Main News

ജിസിഎസ്ഇ പരീക്ഷാഫലങ്ങൾ പുറത്ത് വരുമ്പോൾ മിന്നുന്ന വിജയത്തിളക്കമാണ് മലയാളികൾ നേടിയെടിത്തിരിക്കുന്നത് . അത്തരം വിജയങ്ങളുടെ ലിസ്റ്റിൽ ഇടം നേടി സാന്ദ്ര സജിയും. പൊണ്ടിഫ്രാക്ടിറ്റിലെ സജി നാരകത്തറ-സജി ദമ്പതികളുടെ മൂത്തമകൾ സാന്ദ്ര സജിയാണ് വിജയക്കൊടുമുടി കയറി ലിസ്റ്റിൽ ഇടം പിടിച്ചത്. 5 ഡബിൾ എ സ്റ്റാറുകളും, 3 എ സ്റ്റാറുകളും, 2 എ കളും നേടിയാണ് സാന്ദ്ര സെന്റ് വിൽഫ്രഡ് കത്തോലിക്കാ സ്‌കൂളിനും മലയാളികൾക്കും അഭിമാനം പേറുന്ന വിജയം കൊയ്തത്.

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളിയാവാറുള്ള സാന്ദ്ര, കീബോർഡിലും ശ്രദ്ധേയമായ നൈപുണ്യം നേടിയിട്ടുണ്ട്. കലാരംഗങ്ങളിൽ തന്റെതായ കലാവാസനയും വ്യക്തിമുദ്രയും പതിപ്പിച്ചിട്ടുള്ള സാന്ദ്ര കത്തോലിക്കാ ദേവാലയവുമായി ബന്ധപ്പെട്ടു ആല്മീയ ശുശ്രുഷകളിൽ സഹായിക്കുകയും, പ്രാർത്ഥനാകൂട്ടായ്മ്മകൾക്ക് സമയം കണ്ടെത്തുകയും ചെയ്തു വരുന്നു.

സാന്ദ്രയുടെ പിതാവ് ചമ്പക്കുളം നാരകത്തറ കുടുംബാംഗമായ സജി ഡാറ്റ അഡ്മിനിസ്ട്രേറ്റർ ആയി വില്യംസ്ലീടാഗിൽ ജോലി ചെയ്യുന്നു. മാതാവ് സജി സജി  പിന്റർ ഫീൽഡ് ഹോസ്പിറ്റലിൽ നേഴ്സ് ആണ്. സാന്ദ്രയുടെ ഏക സഹോദരി ഷാനോൺ സജി സെന്റ് വിൽഫ്രഡ് കത്തോലിക്കാ സ്‌കൂളിൽ ഏഴാം വർഷ വിദ്യാർത്ഥിനിയാണ്.

സയൻസ് വിഷയങ്ങൾ എടുത്തു എ ലെവൽ വിദ്യാഭ്യാസം നേടുകയാണ് ആദ്യചുവടെന്നും, ഭാവി കാര്യങ്ങൾ ദൈവ നിശ്ചയപ്രകാരം നടക്കട്ടെ എന്നും ദൈവാനുഗ്രഹം മാത്രമാണ് ഈ വിജയത്തിനു നിദാനം എന്നുമാണ് സാന്ദ്രയുടെ ഉറച്ച വിശ്വാസം.

 

പ്രതിഷേധങ്ങൾ തുടരുമ്പോൾ മെയിൽ ആൻഡ് ചൈനയിൽനിന്നും പ്രവേശിക്കുന്ന ബ്രിട്ടീഷ് യാത്രക്കാരുടെ ഇലക്ട്രോണിക് മെഷീനുകൾ ഉൾപ്പെടെ പരിശോധിക്കുമെന്നും മുന്നറിയിപ്പ്.

ഫോറിൻ ഓഫീസ് ആണ് ഇക്കാര്യം യാത്രക്കാരെ അറിയിച്ചത്. പ്രതിഷേധം വർധിച്ചുവരുന്ന സാഹചര്യത്തിൽ അതിർത്തിയിലെ പരിശോധനകൾ ശക്തമാക്കുകയാണ്, ഇലക്ട്രോണിക് ഉൾപ്പെടെ പരിശോധിക്കുന്നുണ്ട്.

ബ്രിട്ടീഷ് കോൺസുലേറ്റ് ജീവനക്കാരനായ സൈമൺ ചെങ് മാൻ-കിറ്റ്നെ ഷെൻഴെൻ എന്ന മെയിൽ ലാൻഡ് സിറ്റിയിലേക്കുള്ള ബിസിനസ് യാത്രയ്ക്കിടെ കാണാതായി. രണ്ടാഴ്ചയായിട്ടും വിവരങ്ങൾ ലഭിച്ചിട്ടില്ല. ഇതിനെത്തുടർന്നാണ് നടപടികൾ കർശനമാക്കിയിരിക്കുന്നത്.

എന്നാൽ പൊതു നിയമങ്ങൾ ലംഘിച്ചതിനാൽസൈമൺ ചെങ് മാൻ-കിറ്റ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണെന്ന് ചൈന പ്രതികരിച്ചു കൂടുതലൊന്നും വെളിപ്പെടുത്താൻ അവർ തയ്യാറായിട്ടില്ല. ഇപ്പോൾ മരവിപ്പിച്ചിരിക്കുന്ന ഹോങ്കോങ്ങ് ബില്ലിനെതിരെ 11 ആഴ്ച മുൻപാണ് പ്രതിഷേധം തുടങ്ങിയത്. എന്നാൽ ഇപ്പോൾ പരിപൂർണ ജനാധിപത്യം, പ്രതിഷേധക്കാർക്ക് നേരെയുണ്ടായ പോലീസിന് മർദ്ദനത്തിൽ സ്വതന്ത്രമായ അന്വേഷണം എന്നീ ആവശ്യങ്ങൾ കൂടി ഹോങ്കോങ്ങ് മുന്നോട്ടു വച്ചിരിക്കുകയാണ്.

ഓഗസ്റ്റ് 24 ശനിയാഴ്ച ഗതാഗത മേഖലയെ ലക്ഷ്യം വെച്ചുകൊണ്ട് ഹോങ്കോങ്ങിൽ ഇന്റർനാഷണൽ എയർപോർട്ടിൽ വൻ പ്രതിഷേധ പ്രകടനത്തിന് സാധ്യതയുണ്ട്. അതിനാൽ യാത്രക്കാർക്ക് കൂടുതൽ സമയ നഷ്ടവും അസൗകര്യങ്ങളും പ്രതീക്ഷിക്കാം എന്ന് നേരത്തെ തന്നെ മുന്നറിയിപ്പ് ലഭിച്ചിരിക്കുകയാണ്. യാത്രക്കാർ കുറച്ചു സമയം നേരത്തെ പുറപ്പെടണം എന്നും അറിയിപ്പുണ്ട്.

ലണ്ടൻ : ജനറൽ സർട്ടിഫിക്കറ്റ് ഓഫ് സെക്കണ്ടറി എഡ്യൂക്കേഷൻ (ജിസിഎസ്ഇ ) റിസൾട്ടുകൾ പ്രഖ്യാപിച്ചു. മികച്ച ഗ്രേഡുകൾ ലഭിച്ച ഷെർബോണിൽ നിന്നുള്ള മാനുവൽ ബേബി രാജ്യത്തിലെ തന്നെ മികച്ച 133 വിദ്യാർത്ഥികളിൽ ഒരാളായി . ഗ്രിഫോൺ സ്കൂളിലെ വിദ്യാർത്ഥിയായ മാനുവലിന് പതിനൊന്നു വിഷയങ്ങൾക്ക് ഗ്രേഡ് 9 ലഭിച്ചു. പരീക്ഷയിലെ ഏറ്റവും മികച്ച ഗ്രേഡ് ആണ് 9.  A* എന്ന ഗ്രേഡിനോട് തുല്യമാണ് ഗ്രേഡ് 9.

രാമപുരത്തുകാരനായ ജോസ് പി . എം ന്റെയും ബിന്ദുമോൾ ജോസിന്റെയും മകനായ ഐവിൻ ജോസ് എല്ലാ മെയിൻ വിഷയങ്ങൾക്കും 9 ഗ്രേഡോടെ മലയാളികൾക്ക് അഭിമാനമായി . ഐവിൻ ബാർനെറ്റിലെ ക്വീൻ എലിസബത്ത് ഗ്രാമർ സ്കൂളിൽ ആണ് പഠിച്ചത് . പഠനസമയത്ത്എസ്സേ കോമ്പറ്റീഷനിൽ സമ്മാനം നേടിയതിന് റോയൽ ഹോണർ കിട്ടി . ബെക്കിoഗ് ഹാം പാലസ് സന്ദർശിച്ചിട്ടുണ്ട് . ഐവിൻെറ പിതാവ് ജോസ് പി . എം സോഫ്റ്റ് വെയർ അനലിസ്റ്റായും മാതാവ് ബിന്ദുമോൾ ജോസ് നേഴ്‌സായും ജോലി ചെയ്യുന്നു. ലണ്ടനിലെ ഈലിങ്ങിലാണ് അവർ താമസിക്കുന്നത് .അനുജൻ ലോവിൻ ജോസ് ലാവലി ഗ്രാമർ സ്കൂളിലെ 8 ഇയർ വിദ്യാർത്ഥിയാണ് .

ജി സി എസ് ഇ യില്‍ ഉന്നത വിജയത്തിളക്കവുമായി യുകെയിലെ മലയാളി സമൂഹത്തിന്  അഭിമാനമായി സട്ടനില്‍ നിന്നുള്ള അഗ്‌നോ കാച്ചപ്പിള്ളി ഷൈജുവും ,  ജുവാന സൂസന്‍ മാത്യുവും.  അഗ്‌നോ 11 എ സ്റ്റാറുകളാണ് നേടിയത്. സാധാരണ കുട്ടികളെടുക്കുന്ന 11 വിഷയങ്ങള്‍ക്ക് പുറമെ കൂടുതലായി രണ്ടു വിഷയങ്ങള്‍കൂടി എടുത്താണ് അഗ്‌നോ 11 എ സ്റ്റാറുകള്‍ കരസ്ഥമാക്കിയത്. 11 വിഷയങ്ങള്‍ക്ക് ലെവല്‍ 9 ഉം രണ്ടു വിഷയങ്ങള്‍ക്ക് ലെവല്‍ 8 ഉം കിട്ടിയാണ് സട്ടന്‍ ഗ്രാമര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ അഗ്നോ മികച്ച വിജയം കൈവരിച്ചിരിക്കുന്നത്.

നാട്ടില്‍ എറണാകുളം സ്വദേശിയായ അഗ്നോയുടെ പിതാവ് ഷൈജു ഹോവിസ് ലിമിറ്റഡിലും അമ്മ ബിന്ദു ലണ്ടന്‍ മെട്രോപൊളീറ്റന്‍ യൂണിവേഴ്‌സിറ്റിയിലെ ലക്ച്ചററും ആണ്. ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ എദ്നാ ഏക സഹോദരിയാണ് .   പാഠ്യേതര രംഗങ്ങളിലും മികവ് പുലര്‍ത്തുന്ന അഗ്‌നോ വയലിനിലും ബാന്റിംഗിലും ബാഡ് മിന്റണിലും കരോട്ടെയിലും ഡ്രംസിലുമെല്ലാം ഇതിനോടകം തന്റെ മികവ് തെളിയിച്ചിട്ടുണ്ട്.

സട്ടനില്‍ നിന്നുള്ള ജുവാനയും 10 എ സ്റ്റാറുകള്‍ നേടി അഭിമാന നേട്ടം കൈവരിച്ചു. സട്ടന്‍ നോണ്‍സച്ച് ഗ്രാമര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ജുവാന നാട്ടില്‍ തിരുവല്ല സ്വദേശികളായ ഫാര്‍മസിസ്റ്റായ മാത്യു കെ സാമുവലിന്റെയും സട്ടനിലെ എന്‍എച്ച് എസ് സ്റ്റാഫ് നഴ്‌സായ ആനിയുടെയും ഏക മകളാണ്. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ ജോഷ്വാ ഏക സഹോദരനാണ്. പഠിച്ച സ്‌കൂളില്‍ തന്നെ ഉപരി പഠനം നടത്തി ഭാവിയില്‍ ഡോക്ടറാകാനാണ് ജുവാനയുടെ ആഗ്രഹം.

പൊതുവെ പ്രവാസി മലയാളി വിദ്യാർത്ഥികൾക്ക് എല്ലാം മികച്ച ഗ്രേഡുകളാണ് ഈ വർഷം ലഭിച്ചിരിക്കുന്നത്. . ജിസി എസ്ഇ സിസ്റ്റത്തിന്റെ വെല്ലുവിളികളോട് തങ്ങളുടെ കുട്ടികൾ ക്രിയാത്മകമായി പ്രതികരിച്ചുവെന്നും, ഓരോ വിദ്യാർഥിയുടെയും വിജയത്തിൽ താൻ അഭിമാനിക്കുന്നുവെന്നും അധ്യാപകർ അഭിപ്രായപ്പെട്ടു . മികച്ച വിജയം ലഭിച്ചതിലൂടെ തങ്ങളുടെ വിദ്യാർഥികൾക്ക് ഭാവി തീരുമാനങ്ങൾ ആത്മ വിശ്വാസത്തോടെ എടുക്കുവാനുള്ള അവസരം ലഭിച്ചതായി അവർ പറഞ്ഞു.

മികച്ച വിജയം നേടിയ എല്ലാ വിദ്യാർഥികൾക്കും മലയാളം ന്യൂസ് ടീമിന്റെ അഭിന്ദനങ്ങൾ . മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളുടെ വിവരങ്ങൾ മലയാളം യുകെ അറിയിക്കുക . ഇമെയിൽ വിലാസം [email protected]

തമിഴ്നാട്ടിലെ നാഗപട്ടണത്തിൽ നിന്നുള്ള ദമ്പതികളായ മുഹമ്മദും ജാസ്മിനും 4 വർഷങ്ങൾ മുമ്പ് വിസ കാലാവധി കഴിഞ്ഞിട്ടും യുകെയിൽ താമസിച്ചതിനാൽ മുഹമ്മദിന് തന്റെ ജോലി നഷ്ടപ്പെടുകയും തന്റെ മക്കളെ യുകെ അധികൃതർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. മക്കളുമായി മാതാപിതാക്കൾക്ക് വ്യക്തിപരമായോ ഫോണിലൂടെയോ ഏതെങ്കിലും തരത്തിൽ ബന്ധമുണ്ടായിട്ട് നാല് വർഷമായി. 10 വയസ്സുള്ള മകനും 8 വയസ്സുള്ള മകളും വളർത്തു പരിചരണത്തിലാണ് കഴിയുന്നത്. യുകെയിലെ ബർമിംഗ്ഹാം പ്രാദേശിക സർക്കാർ ഇപ്പോൾ ഈ രണ്ട് കുട്ടികൾക്കും ബ്രിട്ടീഷ് പൗരത്വം നൽകുകയാണ്. മാതാപിതാക്കൾക്ക് ഇതുമൂലം കുട്ടികളെ നഷ്ടപ്പെടുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. ഇതിനെതിരെ നയതന്ത്ര പ്രതിഷേധം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദും ജാസ്മിനും ബർമിംഗ്ഹാമിലെ ഇന്ത്യൻ കോൺസുലേറ്റിലേക്ക് കത്തെഴുതി. ഒപ്പം സർക്കാരിന്റെ ഈയൊരു നീക്കത്തിനെതിരെ കുടുംബ കോടതിയിലേക്കും അവർ കത്തെഴുതിയിട്ടുണ്ട്.

കുട്ടികൾക്ക് യുകെ പൗരത്വം നൽകിയാൽ ബർമിംഗ്ഹാമിലെ ഇന്ത്യൻ കോൺസുലേറ്റിന് അവരുമായുള്ള ബന്ധം ഇല്ലാതെയാകും. ഇന്ത്യൻ കോൺസുലേറ്റ് ഇപ്പോൾ മാതാപിതാക്കൾക്ക് നിയമപരമായ പിന്തുണയും നൽകുന്നുണ്ട്. കുടുംബ കോടതിക്കയച്ച കത്തിൽ മുഹമ്മദ്‌ തന്റെ മക്കളുടെ കാര്യത്തിൽ തനിക്കുള്ള ആശങ്ക പ്രകടമാക്കിയിട്ടുണ്ട്. കോൺസുൽ ജനറൽ ഓഫ് ഇന്ത്യയ്ക്ക് അയച്ച കത്തിൽ മുഹമ്മദ്‌ ഇപ്രകാരം പറയുന്നു “എന്റെ കുട്ടികൾക്ക് ഇന്ത്യൻ പൗരത്വമാണ് ഉള്ളത്. ഈ നീക്കത്തിനെതിരെ ഉടൻ തന്നെ പ്രതിഷേധം ഉണ്ടാവണം.” കുട്ടികളെ ഇന്ത്യയിലേക്ക് തിരിച്ചയക്കണമെന്നും മുഹമ്മദ്‌ ആവശ്യപ്പെടുന്നുണ്ട്. യുകെ പൗരത്വം  തന്റെ മക്കളെ തന്നിൽ നിന്നും വേർപെടുത്തുമെന്നും മുഹമ്മദ്‌ ആശങ്കപ്പെടുന്നുണ്ട്.

കാർബൺ ന്യൂട്രൽ ആകാനുള്ള ബ്രിട്ടനെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ആണ് 11 ദശലക്ഷം മരങ്ങൾ വച്ചു പിടിപ്പിച്ച് വാട്ടർ കമ്പനികൾ മാതൃകയാവുന്നത് . ഇംഗ്ലണ്ടിൽ ഉടനീളം 15000 ഏക്കറോളം സ്ഥലത്താണ് മരങ്ങൾ വച്ച് പിടിപ്പിക്കുന്നത് . ഇത് കാർബൺ സംഭരിക്കുന്ന ആവാസവ്യവസ്ഥകളെ മെച്ചപ്പെടുത്തുവാൻ സഹായിക്കും . സ്ഥലങ്ങൾ തിരഞ്ഞെടുക്കന്നതിനും ചെടികളെ പരിപാലിക്കുന്നതിനും വാട്ടർ കമ്പനികളുമായി വുഡ്ല ലാന്റ് ട്രസ്റ്റ് സഹകരിക്കുമെന്ന് ബ്രിട്ടനിലെ ജല വിതരണ കമ്പനികളുടെ അസോസിയേഷനായ വാട്ടർ യുകെ അറിയിച്ചു .

ഈ ബൃഹത്തായ പദ്ധതി ബ്രിട്ടനെ കാർബൺ ന്യൂട്രൽ ആക്കുന്നതിൽ സഹായിക്കുക മാത്രമല്ല കൂടുതൽ ജൈവ വൈവിധ്യമുള്ള ആവാസവ്യവസ്ഥ രൂപപ്പെടുത്താനും , ജലത്തിൻെറ ഗുണനിലവാരം മെച്ചപ്പെടുത്താനും അതൊടൊപ്പം തന്നെ പ്രളയത്തെ അതിജീവിക്കാനും സഹായിക്കുമെന്ന് ഈ പദ്ധതിയെ ഏകോപിപ്പിക്കുന്ന യോർക്ക് ഷയർ വാട്ടറിൻെറ ചീഫ് എക്സിക്യൂട്ടിവ് റിച്ചാർഡ് ഫ്ലിന്റ് പറഞ്ഞു .

വാട്ടർ കമ്പനികളുടെ ഈ തീരുമാനം വന്യ ജീവികൾക്ക് പുതിയ ആവാസ വ്യവസ്ഥ പ്രദാനം ചെയ്യുമെന്നും അതോടൊപ്പം തന്നെ മറ്റ് സ്ഥാപനങ്ങൾക്ക് ഈ മാതൃക പിന്തുടരാൻ പ്രോത്സാഹനം ചെയ്യാൻ സഹായിക്കുമെന്ന് ഇതേകുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച സർ വില്യം വോർസ്ലി അഭിപ്രായപ്പെട്ടു . നാനാതുറകളിൽ നിന്നു ഈ തീരുമാനത്തെ അനുകൂലിച്ചുകൊണ്ട് ധാരാളം ആളുകൾ രംഗത്തു വന്നിട്ടുണ്ട് . ഭാവിയിലെ കാലാവസ്ഥ വ്യതിയാനവുമായി പൊരുത്തപ്പെടണം എന്നുണ്ടെങ്കിൽ മരങ്ങൾ നടുകയും പരിപാലിക്കുകയും ചെയ്യണമെന്ന് വുഡ് ലാന്റ് ട്രസ്റ്റിൻെറ ഡയറക്ടർ ജോൺ ടക്കർ അഭിപ്രായപ്പെട്ടു .

യുകെയിലെ അതിവേഗ റെയിൽവേ പദ്ധതിയായ ഹൈ സ്പീഡ് 2 (എച്ച് എസ് 2)നെ പറ്റിയുള്ള ആലോചനകൾ പുതിയ സർക്കാർ തുടങ്ങിക്കഴിഞ്ഞു. 2003ലാണ് എച്ച്എസ് 1ആരംഭിക്കുന്നത്. 2009ൽ രണ്ടാമത്തെ അതിവേഗ റെയിൽ ലൈൻ ലേബർ പാർട്ടി മുന്നോട്ട് കൊണ്ടുവന്നെകിലും നടത്തിയെടുക്കാൻ കഴിഞ്ഞില്ല. എന്നാൽ ഈ പദ്ധതി സഫലമാക്കാനുള്ള ശ്രമം പുതിയ സർക്കാർ ആരംഭിച്ചുകഴിഞ്ഞു. എച്ച്എസ് 2ന്റെ ചെലവുകളെയും നേട്ടങ്ങളെയും കുറിച്ചുള്ള അവലോകനം ഉടൻ നടക്കുമെന്ന് ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്പ്സ് പറഞ്ഞു. ലണ്ടൻ, മിഡ്ലാൻഡ്, വടക്കൻ ഇംഗ്ലണ്ട് എന്നിവയുമായി ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതി എങ്ങനെയാവണമെന്നും ചിന്തിക്കും. ഈ ഒരു പദ്ധതിയ്ക്കായി ഇതിനോടകം 56 ബില്യൺ പൗണ്ട് ചെലവായി. ലണ്ടനെയും ബിർമിംഗ്ഹാമിനെയും ബന്ധിപ്പിക്കുന്ന ആദ്യഘട്ടം 2026ഓടെയും ലീഡ്‌സിനെയും മാഞ്ചെസ്റ്ററിനെയും ബന്ധിപ്പിക്കുന്ന രണ്ടാം ഘട്ടം 2033ഓടെയും പൂർത്തിയാകുമെന്നാണ് കണക്കുകൂട്ടൽ. 250 മൈൽ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ട്രെയിനുകളെ വഹിക്കുന്നതിനായാണ് ഇത് രൂപകൽപന ചെയ്തിരിക്കുന്നത്. സിവിൽ എഞ്ചിനീയറും എച്ച്എസ് 2ന്റെ മുൻ ചെയർമാനും ആയ ഡഗ്ലസ് ഓക്കർവി അവലോകനത്തിന് അധ്യക്ഷത വഹിക്കും.ലോർഡ് ബെർക്‌ളി ഡെപ്യൂട്ടി ആയി പ്രവർത്തിക്കും. അന്തിമ റിപ്പോർട്ട്‌ ശരത്കാലത്തിൽ സർക്കാരിന് നൽകുന്നതാണ്.

 

പുതിയ റെയിൽ ലിങ്കിനുള്ള പദ്ധതികൾ ഉപേക്ഷിക്കില്ലെന്ന് കൺസേർവേറ്റിവ് പാർട്ടി നേതൃത്വ പ്രചാരണ വേളയിൽ ബോറിസ് ജോൺസൻ പറഞ്ഞിരുന്നു. എന്നാൽ ഇറ്റിനെപ്പറ്റിയുള്ള ഉൽകണ്ഠയും അദ്ദേഹം പ്രകടിപ്പിച്ചു. പദ്ധതിയുടെ മൊത്തം ചെലവ് 30 ബില്യൺ പൗണ്ട് വർധിക്കുമെന്ന് ചെയർമാൻ ജൂണിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ചെലവ് എസ്റ്റിമേറ്റ്, കാര്യക്ഷമത ലാഭിക്കാനുള്ള അവസരങ്ങൾ പാരിസ്ഥിതിക ആഘാതം എന്നിവയൊക്കെ അവലോകനത്തിൽ പരിശോധിക്കും. എച്ച്എസ് 2വിനായി നിർമിച്ച സാമ്പത്തിക, ബിസിനസ് കേസ് കൃത്യമാണോ എന്നും പരിശോധിക്കും. ഈ ജൂണിൽ ഇരുപതോളം ബിസിനസ് നേതാക്കൾ, ഈ പ്രൊജക്റ്റ്‌ പൂർത്തിയാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. വെസ്റ്റ് മിഡ്‌ലാൻഡിനെ സംബന്ധിച്ചിടത്തോളം എച്ച്എസ് 2 നിർണായകമാണെന്നും അത് അനേകം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും മേയർ ആൻഡി സ്ട്രീറ്റ് അഭിപ്രായപ്പെട്ടു. സമ്പദ് വ്യവസ്ഥയിൽ ഈ പുതിയ റെയിൽ ലിങ്ക് 15 ബില്യൺ പൗണ്ടിന്റെ വർധനവ് ഉണ്ടാക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.എന്നാൽ ഈ പദ്ധതിയെ എതിർത്തു നിൽക്കുന്നവരും അനേകരാണ്. ലണ്ടൻ മുതൽ ബർമിംഗ്ഹാം വരെയുള്ള നിർമാണ ഘട്ടത്തിന് ബഡ്ജറ്റിൽ പറഞ്ഞിരിക്കുന്നതിന്റെ ഇരട്ടി ചെലവാകുമെന്ന് ഇൻഫ്രാസ്ട്രക്ച്ചർ കൺസൾട്ടന്റ് മൈക്കിൾ ബൈഗ് പറഞ്ഞു. സ്റ്റോപ്പ്‌ എച്ച്എസ് 2 പ്രചരണത്തിലുള്ള ജോ റുകിൻ പറഞ്ഞു “അവർ ഇപ്പോൾ ജോലി അവസാനിപ്പിക്കണം. കാരണം ഇത് പരിസ്ഥിതിയെയും ആവാസവ്യവസ്ഥയെയും ദോഷകരമായി ബാധിക്കും.” എച്ച്എസ് 2ന്റെ പ്രധാന നേട്ടമായ വേഗതയേയും വിമർശിക്കുന്നവർ രംഗത്തുണ്ട്.

50 മുതൽ 60 വയസ്സു വരെ സാമൂഹികമായി സജീവമായിരിക്കുന്നവരുടെ പിൽക്കാല ജീവിതത്തിൽ അൽഷിമേഴ്‌സ് പോലുള്ള രോഗങ്ങൾ വരുവാനുള്ള സാധ്യത കുറവാണ് എന്ന് പഠനങ്ങൾ പറയുന്നു. 1985 മുതൽ 2017 വരെയുള്ള 10,000 ത്തിൽ അധികം ആളുകളെ നിരീക്ഷിച്ചതിനുശേഷം ആണ് യൂണിവേഴ്സിറ്റി കോളേജ് ലണ്ടനിലെ ഗവേഷകർ ഈ നിഗമനത്തിൽ എത്തിച്ചേർന്നത്. ഗവേഷണത്തോടനുബന്ധിച്ച് എല്ലാവർക്കും തങ്ങളുടെ സാമൂഹിക ജീവിതത്തെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചുമുള്ള ഒരു ചോദ്യാവലി നൽകിയിരുന്നു .

6 ഓളം തവണയാണ് ഈ സുദീർഘമായ കാലയളവിനുള്ളിൽ (28 വർഷം ) നിരീക്ഷിക്കപ്പെട്ട ആൾക്കാരിൽ നിന്ന് അവരുടെ സാമൂഹിക സമ്പർക്ക മാർഗങ്ങളെക്കുറിച്ചുള്ള ചോദ്യാവലി ശേഖരിച്ചത് . 50 ,60 ,70 തുടങ്ങി വ്യത്യസ്ത വയസ്സിനുള്ളിൽ ഈ വ്യക്തികൾക്ക് ബന്ധുക്കളുമായും സുഹൃത്തുക്കളുമായും ഉള്ള വ്യക്തിബന്ധത്തെ ശാസ്ത്രീയമായ രീതിയിൽ അവലോകനം ചെയ്യുകയും ഒപ്പം തന്നെ അവരുടെ ഓർമശക്തിയും , സംസാരിക്കുന്നതിനും യുക്തിപരമായി ചിന്തിക്കാനുള്ള കഴിവ് എന്നിവയും വിലയിരുത്തിയാണ് അൽഷിമേഴ്സും സാമൂഹിക ജീവിതവും തമ്മിൽ ബന്ധമുണ്ടെന്ന് ഗവേഷകർ എത്തിച്ചേർന്നത് .

ഇതു കൂടാതെ അൽഷിമേഴ്‌സ് രോഗസാധ്യതയ്ക്കുള്ള മെഡിക്കൽ ചെക്കപ്പുകളും നടത്തിയിരുന്നു . ഇതിൻെറ അടിസ്ഥാനത്തിൽ കൂടുതൽ ശക്തമായ സാമൂഹിക ബന്ധങ്ങളും ജീവിതവും നയിക്കുന്ന ആൾക്കാരുടെ ഇടയിൽ ഓർമ കുറവിനോടനുബന്ധിച്ചുള്ള പ്രശ്നങ്ങൾ കുറവാണ് എന്നാണ് ഗവേഷകർ കണ്ടെത്തിയത് .
യൂണിവേഴ്സിറ്റി കോളേജ് ലണ്ടനിലെ ആൻഡ്രൂ സോമർലഡിൻെറ നേതൃത്വത്തിലുള്ള ഗവേഷകരാണ് ദീർഘകാലയളവിലുള്ള ഈ സുപ്രധാന ഗവേഷണത്തിനു പിന്നിലുള്ളത് .യുകെ മെഡിക്കൽ റിസർച്ച് കൗൺസിൽ , യുഎസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് എന്നിവയുടെ സാമ്പത്തിക സഹായത്തോടെയാണ് ഈ പഠനങ്ങൾ നടന്നിരിക്കുന്നത് .

ഹംബർ ഏരിയയിൽ നിന്നും മൃതദേഹം കണ്ടെത്തിയ 21 വയസ്സുകാരി വിദ്യാർത്ഥിനി ലിബി സ്ക്വയറിന്റെ മരണത്തിൽ സംശയാസ്പദമായി യുവാവിനെ കസ്റ്റഡിയിലെടുത്തു. ഫെബ്രുവരിയിലാണ് ഫിലോസഫി വിദ്യാർഥിനിയായിരുന്ന പെൺകുട്ടിയെ ഹൾ ഏരിയയിൽ നിന്നും കാണാതായത്. അതിനുശേഷം ഏഴ് ആഴ്ചകൾക്ക് ശേഷം മാത്രമാണ് മൃതദേഹം കണ്ടെത്താനായത് . ലണ്ടനിലെ വടക്കു പടിഞ്ഞാറൻ നഗരമായ ഹൈ വയ്കോമ്പിൽ നിന്നുമുള്ള പെൺകുട്ടി കാണാതായ ദിവസം കൂട്ടുകാരോടൊപ്പം രാത്രി പുറത്തു പോയിരുന്നു. പെൺകുട്ടിക്ക് വേണ്ടിയുള്ള തിരച്ചിലിൽ നൂറോളം പോലീസ് ഉദ്യോഗസ്ഥരും സാധാരണ ജനങ്ങളും പങ്കാളികളായി.

ഹംബർ ഏരിയയിൽ നിന്ന് നിന്ന് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഹംബർ പോലീസിന്റെ റിപ്പോർട്ട് അനുസരിച്ച് യുവാവിനെ കസ്റ്റഡിയിലെടുത്തെന്നും, ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. 2019 ഫെബ്രുവരി ഒന്നുമുതലാണ് പെൺകുട്ടിയെ കാണാതായിരിക്കുന്നത്. അതിനുശേഷം ആറ് ആഴ്ചകൾക്കു ശേഷം മാർച്ച് ഇരുപതോടുകൂടി പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. പെൺകുട്ടിയുടെ കുടുംബത്തിനു ആവശ്യമായ എല്ലാ സഹായവും നൽകുന്നുണ്ടെന്നു പോലീസ് വൃത്തങ്ങൾ അറിയിച്ചു.

പുതിയ നിയമം നവംബർ മുതൽ നിലവിൽ വരും. യൂറോപ്യൻ യൂണിയനിൽ നിന്ന് വരുന്ന സഞ്ചാരികളെ ആണ് നിയമം ബാധിക്കുക. മുൻ പ്രധാനമന്ത്രിയായിരുന്ന തെരേസ മേ പരിഗണിച്ചിരുന്ന വിഷയത്തെ ബോറിസ് ജോൺസൺ പൂർണ്ണമായും നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുകയാണ് . ലിബ് റേറ്റീവ് ഡെമോക്രാറ്റ് എംപിമാർ ഇതിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നു. ബ്രിട്ടൻ യൂറോപ്യൻ യൂണിയന്റെ ഭാഗമായിരുന്ന സമയത്ത്, അവിടെ നിന്നുള്ളവർക്ക് സ്വതന്ത്രമായി ബ്രിട്ടണിൽ സഞ്ചരിക്കാനും താമസിക്കാനും കഴിയുമായിരുന്നു. ഇനി അതിന് നിയമതടസങ്ങൾ ഉണ്ടാവും.

 

യൂറോപ്യൻ യൂണിയനിൽ നിന്ന് എത്തുന്ന സഞ്ചാരികൾക്ക് നിയമം നീട്ടാൻ ആലോചന ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ രണ്ട് ഓപ്ഷനുകൾ ആണ് നിലവിലുള്ളത്. ഒന്നുകിൽ നിയമം 2021 ജനുവരി വരെ നീട്ടി വെക്കാം അല്ലെങ്കിൽ കൂടുതൽ കാലം താമസിക്കാൻ ഉദ്ദേശിക്കുന്നവർക്ക് മൂന്നുമാസം ഉപാധികൾ ഇല്ലാതെ താസിക്കാമെങ്കിലും പിന്നീടുള്ള മാസങ്ങളിലേക്ക് അപ്ലൈ ചെയ്യണം. സഞ്ചാരികളായി എത്തുന്നവർക്ക് വിലക്കില്ല, പക്ഷേ പഠനത്തിനും ജോലിസംബന്ധമായ ആവശ്യങ്ങൾക്കും താമസിക്കാൻ എത്തുന്നവരെ ആണ് നിയമം ബാധിക്കുക.

കൺസർവേറ്റീവ് എംപിയായ ആൽബർട്ടോ കോസ്റ്റ് പറയുന്നു ” ഇത് കുറച്ചുകൂടി സൂക്ഷ്മമായി ചിന്തിക്കേണ്ട വിഷയമാണ്. കുറച്ചുകൂടെ കൃത്യതയോടെ വേണം ഇതിനെ സംബന്ധിച്ച തീരുമാനങ്ങൾ എടുക്കാൻ കാരണം ബ്രിട്ടനിൽ എടുക്കുന്ന തീരുമാനങ്ങൾ യൂറോപ്യൻ യൂണിയൻലും പ്രതിഫലിക്കാം, നമ്മൾ എടുക്കുന്ന നയങ്ങൾ നമുക്ക് നേരെ നിലവിൽ വന്നാൽ ബുദ്ധിമുട്ടാകും” . ബിബിസി കറസ്പോണ്ടൻസ് ആയ ഡാനി ഷാ പറയുന്നത് ഏകദേശം 40 മില്യണോളം യൂറോപ്യൻ യൂണിയനിൽ നിന്നുള്ള വ്യക്തികൾ ഓരോ വർഷവും ബ്രിട്ടനിൽ എത്തുന്നു എന്നാണ്. അങ്ങനെയെങ്കിൽ വിമാനത്താവളങ്ങളിലും മറ്റും പരിശോധനകൾ കർശനമാക്കേണ്ടിവരും.

ഉറക്കത്തിൽ എഴുന്നേറ്റ് നടക്കുന്നതിനിടയിലാണ് ഇരുപത്തൊന്നുകാരനായ യുവാവ് സ്വന്തം കൂട്ടുകാരന്റെ കാമുകിയെ ലൈംഗികമായി ആക്രമിച്ചതെന്ന് ജൂറിയുടെ കണ്ടെത്തൽ. ഡെയ്ൽ കെല്ലി എന്ന യുവാവാണ് ഉറക്കത്തിൽ തന്റെ കൂട്ടുകാരന്റെ മുറിയിലെത്തി, കൂട്ടുകാരന്റെ സൃഹൃത്തായ യുവതിയെ  ഉപദ്രവിച്ചത്. യോർക്കിലെ കോടതിയിലുള്ള ജൂറി യുവാവ് തെറ്റ് ചെയ്തതായി കണ്ടെത്തി. എന്നാൽ സുബോധത്തോടെ അല്ലെന്നും, പാരസോംനിയ എന്ന രോഗം ഉള്ള വ്യക്തിയാണ് യുവാവ് എന്നും അവർ കണ്ടെത്തി.

2017 ഏപ്രിൽ പതിനേഴിന് നടന്ന സംഭവത്തിൽ കെല്ലി കൂട്ടുകാരനോടും അയാളുടെ കൂട്ടുകാരിയോടുമൊപ്പം നൈറ്റ് ക്ലബ്ബിൽ പോയതായും കണ്ടെത്തി. നൈറ്റ് ക്ലബ്ബിൽ നിന്നും തിരികെയുള്ള യാത്രയിൽ ടാക്സിയിൽ ഇരുന്നു തന്നെ കെല്ലി ഉറങ്ങിയതായി കൂട്ടുകാരൻ സാക്ഷ്യപ്പെടുത്തി. വീട്ടിലെത്തിയ ഉടനെ അദ്ദേഹം മുറിയിൽ ചെന്ന് ഉറങ്ങിയതായും, എന്നാൽ കുറച്ചു സമയങ്ങൾക്ക് ശേഷം അദ്ദേഹത്തെ യുവതിയോടുമൊപ്പം ഒരേ കട്ടിലിൽ കണ്ടെത്തിയതായും ആണ് റിപ്പോർട്ടുകൾ.

കെല്ലി തന്നെ ശാരീരികമായി പീഡിപ്പിച്ചുവെന്ന് തനിക്ക് ഉറപ്പായതിനാൽ ആണ് പോലീസിനെ വിളിച്ചതെന്ന് യുവതി പറഞ്ഞു. എന്നാൽ താൻ ഒരു സ്വപ്നത്തിൽ ആയിരുന്നുവെന്നും, തന്റെ കൂടെയുള്ളത് താൻ സ്നേഹിക്കുന്ന പെൺകുട്ടി ആണെന്നുമായിരുന്നു കെല്ലിയുടെ വാദം. ഇതിനുശേഷം അദ്ദേഹം ആ വീട് വിട്ട് ഇറങ്ങിയതായി യുവതി പറഞ്ഞു. അദ്ദേഹത്തെ അറസ്റ്റ് ചെയ്തതിനു ശേഷമുള്ള അന്വേഷണത്തിൽ അദ്ദേഹം പാരാസോംനിയ എന്ന രോഗം ഉള്ള വ്യക്തി ആണെന്ന് കണ്ടെത്തി.

അയാളുടെ മാനസിക നില തകരാറിലാണെന്നും, സ്വന്തം അറിവോടെയല്ല കൃത്യത്തിൽ ഏർപ്പെട്ടതെന്നും കണ്ടെത്തിയതിനെ തുടർന്ന് കോടതി കെല്ലിയെ ജാമ്യം നൽകി വിട്ടയച്ചു.തുടർന്ന് കെല്ലിയ്ക്ക് ചികിത്സ ആവശ്യമാണെന്നും കോടതി കണ്ടെത്തി. സെപ്റ്റംബർ ഇരുപത്തിമൂന്നിനാണ് കേസിന്റെ അന്തിമ വിധി വരുന്നത്.

RECENT POSTS
Copyright © . All rights reserved