സ്വന്തം ലേഖകൻ
ബ്രിട്ടൻ :- ജനുവരി 31ന് തീരുമാനിച്ചിരിക്കുന്ന ബ്രെക്സിറ്റിനുശേഷം, കുറ്റമറ്റതായ ഒരു ഇമിഗ്രേഷൻ സിസ്റ്റം നടപ്പിലാക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ വാഗ്ദാനം. യു കെ – ആഫ്രിക്ക ഇൻവെസ്റ്റ്മെന്റ് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നഅദ്ദേഹം, മറ്റെല്ലാ രാജ്യങ്ങളിൽനിന്നും ഉള്ള ആളുകളെ തുല്യമായി പരിഗണിക്കുമെന്നും ഉറപ്പുനൽകി. യുകെയ്ക്കും യൂറോപ്യൻ യൂണിയനിനും ഇടയിലുള്ള സ്വതന്ത്രസഞ്ചാരം 2020 ഡിസംബർ 31 ഓടുകൂടി അവസാനിക്കും. അതിനുശേഷം ജനുവരി 2021 ഓടുകൂടി ഓസ്ട്രേലിയൻ മാതൃകയിലുള്ള പോയിന്റ് ബേസ്ഡ് സംവിധാനം നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതനുസരിച്ച് യുകെയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക്, അവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ചുള്ള പോയിന്റുകൾ ലഭ്യമാക്കും. നിലവിലെ നിയമം അനുസരിച്ച്, യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങളിൽനിന്നുള്ള അംഗങ്ങൾക്ക് യുകെയിൽ ജോലി ചെയ്യുവാൻ വിസയുടെ ആവശ്യമില്ല. നിലവിൽ യൂറോപ്യൻ യൂണിയന്റെ പുറത്തുനിന്നുള്ള രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് മാത്രമാണ് പോയിന്റ് ബേസ്ഡ് സംവിധാനം നടപ്പിലാക്കുന്നത്.
ലോകത്തു നിന്നുള്ള മികച്ച പ്രതിഭകളെ യുകെയിലേക്ക് ആകർഷിക്കുക എന്നതാകും ലക്ഷ്യമെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ ലണ്ടനിൽ വച്ച് പറഞ്ഞു. അടുത്ത ആഴ്ച ഗവൺമെന്റിന്റെ ഉപദേശകസമിതി ഇതിനെ സംബന്ധിക്കുന്ന റിപ്പോർട്ട് സമർപ്പിക്കും. യുകെയിലേക്ക് പുതിയ ഇൻവെസ്റ്റ്മെന്റുകളെ പ്രധാനമന്ത്രി ജോൺസൻ സ്വാഗതം ചെയ്തു. അതുപോലെതന്നെ ബ്രിട്ടനിൽ കൽക്കരിയിലുള്ള നിക്ഷേപങ്ങൾ കുറയ്ക്കും. ഇതിലൂടെ കാർബൺ ഉൽപാദനം കുറയ്ക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ഗവൺമെന്റ് നിലവിലുള്ള ഫണ്ടുകളെ ദുരുപയോഗം ചെയ്യുകയാണെന്ന് ഷാഡോ ഇന്റർ നാഷണൽ ഡെവലപ്മെന്റ് മിനിസ്റ്റർ പ്രീത് ഗൗർ അഭിപ്രായപ്പെട്ടു. പലപ്പോഴും പാവപ്പെട്ടവരെ ഗവൺമെന്റ് തള്ളിക്കളയുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ ബ്രെക്സിറ്റാനന്തരം നവ പദ്ധതികളുമായി മുന്നോട്ടു പോകാൻ തയ്യാറെടുക്കുകയാണ് പ്രധാനമന്ത്രി ബോറിസ് ജോൺസനും കൂട്ടരും.
സ്വന്തം ലേഖകൻ
സെവൻ കിംസിലെ കത്തിക്കുത്തു ആക്രമണത്തിൽ മൂന്ന് പേർ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചതായി പൊലീസ് പറഞ്ഞു. മരിച്ചതും അറസ്റ്റിലായതും സിഖ്കാർ ആണ് . ഞായറാഴ്ച വൈകുന്നേരം 7 40 ഓടുകൂടി ഇൻഫോർഡ്ലുള്ള, സെവൻ കിങ്സിലെ എൽമാസ്റ്റഡ് റോഡിലാണ് സംഭവം നടന്നത്. ഇരുപത്, മുപ്പത് വയസ്സ് പ്രായമുള്ള മൂന്നുപേർ സംഭവസ്ഥലത്ത് ഉണ്ടായ അടിപിടിക്കിടെ കുത്തേറ്റ് മരിക്കുകയായിരുന്നു എന്ന് മെട്രോപൊളിറ്റൻ പോലീസ് പറഞ്ഞു. 29 ഉം 39ഉം വയസ്സുള്ള രണ്ടു പേരെ സംശയാസ്പദമായി അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. ആയുധമേന്തിയ രണ്ട് സംഘങ്ങൾ തമ്മിൽ ഉള്ള പോരാണ് മൂന്നു പേരുടെ മരണത്തിൽ കലാശിച്ചതെന്ന് പോലീസ് ചീഫ് സൂപ്രണ്ട് സ്റ്റീവ് ക്ലേമാൻ പറഞ്ഞു. രണ്ടുപേർ അറസ്റ്റിൽ ആയ സ്ഥിതിക്ക് അന്വേഷണം പുരോഗമിക്കുകയാണ്. സംഘട്ടനം ഉണ്ടായവർക്ക് പരസ്പരം അറിയാമായിരുന്നുവെന്നും ഇരുകൂട്ടരും സിഖ് വിഭാഗത്തിൽ പെട്ടവരാണെന്നും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ചയും ഇതേ സ്ഥലത്ത് സമാനമായ രീതിയിൽ സംഘട്ടനം ഉണ്ടായിരുന്നു എന്ന് പരിസരവാസിയായ സാബിഷ് ഖുറേഷി മാധ്യമങ്ങളോട് പറഞ്ഞു. ഇതിന് സംഭവങ്ങളുമായി ബന്ധം ഉണ്ടായിരിക്കണം എന്ന് അദ്ദേഹം തീർത്തു പറയുന്നു. അന്ന് ഞാൻ നിങ്ങളെ കൊല്ലും എന്ന് ഒരാൾ ആക്രോശിച്ചതായും, കൊല്ലുന്നത് ഒന്ന് കാണണം എന്ന് മറ്റൊരാൾ മറുപടി പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു . ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെയും ഉടൻതന്നെ താനും സമീപവാസികളും ചേർന്ന് അവർക്ക് സിപിആർ നൽകാൻ ശ്രമിച്ചു എന്നും ഖുറേഷി പറഞ്ഞു. അപകടം നടന്ന സ്ഥലത്തേക്ക് ഓടിയെത്തുമ്പോൾ ഒരാൾ അപ്പോൾ തന്നെ മരിച്ചിരുന്നു. രണ്ടുപേരും കഷ്ടിച്ച് ശ്വാസം എടുക്കുന്ന അവസ്ഥയിലായിരുന്നു. ഇരുവരും ബോധരഹിതരായിരുന്നു. തെരുവ് മുഴുവൻ രക്തക്കളമായി മാറിയിരുന്നു.
പരിസരം മുഴുവൻ അക്രമാസക്തമായിരുന്നു എന്നും, വലിയ ശബ്ദം കേട്ടുകൊണ്ടാണ് താൻ വീടിനു വെളിയിൽ ഇറങ്ങി യത് എന്നും പരിസരവാസിയായ ലൂയിസ് പറഞ്ഞു. ഒരു സിനിമയിലെതുപോലെ ഭയാനകമായ ദൃശ്യങ്ങൾ ആയിരുന്നു അവിടെ നടന്നത്. മരണപ്പെട്ടവർ ആരാണെന്ന് ഇനിയും ഔദ്യോഗികമായി തിരിച്ചറിയേണ്ട ഇരിക്കുന്നു.
ഞായറാഴ്ച സംഭവശേഷം പരിസരം മുഴുവൻ പൊലീസിനെ വിന്യസിച്ചിരുന്നു. സംഭവം നടന്ന ഉടൻ തന്നെ പോലീസ് ഫോറൻസിക് പരിശോധന നടത്തിയിരുന്നു. ഉടൻതന്നെ എമർജൻസി സർവീസ് വിളിച്ചെങ്കിലും അവർക്കും ആരേയും രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികൾ ഉടൻ അറസ്റ്റിലാകും എന്ന് പ്രതീക്ഷിക്കുന്നു. റെഡ് ബ്രിഡ്ജ് ഏരിയയിൽ റോഡുകൾ അടച്ചിട്ടിരിക്കുകയാണ്.
സംഭവത്തെ അപലപിച്ച ലണ്ടൻ മേയർ സാദിക്ക് ഖാൻ ട്വീറ്റ് ചെയ്തു. മരിച്ചവരുടെ പേരിൽ ദുഃഖം രേഖപ്പെടുത്തുന്നു എന്നും. മരണപ്പെട്ടവരുടെ ബന്ധുക്കൾക്കും സമീപവാസികൾക്കും തന്റെ പരിപൂർണ്ണമായ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. റെഡ് ബ്രിഡ്ജ്ഭാഗത്തെ സിഖ് കമ്മ്യൂണിറ്റിയിൽ നിന്ന് ഇതുപോലെ ഒരു വാർത്ത അപ്രതീക്ഷിതമാണ് എന്ന് റെഡ്ബ്രിഡ്ജ് കൌൺസിൽ നേതാവായ ജാസ് അത്വാൽ പറഞ്ഞു.
ടോം ജോസ് തടിയംപാട്
പ്രസവത്തെ തുടർന്ന് രോഗ ബാധ്യതയായി സ്കോട്ലൻഡിലെ ഗ്ലാസ്‌ക്കോയിലുള്ള ഗോൾഡൻ ജൂബിലി ഹോസ്പിറ്റലിൽ വച്ച് കഴിഞ്ഞ വെള്ളിയാഴ്ച മരിച്ച ഷെറിൽ മരിയയുടെ ശവസംസ്‌കാരം നാട്ടികൊണ്ടുപോയി നടത്തണം എന്നാണ് പ്രായമായ അമ്മയുടെയും ഭർത്താവിന്റെയും ആഗ്രഹം നിങ്ങൾ സഹായിക്കാതെ തരമില്ല, ദയവായി ഉപേക്ഷിക്കരുത് ,
കഴിഞ്ഞ നാലുവർഷനായി ഭർത്താവ് മാർക്ക് ദാസ്, ഭാര്യ ഷെറിൽ മരിയയും സ്കോട്ലൻഡിൽ മലയാളിയായ ജോർജ് ജോസഫ് നടത്തുന്ന ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്നു വളരെ പെട്ടെന്നാണ് പ്രസവത്തിനു ശേഷം മാറാരോഗം മരിയയെ കിഴ്പ്പെടുത്തി മരണം ജീവൻ കവർന്നെടുത്ത് ,മരിയയുടെ അമ്മയും ഭർത്താവും ഒത്തു ഈ മാസം നാട്ടിൽപോകുന്നതിനു വേണ്ടി ടിക്കറ്റ് എടുത്തു ഇരിക്കുന്ന സമയത്താണ് ഈ ദുരന്തം ആ കുടുംബത്തെ പിടികൂടിയത്. ഒരു ഹോട്ടലിലെ ജീവനക്കാർ എന്ന നിലയിൽ പെട്ടന്ന് ബോഡി നാട്ടിൽകൊണ്ടുപോകാനുള്ള പണം അവരുടെ കൈയിലില്ല .
ഇവർ അംഗങ്ങളായ സ്കോട്ട്ലാന്ഡിലെ inverness ഹാൻഡ്‌ലി സ്ട്രീറ്റ് പള്ളിയിലെ ഫാദർ ജെയിംസ് വെൽ ഇവരെ സഹായിക്കാൻ രംഗത്തുണ്ട് വളരെ കുറച്ചു ഇന്ത്യൻ കുടുംബംങ്ങൾ മാത്രമാണ് ഈ പ്രദേശത്തുള്ളത്.
ഇവരെ ഇപ്പോൾ സഹായിക്കാൻ മുൻകൈയെടുക്കുന്നതു അവിടെയുള്ള ജോർജ് ജോസഫ്, ലിനി ജോസി ,,എന്നിവരാണ്. ഷെറിൽ മരിയയുടെ ഭർത്താവും ,അമ്മയും കുട്ടിയും ,എടുത്ത ടിക്കറ്റ് ക്യൻസിൽ ആകാതിരിക്കാൻ നാട്ടിൽ പോയിരിക്കുകയാണ് ഭർത്താവു ഇന്ന് തിരിച്ചുവന്നു ഗ്ലാസ്‌ക്കോയിലുള്ള ഗോൾഡൻ ജൂബിലിൽ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്ന മരിയയുടെ മൃതദേഹം നിയമ നടപിടികൾ പൂർത്തിയാക്കി സ്വന്തം നാടായ ഗോവയിൽ കൊണ്ടുപോയി സംസ്‌കരിക്കാൻ നിങ്ങ ളുടെ സഹായങ്ങൾ കൂടിയേ കഴിയു .
താഴെ കാണുന്ന ഷെറിൽ മരിയയുടെ ഭർത്താവു മാർക്ക് ദാസിന്റെ അക്കൗണ്ടിൽ നിങ്ങളുടെ സഹായങ്ങൾ നൽകുക .
ഇവരെ സഹായിക്കണം എന്ന് അഭ്യർത്ഥിച്ചു ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യെ സമീപിച്ചത് ജോർജ് ജോസഫ് ലിൻസി ജോസി എന്നിവരാണ് അവരുടെ ഫോൺ നമ്പർ താഴെ കൊടുക്കുന്നു
Name ,, Mark Das
Account Number 90110906
Sort Code 40.22.66.
Bank HSBC
ജോർജിന്റെ ഫോൺ നമ്പർ 07878283466
ലിൻസി ജോസി ഫോൺ നമ്പർ 07789672806
ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.””,
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626..
ക്രിസ്റ്റി അരഞ്ഞാണി
ജനുവരി 18 ശനിയാഴ്ച രാവിലെ 11 മണിക്ക് ഓൾഫ് സ്റ്റോക്ക് ഓൺ ട്രെൻഡ് വികാരി ഫാദർ ജോർജ് എട്ടുപറയിൽ അച്ഛൻ ഓൾ യുകെ ബാഡ്മിന്റൻ ടൂർണ്ണമെന്റ് ഉദ്ഘാടനം ചെയ്തു. മെൻസ് ഫോറം പ്രസിഡണ്ട് ശ്രീ. ജോഷി വർഗീസ് സ്വാഗതവും സെക്രട്ടറി ശ്രീ. ബിജു ജോസഫ് നന്ദിയും രേഖപ്പെടുത്തി. വൈകിട്ട് 21 p.m ന് രൂപതയ്ക്ക് കീഴിലുള്ള വിവിധ മാസ്സ് /മിഷൻ/ ഇടവക തമ്മിലുള്ള തീ പാറുന്ന പോരാട്ടത്തിന് പരിസമാപ്തി കുറിച്ചു.
യുകെ യിലെ അറിയപ്പെടുന്ന നേഴ്സിങ് ആൻഡ് ഹെൽത്ത് കെയർ ഏജൻസിയായ എച്ച് സി 24 നഴ്സിംഗ് ഏജൻസി അതുപോലെ പ്രമുഖവും വിശ്വസനിയവും ആയ ഫൈനാൻസ് ആൻഡ് മോർട്ട്ഗേജ് കമ്പനി ആയ അലൈഡ് ഫൈനാൻസ് കമ്പനിയും സ്പോൺസർ ചെയ്തു. ടൂർണമെന്റിൽ നടന്ന അതിശക്തമായ പോരാട്ടത്തിൽ ലിവർപൂൾ അവർ ലേഡി ക്യൂൻ ഓഫ് പീസ് മിഷനിൽ നിന്നുള്ള ഷീൻ മാത്യു ആൻഡ് ഡോൺ പോൾ ഫസ്റ്റ് പ്രൈസ് 250 പൗണ്ട് + ട്രോഫിയും, മാഞ്ചസ്റർ ക്നാനായ മിഷൻ കീഴിൽനിന്ന് സ്റ്റോക്ക് ഓൺ ട്രെൻഡിൽ നിന്നുമുള്ള യുകെയിലെ ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ വിവിധ മാസ്സ് /മിഷൻ സെന്ററുകൾ തമ്മിൽ പരസ്പരം പരിചയപ്പെടുന്നതിനും കൂട്ടായ്മ വളർത്തുന്നതിനും അതിലുപരി കായികവും, മാനസികവും, ആത്മീയവും, ആരോഗ്യപരവുമായ വികസനവും ലക്ഷ്യം വച്ച് നടത്തപ്പെടുത്തിയ ടൂർണമെന്റിൽ യുകെയുടെ വിവിധ ഭാഗത്ത് നിന്നുള്ള 29 ടീമുകൾ പങ്കെടുത്തിരുന്നു. എല്ലാവരുടെയും സഹകരണത്തിൽ ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു.
ആദ്യ ഓൾ യുകെ സീറോ മലബാർ ഓൾഫ് മെൻസ് ഫോറംസ് ബാറ്റ്മിന്റൻ ടൂർണമെന്റ് വിജയികൾ.
ഒന്നാം സമ്മാനം £ 250 + ട്രോഫി
ഷീൻ മാത്യു
ഡോൺ പോൾ
പള്ളിയുടെ പേര്: ഔവർ ലേഡി ക്വീൻ ഓഫ് പീസ് ലിതർലാന്റ്
രണ്ടാം സമ്മാനം – £ 150 + ട്രോഫി.
മാഞ്ചസ്റ്റർ സെന്റ് മേരിയുടെ മിഷന്റെ ക്നാനായ കത്തോലിക്ക മിഷൻെറ കീഴിലുള്ള സ്റ്റോക്ക്-ഓൺ-ട്രെന്റിൽ നിന്നുള്ള സിബു ജോൺ, അനിഷ് തോമസ്.
മൂന്നാം സമ്മാനം – £ 100 + ട്രോഫി
ഔവർ ലേഡി ഓഫ് പെർപുവൽ ഹെൽപ്പ് മിഷൻ സെന്റ് തെരേസയുടെ കാത്തലിക് ചർച്ച് – വോൾവർഹാംപ്ടൺ
വാൽസാൽ
അഷ്‌ലിൻ അഗസ്റ്റിൻ പുളിക്കൽ
ജെറമി കുറിയൻ
നാലാം സമ്മാനം – £ 50 + ട്രോഫി
നോർത്താംപ്ടൺ സെന്റ് ഗ്രിഗേറിയസ് പള്ളിയിൽ നിന്നുള്ള ജിനിയും ജോമെഷും.
വിജയികളായ എല്ലാവരേയും, പങ്കെടുത്തവരെയും ഓൾഫ് മെൻസ് ഫോറം സ്പോർട്സ് കമ്മിറ്റി അഭിനന്ദിച്ചു .
യുകെ മലയാളികളെ തേടി രണ്ടു ആകസ്മിക മരണങ്ങള്‍. ഇന്നലെ രാവിലെ ക്രോയിഡോണില്‍ ആദ്യകാല കുടിയേറ്റ കുടുംബത്തിലെ പുതുതലമുറ അംഗമായ ജയകുമാര്‍ ഭാനുവിനെയാണ് സ്വന്തം വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. ഈ വാര്‍ത്ത യുകെ മലയാളി സമൂഹം അറിഞ്ഞു തുടങ്ങുമ്പോഴേക്കും രണ്ടാമത്തെ ദുരന്ത വാര്‍ത്തയും എത്തി.
ഉച്ചകഴിഞ്ഞ് അപ്രതീക്ഷിതമായി കുതിച്ചെത്തിയ കല്ലാറിലെ മലവെള്ളപ്പാച്ചിലില്‍ യുകെയില്‍ നിന്നെത്തിയ സൗഹൃദ സംഘം അകപെടുക ആയിരുന്നുവെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരങ്ങള്‍. ഈസ്റ്റ്ഹാം പ്രദേശത്തു നിന്നും പുറപ്പെട്ട സൗഹൃദ സംഘത്തിലെ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരാണ് കല്ലാറിലെ കയത്തില്‍ അകപ്പെട്ടത്.
ക്രോയിഡോണില്‍ ഏവര്‍ക്കും പരിചയമുള്ള ചെറുപ്പക്കാരനാണ് ജയകുമാര്‍. സമൂഹത്തില്‍ ഏവരുമായും അടുത്തിടപഴകിയിരുന്ന ജയകുമാറിന്റെ അപ്രതീക്ഷിതമായി ഉണ്ടായ മരണം ക്രോയ്ഡോണ്‍ മലയാളികള്‍ക്ക് ഞെട്ടല്‍ സമ്മാനിച്ചിരിക്കുകയാണ്. ഏക മകനും അമ്മയും ജയകുമാറിന് ഒപ്പമാണ് കഴിഞ്ഞിരുന്നത്. ക്രോയ്ഡോണിലെ ലന്‍സിങ് റോഡിലാണ് ഈ കുടുംബം താമസിച്ചിരുന്നത്.
ആദ്യകാല കുടിയേറ്റ സംഘത്തില്‍ പെട്ട വര്‍ക്കലയില്‍ നിന്നുള്ളവരുടെ സംഘത്തില്‍ ഉള്‍പ്പെട്ടതാണ് ജയകുമാര്‍ ഭാനുവിന്റെ കുടുംബവും എന്ന് കരുതപ്പെടുന്നു. മരണം അറിഞ്ഞെത്തിയ പോലീസ് സാന്നിധ്യത്തില്‍ മൃതദേഹം ക്രോയ്ഡോണ്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. മരണം സംബന്ധിച്ച കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഇപ്പോള്‍ ലഭ്യമല്ല.
അതിനിടെ ഇന്നലെ ഉണ്ടായ രണ്ടാം ദുരന്തത്തില്‍ തലനാരിഴക്കാണ് മൂന്നു യുകെ മലയാളികള്‍ കല്ലാറിലെ കയത്തില്‍ നിന്നും രക്ഷപ്പെട്ടതെന്ന് തിരുവനന്തപുരത്തു നിന്നുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. ഏതാനും ദിവസം മുന്‍പാണ് യുകെയില്‍ നിന്നും എട്ടംഗ സംഘം കേരളത്തില്‍ എത്തിയത്. ഇവരില്‍ നാലുപേര്‍ അടക്കമുള്ള എട്ടുപേരാണ് ഇന്നലെ ഉച്ചകഴിഞ്ഞു കല്ലാറില്‍ എത്തിയത്.
ഇവര്‍ കല്ലാറില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ കയത്തില്‍ അകപ്പെടുക ആയിരുന്നു. കല്ലാറില്‍ അപകട സാധ്യത ഉണ്ടെന്നു നാട്ടുകാര്‍ മുന്നറിയിപ്പു നല്‍കിയിരുന്നെങ്കിലും സംഘം നിര്‍ദ്ദേശത്തെ ഗൗരവത്തിലെടുത്തില്ലെന്നു സൂചനയുണ്ട്. മാത്രമല്ല കല്ലാറില്‍ എപ്പോള്‍ വേണമെങ്കിലും അപകടം ഉണ്ടാകാം എന്ന മുന്നറിയിപ്പ് സൂചന നല്‍കുന്ന ബോര്‍ഡില്‍ നിന്നും ഏറെ അകലെയല്ല അപകടം നടന്ന സ്ഥലം.
അപകടം നടന്നപ്പോള്‍ സ്ഥലത്ത് ഉണ്ടായിരുന്നവരുടെ അലര്‍ച്ച കേട്ട് ഓടിയെത്തിയവരാണ് സംഘത്തിലെ മറ്റുള്ളവരെ രക്ഷിച്ചത്. എന്നാല്‍ 53 കാരനായ പ്രശോഭ് കുമാറിനെ രക്ഷിക്കാനായില്ല. ഇദ്ദേഹം വെള്ളത്തിലെ കുത്തൊഴുക്കില്‍ പെടുക ആയിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയും മക്കളും യുകെയിലാണ്. ഒരു മകനും മകളുമാണ് പ്രശോഭ് കുമാറിന്. ഒരേ ദിവസം വിധിയുടെ ക്രൂരത കണ്ട് ആദ്യ ഞെട്ടലില്‍ നിന്നും വിടുതല്‍ ലഭിക്കാതെ നിസ്സഹായരായി കഴിയുകയാണ് യുകെ മലയാളി സമൂഹം. അല്‍പം ശ്രദ്ധിച്ചാല്‍ ഒഴിവാക്കുമായിരുന്ന ദുരന്തം എന്ന ചിന്തയാണ് ഏവരും പങ്കിടുന്നത്.
ഇതോടെ ക്രിസ്മസും പുതുവര്‍ഷവും ഗംഭീരമായി വരവേല്‍ക്കുവാന്‍ തയ്യാറായ യുകെ മലയാളികള്‍ക്ക് തീരാത്ത വേദന നല്‍കി മരണത്തിലേക്ക് യാത്രയായവരുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. ലണ്ടനില്‍ മരണത്തിനു കീഴടങ്ങിയ തിരുവനന്തപുരം സ്വദേശി ഹരി ശ്രീധരന്‍ നായര്‍, അപ്പാര്‍ട്‌മെന്റില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ട അയര്‍ലന്റിലെ മലയാളി നഴ്‌സായ മേരി കുര്യാക്കോസ്, കാന്റര്‍ ബറിയില്‍ നിര്യാതനായ ലാല്‍ജിത്ത്, അസുഖങ്ങള്‍ മൂലം മരണത്തിനു കീഴടങ്ങിയ ലിവര്‍പൂളിലെ മലയാളി നഴ്‌സായ കൊച്ചുറാണി ജോസ്, പുത്തുദിവസത്തെ ഇടവേളയിട്ട് മരണത്തിനു യാത്രയായ ചെല്‍റ്റ്‌നാമിലെ ആന്റണി റാഫേല്‍ – സാറാമ്മ ദമ്പതികള്‍, റെഡ്ഡിംഗിലെ മലയാളി വീട്ടമ്മ ലീലാമ്മ ചെറിയാന്‍ എന്നിവരുടെ തുടര്‍ച്ചയായ മരണ വാര്‍ത്തകള്‍ക്കു പിന്നാലെയാണ് ഇന്നലെ രണ്ടു വിടവാങ്ങലുകള്‍ യുകെ മലയാളികളെ തേടിയെത്തിയത്.
സ്വന്തം ലേഖകൻ
ബക്കിംഗ്ഹാം കൊട്ടാരം: രാജകീയ പദവികൾ വേണ്ടെന്ന് വച്ച് കൊട്ടാരത്തിന്റെ പടിയിറങ്ങുന്ന ഹാരിക്കും മേഗനും ആശംസകൾ നേർന്ന് രാജ്ഞി. സന്തോഷവും സമാധാനപരവുമായ പുതിയ ജീവിതം അവർക്ക് രാജ്ഞി നേരുകയുണ്ടായി. ഒപ്പം പ്രധാനമന്ത്രി ബോറിസ് ജോൺസനും ഇരുവർക്കും ആശംസകൾ അറിയിച്ചു. നല്ലൊരു ഭാവി ജീവിതം ഉണ്ടാവട്ടെ എന്ന് രാജ്യം മുഴുവനായി ആശംസിക്കുന്നു എന്നാണ് ജോൺസൻ പറഞ്ഞത്. “വളരെ പെട്ടെന്നു തന്നെ മേഗൻ കുടുംബത്തോടൊപ്പം ചേർന്ന് ഒരംഗമായി. ഹാരിയും അർച്ചിയും സ്നേഹിക്കപ്പെടും.” രാജ്ഞി കൂട്ടിച്ചേർത്തു. ഹാരിയുടെയും മേഗന്റെയും ഈ തീരുമാനത്തെ കണക്കിലെടുത്ത് ബ്രിട്ടീഷ് രാജകുടുംബത്തിലെ കിരീടാവകാശ പട്ടികയിൽ നിന്നും അവരെ പുറത്താക്കാൻ രാജ്ഞി തീരുമാനിച്ചിട്ടുണ്ട്. അതിനാൽ ഇരുവർക്കും ഇനി മുതൽ നികുതിപ്പണം ഉപയോഗിക്കാൻ ആവില്ല. കൂടാതെ ഫ്രോഗ്‌മോർ കോട്ടേജ് പുതുക്കിപ്പണിയാൻ ഉപയോഗിച്ച നികുതിദായകരുടെ 2.4 മില്യൺ പൗണ്ട് അവർ തിരിച്ചടയ്ക്കേണ്ടതായും വരും.
തിങ്കളാഴ്ച രാജ്ഞിയുമായി ചർച്ച നടത്തിയ ശേഷമാണ് ഭാവിയെക്കുറിച്ചുള്ള ദമ്പതികളുടെ പ്രഖ്യാപനം. “നിരവധി മാസത്തെ സംഭാഷണങ്ങൾക്കും ചർച്ചകൾക്കും ശേഷം എന്റെ പേരക്കുട്ടിക്കും കുടുംബത്തിനും വേണ്ടി ക്രിയാത്മകവും യോജിക്കുന്നതുമായ ഒരു വഴി കണ്ടെത്തിയതിൽ സന്തോഷമുണ്ട്”. രാജ്ഞി പറഞ്ഞു. മേഗന്റെ പിതാവ് തോമസ് മാർക്കലെ മകളുടെ ഈയൊരു തീരുമാനത്തോട് പൂർണ്ണ വിയോജിപ്പ് പ്രകടിപ്പിച്ചു. “ഓരോ പെൺകുട്ടിയും ഒരു രാജകുമാരിയാകാൻ ആഗ്രഹിക്കുന്നു. അവൾക്ക് അത് ലഭിച്ചു, എന്നാൽ ഇപ്പോൾ അവൾ അത് വലിച്ചെറിയുകയാണ്” അദ്ദേഹം പറഞ്ഞു.
ദമ്പതികളുടെ സ്വകാര്യ രക്ഷാകർതൃത്വങ്ങളും അസോസിയേഷനുകളും തുടരുമെന്ന് ബക്കിംഗ്ഹാം കൊട്ടാരം പ്രസ്താവനയിൽ പറയുന്നു. ഹാരി രാജകുമാരൻ രക്ഷാധികാരിയായി തുടരുന്നതിൽ സന്തോഷമുണ്ടെന്ന് റഗ്ബി ലീഗ് അറിയിച്ചു. അതേസമയം ഹാരിയും കുടുംബവും കാനഡയിലേക്കു വരുന്നതിനെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ സ്വാഗതം ചെയ്തു. എന്നാൽ, സുരക്ഷാ ചെലവ് ഉൾപ്പെടെയുള്ള കാര്യത്തിൽ കൂടുതൽ ചർച്ച വേണമെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം ലേഖകൻ
ദക്ഷിണ കൊറിയ : ക്രിപ്‌റ്റോ കറൻസി മുഖ്യധാരയിലേക്ക് എത്തിക്കാൻ കൊറിയൻ പ്രസിഡൻഷ്യൽ കമ്മിറ്റി ശ്രമിക്കുന്നു. ക്രിപ്റ്റോ കറൻസിയെ മുഖ്യധാരയിലേക്ക് എത്തിക്കുന്ന നിരവധി നടപടികൾ ദക്ഷിണ കൊറിയ പ്രസിഡന്റിന്റെ കീഴിലുള്ള ഒരു കമ്മിറ്റി, സർക്കാരിന് ശുപാർശ ചെയ്തിട്ടുണ്ട്. രാജ്യത്തിന്റെ ധനകാര്യ സംവിധാനത്തിലേക്ക് ക്രിപ്റ്റോകറൻസിയെ കൂട്ടിയോജിപ്പിക്കാൻ ആണ് കമ്മിറ്റി ശുപാർശ ചെയ്യുന്നത്. യുഎസ് ധനകാര്യ അധികാരികൾ ചെയ്തതുപോലെ ബിറ്റ്കോയിൻ വിലയെ അടിസ്ഥാനമാക്കി ഭാവി ഉൽപ്പന്നങ്ങൾ പുറത്തിറക്കാൻ ധനകാര്യ കമ്പനികളെ അനുവദിക്കണമെന്നും സർക്കാരിനോടവർ അഭ്യർത്ഥിച്ചു. ദക്ഷിണ കൊറിയയിൽ ബിറ്റ്കോയിൻ ഡെറിവേറ്റീവുകൾ ആരംഭിക്കുന്നതിനു പുറമേ, രാജ്യത്തെ ഏക സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ഓപ്പറേറ്ററായ കൊറിയ എക്സ്ചേഞ്ചിൽ (കെആർഎക്സ്) ബിറ്റ്കോയിൻ നേരിട്ട് ലിസ്റ്റുചെയ്യാൻ പ്രസിഡന്റ് കമ്മിറ്റി നിർദ്ദേശിച്ചു.
യുഎസ് കമ്മോഡിറ്റി ഫ്യൂച്ചേഴ്സ് ട്രേഡിംഗ് കമ്മീഷൻ (സിഎഫ്‌ടിസി) നിരവധി ക്രിപ്റ്റോ ഡെറിവേറ്റീവ് ഉൽപ്പന്നങ്ങൾക്ക് അംഗീകാരം നൽകി. യുഎസിലെയും സ്വിറ്റ്സർലൻഡിലെയും ധനകാര്യ അധികാരികളുടെ സംരംഭങ്ങൾ ഉദ്ധരിച്ച് ക്രിപ്റ്റോ എക്സ്ചേഞ്ചുകൾക്കായി ബിസിനസ് ലൈസൻസുകളോ മാർഗ്ഗനിർദ്ദേശങ്ങളോ അവതരിപ്പിക്കാൻ പ്രസിഡൻഷ്യൽ കമ്മിറ്റി സർക്കാരിനെ ഉപദേശിച്ചു. പരമ്പരാഗത മൂലധന വിപണിയിൽ പങ്കെടുക്കുന്ന സെക്യൂരിറ്റീസ് സ്ഥാപനങ്ങളും ബാങ്കുകളും ക്രിപ്റ്റോ ആസ്തികൾ കൈകാര്യം ചെയ്യുന്നതിനായി ആഭ്യന്തര കസ്റ്റഡി പരിഹാരങ്ങൾ വികസിപ്പിക്കുകയും അവതരിപ്പിക്കുകയും വേണം. അതുകൊണ്ട് കൊറിയൻ ക്രിപ്റ്റോ വിപണി മറ്റു രാജ്യങ്ങളെ ആശ്രയിക്കില്ല. ക്രിപ്റ്റോ ആസ്തികൾ കൈകാര്യം ചെയ്യുന്നതിനും സ്ഥാപന നിക്ഷേപകരുടെ വ്യാപാരത്തിനായി നീക്കിവച്ചിരിക്കുന്ന കൗണ്ടർ (ഒടിസി) ഡെസ്കുകൾ പ്രോത്സാഹിപ്പിക്കുന്നതിന് അവരെ കൊറിയൻ സർക്കാർ അനുവദിക്കണമെന്നും കമിറ്റി ശുപാർശ ചെയ്തു.
2019 മെയ് വരെ, പ്രതിദിന ക്രിപ്റ്റോ-അസറ്റ് വ്യാപാരം ലോകത്ത് 80 ട്രില്യൺ (ഏകദേശം 69 ബില്യൺ യുഎസ് ഡോളർ) നേടി. അതിനാൽ തന്നെ ക്രിപ്റ്റോ അസറ്റ് വ്യാപാരം നിർത്താൻ ഇനി കഴിയില്ല. രാജ്യത്തിന്റെ നികുതി നിയമത്തിൽ ഭേദഗതി വരുത്താൻ ക്രിപ്‌റ്റോകറൻസിയുടെ നിയമപരമായ നില ആവശ്യമാണെന്ന് സാമ്പത്തിക മന്ത്രാലയം കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. നികുതി നിയമം ഭേദഗതി ചെയ്യുന്നതുവരെ ക്രിപ്റ്റോ ലാഭത്തിന് ദക്ഷിണ കൊറിയയിൽ നികുതി നൽകില്ലെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു.
ജയേഷ് കൃഷ്ണൻ വി ആർ
ഓസ്ട്രേലിയൻ കാടുകളിലെ തീപിടുത്തത്തിൽ എത്ര മൃഗങ്ങൾ ചത്തു എന്നതിനെക്കുറിച്ച് കൃത്യമായ കണക്ക് ലഭ്യമായിട്ടില്ല. എന്നാൽ സിഡ്നി സർവകലാശാലയിലെ ഓസ്ട്രേലിയൻ ജൈവവൈവിധ്യത്തെ കുറിച്ച് വിദഗ്ധനായ പ്രൊഫസർ ക്രിസ് ഡിക്ക്മാൻ ഒരു കണക്ക് പുറത്തു വിട്ടിരിക്കുന്നു. ഇതു പ്രകാരം 480 ദശലക്ഷം മൃഗങ്ങൾ കൊല്ലപ്പെട്ടിരുന്നു എന്ന് പറയുന്നു.
അദ്ദേഹം ആ കണക്കുകളോടൊപ്പം സൂചിപ്പിച്ചിരിക്കുന്നത് തീയുടെ നേരിട്ടുള്ള ഫലമായി മരിക്കുന്നതിനേക്കാൾ കൂടുതൽ അത് ബാധിച്ച മൃഗങ്ങളുടെ എണ്ണത്തെ സൂചിപ്പിക്കുന്ന പ്രസ്താവനയാണിത്. അഗ്നിബാധയുണ്ടായ ഭൂമിയുടെ അളവ് കൊണ്ടാണ് അവർ ഈ കണക്കിൽ എത്തിയിരിക്കുന്നത്. കങ്കാരു , എമു പോലെയുള്ള വലിയ മൃഗങ്ങൾക്കും പല പക്ഷികൾക്കും തീ അടുക്കുമ്പോൾ അകന്നു പോകാൻ കഴിയും. തീയിൽ നിന്ന് രക്ഷപ്പെട്ടവരിൽ പലരും ഭക്ഷണമോ പാർപ്പിടാമോ ഇല്ലാത്തതിനാൽ പിന്നീട് മരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ കണക്കുകളിൽ വ്യത്യാസം ഉണ്ടാകാൻ സാധ്യതയുണ്ട്. കാരണം ന്യൂ സൗത്ത് വെയിൽസിൽ നാശനഷ്ടം ഉണ്ടായതിനെ കുറിച്ച് മാത്രമാണ് ഇവിടെ കണക്കാക്കിയിരിക്കുന്നത്. എന്നാൽ തീ വിക്ടോറിയയിലേക്ക് പടർന്നു. അതിനാൽ കണക്കുകളിൽ സൂചിപ്പിച്ചിരിക്കുന്നതിനേക്കാൾ കൂടുതൽ മൃഗങ്ങളെ അത് ബാധിച്ചേക്കാം.
ഈ കണക്കുകൾ ഒരു എസ്റ്റിമേറ്റ് മാത്രമാണെന്ന് അത് പുറത്തുകൊണ്ടുവന്നവർ പറയുന്നു. ഉരഗങ്ങളുടെ എണ്ണം അനിശ്ചിതത്വത്തിലാണ്. ഇവിടെ വന്നിരിക്കുന്ന കണക്കുകളിൽ മുക്കാൽഭാഗവും തീ ബാധിച്ചിരിക്കുന്നത് ഉരഗങ്ങളെയാണ്.
പല ജീവികളുടെയും കാട്ടുതീയ്ക്ക് മുൻപുള്ള സാന്ദ്രതയുടെ കണക്ക് ലഭ്യമല്ല. അതിനാൽ മറ്റ് ജീവജാലങ്ങളുടെ അറിയപ്പെടുന്ന സാന്ദ്രതയിൽ നിന്ന് അവ കണക്കാക്കേണ്ടതുണ്ടെന്ന് യൂണിവേഴ്സിറ്റി ഓഫ് റീഡിങ് ലെ ബ്ലൈഡ് ഇക്കോളജി പ്രൊഫസർ ടോം ഒലിവർ പറയുന്നു.
തീ ബാധിച്ച മൃഗങ്ങളിൽ ഭൂരിഭാഗവും യഥാർത്ഥത്തിൽ കൊല്ലപ്പെട്ടുവെന്ന് തോന്നുന്നില്ല. എന്നിരുന്നാലും അവ ദീർഘകാലം നിലനിൽക്കുമോ എന്നത് സംശയകരമാണ് എന്ന് യോർക് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസ്സർ കോളിൻ ബിൽ പറഞ്ഞു.
ദുബൈ: മനോജും കുടുംബവും പകർത്തിയെഴുതിയ ബൈബിൾ ലോക റിക്കോർഡിൽ. മനോജ് എസ്.വർഗ്ഗീസ് ,അദ്ദേഹത്തിന്റെ ഭാര്യ സൂസൻ ,മക്കളായ കരുണും ക്യപയും ചേർന്ന് അഞ്ചര മാസം കൊണ്ട് പകർത്തി എഴുതി തയ്യാറാക്കിയ ബൈബിൾ ആണ് നിലവിലുള്ള റിക്കോർഡ് തകർത്ത് യൂണിവേഴ്സൽ റിക്കോർഡ് ഫോറത്തിന്റെ ലോക റിക്കോർഡിന് അർഹമായത്. മനോജും ഭാര്യയും ചേർന്ന് നല്കിയ രേഖകൾ യു.ആർ.എഫ് അധികൃതർ പൂർണ്ണമായും പരിശോധിക്കുകയും വീഡിയോ കോൺഫ്രൻസിലൂടെ ജൂറി ഡോ.ജോൺസൺ വി. ഇടിക്കുള ഔദ്യോഗിക അറിയിപ്പ് നല്കുകയും ചെയ്തു.
സർട്ടിഫിക്കറ്റും അംഗികാരമുദ്രയും ഫലകവും യു.ആർ.എഫ് ജൂറി ചെയർമാൻ ഗിന്നസ് ഡോ. സുനിൽ ജോസഫ് മനോജിനും കുടുംബത്തിനും സമ്മാനിക്കും. പ്രഖ്യാപന ചടങ്ങിന്റെ ഒരുക്കങ്ങൾ ദുബൈയിൽ ആരംഭിച്ചു.
85.5 സെ.മി നീളവും 60.7 സെ.മി വീതിയും 46.3 സെ.മി ഉയരവും 1500 പേജുകളും 151 കിലോഗ്രാം തൂക്കവും ഉള്ള ബൈബിൾ പകർത്തി എഴുതുവാൻ തുടങ്ങിയത് മനോജിന്റ ഭാര്യ സൂസൻ ആയിരുന്നു.ഒപ്പം ദുബൈ ഇന്ത്യൻ ഹൈസ്സ്‌കൂൾ വിദ്യാർത്ഥിയായ മകൻ കരുണും അൽ-വർഖ ഔവർ ഓൺ ഇംഗ്ലീഷ് ഹൈസ്കൂൾ വിദ്യാർത്ഥിനിയായ മകൾ ക്യപയും പഠന തിരക്കുകൾക്കിടയിലും ബൈബിൾ പകർത്തിയെഴുതുന്നതിൽ അതിയായ താത്പര്യം കാണിച്ചു. സ്‌കൂൾവിട്ട് വീട്ടിലെത്തിയാൽ ഗൃഹപാഠങ്ങൾ വേഗത്തിൽ ചെയ്തുതീർക്കും. ബാക്കിവരുന്ന സമയം ബൈബിൾ എഴുത്തിൽ മുഴുകും.അതിനിടയിൽ വീടിന്റെ അന്തരീക്ഷമാകെ ബൈബിൾ എഴുത്തിനായി മാറിയിരുന്നു.ഏകദേശം 60 പേനകൾ ഇതിനായി ഉപയോഗിച്ചു.
യാത്രകൾ, ഷോപ്പിങ് അങ്ങനെ പ്രിയപ്പെട്ടതെല്ലാം എഴുത്തിനായി കുടുംബം മാറ്റിവെച്ചു.ചില ദിവസങ്ങളിലെ എഴുത്ത് 12 മണിക്കൂർവരെ നീണ്ടുപോയിരുന്നു. വിചാരിച്ചതിലും വേഗത്തിലാണ് എഴുത്ത് യായത്.ബൈബിളിന്റെ ചില പേജുകളിൽ ചിത്രങ്ങളാണ്. ബൈബിൾ വചനവുമായി ബന്ധപ്പെട്ട ഈ ചിത്രങ്ങൾ ഇവർതന്നെ വരച്ചുചേർത്തു.ബൈബിൾ എഴുതുന്നത് ചിത്രീകരിച്ച വീഡിയോ ഉൾപ്പെടെയാണ് യൂണിവേഴ്സൽ റിക്കോർഡ് ഫോറത്തിന്റെ ലോക റെക്കോഡിനായി അധികൃതർക്ക് അയച്ചു കൊടുത്തത്.
ഇതിനോടകം നിരവധി പ്രമുഖർ ആണ് ജെബൽ അലിയിലെ മാർത്തോമ പള്ളിയിൽ പ്രത്യേക പേടകത്തിൽ സൂക്ഷിച്ചിരിക്കുന്ന ബൈബിൾ കാണുന്നതിന് എത്തി കൊണ്ടിരിക്കുന്നത്.
പത്തനംതിട്ട ജില്ലയിൽ തിരുവല്ല വേങ്ങൽ കുഴിക്കാട്ട് വർഗ്ഗീസ് കെ.മാത്യു-സാറാമ്മ വർഗ്ഗീസ് ദമ്പതികളുടെ മകനായ മനോജ് കഴിഞ്ഞ 2 പതിറ്റാണ്ടായി പ്രവാസ ജീവിതം നയിക്കുന്നു. കഴിഞ്ഞ 15 വർഷത്തോളം നേഴ്സ് ആയി ജോലി ചെയ്തിരുന്ന ഭാര്യ സൂസൻ ഇപ്പോൾ മനോജിന്റെ ബിസിനസിൽ പ്രോത്സാഹനമായി ഒപ്പമുണ്ട്.
മനോജിനും കുടുംബത്തിനും നാട്ടിൽ അനുമോദനം നല്കുന്നതിന് ഉള്ള തിരക്കിലാണ് പ്രദേശവാസികളും, സുഹൃത്തുക്കളും.
മാസ് അംഗങ്ങളുടെ നിസ്വാർത്ഥമായ സഹകരണത്തിനൊപ്പം റോബിൻ എബ്രഹാം പ്രസിഡന്റ്, മാക്സി അഗസ്റ്റിൻ വൈസ് പ്രസിഡന്റ്, ടോമി ജോസഫ് സെക്രട്ടറി, രാജീവ് വിജയൻ ജോയിന്റ് സെക്രട്ടറി, അഭിലാഷ് പടയാറ്റിൽ ട്രഷറർ, ബ്ലെസ്സൻ മാത്യു പി ആർ ഓ, അമ്പിളി ചിക്കു ആർട്സ് കോഓർഡിനേറ്റർ, ജിബി സിബി ആർട്സ് കോഓർഡിനേറ്റർ, അനീറ്റ സിബി സ്പോർട്സ് കോഓർഡിനേറ്റർ, ജിനോയ് മത്തായി സ്പോർട്സ് കോഓർഡിനേറ്റർ , ഷിൻറ്റു മാനുവൽ ഫുഡ് ആൻഡ് ബീവറേജ് കോഓർഡിനേറ്റർ എന്നിവരുടെ ഒത്തൊരുമയുടെയും, ടീo വർക്കിന്റെയും വിജയംകൂടിയായിരുന്നു ഈ വർഷത്തെ ക്രിസ്മസ് ന്യൂ ഇയർ നൈറ്റ്.