Main News

ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് കൈമാറണമെന്ന കീഴ്ക്കോടതി വിധിക്കെതിരെ വ്യവസായി വിജയ് മല്യക്ക് അപ്പീല്‍ നല്‍കാമെന്ന് ലണ്ടന്‍ റോയല്‍ കോര്‍ട്ട്. ബാങ്കുകളെ കബളിപ്പിച്ച് ലണ്ടനിലേക്ക് മുങ്ങിയ മല്യയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ഉത്തരവിട്ട കീഴ്‌ക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാനാണ് മല്യയ്ക്ക് അനുമതി ലഭിച്ചിരിക്കുന്നത്.

റോയല്‍ കോര്‍ട്ടിലെ രണ്ടംഗ ബെഞ്ചാണ് മല്യയുടെ അപ്പീലില്‍ വാദം കേട്ടത്. യുകെ ഹൈക്കോടതിയിലാണ് കേസിന്‍റെ വിചാരണ നടക്കുന്നത്. കഴിഞ്ഞ ഡിസംബറിലാണ് വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതി വിജയ് മല്യയെ ഇന്ത്യന്‍ സര്‍ക്കാറിന് കൈമാറണമെന്ന് ഉത്തരവിട്ടത്. അനുകൂല വിധി സന്തോഷകരമാണെന്ന് റോയല്‍ കോര്‍ട്ട് ജസ്റ്റിസില്‍ എത്തിയ മല്യ പ്രതികരിച്ചു. മകന്‍ സിദ്ധാര്‍ത്ഥ്, കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിലെ മുന്‍ എയര്‍ഹോസ്റ്റസും കാമുകിയുമായ പിങ്കി ലാല്‍വാനി എന്നിവര്‍ക്കൊപ്പമാണ് മല്യ കോടതിയില്‍ എത്തിയത്
എഴുതി നല്‍കിയ അപേക്ഷ കോടതി തള്ളിയതിനെ തുടര്‍ന്നാണ് ഓറല്‍ ഹിയറിങ് നടന്നത്.

ഏപ്രിലിലാണ് മല്യ തിരിച്ചയക്കുന്നതിനെതിരെ അപ്പീലിന് അപേക്ഷ നല്‍കിയത്. വരുന്ന ആഴ്ചയില്‍ തന്നെ ന്യായാധിപര്‍ മല്യയുടെ അപ്പിലിന്മേല്‍ വിധി പുറപ്പെടുവിക്കുമെന്നാണ് കരുതപ്പെടുന്നത്. അപ്പീലിനുള്ള അപേക്ഷ കോടതി അനുവദിച്ചതോടെ കേസ് യുകെ ഹൈക്കോടതിയില്‍ വാദം കേള്‍ക്കും.

ഇന്ത്യന്‍ ബാങ്ക്‌സില്‍ നിന്നും 9000 കോടിയുടെ വായ്പ എടുത്ത ശേഷം തിരിച്ചടയ്ക്കാതെ വന്നതോടെയാണ് മല്യ കേസില്‍ പ്രതിയാകുന്നത്. പിന്നാലെയാണ് അദ്ദേഹം നാടു വിടുന്നത്. കള്ളപ്പണം വെളുപ്പിക്കൽ, സാമ്പത്തിക കുറ്റകൃത്യം, ഫോറിൻ എക്സേഞ്ച് മാനേജ്മെന്‍റ് നിയമ ലംഘനം എന്നീ കുറ്റങ്ങളിൽ സിബിഐയും എൻഫോഴ്സ്മെന്‍റും ചുമത്തിയ കേസുകളിൽ വിചാരണയ്ക്കായി വിജയ് മല്യയെ തിരികെ നൽകണമെന്ന് യുകെയോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യയുടെ ആവശ്യം പരിഗണിച്ച് യുകെ ആഭ്യന്തര സെക്രട്ടറി സാജിദ് ജാവിദ് വിജയ് മല്യയെ ഇന്ത്യക്ക് കൈമാറാനുള്ള അനുമതി നൽകിയിരുന്നു. ഈ ഉത്തരവിനെതിരെ മല്യ നൽകിയ ഹർജിയാണ് ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ കോടതി നേരത്തേ തള്ളിയത്.

ഷാര്‍ജ: ഷാര്‍ജ ഭരണാധികാരി ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ മകന്‍ ശൈഖ് ഖാലിദ് ബിന്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി (39 അന്തരിച്ചു. ലണ്ടനില്‍ തിങ്കളാഴ്ചയായിരുന്നു അന്ത്യം. ശൈഖ് ഖാലിദിന്‍റെ മരണത്തിൽ ഷാര്‍ജയില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ഷാര്‍ജ അര്‍ബന്‍ പ്ലാനിംഗ് കൗണ്‍സില്‍ ചെയര്‍മാനായിരുന്നു. ഭൗതിക ശരീരം യുഎയിലേക്കെത്തിക്കുന്നതിന്‍റെയും ഖബറടക്കത്തിന്‍റെയും തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ബ്രിട്ടനിലേക്കുള്ള കെനിയൻ വിമാനത്തിന്റെ ലാൻഡിങ് ഗിയർ കംപാർട്ട്മെന്റിൽ പതിയിരുന്നെത്തിയ യാത്രക്കാരൻ ലാൻഡിങ്ങിനിടെ മരിച്ചുവീണത് ലണ്ടനിലെ ഒരു വീട്ടുമുറ്റത്ത്. ആകാശയാത്രയിലെ അത്യപൂർവസംഭവത്തിൽ ഞെട്ടിയിരിക്കുകയാണ് കെനിയൻ എയർവെയ്സും വീട്ടുടമയും. ലണ്ടൻ ഹീത്രൂ വിമാനത്താവളത്തിനു സമീപമുള്ള വീടിന്റെ ഗാർഡനിലേക്കാണ് ഇന്നലെ ഉച്ചകഴിഞ്ഞ് 3.40ന് മൃതശരീരം പതിച്ചത്. വിമാനത്തിന്റെ ലാൻഡിങ് വീൽ പുറത്തേക്കെടുത്തപ്പോഴായിരുന്നു ഗിയർ കംപാർട്ട്മെന്റിൽ മരവിച്ചു മരിച്ചിരുന്ന യാത്രക്കാരൻ താഴേക്കു പതിച്ചത്.

യൂകെയിലേക്ക് അനധികൃതമായി കുടിയേറുക എന്ന ലക്ഷ്യത്തോടെ ഗിയർ കംപാർട്ടുമെന്റിൽ കയറിക്കൂടിയതാകാം ഇയാൾ എന്നാണ് അനുമാനം. പൊലീസും, എയർപോർട്ട് അധികൃതരും കെനിയൻ എയർവേസും അന്വേഷണം തുടരുകയാണ്. നെയ്റോബിയിൽനിന്നും ലണ്ടനിലേക്കുള്ള 4250 മൈൽ ദൂരം ഒമ്പതു മണിക്കൂർകൊണ്ടു പറന്നുവന്നതാണ് വിമാനം.

Image result for stowaway-falls-into-a-south-london-garden-from-kenya-airways-plane

സൗത്ത് ലണ്ടനിലെ ക്ലാപ്പമിലുള്ള വലിയ വീടിന്റെ പിന്നിലെ ഗാർഡനിലേക്ക് മൃതദേഹം വീഴുമ്പോൾ വീട്ടുടമസ്ഥൻ ഏതാനും വാര അകലത്തിരുന്ന് വെയിൽകായുകയായിരുന്നു. മൃതദേഹം കണ്ട് പേടിച്ചോടിയ അദ്ദേഹം അയർക്കാരോട് വിവരം പറഞ്ഞു. പിന്നീട് പൊലീസെത്തി നടപടികൾ ആരംഭിച്ചു. ലാൻഡിങ് ഗിയർ ക്യാബിനിൽനിന്നാണ് മൃതദേഹം വീണതെന്ന് പൊലീസും എയർലൈൻ അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

Image result for stowaway-falls-into-a-south-london-garden-from-kenya-airways-plane

ബോയിങ് 787 വിമാനത്തിന്റെ ലാൻഡിങ് ഗിയർ കംപാർട്ടുമെന്റിൽനിന്നും ചെറിയ ബാഗും വെള്ളക്കുപ്പിയും ചില ഭക്ഷണപദാർഥങ്ങളും കണ്ടെടുത്തിട്ടുണ്ട്. ജീൻസും ടീ ഷർട്ടുമായിരുന്നു വേഷം. വിമാനത്തിന് കേടുപാടുകൾ ഉള്ളതായി റിപ്പോർട്ടില്ല.

ഇതാദ്യമായല്ല വിമാനത്തിൽനിന്നും ഇത്തരത്തിൽ അനധികൃതമായി കയറുന്നവർ ബ്രിട്ടനിലെ ഹീത്രൂ വിമാനത്താവളത്തിനു സമീപം വീണുമരിക്കുന്നത്. 2015 ജൂണിൽ ജോഹ്നാസ്ബർഗിൽനിന്നും എത്തിയ ബ്രിട്ടീഷ് എയർവേസ് വിമാനത്തിലും 2012 ഓഗസ്റ്റിൽ കേപ്ടൗണിൽ നിന്നുമെത്തിയ മറ്റൊരു വിമാനത്തിലും സമാനമായ സംഭവങ്ങൾ നടന്നിട്ടുണ്ട്.

തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ശക്തമായ പ്രചാരണം കാഴ്ച്ചവെച്ച് സ്ഥാനാർത്ഥികൾ.യുകെയിൽ വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ പരിഹരിക്കുന്നതിനായി പോലീസിന്റെ സ്റ്റോപ്പ്, സെർച്ച് അധികാരങ്ങൾ വർദ്ധിപ്പിക്കുമെന്ന് ബോറിസ് ജോൺസൺ പറഞ്ഞു.”ബ്രിട്ടനിൽ കുറ്റകൃത്യങ്ങൾ ഏറിവരുന്ന സാഹചര്യത്തിൽ ഇതിനെ തരണം ചെയ്യാൻ ആവശ്യമായ നടപടികൾ കൊണ്ടുവരും. ഇതിനുവേണ്ടി പോലീസിനെ പിന്തുണയ്ക്കാൻ അധിക ഫണ്ടിംഗ് ആവശ്യമാണ്‌.കൂടാതെ പരിശോധനയ്ക്കും കത്തി കൈവശം വയ്ക്കുന്നവരെ പിടിയ്ക്കാനും പോലീസിനെ പിന്തുണയ്ക്കും.” ജോൺസൻ കൂട്ടിച്ചേർത്തു. ലണ്ടൻ തെരുവിൽ കൂടുതൽ പോലീസുകാരെ നിയമിക്കുമെന്നും മുൻ മേയർ കൂടിയായ ജോൺസൻ അറിയിച്ചു.

2014ൽ ആഭ്യന്തര സെക്രട്ടറിയായിരുന്നപ്പോൾ തെരേസ മേ സ്റ്റോപ്പ്‌, സെർച്ച്‌ അധികാരങ്ങൾ കുറച്ചിരുന്നുവെങ്കിലും, ഈ വർഷം തുടക്കത്തിൽ ഇത് ഊർജ്ജിതമാക്കുകയും ചെയ്തു. വെളുത്ത വർഗക്കാരെക്കാൾ 40 ശതമാനം കൂടുതൽ ആക്രമണങ്ങൾക്കു ഇരയാവുന്നത് കറുത്ത വർഗക്കാരാണെന്ന് ആഭ്യന്തരഭരണ കാര്യാലയത്തിന്റെ കണക്കുകൾ വ്യക്തമാകുന്നു. കോർപ്പറേറ്റ് നികുതി കുറയ്ക്കും, വിദ്യാഭ്യാസവായ്പയുടെ പലിശ നിരക്ക് കുറയ്ക്കും, വിദ്യാഭ്യാസത്തിന് കൂടുതൽ ഊന്നൽ നൽകും എന്നീ വാഗ്ദാനങ്ങളും ജോൺസൻ നൽകുകയുണ്ടായി. “ബ്രെക്സിറ്റ്‌ രാജ്യത്താകെ അശാന്തി ഉണ്ടാക്കി, ഇതിനു പരിഹാരം കാണുമ്പോൾ ജനങ്ങൾ സന്തോഷവാന്മാരാകും.” ജോൺസൻ പറഞ്ഞു. ബ്രെക്സിറ്റിന്റെ കാര്യത്തിൽ കൂടുതൽ കരുത്ത് കാണിക്കുന്നത് ജോൺസൻ ആണ്. ഒക്ടോബർ 31ന് തന്നെ ബ്രിട്ടനെ യൂറോപ്യൻ യൂണിയനിൽ നിന്നും പുറത്തെത്തിക്കും എന്ന ഉറച്ച നിലപാടിലാണ് ജോൺസൻ.

 

ജർമൻ ചാൻസിലർ ആഞ്ചേല മെർക്കൽ പുതിയ ബ്രെക്സിറ്റ്‌ ഡീൽ പാക്കേജ് നോക്കുകയാണെന്ന് ജെറമി ഹണ്ട് സ്കൈ ന്യൂസിനോട് പറഞ്ഞു. “ഞാൻ വിവേകപൂർണമായ സമീപനമാണ് മുന്നോട്ട് വെച്ചത്. മെർക്കൽ ഇതിനെ അനുകൂലിക്കുമെന്ന് വിശ്വസിക്കുന്നു.”ഹണ്ട് കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹണ്ടും ജോൺസണും പല ചർച്ചകളിലും പങ്കെടുക്കുന്നുണ്ട് . പുതിയ വാഗ്‌ദങ്ങൾ നൽകി ജനങ്ങളെ കയ്യിലെടുക്കാനാണ് അവർ ശ്രമിക്കുന്നത്. പുതിയ പ്രധാനമന്ത്രി ആരാണെന്ന് അറിയാൻ ജൂലൈ 23 വരെ കാത്തിരിക്കണം.

ലണ്ടനിൽ കാൽനട യാത്രക്കാരെ ആശയക്കുഴപ്പത്തിലാക്കുന്ന ഇലക്ട്രിക് ബസുകൾ കൂടുതൽ കേൾക്കാവുന്നതാക്കാൻ സുരക്ഷാ സവിശേഷതയ്ക്കായി നിർദ്ദേശങ്ങൾ മുന്നോട്ട് വയ്ക്കുന്നതായി ഗതാഗതം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അപകടകരമായ ശാന്തമായ വാഹനങ്ങളുടെ സാന്നിധ്യത്തിലേക്ക് കാൽനടയാത്രക്കാരെയും സൈക്കിൾ യാത്രക്കാരെയും അറിയിക്കാൻ സഹായിക്കുന്ന തിരിച്ചറിയാവുന്ന ശബ്ദവുമായി ടി‌എഫ്‌എൽ എകോമിനെ നിയോഗിച്ചു.ഇലക്ട്രിക്  ബസുകൾ ശബ്ദത്തിൽ ഘടിപ്പിക്കുന്നത്, ബബ്ലിംഗ് ശബ്ദവും ഇടവിട്ടുള്ള ഉറക്കവും ഉൾപ്പെടെയുള്ള സാധ്യമായ ഓപ്ഷനുകളെ വിദഗ്ധരും പ്രചാരകരും സംശയത്തോടെ സ്വീകരിക്കുന്നത്.

ജൂലൈ 1 മുതൽ, ഒരു യൂറോപ്യൻ യൂണിയൻ നിയന്ത്രണത്തിൽ, അനുമതി തേടുന്ന ഇലക്ട്രിക് വാഹനങ്ങൾക്കുള്ള എല്ലാ പുതിയ മോഡലുകളും ഒരു ശബ്ദം പുറപ്പെടുവിക്കേണ്ടതുണ്ട്, ഇത് അക്കോസ്റ്റിക് വെഹിക്കിൾ അലേർട്ടിംഗ് സിസ്റ്റം ( avas) എന്നറിയപ്പെടുന്നു. നിലവിലുള്ള ഇലക്ട്രിക് വാഹനങ്ങൾക്ക് 2021 ജൂലൈ മുതൽ ശബ്‌ദം ഉപയോഗിച്ച് വീണ്ടും ഫിറ്റ് ചെയ്യേണ്ടതുണ്ട്.

“ശാന്തമായ വാഹന ശബ്ദമുണ്ടാക്കാൻ” മൂന്ന് വർഷം ചെലവഴിച്ച ബ്രിഗേഡ് ഇലക്‌ട്രോണിക്‌സിന്റെ ടോണി ബോവൻ പറഞ്ഞു, നിയന്ത്രണത്തിലുള്ള അനുവദനീയമായ ആവൃത്തികളും മോഡുലേഷനും  avas ഒരു ആന്തരിക ജ്വലന എഞ്ചിനെ അനുകരിക്കണമെന്ന് വ്യക്തമാക്കുന്നു.

എല്ലാ ഇലക്ട്രിക് ബസുകളും ഒരേ ശബ്ദം പുറപ്പെടുവിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. “ബസ് യാത്രക്കാരുടെ പകുതിയോളം യാത്രകൾ ഇവിടെ നടക്കുന്നു, യുകെക്ക് ചുറ്റുമുള്ള ഇലക്ട്രിക് ബസുകൾക്കും ഒരേ ശബ്ദം പങ്കിടുന്നത് അർത്ഥമാക്കും.”

ഒരു ദിവസത്തിൽ 700 തവണയെങ്കിലും കുട്ടികൾക്കെതിരായ അതിക്രമങ്ങൾക്കെതിരേയോ പരസഹായം ആവശ്യമുള്ള വൃദ്ധർക്ക് വേണ്ടിയോ തങ്ങൾക്ക് ഇടപെടേണ്ടി വരാറുണ്ടെന്ന് പൊതുജന സംരക്ഷണച്ചുമതലയുള്ള സ്കോട്ട്ലൻഡ് യാർഡ് ഓഫീസർമാർ പറയുന്നു. കുട്ടികൾക്കെതിരെ പീഡനങ്ങളും നിർബന്ധിത വിവാഹം,  ലൈംഗികാതിക്രമങ്ങൾ തുടങ്ങിയവ വർധിച്ചുവരികയാണെന്നും അവർ കണ്ടെത്തി. (എഫ് ഒ എൽ )ഫ്രീഡം ഓഫ് ഇൻഫർമേഷൻ ലെജിസ്ലേഷന്റെ കീഴിൽ പുറത്തുവിട്ട കണക്കുകൾ ഞെട്ടിക്കുന്നതാണ്. തലസ്ഥാനത്ത് കഴിഞ്ഞ വർഷം 1.3 മില്യൺ കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട് അതായത് ഒരു ദിവസം ഏകദേശം 700 എണ്ണം.

സ്കോട്ലൻഡ് യാർഡിന്റെ മെർലിൻ ഡേറ്റാബേസിൽ ഉള്ള കണക്കുകൾ പ്രകാരം കുട്ടികളോടും വൃദ്ധരോടുമുള്ള അതിക്രമത്തിന്റെ കണക്കുകൾ ആണിവ. കുറ്റകൃത്യങ്ങൾ തടയുന്നതിൽ തദ്ദേശസ്ഥാപനങ്ങൾക്ക് ചുമതലയുണ്ട് എന്നാൽ കുറ്റകൃത്യങ്ങളുടെ എണ്ണം കൂടുതൽ കാരണം പോലീസിനെ ആശ്രയിച്ചേ മതിയാകൂ എന്ന അവസ്ഥയാണ്.

എന് എസ് സി പി സി സി യിലെ പോലീസ് തലവനായ അൽമുദന ലാറ പറയുന്നത് ഓരോദിവസവും ഇത്രയധികം കുറ്റകൃത്യങ്ങൾ കുട്ടികൾക്കെതിരെ നടക്കുന്നതും തങ്ങൾ അതിനെ നേരിടേണ്ടി വരുന്നതും ഹൃദയഭേദകമാണ്. ഇത് നിയന്ത്രിക്കാൻ എന്തെങ്കിലും തദ്ദേശ കൗൺസിലുകൾ ഉൾപ്പെടെ ചെയ്തില്ലെങ്കിൽ കുട്ടികൾ നമ്മുടെ കൺമുന്നിൽനിന്നും കണ്ടെത്താൻ ആവാത്ത വിധം നഷ്ടപ്പെടും. എന്നാൽ കുട്ടികൾ ചെയ്യുന്ന കുറ്റകൃത്യങ്ങൾ തീരെ കുറവാണ് എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വർഷത്തിൽ പത്ത് കേസുകൾ മാത്രമാണ് ഇത്തരത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്.

പറന്നു കൊണ്ടിരിക്കുകയായിരുന്ന വിമാനത്തിൽ നിന്നും മൃതദേഹം സൗത്ത് ലണ്ടനിലെ ഗാർഡനിലേയ്ക്ക് നിലംപതിച്ചു. ഗാർഡനിൽ വെയിൽ കാഞ്ഞു കൊണ്ടിരുന്ന ഒരു വ്യക്തിയുടെ സമീപത്തേക്കാണ് മൃതദേഹം വീണത്. കെനിയയിലെ നെയ്‌റോബിയിൽ നിന്നും യാത്രതിരിച്ച വിമാനത്തിൽ അനധികൃതമായി ഒളിച്ച ആളുടെ മൃതദേഹമാണ് ഇത്. ഒമ്പതു മണിക്കൂറത്തെ യാത്രക്ക് ശേഷം വിമാനം ഹെയ്ത്രോവിൽ എത്തിയപ്പോഴാണ് സംഭവം നടന്നത് .

ഒരു വലിയ ശബ്ദം കേട്ടാണ് താൻ നോക്കിയെതന്നും , ഒരു വഴിയാത്രക്കാരൻ കിടന്നുറങ്ങുകയാണ് എന്നാണ് താൻ ആദ്യം ചിന്തിച്ചത് എന്നും ഒരു ദൃക്സാക്ഷി പറഞ്ഞു . വീണു കിടന്ന വ്യക്തി മുഴുവൻ വസ്ത്രവും ധരിച്ചിരുന്നതിനാലാണ് തനിക്ക് തെറ്റുപറ്റിയതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു . എന്നാൽ പിന്നീട് സൂക്ഷ്മമായി പരിശോധിച്ചപ്പോഴാണ് പൂന്തോട്ടത്തിന്റെ മതിലുകളിലും മറ്റും രക്തം കണ്ടെത്തിയത്.

ഓഫർട്ടൻ റോഡിലെ പൂന്തോട്ടത്തിൽ തിരിച്ചറിയപ്പെടാത്ത ഒരു മൃതദേഹം കണ്ടെത്തിയതായി മെട്രോപോളിറ്റൻ പോലീസ് കേന്ദ്രങ്ങൾ അറിയിച്ചു. നെയ്‌റോബിയിൽ നിന്നും ലണ്ടനിലേക്കുള്ള വിമാനത്തിലാണ് ഇദ്ദേഹം യാത്ര ചെയ്തതെന്ന് കരുതുന്നു. വിമാനത്തിൽ ഒരു ബാഗും ഭക്ഷണവും കണ്ടെത്തിയിട്ടുണ്ട്. പൂന്തോട്ടത്തിൽ നിന്ന് ലഭിച്ച മൃതദേഹം ആരാണെന്ന് തിരിച്ചറിയുന്നതിനുള്ള അന്വേഷണങ്ങളിലാണ് പോലീസ് ഉദ്യോഗസ്ഥർ.ഉടൻ തന്നെ പോസ്റ്റുമോർട്ടം നടത്തുമെന്നും അധികൃതർ അറിയിച്ചു.

മുൻപും ഇത്തരത്തിലുള്ള സംഭവങ്ങൾ നടന്നിട്ടുള്ളതായി റിപ്പോർട്ടുകളുണ്ട്. 2012 സെപ്റ്റംബറിൽ 30 വയസ്സുള്ള ജോസ് എന്ന വ്യക്തി അംഗോളയിൽ നിന്നുള്ള വിമാനത്തിൽ നിന്ന് വീണ് മരിച്ചിരുന്നു. സംഭവസ്ഥലം പോലീസിന്റെ നിരീക്ഷണത്തിലാണ്. വേണ്ടതായ എല്ലാ നടപടികളും എടുത്തു കഴിഞ്ഞു എന്ന് പോലീസ് അധികൃതർ അറിയിച്ചു.

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം. ബോറിസ് ജോൺസണും ജെറമി ഹണ്ടും തമ്മിലുള്ള പോരാട്ടത്തിൽ മുൻ‌തൂക്കം ജോൺസന് തന്നെയാണ്. സ്ഥാനമൊഴിയുന്ന പ്രധനമന്ത്രി തെരേസ മേ, ബ്രെക്സിറ്റിനെ കുറിച്ചുള്ള തന്റെ അഭിപ്രായങ്ങൾ പറയുകയുണ്ടായി. ഇനി പ്രധനമന്ത്രി ആവുന്ന ആൾ ബ്രെക്സിറ്റ്‌ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും പാർലമെന്റിലൂടെ ഒരു കരാർ നടപ്പാക്കാൻ ശ്രമിക്കണമെന്നും മേ അഭിപ്രായപ്പെട്ടു. ബ്രെക്സിറ്റ്‌ വിഷയത്തിൽ ബോറിസ് ജോൺസന്റെ നിലപാടിനെ പ്രതികൂലിച്ച്, മേ ഇപ്രകാരം പറഞ്ഞു. “ബ്രെക്സിറ്റിനെ പറ്റിയുള്ള ബോറിസിന്റെ മനോഭാവം രാജ്യത്തെ എങ്ങും എത്തിക്കില്ല. ബോറിസ് ഭാവിയെ പറ്റി ചിന്തിക്കുന്നില്ല. ”

ഒക്ടോബർ 31കൊണ്ട് തന്നെ ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടുമെന്നാണ് ജോൺസൻ പറയുന്നത്. മേ ഇപ്രകാരം കൂട്ടിച്ചേർത്തു “ഒരു നല്ല കരാർ ലഭിച്ചു. പക്ഷേ അത് നടപ്പിലാക്കാൻ വേണ്ട ഭൂരിപക്ഷം എനിക്ക് ലഭിച്ചില്ല. എന്റെ പിൻഗാമി വേണം ഇനി രാജ്യത്തെ മുന്നോട്ട് നയിക്കാൻ. ” എന്നാൽ പുതിയ പിൻവലിക്കൽ കരാർ നേടുന്നതിലൂടെയാണ് യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുപോകാനുള്ള ഏറ്റവും വേഗമേറിയ മാർഗമെന്നും യൂണിയനിൽ നിന്ന് പുറത്തുപോകാൻ ഒരു നിശ്ചിത തീയതി ഉറപ്പ് നൽകുന്നത് ഒരു വ്യാജ ചർച്ചയാണെന്നും ജെറമി ഹണ്ട് പറഞ്ഞു.ബ്രസൽസിൽ നടന്ന ഉച്ചകോടിയിൽ അവസാനമായി തെരേസ മേ ഇപ്രകാരം പറഞ്ഞു “താൻ പ്രധാനമന്ത്രി ആയിരുന്ന കാലഘട്ടങ്ങളിൽ നേടിയതിലൊക്കെ അഭിമാനമുണ്ട്.പ്രത്യേകിച്ച് പാരിസ്ഥിതിക പ്രശ്നത്തിലും സുരക്ഷ ഭീക്ഷണിയിലും എടുത്ത തീരുമാനങ്ങൾ. ബ്രെക്സിറ്റിനെകുറിച്ച് കഠിനവും ദീർഘവുമായ ചർച്ചകൾ ഞങ്ങൾ നടത്തിയിട്ടുണ്ട്.യൂറോപ്യൻ യൂണിയനിൽ നിന്ന് ഞങ്ങൾ പുറത്ത് പോയാലും 27 അംഗരാജ്യങ്ങളുമായുള്ള ഞങ്ങളുടെ ബന്ധം തുടരും. അവർ ഞങ്ങളുടെ ഏറ്റവും അടുത്ത അയൽവാസികളാണ്. അവരുമായി ഒത്തൊരുമിച്ചു തന്നെ പോകും “. മേയുടെ പിൻഗാമി ബ്രെക്സിറ്റിനെ എങ്ങനെ നേരിടുമെന്നാണ് ഇനി കാണേണ്ടത്.

ലണ്ടനിൽ കഠാര ആക്രമണത്തിനിരയായി ഗുരുതരാവസ്ഥയിൽ ചികിത്സയ്ക്ക് പ്രവേശിപ്പിക്കപ്പെട്ട 8 മാസം ഗർഭിണിയായ അമ്മ ഹൃദയാഘാതത്തെ തുടർന്ന് മരണത്തിന് കീഴടങ്ങിയെങ്കിലും കുട്ടിയെ പുറത്തെടുക്കാനായി.

26 വയസ്സുകാരിയായ യുവതിയെ ഗുരുതരമായ പരിക്കുകളോടെ ആണ് കണ്ടെത്തിയത് എന്ന് മെട്രോപൊളിറ്റൻ പോലീസ് മാധ്യമങ്ങളെ അറിയിച്ചു. ഡോക്ടർമാരുടെ രക്ഷപ്പെടുത്താനുള്ള പരിശ്രമങ്ങൾക്കൊടുവിൽ കെല്ലി മേരി എന്ന യുവതിയാണ് പുലർച്ചെ മൂന്നരയ്ക്ക് സൗത്ത് ലണ്ടനിലെ തോൺസ്റ്റാൻ ഹീത്ത് എന്ന സ്ഥലത്ത് വെച്ച് മരണത്തിന് കീഴടങ്ങിയത്.

പൂർണ ഗർഭിണിയായിരുന്ന അമ്മയുടെ മരണവും ഗുരുതരാവസ്ഥയിൽ പുറത്തെടുക്കപ്പെട്ട നവജാതശിശുവിന്റെ അവസ്ഥയും അത്യന്തം പരിതാപകരമാണെന്നും രാജ്യസുരക്ഷയ്ക്ക് ഏറ്റ വെല്ലുവിളിയാണെന്നും ഡിറ്റക്ടീവ് ചീഫ് ഇൻസ്‌പെക്ടർ മൈക്ക് നോർമാൻ മാധ്യമങ്ങളോട് പറഞ്ഞു.

ദുരന്തം നേരിട്ട കുടുംബത്തോടൊപ്പം തങ്ങൾ ഉണ്ടെന്നും അവർക്ക് വേണ്ടി പ്രത്യേക പരിശീലനം നേടിയിട്ടുള്ള ഉദ്യോഗസ്ഥരെ സംഭവസ്ഥലത്ത് വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ സുരക്ഷാ കാരണങ്ങളാൽ ആൺകുട്ടി ആണോ പെൺകുട്ടി ആണോ എന്ന വിവരം പുറത്തുവിട്ടിട്ടില്ലാത്ത നവജാതശിശു ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. കൊലയാളി എന്ന് സംശയിക്കപ്പെടുന്ന 29 വയസ്സുകാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മുൻപ് 37കാരനെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും അന്വേഷണത്തിന്റെ ഭാഗമായി വിട്ടയച്ചു.

ഒരു എയർ ആംബുലൻസും രണ്ട് ആംബുലൻസ് ടീമും സംഭവം അറിഞ്ഞ ഉടൻ തന്നെ സംഭവം നടന്ന സ്ഥലത്തെത്തിയെങ്കിലും യുവതിയെ രക്ഷിക്കാനായില്ല എന്ന് ബ്രിട്ടൻ വാർത്ത ഏജൻസിയായ പ്രസ് അസോസിയേഷൻ(പി എ ) അറിയിച്ചു. അനുശോചനം അറിയിച്ചു കൊണ്ട് ലണ്ടൻ മേയർ സാദിഖ് ഖാൻ ട്വീറ്റ് ചെയ്തിരുന്നു.

സ്കൂളിൽ പെൺകുട്ടികൾ പാവാടയ്ക്ക് പകരം ജൻഡർ – ന്യൂട്രൽ ആയ ട്രൗസറുകൾ മാത്രമേ ധരിക്കാവൂ എന്ന ഒരു സെക്കൻഡറി സ്കൂളിന്റെ തീരുമാനം തീർത്തും തെറ്റെന്നു പരക്കെ വിലയിരുത്തൽ. വെസ്റ്റ് യോർക്ക്ഷൈറിലെ ബ്രാഡ്‌ഫോർഡിലുള്ള ആപ്ലീട്ടൻ അക്കാദമിയാണ് സെപ്റ്റംബർ മുതൽ പെൺകുട്ടികൾ പാവാടയ്ക്ക് പകരം ട്രൗസറുകൾ മാത്രമേ ധരിക്കാവൂ എന്ന നിയമമുണ്ടാക്കിയത്. എല്ലാ കുട്ടികളുടെയും വീടുകളിലേക്ക് അയച്ച കത്തിൽ പ്രധാന അധ്യാപിക ഹെലൻ ജോൺസ് ആണ് ഈ തീരുമാനം അറിയിച്ചത്. എന്നാൽ പെൺകുട്ടികൾ എല്ലാവരും കൂടി ഈ തീരുമാനം പുനഃപരിശോധിക്കുന്നതിന് വേണ്ടി പരാതി കൊടുക്കാൻ തീരുമാനിച്ചിരിക്കുകയാണ്.

2016ലെ ഓഫ്‌സ്റ്റെഡ് റിപ്പോർട്ടിൽ മെച്ചപ്പെടുത്തൽ ആവശ്യമായ സ്ഥാപനങ്ങളുടെ കൂട്ടത്തിലാണ് ഈ അക്കാദമിയും. മൂന്നു മുതൽ 16 വയസ്സ് വരെയുള്ള, 1300 ഓളം കുട്ടികളാണ് ഈ സ്ഥാപനത്തിൽ പഠിക്കുന്നത്. എന്നാൽ സെക്കൻഡറി വിദ്യാർഥികൾക്ക് മാത്രമാണ് ഈ നിയമം ബാധകം.

ഈ നിയമം തികച്ചും പരിഹാസ്യപരമാണെന്നു സ്കൂളിലെ തന്നെ ഒരു വിദ്യാർത്ഥി അഭിപ്രായപ്പെട്ടു. പാവാട തികച്ചും സൗകര്യപ്രദമായ ഒരു വസ്ത്രമാണ്. ഇത്തരമൊരു തീരുമാനം തികച്ചും ലിംഗ – വിവേചനപരമാണെന്ന് ഒരു പെൺകുട്ടിയുടെ മാതാവ് അഭിപ്രായപ്പെട്ടു.

എന്നാൽ അടുത്ത പ്രവർത്തി വർഷത്തിൽ മാത്രമേ തീരുമാനം നടപ്പിലാക്കൂ എന്നും, അതിനാണ് നേരത്തെ കത്തുകൾ അയച്ചതെന്നും സ്കൂൾ അധികൃതർ അറിയിച്ചു. പല അളവിലുള്ള പാവാടകൾ ധരിക്കുന്നതിനു പകരം എല്ലാവർക്കും സൗകര്യപ്രദമായ ട്രൗസറുകൾ ആണ് ഉത്തമം എന്നും അവർ പറഞ്ഞു. ഭൂരിപക്ഷം മാതാപിതാക്കളും ഈ തീരുമാനത്തെ സ്വാഗതം ചെയ്തതായി സ്കൂൾ അധികൃതർ അറിയിച്ചു.

RECENT POSTS
Copyright © . All rights reserved