കത്തില്ല … ആനകൂടൊക്കെ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന മരമാണ്.”

മരത്തിൽ തലോടിക്കൊണ്ട് അയാൾ അഭിമാനത്തോടെ പറഞ്ഞു … അത് പറയുമ്പോൾ അയാളുടെ മുഖത്ത് ഒരു പ്രത്യേക പ്രകാശം നിഴലിക്കുന്നുണ്ടോ ?
” ഈ മരത്തിന് എത്ര പഴക്കമുണ്ടാകും ….”
” ആവോ…”
“ഒരു മൂന്നു നൂറ്റാണ്ടെങ്കിലും പഴക്കമുണ്ടായിരിക്കും …അല്ലേ..” അയാൾ സ്വയം പറഞ്ഞു. മാർത്താണ്ഡവർമ്മ നാടുവാണിരുന്ന കാലത്തെ മരങ്ങൾ. ഒരുപക്ഷേ അതിലും മുമ്പുണ്ടായിരുന്നവ…. കാലഗണനയുടെ കണക്കു കൂട്ടലിൽ അയാൾ ഒന്നു പകച്ചുനിന്നു …

ആറടി പൊക്കത്തിൽ മരങ്ങളിൽ തൊലിയുരിഞ്ഞ് ചെളി പറ്റിയ പാടുകൾ കാണിച്ച് രാഘവൻ പറഞ്ഞു
“ആന ദേഹമിട്ടുരയ്ക്കുന്നതാണ് ….”
“ഇതാണ് വെള്ളിലാവ് …”
ഓരോ മരത്തെയും ബന്ധുവിന്റെ സ്ഥാനത്തുനിന്ന് അയാൾ പരിചയപ്പെടുത്തി. പക്ഷികളുടെ ശബ്ദത്തിലും കുറുകലിലും പുറകിലെ അവയുടെ പേരുകൾ അയാൾ ഉരുവിട്ടു കൊണ്ടിരുന്നു. ചെറിയ ഒരു കയറ്റം കയറി ചെന്നപാടെ അയാൾ നിശബ്ദനായി.

“സാറിന് കേൾക്കാൻ പറ്റുന്നുണ്ടോ …”
രാജേഷ് ചെവി കൂർപ്പിച്ചു …
“ഇല്ല..”

“ചെവിയടിയുടെ ഒച്ച കേൾക്കാം … നമ്മുടെ സാമിപ്യം അറിഞ്ഞാൽ ചെവിയടി നിൽക്കും …”
“ചെവിയടിയോ …”
രാജേഷിന്റെ ചോദ്യത്തിന് പതിഞ്ഞ സ്വരത്തിൽ അയാൾ ഒരു വിവരണം തന്നെ നടത്തി.
ആനകൾ സ്വൈര്യമായി വിഹരിക്കുമ്പോൾ ചെവി വിശറിപോലെ വീശുമ്പോൾ ഉണ്ടാകുന്ന ശബ്ദത്തെയാണ് രാഘവൻ ചെവിയടി എന്ന് പറഞ്ഞത്. ആനയുടെ സാമീപ്യം അറിയാൻ രാഘവന്റെ കാട്ടറിവാണ് ചെവിയടിക്ക് വേണ്ടി കാതോർക്ക എന്നത് . മനുഷ്യൻറെ സാമീപ്യം ശബ്ദത്തിലൂടെയോ ഘ്രാണത്തിലൂടെയോ ജന്മസിദ്ധമായ ചോദനകളിലൂടെ മനസ്സിലാക്കുന്ന കാട്ടാനകൾ ചെവിയടി നിർത്തി നിശബ്ദമാകുമ്പോൾ ആന അടുത്തെങ്ങാനുമുണ്ടോ എന്നറിയാൻ കഴിയില്ല …
മനുഷ്യൻറെ സാമീപ്യം അറിഞ്ഞ ആന അനങ്ങാതെ നിൽക്കും. മുൻപിൽ പെട്ടു കഴിഞ്ഞാലേ അറിയൂ…
ഏതെങ്കിലും ഒരു കാൽവെയ്‌പിൽ പതിയിരിക്കുന്ന ഒരു കൊമ്പന്റെ സാമീപ്യം …

“ആന എവിടാണെങ്കിലും അയാൾക്ക് അറിയാൻ പറ്റും. അതാണ് രാഘവന്റെ കഴിവ് … ”
ഫോറസ്റ്റർ പറഞ്ഞത് രാജേഷ് ഓർത്തു.
“പാമ്പുകളൊക്കെ ഇഷ്ടം പോലെയുണ്ട് … നാട്ടിൽ പിടിക്കുന്ന പാമ്പുകളെ തുറന്നുവിടുന്നത് ഈ കാട്ടിലാണല്ലോ … പിന്നെ കടുവയും പുലിയും. അവരുടെ മെനുവിൽ നമ്മളില്ലല്ലോ … അതുകൊണ്ട് ഒട്ടും പേടിക്കേണ്ട …”
ഒരുപക്ഷേ യാത്രയുടെ സാഹസികതയ്ക്ക് എരിവും പുളിയും ചേർക്കാൻ അരുൺ പറഞ്ഞതാകാം ….
പെട്ടെന്ന് രാഘവൻ രാജേഷിനെ വിളിച്ചു ചൂണ്ടിക്കാണിച്ചു …
“സാറേ ഇതാണ് പൂത… അടുത്ത് എവിടെയോ കാട്ടുപന്നിയുണ്ട് … ”
ചെറു പ്രാണി കൂട്ടത്തെ ചൂണ്ടിക്കാണിച്ച് അയാൾ തുടർന്നു … കാട്ടിലെ എല്ലാം അയാളുടെ പരിചയക്കാരായിരുന്നു. ചെടികളും മരങ്ങളും മൃഗങ്ങളും പക്ഷികളും എല്ലാം പൂർവ്വജന്മത്തിലെ അടുപ്പക്കാരെ പോലെ അയാളോട് ബന്ധപ്പെട്ടിരിക്കുന്നു. പുല്ലാഞ്ഞി വെട്ടി ഔഷധ ഗുണമുള്ളതാണെന്ന് പറഞ്ഞ് അതിനുള്ളിലെ ചവർപ്പുള്ള വെള്ളം രാജേഷിന് കുടിക്കാൻ കൊടുത്തു. ഒരു ചെടിയുടെ ഇല പറിച്ച് അയാൾ പറഞ്ഞു.
“ഇതാണ് ദന്തപാല ഇലയിട്ട് കാച്ചിയ എണ്ണ ത്വക് രോഗവും തലമുടി വളരാനും നല്ലതാണ്…”
ദന്ത പാലയുടെ ഇല ഉരുക്കു വെളിച്ചെണ്ണയിൽ ഇട്ട് മൂന്നു ദിവസം വെയിലത്ത് വയ്ക്കണം. എണ്ണ വയലറ്റ് നിറമുള്ളതായിത്തീരും. ഇത് തേച്ചാൽ സോറിയാസിസ് നിശ്ശേഷം മാറും. തലയിൽ തേച്ചാൽ മുടി കൊഴിച്ചിലും താരനും മാറും.

ദന്തപാലയുടെ ഇല വായിലിട്ട് ചവച്ച് ഒന്ന് രാജേഷിന് നൽകി അയാൾ പറഞ്ഞു .
“ഒന്ന് ചവച്ചു നോക്കിയേ …”
ആദ്യത്തെ ചമർപ്പിലും പിന്നെ രസമുകളങ്ങളിൽ ഏറി വരുന്ന എരുവിലും രാജേഷിന്റെ മുഖത്തേയ്ക്ക് നോക്കി രാഘവൻ ചിരിച്ചു.
ഇടയ്ക്കിടയ്ക്ക് കടിക്കുന്ന അട്ടയെ ഉപ്പിട്ട് കളയുവാൻ സഹായിക്കുമ്പോൾ രാഘവൻ പറഞ്ഞു
“പേടിക്കണ്ട …ചീത്ത രക്തം അട്ട കടിച്ചു കളയുന്നത് നല്ലതാ…”
കാടിൻറെ നടുവിലെ താമസസ്ഥലത്ത് എത്തിച്ചേർന്നപ്പോൾ അയാൾക്ക് ക്ഷീണമുണ്ടെങ്കിലും മനസ്സ് എല്ലാ ബന്ധങ്ങളിൽ നിന്നും കെട്ടുപാടുകളിൽ നിന്നും വിമുക്തമായി ഭാരം കുറഞ്ഞ അവസ്ഥയിലായിരുന്നു.
ഇപ്പോൾ നമ്മൾക്ക് കാടിൻറെ മണമാ… വാസന സോപ്പിട്ട് കുളിച്ചാൽ നമ്മൾ കടന്നു കയറ്റക്കാരാവും …മൃഗങ്ങൾ പെട്ടെന്ന് അത് തിരിച്ചറിയും…. പിന്നെ ഒന്നിനേയും കാണാൻ പറ്റില്ല… രാഘവൻ പറഞ്ഞു … രാഘവൻ അയാൾക്ക് ഒരു പ്രഹേളിയായി തോന്നി … അയാളുടെ അറിവുകൾ ശേഖരിച്ചാൽ എത്ര പുസ്തകങ്ങളാക്കാം .
ഭക്ഷണം കഴിച്ച് ചീവീടിന്റെ സ്വരം കേട്ട് കാട്ടിലെ രാത്രിയെ നോക്കിയിരുന്നപ്പോൾ രാഘവൻ അയാളുടെ കഥ പറഞ്ഞു. കാട്ടിൽ ദേവിക്ക് വിളക്ക് വച്ച് ഈറ്റ മുറിക്കാൻ പോയ കാലം …ഈറ്റയും ഇഞ്ചയും കുന്തിരിക്കവും എടന തൊലിയും വിറ്റ് അരി മേടിച്ചത് ….
അങ്ങനെയുള്ള പലരും ഡിപ്പാർട്ട്മെന്റിന് ശല്യക്കാരായിരുന്നു. പല ശല്യക്കാരെയും ഡിപ്പാർട്ട്മെൻറ് വാച്ചർമാരാക്കി … ക്ലാസിലെ അലമ്പനെ ക്ലാസ് ലീഡർ ആക്കുന്നതുപോലെ . സ്ഥിരമായൊരു ജോലി ആയപ്പോൾ അവരെല്ലാം നന്നായി കാട് നോക്കി. കാട്ടുതീയുള്ളടത്ത് ഓടിയെത്തി …
ഏതോ ഒരു പക്ഷിയുടെ ശബ്ദം… അത് മൂങ്ങയാ … എല്ലാ ദിവസവും രാത്രി ഇവിടെ വരും . രാഘവൻ പറഞ്ഞു.
ചെറുപ്പത്തിൽ കാട്ടിൽ കണ്ണു കെട്ടി ചുറ്റിച്ചത് രാഘവൻ സ്കൂളിൽ പഠിക്കുമ്പോഴായിരുന്നു. കാട്ടിലൂടെ ഒട്ടേറെ നടന്നു… വഴിയറിയാതെ… എല്ലായിടവും ഒരുപോലെ തോന്നിയ കാര്യം പറഞ്ഞപ്പോൾ ഇപ്പോഴും അയാളുടെ കണ്ണുകളിൽ ചെറിയ ഭയമുണ്ടായിരുന്നോ ? അങ്ങനെ കണ്ണ് കെട്ടി ചുറ്റിച്ചാൽ പേടിക്കേണ്ടെന്ന് അപ്പൻ പറഞ്ഞു. എവിടെയെങ്കിലും കുറെ നേരം ഇരിക്കണം … അപ്പോൾ വഴി തെളിഞ്ഞു വരും …

വീണ്ടും രാഘവൻ എന്തൊക്കെയോ പറയുന്നുണ്ട് ….

അന്ന് ഉറക്കത്തിൽ അയാൾ രണ്ട് സ്വപ്നങ്ങൾ കണ്ടു… ഒന്നാമത്തേതിൽ അഞ്ചു നില കെട്ടിടത്തിലെ തന്റെ ഓഫീസിൽ നൂറുകണക്കിന് കമ്പ്യൂട്ടറുകളുടെ ഇടയിൽ അയാൾ ഒറ്റയ്ക്ക് ഇരിക്കുന്നതായിരുന്നു.
രണ്ടാമത്തെ സ്വപ്നം കാട്ടിലേതായിരുന്നു. ഒറ്റയ്ക്ക് കാടിൻറെ നടുവിൽ … അയാൾ രാഘവനെ അന്വേഷിച്ചു …രാഘവൻ എവിടെയാണ് …

 

റ്റിജി തോമസ് : റ്റിജി തോമസിന്റെ ചെറുകഥകള്‍ ദീപിക ദിനപത്രം ഉള്‍പ്പെടെയുള്ള ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക്ഫാസ്റ്റിലും സ്വന്തം രചനകള്‍ അവതരിപ്പിച്ചിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചിതാവാണ്. ഇപ്പോൾ തിരുവല്ല മാക്ഫാസ്റ്റ് കോളേജിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിൽ വകുപ്പ് മേധാവി. [email protected]

രാധാകൃഷ്ണൻ മാഞ്ഞൂർ

കാലമിന്നേറെ കഴിഞ്ഞു ഞാനീ
സ്കൂളിൻ വരാന്തയിൽ നിൽപ്പൂ
കാറ്റും വെളിച്ചവുമേറ്റു നിൽക്കും
കുന്നിൻ മുകളിലെ സ്കൂളങ്കണം ഓരോ ഋതുക്കളും കാത്തിരിക്കുന്നൊരീ ഓർമ്മചിരാതിൽ വന്നണഞ്ഞും
കാലം പതിയെ പുറകോട്ടു നിൽക്കുന്നു
എവിടെന്റെ പിൻവിളി കാലൊച്ചകൾ …
എവിടെന്റെ പിൻവിളി കാലൊച്ചകൾ
വഴിയൊരു വഴിയായ് പിരിയുന്നതും
ചിറകുകൾ വച്ച് ദൂരം പറന്നതും
ഉള്ളിൽ കിനാവിന്റെ കണ്ണീരുടഞ്ഞതും
കൗമാര കാലത്തിൻ മോഹഭംഗങ്ങളും …
ഭൂതകാലത്തിന്റെ കണ്ണാടി ശില്പമെ നന്ദി.
ഇലപ്പൊതിച്ചോറിനിരുപുറം നാം
കാണാത്ത പാഠത്തിൻ തോണി തുഴഞ്ഞതും
ചോക്കിൻ വരയിൽ ഒളിപ്പിച്ച നോവുകൾ
പ്രാണന്റെ പ്രാണനായി കാത്തുവച്ചും ഒപ്പം നടന്നും പങ്കിട്ടെടുത്തും
മറക്കാതിരിക്കട്ടെ വികൃതിക്കുറുമ്പുകൾ .
പകലന്യോന്യം പങ്കിട്ട സ്വപ്ന മഞ്ചാടികൾ
വീർപ്പുമുട്ടി വിതുമ്പി വേപഥു പൂണ്ടങ്ങനെ…
നിന്നെ മറക്കുന്നതെങ്ങനെന്ന് മൊഴിഞ്ഞവർ
പിന്നീടൊരിക്കലും കണ്ടില്ല … കേട്ടില്ല ഓർക്കുക … ഓർക്കുക മിത്രമെ
ഒപ്പം നടന്നവർ നാം…
കാലമിന്നേറെ കഴിഞ്ഞു ഞാനീ
സ്കൂളിൻ വരാന്തയിൽ നിൽപ്പൂ കാലം പതിയെ പുറകോട്ടു നിൽക്കുന്നു
എവിടെന്റെ പിൻവിളി കാലൊച്ചകൾ …

രാധാകൃഷ്ണൻ മാഞ്ഞൂർ :   ഫ്രീലാൻസർ. കോട്ടയം ജില്ലയിൽ വൈക്കം താലൂക്കിൽ മാഞ്ഞൂർ ഗ്രാമത്തിൽ പന്തല്ലൂർ വീട്ടിൽ പരേതരായ പി . കൃഷ്ണനാചാരിയുടെയും, ഗൗരി കൃഷ്ണന്റെയും മകനായി 1968 -ലെ ഏപ്രിൽ വേനലിൽ ജനനം.

മാഞ്ഞൂർ സൗത്ത് ഗവൺമെൻറ് സ്കൂൾ, മാഞ്ഞൂർ വി .കെ, വി .എം. എൻ. എസ് . എസ് സ്കൂൾ, കുറവിലങ്ങാട് ദേവമാതാ കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.

സമചിന്ത, പിറവി എന്നീ ലിറ്റിൽ മാഗസിനുകളിൽ എഡിറ്റോറിയൽ ബോർഡ് മെമ്പറായി . അക്ഷരക്കാഴ്ച മാസികയുടെ ചീഫ് എഡിറ്റർ, കാഞ്ഞിരപ്പള്ളി സമചിന്ത സാഹിത്യ സംഘം വൈസ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു .

1986 -ൽ ഭാരത കഥാപുരസ്കാരം, 1997 -ൽ അസീസി ചെറുകഥാ പുരസ്കാരം എന്നിവ ലഭിച്ചു . രണ്ട് കഥാപുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. നിലാവിന്റെ ജാലകം (നവീന ബുക്സ് പൊൻകുന്നം , കോട്ടയം)

പരസ്യപ്പലകയിലൊരു കുട്ടി (ചിത്രരശ്മി ബുക്സ് , കോട്ടയ്ക്കൽ , മലപ്പുറം) കേരള ജേർണലിസ്റ്റ് യൂണിയൻ (കെ ജെ യു ) ഓൾ കേരള എഡിറ്റേഴ്സ് ആൻഡ് റൈറ്റേഴ്സ് അസോസിയേഷൻ ( അക്കേവ ) എന്നിവയിൽ മെമ്പർ . ഭാര്യ : ഗിരിജ മകൾ : ചന്ദന
Email : [email protected]
Facebook : RADHA KRISHNAN MANJOOR
ഫോൺ : 9447126462
8075491785

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : എനർജി ബില്ലുകൾ മരവിപ്പിക്കാനുള്ള പദ്ധതിയെക്കുറിച്ച് ലിസ് ട്രസ് ഇന്ന് പാർലമെന്റിൽ പ്രസ്താവന നടത്തും. പ്രധാനമന്ത്രിയായതിന് ആദ്യ നടപടിയാണിത്. എന്നാൽ എണ്ണ, വാതക കമ്പനികൾക്ക് നികുതി ചുമത്താനുള്ള നീക്കത്തിൽ ലിസ് ട്രസ് വിസമ്മതിച്ചു. ഇതോടെ ഏകദേശം 170 ബില്യൺ പൗണ്ട് അധിക ലാഭം ഇവർക്ക് ലഭിക്കും.

കൂടുതൽ പണം കടം വാങ്ങുന്നതിലൂടെ ദേശീയ കടം 100 ബില്യൺ പൗണ്ടിനടുത്തെത്തുമെന്നാണ് വിദ​ഗ്ദർ പറയുന്നത്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഊർജ്ജ ഉൽപ്പാദകർക്ക് 170 ബില്യൺ പൗണ്ട് അധിക ലാഭം നേടാനാകുമെന്ന് ട്രഷറി പ്രവചിച്ചതായി ലേബർ നേതാവ് കെയർ സ്റ്റാർമർ പറഞ്ഞു. ഈ ആഴ്ച ലിസ് ട്രസ് പ്രഖ്യാപിക്കുന്ന പ്രധാന പദ്ധതികൾക്ക് കീഴിൽ എല്ലാ കുടുംബങ്ങൾക്കും എനർജി ബില്ലിൽ പ്രതിവർഷം 2,500 പൗണ്ട് മരവിപ്പിക്കാൻ സാധ്യതയുണ്ട്. “നമ്മുടെ രാജ്യത്തുടനീളമുള്ള ആളുകൾ ജീവിതച്ചെലവുമായി പൊരുതുകയാണെന്നും ഊർജ്ജ ബില്ലുമായി മല്ലിടുകയാണെന്നും ഞാൻ മനസ്സിലാക്കുന്നു. അതുകൊണ്ടാണ്, പ്രധാനമന്ത്രി എന്ന നിലയിൽ, ജനങ്ങളുടെ എനർജി ബില്ലിൽ ഞാൻ അടിയന്തിര നടപടി സ്വീകരിക്കുന്നത്.” ട്രസ് വ്യക്തമാക്കി.

നിലവിലെ പരിധി £1,971 ആണെങ്കിലും ശൈത്യകാലത്ത് ലിസ് ട്രസ് £400 കിഴിവ് നിലനിർത്തുകയും ബില്ലുകളിൽ £153 ഗ്രീൻ ലെവികൾ ഒഴിവാക്കുകയും ചെയ്യുമെന്നുമാണ് സഖ്യകക്ഷികൾ കരുതുന്നത്. മുൻ കാലങ്ങളിൽ വിവാദമായ പല പദ്ധതികളും പുതിയ പ്രധാനമന്ത്രി പിൻവലിച്ചതായാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : 1985 ന് ശേഷം യുഎസ് ഡോളറിനെതിരെ പൗണ്ട് അതിന്റെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി. ബുധനാഴ്ച ഉച്ചതിരിഞ്ഞ് സ്റ്റെർലിംഗ് 0.64% ഇടിഞ്ഞ് 1.145 ഡോളറിലെത്തി. 37 വർഷത്തിനിടെ കണ്ടിട്ടില്ലാത്ത നിലയാണിത്. യുകെ സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണ്. യുക്രെയ്നിൽ യുദ്ധം തുടരുന്നതിനാലാണിതെന്നും ഇത് തടയാൻ കാര്യമായൊന്നും ചെയ്യാനാകില്ലെന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 2022 ലെ അവസാന മൂന്ന് മാസങ്ങളിൽ സമ്പദ്‌വ്യവസ്ഥ ചുരുങ്ങുമെന്നും 2023 അവസാനം വരെ നീളുമെന്നുമാണ് വിഷയത്തിൽ വിദ​ഗ്ദരുടെ പ്രതികരണം.

അതേസമയം, റഷ്യയുടെ പ്രവർത്തനങ്ങളും ഊർജ വിലയിലുണ്ടായ ആഘാതവുമാണ് ഇതിന് കാരണമെന്ന് ഗവർണർ ആൻഡ്രൂ ബെയ്‌ലി പറഞ്ഞു. ഊർജ ബില്ലുകളുടെ കുത്തനെയുള്ള വർദ്ധനവ് പരിമിതപ്പെടുത്തുന്ന പദ്ധതിക്ക് മുന്നോടിയായാണ് ഇപ്പോൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഒരു സാധാരണ എനർജി ബിൽ ഏകദേശം 2,500 പൗണ്ടായി പരിമിതപ്പെടുത്താൻ കഴിയുമെന്നും ഇത് സംബന്ധിച്ച മുഴുവൻ വിശദാംശങ്ങളും വ്യാഴാഴ്ച പുറത്തിറക്കുമെന്നാണ് അധികൃതർ പറയുന്നത്. നിലവിൽ, ഒരു സാധാരണ കുടുംബത്തിന്റെ ഗ്യാസ്, വൈദ്യുതി ബിൽ ഒക്ടോബറിൽ 1,971 പൗണ്ടിൽ നിന്ന് 3,549 പൗണ്ടായി ഉയരുവാൻ സാധ്യതയുണ്ട്.

ലോക്ക്ഡൗൺ പിൻവലിച്ച് സമ്പദ്‌വ്യവസ്ഥ സാധാരണ നിലയിലേക്ക് മടങ്ങാൻ തുടങ്ങിയപ്പോൾ ഊർജ വില കുത്തനെ ഉയർന്നതും റഷ്യ യൂറോപ്പിലേക്കുള്ള ഗ്യാസ് വിതരണം കുത്തനെ വെട്ടിക്കുറച്ചതും പ്രതിസന്ധി കൂടുതൽ മോശമാക്കി. കുതിച്ചുയരുന്ന വില നിയന്ത്രണത്തിലാക്കാൻ 27 വർഷത്തിനിടയിലാദ്യമായി പലിശ നിരക്ക് ഉയർത്തിയപ്പോൾ തന്നെ യുകെയിൽ മാന്ദ്യം പ്രവചിച്ചിരുന്നു.

RECENT POSTS
Copyright © . All rights reserved