സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായ വീഡിയോ ആല്‍ബമാണ് മിനി റിച്ചാര്‍ഡിന്റെ ‘മഴയില്‍’. മകന്റെ പ്രായമുള്ള പയ്യനൊപ്പമുള്ള പ്രണയരംഗങ്ങളാണ് വീഡിയോയില്‍ ഉള്ളത്. ഇതിനെതിരെ നിരവധി ട്രോളുകളാണ് ഉയര്‍ന്നത്. എന്നാല്‍ ഇതൊക്കെ തന്റെ പാട്ട് ഹിറ്റാവാന്‍ ഗുണം ചെയ്‌തെന്നാണ് മിനി റിച്ചാര്‍ഡ് പറയുന്നത്. എന്തായാലും ആല്‍ബം നെഗറ്റീവ് പബ്ലിസിറ്റി വഴി വന്‍ വിജയമാകുകയും ചെയ്തിരുന്നു. ഇപ്പോള്‍ അതിനു പിന്നാലെ ആല്‍ബം മേക്കിംഗ് വീഡിയോ കൂടി പുറത്തുവന്നിരിക്കുകയാണ്.
വീഡിയോ കാണാം.
അനുരാഗ കരിക്കിന്‍വെള്ളം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച താരമാണ് രജീഷ വിജയന്‍. പിന്നീട് സംസ്ഥാന അവാര്‍ഡ് കൂടി കിട്ടിയതോടെ ഭാഗ്യനായികയെന്ന വിളിപ്പേരും ഈ പഴയ ടിവി അവതാരകയ്ക്കു ലഭിച്ചു. ഇതിനിടെ താരത്തിന്റെ വിവാഹനിശ്ചയം കഴിയുകയും ചെയ്തു. എന്നാല്‍ സിനിമയില്‍ തിരക്കേറിയ താരമായതോടെ നിശ്ചയിച്ച വിവാഹത്തില്‍നിന്ന് നടി പിന്മാറിയിരിക്കുകയാണ്. രണ്ടുവര്‍ഷത്തെ പ്രണയത്തിനൊടുവില്‍ കോഴിക്കോട് സ്വദേശിയും സ്റ്റീല്‍ അതോറ്റി ഓഫ് ഇന്ത്യയില്‍ ജോലിക്കാരനുമായ അശ്വിന്‍ മേനോനുമായുള്ള വിവാഹമാണ് നടി വേണ്ടെന്നുവച്ചത്.
2016 ജൂണില്‍ കോഴിക്കോട്ടെ സ്വകാര്യ റിസോര്‍ട്ടില്‍ വച്ചായിരുന്നു രജിഷ വിജയന്റെയും അശ്വിന്‍ മേനോന്റേയും വിവാഹ നിശ്ചയിച്ചത്. സ്റ്റീല്‍ അഥോറിറ്റി ഓഫ് ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥനാണ് അശ്വിന്‍. അശ്വിനുമായി രണ്ട് വര്‍ഷത്തിലേറെ നീണ്ട സൗഹൃദത്തിനൊടുവിലാണ് വിവിഹനിശ്ചയത്തിലേക്ക് കാര്യങ്ങളെത്തിയത്. ഇരുവരുടെയും പ്രണയത്തിന് വീട്ടുകാര്‍ പിന്തുണ നല്‍കിയതിനെ തുടര്‍ന്നാണ് വിവാഹനിശ്ചയവും മോതിരം മാറ്റവും നടത്തിയത്. അടുത്ത ബന്ധുക്കള്‍ ഉള്‍പ്പടെ മുപ്പതോളം പേരാണ് അന്ന് ചടങ്ങില്‍ സംബന്ധിച്ചത്.
ടിവി അവതാരകയെന്ന നിലയില്‍ സജീവമായിരിക്കുമ്പോഴാണ് രജീഷ സിനിമയിലെത്തുന്നത്. കോഴിക്കോട് സ്വദേശിയായ രജീഷ അച്ഛന്റെ ജോലി ആവശ്യങ്ങളുമായി എറണാകുളത്താണ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി താമസിക്കുന്നത്. രജീഷയുടെ അച്ഛന്‍ വിജയന്‍ ആര്‍മിയിലെ ഉദ്യോഗസ്ഥനായിരുന്നു. അമ്മ ഷീല അധ്യാപികയാണ്.
വിവാഹം വേണ്ടെന്നുവച്ചതിനു പിന്നില്‍ നടിയുടെ തീരുമാനമാണെന്നാണ് സൂചന. പുരസ്കാരം ലഭിച്ച സാഹചര്യത്തില്‍ വിവാഹിതയായാല്‍ സിനിമയിലെ മികച്ച അവസരങ്ങള്‍ നഷ്ടമാകുമെന്ന് ഭയന്നാണ് രജിഷ വിവാഹത്തില്‍നിന്ന് പിന്മാറിയതെന്നാണ് സൂചന. സിനിമയിലെ ചില മുന്‍നിര നടിമാര്‍ തന്നെ രജിഷയോട് ഇക്കാര്യം പറഞ്ഞതായാണ് സൂചന. പുരസ്കാരം ലഭിച്ചശേഷം രജിഷയുടെ സ്വഭാവത്തില്‍ കാര്യമായ മാറ്റമുണ്ടായെന്നും പിന്നീട് അശ്വിന്‍ വിളിച്ചാല്‍ പോലും ഫോണ്‍ എടുക്കാത്ത അവസ്ഥയിലായിരുന്നെന്നും സുഹൃത്തുക്കള്‍ പറയുന്നു. നിലവില്‍ വിനീത് ശ്രീനിവാസന്റെ ഒരു സിനിമക്കാരന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ് രജിഷ.
ക്രിസ്ത്യാനിയായ ഡോ. ജേക്കബിനെ വിവാഹം കഴിച്ച് അമേരിക്കയില്‍ സെറ്റില്‍ ചെയ്ത മാതു മതംമാറിയെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പക്ഷേ, മതം മാറിയതിനു പിന്നിലെ യഥാര്‍ത്ഥ കാരണം അതല്ലെന്ന് മാതു പറയുന്നു.
‘അമര’ത്തില്‍ അഭിനയിക്കുന്ന കാലത്തേ ഞാന്‍ ക്രിസ്തുമതത്തില്‍ വിശ്വസിച്ചുതുടങ്ങിയിരുന്നു. അതിനു പിന്നില്‍ എന്റെ മനസ്സിനെ വല്ലാതെ വിഷമിപ്പിച്ച ഒരു സംഭവമുണ്ട്. ‘കുട്ടേട്ട’നു ശേഷം എന്നെത്തേടി വളരെ നല്ലൊരു റോളെത്തി, ‘പെരുന്തച്ചനി’ലെ കഥാപാത്രം. ഷൂട്ടിങ്ങിനു തയാറായി ഇരിക്കുമ്പോഴാണ് എനിക്കു വച്ചിരുന്ന റോളില്‍ മോനിഷ അഭിനയിച്ചു തുടങ്ങി എന്നറിഞ്ഞത്. വല്ലാത്ത ഡിപ്രഷനിലായി ഞാന്‍. വിഷമം സഹിക്കാനാകാതെ അമ്മ എന്നെയും കൂട്ടി സഹായമാതാ പള്ളിയിലേക്കു പോയി. മാതാവിനു മുന്നില്‍ ഞാന്‍ കരഞ്ഞുപ്രാര്‍ഥിച്ചു.
വീട്ടിലെത്തി കിടന്നുറങ്ങിയ എന്നെത്തേടി ഒരു ഫോണ്‍കോളെത്തി, ‘അമര’ത്തില്‍ അഭിനയിക്കാനുള്ള ഓഫറായിരുന്നു അത്. ‘പെരുന്തച്ച’ന്റെ കാര്യമറിഞ്ഞ ആരോ പറ്റിക്കാനായി വിളിക്കുകയാണെന്നാണ് കരുതിയത്. ചെറിയ റോളില്‍ അഭിനയിക്കാന്‍ താത്പര്യമില്ല എന്നു പറഞ്ഞ് ഞാന്‍ ഫോണ്‍ കട്ടുചെയ്തു. വീണ്ടും വിളിച്ചപ്പോള്‍ അമ്മയാണ് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞത്. മമ്മൂട്ടിയുടെ മകളുടെ വേഷമാണെന്ന് അറിഞ്ഞപ്പോള്‍ വലിയ സന്തോഷമായി. അന്നുമുതല്‍ ഞാന്‍ ജീസസിന്റെ മകളാണ്. അച്ഛന്റെയും അമ്മയുടെയും പൂര്‍ണപിന്തുണയോടെ മതംമാറി, പേരും മാറ്റി. പക്ഷേ, അഭിനയിച്ച സിനിമകളുടെയെല്ലാം ടൈറ്റില്‍ കാര്‍ഡില്‍ മാതു എന്നു തന്നെയാണ് വന്നിരുന്നത്. വിവാഹം ചെയ്തത് ക്രിസ്ത്യനെ ആണ്. മക്കളെയും ആ വിശ്വാസപ്രകാരം വളര്‍ത്തുന്നു. മുടങ്ങാതെ പള്ളിയില്‍ പോകും. പ്രാര്‍ഥനയാണ് എന്നെ തുണയ്ക്കുന്നത്, അതാണ് എന്റെ ശക്തിയും, മാതു പറയുന്നു.
മെഗാസ്റ്റാര്‍ മമ്മൂട്ടി അഭിഭാഷകനായി ജോലി ചെയ്യവേയാണ് സിനിമയിലെക്കെത്തിയതെന്ന കാര്യം പ്രേക്ഷകര്‍ക്കെല്ലാം അറിയാവുന്നതാണ്. സിനിമയില്‍ നിരവധി തവണ വക്കീല്‍ വേഷത്തില്‍ താരം തിളങ്ങിയിട്ടുണ്ട്. ഏത് വേഷം ലഭിച്ചാലും അത് അങ്ങേയറ്റം മികച്ചതാക്കുന്ന മമ്മൂട്ടി സിനിമയിലല്ലാതെ യഥാര്‍ത്ഥ ജീവിതത്തില്‍ കേസ് വാദിച്ചിട്ടുണ്ട്. അതും സിനിമയിലെ ഒരു സഹപ്രവര്‍ത്തകയ്ക്ക് വേണ്ടി. ആ കഥ ഇങ്ങനെ:
തെലുങ്കില്‍ നിന്നും മലയാള സിനിമയിലേക്കെത്തി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായി മാറിയ ഇന്ദ്രജയ്ക്ക് വേണ്ടിയാണ് താരം കേസ് വാദിച്ചത്.
സിനിമയിലല്ലാതെ യഥാര്‍ത്ഥ ജീവിതത്തിലും വക്കീലാവാന്‍ മമ്മൂട്ടിക്ക് അവസരം ലഭിച്ചത് ഇന്ദ്രജയിലൂടെയാണ്. സിനിമയ്ക്കും അപ്പുറത്ത് ജീവിതത്തിലും വാദിച്ച് ജയിക്കാന്‍ കഴിയുമെന്ന് മമ്മൂട്ടി തെളിയിച്ച സംഭവം കൂടിയായിരുന്നു ഇത്.
ഇന്ദ്രജയും നിര്‍മ്മാതാവും തമ്മിലുള്ള കേസാണ് മമ്മൂട്ടി വാദിച്ചത്. ഇന്ദ്രജയും മാനേജരും തമ്മിലുള്ള തര്‍ക്കമാണ് കോടതിയിലേക്ക് എത്തിയത്. സാമ്പത്തിക ബാധ്യതയെച്ചൊല്ലിയുള്ള കേസ് രണ്ടു വര്‍ഷത്തോളം നീണ്ടു പോയി. ഇതിനിടയില്‍ അഭിഭാഷകരായി പലരും എത്തിയെങ്കിലും കേസ് തീര്‍പ്പായില്ല. ഇന്ദ്രജയില്‍ നിന്നും കേസിനെക്കുറിച്ച് അറിഞ്ഞ മമ്മൂട്ടി കേസ് ഏറ്റെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. കോടതിയില്‍ ഇന്ദ്രജയ്ക്ക് വേണ്ടി വാദിച്ച് മമ്മൂട്ടി അനുകൂലമായ വിധി നേടിയെടുത്തു. അങ്ങനെ സിനിമയില്‍ മാത്രമല്ല യഥാര്‍ത്ഥ ജീവിതത്തിലും നല്ലൊരു വക്കീലാണെന്ന് മെഗാസ്റ്റാര്‍ തെളിയിച്ചു.
30 വയസുകാരിയായ നടിയെ വിവാഹം ചെയ്തതിന് പരിഹസിച്ചവര്‍ക്ക് മറുപടിയുമായി വിവാദ സംവിധായകന്‍ വേലു പ്രഭാകരന്‍. ജൂണ്‍ 2 ന് ചെന്നൈയിലെ ലേ മാജിക് ലാന്‍ഡേണ്‍ തിയേറ്ററില്‍ വെച്ചായിരുന്നു നടി ഷേര്‍ലി ദാസിനെ 60-കാരനായ വേലു പ്രഭാകരന്‍ വിവാഹം ചെയ്തത്. തുടര്‍ന്ന്, പലരും സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും പരിഹസിച്ചിരുന്നു. ഇവര്‍ക്കെല്ലാം വ്യക്തമായ മറുപടിയുമായി എത്തിയിരിക്കുകയാണ് വേലു പ്രഭാകരന്‍.
എന്റെ പ്രായത്തില്‍ ഇന്ത്യയില്‍ വിവാഹം കഴിക്കാറില്ല. നമ്മുടെ രാജ്യം അത്ര പുരോഗമിച്ചിട്ടില്ല. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് 74-ാം വയസ്സില്‍ വിവാഹം ചെയ്യുകയാണെങ്കില്‍ അത് ആര്‍ക്കും പ്രശ്നമല്ല. ജീവിതത്തില്‍ എല്ലാവര്‍ക്കും ഒരു പങ്കാളിയെ വേണം. മുമ്പ് ഞാന്‍ വിവാഹിതനായിരുന്നു. ചില കാരണങ്ങളാല്‍ വിവാഹമോചനം നേടേണ്ടിവന്നു. ഇപ്പോള്‍ കുറേ വര്‍ഷമായി ഒറ്റയ്ക്കാണ്. അപ്പോഴാണ് ഷേര്‍ലി ജീവിതത്തിലേക്ക് കടന്നുവന്നത്. എന്നെ വിവാഹം ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് അവളാണ് പറഞ്ഞത്. അതു കേട്ടപ്പോള്‍ ഒരുപാട് സന്തോഷമായി എന്നും വേലു പ്രഭാകരന്‍ പറയുന്നു.
വേലു വളരെ സത്യസന്ധനായ വ്യക്തിയാണ്. പരസ്പരം അടുത്തപ്പോള്‍ അദ്ദേഹത്തെ പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ എനിക്ക് കഴിഞ്ഞു. അതുകൊണ്ട് വിവാഹം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു എന്നും ഷെര്‍ലി പറയുന്നു. 2009-ല്‍ പുറത്തിറങ്ങിയ വിവാദ തമിഴ് ചിത്രം ‘കാതല്‍ കഥൈ’യിലെ പ്രധാന വേഷം ചെയ്തത് ഷേര്‍ലിയായിരുന്നു. നല്ല മണിത്തന്‍, അദൈസിയ മണിതന്‍, ഊരുമം, പുതിയ ആച്ചി, അസുരന്‍, രാജലി, കടവുള്‍, ശിവന്‍ എന്നീ സിനിമകളാണ് വേലു പ്രഭാകരന്‍ സംവിധാനം ചെയ്തിരിക്കുന്നത്.
ഷാരൂഖ് ഖാൻ വളരെ കൂളാണ്. താരത്തെ ദേഷ്യപ്പെട്ട് നാം അധികം കണ്ടിട്ടില്ല. എന്നാൽ അടുത്തിടെ ഷാരൂഖിന് തന്റെ നിയന്ത്രണം വിട്ടുപോയി. ഒരു ഈജിപ്ത്യൻ റിയാലിറ്റി ഷോയുടെ ലൈവിനിടെയാണ് ഷാരൂഖിനു തന്റെ നിയന്ത്രണം കൈവിട്ടു പോയ സംഭവമുണ്ടായത്.
ഈജിപ്തിലെ പ്രശസ്തമായ റിയാലിറ്റി ഷോയാണ് ‘റമീസ് അണ്ടർഗ്രൗണ്ട്’. റമീസ് ഗലാൽ ആണ് ഈ ഷോയുടെ അവതാരകൻ. പ്രശസ്തരെ പറ്റിക്കുന്ന പരിപാടിയാണിത്. ഇതിനു മുൻപ് പല സിനിമാ താരങ്ങളും ഷോയിൽ പങ്കെടുത്തിട്ടുണ്ട്. അവസാനമായി പങ്കെടുത്തത് ഷാരൂഖ് ആയിരുന്നു. ഷാരൂഖും നല്ല രീതിയിൽ കബളിപ്പിക്കപ്പെട്ടു.
പക്ഷേ ബോളിവുഡ് കിങ് ഖാന് ഇതു താങ്ങാനായില്ല. നിയന്ത്രണം നഷ്ടപ്പെട്ട ഷാരൂഖ് അവതാരകനെ തല്ലാൻ തയാറായി. അവതാരകൻ തമാശയ്ക്കായി ചെയ്തതാണെന്ന് പറയാൻ ശ്രമിച്ചെങ്കിലും ഷാരൂഖ് കേൾക്കാൻ തയാറായില്ല. ഇതിന്റെ വിഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
ഒടുവിൽ ഷാരൂഖിന് കാര്യങ്ങൾ മനസ്സിലായി. അവതാരകൻ തന്റെ ട്വിറ്ററിൽ കിങ് ഖാനുമൊപ്പമുളള ഒരു വിഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. കൂളായ ഷാരൂഖിനെ ഈ വിഡിയോയിൽ കാണാം.
എംടിയുടെ ‘രണ്ടാമൂഴ’ത്തിന്റെ ചലച്ചിത്രാവിഷ്‌കാരത്തിന് ‘മഹാഭാരതം’ എന്ന് പേരിട്ടതിനെതിരേ ഉയര്‍ന്ന സംഘപരിവാര്‍ ഭീഷണിക്ക് വഴങ്ങാനില്ലെന്ന് സംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോന്‍. മലയാളമുള്‍പ്പെടെ അഞ്ച് ഭാഷകളില്‍ 1000 കോടി ബജറ്റില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് മലയാളത്തില്‍ എംടിയുടെ നോവലിന്റെ പേരായ ‘രണ്ടാമൂഴം’ എന്നുതന്നെയും ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ‘മഹാഭാരതം’ എന്നുമായിരുന്നു പ്രോജക്ട് പ്രഖ്യാപനവേളയില്‍ പേരിട്ടിരുന്നത്. എന്നാല്‍ ‘രണ്ടാമൂഴ’ത്തിന്റെ ചലച്ചിത്രാവിഷ്‌കാരത്തിന് ‘മഹാഭാരതം’ എന്ന് പേരിട്ടതിനെതിരേ സംഘപരിവാര്‍ അനുകൂലികള്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധവുമായി എത്തിയിരുന്നു. എന്നാല്‍ മലയാളം ഒഴികെയുള്ള ഭാഷകള്‍ക്കായി നിശ്ചയിച്ചിരിക്കുന്ന ‘മഹാഭാരതം’ എന്ന പേര് മാറ്റാനില്ലെന്ന് ശ്രീകുമാര്‍ മേനോന്‍ വ്യക്തമാക്കി. നിര്‍മ്മാതാവ് ബി.ആര്‍.ഷെട്ടിക്കൊപ്പം അബുദബിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സംവിധായകന്‍ ഇതുസംബന്ധിച്ച നിലപാട് വ്യക്തമാക്കിയത്. ‘മഹാഭാരതം’ എന്ന പേരിനെക്കുറിച്ച് ചില കോണുകളില്‍നിന്ന് പ്രതിഷേധം ഉയരുന്നല്ലോ എന്ന ചോദ്യത്തിനുള്ള ശ്രീകുമാറിന്റെ മറുപടി ഇങ്ങനെ..
പേര് മാറ്റാന്‍ ഉദ്ദേശിക്കുന്നില്ല. ആദ്യമായി ഞങ്ങള്‍ പ്രോജക്ടിന്റെ പേരാണ് അനൗണ്‍സ് ചെയ്തത്. ‘രണ്ടാമൂഴം’ എന്നത് തമിഴിലും കന്നഡയിലും ഹിന്ദിയിലും ഇംഗ്ലീഷിലുമൊക്കെ പരിഭാഷപ്പെടുത്തുമ്പോള്‍ പലതാവും. ഒരു സിനിമയ്ക്ക് പല ഭാഷകളില്‍ പല പേര് പറ്റില്ല. രണ്ടാമൂഴം മഹാഭാരതം തന്നെയാണ്. ഭീമന്റെ കാഴ്ചപ്പാടിലൂടെയുള്ള മഹാഭാരതം. അതിനാല്‍ സിനിമയ്ക്ക് ‘മഹാഭാരതം’ എന്ന് പേരിട്ടതില്‍ ഞങ്ങള്‍ക്ക് ഒരു സംശയവുമില്ല. മലയാളികള്‍ക്ക് അറിയാം മഹാഭാരതത്തെ ആസ്പദമാക്കിയുള്ളതാണ് രണ്ടാമൂഴമെന്ന്.
വി.എ.ശ്രീകുമാര്‍ മേനോന്‍
1000 കോടി എന്ന ഇന്ത്യന്‍ സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത ബജറ്റില്‍ സിനിമയൊരുക്കുമ്പോള്‍ അതിന്റെ അന്‍പത് ശതമാനവും വിഎഫ്എക്‌സിനുവേണ്ടിയാണ് ചെലവഴിക്കുന്നതെന്നും എഫക്ട്‌സിന് അത്രയധികം പ്രാധാന്യമുണ്ടെന്നും സംവിധായകന്‍ പറഞ്ഞു. മോഹന്‍ലാലിനെക്കൂടാതെ എട്ട് പ്രമുഖ താരങ്ങളെ വിവിധ വേഷങ്ങളിലേക്ക് പരിഗണിച്ചിട്ടുണ്ടെന്നും പക്ഷേ അതാരൊക്കെയെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും മറുപടി. കൂടാതെ പ്രോജക്ട് സംബന്ധിച്ച കൗതുകകരമായ പല സംശയങ്ങള്‍ക്കും ശ്രീകുമാര്‍ മേനോന്‍ മറുപടി പറഞ്ഞു.
“ഇംഗ്ലീഷ് പതിപ്പിനുവേണ്ടിയുള്ള പ്രാഥമികമായ പരിഭാഷ എംടിയാണ് ചെയ്തത്. പക്ഷേ ഇംഗ്ലീഷിലേക്ക് അഡാപ്റ്റ് ചെയ്യുന്നത് മറ്റൊരാളായിരിക്കും. ഒരു പ്രശസ്ത തിരക്കഥാകൃത്തായിരിക്കും അത്. അഞ്ച് പതിപ്പുകളില്‍ മൂന്നെണ്ണമെങ്കിലും പരിഭാഷകളല്ലാത്ത ഒറിജിനല്‍ മാസ്റ്റര്‍ വെര്‍ഷനുകളായിരിക്കും. മലയാളവും ഹിന്ദിയും ഇംഗ്ലീഷും. ആകെ ആറ് മണിക്കൂര്‍ ഉണ്ടാവും ചിത്രം. അത് രണ്ട് ഭാഗങ്ങളായി പുറത്തെത്തും. ആദ്യഭാഗം പുറത്തെത്തി 100 ദിവസത്തിനുള്ളില്‍ രണ്ടാംഭാഗം റിലീസ് ചെയ്യും. ബാഹുബലിയിലെ ചില സാങ്കേതികവിദഗ്ധര്‍ രണ്ടാമൂഴത്തിലുമുണ്ടാവാന്‍ സാധ്യതയുണ്ട്. സാബു സിറിളിനെപ്പോലുള്ളവര്‍. അക്കാര്യത്തിലും അന്തിമതീരുമാനം എടുത്തിട്ടില്ല..”
താന്‍ ജീവിതത്തില്‍ നേരിട്ട വിഷമഘട്ടത്തില്‍ നിന്നും രക്ഷപ്പെട്ടത് സമൂഹത്തിന്റെ പിന്തുണ ഒന്നുകൊണ്ട് മാത്രമായിരുന്നെന്ന് നടി ഭാവന. അതുകൊണ്ട് തന്നെ ഈ സമൂഹത്തിനും പെണ്‍കുട്ടികള്‍ക്കും ഗുണമുണ്ടാകുന്ന തീരുമാനങ്ങളുമായി മുന്നോട്ടുപോകുമെന്നും ഭാവന പറയുന്നു. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഭാവന.
എന്റെ അച്ഛന്‍ മരിച്ചപ്പോള്‍ ഞാന്‍ വിഷമിച്ചതിനു ഒരു അന്തസുണ്ട്. കാരണം മരിച്ചത് എന്റെ അച്ഛനാണ്. എന്നെ ഇത്രയും കാലം പോറ്റി വളര്‍ത്തിയ ആളാണ്. എന്നെ സ്നേഹത്തോടെ കൊണ്ടു നടന്ന ആളാണ്. എന്റെ മോള്‍ക്ക് നല്ലതുമാത്രം വരണം എന്ന് ആഗ്രഹിച്ച ആളാണ്. അങ്ങനെയുള്ള അച്ഛന്‍ മരിച്ചപ്പോള്‍ ഞാന്‍ എന്റെ മനസിന്റെ കടിഞ്ഞാണ്‍ അഴിച്ചുവിട്ടെങ്കില്‍ അതിനൊരു അന്തസുണ്ട്.
എന്നാല്‍ ഏതോ ഒരുത്തന്‍ എന്റെ ജീവിതത്തില്‍ എന്തൊക്കെയോ ചെയ്തതിന് ഞാന്‍ വിഷമിച്ചാല്‍ അത് മനസാക്ഷിയോട് തന്നെ ചെയ്യുന്ന വഞ്ചനയായിരിക്കും. ഞാനിവിടെ തെറ്റു ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ അതിന്റെ പേരില്‍ ഞാനെന്തിന് ദു:ഖിക്കണം. പൊതുസമൂഹത്തില്‍ അവന്റെ തനിസ്വരൂപം വെളിപ്പെടണം. അവന്റെ അടുപ്പക്കാര്‍ അവനെ മനസിലാക്കണം- ഭാവന പറയുന്നു.
കാറില്‍ വെച്ച് എന്നെ ആക്രമിക്കുമ്പോള്‍ അത് എനിക്കെതിരെയുള്ള ക്വട്ടേഷനാണെന്നും അത് തന്നത് ഒരു സ്ത്രീയാണെന്നും ഒക്കെ അവര്‍ പറഞ്ഞു. ഞങ്ങള്‍ക്ക് നിന്റെ വീഡിയോ എടുക്കണം. ബാക്കി ഡീല്‍ ഒക്കെ അവര്‍ സംസാരിക്കുമെന്നും പറഞ്ഞു. ഇതൊക്കെ കേള്‍ക്കുമ്പോള്‍ സത്യത്തില്‍ ഞെട്ടലൊന്നും ഉണ്ടായില്ല. കാരണം ഏറ്റവും വലിയ ചില ദുരന്തവാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ നമ്മള്‍ നിസ്സംഗരാവില്ലേ അതുപോലെയൊരു അനുഭവമായിരുന്നു അപ്പോള്‍. ഇതില്‍ ഭേദം മരണമാണെന്ന് തോന്നിപ്പോയി. ഇതൊക്കെ സ്വപ്നമാണോ യാഥാര്‍ഥ്യമാണോ എന്നു പോലും തിരിച്ചറിയാനായില്ല എന്ന് ഭാവന പറയുന്നു.
എന്തിനാണ് ഒറ്റയ്ക്ക്‌പോയത് അമ്മയെ കൂടി കൂട്ടായിരുന്നില്ലേ എന്നൊക്കെ ചിലര്‍ ചോദിച്ചു. അമ്മയെ കൂടി കൂട്ടിയിരുന്നെങ്കില്‍ ഒന്നും സംഭവിക്കുമായിരുന്നില്ലെന്ന് ഇവര്‍ക്ക് ഉറപ്പുണ്ടോ. അവര്‍ അമ്മയെ വണ്ടിയില്‍ നിന്ന് തള്ളി താഴെയിട്ടിരുന്നെങ്കിലോ , അല്ലെങ്കില്‍ തല്ലി തല പൊളിച്ചിരുന്നെങ്കിലോ? .അമ്മ എനിക്കൊപ്പം അന്ന് ഇല്ലാതിരുന്നത് വളരെ നന്നായി എന്ന് മാത്രമേ എനിക്ക് തോന്നിയിരുന്നുള്ളൂ- ഭാവന പറയുന്നു.
എനിക്കെതിരെ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് ചില ഓണ്‍ലൈന്‍ മീഡിയകള്‍ എഴുതുന്ന വാര്‍ത്തകള്‍ എല്ലാം താന്‍ എടുത്തുവെച്ചിട്ടുണ്ടെന്നും കേസിന്റെ തിരക്ക് കഴിഞ്ഞാല്‍ അവര്‍ക്കെതിരെ നിയമപരമായി നീങ്ങുമെന്നും ഭാവന പറയുന്നു.
ബാഹുബലി പഴയ പാതാളഭൈരവി എന്ന സിനിമ തന്നെയാണെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ബാഹുബലി പോലെയുള്ള സിനിമകള്‍ നിര്‍മ്മിച്ചാല്‍ സാംസ്‌ക്കാരികമായി നശിക്കുമെന്നും അടൂര്‍ പറഞ്ഞു. എന്‍ടി രാമറാവു നായകനായി 1951ല്‍ പുറത്തിറങ്ങിയ തെലുങ്ക് ഫാന്റസി ചിത്രമാണ് ‘പാതാളഭൈരവി’.
ബാഹുബലി ഇന്ത്യന്‍ സിനിമക്ക് ഒരു സംഭാവനയും നല്‍കിയിട്ടില്ല. എന്റെ പത്തുരൂപ പോലും ബാഹുബലി പോലെയുള്ള സിനിമ കാണാന്‍ ഞാന്‍ ചെലവാക്കില്ല. അടൂര്‍ പറഞ്ഞു. മലയാളസിനിമയിലെ കോടികളുടെ ബജറ്റ്, കോടികളുടെ കളക്ഷന്‍ തുടങ്ങിയവയില്‍ സന്തോഷമുണ്ടോ എന്ന ചോദ്യത്തിന് സന്തോഷമില്ല എന്നായിരുന്നു അടൂരിന്റെ മറുപടി. തന്റെ ബജറ്റിന് വേണ്ടിയുള്ള സിനിമയാണ് തന്റേത്. ബജറ്റ് നേരത്തെ തയ്യാറാക്കി റൈറ്റ് ബജറ്റ് സിനിമയാണ് ചെയ്യുന്നത്.
പണത്തിന്റെ പകിട്ട് കാണിക്കുന്നതിനുള്ള മാര്‍ഗമാണ് ബജറ്റ് ഉയര്‍ത്തിക്കാണിക്കല്‍. 10 കോടി ഉണ്ടെങ്കില്‍ പത്തു സിനിമചെയ്യാം. നൂറു കോടി ഉണ്ടെങ്കില്‍ നൂറു സിനിമ ചെയ്യാം. കഴിവുള്ള സംവിധായകര്‍ക്ക് ബജറ്റ് കിട്ടാത്ത സാഹചര്യമാണ്. 10-15 ലക്ഷം കൊണ്ട് നല്ല സിനിമ നിര്‍മ്മിക്കുന്നവര്‍ക്ക് തിയേറ്റര്‍ കിട്ടുന്നില്ല. 200 തിയേറ്ററുണ്ടെങ്കില്‍ 199ലും ഒരേ പടമായിരിക്കും. ജനങ്ങള്‍ക്ക് കാണാതെ നിര്‍വാഹമില്ല. ഇതിന്റെ ഇരകളാകുന്ന സമൂഹത്തെക്കുറിച്ച് എനിക്ക് ആകാംഷയുണ്ടെന്നും അടൂര്‍ പറഞ്ഞു.
തീയിൽ കുരുത്തത് വെയിലത്ത് വാടാറില്ലല്ലോ.. തെമ്മാടികൾ ഒത്തുചേർന്ന് കയ്പുനീർ നൽകിയ ഭാവന, ഇപ്പോൾ ചങ്കുറപ്പുള്ള ഒരു പെണ്ണായിരിക്കുന്നു. ആ കണ്ണുകള്‍ക്ക് കൂടുതല്‍ തിളക്കവും ആത്മവിശ്വാസവും വന്നുചേർന്നിരിക്കുന്നു. തെന്നിന്ത്യ മുഴുവന്‍ നല്‍കിയ സ്‌നേഹവും പ്രാര്‍ഥനയും ഏറ്റുവാങ്ങിയ മുഖം. തന്നെ നാണം കെടുത്താന്‍ അധാര്‍മികമായ പ്രവൃത്തികള്‍ ചെയ്തവരെ ധാര്‍മികമായി നേരിടുന്നതിന്റെ ഉള്‍ക്കരുത്താണ് ഭാവനയുെടെ ഓരോ വാക്കിലും. താനിപ്പോള്‍ സംസാരിക്കുന്നത് തനിക്കുവേണ്ടി മാത്രമല്ല അപമാനിതയാകുന്ന ഓരോ പെണ്‍കുട്ടിക്കും വേണ്ടിയാണെന്ന് ഭാവന പറയുന്നു. ഭാവനയുടെ ഓരോ വാക്കിലും രോഷമുണ്ടായിരുന്നു. കരുത്തുണ്ടായിരുന്നു. നീതിക്കുവേണ്ടിയുള്ള ദാഹമുണ്ടായിരുന്നു. ഒരു പ്രമുഖ മാസികയ്ക്കു നൽകിയ അഭിമുഖത്തിലാണ് ഭാവനയുടെ വെളിപ്പെടുത്തൽ..
ഈ ലോകത്തെ തന്നെ വെറുത്തു പോകുന്ന രീതിയിലുള്ള സംഭവങ്ങളാണ് എന്റെ ജീവിതത്തില്‍ ഉണ്ടായത്. പക്ഷേ, ഞാന്‍ അത്തരമൊരു അവസ്ഥയില്‍ നിന്നു രക്ഷപ്പെട്ടത് എന്റെ ജീവിതത്തില്‍ ഒന്നും സംഭവിച്ചിട്ടില്ല എന്നൊരു ബോധം തരാന്‍ ഈ സമൂഹത്തിനു കഴിഞ്ഞു എന്നതു കൊണ്ടാണ്. അതു ഞാന്‍ അഭ്യര്‍ഥിച്ചിട്ടല്ല. എന്റെ അവസ്ഥ അറിഞ്ഞിട്ട് അവര്‍ എന്നെ ബോധ്യപ്പെടുത്തുകയായിരുന്നു. അതുകൊണ്ട് സമൂഹത്തിനു ഗുണമുണ്ടാകുന്ന, പെണ്‍കുട്ടികള്‍ക്കു ഗുണമുണ്ടാക്കുന്ന തീരുമാനങ്ങളുമായി മുന്നോട്ടു പോകും. അച്ഛന്‍ മരിച്ചപ്പോള്‍ ഞാന്‍ വിഷമിച്ചതിന് ഒരു അന്തസ്സുണ്ട്. കാരണം, മരിച്ചത് എന്റെ അച്ഛനാണ്. എന്നെ ഇത്രയും കാലം പോറ്റിവളര്‍ത്തിയ ആളാണ്. എന്നെ സ്നേഹത്തോടെ കൊണ്ടു നടന്ന ആളാണ്. വേറെ ആരൊക്കെ എന്നെ കുറ്റം പറഞ്ഞാലും എന്റെ മോള്‍ക്ക് നല്ലതുമാത്രം വരണം എന്ന് ആഗ്രഹിച്ച ആളാണ്.
അങ്ങനെയുള്ള അച്ഛന്‍ മരിച്ചപ്പോള്‍ ഞാന്‍ എന്റെ മനസ്സിന്റെ കടിഞ്ഞാണ്‍ അഴിച്ചുവിട്ടെങ്കില്‍ അതിനൊരു അന്തസ്സുണ്ട്. ഇവിടെ ഏതോ ഒരുത്തന്‍ എന്റെ ജീവിതത്തില്‍ എന്തൊക്കെയോ ചെയ്തതിനു ഞാന്‍ വിഷമിച്ചാല്‍ അത് മനസ്സാക്ഷിയോടു തന്നെ ചെയ്യുന്ന വഞ്ചനയായിരിക്കും. ഞാനിവിടെ തെറ്റു ചെയ്തിട്ടില്ല. അതുകൊണ്ട് അതിന്റെ പേരില്‍ ഞാെനന്തിനു ദുഃഖിക്കണം. തെറ്റു ചെയ്തവന്‍ വിഷമിക്കണം. പൊതുസമൂഹത്തില്‍ അവന്റെ തനിസ്വരൂപം വെളിപ്പെടണം. അവന്റെ അടുപ്പക്കാര്‍ അവനെ മനസ്സിലാക്കണം. ചില ചോദ്യങ്ങള്‍ ഞാന്‍ ഇപ്പോഴും എന്നോട് തന്നെ ചോദിച്ചുകൊണ്ടിരിക്കുന്നു. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമായിട്ടില്ല. സ്വന്തം അമ്മയെ, സഹോദരിയെ, ഭാര്യയെ, കാമുകിയെ ആത്മാര്‍ഥമായി സ്‌നേഹിച്ചിട്ടുള്ള ഒരാളിനും മറ്റൊരു പെണ്‍കുട്ടിയോട് ഇത്രയ്ക്കും മോശമായി പെരുമാറാന്‍ സാധിക്കില്ല. ഈ പരിപാടിക്ക് ഇറങ്ങുന്നവരുടെ പൂർവ്വചരിത്രം പരിശോധിച്ചാല്‍ അറിയാം ഇങ്ങനെയുള്ളവരൊന്നും സ്വന്തം അമ്മയെപ്പോലും സ്‌നേഹിച്ചിട്ടില്ലെന്ന്. എന്നെ ആരും ഒന്നും ചെയ്യില്ല. എനിക്ക് എന്തും ചെയ്യാം എന്നൊക്കെയുള്ള ഒരു വികല മനോഭാവത്തില്‍ ജീവിക്കുന്ന കുറേപ്പേരുണ്ട്. ഇവര്‍ക്കുള്ള മറുപടി നമ്മുടെ നിയമപുസ്തകത്തിലേയുള്ളൂ.
പെണ്‍കുട്ടിക്ക് ഒരു പ്രശ്‌നമുണ്ടായാല്‍ മറ്റു പെൺകുട്ടികൾക്ക് അതു പെട്ടെന്നു മനസ്സിലാവും. കാരണം പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന മാനസികാവസ്ഥ പെണ്‍കുട്ടികള്‍ക്കു മാത്രമേ മനസ്സിലാകൂ. പുരുഷന്മാര്‍ അവിടെയും സ്ത്രീകളെ കുറ്റപ്പെടുത്താനുള്ള പഴുതുകള്‍ അന്വേഷിക്കും. അവള്‍ എന്തിന് ഒറ്റയ്ക്കു പോയി? അവള്‍ എന്തിന് ജീന്‍സ് ഇട്ടു? അങ്ങനെ പലതും പറയും. എന്നാല്‍ എന്റെ കാര്യത്തില്‍ സംഭവിച്ചത് അദ്ഭുതമാണ്. സ്ത്രീകളെപ്പോലെ തന്നെ പുരുഷന്മാരും തുല്യ രീതിയില്‍ എനിക്കു വേണ്ടി സംസാരിച്ചു. എന്നെ സപ്പോര്‍ട്ട് ചെയ്തു. ഇപ്പോഴും എനിക്കു വേണ്ടി സംസാരിച്ചുകൊണ്ടിരിക്കുന്നു. ഭാവനയെ ആരൊക്കെയോ ചേര്‍ന്നു തോല്‍പിക്കാന്‍ ശ്രമിച്ചു. പക്ഷേ, ഈ സമൂഹം ഒന്നടങ്കം അവരെ തോല്‍പിച്ചു എന്നതല്ലേ സത്യം. ഞാന്‍ അങ്ങനെ വിചാരിക്കുന്നില്ല. കാരണം, ആരു ജയിച്ചു ആരു തോറ്റു എന്നൊന്നും ഇവിടെ പ്രസക്തിയില്ല. ജയിക്കാനും തോല്‍ക്കാനും ഇതു മത്സരം ഒന്നുമല്ലല്ലോ? എന്റെ ജീവിതം എന്റെ ൈകകളിലാണ്. സന്തോഷത്തോടെ അത് ജീവിച്ചുതീര്‍ക്കണം എന്നാണ് ആഗ്രഹം.
അച്ഛന്‍ മരിച്ചതിനു ശേഷം ഓരോ സിനിമ ഷൂട്ടിനു പോ കുമ്പോഴും എത്രയും പെട്ടെന്നു വീട്ടില്‍ വരണം എന്ന ആഗ്രഹമാണ് എനിക്ക്. കാരണം മാതാപിതാക്കള്‍ ജീവിച്ചിരിക്കുമ്പോ ള്‍ അവരുടെ വില നാം അറിയുന്നില്ല. നമ്മള്‍ നമ്മുടെ സ്വകാര്യലോകത്ത് മുഴുകും. പുസ്തകം വായിക്കും, സിനിമ കാണും, കൂടുതല്‍ സമയവും മൊൈബലില്‍ കളിച്ചു കൊണ്ടിരിക്കും. അല്ലാതെ അച്ഛനോടും അമ്മയോടും മനസ്സു തുറന്ന് അവരോടു മാത്രമായി സംസാരിച്ചിരിക്കില്ല. എനിക്കും ഉണ്ടായിട്ടുണ്ട് ഇത്തരം ചില നഷ്ടങ്ങള്‍. എവിടെയോ ഇരിക്കുന്ന സുഹൃത്തിേനാട് സംസാരിക്കാന്‍ സമയം കണ്ടെത്തും. തൊട്ടടുത്ത് ഇരിക്കുന്ന അച്ഛനോട് സംസാരിക്കില്ല. അവര്‍ നമ്മുടെ അച്ഛനും അമ്മയും അല്ലേ എന്ന ധാരണയാണ്. പെട്ടെന്നൊരു ദിവസം അച്ഛന്‍ ഇല്ലാതായപ്പോഴാണ് ആ ശൂന്യത എനിക്കു ബോധ്യമായത്. അതുകൊണ്ട് എനിക്ക് എന്റെ അമ്മയോടൊപ്പം കൂടുതല്‍ സമയം ചെലവിടാനാണ് ആഗ്രഹം. ആരോടും മത്സരിക്കാനോ ജയിക്കാനോ അല്ല.
അവിചാരിതമായ സാഹചര്യങ്ങളില്‍ ഏതു പെൺകുട്ടിയും അകപ്പെടാം. മനഃസാന്നിധ്യവും ആത്മവിശ്വാസവും ആ സമയത്തു ചോർന്നുപോകരുത്. പതറരുത്. ആ ദിവസത്തെ അവസ്ഥയെ ഞാന്‍ എങ്ങനെ നേരിട്ടു എന്നു പറയുന്നത് ഒരുപാടു പെണ്‍കുട്ടികള്‍ക്കു പ്രയോജനപ്പെട്ടേക്കും എന്നു കരുതുന്നതുകൊണ്ട് പറയുന്നു.
”എനിക്കൊന്നേ നമ്മുടെ പെണ്‍കുട്ടികളോടു പറയാനുള്ളൂ… ചതിക്കുഴികളില്‍ പെടുമ്പോൾ നിങ്ങള്‍ തളരരുത്, പതറരുത്, കൂടുതല്‍ ജാഗരൂകരാകണം.”
തൃശൂരിലെ വീട്ടില്‍ നിന്ന് കൊച്ചിയിലേക്കു ഞാന്‍ പുറപ്പെട്ടത് സന്ധ്യ കഴിഞ്ഞാണ്. സമയം നോക്കി ചെയ്യാവുന്ന ജോലിയല്ല സിനിമാ അഭിനയം എന്ന് എല്ലാവര്‍ക്കും അറിയാം. മാത്രമല്ല എന്നെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി രാത്രിയും പകലുമൊക്കെ യാത്ര െചയ്യുകയാണ്. ഇതുവരെ ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. അതിനിടയിലാണ് പിന്നാലെ വന്ന കാറ്ററിങ് വാന്‍ ഞാന്‍ സഞ്ചരിച്ച വാഹനത്തില്‍ ഇടിക്കുന്നതും ഐന്റ ഡ്രൈവറും വാനിലുള്ളവരുമായി ചില വാക്കുതര്‍ക്കം ഉണ്ടാകുന്നതും. പെട്ടെന്ന് രണ്ടു പേർ പിന്‍സീറ്റില്‍ എന്റെ ഇരുവശവുമായി കയറി. എന്റെ ൈകയില്‍ ബലമായി പിടിച്ചു. മൊൈബൽ ഫോൺ പിടിച്ചു വാങ്ങി. ഒരു പരിചയവും ഇല്ലാത്ത ആള്‍ക്കാരാണു വണ്ടിയില്‍ എനിക്കിരുവശവും ഇരിക്കുന്നത്.
ആദ്യത്തെ അഞ്ചുമിനിറ്റ് എ ന്താണു സംഭവിച്ചത് എന്നു പറയാന്‍ പോലും ഇപ്പോഴും വാക്കുകളില്ല. എനിക്കു തന്നെ എന്റെ മാനസികാവസ്ഥ നിയന്ത്രിക്കാന്‍ കഴിയാതെ വന്നു. ശരീരം വല്ലാതെ തണുത്തു. പിന്നെയാണ് ഞാന്‍ യാഥാര്‍ഥ്യബോധം വീണ്ടെടുത്തത്. ‘എന്നെ ഉപദ്രവിക്കാന്‍ വന്നതല്ല, ഡ്രൈവറെയാണ് അവര്‍ക്കു വേണ്ടത്, അയാള്‍ക്കിട്ട് നല്ല തല്ലു െകാടുക്കാനുള്ള ക്വട്ടേഷനുണ്ട്. എന്നെ ഞാന്‍ പറയുന്നിടത്ത് ഇറക്കിയിട്ട് ഡ്രൈവറെ അവര്‍ കൊണ്ടു പോകും’ എന്നൊക്കെയാണ് ആദ്യം പറഞ്ഞത്. അതുകേട്ട് ഞാന്‍ സമാധാനിച്ചു. ഡ്രൈവറും ഇവരും തമ്മിലുള്ള എന്തോ പ്രശ്‌നമാണ്, എനിക്കു പേടിക്കാനൊന്നുമില്ല എന്നായിരുന്നു എന്റെ ധാരണ. എന്നെ ലാല്‍ മീഡിയയില്‍ ഇറക്കണമെന്ന് ഞാന്‍ അവരോട് പറഞ്ഞു.
അപ്പോഴും അവര്‍ എന്റെ ൈകയിലെ പിടുത്തം വിട്ടിരുന്നില്ല. സിനിമകളില്‍ മാത്രമാണ് ഞാന്‍ കിഡ്‌നാപ്പിങ് രംഗങ്ങള്‍ കണ്ടിട്ടുള്ളത്. കരഞ്ഞു ബഹളം വയ്ക്കുന്ന പാവം നായിക, കൈയില്‍ ബലമായി പിടിച്ച് തടിയന്‍ ഗുണ്ടകള്‍, പിന്നാലെ ബൈക്കില്‍ നായകന്‍… ബഹളം കൂട്ടിയാല്‍ ഇവര്‍ ഉപ്രദവിക്കുമോ എന്നായിരുന്നു എന്റെ പേടി. കാറ്ററിങ് വാന്‍ അപ്പോഴും പിന്നാലെയുണ്ട്. ഇടയ്ക്ക് ഡ്രൈവറോടു പറഞ്ഞ് കാര്‍ നിര്‍ത്തിക്കുന്നു, ചിലര്‍ ഇറങ്ങുന്നു. മറ്റു ചിലര്‍ കയറുന്നു. അതോെട എനിക്ക് എന്തോ ചില പിശകുകള്‍ തോന്നിത്തുടങ്ങി. ഒരു അപകടം അടുത്തെത്തിയതു പോലെ. ഞാന്‍ പയ്യെപ്പയ്യെ മന:സാന്നിധ്യം വീണ്ടെടുത്തു. പിന്നാലെയുള്ള കാറ്ററിങ് വാനിന്റെ നമ്പര്‍ ഞാന്‍ നോക്കി മനസ്സില്‍ ഉരുവിട്ട് കാണാതെ പഠിക്കാന്‍ തുടങ്ങി. ഒപ്പം കയറിയിരിക്കുന്നവരുെട ഓരോ മാനറിസങ്ങളും ലക്ഷണങ്ങളും സൂക്ഷിച്ചു മനസ്സിലാക്കി. കാര്‍ നിര്‍ത്തുന്നത് എവിടെയാണന്നു തിരിച്ചറിയാന്‍ ചുറ്റുമുള്ള ൈസന്‍ബോര്‍ഡുകളും മറ്റു കാര്യങ്ങളും നോക്കി മനസ്സില്‍ ഉറപ്പിച്ചു. ഒപ്പമുള്ളവര്‍ക്ക് ഒരു സംശയവും തോന്നാത്ത രീതിയിലാണ് ഞാന്‍ ഇതൊക്കെ ചെയ്തത്.
പിന്നെ, നമ്മുടെ തലച്ചോറിനുള്ള ഒരു കഴിവായിരിക്കാം ഞാന്‍ എല്ലാ കാര്യങ്ങളിലും വളരെ അലര്‍ട്ട് ആയി. ഒപ്പമുള്ളവര്‍ പറയുന്ന സംഭാഷണങ്ങളൊക്കെ ഓര്‍മയിലേക്ക് റിക്കോര്‍ഡ് ചെയ്യാൻ തുടങ്ങി. ഇതിനിടയില്‍ ഇവര്‍ ആരെയൊക്കെയോ വിളിക്കുന്നുണ്ട്. വണ്ടി എവിടെ എത്തിയെന്നൊക്കെ ലൊക്കേഷന്‍ പറയുന്നുണ്ട്. പാലാരിവട്ടത്തു നിന്ന് ലാല്‍ മീഡിയയിലേക്കു തിരിയാതെ കാര്‍ നേരെ വിടാന്‍ നിര്‍ദേശം വന്നപ്പോള്‍ കൂടുതല്‍ അപകടത്തിലേക്കാണു നീങ്ങുന്നതെന്ന് എനിക്കു തോന്നിത്തുടങ്ങി. ഞാന്‍ ഇടയ്ക്കിടയ്ക്ക് ചോദിച്ചു. നിങ്ങള്‍ ആരെയാണു വിളിക്കുന്നത്? എന്താ നിങ്ങളുെട പ്രശ്‌നം. ഇതിനിടയില്‍ പ്രധാന വില്ലനും കാറില്‍ കയറി. ഹണി ബീ ടു വിന്റെ ഷൂട്ടിങ്ങിനു ഗോവയില്‍ പോയപ്പോള്‍ എയര്‍പോര്‍ട്ടില്‍ എന്നെ വിളിക്കാന്‍ വന്നത് ഇയാളായിരുന്നു. അങ്ങനെ പരിചയമുണ്ട്. അയാളാണു കാറില്‍ വച്ച്, ഇത് എനിക്കെതിെരയുള്ള ക്വട്ടേഷനാണെന്നും അതു തന്നത് ഒരു സ്ത്രീയാണെന്നും ഒക്കെ പറയുന്നത്. ഞങ്ങള്‍ക്ക് നിന്റെ വിഡിയോ എടുക്കണം, ബാക്കി ഡീല്‍ ഒക്കെ അവര്‍ സംസാരിച്ചോളും എന്നും പറഞ്ഞു.
സത്യത്തില്‍ ഇതു കേട്ടിട്ടു എനിക്ക് വലിയ ഞെട്ടലൊന്നും ഉണ്ടായില്ല. കാരണം ഏറ്റവും വലിയ ചില ദുരന്തവാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ നമ്മള്‍ നിസംഗരായിപ്പോവില്ലേ അതുപോലെയൊരു അനുഭവമായിരുന്നു എനിക്ക്. ഇതില്‍ ഭേദം മരണമാണ് എന്നു തോന്നിപ്പോയി. ആ ഒരു സമയത്ത് എന്തൊക്കെ ചിന്തകളായിരുന്നുവെന്ന് ൈദവത്തിനേ അറിയാവൂ. അവനിങ്ങനെ ആജ്ഞാപിക്കുകയാണ്. ഞാനാണെങ്കില്‍ ദേഷ്യം കൊണ്ടു വിറയ്ക്കുന്നു. ശരീരം തണുത്തു മരവിച്ചു പോകുന്നു. വണ്ടി സെന്‍ട്രല്‍ ലോക്കായിരുന്നു. ഒന്നും ചെയ്യാൻ പറ്റില്ല. നിലവിളിച്ചാല്‍ പോലും പുറത്ത് കേള്‍ക്കില്ല. ഇവന്മാര് എന്നെ അനങ്ങാന്‍ പോലും സമ്മതിക്കാതെ ൈക പിടിച്ചു വച്ചിരിക്കുകയുമാണ്.
ഭീഷണികള്‍ വീണ്ടും വീണ്ടും പറഞ്ഞകൊണ്ടേയിരുന്നു. ‘വിഡിയോ എടുക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ ഒരു ഫ്‌ലാറ്റില്‍ കൊണ്ടുപോകും. അവിടെ അഞ്ചു പേര് കാത്തിരിക്കുകയാണ്. മയക്കുമരുന്ന് കുത്തിവച്ച ശേഷം ബലാത്സംഗം ചെയ്യും. അതു വിഡിയോയില്‍ പകര്‍ത്തും. പിന്നെ, എന്തൊക്കെ സംഭവിക്കുമെന്ന് പറയാന്‍ പറ്റില്ല….’ ഇതൊക്കെ സ്വപ്നമാണോ യാഥാര്‍ഥ്യമാണോ എന്നു തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു ഞാന്‍. എന്തൊക്കെയോ ചിന്തകള്‍ ഇങ്ങനെ കയറിയിറങ്ങിപ്പോയി. ഇതിനിടയില്‍ അവന്‍ എന്നെ പല രീതിയിലും ഉപദ്രവിക്കുന്നുണ്ടായിരുന്നു. ഒരുപാടു സംഭവവികാസങ്ങള്‍ ആ വണ്ടിക്കുള്ളില്‍ നടന്നു. ശരിക്കും നിസഹായിയാകുക എന്നു പറയില്ലേ അതായിരുന്നു എന്റെ അവസ്ഥ. ഞാന്‍ കൂടുതല്‍ പ്രകോപനം ഉണ്ടാക്കിയാല്‍ ഇവന്മാര്‍ എന്റെ തലയ്ക്ക് ഒരു അടി തന്നാല്‍ പോരേ. അതോടെ ബോധം മറഞ്ഞ് പിന്നെ എന്നെ എന്തു ചെയ്താലും ആര് അറിയാനാണ്. പിന്നെ, ഇവരുടെ ൈകയില്‍ ആയുധങ്ങള്‍ ഉണ്ടെങ്കിലോ? മനസ്സ് കാടുകയറുകയായിരുന്നു…
പാലാരിവട്ടം വരെ ഇവര്‍ പറഞ്ഞത് മാഡത്തിനെ ഞങ്ങള്‍ സുരക്ഷിതയായി സ്ഥലത്ത് എത്തിക്കാം. ഞങ്ങള്‍ക്ക് ഡ്രൈവറെ മതി എന്നാണ്. അപ്പോള്‍ അറിയുന്നില്ലല്ലോ ഇതൊക്കെ നാടകങ്ങള്‍ ആണെന്ന്. പാലാരിവട്ടത്തു നിന്ന് വണ്ടി ദിശ വിട്ടു പോയപ്പോളാണ് കാര്യങ്ങള്‍ ൈകവിട്ടുപോവുകയാണെന്ന് ബോധ്യമായത്. എല്ലാം കഴിഞ്ഞ് അവന്‍ പറഞ്ഞു, ഫോണ്‍ നമ്പര്‍ തരൂ, ഡീല്‍ സംസാരിക്കാന്‍ നാളെ വിളിക്കും എന്ന്. ‘ഇത്രയൊക്കെ ചെയ്യാന്‍ പറ്റുമെങ്കില്‍ പിന്നെ, എന്റെ നമ്പര്‍ കിട്ടാനാണോ നിനക്കൊക്കെ പ്രയാസം.’ എന്നു ഞാന്‍ ദേഷ്യത്തോടെ പറഞ്ഞു. ഈ സംഭവങ്ങള്‍ക്കൊക്കെ സാക്ഷിയായി ആ വണ്ടിയില്‍ ഒരു കുരിശുമാല തുങ്ങിക്കിടപ്പുണ്ടായിരുന്നു. ഇടയ്ക്കിടയ്ക്ക് അതുനോക്കി ഉള്ളുരുകി പ്രാര്‍ഥിച്ചു കൊണ്ടിരുന്നു.
പൊലീസുകാര്‍ക്കു മൊഴി െകാടുത്തപ്പോള്‍ ഞാന്‍ കൃത്യമായി വിവരങ്ങള്‍ കൊടുത്തു. പിന്നാലെ വന്ന വണ്ടിയുെട നമ്പര്‍ സഹിതം വള്ളി പുള്ളി തെറ്റാതെ പറഞ്ഞപ്പോള്‍ പൊലീസുകാര്‍ ചോദിച്ചു, ‘വണ്ടി നമ്പര്‍ ഇതാണെന്നു തോന്നുന്നു’ എന്ന് എഴുതുന്നതല്ലേ നല്ലത്. ഞാന്‍ പറഞ്ഞു, ‘തോന്നുന്നതല്ല, ഇതു തന്നെയാണു നമ്പര്‍. ഞാന്‍ ആ ബഹളത്തിനിടയിലും മനസ്സില്‍ ഉരുവിട്ടു പഠിച്ചതാണ്…’ കാറ്ററിങ് വാന്‍ െപട്ടെന്നു കണ്ടെത്താന്‍ ഇതു സഹായിച്ചു. വാഹനത്തില്‍ വച്ച് അവര്‍ അന്യോന്യം വിളിച്ച പേരുകളും ഞാന്‍ ഓര്‍ത്തു വച്ചിരുന്നു. സിനിമയില്‍ നിന്നാണ് എനിക്കൊരു ദുരനുഭവം ഉണ്ടായത്. ആ സമയത്ത് എന്നോടൊപ്പം സിനിമാലോകവും ഉണ്ടായിരുന്നു. അങ്ങനെ എല്ലാവരും എനിക്കുവേണ്ടി അവരുടെ സമയം മാറ്റിവയ്ക്കുകയായിരുന്നു. ഒരു വിഷമഘട്ടത്തില്‍ ഞങ്ങളുണ്ട് കൂടെ എന്നു പറയുന്നത് വലിയ സംഭവമാണ്.
അച്ഛനില്ലാത്ത ഒരു കുട്ടിയാണു ഞാന്‍. വേണമെങ്കില്‍ എന്നെ നിഷേധിക്കാം. ആരും ചോദിക്കാെനാന്നും പോവില്ല. പക്ഷേ, എല്ലാവരും വന്നു കണ്ടു സംസാരിച്ചു. അതു വലിയൊരു കാര്യമാണ്. പിന്നെ, സിനിമയില്‍ മാത്രം എന്നെ കണ്ടിട്ടുള്ള എത്രയോ ആള്‍ക്കാര്‍. എന്റെ കൂടെ നിന്നതു കൊണ്ട് അവര്‍ക്ക് പ്രത്യേകിച്ച് ഒന്നും കിട്ടാന്‍ പോകുന്നില്ല. ഒന്നും പ്രതീക്ഷിച്ചുകൊണ്ടല്ല ആരും എനിക്കു വേണ്ടി പ്രാര്‍ഥിച്ചത്. ഇവര്‍ക്കെല്ലാം നല്ലതു വരണേ എന്നു ഞാന്‍ പ്രാര്‍ഥിക്കുന്നു. അന്ന് ‘അമ്മ കൂടെ വന്നിരുന്നുവെങ്കിൽ ഒരുപക്ഷെ മറ്റൊരു അപകടത്തിന് സാക്ഷിയാകേണ്ടിവന്നേനെ എന്നാണ് തോന്നുന്നത്. അവര്‍ അമ്മയെ വണ്ടിയില്‍ നിന്നു തള്ളി താഴെയിട്ടിരുന്നെങ്കിലോ? അല്ലെങ്കില്‍ തല്ലി തല പൊളിച്ചിരുന്നെങ്കിലോ? എനിക്കു തോന്നുന്നത് എന്നോടൊപ്പം അമ്മ ഇല്ലാതിരുന്നത് വളരെ നന്നായി എന്നാണ്.
ചില ഓണ്‍ൈലന്‍ മീഡിയകളിലും പ്രിന്റ് മീഡിയകളിലും കേസ് പിൻവലിച്ചു എന്ന രീതിയിൽ കഥകള്‍ വരുന്നുണ്ട്. അവയെല്ലാം നൂറു ശതമാനവും കള്ളമാണ്. എന്നെ അപമാനിക്കാന്‍, ‘നടി ലഹരിയുെട ആലസ്യത്തില്‍ ആയിരുന്നു’ എന്നൊക്കെ ചിലര്‍ എഴുതി വിട്ടു. ഇങ്ങനെ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് ചിലർ എഴുതിയ കള്ളക്കഥകള്‍ ഒക്കെ ഞാന്‍ എടുത്തുവച്ചിട്ടുണ്ട്. അവര്‍ക്കെല്ലാമെതിരെ നിയമപരമായി നീങ്ങും. പ്രധാനകേസിന്റെ തിരക്ക് ഒന്നു കഴിഞ്ഞോട്ടെ എന്നു കരുതിയാണ് ചാടിക്കേറി ഒന്നും ചെയ്യാത്തത്. എന്നെ വിളിച്ചു ചോദിക്കാെത, എന്നോട് ഒരക്ഷരം സംസാരിക്കാതെയാണ് ഈ കഥകളെല്ലാം പടച്ചു വിടുന്നത്. പുതിയ വാര്‍ത്തകള്‍ വരുമ്പോള്‍ പഴയ വാർത്തകളുടെ പ്രാധാന്യം കുറയും. അതു ഞാന്‍ കേസിൽ നിന്നു പിന്‍മാറിയതു കൊണ്ടോ,കേസ് ഒതുക്കിത്തീര്‍ത്തതു കൊണ്ടോ അല്ല. നല്ല രീതിയില്‍ അന്വേഷണം മുന്നോട്ടു പോവുകയാണ്. മിക്ക ദിവസവും ഞാനും സഹോദരനും ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ച് കാര്യങ്ങള്‍ തിരക്കുന്നുമുണ്ട്. ആരു വിചാരിച്ചാലും എന്നെ സ്വാധീനിക്കാനോ ഈ കേസിൽ നിന്നു പിന്തിരിപ്പിക്കാനോ സാധിക്കില്ല. ഐന്റ വീട്ടുകാരും അതു സമ്മതിക്കില്ല, ഭാവന ഉറച്ചു തന്നെ… പറഞ്ഞു നിർത്തുന്നു.