Main News

ന്യൂഡൽഹി ∙ പ്രവാസി ഇന്ത്യക്കാർ അവർ താമസിക്കുന്ന രാജ്യത്ത് നികുതി നൽകുന്നില്ലെങ്കിൽ ഇന്ത്യയിൽ വരുമാന നികുതി നൽകേണ്ടി വരും. വ്യക്തിയെ പ്രവാസി (എൻആർഐ) ആയി കണക്കാക്കണമെങ്കിൽ വർഷത്തിൽ 240 ദിവസം വിദേശത്ത് താമസിച്ചിരിക്കണം. അതായത്, പ്രവാസികൾക്ക് ഇന്ത്യയിൽ താമസിക്കാവുന്ന പരമാവധി കാലയളവ് വർഷത്തിൽ 182 ദിവസം എന്നത് 120 ദിവസമായി കുറച്ചു. ഇതിലേറെ തങ്ങിയാൽ എൻആർഐ പദവി നഷ്ടപ്പെടുമെന്ന് കേന്ദ്രബജറ്റ് വ്യക്തമാക്കുന്നു.

ആദായനികുതി സംബന്ധിച്ച് നിലവിലിരിക്കുന്ന നൂറിലേറെ ആനുകൂല്യങ്ങൾ പുനഃപരിശോധിച്ചുവെന്നും 70 ഇളവുകൾ എടുത്തു കളഞ്ഞെന്നും ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി.

ഇതിന്റെ ഭാഗമായാണ് എൻആർഐ പദവിയിലുള്ളവർക്ക് പുതിയ വ്യവസ്ഥ നിലവിൽ വന്നത്. ഇതിനായി ആദായനികുതി നിയമം സെക്‌ഷൻ 6 ഭേദഗതി ചെയ്യും. . 2021–22 അസസ്മെന്റ് വർഷം മുതൽ നടപ്പാകും.

പ്രവാസികളിൽനിന്ന് നികുതി പിരിക്കാനുള്ള നടപടിയോട് കടുത്ത പ്രതിഷേധമാണ് പ്രവാസികളിൽനിന്ന് ഉണ്ടായിരിക്കുന്നത്

 ജോർജ് സാമുവേൽ

ചൈനയിൽ ഉദ്ഭവിച്ച കൊറോണ വിഭാഗത്തിൽ പെടുന്ന വൈറസ് കേരളത്തിലും സ്ഥിരീകരിച്ചു കഴിഞ്ഞു. ഭീതിയോടെയാണ് എല്ലാവരും കഴിയുന്നത്. എന്നാൽ ഇതിനായുള്ള മുൻകരുതലുകൾ സ്വീകരിക്കണമെങ്കിൽ എന്താണ് ഈ വൈറസ് എന്നും എങ്ങനെ പകരുന്നുവെന്നും നാം അറിഞ്ഞിരിക്കേണം. വളരെ പെട്ടന്ന് പകരുന്നതും സ്വന്തമായി നിലനില്പില്ലാത്തതുമായ വൈറസ് ആണ് കൊറോണ. തുടക്കത്തിൽ മറ്റൊരു ജീവിയുടെ കോശത്തിൽ കടന്നു കയറിയതിനു ശേഷം ജനിതക സംവിധാനത്തെ പൂർണ്ണമായി കീഴ്പ്പെടുത്തുകയും പിന്നീട് സ്വന്തമായി ജീനുകൾ നിർമിച്ചെടുക്കുകയുമാണ് ചെയ്യുന്നത്. സാധാരണയായി മൃഗങ്ങളിൽ കാണാറുള്ള വൈറസ് മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത ഏറെയാണ്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും പിന്നീട് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കുമാണ് പകരുന്നത്.നൊവെൽ കൊറോണ വൈറസ് എന്നാണ് ഇതിനു പേര് നൽകിയിരിക്കുന്നത്.
2019 ഡിസംബർ 31ന് ചൈനയിലെ വുഹാൻ നഗരത്തിലാണ് കൊറോണ വിഭാഗത്തിലുള്ള വൈറസിന്റെ സാന്നിധ്യം ആദ്യമായി സ്ഥിരീകരിക്കുന്നത്. 14 ലധികം രാജ്യങ്ങളിലേക്ക് ഇത് വ്യാപിച്ചു കഴിഞ്ഞു. മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വസന സംവിധാനത്തിലാണ് ഈ വൈറസ് ബാധിക്കുന്നത്. രണ്ടു മുതൽ നാലു ദിവസം വരെ നീളുന്ന പനി, ചുമ, ശ്വാസ തടസ്സം, തലവേദന എന്നിവയാണ് പ്രാഥമിക രോഗ ലക്ഷണങ്ങൾ.വൈറസ് ബാധിച്ചു കഴിഞ്ഞാൽ ജലദോഷം സുഖപ്പെടുത്താൻ കഴിയില്ല എന്നത് പ്രധാനമാണ്.

സാർസ് മെർസ് എന്ന ഗുരുതര രോഗാവസ്ഥകൾക്കു ഇത് കാരണമാകുകയും ചെയ്യുന്നു. വൈറസുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മിഡിൽ ഈസ്ററ് റെസ്പറേറ്ററി സിൻഡ്രോം എന്ന് പേരുള്ള മെർസ്. കൂട്ടത്തിൽ ഏറ്റവും തീവ്രമായതും ശ്വാസ കോശ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതും ഈ വൈറസാണ്. 2012ൽ മിഡിൽ ഈസ്റ്റിലാണ് ആദ്യമായി ഇത് സ്ഥിരീകരിക്കുന്നത്. മറ്റൊന്ന് സിവിയർ അക്യൂട്ട് റെസ്പറേറ്ററി സിൻഡ്രോം എന്ന പേരിൽ അറിയപ്പെടുന്ന സാർസും മെർസിന്റെ അൽപ്പം മാത്രം കുറഞ്ഞ തീവ്രതയിൽ കാണപ്പെടുന്നു.ശ്വാസ കോശ രോഗങ്ങൾക്കൊപ്പം വൃക്ക സ്തംഭനവും ഉണ്ടാക്കുന്നു. ഇത് ആദ്യമായി സ്ഥിരീകരിച്ചത് ദക്ഷിണ ചൈനയിലാണ്. ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് പുതിയ തരം വൈറസ് ആണ്. അതും ചൈനയിലെ വുഹാൻ നഗരത്തിൽ.ആദ്യമായിട്ടാണ് ഇത് മനുഷ്യ ശരീരത്തിൽ കണ്ടു പിടിക്കുന്നത്. അസുഖമുള്ളവരുടെ സ്രവങ്ങളിലൂടെയും സ്പർശനത്തിലൂടെയും വിസർജ്യങ്ങളിലൂടെയുമാണ് ഇത് പകരുന്നത്. അതുകൊണ്ട് തന്നെ ഭയത്തോടെ കാണാതെ ജാഗ്രതയോടെ വേണ്ട മുൻകരുതലുകൾ സ്വീകരിക്കുകയാണ് വേണ്ടത്.

മുൻകരുതലുകൾ
—————————–
1.തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മുഖം മറയ്ക്കുക
2.വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക
3.കൈ കാലുകൾ സോപ്പ് ഉപയോഗിച്ച് കഴുകുക
4.രോഗ ലക്ഷണം കണ്ടെത്തിയ ആളുമായുള്ള സമ്പർക്കം ഒഴിവാക്കുക
5.മാംസ മത്സ്യാഹാരങ്ങൾ നന്നായി വേവിച്ച ശേഷം മാത്രം കഴിക്കുക
6.നന്നായി വെള്ളം കുടിക്കുക
7.രോഗലക്ഷണം ഉണ്ടാകുന്നവർ അടിയന്തിരമായി ചികിത്സ തേടുക

സ്വന്തം ലേഖകൻ

ലണ്ടൻ : എണ്ണിയാലൊടുങ്ങാത്ത പ്രതിഷേധങ്ങളുണ്ടാക്കിയ ബ്രെക്സിറ്റിന് അന്ത്യം. വെള്ളിയാഴ്ച അർധരാത്രിയോടെ യൂറോപ്യൻ യൂണിയനുമായുള്ള ബ്രിട്ടന്റെ സുദീർഘ ബന്ധമറ്റു. യൂറോപ്യൻ രാജ്യങ്ങളുടെ കൂട്ടായ്മ വിടുന്ന ആദ്യ രാജ്യമെന്ന പദവിയുമായാണ് യുകെ മടങ്ങുന്നത്. ബ്രെക്സിറ്റിന് ഒരു മണിക്കൂർ മുമ്പ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ സമൂഹമാധ്യങ്ങളിൽ ഇപ്രകാരം കുറിച്ചു; “രാജ്യത്തെ ഒറ്റകെട്ടായി നിർത്തി ജനങ്ങളെ മുന്നോട്ട് നയിക്കും.” ബ്രെക്സിറ്റിന്റെ ഭാഗമായി വെള്ളിയാഴ്ച രാത്രി ആഘോഷങ്ങളും ബ്രെക്സിറ്റ് വിരുദ്ധ പ്രക്ഷോഭങ്ങളും നടന്നു. പലർക്കും ബ്രെക്സിറ്റ്‌ പുതുപ്രതീക്ഷകളുടെ നിമിഷമാണ്. അതേസമയം മറ്റു ചിലർക്ക് ആശങ്കയുടെയും. ബ്രെക്സിറ്റിന് ഒരു മണിക്കൂർ മുമ്പ്‌ രാഷ്‌ട്രത്തോട്‌ നടത്തിയ പ്രസംഗത്തിൽ ഇത്‌ ബ്രിട്ടന്റെ പുതിയ ഉദയം എന്നാണ്‌ ജോൺസൺ വിശേഷിപ്പിച്ചത്‌.

നമ്മുടെ രാജ്യത്തിന്റെ ചരിത്രപരമായ നിമിഷമാണിതെന്ന് ബ്രെക്സിറ്റ് പാർട്ടി നേതാവ് നിഗൽ ഫരാഗ് പറഞ്ഞു. എല്ലാവരും അവസാനം വിജയികളാണെന്ന് മുൻ ബ്രെക്സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിസും അഭിപ്രായപ്പെട്ടു. ഒരു ഭാഗത്ത് ആഘോഷങ്ങൾ നടക്കവേ, മറുഭാഗത്ത് പലരും ദുഃഖത്തിൽ ആയിരുന്നു. താൻ അതീവ ദുഖിതനാണെന്ന് ഫ്രഞ്ച് പ്രസിഡന്റ്‌ ഇമ്മാനുവേൽ മാക്രോൺ പറഞ്ഞു. യൂറോപ്യൻ യൂണിയനുമായി ഇപ്പോഴും ആഴത്തിലുള്ള ബന്ധം പുലർത്തുന്ന ദശലക്ഷക്കണക്കിന് ബ്രിട്ടീഷുകാരെക്കുറിച്ചാണ് താൻ ചിന്തിക്കുന്നതെന്ന് ബ്രിട്ടീഷ് പൊതുജനങ്ങൾക്കുള്ള ഒരു കത്തിൽ മാക്രോൺ പറഞ്ഞു. “നിങ്ങൾ യൂറോപ്യൻ യൂണിയൻ വിടുകയാണ്, പക്ഷേ നിങ്ങൾ യൂറോപ്പ് വിടുന്നില്ല. നിങ്ങൾ ഫ്രാൻസിൽ നിന്നോ അവിടുത്തെ ജനങ്ങളുടെ സൗഹൃദത്തിൽ നിന്നോ അകന്നുപോകുന്നില്ല.” വികാരനിർഭരനായി അദ്ദേഹം പറഞ്ഞു.

വാണിജ്യം, വ്യാപാരം, നയതന്ത്രം തുടങ്ങിയ കാര്യങ്ങൾ സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിന് ബ്രിട്ടന് അനുവദിച്ച സമയം 2020 ഡിസംബർ 31 വരെയാണ്. അതിനാൽ, അംഗത്വം ഒഴിവായെങ്കിലും ശേഷിക്കുന്ന 11 മാസക്കാലം ചില ഇടപാടുകൾ തടസ്സമില്ലാതെ നടത്താം. ഈ കാലയളവിൽ യൂറോപ്യൻ യൂണിയനിൽ ശേഷിക്കുന്ന 27 രാജ്യങ്ങളുമായി ബ്രിട്ടന് കരാറുകളുണ്ടാക്കാം. യൂറോപ്യൻ യൂണിയനുമായി സ്ഥിരമായ ഒരു സ്വതന്ത്ര വ്യാപാര കരാർ ഒപ്പിടാനാണ് യുകെ ലക്ഷ്യമിടുന്നത്. ആ സമയപരിധി പ്രകാരം ഒരു കരാർ നേടുന്നതിനായി യുകെ കടുത്ത പോരാട്ടം നേരിടേണ്ടിവരുമെന്ന് യൂറോപ്യൻ യൂണിയൻ നേതാക്കൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സ്വന്തം ലേഖകൻ

നാലു വർഷം മുൻപ് കോമൺവെൽത്ത് രാജ്യങ്ങളുടെ കൂട്ടായ്മയിൽ നിന്നും പടിയിറങ്ങിപ്പോയ മാലിദ്വീപ് വീണ്ടും തിരിച്ചു വരികയാണ്. കോമൺവെൽത്ത് രാജ്യങ്ങളുടെ എണ്ണം അങ്ങനെ വീണ്ടും 54 ആയി. ഫെബ്രുവരി 1 വെള്ളിയാഴ്ച പുലർച്ചെ 12 മണിക്ക് ആണ് ഈ മാറ്റം നടന്നത്. യൂറോപ്യൻ യൂണിയനിൽ നിന്നും ബ്രിട്ടന്റെ വിടവാങ്ങലിനു കാരണമായ ബ്രക്സിറ്റ് നടന്നതിനു ഒരു മണിക്കൂറിനു ശേഷമാണ് ഈ മാറ്റം സംഭവിക്കുന്നത്. കടൽ തീരങ്ങൾക്കും, ടൂറിസ്റ്റ് റിസോർട്ടുകൾക്കും ശ്രദ്ധേയമായ മാലിദ്വീപ്, 2016- ലാണ് കോമൺവെൽത്തിൽ നിന്നും പിന്മാറുന്നത്. 2018 – ൽ ഇബ്രാഹിം ഇബു മെഹമ്മെദ് പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കൂടിയാണ് ഈ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുന്നത്. അദ്ദേഹം അധികാരത്തിലെത്തിയ ശേഷം പല നല്ല മാറ്റങ്ങളും രാജ്യത്ത് നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്.

പല രാഷ്ട്രീയ തടവുകാരെയും അദ്ദേഹം വിട്ടയച്ചു കൊണ്ടിരിക്കുകയാണ്. അതോടൊപ്പം തന്നെ നാടുകടത്തപ്പെട്ട പ്രതിപക്ഷ പാർട്ടി അംഗങ്ങളെയും അദ്ദേഹം തിരികെ കൊണ്ടു വരികയാണ്. മാലിദ്വീപിനെ തിരികെ എടുക്കുവാൻ കോമൺവെൽത്തിലെ നിലവിലുള്ള എല്ലാ രാജ്യങ്ങളുടേയും സമ്മതം ആവശ്യമാണ്. അതോടൊപ്പം തന്നെ രാജ്യത്ത് സമാധാനമായ ജനാധിപത്യഭരണം നടപ്പിലാകുന്നുണ്ടെന്ന് തെളിയിക്കേണ്ടതും അത്യന്താപേക്ഷിതമാണ്.

ഏകദേശം 1200 ദ്വീപുകൾ ചേർന്നതാണ് മാലിദ്വീപ്. ഏകദേശം അഞ്ചു ലക്ഷം ആളുകൾ മാത്രമാണ് ഈ രാജ്യത്ത് താമസിക്കുന്നത്. വർഷങ്ങളായി രാജ്യത്ത് സ്വേച്ഛാധിപത്യ ഭരണം ആണ് നടക്കുന്നത്. 2008ലാണ് അവിടെ ജനാധിപത്യഭരണം ആദ്യമായി നിലവിൽ വരുന്നത്. നിലവിൽ ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിയാണ് കോമൺവെൽത്ത് രാജ്യങ്ങളുടെ കൂട്ടായ്മയുടെ തലവൻ. തിരികെ വീണ്ടും കോമൺവെൽത്ത് കൂട്ടായ്മയിലേക്ക് എത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് പ്രസിഡന്റ് വ്യക്തമാക്കി.

ഡോ.ഐഷ . വി.

ആരോ ഒരാൾ വിവാഹ ക്ഷണക്കത്ത് എന്റെ ഭർത്താവിനെ ഏൽപ്പിച്ചു പറഞ്ഞു. ഷീലയ്ക്ക് സൗമ്യയെ അറിയാം. എല്ലാവരും വരണം. ഇവിടെ അടുത്ത് പുതുതായി തുടങ്ങിയ കൺവെൻഷൻ സെന്ററിൽ വച്ചാണ് വിവാഹം. ഞാൻ കത്ത് തിരിച്ചും മറിച്ചും നോക്കി. യാതൊരു പിടിയും കിട്ടുന്നില്ല. വിവാഹത്തീയതി അടുത്തു വന്നപ്പോൾ പണിക്ക് വരുന്ന ബിജുവിനോട് ചോദിച്ചു. ആരുടെ കല്യാണമാണത് ? ബിജുവിന് ക്ഷണം ഉണ്ടോ? ഉണ്ട്. അത് കാലിക്കോടന്റവിടുത്തെയാ. ഞാൻ വീണ്ടും ഓർമ്മയിൽ പരതി. ഫലം നാസ്തി. പ്രത്യേകിച്ച് വട്ടപ്പേർ കൂടി പറഞ്ഞപ്പോൾ . പഠനവും ഉദ്യോഗവുമായി കാൽ നൂറ്റാേണ്ടോളം മറ്റു ജില്ലകളിൽ താമസിക്കേണ്ടി വന്നതിനാൽ നാട്ടുകാരിൽ പലരെയും അറിയാതായി. ബിജു പല തരത്തിലും പറഞ്ഞു തരാൻശ്രമിച്ചെങ്കിലും പിടി കിട്ടിയില്ല. പിന്നെയാണ് ശ്രീമാൻ ജനാർദ്ദനൻ പിള്ളയുടെ കൊച്ചുമകളുടെ വിവാഹമാണ് എന്ന് മനസ്സിലായത്. ഓർമ്മകൾ മൂന്നര ദശകത്തോളം പിന്നോട്ട് പോയി. ശ്രീമാൻ ജനാർദ്ദനൻ പിള്ളയും ഭാര്യ പൊന്നമ്മയും മക്കളും അമ്മയുടെ തറവാട്ടിൽ സ്ഥിരമായി വരുന്നവരായിരുന്നു. ജനാർദ്ദനൻ പിള്ള മാമന് ഊന്നിൻ മൂട്ടിലുള്ള ആശുപത്രിയിലേയ്ക്ക് പ്രാതൽ, ഉച്ച ഭക്ഷണം മുതലായവ അമ്മാമ്മ തയ്യാറാക്കുന്ന മുറയ്ക്ക് കൊണ്ടുപോയി കൊടുക്കും. ഇടയ്ക്ക് വീട്ടിലെത്തുന്ന സമയത്ത് പശുവിന്റെ കാര്യങ്ങളും നോക്കും. അമ്മാമ്മയുടെ പറങ്കിമാവുകൾ പാട്ടത്തിനെടുക്കുന്നത് ജനാർദ്ദനൻ പിള്ളയുടെ ഭാര്യയാണ്. വൃശ്ചിക കാറ്റ് മരങ്ങളുടെ ഉണക്കയില പൊഴിക്കാൻ തുടങ്ങുമ്പോൾ അമ്മാമ്മ അഞ്ചാറു സ്ത്രീകളെ ജോലിക്ക് നിർത്തി അഞ്ചേക്കർ പറമ്പിലെ മുഴുവൻ കരിയിലയും കരിയില കത്തിക്കാനായി തയ്യാറാക്കിയ കുഴിയിലെത്തിക്കും. ആ കുഴിയിലെ തീ മൂന്നോ നാലോ ദിവസം കഴിഞ്ഞാലും കെട്ടുപോകുകയില്ല. ഇങ്ങനെ കരിയില കത്തിക്കുന്നതിന്റെ ഗുണം പലതാണ്. അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്സൈഡ് കൂടുമ്പോൾ ഫലവൃക്ഷങ്ങളിൽ കായ്ഫലം കൂടും പറമ്പിലെ കീടങ്ങൾ നശിക്കും കുമിൾ രോഗ ബാധ കുറയും. തെങ്ങിനിടാനുള്ള ചാരം ലഭിക്കും. കരിയില വീണ് ദ്രവിച്ച് മണ്ണിന്റെ അമ്ലഗുണം കൂടുകയില്ല. പൊന്നമ്മ അക്കയ്ക്ക് കശുവണ്ടി (പറങ്കിയണ്ടി) എവിടെ വീണാലും കാണാം. കശുവണ്ടിക്കാലം ഞങ്ങൾക്ക് അവധിക്കാലമാണ്. കശുവണ്ടി പെറുക്കാനും കശുമാങ്ങ തിന്നാനും ഞങ്ങൾ കുട്ടികൾ പൊന്നമ്മ അക്കയുടെ മക്കളോടൊപ്പം കൂടും. നല്ല കശുമാങ്ങ (ഞങ്ങൾ കുട്ടികളുടെ ഭാഷയിൽ പെട്ടിക്കുടം പോലുള്ളത്) ഞങ്ങൾ തിന്നും. ബാക്കിയുള്ളവ വലിച്ചെറിയാൻ പാടില്ല. എല്ലാം അതാത് പറങ്കിമാവിന്റെ പരിസരത്തുള്ള തെങ്ങിൻ ചുവട്ടിൽ ഇടണം എന്നത് പൊന്നമ്മ അക്കയുടെ കർശന നിർദ്ദേശമാണ്. ഞങ്ങൾ അത് അനുസരിക്കും മറ്റാരെങ്കിലും അണ്ടി പെറുക്കുന്നോ എന്നറിയാനുള്ള വിദ്യ കൂടിയാണത്. മതിലുകളില്ലാത്ത പറമ്പല്ലേ ? കുലുക്കിയിടുക , തോട്ടി വച്ച് പറിക്കുക, കല്ലെറിഞ്ഞിടുക എന്നിങ്ങനെ വിവിധ രീതികൾ ഉപയോഗിച്ച് കശുവണ്ടി പറിച്ചെടുക്കാൻ പറ്റും. തോട്ടിയെത്താത്ത കൊമ്പിലുള്ളത് പറിക്കാൻ പൊന്നമ്മയക്ക മരത്തിൽ കയറും , അത് കാണേണ്ട കാഴ്ച തന്നെ. നല്ല വണ്ണമുള്ള പൊന്നമ്മ അക്ക ഏത് വണ്ണവും പൊക്കവുമുള്ള മരത്തിൽ വലിഞ്ഞ് കയറുമായിരുന്നു. അതിന് ചില മുന്നൊരുക്കങ്ങൾ ഒക്കെയുണ്ട്. അമ്പലത്തിൽ പൂജാരിമാർ ഉടുക്കുന്നതു പോലെ ഉടുത്തിരിക്കുന്ന കൈലി താറുടുത്ത് കശുമാവിൽ വലിഞ്ഞ് കയറും. കുറച്ച് ഉയരെ എത്തുമ്പോൾ ഞങ്ങൾ കുട്ടികൾ ആരെങ്കിലും തോട്ടിയെടുത്ത് കൊടുക്കും. അങ്ങനെ എത്താത്ത കൊമ്പിലെ കശുമാങ്ങ പൊന്നമ്മ അക്ക പറിച്ചെടുക്കും. ഒരു മാവിൻ ചുവട്ടിൽ നിന്നു മറ്റൊരു മാവിൻ ചുവട്ടിലേയ്ക്കു പോകുന്നതിനിടയിൽ പൊന്നമ്മ അക്ക പാകാൻ പറ്റിയ കശുവണ്ടികൾ തിരഞ്ഞെടുക്കും. പച്ച കശുവണ്ടി ഒരു കമ്പു വച്ച് അതിന്റെ മൂക്ക് കുത്തി അകത്തെ പരിപ്പ് മുറിയാതെയെടുക്കുന്ന വിദ്യ മുതിർന്ന കുട്ടികൾ ഇളയ കുട്ടികളെ പഠിപ്പിച്ച് കൊടുക്കും. സന്ധ്യയ്ക്ക് കഷായപ്പുരയിലെ അടുപ്പിലെ കനലിൽ കശുവണ്ടി ചുട്ടെടുക്കും. കശുവണ്ടി ഫാക്ടറിയിലെ സ്ത്രീകൾ പരിപ്പ് ഉടഞ്ഞ് പോകാതെ കശുവണ്ടി തല്ലുന്നത് എങ്ങിനെയെന്ന് പൊന്നമ്മ അക്ക കാണിച്ചു തരും.

ഞാൻ പി ജി കഴിഞ്ഞ് നാട്ടിലെത്തിയപ്പോഴാണ് ശ്രീമാൻ ജനാർദ്ദനൻ പിള്ളയുടെ മരണത്തെ കുറിച്ച് അറിയുന്നത്. പേ വിഷ ബാധയായിരുന്നു. തോട്ടിൽ തുണി കഴുകി കൊണ്ടു നിന്നപ്പോൾ പേയുള്ള ഒരു പട്ടി ഓടി വന്ന് ചുണ്ടിൽ ഒന്ന് അള്ളി. അള്ളിയതല്ലേയുള്ളൂ കടിച്ചതല്ലല്ലോ എന്ന് കരുതി അവഗണിച്ചു . പിന്നീട് പേയിളകി അദ്ദേഹം മരിച്ചു പോയി. അധികം താമസിയാതെ പ്രമേഹം മൂത്ത് പൊന്നമ്മ അക്കയും മരിച്ചു. മൂത്ത മകളുടെ വിവാഹം മാത്രമേ കഴിഞ്ഞിരുന്നുള്ളൂ. അപ്പോഴേയ്ക്കും അവർ ആദ്യ വീട് വിറ്റ് മറ്റൊരു വീട്ടിൽ താമസമാക്കി. പിന്നീട് രണ്ട് പെൺമക്കളുടെയും തന്റെയും വിവാഹം നടത്തുന്ന ചുമതല ഏക മകൻ ബാബു കുട്ടന്റെ കൈകളിലായി.

ബാബു കുട്ടൻ ആത്മഹത്യ ചെയ്തെന്ന് ബിജു പറഞ്ഞപ്പോഴാണറിഞ്ഞത്.

ഇന്ന് ഷീലയുടെ മകളുടെ വിവാഹമായിരുന്നു. ഇന്നലെയും ഇന്നും വിവാഹ ചടങ്ങുകളിൽ ഞാനും പങ്കെടുത്തു.

 

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

 

ചിത്രീകരണം : അനുജ കെ, മലയാളം യുകെ ന്യൂസ് ടീം

കൊറോണ പടരുന്ന ചൈനയിലെ വുഹാനിൽ നിന്ന് ഇന്ത്യക്കാരുമായി എയർ ഇന്ത്യയുടെ രണ്ടാം വിമാനം ഡൽഹിയിലേക്ക് തിരിച്ചു. വിദ്യാർഥികളടക്കം മുന്നൂറോളം പേരാണ് എയർ ഇന്ത്യയുടെ വിമാനത്തിലുള്ളത്. ഇവർ രാവിലെ എട്ടരയോടെ ഡൽഹിയില്‍ എത്തിച്ചേരും. മലയാളി വിദ്യാർഥികളും വിമാനത്തിലുണ്ട്.

ഇന്നലെ 42മലയാളികൾ ഉൾപ്പെടെ 324 പേരെ തിരികെ എത്തിച്ചിരുന്നു. മടങ്ങിയെത്തിയവരെ മനേസറിലെ സൈനിക ക്യാംപിലും കുടുംബങ്ങളെ ഐടിബിപി ക്യാംപിലുമാണ് പാര്‍പ്പിചിരിക്കുന്നത്. വിദഗ്ധ ഡോക്ടർമാരുടെ പരിശോധനയ്ക്ക് ശേഷം ഇന്ന് എത്തുന്നവരെയും ക്യാമ്പിലേക്കാകും കൊണ്ടുപോവുക. 14 ദിവസം ഇവരെ നിരീക്ഷിക്കും. സൈന്യത്തിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ക്യാമ്പിൽ വിദഗ്ധ ഡോക്ടർമാരെയും മറ്റ് ഉദ്യോഗസ്ഥരെയും ആരോഗ്യ മന്ത്രാലയം നിയോഗിച്ചിട്ടുണ്ട്.

മടങ്ങി എത്തുന്നവർ ഒരു മാസത്തേക്ക് പോതു ചടങ്ങുകളിൽ പങ്കെടുക്കരുത് എന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.അതിനിടെ ചൈനയില്‍ കൊറോണ ബാധിച്ച് ഇന്നലെ 45പേര്‍കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 304 ആയി. പുതിയതായി 2590പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചതായി അധികൃതർ വ്യക്തമാക്കുന്നു

എബ്രഹാം സി

വിവരാവകാശ നിയമപ്രകാരം രേഖകൾ ആവശ്യപ്പെട്ട `പൂർവ റാൻബാക്സി എക്സിക്യൂട്ടീവ് ` ദിനേഷ് താക്കൂർ ന്റെ ഹർജിയിൽ വിദേശമന്ത്രാലയത്തിനു വേണ്ടി സമർപ്പിക്കപ്പെട്ട സത്യവാങ്‌മൂലത്തിലാണ് ഡൽഹി ഹൈ കോർട്ടിൽ മന്ത്രാലയം നിലപാടറിയിച്ചിരിക്കുന്നത് .
ഡൽഹി ഹൈ കോർട്ടിന്റെ തന്നെ 2018 ലെ ഒരു വിധിയിൽ OCI (Overseas Citizen of India) കാർഡ് കൈവശമുള്ള വിദേശ ഇന്ത്യക്കാരന് ഇന്ത്യൻ പൗരനു തുല്യമായ പൗരാവകാശങ്ങളും, സ്വതന്ത്രമായി സംസാരിക്കുവാനും ആശയപ്രകടനം നടത്തുവാനും ഉള്ള സാഹചര്യങ്ങളും എടുത്തു പറഞ്ഞിരുന്നു.
മന്ത്രാലയത്തിന്റെ ഇപ്പോഴത്തെ ഈ നയം മാറ്റം വിദേശ ഇൻഡ്യക്കാർക്കിടയിൽ ആശങ്കയുണർത്തുന്നതും അനാരോഗ്യകരവുമാണ്.
ഇന്നും അവികസിതരാജ്യങ്ങളുടെ ഗണത്തിൽപ്പെടുന്ന ഇന്ത്യയിൽ നിന്നും ഏറ്റവും അധികം കയറ്റുമതി ചെയ്യപ്പെടുന്നത് വിദ്യാസമ്പന്നരും, വിദഗ്ദരുമായ തൊഴിലാളികളാണ്. അമേരിക്കയും യൂറോപ്പുമുൾപ്പെടെ ലോകത്തുള്ള വികസിത രാജ്യങ്ങളെല്ലാം തന്നെ ഇന്ത്യാക്കാരന്റെ ബുദ്ധിമികവിൽ നേട്ടങ്ങൾ കൊയ്യുമ്പോൾ, ഇന്ത്യയിൽ അവർക്കു നല്കാൻ അവസരങ്ങളില്ലാതെ വാതിലുകൾ കൊട്ടിയടയ്ക്കപ്പെടുന്നു. അഭ്യസ്ത വിദ്യർ ഇന്ത്യ വിടാനുള്ള പ്രധാന കാരണം അഭിരുചിക്കൊത്ത ജോലിസാധ്യതകളില്ലെന്നതു തന്നെ. എന്നാൽ അവർ മറ്റു രാജ്യങ്ങളിലേക്കു ചേക്കേറി അതിജീവനത്തിനായി അവിടങ്ങളിലെ പൗരത്വം സ്വീകരിച്ചു എന്നതു കൊണ്ട് മാതൃരാജ്യത്തോടുള്ള അവരുടെ കൂറിനു കുറവുകളുണ്ടാവുന്നില്ല. ഇന്ത്യയിൽ നിക്ഷേപങ്ങൾ നടത്തിയും, കുട്ടികളെ ഇന്ത്യൻ സംസ്കാരത്തിൽ വളർത്തിയും വർഷത്തിലൊരിക്കലെങ്കിലും ബന്ധുമിത്രാദികളെ സന്ദർശിച്ചുമൊക്കെ മാതൃരാജ്യവുമായുള്ള അവരുടെ ബന്ധം നഷ്ടപ്പെടുത്താതെ സൂക്ഷിക്കുന്നു. വിദേശ രാജ്യങ്ങളിൽ അവർ സ്വരുക്കൂട്ടുന്ന സമ്പാദ്യം ഇന്ത്യയിൽ നിക്ഷേപിക്കയും ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥിതിക്കു മുതൽക്കൂട്ടാവുകയും ചെയ്യുന്നു. ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ധനം സാമ്പത്തിക പ്രതിസന്ധികളിൽ ഉലയാതെ നിൽക്കുന്നത് വിദേശ ഇന്ത്യക്കാരുടെ കരുതൽ ഒന്നുകൊണ്ടു മാത്രമാണ്.വികസിത രാജ്യമായി മാറുന്ന ഇന്ത്യയിലേയ്ക്ക് തങ്ങളുടെ അടുത്ത തലമുറയെ തിരിച്ചെത്തിക്കുകയാണ് ഓരോ പ്രവാസിയുടെയും സ്വപ്നം

OCI കാർഡുടമ യ്ക്ക് ഇന്ത്യയിൽ തങ്ങുവാനുള്ള സമയപരിധി നീക്കിയതും, റെജിസ്ട്രർ ചെയ്യണമെന്ന നിബന്ധന ഒഴിവാക്കിയതും വഴി മോഡി ഗവണ്മെന്റ് പ്രവാസികളെ അംഗീകരിക്കുകയായിരുന്നു.

എന്നാൽ വിദേശ പൗരത്വം സ്വീകരിച്ച ഇന്ത്യക്കാരന്റെ ഭാഗധേയങ്ങൾ തീരുമാനിക്കുന്നത് മാറി മാറി വരുന്ന ഗവൺമെൻറ് പോളിസികൾ വഴിയാകുമെന്ന പുതിയ നിലപാട് ഉത്തരവാദയത്വപ്പെട്ടവർ അറിഞ്ഞുകൊണ്ടുള്ളതാവുമോ എന്ന് പോലും സന്ദേഹിക്കുന്നു. വോട്ടവകാശവും ജനപ്രതിനിധിയാവാനുള്ള അവസരവും സാധ്യമല്ലെങ്കിലും പൗരാവകാശങ്ങൾ നിഷേധിക്കപ്പെടുന്നത് ഞങ്ങളെ നിരാശരാക്കുന്നു

ജനപ്രതിനിധികൾ വിദേശരാജ്യങ്ങളിലെത്തി ലക്ഷം ലക്ഷം പ്രവാസികളെ സാക്ഷി നിറുത്തി അവരുടെയും ബന്ധുക്കളുടെയും ജീവനും സ്വത്തും ഇന്ത്യയിൽ സുരക്ഷിതമാണെന്നും ഏതവസരത്തിലും ഇന്ത്യയിലേക്കൊരു തിരിച്ചുവരവിന് സ്വാഗതം ചെയ്യുന്നു എന്നും കേൾക്കുമ്പോൾ അവർ പുളകിതരാവുന്നു. ഈ ഒരുറപ്പാണ് ഒരു പ്രവാസിയെ എന്നും ഇന്ത്യക്കാരനായി നിലനിര്ത്തുന്നത്

എന്നാൽ ഈ സുരക്ഷിതത്വവും വ്യക്തിസ്വാതന്ത്ര്യവും അപകടത്തിലാണെന്ന് തോന്നുന്ന നിമിഷം മുതൽ അവർ മാറി ചിന്തിക്കുവാൻ നിർബന്ധിതരാവും. ഇലക്ഷനു മുൻപും വിജയശേഷവും നിങ്ങളെ സ്വീകരിക്കുവാനും ശ്രവിക്കുവാനും ജനസഞ്ചയങ്ങൾ ഉണ്ടാവില്ല. OCI കാർ വെറും വിദേശിയുടെ ഗണത്തിലേയ്ക്ക് തരാം താഴ്ത്തപ്പെടുമ്പോൾ ഇന്ത്യയുടെ പ്രതിച്ഛായക്കും വിദേശങ്ങളിൽ മങ്ങലേൽക്കാം.

ആഗോളവത്കരണത്തിന്റെ ഈ യുഗത്തിൽ ലോകരാഷ്ട്രങ്ങൾ അവരുടെ ഉന്നമനത്തിനു ചവിട്ടുപടിയായി രാജ്യസുരക്ഷക്കുള്ള നിബന്ധനകൾ മാത്രം നിലനിറുത്തിക്കൊണ്ട് ഇരട്ട പൗരത്വം പ്രോത്സാഹിക്കുമ്പോൾ ഇന്നിന്റെ ആവശ്യമാണ് ഇന്ത്യക്കാരന്റെ ഇരട്ട പൗരത്വം

അനാവശ്യമായ സമരങ്ങളും നിരുത്തിരവാദിത്വപരമായ പ്രസ്താവനകളും കൊണ്ട് അലങ്കോലപ്പെട്ടു കിടക്കുന്ന ഇന്ത്യൻ രാഷ്ട്രീയത്തിൽ പുരോഗമനമായ ആശയങ്ങൾ നടപ്പിൽ വരുത്തുവാൻ ഉതിരവാദിത്വപ്പെട്ടവർക്കു സമയം കിട്ടുന്നില്ല!

സ്റ്റോക്ക് ഓൺ ട്രെന്റ്: കഴിഞ്ഞ ഞായറാഴ്ച രാവിലെ പത്തു മണിക്ക് സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ തലവൻ മാർ ജോസഫ് സ്രാമ്പിക്കൽ പങ്കെടുത്ത ഇടവക ദിനത്തിന്റെ അവിസ്മരണീയമായ നിമിഷങ്ങൾ കോർത്തിണക്കി ലെൻസ് മേറ്റ് (lensmate media, Crewe) മീഡിയ തയ്യാറാക്കിയ മനോഹരമായ വീഡിയോ കാണാം.

[ot-video][/ot-video]

Also read … വിസ്മയങ്ങൾ ഒരുക്കി സ്റ്റോക്ക് ഓൺ ട്രെന്റ്… സ്റ്റോക്ക് മലയാളികൾ കാണാത്ത ആഘോഷങ്ങൾക്ക് വേദിയായത് കിങ്സ് ഹാൾ… പടനയിച്ച് പറന്നുയർന്ന് എട്ടുപറയച്ചന്റെ ഇടയനൊപ്പം ഇടവകയോടൊപ്പം പരിപാടി 

സ്വന്തം ലേഖകൻ

ലണ്ടൻ : യുകെയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഒരു കുടുംബത്തിലെ രണ്ട് പേർക്കാണ് രോഗം. യോർക്കിലെ ഒരു ഹോട്ടലിൽ താമസിച്ചിരുന്ന ഇവരെ ന്യൂകാസിലിലെ സ്പെഷ്യലിസ്റ്റ് സെന്ററിലേക്ക് മാറ്റി. രോഗത്തെ നേരിടാൻ എൻ എച്ച് എസ് പൂർണ്ണസജ്ജമാണെന്ന് ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫ. ക്രിസ് വിറ്റി പറഞ്ഞു. വൈറസ് ബാധിക്കപ്പെട്ട രണ്ട് പേരുമായി അടുത്തിടപഴകിയ എല്ലാവരും നിരീക്ഷണത്തിൽ ആയിരിക്കും. യോർക്കിലെ സ്റ്റേസിറ്റി പ്രോപ്പർട്ടിയിലെ അതിഥികൾക്കോ ജോലിക്കാർക്കോ അണുബാധ ഏൽക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് പറഞ്ഞു.

രോഗം നേരത്തെ കണ്ടെത്തിയതിനാൽ കൂടുതൽ വ്യാപിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് റീഡിംഗ് സർവകലാശാലയിലെ വൈറോളജി പ്രൊഫസർ ഇയാൻ ജോൺസ് പറഞ്ഞു. യുകെയിൽ വൈറസ് ബാധ കണ്ടെത്തിയതിൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്ന് വിദഗ്ധർ പറഞ്ഞു. രോഗം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് ചൈനയെ ആണെന്നും അതിനാൽ തന്നെ 99% കേസുകളും അവിടെയാണെന്നും എഡിൻബർഗ് സർവകലാശാലയിലെ പ്രൊഫ. ദേവി ശ്രീധർ പറഞ്ഞു. ലോകാരോഗ്യ സംഘടന വ്യാഴാഴ്ച ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയുണ്ടായി. കൊറോണ വൈറസ് ബാധയുടെ മരണനിരക്ക് 2% മാത്രമാണ്. ഇത് എബോളയെക്കാൾ ഏറെ താഴെയാണ്. എന്നാൽ ഇനിയും മരണനിരക്ക് ഉയർന്നാൽ ലോകരാജ്യങ്ങൾ പ്രതിസന്ധിയിലാവും.

അതിനിടയിൽ, ചൈനയിലെ വുഹാനിൽ നിന്ന് 83 ബ്രിട്ടീഷുകാരുമായി ഒരു വിമാനം യുകെയിൽ എത്തുകയുണ്ടായി. ഇവർ വിറാലിലെ ആരോ പാർക്ക് ആശുപത്രിയിൽ രണ്ടാഴ്ച നിരീക്ഷണത്തിൽ ആയിരിക്കും. 14 ദിവസത്തെ നിരീക്ഷണത്തിന് ശേഷം മാത്രമേ ഇവരെ വിട്ടയക്കുകയുള്ളൂ. ലക്ഷണങ്ങൾ കണ്ടെത്തുന്നവരെ എൻ എച്ച് എസിൽ ചികിത്സിക്കും. കൊറോണ വൈറസ് മൂലം ചൈനയിൽ മരിച്ചവരുടെ എണ്ണം 170 ആയി. 8100 പേർക്കു രോഗം സ്ഥിരീകരിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കും. ചൈനയ്ക്കു പുറത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഇതുവരെ 75 ആണ്. യുകെയടക്കം 20 രാജ്യങ്ങളിലാണ് രോഗം പടർന്നിട്ടുള്ളത്. ഇന്ത്യയിലെ ആദ്യ കേസ് കേരളത്തിലെ തൃശൂരിൽ കണ്ടെത്തി. വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനിൽനിന്നു തിരിച്ചെത്തിയ തൃശൂർ സ്വദേശിനിക്കാണു രോഗം.

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- 47 വർഷം നീണ്ടുനിന്ന ബ്രിട്ടൻ- യൂറോപ്യൻ യൂണിയൻ ബന്ധം അവസാനിച്ചു. മൂന്നു വർഷത്തോളം നീണ്ടുനിന്ന റഫറണ്ടങ്ങളിലൂടെയാണ് ബ്രെക്സിറ്റ് നടപ്പിലാക്കുന്നത്. ഈ ചരിത്രമുഹൂർത്തത്തിന് സാക്ഷ്യം വഹിക്കുമ്പോൾ, ഒരു ഭാഗത്ത് ബ്രെക്സിറ്റിനെ അനുകൂലിച്ച് ആഘോഷ പാർട്ടികളും, മറുഭാഗത്ത് ബ്രക്സിറ്റിനെതിരായ മുദ്രാവാക്യങ്ങളും സജീവമായിരുന്നു. സ്കോട്ട്‌ലൻഡിൽ രാത്രികാല പ്രതിഷേധങ്ങളും സജീവമായിരുന്നു. ലണ്ടനിലെ പാർലമെന്റ് സ്ക്വയറിൽ ബ്രെക്സിറ്റ് അനുകൂലികൾ തങ്ങളുടെ സന്തോഷം ആഘോഷിച്ചു. രാജ്യത്തെ പുരോഗതിയിലേക്ക് മുന്നോട്ട് നയിക്കും എന്ന ഉറപ്പാണ്‌ പ്രധാനമന്ത്രി ബോറിസ് ജോൺസൺ നൽകുന്നത്. അനേകം ആളുകളുടെ പ്രതീക്ഷകളുടെയും, സ്വപ്നത്തിന്റെയും നടപ്പാകലാണ് ബ്രെക്സിറ്റ് എന്ന് പ്രധാനമന്ത്രി സോഷ്യൽ മീഡിയയിൽ കുറിച്ച കുറിപ്പിൽ വ്യക്തമാക്കി. എന്നാൽ ബ്രെക്സിറ്റ് നടപ്പിലാക്കുമ്പോൾ അതിന് അംഗീകരിക്കാത്തവരും ഉണ്ടെന്നത് വാസ്തവം ആണെന്നും അദ്ദേഹം പറഞ്ഞു.

ഇത് ഒരിക്കലും ഒരു അവസാനം അല്ലെന്നും, മറിച്ച് ഒരു പുതിയ തുടക്കം മാത്രമാണെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി. യുകെയിൽ ഉടനീളം ബ്രെക്സിറ്റ് അനുകൂലികൾ ആഘോഷ പാർട്ടികൾ നടത്തി. ഇന്ന് ആഘോഷത്തിന്റെ രാത്രി ആണെന്ന് ബ്രെക്സിറ്റ് പാർട്ടി നേതാവ് പറഞ്ഞു. ഡിസംബർ 31 വരെ പരിവർത്തന കാലഘട്ടമാണ്. ഈ സമയങ്ങളിൽ ചില യൂറോപ്യൻ യൂണിയൻ നിയമങ്ങൾ നിലനിൽക്കുന്നതായിരിക്കും.

70 വർഷത്തെ ചരിത്രത്തിലാദ്യമായി ഒരു രാജ്യം യൂറോപ്യൻ യൂണിയൻ വിടുകയാണെന്നു ഫ്രഞ്ച് പ്രസിഡന്റ്‌ ഇമ്മാനുവേൽ മക്രോണി അഭിപ്രായപ്പെട്ടു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ബ്രെക്സിറ്റിനെ അനുകൂലിച്ചിരുന്നു. അമേരിക്കയും ബ്രിട്ടനും ആയുള്ള ബന്ധം കൂടുതൽ ഊഷ്മളതയുള്ളതാക്കുമെന്ന് ബോറിസ് ജോൺസൺ വ്യക്തമാക്കി. അങ്ങനെ മൂന്നു വർഷങ്ങളോളം നീണ്ടുനിന്ന അഭ്യൂഹങ്ങൾക്ക് അന്ത്യം ആയിരിക്കുകയാണ്.

RECENT POSTS
Copyright © . All rights reserved