സ്വന്തം ലേഖകൻ
ലഹരിമരുന്നിന് അടിമ ആയത് , വിഷാദ രോഗം , ഭാരം കൂടിയത് തുടങ്ങിയ പരാജയത്തിന്റെ കാലഘട്ടത്തെ ജനങ്ങൾക്ക് മുൻപിൽ തുറന്നു കാട്ടിയ ബോക്സർ താരമാകുന്നു. ജിപ്സി രാജാവ് എന്ന പേരിലറിയപ്പെട്ടിരുന്ന ബോക്സർ ഇപ്പോൾ തിരിച്ചുവരവിന്റെ രാജാവ് എന്ന പേരിനാണ് കൂടുതൽ അർഹൻ.
ലാസ് വെഗാസിൽ നടന്ന ഹെവി വെയിറ്റ് ഷോ ഡൗണിൽ യു എസ് ഫൈറ്റർ ആയ ഡിയോൺടേ വൈൽഡേർണിനെ തറപറ്റിച്ച ഫ്യൂറിയുടെ പ്രകടനത്തിൽ ഇതിഹാസ താരം മൈക്ക് ടൈസൺ പോലും ഞെട്ടി.

ഇതിന് മുൻപ് 2015ലും ഫ്യൂറി പ്രശസ്തിയുടെ കൊടുമുടി കയറിയിരുന്നു. അന്ന് 4ലോക പട്ടങ്ങളും കരസ്ഥമാക്കിയ വളാദിമിർ ക്ളിട്ഷിക്കോയെ തറപറ്റിച്ചാണ് അദ്ദേഹം ശ്രദ്ധ നേടിയത്. പക്ഷെ ഉയർച്ചയുടെ പടവിൽ നിന്നും പരാജയത്തിന്റെ പടുകുഴിയിലേക്കാണ് ഫ്യൂറി പതിച്ചത്.
രണ്ടാമതൊരു മത്സരത്തിനു തയാറാകാത്തതിനാൽ 10 ദിവസത്തിനുള്ളിൽ പട്ടം തിരികെ നൽകേണ്ടി വന്നു. 2016 ൽ ലഹരി മരുന്ന് ആരോപിതനായി, അമിത ഭാരം മൂലം വലഞ്ഞ ഫ്യൂരിക്ക് പിന്നീട് തോൽവിയുടെ നാളുകൾ ആയിരുന്നു. അത് വിഷാദ രോഗത്തിൽ കലാശിച്ചു. കൊക്കയ്ൻ ആരോപണം ശരിയാണെന്ന വാർത്തയും കനത്ത തിരിച്ചടിയായി.

എന്നാൽ 2017 ഓടെ തിരിച്ചു വരവിനുള്ള കോപ്പു കൂട്ടാൻ തുടങ്ങിയ ഫ്യൂറി നഷ്ടപ്പെട്ടു പോയ കായിക ശേഷിയും, ആരാധക ബലവും മുൻപില്ലാത്തയത്ര വർദ്ധിപ്പിച്ചാണ് തിരിച്ചു വന്നിരിക്കുന്നത്. ജീവിതത്തിലെ തോൽവികളെല്ലാം ഏറ്റു പറഞ്ഞു കൊണ്ട് ബോക്സിങ് കരിയറിലേക്ക് അദ്ദേഹം തിരിച്ചെത്തി. കൗമാരം മുതൽ കൂട്ടായ ഭാര്യയാണ് അദ്ദേഹത്തിന്റെ വിജയത്തിന്റെ തുണ.
സ്വന്തം ലേഖകൻ
ലണ്ടൻ : ഹാരിയും മേഗനും രാജപദവി ഉപേക്ഷിച്ചതിനെത്തുടർന്ന് സസെക്സ് റോയൽ ബ്രാൻഡ് ഉപയോഗിക്കരുതെന്ന് രാജ്ഞി അറിയിച്ചിരുന്നു. അതിനെത്തുടർന്ന് ഇരുവരും തങ്ങളുടെ ബിസിനസിന് വസന്തകാലം മുതൽ പുതിയ പേര് സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നു. ഈയൊരു വിഷയത്തിനുശേഷം രാജ്ഞിയെ പുറത്തുകാണുന്നത് കഴിഞ്ഞ ഞായറാഴ്ച ആണ്. ഞായറാഴ്ച ഉച്ചതിരിഞ്ഞ് വിൻഡ്‌സർ ഗ്രേറ്റ് പാർക്കിലെ ഓൾ സെയിന്റ്‌സ് ചാപ്പലിൽ സർവീസിനായി രാജ്ഞി പോയിരുന്നു. ബക്കിംഗ്ഹാം കൊട്ടാരത്തിൽ രാജ്ഞിയും മുതിർന്ന ഉദ്യോഗസ്ഥരും തമ്മിൽ നടന്ന നീണ്ട ചർച്ചയെത്തുടർന്നാണ് കാനഡയിൽ ഒരു പുതിയ ജീവിതം ആരംഭിക്കുന്നതിനായി രാജകീയ ചുമതലകളിൽ നിന്ന് ഒഴിയുന്ന ദമ്പതികൾക്ക് അവരുടെ ബിസിനസിൽ ‘റോയൽ’ എന്ന പദം ഉപയോഗിക്കാൻ കഴിയില്ലെന്ന് വിധിച്ചത്. സാമ്പത്തിക നേട്ടത്തിനായി “റോയൽ” എന്ന പദം ഉപയോഗിക്കുന്നത് രാജ്ഞി മികച്ച ഒരു നീക്കത്തിലൂടെ തടയുകയാണെന്ന് ദി മിറർ റിപ്പോർട്ട് ചെയ്തു.

ആഗോള പദ്ധതികൾ ആസൂത്രണം ചെയ്യുന്നതായും രാജകീയനാമം സംരക്ഷിക്കുന്നതിനാണ് അവർ ആ പേര് തിരഞ്ഞെടുത്തതെന്നും അതിൽ നിന്ന് ലാഭമുണ്ടാക്കില്ലെന്നും മേഗൻ വെളിപ്പെടുത്തി. ഒപ്പം ദമ്പതികൾ യുഎസിൽ സസെക്സ് റോയൽ ബ്രാൻഡ് ഉപയോഗിക്കാൻ തീരുമാനിച്ചാൽ രാജ്ഞിയ്ക്ക് ഒന്നും ചെയ്യാനാകില്ലെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി. എന്നിരുന്നാലും ഹാരിയും മേഗനും ഈ വസന്തത്തിൽ തന്നെ ഈ ബ്രാൻഡ് ഉപേക്ഷിക്കുമെന്നും ലോകത്തെവിടെയും ഇത് അവർ ഉപയോഗിക്കില്ലെന്നും ദമ്പതികളുടെ വക്താവ് സ്ഥിരീകരിച്ചു. ബ്രിട്ടനിൽ നിന്ന് പുറത്തുപോയ ശേഷം വാൻകൂവർ ദ്വീപിലെ 8 മില്യൺ ഡോളറിന്റെ ഒരു മാളികയിലാണ് ദമ്പതികൾ താമസിക്കുന്നത്.

ദമ്പതികളെ അവരുടെ ബക്കിംഗ്ഹാം കൊട്ടാരം ഓഫീസിൽ നിന്ന് ഇതിനകം ഒഴിവാക്കിയിട്ടുണ്ട്. അവരുടെ എച്ച്ആർഎച്ച് ശീർഷകങ്ങൾ സൂക്ഷിക്കാൻ അനുവദിച്ചിട്ടുണ്ടെങ്കിലും ലോകമെമ്പാടുമുള്ള ബിസിനസ്സിനായി അവർ പ്രചാരണം നടത്തുന്നതിനാൽ അവ പരസ്യമായി ഉപയോഗിക്കില്ലെന്ന് അംഗീകരിക്കാൻ അവർ നിർബന്ധിതരായി. ദമ്പതികളുടെ വെബ്‌സൈറ്റിലും ഇൻസ്റ്റാഗ്രാം അക്കൗണ്ടിലും ഉപയോഗിക്കുന്ന സസെക്‌സ് റോയൽ ബ്രാൻഡിങ്ങിലും ഈയൊരു പ്രശ്നം മൂലം മാറ്റം വരും. മാർച്ച് 9 ന് വെസ്റ്റ്മിൻസ്റ്റർ ആബിയിൽ നടക്കുന്ന കോമൺവെൽത്ത് ദിനാഘോഷമായിരിക്കും ഹാരിയുടെയും മേഗൻന്റെയും ബ്രിട്ടനിലെ അവസാന രാജകീയ പരിപാടി. യുകെയിലും വടക്കേ അമേരിക്കയ്ക്കയിലും ആയി തങ്ങളുടെ സമയം ചെലവഴിക്കുമെന്നും സാമ്പത്തികമായി സ്വതന്ത്രരാകുമെന്നും ഹാരിയും മേഗനും അറിയിച്ചു.
സ്വന്തം ലേഖകൻ
റിയാദ് : ജി 20 ധനമന്ത്രിമാരുടെയും സെൻട്രൽ ബാങ്ക് ഗവർണർമാരുടെയും മീറ്റിംഗ് കഴിഞ്ഞ രണ്ടു ദിനങ്ങളിലായി സൗദി അറേബ്യയിൽ നടന്നു. ക്രിപ്റ്റോകറൻസികളെയും സ്റ്റേബിൾകോയിനുകളെയും കുറിച്ച് അവർ ചർച്ച ചെയ്യുകയുണ്ടായി. ഒപ്പം ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് നിശ്ചയിച്ചിട്ടുള്ള ക്രിപ്റ്റോ കറൻസി മാനദണ്ഡങ്ങൾ നടപ്പിലാക്കാൻ രാജ്യങ്ങളോട് ആവശ്യപ്പെട്ടു. ഫെബ്രുവരി 22, 23 തീയതികളിലാണ് സൗദി അറേബ്യയിലെ റിയാദിൽ മീറ്റിംഗ് നടന്നത്. 2020 ലും 2021 ലും ആഗോള സാമ്പത്തിക വളർച്ച നേരിയ തോതിൽ ഉയരുമെന്നാണ് മീറ്റിംഗിനുശേഷം പുറത്തിറക്കിയ ജി 20 കമ്യൂണിക്കിൽ ധനകാര്യ മേധാവികൾ വിശദീകരിച്ചത്. ക്രിപ്റ്റോകറൻസിയെ പറ്റിയും അവർ ചർച്ച ചെയ്തു. 2019 ലെ ലീഡേഴ്സ് ഡിക്ലറേഷൻ അടിസ്ഥാനമാക്കി, വെർച്വൽ അസറ്റുകളെയും അനുബന്ധ ദാതാക്കളെയും കുറിച്ച് അടുത്തിടെ സ്വീകരിച്ച ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (എഫ്എടിഎഫ്) മാനദണ്ഡങ്ങൾ നടപ്പിലാക്കാൻ അവർ രാജ്യങ്ങളോട് ആവശ്യപ്പെട്ടു.

ഫെബ്രുവരി 22, 23 തീയതികളിൽ സൗദി അറേബ്യയിൽ നടന്ന ജി 20 യോഗത്തിൽ ഇസിബി ചീഫ് ക്രിസ്റ്റിൻ ലഗാർഡും (ഇടത്) ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലും.
ഒപ്പം സ്റ്റേബിൾകോയിനുകളും അവർ ചർച്ചാവിഷയമാക്കി. “ഗ്ലോബൽ സ്റ്റേബിൾകോയിനുകളെ സംബന്ധിച്ച് 2019 ഒക്ടോബറിൽ നടത്തിയ പ്രസ്താവന ആവർത്തിക്കുന്നു. പ്രവർത്തനം ആരംഭിക്കുന്നതിന് മുമ്പ് അത്തരം അപകടസാധ്യതകൾ വിലയിരുത്തുകയും ഉചിതമായ രീതിയിൽ പരിഹരിക്കേണ്ടതുമാണ്. ” അവർ കുറിച്ചു. സ്റ്റേബിൾകോയിനുകൾ സംബന്ധിച്ച് ഒക്ടോബർ മീറ്റിംഗിന് മുന്നോടിയായി എഫ്എസ്ബി ചെയർമാൻ ജി 20 ഫിനാൻസ് മേധാവികൾക്ക് ഒരു കത്തും അയക്കുകയുണ്ടായി.

ഈ മീറ്റിംഗിന് മുന്നോടിയായി എഫ്എസ്ബി ചെയർമാൻ റാൻഡൽ കെ. ക്വാൽസ് ജി 20 ധനമന്ത്രിമാർക്കും സെൻട്രൽ ബാങ്ക് ഗവർണർമാർക്കും ക്രിപ്റ്റോകറൻസികളും സ്റ്റേബിൾകോയിനുകളും വിഷയത്തിൽ ഒരു കത്തയച്ചു. “ആഗോള സാമ്പത്തിക വ്യവസ്ഥ നിരന്തരം പുതിയ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നു. പരമ്പരാഗത ധനകാര്യത്തിന്റെ സ്വഭാവത്തെ സാങ്കേതികവിദ്യ മാറ്റുകയാണ്; ബാങ്ക് ഇതര മേഖല വളർന്നു. കൂടുതൽ ശ്രദ്ധ ആവശ്യമാണ്. ” ക്വാൽസ് കുറിച്ചു. ഫിനാൻഷ്യൽ സ്റ്റെബിലിറ്റി ബോർഡ് (എഫ്എസ്ബി), ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് (ഐഎംഎഫ്), എഫ്‌എടിഎഫ് എന്നിവയുൾപ്പെടെ ചില ആഗോള സ്റ്റാൻഡേർഡ് സെറ്റിംഗ് ബോഡികളിൽ നിന്ന് ക്രിപ്‌റ്റോകറൻസികളെയും സ്റ്റേബിൾകോയിനുകളെയും കുറിച്ചുള്ള റിപ്പോർട്ടുകൾ ജി 20 പ്രതീക്ഷിക്കുന്നു.
രാജു കാഞ്ഞിരങ്ങാട്
മറുഭാഷ വശമില്ലാത്തതിനാൽ
വിവർത്തന കവിതയ്ക്കായ്
ലൈബ്രറിയിലേക്ക് പോയി
സെലിബ്രിറ്റിയായിരുന്നു
എനക്ക് വിവർത്തന കവിതകൾ
അലമാരകൾ അരിച്ചുപെറുക്കി
അടിവശത്തും പിറകുവശത്തും
എവിടെയുമില്ല അന്യഭാഷ (മറ്റുരാജ്യ) കവിത
കഴിഞ്ഞ ദിവസംവരേയുണ്ടായ
ബുക്കുകളൊക്കെയെങ്ങുപോയി
നാടുകടത്തപ്പെട്ട സ്വദേശാഭിമാനി
യോപുസതകങ്ങൾ
രജിസ്റ്റ്റിൽപരതിയപ്പോൾ
വെട്ടപ്പെട്ടിരിക്കുന്നു കുറേപേരുകൾ
പൗരത്വപട്ടികയിൽ (Accession Register)
പേരില്ലാതവയൊക്കെ
ഒറ്റരാത്രികൊണ്ട് നാടുകടത്തപ്പെട്ടെന്ന്
വെട്ടപ്പെട്ട വരികൾക് താഴെയും
മുകളിലുമുള്ള വരികൾക്ക്
വല്ലാതെ അകലംവർദ്ധിച്ചു വരുന്നത്
എന്നെ ഭയപ്പെടുത്തുന്നു

രാജു കാഞ്ഞിരങ്ങാട്
സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട്
അച്ഛൻ :- കല്ല്യാടൻ വീട്ടിൽ കണ്ണൻ നായർ
അമ്മ :- കെല്ലറേത്ത് കാർത്ത്യായനിയമ്മ
ഭാര്യ :- അഴീക്കോടൻ ശോഭന
മക്കൾ:- രസ്ന ,രസിക, രജിഷ
ജോലി: – തളിപ്പറമ്പ ആർട്സ് & സയൻസ് കോളേജ് കാഞ്ഞിരങ്ങാട്
ആനുകാലികങ്ങളിൽ എഴുതാറുണ്ട്
ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട്
തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് )എന്നിവ ലഭിച്ചിട്ടുണ്ട്
പ്രസിദ്ധീകരിച്ച പുസ്തകൾ:-
1, ആസുരകാലത്തോടു വിലാപം
2 ,കാൾ മാർക്സിന്
3, കണിക്കൊന്ന (ബാലസാഹിത്യം )
4. ഒരു സ്ത്രീയും പറയാത്തത്
എന്നീ കവിതാ സമാഹാരങ്ങൾ ‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവൽ മലയാള രശ്മി മാസികയിൽ ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു.
ഫോൺ :- 9495458138
Email – [email protected]
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- ആഡംബര കപ്പലായ ഡയമണ്ട് പ്രിൻസസിൽ നിന്നും തിരിച്ചെത്തിയ നാലുപേർക്ക് ബ്രിട്ടനിൽ കൊറോണ സ്ഥിരീകരിച്ചു. ഇവരെ അറോ പാർക്ക് ആശുപത്രിയിൽ നിന്നും സ്പെഷ്യലിസ്റ് ഇൻഫെക്ഷൻ സെന്ററുകളിലേക്ക് മാറ്റി. ഇതോടെ ബ്രിട്ടനിൽ കൊറോണ ബാധിതരുടെ എണ്ണം 13 ആയി ഉയർന്നതായി ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫസർ ക്രിസ് വിറ്റി അറിയിച്ചു. ആഡംബര കപ്പലായ ഡയമണ്ട് പ്രിൻസസിലെ യാത്രക്കാർക്ക് കൊറോണ ബാധയുണ്ടെന്ന സംശയത്തെ തുടർന്ന് ജപ്പാനിലെ യോകോഹാമ തീരത്ത് 14 ദിവസമായി തടഞ്ഞു വെച്ചിരിക്കുകയായിരുന്നു. ഇതിൽ 30 ബ്രിട്ടീഷ് പൗരന്മാരും, രണ്ട് ഐറീഷ് പൗരന്മാരും ഉണ്ടായിരുന്നു. ശനിയാഴ്ചയാണ് ഇവർ ബ്രിട്ടനിൽ തിരിച്ചെത്തിയത്. ഇവരിൽ നാല് പേർക്കാണ് ഇപ്പോൾ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ബ്രിട്ടനിലേക്ക് മറ്റു രാജ്യങ്ങളിൽ നിന്നും ബ്രിട്ടീഷ് പൗരന്മാരെ കൊണ്ടുവരുന്ന ഫ്ലൈറ്റുകൾ സൂക്ഷ്മമായി പരിശോധിക്കുകയാണെന്നും, രോഗ ലക്ഷണങ്ങൾ കാണിക്കുന്നവരെ ഉടൻതന്നെ എൻഎച്ച് എസ് ആശുപത്രികളിലേക്ക് മാറ്റുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

അറോ പാർക്ക് ആശുപത്രിയിൽ ഇതിനു വേണ്ട സൗകര്യങ്ങളെല്ലാം തന്നെ ചെയ്തിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. രോഗികൾ തമ്മിലുള്ള പരസ്പര സമ്പർക്കം ഇല്ലാതാക്കുകയും, രോഗികളെ ശുശ്രൂഷിക്കുന്ന സ്റ്റാഫുകൾക്ക് വേണ്ടതായ എല്ലാ പരിരക്ഷണ സൗകര്യങ്ങളും ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കൊറോണ വൈറസ് പുതുതായി സ്ഥിരീകരിച്ച നാലുപേരിൽ, രണ്ടുപേർ ഷെഫീൽഡിലെ റോയൽ ഹാലംഷെയർ ആശുപത്രിയിലും, ഒരാൾ റോയൽ ലിവർപൂൾ യൂണിവേഴ്സിറ്റി ആശുപത്രിയിലും, നാലാമത്തെ ആൾ റോയൽ വിക്ടോറിയ ആശുപത്രിയിലുമായി ചികിത്സയിലാണ്.

ഫ്ലൈറ്റുകൾ എത്തിയപ്പോൾ തന്നെ വേണ്ടതായ എല്ലാ സുരക്ഷാ നടപടികളും സ്വീകരിച്ചെന്ന് അധികൃതർ അറിയിച്ചു. രോഗികളെ കൈകാര്യം ചെയ്യേണ്ട മാർഗ്ഗത്തെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടെന്നും, ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യവകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
സ്വന്തം ലേഖകൻ
ലണ്ടൻ : ബ്രിട്ടനിൽ പുതിയ പാസ്പോർട്ട് മാർച്ച് ഒന്നുമുതലെന്ന് ആഭ്യന്തര മന്ത്രാലയം. മുപ്പത് വർഷത്തിലേറെയായി രാജ്യത്തിന്റെ മുഖമുദ്ര ആയിരുന്ന ബർഗണ്ടി നിറത്തിലുള്ള പാസ്പോർട്ട് മാറുകയാണ്. യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ബ്രിട്ടന്റെ പിന്മാറ്റത്തോടെയാണ് പുതിയ പാസ്പോർട്ട് എത്തുന്നത്. മാർച്ച് ഒന്നുമുതൽ പാസ്പോർട്ട് പുതുക്കുന്നവർക്കും പുതിയത് എടുക്കുന്നവർക്കും നീല നിറത്തിലുള്ളതായിരിക്കും ലഭിക്കുക. പുതുതായി ഡിസൈൻ ചെയ്ത പാസ്പോർട്ടുകൾ പ്രധാനമന്ത്രി ബോറിസ് ജോൺസൺ കഴിഞ്ഞ ദിവസം പുറത്തിറക്കി.

1921 ൽ നീല പാസ്‌പോർട്ടുകൾ അവതരിപ്പിക്കുകയും തുടർന്ന് 1988 വരെ അത് ഉപയോഗിക്കുകയും ചെയ്തിരുന്നു. തുടർന്ന് ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ സ്ഥിരമായതോടെ അന്നത്തെ യൂറോപ്യൻ ഇക്കണോമിക് കമ്മ്യൂണിറ്റിയിലെ അംഗങ്ങൾ ഡിസൈനുകൾ സമന്വയിപ്പിക്കുകയായിരുന്നു. ഇതാണിപ്പോൾ പഴയ രീതിയിലേക്ക് മടങ്ങുന്നത്. നീല പാസ്‌പോർട്ട് നമ്മുടെ ദേശീയ വ്യക്തിത്വവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ പറഞ്ഞു. പല സുരക്ഷാ മുൻ കരുതലുകളോടെയാണ് പുതിയ പാസ്പോർട്ട് നിർമിച്ചിട്ടുള്ളതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഫ്രഞ്ച് കമ്പനിയായ തേൽസിന്റെ ഉടമസ്ഥതയിലുള്ള ജെമാൽട്ടോയാണ് നീല പാസ്‌പോർട്ടുകൾ നിർമ്മിക്കുക.

പുതിയ പാസ്പോർട്ടിൽ രാജമുദ്രയോടൊപ്പം ‘യുണൈറ്റഡ് കിംങ്ഡം ഓഫ് ഗ്രേറ്റ് ബ്രിട്ടൻ ആൻഡ് നോർത്തേൺ അയർലൻഡ്’ എന്നാണ് മുദ്രണം ചെയ്തിട്ടുള്ളത്. ഇതോടൊപ്പം ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട്ലൻഡ്, നോർതേൺ അയർലൻഡ് എന്നിവയുടെ പുഷ്പചിഹ്നങ്ങൾ കോർത്തിണക്കിയ മുദ്രയും പുറംചട്ടയിലുണ്ടാകും. വ്യക്തിഗത വിവരങ്ങൾ സുരക്ഷിതമായി രേഖപ്പെടുത്തുന്നതിന് ഉതകുന്ന സൂപ്പർ ശക്തിയുള്ള പോളി കാർബണേറ്റഡ് ഡാറ്റാ പേജുകളാണ് മറ്റൊരു പ്രത്യേകത. പാസ്‌പോർട്ട് സൂചിക അനുസരിച്ച് ഓസ്‌ട്രേലിയ, അമേരിക്ക, കാനഡ, ഇന്ത്യ, ഹോങ്കോംഗ് എന്നിവയുൾപ്പെടെ 81 രാജ്യങ്ങൾ നീല പാസ്‌പോർട്ടുകൾ ഉപയോഗിക്കുന്നുണ്ട്. മാർച്ച് ഒന്ന് മുതൽ ബ്രിട്ടനും ഈ രാജ്യങ്ങളുടെ കൂട്ടത്തിൽ ഇടം പിടിക്കും.
സ്വന്തം ലേഖകൻ
പതിനായിരത്തോളം സ്കൂൾ ലീവേഴ്‌സിനെ ഇംഗ്ലണ്ടിലെ പ്രിൻസസ് ട്രസ്റ്റ് ചാരിറ്റിയിൽ ആയമാരായി ട്രെയിൻ ചെയ്യിക്കുന്നു. യൂറോപ്യൻ യൂണിയനിൽ നിന്നുള്ള കുടിയേറ്റം കുറഞ്ഞതിനെ തുടർന്ന് ഉണ്ടായ തൊഴിൽ ക്ഷാമം പരിഹരിക്കാൻ ആണിത്. ട്രസ്റ്റിന് കണ്ടെത്തലിൽ പൊതുമേഖലാ സ്ഥാപനങ്ങളിൽ നികത്താൻ പ്രയാസമുള്ള ധാരാളം ഒഴിവുകൾ ഉണ്ടായിരുന്നു. ക്ലിനിക്കൽ അല്ലാത്ത തസ്തികകളിലേക്കുള്ള ഒഴിവുകൾ ഇങ്ങനെ പരിശീലനം നേടിയവർ നികത്തും. തൊഴിൽ നൈപുണ്യം അനുസരിച്ച് നഴ്സുമാരെയും ഡോക്ടർമാരെയും ഇത്തരത്തിൽ ലഭിക്കും.
ഇത്തരത്തിലുള്ള തൊഴിലുകൾക്ക് വേണ്ടി പഠിക്കാനുള്ള സാഹചര്യമോ സമ്പത്തോ ഇല്ലാതിരുന്ന ഒരുപാട് കുട്ടികളെ ഇങ്ങനെ പഠിപ്പിക്കാൻ സാധിക്കുന്നുണ്ടെന്ന് എൻഎച്ച് എസ് എംപ്ലോയേർസ് ചീഫ് എക്സിക്യൂട്ടീവ് ആയ ഡാനി മോർട്ടിമർ പറഞ്ഞു. ബെർമിങ്ഹാംമിലെ ഏറ്റവും വലിയ തൊഴിൽ ദാതാക്കൾ ആണ് നിലവിൽ എൻഎച്ച് എസ്.

ബർമിങ്ഹാമിലെ ഏറ്റവും വലിയ ആശുപത്രിയായ ക്വീൻ എലിസബത്ത് ഹോസ്പിറ്റലിലെ ക്യാൻസർ വാർഡിലെ ഹെൽത്ത് അസിസ്റ്റന്റ് ആയി കയറിയ റോയ്സിൻ ബ്രൗൺ തന്റെ ജിസിഎസ്ഇ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനുശേഷം തുടർപഠനത്തിന് സാധ്യത ഇല്ലാതെ നിന്ന് ഒരു വ്യക്തിയായിരുന്നു. ” നഴ്സ് ആവാൻ താല്പര്യം ഉണ്ട് പക്ഷേ യൂണിവേഴ്സിറ്റിയിൽ പോയി പഠിക്കാൻ കഴിയാതെ വന്നാൽ എന്ത് ചെയ്യും, ഈ ജോലിയിലൂടെ പതിയെപതിയെ ഒരു നഴ്‌സാവാം എന്ന ഉത്തമ ബോധ്യം എനിക്കുണ്ട്.” അവൾ പറഞ്ഞു.

പൊതുമേഖലയിൽ 63 ശതമാനത്തോളം തൊഴിൽ ക്ഷാമമാണ് സെപ്റ്റംബർ 2019 ൽ പ്രിൻസ് ട്രസ്സ് കണ്ടെത്തിയത്. റിസർച്ച് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. പ്രിൻസസ് ഡ്രസ്സ് ചീഫ് എക്സിക്യൂട്ടീവ് ടേം മാർട്ടിന പറയുന്നു ചില തൊഴിൽ ദാതാക്കളുടെ റിക്രൂട്ട്മെന്റ് പ്രോസസ് തന്നെ ജോലിയിൽ കയറിപ്പറ്റാൻ വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നവയാണ്. ഇനിയെങ്കിലും മാറി ചിന്തിക്കേണ്ടിയിരിക്കുന്നു. സാമൂഹിക പ്രതിബദ്ധതയുള്ള യുവതിയെ ജോലിക്കെടുക്കുന്നതിനോട് തീർത്തും യോജിപ്പാണുള്ളത്. ആരോഗ്യമേഖലയിലെ മേൽനോട്ടത്തിനു മാത്രമായി 11, 500ഓളം ഒഴിവുകൾ വെസ്റ്റ്ലാൻഡ് ഭാഗത്ത് മാത്രം നിലവിലുണ്ട്.
ഓക്ക് വ്യൂ കെയർ ഹോമിന്റെ ഡയറക്ടറായ ജഗതിപ് കാട്കാറും ഈ അഭിപ്രായത്തോട് യോജിക്കുന്നു. അദ്ദേഹവും സ്വന്തം നഗരത്തിൽ നിന്ന് യുവാക്കളെ ഈ മേഖലയിലേക്ക് ക്ഷണിക്കുന്നുണ്ട്.
കൃഷ്ണപ്രസാദ്.ആർ
ഇംഗ്ലണ്ടിലെ മറ്റുനഗരങ്ങളെയപേക്ഷിച്ച് ലണ്ടനിൽ വിദേശികൾ കൂടുതൽ എത്തുന്നതിനാൽ വീട്ടിൽ വന്നുള്ള ചികിത്സ പരീക്ഷണാടിസ്ഥാനത്തിൽ ലണ്ടനിലാകും നിലവിൽ വരുക. പുതിയ തീരുമാനത്തെ ഇരുകൈയും നീട്ടിയാണ് ആരോഗ്യവിഭാഗം സ്വീകരിച്ചിരിക്കുന്നത്. ആംബുലൻസ് ദൗർലഭ്യം കുറക്കാൻ ഈ ഉദ്യമം സഹായിക്കുമെന്നതാണ് ഏറ്റവും വലിയ ആശ്വാസം . നിലവിൽ ഒരു രോഗിയുമായി എത്തുന്ന ആംബുലൻസ് പൂർണമായും അണുവിമുക്തമാക്കാതെ മറ്റാവശ്യങ്ങൾക്കുപയോഗിക്കാൻ സാധിക്കില്ല, എന്നാൽ വീടുകളിൽ പോയി ചികിത്സനൽകിയാൽ ഈ പ്രശ്നം പൂർണമായും പരിഹരിക്കാൻ സാധിക്കും. നിലവിൽ ജീവനക്കാരുടെ ദൗർലഭ്യം മാത്രമാണ് എൻ.എച്ച് .എസ് നേരിടുന്ന വെല്ലുവിളി. ആ കടമ്പകൂടി മറികടക്കാൻസാധിച്ചാൽ പദ്ധതി വ്യാപിപ്പിക്കാൻ സാധിക്കുമെന്ന ഉറപ്പിലാണ് അധികാരികൾ.

എൻ.എച്ച്.എസ്സിന്റെ പുതിയപദ്ധതി പ്രകാരം രോഗി വൈദ്യസഹായം തേടി പോകേണ്ടതില്ല . മറിച്ച് വൈദ്യസഹായം രോഗിയെത്തേടിയെത്തുമെന്നും ഇതുവഴി വൈറസ് വ്യാപിക്കുന്നത് തടയാൻ സാധിക്കുമെന്നും എൻ.എച്ച്. എസ് സ്ട്രാറ്റജിക് ഇൻസിഡന്റ് മേധാവി പ്രൊഫസർ കീത്ത് വില്ലെറ്റ് പറഞ്ഞു. രോഗം ഉണ്ടെന്ന് തോന്നി കഴിഞ്ഞാൽ ആദ്യംതന്നെ എൻ.എച്ച്. എസ് 111ഇൽ വിളിക്കുകയും അവരുടെ നിർദ്ദേശപ്രകാരം പ്രവർത്തിക്കുകയുമാണ് എല്ലാവരും ചെയേണ്ടതെന്നും,അടിസ്ഥാന വൃത്തിയും ശുദ്ധിയുമാണ് പ്രധാനമായും ആവശ്യമെന്നും അദ്ദേഹംകൂട്ടിച്ചേർത്തു.
ലണ്ടന്‍: ചൈനീസ് യുവതിക്കെതിരായ വംശീയാധിക്ഷേപത്തെ എതിര്‍ത്ത ഇന്ത്യന്‍ വംശജയ്ക്ക് മര്‍ദനം. ബ്രിട്ടനിലെ ബിര്‍മിങ്ഹാമില്‍ അഭിഭാഷക ട്രെയിനിയായി ജോലി ചെയ്യുന്ന മീര സോളാങ്കിക്കാണ് മര്‍ദനമേറ്റത്. ഫെബ്രുവരി ഒമ്പതിനായിരുന്നു സംഭവം. മര്‍ദനത്തെ തുടര്‍ന്ന് ബോധരഹിതയായി നടപ്പാതയില്‍ വീണ മീര ആശുപത്രിയില്‍ ചികിത്സ തേടി. സംഭവം വിവാദമായതോടെ വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പോലീസ് അന്വേഷണം ആരംഭിച്ചു.
കൊറോണ വൈറസിന്റെ പശ്ചാത്തലത്തിലാണ് മീരയുടെ ചൈനീസ് സുഹൃത്തായ മാന്‍ഡി ഹ്യുവാങിന് നേരേ വംശീയാധിക്ഷേപമുണ്ടായത്. മീരയുടെ ജന്മദിനാഘോഷ പരിപാടി കഴിഞ്ഞ് ബിര്‍മിങ്ഹാം ഫ്രെഡ്‌റിക് സ്ട്രീറ്റിലെ ഒരു ബാറില്‍നിന്ന് മടങ്ങുന്നതിനിടെയായിരുന്നു സംഭവം.
സുഹൃത്തുക്കള്‍ക്കൊപ്പം ആഘോഷപരിപാടികള്‍ ആരംഭിച്ചത് മുതല്‍ അവിടെയുണ്ടായിരുന്ന ഒരു സംഘം യുവാക്കള്‍ തന്നോട് മോശമായ രീതിയില്‍ പെരുമാറിയിരുന്നുവെന്നാണ് സണ്‍ഡേ മെര്‍ക്കുറിക്ക് നല്‍കിയ അഭിമുഖത്തില്‍ മീര പറഞ്ഞത്. ”ഒരു ഇന്ത്യന്‍ പെണ്‍കുട്ടി പലരാജ്യക്കാരോടൊപ്പം നില്‍ക്കുന്നതാകാം അവരെ പ്രകോപിപ്പിച്ചത്. അതിലൊരാള്‍ എന്റെ അടുത്ത് വന്ന് മോശമായരീതിയിലാണ് പെരുമാറിയത്. അവരെ ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും അയാള്‍ എന്റെ ഒരു സുഹൃത്തിന്റെ ദേഹത്തേക്ക് തുപ്പി. അതും പ്രശ്‌നമാക്കാന്‍ നിന്നില്ല. എന്നാല്‍ രാത്രി ആഘോഷ പരിപാടി കഴിഞ്ഞ് ഞാനും എന്റെ സുഹൃത്തുക്കളായ രണ്ട് യുവതികളും ചേര്‍ന്ന് തിരികെ മടങ്ങുമ്പോഴാണ് ആക്രമണമുണ്ടായത്- മീര പറഞ്ഞു.
ആക്രോശിച്ചാണ് അയാള്‍ ഞങ്ങളുടെ മുന്നിലെത്തിയത്. അയാളെ അവഗണിച്ച് മുന്നോട്ടുനടന്നെങ്കിലും അയാള്‍ പിന്തുടര്‍ന്നു. ഇതിനിടെയാണ് അയാള്‍ എന്റെ ചൈനീസ് സുഹൃത്തായ യുവതിയെ അധിക്ഷേപിച്ചത്. അവള്‍ക്കെതിരേ മോശം പദപ്രയോഗം നടത്തി. ഈ കൊറോണ വൈറസിനെ തിരികെ വീട്ടില്‍ കൊണ്ടുപോകൂ എന്നും പറഞ്ഞു- അവര്‍ വിശദീകരിച്ചു.
ഇത് കേട്ടതോടെ തനിക്ക് ദേഷ്യം വന്നെന്നും അയാളെ ചീത്തവിളിച്ചെന്നും മീര സോളാങ്കി പറഞ്ഞു. ഇതിനുപിന്നാലെ യുവാവ് മീര സോളാങ്കിയെ മര്‍ദിക്കുകയായിരുന്നു. മര്‍ദനമേറ്റ യുവതി നടപ്പാതയില്‍ തലയിടിച്ച് വീണു ബോധരഹിതയായി. തുടര്‍ന്ന് ആംബുലന്‍സ് വിളിച്ചുവരുത്തിയാണ് മീരയെ ആശുപത്രിയില്‍ എത്തിച്ചത്.
കൊറോണ വൈറസിന്റെ പശ്ചാത്തലത്തിലാണ് മീരയുടെ ചൈനീസ് സുഹൃത്തായ മാന്‍ഡി ഹ്യുവാങിന് നേരേ വംശീയാധിക്ഷേപമുണ്ടായത്. മീരയുടെ ജന്മദിനാഘോഷ പരിപാടി കഴിഞ്ഞ് ബിര്‍മിങ്ഹാം ഫ്രെഡ്‌റിക് സ്ട്രീറ്റിലെ ഒരു ബാറില്‍നിന്ന് മടങ്ങുന്നതിനിടെയായിരുന്നു സംഭവം.
സുഹൃത്തുക്കള്‍ക്കൊപ്പം ആഘോഷപരിപാടികള്‍ ആരംഭിച്ചത് മുതല്‍ അവിടെയുണ്ടായിരുന്ന ഒരു സംഘം യുവാക്കള്‍ തന്നോട് മോശമായ രീതിയില്‍ പെരുമാറിയിരുന്നുവെന്നാണ് സണ്‍ഡേ മെര്‍ക്കുറിക്ക് നല്‍കിയ അഭിമുഖത്തില്‍ മീര പറഞ്ഞത്. ”ഒരു ഇന്ത്യന്‍ പെണ്‍കുട്ടി പലരാജ്യക്കാരോടൊപ്പം നില്‍ക്കുന്നതാകാം അവരെ പ്രകോപിപ്പിച്ചത്. അതിലൊരാള്‍ എന്റെ അടുത്ത് വന്ന് മോശമായരീതിയിലാണ് പെരുമാറിയത്. അവരെ ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും അയാള്‍ എന്റെ ഒരു സുഹൃത്തിന്റെ ദേഹത്തേക്ക് തുപ്പി. അതും പ്രശ്‌നമാക്കാന്‍ നിന്നില്ല. എന്നാല്‍ രാത്രി ആഘോഷ പരിപാടി കഴിഞ്ഞ് ഞാനും എന്റെ സുഹൃത്തുക്കളായ രണ്ട് യുവതികളും ചേര്‍ന്ന് തിരികെ മടങ്ങുമ്പോഴാണ് ആക്രമണമുണ്ടായത്- മീര പറഞ്ഞു.
ആക്രോശിച്ചാണ് അയാള്‍ ഞങ്ങളുടെ മുന്നിലെത്തിയത്. അയാളെ അവഗണിച്ച് മുന്നോട്ടുനടന്നെങ്കിലും അയാള്‍ പിന്തുടര്‍ന്നു. ഇതിനിടെയാണ് അയാള്‍ എന്റെ ചൈനീസ് സുഹൃത്തായ യുവതിയെ അധിക്ഷേപിച്ചത്. അവള്‍ക്കെതിരേ മോശം പദപ്രയോഗം നടത്തി. ഈ കൊറോണ വൈറസിനെ തിരികെ വീട്ടില്‍ കൊണ്ടുപോകൂ എന്നും പറഞ്ഞു- അവര്‍ വിശദീകരിച്ചു.
ഇത് കേട്ടതോടെ തനിക്ക് ദേഷ്യം വന്നെന്നും അയാളെ ചീത്തവിളിച്ചെന്നും മീര സോളാങ്കി പറഞ്ഞു. ഇതിനുപിന്നാലെ യുവാവ് മീര സോളാങ്കിയെ മര്‍ദിക്കുകയായിരുന്നു. മര്‍ദനമേറ്റ യുവതി നടപ്പാതയില്‍ തലയിടിച്ച് വീണു ബോധരഹിതയായി. തുടര്‍ന്ന് ആംബുലന്‍സ് വിളിച്ചുവരുത്തിയാണ് മീരയെ ആശുപത്രിയില്‍ എത്തിച്ചത്.
ആക്രമണം നടത്തിയ യുവാവ് ഏഷ്യന്‍ വംശജനാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും പോലീസ് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ചൈനീസ് സ്വദേശികള്‍ക്ക് പലയിടത്തും ഇത്തരത്തിലുള്ള ദുരനുഭവങ്ങള്‍ നേരിടേണ്ടിവരുന്നുണ്ടെന്നാണ് ദി മിറര്‍ റിപ്പോര്‍ട്ട് ചെയ്തത്. ബിര്‍മിങ്ഹാം സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായ ചൈനീസ് സ്വദേശിക്ക് സമാനരീതിയില്‍ മര്‍ദനമേറ്റെന്നും മിററിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്വന്തം ലേഖകൻ
16 ദിവസത്തോളം കപ്പലിൽ നിരീക്ഷണത്തിലായിരുന്ന 30 ബ്രിട്ടീഷുകാരും രണ്ടു ഐറിഷ് യാത്രക്കാരുമാണ് പ്രത്യേക വിമാനത്തിൽ യുകെയിൽ എത്തിയത്. വിൽറ്റ് ഷെയറിലെ ബോസ്‌കോം ഡൌൺ എയർബേസിൽ ആണ് വെള്ളിയാഴ്ച രാത്രിയോടെ വിമാനമിറങ്ങിയത്. ഇവരെ പ്രത്യേക സൗകര്യമുള്ള വാഹനങ്ങളിൽ ആരോ പാർക്ക് ഹോസ്പിറ്റലിലേക്ക് 14 ദിവസത്തെ നിരീക്ഷണത്തിനായി മാറ്റും.കോവിഡ് 19 എന്ന കൊറോണാ വൈറസിന്റെ ടെസ്റ്റിൽ എല്ലാവർക്കും നെഗറ്റീവ് റിസൾട്ട് ആണ് ലഭിച്ചിരിക്കുന്നത്. അത് പ്രതീക്ഷയ്ക്ക് വക നൽകുന്നതാണ്.

വുഹാനിൽ നിന്ന് യുകെയിലേക്ക് എത്തിയവരെ മുൻപും പാർപ്പിച്ചിരുന്നത് ഇതേ ആശുപത്രിയിലാണ്. അതിനാൽ എൻഎച്ച്എസ് ട്രസ്റ്റിന്റെ വൈറൽ ടീച്ചിങ് ഹോസ്പിറ്റൽ ചീഫ് എക്സിക്യൂട്ടീവ് ആയ ജാനെല്ലേ ഹോംസ് പറയുന്നത് ഇവരെ എങ്ങനെ പരിചരിക്കണം എന്ന കാര്യത്തിൽ മുൻപരിചയം ഉണ്ടെന്നാണ്. വന്നിരിക്കുന്ന വ്യക്തികളിൽ ഉള്ള ചെറിയ വ്യത്യാസം എന്തെന്നാൽ മുൻപ് വന്നവർ ചൈനയിലെ സ്വന്തം വീടുകളിൽ നിന്ന് വന്നവരാണ് ഇപ്പോൾ ഉള്ളവർ ഒരു കപ്പലിൽ നിന്ന് എത്തിയവരാണ്. ഇംഗ്ലണ്ടിന്റെ പൊതു ആരോഗ്യ മന്ത്രാലയം ഇവരുടെ സുരക്ഷിതത്വത്തിൽ പരിപൂർണ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുകയാണ്.

വിമാനം എത്തിയതിനുശേഷം, ഫോറിൻ സെക്രട്ടറിയായ ഡൊമിനിക് റാബ്, യുകെ കാരെ തിരിച്ചെത്തിക്കാൻ തങ്ങൾ കിണഞ്ഞു പരിശ്രമിച്ചിരുന്നു എന്ന് ഫോറിൻ ഓഫീസിൽനിന്ന് പ്രസ്താവനയിറക്കി. യുകെ പൗരന്മാരുടെ ആരോഗ്യവും സുരക്ഷയും ആണ് തങ്ങൾക്ക് പ്രധാനം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സങ്കീർണമായ ചില തടസ്സങ്ങൾ മൂലം ആണ് ഫ്ലൈറ്റ് വൈകിയതെന്നും അദ്ദേഹം പറഞ്ഞു.
യുകെയിൽ കൊറോണ വൈറസ് പടരാതിരിക്കാൻ എൻഎച്ച്എസ് പൈലറ്റ് സ്കീം നടത്തിവരുന്നു. നാഷണൽ ഹെൽത്ത് സർവീസ് നേഴ്സുമാരും പാരാമെഡിക്കൽസും ഇതിനായി രംഗത്തിറങ്ങിക്കഴിഞ്ഞു. വരുംദിവസങ്ങളിൽ സേവനം കൂടുതൽ വ്യാപിപ്പിക്കാനാണ് ഉദ്ദേശം.

ടൈമിംഗ് പ്രോസസ്സ് ഏകദേശം 78 ഓളം ബ്രിട്ടീഷുകാർ ഉണ്ടായിരുന്നു. ബാക്കിയുണ്ടായിരുന്നവരെ ഹോങ്കോംഗിലേക്കും ജപ്പാനിലേക്കും സുരക്ഷിതമായ രീതിയിൽ എത്തിച്ചിട്ടുണ്ട്. ഡേവിഡിനും ഭാര്യ സാലി ആബേലിനും കൊറോണ സ്ഥിരീകരിച്ചിരുന്നതായി മകൻ സ്റ്റീൽ പറഞ്ഞു. അച്ഛൻ ഒരല്പം അവശനിലയിൽ ആണെങ്കിലും അമ്മയ്ക്ക് ന്യൂമോണിയ മാത്രമേയുള്ളൂ ഭാര്യ റോബർട്ടയോടൊപ്പം ഉള്ള വീഡിയോയിൽ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. മാതാപിതാക്കളുടെ അമ്പതാം വിവാഹ വാർഷികം കടലിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു എന്നും അവർ അങ്ങേയറ്റം അവശരായിരുന്നു എന്നും സ്റ്റീവ് പറഞ്ഞു. ഇരുവരെയും ഇപ്പോൾ കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.