ഐഎഫ്എഫ്‌കെ വേദിയില്‍ കസബ സിനിമയെ മുന്‍നിര്‍ത്തി മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഒരു കഥാപാത്രത്തെ വിമർശിച്ച നടി പാര്‍വതിക്കെതിരെ നിരവധിപ്പേരാണ് വിമർശനവുമായി രംഗത്തെത്തിയത്. പാര്‍വതിയും പൃഥ്വിരാജും ഒരുമിക്കുന്ന മൈ സ്റ്റോറി എന്ന ചിത്രത്തിലെ പതുങ്ങി പതുങ്ങി എന്ന ഗാനത്തിന് ഡിസ് ലൈക്ക് ആക്രമണമായിരുന്നു. ഇപ്പോള്‍ ആ ഗാനത്തിലെ ഒരു രംഗത്തെ ചൂണ്ടികാട്ടി പാര്‍വതിയെ വിമര്‍ശിച്ചിരിക്കുകയാണ് യുവനടി. എങ്കിലും ചിലര്‍ യുവനടിയുടെ വാക്കുകള്‍ ഏറ്റെടുത്തെങ്കിലും മറ്റുചിലര്‍ വിമര്‍ശിച്ചു. പണ്ട് കരഞ്ഞുകൊണ്ട് ഈ നടി ഫേസ്ബുക്കില്‍ വന്നതാണെന്നും സദാചാരം നീ പഠിപ്പിക്കേണ്ടെന്നും ചിലര്‍ പറഞ്ഞു. യുവനടിയുടെ സെക്‌സി ചിത്രങ്ങളും ചിലര്‍ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
‘സ്ത്രീവിരുദ്ധ പരാമര്‍ശത്തെ ചൂണ്ടിക്കാട്ടി പാര്‍വതി കസബയെയും മമ്മൂട്ടിയെയും വിമര്‍ശിച്ചിരുന്നു. സ്ത്രീകള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നതൊക്കെ നല്ലതാണ്. സിനിമയില്‍ അവരെ മോശമായി ചിത്രീകരിക്കുന്നതിനും താങ്കള്‍ എതിരാണ്. എന്നാല്‍ എനിക്ക് ഒരു കാര്യം പറയാതിരിക്കാന്‍ വയ്യ…മൈ സ്റ്റോറിയിലെ പാട്ടില്‍ പാര്‍വതി ധരിച്ചിരിക്കുന്നത് ഒരു മിഡിയാണ്. ആ മിഡി ഇട്ട് കളിക്കുമ്പോള്‍ അകത്ത് ഒരു ഷോര്‍ട്ട്‌സ് എങ്കിലും ഇടണ്ടേ?. സ്ത്രീത്വത്തിന് വേണ്ടി സംസാരിക്കുന്ന മാഡം അത് മറന്ന് പോയതാണോ?
ഒരു സിനിമ കാണുമ്പോള്‍ ആളുകള്‍ അത് കണ്ട് പഠിക്കുന്നുണ്ടെന്ന് മാഡമാണ് പറഞ്ഞത്. അങ്ങനെയെങ്കില്‍ മിഡിയുടെ അടിയില്‍ ഒന്നും ഇടാതെ നടക്കണമെന്നാണോ ഇതുകൊണ്ട് മാഡം ഉദ്ദേശിക്കുന്നത്. ഇനിയെങ്കിലും ഇത്തരം ചെറിയ മിഡി ഇടുമ്പോള്‍ അടിവസ്ത്രം കാണാത്ത രീതിയില്‍ അകത്ത് എന്തെങ്കിലും ധരിക്കണം. ഞാന്‍ ഇത്തരം വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ ഷോര്‍ട്ട്‌സ് ഇടാറുണ്ട്. ഇത്രയും സദാചാരത്തെക്കുറിച്ച് സംസാരിക്കുന്ന പാര്‍വതി ഇത് മറന്നുപോയത് വളരെ നാണക്കേടാണ്.’ നടി പറഞ്ഞു.
എന്തായാലും പാർവതിയെ നല്ലനടപ്പ് ഉപദേശിച്ച് മീഡിയ പബ്ലിസിറ്റി നേടാൻ ചിലർ ശ്രമിക്കുന്നു എന്നുള്ള ആരോപണം ശരി വയ്ക്കുന്നതാണ് ഈ വിമർശനമെന്നാണ് പലരുടെയും കമെന്റുകൾ വെളിപ്പെടുത്തുന്നത്.
[ot-video][/ot-video]
ബോളിവുഡ് സ്റ്റാറിന്റെ ഭാര്യയാണെങ്കിലും കരുണ വറ്റാത്തൊരു മനസ്സും കൂടിയുണ്ട് ട്വിങ്കിളിന്. തന്നെ കാത്തുനിന്ന യാചകനോട് ട്വിങ്കിള്‍ കാട്ടിയ കാരുണ്യത്തിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. യാചകരെ കണ്ടാല്‍ മുഖംതിരിച്ചു നടക്കുന്ന ബോളിവുഡ് താരങ്ങളില്‍നിന്നും വ്യത്യസ്തയാവുകയാണ് ട്വിങ്കിള്‍.
ട്വിങ്കിള്‍ ഖന്ന കാറില്‍ കയറാന്‍ എത്തുമ്പോഴാണ് ‘ട്വിങ്കിള്‍ ജി ട്വിങ്കിള്‍ ജി’ എന്നു വിളിച്ചുകൊണ്ട് യാചകന്‍ കാറിന് അടുത്തേക്ക് എത്തിയത്. താങ്കളെ കാത്ത് നില്‍ക്കുകയായിരുന്നുവെന്നും ഭക്ഷണം വാങ്ങാന്‍ എന്തെങ്കിലും തരണമെന്നും യാചകന്‍ ആവശ്യപ്പെട്ടു. യാചകന്‍ പറയുന്നതു കേട്ടെങ്കിലും കേട്ടില്ലെന്ന മട്ടില്‍ ട്വിങ്കിള്‍ കാറില്‍ കയറി വാതില്‍ അടച്ചു. അപ്പോഴും യാചകന്‍ ട്വിങ്കിള്‍ ജി എന്നു വിളിക്കുന്നുണ്ടായിരുന്നു.
ഇത് ട്വിങ്കിള്‍ കാറിന് അകത്തിരുന്ന് കാണുന്നുണ്ടായിരുന്നു. കുറച്ചു നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ മുന്‍വശത്തെ ഡോറിന്റെ ഗ്ലാസ് താഴ്ന്നു. ട്വിങ്കിള്‍ നല്‍കിയ പണം ഡ്രൈവര്‍ യാചകന് നല്‍കി. യാചകന്റെ മനസ്സും നിറഞ്ഞു.
ഒരു കാലത്ത് ബോളിവുഡ് താരറാണിമാരില്‍ ഒരാളായിരുന്നു ട്വിങ്കിള്‍ ഖന്ന. അക്ഷയ് കുമാറുമായുളള വിവാഹശേഷം അഭിനയരംഗത്തുനിന്നും വിട്ടുനിന്നു. എഴുത്തിലാണ് താരം ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കോളം എഴുത്തിലൂടെയും പുസ്തക രചനയിലൂടെയും ട്വിങ്കിള്‍ പ്രശസ്തയാണ്.
2001 ല്‍ ‘ലവ് കേലിയേ കുച് ബി കരേഗ’ എന്ന ചിത്രത്തിലാണ് ട്വിങ്കിള്‍ അവസാനമായി അഭിനയിച്ചത്.
ഇന്ത്യയെങ്ങും ആരാധകരുള്ള താരമാണ് ചിയാൻ വിക്രം. എന്നാൽ വിക്രം ആരാണെന്ന് അറിയാത്ത മറ്റൊരു താരമുണ്ട്. സാക്ഷാൽ സച്ചിൻ തെൻഡുൽക്കർ. ഒരു വിമാനയാത്രയില്‍ സച്ചിന്‍ തന്നെ തിരിച്ചറിയാതിരുന്ന കഥ വിക്രം തന്നെയാണ് അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.
വിക്രത്തിന്റെ വാക്കുകളിലേക്ക്–
ബോംബെയിൽ ഒരുപരിപാടിക്ക് പോയിട്ട് തിരിച്ചുവരുകയാണ്. വിമാനത്തിൽ വിൻഡോ സീറ്റ് ലഭിച്ചില്ല. ഞാൻ തൊപ്പിവച്ചാണ് ഇരിക്കുന്നത്. അപ്പോള്‍ ഒരു മനുഷ്യൻ അകലെ നിന്നും ‘സച്ചിൻ, സച്ചിൻ’ എന്ന് വിളിക്കുന്നുണ്ട്. ഇനി എന്നെക്കണ്ടിട്ടാണോ സച്ചിൻ എന്ന് വിളിക്കുന്നതെന്ന് ഓർത്തു.
പെട്ടന്ന് ഒരാൾ വന്ന് എന്റെ അടുത്ത സീറ്റിലിരുന്നു. വെറുതെ തിരിഞ്ഞ് നോക്കിയപ്പോൾ സച്ചിൻ. അതിന്റെ അത്ഭുതത്തിൽ ‘ഓ മൈ ഗോഡ്’ എന്ന് പറഞ്ഞ് ഞെട്ടി. അദ്ദേഹം ഇത് കേട്ടതും എന്നെ തിരിഞ്ഞ് നോക്കി, ‘ഹായ്’ എന്ന് പറയുകയും ചെയ്തു. ഞാൻ പെട്ടന്ന് ‘സോറി സാർ’ എന്ന് പറഞ്ഞു. എനിക്ക് ആകെ ചമ്മലായി. മാത്രമല്ല അദ്ദേഹം എന്നെ തിരിച്ചറിഞ്ഞില്ലല്ലോ എന്ന സങ്കടവും.
അമിതാഭ് ജിക്കും അഭിഷേകിനുമൊക്കെ എന്നെ അറിയാം. അതുകൊണ്ട് തന്നെ സച്ചിനും എന്നെ അറിയാം എന്ന ധാരണയിലായിരുന്നു ഞാൻ. സത്യത്തിൽ അദ്ദേഹത്തിന് എന്നെ അറിയില്ലായിരുന്നു. ആ അവസ്ഥ പറഞ്ഞറിയിക്കാൻ വയ്യ. ഞാൻ ആകെ അസ്വസ്ഥനായി.
ഞാൻ വിമാനത്തിൽ വന്നിരുന്നപ്പോൾ പുറകിലെ സീറ്റിലുള്ളവരെല്ലാം എന്റെ അരികിൽ നിന്ന് ഫോട്ടോ എടുത്ത് പോയിരുന്നു. ആരെങ്കിലും ഇനിയും എന്റെ അരികിൽ ഓട്ടോഗ്രാഫിന് വരുമായിരിക്കും. സച്ചിനിത് കണ്ട് എന്നോട് ആരാണെന്ന് ചോദിക്കുമായിരിക്കും എന്ന് വിചാരിച്ചു. പക്ഷേ ആരും വന്നില്ല. പിന്നെയും നിരാശ. കുറച്ച് സമയം കടന്നുപോയി. ഭക്ഷണവും കഴിച്ചു. എനിക്ക് ഉറക്കം വരുന്നില്ല. രണ്ട് മണിക്കൂർ യാത്രയുണ്ട്.
വിമാനത്തിൽ നിന്ന് ഇറങ്ങുമ്പോൾ അദ്ദേഹത്തെ പരിചയപ്പെടാം എന്ന് വിചാരിച്ചു. പക്ഷെ എന്നിലെ ആരാധകന് അതും സാധിച്ചില്ല. അങ്ങനെ സച്ചിന്റെ അടുത്ത് ചെന്നു. ‘ഹായ് സാർ, ഞാനൊരു നടനാണ്. താങ്കൾക്ക് എന്നെ അറിയില്ല. പക്ഷേ രജനിക്ക് അറിയാം, അമിതാഭിനും ഷാരൂഖിനും ആമിറിനുമൊക്കെ എന്നെ അറിയാം. ഇന്ത്യയിൽ തന്നെ ഒട്ടുമിക്ക ആളുകൾക്കും എന്നെ അറിയാം. എന്നിട്ടും സാറിന് എന്നെ മനസ്സിലാകാതിരുന്നത് അസ്വസ്ഥനാക്കി.
അദ്ദേഹം വളരെ സ്വീറ്റ് ആണ്. ഇതെല്ലാം കാര്യമായി സച്ചിൻ കേട്ടിരുന്നു. ‘സാർ ഇത്രയും പറഞ്ഞത് ഇഷ്ടപ്പെട്ടോ എന്നറിയില്ല. ശല്യപ്പെടുത്താൻ വന്നതല്ല. മനസ്സിൽവക്കാൻ സാധിച്ചില്ല. ഉറങ്ങിക്കോളൂ എന്ന് സച്ചിനോട് പറഞ്ഞു.
പക്ഷേ അദ്ദേഹം വീണ്ടും എന്നെ ഞെട്ടിച്ചു. നമുക്ക് കുറച്ച് നേരം സംസാരിക്കാം എന്ന് എന്നോട് പറഞ്ഞു. ജീവിതത്തെക്കുറിച്ച് എന്തും ചോദിച്ചോളാൻ എന്നോട് പറഞ്ഞു. അറിയാന്‍ ആഗ്രഹിച്ച കുറേ കാര്യങ്ങൾ സച്ചിനോട് ചോദിച്ചു.
എന്റെ മകനെക്കുറിച്ചും സച്ചിന്റെ മകനെക്കുറിച്ചും മാത്രമാണ് പിന്നീട് സംസാരിച്ചത്. വളരെ മനോഹരമായിരുന്നു. ഇതുപോലൊരു ഫാൻമൊമന്റ് എന്റെ ജീവിതത്തിലുണ്ടായിട്ടില്ല. ആ സന്തോഷത്തിൽ ഭാര്യയ്ക്കും സുഹൃത്തുക്കൾക്കുമൊക്കെ മെസേജ് അയച്ചു. ‘ഞാൻ ഇപ്പോൾ സച്ചിന്റെ അരികിലാണ് ഇരിക്കുന്നതെന്ന്. അപ്പോൾ അവർ തിരിച്ച് അയച്ചു, ‘സച്ചിന് അറിയാമോ നിങ്ങൾ ആരെന്ന്.’ ഞാൻ അയച്ച എല്ലാവരും ഇതുതന്നെയാണ് അയച്ചത്.
സാധാരണ നമ്മൾ ആരാധിക്കുന്ന ആളെ കാണുമ്പോൾ കൂടെ നിന്ന് ഫോട്ടോ എടുക്കാനാണ് ആദ്യം ശ്രമിക്കുക. എന്നാൽ അവർക്കും നമ്മളൊരു ബഹുമാനം കൊടുക്കാൻ ശ്രമിക്കണം. ഞാൻ അങ്ങനെയാണ് ചെയ്തത്. ഇതുപോലൊരു ഫാൻമൊമന്റ് എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. ബ്രാഡ് പിറ്റോ, റോബർട്ട് ഡൗണി ആണെങ്കിൽ പോലും ഞാൻ ഒരു ഹായ് മാത്രമേ പറയൂ. പക്ഷേ ഇത് സച്ചിനാണ്. അദ്ദേഹത്തോട് മിണ്ടിയില്ലെങ്കിൽ ഉറങ്ങാനെ സാധിക്കില്ലായിരുന്നു.
എന്നെ അറിയാത്തതെന്തുകൊണ്ടെന്നും ഞാൻ സച്ചിനോട് ചോദിച്ചു. അദ്ദേഹം ഇന്ത്യൻ സിനിമകൾ കാണാറേ ഇല്ല. വിദേശ സിനിമകള്‍ ഇടയ്ക്ക് കാണും.
കൊച്ചി: ശ്രീജിത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന നടി പാര്‍വ്വതിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ മെഗാസ്റ്റാര്‍ ആരാധകരുടെ പൊങ്കാല. പാര്‍വ്വതിയുടെ പോസ്റ്റുമായി യാതൊരു ബന്ധവുമില്ലാത്ത കമന്റുകളാണ് കൂടുതലും. നഷ്ടപ്പെട്ടു പോയ പേര് വീണ്ടെടുക്കാനുള്ള സൈക്കോളജിക്കല്‍ മൂവാണ് ഈ പോസ്റ്റ വഴി പാര്‍വ്വതി ലക്ഷ്യം വെക്കുന്നതെന്ന് തുടങ്ങി ഫെമിനിസ്റ്റുകളെ മുഴുവന്‍ അപമാനിക്കുന്ന തരത്തിലുള്ള കമന്റുകളും പോസ്റ്റിനടിയിലുണ്ട്. കൂടുതല്‍ പേരും പാര്‍വ്വതി കലക്കവെള്ളത്തില്‍ മീന്‍പിടിക്കുകയാണ് എന്ന ആരോപണവുമായിട്ടാണ് രംഗത്ത് വന്നിരിക്കുന്നത്.
ശ്രീജിത്ത്, നീതിക്കു വേണ്ടിയുള്ള നിങ്ങളുടെ ഈ പോരാട്ടത്തില്‍ നിങ്ങളുടെ കൂടെ നില്‍ക്കാതിരിക്കാനാവില്ല. സത്യം. ആരും, ഒരാളും നീതി നിഷേധിക്കപ്പെട്ടു, ഇരുട്ടില്‍ നിര്‍ത്തപ്പെടരുത്. കൂടപ്പിറപ്പിന്റെ ജീവിതത്തോടുള്ള നിങ്ങളുടെ ആദരവും സ്‌നേഹവും- അത് നേടിയെടുക്കാനുള്ള നിങ്ങളുടെ ധീരമായ അശ്രാന്ത പോരാട്ടവും ഇന്നത്തെ ആവശ്യമാണ്. നമ്മളില്‍ ഓരോരുത്തരും നമ്മളോട് തന്നെ നടത്തേണ്ട കലഹമാണത്. നമ്മളില്‍ പലരും ചൂണ്ടാന്‍ ഭയക്കുന്ന, മടിക്കുന്ന, സംശയിക്കുന്ന വിരലുകളാണ് ശ്രീജിത്ത് നിങ്ങള്‍. സ്‌നേഹം. ബഹുമാനം. ഐക്യം. എന്നായിരുന്നു പാര്‍വ്വതിയുടെ പോസ്റ്റ്.
നേരത്തെ പാര്‍വ്വതി മമ്മൂട്ടിയുടെ കസബയിലെ കഥാപാത്രം സ്ത്രീ വിരുദ്ധമാണെന്ന് പറഞ്ഞതാണ് മെഗാസ്റ്റാര്‍ ആരാധകരെ പിണക്കിയത്. സംഭവത്തിനു ശേഷം നിരവധി പോസ്റ്റുകളാണ് പാര്‍വ്വതിക്കെതിരെ ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്. താന്‍ ഫെമിനിച്ചിയാണെന്ന് പറഞ്ഞ പാര്‍വ്വതിയെ ആരാധകര്‍ രൂക്ഷമായി തെറിവിളികളോടെയാണ് എതിരേറ്റത്. എന്നാല്‍ ആരോഗ്യപരമല്ലാത്ത വിമര്‍ശനങ്ങളോട് ഒഎംകെവിയെന്നാണ് പാര്‍വ്വതി പ്രതികരിച്ചത്.
മോഹന്‍ലാലിന്റെ മാസ് കഥാപാത്രങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് സ്ഫടികത്തിലെ ആടു തോമ എന്ന തോമസ് ചാക്കോ. മോഹന്‍ലാലിന്റെ ഹീറോയിസത്തോടൊപ്പം തന്നെ ചിത്രത്തിലെ കുട്ടി തോമയും തുളസിയുമെല്ലാം പ്രേക്ഷക മനസില്‍ ഇടം നേടിയിട്ടുണ്ട്. ‘ഉപ്പുകല്ലില്‍ നിന്ന കൂട്ടുകാരന് വെള്ളം തന്ന എന്റെ തുളസിയെ എനിക്ക് വഞ്ചിക്കാന്‍ ആകില്ല’ എന്ന തോമയുടെ ഡയലോഗ് ഇന്നും പേക്ഷകന്‍ മറന്നിട്ടുണ്ടാകില്ല.
അന്ന് ആടു തോമയുടെ കുട്ടിക്കാലം അഭിനയിച്ച കൊച്ചു പയ്യനിന്ന് സംവിധായകനും നടനുമൊക്കെയാണ്. രൂപേഷ് പീതാംബരന്‍. മെക്‌സിക്കന്‍ അപാരതയിലൂടെ അഭിനയത്തിലേക്ക് തിരികെ എത്തിയ രൂപേഷ് വീണ്ടും സിനിമാ ലോകത്ത് സജീവമായിരിക്കുകയാണ്. എന്നാല്‍ ആരാധകരുടെ മനസില്‍ ഒരു ചോദ്യം അപ്പോഴും ബാക്കിയായിരുന്നു. എവിടെയാണ് തുളസി?
തുളസിയായി ചിത്രത്തിലെത്തിയ ഉര്‍വ്വശി ഇന്നും അഭിനയ രംഗത്തുണ്ടെങ്കിലും ഉര്‍വ്വശിയുടെ കുട്ടിക്കാലം അഭിനയിച്ച കുട്ടിയെ മാത്രം നാം പിന്നീട് കണ്ടില്ല. ഇപ്പോഴിതാ ആ അന്വേഷണവും അവസാനിച്ചിരിക്കുകയാണ്. തുളസിയുടെ കുട്ടിക്കാലം അഭിനയിച്ച ആര്യ വീണ്ടും പ്രേക്ഷകര്‍ക്കു മുന്നിലെത്തിയിരിക്കുകയാണ്.
വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തോമസ് ചാക്കോയുടെയും തുളസിയുടേയും കൂടിക്കാഴ്ച്ച രൂപേഷ് പീതാംബരനാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വിട്ടത്. ആര്യയ്‌ക്കൊപ്പമുള്ള ചിത്രവും രൂപേഷ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആര്യയിന്ന് സിനിമയില്‍ നിന്നെല്ലാം വളരെ അകലെയാണ്.
മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കി നിര്‍മ്മിക്കുന്ന സിനിമയെക്കുറിച്ച് സംവിധായകന്‍ കമലിന്റെ പ്രതികരണത്തിനെതിരെ വിമര്‍ശനവുമായി ശാരദക്കുട്ടി. ആമിയില്‍ നിന്നും വിദ്യാ ബാലന്‍ പിന്‍മാറിയത് നന്നായെന്നും ഇല്ലെങ്കില്‍ ചിത്രത്തില്‍ ലൈംഗികത കടന്നു വരുമായിരുന്നുവെന്നുമായിരുന്നു കമലിന്റെ പ്രതികരണം. കഴിഞ്ഞ ദിവസം ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കമല്‍ ഇക്കാര്യം പറഞ്ഞത്.
‘അസ്തമയ സൂര്യനെ നോക്കിയിരിക്കുന്ന കമലയോട് നീ ഏതു ദൈവത്തെയാണ് ധ്യാനിക്കുന്നത് എന്നു ചോദിച്ച അമ്മയോട് കമല പറഞ്ഞത്, ഞാനിഷ്ടപ്പെട്ട പുരുഷനുമായി രതിലീലകളാടുന്നത് ഭാവന ചെയ്യുകയാണ് എന്നാണ്. ആ മാധവിക്കുട്ടി ഇരുന്നിടത്ത് കമലിന്റെ പെണ്‍ സങ്കല്‍പത്തെ പിടിച്ചിരുത്തിയാല്‍ അതിന് വല്ലാതെ പൊള്ളും. ലൈംഗികത എന്തെന്നും സ്‌ത്രൈണത എന്തെന്നും തിരിച്ചറിയാനാകാത്തവര്‍ ഊര്‍ജവതികളായ ചില സ്ത്രീകളെ നേര്‍ക്കുനേര്‍ കാണുമ്പോള്‍ ഇതു പോലെ പരിഭ്രമമനുഭവിക്കാറുണ്ട്. മിടുക്കരായ പെണ്ണുങ്ങളെ തൊട്ടപ്പോഴൊക്കെ അവര്‍ വിറകൊണ്ടിട്ടുണ്ട്.’ എന്ന് ശാരദക്കുട്ടിയുടെ ഫേസ്ബുക്കില്‍ കുറിച്ചു.
മാധവിക്കുട്ടിയുടെ ജീവിതം പ്രമേയമാക്കി ഒരുക്കുന്ന ആമിയുടെ സംവിധായകനാണ് കമല്‍. നേരത്തെ വിദ്യാബാലനെയാണ് ചിത്രത്തിലേക്ക് നായികയായി പരിഗണിച്ചിരുന്നെങ്കിലും വിദ്യ പിന്മാറി. തുടര്‍ന്ന് മഞ്ജു വാര്യരാണ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
അസ്തമയ സൂര്യനെ നോക്കിയിരിക്കുന്ന കമലയോട് നീ ഏതു ദൈവത്തെയാണ് ധ്യാനിക്കുന്നത് എന്നു ചോദിച്ച അമ്മയോട് കമല പറഞ്ഞത്, ഞാനിഷ്ടപ്പെട്ട പുരുഷനുമായി രതിലീലകളാടുന്നത് ഭാവന ചെയ്യുകയാണ് എന്നാണ്. ആ മാധവിക്കുട്ടി ഇരുന്നിടത്ത് കമലിന്റെ പെണ്‍ സങ്കല്‍പത്തെ പിടിച്ചിരുത്തിയാല്‍ അതിന് വല്ലാതെ പൊള്ളും. ലൈംഗികത എന്തെന്നും സ്‌ത്രൈണത എന്തെന്നും തിരിച്ചറിയാനാകാത്തവര്‍ ഊര്‍ജവതികളായ ചില സ്ത്രീകളെ നേര്‍ക്കുനേര്‍ കാണുമ്പോള്‍ ഇതു പോലെ പരിഭ്രമമനുഭവിക്കാറുണ്ട്. മിടുക്കരായ പെണ്ണുങ്ങളെ തൊട്ടപ്പോഴൊക്കെ അവര്‍ വിറകൊണ്ടിട്ടുണ്ട്. ഒന്നു കൊതിക്കാന്‍ പോലും ധൈര്യമില്ലാതെ, വാ പൊളിച്ച് ഈത്തയൊലിപ്പിച്ചു നിന്നിട്ടുണ്ട്.
ഒരേ സമയം മാധവിക്കുട്ടിയെ ആരാധിക്കുന്നതായി ഭാവിച്ചപ്പോഴും, അവരുന്നയിച്ച സദാചാര പ്രശ്‌നങ്ങളെ പടിക്കു പുറത്തു നിര്‍ത്തി തങ്ങളുടെ ഭീരുത്വം ഇക്കൂട്ടര്‍ തെളിയിച്ചു കൊണ്ടിരുന്നു. മാധവിക്കുട്ടിയെ ആദ്യമായി സിനിമയിലാക്കാന്‍ ശ്രമിച്ചത് നിര്‍ഭാഗ്യവശാല്‍ കമല്‍ എന്ന ശരാശരി സംവിധായകനായിപ്പോയി. എടുത്താല്‍ പൊങ്ങാത്ത വി കെ എന്നിനെയും മാധവിക്കുട്ടിയേയും ഒക്കെ തൊട്ട് കാല്‍ വഴുതി വീഴുന്നു അദ്ദേഹം. മാധവിക്കുട്ടിയെ ‘സിനിമയിലെടുത്തു’ എന്ന ആ അന്ധാളിപ്പില്‍ നിന്ന് അദ്ദേഹം ഇനിയും പുറത്തു കടന്നിട്ടില്ല. അതാണദ്ദേഹം കുലീനത, നൈര്‍മല്യം, മൂക്കുത്തി, മഞ്ജു വാര്യര്‍ എന്നൊക്കെ പറയുന്നത്. വിദ്യാ ബാലന്‍ രക്ഷപ്പെട്ടു മഞ്ജു വാര്യര്‍ പെട്ടു എന്നു പറയുന്നതാകും ശരി.
പ്രമുഖനടന്‍ കലാശാല ബാബു ഗുരുതരാവസ്ഥയില്‍. ഹൃദയാഘാതത്തെ തുടര്‍ന്നു കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. അടിയന്തര സര്‍ജറിക്കു വിധേയനാക്കുന്നതിനിടയില്‍ സ്‌ട്രോക്ക് കൂടി വന്നതോടെ ഗുരുതരാവസ്ഥയിലാകുകയായിരുന്നു എന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു.
1977 ല്‍ പുറത്തിറങ്ങിയ ഇണയെ തേടി എന്ന ചിത്രത്തിലൂടെയാണു സിനിമ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്നു നിരവധി മികച്ച കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ എത്തിച്ചിരുന്നു.
ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന നിവിന്‍ പോളി ചിത്രം ഹേ ജൂഡിന്റെ അവസാനവട്ട ചിത്രീകരണങ്ങള്‍ പുരോഗമിക്കുകയാണ്. അതിനിടയില്‍ നിവിന്‍ പോളി ഒപ്പിച്ച ഒരു ചെറിയ കുസൃതിയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
സംവിധായകന്‍ ശ്യാമപ്രസാദും, ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരനും ചേര്‍ന്ന് ഷോട്ട് പ്ലാന്‍ ചെയ്യുന്നതിനിടയില്‍ മൊബൈലില്‍ മുഴുകിയിരിക്കുന്ന തൃഷയെ കാണാം. ഇതിനിടയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്ന കാസ്റ്റിംഗ് ഡയറക്ടറെ നിവിന്‍ അടുത്തേക്ക് വിളിക്കുന്നു. തൃഷ ചിരിക്കുന്നത് കണ്ടോ, അവര്‍ ബോയ് ഫ്രണ്ടിന് മെസേജ് ചെയ്യുകയാണെന്നും സ്വകാര്യമായി നിവിന്‍ വീഡിയോയില്‍ പറയുന്നു.
രണ്ടു വട്ടം ഇത് ആവര്‍ത്തിക്കുന്ന നിവിന്‍ പോളിയുടെ കുസൃതിയെ ചിരിച്ച് കൊണ്ട് തന്നെയാണ് തൃഷ നേരിട്ടത്. ദയവ് ചെയ്ത് വീഡിയോ ഫെയ്‌സ്ബുക്കില്‍ ഇടരുതെന്നും അവര്‍ അപേക്ഷിക്കുന്നുണ്ട്. എന്നാല്‍ ഇത് ഫെയ്‌സ്ബുക്ക് ലൈവാണെന്ന് പറഞ്ഞതോടെ എല്ലാവരും കൂട്ടത്തോടെ ചിരിച്ചു. ഐ ലവ് സ്‌മൈലിങ് എന്ന് പറഞ്ഞ് തൃഷ തലയൂരി.
രാജാവിന്റെ മകൻ എന്നൊക്കെ ആരാധകർ ഇപ്പോഴെ സ്നേഹത്തോടെ വിളിച്ചു തുടങ്ങിയെങ്കിലും ലാളിത്യമാണ് അപ്പുവിന്റെ മുഖമുദ്രയെന്ന് അടുത്തറിയുന്നവർ പറയും. ആദിയുടെ ഷൂട്ടിങ് കാഴ്ച്ചകളെപ്പറ്റി സംവിധായകൻ ജിത്തു ജോസഫ് മനസുതുറക്കുന്നു പ്രണവ് മോഹൻലാലിനെ കുറിച്ചും , ഷൂട്ടിങ്ങു് ഇടയിൽ നടന്ന അപകടത്തെ കുറിച്ചും ജിത്തു ജോസഫ് പറയുന്നു. ഫ്രാൻസിൽ നിന്നുള്ള പ്രത്യേക സംഘമാണ് ഇത് അപ്പുവിനെ പരീശീലിപ്പിച്ചത്. മികച്ച രീതിയിൽ അപ്പു ഇത് അവതരിപ്പിക്കുകയും ചെയ്തു. സ്വന്തം സിനിമകളിൽ ഡ്യൂപ്പിനെ പരമാവധി ഒഴിവാക്കുന്നയാളാണ് മോഹൻലാൽ. എന്നാൽ ആദിയിൽ ഡ്യൂപ്പിനെ വയ്ക്കണം എന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ പ്രണവ് അതിനോട് യോജിച്ചിരുന്നില്ല. ഡ്യൂപ്പില്ലാതെ അഭിനയിക്കാനായിരുന്നു അപ്പുവിന് ആഗ്രഹം. ഫ്രാൻസിൽ നിന്നുള്ള സംഘത്തിനൊപ്പം ഒരു ഡ്യൂപ്പുമുണ്ടായിരുന്നു. പക്ഷേ ഒരൊറ്റ രംഗത്തിലൊഴികെ ബാക്കി എല്ലാ രംഗങ്ങളിലും അപ്പു ഡ്യൂപ്പില്ലാതെയാണ് അഭിനയിച്ചത്.വലിയ രണ്ടു ചാട്ടങ്ങൾ അപ്പു വളരെ തന്മയത്വത്തോടെ ചെയ്തു. ഡ്യൂപ്പിനെ ഉപയോഗിച്ചതു പോലും താരതമ്യേന എളുപ്പമുള്ള രംഗത്തിലായിരുന്നു. അപകടം പിടിച്ച രംഗങ്ങൾ അപ്പു അനായാസം കൈകാര്യം ചെയ്തു. അപ്പുവിന് അപകടം പറ്റി എന്നറിഞ്ഞപ്പോൾ ഞാനാകെ വല്ലാണ്ടായി. ഒരു ഗ്ലാസ് പൊട്ടിക്കുന്ന സീൻ എടുത്തപ്പോഴാണ് സംഭവം. ഷോട്ട് എടുത്തതിനു ശേഷം ഗ്ലൗസ് ഉൗരി നോക്കിയപ്പോൾ കൈ നന്നായി മുറിഞ്ഞിരുന്നു. ഞാൻ ആശുപത്രിയിൽ പോയി വരാമെന്നു പറഞ്ഞ് അപ്പു പോയി.പക്ഷേ ഞാൻ അപ്പോഴും ലാലേട്ടനോട് എന്തു പറയുമെന്ന ആശങ്കയിലായിരുന്നു. പിന്നീട് കുറച്ചു കഴിഞ്ഞാണ് നേരെ ചിന്തിക്കാനും പ്രവർത്തിക്കാനും പോലും സാധിച്ചത്. ഒരു ഓൺലൈൻ മാധ്യമത്തിനു കൊടുത്ത ഇന്റർവ്യൂവിലാണ് ജിത്തു ഇത് പറഞ്ഞത്.
സെക്‌സ് സീനുകളില്‍ പ്രത്യക്ഷപ്പെടുന്ന നടിമാരെക്കൊണ്ട് യഥാര്‍ത്ഥത്തില്‍ സെക്‌സിന് പ്രേരിപ്പിക്കാറുണ്ടായിരുന്നുവെന്ന ആരോപണം ഹോളിവുഡ് നടന്‍ ജയിംസ് ഫ്രാങ്കോയെ വിവാദത്തിലാക്കി. അഞ്ച് നായികമാരാണ് ജയിംസ് ഫ്രാങ്കോയ്‌ക്കെതിരെ രംഗത്തുവന്നിരിക്കുന്നത്. ഇതില്‍ വയലറ്റ് പാലെ എന്ന നടി ഫ്രാങ്കോയുമായി പ്രണയത്തിലായിരുന്നു. എങ്കിലും തന്നെക്കൊണ്ട് കാറില്‍വെച്ച് ഓറല്‍ സെക്‌സിന് പ്രേരിപ്പിച്ചുവെന്ന ആരോപണം അവരും ഉന്നയിച്ചിട്ടുണ്ട്.
ഫ്രാങ്കോയുടെ ആക്ടിങ് സ്‌കൂളായിരുന്ന സ്റ്റുഡിയോ ഫോറിലെ വിദ്യാര്‍ത്ഥിനികളാണ് ശേഷിച്ച നാലുപേരും. ഇപ്പോള്‍ ഈ പരിശീലനക്കളരി പ്രവര്‍ത്തിക്കുന്നില്ല. ആക്ടിങ് ക്ലാസുകള്‍ നടക്കുമ്പോള്‍, മേല്‍വസ്ത്രമിടാതെയും ചിലപ്പോള്‍ പൂര്‍ണ നഗ്നരായി ഇരിക്കാനും ഫ്രാങ്കോ ആവശ്യപ്പെടാറുണ്ടായിരുന്നുവെന്ന് ഇവര്‍ ആരോപിക്കുന്നു. 30കാരനായ ജയിംസ് ഫ്രാങ്കോ മികച്ച അഭിനയത്തിന് ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ചിട്ടുള്ളയാളാണ്. കഴിഞ്ഞയാഴ്ച മികച്ച അഭിനയത്തിന് അദ്ദേഹത്തിന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ലഭിച്ചിരുന്നു.
ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തിന് പിന്നാലെയാണ് വയലറ്റ് പാലെയും സാറ ടിതര്‍ കപ്ലാന്‍ എന്ന നടിയും ഫ്രാങ്കോയ്‌ക്കെതിരെ രംഗത്തെത്തിയത്. ഹിലാരി ഡുസോം, നതാലി ചിമെല്‍ എന്നിവരാണ് പരാതി ഉന്നയിച്ച മറ്റ് നടിമാര്‍. എന്നാല്‍, തന്റെ അഭിഭാഷകനായ മൈക്കല്‍ പ്ലോണ്‍സ്‌കറിലൂടെ ഈ ആരോപണങ്ങളെല്ലാം ഫ്രാങ്കോ നിഷേധിച്ചു. എന്നാല്‍, ഫ്രാങ്കോ തങ്ങളെ വിളിച്ച് മാപ്പുചോദിച്ചുവെന്ന് സാറായും വയലറ്റും അവകാശപ്പെട്ടു.
ദ ലോങ് ഫോം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഫ്രാങ്കോ തന്നെക്കൊണ്ട് യഥാര്‍ഥ സെക്‌സുകളില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിച്ചതെന്ന് സാറ ആരോപിക്കുന്നു. ആക്ടിങ് സ്‌കൂളിലെ സെക്‌സ് സീന്‍ ക്ലാസുകളില്‍ താന്‍ ടോപ്ലെസ് ആയി ഇരിക്കുന്ന വീഡിയോ തന്റെ അനുവാദമില്ലാതെ വിമിയോയില്‍ പോസ്റ്റ് ചെയ്‌തെന്നും അവര്‍ പറയുന്നു. ഫ്രാങ്കോ സംവിധാനം ചെയ്യുകയും നായകവേഷത്തില്‍ അഭിനയിക്കുകയും ചെയ്ത ചിത്രം തന്റെ കരിയറിലെ ബ്രേക്ക് ത്രൂവായതുകൊണ്ടാണ് താന്‍ ഫ്രാങ്കോ പറയുന്നതിനൊക്കെ വഴങ്ങിക്കൊടുത്തതെന്നും അവര്‍ പറയുന്നു. സെക്‌സ് സീനുകള്‍ ചെയ്യുമ്പോള്‍ ഉപയോഗിക്കാറുള്ള പ്ലാസ്റ്റിക് കവചം ഒഴിവാക്കി നേരിട്ട് ചെയ്യാന്‍ ഫ്രാങ്കോ പ്രേരിപ്പിച്ചിരുന്നതായാണ് സാറയുടെ ആരോപണം.
തങ്ങളുടെ നഗ്‌നത ആസ്വദിക്കുന്നതിനായി ഫ്രാങ്കോ 2012ല്‍ ഒരു സ്ട്രിപ്പ് ക്ലബ്ബില്‍ ഷൂട്ടിങ് ഏര്‍പ്പെടുത്തിയിരുന്നതായി ഹിലാരിയും നതാലിയും ആരോപിക്കുന്നു. അതുകൊണ്ടുതന്നെ 2012ല്‍ ഇവര്‍ രണ്ടുപോരും സ്റ്റുഡോ ഫോറുമായുള്ള ബന്ധം വിഛേദിച്ചു. ഫ്രാങ്കോയുടെ ആക്ടിങ് ക്ലാസുകള്‍ പലതും ദുരുദ്ദേശത്തോടെയുള്ളതായിരുന്നുവെന്നും ഇരുവരും പറയുന്നു. എന്നാല്‍, ഈ ആരോപണങ്ങളൊന്നും അടിസ്ഥാനമില്ലാത്തതാണെന്ന് ഫ്രാങ്കോയുടെ അഭിഭാഷകന്‍ പറഞ്ഞു.