ദില്ലി : ഇത് ദീപ മനോജ് എന്ന മലയാളിയുടെ കര്‍മ്മ വിജയം. ദില്ലി മലയാളിയായ ദീപ ഒരു വന്‍ ദൗത്യം പൂര്‍ത്തിയാക്കി. ദില്ലി ദില്‍ഷാദ് മെട്രോ സ്റ്റേഷനില്‍ ഭിക്ഷയാചിക്കാന്‍ കൊണ്ടുവന്ന അബോധാവസ്ഥയിലായിരുന്ന നഗ്‌നയായ ആ പെണ്‍കുട്ടിയെ കണ്ടെത്തി. ഇന്ന് വൈകിട്ട് 7.00 മണിക്ക് ദീപ അവളെ തിരിച്ചറിഞ്ഞു.. കിട്ടിയതും വാരി പുണര്‍ന്ന് മാറോട് ചേര്‍ത്തുവച്ചു. ഇനി അവള്‍ ഭിക്ഷയാചിക്കാന്‍ തെരുവില്‍ വരില്ല. അവള്‍ നല്ല വസ്ത്രങ്ങള്‍ അണിഞ്ഞും നല്ല ഭക്ഷണം കഴിച്ചും സ്‌കൂളിലേക്ക് പോകും. ബാംഗ്‌ളൂര്‍ സുഹൃത്ത് ആഷ്ണ , മധു പരമേശ്വരന്‍ , പ്രതാപന്‍ എന്നി സുഹൃത്തുക്കളും ഈ ഓപ്പറേഷനില്‍ ആദ്യവസാനം വരെ ഉണ്ടായിരുന്നു.
കഴിഞ്ഞ ആഴ്ച്ചയായിരുന്നു രാത്രി 10 മണിക്ക് ദില്ലിയിലെ തെരുവില്‍ നിന്നും ദീപ ഇവളെ കാണുന്നത്. എല്ലാ ദിവസവും ദീപ ജോലി കഴിഞ്ഞ് വരുമ്പോള്‍ ഒരു പയ്യന്‍റെ മടിയില്‍ ഇരുന്ന് ഈ കൊച്ചു സുന്ദരി ഉറങ്ങും. അവന്‍ അവളെ കാണിച്ച് ഭിക്ഷയാചിക്കും.. സംശയം തോന്നിയ ദീപ അവനെ ചോദ്യം ചെയ്ത് ആ വീഡിയോയും ഫോട്ടോയും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് വീഡിയോ വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും അത് വൈറല്‍ ആവുകയും ചെയ്തിരുന്നു. വൈറലായ ആ വാര്‍ത്തയും വീഡിയോയും ലോക മനസാക്ഷിയെ തന്നെ ഞെട്ടിച്ചു.
അന്നു മുതല്‍ ദീപയും സുഹൃത്തുക്കളും ആ കൊച്ചു സുന്ദരിക്കായി അന്വേഷണത്തിലായിരുന്നു. ദില്ലിയിലെ പല കോളനികളും രാത്രി അവര്‍ അരിച്ചുപെറുക്കി. ഭിക്ഷക്കാരുടെ താവളങ്ങള്‍ അവര്‍ റെയ്ഡ് പോലെ പരിശോധന നടത്തി. ഭിക്ഷക്കാര്‍ ചെല്ലാന്‍ സാധ്യതയുള്ള ഡോക്ടര്‍മാരുടെ അടുത്ത് ഫോട്ടോകള്‍ നല്കി. അങ്ങിനെ ഈ കുഞ്ഞ് ഉണ്ടെന്ന് വിവരം ലഭിച്ച് ഒരു കോളനി ഇന്നലെ രാത്രിയില്‍ ദീപയും സംഘവും പരിശോധിച്ചു.. അവളെ കിട്ടിയില്ല. ഇന്ന് രാത്രി 7 മണിക്കാണ് ദീപയ്ക്ക് ദില്ലിയിലെ ഭിക്ഷക്കാര്‍ ചികില്‍സക്ക് വരുന്ന ഒരു ഡോക്ടറുടെ കോള്‍ വരുന്നത്. ( ഡോക്ടറുടെ പേര്‍ കൊടുക്കരുത് എന്ന് പറഞ്ഞിട്ടുണ്ട് ). ഉടന്‍ ദീപയും സംഘവും കാറില്‍ അവിടെ പാഞ്ഞെത്തി. ആ കുട്ടിയെ തിരിച്ചറിഞ്ഞു. അവള്‍ അമ്മയുടെ മടിയില്‍ ഇരിക്കുന്നു.
അവളുടെ പേര്‍ സാജിയ
സാജിയ ആണവള്‍. അമ്മയും എല്ലാവരും അവള്‍ക്കുണ്ട്. രാത്രിയില്‍ അവളെ കുടുംബത്തിലെ ബന്ധു ഭിക്ഷ ഇരക്കാന്‍ വീട്ടില്‍ നിന്നും എടുത്തുകൊണ്ട് പോകും. അകന്ന ബന്ധുവാണെന്ന് അമ്മ പറഞ്ഞു. അമ്മയും ഇതിന് കൂട്ട്. ഇനി ആവര്‍ത്തിക്കില്ലെന്നും തെറ്റു പറ്റി പോയി എന്നും അമ്മ കരഞ്ഞു പറഞ്ഞു. ദീപ ചോദിച്ചു.. നീ ഒരു അമ്മയാണോ ? . നിനക്ക് നാലര വയസുള്ള ഈ കുഞ്ഞിനെ ഒരു നിക്കര്‍ ഇടീപ്പിച്ച് വിടാന്‍ മേലായിരുന്നോ.. ഒരു വസ്ത്രം പോലും ഇല്ലാതെ നീ കൊടുത്തുവിടുന്നു. അപ്പോള്‍ തെറ്റു പറ്റി പോയെന്നും ഉപദ്രവിക്കരുതെന്നും അമ്മ. കുഞ്ഞിനെ രാത്രി 10 മണിക്കും കാണാതാകുമ്പോള്‍ നീ അന്വേഷിക്കില്ലേ എന്ന് ചോദിച്ചപ്പോള്‍ അന്വേഷിക്കാറില്ലെന്നും അമ്മ പറഞ്ഞു. പിന്നെയും ദീപ ചോദിച്ചു.. നീ ഒരു സ്ത്രീയാണോ.. പ്രസവിച്ച അമ്മയാണോ?.. എന്നെ ഉപദ്രവിക്കരുത്.. ഇനി ചെയ്യില്ല എന്നു പറഞ്ഞ് പിന്നെയും അമ്മ കരഞ്ഞു.. അവളോട് ചോദിച്ചു.. കുഞ്ഞിനെ പഠിപ്പിക്കാന്‍ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്ന് മറുപടി. അങ്ങനെ ദീപയും സുഹൃത്തുക്കളും ആ ചുമതലയും ഏറ്റെടുത്തു. സാജിയ മോള്‍ ഇനി സ്കൂളില്‍ പോകും, പഠിച്ച് മിടുക്കിയാകും.
സാജിയ മോള്‍ ദീപയുടെ മടിയില്‍
ദീപയുടെ ഈ വിജയം വിമര്‍ശകര്‍ക്കുള്ള മറുപടി കൂടിയാണ്. ദീപ ഈ കുഞ്ഞിന്റെ ചിത്രവും വീഡിയോയും ഇട്ടപ്പോള്‍ വിമര്‍ശകര്‍ വന്നു. നിങ്ങള്‍ പബ്ളിസിറ്റിക്കാണ്.. ഈ ചിത്രം ഇടുന്ന സമയത്ത് കുഞ്ഞിനെ രക്ഷിക്കാമായിരുന്നില്ലേ .. പോസ്റ്റിടുന്ന സമയത്ത് ഉടന്‍ പോയി ആ കുഞ്ഞിനെ രക്ഷിക്കൂ. നിങ്ങള്‍ ഇത് വയ്ച്ച് പബ്‌ളിസിറ്റി അടിക്കുന്നോ.. തുടങ്ങി നിരവധി വിമര്‍ശനങ്ങള്‍. എന്നാല്‍ അതല്ല സത്യം.. ആ പോസ്റ്റുകള്‍.. ചിത്രങ്ങള്‍ ആണ് ഇന്ന് ആ കുഞ്ഞിന്റെ ഭിക്ഷാടനം അല്ലാതാക്കിയത്. കണ്ടെത്താനായത്. മാത്രമല്ല പോസ്റ്റിടാന്‍ മാത്രമല്ല ദീപ ചിലവിട്ടത്. അന്നു മുതല്‍ ദീപയും സംഘവും അന്വേഷണം ആയിരുന്നു. ടീം വര്‍ക്കില്‍ ആയിരുന്നു. അതായിരുന്നു സത്യം.. എന്നിട്ടും കഴിഞ്ഞ ദിവസം വരെ ഇവരെ നന്നായി വിമര്‍ശിക്കാന്‍ പലരും സമയം കണ്ടെത്തി.. ഒരു മലയാളി യുവതിയുടെ ഇടപെടലില്‍ ഞടുങ്ങിയത് ദില്ലിയിലെ ഭിക്ഷാടന മാഫിയയാണ്. നൂറുകണക്കിന് കുഞ്ഞുങ്ങളാണ് ഇതോടെ ദില്ലിയിലെ തെരുവുകളില്‍ നിന്നും ഭിക്ഷയാചിക്കാന്‍ പിറ്റേന്ന് മുതല്‍ വരാതായത്. അത് വിജയമല്ലേ..നേട്ടമല്ലേ..? ദീപയ്ക്കും സുഹൃത്തുക്കള്‍ക്കും അഭിനന്ദനങ്ങള്‍.
ദീപ ഷെയര്‍ ചെയ്ത വീഡിയോ താഴെ
വാര്‍ത്തയ്ക്ക് കടപ്പാട്: പ്രവാസിശബ്ദം
ബിജോ തോമസ് അടവിച്ചിറ
നിങ്ങളിൽ പ്രണയിക്കാത്തവർ ആരുണ്ട്……? അന്ന് കവികൾ പാടിയ പാട്ടുകൾ എല്ലാം പ്രണയത്തെ പറ്റി ആയിരുന്നു. ഒരു കാലങ്ങളിൽ സിനിമ ലോകം പോലും പ്രണയത്തിൽ ചുറ്റിപറ്റി നിന്നു, അത്രമേൽ നമ്മളെ ചെറുപ്പകാലങ്ങളിൽ സ്വാധീനിച്ച ഒരുപാടു പ്രണയ ചിത്രങ്ങളും കാണും. അതിലെല്ലാം പ്രണയം ദിവ്യം ആയിരുന്നു. പക്ഷെ ഇപ്പോളോ? കാണും, പക്ഷെ അത് വളരെ കുറച്ചു മാത്രം. കാലഘട്ടത്തിന്റെ മാറ്റത്തിൽ പ്രണയത്തിന് കാമത്തിന്റെ ഭാവം വന്നു. ഇപ്പോളും പ്രണയം പ്രണയമായി നിലനിൽക്കുന്നത് സിനിമയിൽ മാത്രം.
കുറച്ചു വർഷങ്ങൾക്കു മുൻപ് വരെ കൗമാരകാല ആരംഭങ്ങളിൽ ഒരു പെൺകുട്ടിയുമായി വെറുതെ വർത്തമാനം പറഞ്ഞാൽ പോലും മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന പേടി ആയിരുന്നു. ആ കാലങ്ങളിൽ പ്രണയം മൊട്ടിട്ടിരുന്നത് കോളേജിൽ വച്ചോ, ആരാധനാലയങ്ങളിൽ വച്ചോ, ബസിൽ വച്ചോ ആയിരുന്നു. ഒന്ന് കണ്ടു, പിന്നെ എപ്പളോ കണ്ടു, കണ്ണുകൾ തമ്മിൽ ഉടക്കി, പിന്നെ കാണാൻ മാത്രമായി ഉള്ള യാത്രകൾ . കത്തുകളിലൂടെയോ, ഹംസങ്ങളിലൂടെയോ അറിയിക്കുന്നതും ചിലരുടെ പ്രണയം വിജയിക്കുന്നതും ഒക്കെ ഓര്‍മ്മിക്കാനുള്ള അനുഭവങ്ങള്‍. മനോഹരമായി വളന്നത് ഒടുവിൽ പ്രണയിനിയെ നഷ്ടപ്പെടുമ്പോൾ താടിയും വളർത്തി നടന്ന കാലങ്ങൾ !!!
പക്ഷെ ഇന്നോ കാലം മാറി അതോടെ കോലോം മാറി. പ്രണയിക്കുന്നത് തന്നെ മൊബൈൽ ഫോണിലൂടെ ആണ്. അതിനു പെൺകുട്ടിയെ കാണണം എന്ന് പോലും ഇല്ല, എല്ലാം കാമത്തിന്റെ മായം. ഫോൺ സംഭാഷണത്തിലോ സോഷ്യല്‍ മീഡിയയിലോ തുടങ്ങി വിളിച്ചു രണ്ടാം നാൾ കിടപ്പറയിൽ എത്തുന്ന വികാരം. ഇതും പ്രണയമോ?
ഞാൻ ഇത് എഴുതാൻ കാരണമായ സംഭവം കൂടി വിവരിക്കട്ടെ
കുറച്ചു ദിവസങ്ങൾ മുൻപ് എന്റെ 6 വയസുള്ള മകൾ പനി മൂലം പാല സർക്കാർ ആശുപത്രിയിൽ കിടന്നു. സർക്കാർ ആശുപത്രി എങ്കിലും നല്ല വൃത്തിയും സംരക്ഷണവും ഉള്ള ഒന്നാന്തരം ആശുപത്രി. ഇത് ഇവിടെ പറയേണ്ട ആവിശ്യം ഇല്ല എങ്കിലും പറഞ്ഞു എന്ന് മാത്രം. അവിടെ രാത്രിയിൽ കുട്ടികളുടെയും സ്ത്രീകളുടെയും വാർഡിൽ പുരുഷൻമാർക്ക് പ്രവേശനമില്ല. ഉറങ്ങാൻ നേരം മുകളിലെ പുരുഷൻമാരുടെ വാർഡിൽ വരാന്തയിൽ പായ് വിരിച്ചു കൂട്ടമായി കിടക്കണം. വൃദ്ധൻമാർ മുതൽ ചെറുപ്പക്കാർ വരെ കാണും അവിടെ. ഈ സമയം ഒരു 30ന് അടുത്ത് പ്രായം തോന്നിക്കുന്ന ഒരു വിദ്വാൻ ആരോടോ ഫോണിൽ സംസാരിച്ചു കൊണ്ട് നടയിൽ ഇരിക്കുന്നുണ്ട്. ശബ്ദ കോലാഹലങ്ങൾക്കിടയിൽ ആരും ശ്രദ്ധിക്കുന്നില്ല. പക്ഷെ സമയം 10.30 ഓട് അടുത്തപ്പോൾ എല്ലാവരും ഉറങ്ങാൻ തയ്യാറെടുക്കുമ്പോഴും പുള്ളിയുടെ സംസാരം കഴിഞ്ഞിരുന്നില്ല.
സംസാരം മുഴുവൻ അവിടെ ഉള്ള എല്ലാവര്‍ക്കും ഇപ്പോൾ നന്നായി കേൾക്കാവുന്ന സ്ഥിതി ആയി. സംസാരം ഏതോ യുവതിയോട് ആണ്. എല്ലാവരുടെയും ശ്രദ്ധ ആ യുവാവിലേക്ക് ആയി. ആള് അങ്ങ് കത്തി കയറുകയാണ്. അയാളുടെ സംസാരത്തിൽ നിന്നും മറുതലക്കൽ ഉള്ളത് വിവാഹിതയായ സ്ത്രീ ആണ് എന്നും അവരുടെ ഭർത്താവ് ജോലി സംബന്ധമായി വിദേശത്ത് ആണ് എന്നും മനസിലായി. കുറച്ചു കഴിഞ്ഞപ്പോൾ കൊച്ചു വർത്തമാനം പറച്ചിലിന്റെ ഭാവം മാറി കേട്ടാൽ അരോചകത്വം തോന്നുന്ന നിലയിലേക്ക് മാറി.
ഇപ്പോൾ കണ്ടു വരുന്ന എല്ലാ മൊബൈൽ, സോഷ്യൽ മീഡിയ പ്രണയങ്ങളുടെയും സ്ഥിതി ഇതാണ്. അച്ഛന്റെയും മുത്തച്ഛന്റേയും പ്രായമുള്ള ആളുകളുടെ മുൻപിൽ പോലും ഒരു കൂസലുമില്ലാതെ, പിന്നീടുള്ള യുവാവിന്റെ സെൻസർ ചെയ്യണ്ട വാക്കുകൾ കേട്ടിട്ട് എന്നെപോലെ തന്നെ പലർക്കും പ്രതികരിക്കാൻ തോന്നി. പലരും കമെന്റുകൾ പാസാക്കാൻ തുടങ്ങി മതിയെടാ പോയി കിടന്നുറങ്ങു എന്നും ചിലർ രണ്ടു വർത്തമാനവും പറഞ്ഞു….ഒടുവിൽ യുവാവ് പുറത്തേക്ക് ഇറങ്ങി പോയി…. ഇവിടെ ആരും സദാചാര പോലീസ് ആയി മാറിയതല്ല. പിന്നെയോ? ഇതിനെ പ്രണയം എന്ന് വിളിക്കാമോ ? നിങ്ങൾ തന്നെ പറയൂ.
മറ്റൊരാളുടെ ജീവിതത്തിന്റെ സ്വകാര്യതയിലേക്ക് കടന്നു ചെന്ന് അവന്റെ ജീവിതം തകർക്കുന്നതോ നിങ്ങളുടെ കണ്ണിലെ അമൂല്യ പ്രണയം? അത് നമ്മുടെ സംസ്കാരത്തിന് ചേർന്നതാണോ? നിങ്ങളുടെ സുഖത്തിനു വേണ്ടി കുടുംബബന്ധങ്ങൾ തകർത്തെറിയുമ്പോൾ ഒന്നും അറിയാതെ അവിടെ കളിച്ചു വളരുന്ന ബാല്യങ്ങൾ കൂടി പിച്ചി ചീന്തപ്പെടുന്നു. കിട്ടിയ സുഖങ്ങളെക്കാള്‍ വലുതാണ് ഒലിച്ചു പോകുന്ന ജീവിതം എന്ന് അറിയാൻ എല്ലാവരും വൈകും. കണ്മുൻപിൽ ഇതുപോലെ പല ദുരന്ത അനുഭവങ്ങളും കണ്ടാലും എന്തെ നമ്മൾ പഠിക്കാത്തത്. വെറും ഒരു കൌൺസിലിംഗ് കൊണ്ടോ ചാനലുകൾ തോറുമുള്ള സംവാദം കൊണ്ടോ ഒരു മാറ്റവും ഉണ്ടാകില്ല. അതിനു കാരണം നമ്മുടെ സംസ്കാരം വിട്ടുള്ള കൂടുമാറ്റം തന്നെ ആണ്.
പണ്ട് വിവാഹിതനായി കുടുബബന്ധങ്ങളിലേക്കു പ്രവേശിക്കുന്നത് വരെ ഭൂരിഭാഗം യുവതി യുവാക്കൾക്കും മാതാപിതാക്കളോട് ബഹുമാനവും, അനുസരണയും ആയിരുന്നു. ഇന്നോ വളരെ ചുരുക്കം കുടുംബങ്ങൾ ഒഴിച്ച് നിർത്തിയാൽ എന്താണ് അവസ്ഥ? അതുകൊണ്ടു നമ്മുടെ സംസ്‍കാരം ഉടലെടുക്കുന്നത് കുടുബ ബന്ധങ്ങളിൽ നിന്നും തന്നെയാണ്. ഏത് ജാതി മത വിശ്വാസി ആയാലും സ്വന്തം വീട്ടിൽ നിന്നും തന്നെ ഭാവി തലമുറ നല്ലതു കണ്ടു പഠിക്കാവുന്ന രീതിയിൽ കുടുംബങ്ങൾ മാറണം. അവിടെ നിന്നെ നൻമയുടെ പാതയിൽ നയിക്കുന്ന പൊതു സമൂഹത്തെ വാർത്തെടുക്കാൻ കഴിയൂ. സംസ്കാരം നമ്മുടെ ആണ് അല്ലാതെ മറ്റുള്ളവരെ കണ്ടു പഠിക്കാനുള്ളതല്ല. ഒരു നിമിഷത്തെ സുഖത്തിനു വേണ്ടി വെറും ക്ലിപ്പുകളായി മാറണോ നിങ്ങളുടെ വിലയേറിയ ജീവിതമെന്ന് ചിന്തിക്കൂ. സ്വന്തം ജീവിതം കാമാവേശത്തോടെ വലിച്ചെറിഞ്ഞു നശിപ്പിക്കുന്നവരെ നിങ്ങളോടു പറയാൻ ഇത്ര മാത്രം, എറിഞ്ഞ കല്ലും, കഴിഞ്ഞു പോയ ജീവിതവും ഒരിക്കലും തിരിച്ചു വരില്ല
ആരും തെറ്റിദ്ധരിക്കരുത്, ഞാനുദ്ദേശിച്ചത് എല്ലാ സ്ത്രീപുരുഷന്മാരെയുമല്ല…
മറിച്ച് വഴിതെറ്റി പോകുന്ന ഇന്നത്തെ തലമുറയിലെ ജീവിത രീതിയെ ആണ്
പ്രണയം എന്ന പവിത്രമായ വികാരത്തെ അതിന്റെ പരിശുദ്ധിയോടും കൂറോടും കൂടി കാണാത്ത, പ്രണയത്തെ കാമശമനിയിലെക്കെത്താനുള്ള ഒരു തൂക്കുപാലമായി കാണുന്ന ഇന്നത്തെ തലമുറയോടുള്ള അടങ്ങാത്ത രോഷവും…………
സ്വന്തം ലേഖകന്‍
ലണ്ടന്‍ : ബ്രിട്ടണിലെ ക്രിമിനല്‍ കേസ്സില്‍ ജയില്‍ ശിക്ഷ ഒഴിവാക്കി കിട്ടുവാന്‍ വേണ്ടി മുപ്പത് ലക്ഷം രൂപ പിഴയടയ്ക്കേണ്ടി വന്ന ബ്രിട്ടീഷ് മലയാളി പോര്‍ട്ടലിന്റെയും, മറുനാടന്‍ മലയാളി പോര്‍ട്ടലിന്റെയും ഉടമയായ ഷാജന്‍ സ്കറിയ കേസില്‍ തോറ്റ് പണവും മാനവും നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഫേസ്ബുക്കിലൂടെ വീരവാദം മുഴക്കിയും, അസഭ്യ വര്‍ഷം ചൊരിഞ്ഞും നടക്കുമ്പോള്‍ പറഞ്ഞിരുന്നത് താന്‍ എന്ത് വില കൊടുത്തും എഴുതിയതില്‍ ഉറച്ച് നില്‍ക്കും , ആരുടേയും കാല് പിടിക്കാന്‍ തന്നെ കിട്ടില്ല എന്നൊക്കെയാണ് . എന്നാല്‍ ഈ കേസ്സില്‍ നിന്ന് തന്നെ രക്ഷപെടുത്തി തരണമെന്ന് പരാതിക്കാരനായ യുകെയിലെ മലയാളി വ്യവസായിയോട് കരഞ്ഞ് കാലുപിടിച്ച് അപേക്ഷിക്കുന്ന ശബ്ദരേഖയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
ഷാജന്‍ സ്കറിയ എന്ന ബ്ലാക്ക് മെയില്‍ പത്രക്കാരന്‍ പൊതുസമൂഹത്തില്‍ ഒളിപ്പിച്ചു വച്ചിരുന്ന തന്റെ മുഖംമൂടിയാണ് ഈ ശബ്ദരേഖയിലൂടെ പുറത്ത് വരുന്നത്. കഴിഞ്ഞ കാലങ്ങളില്‍ ഈ വ്യക്തി ഇദ്ദേഹത്തിന്റെ യുകെയിലേയും നാട്ടിലേയും ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ നുണകള്‍ എഴുതി പ്രസിദ്ധീകരിക്കുകയും , താന്‍ കുടുങ്ങും എന്നാകുമ്പോള്‍ ഏത് വിധേനയും രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്യുന്നതിന്‍റെ നിരവധി വാര്‍ത്തകള്‍ പലപ്പോഴും പുറത്ത് വന്നിരുന്നു . എന്നാല്‍ താന്‍ ഇങ്ങനെയൊന്നും ചെയ്തിട്ടില്ല എന്നും , മറിച്ച് താന്‍ ഇങ്ങനെ ചെയ്തു എന്ന് തെളിയിച്ചാല്‍ പത്രപ്രവര്‍ത്തനം തന്നെ നിര്‍ത്താം എന്നുമായിരുന്നു ഷാജന്‍ എപ്പോഴും വീമ്പിളക്കിയിരുന്നത്. എന്നാല്‍ ഷാജന്‍ യുകെയിലെ കേസില്‍ പരാതിക്കാരനെ വിളിച്ച് കേസ് ഒത്ത് തീര്‍പ്പാക്കുകയാണെങ്കില്‍ ഞാന്‍ താങ്കളുടെ ബിസിനസ് പ്രമോട്ട് ചെയ്യാമെന്നും, പതിനായിരം പൌണ്ട് തെറ്റായ വാര്‍ത്ത എഴുതിയതിന് നഷ്ടപരിഹാരം നല്‍കാമെന്നും പറയുന്ന ശബ്ദരേഖയാണ് ഇപ്പോള്‍ മലയാളം യുകെയ്ക്ക് ലഭിച്ചിരിക്കുന്നത്.
താന്‍ എഴുതിയത് തെറ്റായ വാര്‍ത്തകള്‍ ആയിരുന്നു എന്ന് ഷാജന് തന്നെ പൂര്‍ണ്ണബോദ്ധ്യം ഉണ്ടായിരുന്നു എന്നാണ് ഈ വോയ്സ് ക്ലിപ്പില്‍ നിന്നും ബോധ്യമാകുന്നത്. കോടതിയോട് തനിക്ക് ഒന്നും ബോധ്യപ്പെടുത്താന്‍ ഇല്ലയെന്നും , ആകെ ചെയ്യാനുള്ളത് തന്‍റെ സ്വത്ത് വകകള്‍ കണക്കാക്കി അതില്‍ നിന്നും നഷ്ടം ഈടാക്കിക്കൊള്ളാന്‍ പറയുക എന്നാണെന്നും പറയുന്നു. എന്നാല്‍ വോയ്സ് മെസേജില്‍ ഇങ്ങനെ പറയുന്ന ഷാജന്‍ ഫേസ്ബുക്കിലൂടെ വെല്ലുവിളിക്കുന്നത് ഇത് പോലെ നൂറ് കേസ് നടത്താനുള്ള പണം തന്‍റെ കയ്യില്‍ ഉണ്ട് എന്നാണ്. സ്വകാര്യമായും പരസ്യമായും സംസാരിക്കുമ്പോള്‍ ഷാജന്‍ കാണിക്കുന്ന ഈ ഇരട്ട മുഖം ആണ് ഇവിടെ തെളിയുന്നത്.
യുകെയിലെ കേസ്സില്‍ നിന്ന് തന്നെ രക്ഷപെടുത്തണം എന്ന് ആപേക്ഷിച്ചുകൊണ്ട് ഷാജന്‍ സ്കറിയ അഡ്വ : സുഭാഷ് ജോര്‍ജ്ജ് മാനുവലിന് അയച്ച ശബ്ദരേഖയിലെ പ്രസക്ത ഭാഗങ്ങള്‍ …
” സുഭാഷേ ….. ഞാന്‍ വളരെ വളരെ ….. ഒത്തിരി ഭയപ്പാടിലാണ് .. കാരണം ഞാന്‍ എന്റെ ജീവിതത്തിലെ എല്ലാ തരത്തിലുള്ള ഒത്തു തീര്‍പ്പുകള്‍ക്ക് ശ്രമിച്ചിട്ടും എനിക്ക് ഈ കാര്യത്തില്‍ ഒരു തീരുമാനമെടുക്കാന്‍ പറ്റുന്നില്ല… എനിക്ക് അതിയായ വിഷമം ഉണ്ട് … സുഭാഷിന് അറിയാമോ , നമ്മള്‍ പ്രമോഷനെങ്കില്‍ , ഞാന്‍ എന്തായാലും പതിനായിരം പൌണ്ട് ശരിയാക്കി വച്ചിട്ടുണ്ട് , ഡ്രാഫ്റ്റും അയച്ചിട്ടുണ്ട് , സുഭാഷ് അത് സീരിയാസ്സായി എടുത്താല്‍ ഏതെങ്കിലും വക്കീലിനെ മാറ്റിയാല്‍ , എന്തെങ്കിലും ചെയ്യാന്‍ പറ്റും … ഞാന്‍ ഈ പതിനായിരം പൌണ്ടിന്റെ സ്ഥാനത്ത് പതിനയ്യായിരം പൌണ്ട് തരാന്‍ പറ്റും , പക്ഷെ … സുഭാഷേ .. ഇതിനൊന്നും നില്‍ക്കാതെ … നമ്മള്‍ പ്രമോഷന്‍ എന്ന് പറഞ്ഞിരുന്നതല്ലേ , പതിനായിരം പോയിട്ട് പതിനയ്യായിരത്തിന്റെ പ്രമോഷനാണ് വരുന്നത് , സുഭാഷ് എങ്ങനെയെങ്കിലും ശരിയാക്കി കൊടുക്ക് … ഞാന്‍ അത് കോമ്പന്‍സേറ്റ് ചെയ്ത് തരാം എന്ന് പറഞ്ഞില്ലേ , പതിനായിരമെങ്കില്‍ പതിനായിരം ഞാന്‍ നാളെ തരാം എന്ന് പറഞ്ഞില്ലേ , ഞാന്‍ അല്ല എന്നല്ല പറയുന്നത്… പക്ഷെ…. ആ ഡ്രാഫ്റ്റ്.. നമ്മള്‍ അന്ന് സംസാരിച്ച … സുഭാഷ് ഒന്ന് കൊടുക്ക് … എന്തെങ്കിലും ഒന്ന് ചെയ്യിപ്പിക്ക് ….. പ്ലീസ്…. ഞാന്‍ ഇതില്‍ കൂടുതല്‍ എങ്ങനെയാണ് പറയുന്നത് … എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ എത്ര കാലമായി കാത്തിരിക്കുന്നു .. എത്ര കാഴ്ടമാണ് … സുഭാഷ്… ഒരു കാര്യം ആലോചിച്ചു നോക്കൂ … എന്റെ മുന്നില്‍ ഉള്ള ഏക വഴിയെന്ന് വെച്ചാല്‍ … കോടതിയില്‍ ചെന്നിട്ട് ഞാന്‍ പറയുക … അസ്സസ്സ്മെന്റ്റ് ചെയ്യാന്‍ പറയുക … എന്നിട്ട് എന്റെ സിറ്റുവേഷന്‍ വിളിച്ച് പറയുക , കോടതി അസ്സസ്സ്മെന്റ് ചെയ്യും … എന്നിട്ട് എന്റെ വീട് വിറ്റിട്ട് അതിനകത്ത് നിന്ന് എന്തെങ്കിലും എടുക്കാന്‍ പറയുക … ബാക്കി കോടതിക്ക് കൊടുക്കാന്‍ പറയുക … ഞാന്‍ … അതിനൊന്നും വേണ്ട , ഈ ഒരു വിവാദങ്ങളായി … പിന്നെ വിധി വന്നു … പിന്നെ ഒന്നര ലക്ഷം പൌണ്ട് കൊടുക്കാന്‍ പറഞ്ഞു … പിന്നെ അത് കൊടുത്തു … പിന്നെ വീട് അറ്റാച്ച് ചെയ്തു … ഒന്നും സുഭാഷിനും കിട്ടത്തില്ല … എനിക്ക് നാണക്കേട് ഒഴിവാക്കാനും വേണ്ടിയാണ് ഞാന്‍ ഇത് സെറ്റില്‍ ചെയ്യാം എന്ന് പറയുന്നത് … ദയവായിട്ട്…. സുഭാഷ്… ഇത് സീരിയസ്സായി എടുക്കൂ … പ്ലീസ്… ഒന്ന് സെറ്റില്‍ ചെയ്യൂ….. ഞാന്‍ ഇതില്‍ കൂടുതല്‍ എന്താ ചെയ്യണ്ടത്… സുഭാഷ് പറയുക .. എത്ര കാലമായി നമ്മള്‍… ഓരോ ദിവസവും നിലപാട് മാറുന്നത് കൊണ്ടല്ലേ .. ഒന്ന് പറഞ്ഞ് ശരിയാക്കി തീര്‍ക്ക് … നാളെകൊണ്ട് തീരുമാനമെടുക്കൂ … തിങ്കളാഴ്ച ഡ്രാഫ്റ്റ് സമര്‍പ്പിക്കണ്ടതാണെന്ന് ഓര്‍ക്കണം നിങ്ങള് …. “
വോയ്സ് മെസേജിന്റെ ശബ്ദരേഖ കേള്‍ക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഷാജന്‍ സ്കറിയ എന്ന ഓണ്‍ലൈന്‍ പത്രക്കാരന്‍ എഴുതിപിടിപ്പിച്ചിട്ടുള്ള കല്ലുവച്ച നുണകള്‍ സത്യമാണെന്ന് വിശ്വസിച്ച ബ്രിട്ടീഷ് മലയാളിയുടെയും, മറുനാടന്‍ മലയാളിയുടെയും വായനക്കാരെ… നിങ്ങള്‍ ചെവി തുറന്ന് കേള്‍ക്കുക ഷാജന്‍ സ്കറിയ എന്ന ബ്ലാക്ക് മെയില്‍ ബിസിനസ്സുകാരന്റെ നിങ്ങള്‍ കേള്‍ക്കാത്ത ശബ്ദം. ഞാന്‍ ആരെയും ഭയപ്പെടുന്നവനല്ല , ഞാന്‍ പണം നല്‍കി ആരുമായും ഒത്തുതീര്‍പ്പിന് ശ്രമിക്കില്ല , ഞാന്‍ പണം വാങ്ങി ആര്‍ക്കും വേണ്ടി ഒരു വാര്‍ത്തയും എഴുതാറില്ല , ഞാന്‍ പണം കൊടുത്ത് ഒരു കേസും ഒതുക്കി തീര്‍ക്കാറില്ല എന്നൊക്കെ നിങ്ങളുടെ മുന്‍പില്‍ ആണയിട്ട് പറയുന്ന ഷാജന്‍ സ്കറിയയുടെ യഥാര്‍ത്ഥ മുഖം നിങ്ങള്‍ അറിയുക . ഞാന്‍ കോടതിയില്‍ ചെന്ന് ചെയ്ത എല്ലാ തെറ്റുകളും ഏറ്റ് പറയാം, ഞാന്‍ സുഭാഷിന്റെ ബിസിനസ് പ്രൊമോട്ട് ചെയ്തുകൊള്ളാം, എന്റെ വീട് വിറ്റും കോടതി പറയുന്ന പണം ഞാന്‍ തരാം, പക്ഷെ നാണക്കേട് ഒഴിവാക്കാന്‍ പുറം ലോകം അറിയാതെ ഈ കേസ് തീര്‍ത്ത് തന്ന് എന്നെ രക്ഷിക്കണം , അതിന് എന്ത് തരം സെറ്റില്‍മെന്റിനും താന്‍ തയ്യാറാണെന്ന് ഷാജന്‍ സ്വന്തം നാവിലൂടെ തുറന്ന് പറയുന്ന സത്യങ്ങള്‍ നിങ്ങള്‍ കേള്‍ക്കുക.
പതിമൂന്ന് ദിവസം കൊണ്ട് 53 കള്ളങ്ങള്‍ എഴുതി നിറച്ച വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചപ്പോള്‍ ഒരിക്കലും ഇങ്ങനെ ഒരു സാഹചര്യത്തെ അഭിമുഖീകരിക്കേണ്ടി വരും എന്ന് ഷാജന്‍ പ്രതീക്ഷിച്ചില്ല . സുഹൃത്തുക്കളുടെ മുന്നിലും, താന്‍ കേസ്സില്‍ കുടുങ്ങി എന്ന് വിശ്വസിക്കുന്ന വായനക്കരുടെ മുന്നിലും സഹതാപം ഉണ്ടാക്കുന്നതും, വീരവേഷം ലഭിക്കുന്നതുമായ പോസ്റ്റുകള്‍ ഇട്ട് ന്യായീകരിച്ച ഷാജന്‍ , രഹസ്യമായി പിടിച്ച് നില്‍ക്കാന്‍ എന്‍റെ കൈയ്യില്‍ ഒരു തെളിവുമില്ല , എന്നെ എങ്ങനെയെങ്കിലും ഈ കേസ്സില്‍ നിന്ന് രക്ഷപെടുത്തണം എന്നും സുഭാഷിനോട് അപേക്ഷിക്കുന്നു.
അതേ സമയം കേസില്‍ തോല്‍ക്കുകയും യുകെ മലയാളികള്‍ക്കിടയില്‍ തന്റെ കള്ളത്തരങ്ങള്‍ ഒന്നാകെ പൊളിയുകയും ചെയ്തപ്പോള്‍ ഷാജന്‍ സ്കറിയയുടെ യുകെയിലെ പിണിയാളുകള്‍ സുഭാഷിനും കേസില്‍ സാക്ഷികള്‍ ആയിരുന്നവര്‍ക്കും എതിരെ വധഭീഷണി ഉള്‍പ്പെടെ നടത്തിയിരിക്കുകയാണ്. അണ്‍നോണ്‍ നമ്പറുകളില്‍ നിന്നും, പുതിയതായി എടുത്ത സിം കാര്‍ഡുകള്‍ ഉപയോഗിച്ചും വിളിച്ചാണ് വധഭീഷണിയും , തെറിവിളിയും നടത്തുന്നത്. ഇത്തരത്തില്‍ കേസിലെ വാദിയെയും സാക്ഷികളെയും ഭീഷണിപ്പെടുത്തുന്നത് ഗുരുതരമായ കുറ്റമാണ് എന്നിരിക്കെ ഭവിഷ്യത്തുകള്‍ മനസ്സിലാകാതെ ഇത് നടത്തുന്നവര്‍ക്ക് എതിരെ പോലീസ് അന്വേഷണം ആരംഭിച്ച് കഴിഞ്ഞു. ഭീഷണിയുടെയും തെറിവിളിയുടെയും വോയ്സ് ക്ലിപ്പുകളും , കോള്‍ വിവരങ്ങളും പോലീസിന് കൈമാറിയിട്ടുണ്ട് . ഉടന്‍ ഇവരെ പിടികൂടും എന്നാണ് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്.
Related News
സ്വന്തം ലേഖകന്‍
ബോംബെ : 23 വയസ്സിനുള്ളില്‍ കോടീശ്വരനായ തൃഷ്നീത് അറോറ തന്റെ ജീവിതത്തിലൂടെ തോല്‍വി വിജയത്തിന്റെ ചവിട്ടു പടികള്‍ ആണെന്ന് തെളിയിച്ചിരിക്കുകയാണ്. എട്ടാം ക്ലാസില്‍ തോറ്റു സ്‌കൂളില്‍ നിന്നും പുറത്താക്കപ്പെട്ട തൃഷ്നീത് ഇന്ന് റിലയന്‍സ് പോലുള്ള കമ്പനികളേയും സ്വന്തം ഉപഭോക്താവാക്കാന്‍ സാധിച്ച ടാക് സെക്യൂരിറ്റി സൊല്യൂഷന്‍സ് എന്ന കമ്പനിയുടെ ഉടമ ആണ് .
സ്വപ്നങ്ങള്‍ക്ക് പിറകെ പോയി വിജയങ്ങള്‍ കീഴടക്കിയ തൃഷ്നീതിന്റെ കഥ എല്ലാവര്‍ക്കും ഒരു പ്രചോദനമാണ് . കമ്പ്യൂട്ടര്‍ സുരക്ഷാ രംഗത്ത് വിദഗ്ധനായ തൃഷ്നീത് എത്തിക്കല്‍ ഹാക്കിംങ് തിരഞ്ഞെടുത്തത് അതിനോടുള്ള അമിതമായ താല്പര്യം കൊണ്ട് തന്നെ ആണ് . ഇന്ന് ഇന്ത്യയില്‍ നാല് ബ്രാഞ്ചുകളും ദുബൈയില്‍ ഒരു ബ്രാഞ്ചുമുള്ള സ്ഥാപനമായി വളര്‍ന്നിരിക്കുകയാണ് ടാക് സെക്യൂരിറ്റി സൊല്യൂഷന്‍സ്.
ഒരു ബില്യണ്‍ ഡോളറിന്റെ സൈബര്‍ സുരക്ഷാ സ്ഥാപനം ആരംഭിക്കുക എന്നതാണ് തൃഷ്നീതിന്റെ നിലവിലുള്ള സ്വപ്നം . തൃഷ്നീതിന്റെ ജീവിത വിജയ കഥയെ ഹ്യൂമന്‍സ് ഓഫ് ബോംബെ ഫേസ്ബുക്ക് പേജ് വിവരിക്കുന്നുണ്ട് . അതില്‍ കുഞ്ഞു തൃഷ്നീതിനെ കുറിച്ചും എഴുതിയിട്ടുണ്ട് . ചെറുതായിരിക്കുമ്പോള്‍ തന്നെ കളിപ്പാട്ടങ്ങള്‍ കൊണ്ട് കളിക്കുന്നതിനേക്കാള്‍ തൃഷ്നീതിന് താല്പര്യം അവ തുറന്നു എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് അറിയുവാന്‍ ആയിരുന്നു എന്ന് ഇതില്‍ കുറിച്ചിട്ടുണ്ട്.
വീട്ടില്‍ കമ്പ്യൂട്ടര്‍ വാങ്ങിയതോടെ തൃഷ്നീതിന്റെ ജീവിതം മാറി മറഞ്ഞു . ആവേശഭരിതനായി തൃഷ്നീത് . മകന്‍ കമ്പ്യൂട്ടറില്‍ ഒരുപാട് സമയം ചിലവഴിക്കുന്നത് കണ്ടു ആശങ്കയിലായി തൃഷ്നീതിന്റെ രക്ഷിതാക്കള്‍ കമ്പ്യൂട്ടറിനു പാസ്വേഡ് സെറ്റ് ചെയ്തു . ദിവസങ്ങള്‍ക്കകം തന്നെ തൃഷ്നീത് പാസ്വേഡ് കണ്ടെത്തി . അതായിരുന്നു തൃഷ്നീതിന്റെ ആദ്യ ഹാക്കിങ് അനുഭവം . ഇതറിഞ്ഞ തൃഷ്നീതിന്റെ പിതാവ് ദേഷ്യപ്പെടുകയല്ല ഉണ്ടായത് . പകരം തൃഷ്നീതിന് സ്വന്തമായി ഒരു കമ്പ്യൂട്ടര്‍ വാങ്ങി നല്‍കി അദ്ദേഹം . മകന്റെ താല്പര്യം നല്ല രീതിയില്‍ മനസിലാക്കിയ രക്ഷിതാക്കള്‍ എട്ടാം ക്ലാസ് തോറ്റപ്പോള്‍ പഠനം നിര്‍ത്താനുള്ള മകന്റെ തീരുമാനത്തിനെ പിന്തുണയ്ക്കുകയും ആത്മവിശ്വാസം നല്‍കുകയും ചെയ്തു .
ഈ പിന്തുണ ആണ് തൃഷ്നീതിന് വളരുവാനുള്ള വേദി തുറന്നു കൊടുത്തത് . കമ്പ്യൂട്ടറുകളിലെ സോഫ്‌റ്റ്വെയര്‍ കുഴപ്പങ്ങളും മറ്റും പരിഹരിച്ചിരുന്ന തൃഷ്നീത് മെല്ലെ എത്തിക്കല്‍ ഹാക്കിംങില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. അതിലൂടെ ലഭിച്ച ചെറിയ തുകകള്‍ സ്വരുക്കൂട്ടി വെച്ചാണ് തന്റെ കമ്പനി ഈ ചെറുപ്പക്കാരന്‍ ആരംഭിച്ചത് . പത്തൊമ്പതാം വയസില്‍ ആണ് ടാക് സെക്യൂരിറ്റി സൊല്യൂഷന്‍സ് തൃഷ്നീത് ആരംഭിക്കുന്നത് .
പഞ്ചാബ് സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ഐടി ഉപദേഷ്ടാവാണ് തൃഷ്നീത് . സിബിഐ യിലേയും ക്രൈം ബ്രാഞ്ചിലേയും ഉദ്യോഗസ്ഥര്‍ക്ക് സൈബര്‍ സുരക്ഷ സംബന്ധിച്ച ക്ലാസുകള്‍ എടുക്കുന്നു ഈ ഇരുപത്തിമൂന്നുകാരന്‍ . തന്റെ ഇഷ്ടങ്ങള്‍ക്കു പിറകെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയ , തന്നില്‍ വിശ്വാസം അര്‍പ്പിച്ച മാതാപിതാക്കള്‍ക്കാണ് തൃഷ്നീത് തന്റെ വിജയങ്ങള്‍ സമര്‍പ്പിക്കുന്നത് .
സ്വന്തം ലേഖകന്‍
മറുനാടന്‍ എഡിറ്റര്‍ ഷാജന്‍ സ്കറിയ യുകെ മലയാളികളെ തെരുവ് നായകള്‍ എന്ന് ആക്ഷേപിച്ചതിനെതിരെ ശക്തമായ മറുപടിയുമായി യുകെ മലയാളിയായ ടോം ജോസ് തടിയംപാട്. യുകെയിലെ നിരവധി ബിസിനസ് സംരംഭകരില്‍ നിന്നും ബ്ലാക്ക് മെയില്‍ പത്ര പ്രവര്‍ത്തനത്തിലൂടെ കോടിക്കണക്കിന് രൂപ സമ്പാദിക്കുകയും, ചോദിക്കുന്ന തുക ലഭിക്കാതെ വരുമ്പോള്‍ വ്യാജ വാര്‍ത്തകളും വ്യക്തിപരമായ അപമാനിക്കലും വഴി അവരെ തകര്‍ക്കുകയും ചെയ്യുന്ന ഷാജന് യുകെ കോടതിയില്‍ നിന്നും ശക്തമായ തിരിച്ചടിയാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. മുന്‍പ് പരസ്യം സ്വീകരിച്ച് ഷാജന്‍ തന്നെ പ്രമോട്ട് ചെയ്തിരുന്ന ബീ വണ്‍ എന്ന കമ്പനിയില്‍ നിന്നും പിന്നീട് ചോദിച്ചത്രയും തുക ലഭിച്ചില്ല എന്ന പേരില്‍ കമ്പനിയ്ക്കെതിരെയും മാനേജിംഗ് ഡയറക്ടര്‍ ആയ അഡ്വ. സുഭാഷ് ജോര്‍ജ്ജ് മാനുവലിനെതിരെയും നിരന്തരമായ വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയും ആയിരുന്നു. ഇതിനെ കോടതിയില്‍ ചോദ്യം ചെയ്ത അഡ്വ. സുഭാഷ് ജോര്‍ജ്ജ് മാനുവലിന് മുപ്പത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതിയില്‍ തീര്‍പ്പ് ഉണ്ടാവുകയായിരുന്നു.
ഈ കേസില്‍ വിധി വന്നതിനെ തുടര്‍ന്ന് യുകെ മലയാളികള്‍ക്കിടയില്‍ വളരെ ആവേശം ആയിരുന്നു ഉണ്ടായത്. ഷാജന്‍ സ്കറിയ നടത്തിയിരുന്ന വ്യക്തിഹത്യകളെ തുടര്‍ന്ന് ജീവിതം തന്നെ വഴി മുട്ടിയ നിരവധി ആളുകള്‍ ആയിരുന്നു യുകെ മലയാളികള്‍ക്കിടയില്‍ ഉണ്ടായിരുന്നത് എന്നതിനാലാണ് ഈ വിധി യുകെ മലയാളികളെ ആവേശഭരിതരാക്കിയത്. എന്നാല്‍ വിധിയില്‍ പ്രകോപിതനായ ഷാജന്‍ തുടര്‍ന്ന് യുകെ മലയാളികളെ തന്തയില്ലാത്തവര്‍ എന്നും തെരുവ് നായ്ക്കള്‍ എന്നും വിളിച്ച് സോഷ്യല്‍ മീഡിയയിലൂടെ രംഗത്ത് എത്തുകയായിരുന്നു. ഇതിന് മറുപടിയായാണ് യുകെ മലയാളിയും മികച്ച ചാരിറ്റി പ്രവര്‍ത്തകനുമായ ടോം ജോസ് തടിയംപാട് രംഗത്ത് വന്നത്.
ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ച ലൈവ് വീഡിയോയിലൂടെയാണ് ടോം ജോസ് ഷാജന്‍ സ്കറിയയുടെ സംസ്കാരമില്ലാത്ത പ്രതികരണത്തിനെതിരെ ആഞ്ഞടിച്ചിരിക്കുന്നത്. ഷാജന്‍ സ്വയം ന്യായീകരിക്കാന്‍ വേണ്ടി പറയുന്ന എല്ലാ നുണകളെയും ടോം ജോസ് തന്‍റെ വീഡിയോയില്‍ പൊളിച്ചടുക്കുന്നുണ്ട്. ഇതിനോടകം ആയിരക്കണക്കിന് ആളുകള്‍ കണ്ട് കഴിഞ്ഞ വീഡിയോ നിരവധി പേരാണ് ഷെയര്‍ ചെയ്തിരിക്കുന്നതും. വീഡിയോ താഴെ കാണാം.
https://www.facebook.com/tome.jose.5/videos/1550933278277826/
Also Read :
സ്വന്തം ലേഖകന്‍
ലണ്ടന്‍ : താന്‍ ആരില്‍ നിന്നെങ്കിലും പണം വാങ്ങി അവരുടെ തട്ടിപ്പിന്റെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാതിരുന്നിട്ടുണ്ടോ എന്ന് എപ്പോഴും ചോദിക്കുകയും, വെല്ലുവിളിക്കുകയും ചെയ്യുന്ന ഷാജന്‍ സ്കറിയയുടെ ഇരട്ടമുഖം വെളിവാക്കുന്ന തെളിവുകള്‍ പുറത്ത്. ഇന്ന് ഷാജന്‍ സ്കറിയ ഏറ്റവും കൂടുതല്‍ പണം പരസ്യ ഇനത്തില്‍ വാങ്ങുന്ന രണ്ട് ബിസ്സിനസ്സുകാരില്‍ രണ്ടാമനായ വോസ്റ്റെക്ക് എന്ന നഴ്സിംഗ് റിക്രൂട്ടിംഗ് എജന്‍സിയുടെ തട്ടിപ്പിന്റെ തെളിവുകളാണ് മലയാളം യുകെയ്ക്ക് ലഭിച്ചിരിക്കുന്നത്.
ബ്രിട്ടണിലേയ്ക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്ന നല്ല ഏജന്റ് എന്ന് പറഞ്ഞ് യുകെയിലെയും നാട്ടിലെയും ഓണ്‍ലൈന്‍ പോര്‍ട്ടലുകളായ ബ്രിട്ടീഷ് മലയാളിയിലും, മറുനാടന്‍ മലയാളിയിലും വന്‍ പരസ്യവും , വാര്‍ത്തകളുമാണ് വോസ്റ്റെക്ക് എന്ന ഈ ഏജന്‍സിക്ക് വേണ്ടിയും അവരുടെ http://www.vostek.co.uk എന്ന വെബ്സൈറ്റിനുവേണ്ടിയും ഷാജന്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇവര്‍ നടത്തുന്ന നഴ്സിംഗ് റിക്രൂട്ടിംഗ് ഏജന്‍സി പലതരം തട്ടിപ്പുകള്‍ നേരത്തെ നടത്തിയിട്ടുണ്ട് എന്ന വിവരം പണം വാങ്ങി മറച്ചുവെച്ചുകൊണ്ടാണ് ഷാജന്‍ സ്കറിയ ഇവര്‍ക്ക് വേണ്ടി പരസ്യവും വാര്‍ത്തകളും നല്‍കുന്നത്.
തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടുമായി പ്രസിദ്ധീകരിച്ച പെയ്ഡ് ന്യൂസിന്‍റെ ഒരു ഉദാഹരണം
ഇവിടെയാണ് ഷാജന്‍ സ്കറിയ എന്ന ബ്ലാക്ക് മെയില്‍ പത്രക്കാരന്റെ കപടമുഖം വെളിപ്പെടുന്നത്. യുകെയില്‍ ക്രിമിനല്‍ കേസ്സില്‍പെട്ട് മുപ്പത് ലക്ഷം രൂപ ശിക്ഷ കിട്ടിയ ഷാജനെ കേസ്സില്‍ നിന്ന് രക്ഷിക്കുവാന്‍ പണം നല്‍കി വക്കീലിനെ ഏര്‍പ്പാടാക്കിയതും, നഷ്ടപരിഹാര തുക നല്‍കാന്‍ തയ്യാറായിരിക്കുന്നതും ഈ ഏജന്‍സിയും മറ്റ് ചില ബിസ്സിനസ്സുകാരുമാണ്. ഇതിനുള്ള ഉപകാര സ്മരണയായിട്ടാണ് ഷാജന്‍ ഇവര്‍ കഴിഞ്ഞ കാലങ്ങളില്‍ നടത്തിയ തട്ടിപ്പുകള്‍ പ്രസിദ്ധീകരിക്കാത്തതും .
വോസ്റ്റെക്ക് എന്ന ഈ ഏജന്‍സിയുടെ പ്രധാന നടത്തിപ്പുകാരനായ ജോയസ് ജോണ്‍ എന്ന മലയാളിക്ക് യുകെയില്‍ നഴ്സിംഗ് റിക്രൂട്ടിംഗ് നടത്താനുള്ള ലൈസ്സന്‍സ് നഷ്ടപ്പെട്ട വ്യക്തിയാണ് എന്ന ഞെട്ടിക്കുന്ന തെളിവുകളുമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. വിസ ചട്ടങ്ങള്‍ കറക്കശമാക്കുന്നതിന്റെ ഭാഗമായി യുകെ ബി എ നടത്തിയ റെയ്ഡില്‍ ജോയസ്സും കുട്ടാളിയും നടത്തിയ നഴ്സിംഗ് ഹോം സുരക്ഷ മാനദണ്ടങ്ങള്‍ പാലിക്കാതെയാണ് നടത്തുന്നത് എന്നും , അവിടെ ജോലി ചെയ്യുന്നവര്‍ക്ക് കള്ള വിസ നല്‍കിയാണ് ജോലി ചെയ്യിപ്പിക്കുന്നത് എന്നും കണ്ടുപിടിക്കുകയായിരുന്നു . കഴിഞ്ഞ കാലങ്ങളില്‍ ജോയസ്സും സംഘവും നടത്തിയിരുന്ന തട്ടിപ്പുകള്‍ കണ്ടുപിടിച്ച യുകെ ബോര്‍ഡര്‍ ഏജന്‍സി ജോയസ് ജോണിന് യുകെയിലേയ്ക്ക് നഴ്സിംഗ് റിക്രൂട്ടിംഗ് നടത്തുവാനോ, ഉപദേശം കൊടുക്കുവാനോ ഉള്ള ലൈസന്‍സ്സുകള്‍ ഇമിഗ്രേഷന്‍ സര്‍വീസ് കമ്മീഷ്ണര്‍ ഓഫീസും (OISC) , യുകെ ബി എയും വെവ്വേറെ റദ്ദാക്കിയിരുന്നു. യുകെയിലുള്ള അനേകം നഴ്സിംഗ് ഹോമുകളിലേയ്ക്ക് മലയാളി നഴ്സുമാരില്‍ നിന്ന് വിസ നല്‍കാം എന്ന് പറഞ്ഞ് ആയിരക്കണക്കിന് പൌണ്ട് വാങ്ങിയിട്ട് കെയര്‍ ടീം മാനേജര്‍ തസ്തികയില്‍ കള്ള രേഖകള്‍ സമര്‍പ്പിച്ച് പല നഴ്സിംഗ് ഹോമുകള്‍ക്കായി കള്ളവിസ ഉണ്ടാക്കിയിരുന്നു.
ആ വിസ വച്ച് പകരം നഴ്സ് തസ്തികയില്‍ ജോലി ചെയ്യിപ്പിച്ചത് റെയ്ഡ് നടത്തി പിടിക്കുകയും ചെയ്ത യുകെ ബോര്‍ഡര്‍ ഏജന്‍സി ( UKBA ) ഉടന്‍ തന്നെ ഇവര്‍ക്കെതിരെ കേസ് എടുക്കുകയും, ഇവരുടെ ലൈസ്സന്‍സ് റദ്ദാക്കികൊണ്ട് അനേകം നഴ്സിംഗ് ഹോമുകള്‍ അടപ്പിക്കുകയും ചെയ്തിരുന്നു. അനേകം നഴ്സുമാരാണ് ജോലി നഷ്ടപ്പെട്ട് അന്ന് പോലീസ് പിടിയിലായത്. ഈ തട്ടിപ്പിന്റെ വാര്‍ത്ത ഇവിടുത്തെ ഇംഗ്ലീഷ് പത്രങ്ങളും പ്രസിദ്ധീകരിച്ചിരുന്നു .
ഇതൊക്കെ വ്യക്തമായി അറിയാവുന്ന ഷാജന്‍ സ്കറിയയും , ജോയാസും പരസ്പരമുള്ള സഹകരണത്തിന് നന്ദിയായിട്ടാണ് വാര്‍ത്ത മുക്കുന്നതും, കേസ്സില്‍ നിന്ന് രക്ഷപെടുത്താന്‍ പണം മുടക്കുന്നതും. എന്നാല്‍ ഈ കാര്യങ്ങള്‍ എല്ലാം മറച്ചുവച്ചുകൊണ്ടാണ് യുകെയിലെ സീറോ മലബാര്‍ സഭയുടെ ബിഷപ്പായ സ്രാമ്പിക്കല്‍ പിതാവില്‍ നിന്ന് ജോയാസ് ശുപാര്‍ശ കത്ത് നേടിയെടുത്തത്. പിതാവിന്റെ ഔദ്യോഗിക ലെറ്റര്‍ പാഡില്‍ അടിച്ച വോസ്റ്റെക്കിന്റെ പേരിലുള്ള ശുപാര്‍ശ കത്ത് എന്ന് പറഞ്ഞ് ഇത് ഷാജന്‍ തന്റെ പത്രങ്ങളില്‍ വാര്‍ത്തയാക്കി ഈ തട്ടിപ്പിന് എല്ലാ ഒത്താശകളും ചെയ്തു കൊടുക്കുകയും ചെയ്യുന്നു. ഒരു മലയാളി റിക്രൂട്ടിംഗ് ഏജന്‍സി എന്ന നിലയിലും , കേരളത്തിലെ നഴ്സുമാര്‍ക്ക് സഹായം ലഭിക്കട്ടെ എന്ന് കരുതിയുമാണ് ഇങ്ങനെ ഒരു ശുപാര്‍ശ കത്ത് നല്‍കിയത് എന്നാണ് ബിഷപ്പ് ഹൌസ് വെളിപ്പെടുത്തിയത് . ഇതിനോടകം ഒത്തിരി പരാതികള്‍ ബിഷപ്പ് ഹൌസില്‍ എത്തി എന്നും അറിയാന്‍ കഴിഞ്ഞു.
യുകെയിലുള്ള വോസ്റ്റെക്ക് എന്ന ഏജന്‍സി പറയുന്നത് കേട്ട് അവര്‍ വഴി കേരളത്തില്‍ നിന്ന് നഴ്സുമാര്‍ ആരും യുകെയിലേയ്ക്ക് കയറി വന്ന് വഞ്ചിതരാകരുതെന്ന് പറഞ്ഞ് പല യുകെ മലയാളികളും ഇതിനോടകം സോഷ്യല്‍ മീഡിയയിലടക്കം പ്രതികരണവുമായി വന്നു കഴിഞ്ഞു. അതായത് ഇന്ന് ഷാജന് കേസ്സില്‍ ആവശ്യമായ പണം കണ്ടെത്താനും, വോസ്റ്റെക്ക് എന്ന ഏജന്‍സിക്ക് പണം ഉണ്ടാക്കി കൊടുക്കുവാനും മാത്രമേ ഈ വാര്‍ത്തകള്‍ക്ക് കഴിയൂ എന്നാണ് മഹാഭൂരിപക്ഷവും അഭിപ്രായപ്പെടുന്നത് .
ഇന്ന് നിലവിലുള്ള എന്‍ എം സി നിയമങ്ങള്‍ വഴി ഷാജനോ വോസ്റ്റെക്കോ പ്രചരിപ്പിക്കുന്നത് പോലെ എങ്ങിനെയെങ്കിലും യുകെയില്‍ എത്തിയാലും എളുപ്പത്തില്‍ നേടിയെടുക്കാന്‍ കഴിയുന്ന ഒന്നല്ല യുകെ നഴ്സ് എന്ന ജോലിയും, യുകെ ജീവിതം എന്ന സ്വപ്നവും. മറിച്ച് ഐ ഇ എല്‍ റ്റി എസ് ഇല്ലാത്തവര്‍ക്ക് ചെറിയ സഹായം ചെയ്ത് തരാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് നാട്ടിലെ ജോലിയും കളഞ്ഞ് ഇവിടെ എത്തുന്ന പാവങ്ങളുടെ പണവും , ജീവിതവും നഷ്ടപ്പെടുക മാത്രമേ ഉണ്ടാകൂ എന്നതാണ് യാഥാര്‍ഥ്യം. ഇന്ത്യയിലോ യുകെയിലോ നഴ്സിഗ് റിക്രൂട്ടിംഗ് നടത്താന്‍ ലൈസ്സന്‍സ്സുകള്‍ ഇല്ലാത്തതും , ഒള്ള രണ്ട് ലൈസ്സന്‍സ്സുകളും റദ്ദാക്കപ്പെട്ടതുമായ ഇതുപോലെയുള്ള ഏജന്‍സികള്‍ വഴി വരാന്‍ ശ്രമിക്കാതെ എന്‍ എച്ച് എസ് നേരിട്ട് അഗീകരിച്ച ഏജന്‍സികള്‍ വഴി വരാന്‍ ശ്രമിക്കണം എന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്.
” എന്‍എംസി നിഷ്കര്‍ഷിക്കുന്ന യോഗ്യതകള്‍ ഉള്ളവര്‍ക്ക് ഇത്തരം തട്ടിപ്പുകാരുടെ ഒന്നും ഇടനില കൂടാതെ യുകെയില്‍ എത്തിച്ചേരാന്‍ അവസരം ഉള്ളപ്പോള്‍ ഇവര്‍ പ്രതീക്ഷിക്കുന്നത് മതിയായ യോഗ്യത ഇല്ലാത്തവരില്‍ നിന്നുള്ള പണം തട്ടുക എന്ന് തന്നെയാണ് “
ഇത്തരക്കരെയാണ് ഇവര്‍ ഞങ്ങള്‍ രേഖകള്‍ ശരിയാക്കി തരാം എന്ന് വാഗ്ദാനം ചെയ്ത് വഞ്ചിക്കുന്നത്. എന്നാല്‍ അങ്ങനെ കയറി വന്നവരെല്ലാം ഇന്നല്ലെങ്കില്‍ നാളെ യുകെ ബി എയുടെ പിടിയില്‍ അകപ്പെട്ടിട്ടുള്ള ചരിത്രമാണ് ഉള്ളത്.
സ്വന്തം ലേഖകന്‍
ലണ്ടന്‍ : ബ്രിട്ടണിലെ ക്രിമിനല്‍ കേസ്സില്‍ കുടുങ്ങി 35000 പൌണ്ട് ( 30 ലക്ഷം രൂപ ) ശിക്ഷ കിട്ടിയത്തിന്റെ അപമാനത്തിലും വേദനയിലും ബ്രിട്ടീഷ് മലയാളി പോര്‍ട്ടലിന്റെയും മറുനാടന്‍ മലയാളി പോര്‍ട്ടലിന്റെയും ഉടമ ഷാജന്‍ സ്കറിയ യുകെ മലയാളികളുടെ തന്തയ്ക്ക് വിളിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ബ്രിട്ടനില്‍ കേസ്സില്‍ പെട്ട് പണവും മാനവും പോയ ഷാജന്‍ തന്നെ വിമര്‍ശിച്ചവരെ സ്വന്തം ഫേസ്ബുക്ക് പേജിലൂടെയാണ് തന്തയില്ലാത്തവരെന്നും , നായ്ക്കള്‍ എന്നും വിളിച്ച് ആക്ഷേപിച്ചത്.
എനിക്ക് എതിരെ കേസ്സ് കൊടുക്കാന്‍ ധൈര്യമുള്ളവന്‍ യുകെയില്‍ ഇല്ല , ആരെങ്കിലും എനിക്ക് എതിരെ തിരിഞ്ഞാല്‍ അവനെ വ്യാജ വാര്‍ത്തയിട്ട് ഞാന്‍ തകര്‍ക്കും , എനിക്ക് പണം തരാത്ത ഒരു ബിസ്സിനസ്സുകാരന്റെയും ബിസ്സിനസ് വളരാന്‍ ഞാന്‍ അനുവദിക്കില്ല , ഞാന്‍ തിരുവനന്തപുരത്ത് ഇരുന്നാണ് ഇതൊക്കെ ചെയ്യുന്നത് അതുകൊണ്ട് എന്നെ ബ്രിട്ടണിലെ കോടതിക്ക് ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല എന്നൊക്കെ വീമ്പിളക്കിയ ഷാജന് കിട്ടിയ ഈ ശിക്ഷ ഒരു പക്ഷെ ഷാജന്റെ ജീവിതത്തിലെ ഏറ്റവും വലിയ തകര്‍ച്ചയാണ് എന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല.
എനിക്ക് തെളിവ് സമര്‍പ്പിക്കാന്‍ സമയം തന്നില്ല , ഞാന്‍ നേരിട്ട് ഹാജരാകാഞ്ഞതുകൊണ്ട് പറ്റിയ അബദ്ധമാണ് , ഞാന്‍ അപ്പീല്‍ കൊടുത്തിട്ടുണ്ട് , ഉടന്‍ എല്ലാ കള്ളങ്ങളും ഞാന്‍ കോടതിയില്‍ തെളിയിക്കും , യുകെ മലയാളികളുടെ ലക്ഷങ്ങള്‍ പിരിച്ച് ഞാന്‍ നടത്തുന്ന ചാരിറ്റി കാണിച്ച് രക്ഷപെടാം എന്ന് ഒക്കെ പറഞ്ഞ് കൂട്ടാളികളെ പറ്റിച്ച ഷാജന്‍ കഴിഞ്ഞ ദിവസം യുകെയിലെ കോടതിയില്‍ എത്തി എല്ലാ തെറ്റുകളും ഏറ്റുപറഞ്ഞ് ജെയില്‍ ശിക്ഷ ഒഴിവാക്കിയെടുക്കുകയായിരുന്നു. താന്‍ കേസ്സില്‍പെട്ട് ഓരോ ദിവസവും കൂടുതല്‍ കൂടുതല്‍ കുടുംങ്ങുമ്പോഴും ഓരോരോ നുണങ്ങള്‍ പറഞ്ഞ് കൂടെയുള്ളവരെ വീമ്പിളക്കി വിശ്വസിപ്പിക്കാന്‍ ഷാജന്‍ ബഹുമിടുക്കനായിരുന്നു.
അതുകൊണ്ട് തന്നെ ശിക്ഷ ഉറപ്പായി എന്ന് യുകെ മലയാളികള്‍ വിശ്വസിച്ചപ്പോള്‍ താന്‍ പാവങ്ങള്‍ക്ക് വേണ്ടി ചാരിറ്റി നടത്തുന്ന മഹാമനസ്കനാണ് എന്ന് കൂട്ടുകരെകൊണ്ട് പറയിപ്പിച്ച് ശിക്ഷയുടെ അപമാനത്തില്‍ നിന്ന് തലയൂരാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഷാജന്‍ പ്രതീക്ഷിച്ച പിന്തുണ യുകെയിലെ മലയാളി സമൂഹത്തില്‍ നിന്ന് ലഭിച്ചില്ല. മറിച്ച് അനേകം യുകെ മലയാളികളെ കണ്ണീര് കുടുപ്പിച്ചിട്ടുള്ള ഷാജന് ഇങ്ങനെ ഒരു ശിക്ഷ അത്യാവശ്യമായിരുന്നു എന്നാണ് നുറുകണക്കിന് യുകെ മലയാളികള്‍ ഞങ്ങളോട് അഭിപ്രായപ്പെട്ടത്. പരസ്യമായി ആരും പ്രതികരിക്കാത്തത് തന്നോടുള്ള ഭയമാണെന്നാണ് ഷാജനിലെ അഹംങ്കാരി ധരിച്ചിരുന്നത്.
യുകെയില്‍ അപകടങ്ങളില്‍ പെട്ട് മരിച്ചു വീണ പിഞ്ചുകുഞ്ഞുങ്ങള്‍ , മുതിര്‍ന്നവര്‍, പല കാരണങ്ങളാല്‍ ആത്മഹത്യ ചെയ്യപ്പെട്ടവര്‍, എല്ലാം തകര്‍ന്നു കഴിയുന്ന അവരുടെ പാവങ്ങളായ കുടുംബാംഗങ്ങളുടെ വേദനകള്‍ , ചെറിയ ചെറിയ കുടുംബ വഴക്കുകള്‍, മലയാളി സംഘടന നേതാക്കളുടെ കുടുംബ ജീവിതത്തിലെ സന്താനങ്ങള്‍ ഉണ്ടാകാത്തതുപോലെയുള്ള സ്വകാര്യ വേദനകള്‍ വരെ തന്റെ പത്രം വളര്‍ത്താനുള്ള തരംതാണ ആയുധമായിട്ട് ഷാജന്‍ എന്നും ഉപയോഗിച്ചിരുന്നു. ഇതിനോടൊക്കെ പ്രതികരിക്കണം എന്ന് ആഗ്രഹിക്കുന്ന മഹാഭുരിപക്ഷം മലയാളികളാണ് ഇന്ന് യുകെയിലുള്ളത്. ഏതായാലും ഷാജന് ലഭിച്ച ഈ ശിക്ഷയില്‍ മഹാഭൂരിപക്ഷം യുകെ മലയാളികളും സന്തോഷവാന്മാര്‍ ആണെന്നാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി ഞങ്ങള്‍ക്ക് നേരിട്ട് ലഭിച്ച പ്രതികരണങ്ങളില്‍ നിന്ന് മനസ്സിലാകുന്നത്.
ഞാന്‍ ലക്ഷങ്ങള്‍ പിരിച്ച് പാവങ്ങളെ സഹായിക്കുന്നവനാണ് എന്ന വ്യാജ മുഖം ഉണ്ടാക്കി അതിന്റെ മറവില്‍ തന്റെ പോക്കറ്റ് വീര്‍പ്പിക്കുന്ന ഷാജന്‍ വ്യക്തിപരമായി വെറും തരംതാണ സ്വഭാവത്തിന് ഉടമയാണെന്നാണ് യുകെ മലയാളികളെ ഫേസ്ബുക്കിലൂടെ തന്തയ്ക്ക് വിളിച്ചതില്‍ നിന്ന് മനസ്സിലാവുന്നത്. തനിക്കെതിരെ പ്രതികരിച്ചവരെ തെരുവ് നായ്ക്കള്‍ എന്നും ഷാജന്‍ വിളിക്കുന്നുണ്ട്. ഈ വ്യക്തിയാണോ യുകെ മലയാളികളെയും ലോകമലയാളികളെയും സംസ്കാരം പഠിപ്പിക്കുവാന്‍ വരുന്നത് എന്നാണ് യുകെയിലെ മലയാളി സമൂഹം ചോദിക്കുന്നത്. ഈ തരംതാണ സ്വാഭാവം തന്നെയാണ് ഷാജനിലെ ക്രിമിനലിനെ യുകെ മലയാളിക്ക് വെളിപ്പെടുത്തി തരുന്നത് എന്നും അവര്‍ അഭിപ്രായപ്പെട്ടു. ഇതിനെതിരെ ശക്തമായി പ്രതികരിച്ചുകൊണ്ടാണ് ടോം ജോസ് തടിയംപാട് എന്ന യുകെ മലയാളി രംഗത്ത് വന്നത്.
ബ്രിട്ടീഷ് മലയാളികളെ തന്തയില്ലാത്തവര്‍ എന്ന് വിളിച്ചതിനെതിരേ ചുട്ട മറുപടി വീഡിയോയിൽ ടോം ജോസ് തടിയംപാട് കൊടുക്കുന്നുണ്ട്. ബ്രിട്ടനിലെ എല്ലാ മലയാളികൾക്കും തന്ത ഉണ്ടെന്നും തന്ത ഇല്ലാതെ ആരും ലോകത്ത് ജനിക്കില്ലെന്നും പറയുന്ന വീഡിയോയില്‍ ഷാജന്‍ ബ്രിട്ടനിലെ നിരവധി കുടുംബങ്ങളുടെ സ്വകാര്യതകളെപ്പറ്റി വ്യാജവാര്‍ത്ത എഴുതി നശിപ്പിച്ചതായി പറയുന്നു. സമീപ കാലത്ത് രണ്ട് കുടുംബങ്ങളുടെ തകര്‍ച്ച ഷാജന്‍ ആഘോഷമാക്കിയതും വീഡിയോയില്‍ പറയുന്നു. ഒരു ഇന്ത്യൻ മാധ്യമ പ്രവർത്തകന് ഒരു കോടതി വിധിക്കുന്ന ഏറ്റവും വലിയ നഷ്ടപരിഹാര തുകയാണ് ഇപ്പോഴത്തെ ശിക്ഷയെന്നും പറയുന്നു.
30 ലക്ഷം രൂപയാണ് ബ്ളാക്ക് മെയിൽ വാർത്തയുമായി ബന്ധപ്പെട്ട് ഷാജൻ സ്കറിയ യുകെയിൽ പിഴ അടക്കേണ്ടത്. ക്രിമിനൽ കേസിലെ ജയിൽ ശിക്ഷ ഒഴിവാക്കാനായിരുന്നു ഇത്. ഒരു ലക്ഷം പൗണ്ട്, അതായത് 85 ലക്ഷം രൂപയുടെ സിവിൽ കേസിൽ വിധി വരാനിരിക്കെയാണ് ഷാജന് ഇത്രയും വലിയ തുകയുടെ ശിക്ഷ ക്രിമിനല്‍ കേസ്സില്‍ ലഭിച്ചത് . എന്തായാലും ഷാജനെതിരെയുള്ള ഈ ശിക്ഷ യുകെ മലയാളികള്‍ക്കിടയില്‍ വലിയ ആശ്വാസവും, പ്രതികരിക്കുവാനുള്ള ധൈര്യവുമാണ് നല്‍കിയിരിക്കുന്നത്.
ഷാജൻ സ്കറിയ എന്ന മറുനാടൻ ഉടമ മുമ്പ് യുകെയിൽ കുടുംബമായി താമസിച്ചിരുന്നു. ആ സമയത്ത് ഇവിടെ പെർമിനന്റ് വിസ നേടുകയും ചെയ്തു. യുകെയിൽ ഷാജന് സ്വന്തമായി വീടും ഉണ്ട്. ഈ ബന്ധങ്ങൾ വച്ചാണ് ഷാജൻ ബ്രിട്ടീഷ് മലയാളി എന്ന ഓൺലൈൻ പോര്‍ട്ടല്‍ തുടങ്ങിയത്. പിന്നീട് ഇത് മറുനാടന്റെ ബ്രിട്ടീഷ് പതിപ്പായി വന്നു. രണ്ട് പോർട്ടലിലും ഏറെ കുറേ ഒരേ വാർത്തകൾ തന്നെ.
ഷാജനെതിരെ ലൈവ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത് ഷാജൻ സ്കറിയയുടെ പോർട്ടലിൽ മുമ്പ് ലേഖനങ്ങള്‍ എഴുതിയിട്ടുള്ള ടോം ജോസ് തടിയംപാടാണ്. ഇദ്ദേഹം ഷാജന്‍ നടത്തിയ നിരവധി തട്ടിപ്പുകളും ബ്ളാക്ക് മെയിലും ആണ് വെളിപ്പെടുത്തുന്നത്. ഒരിക്കൽ ഷാജന് കേരളത്തിൽ നിന്നും യുകെയിൽ വരണം. നല്ല സൗഹൃദത്തിലായിരുന്ന ഒരു സുഹൃത്തിനോട് ടിക്കറ്റ് എടുത്ത് തരാൻ ആവശ്യപ്പെട്ടു. എന്നാല്‍ ആ വ്യക്തി അതിന് തയ്യാറായില്ല. പിന്നെ ഭീഷണിയായി. സുഹൃത്ത് വഴങ്ങാതെ വന്നപ്പോള്‍ അദ്ദേഹത്തെപ്പറ്റി പെണ്ണു വിഷയം എഴുതി നാറ്റിക്കുകയായിരുന്നു. ഇല്ലാത്ത പെണ്ണുവിഷയം കുത്തിപൊക്കി ബ്രിട്ടൻ മുഴുവൻ ആ സുഹൃത്തിനെ നാറ്റിച്ചു. എന്നിട്ട് അന്നത്തെ സഹപ്രവർത്തകനായ ടോം ജോസ് തടിയംപാടിനോട് ഷാജന്‍ പറഞ്ഞത് എനിക്ക് ടിക്കറ്റ് എടുത്ത് തരാത്തതിന്റെ പക തീര്‍ക്കാനാണ് താന്‍ അങ്ങനെ എഴുതിയത് എന്ന്.
ബ്ളാക്ക് മെയിൽ , പണം തട്ടൽ , ഭീഷണി , വ്യാജ വാർത്ത , നിരവധി കുടുംബ ജീവിതത്തില്‍ ഇല്ലാത്ത പെണ്ണുവിഷയം എഴുതി തകർക്കൽ , കൊടുത്ത വാർത്ത പിൻ വലിക്കാൻ 2000 പൗണ്ട് ആവശ്യപ്പെട്ടത് , ചാരിറ്റി തട്ടിപ്പ് തുടങ്ങി വൻ ആരോപണങ്ങളാണിപ്പോൾ പുറത്തുവന്നത്. യുകെ മലയാളികൾ ശക്തമായി ഇത് നേരിടും എന്നും നിയമ നടപടിയും , ജനകീയ കൂട്ടായ്മയും ഉണ്ടാകും എന്നും ടോം ജോസ് തടിയംപാട് പറയുന്നു. ഇത് കേരളമോ ഇന്ത്യയോ അല്ലെന്നും ശക്തമായ നിയമ വാഴ്ച്ചയുള്ള രാജ്യമാണെന്നും കളിച്ചാൽ വിവരം അറിഞ്ഞേ ഷാജന്‍ മടങ്ങൂ എന്നും അദ്ദേഹം മുന്നറിയിപ്പ് നല്കുന്നു.
വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ച കേസില്‍ ‘മറുനാടന്‍’ എഡിറ്റര്‍ ഷാജന്‍ സ്കറിയയ്ക്ക് 30 ലക്ഷം രൂപ പിഴ ശിക്ഷ : വായിക്കുക
സ്വന്തം ലേഖകന്‍
സ്റ്റഫോര്‍ഡ്: യുകെയില്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി നടന്നു വന്നിരുന്ന കടുത്ത നിയമ പോരാട്ടത്തിന് തീരുമാനമായി. എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ട് യുകെയില്‍ പ്രവര്‍ത്തിക്കുന്ന ബീ വണ്‍ എന്ന ക്യാഷ് ബാക്ക് കമ്പനിക്കെതിരെ ലക്ഷങ്ങള്‍ പരസ്യക്കൂലിയായി കൊടുക്കാത്തതിന്റെ പേരില്‍ നിരന്തരമായി വ്യാജ വാര്‍ത്തകള്‍ എഴുതി പ്രസിദ്ധീകരിച്ചു എന്ന കേസ്സില്‍, യുകെയിലെയും കേരളത്തിലെയും ഓണ്‍ലൈന്‍ പത്രങ്ങളുടെ എഡിറ്ററായ ഷാജന്‍ സ്കറിയയ്ക്ക് 35000 പൗണ്ട് (മുപ്പത് ലക്ഷം രൂപ) യുകെ കോടതി പിഴശിക്ഷ വിധിച്ചു. യുകെയിലെ പ്രമുഖ മലയാളി വ്യവസായിയും അഭിഭാഷകനുമായ അഡ്വ. സുഭാഷ് ജോര്‍ജ് മാനുവല്‍ ഷാജന്‍ സ്കറിയയ്ക്ക് എതിരെ സമര്‍പ്പിച്ച കേസ്സില്‍ ആണ് ഇന്നലെ വിധി വന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി അഡ്വ.സുഭാഷ് ജോര്‍ജ്ജ് മാനുവല്‍ നടത്തുന്ന കമ്പനിക്കെതിരെ അപകീര്‍ത്തിപരമായ നിരവധി വാര്‍ത്തകളാണ് ഷാജന്‍ സ്കറിയ യുകെയിലെ തന്‍റെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന ബ്രിട്ടീഷ് മലയാളി എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ പ്രസിദ്ധീകരിച്ചത്.
ഷാജന്‍ ചോദിച്ച ലക്ഷങ്ങള്‍ നല്‍കാത്തതിന്റെ പേരില്‍ തന്നെയും തന്‍റെ ബിസിനസിനെയും യുകെ മലയാളികളായ ചില ബിസിനസ് കൂട്ടാളികളോടൊപ്പം ചേര്‍ന്ന് പ്രതികാര മനോഭാവത്തോടെ അപകീര്‍ത്തിപ്പെടുത്താന്‍ ഷാജന്‍ ശ്രമിക്കുന്നു എന്നതായിരുന്നു ബീ വണ്‍ ഉടമ അഡ്വ. സുഭാഷ് ജോര്‍ജ് മാനുവല്‍ കോടതിയില്‍ സമര്‍പ്പിച്ച പരാതി. നിരവധി മലയാളികള്‍ക്ക് ഉപകാരപ്രദമായ ഓണ്‍ലൈന്‍ ക്യാഷ് ബാക്ക് സ്കീമാണ് ബീ വണ്‍ കമ്പനി യുകെയില്‍ പ്രധാനമായും പ്രമോട്ട് ചെയ്യുന്നത്. എന്നാല്‍ ഷാജന്‍ സ്കറിയ ആവശ്യപ്പെട്ട വന്‍ തുക പരസ്യക്കൂലിയായി നല്‍കാന്‍ ബീ വണ്‍ ഉടമ അഡ്വ. സുഭാഷ് ജോര്‍ജ്ജ് തയ്യാറാകാതെ വന്നതിനെ തുടര്‍ന്നായിരുന്നു കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം.
താന്‍ ആവശ്യപ്പെട്ട തുക ലഭിക്കാത്തതിനെ തുടര്‍ന്ന് ബീവണ്‍ എന്ന സ്ഥാപനത്തിനെതിരെയും അതിന്‍റെ ഉടമയ്ക്കും മറ്റ് ജീവനക്കാര്‍ക്കുമെതിരെയും തികച്ചും അസത്യമായ വാര്‍ത്തകള്‍ ഷാജന്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിക്കുകയായിരുന്നു. ഇത്തരത്തില്‍ ഷാജന്റെ ശല്യം സഹിക്കാന്‍ വയ്യതായതിനെ തുടര്‍ന്നായിരുന്നു ബീ വണ്‍ കമ്പനി കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തത്.
യുകെ മലയാളികളുടെ സ്വതന്ത്ര ജീവിതത്തിന് കരിനിഴലായി നിരവധി പേര്‍ക്കെതിരെ മുന്‍പും വ്യാജ വാര്‍ത്തകള്‍ എഴുതി പ്രസിദ്ധീകരിച്ച ഷാജന്‍ എന്നാല്‍ തുടക്കത്തില്‍ ഈ കേസിനെ തികഞ്ഞ ലാഘവത്തില്‍ ആയിരുന്നു കണ്ടത്. താന്‍ വലിയ നിയമപരിജ്ഞാനം ഉള്ളയാള്‍ ആണെന്ന് സ്വയം ധരിക്കുകയും അത് വീരസ്യമായി പറഞ്ഞു നടക്കുകയും ചെയ്തിരുന്ന ഷാജന്‍ കേസില്‍ സമന്‍സ് വന്നപ്പോള്‍ പോലും പുച്ഛത്തോടെയുള്ള പ്രതികരണങ്ങള്‍ ആയിരുന്നു സോഷ്യല്‍ മീഡിയയിലും മറ്റും നടത്തിയത്. എനിക്കെതിരെ കേസ്സു കൊടുക്കാന്‍ ധൈര്യമുള്ളവന്‍ യുകെയില്‍ ഇല്ല എന്ന് പറഞ്ഞ് വ്യാജ വാര്‍ത്തകളിലൂടെ യുകെ മലയാളികളെ നിയന്ത്രിക്കാന്‍ ശ്രമിച്ച ഷാജന്‍റെ ധിക്കാര മനോഭാവത്തിന് കനത്ത തിരിച്ചടിയായി ബീ വണ്‍ കമ്പനി നല്‍കിയ കേസില്‍ ഷാജന്‍ കുറ്റക്കാരന്‍ ആണെന്ന് കോടതി കണ്ടെത്തിയത്.
തികച്ചും നിയമ വിധേയമായും സത്യസന്ധമായും പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന ഒരു കമ്പനിയെ തകര്‍ക്കാന്‍ ഷാജന്‍ മനപൂര്‍വ്വം ശ്രമിച്ചു എന്ന് കണ്ടെത്തിയ ഷ്രൂസ്ബറി കോടതി ആയിരുന്നു ഷാജന് ആദ്യ ശിക്ഷ വിധിച്ചത്. 600 പൗണ്ട് (ഏകദേശം അന്‍പതിനായിരം രൂപ) പിഴശിക്ഷ ആയിരുന്നു ഷ്രൂസ് ബറി കോടതി ഷാജന് വിധിച്ചത്. ഒപ്പം ബീ വണ്ണിന് എതിരെ മേലില്‍ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നത് കോടതി നിരോധിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ തന്‍റെ തെറ്റ് സമ്മതിക്കാന്‍ അഹങ്കാരത്തിന്റെ മൂര്‍ത്തരൂപമായ ഷാജന് കഴിയുമായിരുന്നില്ല. തുടര്‍ന്ന് ആയിരക്കണക്കിന് പൗണ്ട് വീണ്ടും മുടക്കി ഷാജന്‍ സ്റ്റഫോര്‍ഡിലെ അപ്പീല്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഒപ്പം കോടതി വിധിയെ തെറ്റായി വ്യാഖ്യാനിച്ച് വാര്‍ത്ത നല്‍കുകയും ചെയ്തു. എന്നാല്‍ ഈ വാര്‍ത്ത കോടതിയലക്ഷ്യമായി തീരും എന്നതിനാല്‍ വളരെ വേഗത്തില്‍ തന്നെ പിന്‍വലിക്കുകയും ചെയ്തിരുന്നു. ഈ കേസില്‍ ഷാജനെ പിന്നീട് നോര്‍ത്താംപ്ടന്‍ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയായിരുന്നു..
ഇന്നലെ അപ്പീല്‍ കോടതിയില്‍ വിറ്റ്നസ്സ് ഹരാസ്മെന്‍റ് ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്ക് അകത്ത് പോകുമെന്ന ഘട്ടം വന്നപ്പോള്‍ ഒടുവില്‍ എന്ത് പിഴയും നല്‍കി മാപ്പ് പറഞ്ഞ് ഒഴിവാകാന്‍ ഷാജന്‍ തയ്യാറാവുകയായിരുന്നു. തുടര്‍ന്നായിരുന്നു 35000 പൗണ്ട് (മുപ്പത് ലക്ഷം രൂപ) നഷ്ടപരിഹാരമായി നല്‍കാന്‍ സ്റ്റഫോര്‍ഡ് ക്രൌണ്‍ കോര്‍ട്ടിലെ മൂന്ന് ജഡ്ജിമാരുടെ മുന്‍പാകെ ഷാജന്‍ സമ്മതിച്ച് ഒപ്പിട്ടു നല്‍കിയത്. ഈ തുക മൂന്ന് മാസത്തിനുള്ളില്‍ അഡ്വ. സുഭാഷ് ജോര്‍ജ്ജ് മാനുവലിന് നല്‍കാം എന്ന് ഷാജന്‍ കോടതി മുന്‍പാകെ എഴുതി ഒപ്പിട്ടു നല്‍കിയതിനെ തുടര്‍ന്നാണ് പുറത്ത് വന്നത്.
വിധി പ്രസ്താവം കേട്ട ശേഷം സ്റ്റഫോര്‍ഡ് കോടതിയില്‍ നിന്നും പുറത്ത് വരുന്ന ഷാജന്‍ സ്കറിയ
യുകെയിലെയും നാട്ടിലെയും അനേകം വ്യക്തിക്കള്‍ക്കും , ബിസിനസ്സുകാര്‍ക്കും, രാഷ്ട്രീയക്കാര്‍ക്കും എതിരെ നിരവധി വ്യാജവാര്‍ത്തകളാണ് ഷാജന്‍ സ്കറിയ തന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലായിരുന്ന ബ്രിട്ടീഷ് മലയാളിയിലൂടെയും, മറുനാടന്‍ മലയാളിയിലൂടെയും പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇപ്പോള്‍ അഡ്വ. സുഭാഷ് ജോര്‍ജ്ജ് കാണിച്ച മര്യാദയിലൂടെ ജയില്‍ ശിക്ഷയില്‍ നിന്നും കഷ്ടിച്ച് രക്ഷപെട്ട ഷാജന്‍ ഇനിയെങ്കിലും സത്യസന്ധമായ പത്ര പ്രവര്‍ത്തനം നടത്താന്‍ തയ്യാറാകുമോ എന്നത് കണ്ടറിയണം.
യുകെയിലെ നിരവധി മലയാളികള്‍ക്കെതിരെ നുണ പ്രചാരണവും വ്യക്തിഹത്യയും നടത്തി വിരാജിച്ചിരുന്ന ഷാജന്‍ സ്കറിയയുടെ തനിനിറം പുറത്ത് വരാന്‍ കാരണമായ ഈ കേസില്‍ കൗതുകകരമായ ഒരു വസ്തുത ഇതിനായി ഷാജന്‍ ചെലവഴിച്ച പണത്തിന്‍റെ കണക്കാണ്. താന്‍ പ്രചരിപ്പിച്ച നുണകള്‍ സത്യമാണെന്ന് സ്ഥാപിക്കാനുള്ള പാഴ് ശ്രമത്തിനായി ഇക്കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ഷാജന്‍ ചെലവഴിക്കേണ്ടി വന്നത് ഏകദേശം അന്‍പത് ലക്ഷം രൂപയ്ക്ക് മുകളിലാണ്. നിരവധി തവണ ഇതിനായി കേരളത്തില്‍ നിന്നും യുകെയിലേക്ക് യാത്ര ചെയ്യുകയും ചെയ്തു. ഈ കേസുകള്‍ക്കായി അഞ്ച് വ്യത്യസ്ത സോളിസിറ്റര്‍ സ്ഥാപനങ്ങളെ ഒരേ സമയം നിയോഗിക്കുകയും ചെയ്തിരുന്നു.
കേവലം രണ്ട് ഓണ്‍ലൈന്‍ പത്രങ്ങളുടെ ഉടമസ്ഥത മാത്രം കൈമുതലായുണ്ടായിരുന്ന ഷാജന് ഈ പണവും ഇനി കോടതി വിധിച്ച നഷ്ടപരിഹാരം നല്‍കാനുള്ള പണവും എവിടെ നിന്ന് ലഭിച്ചുവെന്നതാണ് കൗതുകം ഉണര്‍ത്തുന്ന കാര്യം. യുകെയിലെ മലയാളികളെ പല രീതിയിലും വഞ്ചിച്ച് പണമുണ്ടാക്കിയ ചില ബിസിനസ്സുകാരും വ്യക്തികളും ആണ് ഇക്കാര്യത്തില്‍ ഷാജന് വേണ്ട സഹായങ്ങള്‍ നല്‍കുന്നത് എന്ന കാര്യം ഇതിനിടെ പുറത്ത് വന്നിട്ടുണ്ട്.
ഇത്തവണ ഷാജന്‍ യുകെയില്‍ എത്തിയത് മുതല്‍ താമസവും ഭക്ഷണവും യാത്രാ സൗകര്യങ്ങളും ഒരുക്കി നല്‍കിയത് വിസ തട്ടിപ്പിലൂടെ കോടികള്‍ ഉണ്ടാക്കിയ വോസ്റ്റെക് എന്ന സ്ഥാപനമുടമയായിരുന്നു. ഇവരും മറ്റ് ചില ഇല്ലീഗല്‍ ബിസിനസ്കാരും നടത്തുന്ന നിയമാനുസൃതമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്ക് മറ പിടിക്കുന്നതിനുള്ള പ്രതിഫലമാണ് ഷാജന് ഇവര്‍ നല്‍കുന്നത്. ഇതിന്‍റെ പിന്നാമ്പുറ രഹസ്യങ്ങള്‍ ഞങ്ങള്‍ വരും ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതാണ്.
Also read:
90 കളില്‍ മലയാള സിനിമയില്‍ പേരെടുത്ത ദിവ്യ ഉണ്ണിയാണ് ഈ നടിയെന്ന് തെറ്റിദ്ധരിക്കരുത്. രാജേഷ് പിള്ളയുടെ മലയാള ചിത്രം ട്രാഫിക്കിന്റെ ഹിന്ദി റീമേക്കില്‍ മനോജ് ബാജ്‌പേയി അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഭാര്യയായി വേഷമിട്ട ദിവ്യ ഉണ്ണിയാണിത്. മലയാളികളായ ദിവ്യയുടെ മാതാപിതാക്കള്‍ 50 വര്‍ഷം മുമ്പ് മുംബൈയിലേക്ക് കുടിയേറിയവരാണ്.
രണ്ടുവര്‍ഷം മുമ്പ് കേരളത്തിലേക്ക് വിമാനം കയറുമ്പോള്‍ നടി ദിവ്യ ഉണ്ണിയുടെ മനസില്‍ നിറയെ സ്വപ്നങ്ങളായിരുന്നു. കൊച്ചിയില്‍ തന്നെ കാത്തിരിക്കുന്നത് പുരസ്‌കാരങ്ങളൊക്കെ വാരിക്കൂട്ടിയ ചലച്ചിത സംവിധായകനാണ്. അദ്ദേഹത്തിന്റെ അടുത്ത ചിത്രത്തിലെ ഒരു റോളിനെ കുറിച്ച് സംസാരിക്കാനായിരുന്നു ആ വരവ്.
‘കൊച്ചിയിലെ ഒരു ഹോട്ടലില്‍ വച്ചായിരുന്നു കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്. ഒറ്റയ്ക്കായിരുന്നതുകൊണ്ട് എനിക്ക് നല്ല പേടിയുണ്ടായിരുന്നു. എന്നിരുന്നാലും മനസില്‍ ശുഭാപ്തി വിശ്വാസത്തോടെയാണ് ഞാന്‍ അയാളെ കാണാന്‍ പോയത്. രാത്രിയില്‍ സംവിധായകര്‍ നടിമാരെ ഹോട്ടല്‍ റൂമുകളിലേക്ക് വിളിച്ചുവരുത്തുന്നതിനെ കുറിച്ചൊക്കെ ഞാന്‍ കേട്ടിരുന്നു. രാത്രി 9 മണിക്കാണെങ്കിലും, ശുപാര്‍ശയുടെ ബലത്തിലാണ് കൂടിക്കാഴ്ച എന്നതുകൊണ്ട് ഭയം തോന്നിയില്ല. എന്നാല്‍ ഒരുനാണവുമില്ലാതെ തന്റെ കൂടെ കിടക്ക പങ്കിടാന്‍ അയാള്‍ എന്നെ ക്ഷണിച്ചപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. എന്നിട്ട് അയാള്‍ എനിക്കൊരു ഉപദേശവും തന്നു. മലയാള സിനിമയില്‍ സംവിധായകന്റെയോ, നിര്‍മ്മാതാവിന്റെയും കൂടെ കിടക്ക പങ്കിടാത്ത ഒരു നടിയും വിജയിച്ച ചരിത്രമില്ല’
റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ദിവ്യ ഉണ്ണി തന്റെ ദുരനുഭവം വെളിപ്പെടുത്തിയത്. എന്നാല്‍ സംവിധായകന്റെ പേര് വെളിപ്പെടുത്താന്‍ ദിവ്യ തയ്യാറായില്ല.സിനിമയില്‍ റോള്‍ കിട്ടാതെ ദിവ്യ പിറ്റേന്ന് മുംബൈയ്ക്ക് വിമാനം കയറുകയും ചെയ്തു. നടന്‍ മോഹന്‍ലാലിന്റെ കടുത്ത ആരാധികയാണ് ദിവ്യ ഉണ്ണി. ലോകത്തിലെ മികച്ച നടനാണ് ലാലേട്ടനെന്ന് അവര്‍ പറയുന്നു. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിനിടെ ഒരുവട്ടം മാധ്യമപ്രവര്‍ത്തകയെന്ന നിലയില്‍ മോഹന്‍ലാലിനെ കണ്ടിരുന്നു.
ഹോളിവുഡ് നിര്‍മ്മാതാവ് ഹാര്‍വേ വെയ്ന്‍സ്റ്റീന് എതിരെയുള്ള പീഡനാരോപണങ്ങള്‍ക്ക് പിന്നാലെ മീ ടൂ ക്യാമ്പെയിനിലൂടെ നിരവധി സെലിബ്രിറ്റികളാണ് തങ്ങള്‍ക്കുണ്ടായ പീഡനാനുഭവങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ തുറന്നടിച്ചത്.കേരളത്തിലും ക്യാമ്പെയിനിന്റെ അനുരണനങ്ങള്‍ ഉണ്ടായി.
ബാഹുബലിയിലെ രംഗം പോലെ ആനയെ കീഴടക്കാൻ ഇറങ്ങിയ തൊടുപുഴക്കാരനായ യുവാവിനെ ആന ചുരുട്ടി എറിഞ്ഞു. അൽപ്പം ഭാഗ്യം കൊണ്ട് ജീവൻ ബാക്കിയുണ്ട്.
ഞായറാഴ്ച അടിച്ചുപൊളിക്കാൻ ഇറങ്ങിയതാണ് തൊടുപുഴ ബാഹുബലിയും കൂട്ടുകാരും. ലഹരി തലയ്ക്ക് കറക്കത്തിനിടയിൽ ആരുടേയോ പറമ്പിൽ ആനയെ തളച്ചിരിക്കുന്നു. ഉശിരൻ കൊമ്പൻ. ചെവിയൊക്കെ ആട്ടി റബർ മരങ്ങൾക്കിടയിൽ ആശാൻ ചാഞ്ഞും ചരിഞ്ഞും നിൽപ്പാണ്. ബാഹുബലി ബൈക്ക് നിർത്തി. ഫേസ്ബുക്ക് ലൈവ് ഓൺ ചെയ്തു. സുഹൃത്തിന്റെ കയ്യിൽ ഫോണും നൽകി. എന്നിട്ട് ഒരൊറ്റ ഡയലോഗ്. എന്റെ പെർഫോർമൻസ് വേണേൽ കണ്ടോ.
സുഹൃത്തുക്കൾ അതിനേക്കാൾ കേമൻ കംമെന്റോടെ ഫേസ്ബുക്ക് ലൈവിൽ ബാഹുബലിയെ പിന്തുടർന്നു.
ബാഹുബലി ആനയുടെ അടുത്ത് ചെല്ലുന്നു. എന്തൊക്കെയോ പിച്ചും പെയ്യും പറഞ്ഞു. രണ്ട് കിലോ പഴമുണ്ട്. ഒരു കിലോ പഴം കയ്യിലെടുത്ത് ആനവായിലേക്ക് നീട്ടി. മൊത്തം കൊടുത്താൽ ഒറ്റയടിക്ക് തിന്നുമെന്ന് ഉറപ്പായതിനാൽ ഓരോ പഴം വീതം ആനയ്ക്ക് പിഴുതെടുത്ത് നൽകി. ഒരു ഘട്ടത്തിൽ പഴത്തിന്റെ തൊലിയും കളഞ്ഞാണ് ആനയ്ക്ക് നൽകിയത്. ഓരോ പഴം തിന്ന് ആനയ്ക്കും ബോറടിച്ചു തുടങ്ങി. ഇതിനിടയിൽ ആനയോട് എന്തൊക്കെയോ ബാഹുബലി പറയുന്നുണ്ട്. ഒടുവിൽ കവറിൽ നിന്ന് അടുത്ത കിലോ പഴവും എടുത്തു. പെരുവയറൻ ആനയുടെ വയറിൽ ഒണക്കമുന്തിരി പോലെയാണ് പഴം. എന്തൊ കഴിച്ചു താനും വിയറൊട്ടു നിറഞ്ഞതുമില്ല. ആന കട്ടകലിപ്പിൽ നിൽക്കുമ്പോളാണ് ബാഹുബലിയുടെ സാഹസിക പ്രകടനം. കലിപ്പ് കൊമ്പന്റെ കൊമ്പിൽ തൂങ്ങി നിന്ന് ബാഹുബലിയുടെ അത്യുഗ്രൻ ചുമ്പന പ്രകടനം. ആദ്യത്ത ചുമ്പനം ഓക്കെ..രണ്ടാമത്തെയും ഓക്കെ…ഇതിനിടയിൽ ദേ കൊമ്പന്റെ തുമ്പിക്കൈ ബാഹുബലിയുടെ കാലിലേക്ക്. പോടാ കള്ളാ എന്ന് പറഞ്ഞ് ബാഹുബലി മൂന്നാമത്തെ ചുംബനത്തിന് തയ്യാർ. കൊമ്പൻ കെട്ടിപിടിച്ച് ഒരു ഉമ്മ നൽകി….അതിനു മുൻപ് ബാഹുബലി ഫ്ലാറ്റ്…..റബ്ബർ മരത്തിന് കീഴെ പന്തുപോലെ ചുരുണ്ടുകൂടിയ ബാഹുബലിയെ സുഹൃത്തുക്കൾ പിന്നെ താങ്ങിക്കൊണ്ട് പോവുകയായിരുന്നു…
കോലഞ്ചേരിയിലെ ആശുപത്രിയിൽ ചികിത്സയിലാണ് ബാഹുബലി….ദൃശ്യങ്ങൾ കണ്ട് ഇന്നലെ രാത്രി മുതൽ ചിരി തുടങ്ങിയതാണ് ബാഹുബലിയുടെ നാട്ടുകാർ….. ആശുപത്രി വാസം വിട്ടാലും ഉടൻ പുറത്തിറങ്ങാൻ മേലാത്തനിലയിൽ ആണ് നാട്ടുകാരുടെ ട്രോള്
വീഡിയോ കടപ്പാട് : മനോരമ ന്യൂസ്