Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഡാർട്ട്‌ഫോർഡ് ടണലും ക്വീൻ എലിസബത്ത് II ബ്രിഡ്ജും ഉൾപ്പെടുന്ന ഡാർട്ട്‌ഫോർഡ് ക്രോസിംഗിനായുള്ള ഇലക്ട്രോണിക് പേയ്‌മെൻ്റ് സംവിധാനമാണ് ഡാർട്ട് ചാർജ്. ഇംഗ്ലണ്ടിലെ കെൻ്റിൽ തെംസ് നദിക്ക് കുറുകെയുള്ള ഒരു പ്രധാന പാതയാണ് ഡാർട്ട്ഫോർഡ് ക്രോസിംഗ്. ഇതുവഴി പോകുന്ന വാഹനങ്ങൾക്ക് ഓട്ടോമേറ്റഡ് സംവിധാനത്തിലൂടെ ചാർജ് ഈടാക്കുകയാണ് ചെയ്യുന്നത്. അതായത് പണം പിരിക്കാനുള്ള ടോൾ ബൂത്തുകൾ ഇവിടെ പ്രവർത്തിക്കുന്നില്ല. അതിനുപകരം ക്യാമറകൾ വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ മനസ്സിലാക്കുകയും ചാർജുകൾ നിശ്ചയിക്കുകയുമാണ് ചെയ്യുന്നത്. വാഹനത്തിനും സമയത്തിനും അനുസരിച്ച് ചാർജുകൾ വ്യത്യസ്തപ്പെട്ടിരിക്കുന്നു . അനുവദനീയമായ സമയപരിധിക്കുള്ളിൽ പണം അടച്ചില്ലെങ്കിൽ വാഹന ഉടമയ്ക്ക് പെനാൽറ്റി നോട്ടീസ് നേരിടേണ്ടി വരും. ഗതാഗതം സുഗമമാക്കുന്നതിനും ക്രോസിംഗിലെ തിരക്ക് കുറയ്ക്കുന്നതിനുമാണ് ഈ സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്.


എന്നാൽ ഒരിക്കലും ഡാർട്ട്ഫോർഡ് ക്രോസിംഗിൽ കൂടി പോകാത്ത വാഹനങ്ങൾക്കും ഡാർട്ട് ചാർജ് ചുമത്തി കൊണ്ടുള്ള അറിയിപ്പ് ലഭിച്ചതാണ് ഇപ്പോൾ വാർത്തയായിരിക്കുന്നത്. അവിടെനിന്ന് നൂറുകണക്കിന് മൈലുകൾ അകലെയുള്ള ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ബറിയിൽ താമസിക്കുന്ന ആൻമേരിക്ക് ഈ രീതിയിൽ പെനാൽറ്റി നോട്ടീസ് വന്നത് വാർത്തയാക്കിയിരിക്കുകയാണ് ബിബിസി. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ഒരിക്കലും അവിടെ പോയിട്ടില്ലെങ്കിലും ഡാർട്ട്‌ഫോർഡ് ക്രോസിംഗിൽ പണമടയ്ക്കാത്തതിന് പിഴ ലഭിച്ചതായി യുകെയിലെമ്പാടുമുള്ള ഡ്രൈവർമാർ പറഞ്ഞു.


സമാന ലൈസൻസ് പ്ലേറ്റുള്ള വാഹനങ്ങളെ ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (ANPR) ക്യാമറകൾ തെറ്റായി തിരിച്ചറിയുന്നതാണ് പ്രശ്‌നത്തിന് കാരണമെന്നാണ് പറയപ്പെടുന്നത്. പലർക്കും ഈ രീതിയിൽ ഒന്നിൽ കൂടുതൽ തവണ പിഴ ചുമത്തി കൊണ്ടുള്ള നോട്ടീസ് ലഭിച്ചതായാണ് റിപ്പോർട്ടുകൾ. ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ബറിയിൽ നിന്നുള്ള ഡെപ്യൂട്ടി ഹെഡ് ടീച്ചറായ ആൻ മേരി കെൻയോണിന് രണ്ട് പിഴകളാണ് ലഭിച്ചത്. ആദ്യത്തേത് ഏപ്രിലിലും രണ്ടാമത്തേത് ജൂണിലും. അവർ ഒരിക്കലും ഡാർട്ട്ഫോർഡ് ക്രോസിംഗിൽ കൂടി വാഹനം ഓടിച്ചിട്ടില്ല. പരാതിപ്പെട്ടതിനെ തുടർന്ന് രണ്ട് പിഴയും റദ്ദാക്കപ്പെട്ടിരുന്നു. എന്നാൽ സമാന രീതിയിലുള്ള പിഴ ചുമത്തലുകൾ ഇനിയും ആവർത്തിക്കപ്പെടുമോ എന്ന ആശങ്കയിലാണെണ് ആൻ മേരി. ഡാർട്ട്ഫോർഡ് ക്രോസിംഗിൽ ടോൾ പിരിക്കുന്നതിന് ചുമതലപ്പെടുത്തിയിരിക്കുന്നത് കണ്ടിയുവെൻ്റ് പബ്ലിക് സെക്ടർ യുകെ ലിമിറ്റഡിനെയാണ്. 2021ൽ നാഷണൽ ഹൈവേയിൽ നിന്ന് 150 മില്യൺ പൗണ്ടിനാണ്, കണ്ടിയുവെൻ്റ് പബ്ലിക് സെക്ടർ യുകെ ലിമിറ്റഡ് കരാർ നേടിയത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- വാരാന്ത്യത്തിൽ താപനിലകൾ ക്രമാതീതമായി ഉയർന്നതോടെ യുകെയുടെ പല ഭാഗങ്ങളിലും ശക്തമായ കാറ്റിനും ഇടമിന്നലിനുമുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകർ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. വടക്കൻ ഇംഗ്ലണ്ട്, സ്കോട്ട് ലൻഡ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിൽ തിങ്കളാഴ്ചത്തേക്ക് മെറ്റ് ഓഫീസ് യെല്ലോ അലർട്ട് നൽകി കഴിഞ്ഞു. എന്നാൽ തെക്കൻ ഭാഗങ്ങളിൽ കൂടുതൽ വരണ്ട കാലാവസ്ഥയാകുമെന്നും, താപനില ഞായറാഴ്ചയേക്കാൾ കൂടുതൽ രേഖപ്പെടുത്തുമെന്നുമാണ് നിരീക്ഷകർ വ്യക്തമാക്കുന്നത്.

കിഴക്കൻ യുഎസിൽ പ്രളയം ഉണ്ടാക്കിയ ഉഷ്ണമേഖലാ കൊടുങ്കാറ്റ് ഡെബിയാണ് യുകെയിലെ ഇപ്പോഴത്തെ കാലാവസ്ഥ മാറ്റത്തിന് കാരണമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. കഴിഞ്ഞ ആഴ്ചയുടെ തുടക്കത്തിൽ ഡെബി നിരവധി തെക്കൻ യുഎസ് നഗരങ്ങളിൽ വെള്ളപ്പൊക്കത്തിന് കാരണമായിരുന്നു. കൊടുങ്കാറ്റ് പിന്നീട് വടക്ക് കിഴക്കൻ കാനഡയിലേക്ക് അതിവേഗം വീശി. ഇത് മൂലം മോൺട്രിയലിൽ റെക്കോർഡ് കണക്കിലുള്ള മഴയാണ് രേഖപ്പെടുത്തിയത്. കൊടുങ്കാറ്റ് ദുർബലമായെങ്കിലും ഇപ്പോഴും അതിന്റെ അവശിഷ്ടങ്ങൾ വടക്കൻ അറ്റ്ലാന്റിക്കൽ ഉണ്ടെന്ന് കാലാവസ്ഥ നിരീക്ഷകർ വ്യക്തമാക്കുന്നു.

കഴിഞ്ഞ ജൂലൈ മാസത്തിൽ ലണ്ടനിൽ രേഖപ്പെടുത്തിയ 32 ഡിഗ്രി സെൽഷ്യസ് ആണ് യുകെയിൽ ഈ വർഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില. എന്നാൽ ഇന്ന് താപനിലകൾ ഇതിലും ക്രമാതീതമായി ഉയരുമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥ വകുപ്പ് നൽകുന്നത്. മിഡ്‌ലാൻഡ്‌സ്, ലിങ്കൺഷയർ, ഈസ്റ്റ് ആംഗ്ലിയ, തെക്ക്-കിഴക്കൻ ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ ഭൂരിഭാഗവും ചൂടും ഈർപ്പവും നിറഞ്ഞ കാലാവസ്ഥ ആയിരിക്കും. താപനില 30 ഡിഗ്രി സെൽഷ്യസിന് മുകളിൽ എത്താനും സാധ്യതയുണ്ട്. സ്കോ ട്ട്ലൻഡിലും വടക്കൻ ഇംഗ്ലണ്ടിലും ശക്തമായ മഴയ്ക്കും ഇടിമിന്നലിനും ഉള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ജനങ്ങൾ എല്ലാവരും തന്നെ ജാഗ്രത കളിക്കണമെന്ന് നിർദ്ദേശമാണ് അധികൃതർ പൊതുവെ നൽകുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കുടിയേറ്റ വിരുദ്ധ സമരം യുകെയിൽ ശക്തമായി കൊണ്ടിരിക്കെ തന്നെ ഇംഗ്ലീഷ് ചാനൽ കടന്ന് യുകെയിൽ എത്താൻ ശ്രമിച്ച ബോട്ട് അപകടത്തിൽ പെട്ടതായുള്ള വാർത്ത പുറത്തുവന്നു. ചെറിയ ബോട്ടിൽ ഇംഗ്ലീഷ് ചാനൽ കടക്കാൻ ശ്രമിച്ച രണ്ട് കുടിയേറ്റക്കാരാണ് ദാരുണമായി മരിച്ചത് . ഞായറാഴ്ച രാവിലെ ഫ്രാൻസിലെ കലൈസിനും ഡൺകിർക്കിനും ഇടയിലാണ് സംഭവം നടന്നതെന്ന് ഒരു ഫ്രഞ്ച് മാരിടൈം ഉദ്യോഗസ്ഥൻ പറഞ്ഞു. അപകടത്തിൽ പെട്ട 53 കൂടിയേറ്റക്കാരെ രക്ഷപ്പെടുത്തി.

അനധികൃത കുടിയേറ്റക്കാരുമായി വന്ന മറ്റൊരു ബോട്ടിൽ തീപിടുത്തമുണ്ടായി നിരവധി പേർക്ക് പരുക്കു പറ്റിയതായുള്ള റിപ്പോർട്ടുകളും പുറത്തു വന്നിട്ടുണ്ട്. രണ്ടാമത്തെ ബോട്ടിൽ നിന്ന് 50 പേരെയാണ് രക്ഷപ്പെടുത്തിയത്. ഈ വർഷം മാത്രം അനധികൃത കുടിയേറ്റത്തിന് ശ്രമിച്ച 25 പേർ മരിച്ചതായി ഫ്രഞ്ച് അധികൃതർ പറഞ്ഞു. അപകടത്തിൽ പെട്ടവരെ രക്ഷിക്കാൻ ഫ്രഞ്ച് കോസ്റ്റ് ഗാർഡിനെ സഹായിക്കാൻ യുകെ ബോർഡ് ഫോഴ്സ് കപ്പലിനെ അയച്ചതായി ബ്രിട്ടീഷ് കോസ്റ്റ് ഗാർഡ് സ്ഥിരീകരിച്ചിരുന്നു.


വടക്കൻ ഫ്രാൻസിൻ്റെ കടൽതീരത്ത് നിന്ന് കുടിയേറ്റക്കാരുമായി നിരവധി ബോട്ടുകൾ ഞായറാഴ്ച പുറപ്പെട്ടതായാണ് റിപ്പോർട്ടുകൾ. കാലാവസ്ഥ അനുകൂലമായതാണ് യാത്ര പുറപ്പെടാൻ പല സംഘങ്ങളെയും പ്രേരിപ്പിച്ചത്. ഇങ്ങനെ യാത്ര തിരിച്ച രണ്ട് ബോട്ടുകളാണ് അപകടത്തിൽ പെട്ടത്. 55 കുടിയേറ്റക്കാരാണ് ഒരു ബോട്ടിൽ ഉണ്ടായിരുന്നത്. ബ്രിട്ടീഷ് , ഫ്രഞ്ച് കോസ്റ്റ് ഗാർഡ് ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. സംഭവ സ്ഥലത്തു തന്നെ രണ്ടുപേർ അബോധാവസ്ഥയിലായിരുന്നു. അവരാണ് പിന്നീട് മരിച്ചത്. 53 പേരെ സുരക്ഷിതമായി തുറമുഖത്തെ എത്തിച്ചെന്ന് ഫ്രഞ്ച് നാവിക ഉദ്യോഗസ്ഥർ പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ പ്രാദേശിക റോഡുകളുടെ അവസ്ഥ വളരെ മോശമാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. റോഡുകളുടെ ശോചനാവസ്ഥയെ കുറിച്ച് പരാതി രേഖപ്പെടുത്തുന്ന ഡ്രൈവർമാരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്. റോഡുകളുടെ മോശം അവസ്ഥയ്ക്ക് പ്രധാന കാരണം പ്രാദേശിക കൗൺസിലുകൾ അറ്റകുറ്റപ്പണികൾ നടത്തുന്നതിൽ വന്നിരിക്കുന്ന അലംഭാവമാണെന്ന വിമർശനമാണ് പ്രധാനമായും ഉയർന്ന് വന്നിരിക്കുന്നത്.


സർവേയിൽ പങ്കെടുത്ത 2700 ഡ്രൈവർമാരിൽ 56 ശതമാനം പേരും പ്രാദേശിക റോഡുകളുടെ മോശം അവസ്ഥയെ കുറിച്ച് പരാതി പറഞ്ഞു. റോഡുകളുടെ അവസ്ഥ പരിഹരിക്കാൻ കൗൺസിലുകൾക്ക് കൂടുതൽ ഫണ്ട് അനുവദിക്കാൻ സർക്കാർ തയ്യാറാകണമെന്ന ആവശ്യം ശക്തമായി ഉയർന്നു വന്നിട്ടുണ്ട്. റോഡുകളുടെ ദുരവസ്ഥയുടെ കൂടെ വാഹന ഇൻഷുറൻസ് ചെലവുകൾ വർദ്ധിച്ചതിനെ കുറിച്ചും ഡ്രൈവർ പരാതിപ്പെട്ടു. എന്നാൽ റോഡുകളുടെ നിലവാര തകർച്ചയെ കുറിച്ച് പരാതി പെട്ടവരെക്കാൾ 21 ശതമാനം കുറവാണ് ഇൻഷുറൻസ് തുകയിലെ വർദ്ധനവിനെ കുറിച്ച് പരാതി പറഞ്ഞവരുടെ എണ്ണം.


വർഷങ്ങളായി അറ്റകുറ്റ പണികൾ നടത്തിയിട്ടില്ലാത്ത ബ്രിട്ടനിലെ കുഴികൾ നിറഞ്ഞ റോഡുകളുടെ അവസ്ഥയെ കുറിച്ചുള്ള ആശങ്കകൾക്കിടയിലാണ് പുതിയ റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നത്. 2010 നും 2020 നും ഇടയിൽ 98 ശതമാനം റോഡുകളും പരിപാലിക്കുന്ന കൗൺസിലുകൾക്ക് പ്രാദേശിക സേവനങ്ങൾക്കുള്ള കേന്ദ്ര ഗവൺമെൻറ് ഫണ്ട് 40 ശതമാനം വെട്ടി കുറച്ചിരുന്നു. വളരെ നാളുകളായി ഭരണത്തിലിരുന്ന കൺസർവേറ്റീവ് പാർട്ടിയാണ് ഫണ്ട് അനുവദിക്കാതിരുന്നതിന് പ്രതിക്കൂട്ടിലാകുന്നത്. സർവേയിൽ പങ്കെടുത്ത 73 ശതമാനം പേരും പ്രാദേശിക റോഡുകളുടെ അവസ്ഥ ഒരു വർഷത്തിന് മുമ്പുള്ളതിനേക്കാൾ ദയനീയമാണെന്നാണ് രേഖപ്പെടുത്തിയത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

തീവ്ര വലതുപക്ഷ ഗ്രൂപ്പുകൾ യുകെയിൽ നടത്തുന്ന കുടിയേറ്റ വിരുദ്ധ സമരത്തെ തള്ളി പറഞ്ഞ് കാൻ്റർബറി ആർച്ച് ബിഷപ്പ് രംഗത്തു വന്നു. ഈ വിഷയത്തിൽ രാജ്യത്ത് ഉടനീളം നടക്കുന്ന അക്രമ സംഭവങ്ങളെ ജസ്റ്റിൻ വെൽബി അപലപിച്ചു. സമരക്കാർ വ്യാപകമായി ക്രിസ്ത്യൻ ചിഹ്നങ്ങൾ ഉപയോഗിക്കുന്നത് അധാർമികമാണെന്ന് ബിഷപ്പ് പറഞ്ഞു. സൗത്ത് പോർട്ടിലെ ഒരു അവധി കാല ഡാൻസ് ക്ലാസ്സിൽ മൂന്ന് കുഞ്ഞ് പെൺകുട്ടികൾ കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യമെങ്ങും അക്രമങ്ങൾ ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് കാൻ്റർബറി ആർച്ച് ബിഷപ്പ് പ്രതികരണം നടത്തിയത്.

കൊലപാതകം നടത്തിയ 17 വയസ്സുകാരൻ മുസ്ലിം മത വിഭാഗത്തിൽപ്പെട്ട കുടിയേറ്റക്കാരനാണെന്ന തെറ്റായ വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ കൂടി പ്രചരിച്ചതാണ് കലാപത്തിന് കാരണമായത്. ഇതിനെ തുടർന്ന് തീവ്ര വലതുപക്ഷ പ്രവർത്തകർ മസ്ജിദുകൾ , അനധികൃത കുടിയേറ്റക്കാരെ പാർപ്പിച്ചിരുന്ന ഒരു ഹോട്ടൽ എന്നിവ ആക്രമിച്ചതോടെ കലാപം രൂക്ഷമായ ക്രമസമാധാന പ്രശ്നമായി ബ്രിട്ടനിൽ മുഴുവൻ വ്യാപിച്ചിരിക്കുകയാണ്. അക്രമത്തിൽ നിരവധി പോലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റിരുന്നു.നുണകൾ പ്രചരിപ്പിച്ച് സമൂഹത്തിൽ അശാന്തി വിതയ്ക്കാനുള്ള ശ്രമമാണ് കലാപകാരികൾ നടത്തിയിരിക്കുന്നത് എന്ന് കാൻ്റർബറി ആർച്ച് ബിഷപ്പ് പറഞ്ഞു. ഏതെങ്കിലും വലതു തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കരുതെന്ന് അദ്ദേഹം ക്രിസ്ത്യൻ സമുദായത്തിൽ പെട്ടവരോട് ആഹ്വാനം ചെയ്തു.


ഭരണ നേതൃത്വവും പോലീസും കിണഞ്ഞു പരിശ്രമിച്ചിട്ടും ബ്രിട്ടനിലെ കുടിയേറ്റ വിരുദ്ധ സമരങ്ങൾ ശമിക്കുന്നില്ല. വംശീയ വിരുദ്ധ പ്രവണതകൾക്ക് എതിരെ നടക്കുന്ന റാലികളും വിവിധ സ്ഥലങ്ങളിൽ നടക്കുന്നുണ്ട്. ഇന്നലെ ശനിയാഴ്ച ബെൽഫാസ്റ്റിൽ നടന്ന സമാധാനപരമായ വംശീയ വിരുദ്ധ റാലിയിൽ 15,000 പേർ വരെ പങ്കെടുത്തു. ഇരു വിഭാഗങ്ങളും തമ്മിലുള്ള സംഘർഷങ്ങളും പോലീസിന് തലവേദനയായിട്ടുണ്ട്. സൗത്ത് പോർട്ടിൽ മൂന്ന് കുട്ടികളെ 17 വയസ്സുകാരൻ കുത്തി കൊന്ന സംഭവത്തെ തുടർന്നുള്ള അക്രമ സംഭവങ്ങൾ മലയാളികൾ ഉൾപ്പെടെ യുകെയിൽ താമസിക്കുന്ന അന്യദേശക്കാർക്ക് കടുത്ത അരക്ഷിതാവസ്ഥയാണ് ഉണ്ടായിരിക്കുന്നത് . സ്കൂളുകൾ അവധിയായതിനാൽ മിക്ക യുകെ മലയാളികളും കേരളത്തിലാണ്. യുകെയിലുളവായി കൊണ്ടിരിക്കുന്ന സംഭവങ്ങൾ കുട്ടികളിലും കടുത്ത സുരക്ഷാ ഭീതിയാണ് ഉളവാക്കിയിരിക്കുന്നത്. പേടി കാരണം സ്കൂളിൽ പോകാൻ കുട്ടികൾ മടി കാണിക്കുമോ എന്ന് ഭയപ്പാടിലാണ് പല മാതാപിതാക്കളും.

ലണ്ടനിൽ ഒൻപത് വയസ്സ് പ്രായമുള്ള മലയാളി പെൺകുട്ടിയെ വെടി വച്ച കുറ്റത്തിന് പോലീസ് ഒരാൾക്ക് എതിരെ കേസെടുത്തു. ഹാംഷെയറിലെ ഫാർൺബറോയിൽ നിന്നുള്ള ജാവോൺ റെയ്‌ലി (32) എന്നയാൾക്കെതിരെ ഇന്നലെ വെസ്റ്റ്മിൻസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയിൽ നാല് കൊലപാതക ശ്രമങ്ങൾക്ക് ആണ് കുറ്റം ചുമത്തിയിരിക്കുന്നത്. റിമാൻഡ് ചെയ്ത ഇയാളെ സെപ്റ്റംബർ ആറിന് ഓൾഡ് ബെയ്‌ലിയിൽ ഹാജരാക്കും. വാഹനം തടഞ്ഞുനിർത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നേരത്തെ കുറ്റവാളിയെ സഹായിച്ചതിന് അറസ്റ്റിലായ 35 കാരിയായ സ്ത്രീയെ പോലീസ് ജാമ്യത്തിൽ വിട്ടയച്ചിരുന്നു.


മെയ് 29 ന് ഈസ്റ്റിൽ ലണ്ടനിലെ ഡാൽസ്റ്റണിലെ കിംഗ്‌സ്‌ലാൻ്റ് ഹൈ സ്ട്രീറ്റിലെ ഒരു റസ്റ്റോറന്റിൽ കുടുംബത്തോടൊപ്പം ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് മലയാളി പെൺകുട്ടിക്ക് വെടിയേറ്റത്. ബൈക്കിൽ എത്തിയ ആക്രമി കെട്ടിടത്തിനും റസ്റ്റോറന്റിനും നേരെ വെടിയുതിർക്കുകയായിരുന്നു. പെൺകുട്ടി ഇപ്പോഴും ആശുപത്രിയിൽ തന്നെ തുടരുകയാണ്. കുട്ടി ഇപ്പോഴും സാധാരണ നില കൈവരിച്ചില്ലെന്നാണ് അറിയാൻ സാധിച്ചത്. സംസാരശേഷിയും ചലനശേഷിയും പൂർണ്ണമായും പെൺകുട്ടി വീണ്ടെടുത്തിട്ടില്ല. വെടിവെയ്പ്പിൽ റസ്റ്റോറന്റിന് പുറത്ത് നിന്നിരുന്ന മൂന്ന് പേർക്കു കൂടി വെടിയേറ്റിയിരുന്നെങ്കിലും കുറച്ചു ദിവസങ്ങൾക്ക് ശേഷം അവർ ആശുപത്രി വിട്ടിരുന്നു.


ബിർമിംഗ്ഹാമിൽ നിന്നുള്ള മലയാളി കുടുംബം, സുഹൃത്തുക്കളെ സന്ദർശിക്കാൻ ലണ്ടനിൽ എത്തിയതായിരുന്നു. ഈ സമയം കുട്ടിക്ക് വിശന്നതിനെ തുടർന്ന് യാത്രാമധ്യേ ഹാക്ക്‌നിയിലെ ടർക്കിഷ് റസ്‌റ്റോറൻ്റിൽ കയറുകയായിരുന്നു. ഇവിടെ വച്ചാണ് അപ്രതീക്ഷിതമായ ആക്രമണത്തിനും ദുരന്തത്തിനും പെൺകുട്ടി ഇരയായത്. ഒരു മോട്ടോർബൈക്കിലെത്തിയ അക്രമി കടയിൽ ഉണ്ടായിരുന്ന തുർക്കി വംശജരായ മൂന്ന് പേർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഇതിനിടയിൽ പെട്ട പെൺകുട്ടിയ്ക്ക് അബദ്ധത്തിൽ തലയ്ക്ക് വെടിയേൽക്കുകയായിരുന്നു. ഗുണ്ടകൾ തമ്മിലുള്ള കുടിപ്പകയാണ് അക്രമത്തിന് ഇടയാക്കിയത് . കേരളത്തിൽ പറവൂർ ഗോതുരത്ത് സ്വദേശിയാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ.

ഭരണ നേതൃത്വവും പോലീസും കിണഞ്ഞു പരിശ്രമിച്ചിട്ടും ബ്രിട്ടനിലെ കുടിയേറ്റ വിരുദ്ധ സമരങ്ങൾ ശമിക്കുന്നില്ല. വംശീയ വിരുദ്ധ പ്രവണതകൾക്ക് എതിരെ നടക്കുന്ന റാലികളും വിവിധ സ്ഥലങ്ങളിൽ നടക്കുന്നുണ്ട്. ഇന്നലെ ശനിയാഴ്ച ബെൽഫാസ്റ്റിൽ നടന്ന സമാധാനപരമായ വംശീയ വിരുദ്ധ റാലിയിൽ 15,000 പേർ വരെ പങ്കെടുത്തു. ഇരു വിഭാഗങ്ങളും തമ്മിലുള്ള സംഘർഷങ്ങൾ പോലീസിന് തലവേദനയായിട്ടുണ്ട്.

ബെൽഫാസ്റ്റിൽ നിന്ന് 70 മയിൽ അകലെയുള്ള ഡെറിയിൽ ശനിയാഴ്ച രാത്രി പ്രശ്നങ്ങൾ പൊട്ടി പുറപ്പെട്ടതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. പത്തോളം ഉദ്യോഗസ്ഥർക്ക് പരുക്ക് പറ്റിയതായി വടക്കൻ അയർലണ്ടിലെ പോലീസ് സർവീസ് പറഞ്ഞു. പടക്കങ്ങളും പെട്രോൾ ബോംബുകൾ ഉൾപ്പെടെയുള്ള ആയുധങ്ങളുമായി ആണ് ആക്രമികൾ പോലീസിനെ ആക്രമിച്ചത്. അക്രമത്തിന് ഉത്തരവാദികളായ എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടു വരാൻ ശക്തമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

സൗത്ത് പോർട്ടിൽ മൂന്ന് കുട്ടികളെ 17 വയസ്സുകാരൻ കുത്തി കൊന്ന സംഭവത്തെ തുടർന്നുള്ള അക്രമ സംഭവങ്ങൾ മലയാളികൾ ഉൾപ്പെടെ യുകെയിൽ താമസിക്കുന്ന അന്യദേശക്കാർക്ക് കടുത്ത അരക്ഷിതാവസ്ഥയാണ് ഉണ്ടായിരിക്കുന്നത് . സ്കൂളുകൾ അവധിയായതിനാൽ മിക്ക യുകെ മലയാളികളും കേരളത്തിലാണ്. യുകെയിലുളവായി കൊണ്ടിരിക്കുന്ന സംഭവങ്ങൾ കുട്ടികളിലും കടുത്ത സുരക്ഷാ ഭീതിയാണ് ഉളവാക്കിയിരിക്കുന്നത്. പേടി കാരണം സ്കൂളിൽ പോകാൻ കുട്ടികൾ മടി കാണിക്കുമോ എന്ന് ഭയപ്പാടിലാണ് പല മാതാപിതാക്കൾ.

യു കെ :- 2024 പാരീസ് ഒളിമ്പിക്സിലെ ട്രാക്ക് ആൻഡ് ഫീൽഡിന്റെ അവസാന രാത്രി ബ്രിട്ടന് അവിശ്വസനീയത നിറഞ്ഞതായിരുന്നു. ജോർജിയ ബെല്ലിന്റെ 1500 മീറ്റർ ഓട്ടത്തിലെ പ്രകടനമായിരുന്നു അതിനു കാരണം. തന്റെ വെങ്കല മെഡൽ നേട്ടം പുതിയ ബ്രിട്ടീഷ് റെക്കോർഡ് സ്ഥാപിച്ചു കൊണ്ടായിരുന്നു ബെൽ പൂർത്തീകരിച്ചത്. 2017-ൽ അത്‌ലറ്റിക്‌സിൽ നിന്ന് വിരമിച്ചപ്പോൾ, ജോർജിയ ബെൽ തൻ്റെ ഒളിമ്പിക്സ് എന്ന സ്വപ്നം ഉപേക്ഷിച്ചിരുന്നു. എന്നാൽ കോവിഡ് കാലത്ത്, ഫിറ്റ്നസ് നിലനിർത്തുവാൻ വേണ്ടിയാണ് ബെൽ വീണ്ടും പരിശീലനം ആരംഭിച്ചത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ മുഴുവൻ സമയ ജോലിക്കിടെയാണ് ബെൽ തൻ്റെ മുൻ കോച്ച് ട്രെവർ പെയിൻ്ററുമായി ബന്ധപ്പെട്ട് ചെറിയതോതിൽ പരിശീലനം ആരംഭിച്ചത്. 3.52.61 എന്ന ബെല്ലിന്റെ സമയം 1500 മീറ്ററിൽ ഇതുവരെയും ഏതൊരു ബ്രിട്ടീഷ് വനിതയും നേടിയ റെക്കോർഡിനെ തകർക്കുന്നതായിരുന്നു. മുപ്പതാം വയസ്സിൽ ബെല്ലിന്റെ ആദ്യ ഒളിമ്പിക്സ് മത്സരമായിരുന്നു ഇത്. തനിക്ക് ഇത്തരമൊരു നേട്ടം കൈവരിക്കാൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്ന് ബെൽ മാധ്യമങ്ങളോട് പറഞ്ഞു.

ഒളിമ്പിക്‌സിൽ 1500 മീറ്ററിൽ മൂന്ന് തവണ ചാമ്പ്യനായ കെനിയയുടെ ഫെയ്ത് കിപ്യേഗോൺ 3:51.29 എന്ന പുതിയ ഒളിമ്പിക് റെക്കോർഡ് സ്ഥാപിച്ച് സ്വർണ്ണ മെഡൽ നേടി. ഓസ്‌ട്രേലിയൻ താരം ജെസീക്ക ഹൾ 3:52.56 സെക്കൻഡിൽ വെള്ളി നേടി. പാരീസിൽ ഗ്രേറ്റ് ബ്രിട്ടന് ട്രാക്ക് ആൻഡ് ഫീൽഡിലെ മെഡലുകളിൽ പകുതിയും നേടിക്കൊടുത്തത് റിലേ ടീമുകളാണ്. ഒൻപത് ദിവസങ്ങളായി നടന്ന ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങളിൽ ഗ്രേറ്റ് ബ്രിട്ടൻ ഒരു സ്വർണ്ണവും നാല് വെള്ളിയും അഞ്ച് വെങ്കലവും നേടി. രണ്ട് വെള്ളിയും 3 വെങ്കല മെഡലും മാത്രം നേടിയ ടോക്കിയോ ഒളിമ്പിക്സിലെ പ്രകടനത്തിനേക്കാൾ ബ്രിട്ടൻ വളരെയധികം മികച്ച പ്രകടനമാണ് ഈ വർഷം കാഴ്ചവച്ചത്. 400 മീറ്റർ റിലേ മത്സരത്തിൽ , ബ്രിട്ടന്റെ സ്ത്രീ- പുരുഷ ടീമുകൾ വെങ്കലമെഡൽ നേടി. ഇതോടെ ബ്രിട്ടന്റെ മൊത്തം മെഡലുകളുടെ എണ്ണം 64ൽ എത്തി.

സ്പെയിനിലെ ടെനറഫിൽ അവധി ആഘോഷിക്കുന്നതിനിടെ മരിച്ച ജയ് സ്ലേറ്ററിൻ്റെ സംസ്കാരം നടത്തി. ലങ്കാഷെയറിലെ ഓസ്വാൾഡ്‌വിസ്റ്റലിൽ നിന്നുള്ള 19 കാരനായ ജയ് സ്ലേറ്റർ ജൂൺ 17ന് ടെനറഫിലെ ഒരു പർവ്വത പ്രദേശത്ത് വഴിതെറ്റി വീണ് മരിക്കുകയായിരുന്നു. ഒരു മാസത്തെ തിരച്ചിലിന് ശേഷമാണ് ജയ് സ്ലേറ്ററിൻ്റെ മൃതദേഹം കണ്ടെത്തിയത്. അക്രിംഗ്ടണിലെ ചാപ്പൽ ശുശ്രൂഷയിൽ ഏകദേശം 500 പേർ ആണ് പങ്കെടുത്തത് . മൃതസംസ്കാര ശുശ്രൂഷയിൽ പങ്കെടുത്തവരോട് ജയ് സ്ലേറ്ററിൻ്റെ സ്മരണക്കായി നീല നിറത്തിലുള്ള എന്തെങ്കിലും ധരിക്കാൻ ആവശ്യപ്പെട്ടിരുന്നു. പുഷ്പാഞ്ജലി അർപ്പിക്കുന്നതിന് പകരം വിദേശത്ത് കാണാതായ ബ്രിട്ടീഷ് പൗരന്മാരുടെ കുടുംബത്തെ സഹായിക്കുന്ന എൽബിടി ഗ്ലോബൽ ചാരിറ്റിയിലേക്ക് ആളുകൾ സംഭാവന നൽകണമെന്ന് സ്ലേറ്ററിൻ്റെ പ്രിയപ്പെട്ടവർ ആവശ്യപ്പെട്ടിരുന്നു.

ജയ് സ്ലേറ്ററിനെ കാണാതായ സംഭവം ബ്രിട്ടനിൽ മാത്രമല്ല ലോകമെങ്ങും വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു. അവനു വേണ്ടിയുള്ള തിരച്ചലിന്റെ ഓരോ ഘട്ടവും ബ്രിട്ടനിലെ മാധ്യമങ്ങൾ വൻ പ്രാധാന്യത്തോടെ ജനങ്ങളിൽ എത്തിച്ചിരുന്നു. ജെയ് സ്ലേറ്ററിനുവേണ്ടി വളരെ വിപുലമായ അന്വേഷണമാണ് ടെനറഫിൽ നടന്നത്. ജെയ് സ്ലേറ്ററിന്റെ തിരോധാനത്തിന് പിന്നിൽ ഉത്തരം കിട്ടാതെ ഒട്ടേറെ ചോദ്യങ്ങളാണ് ഉയർന്നു വന്നത്. തന്റെ ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളെ കൂട്ടാതെ ജെയ് സ്ലേറ്റർ ഒറ്റയ്ക്ക് അന്നേ ദിവസം ഒരു യാത്ര നടത്തിയത് എന്തിനായിരുന്നു? അവനെ കുറിച്ച് അവസാനമായി വിവരം ലഭിച്ച സ്ഥലം ദുർഘടമായ കാലാവസ്ഥയും പരിസ്ഥിതിയും ഉള്ള സ്ഥലമാണ്. ഉയർന്ന അഗ്നിപർവ്വതങ്ങളും പാറക്കെട്ടുകളും നിറഞ്ഞ സ്ഥലം . രണ്ട് വാഹനങ്ങൾക്ക് മാത്രം കഷ്ടിച്ചു പോകാനുള്ള ഇടുങ്ങിയ വഴി. ഇത്തരം ഒരു യാത്രയ്ക്ക് പോകുന്നതിനു മുമ്പ് ജെയ് വേണ്ട മുൻകരുതലുകൾ എടുത്തിരുന്നില്ലെന്നത് വ്യക്തമാണ് . അവൻറെ മൊബൈലിൽ ബാറ്ററി ചാർജ് തീരാറായിരുന്നു. അതു മാത്രമല്ല അവൻറെ കൈയ്യിൽ ആവശ്യത്തിന് കുടിവെള്ളം പോലുമില്ലായിരുന്നു.

കാണാതായി രണ്ടാഴ്ചയ്ക്ക് ശേഷം ജെയ് സ്ലേറ്ററിനു വേണ്ടിയുള്ള തിരച്ചിൽ സ്പെയിൻ പോലീസ് ഔദ്യോഗികമായി അവസാനിപ്പിച്ചിരുന്നു . ജെയ് സ്ലേറ്ററിനെ കാണാതായ സ്ഥലത്ത് എല്ലാ സന്നാഹങ്ങളുമായി തിരച്ചിൽ നടത്തിയിട്ടും ഫലം വിപരീതമായിരുന്നതാണ് ഇതിന് കാരണമായി അധികൃതർ ചൂണ്ടിക്കാണിച്ചത് .സ്പെയിൻ പോലീസ് തിരച്ചിൽ അവസാനിപ്പിച്ചെങ്കിലും ജെയ്‌ സ്ലേറ്ററിന്റെ കുടുംബവും സുഹൃത്തുക്കളും അവനെ കാണാതായ ടെനറഫിൽ അന്വേഷണം തുടരുകയായിരുന്നു. അവനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നതുവരെ ഇവിടം വിട്ടു പോകാൻ തങ്ങൾക്ക് ഉദ്ദേശമില്ലെന്നാണ് ജെയ് സ്ലേറ്ററിന്റെ മാതാപിതാക്കളും സുഹൃത്തുക്കളും അറിയിച്ചിരുന്നു . കുടുംബം സ്വന്തം നിലയിൽ തുടർന്ന തിരച്ചിലിലാണ് അവന്റെ കണ്ടെത്തിയത് . അത് പക്ഷേ അവൻറെ തിരിച്ചു വരവിനായി കാത്തിരുന്ന എല്ലാവർക്കും കണ്ണുനീർ സമ്മാനിച്ചു കൊണ്ടാണെന്നു മാത്രം

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- ഓക്സ്ഫോർഡ് ട്രാൻസ്പ്ലാന്റ് സെന്ററിൽ നാല് വനിത സഹപ്രവർത്തകരെ ലൈംഗികമായി അതിക്രമിച്ചതായി കണ്ടെത്തിയ സർജനെ എട്ടുമാസത്തേക്ക് സസ്പെൻഡ് ചെയ്തു. മെഡിക്കൽ ട്രൈബ്യുണൽ ആണ് വാദം കേട്ടതിനു ശേഷം സസ്പെൻഷൻ തീരുമാനം അറിയിച്ചത്. ജെയിംസ് ഗിൽബെർട്ട് എന്ന നാല്പത്തിയേഴുകാരനായ സർജനാണ് ഓക്സ്ഫോർഡ് ട്രാൻസ്പ്ലാൻഡ് സെന്ററിൽ ട്രെയിനികളായി എത്തിയ മൂന്ന് സ്ത്രീകളെ ലൈംഗികമായി അതിക്രമിച്ചു എന്ന് കണ്ടെത്തിയത്. തന്റെ സമ്മതമില്ലാതെ ശരീരത്തിൽ സ്പർശിക്കുകയും, തോളിൽ മസാജ് ചെയ്യുകയും മറ്റും ചെയ്തപ്പോൾ, താൻ ട്രെയിനി ആയതിനാൽ ഗിൽബെർട്ടിനെതിരെ ശബ്ദം ഉയർത്തുവാൻ സാധിച്ചില്ലെന്ന് ഇരയായവരിൽ ഒരാൾ മെഡിക്കൽ ട്രൈബ്യുണലിൽ നടന്ന വാദത്തിൽ വ്യക്തമാക്കി. ട്രാൻസ്പ്ലാന്റ് സെന്ററിൽ വളരെ വലിയ അധികാരമായിരുന്നു ഗിൽബെർട്ടിന് ഉണ്ടായിരുന്നതെന്നും അതിനാൽ തന്നെ അദ്ദേഹത്തിന്റെ വാക്കുകൾ ആയിരുന്നു എല്ലാവരും മുഖവിലക്കെടുത്തിരുന്നതെന്നും മെഡിക്കൽ ട്രൈബ്യുണൽ വാദം കേട്ടു. മറ്റൊരു മുൻ ട്രെയിനി 2014-ൽ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽസ് എൻ എച്ച് എസ് ഫൗണ്ടേഷൻ ട്രസ്റ്റിൽ താൻ ലൈംഗികമായി ഉപദ്രവിക്കപ്പെടുന്നുവെന്ന് ഔപചാരികമായി പരാതിപ്പെട്ടിരുന്നു. എന്നാൽ ആ പരാതി അധികൃതർ ഒതുക്കി തീർക്കുകയാണ് ചെയ്തത്.

പരാതികൾ ഉയർന്നതിനെ തുടർന്ന് മെയ് 2021 ൽ ഗിൽബെർട്ടിനെ ഒഴിവാക്കിയെങ്കിലും, പിന്നീട് ആറാഴ്ചകൾക്ക് ശേഷം തിരികെ ജോലിയിൽ കയറുവാൻ ആശുപത്രി അധികൃതർ അനുവദിച്ചു. സംഭവത്തിൽ വാദം കേട്ട മെഡിക്കൽ ട്രൈബ്യുണൽ ഗിൽബെർട്ട് കുറ്റം ചെയ്തുവെന്ന് കണ്ടെത്തി. സസ്പെൻഷനെതിരെ അപ്പീൽ നൽകുവാൻ ഗിൽബെർട്ടിനു 28 ദിവസത്തെ സമയമുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ ശക്തമായി തുറന്ന് പ്രതികരിച്ച സ്റ്റാഫുകൾക്ക് നന്ദി പറയുന്നതായി ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ആൻഡ്രൂ ബ്രെൻ്റ് വ്യക്തമാക്കി.

RECENT POSTS
Copyright © . All rights reserved