Main News

ലണ്ടന്‍: ബോംബ് ഭീഷണിയെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി താഴെയിറക്കി. ലണ്ടനിലാണ് വിമാനം ഇറക്കിയത്. മുംബൈയില്‍ നിന്ന് ന്യൂജഴ്‌സിയിലെ നെവാര്‍ക്കിലേക്ക് പോകുകയായിരുന്ന ‘എഐ 191’ വിമാനമാണ് സുരക്ഷാ നടപടികളുടെ ഭാഗമായി താഴെയിറക്കിയത്. ട്വിറ്ററിലൂടെയാണ് എയര്‍ ഇന്ത്യ ഇക്കാര്യം അറിയിച്ചത്. ലണ്ടനിലെ സ്റ്റാന്‍ഡ് സ്റ്റഡ് വിമാനത്താവളത്തിലാണ് വിമാനം ലാന്‍ഡ് ചെയ്തത്. ബ്രിട്ടീഷ് വ്യോമസേനയുടെ യുദ്ധ വിമാനങ്ങള്‍ ലാന്‍ഡിങ് സമയത്ത് എയര്‍ ഇന്ത്യ വിമാനത്തെ അനുഗമിച്ചു.

എയര്‍ ഇന്ത്യ വിമാനത്തില്‍ സുരക്ഷാ ഭീഷണിയുണ്ടെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് തങ്ങളുടെ ടൈഫൂണ്‍ യുദ്ധവിമാനങ്ങള്‍ എയര്‍ഇന്ത്യ വിമാനത്തിന് അടുത്ത് എത്തുകയും ലണ്ടന്‍ എയര്‍പോര്‍ട്ടില്‍ ഇറക്കുകയും ചെയ്തുവെന്ന് ബ്രിട്ടീഷ് വ്യോമസേനാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

“AI 191 Mumbai-Newark of June 27 has made a precautionary landing at London’s Stansted airport due to a bomb threat,” – എയർലെെൻസ് ട്വീറ്റ് ചെയ്തിരിക്കുന്നു.

Image result for air-india-mumbai-newark-flight-makes-precautionary-landing-bomb-threat

അതേസമയം, രാവിലെ 10.15 ഓടെയാണ് വിമാനം ഇറങ്ങിയതെന്ന് സ്റ്റാന്‍സ് സ്റ്റഡ് വിമാനത്താവള അധികൃതര്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്. ലാന്‍ഡ് ചെയ്ത വിമാനം സുരക്ഷാപരിശോധനയ്ക്കായി പ്രധാന ടെര്‍മിനലില്‍ നിന്നും മാറ്റിയിരിക്കുകയാണ്. വിമാനത്താവളത്തിലേയും രാജ്യാന്തര ടെര്‍മിനലിലെയും പ്രവര്‍ത്തനങ്ങള്‍ മുടക്കമില്ലാതെ തുടരുകയാണെന്നും വിമാനത്താവള അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്.

പുതിയ ടോറി നേതാവിനെ കണ്ടെത്താൻ ബ്രിട്ടൻ ഒരുങ്ങിക്കഴിഞ്ഞു. വോട്ടുകൾ നേടാൻ വേണ്ടി സ്ഥാനാർത്ഥികൾ ആയ ബോറിസ് ജോൺസനും ജെറമി ഹണ്ടും പല പദ്ധതികളും വാഗ്ദാനങ്ങളും മുന്നോട്ടുവയ്ക്കുന്നു. നേതാവാകാൻ ഹണ്ടിനേക്കാൾ സാധ്യത മുൻ മേയറായിരുന്ന ബോറിസ് ജോൺസനാണെന്നാണ് വിലയിരുത്തൽ. പ്രധാന വിഷയം ബ്രക്സിറ്റ് തന്നെ. ഒക്ടോബർ 31 കൊണ്ട് തന്നെ ഒരു തീരുമാനം ആകും എന്ന് ജോൺസൺ പറയുമ്പോൾ, ഈ സമയപരിധി തെറ്റാണെന്നും ഒരു തെരഞ്ഞെടുപ്പിനുള്ള സാധ്യതകൾ കാണുന്നു എന്നും ഹണ്ട് പറയുന്നു. ഇന്നലെ നടന്ന ഒരു ലൈവ് ബ്രോഡ്കാസ്റ്റ് മീറ്റിംഗിൽ സ്ഥാനാർത്ഥികൾ രണ്ടും അവരുടെ ഭാവി പദ്ധതികൾ വെളിപ്പെടുത്തി.കഴിവുള്ള വ്യക്തികൾക്കും കുടിയേറ്റക്കാർക്കും ബ്രിട്ടനിലേക്ക് പ്രവേശിക്കാം എന്നാണ് ജോൺസൺ പറഞ്ഞത്. എന്നാൽ ഇത് നിയന്ത്രണവിധേയം ആയിരിക്കും. ഇതിനുവേണ്ടി ഒരു ഓസ്ട്രേലിയ രീതിയിലുള്ള പോയിന്റ് ബേസ്ഡ് സിസ്റ്റം കൊണ്ടുവരുമെന്നും ജോൺസൻ പറഞ്ഞു . ഇത് യുകെ സമ്പത്ത് വ്യവസ്ഥയുടെ ആവശ്യങ്ങളെ നിറവേറ്റുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. “കാർഷിക മേഖലയും മുന്നേറണം. കഴിവുള്ള ആളുകൾ ബ്രിട്ടനിലേക്ക് വരണം. എന്നാൽ ഇതൊക്കെ നിയന്ത്രണവിധേയം ആയിരിക്കും.” ജോൺസൺ കൂട്ടിച്ചേർത്തു.


സ്വന്തമായി വ്യവസായം ആരംഭിക്കുന്ന യുവാക്കളുടെ യൂണിവേഴ്സിറ്റി ട്യൂഷൻ ഫീസ് കടം എഴുതിത്തള്ളും എന്ന വാഗ്ദാനമാണ് ഹണ്ട് നൽകിയത്. “അവർ കൂടുതലായി മുന്നേറണം. യുവാക്കൾ സ്വന്തം വ്യവസായം തുടങ്ങുകയും മറ്റുള്ളവർക്ക് ജോലി നൽകുന്നവരായും മാറണം. എന്റെ സ്വന്തം അനുഭവത്തിൽ നിന്നാണ് ഞാൻ ഇങ്ങനെ ഒരു തീരുമാനം എടുക്കുന്നത്.” ഹണ്ട് കൂട്ടിച്ചേർത്തു. സ്കൂളുകളിൽ കുട്ടികൾക്ക് മാനസിക പിന്തുണ നൽകും, നിരക്ഷരത തുടച്ചുനീക്കാൻ വിദ്യാഭ്യാസ വ്യവസ്ഥയിൽ മാറ്റങ്ങൾ കൊണ്ടുവരും, പ്രതിരോധ മേഖല ശക്തിപ്പെടുത്താൻ 15 ബില്യൺ പൗണ്ട് ചെലവഴിക്കും, വാണിജ്യ നികുതി കുറക്കും എന്നിവയാണ് ഹണ്ട് നൽകിയ വാഗ്ദാനങ്ങൾ.

എൻഎച്ച്എസിനെ കൂടുതൽ ശക്തിപ്പെടുത്തും, യൂറോപ്യൻ യൂണിയനിലേക്ക് നൽകുന്ന പണം എൻഎച്ച്എസിന്റെ പുരോഗതിക്കായി ഉപയോഗിക്കും, തൊഴിലിനായി ഗാട്ട് 24 സംവിധാനം കൊണ്ടുവരും, ഇരുപതിനായിരത്തോളം പോലീസ് ഉദ്യോഗസ്ഥരെ നിയമിക്കും, വേഗതയേറിയ ഇന്റർനെറ്റ് കണക്ഷൻ ഒരുക്കും എന്നീ വാഗ്ദാനങ്ങളാണ് ജോൺസൺ നൽകിയത്. യൂറോപ്യൻ യൂണിയൻ പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്നും അവർക്ക് യുകെയിൽ നിൽക്കാനുള്ള എല്ലാ അവകാശങ്ങളും ഉണ്ടായിരിക്കുമെന്നും ഇരുവരും പറഞ്ഞു. ജൂലൈ 23നാണ് തിരഞ്ഞെടുപ്പ്.   ജൂലൈ 24ന് പുതിയ നേതാവ് സ്ഥാനമേൽക്കുന്നതുമാണ്.

മുകൾ നിലയിലെ ബെഡ്റൂമിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു രണ്ടു വയസ്സുള്ള കുഞ്ഞു ജനാലയിലൂടെ വീണ് മരിച്ചു. ലിവർ പൂളിലാണ് സംഭവം നടന്നത് .  അമ്മ കുട്ടിയെ കളിക്കാൻ ഇരുത്തിയ ശേഷം നിമിഷങ്ങൾക്കകം ആയിരുന്നു സംഭവം. ടി -ജയ് ഡെഡ്മൻ എന്ന രണ്ടു വയസ്സുള്ള കുട്ടിയാണ് സമപ്രായക്കാരിയോടപ്പം കളിച്ചുകൊണ്ടിരുന്നപ്പോൾ മരിച്ചത്. വീടിന് പുറത്തെ നടപ്പാതയിൽ വഴിയാത്രക്കാരിൽ ഒരാളാണ് കുട്ടിയെ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആറു ദിവസത്തിനുശേഷം മരിച്ചു.

എപ്പോഴും സന്തോഷവാനായിരുന്ന കുഞ്ഞിന്റെ മരണം തനിക്ക് കടുത്ത ആഘാതമാണ് നൽകിയതെന്ന് മാതാവ് ചെൽസി വോൾ പറഞ്ഞു. താൻ കുഞ്ഞിനെ കളിക്കാൻ ഇരുത്തിയ ശേഷം നിമിഷങ്ങൾക്കകമാണ് മരണം സംഭവിച്ചത്. കുട്ടിയെ ഉടൻ തന്നെ ആൽഡർ ഹേയ് ചിൽഡ്രൻസ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും തലയ്ക്ക് കാര്യമായ ക്ഷതം ഏറ്റിരുന്നു. ജീവൻ രക്ഷിക്കാനായി എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും സാധിച്ചില്ല.

സംഭവസമയത്ത് ചെൽസിയുടെ കൂട്ടുകാരിയുടെ മൂന്നു കുട്ടികളും ഉണ്ടായിരുന്നു. ബെഡ്റൂമിന് ജനാലയ്ക്ക് തകരാർ ഉണ്ടായിരുന്നു എന്ന് അന്വേഷണത്തിൽ കണ്ടുപിടിച്ചു. കുട്ടിയുടേത് സ്വാഭാവികമരണം മാത്രമാണെന്ന് അധികൃതർ അറിയിച്ചു.

കുഞ്ഞിന്റെ മരണം മാതാപിതാക്കളെ അതീവ ദുഃഖത്തിലാഴ്ത്തിയിരുന്നു. ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു ദുരന്തമാണ് തങ്ങളുടെ ജീവിതത്തിൽ സംഭവിച്ചത് എന്ന് അവർ പറഞ്ഞു. ജീവിതം ഇപ്പോൾ ശൂന്യമാണ്. ജീവിതത്തിന് പ്രകാശം നൽകിയിരുന്ന മകനെയാണ് തങ്ങൾക്ക് നഷ്ടപ്പെട്ടത് എന്നും അവർ പറഞ്ഞു.

ലണ്ടൻ ∙ മൃഗങ്ങളോടു ക്രൂരത കാട്ടിയാൽ അഞ്ചുവർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന പുതിയ നിയമ ഭേദഗതിയുമായി ബ്രിട്ടീഷ് സർക്കാർ. പരിസ്ഥിതി സെക്രട്ടറി മൈക്കിൾ ഗോവ് അവതരിപ്പിക്കുന്ന പുതിയ ബില്ലിലാണ് ആറു മാസം മാത്രമായിരുന്ന തടവുശിക്ഷ അഞ്ചു വർഷമാക്കി ഉയർത്താൻ നിർദേശിക്കുന്നത്. ഇംഗ്ലണ്ട്, വെയിൽസ് എന്നിവിടങ്ങളിൽ പുതിയ നിയമത്തിന് പ്രാബല്യമുണ്ടാകും.

വളർത്തുനായകൾ, പൂച്ചകൾ, ഫാമിൽ വളർത്തുന്ന മൃഗങ്ങൾ എന്നിവയ്ക്കെതിരേയുള്ള അതിക്രമങ്ങൾക്കാവും ശിക്ഷ ബാധകമാകുക. പൊലീസ് നായ്ക്കൾ, പന്തയക്കുതിരകൾ, വിവിധ സേനകളുടെ ഭാഗമായുള്ള കുതിരകൾ എന്നിവയ്ക്കും ഇതിലൂടെ കൂടുതൽ സംരക്ഷണവും കരുതലും ലഭിക്കും.

പുതിയ ആനിമൽ വെൽഫെയർ (സെന്റൻസിംങ്) ബില്ലിന് പബ്ലിക് കൺസൾട്ടേഷൻ കാലയളവിൽ മികച്ച പിന്തുണയാണ് പൊതുജനങ്ങളിൽനിന്നും ലഭിച്ചത്. മൃഗങ്ങളെ ഉപദ്രവിക്കുന്നവർക്ക് അഞ്ചുവർഷം വരെ തടവുശിക്ഷ നൽകാനുള്ള ഭേദഗതിക്ക് കൺസൾട്ടേഷനിൽ പങ്കെടുത്തവരിൽ 70 ശതമാനം പേരുടെ പിന്തുണയാണ് ലഭിച്ചത്. പുതിയ നിയമം പ്രാബല്യത്തിലായാൽ യൂറോപ്പിൽ മൃഗസംരക്ഷണത്തിന് ഏറ്റവും ശക്തമായ നിയമമുള്ള രാജ്യമായി ബ്രിട്ടൻ മാറും.

2018 ഏപ്രിൽ മുതൽ 2019 മാർച്ച് വരെ ബ്രിട്ടീഷ് രാഞ്ജിയും മറ്റ് അംഗങ്ങളും ചെലവഴിച്ച തുകയുടെ വിശദാംശങ്ങൾ പുറത്തു വിട്ടു. രാജകുടുംബം പുറത്തുവിട്ട വാർഷിക സാമ്പത്തിക റിപ്പോർട്ടിൽ ബ്രിട്ടീഷ് നികുതിദായകരിൽ നിന്ന് 81 മില്യൻ പൗണ്ട് ലഭിച്ചതായി പറയുന്നു. മുൻവർഷം ഇത് 76 മില്യൺ പൗണ്ട് ആയിരുന്നു. ഭക്ഷണത്തിനും വെള്ളത്തിനും ആയി 1.7 മില്യൺ പൗണ്ട് ചെലവാക്കി. ഇതിൽ വൈനിന് മാത്രമായി നാല് ലക്ഷം പൗണ്ട് ചെലവാക്കി. രാജ്ഞിയുടെ ട്രഷറർ സർ മൈക്കിൾ സ്റ്റീവൻസ് പറഞ്ഞു “2018 – 19 വർഷം രാജകുടുംബത്തിന് ഒരു തിരക്കേറിയ വർഷമായിരുന്നു”. ബക്കിങ്ങാം കൊട്ടാരവും ഹാരി രാജകുമാരന്റെയും പ്രിൻസ് രാജകുമാരന്റെയും വസതികളും നവീകരിക്കുന്നതിനായി 3.5 മില്യൺ പൗണ്ടാണ് ചെലവഴിച്ചത്. 1.5 മില്യൺ പൗണ്ട് മറ്റു നവീകരണ പ്രവർത്തനങ്ങൾക്കായും ചെലവഴിച്ചു.

 

10 വർഷ പ്രൊജക്റ്റിന്റെ രണ്ടാം വർഷമാണ് ഇത് (2019). ചരിത്രവും പ്രൗഡിയും നിലനിർത്തിക്കൊണ്ടുതന്നെ ഈ പ്രൊജക്റ്റിലൂടെ പല നല്ല മാറ്റങ്ങളും പുതിയ പദ്ധതികളും കൊണ്ടുവരാൻ സാധിക്കും എന്ന് സ്റ്റീവൻസ് പറഞ്ഞു. ഔദ്യോഗിക ആതിഥ്യത്തിനും വീട്ടുജോലിക്കും ആയി 2.3 മില്യൺ പൗണ്ട് ചെലവഴിച്ചു. ബക്കിങ്ങാം കൊട്ടാരം, വിൻഡ്സർ കൊട്ടാരം, സെന്റ് ജെയിംസസ് കൊട്ടാരം,ഹോളിറൂഡ്ഹൗസ് കൊട്ടാരം എന്നിവിടങ്ങളിലായി 240 സ്വീകരണ ചടങ്ങുകൾ നടന്നു. ഈ പാർട്ടികളിൽ ആകെ ഒരുലക്ഷത്തിഅറുപതിനായിരത്തോളം അതിഥികൾ പങ്കെടുത്തു. വൃത്തിയാക്കലിനും അലക്കലിനുമായി ആറു ലക്ഷം പൗണ്ട് ചെലവായി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജൂണിലാണ് സന്ദർശനം നടത്തിയത്. ഇതിന്റെ ചെലവ് അടുത്ത വർഷമേ അറിയാൻ സാധിക്കൂ. വിവരസാങ്കേതികവിദ്യയ്ക്കായി 3.8 മില്യൺ പൗണ്ടാണ് ചെലവഴിച്ചത്. കഴിഞ്ഞ വർഷത്തെക്കാൾ 8 ലക്ഷം പൗണ്ടിന്റെ വർധനവാണ് ഉണ്ടായത്. അച്ചടി, തപാൽ, സ്റ്റേഷനറി എന്നിവയ്ക്കായി 1.1 മില്യൻ പൗണ്ടും ചെലവായി എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

മോസ്കോയിൽ നിന്നുള്ള ഭീഷണികളെ അകറ്റുന്നതിനായി പ്രതിരോധ മേഖലയ്ക്ക് 15 ബില്യൺ പൗണ്ടിന്റെ ധനസഹായം വർധിപ്പിച്ചു നൽകുമെന്ന് പ്രധാനമന്ത്രി സ്ഥാനാർഥി ജെറെമി ഹണ്ടിന്റെ വാഗ്ദാനം. റഷ്യൻ ആക്രമണങ്ങളെ ചെറുത്തുനിൽക്കാൻ ബ്രിട്ടനെ സജ്ജമാക്കുകയാണ് ലക്ഷ്യമെന്നും മുൻ വിദേശകാര്യ സെക്രട്ടറി കൂടിയായ അദ്ദേഹം വെളിപ്പെടുത്തി.

പ്രധാനമന്ത്രിയായാൽ ദേശീയ വരുമാനത്തിന്റെ രണ്ടു മുതൽ രണ്ടര ശതമാനം വരെ പ്രതിരോധ മേഖലയ്ക്ക് വേണ്ടി നീക്കി വയ്ക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. ഈ അധികപണം റഷ്യൻ സബ്മറൈനുകൾക്കെതിരെ ബ്രിട്ടന്റെ നാവിക മേഖലയെ ശക്തിപ്പെടുത്താൻ ഉതകുമെന്നും, അതോടൊപ്പം സൈബർ അറ്റാക്കുകളെ തടയിടാനും പ്രതിരോധ ഉപകരണങ്ങളുടെ നവീകരണത്തിനും സഹായകരമാകുമെന്നും ജെറെമി ഹണ്ട് വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 2005 മുതൽ പാർലമെന്റ് അംഗമായ അദ്ദേഹം 2012-18 വരെയുള്ള കാലഘട്ടത്തിൽ ആരോഗ്യ സെക്രട്ടറിയുമായിരുന്നു.

ലോകരാജ്യങ്ങൾക്കു മുൻപിൽ ബ്രിട്ടന്റെ സ്ഥാനം ഒന്നുകൂടി ഊട്ടി ഉറപ്പിക്കുക എന്ന ലക്ഷ്യമാണ് ഈ വാഗ്ദാനത്തിനു പുറകിൽ. പ്രതിരോധ മേഖലയിൽ ബ്രിട്ടനെ ലോകത്തിലെ പ്രഥമ ശക്തിയായി നിലനിർത്തുക എന്നതാണ് ലക്ഷ്യമെന്ന് ഹണ്ട് പ്രസ്താവിച്ചു. ഏതൊരു പ്രധാനമന്ത്രിയുടെയും മുഖ്യ ഉത്തരവാദിത്വം രാജ്യത്തെ ആക്രമണങ്ങളിൽ നിന്നും മറ്റും സംരക്ഷിക്കുക എന്നതാണെന്ന് പ്രതിരോധ മേഖലയ്ക്കു ഊർജ്ജം നൽകുന്നതാകും ഹണ്ടിന്റെ പ്രധാനമന്ത്രിപദം എന്നും അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വത്തെ പിന്തുണയ്ക്കുന്ന പ്രതിരോധ സെക്രട്ടറി പെന്നി മോർഡൗണ്ട് അറിയിച്ചു. പ്രതിരോധ ചെലവ് 2023 ഓടുകൂടി 54 ബില്യൻ ആകുമെന്നും ഹണ്ട് അറിയിച്ചു.

വിവാഹമോചനത്തെ സംബന്ധിക്കുന്ന പുതിയ നിയമം വിവാഹമോചനങ്ങളുടെ എണ്ണം വർധിപ്പിക്കുമെന്ന് ജസ്റ്റിസ് സെക്രട്ടറി ഡേവിഡ് ഗൗക്ക് അഭിപ്രായപെട്ടു . എന്നാൽ വിവാഹമോചന നിരക്കിൽ വലിയ വർദ്ധന ഉണ്ടാവാൻ സാധ്യതയില്ലെന്നും അദ്ദേഹം അറിയിച്ചു. 50 വർഷത്തിനു ശേഷമാണ് ബ്രിട്ടനിൽ വിവാഹമോചന നിയമത്തിൽ മാറ്റങ്ങൾ ഉണ്ടാകുന്നത്. പുതിയ നിയമങ്ങൾ ദമ്പതികൾ തമ്മിലുള്ള പരസ്പര പഴിചാരലിൽ നിന്നുള്ള ഒരു വിടുതൽ ആകും എന്നും അദ്ദേഹം പറഞ്ഞു.

ബിൽ നിയമമാകുന്നതിനായി എംപിമാരുടെ സൂക്ഷ്മ പരിശോധന ആവശ്യമാണ്. പഴയ നിയമം അനുസരിച്ച് ദമ്പതികൾ തമ്മിൽ രണ്ടു വർഷത്തോളം അകന്നു താമസിച്ചാൽ മാത്രമേ വിവാഹമോചനം അനുവദിച്ചിരുന്നുള്ളു. ലേബർ പാർട്ടിയും ഈ നിയമങ്ങളെ അനുകൂലിക്കുന്നതായി പാർട്ടിയുടെ ഷാഡോ ജസ്റ്റിസ് സെക്രട്ടറി റിച്ചാർഡ് ബർഗോൺ അറിയിച്ചു. ഗാർഹിക പീഡനത്തിൽ നിന്നും സ്ത്രീകൾക്ക് വിടുതൽ ഉണ്ടാകുന്നതിനും, കുട്ടികൾക്ക് ഏൽക്കുന്ന മാനസിക പീഡനങ്ങൾ ലഘൂകരിക്കാനും ഈ നിയമം സഹായകരമാകുമെന്ന് അദ്ദേഹം അറിയിച്ചു. വിവാഹമോചനം ആവശ്യമായിരിക്കുന്ന ദമ്പതികൾക്ക് വേണ്ടതായ നിയമ സഹായങ്ങൾ ഗവൺമെന്റ് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പുരുഷനു മറ്റുള്ള സ്ത്രീകളുമായി ബന്ധം , ഗാർഹിക പീഡനം, പരസ്പരധാരണയോടെ കൂടെ രണ്ടു വർഷത്തിലധികം ഉള്ള അകൽച്ച തുടങ്ങിയവയാണ് വിവാഹമോചനം നൽകുവാനായി പൂർവ്വ നിയമം അനുസരിച്ചുള്ള കാരണങ്ങൾ. എന്നാൽ പുതിയ നിയമം അനുസരിച്ച് പരസ്പരധാരണയോടെ കൂടി പരാതി നൽകുവാനും മറ്റുമുള്ള സാഹചര്യങ്ങളുണ്ട്. പരസ്പരം കൂട്ടിച്ചേർക്കാൻ ആവാത്ത വിധം തകർന്ന വിവാഹ ബന്ധങ്ങൾക്ക് വിവാഹമോചനം നൽകുവാനുള്ള വ്യവസ്ഥകൾ നിയമത്തിലുണ്ട്. എന്നാൽ ദമ്പതികൾ തമ്മിൽ പരസ്പരം ഒന്നിച്ച് ജീവിക്കേണ്ടതിന്റെ ആവശ്യകത ഉന്നയിച്ചു ചില എംപിമാർ ഈ നിയമത്തെ അനുകൂലിച്ചില്ല.

പുതിയ നിയമം വിവാഹമോചനങ്ങളുടെ എണ്ണം വർധിപ്പിക്കാനുള്ള സാധ്യത കൂടുതലാണെന്ന് ജസ്റ്റിസ് സെക്രട്ടറി അറിയിച്ചു. നിയമത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പല അഭിപ്രായങ്ങളാണ് രംഗത്തുവന്നിട്ടുള്ളത്. എന്നാൽ ബ്രിട്ടനിലെ ചരിത്രത്തിലെ ഒരു വലിയ മാറ്റമാണ് ഈ തീരുമാനം എന്ന് നീയമാ വിദഗ്ധർ അഭിപ്രായപ്പെട്ടു .

ഇന്ദിരാ ഗാന്ധിക്ക് ശേഷം ധനകാര്യ വകുപ്പ് കൈക്കാര്യം ചെയ്യുന്ന വനിതാ മന്ത്രി എന്ന പദവി നിര്‍മ്മല സീതാരാമനുള്ളതാണ്. രണ്ടാം മോദി സര്‍ക്കാരിന്റെ മന്ത്രിസഭയില്‍ ധനവകുപ്പാണ് നിര്‍മ്മല കൈക്കാര്യം ചെയ്യുന്നത്. ഇപ്പോള്‍ ഇതാ നിര്‍മ്മലയെ തേടി മറ്റൊരു സുവര്‍ണ നേട്ടം കൂടി. യുകെ പുറത്തിറക്കിയ നൂറ് കരുത്തരായ വനിതകളുടെ ലിസ്റ്റില്‍ ഒരാള്‍ നിര്‍മ്മല സീതാരാമനാണ്. ‘100 Most Influential in UK-India Relations: Celebrating Women’ എന്ന പട്ടികയിലാണ് നിർമ്മല സീതാരാമൻ ഇടം പിടിച്ചിരിക്കുന്നത്. യുകെ ആഭ്യന്തര സെക്രട്ടറി സജിദ് ജാവിദാണ് പട്ടിക പുറത്തിറക്കിയത്. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ പഠിച്ചിട്ടുള്ള നിര്‍മ്മല മന്ത്രി പദത്തിലെത്തും മുന്‍പ് യുകെയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രതിരോധ മന്ത്രിയായിരിക്കെ നിർമ്മല നടത്തിയ പ്രവർത്തനങ്ങളാണ് നേട്ടം കെെവരിക്കാൻ കാരണമായത്. ഒന്നാം മോദി സർക്കാർ മന്ത്രിസഭയിൽ പ്രതിരോധമന്ത്രിയായിരുന്നു നിർമ്മല സീതാരാമൻ.

ഇന്ദിരയ്ക്ക് ശേഷം പ്രതിരോധ വകുപ്പ് കൈകാര്യം ചെയ്ത വനിത എന്ന നേട്ടം സ്വന്തമാക്കിയ നിര്‍മ്മല സീതാരാമന്‍ തന്നെയാണ്. ഇന്ദിരാ ഗാന്ധിക്കു ശേഷം ധനവകുപ്പ് കൈകാര്യം ചെയ്യുന്ന വനിതാ മന്ത്രിയെന്ന നേട്ടമാണ് നിർമ്മല സീതാരാമൻ ഇത്തവണ സ്വന്തമാക്കിയത്. നേരത്തെ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ധനകാര്യ വകുപ്പ് കൂടി ഇന്ദിരാ ഗാന്ധി കൈകാര്യം ചെയ്തിട്ടുണ്ട്. എന്നാല്‍, ആദ്യമായാണ് ധനകാര്യ വകുപ്പിന് മാത്രമായി ഒരു വനിത മന്ത്രിയെ ചുമതലപ്പെടുത്തുന്നത്. 1970 – 1971 കാലഘട്ടത്തിലാണ് ധനകാര്യ വകുപ്പ് ഇന്ദിരാ ഗാന്ധി കെെകാര്യം ചെയ്തത്.

ഇതിന് മുൻപ് നിർമ്മല സീതാരാമൻ കെെകാര്യം ചെയ്തിരുന്നത് പ്രതിരോധ വകുപ്പാണ്. അവിടെയും ഇന്ദിരയ്ക്ക് ശേഷം നിർമ്മല തന്നെ!. പ്രധാനമന്ത്രിയായിരുന്നപ്പോൾ ഇന്ദിരാ ഗാന്ധി പ്രതിരോധ വകുപ്പ് കെെകാര്യം ചെയ്തിട്ടുണ്ട്. എന്നാൽ, ആദ്യമായാണ് പ്രതിരോധ വകുപ്പിന് മാത്രമായി ഒരു വനിത മന്ത്രിയെ കഴിഞ്ഞ തവണ പ്രഖ്യാപിച്ചത്. മനോഹർ പരീക്കറിന് ശേഷമാണ് നിർമ്മല സീതാരാമൻ കഴിഞ്ഞ തവണ പ്രതിരോധ വകുപ്പ് ഏറ്റെടുത്തത്. ഇന്ദിരയ്ക്ക് ശേഷം ഈ രണ്ട് മന്ത്രാലയങ്ങളുടെയും ചുമതലയുള്ള സൂപ്പർ ലേഡിയായിരിക്കുകയാണ് നിർമ്മല സീതാരാമൻ.

യുകെ സ്ഥിരതാമസക്കാരിയായ നീന സാലെ ദത്തെടുത്ത പാകിസ്ഥാനി പെൺകുട്ടി സോഫിയയ്ക്ക് ബ്രിട്ടനിലേക്ക് പ്രവേശനം നൽകില്ലെന്ന തീരുമാനം പിൻവലിച്ച് ആഭ്യന്തര ഭരണകാര്യാലയം. ദി ഇൻഡിപെൻഡന്റ് ന്യൂസ്‌ സംഭവം റിപ്പോർട്ട്‌ ചെയ്തതിനുശേഷമാണ് ആഭ്യന്തരഭരണ കാര്യാലയം തങ്ങളുടെ തീരുമാനം മാറ്റിയത്. കുട്ടിയെ ദത്തെടുക്കാൻ ബ്രിട്ടീഷ് അധികാരികൾ അനുമതി നൽകിയതിനെ തുടർന്നാണ് ലണ്ടനിൽ സ്ഥിരതാമസക്കാരിയായ നോർവീജിയൻ സ്വദേശി നിന സാലെ, കഴിഞ്ഞ നവംബറിൽ പാകിസ്താനിലേക്ക് പോയത്. അന്ന് ഒരു മാസത്തിൽ താഴെ മാത്രം പ്രായമുള്ള സോഫിയയുമായി സാലെ പൊരുത്തപ്പെടുകയും ചെയ്തു.

ഒരു ബ്രിട്ടീഷ് താമസക്കാരന് വിദേശത്തുനിന്ന് ഒരു കുട്ടിയെ ദത്തെടുക്കാൻ കുഞ്ഞിനെ , യു.കെ ദത്തെടുക്കൽ അധികാരികൾ അംഗീകരിക്കുകയും വിദ്യാഭ്യാസ വകുപ്പിൽ നിന്ന് യോഗ്യത സർട്ടിഫിക്കറ്റ് നേടുകയും വേണം. തുടർന്ന് ബ്രിട്ടനിലേക്ക് ദത്തെടുക്കുന്നതിനു മുമ്പ് കുട്ടിയുടെ രാജ്യത്ത് ആവശ്യമായ നിയമനടപടികൾ പൂർത്തീകരിക്കണം. ഇതൊക്കെ ചെയ്‌തെങ്കിലും സോഫിയക്കുള്ള യു. കെ വിസ ആഭ്യന്തരഭരണകാര്യാലയം നിരസിച്ചു. പാകിസ്ഥാനിൽ നടന്ന ദത്തെടുക്കൽ യു. കെയിൽ അംഗീകരിക്കാൻ കഴിയില്ല എന്ന കാരണത്താലാണ് അപേക്ഷ നിരസിച്ചത്. കറാച്ചിയിൽ ഒരു മുറി വാടകയ്ക്കെടുത്താണ് കഴിഞ്ഞ 7 മാസങ്ങളായി അവർ താമസിക്കുന്നത്. 40 ഡിഗ്രി കവിയുന്ന താപനില താങ്ങാനാവാത്ത അവസ്ഥയിലുമാണ് അവർ ജീവിക്കുന്നത്. ” അവൾക്ക് 7 മാസം പ്രായമുണ്ട്. അവൾ എന്റെ ആദ്യത്തെ കുട്ടിയാണ്. ഇവിടെ ഈ ഒറ്റമുറിയിൽ കഴിയുന്നത് തീർത്തും അസഹനീയമാണ്. ഞങ്ങൾ ഇവിടെ കുടുങ്ങിപോയതിനാൽ അവൾക്ക് വളരുവാനുള്ള പലതും നൽകാൻ കഴിയാതെപോയി. കുടുംബവും സുഹൃത്തുക്കളും ഇല്ലാതെ ഒറ്റപെട്ടാണ് ഇവിടെ കഴിയുന്നത്.” സാലെ പറയുകയുണ്ടായി.

ജൂൺ 17 നാണ് സാലെയുടെ ദുരവസ്ഥയെക്കുറിച്ച് ഇൻഡിപെൻഡന്റ് ന്യൂസ്‌ റിപ്പോർട്ട്‌ ചെയ്തത്. ആഭ്യന്തരഭരണകാര്യാലയം കുടുംബങ്ങളുടെ അവകാശങ്ങളെ ചവിട്ടിമെതിക്കുന്നുവെന്ന് ആരോപിച്ച് രാഷ്ട്രീയക്കാർ രംഗത്ത് വന്നു. സാലെയുടെ വക്കീൽ സൈമ റസാഖിന് 4 ദിവസങ്ങൾക്കുശേഷം ആഭ്യന്തരഭരണകാര്യാലയത്തിൽ നിന്നും ഒരു ഇമെയിൽ ലഭിച്ചു. മിസ് സാലെയുടെ അപേക്ഷ പുനഃപരിശോധിച്ചതിനുശേഷം മുമ്പത്തെ നിർദ്ദേശങ്ങൾ പിൻവലിക്കാനും നിങ്ങളുടെ കക്ഷിക്ക് ഒരു ഇ ഇ ഏ ( യൂറോപ്യൻ ഇക്കണോമിക് ഏരിയ ) ഫാമിലി പെർമിറ്റ്‌ നൽകാനും തീരുമാനമെടുത്തെന്ന് ഇമെയിലിൽ പറയുന്നു.

കഴിഞ്ഞ കുറച്ചു മാസങ്ങളായി ആഭ്യന്തരഭരണകാര്യാലയം തങ്ങളുടെ ജീവിതം മാറ്റിമറിച്ചെന്നും ഈ ദുരവസ്ഥ തങ്ങളെ മാനസികമായും ശാരീരികമായും തളർത്തിയെന്നും സാലെ പറഞ്ഞു. ആഭ്യന്തരഭരണകാര്യാലയത്തിന്റെ ഇത്തരം രീതികളെ അവൾ കുറ്റപ്പെടുത്തി. “ആഭ്യന്തരഭരണ കാര്യാലയം പ്രവർത്തനക്ഷമമാകുന്നതിനും ശരിയായ വിധി ലഭിക്കുന്നതിനും കേസുകൾ പതിവായി മാധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തേണ്ടതുണ്ട്. ഇപ്പോൾ നീനയെ സംബന്ധിച്ചിടത്തോളം വേഗത്തിലുള്ള പ്രക്രിയ ആയിരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ” ഇമിഗ്രേഷൻ അഡ്വൈസ് സർവീസിലെ സൂപ്പർവൈസർ സൈമ റസാഖ് ഇപ്രകാരം പറഞ്ഞു.ആഭ്യന്തരഭരണകാര്യാലയത്തിന്റെ ഇത്തരം നടപടികൾമൂലം അനേകർക്കാണ് ദുരിതം അനുഭവിക്കേണ്ടിവരുന്നത്. മിസ് സാലെയുടെ അപേക്ഷ എല്ലാ നടപടിക്രമങ്ങളും പാലിച്ചുകൊണ്ടാണന്ന് ആഭ്യന്തരഭരണ കാര്യാലയം സ്ഥിരീകരിച്ചു.

 

ബ്രിട്ടനിലെ മൂന്നാമത്തെ വലിയ ലോട്ടറി ടിക്കറ്റ് ജേതാവ് പേര് വെളിപ്പെടുത്താതെ അജ്ഞാതനായി തുടരുന്നു. യൂറോമില്യൺ ലോട്ടറിയുടെ ചരിത്രത്തിൽ തന്നെ മൂന്നാമത്തെ വലിയ വിജയമാണിത്. 123 മില്യൺ പൗണ്ടാണ് ടിക്കറ്റ് ഉടമയ്ക്ക് ലഭിച്ചത്. രാജ്യം മുഴുവനുള്ള ടിക്കറ്റ് ഉടമകളോട് അവരുടെ നമ്പറുകൾ പരിശോധിക്കാൻ ആവശ്യപ്പെട്ടിരുന്നു. രണ്ടാഴ്ചയായി നീണ്ടുനിന്ന ദുരൂഹതയ്ക്ക് വഴിത്തിരിവായി ഒരാൾ പണത്തിൽ അവകാശം ഉന്നയിച്ചിരിക്കുകയാണ്. ഈ വർഷം യു. കെയിൽ നേടിയ നാലാമത്തെ വലിയ വിജയമാണിത്. യൂറോമില്യൺസിന്റെ പുതുവർഷ ദിനത്തിലെ നറുക്കെടുപ്പിൽ നോർത്തേൺ അയർലണ്ടിൽ നിന്നുള്ള പാട്രിക്കിനും ഫ്രാൻസിസ് കോണോളിയ്ക്കും 114.9 മില്യൺ പൗണ്ട് ലഭിച്ചിരുന്നു. പിന്നീട് മാർച്ചിൽ എഡി ഗുഡ്ചൈൽഡിന് 71 മില്യൺ പൗണ്ടും ഏപ്രിലിൽ ഒരു അജ്ഞാത ടിക്കറ്റ് ഉടമയ്ക്ക് 35.2 മില്യൺ പൗണ്ടും ലഭിച്ചിരുന്നു.

ലോട്ടറി വിജയികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തം ആണെന്ന് ക്യാംലോട്ട് ലോട്ടറി കമ്പനി അറിയിച്ചു. ഈ 123 മില്യൺ പൗണ്ട് നേടിയ ആളെപ്പറ്റിയുള്ള മറ്റു വിവരങ്ങൾ പുറത്തു വിടില്ല എന്നും അവർ അറിയിച്ചു. ഈ ടിക്കറ്റ് ഉടമയെ സൺ‌ഡേ ടൈംസ് റിച്ചിലെ യു കെയിൽ താമസിക്കുന്ന 1000 സമ്പന്നരുടെ പട്ടികയിൽ ഉൾപ്പെടുത്തും.വിജയിയായ വ്യക്തിക്ക് ജൂൺ 11 ലെ നറുക്കെടുപ്പിൽ 5 പ്രധാന നമ്പറുകളും 2 ലക്കി സ്റ്റാർസും ഒത്തുവന്നിരുന്നു. 25, 27, 39, 42, 46 എന്നീ നമ്പറുകൾക്കും 11, 12 എന്നീ ലക്കി സ്റ്റാർസിനും ആണ് സമ്മാനം ലഭിച്ചത്. “എക്കാലത്തെയും മികച്ച ലോട്ടറി വിജയികളിൽ ഒരാൾ താനാണെന്ന് അദ്ദേഹത്തിന് അറിവില്ലായിരിക്കാം.” നാഷണൽ ലോട്ടറിയിലെ ആൻഡി കാർട്ടർ പറഞ്ഞു. വിജയിയെ സന്ദർശിക്കാൻ നാഷണൽ ലോട്ടറി ടീം തയാറെടുക്കുകയാണ്.പുതിയൊരു ജീവിതരീതി തുടങ്ങുവാൻ വിജയിയെ ഈ ടീം സഹായിക്കുന്നതാണ്.

യൂറോമില്ലിയൺസിലെ ഏറ്റവും വലിയ വിജയം 2011 ജൂലൈയിൽ ലാർഗ്സിൽ നിന്നുള്ള കോളിൻ – ക്രിസ് വെയർ ദമ്പതികൾ നേടിയ 161 മില്യൺ പൗണ്ടിന്റെ വിജയം ആയിരുന്നു. മക്കൾക്കുവേണ്ടി വീടുകളും വാഹനങ്ങളും വാങ്ങുമെന്നാണ് അവർ പറഞ്ഞത്. ഒപ്പം എസ് എൻ പിയ്ക്ക് 1 മില്യൺ പൗണ്ട് സാമ്പത്തികസഹായവും അവർ നൽകി. 2012 ഓഗസ്റ്റിൽ അഡ്രിയാനും ഗില്ലിൻ ബെഫോർഡും നേടിയ 148 മില്യൺ പൗണ്ട് ആണ് രണ്ടാമത്തെ വലിയ വിജയം.

RECENT POSTS
Copyright © . All rights reserved