Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

തീവ്ര വലതുപക്ഷ ഗ്രൂപ്പുകൾ യുകെയിൽ നടത്തുന്ന കുടിയേറ്റ വിരുദ്ധ സമരത്തെ തള്ളി പറഞ്ഞ് കാൻ്റർബറി ആർച്ച് ബിഷപ്പ് രംഗത്തു വന്നു. ഈ വിഷയത്തിൽ രാജ്യത്ത് ഉടനീളം നടക്കുന്ന അക്രമ സംഭവങ്ങളെ ജസ്റ്റിൻ വെൽബി അപലപിച്ചു. സമരക്കാർ വ്യാപകമായി ക്രിസ്ത്യൻ ചിഹ്നങ്ങൾ ഉപയോഗിക്കുന്നത് അധാർമികമാണെന്ന് ബിഷപ്പ് പറഞ്ഞു. സൗത്ത് പോർട്ടിലെ ഒരു അവധി കാല ഡാൻസ് ക്ലാസ്സിൽ മൂന്ന് കുഞ്ഞ് പെൺകുട്ടികൾ കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യമെങ്ങും അക്രമങ്ങൾ ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് കാൻ്റർബറി ആർച്ച് ബിഷപ്പ് പ്രതികരണം നടത്തിയത്.

കൊലപാതകം നടത്തിയ 17 വയസ്സുകാരൻ മുസ്ലിം മത വിഭാഗത്തിൽപ്പെട്ട കുടിയേറ്റക്കാരനാണെന്ന തെറ്റായ വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ കൂടി പ്രചരിച്ചതാണ് കലാപത്തിന് കാരണമായത്. ഇതിനെ തുടർന്ന് തീവ്ര വലതുപക്ഷ പ്രവർത്തകർ മസ്ജിദുകൾ , അനധികൃത കുടിയേറ്റക്കാരെ പാർപ്പിച്ചിരുന്ന ഒരു ഹോട്ടൽ എന്നിവ ആക്രമിച്ചതോടെ കലാപം രൂക്ഷമായ ക്രമസമാധാന പ്രശ്നമായി ബ്രിട്ടനിൽ മുഴുവൻ വ്യാപിച്ചിരിക്കുകയാണ്. അക്രമത്തിൽ നിരവധി പോലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റിരുന്നു.നുണകൾ പ്രചരിപ്പിച്ച് സമൂഹത്തിൽ അശാന്തി വിതയ്ക്കാനുള്ള ശ്രമമാണ് കലാപകാരികൾ നടത്തിയിരിക്കുന്നത് എന്ന് കാൻ്റർബറി ആർച്ച് ബിഷപ്പ് പറഞ്ഞു. ഏതെങ്കിലും വലതു തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കരുതെന്ന് അദ്ദേഹം ക്രിസ്ത്യൻ സമുദായത്തിൽ പെട്ടവരോട് ആഹ്വാനം ചെയ്തു.


ഭരണ നേതൃത്വവും പോലീസും കിണഞ്ഞു പരിശ്രമിച്ചിട്ടും ബ്രിട്ടനിലെ കുടിയേറ്റ വിരുദ്ധ സമരങ്ങൾ ശമിക്കുന്നില്ല. വംശീയ വിരുദ്ധ പ്രവണതകൾക്ക് എതിരെ നടക്കുന്ന റാലികളും വിവിധ സ്ഥലങ്ങളിൽ നടക്കുന്നുണ്ട്. ഇന്നലെ ശനിയാഴ്ച ബെൽഫാസ്റ്റിൽ നടന്ന സമാധാനപരമായ വംശീയ വിരുദ്ധ റാലിയിൽ 15,000 പേർ വരെ പങ്കെടുത്തു. ഇരു വിഭാഗങ്ങളും തമ്മിലുള്ള സംഘർഷങ്ങളും പോലീസിന് തലവേദനയായിട്ടുണ്ട്. സൗത്ത് പോർട്ടിൽ മൂന്ന് കുട്ടികളെ 17 വയസ്സുകാരൻ കുത്തി കൊന്ന സംഭവത്തെ തുടർന്നുള്ള അക്രമ സംഭവങ്ങൾ മലയാളികൾ ഉൾപ്പെടെ യുകെയിൽ താമസിക്കുന്ന അന്യദേശക്കാർക്ക് കടുത്ത അരക്ഷിതാവസ്ഥയാണ് ഉണ്ടായിരിക്കുന്നത് . സ്കൂളുകൾ അവധിയായതിനാൽ മിക്ക യുകെ മലയാളികളും കേരളത്തിലാണ്. യുകെയിലുളവായി കൊണ്ടിരിക്കുന്ന സംഭവങ്ങൾ കുട്ടികളിലും കടുത്ത സുരക്ഷാ ഭീതിയാണ് ഉളവാക്കിയിരിക്കുന്നത്. പേടി കാരണം സ്കൂളിൽ പോകാൻ കുട്ടികൾ മടി കാണിക്കുമോ എന്ന് ഭയപ്പാടിലാണ് പല മാതാപിതാക്കളും.

ലണ്ടനിൽ ഒൻപത് വയസ്സ് പ്രായമുള്ള മലയാളി പെൺകുട്ടിയെ വെടി വച്ച കുറ്റത്തിന് പോലീസ് ഒരാൾക്ക് എതിരെ കേസെടുത്തു. ഹാംഷെയറിലെ ഫാർൺബറോയിൽ നിന്നുള്ള ജാവോൺ റെയ്‌ലി (32) എന്നയാൾക്കെതിരെ ഇന്നലെ വെസ്റ്റ്മിൻസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയിൽ നാല് കൊലപാതക ശ്രമങ്ങൾക്ക് ആണ് കുറ്റം ചുമത്തിയിരിക്കുന്നത്. റിമാൻഡ് ചെയ്ത ഇയാളെ സെപ്റ്റംബർ ആറിന് ഓൾഡ് ബെയ്‌ലിയിൽ ഹാജരാക്കും. വാഹനം തടഞ്ഞുനിർത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നേരത്തെ കുറ്റവാളിയെ സഹായിച്ചതിന് അറസ്റ്റിലായ 35 കാരിയായ സ്ത്രീയെ പോലീസ് ജാമ്യത്തിൽ വിട്ടയച്ചിരുന്നു.


മെയ് 29 ന് ഈസ്റ്റിൽ ലണ്ടനിലെ ഡാൽസ്റ്റണിലെ കിംഗ്‌സ്‌ലാൻ്റ് ഹൈ സ്ട്രീറ്റിലെ ഒരു റസ്റ്റോറന്റിൽ കുടുംബത്തോടൊപ്പം ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് മലയാളി പെൺകുട്ടിക്ക് വെടിയേറ്റത്. ബൈക്കിൽ എത്തിയ ആക്രമി കെട്ടിടത്തിനും റസ്റ്റോറന്റിനും നേരെ വെടിയുതിർക്കുകയായിരുന്നു. പെൺകുട്ടി ഇപ്പോഴും ആശുപത്രിയിൽ തന്നെ തുടരുകയാണ്. കുട്ടി ഇപ്പോഴും സാധാരണ നില കൈവരിച്ചില്ലെന്നാണ് അറിയാൻ സാധിച്ചത്. സംസാരശേഷിയും ചലനശേഷിയും പൂർണ്ണമായും പെൺകുട്ടി വീണ്ടെടുത്തിട്ടില്ല. വെടിവെയ്പ്പിൽ റസ്റ്റോറന്റിന് പുറത്ത് നിന്നിരുന്ന മൂന്ന് പേർക്കു കൂടി വെടിയേറ്റിയിരുന്നെങ്കിലും കുറച്ചു ദിവസങ്ങൾക്ക് ശേഷം അവർ ആശുപത്രി വിട്ടിരുന്നു.


ബിർമിംഗ്ഹാമിൽ നിന്നുള്ള മലയാളി കുടുംബം, സുഹൃത്തുക്കളെ സന്ദർശിക്കാൻ ലണ്ടനിൽ എത്തിയതായിരുന്നു. ഈ സമയം കുട്ടിക്ക് വിശന്നതിനെ തുടർന്ന് യാത്രാമധ്യേ ഹാക്ക്‌നിയിലെ ടർക്കിഷ് റസ്‌റ്റോറൻ്റിൽ കയറുകയായിരുന്നു. ഇവിടെ വച്ചാണ് അപ്രതീക്ഷിതമായ ആക്രമണത്തിനും ദുരന്തത്തിനും പെൺകുട്ടി ഇരയായത്. ഒരു മോട്ടോർബൈക്കിലെത്തിയ അക്രമി കടയിൽ ഉണ്ടായിരുന്ന തുർക്കി വംശജരായ മൂന്ന് പേർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഇതിനിടയിൽ പെട്ട പെൺകുട്ടിയ്ക്ക് അബദ്ധത്തിൽ തലയ്ക്ക് വെടിയേൽക്കുകയായിരുന്നു. ഗുണ്ടകൾ തമ്മിലുള്ള കുടിപ്പകയാണ് അക്രമത്തിന് ഇടയാക്കിയത് . കേരളത്തിൽ പറവൂർ ഗോതുരത്ത് സ്വദേശിയാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ.

ഭരണ നേതൃത്വവും പോലീസും കിണഞ്ഞു പരിശ്രമിച്ചിട്ടും ബ്രിട്ടനിലെ കുടിയേറ്റ വിരുദ്ധ സമരങ്ങൾ ശമിക്കുന്നില്ല. വംശീയ വിരുദ്ധ പ്രവണതകൾക്ക് എതിരെ നടക്കുന്ന റാലികളും വിവിധ സ്ഥലങ്ങളിൽ നടക്കുന്നുണ്ട്. ഇന്നലെ ശനിയാഴ്ച ബെൽഫാസ്റ്റിൽ നടന്ന സമാധാനപരമായ വംശീയ വിരുദ്ധ റാലിയിൽ 15,000 പേർ വരെ പങ്കെടുത്തു. ഇരു വിഭാഗങ്ങളും തമ്മിലുള്ള സംഘർഷങ്ങൾ പോലീസിന് തലവേദനയായിട്ടുണ്ട്.

ബെൽഫാസ്റ്റിൽ നിന്ന് 70 മയിൽ അകലെയുള്ള ഡെറിയിൽ ശനിയാഴ്ച രാത്രി പ്രശ്നങ്ങൾ പൊട്ടി പുറപ്പെട്ടതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. പത്തോളം ഉദ്യോഗസ്ഥർക്ക് പരുക്ക് പറ്റിയതായി വടക്കൻ അയർലണ്ടിലെ പോലീസ് സർവീസ് പറഞ്ഞു. പടക്കങ്ങളും പെട്രോൾ ബോംബുകൾ ഉൾപ്പെടെയുള്ള ആയുധങ്ങളുമായി ആണ് ആക്രമികൾ പോലീസിനെ ആക്രമിച്ചത്. അക്രമത്തിന് ഉത്തരവാദികളായ എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടു വരാൻ ശക്തമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

സൗത്ത് പോർട്ടിൽ മൂന്ന് കുട്ടികളെ 17 വയസ്സുകാരൻ കുത്തി കൊന്ന സംഭവത്തെ തുടർന്നുള്ള അക്രമ സംഭവങ്ങൾ മലയാളികൾ ഉൾപ്പെടെ യുകെയിൽ താമസിക്കുന്ന അന്യദേശക്കാർക്ക് കടുത്ത അരക്ഷിതാവസ്ഥയാണ് ഉണ്ടായിരിക്കുന്നത് . സ്കൂളുകൾ അവധിയായതിനാൽ മിക്ക യുകെ മലയാളികളും കേരളത്തിലാണ്. യുകെയിലുളവായി കൊണ്ടിരിക്കുന്ന സംഭവങ്ങൾ കുട്ടികളിലും കടുത്ത സുരക്ഷാ ഭീതിയാണ് ഉളവാക്കിയിരിക്കുന്നത്. പേടി കാരണം സ്കൂളിൽ പോകാൻ കുട്ടികൾ മടി കാണിക്കുമോ എന്ന് ഭയപ്പാടിലാണ് പല മാതാപിതാക്കൾ.

യു കെ :- 2024 പാരീസ് ഒളിമ്പിക്സിലെ ട്രാക്ക് ആൻഡ് ഫീൽഡിന്റെ അവസാന രാത്രി ബ്രിട്ടന് അവിശ്വസനീയത നിറഞ്ഞതായിരുന്നു. ജോർജിയ ബെല്ലിന്റെ 1500 മീറ്റർ ഓട്ടത്തിലെ പ്രകടനമായിരുന്നു അതിനു കാരണം. തന്റെ വെങ്കല മെഡൽ നേട്ടം പുതിയ ബ്രിട്ടീഷ് റെക്കോർഡ് സ്ഥാപിച്ചു കൊണ്ടായിരുന്നു ബെൽ പൂർത്തീകരിച്ചത്. 2017-ൽ അത്‌ലറ്റിക്‌സിൽ നിന്ന് വിരമിച്ചപ്പോൾ, ജോർജിയ ബെൽ തൻ്റെ ഒളിമ്പിക്സ് എന്ന സ്വപ്നം ഉപേക്ഷിച്ചിരുന്നു. എന്നാൽ കോവിഡ് കാലത്ത്, ഫിറ്റ്നസ് നിലനിർത്തുവാൻ വേണ്ടിയാണ് ബെൽ വീണ്ടും പരിശീലനം ആരംഭിച്ചത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ മുഴുവൻ സമയ ജോലിക്കിടെയാണ് ബെൽ തൻ്റെ മുൻ കോച്ച് ട്രെവർ പെയിൻ്ററുമായി ബന്ധപ്പെട്ട് ചെറിയതോതിൽ പരിശീലനം ആരംഭിച്ചത്. 3.52.61 എന്ന ബെല്ലിന്റെ സമയം 1500 മീറ്ററിൽ ഇതുവരെയും ഏതൊരു ബ്രിട്ടീഷ് വനിതയും നേടിയ റെക്കോർഡിനെ തകർക്കുന്നതായിരുന്നു. മുപ്പതാം വയസ്സിൽ ബെല്ലിന്റെ ആദ്യ ഒളിമ്പിക്സ് മത്സരമായിരുന്നു ഇത്. തനിക്ക് ഇത്തരമൊരു നേട്ടം കൈവരിക്കാൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്ന് ബെൽ മാധ്യമങ്ങളോട് പറഞ്ഞു.

ഒളിമ്പിക്‌സിൽ 1500 മീറ്ററിൽ മൂന്ന് തവണ ചാമ്പ്യനായ കെനിയയുടെ ഫെയ്ത് കിപ്യേഗോൺ 3:51.29 എന്ന പുതിയ ഒളിമ്പിക് റെക്കോർഡ് സ്ഥാപിച്ച് സ്വർണ്ണ മെഡൽ നേടി. ഓസ്‌ട്രേലിയൻ താരം ജെസീക്ക ഹൾ 3:52.56 സെക്കൻഡിൽ വെള്ളി നേടി. പാരീസിൽ ഗ്രേറ്റ് ബ്രിട്ടന് ട്രാക്ക് ആൻഡ് ഫീൽഡിലെ മെഡലുകളിൽ പകുതിയും നേടിക്കൊടുത്തത് റിലേ ടീമുകളാണ്. ഒൻപത് ദിവസങ്ങളായി നടന്ന ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങളിൽ ഗ്രേറ്റ് ബ്രിട്ടൻ ഒരു സ്വർണ്ണവും നാല് വെള്ളിയും അഞ്ച് വെങ്കലവും നേടി. രണ്ട് വെള്ളിയും 3 വെങ്കല മെഡലും മാത്രം നേടിയ ടോക്കിയോ ഒളിമ്പിക്സിലെ പ്രകടനത്തിനേക്കാൾ ബ്രിട്ടൻ വളരെയധികം മികച്ച പ്രകടനമാണ് ഈ വർഷം കാഴ്ചവച്ചത്. 400 മീറ്റർ റിലേ മത്സരത്തിൽ , ബ്രിട്ടന്റെ സ്ത്രീ- പുരുഷ ടീമുകൾ വെങ്കലമെഡൽ നേടി. ഇതോടെ ബ്രിട്ടന്റെ മൊത്തം മെഡലുകളുടെ എണ്ണം 64ൽ എത്തി.

സ്പെയിനിലെ ടെനറഫിൽ അവധി ആഘോഷിക്കുന്നതിനിടെ മരിച്ച ജയ് സ്ലേറ്ററിൻ്റെ സംസ്കാരം നടത്തി. ലങ്കാഷെയറിലെ ഓസ്വാൾഡ്‌വിസ്റ്റലിൽ നിന്നുള്ള 19 കാരനായ ജയ് സ്ലേറ്റർ ജൂൺ 17ന് ടെനറഫിലെ ഒരു പർവ്വത പ്രദേശത്ത് വഴിതെറ്റി വീണ് മരിക്കുകയായിരുന്നു. ഒരു മാസത്തെ തിരച്ചിലിന് ശേഷമാണ് ജയ് സ്ലേറ്ററിൻ്റെ മൃതദേഹം കണ്ടെത്തിയത്. അക്രിംഗ്ടണിലെ ചാപ്പൽ ശുശ്രൂഷയിൽ ഏകദേശം 500 പേർ ആണ് പങ്കെടുത്തത് . മൃതസംസ്കാര ശുശ്രൂഷയിൽ പങ്കെടുത്തവരോട് ജയ് സ്ലേറ്ററിൻ്റെ സ്മരണക്കായി നീല നിറത്തിലുള്ള എന്തെങ്കിലും ധരിക്കാൻ ആവശ്യപ്പെട്ടിരുന്നു. പുഷ്പാഞ്ജലി അർപ്പിക്കുന്നതിന് പകരം വിദേശത്ത് കാണാതായ ബ്രിട്ടീഷ് പൗരന്മാരുടെ കുടുംബത്തെ സഹായിക്കുന്ന എൽബിടി ഗ്ലോബൽ ചാരിറ്റിയിലേക്ക് ആളുകൾ സംഭാവന നൽകണമെന്ന് സ്ലേറ്ററിൻ്റെ പ്രിയപ്പെട്ടവർ ആവശ്യപ്പെട്ടിരുന്നു.

ജയ് സ്ലേറ്ററിനെ കാണാതായ സംഭവം ബ്രിട്ടനിൽ മാത്രമല്ല ലോകമെങ്ങും വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു. അവനു വേണ്ടിയുള്ള തിരച്ചലിന്റെ ഓരോ ഘട്ടവും ബ്രിട്ടനിലെ മാധ്യമങ്ങൾ വൻ പ്രാധാന്യത്തോടെ ജനങ്ങളിൽ എത്തിച്ചിരുന്നു. ജെയ് സ്ലേറ്ററിനുവേണ്ടി വളരെ വിപുലമായ അന്വേഷണമാണ് ടെനറഫിൽ നടന്നത്. ജെയ് സ്ലേറ്ററിന്റെ തിരോധാനത്തിന് പിന്നിൽ ഉത്തരം കിട്ടാതെ ഒട്ടേറെ ചോദ്യങ്ങളാണ് ഉയർന്നു വന്നത്. തന്റെ ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളെ കൂട്ടാതെ ജെയ് സ്ലേറ്റർ ഒറ്റയ്ക്ക് അന്നേ ദിവസം ഒരു യാത്ര നടത്തിയത് എന്തിനായിരുന്നു? അവനെ കുറിച്ച് അവസാനമായി വിവരം ലഭിച്ച സ്ഥലം ദുർഘടമായ കാലാവസ്ഥയും പരിസ്ഥിതിയും ഉള്ള സ്ഥലമാണ്. ഉയർന്ന അഗ്നിപർവ്വതങ്ങളും പാറക്കെട്ടുകളും നിറഞ്ഞ സ്ഥലം . രണ്ട് വാഹനങ്ങൾക്ക് മാത്രം കഷ്ടിച്ചു പോകാനുള്ള ഇടുങ്ങിയ വഴി. ഇത്തരം ഒരു യാത്രയ്ക്ക് പോകുന്നതിനു മുമ്പ് ജെയ് വേണ്ട മുൻകരുതലുകൾ എടുത്തിരുന്നില്ലെന്നത് വ്യക്തമാണ് . അവൻറെ മൊബൈലിൽ ബാറ്ററി ചാർജ് തീരാറായിരുന്നു. അതു മാത്രമല്ല അവൻറെ കൈയ്യിൽ ആവശ്യത്തിന് കുടിവെള്ളം പോലുമില്ലായിരുന്നു.

കാണാതായി രണ്ടാഴ്ചയ്ക്ക് ശേഷം ജെയ് സ്ലേറ്ററിനു വേണ്ടിയുള്ള തിരച്ചിൽ സ്പെയിൻ പോലീസ് ഔദ്യോഗികമായി അവസാനിപ്പിച്ചിരുന്നു . ജെയ് സ്ലേറ്ററിനെ കാണാതായ സ്ഥലത്ത് എല്ലാ സന്നാഹങ്ങളുമായി തിരച്ചിൽ നടത്തിയിട്ടും ഫലം വിപരീതമായിരുന്നതാണ് ഇതിന് കാരണമായി അധികൃതർ ചൂണ്ടിക്കാണിച്ചത് .സ്പെയിൻ പോലീസ് തിരച്ചിൽ അവസാനിപ്പിച്ചെങ്കിലും ജെയ്‌ സ്ലേറ്ററിന്റെ കുടുംബവും സുഹൃത്തുക്കളും അവനെ കാണാതായ ടെനറഫിൽ അന്വേഷണം തുടരുകയായിരുന്നു. അവനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നതുവരെ ഇവിടം വിട്ടു പോകാൻ തങ്ങൾക്ക് ഉദ്ദേശമില്ലെന്നാണ് ജെയ് സ്ലേറ്ററിന്റെ മാതാപിതാക്കളും സുഹൃത്തുക്കളും അറിയിച്ചിരുന്നു . കുടുംബം സ്വന്തം നിലയിൽ തുടർന്ന തിരച്ചിലിലാണ് അവന്റെ കണ്ടെത്തിയത് . അത് പക്ഷേ അവൻറെ തിരിച്ചു വരവിനായി കാത്തിരുന്ന എല്ലാവർക്കും കണ്ണുനീർ സമ്മാനിച്ചു കൊണ്ടാണെന്നു മാത്രം

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- ഓക്സ്ഫോർഡ് ട്രാൻസ്പ്ലാന്റ് സെന്ററിൽ നാല് വനിത സഹപ്രവർത്തകരെ ലൈംഗികമായി അതിക്രമിച്ചതായി കണ്ടെത്തിയ സർജനെ എട്ടുമാസത്തേക്ക് സസ്പെൻഡ് ചെയ്തു. മെഡിക്കൽ ട്രൈബ്യുണൽ ആണ് വാദം കേട്ടതിനു ശേഷം സസ്പെൻഷൻ തീരുമാനം അറിയിച്ചത്. ജെയിംസ് ഗിൽബെർട്ട് എന്ന നാല്പത്തിയേഴുകാരനായ സർജനാണ് ഓക്സ്ഫോർഡ് ട്രാൻസ്പ്ലാൻഡ് സെന്ററിൽ ട്രെയിനികളായി എത്തിയ മൂന്ന് സ്ത്രീകളെ ലൈംഗികമായി അതിക്രമിച്ചു എന്ന് കണ്ടെത്തിയത്. തന്റെ സമ്മതമില്ലാതെ ശരീരത്തിൽ സ്പർശിക്കുകയും, തോളിൽ മസാജ് ചെയ്യുകയും മറ്റും ചെയ്തപ്പോൾ, താൻ ട്രെയിനി ആയതിനാൽ ഗിൽബെർട്ടിനെതിരെ ശബ്ദം ഉയർത്തുവാൻ സാധിച്ചില്ലെന്ന് ഇരയായവരിൽ ഒരാൾ മെഡിക്കൽ ട്രൈബ്യുണലിൽ നടന്ന വാദത്തിൽ വ്യക്തമാക്കി. ട്രാൻസ്പ്ലാന്റ് സെന്ററിൽ വളരെ വലിയ അധികാരമായിരുന്നു ഗിൽബെർട്ടിന് ഉണ്ടായിരുന്നതെന്നും അതിനാൽ തന്നെ അദ്ദേഹത്തിന്റെ വാക്കുകൾ ആയിരുന്നു എല്ലാവരും മുഖവിലക്കെടുത്തിരുന്നതെന്നും മെഡിക്കൽ ട്രൈബ്യുണൽ വാദം കേട്ടു. മറ്റൊരു മുൻ ട്രെയിനി 2014-ൽ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽസ് എൻ എച്ച് എസ് ഫൗണ്ടേഷൻ ട്രസ്റ്റിൽ താൻ ലൈംഗികമായി ഉപദ്രവിക്കപ്പെടുന്നുവെന്ന് ഔപചാരികമായി പരാതിപ്പെട്ടിരുന്നു. എന്നാൽ ആ പരാതി അധികൃതർ ഒതുക്കി തീർക്കുകയാണ് ചെയ്തത്.

പരാതികൾ ഉയർന്നതിനെ തുടർന്ന് മെയ് 2021 ൽ ഗിൽബെർട്ടിനെ ഒഴിവാക്കിയെങ്കിലും, പിന്നീട് ആറാഴ്ചകൾക്ക് ശേഷം തിരികെ ജോലിയിൽ കയറുവാൻ ആശുപത്രി അധികൃതർ അനുവദിച്ചു. സംഭവത്തിൽ വാദം കേട്ട മെഡിക്കൽ ട്രൈബ്യുണൽ ഗിൽബെർട്ട് കുറ്റം ചെയ്തുവെന്ന് കണ്ടെത്തി. സസ്പെൻഷനെതിരെ അപ്പീൽ നൽകുവാൻ ഗിൽബെർട്ടിനു 28 ദിവസത്തെ സമയമുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ ശക്തമായി തുറന്ന് പ്രതികരിച്ച സ്റ്റാഫുകൾക്ക് നന്ദി പറയുന്നതായി ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ആൻഡ്രൂ ബ്രെൻ്റ് വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സൗത്ത് പോർട്ടിൽ മൂന്ന് പ്രൈമറി സ്കൂൾ കുട്ടികളുടെ കൊലപാതകത്തിനെ തുടർന്ന് രാജ്യമൊട്ടാകെ നടന്ന കലാപങ്ങളിൽ 700 ലധികം പേർ അറസ്റ്റിലായതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഇനിയും കൂടുതൽ പേർ അറസ്റ്റിലാകുമെന്നാണ് പോലീസ് നൽകുന്ന സൂചന. അക്രമം, മോഷണം, സാമൂഹിക വിരുദ്ധ പെരുമാറ്റം തുടങ്ങിയ കുറ്റങ്ങളാണ് അറസ്റ്റിലായവരുടെ പേരിൽ ചുമത്തിയിരിക്കുന്നത്. കലാപത്തിന് ശ്രമിച്ചവർക്കെതിരെയുള്ള അന്വേഷണം മാസങ്ങളോളം നീണ്ടു നിന്നേക്കാമെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.


കലാപം അടിച്ചമർത്തുന്നതിൽ ഭരണനേതൃത്വവും പോലീസ് സേനകളും കാണിച്ച ആർജ്ജവത്തെ ചാൾസ് രാജാവ് പ്രശംസിച്ചു. പ്രധാനമന്ത്രി സർ കെയർ സ്റ്റാർമറുമായും പോലീസ് മേധാവികളുമായും വെള്ളിയാഴ്ച വൈകുന്നേരം ചാൾസ് രാജാവ് ഫോൺ സംഭാഷണം നടത്തിയിരുന്നു. നിലവിൽ സ്‌കോട്ട്‌ ലൻഡിലുള്ള ചാൾസ് രാജാവ് ക്രമക്കേടുകളെ കുറിച്ചും കലാപത്തെ കുറിച്ചും പ്രധാനമന്ത്രിയോട് സംസാരിച്ചു എന്നാണ് അറിയാൻ സാധിച്ചത്. രാഷ്ട്രീയമായി നിഷ്പക്ഷത പുലർത്തേണ്ട രാജാവ് കലാപങ്ങളെ കുറിച്ച് സംസാരിക്കുമോ എന്ന കാര്യത്തിൽ സംശയം ഉണ്ടായിരുന്നു. പ്രക്ഷേപണം കൈകാര്യം ചെയ്യേണ്ടത് ഭരണ നേതൃത്വത്തിന്റെ ഉത്തരവാദിത്വത്തിൽ പെട്ടതായതിനാൽ പ്രശ്നങ്ങൾ തീരുന്നതു വരെ രാജാവ് ലഹള ബാധിച്ച സ്ഥലങ്ങൾ സന്ദർശിക്കുകയില്ലെന്നാണ് പൊതുവെ കരുതപ്പെടുന്നത്.


ഇതുവരെ നടന്ന 741 അറസ്റ്റുകളിൽ 32 എണ്ണം സമൂഹമാധ്യമങ്ങളിൽ കൂടിയുള്ള പ്രേരണ കുറ്റത്തിനാണ്. തെറ്റായ വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ കൂടി പ്രചരിക്കുന്നത് എത്രമാത്രം പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നതിന്റെ ഉദാഹരണമായിരുന്നു ബ്രിട്ടനിൽ അരങ്ങേറിയത്. അതുകൊണ്ട് തന്നെ വരുംകാലങ്ങളിൽ സമൂഹമാധ്യമ ഉപയോഗത്തിന് ചില നിയന്ത്രണങ്ങൾ കൊണ്ടുവരാൻ സർക്കാർ തയ്യാറാകും എന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. ഏതെങ്കിലും രീതിയിൽ സമൂഹത്തിൽ അശാന്തി വിതയ്ക്കുന്ന സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ കൈമാറുന്നവർ കടുത്ത നടപടി നേരിടേണ്ടി വരും. മലയാളം ഉൾപ്പെടെ ഏതു ഭാഷകളിൽ ഉള്ള സന്ദേശമാണെങ്കിലും നിരീക്ഷിക്കാൻ ഉതകുന്ന സാങ്കേതികവിദ്യ പോലീസിനുണ്ട്. അതുകൊണ്ട് തന്നെ സമൂഹമാധ്യമങ്ങളിൽ അലക്ഷ്യമായി അപകടകരമായ സന്ദേശങ്ങൾ കൈമാറുന്നത് അറസ്റ്റിന് തന്നെ വഴിവെക്കുമെന്ന് നീയമ വിദഗ്ധർ അഭിപ്രായപ്പെട്ടു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ സർവകലാശാലകൾ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. വിദ്യാർത്ഥികളുടെ എണ്ണം കുത്തനെ ഇടിഞ്ഞതാണ് പ്രതിസന്ധിക്ക് പ്രധാനകാരണം. എ ലെവൽ പരീക്ഷാ ഫലങ്ങൾ പുറത്തുവന്ന് വിദ്യാർത്ഥികളുടെ അഡ്മിഷൻ നല്ല രീതിയിൽ ലഭിച്ചില്ലെങ്കിൽ പല സർവകലാശാലകളുടെയും നിലനിൽപ്പ് തന്നെ അവതാളത്തിലാവും .


അന്താരാഷ്ട്ര വിദ്യാർഥികളുടെ റിക്രൂട്ട്മെൻറ് കുത്തനെ ഇടിഞ്ഞത് വിദ്യാർഥികളുടെ എണ്ണം കുറയുന്നതിനും സാമ്പത്തിക ഞെരുക്കത്തിനും ഒരു കാരണമായിട്ടുണ്ട്. ഋഷി സുനക് സർക്കാരിൻറെ അവസാന നാളുകളിൽ നടപ്പിലാക്കിയ കുടിയേറ്റ നയങ്ങളാണ് അന്താരാഷ്ട്ര വിദ്യാർഥികളുടെ എണ്ണം കുറയുന്നതിന് വഴിവെച്ചത്. നിലവിൽ ഗവേഷണ വിദ്യാർത്ഥികൾക്ക് മാത്രമെ ഡിപെൻഡൻ്റ് വിസയിൽ കുടുംബാംഗങ്ങളെ യുകെയിലേയ്ക്ക് കൊണ്ടുവരാൻ സാധിക്കുകയുള്ളൂ. അതുമാത്രമല്ല വിദ്യാർത്ഥി വിസയിൽ എത്തിയവർക്ക് പെർമനന്റ് വിസ കിട്ടാനുള്ള നടപടിക്രമങ്ങളും കർശനമാക്കി. ഈ സാഹചര്യങ്ങളിൽ മലയാളികൾ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വിദ്യാർഥികളുടെ എണ്ണത്തിൽ കാര്യമായ കുറവ് ആണ് സംഭവിച്ചിരിക്കുന്നത്.

ഇംഗ്ലണ്ടിലെ സർവകലാശാലകൾക്ക് സർക്കാർ ധനസഹായം പ്രതീക്ഷിക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്പ്സൺ പറഞ്ഞു. അവ സ്വന്തം റിസോഴ്സിനെ ആശ്രയിക്കേണ്ട സ്വയംഭരണ സ്ഥാപനങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ നയത്തിന്റെ ഭാഗമായി സാമ്പത്തിക സഹായം കാര്യമായി ലഭിച്ചില്ലെങ്കിൽ കടുത്ത പ്രതിസന്ധിയിലേയ്ക്ക് കൂപ്പുകുത്തുമെന്ന് ഒരു വൈസ് ചാൻസിലർ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇതിനോടകം 67 സ്ഥാപനങ്ങൾ പിരിച്ചു വിടുകയും പുനസംഘടിപ്പിക്കുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ. സാമ്പത്തിക പ്രതിസന്ധിയിലായ സർവ്വകലാശാലകളെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുസിയു ജനറൽ സെക്രട്ടറി ജോ ഗ്രേഡി മന്ത്രിമാർക്ക് കത്തയച്ചിരുന്നു. സ്ഥിതി വഷളാകുന്നതിന് മുമ്പ് സർവ്വകലാശാലകളെ സർക്കാർ സഹായിക്കണമെന്ന ആവശ്യം ശക്തമാണ്.

യുകെയിൽ ആളൊഴിഞ്ഞ പലസ്ഥലങ്ങളിലും മയക്കുമരുന്ന് മാഫിയയുടെ പിടിയിലാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഇത്തരം പല സ്ഥലങ്ങളും വ്യവസായിക അടിസ്ഥാനത്തിൽ കഞ്ചാവ് വളർത്തുന്നതിന് കുറ്റവാളികൾ ഉപയോഗിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. നഗര കേന്ദ്രങ്ങളിൽ വരെ ഒഴിഞ്ഞ കടകളും പബ്ബുകളും ഇങ്ങനെയുള്ളവർ ലക്ഷ്യമിടുന്നതായി പോലീസ് അറിയിച്ചു . കഴിഞ്ഞ വർഷം, സ്‌കോട്ട്‌ലൻഡിലെ അയറിലെ ഒരു പഴയ കളിപ്പാട്ടക്കട മുതൽ പോവിസിലെ വെൽഷ്‌പൂളിലെ ഒരു മുൻ ബാങ്ക് ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ പോലീസ് കഞ്ചാവ് കൃഷിയോടും വ്യാപാരത്തോടും അനുബന്ധിച്ച് റെയ്ഡുകൾ നടത്തിയിരുന്നു.

ഒഴിഞ്ഞുകിടക്കുന്ന റെസ്റ്റോറൻ്റുകൾ, കഫേകൾ, നിശാക്ലബ്ബുകൾ, ബിങ്കോ ഹാളുകൾ, ഓഫീസ് കെട്ടിടങ്ങൾ എന്നിവയെല്ലാം മയക്കുമരുന്ന് വളർത്താൻ ഉപയോഗിച്ചിട്ടുണ്ട്. എന്നാണ് പോലീസ് പറയുന്നത്. സൗത്ത് വെയിൽസിലെ ന്യൂപോർട്ടിലെ ഒരു മുൻ ഡിപ്പാർട്ട്‌മെൻ്റ് സ്റ്റോറിൻ്റെ നിരവധി നിലകൾ കുറ്റവാളികൾ 3,000-ത്തിലധികം കഞ്ചാവ് ചെടികൾ വളർത്താൻ ഉപയോഗിച്ചു . അവിടെ മാത്രം വളർത്തിയ കഞ്ചാവിന്റെ മാർക്കറ്റ് മൂല്യം ഏകദേശം രണ്ട് ദശലക്ഷം പൗണ്ട് ആണ്. എസ്റ്റേറ്റ് ഏജൻ്റുമാർ, വ്യാപാരികൾ തുടങ്ങിയവർ ഏതെങ്കിലും രീതിയിൽ കഞ്ചാവ് ഫാമുകൾ വളർത്താൻ കൂട്ടു നിന്നാൽ പ്രോസിക്യൂഷൻ നടപടികൾ നേരിടേണ്ടി വരുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

 

കഴിഞ്ഞ കുറെ നാളുകളായി വ്യവസായ മേഖലയിൽ ഉണ്ടായ തകർച്ച കഞ്ചാവ് മാഫിയയ്ക്ക് തണലായതായും സൂചനയുണ്ട്. പല സ്ഥാപനങ്ങളും നഷ്ടത്തിലായതിനെ തുടർന്ന് ഒഴിഞ്ഞ് കിടന്നത് ക്രിമിനൽ സംഘങ്ങൾ കഞ്ചാവ് വളർത്താനായി ഉപയോഗിക്കുകയായിരുന്നു. കടകളും മറ്റും വലിയതോതിൽ അടച്ചത് ഇത്തരം കുറ്റകൃത്യങ്ങൾക്ക് അവസരം നൽകിയതായി മയക്കുമരുന്ന് വിരുദ്ധസേനയുടെ തലവനായ റിച്ചാർഡ് ലൂയിസ് പറഞ്ഞു. കഴിഞ്ഞവർഷം കഞ്ചാവ് ഫാമുകളുമായി ബന്ധപ്പെട്ട് ഏകദേശം 1000 അറസ്റ്റുകൾ ആണ് നടന്നത്. തിരക്കേറിയ നഗരങ്ങളുടെ മധ്യത്തിൽ പോലും ആളൊഴിഞ്ഞ കെട്ടിടങ്ങൾ കഞ്ചാവ് കൃഷിക്കായി ഉപയോഗിക്കുന്നത് പോലീസിന് കടുത്ത തലവേദനയാണ് സൃഷ്ടിക്കുന്നത്. സ്ഥിരമായി അടഞ്ഞു കിടക്കുന്ന ജനലുകളും അതിരാവിലെ തെളിച്ചമുള്ള ലൈറ്റുകൾ ഇടുന്നതും മറ്റും കഞ്ചാവ് വളർത്തുന്നതിനായി കെട്ടിടങ്ങൾ ഉപയോഗിക്കുന്നതിൻ്റെ ലക്ഷണങ്ങൾ ആകാൻ സാധ്യത ഉള്ളതായാണ് പോലീസ് നൽകുന്ന വിവരങ്ങൾ. ഏതെങ്കിലും രീതിയിൽ സംശയകരമായ രീതിയിൽ ഒരു കെട്ടിടത്തെ കുറിച്ച് സൂചന ലഭിക്കുകയാണെങ്കിൽ വിവരം അറിയിക്കണമെന്ന് പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- ബ്രിട്ടന്റെ സാമ്പത്തിക രംഗം തകർച്ചയിൽ നിന്നും വളർച്ചയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഈ വളർച്ചയുടെ ആനുകൂല്യം നിങ്ങൾക്കും ലഭിക്കുന്നുണ്ടോ എന്ന് ചിന്തിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. നിങ്ങളുടെ ജോലിക്ക് ശരിയായ ശമ്പളം നിങ്ങൾക്ക് ലഭിക്കുന്നുണ്ടോ?? നിങ്ങൾ അതിൽ തൃപ്തരാണോ ?? ഈ ചോദ്യങ്ങൾക്ക് ഇല്ലാ എന്ന ഉത്തരമാണ് നിങ്ങൾക്ക് മുന്നിൽ വരുന്നതെങ്കിൽ, നിശ്ചയമായി ശമ്പള വർദ്ധനവ് ആവശ്യപ്പെടണമെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. ജോലിസാധ്യതകൾ ലഭ്യമാക്കുന്ന വെബ്സൈറ്റുകൾ ആയ ഗ്ലാസ് ഡോർ, മോൺസ്റ്റർ തുടങ്ങിയവയിൽ സെർച്ച് ചെയ്താൽ നിങ്ങൾക്ക് നിങ്ങളുടെ കഴിവിനും എക്സ്പീരിയൻസിനും അനുസരിച്ച് ശമ്പളം ലഭിക്കുന്നുണ്ടോ എന്ന് വ്യക്തമാകുന്നതാണ്. അതോടൊപ്പം തന്നെ അനൗപചാരികമായി നിങ്ങൾക്ക് നിങ്ങളുടെ അതേ സ്ഥാനത്ത് ജോലി ചെയ്യുന്നവരുമായി സംവദിച്ച് നിങ്ങൾക്ക് ലഭിക്കുന്ന ശമ്പളത്തെ പറ്റി ധാരണ ഉണ്ടാക്കാവുന്നതാണെന്ന് അലയൻസ് മാഞ്ചസ്റ്റർ ബിസിനസ് സ്കൂളിലെ ഓർഗനൈസേഷണൽ സൈക്കോളജി ആൻഡ് ഹെൽത്ത് പ്രൊഫസർ ക്യാരി കൂപ്പർ വ്യക്തമാക്കുന്നു. സ്ത്രീക്കും പുരുഷനും തുല്യമായ ശമ്പളം ലഭിക്കുന്നത് ഇപ്പോഴും ചിലയിടങ്ങളിൽ നടക്കുന്നില്ലെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. ശമ്പള വർദ്ധനവ് ആവശ്യപ്പെടുന്നവരിൽ, സ്ത്രീകളെക്കാൾ പുരുഷന്മാർക്ക് കൂടുതൽ പരിഗണന ലഭിക്കുന്നു എന്നത് വാസ്തവമായ കാര്യമാണെന്ന് കണക്കുകൾ തന്നെ വ്യക്തമാക്കുന്നു. ഇത്തരത്തിൽ നിങ്ങളുടെ സ്ഥാപനത്തിൽ പുരുഷന്മാരെക്കാൾ നിങ്ങൾക്ക് വേതനം കുറവാണു ലഭിക്കുന്നത് എന്ന് സംശയമുണ്ടെങ്കിൽ, ഗവൺമെന്റിന്റെ ജെൻഡർ പേ ഗ്യാപ് ഡാറ്റാ ബേസിൽ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും വിദഗ്ധർ ഉപദേശം നൽകുന്നു.

പലപ്പോഴും സ്ത്രീകൾ തങ്ങളുടെ വേതന വർദ്ധനവിനെ പറ്റി സംസാരിക്കാൻ മടിക്കുന്നവരാണെന്ന് സർവ്വേകൾ വ്യക്തമാക്കുന്നു. തങ്ങളുടെ കഴിവിന് ആവശ്യമായ വർദ്ധനവ് തങ്ങൾക്ക് ലഭിക്കുമെന്ന് അവർ പ്രതീക്ഷിക്കുന്നുണ്ടെന്നും, എന്നാൽ പലപ്പോഴും ഇത് നടക്കാറില്ലെന്നുമാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നിങ്ങളുടെ ബോസ് അധികം തിരക്കില്ലാതിരിക്കുന്ന സമയത്ത് കൃത്യമായ സമയം കണ്ടെത്തി നിങ്ങളുടെ ആവശ്യം അവതരിപ്പിക്കണമെന്നാണ് പ്രൊഫസർ കൂപ്പർ വ്യക്തമാക്കുന്നത്. നിങ്ങളുടെ ആവശ്യം നേരിട്ട് നിങ്ങളുടെ മേധാവിയോട് അറിയിക്കുന്നതാണ് ഉചിതമെന്ന് ഫ്ളക്സിബിൾ വർക്കിംഗ്‌ നെറ്റ്‌വർക്ക് സി ഇ ഒ കെനെ ഹാമിൽട്ടൺ പറയുന്നു. ഇത്തരത്തിൽ നിങ്ങളുടെ ജോലിക്ക് ആവശ്യമായ ശമ്പളം ലഭിക്കുന്നുണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തി, ആവശ്യമെങ്കിൽ വേതന വർദ്ധനവ് ഉറപ്പാക്കേണ്ടതാണ്.

Copyright © . All rights reserved