1980 ജൂണ്‍ 27ന് പുറത്തിറങ്ങിയ കുര്‍ബാനി എന്ന ചിത്രവുമായി ബന്ധപെട്ടിട്ടുള്ള അണിയറപ്രവര്‍ത്തകര്‍ എല്ലാം ഇപ്പോള്‍ വല്ലാത്ത ഭയത്തിലാണ്. സിനിമയുടെ റിലീസിംഗ് തിയതിയാണ് പ്രശ്നമായിരിക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുന്പ് പുറത്തിറങ്ങിയ സിനിമയെ ഭയക്കാന്‍ ഒരു കാരണം ഉണ്ട്. നടന്‍ വിനോദ് ഖന്നയുടെ മരണത്തോടെ ഈ തിയതിയ്ക്ക് വലിയ ഒരു പ്രത്യേകത കൈവന്നിരിക്കുന്നത് . ചിത്രത്തിലെ പ്രധാന വേഷം ചെയ്ത മൂന്ന് നടന്മാരും മരിച്ചത് സിനിമ റീലീസ് ചെയ്ത 27 എന്ന ഡേറ്റിലാണ് എന്നതാണ് ആ പ്രത്യേകത.
ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഫിറോസ് ഖാന്‍, അംജദ് ഖാന്‍, വിനോദ് ഖന്ന എന്നീ നടന്മാരാണ് അവര്‍ അഭിനയിച്ച സിനിമ റിലീസ് ചെയ്ത അതേ തിയതിയില്‍ ഈ ലോകത്ത് നിന്ന് തന്നെ മറഞ്ഞത്. അംജത്ത് ഖാന്റേയും, ഫിറോസ് ഖാന്റേയും മരണത്തിന് ശേഷം ഈ തീയതി ചര്‍ച്ചാവിഷയമായിരുന്നില്ലെങ്കിലും വിനോദ് ഖന്നയുടെ മരണം ഇക്കഴിഞ്ഞ മെയ് 27ന് സംഭവിച്ചതോടെയാണിത് ഇത്രത്തോളം ചര്‍ച്ചയാകുന്നത്.
1980 ജൂണ്‍ 27നാണ് കുര്‍ബാനി തീയറ്ററുകളില്‍ എത്തിയത്. സിനിമ പുറത്തിറങ്ങി പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം 1992ജൂലായ് 27 നാണ് ചിത്രത്തിലെ പോലീസ് ഓഫീസറുടെ വേഷം ചെയ്ത അംജദ്ഖാന്‍ അന്തരിക്കുന്നത്. അംജദ് ഖാന്‍ എന്ന് തന്നെയായിരുന്നു ചിത്രത്തില്‍ അംജത്തിന്റെ കഥാപാത്രത്തിന്റെ പേരും. 2009 ല്‍ മെയ് 27ന് ഫിറോസ് ഖാനും അന്തരിച്ചു. രാജേഷ് എന്ന സര്‍ക്കസ് കൂടാരത്തിലെ മോട്ടോര്‍ സ്റ്റണ്ട്മാന്റെ വേഷമാണ് ചിത്രത്തില്‍ ഫിറോസ് ഖാന്‍ ചെയ്തത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇതേ ദിവസം തന്നെയാണ് വിനോദ് ഖന്നയും മറഞ്ഞത്. ഇനി ഈ സിനിമയുമായി ബന്ധപെട്ടിട്ടുള്ള ആരാകും അടുത്തത് എന്നാണത്രേ ഇപ്പോള്‍ അന്നത്തെ അണിയറപ്രവര്‍ത്തകരുടെ ഭയം.
തെലുങ്ക് സീരിയൽ നടൻ പ്രദീപ് കുമാർ ആത്മഹത്യ ചെയ്യുന്നതിനു മുൻപു ഭാര്യയുമായി വഴക്കിട്ടിരുന്നതായി പൊലീസ്. പ്രദീപ് ആത്മഹത്യ ചെയ്യുന്ന സമയത്ത് തൊട്ടടുത്ത മുറിയിൽ ഭാര്യ പവനി ഉണ്ടായിരുന്നു. ഭാര്യയുടെ സാരി ഉപയോഗിച്ചാണ് പ്രദീപ് തൂങ്ങിമരിച്ചത്. ആത്മഹത്യ ചെയ്യുന്നതിനു ഏതാനും മണിക്കൂറുകൾ മുൻപ് ഭാര്യയുമായി പ്രദീപ് വഴക്കിട്ടിരുന്നതായും പൊലീസ് പറഞ്ഞു.
ഇന്നലെ രാവിലെയാണ് ഹൈദരാബാദിലെ അൽകാപുരി കോളനിയിലെ വസതിയിൽ പ്രദീപ് കുമാറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രദീപിന്റ ഭാര്യയും സീരിയൽ നടിയുമായ പവനിയും സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നു. ഒരു വർഷം മുൻപായിരുന്നു ഇരുവരുടെയും വിവാഹം.
”പ്രദീപ് എന്തോ കാര്യം പറയുന്ന സമയത്ത് ഞാൻ മറ്റു ചില ജോലികൾ ചെയ്യുകയായിരുന്നു. ഇതദ്ദേഹത്തെ രോഷാകുലനാക്കി. ഇതേച്ചൊല്ലി ചെറിയ രീതിയിൽ വഴക്കുണ്ടായി. ഞാൻ ബാത്റൂമിൽ കയറി കതകടച്ചു. കുറേ കരഞ്ഞു. പ്രദീപ് മദ്യപിച്ചിട്ടുണ്ടായിരുന്നു. പ്രദീപിന്റെ മനസ്സ് ശരിയല്ലാത്തതിനാൽ അദ്ദേഹത്തെ ഒറ്റയ്ക്ക് വിടാമെന്നു കരുതി. ഞാൻ മറ്റൊരു മുറിയിൽ കയറുകയും ചെയ്തുവെന്നും” പവനി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
പുലർച്ചെ 4.30 ഓടെ പ്രദീപിനെ വിളിക്കാൻ പോയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ പ്രദീപിനെ പവനി കണ്ടത്. അതേസമയം, പവനിയുടെ സുഹൃത്ത് ശ്രാവൺ ഇവരുടെ കൂടെയാണ് താമസിച്ചിരുന്നത്. ഇതേച്ചൊല്ലി പ്രദീപ് പലപ്പോഴും പവനിയുമായി കലഹിച്ചിരുന്നതായും ഇരുവരുടെയും ചില സുഹൃത്തുക്കൾ പറഞ്ഞു.
ചന്ദനമഴ സീരിയലില്‍ അമൃതയായി അഭിനയിച്ച് കുടുംബിനികളുടെ ഇഷ്ട നായികയായി മാറിയ മേഘ്നാ വിന്‍സെന്റിന്റെ വിവാഹ വീഡിയോയുടെ പ്രൊമോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധാകേന്ദ്രം. വീഡിയോ പ്രൊമോ കണ്ടുകഴിഞ്ഞാല്‍ ആരുമൊരുനിമിഷം ശങ്കിക്കും ഇത് വിവാഹ വീഡിയോയുടെ പ്രൊമോ തന്നെയോ എന്ന്. കയ്യിലൊരു ഫുട്ബോളുമായി മന്ദം മന്ദം നടന്നുവരുന്ന മേഘ്നയുടെ പദചലനങ്ങളുടെ ക്ലോസപ്പിലാണ് വീഡിയോ തുടങ്ങുന്നത്. പിന്നെ പതിയെ ഫുട്ബോള്‍ നിലത്തുവയ്ക്കുമ്പോള്‍ ഗോള്‍ തടുക്കാന്‍ തയാറായി നില്‍ക്കുന്ന മേഘ്നയുടെ വരനേയും കാണാം. പിന്നെ ഗോളടിക്കാനൊരുങ്ങുന്ന മേഘ്നയുടെ ബോള്‍ അതിസാഹസികമായി തടഞ്ഞിട്ട് പണി വാങ്ങുന്ന ഡോണ്‍ ടോമിന്റെ ഭാവാഭിനയം. പിന്നീട് നവ ദമ്പതികളുടെ മന്ദം മന്ദമുള്ള നയനസുന്ദരമായ ഓട്ടം. ഇത്രയും കണ്ട് അന്ധാളിച്ചാണ് കമന്റില്‍ ഓരോരുത്തരും അവനവന്റെ മനസില്‍ വിരിഞ്ഞ ഭാവനാ സമൃദ്ധമായ കമന്റുകളുംകൂടി എഴുതി തകര്‍ക്കുന്നത്.
ഫുട്ബോള്‍ ഗോളാകാതെ തടയാന്‍ ഏതറ്റം വരെയും പോകുന്ന നവവരനേയും ആളുകള്‍ ആശംസകള്‍ കൊണ്ട് മൂടുകയാണ്. വീഡിയോയുടെ താഴെ കമന്റുകളുടെ പ്രളയമാണ്. വെറുപ്പിക്കലിന്റെ പല വെര്‍ഷന്‍ കണ്ടിട്ടുണ്ട് ഇത്ര ഭയാനകമായത് ആദ്യമായി കാണുകയാ എന്നതാണ് ഒന്നാമത്തെ കമന്റ്. പിന്നാലെ എന്റെ ഭാഗത്തും തെറ്റുണ്ട് ..ഈ ലിങ്ക് തുറക്കാന്‍ പാടില്ലായിരുന്നു എന്നും സുനാമി ഒരു ആവശ്യമുണ്ടാകുമ്പോള്‍ വരൂല എന്നും കമന്റുകള്‍ വന്നിരിക്കുന്നു.
ടൈറ്റാനിക്കിന് ശേഷം കടലിനെ ചുറ്റിപ്പറ്റി നടന്ന ഏറ്റവും വലിയ ദുരന്തമെന്നാണ് മറ്റൊരാള്‍ വീഡിയോയെ വിശേഷിപ്പിച്ചിരിക്കുന്നത്. വീഡിയോയ്ക്ക് 183 ലൈക്കുകളും 10,753 ഡിസ് ലൈക്കുകളുമിട്ട് കാണികള്‍ അഭിപ്രായം പ്രകടിപ്പിച്ചുകഴിഞ്ഞു. ഇതിന് മുമ്പ് ഇത്രയധികം ആളുകള്‍ ലൈക്കും ഡിസ് ലൈക്കുമിട്ട് പ്രോത്സാഹിപ്പിച്ചത് പേളിയുടേയും ജിപിയുടേയും തേങ്ങാക്കുല മാങ്ങാത്തൊലി എന്ന ഗാനത്തിനാണ്. ഒട്ടനവധി ആളുകള്‍ ആശംസകള്‍ അയച്ചതിനേത്തുടര്‍ന്ന് പേളിയും ജിപിയും ഗാനം ചിത്രീകരിച്ച സാഹചര്യത്തേപ്പറ്റി തുറന്ന് പറയുകയും തുടര്‍ന്ന് കാണികള്‍ ആശംസകളറിയിക്കുന്നത് നിര്‍ത്തിവയ്ക്കുകയുമായിരുന്നു. നേരത്തെ അരുവിക്കര ഉപ തെഞ്ഞെടുപ്പില്‍ ഒ രാജഗോപാലിനുവേണ്ടി വോട്ടഭ്യര്‍ത്ഥിച്ച് എത്തിയ മേഘ്ന അവിടെയും അഭിപ്രായപ്രകടനം നടത്തി മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
നടി ഡിമ്പിള്‍ റോസിന്റെ സഹോദരനാണ് ഡോണ്‍ ടോം. പ്രണയദിനത്തിലാണ് വിവാഹം ഉറപ്പിക്കല്‍ നടന്നതെങ്കിലും ഇതൊരു പ്രണയ വിവാഹമല്ല എന്നതാണ് സത്യം . വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച വിവാഹമാണിവരുടേത്. ഒരു സ്വകാര്യ കമ്പനി സി.ഇ.ഒയായ ഡോണ്‍ ഉറപ്പിക്കല്‍ ചടങ്ങിന് എത്തിയതുതന്നെ തന്റെ പ്രിയതമയ്ക്കായി വാലന്റൈന്‍ ഗിഫ്റ്റുകളുമായിട്ടായിരുന്നു. കലാപാരമ്പര്യമുള്ള കുടുംബത്തില്‍നിന്നാണ് തൃശൂര്‍ സ്വദേശിയായ ഡോണും വരുന്നത്. അതുകൊണ്ടുതന്നെ അങ്ങനെയൊരു കുടുംബത്തില്‍ മരുമകളായി പോകുന്നതില്‍ സന്തോഷമേയുള്ളൂവെന്നാണ് മേഘ്ന പറയുന്നത്. മേഘ്നയും ഡിമ്പിളും ബാലതാരങ്ങളായാണ് അഭിനയരംഗത്തെത്തിയത്. രണ്ടുപേരും സീരിയലില്‍ സജീവ സാന്നിധ്യമാണ്.
പല കല്യാണവീഡിയോകള്‍ കണ്ടിട്ടുണ്ടെങ്കിലും അത് ഒരു അത്ഭുതമായി തോന്നുന്നത് ഇപ്പോഴാണ്. മറ്റാരുടെയുമല്ല, ചന്ദനമഴ സീരിയലില്‍ അമൃതയായി അഭിനയിച്ച് കുടുംബിനികളുടെ ഇഷ്ട നായികയായി മാറിയ മേഘ്നാ വിന്‍സെന്റിന്റെ വിവാഹ വീഡിയോയുടെ പ്രൊമോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധാകേന്ദ്രം. വീഡിയോ പ്രൊമോ കണ്ടുകഴിഞ്ഞാല്‍ ആരുമൊരുനിമിഷം ശങ്കിക്കും ഇത് വിവാഹ വീഡിയോയുടെ പ്രൊമോ തന്നെയോ എന്ന്.
കയ്യിലൊരു ഫുട്ബോളുമായി മന്ദം മന്ദം നടന്നുവരുന്ന മേഘ്നയുടെ പദചലനങ്ങളുടെ ക്ലോസപ്പിലാണ് വീഡിയോ തുടങ്ങുന്നത്. പിന്നെ പതിയെ ഫുട്ബോള്‍ നിലത്തുവയ്ക്കുമ്പോള്‍ ഗോള്‍ തടുക്കാന്‍ തയാറായി നില്‍ക്കുന്ന മേഘ്നയുടെ വരനേയും കാണാം. പിന്നെ ഗോളാക്കാനൊരുങ്ങുന്ന മേഘ്‌നയുടെ ബോള്‍ അതിസാഹസികമായി തടഞ്ഞിട്ട് പണി വാങ്ങുന്ന ഡോണ്‍ ടോമിന്റെ ‘ഭാവാഭിനയം’. പിന്നീട് നവ ദമ്പതികളുടെ മന്ദം മന്ദമുള്ള നയനസുന്ദരമായ ഓട്ടം.
ഇത്രയും കണ്ട് അന്ധാളിച്ചാണ് കമന്റില്‍ ഓരോരുത്തരും അവനവന്റെ മനസില്‍ വിരിഞ്ഞ ഭാവനാ സമൃദ്ധമായ കമന്റുകളുംകൂടി എഴുതി തകര്‍ക്കുന്നത്. ഫുട്ബോള്‍ ഗോളാകാതെ തടയാന്‍ ‘ഏതറ്റം’ വരെയും പോകുന്ന നവവരനേയും ആളുകള്‍ ആശംസകള്‍ കൊണ്ട് മൂടുകയാണ്.
വീഡിയോയുടെ താഴെ കമന്റുകളുടെ പ്രളയമാണ്. ‘വെറുപ്പിക്കലിന്റെ പല വെര്‍ഷന്‍ കണ്ടിട്ടുണ്ട്… ഇത്ര ഭയാനകമായത് ആദ്യമായി കാണുകയാ’ എന്നതാണ് ഒന്നാമത്തെ കമന്റ്. പിന്നാലെ ‘എന്റെ ഭാഗത്തും തെറ്റുണ്ട് ..ഈ ലിങ്ക് തുറക്കാന്‍ പാടില്ലായിരുന്നു’ എന്നും ‘സുനാമി ഒരു ആവശ്യമുണ്ടാകുമ്പോള്‍ വരൂല’ എന്നും കമന്റുകള്‍ വന്നിരിക്കുന്നു. ടൈറ്റാനിക്കിന് ശേഷം കടലിനെ ചുറ്റിപ്പറ്റി നടന്ന ഏറ്റവും വലിയ ദുരന്തമെന്നാണ് മറ്റൊരാള്‍ വീഡിയോയെ വിശേഷിപ്പിച്ചിരിക്കുന്നത്.
കളക്ഷൻ റെക്കോർഡുകളെല്ലാം തകർത്തെറിഞ്ഞ് കൊണ്ട് മുന്നേറുകയാണ് ബാഹുുബലിയുടെ രണ്ടാം ഭാഗം. റിലീസ് ചെയ്ത് ദിവസങ്ങൾക്കുളളിൽത്തന്നെ കളക്ഷൻ റെക്കോർഡുകളിൽ പുതിയ ചരിത്രമാണ് ബാഹുബലി 2 സൃഷ്ടിച്ചത്. ആദ്യ മൂന്നു ദിവസം കൊണ്ട് 540 കോടി രൂപയാണ് ആഗോളമാനം ചിത്രം സ്വന്തമാക്കിയത്.
പുതിയ റെക്കോർഡുകൾ കുറിച്ച് കൊണ്ട് ബാഹുബലി മുന്നേറിയപ്പോൾ വീണു പോയത് സൽമാൻ ഖാന്റെയും ആമിർ ഖാന്റെയും ചിത്രങ്ങൾ കുറിച്ച റെക്കോർഡാണ്. ആദ്യദിന കളക്ഷനിൽ ആമിർ ഖാന്റെ ദംഗലിനെയും സൽമാൻ ഖാന്റെ സുൽത്താനെയും ബാഹുബലി 2 മറികടന്നിരുന്നു.
ആദ്യ ദിനത്തിൽ ബാഹുബലി 2വിന്റെ ഹിന്ദി കളക്ഷൻ 41 കോടിയായിരുന്നു. മറികടന്നത് സൽമാൻ ഖാന്റെ സുൽത്താൻ (36.54 കോടി), ആമിർ ഖാന്റെ ദംഗൽ (29.78 കോടി) ചിത്രങ്ങളുടെ ആദ്യ ദിന കളക്ഷൻ റെക്കോർഡ്. എന്നാൽ ആദ്യ ദിനത്തിൽ ഷാരൂഖ് ഖാന്റെ ഹാപ്പി ന്യൂ ഇയർ നേടിയ കളക്ഷനെ മറികടക്കാൻ ബാഹുബലി 2വിന് കഴിഞ്ഞിട്ടില്ല. 45 കോടിയാണ് ആദ്യ ദിനത്തിൽ ഹാപ്പി ന്യൂ ഇയർ സ്വന്തമാക്കിയത്.
ഇന്ത്യയിൽ മാത്രമല്ല യുഎസിലും ബാഹുബലി 2 തരംഗം തീർക്കുകയാണ്. 425 തിയേറ്ററുകളിലാണ് നോർത്ത് അമേരിക്കയിൽ ചിത്രം റിലീസ് ചെയ്തത്. ആദ്യമായാണ് ഒരു ഇന്ത്യൻ ചിത്രം ഇത്രയും തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.
ലോകമെമ്പാടുമായി 9000 സ്ക്രീനുകളിലാണ് ബാഹുബലി 2 പ്രദർശനത്തിനെത്തിയത്. ഇന്ത്യയിൽ മാത്രം 6,500 സ്ക്രീനുകളിൽ ചിത്രം പ്രദർശനത്തിനെത്തി. ഒരു ചിത്രത്തിന് ഇന്ത്യയിൽ ഇത്രയും വലിയ ഓപ്പണിങ് ലഭിക്കുന്നത് ഇതാദ്യമായാണ്. ചിത്രം റിലീസ് ചെയ്ത ദിവസം തന്നെ ആഗോളമാനം 217 കോടി നേടിയിരുന്നു. ഇന്ത്യയിൽനിന്നും മാത്രം 121 കോടി നേടി. ചിത്രം റിലീസ് ചെയ്യുന്നതിനു മുൻപേ വിതരണാവകാശത്തിലൂടെ 500 കോടി നേടിയിരുന്നു.
വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു ആ സംഭവം. വിദേശത്ത് വച്ചു നടന്ന ഒരു സ്റ്റേജ് ഷോയില്‍, സ്റ്റേജിലേക്ക് കയറിവന്ന ആരാധകനെ മോഹന്‍ലാല്‍ തള്ളിത്താഴെയിടുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.അഫ്സലും മോഹന്‍ലാലും സ്റ്റേജില്‍ പാട്ടുപാടിക്കൊണ്ടിരിയ്ക്കെയാണ് ആരാധകന്‍ കയറി വന്നത്. ആരാധകനോട് മോഹന്‍ലാലിന്റെ ക്രൂരത എന്ന തരത്തില്‍ വീഡിയോ വൈറലായി. ഇപ്പോഴും ആ വീഡിയോ ഹിറ്റാണ്. എന്നാല്‍ ആ സംഭവത്തിന് പിന്നിലെ സത്യാവസ്ഥ അഫ്സല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വെളിപ്പെടുത്തുന്നു.
അന്ന് നടന്ന ആ സംഭവത്തിന് ദൃക്സാക്ഷിയാണ് ഞാന്‍. യുകെയില്‍ നടന്ന ഒരു സ്റ്റേജ് ഷോയിലാണ് സംഭവം. ഞാനും ലാലേട്ടനും കൂടെ ഹലോ എന്ന ചിത്രത്തിലെ പാട്ട് വേദിയില്‍ പാടിക്കൊണ്ടിരിയ്ക്കുകയാണ്. പരിപാടി ഏകദേശം അവസാനമെത്തിയിരുന്നു. തുടക്കം മുതല്‍ അയാള്‍ എല്ലാവരെയും ശല്യം ചെയ്യുന്നുണ്ടായിരുന്നു. ഒരുപാട് പേര്‍ നമ്മുടെ പരിപാടികളൊക്കെ ആസ്വദിച്ചുകൊണ്ടിരിയ്ക്കെ, ഒരാള്‍ മാത്രം മദ്യപിച്ച് അലമ്പുണ്ടാക്കുന്നു. എല്ലാ പരിപാടികള്‍ക്കും കമന്റ് പറയുന്നു. വല്ലാത്ത അലോസരതയായിരുന്നു അത്.
അവിടെയുള്ള ഏതൊരാളും അപ്പോള്‍ അയാള്‍ക്കൊന്ന് പൊട്ടിക്കാന്‍ ആഗ്രഹിച്ചു പോയി കാണും. സ്റ്റേജില്‍ നിന്ന് ഇറങ്ങിയിട്ട് അയാളെ ഒന്ന് കാണണം എന്ന് ഞാനും കരുതിയിരുന്നു. എന്നാല്‍ പ്രതികരിച്ചത് ലാലേട്ടനാണ്. താഴെയുള്ള ശല്യങ്ങളൊന്നും പോരാതെ, സ്റ്റേജിലേക്ക് കയറി വന്നപ്പോഴാണ് ലാലേട്ടന്‍ പ്രതികരിച്ചത്. അത് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല.എന്നാല്‍ അന്ന് നടന്ന സംഭവങ്ങളൊന്നും അറിയാതെ, ലാലേട്ടന്‍ അയാളെ തള്ളിയിടുന്ന ഭാഗം മാത്രം കാണിച്ചാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഒടുവില്‍ അദ്ദേഹം മാത്രം പ്രതിയായി. ഇത്തരം അനുഭവങ്ങള്‍ പലപ്പോഴും സ്റ്റേജ് ഷോകളില്‍ നേരിടാറുണ്ട്- അഫ്സല്‍ പറഞ്ഞു.
ബാഹുബലി 2-ദ കണ്ക്ലൂഷൻ വൻവിജയമായി മുന്നേറുമ്പോൾ നടി തമന്നയ്ക്ക് നേരെ ട്രോൾ വർഷം. തെലുങ്കിലും തമിഴിലും മലയാളത്തിലുമെല്ലാം നടിയ്ക്ക് നേരെ ട്രോൾ ആക്രമണമാണ്. ബാഹുബലി ആദ്യ ഭാഗത്തിൽ ഗാനരംഗം ഉൾപ്പടെ മികച്ച വേഷം തമന്ന അവതപ്പിച്ച അവന്തിക എന്ന കഥാപാത്രത്തിനുണ്ടായിരുന്നു. എന്നാൽ രണ്ടാം ഭാഗത്തിലെത്തിയപ്പോൾ ഈ കഥാപാത്രത്തിന് യാതൊരു പ്രാധാന്യവുമില്ല.
നേരത്തെ ബാഹുബലിയുടെ രണ്ടാം ഭാഗത്തിനായി വാള്‍പയറ്റും കുതിര സവാരിയും അഭ്യസിച്ചിരുന്നെന്ന് തമന്ന അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. ഇതാണ് തമന്നയ്ക്ക് വിനയായത്. ചിത്രം പുറത്തിറങ്ങിയതോടെ നടിക്ക് നേരെ ട്രോളോട് ട്രോൾ.യുദ്ധരംഗങ്ങളിൽ സൂം ചെയ്ത് നോക്കിയാൽ തമന്നെ കാണാമെന്നും നടിയേക്കാൾ പ്രാധാന്യം ജൂനിയർ ആര്‍ടിസ്റ്റുകൾക്കാണ് രാജമൗലി നൽകിയതെന്നും ട്രോൾ വന്നു.
ഇതിനിടെ രണ്ടാം ഭാഗത്തിൽ തമന്നയെ അവഗണിച്ചെന്നും ഇതിനാൽ താരവും സംവിധായകൻ രാജമൗലിയുമായി കലഹത്തിലായെന്നും ഗോസിപ്പുകൾ വന്നു.. ഇതിന് മറുപടിയുമായി തമന്ന തന്നെ രംഗത്ത് എത്തി. അവഗണിച്ചുവെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും രാജമൗലിയുമായി യാതൊരു വാക്ക്തർക്കവും ഉണ്ടായിട്ടില്ലെന്നും തമന്ന പറയുന്നു. കൺക്ലൂഷനിൽ തനിക്ക് അധികം പ്രാധാന്യമില്ലെന്ന് അറിയാമായിരുന്നുവെന്നും ഏതൊക്കെയാണ് രംഗങ്ങളെന്നും നേരത്തെ തന്നെ പറഞ്ഞിരുന്നു. എന്നാൽ പല മാധ്യമങ്ങളും ആവശ്യമില്ലാതെ വാക്കുകൾ വളച്ചൊടിക്കുകയാണെന്നും തമന്ന വ്യക്തമാക്കി.
സിനിമയുടെ ആദ്യഷോ മുതൽ ആരാധകർ ഇതിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ടായിരുന്നു.
ഫോണിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പലരും ഈ കാര്യം ചോദിച്ചതുകൊണ്ടാണ് ഇപ്പോൾ ഇങ്ങനെയൊരു വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
സിനിമയുടെ പ്രമോഷൻ പരിപാടികൾ ഒഴിവാക്കിയിട്ടില്ലെന്നും തമന്ന പറയുന്നു.
ബാഹുബലി ലോകത്താകമാനം തരംഗമുയര്‍ത്തി മുന്നേറുമ്പോള്‍ ചിത്രത്തിലെ നായികമാരില്‍ ഒരാളായ തമന്നയുടെ പേരില്‍ ചില ഗോസിപ്പുകള്‍ പ്രചരിക്കുന്നു. സംവിധായകന്‍ രാജമൗലിയുമായി അഭിപ്രായവ്യത്യാസം ഉണ്ടായ നടി സിനിമയുടെ പ്രമോഷന്‍ ഷോകളില്‍ പങ്കെടുക്കുന്നില്ലെന്ന തരത്തിലാണു മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും വാര്‍ത്തകള്‍ വരുന്നത്. ബാഹുബലി 2 ഇന്ത്യന്‍ സിനിമയില്‍ പുതിയ ചരിത്രമെഴുതി മുന്നേറുന്നതിനിടയില്‍ ചില കല്ലുകടി വാര്‍ത്തകള്‍ പുറത്തു വരുന്നത്.
രണ്ടാം ഭാഗത്തില്‍ അവന്തികയ്ക്കും തമന്നയ്ക്കും അര്‍ഹിയ്ക്കുന്ന പ്രധാന്യം ലഭിച്ചില്ല എന്നാണ് ആരോപണം. ക്ലൈമാക്‌സില്‍ ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്ന് ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടി തമന്ന ബഹിഷ്‌കരിച്ചു എന്നും വാര്‍ത്ത പ്രചരിച്ചു. ഇതിന് പ്രതികരണവുമായി എത്തിയിരിയ്ക്കുകയാണ് ഇപ്പോള്‍ താരം.
ക്ലൈമാസ് സീനില്‍ എന്റെ കഥാപാത്രം ഇല്ലെന്ന കാര്യം എനിക്ക് നേരത്തെ തന്നെ അറിയാം. സിനിമയില്‍ എന്റെ ഭാഗങ്ങള്‍ ഏതൊക്കെയാണെന്നും ഞാന്‍ മനസിലാക്കിയിരുന്നു. ബാഹുബലി 2 ന്റെ ക്ലൈമാക്‌സില്‍ ഞാന്‍ ഉണ്ടെന്ന് ഒരിടത്തും പറഞ്ഞിരുന്നില്ല. ക്ലൈമാക്‌സ് പോര്‍ഷനില്‍ വരുമെന്നുമാത്രമാണ് പറഞ്ഞത്. പക്ഷേ പല മാധ്യമങ്ങളിലും എന്റെ വാക്കുകള്‍ തെറ്റായാണു വന്നത്. അതുകൊണ്ട് തന്നെ സിനിമ ആദ്യഷോ തൊട്ട് ആരാധകരുടെ സന്ദേശങ്ങള്‍ മുഴുവനും ഞാന്‍ ക്ലൈമാക്‌സില്‍ ഇല്ലല്ലോ എന്നു തിരിക്കിയാണ്. എന്നെ ഒഴിവാക്കിയതാണോ എന്നു പലരും ചോദിച്ചു. ഈ അന്വേഷണങ്ങളാണ് പിന്നീട് മറ്റൊരു തരത്തില്‍ വാര്‍ത്തകളായി വരുന്നതും ഞാനും സംവിധായകനും തമ്മില്‍ വഴക്കുണ്ടായി പ്രമോഷന്‍ ഷോകളെല്ലാം ഞാന്‍ ഒഴിവാക്കി എന്ന തരത്തിലൊക്കെ പ്രചരിച്ചത്.ഈ സിനിമയില്‍ ഞാന്‍ അപ്രധാന കഥാപാത്രമായിപോയെന്ന ആക്ഷേപവും കാര്യമായി എടുക്കുന്നില്ല.ഒന്നാംഭാഗത്തില്‍ ഉണ്ടായിരുന്ന അതേ പ്രാധാന്യം ഈ സിനിമയിലും ഉണ്ട്. എന്തുകൊണ്ടും ഞാന്‍ സംതൃപ്തയാണെന്നും തമന്ന പറഞ്ഞു.
ആരൊക്കെ മറന്നാലും ഫെബ്രുവരി 17 എന്ന ദിവസവും അന്ന് തന്റെ ജീവിതത്തിലുണ്ടായ തിക്താനുഭവവും താനും തന്റെ കുടുംബവും ഒരു കാലത്തും മറക്കില്ലെന്ന് ഭാവന. ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ആണ് ഭാവന താന്‍ നേരിട്ട ദുരനുഭവത്തെ കുറിച്ചു പറയുന്നത് .
‘കേസന്വേഷണവുമായി ബന്ധപ്പെട്ട് ചില ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ വിവാഹ നിശ്ചയ ദിവസം എന്നെ കാണാന്‍ വന്നിരുന്നു. ചടങ്ങുകള്‍ നടക്കുന്നത് അറിയാതെയാണ് അവര്‍ വന്നത്. ഏറ്റവും സന്തോഷമായി ഇരിക്കേണ്ട ആ ദിവസം പോലും ഞാന്‍ അവര്‍ക്കായി മണിക്കൂറുകള്‍ മാറ്റി വെച്ചു.’ ഭാവന പറയുന്നു. കേസ് എത്രയും പെട്ടെന്ന് കോടതിയിലെത്തിച്ച് പ്രതികള്‍ക്കെല്ലാം പരമാവധി ശിക്ഷ വാങ്ങി കൊടുക്കുകയാണ് ഇപ്പോഴത്തെ തന്റെ ലക്ഷ്യമെന്നും ആരെങ്കിലും പറഞ്ഞിട്ടോ പേടിപ്പിച്ചിട്ടോ അല്ല, കേസ് നടക്കുന്നത് കൊണ്ടു മാത്രമാണ് വിഷ്വല്‍ മീഡിയയിലൊന്നും അഭിമുഖത്തിന് പോകാത്തതെന്നും താരം പറയുന്നു. തന്റെ വാക്കുകള്‍ എതിര്‍ ഭാഗം വളച്ചൊടിച്ചാലോ എന്ന് ഭയക്കുന്നതായും നടി പറഞ്ഞു.
എന്റെ ജീവിതത്തിൽ ഇങ്ങനെയൊരു സംഭവം ഉണ്ടായി. എന്നെ തട്ടിക്കൊണ്ടുപോകുന്നു. എന്നെ മോശമാക്കി വീഡിയോ ചിത്രീകരിക്കുന്നു. ഞാനിത് എങ്ങനെ പുറത്ത് പറയാത്തിരിക്കും. ഇതു മൂടി വച്ചാൽ നാളെ എന്റെ ജീവിതത്തിൽ എന്തൊക്കെ സംഭവിക്കാം. ഞാൻ എങ്ങനെയാണ് മനസറിഞ്ഞ് ചിരിക്കുന്നത്. എങ്ങനെയാണ് ഉറങ്ങുന്നത്. എങ്ങനെയാണ് ജീവിക്കുന്നത്. ഇങ്ങനെയൊരു വീഡിയോ വച്ച് അവന് എന്റെ ജീവിതത്തിൽ എങ്ങനെ വേണമെങ്കിലും ഇടപെടാം. അങ്ങനെ എന്റെ ജീവിതത്തിന്റെ താക്കോൽ എവിടെയോ കിടക്കുന്ന ഒരുത്തന് കൊടുക്കില്ല.ഞാൻ ഇത്രയും പ്രായമുള്ള ഒരാളാണ്. വെറും കുട്ടിയല്ല. എന്നെ, എന്റെ അമ്മയോ ഭർത്താവോ സഹോദരനോ നിയന്ത്രിച്ചോട്ടെ. അതെനിക്ക് പ്രശ്നമില്ല. ഇത് ഏതോ ഒരുത്തൻ വന്ന് എന്റെ ജീവിതത്തെ നിയന്ത്രിക്കാൻ ശ്രമിക്കുമ്പോൾ എനിക്ക് പ്രതികരിക്കാതിരിക്കാനാവില്ല. എനിക്കെന്നല്ല ആർക്കും പ്രതികരിക്കാതിരിക്കാനാവില്ല, ഭാവന പറയുന്നു .
സത്യത്തിൽ എനിക്കുണ്ടായ തിക്താനുഭവം കൊണ്ടാകാം, ആ സംഭവത്തിനുശേഷം ആൾക്കാരെ അനാവശ്യമായി സംശയിക്കാനുള്ള പ്രവണത എനിക്കുള്ളതായി തോന്നുന്നു. അപരിചിതരായ ആൾക്കാരുമായി ഇടപഴക്കേണ്ടിവരുമ്പോൾ പ്രത്യേകിച്ചും. ഇയാൾ ചതിയനാണോ എന്തെങ്കിലും ഉദ്ദേശ്യത്തോടെയാണോ എന്നോട് സംസാരിക്കാൻ വരുന്നത് ചതിക്കുമോ എന്നൊക്കെയുള്ള ആശങ്ക. ഇതു നല്ലതല്ല എന്ന് എനിക്കുതന്നെ അറിയാം പതുക്കെ പതുക്കെ ഇതൊക്കെ മാറ്റിയെടുക്കണം എന്നും ഭാവന പറയുന്നു.
മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹിക്കാത്ത നായികമാര്‍ ആരും തന്നെ ഉണ്ടാകില്ല. ജയറാമിന്റെ പുതിയ ചിത്രമായ അച്ചായന്‍സിന്റെ ഓഡിയോ ലോഞ്ചിങ്ങിനിടെ വേദിയില്‍ വച്ച് നായികമാര്‍ ലാലേട്ടന് ഒരു കിടിലന്‍ സമ്മാനം നല്‍കി. ജയറാമും വേദിയില്‍ ഉണ്ടായിരുന്നു. പരിപാടിക്ക് അതിഥിയായി എത്തിയത് മോഹന്‍ലാലയിരുന്നു. ആ സമയം പരിപാടിയുടെ അവതാരകയായ പേളി മാണിക്ക് ഒരു ആഗ്രഹം. അച്ചായന്‍സിലെ നായികമാര്‍ എല്ലാവരും ചേര്‍ന്ന് മോഹന്‍ലാലിന് ഒരു ഉമ്മ കൊടുക്കണം. പേളി തന്റെ ആഗ്രഹം തുറന്നു പറഞ്ഞു അതോടെ നായികമാര്‍ എല്ലാവരും മോഹന്‍ലാലിനു ഉമ്മ കൊടുക്കാന്‍ റെഡിയായി വേദിയില്‍ എത്തി. മോഹന്‍ലാലാകട്ടെ ചിരിച്ചു കൊണ്ടു നില്‍ക്കുകയാണ്. അല്‍പ്പം നാണത്തോടെ നിന്ന മോഹന്‍ലാലിനോടു പേളിയറിയിച്ചു പേടിക്കേണ്ട ലാലേട്ടാ ഫ്‌ളൈയിംഗ് കിസാണ് എന്ന്. മോഹന്‍ലാലിനേ നോക്കി നായികമാര്‍ ഒരേ സ്വരത്തില്‍ ലാലേട്ടാ ഉമ്മ…എന്നു പറഞ്ഞു. വേദിയില്‍ ഉണ്ടായിരുന്ന ജയറാം ഉടനെ പതിവു ശൈലിയില്‍ നായികകമാര്‍ക്കു മുന്നറിയിപ്പും നല്‍കി. ആരോടാണു കളിക്കുന്നതെന്ന് ഇവര്‍ക്ക് അറിഞ്ഞു കൂട മക്കളെ എന്ന്. എന്തായാലും സംഭവം എല്ലാവര്‍ക്കും പൊട്ടിച്ചിരിക്കുള്ള അവസരമായി.