യാഹുവിന്റെ വാര്‍ഷിക വിശകലന പ്രകാരം ഈ വര്‍ഷം ഏറ്റവും കൂടുതല്‍ പേര്‍ തെരഞ്ഞ ടോപ് 10 വനിതാ താരങ്ങളുടെ പട്ടികയില്‍ ആദ്യത്തേത് സണ്ണി ലിയോണിന്റേതാണ്. എന്നാല്‍ രണ്ടാമതായി നില്‍ക്കുന്നത് മലയാളത്തിന്റെ കാവ്യാ മാധവനാണ്. തൊട്ടുപുറകെ പ്രിയങ്കാ ചോപ്രയും ഐശ്വര്യാ റായ്‌യുമുണ്ട്.
കഴിഞ്ഞ ജൂലൈയില്‍ സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബര്‍ ചേര്‍ന്നൊന്നു കുഞ്ഞിനെ ദത്തെടുത്തിരുന്നു. പിന്നീടങ്ങോട്ട് സണ്ണി ലിയോണ്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു. ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടാണ് ഭാര്യ കാവ്യാ മാധവന്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചത്.
2017 ലാണ് പ്രിയങ്ക ചോപ്ര ഹോളിവുഡ് അരങ്ങേറ്റം നടത്തിയത്. പിന്നീട് ഫോബ്‌സ് മാഗസിനിന്റെ ഏറ്റവും ശക്തരായ 100 സ്ത്രീകളില്‍ ഒരാളായി പ്രിയങ്ക എത്തി. ക്യാന്‍ ഫെസ്റ്റിവലില്‍ തിളങ്ങി. എന്നാല്‍ ഇത്തവണ മകള്‍ ആരാധ്യയായിരുന്നു വാര്‍ത്തകളില്‍ ഏറെയും ഇടം പിടിച്ചത്. ഇവര്‍ക്ക് പുറമെ കത്രീന കൈഫ്, ദീപിക പദുക്കോണ്‍, കരീന കപൂര്‍, മംമ്ത കുല്‍ക്കര്‍ണി, ഇഷ ഗുപ്ത, ദിഷാ പട്ടാണി തുടങ്ങയിവരും പട്ടികയിലുണ്ട്.
ഉപ്പും മുളകും എന്ന സീരിയലിലൂടെ ശ്രദ്ധേയയായ താരമാണ് നിഷ സാരംഗ്. നീലുവെന്ന വീട്ടമ്മയുടെ വേഷമാണ് നിഷ സീരിയലില്‍ അവതരിപ്പിക്കുന്നത്. ബാലുവന്നെ രസികന്‍ ഗൃഹനാഥന്റെ ഭാര്യ. നാല് മക്കളുടെ അമ്മ. സ്വാഭാവിക അഭിനയമാണ് ഈ സീരിയലിലെ നിഷ അടക്കമുള്ള താരങ്ങളെ ശ്രദ്ധേയരാക്കിയത്. സീരിയലിലെ അഭിനയത്തിന് എങ്ങുനിന്നും അഭിനന്ദനമാണ് ഇവര്‍ക്ക് ലഭിക്കുന്നത്. എന്നാല്‍ നിഷയുടെ സ്വകാര്യ ജീവിതം അടുത്തകാലത്തായി ഗോസിപ്പുകളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
നിഷ ഒരാളുമായി ലിവിംഗ് ടുഗദര്‍ ജീവിതം നയിച്ചിരുന്നു എന്നാണ് പ്രചരിച്ചിരുന്ന ഗോസിപ്പുകളിലൊന്ന്. ഇത്തരം ആരോപണങ്ങളോട് ഇതുവരെ മൗനം പാലിച്ചുവെങ്കിലും ഒടുവില്‍ മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് നിഷ. താന്‍ വിവാഹിതയായിരുന്നുവെന്നും ഒത്തുപോകാന്‍ പറ്റാത്ത സാചര്യത്തില്‍ വിവാഹബന്ധം വേര്‍പെടുത്തുകയായിരുന്നുവെന്നും നിഷ പറഞ്ഞു. വീട്ടുകാരും ബന്ധുക്കളുമൊക്കെ അറിഞ്ഞായിരുന്നു വിവാഹം. അപ്പച്ചിയുടെ മകനായിരുന്നു വരന്‍. വിവാഹബന്ധം വേര്‍പെടുത്തിയ ശേഷം തങ്ങള്‍ മനസില്‍ പോലും വിചാരിക്കാത്ത കാര്യങ്ങളാണ് പ്രചരിക്കുന്നതെന്നും നിഷ പറഞ്ഞു. ഇത്തരം മഞ്ഞകഥകള്‍ ആളുകളെ എത്രമാത്രം പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് എഴുതുന്നവര്‍ അറിയുന്നില്ല. വ്യാജപ്രചരണങ്ങളില്‍ ചിലപ്പോഴൊക്കെ വേദന തോന്നാറുണ്ടെന്നും നിഷ പറഞ്ഞു.
ഷാഹിദ് കപൂർ-കരീന കപൂർ പ്രണയവും ബ്രേക്കപ്പുമെല്ലാം ബോളിവുഡിൽ പാട്ടായ ഒന്നാണ്. 4 വർഷത്തെ പ്രണയത്തിനുശേഷമാണ് ഇരുവരും ബ്രേക്കപ്പായത്. അതിനുശേഷം ഇരുവരും പൊതുചടങ്ങിലെത്തിയാലും പരസ്പരം കാണുന്നതിന് അവസരം കൊടുക്കാറില്ല. എന്നാൽ അടുത്തിടെ നടന്ന ഫിലിംഫെയർ അവാർഡ് റെഡ്കാർപെറ്റിൽ ഇരുവരും കണ്ടുമുട്ടി.
ഷാഹിദ് കപൂറാണ് റെഡ്കാർപെറ്റിൽ ആദ്യം എത്തിയത്. വരുൺ ധവാനും പ്രതീക് ബാബറിനുമൊപ്പം ചിത്രങ്ങൾക്ക് പോസ് ചെയ്തശേഷം അവിടെ ഉണ്ടായിരുന്ന ചില സിനിമാ പ്രവർത്തകരുമായി ഷാഹിദ് സൗഹൃദ സംഭാഷണത്തിനായി പോയി. ഇതിനിടയിലാണ് റെഡ്കാർപെറ്റിലേക്ക് കരീനയെത്തിയത്. ഫോട്ടോഗ്രാഫർമാർക്ക് മുന്നിൽ പോസ് ചെയ്യുന്നതിനിടയിലാണ് കരീന മുൻ കാമുകൻ ഷാഹിദിനെ കണ്ടത്. അപ്പോൾതന്നെ കരീനയുടെ മുഖം വല്ലാതായി. ചിത്രങ്ങൾക്ക് പോസ് ചെയ്യുമ്പോഴും കരീന പലപ്പോഴായി ഷാഹിദിനെ നോക്കുന്നുണ്ടായിരുന്നു.
അതിനുശേഷം കരീനയോട് മീഡിയയോട് സംസാരിക്കാൻ ആവശ്യപ്പെട്ടെങ്കിലും താരം തയ്യാറായില്ല. കുറച്ചുകഴിഞ്ഞ് താൻ സംസാരിക്കാമെന്ന് പറഞ്ഞ് കരീന പെട്ടെന്ന് സ്ഥലം വിട്ടു. ഷാഹിദാകട്ടെ കരീനയുടെ പ്രവൃത്തിയെല്ലാം കണ്ട് റെഡ്കാർപെറ്റിൽനിന്നും താരം മടങ്ങുന്നതുവരെ കാത്തുനിന്നു. കരീന മടങ്ങിയയുടൻ മീഡിയയോട് സംസാരിച്ച് മടങ്ങി. ഷാഹിദ് പോയെന്നു ഉറപ്പുവരുത്തിയ ശേഷമാണ് കരീന സംസാരിച്ചത്.
2007 ജബ് വീ മെറ്റ് എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ചതോടെയാണ് ഷാഹിദും കരീനയും പരസ്പരം അടുക്കുന്നത്. 4 വർഷത്തെ പ്രണയത്തിനുശേഷം ഇരുവരും വേർപിരിഞ്ഞു. 2016 ൽ ഇരുവരും ഉഡ്താ പഞ്ചാബ് എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു. പക്ഷേ ഇരുവരും തമ്മിലുളള ഒരു രംഗം പോലും ചിത്രത്തിലുണ്ടായിരുന്നില്ല. ചിത്രത്തിന്റെ പ്രൊമോഷൻ സമയത്തും ഒരുമിച്ച് നിന്ന് ചിത്രങ്ങൾ പകർത്താൻ പോലും ഇരുവരും തയാറായിരുന്നില്ല.
നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ടതു മുതല്‍ ദിലീപിന്റെ നീതിക്കു വേണ്ടി ശബ്ദം ഉയര്‍ത്തിയവരില്‍ പ്രധാനിയാണ് സലിം ഇന്ത്യ. ദിലീപ് അനുകൂല തരംഗങ്ങള്‍ക്ക് കാരണമായവരില്‍ സലിം ഇന്ത്യയ്ക്കും വലിയ പങ്കുണ്ട്. സത്യം തെളിയിക്കണമെന്ന ആവശ്യവുമായി നിരാഹാര സമരം അനുഷ്ഠിക്കുകയും, പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തു. പിന്നീട് ജയിലില്‍ ദിലീപിനെ സന്ദര്‍ശിച്ചു. ദിലീപ് കുറ്റവാളിയല്ലെന്ന് അദ്ദേഹം ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്നു. പ്രമുഖ സിനിമ വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ കുടുതല്‍ കാര്യങ്ങളും, നടി ആക്രമിക്കപ്പെട്ട കേസില്‍ തന്റെ കാഴ്ചപ്പാടുകളും സലിം ഇന്ത്യ പങ്കുവെച്ചു.
ഒരേ ജില്ലക്കാർ ആയിരുന്നതുകൊണ്ട് ദിലീപിനെ കാണുകയോ നടിയുമായി സംസാരിക്കുകയോ ചെയ്തിരുന്നോ
കേരള സാഹിത്യ അക്കാദമിയുടെ തിരുമുറ്റത്ത് മലയാളത്തിലെ മഹതികളും മഹാന്മാരുമായ എഴുത്തുകാരുടെ കണ്‍മുന്നില്‍ ഓടിക്കളിച്ചു വളര്‍ന്ന ഒരു ബാല്യം നടിക്കുണ്ട്. കൊച്ചുനാള്‍ തൊട്ടേ പ്രതിഭയുടെ പൊന്‍തിളക്കം നടിയില്‍ പ്രകടമായിരുന്നു. വളര്‍ന്നപ്പോള്‍ അഭിനേത്രി എന്ന നിലയില്‍ നടി ദക്ഷിണേന്ത്യ കീഴടക്കി. ദിലീപിനോടൊപ്പം ഇഴുകിച്ചേര്‍ന്നഭിനയിച്ച ഗാനരംഗങ്ങള്‍ ചേതോഹരം, നടിയെ കണ്ടു സംസാരിക്കുന്നതിന് നിയമപരമായ ചില പ്രശ്‌നങ്ങളുണ്ട്. ഞാനിന്ന് പരക്കെ അറിയപ്പെടുന്നത് ഒരു ദിലീപ് ഭക്തനായിട്ടാണ്. സ്‌നേഹപൂര്‍വം സംസാരിക്കാന്‍ അരികിലെത്തുന്ന ഞാന്‍ നടിയെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ ശ്രമിച്ചു എന്ന ദുര്‍വ്യാഖ്യാനമുണ്ടായാല്‍ പണിപാളും.
ആദ്യം തൊട്ടേ ദിലീപിന് വേണ്ടി മുറവിളി കൂട്ടിയത് നിങ്ങൾ ആയിരുന്നു ഇതിനു നടിയോട് എന്ത് പ്രായച്ഛിത്തം ചെയ്യും
ഞാന്‍ ദ്രോഹം ചെയ്തിട്ടുണ്ടെങ്കില്‍ നടിക്കു സമ്മതമാണെങ്കില്‍ ഞാന്‍ വിവാഹം കഴിക്കാം. പ്രായശ്ചിത്തമായിട്ടല്ല, ഒരു ജീവിതപങ്കാളി ആവശ്യമുള്ളതുകൊണ്ട്.
ദിലീപിനെ ഇത്രയും വിശ്വസിക്കാന്‍ കാരണം എന്ത്, കൈയിൽ തെളിവ് ഉണ്ടോ…
കാരണങ്ങള്‍ നിരവധിയാണ്. ഒരു കാരണം ജയില്‍ സന്ദര്‍ശനസമയത്ത് അധികാരികള്‍ കേള്‍ക്കെ ഞാന്‍ ദിലീപിനോടുതന്നെ പറഞ്ഞിരുന്നു. മഞ്ജു വാരിയര്‍ ഒരു മാതൃകാ വനിതയാണ്. കേരളത്തിലെ എല്ലാ കുട്ടികളും ഇഷ്ടപ്പെടുന്ന ഉത്തമ വ്യക്തിത്വത്തിനുടമ. മഞ്ജുവില്‍ സ്‌നേഹനിധിയായ ഒരമ്മയുണ്ടെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്? മഞ്ജു പാവപ്പെട്ട ഒരു കുട്ടിക്ക് ഒരു വീട് വച്ചുകൊടുക്കുക പോലും ചെയ്തു. അത്രയ്ക്ക് മഹത്വമേറിയതാണ് അവരുടെ വ്യക്തിത്വം. എന്നിട്ടും ആ നല്ല നമ്മയുടെ കൂടെ പോകാതെ മഞ്ജുവും ദിലീപും പിരിഞ്ഞപ്പോള്‍ മീനാക്ഷി ദിലീപിനോടൊപ്പം താമസിക്കാനാണ് ഇഷ്ടപ്പെട്ടത്. അതിന്റെ അര്‍ത്ഥം സ്ത്രീത്വത്തെ ബഹുമാനിക്കുന്ന ഒരു മാതൃകാ പുരുഷന്‍ ദിലീപില്‍ ഉണ്ടെന്നാണ്. സ്‌നേഹമുള്ള ഒരച്ഛന്‍. സ്‌നേഹമുള്ള ഒരു മകന്‍. സ്‌നേഹമുള്ള ഒരു ഭര്‍ത്താവ്. ഈ വ്യക്തിത്വങ്ങളെല്ലാം സമഞ്ജസമായി സമന്വയിക്കപ്പെട്ടിരിക്കുന്നു ദിലീപില്‍.
ദിലീപ് നിരപരാധിയാണെന്നതിനുള്ള തെളിവുകള്‍. അത് ഞാന്‍ കോടതിയില്‍ വെളിപ്പെടത്തും. ഒടുവിൽ ദിലീപ് ശിക്ഷിക്കപ്പെടില്ല. പെട്ടാൽ ഞാൻ ആത്മഹത്യ ചെയ്യും എന്നും സലിം ഇന്ത്യ പറയുന്നു
എത്ര തന്നെ ശ്രമിച്ചിട്ടും ദിലീപില്‍ നിന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒന്നും തന്നെ ലഭിക്കുന്നില്ല. തന്നെ വിമര്‍ശിച്ച മാധ്യമപ്രവര്‍ത്തകരോട് ദിലീപിന് കടുത്ത അവജ്ഞതയാണ് പ്രതികരിക്കാന്‍ പോലും ഇപ്പോള്‍ തയ്യാറല്ല. അവരുടെ ചോദ്യങ്ങളോടും ക്യാമറകളോടും മുഖം തിരിഞ്ഞു നടക്കുകയാണ് ദിലീപ്റസ്റ്റോറന്റ് ഉദ്ഘാടനത്തിന് ദുബൈയിലേക്ക് പോകുന്ന ദിലീപിനോട് ആവര്‍ത്തിച്ച് പലതും ചോദിച്ചെങ്കിലും നടനില്‍ നിന്ന് ഒന്നു കിട്ടിയില്ല. വീണ്ടും ചൊറിയാന്‍ നിന്ന മാധ്യമപ്രവര്‍ത്തകന് ദിലീപ് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്.
ദേ പുട്ടിന്റെ ദുബൈയിലെ ശാഖ ഉദ്ഘാടനത്തിനാണ് ദിലീപ് കോടതിയുടെ പ്രത്യേക അനുമതിയോടെ പോയത്. കൂടെ അമ്മ മാത്രമാണ് ഉണ്ടായിരുന്നത്. ദുബൈ യാത്രയില്‍ മകള്‍ മീനാക്ഷിയും ഭാര്യ കാവ്യ് മാധവനും ഉണ്ടാവും എന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ യാത്രയില്‍ ഇരുവരെയും കാണാതായതോടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് പലതരത്തിലുള്ള സംശയമായി.
ദുബൈയിലേക്ക് പോകാന്‍ കൊച്ചി എയര്‍പ്പോര്‍ട്ടിലെത്തിയ ദിലീപിനെ പൊതിഞ്ഞ് മാധ്യമപ്രവര്‍ത്തകരെത്തി. എന്നാല്‍ അവരുടെ ഒരു ചോദ്യത്തോടും പ്രതികരിക്കാന്‍ ദിലീപ് തയ്യാറായില്ല. ഒന്നും മിണ്ടാതെ അമ്മയുടെ കൈയ്യും പിടിച്ചു നടന്ന ദിലീപിനെ നോക്കി ഒരു മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞു, കാവ്യയെയും മകളെയും കൂട്ടാതെ ദുബായിലേക്ക് പോകുന്നത് എന്തിനാണെന്ന് ഞങ്ങള്‍ക്കറിയാം. രക്ഷപ്പെട്ടെന്ന് കരുതേണ്ട. ദുബൈയിലും ഞങ്ങളുടെ ആളുണ്ട്.
ദിലീപ് ഒന്ന് നിന്നു, എന്നിട്ട് തിരിഞ്ഞു നിന്ന് പറഞ്ഞു ‘അനിയാ നിങ്ങളുടെ ആള്‍ക്കാരെ ഞാന്‍ ഇന്നും ഇന്നലെയുമൊന്നുമല്ല കാണുന്നത്. പണ്ട് ഒരു ബൈറ്റ് വേണം, ഒരു ഇന്റര്‍വ്യു വേണം എന്നൊക്കെ പറഞ്ഞ് എന്റെ ഓഫീസില്‍ മണിക്കൂറുകളോളം കാത്തിരിയ്ക്കുന്ന നിങ്ങളുടെ സാറന്മാരെയും കണ്ടിട്ടുണ്ട് ഇപ്പോള്‍ നിങ്ങളീ ചെയ്യുന്ന പ്രവൃത്തിയും കാണുന്നുണ്ട്. അതുകൊണ്ട് അനിയനിനി എന്നെ ഇതും പറഞ്ഞ് പേടിപ്പിക്കാന്‍ നോക്കണ്ട. ഇനി ഞാന്‍ പേടിക്കില്ല എന്ന് നിങ്ങളുടെ സാറമ്മാരോട് പറഞ്ഞേക്ക്’. ഇതും പറഞ്ഞ് ഒരു ചെറുപുഞ്ചിരിയോടെ അമ്മയുടെ കൈയ്യും പിടിച്ച് എയര്‍പോര്‍ട്ടിന് അകത്തേക്ക് കടന്നു.
മാധ്യമപ്രവര്‍ത്തകരോട് ദിലീപ് മാത്രമല്ല, കാവ്യ മാധവനും അകലം പാലിക്കുകയാണ്. വിവാഹ വാര്‍ഷിക ആശംസ അറിയിക്കാന്‍ വിളിച്ച മാധ്യമപ്രവര്‍ത്തകനോട് കാവ്യ പറഞ്ഞ മറുപടിയും വൈറലായിരുന്നു. എന്നെ കരയിപ്പിച്ച് നിങ്ങള്‍ വ്യൂവര്‍ഷിപ്പ് കൂട്ടേണ്ട എന്നായിരുന്നു കാവ്യയുടെ മറുപടി.
മലയാള സിനിമയിലെ യഥാര്‍ത്ഥ ആക്ഷന്‍ ഹീറോ ആരെന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരം ഒന്നേ ഉള്ളൂ ബാബു ആന്റണി. 1990 കളില്‍ മലയാള സിനിമയിലെ അഭിവാജ്യ ഘടകമായിരുന്ന ബാബു ആന്റണി പെട്ടെന്നാണ് സിനിമയില്‍ നിന്നും പുറത്തായി പോയത്. അതിന് കാരണം അദ്ദേഹം തന്നെ വ്യക്തമാക്കുകയാണ്.
ആ സ്ത്രീ കാരണമാണ് താന്‍ ഔട്ടായതെന്ന് അദ്ദേഹം പറഞ്ഞു.
ആരെക്കുറിച്ചാണ് താന്‍ പറയുന്നതെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. പേര് പറഞ്ഞില്ലെങ്കിലും അവരെ എല്ലാവരും അറിയും. തന്നെ സിനിമയില്‍ നിന്ന് ഇല്ലാതാക്കാനാണ് അവര്‍ ശ്രമിച്ചത്. കള്ളക്കഥകള്‍ വിശ്വസിച്ചു. ഇന്നത്തപ്പോലെയായിരുന്നില്ല അന്ന് പറഞ്ഞത്. കള്ളക്കഥകളായിരുന്നുവെങ്കിലും അത് വിശ്വസിക്കാന്‍ ആളുണ്ടായിരുന്നു. പലരും തന്നെ സിനിമയില്‍ ഉള്‍പ്പെടുത്താന്‍ മടിച്ചു. 20 ലധികം ബിഗ് ബജറ്റ് ചിത്രങ്ങളാണ് ഒറ്റയടിക്ക് നഷ്ടമായത്.
ഇമേജിന് കോട്ടം വന്നു. ജനങ്ങള്‍ക്കിടയില്‍ തന്നെക്കുറിച്ച് മോശം അഭിപ്രായമുണ്ടായതിനെ തുടര്‍ന്നാണ് പലരും തന്നെ ഒഴിവാക്കിയത്. കുറേയൊക്കെ ശരിയായൊരു കാര്യം കൂടിയായിരുന്നു അത്. കള്ള പ്രചാരണങ്ങള്‍ ശരിയാണെന്നായിരുന്നു പലരും കരുതിയത്.
സിനിമയില്‍ നിന്നുള്ള മോശം അനുഭവങ്ങള്‍ തുടരുന്നതിനിടയിലാണ് ഇടവേളയെടുത്തത്. അതിനിടയില്‍ വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചു. വിദേശത്തേക്ക് താമസം മാറ്റിയതോടെ സിനിമയിലെ അവസരങ്ങള്‍ പൂര്‍ണ്ണമായും നഷ്ടമായി.
നീണ്ട ഇടവേളയ്ക്ക് ശേഷം നിവിന്‍ പോളി നായകനായി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയിലൂടെ അദ്ദേഹം സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. നിവിന്‍ പോളിയെ കളരിപ്പയറ്റ് പഠിപ്പിക്കുന്ന ആശാനായാണ് താന്‍ വേഷമിടുന്നതെന്ന് ബാബു ആന്റണി പറഞ്ഞു.
മാണിക്യന്റെ പുത്തൻ ലുക്കിനായി മലയാളസിനിമാലോകം മുഴുവൻ കാത്തിരിക്കുകയാണ്. ഇതുവരെ മറ്റൊരു മോഹൻലാൽ സിനിമയിലും കാണാത്ത മേക്കോവറിലാണ് മലയാളികളുടെ പ്രിയതാരം ഒടിയനിൽ എത്തുന്നത്. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ നാലാം ഷെഡ്യൂൾ ഡിസംബർ ഇരുപതിന് ആരംഭിക്കും. സിനിമയുടെ അവസാന ഷെഡ്യൂൾ കൂടിയാണിത്.
ഒടിയൻ മാണിക്യന്റെ യൗവനകാലഘട്ടമാണ് ഈ ഘട്ടത്തിൽ ചിത്രീകരിക്കുക. ശരീരഭാരം കുറച്ച്, മുറുക്കി ചുവപ്പിച്ച ചുണ്ടും ക്ളീൻ ഷേവ് ലുക്കുമായാകും മോഹൻലാൽ വരുന്നത്. ഇതിനായുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. സംവിധായകൻ ശ്രീകുമാര്‍ മേനോന്റെ നിർദേശപ്രകാരം ഫ്രാന്‍സില്‍ നിന്നുള്ള 25 പേരടങ്ങുന്ന വിദഗ്ധരുടെ സംഘമാണ് ലാലിന്റെ പുതിയ മേക്ക് ഓവേറിന് പിന്നിൽ പ്രവർത്തിക്കുക. ഹോളിവുഡ് താരങ്ങളെ പരിശീലിപ്പിക്കുന്ന പരിചയസമ്പത്തുള്ള ആളുകളെയാണ് ഇതിനായി കൊണ്ടുവന്നത്.
ശ്രീകുമാർ എന്ന സംവിധായകന്റെയും ഒടിയൻ ടീമിന്റെയും പിൻബലത്തിലാണ് മോഹൻലാൽ ഇത്തരമൊരു രൂപമാറ്റത്തിന് തയ്യാറെടുത്തതെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നു. ഇത്രയും വർഷത്തെ അഭിനയജീവിതത്തിൽ മറ്റൊരു കഥാപാത്രത്തിനും നടത്താത്ത മേക്കോവറാണ് മോഹൻലാൽ നടത്തുക. ഒടിയൻ മാണിക്യന്റെ യൗവനം അതുപോലെ തന്നെ ആവാഹിക്കുവാന്‍ മോഹൻലാൽ തയ്യാറാകുകയായിരുന്നു. വളരെ ക്ഷമയും ചിട്ടവട്ടങ്ങളുമുള്ള പ്രക്രിയകളിലൂടെയാണ് ഇതിനായി അദ്ദേഹത്തിന് കടന്ന് പോകേണ്ടി വരുന്നത്. കായികതാരങ്ങളുടെ പരിശീലനരീതിയും അഭ്യാസമുറകളും പോലെ തന്നെ അതികഠിനമായ ഘട്ടങ്ങളും ഇതിൽ ഉൾപ്പെടും.
അതേസമയം ഒടിയൻ സിനിമയുടെ പേരിൽ പ്രചരിക്കുന്ന വ്യാജവാർത്ത നിഷേധിച്ച് അണിയറപ്രവർത്തകർ രംഗത്തെത്തി. ഇത്തരം വാർത്തകൾക്ക് പ്രതികരണം പോലും അർഹിക്കുന്നില്ലെന്നും അവർ വ്യക്തമാക്കി. മറ്റൊരു പുതുമുഖ സംവിധായകന്റെ ചിത്രത്തിനും ലഭിക്കാത്ത ജനപ്രീതിയാണ് ഒടിയന് പ്രേക്ഷകരുടെ ഇടയിൽ ലഭിച്ച് കൊണ്ടിരിക്കുന്നത്. തെറ്റായ വാർത്തകൾ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും ഇവർ വ്യക്തമാക്കി. ചിത്രം അടുത്തവർഷം തിയറ്ററുകളിലെത്തും.
തമിഴകത്തെ ചൂടൻ വാർത്തയായിരുന്നു ഒരുകാലത്തു ചിമ്പു–നയൻതാര പ്രണയബന്ധം. ഇരുവരുടെയും സ്വകാര്യചിത്രങ്ങൾ ഇന്റർനെറ്റിലൂടെ പുറത്തായതോടെ പ്രണയവും രണ്ട് വഴിക്കായി. എന്നാൽ ആ പ്രണയബന്ധത്തിന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുകയാണ് സംവിധായകൻ നന്ദു. ചിമ്പു സംവിധാനം ചെയ്ത് നയൻതാര നായികയായി എത്തിയ വല്ലവൻ സിനിമയുടെ സഹസംവിധായകനായിരുന്നു നന്ദു.
‘ഞാന്‍ നയന്‍താരയുടെയും ചിമ്പുവിന്റെയും മാമയാണോ എന്ന ചോദ്യം നിരാശ ജനിപ്പിക്കുന്നു. എന്നാല്‍ ഒരുതരത്തില്‍ പറഞ്ഞാല്‍ അതു സത്യമാണ്. ഒരുതരത്തിൽ എല്ലാ സംവിധായകരും മാമാമാര്‍ തന്നെയാണ്. കാരണം എല്ലാ സിനിമകളിലും സംവിധായകന്‍ ഒരു നായകനെയും നായികയെയും സൃഷ്ടിക്കുന്നു. എന്നിട്ട് അവരേ ഒന്നിച്ചു കൊണ്ടു വരുന്നു.’–നന്ദു പറഞ്ഞു.
‘ഒരു നല്ല സിനിമയിലെ നല്ല മാമാ മികച്ച സംവിധായകനാകും. എന്നെ സംബന്ധിച്ചടത്തോളം ഏറ്റവും വലിയ മാമാ ജെയിംസ് കാമറൂണാണ്. കാരണം അദ്ദേഹം ടൈറ്റാനിക്ക് ഉണ്ടാക്കി അതുകൊണ്ടു ചിമ്പുവിന്റെയും നയന്‍താരയുടെയും മാമായാണോ എന്ന ചോദ്യത്തെ ഞാന്‍ തെറ്റിദ്ധരിക്കുന്നില്ല.’–നന്ദു പറഞ്ഞു.ചിമ്പുവിനെ നായകനാക്കി കെട്ടവൻ എന്ന സിനിമ സംവിധാനം ചെയ്യുകയാണ് ഇപ്പോൾ നന്ദു
പ്രശസ്ത സിനിമാ- മിമിക്രി താരം കലാഭവന്‍ അബിയുടെ വീട്ടില്‍ നടന്‍ ദിലീപെത്തി. അബിയുടെ മുവാറ്റുപുഴയിലുളള വീട്ടിലാണ് ദിലീപ് എത്തിയത്. അബിയുടെ മക്കളേയും ഭാര്യയേും ദിലീപ് ആശ്വസിപ്പിച്ചു. ദിലീപ് വീട്ടിലെത്തിയപ്പോള്‍ ഷെയിന്‍ നിഗവും അടുത്ത ബന്ധുക്കളും ഉണ്ടായിരുന്നു. മ്ലാനമൂകമായിരുന്നു അബിയുടെ വീട്ടിലെ അന്തരീക്ഷം. വാപ്പച്ചിയുടെ വിയോഗത്തിന്റെ ഞെട്ടലില്‍ നിന്നും ഇനിയും മുക്തനായിട്ടില്ല ഷെയിനും സഹോദരങ്ങളും. ദിലീപിന്റെ ആശ്വാസവാക്കുകളിലും ഒന്നും മിണ്ടാനാകാതെ നിന്നതേയുളളു ഷെയിന്‍ നിഗം.
ഉറ്റസുഹൃത്തുക്കളായിരുന്ന ദിലീപും അബിയും മിമിക്രി വേദികളിലൂടെയാണ് സിനിമയിലെത്തിയത്. സിനിമയോ പ്രശസ്തിയോ ഒന്നും തേടിയെത്താത്ത കാലത്ത് വേദികളില്‍ ദിവസക്കൂലിക്ക് മിമിക്രി അവതരിപ്പിക്കുന്ന കാലംമുതല്‍ തുടങ്ങിയതാണ് ഇവര്‍ തമ്മിലുള്ള ബന്ധം.
ഒരുകാലത്ത് കേരളത്തില്‍ തരംഗമായിരുന്നു അബി, ദിലീപ്, നാദിര്‍ഷ സംഘത്തിന്റെ ഓഡിയോ കാസറ്റുകള്‍. ദേ മാവേലി കൊമ്പത്ത് എന്ന ഓഡിയോ കാസറ്റ് സീരീസ് വന്‍ ഹിറ്റ് ആയിരുന്നു. ആമിന താത്ത എന്ന കഥാപാത്രത്തെ അബിയിലൂടെ ലോകമലയാളികൾ അറിഞ്ഞു.
കലാഭവന്‍, ഹരിശ്രീ, കൊച്ചിന്‍ സാഗരിക എന്നീ മിമിക്രി ഗ്രൂപ്പുകളിലൂടെയാണ് അബി അറിയപ്പെട്ടത്. 300ഓളം മിമിക്രി ഓഡിയോ കസെറ്റുകള്‍ പുറത്തിറക്കിയിട്ടുണ്ട്. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആയും അബി ജോലി ചെയ്തിട്ടുണ്ട്. മലയാളത്തില്‍ അമിതാഭ് ബച്ചന്‍ അഭിനയിച്ച പരസ്യങ്ങളില്‍ ശബ്ദം നല്‍കിയിരുന്നത് അബി ആയിരുന്നു. ജയറാം, ദിലീപ്. കലാഭവന്‍ മണി, ജയസൂര്യ തുടങ്ങിയവരെ പോലെ തന്നെ മിമിക്രിയുടെ ലോകത്ത് നിന്ന് സിനിമാരംഗത്തെത്തിയ ആളായിരുന്നു അബിയും. എന്നാല്‍, ഒരു കാലത്ത് സ്റ്റേജ് ഷോകളില്‍ ചിരിയുടെ മാലപ്പടക്കം സൃഷ്ടിച്ച അബി മാത്രം എങ്ങുമെത്തിയില്ല.
സിനിമയില്‍ ചെറിയ വേഷങ്ങളില്‍ ഒതുങ്ങിയപ്പോഴും അബി ആരോടും പരാതിയും പരിഭവവും പറഞ്ഞതുമില്ല. എന്നാല്‍, സിനിമയില്‍ വലിയ നടനാകണമെന്ന തന്റെ ആഗ്രഹം മകനായ ഷെയിന്‍ നിഗമിലൂടെ നിറവേറ്റപ്പെട്ടപ്പോള്‍ അബി സ്വയം സന്തോഷിക്കുകയായിരുന്നു. മിമിക്രി കലാകാരനായ അബിക്ക് ഒരു വലിയ ബ്രേക്ക് നല്‍കിയ കഥാപാത്രമായിരുന്നു ആമിനത്താത്ത. സ്ത്രീവേഷധാരികളായ പുരുഷന്മാരെ സമകാലിക കലാലോകത്ത് സജീവമാക്കിയതും ആമിനത്താത്തയിലൂടെയാണ്.
അബി അവതരിപ്പിച്ചു വിജയിപ്പിച്ച ആമിനത്താത്ത എന്ന കഥാപാത്രത്തെ പിന്നീട് സാജു കൊടിയന്‍ മുതല്‍ പല മിമിക്രി നടന്മാരും ഏറ്റെടുത്ത് വേദികളിലെത്തിച്ചു. അടുത്തയാഴ്ച പുറത്തിറങ്ങുന്ന കറുത്ത സൂര്യന്‍ എന്ന സിനിമയിലാണ് അബി അവസാനം അഭിനയിച്ചത്.
സൂര്യ ടിവിയുടെ സ്റ്റാര്‍ വാര്‍ എന്ന അഡ്വെഞ്ച്രര്‍ പരിപാടിയുടെ ഷൂട്ടിംഗിനിടയിലുണ്ടായ അപകടത്തില്‍ നടി സരയു രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. സരുയു- അനീഷ് റഹ്മാന്‍ എന്നിവരുടെ ടീം പര്‍വതാരോഹണം നടത്തുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. മലയുടെ മുകളില്‍ നിന്നും കൂറ്റന്‍ പാറ കക്ഷണം അടര്‍ന്ന് താഴേക്ക് വീഴുകയായിരുന്നു.
താഴെ നിന്ന് ഇരുവരുടെയും പര്‍വതാരോഹണം കണ്ട് നില്‍ക്കുന്ന സഹപ്രവര്‍ത്തകരുടെ ഞെട്ടലോടെയുള്ള പ്രതികരണവും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കാണാം.