തന്റെ ജീവിതത്തിൽ തന്നെ പലതരത്തിൽ പീഡനത്തിരയാക്കിയവരുടെ പേരുകൾ പുറത്തു വിട്ട് നടി രേവതി സമ്പത്ത് . ലൈംഗികമായും മാനസീകമായും വാക്കുകളിലൂടെയും വികാരപരമായും ചൂഷണം ചെയ്തവരുടെ പേരുകളാണ് രേവതി തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ഷെയർ ചെയ്തിരിക്കുന്നത്. 14 പേരുകൾ ആണ് ഇതിൽ ഉള്ളത്. പല മേഖലയിലെ പ്രമുഖരായ വ്യക്തികളുടെ പേരുകളും ആ കൂട്ടത്തിൽ ഉണ്ട്. ഇനിയും കൂടുതൽ പേരുകൾ പുറത്തുവിടുമെന്നും രേവതി സമ്പത്ത് പറയുന്നു.
രേവതി സമ്പത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
എന്റെ ജീവിതത്തിൽ എന്നെ ഇതുവരെ സെക്ഷ്വലി, മെന്റലി, വെർബലി, ഇമോഷണലി പീഡിപ്പിച്ച പ്രൊഫഷണൽ/പേർസണൽ/സ്ട്രെയിഞ്ച്/സൈബർ ഇടങ്ങളിലുള്ള അബ്യൂസേഴ്‌സിന്റെ അഥവാ ക്രിമിനലുകളുടെ പേരുകൾ ഞാൻ ഇവിടെ മെൻഷൻ ചെയ്യുന്നു..!
1. രാജേഷ് ടച്ച്‌റിവർ(സംവിധായകൻ)
2. സിദ്ദിഖ്(നടൻ)
3. ആഷിഖ് മാഹി(ഫോട്ടോഗ്രാഫർ)
4. ഷിജു എ.ആർ(നടൻ)
5. അഭിൽ ദേവ്(കേരള ഫാഷൻ ലീഗ്, ഫൗണ്ടർ)
6. അജയ് പ്രഭാകർ(ഡോക്ടർ)
7. എം.എസ്സ്.പാദുഷ്(അബ്യൂസർ)
8.സൗരഭ് കൃഷ്ണൻ(സൈബർ ബുള്ളി)
9.നന്തു അശോകൻ(അബ്യൂസർ,DYFI യൂണിറ്റ് കമ്മിറ്റി അംഗം, നെടുംങ്കാട്)
10.മാക്ക്‌സ് വെൽ ജോസ്(ഷോർട്ട് ഫിലിം ഡയറക്ടർ)
11.ഷനൂബ് കരുവാത്ത് & ചാക്കോസ് കേക്‌സ് (ആഡ് ഡയറക്ടർ)
12. രാകേന്ത് പൈ, കാസ്റ്റ് മീ പെർഫെക്ട് (കാസ്റ്റിംഗ് ഡയറക്ടർ)
13.സരുൺ ലിയോ(ESAF ബാങ്ക് ഏജന്റ്, വലിയതുറ)
14.സബ്ബ് ഇൻസ്പെക്ടർ ബിനു (പൂന്തുറ പോലീസ് സ്റ്റേഷൻ, തിരുവനന്തപുരം )
ഇനിയും ഇനിയും പറഞ്ഞ് കൊണ്ടേ ഇരിക്കും…
മിനിസ്‌ക്രീനിലെ കോമഡി പരിപാടികളിലൂടെ മലയാളികളെ പൊട്ടിച്ചിരിപ്പിക്കുന്ന കലാകാരനാണ് ശശാങ്കന്‍ മയ്യനാട്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കോമഡി സ്റ്റാര്‍സ് എന്ന ഹാസ്യ റിയാലിറ്റി ഷോയിലൂടെയാണ് ശശാങ്കന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമായി മാറുന്നത്. താരത്തിന്റെ ആദ്യരാത്രി എന്ന സ്‌കിറ്റി ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. യൂട്യൂബിലടക്കം നിരവധി കാഴ്ച്ചക്കാരാണ് ഉള്ളത്. ഇപ്പോള്‍ ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെയാണ് അദ്ദേഹം ശ്രദ്ധ നേടുന്നത്. നിരവധി ആരാധകരാണ് താരത്തിനുള്ളത്. ഇപ്പോഴിതാ തന്റെ ജീവിതത്തെ കുറിച്ച് ശശാങ്കന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.
കൊല്ലം മയ്യനാടാണ് സ്വദേശം. ഒരു കലാകുടുംബമാണ്. അച്ഛന്‍ ശശിധരന്‍ ക്ളാസിക്കല്‍ ഡാന്‍സറാണ്. നൃത്തവിദ്യാലയവും ബാലെ ട്രൂപ്പുമുണ്ടായിരുന്നു. അമ്മ ശാരദ ശാസ്ത്രീയ സംഗീതമൊക്കെ പഠിച്ച ഗായികയും. ഞങ്ങള്‍ മൂന്നു ആണ്‍മക്കളാണ്. ഞാന്‍ രണ്ടാമനാണ്. ശരത്, സാള്‍ട്ടസ് എന്നാണ് മറ്റുള്ളവരുടെ പേര്. എന്റെ ശരിക്കുള്ള പേര് സംഗീത് എന്നാണ്. വീട്ടില്‍ വിളിക്കുന്ന പേരാണ് ശശാങ്കന്‍. വീട്ടില്‍ കലാമികവ് ഒന്നുമില്ലാത്തത് എനിക്കുമാത്രമായിരുന്നു. ചേട്ടനും അനിയനുമെല്ലാം സമ്മാനം വാങ്ങി വരുമ്പോള്‍ ഞാന്‍ ഇളിഭ്യനായി നില്‍ക്കും. അങ്ങനെ പിടിച്ചു നില്‍ക്കാന്‍ വേണ്ടിയാണു മിമിക്രി പരിശീലിച്ചു തുടങ്ങിയത്. അത് പിന്നീട് രക്ഷയായി.
കലാകുടുംബമാണെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വളരെയുണ്ടായിരുന്നു. ഓടുമേഞ്ഞ, കുടുസുമുറികളുള്ള ഒരു ചെറിയ വീട്ടിലാണ് ജനിച്ചത്. മഴക്കാലത്തൊക്കെ ഭയങ്കര ബുദ്ധിമുട്ടായിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമാണു അച്ഛന്‍ വീട് പുതുക്കിപ്പണിതത്. അങ്ങനെ പെയിന്റ് അടിക്കാത്ത കോണ്‍ക്രീറ്റ് വീട്ടിലേക്ക് ജീവിതം മാറി. പത്താം ക്ളാസ് പാസായതോടെ പഠിത്തം നിര്‍ത്തി. അത് കഴിഞ്ഞു കൂലിപ്പണിക്ക് പോയിത്തുടങ്ങി. കൂടുതലും പെയിന്റിങ്, ആര്‍ട്- ഡിസൈന്‍ വര്‍ക്കുകള്‍, വീട്ടില്‍ അലങ്കാര ശില്‍പങ്ങള്‍ ഉണ്ടാക്കുക തുടങ്ങിയ പണികളായിരുന്നു. ഒപ്പം മിമിക്രി പരിപാടികളും കൊണ്ടുപോയി. മിമിക്രി സ്വയം പഠിച്ചെടുത്തതാണ്. പിന്നീട് പ്രൊഫഷനല്‍ ട്രൂപ്പുകളില്‍ അംഗമായി. കോമഡി സ്റ്റാര്‍സ് വഴിയാണ് മിനിസ്‌ക്രീനിലെത്തുന്നത്. അത് ജീവിതത്തില്‍ വഴിത്തിരിവായി. പിന്നീട് കൂടുതല്‍ പരിപാടികള്‍ ലഭിച്ചു. കൂലിപ്പണിക്ക് പോകാതെയും ജീവിക്കാമെന്നായി.
സ്‌കിറ്റുമായി നടക്കുന്ന സമയത്ത് കൊല്ലത്തെ ഒരു ബേക്കറിയിലെ ക്യാഷ് കൗണ്ടറില്‍ വച്ചാണ് ആനിയെ പരിചയപ്പെടുന്നത്. അത് പ്രണയമായി. അവളുടെ വീട്ടുകാര്‍ എതിര്‍ത്തു. പക്ഷേ ഒരു സ്റ്റേജ് ഷോയ്ക്കിടെ അവളെയും കൊണ്ട് ഒളിച്ചോടി വിവാഹം കഴിച്ചു. പിന്നീട് ഇരുവീട്ടുകാരും പിണക്കമെല്ലാം മറന്നു ബന്ധം അംഗീകരിച്ചു. ഇപ്പോള്‍ രണ്ടാം ക്ളാസുകാരി ശിവാനിയിലേക്ക് ഞങ്ങളുടെ കൊച്ചു കുടുംബം വികസിച്ചു. വിവാഹശേഷം ഞങ്ങള്‍ വാടകവീട്ടിലേക്ക് താമസം മാറി.
പിന്നീട് വര്‍ഷങ്ങള്‍ വാടകവീടായിരുന്നു ഞങ്ങളുടെ സ്വര്‍ഗം. കുടുംബവീട്ടില്‍ സഹോദരനും അച്ഛനും അമ്മയും കുടുംബവുമാണ് ഇപ്പോള്‍ താമസിക്കുന്നത്. പണ്ടൊക്കെ ബന്ധുക്കളും സുഹൃത്തുക്കളും വീട്ടില്‍ വരുമ്പോള്‍ അവരോട് ഇന്ന് വീട്ടില്‍ താമസിച്ചിട്ട് പോകാം എന്ന് പറയാന്‍ ആഗ്രഹമുണ്ടെങ്കിലും നടക്കില്ലായിരുന്നു. കാരണം ഉള്ള മുറികളിലെല്ലാം അന്തേവാസികള്‍ ഉണ്ടായിരുന്നു. അതിനുള്ള സൗകര്യമില്ല. ഭാവിയില്‍ ഒരു വീട് പണിയാന്‍ ഏറ്റവും ആഗ്രഹം തോന്നിച്ചത് ഈ വേദനയാണ് എന്നും താരം പറയുന്നു. കഴിഞ്ഞ ജനുവരിയിലാണ് താരം സ്വന്തമായി ഒരു വീട് പണിഞ്ഞത്. അതിന്റെ ചിത്രങ്ങളും സന്തോഷവും എല്ലാാ താരം പങ്കുവെച്ചിരുന്നു.
കുറച്ച് നാളുകള്‍ക്ക് മുമ്പ് ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സിലെ സഹതാരമായിരുന്ന ഷാബുരാജിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് എത്തിയിരുന്നു. എത്രയോ വേദികളില്‍ ഒന്നിച്ചു പ്രകടനം നടത്തി. എത്രയോ ഓര്‍മകള്‍ സമ്മാനിച്ചാണ് ഷാബു മടങ്ങുന്നത് എന്നും ശശാങ്കന്‍ പറയുന്നു. ‘കൊല്ലത്തെ ആശുപത്രിയിലേക്ക് ഷാബുവിനെ മാറ്റിയപ്പോള്‍ ഞാനും അവിടെ എത്തിയിരുന്നു. ഷാബു അപ്പോള്‍ ഐസിയുവില്‍ ആയിരുന്നു. കുഴപ്പമൊന്നുമുണ്ടാവില്ല, അവന്‍ തിരിച്ചുവരും എന്നു തന്നെയായിരുന്നു വിശ്വാസം. പക്ഷേ, പ്രതീക്ഷകള്‍ തകര്‍ത്ത് അവന്‍ പോയി. യാതാെരു അസുഖവുമുള്ളതായി അറിവില്ലായിരുന്നു. മുന്‍പ് ഒരു സൈലന്റ് അറ്റാക്ക് കഴിഞ്ഞിട്ടുണ്ടെന്നു ഡോക്ടര്‍ പറഞ്ഞപ്പോഴാണ് എല്ലാവരും അറിയുന്നത്.
വര്‍ഷങ്ങളായുള്ള പരിചയവും അതില്‍ നിന്നു രൂപപ്പെട്ട ആത്മബന്ധവുമാണ് ഞങ്ങള്‍ തമ്മിലുള്ളത്. ‘കലാഭാവന’ എന്ന ട്രൂപ്പിലാണ് ആദ്യമായി ഒന്നിച്ചത്. എന്നെ പ്രശ്‌സതിയിലേക്ക് ഉയര്‍ത്തിയ ‘ആദ്യരാത്രി’ എന്ന സ്‌കിറ്റ് ആദ്യം വേദികളിലാണ് അവതരിപ്പിച്ചത്. അന്ന് ഷാബുവായിരുന്നു എന്റെ അമ്മ വേഷം ചെയ്തത്. ഒരുപാട് വേദികളില്‍ ഷാബു അമ്മയായി കയ്യടി നേടി. ‘മാഗ്നറ്റോ’ എന്ന സമതിയിലായിരുന്നു ഞങ്ങള്‍ അവസാനമായി ഒന്നിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ഞങ്ങളുടെ പ്രോഗ്രാം സൂപ്പര്‍ ഹിറ്റ് ആയിരുന്നു.
ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഈ വര്‍ഷം പ്രോഗ്രാം അധികം വേദികളില്‍ അവതരിപ്പിക്കാനായില്ല. അതുകൊണ്ട് അടുത്ത വര്‍ഷവും ഇതേ പ്രോഗ്രാം തുടരാനും ഈ ടീമിനെ നിലനിര്‍ത്താനും മാഗ്നറ്റോ തീരുമാനിച്ചു. പക്ഷേ ഇനി ആ പ്രോഗ്രാമിന് ഷാബു ഉണ്ടാവില്ല. എത്ര ശ്രമിച്ചിട്ടും ഇക്കാര്യം ഉള്‍കൊള്ളാനാവുന്നില്ല. എത്ര അപ്രതീക്ഷിതമായ വിയോഗമാണിത്. പകര്‍ന്നാടാന്‍ എത്രയോ വേഷങ്ങള്‍ ബാക്കിയാക്കിയാണ് അവന്‍ പോയത്.
നടന്‍ ചെമ്പന്‍ വിനോദ് പങ്കുവെച്ച ചിത്രത്തിന് നേരെ ആക്ഷേപിക്കുന്ന കമന്റുകള്‍ വന്നിരുന്നു. നടനെ ശാരീരികമായി അപമാനിക്കുന്ന കമന്റുകളാണ് എത്തിയത്. ഇതിനെതിരെ വിമര്‍ശനങ്ങളും വന്നിരുന്നു. മറ്റുള്ളവരുടെ ജീവിതത്തിലേക്കുള്ള മലയാളികളുടെ ഒളിഞ്ഞുനോട്ടത്തെ കുറിച്ച് താരം ഒരു അഭിമുഖത്തില്‍ സംസാരിക്കുന്ന വീഡിയോയാണ് ചര്‍ച്ചയാകുന്നത്.
ഒളിഞ്ഞുനോട്ടക്കാരോട് വളരെ ക്ലിയര്‍ ആയി തന്നെ പറയാറുണ്ട്, മക്കളെ താന്‍ അത്യാവശ്യം തരക്കേടില്ലാത്തൊരു തല്ലിപ്പൊളിയാണ്. അതുകൊണ്ട് കൂടുതല്‍ ഒളിഞ്ഞുനോട്ടമൊന്നും ഇങ്ങോട്ടു വെയ്ക്കണ്ട. ഒളിഞ്ഞു നോക്കാന്‍ ആണെങ്കില്‍ അതിന് അങ്കമാലി സ്‌റ്റൈലില്‍ മറുപടിയുമായി വരും എന്ന് ചെമ്പന്‍ പറയുന്നു.
നമ്മള്‍ തറ ആയിക്കഴിഞ്ഞാല്‍ പിന്നെ ഇവര്‍ക്ക് ഒളിഞ്ഞു നോക്കാനൊന്നും ഇല്ലല്ലോ. എന്തിനാണ് ഒളിഞ്ഞു നോക്കുന്നത് നേരിട്ട് തന്നെ പറയാമല്ലോ. തന്റെ ജീവിതത്തില്‍ ഒളിഞ്ഞു നോക്കാന്‍ മാത്രം ഒന്നുമില്ല. പിന്നെ എല്ലാ കാര്യവും എല്ലാവരോടും പറയാന്‍ പറ്റില്ല. അതില്‍ ഒളിഞ്ഞു നോക്കാന്‍ സമ്മതിക്കുകയും ഇല്ല.
അറിയേണ്ട കാര്യങ്ങള്‍ തന്നോട് ചോദിച്ചോ, പറയാം. എന്നതാണ് തന്റെ ഒരു ആറ്റിറ്റിയൂഡ് എന്ന് ചെമ്പന്‍ പറയുന്നു. സിനിമയെന്ന കലയില്‍ ആവിഷ്‌കാര സ്വാതന്ത്ര്യം വേണമെന്നും സെന്‍സര്‍ഷിപ്പുകളെ പേടിച്ച് ചില വാക്കുകള്‍ പോലും ഉപയോഗിക്കാന്‍ പറ്റാത്ത സ്ഥിതിയാണെന്നും ചെമ്പന്‍ കൂട്ടിച്ചേര്‍ത്തു.
ഷെറിൻ പി യോഹന്നാൻ
പ്രശസ്ത ഫ്രഞ്ച് ചിന്തകയും ഫെമിനിസ്റ്റുമായ സിമൻ ദ് ബുവ്വെക്കുറിച്ചും നോവലിസ്റ്റ് വയലറ്റ് ലഡക്കിനെക്കുറിച്ചും കേട്ടിട്ടുണ്ടോ? മാംസ നിബദ്ധമല്ലാത്ത ലെസ്ബിയൻ പ്രണയത്തെക്കുറിച്ച് അറിഞ്ഞവരുണ്ടോ? കത്തുകളിലൂടെയാണ് അവർ പ്രണയം പങ്കുവച്ചത്. ശരീരങ്ങൾ തമ്മിലടുക്കാതെ പരസ്പരം സ്നേഹിച്ചവരാണവർ, വിശ്വസിച്ചവരാണവർ, ബഹുമാനിച്ചവരാണവർ. എന്നാൽ നമ്മുടെ കഥയിലെ പ്രണയം മനസ്സിന്റെയും ശരീരത്തിന്റെയും ദാഹത്തെ ശമിപ്പിച്ച് ആത്മാവിലേക്ക് പരന്നൊഴുകുന്നതായിരുന്നു. കിരണിന്റെയും ലൈലയുടെയും കഥ. സമൂഹം വിലക്കുകല്പിച്ച പ്രണയത്തിന്റെ കഥ.
ലിജി പുല്ലെപ്പള്ളി തിരക്കഥയും സംവിധാനവും നിർവഹിച്ച് 2004ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ‘സഞ്ചാരം.’ തറവാടിന്റെ മഹത്തായ പാരമ്പര്യം നിലനിർത്താൻ പട്ടണത്തിൽ നിന്ന് ഗ്രാമത്തിലേക്ക് താമസം മാറുന്ന കുടുംബത്തിലെ ഏകമകളാണ് കിരൺ. ആ ഗ്രാമത്തിലെത്തിയ കിരണിന് ഒരു സുഹൃത്തിനെ ലഭിച്ചു – ലൈല. കൂട്ടുകാരനായ രാജനെ ഇടിച്ചിട്ട് ലൈലയെ ചേർത്തുപിടിച്ചു നടന്നുനീങ്ങുന്ന കിരണിൽ നിന്നുതുടങ്ങുന്ന കഥ അവരുടെ യൗവനാവസ്ഥയിലേക്ക് എത്തുന്നു.
ഇരുവരുടെയും ഹൈസ്കൂൾ പഠനകാലം. സ്വർണമണിയാൻ തീരെ താല്പര്യം ഇല്ലാത്ത കിരണിന് ലൈല മുള്ളുകൊണ്ട് കാതുകുത്തി കൊടുക്കുന്നു. മുറിവിൽ നിന്ന് ചോര പൊടിയുന്നുണ്ടെങ്കിലും ആ ദ്വാരത്തിൽ ലൈല കമ്മലണിയുന്നു. പുസ്തകങ്ങളെ ഇഷ്ടപ്പെടുന്ന, കവിതകളെഴുതാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് കിരൺ. എന്നാൽ ലൈലയോ, പുസ്തകങ്ങളെ തീരെ ഇഷ്ടമില്ലാതെ എപ്പോഴും കറങ്ങി നടക്കുവാനിഷ്ടപ്പെടുന്ന ഒരാൾ. ലൈലയോടുള്ള പ്രണയം കിരണിനുള്ളിലാണ് ആദ്യം മൊട്ടിട്ടുതുടങ്ങുന്നത്, മഴയുള്ള ഒരു രാത്രിയിൽ. പത്മരാജൻ ചിത്രങ്ങളിലെ മഴയാണ് ഇവിടെയും എന്ന് തോന്നിപോയി. അത്ര സുന്ദരമാണ് ആ മഴയും രംഗങ്ങളും. മഴയുടെ താളത്തിനൊപ്പം മാനുഷിക വികാരങ്ങളും താളം ചവിട്ടുന്നു. ആ പ്രണയം മനസിനുള്ളിൽ തന്നെ അടച്ചിടാൻ അവൾക്ക് സാധിക്കാതെവരുന്നു.
അതേസമയം ലൈലയോട് പ്രണയം തോന്നുന്ന രാജന് കത്തുകൾ എഴുതി നൽകുന്നത് കിരണാണ്. തന്റേതെന്നുചൊല്ലി രാജൻ കൈമാറുന്ന കത്തുകളിളൊക്കെ കിരണിന്റെ പ്രണയമാണ് നിറഞ്ഞുനിന്നിരുന്നത്. ഇത് തിരിച്ചറിയുന്ന നിമിഷം ലൈല പകച്ചുപോകുന്നെങ്കിലും നിസ്വാർത്ഥ പ്രണയത്തിനു മുന്നിൽ ലിംഗവ്യത്യാസത്തിന്റെ മതിലുകൾ തകരുന്നു. കുളക്കടവിൽ വച്ച് അവർ ഒന്നാകുന്നു. മനസിന്റെ ദാഹം ശരീരത്തിലേക്ക് പടർന്നൊഴുകുമ്പോൾ അവർ പരസ്പരം ചുംബിക്കുന്നു. സുഖാനുഭവത്താൽ വെള്ളത്തിലേക്ക് വഴുതിവീണ ലൈലയുടെ കാലുകളിൽ മീൻകുഞ്ഞുങ്ങൾ ചുംബനമേകുന്നു.
ലൈലയും കിരണനും പരസ്പരം ഇഷ്ടപ്പെടാൻ തുടങ്ങുന്നതും അവരുടെ പ്രണയം സമൂഹവും കുടുംബവും എങ്ങനെ നോക്കികാണുന്നുവെന്നതും അതിനെ ഇരുവരും എപ്രകാരം നേരിടുന്നു എന്നതുമാണ് സിനിമ പറയുന്നത്.
കുടുംബത്തിന്റെ ചട്ടക്കൂടിനുള്ളിലേക്ക് ഉൾവലിഞ്ഞ് തന്റെ പ്രണയത്തെ ബലി കഴിക്കാൻ ലൈല തയ്യാറാവുമ്പോൾ കിരൺ അവിടെ സ്വന്തന്ത്രമായി ചിന്തിക്കുന്നു. കുടുംബവും സമൂഹവും നിർമിക്കുന്ന ചട്ടക്കൂടിനുള്ളിൽ ഒതുങ്ങികഴിയാൻ വിധിക്കപ്പെട്ടവളല്ല താനെന്ന തിരിച്ചറിവിൽ അവൾ വീടുവിട്ടിറങ്ങുന്നു. പള്ളിയിൽ വച്ച് ‘ഭർത്താവിന് വിധേയയായി കഴിയാൻ സമ്മതമാണോ’ എന്ന ചോദ്യം ലൈല നേരിടുമ്പോൾ കിരൺ തന്റെ ജീവൻ ബലികൊടുക്കാൻ തയ്യാറെടുത്തു നില്ക്കുകയാണ്. എന്നാൽ മരണം കൊണ്ട് പ്രണയത്തിന് അർത്ഥമേകാൻ അവൾ ഒരുങ്ങുന്നില്ല. ഒടുവിൽ ഒരു പ്യൂപയിൽ നിന്ന് പുഴു ചിത്രശലഭമായി രൂപാന്തരം പ്രാപിക്കുന്ന പോലെ തന്നിഷ്ടത്തിനെതിരായി നീട്ടി വളർത്തി കെട്ടിയിട്ട മുടി മുറിച്ചു മാറ്റി കിരൺ സ്വതന്ത്രയായി ഉയിർത്തെഴുന്നേല്‍ക്കുന്നു.
സ്ത്രീമനസ്സിലെ ചിന്തകൾ ശക്തമായി സ്‌ക്രീനിൽ നിറയ്ക്കുന്ന സംവിധായകയുടെ ധീരമായ ശ്രമമാണ് ഈ ചിത്രം. ഒരു മലയാളി പെൺകുട്ടി തനിക്കയച്ച കത്താണ് ഈ സിനിമയ്ക്ക് പ്രചോദനമായതെന്ന് സംവിധായക പറഞ്ഞിട്ടുണ്ട്. ആ സമൂഹത്തിൽ പെൺകുട്ടികൾക്ക് നേരിടേണ്ടിവന്ന ഇത്തരം പ്രശ്നങ്ങൾ പലപ്പോഴും ആത്മഹത്യയിലാണ് കലാശിച്ചിരുന്നത്. സിംബോളിക് എലമെന്റുകളെ കഥയിലേക്ക് കൂട്ടിയിണക്കി ശക്തമായ തിരക്കഥയുടെ പിൻബലത്തോടെയാണ് ചിത്രം ഒരുക്കിയെടുത്തിരിക്കുന്നത്. പ്രകടനങ്ങളിൽ സുഹാസിനിയും ശ്രുതിയും മികച്ചുനിൽക്കുമ്പോൾ കെപിഎസി ലളിതയുടെ പ്രകടനം എടുത്തുപറയേണ്ടതാണ്. സംഭാഷണങ്ങളിലൂടെ അല്ലാതെ മുഖഭാവത്തിലൂടെ ഇരുവരിലും നിറയുന്ന പ്രണയമാണ് പ്രേക്ഷകൻ അനുഭവിക്കുന്നതും. എം ജെ രാധാകൃഷ്ണന്റെ ഛായാഗ്രഹണം മികച്ചുനിൽക്കുന്നു. ക്ലൈമാക്സിലെ ക്ലോസ്-അപ്പ് ഷോട്ടുകളൊക്കെ സിനിമയെ ശക്തമായി സ്വാധീനിച്ചിട്ടുണ്ട്.
സ്വവർഗാനുരാഗം പ്രമേയമായി മലയാളത്തിൽ വന്ന ആദ്യ സിനിമയാണ് സഞ്ചാരം. എന്നാൽ അതുമാത്രമല്ല ചിത്രം പറഞ്ഞുവയ്ക്കുന്നത്. പ്രണയത്തിൽ വിലങ്ങുതടിയാവുന്ന മതത്തെയും ചിത്രം തുറന്ന് വിമർശിക്കുന്നു. കഥാകാരി തന്റെ അഭിപ്രായം പ്രേക്ഷകനിൽ അടിച്ചേല്‍പ്പിക്കാതെ ഒരു തുറന്ന സമീപനമാണ് സ്വീകരിക്കുന്നത്.ഐസക് തോമസിന്റെ പശ്ചാത്തലസംഗീതം സിനിമയിലുടനീളം നിറഞ്ഞൊഴുകുന്നുണ്ട്. കഥാപാത്രത്തിന്റെ മാനസികാവസ്ഥകളെ സ്‌ക്രീനിൽ എത്തിക്കുന്നത് മനോഹരമായ പശ്ചാത്തലസംഗീതമാണ്. 2004-ലെ കേരളസംസ്ഥാന ചലച്ചിത്ര അവാർഡുകളിൽ മികച്ച സംവിധായകയ്ക്കുള്ള പ്രത്യേക ജൂറി പരാമർശം ലിജി പുല്ലെപ്പള്ളിക്കും മികച്ച പശ്ചാത്തലസംഗീതത്തിനുള്ള പുരസ്‌കാരം ഐസക് തോമസിനും ഈ ചിത്രത്തിന്റെ പേരിൽ ലഭിച്ചിരുന്നു. ചില കഥാപാത്രങ്ങളുടെ മോശം പ്രകടനം ഒഴിവാക്കിയാൽ മനോഹരമായ ചലച്ചിത്രമാണ് സഞ്ചാരം. ചിത്രത്തിലെ അദ്ധ്യാപികയും കിരണിന്റെ അച്ഛനും ഇന്നത്തെ സമൂഹത്തിന്റെയും പ്രതിനിധികളാണ്. ക്ലാസ്സ്‌മുറികളിൽ പുരോഗമനം പറഞ്ഞു മനസ്സിൽ സദാചാരം കാത്തുസൂക്ഷിക്കുന്നവർ, സ്വന്തം മകളെ തിരിച്ചറിയാൻ കഴിയാതെ പോകുന്നവർ. സിനിമയിറങ്ങി പതിനേഴു വർഷങ്ങൾക്കിപ്പുറവും സമൂഹത്തിന്റെ ചിന്തകൾക്ക് വലിയ മാറ്റമില്ല. പാരമ്പര്യവും മതവും അഭിമാനവും കെട്ടിപിടിച്ച് പെണ്മക്കളെ സ്ത്രീധനം നൽകി വിൽക്കുന്നവരാണ് അധികവും. അവിടെയാണ് ഈ ചിത്രം പ്രസക്തമാവുന്നത്.
“അവനവൻ ആരെന്നറിയുന്നതേ അറിവിൻ പൊരുൾ”. സ്വന്തം സ്വത്വം തിരിച്ചറിഞ്ഞിട്ടും സമൂഹത്തിന്റെ ചങ്ങലകളാൽ ബന്ധിക്കപ്പെട്ടവരാണ് ഇതിലെ കേന്ദ്രകഥാപാത്രങ്ങൾ. എന്നാൽ ഒരാൾ സ്വന്തന്ത്രമാകുന്നത് മറ്റേയാളിനുകൂടി വേണ്ടിയാണ്. അവരുടെ അനുരാഗം ഇവിടെ അവസാനിക്കുന്നില്ല, അത് പുതിയ മേച്ചിൽപുറങ്ങൾ തേടി പോവുകതന്നെ ചെയ്യും. ഇതൊരു സഞ്ചാരമാണ്. ഉടലിന്റെയും ഉയിരിന്റെയും; പ്രണയത്തിൽ ഒന്നാവുന്നതിനുവേണ്ടിയുള്ള സഞ്ചാരം. കത്തുകളിലൂടെ പ്രണയിച്ച സിമനെയും വയലറ്റിനെയും പോലെ, കത്തിലൂടെ പ്രണയമറിഞ്ഞ് ഒന്നായ കിരണും ലൈലയും പ്രേക്ഷകമനസ്സുകളിൽ നിറഞ്ഞുനിൽക്കും
വാഹനപാകടത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന കന്നഡ നടന്‍ സഞ്ചാരി വിജയിന് മസ്തിഷ്‌ക മരണം സംഭവിച്ചു. ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവായ സഞ്ചാരി വിജയിന്‍ ഇനി മറ്റുള്ളവരിലൂടെ ജീവിക്കും. താരത്തിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബം സമ്മതം അറിയിച്ചു.
ബംഗളുരു എല്‍ ആന്‍ഡ് ടി സൗത്ത് സിറ്റിയിലെ ജെ.പി. നഗര്‍ സെവന്‍ത് ഫേസില്‍വെച്ചാണ് ശനിയാഴ്ച രാത്രി അപകടം നടന്നത്. ബൈക്ക് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് റോഡില്‍ തെന്നിമാറിയാണ് അപകടമുണ്ടായത്.
അപകടത്തില്‍ സഞ്ചാരി വിജയ്യുടെ തലയ്ക്കാണ് സാരമായി പരിക്കേറ്റത്. തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുള്ളതിനാല്‍ അടിയന്തരമായി ശസ്ത്രക്രിയ ചെയ്തു. എന്നാല്‍ നില ഗുരുതരമാവുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന വിജയ്യുടെ സുഹൃത്ത് നവീനും ചികിത്സയിലായിരുന്നു.
‘നാനു അവനല്ല അവളു’ എന്ന ചിത്രത്തിലൂടെയാണ് സഞ്ചാരി വിജയ് ദേശീയ പുരസ്‌കാരം സ്വന്തമാക്കിയത്. ചിത്രത്തില്‍ ഒരു ട്രാന്‍സ്ജെന്‍ഡര്‍ കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയിലടക്കം ഒട്ടനവധി ചലച്ചിത്ര മേളകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുകയും മികച്ച അഭിപ്രായം നേടുകയും ചെയ്തിരുന്നു. താരത്തിന്റെ വിയോഗം കന്നഡ ചലച്ചിത്ര മേഖലയെ ഒന്നാകെ തന്നെ ഞെട്ടിച്ചു.
വീണ്ടും ചെയ്‌താല്‍ ഇനിയും നന്നാകുമായിരുന്നു എന്ന് തോന്നിയ സിനിമയാണ് ‘കാഴ്ച’യും, ‘ഭ്രമര’വുമൊക്കെയെന്ന് സംവിധായകൻ ബ്ലസി.
പ്രണയം’ എന്ന സിനിമയുടെ കഥ ഞാന്‍ ലാലേട്ടനോട് പറയുമ്പോള്‍ അദ്ദേഹം പറഞ്ഞത് ഇത് നമുക്ക് ഇംഗ്ലണ്ടില്‍ ചിത്രീകരിക്കാമെന്നാണ്. ആ സിനിമയുടെ വിഷ്വല്‍ സാദ്ധ്യത അത്രത്തോളം വലുതായിരുന്നു. ബ്ലസി വ്യക്തമാക്കി.
‘ഭ്രമരം’ പോലെയൊരു സിനിമയ്ക്ക് മലയാളി പ്രേക്ഷകര്‍ക്ക് പുറമേ മറ്റു ഓഡിയന്‍സിനിടയിലും നന്നായി റീച്ച് കിട്ടാന്‍ സാദ്ധ്യതയുള്ള സിനിമയായിരുന്നു. പക്ഷേ അതൊന്നും കൂടുതല്‍ രീതിയില്‍ വ്യാപിക്കാന്‍ സാധിച്ചില്ല. ഇന്നാണെങ്കില്‍ അതിനുള്ള സാദ്ധ്യതകള്‍ ഏറെയുണ്ട്”. അദ്ദേഹം കൂട്ടിച്ചേർത്തു.
നടൻ ഷിജു എആറിന് എതിരെ ഗുരുതരമായ വ്യക്തിഹത്യകൾ ഉൾപ്പടെയുള്ള മീടൂ ആരോപണങ്ങളുമായി നടി രേവതി സമ്പത്ത് രംഗത്ത്. പട്‌നഗർ എന്ന സിനിമയിൽ പുതുമുഖമായി താൻ അഭിനയിക്കുന്നതിനിടെ ഷിജുവും രാജേഷ് ടച്ച്‌റിവറും ഉൾപ്പടെയുള്ളവർ മാനസികമായി പീഡിപ്പിച്ചെന്നാണ് രേവതിയുടെ ആരോപണം. മൂവി സ്ട്രീറ്റ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ സിനിമാ ബാക്ക്ഗ്രൗണ്ടില്ലാതെ വളർന്നുവന്ന താരമെന്ന നിലയിൽ ഷിജുവിനെ വാഴ്ത്തിക്കൊണ്ടുള്ള പോസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ സ്‌ക്രീൻഷോട്ടുകൾ ഉൾപ്പടെ പങ്കുവെച്ചാണ് രേവതിയുടെ പ്രതികരണം.
അതേസമയം രേവതി സമ്പത്തിനുണ്ടായ മോശമായ അനുഭവത്തെ കുറിച്ചുള്ള മോശം പരാമർശത്തിന്റെ പശ്ചാത്തലത്തിൽ മൂവി സ്ട്രീറ്റ് ഗ്രൂപ്പിലേയും പേജിലേയും ഷിജുവിനെ കുറിച്ചുള്ള പോസ്റ്റുകൾ റിമൂവ് ചെയ്തതായി ഗ്രൂപ്പ് വക്താക്കൾ അറിയിച്ചു.
ഷിജുവിനെപ്പറ്റി വന്ന പല പോസ്റ്റുകളും മൂവി സ്ട്രീറ്റിന്റെ പേജിൽ മുമ്പ് ഷെയർ ചെയ്തിട്ടുണ്ടെന്നും ഇതുവഴി അയാളുടെ ഇമേജ് ബൂസ്റ്റ് ചെയ്യപ്പെടുകയും അയാൾ ചെയ്ത ചൂഷണങ്ങൾ മറച്ചുവെയ്ക്കാൻ ഒരു സ്‌പേസ് ആകുന്നത് തടയാൻ തീരുമാനിച്ചുവെന്നും മൂവി സ്ട്രീറ്റ് പറഞ്ഞു.
രേവതി സമ്പത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
മുമ്പ് പട്‌നഗർ എന്ന സിനിമയുമായി ബന്ധപ്പെട്ട് നേരിടേണ്ടി വന്ന അബ്യൂസുകളെ കുറിച്ച് #metoo വിൽ തുറന്നു പറഞ്ഞിട്ടുണ്ടായിരുന്നു. അന്ന് എനിക്ക് നേരിടേണ്ടി വന്ന ട്രോമയ്ക്ക് കാരണക്കാരായവരിൽ ഷിജു. എ.ആർ അടക്കമുണ്ടായിരുന്നു. Patnagarh എന്ന സിനിമയിൽ ഷിജുവും ഭാഗമായിരുന്നു. അവിടെയുണ്ടായ ഒരു സംഭവം ഇവിടെ പങ്കു വയ്ക്കുകയാണ്.
സെറ്റിൽ പലപ്പോഴും അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കപ്പെട്ടതിനെ തുടർന്നും, സെക്ഷ്വൽ /മെന്റൽ /വെർബൽ അബ്യൂസുകളെ എതിർത്തു സംസാരിക്കേണ്ടി വന്നിട്ടുണ്ട്. പുതുമുഖ നടി ഉറക്കെ ശബ്ദിക്കുന്നു എന്നതിന്റെ പേരിൽ പലപ്പോഴും ഹറാസ്‌മെന്റുകൾ നേരിടേണ്ടി വന്നിരുന്നു. ഒരു ദിവസം തിരിച്ചു സംസാരിക്കേണ്ടി വന്നതിന്റെ അന്ന് രാത്രി 2 മണിയോടടുത്ത് ഹേമന്ത് രമേശ് എന്ന അസിസ്റ്റന്റ് ഡയറക്ടർ മുറിലെത്തി വിളിച്ചു.
രാവിലെ സംസാരിക്കാമെന്നറിയിച്ചിട്ടും വല്ലാതെ നിർബന്ധിച്ചതിനെ തുടർന്ന് നേരേ മുന്നിലുള്ള മുറിയിലേക്ക് പോയി. അവിടെ രാജേഷ് ടച്ച്‌റിവർ, ഷിജു, തുടങ്ങി ചിലർ മദ്യപിക്കുകയായിരുന്നു. എന്നെ കുറ്റവിചാരണ ചെയ്യാനും മെന്റലി ടോർച്ചർ ചെയ്യാനുമായിരുന്നു അവർ വിളിച്ചത്. എന്തുകൊണ്ട് സെറ്റിൽ ശബ്ദമുയർത്തി, പുതുമുഖങ്ങൾക്ക് ഇത്രയും ധിക്കാരം വേണ്ട എന്നാക്കെ പറഞ്ഞ് മാപ്പ് പറയാൻ നിർബന്ധിച്ചതിന്റെ മുന്നിൽ ഷിജുവായിരുന്നു.എനിക്ക് ഞാൻ ചെയ്തതിൽ അങ്ങേയറ്റം ശരി ആണെന്നും, ഇനിയും ഇങ്ങനെ ഉണ്ടായാൽ ശബ്ദം ഉയർത്തുമെന്നും, മാപ്പ് പോയിട്ട് ഒരു കോപ്പും ഞാൻ പറയില്ല എന്നറിഞ്ഞപ്പോൾ അവസാനം അയാൾ എന്തൊക്കെയോ എന്നെ നോക്കി പുലമ്പി,എന്നിട്ട് Go and fuck yourself എന്ന് അലറിയതും അയാളാണ്. മാപ്പ് പറയിപ്പിക്കാൻ വേണ്ട പണിയൊക്കെ ആ റൂമിലെ ആണുങ്ങൾ ചെയ്തു. രാജേഷ് ടച്ച്‌റിവർ എന്ന ഊളയെ സംരക്ഷിക്കാൻ ഈ ഷിജുവും, ഹേമന്തും,ഹർഷയും തുടങ്ങി കുറെയണ്ണം ഉണ്ടായിരുന്നു.
അവിടത്തെ പീഢനങ്ങൾ സഹിക്കാനാകാതെ ആദ്യ ദിനങ്ങളിലെ ഒരു ദിവസം സ്റ്റെയറിൽ പലപ്പോഴും കരഞ്ഞുതളർന്നിരിക്കുമ്പോൾ ഷിജു പലപ്പോഴും എന്റെ മുന്നിലൂടെ കടന്നുപോയിട്ടുണ്ട്. പലപ്പോഴും അവരോടൊപ്പം ചേർന്ന് ഒരു സ്ത്രീയെ ഹറാസ്‌മെന്റ് ചെയ്യുന്നതിൽ കൂടെ നിന്നയാൾ.
ഇന്നയാൾ പുതുമുഖമായി കഷ്ടപ്പെട്ട് കടന്നുവന്ന വഴികളുടെ ചരിത്രം ആഘോഷിക്കുമ്പോൾ ഒരുപാട് പ്രതീക്ഷകളോടെ സിനിമയിലേക്ക് കടന്നുവന്ന ഒരു പെൺകുട്ടിയെ പീഡിപ്പിച്ചതിന് കൂട്ടുനിന്നു എന്ന കുറ്റസമ്മതം കൂടെ നടത്തണം.
പിന്നെ, ഷിജുവിനോട് ഒരു കാര്യം, അന്ന് പറയാൻ പറ്റിയില്ല.
സിനിമ എന്ന ഇടം നിന്റെയൊന്നും സ്വകാര്യ സ്വത്തല്ല, art is a democratic space. പുതിയതായി കടന്ന് വരുന്നവരിൽ നിയൊക്കെ ഇങ്ങനെ വ്യാകുലപ്പെടേണ്ട. എനിക്ക് അറിയാം എന്ത് ചെയ്യണം എന്ത് ചെയ്യണ്ട എന്നുള്ളത്. എനിക്ക് സിനിമ എന്നത് ഷിജുവിന്റെയോ, രാജേഷ് എന്ന ഊളയുടെയോ ഔദാര്യമല്ല. ഈ ഇടത്തിൽ ഞാൻ എങ്ങനെ ആകണം എന്നുള്ളതിന് വ്യക്തമായ/ ക്രിയാത്മകമായ കാഴ്ചപ്പാടുള്ള സ്ത്രീയാണ് ഞാനെന്ന് അഭിമാനത്തോടെ ഞാൻ പറയുന്നു. സ്വന്തം അഭിമാനം പണയം വെച്ചും, നിലപാടുകൾ പണയംവെച്ചും, ശബ്ദം പണയം വെക്കാനുമൊക്കെ സിനിമയിൽ പിടിച്ച് നിൽക്കാൻ നിങ്ങളൊക്കെ തന്ന ജീർണിച്ച ഉപദേശം വെറും മയിര് മാത്രമാണ് എനിക്ക്. ഈ ശബ്ദത്തിൽ തന്നെ ഈ ഇടത്തിൽ ഞാൻ കാണും, സിനിമ ഉണ്ടാക്കുകയും ചെയ്യും. നിങ്ങൾക്കൊക്കെ ചെയ്യാൻ പറ്റുന്നത് അങ്ങ് ചെയ്യ്…!!
Shame on MOVIE STREET for letting and making a space to celebrate these kind of abusers.
Unapologetically,
Revathy Sampath.
മൂവി സ്ട്രീറ്റിന്റെ കുറിപ്പ്:
ഗ്രൂപ്പിൽ വരുന്ന ചില പോസ്റ്റുകൾ മൂവി സ്ട്രീറ്റിന്റെ പേജ് വഴിയും നമ്മൾ പബ്ലിഷ് ചെയ്യാറുണ്ട്. ഷിജുവിനെ പറ്റി വന്ന പ്രസ്തുത പോസ്റ്റും നമ്മൾ അങ്ങനെ പേജിൽ പബ്ലിഷ് ചെയ്തിരുന്നു. അയാള്‍ക്കെതിരെയുയര്‍ന്ന Me too ആരോപണം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഗ്രൂപ്പിലും പേജിലും വന്ന പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട്.
മൂവി സ്റ്റ്രീറ്റില്‍ പബ്ലിഷ് ചെയ്യപ്പെട്ട പോസ്റ്റുകള്‍ വഴി അയാളുടെ ഇമേജ് ബൂസ്റ്റ് ചെയ്യപ്പെടുകയും അതുവഴി അയാൾ ചെയ്ത abuseകൾ മറച്ചു വയ്ക്കാൻ ഒരു സ്പേസ് ഒരുങ്ങുകയും ചെയ്തു എന്ന തിരിച്ചറിവില്‍, ഞങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ അശ്രദ്ധയില്‍ രേവതി സമ്പത്തിനോട് നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു.
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ബാബു ആന്റണി. തൊണ്ണൂറുകളിലെ ആക്ഷൻ കിംഗ് ആയിരുന്നു അദ്ദേഹം. വില്ലൻ വേഷങ്ങളിൽ നിന്നും നായക നടനിലേക്ക് നടന്നു കയറിയ താരം. ബാബു ആന്റണി ഉണ്ടെങ്കിൽ വില്ലന്മാർ ഒരിക്കലും ജയിക്കില്ല എന്ന് ആവേശത്തോടെ ആരാധകർ പറഞ്ഞിരുന്ന കാലം. ഇപ്പോഴും സിനമിയിൽ ഉണ്ടെങ്കിലും അർഹിച്ച വേഷങ്ങൾ താരത്തിനു ലഭിക്കുന്നുണ്ടോ എന്ന് സംശയമാണ്. 1986-ൽ ഭരതൻ സംവിധാനം ചെയ്ത ചിലമ്പ് എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തി. ആദ്യകാലങ്ങളിൽ വില്ലൻ വേഷങ്ങളിലൂടെ പ്രശസ്തനായി. സംഘട്ടന രംഗങ്ങളിലുള്ള പ്രകടനം അദ്ദേഹത്തെ പ്രേക്ഷകരുടെ പ്രിയ താരമാക്കി മാറ്റി.
മൂന്നാം മുറ, ദൗത്യം, വ്യൂഹം, കോട്ടയം കുഞ്ഞച്ചൻ, നാടോടി തുടങ്ങിയ സിനിമകളിലെ വില്ലൻ വേഷങ്ങളിലൂടെ മലയാള സിനിമയിലെ ശ്രദ്ധേയ നടനായി മാറിയ ബാബു ആൻ്റണി മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങിയ എല്ലാ സൂപ്പർ താരങ്ങളുടേയും സിനിമകളിലെ വില്ലനായി 1990-കളുടെ തുടക്കത്തിൽ മലയാള സിനിമയിൽ നിറഞ്ഞുനിന്നു. റഷ്യൻ-അമേരിക്കൻ പൗരത്വമുള്ള ഇവാൻജനിയാണ് ഭാര്യ. ആർതർ, അലക്സ് എന്നിവർ മക്കളാണ്. സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരം കഴിഞ്ഞദിവസം പങ്കിട്ട ഒരു പോസ്റ്റാണ് ഇപ്പോൾ വൈറലായി മാറുന്നത്. കുറിപ്പിങ്ങനെ,
എന്നെ സംബന്ധിച്ചിടട്ടോളം അഭിനയം എന്നത് മുഖഭാഷ മാത്രമല്ല, ശരീര ഭാഷയുമാണ്. നമ്മൾ ചെയ്യുന്ന കാര്യങ്ങൾ ഓടിഎൻസിനു നന്നായി മനസിലാക്കാൻ പറ്റുമെങ്കിൽ പിന്നെ ആവശ്യമില്ലാത്ത expressions എനിക്ക് താല്പര്യമില്ല. സ്റ്റോറി,സ്ക്രിപ്റ്റ്, ഷോട്ടുകൾ, ബിജിഎം, കോസ്റ്റാര്സ് എല്ലാം അഭനയത്തിൽ നമ്മെ സഹായിക്കുന്ന ഘടകങ്ങൾ ആണ്. ഞാൻ ച്യ്ത വൈശാലിയും, അപരാഹ്നംവും, കടലും, ചന്തയും, നാടോടിയും, ഉത്തമനും മറ്റു ഭാഷ ചിത്രങ്ങളും ഒക്കെ ജനങ്ങൾക്കു മനസ്സിലാവുകയും സൂപ്പർ ഹി ആവുകയും ചെയ്തു. പിന്നെ എനിക്ക് അഭിനയത്തിന് ഒരു പഞ്ചായത്തു അവാർഡ് പോലും കിട്ടിയിട്ടില്ല. അതുകൊണ്ടു ഇവനെന്തിനു ഈ അവാർഡ് കൊടുത്തു എന്ന് ചോദിക്കണ്ട അവസ്ഥയും ഇല്ല. ഇന്ത്യയിലെ വലിയ വലിയ ഡിറക്ടര്സിനു ഒരു കൊപ്ളിൻറ്സും ഇല്ലതാനും. എന്റെ വര്കിൽ അവർ ഹാപ്പിയും ആണ്. അതുകൊണ്ടു ചില സഹോദരന്മാർ സദയം ക്ഷമിക്കുക.
മലയാള ടെലിവിഷൻ സിനിമാരംഗത്തെ നടനാണ് പ്രകാശ് പോൾ. കടമറ്റത്ത് കത്തനാർ എന്ന പരമ്പരയിൽ കത്തനാരായി വേഷമിട്ടതോടെയാണ് പ്രകാശ് പോൾ ശ്രദ്ധേയനായത്. അച്ഛൻ കെ.പി. പോൾ ചെറുപ്പകാലത്ത് ഹിന്ദുവായിരുന്നു. ക്രിസ്തുമതത്തോടുള്ള താല്പര്യംകൊണ്ട് അദ്ദേഹം മതംമാറി ക്രിസ്ത്യാനിയായി.
നിരവധി ടെലിഫിലിമുകളിൽ യേശുക്രിസ്തുവായി അഭിനയിച്ചു. പിന്നീട് ഷാജിയെമ്മിന്റെ നക്ഷത്രങ്ങൾ എന്ന പരമ്പരയിലും അഭിനയിച്ചു. ശ്യാമപ്രസാദിന്റെ ശമനതാളം എന്ന പരമ്പരയിൽ നല്ലൊരു വേഷം ചെയ്തു. ഏഷ്യാനെറ്റിലെ കടമറ്റത്ത് കത്തനാർ (2004) എന്ന ഹൊറർ പരമ്പരയിൽ അഭിനയിക്കുവാൻ അവസരം ലഭിച്ചു. ഭൂതപ്രേതപിശാചുക്കളെ മന്ത്രസിദ്ധികൊണ്ടു കീഴടക്കുന്ന കത്തനാരച്ചനെ അവതരിപ്പിച്ചതിലൂടെ പ്രകാശ് പോൾ പ്രശസ്തനായി. സംപ്രേഷണം ചെയ്ത് ഒരാഴ്ചയ്ക്കുള്ളിൽ പരമ്പരയുടെ റേറ്റിംഗ് കുത്തനെ ഉയർന്നു. കടമറ്റത്ത് കത്തനാർ പരമ്പരയ്ക്കുശേഷം നല്ലവൻ എന്ന ചിത്രത്തിലും അഭിനയിച്ചു. പിന്നീട് പവർവിഷൻ ടി.വി.യിൽ പ്രൊഡ്യൂസറായും പ്രവർത്തിച്ചു.
ഇപ്പോഴിതാ തൻറെ ജീവിതത്തിൽ ആകസ്മികമായെത്തിയ ചില സംഭവങ്ങളെ കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുകയാണ്. വാക്കുകൾ, ഒരു പല്ലുവേദന വന്നിരുന്നു. നാടൻ മരുന്നുകൾ ചെയ്തുനോക്കി. നാക്കിൻറെ ഒരു വശം അങ്ങനെ പൊള്ളി, മരവിച്ചുപോയി. മരുന്നിൻറെ പ്രശ്നമാണെന്നു കരുതി ഒരു മാസം ഒന്നും ചെയ്തില്ല. ഒരു ഡോക്ടറിനെ കാണിച്ചപ്പോൾ ന്യൂറോളജിസ്റ്റിനെ കാണാൻ പറഞ്ഞു. അങ്ങനെ സ്കാനും കുറെ ടെസ്റ്റും നടത്തി. സ്ട്രോക്കായിരുന്നുവെന്ന് പിന്നീടാണ് അറിഞ്ഞത്. വീണ്ടും സ്കാൻ ചെയ്തു. തലച്ചോറിൽ ഒരു ട്യൂമർ ഉണ്ടെന്നറിഞ്ഞു. അങ്ങനെ ആർസിസിയിൽ എത്തി,
തലച്ചോറിൻറെ ഉള്ളിൽ താഴെയായിട്ടായിരുന്നു ട്യൂമർ. പുറത്ത് ആണെങ്കിൽ സർജറി ചെയ്യാൻ എളുപ്പമാണ്. പക്ഷേ ഇത് സർജറി അത്ര എളുപ്പമല്ല, കഴുത്തു വഴി ഡ്രിൽ ചെയ്ത് ചെയ്യേണ്ടി വരുമെന്ന് പറഞ്ഞു. അതിൽ താൽപര്യമില്ലായിരുന്നു. ഒരു തേങ്ങാപിണ്ണാക്ക് പോലെയാണ് ട്യൂമർ തലയിലുണ്ടായിരുന്നതെന്ന് ഡോക്ടർ പറഞ്ഞു. അങ്ങനെ ആർസിസിയിൽ അഞ്ചാറ് ദിവസം ഒബ്സർവേഷനിൽ കഴിഞ്ഞു. ഇത് മെഡിക്കൽ ജേണലിൽ പബ്ലിഷ് ചെയ്യേണ്ടതുണ്ടെന്ന് അവർ പറഞ്ഞു. അതിന് ഞാൻ അനുവാദം നൽകി. ആര് ദിവസം കഴിഞ്ഞപ്പോൾ ഡിസ്ചാർജ് വാങ്ങി പോരുകയും ചെയ്തു, പിന്നീട് ഇതുവരെ ട്രീറ്റ് മെൻറ് ഒന്നും നടത്തുന്നുമില്ല. ഞാൻ തന്നെ അതങ്ങ് തീരുമാനിച്ചു. അത് എവിടെയെങ്കിലും എത്തുന്നതുവരെ അവിടിയെരിക്കട്ടെ. രോഗം മാറിയോയെന്ന് പരിശോധിച്ചിട്ടില്ല.
സംസാരിക്കുാനുള്ള ബുദ്ധിമുട്ട് ഇടയ്ക്കുണ്ട്. ചില സയങ്ങളിൽ പ്രശ്നമുണ്ട്. എങ്കിലും ആശപുത്രിയിൽ പോകുന്നില്ല. വേണ്ട എന്ന് വെച്ചിട്ടാണ്. രണ്ട് സാധ്യതകൾ അല്ലേ ഉള്ളൂ. ഒന്നുകിൽ മരിക്കും. അല്ലെങ്കിൽ സർവൈവ് ചെയ്യും, ഡോക്ടർമാർ വിളിച്ചിരുന്നു. നാല് വർഷമായി പക്ഷേ ഞാൻ ഒന്നും ചെയ്യുന്നില്ല, ചികിത്സ നടത്താൻ ഭാര്യയും മക്കളും നിർബന്ധിക്കുന്നുണ്ട്, പക്ഷേ ഞാൻ എന്നിൽ വിശ്വസിക്കുന്നു, അദ്ദേഹം പറയുകയാണ്. സാമ്പത്തിക പ്രശ്നമോ ഭയമോ ഒന്നുമല്ല, രോഗിയാണന്നറിഞ്ഞാൽ മരണത്തെ കുറിച്ച് ആലോചിക്കുമല്ലോ, പക്ഷേ മരണഭയമില്ല, ഇപ്പോൾ 62 കഴിഞ്ഞു. ആരെന്തൊക്കെ പറഞ്ഞാലും ഞാനതിന് ആവശ്യമില്ലെന്ന ഉറച്ച നിലപാടിലാണ്.
സണ്ണി ലിയോണിന് ഒപ്പമുള്ള ചെമ്പന്‍ വിനോദിന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സണ്ണി അഭിനയിക്കുന്ന പുതിയ മലയാള ചിത്രം ‘ഷീറോ’യുടെ സെറ്റില്‍ വച്ച് പകര്‍ത്തിയ ചിത്രമാണിത്. ”വിത്ത് സണ്ണി ലിയോണ്‍ എ ഗുഡ് സോള്‍” എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.
ചിത്രത്തിന് നിരവധി കമന്റുകളുമായി താരങ്ങളും ആരാധകരും എത്തി. ”മച്ചാനെ, ഇത് പോരെ അളിയാ” എന്നായിരുന്നു ഫോട്ടോ കണ്ട വിനയ് ഫോര്‍ട്ടിന്റെ പ്രതികരണം. സൗബിന്‍ ഷാഹിര്‍, മുഹ്‌സിന്‍ പരാരി, ജിനോ ജോസ് എന്നിവരും കമന്റുമായി എത്തിയിട്ടുണ്ട്.
മധുരരാജയിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച സണ്ണി ലിയോണ്‍ രംഗീല, ഷീറോ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചുവരികയാണ് ഇപ്പോള്‍. ശ്രീജിത്ത് വിജയ് സംവിധാനം ചെയ്യുന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രമാണ് ഷീറോ.
ഉദയ് സിംഗ് മോഹിതാണ് ഛായാഗ്രഹണം. ബിജിഎം രാഹുല്‍ രാജ്, എഡിറ്റിംഗ് വി. സാജന്‍, മേക്കപ്പ് രഞ്ജിത് അമ്പാടി, കോസ്റ്റ്യൂം സ്റ്റെഫി സേവ്യര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ ദിലീപ് നാഥ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷബീര്‍. ദക്ഷിണേന്ത്യയിലെ പ്രമുഖ ടെക്നീഷ്യന്‍മാരും സിനിമയ്ക്കു വേണ്ടി അണിനിരക്കും.
View this post on Instagram