Main News

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം

ലണ്ടൻ : യുഎസ് സംരംഭകയും നിർമാതാവും സൈബർ സുരക്ഷ വിദഗ്ധയുമായ ജെന്നിഫർ അർക്കൂരിയും യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസനും തമ്മിൽ അടുപ്പം പുലർത്തിയിരുന്നോ എന്ന വിഷയത്തിൽ വിവാദം ഉയരുകയാണ്. ജോൺസന്റെ അടുത്ത സുഹൃത്തായും ഇവർ അറിയപ്പെടുന്നു. സൺ‌ഡേ ടൈംസിലാണ് ഈ കഥ ആദ്യമായി പുറത്തുവന്നത്, ടെക്നോളജി സംരംഭകയായ ജെന്നിഫർ ആർക്കൂരി, ജോൺസന്റെ നേതൃത്വത്തിലുള്ള ട്രേഡ് മിഷനുകളിൽ ചേർന്നതായും ആയിരക്കണക്കിന് പൗണ്ട് പൊതുജനങ്ങളിൽ നിന്ന് ലഭിച്ചതായും ജോൺസനുമായുള്ള സൗഹൃദം വഴി അവർക്ക് നേട്ടങ്ങളുണ്ടായെന്നും പത്രം അവകാശപ്പെടുന്നു.

എന്നാൽ ജോൺസൻ തന്റെ നല്ലൊരു സുഹൃത്ത് മാത്രമാണെന്നും തന്റെ നേട്ടങ്ങളിൽ അദ്ദേഹത്തിന് യാതൊരു പങ്കുമില്ലെന്നും ജെന്നിഫർ ഐടിവിയുടെ പ്രഭാതപരിപാടിയിൽ പറഞ്ഞു. ലണ്ടൻ മേയറായിരുന്നപ്പോൾ ജോൺസനുമായി ഉറ്റബന്ധമുണ്ടോയെന്ന ചോദ്യത്തിന് മറുപടി നൽകാൻ അവർ വിസമ്മതിച്ചു. ബോറിസ് വീട്ടിലും ഓഫീസിലും തന്നെ സന്ദർശിച്ചിട്ടുണ്ടെന്നും എന്നാൽ ഒരിക്കൽ പോലും താൻ അദ്ദേഹത്തോട് ഒരു സഹായവും ആവശ്യപ്പെട്ടിട്ടില്ലെന്നും ജെന്നിഫർ വെളിപ്പെടുത്തി. തന്റെ കമ്പനിക്ക് ഒരു ലക്ഷം പൗണ്ട് ലഭിച്ചതിനു പിന്നിൽ ജോൺസന് പങ്കില്ലെന്ന് ജെന്നിഫർ തുറന്നുപറഞ്ഞു.

താൻ ഒരു നിയമങ്ങളും ലംഘിച്ചിട്ടില്ലെന്നും എല്ലാം കൃത്യമായി തന്നെയാണ് ചെയ്യുന്നതെന്നും ജോൺസൻ മറുപടിയായി പറഞ്ഞു. നിലവിലെ ലണ്ടൻ മേയർ സാദിഖ് ഖാൻ ഈ ആരോപണങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. അതോടൊപ്പം ഗ്രേറ്റർ ലണ്ടൻ അതോറിറ്റിയുടെ മേൽനോട്ട സമിതി, ജെന്നിഫറുമായുള്ള അദ്ദേഹത്തിന്റെ ബന്ധം വിശദീകരിക്കാൻ ജോൺസന് 14 ദിവസത്തെ സമയം നൽകി. 2008 നും 2016 നുമിടയിൽ മേയറായി സേവനമനുഷ്ഠിച്ച ജോൺസന് അവരുടെ സൗഹൃദം പ്രഖ്യാപിക്കാൻ കടമയുണ്ടെന്ന് ലേബർ പാർട്ടിയുടെ ഷാഡോ ചാൻസലർ ജോൺ മക്ഡൊണെൽ അഭിപ്രായപ്പെട്ടു.

ലിസ മാത്യു, മലയാളം യുകെ ന്യൂസ്‌ ടീം

ഈസ്റ്റ്‌ യോർക്ക്ഷെയർ :- ഹൾ ഫെയറിലെ റൈഡുകളിൽ ഒന്നിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഒരു റൈഡിൽ നിന്നും മറ്റൊന്നിലേക്ക് വീഴുകയായിരുന്ന യുവതിയുടെ വീഴ്ചയ്ക്കിടയിൽ ഒരു കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്. രണ്ടു റൈഡുകളും തൽക്കാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. ഹൾ സിറ്റി കൗൺസിലിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിശദമായി പരിശോധിച്ചു. പരിക്കേറ്റ യുവതി ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.

യുവതിയുടെ ജീവന് ഭീഷണി ഇല്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന റിപ്പോർട്ട്. സംഭവത്തിൽ പരിക്കേറ്റ കുട്ടിയുടെയും പരിക്ക് ഗുരുതരമല്ല. ഒക്ടോബർ മാസത്തിൽ ഒരാഴ്ചയോളം നീണ്ടു നിൽക്കുന്ന ഏറ്റവും പ്രശസ്തമായ ഹൾ ഫെയറിന്റെ ആരംഭ ദിവസങ്ങളിലാണ് ഈ അപകടം സംഭവിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിച്ച്‌, ഈ ശനിയാഴ്ച യോടു കൂടി അവസാനിക്കുന്നതാണ് ഹൾ ഫെയർ.

ഫെയറിൽ ഇത്തരം അപകടങ്ങൾ നടന്നാൽ ചെയ്യേണ്ടതായ എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ടെന്ന് പോലീസ് ഇൻസ്പെക്ടർ പോൾ കിർബി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഈ അപകട സമയത്ത് ക്ഷമയോടെ സഹകരിച്ച എല്ലാവരോടുമുള്ള നന്ദിയും അദ്ദേഹം അറിയിച്ചു. സംഭവസ്ഥലത്ത് നടന്നതിന്റെ വീഡിയോ ഫൂട്ടജ് ഉള്ള ആരെങ്കിലുമുണ്ടെങ്കിൽ അധികൃതരുമായി ബന്ധപ്പെടേണ്ടതാണ് എന്ന് അദ്ദേഹം ഓർമിപ്പിച്ചു.

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

എൻ എച്ച് എസിൽ നേഴ്സുമാരുടെ എണ്ണക്കുറവ് രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ സർവീസിൽ നിലവിലുള്ള നഴ്സുമാർ അമിത ജോലി മൂലം വലയുകയാണ്. തൽഫലമായി അവരുടെ ശാരീരികവും മാനസികവുമായ സമ്മർദ്ദം വർദ്ധിക്കുകയും ചെയ്യുന്നു. അതിന്റെ മറ്റൊരു ഇരയാണ് യുകെയിൽ വാഹനാപകടത്തിൽ മരിച്ച കെറി ബ്രൗണെ എന്ന നഴ്സ്. ഒരാഴ്ചയ്ക്ക് ഇടയിൽ തന്നെ വർക്ക് ലോഡ് കാരണം അകാലമരണം മരിച്ച രണ്ടാമത്തെ നേഴ്സ് ആണ് കെറി.

ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വരുന്ന വഴിയിൽ കാസിൽ ഐലൻഡിലെ മീൻ വെയിൽട്രിമിലെ എൻ 21 ൽ ജീപ്പുമായി കൂട്ടിയിടിച്ചു ഉണ്ടായ അപകടത്തിൽ ആണ് 26കാരിയായ കെറി മരിച്ചത്. ഇടിയുടെ ആഘാതത്തിൽ തൽക്ഷണം മരിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ലണ്ടനിലാണ് കെറി പഠിച്ചതും പരിശീലനം നേടിയതും. പിന്നീട് വിറ്റിംഗ് ടൺ ഹെൽത്ത് എൻഎച്ച്എസ് ട്രസ്റ്റിൽ ജോലി ചെയ്യുകയും ചെയ്തിരുന്നു . 2016 ൽ ലണ്ടൻ റോസ് ഓഫ് ട്രാലി സൗന്ദര്യമത്സരത്തിൽ ഫൈനലിസ്റ്റായ കെറി തന്റെ കുടുംബത്തിന്റെ അടുത്തു ജോലി ചെയ്യുന്നതിനായിഅടുത്തിടെ ഇംഗ്ലണ്ടിൽ നിന്ന് അയർലണ്ടിലേക്ക് മടങ്ങിയിരുന്നു.

കെറിയുമായി കൂട്ടിയിടിച്ച ജീപ്പിൽ ഉണ്ടായിരുന്ന ഡ്രൈവറേ നിസ്സാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ഷോക്കിൽ ആയ ഡ്രൈവർ പക്ഷേ സമചിത്തത വീണ്ടെടുത്ത് എമർജൻസി സർവീസിന് വിവരമറിയിക്കുകയായിരുന്നു.
അടുത്തടുത്ത ദിവസങ്ങളിൽ കൊല്ലപ്പെട്ടിരിക്കുന്നു 2 എൻഎച്ച്എസ് നഴ്സുമാർക്കും ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് നിരവധിപേരാണ് സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുന്നത്.

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : യൂറോപ്യൻ യൂണിയനുമായി ഒത്തുതീർപ്പിന് ശ്രമിച്ച് ബോറിസ് ജോൺസൻ. 11 ദിവസത്തെ നിർണായക ഉച്ചകോടിക്ക് മുന്നോടിയായി, യൂറോപ്യൻ യൂണിയൻ തയ്യാറാണെങ്കിൽ ഒരു പുതുക്കിയ കരാർ സാധ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒപ്പം തന്റെ ബ്രെക്‌സിറ്റ് നിർദേശങ്ങൾ പാർലമെന്റിൽ പിന്തുണ നേടിയതായി ബോറിസ് ജോൺസൺ അവകാശപ്പെട്ടു. ഒരു പുതിയ കരാർ തീർച്ചയായും സാധ്യമാണെന്ന് ലാറ്റ്വിയൻ പ്രധാനമന്ത്രി ക്രിസ്ജാനിസ് കരിൻസ് പറഞ്ഞു. യുകെയുടെ പദ്ധതികളെപറ്റിയുള്ള ചർച്ചകൾ ശക്തമാക്കണമെന്ന് യൂറോപ്യൻ യൂണിയനോട് ബ്രെക്‌സിറ്റ് സെക്രട്ടറി സ്റ്റീഫൻ ബാർക്ലേ ആവശ്യപ്പെട്ടു. എന്നാൽ ഐറിഷ് ബാക്ക്സ്റ്റോപ് സംബന്ധിച്ച ബ്രിട്ടന്റെ നിർദേശങ്ങളിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ കൊണ്ടുവരണമെന്ന് യൂറോപ്യൻ യൂണിയൻ ആവശ്യപ്പെട്ടു. ഐറിഷ് അതിർത്തിയിലൂടെ സഞ്ചാര സ്വാതന്ത്ര്യവും സ്വതന്ത്ര ചരക്കു നീക്കവും അനുവദിക്കുന്ന ബാക്ക്സ്റ്റോപ്പ് വ്യവസ്ഥകൾ ഉൾക്കൊണ്ട കരാർ ബ്രിട്ടീഷ് പാർലമെന്റ് മൂന്നുവട്ടം തള്ളിയതാണ്. ഒരു പുതിയ കരാർ സാധ്യമാണെന്ന് താൻ വിശ്വസിക്കുന്നതായി ഐറിഷ് പ്രധാനമന്ത്രി ലിയോ വരദ്കർ പറഞ്ഞു.

പുതിയൊരു കരാറിന് പിന്തുണ നേടുകയെന്ന ലക്ഷ്യത്തോടെ ലേബർ പാർട്ടിയുമായും മറ്റ് പ്രതിപക്ഷ എംപിമാരുമായും ചർച്ചകൾ നടക്കുന്നുണ്ടെന്ന് സ്റ്റീഫൻ ബാർക്ലേ അറിയിച്ചു. അടുത്താഴ്ച നടക്കാനിരിക്കുന്ന യൂറോപ്യൻ യൂണിയൻ ഉച്ചകോടിക്ക് മുന്നോടിയായി, പ്രധാനമന്ത്രിയുടെ പുതിയ നിർദേശങ്ങൾ പാർലമെന്റ് വോട്ടെടുപ്പിൽ അവതരിപ്പിക്കുകയെന്ന ആശയം മന്ത്രിമാർ പരിഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബർ 31ന് തന്നെ ഒരു കരാറിലൂടെയോ അല്ലാതെയോ യൂറോപ്യൻ യൂണിയൻ വിടുമെന്ന ഉറച്ച നിലപാടിലാണ് ജോൺസൻ. എന്നാൽ ഒക്ടോബർ 19നകം കരാറുണ്ടാക്കിയില്ലെങ്കിൽ ബ്രെക്‌സിറ്റ് സമയപരിധി നീട്ടാൻ പ്രധാനമന്ത്രിയെ നിർബന്ധിക്കുന്ന നിയമം സർക്കാർ എങ്ങനെ പാലിക്കുമെന്ന് ജോൺസൺ ഇതുവരെ വിശദീകരിച്ചിട്ടില്ല .

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

ലണ്ടൻ : ശേഷിയ്ക്കുന്ന 4800 ഓളം യാത്രക്കാരും തിരികെ എത്തുന്നതോടെ യഹോമസ് കുക്കിൻെറ പതനത്തെ തുടർന്ന് വിവിധ സ്ഥലങ്ങളിൽ കുടുങ്ങിയ വിനോദ സഞ്ചാരികളെ തിരികെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾക്ക് പരിസമാപ്തിയാകും. യുഎസിലെ ഒർലാൻഡോ യിൽ നിന്ന് മാഞ്ചസ്റ്ററിൽ തിരികെ ഇറങ്ങേണ്ടവരാണ് യാത്രക്കാർ.ഇതോടെ ഏകദേശം 1,50,000 ഉപഭോക്താക്കളുള്ള സർവീസിന് അന്ത്യമാകും.

തകർച്ചയ്ക്കു ശേഷവും ഓപ്പറേഷൻ മാറ്റർഹോൺ പ്ലാൻ തീരുമാനിച്ച സിവിൽ ഏവിയേഷൻ അതോറിറ്റി ഏകദേശം 24 ഫ്ലൈറ്റുകൾ കൂടി നൽകാൻ തീരുമാനിച്ചു തീരുമാനിച്ചിരുന്നു . രണ്ടാഴ്ചയ്ക്കുള്ളിൽ ഏകദേശം 700 ലധികം ഫ്ലൈറ്റുകൾ മാറ്റർഹോണിലൂടെ ലഭ്യമായിട്ടുണ്ട്. ഈ വിമാനങ്ങളിൽ തിരികെ വരാൻ താല്പര്യമില്ലാത്തവർ സ്വന്തമായി പ്ലാൻ ഉണ്ടാക്കി കൊള്ളണം എന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. അവരിൽ തന്നെ എയർ ട്രാവൽ ലൈസൻസ് സ്കീം(അറ്റോൾ ) ഉപയോഗിച്ചവർക്ക് മാത്രമേ പണം മടക്കി നൽകുകയുള്ളൂ. പക്ഷേ തോമസ് കുക്ക് ഹോളിഡേയ്സ് ലെ മുഖ്യ പങ്ക് ബുക്കിങ്ങുകളും അറ്റോൾ ഉപയോഗിച്ച് നടക്കുന്നതാണ്.


ഞായറാഴ്ച തിരികെ വരുന്ന ഫ്ലൈറ്റുകളിലെ സീറ്റുകളുടെ എണ്ണമോ മുൻഗണനയോ കൃത്യമായി കണക്കാക്കാൻ കഴിയില്ലെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റിയിലെ ചീഫ് എക്സിക്യൂട്ടീവ് മിസ്റ്റർ റിച്ചാർഡ് മൊരിയാർട്ടി അറിയിച്ചു . അറ്റോൾ ഉപയോഗിക്കാത്ത സഞ്ചാരികൾക്ക് മടങ്ങാനുള്ള എളുപ്പവഴി ഞായറാഴ്ചത്തെ ഫ്ലൈറ്റുകൾ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിലെ വിനോദസഞ്ചാരികളുടെ മടങ്ങിവരവോടെ ബ്രിട്ടനിലെ എക്കാലത്തെയും മികച്ച എയർ ടൂറിസം കമ്പനിക്ക് തിരശ്ശീല വീഴും. ലോകത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരത്തിനു കമ്പമുള്ള ജനവിഭാഗമാണ് ബ്രിട്ടീഷുകാർ. ലോക വിനോദസഞ്ചാര മേഖല പിടിച്ചു നിർത്തുവാനുള്ള ബ്രിട്ടീഷുകാരുടെ പങ്ക്‌ വളരെ വലുതാണ് . അതുകൊണ്ടു തന്നെ ബ്രിട്ടനിലെ വിനോദ സഞ്ചാരമേഖലയിൽ ഏറ്റവും വലിയ കമ്പനിയായ തോമസ് കുക്കിന് ബ്രിട്ടീഷുകാരുടെ ഇടയിൽ വലിയ സ്വാധീനം ഉണ്ടായിരുന്നു . തോമസ് കുക്കിൻെറ ഒരു സുപ്രഭാതത്തിലെ തകർച്ച അമ്പരപ്പോടെയും , ഞെട്ടലോടെയും ആയിരുന്നു ബ്രിട്ടൻ ശ്രവിച്ചത്.

2 -ാം ലോക മഹാ യുദ്ധത്തിനു ശേഷം ബ്രിട്ടൻ കണ്ട ഏറ്റവും വലിയ തൊഴിൽ നഷ്ടങ്ങളിൽ ഒന്നാണ് തോമസ് തോമസ് കുക്കിന്റെ അടച്ചുപൂട്ടലോടെ സംഭവിച്ചിരിക്കുന്നത് . അതോടൊപ്പം ബ്രിട്ടന്റെ സാമ്പത്തിക മേഘലയെ തോമസ് കുക്കിന്റെ തകർച്ച എങ്ങനെ ബാധിക്കും എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.ലോകത്തിലെ ഏറ്റവും വലിയ യാത്രാ കമ്പനികളിലൊന്നായ തോമസ് കുക്ക് 1841ലാണ് പ്രവർത്തനം ആരംഭിച്ചത്. .22000 തൊഴിലാളികൾ ഉള്ളതിൽ 9000 പേരും ബ്രിട്ടീഷുകാരായിരുന്നു .

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

വടക്കൻ അയർലണ്ട് : വടക്കൻ അയർലണ്ടിലെ ഗർഭച്ഛിദ്ര നിയമങ്ങൾ യുകെയുടെ മനുഷ്യാവകാശ പ്രതിബദ്ധത ലംഘിക്കുന്നതായി ഹൈക്കോടതി വിധിച്ചിരുന്നു. സാറ എവാർട്ടിന്റെ കേസിൽ ചരിത്രപരമായ വിധിയാണ് കോടതി പുറപ്പെടുവിച്ചത്. അതിനാൽ ഇനി ഗർഭച്ഛിദ്ര നിയമങ്ങൾക്ക് മാറ്റം സംഭവിച്ചേക്കാം. ഇംഗ്ലണ്ടിലും വെയിൽസിലും സ്കോട് ലൻഡിലും ഗർഭച്ഛിദ്രം നടത്തുന്നതിന് നിയമ തടസങ്ങൾ ഇല്ല. ഗർഭാവസ്ഥയുടെ ആദ്യ 24 ആഴ്ച വരെ ഇവിടെയൊക്കെ ഗർഭച്ഛിദ്രം നടത്താം. എന്നിരുന്നാലും രണ്ട് ഡോക്ടർമാരുടെ അംഗീകാരം ആവശ്യമാണ്. ഒരു കുഞ്ഞിന് പ്രസവിക്കുന്നത് സ്ത്രീയുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിക്കുന്നുണ്ടെങ്കിൽ മാത്രമേ ഗർഭച്ഛിദ്രം നടത്തൂ. 1967 ലെ ഗർഭച്ഛിദ്ര നിയമം നിലവിൽ വരുന്നതിനുമുമ്പ് അത് നിയമവിരുദ്ധമായിരുന്നു, ഇത് തുടക്കത്തിൽ 28 ആഴ്ച വരെ നടക്കാൻ അനുവദിച്ചിരുന്നെങ്കിലും 1990 ൽ 24 ആഴ്ചയായി ഇത് ചുരുക്കി.

സാറയുടെ കേസ് കോടതിയിൽ എത്തുന്നതുവരെ വടക്കൻ അയർലണ്ടിൽ ഗർഭച്ഛിദ്രം നിയമവിരുദ്ധം ആയിരുന്നു. ഗർഭച്ഛിദ്രം നടത്താൻ തീരുമാനിച്ച സാറയ്ക്ക് നിയമങ്ങൾ വിലങ്ങുതടിയായപ്പോഴാണ് ഗർഭച്ഛിദ്ര നിയമങ്ങൾ മനുഷ്യാവകാശ ലംഘനമാണെന്ന വിധി കോടതി പുറപ്പെടുവിച്ചത്. ഈ വിധി സ്ത്രീകൾക്ക് ഒരു വഴിത്തിരിവാകുമെന്ന് സാറ പ്രതികരിച്ചു.ഒക്ടോബർ 21 മുതൽ ഗർഭച്ഛിദ്രം വടക്കൻ അയർലണ്ടിൽ നിയമവിധേയമാകും. കാരണം, ഗർഭച്ഛിദ്ര നിയമങ്ങളിൽ മാറ്റം വരുത്തേണ്ട നിയമനിർമ്മാണത്തിനായി ലണ്ടനിലെ എം‌പിമാർ വോട്ട് രേഖപ്പെടുത്തി.

2018 ൽ ഇംഗ്ലണ്ടിലും വെയിൽസിലും 205,295 നിയമപരമായ ഗർഭച്ഛിദ്രങ്ങൾ നടന്നിട്ടുണ്ട് . പ്രവാസികൾ തന്നെ 4687 ഗർഭച്ഛിദ്രങ്ങൾ നടത്തിയിട്ടുണ്ട്. 2017ലും 2018ലും ആയി വെറും 32 ഗർഭച്ഛിദ്രങ്ങൾ മാത്രമാണ് വടക്കൻ അയർലണ്ടിൽ നടന്നത്. ഓസ്ട്രേലിയയിലും ന്യൂ സൗത്ത് വെയിൽസിലും ഗർഭച്ഛിദ്രം കുറ്റകരമല്ലാതാക്കി. യൂറോപ്യൻ യൂണിയനിൽ, ഗർഭച്ഛിദ്രത്തിന് പൊതുവായ നിയമങ്ങളൊന്നുമില്ല. നിക്കരാഗ്വ, എൽ സാൽവഡോർ, ഹോണ്ടുറാസ്, മാൾട്ട എന്നീ രാജ്യങ്ങളിൽ ഗർഭച്ഛിദ്രം നിരോധിച്ചിട്ടുണ്ട്.

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : നിയമങ്ങൾ പുനപരിശോധിക്കേണ്ടിയിരിക്കുന്നു എന്ന അഭിപ്രായവുമായി മസ്തിഷ്ക രക്തസ്രാവം ബാധിച്ച കുട്ടിയുടെ മാതാപിതാക്കൾ. തലച്ചോറിനുണ്ടായ പരുക്ക് കാരണം ഫെബ്രുവരിയിൽ ആണ് തഫിദ റബീബ് എന്ന അഞ്ച് വയസ്സുകാരി റോയൽ ലണ്ടൻ ആശുപത്രിയിൽ ചികിത്സ തേടിയത്. തുടർചികിത്സയ്ക്ക് ആയി ഇറ്റലിയിലെ ജെനോവയിലുള്ള ഗാസ്ലിനി ചിൽഡ്രൻസ് ആശുപത്രിയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ ആരോഗ്യ മേധാവികൾ തടഞ്ഞു. തുടർചികിത്സകൾ ഫലപ്രദമാകില്ല എന്ന വാദമാണ് യുകെയിലെ വിദഗ്ദർ ഉന്നയിക്കുന്നത്. എന്നാൽ കുട്ടിയെ ചികിത്സയ്ക്കായി വിദേശത്തേക്ക് കൊണ്ടുപോകുന്നത് തടയുന്നതിൽ ന്യായീകരണമില്ലെന്ന് ഹൈക്കോടതി വ്യാഴാഴ്ച വിധിച്ചു.

ഷെലീന ബീഗം – മുഹമ്മദ് റഖീബ് ദമ്പതികളുടെ മകളാണ് തഫിദ. നിയമങ്ങൾ ഭേദഗതി ചെയ്യേണ്ടിയിരിക്കുന്നു എന്ന് ഷെലീന അഭിപ്രായപ്പെട്ടു. യൂറോപ്യൻ യൂണിയന്റെ മൗലികാവകാശ ചാർട്ടർ പ്രകാരം ആരോഗ്യമേഖലയിൽ ഒരു കുട്ടിക്ക് എറ്റവും മികച്ചതാണ് നൽകേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു. ഒരു കുട്ടിയെ ചികിത്സിക്കാൻ പ്രശസ്തമായ ആശുപത്രി ഉണ്ടെങ്കിൽ അവിടെ ചികിത്സ തടയാനാവില്ലെന്ന് പറയുന്ന വ്യക്തമായ നിയമം കൊണ്ടുവരണമെന്ന് ബിബിസി ടുഡേ പ്രോഗ്രാമിൽ ഷെലീന ആവശ്യപ്പെട്ടു. ഹൈക്കോടതി ഇടപെട്ടതിൽ പിന്നെ ആശുപത്രിയിലെ ഡോക്ടർമാരുമായുള്ള ബന്ധം ഇല്ലാതായെന്നും മാതാവ് വെളിപ്പെടുത്തി.

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

യുകെ : ബ്രിട്ടീഷ് ഓസ്ട്രേലിയൻ പൗരയായ ജോളി കിന്റും ഓസ്ട്രേലിയൻ പൗരനായ പങ്കാളി മാർക് ഫിർക്കിനും ആണ് ജയിൽ മോചിതരായത്. ഇൻസ്റ്റഗ്രാമിലെ ആയിരക്കണക്കിന് ഫോളോവേഴ്സ്നു വേണ്ടി തങ്ങളുടെ ഏഷ്യൻ യുകെ പര്യടനത്തിനിടെ ഇറാനിൽ അനുമതിയില്ലാതെ ഡ്രോൺ ക്യാമറ പറത്തിയതിനാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ജയിൽ മോചിതരായതിൽ ഇരുവരും ആഹ്ലാദം പ്രകടിപ്പിച്ചു. ഉറ്റവർ ഓസ്ട്രേലിയയിൽ തങ്ങൾക്ക് വേണ്ടി നടത്തിയ ശ്രമങ്ങൾക്ക് അവർ നന്ദി അറിയിച്ചു. അതേസമയം ഓസ്ട്രേലിയൻ പൗരയായ കൈലി മൂർ ഗിൽബെർട്ട്എന്ന യുവതി സമാനമായ സാഹചര്യത്തിൽ ജയിലിലാണ്. മോചിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്ന് ഓസ്ട്രേലിയൻ വിദേശകാര്യ മന്ത്രി അറിയിച്ചു.

എന്നാൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ ദമ്പതിമാർ നിന്നില്ല. അതേസമയം ഇറാനിയൻ വിദ്യാർഥിയായ റെസ ടെഹ്‌ബാഷ് കിവയെ ഓസ്ട്രേലിയ ജയിലിൽനിന്നും മോചിതനാക്കി ടെഹ്റാനിൽ എത്തിച്ചു. എന്തായാലും ബ്രിട്ടൻ അധിക നാളായി ശ്രമിക്കുന്നത് ഓസ്ട്രേലിയ വളരെ പെട്ടെന്ന് സാധിച്ചത് എങ്ങനെ എന്ന ചോദ്യം ലോക ജനതയ്ക്ക് മുന്നിൽ ഉയർത്തിക്കൊണ്ടാണ് ഈ വിഷയം മാധ്യമശ്രദ്ധ നേടിയത്.

റിട്ടേൺ ജയിലിൽകഴിയുന്ന നാസ്നിൻ സിഗാരി റാഡ്ക്ലിഫ്ന്റെ മോചനത്തിനായും മകൾ ഗബ്രിയേലയുടെ സ്കൂൾ വിദ്യാഭ്യാസത്തിനുള്ള എക്സിറ്റ് വിസക്കായും ബ്രിട്ടൻ നടത്തുന്ന ശ്രമങ്ങൾ തുടരുകയാണ്. എന്നാൽ രാഷ്ട്രീയ ചെസ്സ് കളിയിലെ ഏറ്റവും വിലപിടിപ്പുള്ള ഇരയാണ് ഇന്ന് നാസ്നിൻ. 1979ൽ നടന്ന റവല്യൂഷന്റെ ബാക്കിപത്രമായി ബ്രിട്ടൺ ഇറാന് കനത്ത ഒരു തുക മടക്കി നൽകാനുള്ളതും ബ്രിട്ടൻ തുടർന്നും അത്‌ നിഷേധിച്ചതും തുടങ്ങി ബ്രിട്ടൻ – ഇറാൻ ബന്ധത്തിലെ കല്ലുകടി തുടങ്ങിയിട്ട് നാളേറെയായി.

രാജു കാഞ്ഞിരങ്ങാട്

എന്നേ മരിച്ച ഞാൻ….!

അന്ന്,
ഒരു പൂമ്പറ്റയെപ്പേലെ പാറിപ്പറന്നു
പ്രണയത്തിന്റെ അലകടൽ തീർത്തു
സ്നേഹത്തിന്റെ ഭൂമിയും ആകാശവും –
പണിതു
സുന്ദരമായൊരു സ്വാതന്ത്ര്യം സ്വപ്നം –
കണ്ടു.

ഇന്ന്,
പപ്പും, പൂടയും പറിച്ച്
ഉപ്പും, മുളകും പുരട്ടി
നിന്റെ പാകത്തിന്
പൊരിച്ചെടുത്തില്ലെ

കാലിലൊരു കാണാച്ചരടിട്ട്
ചിന്തകൾക്ക് ചിന്തേരിട്ട്
വഴങ്ങാത്തതൊക്കെവശപ്പെടുത്തി
കാണാ കമ്പിയുടെ കൂട്ടിലടച്ച്
ചിരിയുടെ ചായങ്ങൾ കൊണ്ട്
ചുണ്ടുകളെ കെട്ടി
കണ്ണീരിനെ കാണാക്കയത്തിലൊളി –
പ്പിക്കാൻ മെരുക്കിയെടുത്ത്
ഇഷ്ടാനുസരണം മേയ്ച്ചു നടന്നില്ലെ

വളരാതിരിക്കാൻ വേരുകൾ പിഴുതു
പടരാതിരിക്കാൻ ശാഖകളും
ഭൂമിയും
ആകാശവും
കടലും
വർണ്ണപ്പെട്ടിയിലടച്ച്
സ്വർണ്ണമത്സ്യത്തെപ്പോലെ പിടിച്ചിട്ടില്ലെ

എന്നിട്ടും,
ആഹ്ലാദാ,ഭിമാനത്തോടെ നീ പറയുന്നു
രാജകുമാരിയെപ്പോലെ ജീവിതം
ഞാനില്ലെങ്കിൽ നീ എന്താകുമായിരുന്നു
എന്റെ അലച്ചിലെല്ലാം
നിന്നെ ഉയർത്തുക എന്ന ലക്ഷ്യം.
പക്ഷേ,
അറിയുന്നില്ലല്ലോ നീ
ആചിരി കരച്ചിലിന്റെ ബഹിർസുഫുരണമെന്ന്
ഇല്ലാതാക്കിയത് സർഗ്ഗ സാന്നിദ്ധ്യമെന്ന്
കരളിലൊളിപ്പിച്ച കൊച്ചു കൊച്ചു സ്വപ്നമെന്ന്
എന്നെ ഞാനാക്കുന്ന വർണ്ണങ്ങളെന്ന്
ഞാൻ എന്നേ മരിച്ച ഞാനെന്ന്.

 

രാജു കാഞ്ഞിരങ്ങാട്

സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട്
അച്ഛൻ :- കല്ല്യാടൻ വീട്ടിൽ കണ്ണൻ നായർ
അമ്മ :- കെല്ലറേത്ത് കാർത്ത്യായനിയമ്മ
ഭാര്യ :- അഴീക്കോടൻ ശോഭന
മക്കൾ:- രസ്ന ,രസിക, രജിഷ
ജോലി: – തളിപ്പറമ്പ ആർട്സ് & സയൻസ് കോളേജ് കാഞ്ഞിരങ്ങാട്
ആനുകാലികങ്ങളിൽ എഴുതാറുണ്ട്
ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട്
തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് )എന്നിവ ലഭിച്ചിട്ടുണ്ട്
പ്രസിദ്ധീകരിച്ച പുസ്തകൾ:-
1, ആസുരകാലത്തോടു വിലാപം
2 ,കാൾ മാർക്സിന്
3, കണിക്കൊന്ന (ബാലസാഹിത്യം )
4. ഒരു സ്ത്രീയും പറയാത്തത്
എന്നീ കവിതാ സമാഹാരങ്ങൾ ‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവൽ മലയാള രശ്മി  മാസികയിൽ  ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു.

ഫോൺ :- 9495458138
Email – [email protected]

ചിത്രീകരണം : അനുജ കെ

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

ഇറാൻ : ഇറാനിലെ അമ്മമാർക്കുള്ള ഒരു തുറന്ന കത്തിലൂടെ തന്റെ അവസ്ഥ ലോകത്തെ അറിയിച്ച പൊരുതാനുറച്ചിരിക്കുകയാണ് നസാനിൻ എന്ന യുവതി. 2016 ചാരപ്രവർത്തനത്തിന്റെ പേരിൽ അറസ്റ്റ് ചെയ്ത നാസ്നിന് അഞ്ചു വർഷത്തേക്കാണ് കോടതി തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. യുവതിയും ബന്ധുക്കളും ഇത് പാടേ നിഷേധിക്കുന്നു. തന്റെ മകളെ ബന്ധുക്കളെ കാണിക്കാൻ ഇറാനിലേക്ക് കൊണ്ടുവന്നതായിരുന്നു യുവതി. എന്നാൽ അവർ ഇറാനിലെ ജനങ്ങളെ മാധ്യമ പ്രവർത്തനം നടത്താൻ പഠിപ്പിക്കുകയും വഴിതെറ്റിക്കുകയും ചെയ്യുന്ന ചാര പ്രവർത്തക എന്നാരോപിച്ചായിരുന്നു അറസ്റ്റ് ചെയ്തത്.

ഫോറിൻ സെക്രട്ടറിയായ ഡൊമിനിക് റാബ് കത്തിനെ ഹൃദയഭേദകമായത് എന്നാണ് വിശേഷിപ്പിച്ചത്. നസാനിൻ സകാരി റാഡ്ക്ലിഫ്ന്റെ അറസ്റ്റ് ന്യായീകരിക്കാനോ അംഗീകരിക്കാനോ സാധിക്കാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വന്തം കുഞ്ഞിന്റെ വിദ്യാഭ്യാസത്തിനു വേണ്ടിയാണ് അവർ ഇപ്പോൾ പോരാടുന്നത്. കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇറാൻ പ്രസിഡണ്ടുമായി നസാനിന്റെ മോചനത്തെ കുറിച്ച് ചർച്ച നടത്തിയിരുന്നു.

40 വയസ്സുകാരിയായ നസാനിന്റെ അഞ്ചു വയസ്സായ മകൾ ഗബ്രിയേലയ്ക്കെങ്കിലും ഇറാൻ എക്സിറ്റ് വിസ നൽകണമെന്ന ആഗ്രഹം ആണ് ഇപ്പോൾ അവർക്കുള്ളത്. ബ്രിട്ടനിൽ ഉള്ള ഭർത്താവ് സകാരി റാഡ്ക്ലിഫ്ന്റെ അടുത്തെത്തി മകൾക്ക് സ്കൂൾ വിദ്യാഭ്യാസം കൊടുത്തു തുടങ്ങാനാണ് കുടുംബത്തിന്റെയും ആഗ്രഹം. എന്നാൽ രാഷ്ട്രീയ ചെസ്സ് കളിയിലെ വെറും ഒരു കളിപ്പാവ മാത്രമാണ് താൻ എന്നും തനിക്ക് നീതി കിട്ടുമെന്ന പ്രതീക്ഷയില്ല എന്നും അവർ പറഞ്ഞു.

Copyright © . All rights reserved