Movies

പല കല്യാണവീഡിയോകള്‍ കണ്ടിട്ടുണ്ടെങ്കിലും അത് ഒരു അത്ഭുതമായി തോന്നുന്നത് ഇപ്പോഴാണ്. മറ്റാരുടെയുമല്ല, ചന്ദനമഴ സീരിയലില്‍ അമൃതയായി അഭിനയിച്ച് കുടുംബിനികളുടെ ഇഷ്ട നായികയായി മാറിയ മേഘ്‌നാ വിന്‍സെന്റിന്റെ വിവാഹ വീഡിയോയുടെ പ്രൊമോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധാകേന്ദ്രം. വീഡിയോ പ്രൊമോ കണ്ടുകഴിഞ്ഞാല്‍ ആരുമൊരുനിമിഷം ശങ്കിക്കും ഇത് വിവാഹ വീഡിയോയുടെ പ്രൊമോ തന്നെയോ എന്ന്.

കയ്യിലൊരു ഫുട്‌ബോളുമായി മന്ദം മന്ദം നടന്നുവരുന്ന മേഘ്‌നയുടെ പദചലനങ്ങളുടെ ക്ലോസപ്പിലാണ് വീഡിയോ തുടങ്ങുന്നത്. പിന്നെ പതിയെ ഫുട്‌ബോള്‍ നിലത്തുവയ്ക്കുമ്പോള്‍ ഗോള്‍ തടുക്കാന്‍ തയാറായി നില്‍ക്കുന്ന മേഘ്‌നയുടെ വരനേയും കാണാം. പിന്നെ ഗോളാക്കാനൊരുങ്ങുന്ന മേഘ്‌നയുടെ ബോള്‍ അതിസാഹസികമായി തടഞ്ഞിട്ട് പണി വാങ്ങുന്ന ഡോണ്‍ ടോമിന്റെ ‘ഭാവാഭിനയം’. പിന്നീട് നവ ദമ്പതികളുടെ മന്ദം മന്ദമുള്ള നയനസുന്ദരമായ ഓട്ടം.

ഇത്രയും കണ്ട് അന്ധാളിച്ചാണ് കമന്റില്‍ ഓരോരുത്തരും അവനവന്റെ മനസില്‍ വിരിഞ്ഞ ഭാവനാ സമൃദ്ധമായ കമന്റുകളുംകൂടി എഴുതി തകര്‍ക്കുന്നത്. ഫുട്‌ബോള്‍ ഗോളാകാതെ തടയാന്‍ ‘ഏതറ്റം’ വരെയും പോകുന്ന നവവരനേയും ആളുകള്‍ ആശംസകള്‍ കൊണ്ട് മൂടുകയാണ്.

വീഡിയോയുടെ താഴെ കമന്റുകളുടെ പ്രളയമാണ്. ‘വെറുപ്പിക്കലിന്റെ പല വെര്‍ഷന്‍ കണ്ടിട്ടുണ്ട്… ഇത്ര ഭയാനകമായത് ആദ്യമായി കാണുകയാ’ എന്നതാണ് ഒന്നാമത്തെ കമന്റ്. പിന്നാലെ ‘എന്റെ ഭാഗത്തും തെറ്റുണ്ട് ..ഈ ലിങ്ക് തുറക്കാന്‍ പാടില്ലായിരുന്നു’ എന്നും ‘സുനാമി ഒരു ആവശ്യമുണ്ടാകുമ്പോള്‍ വരൂല’ എന്നും കമന്റുകള്‍ വന്നിരിക്കുന്നു. ടൈറ്റാനിക്കിന് ശേഷം കടലിനെ ചുറ്റിപ്പറ്റി നടന്ന ഏറ്റവും വലിയ ദുരന്തമെന്നാണ് മറ്റൊരാള്‍ വീഡിയോയെ വിശേഷിപ്പിച്ചിരിക്കുന്നത്.

കളക്ഷൻ റെക്കോർഡുകളെല്ലാം തകർത്തെറിഞ്ഞ് കൊണ്ട് മുന്നേറുകയാണ് ബാഹുുബലിയുടെ രണ്ടാം ഭാഗം. റിലീസ് ചെയ്ത് ദിവസങ്ങൾക്കുളളിൽത്തന്നെ കളക്ഷൻ റെക്കോർഡുകളിൽ പുതിയ ചരിത്രമാണ് ബാഹുബലി 2 സൃഷ്ടിച്ചത്. ആദ്യ മൂന്നു ദിവസം കൊണ്ട് 540 കോടി രൂപയാണ് ആഗോളമാനം ചിത്രം സ്വന്തമാക്കിയത്.
പുതിയ റെക്കോർഡുകൾ കുറിച്ച് കൊണ്ട് ബാഹുബലി മുന്നേറിയപ്പോൾ വീണു പോയത് സൽമാൻ ഖാന്റെയും ആമിർ ഖാന്റെയും ചിത്രങ്ങൾ കുറിച്ച റെക്കോർഡാണ്. ആദ്യദിന കളക്ഷനിൽ ആമിർ ഖാന്റെ ദംഗലിനെയും സൽമാൻ ഖാന്റെ സുൽത്താനെയും ബാഹുബലി 2 മറികടന്നിരുന്നു.

ആദ്യ ദിനത്തിൽ ബാഹുബലി 2വിന്റെ ഹിന്ദി കളക്ഷൻ 41 കോടിയായിരുന്നു. മറികടന്നത് സൽമാൻ ഖാന്റെ സുൽത്താൻ (36.54 കോടി), ആമിർ ഖാന്റെ ദംഗൽ (29.78 കോടി) ചിത്രങ്ങളുടെ ആദ്യ ദിന കളക്ഷൻ റെക്കോർഡ്. എന്നാൽ ആദ്യ ദിനത്തിൽ ഷാരൂഖ് ഖാന്റെ ഹാപ്പി ന്യൂ ഇയർ നേടിയ കളക്ഷനെ മറികടക്കാൻ ബാഹുബലി 2വിന് കഴിഞ്ഞിട്ടില്ല. 45 കോടിയാണ് ആദ്യ ദിനത്തിൽ ഹാപ്പി ന്യൂ ഇയർ സ്വന്തമാക്കിയത്.

ഇന്ത്യയിൽ മാത്രമല്ല യുഎസിലും ബാഹുബലി 2 തരംഗം തീർക്കുകയാണ്. 425 തിയേറ്ററുകളിലാണ് നോർത്ത് അമേരിക്കയിൽ ചിത്രം റിലീസ് ചെയ്തത്. ആദ്യമായാണ് ഒരു ഇന്ത്യൻ ചിത്രം ഇത്രയും തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.

ലോകമെമ്പാടുമായി 9000 സ്ക്രീനുകളിലാണ് ബാഹുബലി 2 പ്രദർശനത്തിനെത്തിയത്. ഇന്ത്യയിൽ മാത്രം 6,500 സ്ക്രീനുകളിൽ ചിത്രം പ്രദർശനത്തിനെത്തി. ഒരു ചിത്രത്തിന് ഇന്ത്യയിൽ ഇത്രയും വലിയ ഓപ്പണിങ് ലഭിക്കുന്നത് ഇതാദ്യമായാണ്. ചിത്രം റിലീസ് ചെയ്ത ദിവസം തന്നെ ആഗോളമാനം 217 കോടി നേടിയിരുന്നു. ഇന്ത്യയിൽനിന്നും മാത്രം 121 കോടി നേടി. ചിത്രം റിലീസ് ചെയ്യുന്നതിനു മുൻപേ വിതരണാവകാശത്തിലൂടെ 500 കോടി നേടിയിരുന്നു.

വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു ആ സംഭവം. വിദേശത്ത് വച്ചു നടന്ന ഒരു സ്റ്റേജ് ഷോയില്‍, സ്റ്റേജിലേക്ക് കയറിവന്ന ആരാധകനെ മോഹന്‍ലാല്‍ തള്ളിത്താഴെയിടുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.അഫ്സലും മോഹന്‍ലാലും സ്റ്റേജില്‍ പാട്ടുപാടിക്കൊണ്ടിരിയ്ക്കെയാണ് ആരാധകന്‍ കയറി വന്നത്. ആരാധകനോട് മോഹന്‍ലാലിന്റെ ക്രൂരത എന്ന തരത്തില്‍ വീഡിയോ വൈറലായി. ഇപ്പോഴും ആ വീഡിയോ ഹിറ്റാണ്. എന്നാല്‍ ആ സംഭവത്തിന് പിന്നിലെ സത്യാവസ്ഥ അഫ്സല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വെളിപ്പെടുത്തുന്നു.

അന്ന് നടന്ന ആ സംഭവത്തിന് ദൃക്സാക്ഷിയാണ് ഞാന്‍. യുകെയില്‍ നടന്ന ഒരു സ്റ്റേജ് ഷോയിലാണ് സംഭവം. ഞാനും ലാലേട്ടനും കൂടെ ഹലോ എന്ന ചിത്രത്തിലെ പാട്ട് വേദിയില്‍ പാടിക്കൊണ്ടിരിയ്ക്കുകയാണ്. പരിപാടി ഏകദേശം അവസാനമെത്തിയിരുന്നു.  തുടക്കം മുതല്‍ അയാള്‍ എല്ലാവരെയും ശല്യം ചെയ്യുന്നുണ്ടായിരുന്നു. ഒരുപാട് പേര്‍ നമ്മുടെ പരിപാടികളൊക്കെ ആസ്വദിച്ചുകൊണ്ടിരിയ്ക്കെ, ഒരാള്‍ മാത്രം മദ്യപിച്ച് അലമ്പുണ്ടാക്കുന്നു. എല്ലാ പരിപാടികള്‍ക്കും കമന്റ് പറയുന്നു. വല്ലാത്ത അലോസരതയായിരുന്നു അത്.

അവിടെയുള്ള ഏതൊരാളും അപ്പോള്‍ അയാള്‍ക്കൊന്ന് പൊട്ടിക്കാന്‍ ആഗ്രഹിച്ചു പോയി കാണും. സ്റ്റേജില്‍ നിന്ന് ഇറങ്ങിയിട്ട് അയാളെ ഒന്ന് കാണണം എന്ന് ഞാനും കരുതിയിരുന്നു. എന്നാല്‍ പ്രതികരിച്ചത് ലാലേട്ടനാണ്. താഴെയുള്ള ശല്യങ്ങളൊന്നും പോരാതെ, സ്റ്റേജിലേക്ക് കയറി വന്നപ്പോഴാണ് ലാലേട്ടന്‍ പ്രതികരിച്ചത്. അത് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല.എന്നാല്‍ അന്ന് നടന്ന സംഭവങ്ങളൊന്നും അറിയാതെ, ലാലേട്ടന്‍ അയാളെ തള്ളിയിടുന്ന ഭാഗം മാത്രം കാണിച്ചാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഒടുവില്‍ അദ്ദേഹം മാത്രം പ്രതിയായി. ഇത്തരം അനുഭവങ്ങള്‍ പലപ്പോഴും സ്റ്റേജ് ഷോകളില്‍ നേരിടാറുണ്ട്- അഫ്സല്‍ പറഞ്ഞു.

ബാഹുബലി 2-ദ കണ്ക്ലൂഷൻ വൻവിജയമായി മുന്നേറുമ്പോൾ നടി തമന്നയ്ക്ക് നേരെ ട്രോൾ വർഷം. തെലുങ്കിലും തമിഴിലും മലയാളത്തിലുമെല്ലാം നടിയ്ക്ക് നേരെ ട്രോൾ ആക്രമണമാണ്. ബാഹുബലി ആദ്യ ഭാഗത്തിൽ ഗാനരംഗം ഉൾപ്പടെ മികച്ച വേഷം തമന്ന അവതപ്പിച്ച അവന്തിക എന്ന കഥാപാത്രത്തിനുണ്ടായിരുന്നു. എന്നാൽ രണ്ടാം ഭാഗത്തിലെത്തിയപ്പോൾ ഈ കഥാപാത്രത്തിന് യാതൊരു പ്രാധാന്യവുമില്ല.
നേരത്തെ ബാഹുബലിയുടെ രണ്ടാം ഭാഗത്തിനായി വാള്‍പയറ്റും കുതിര സവാരിയും അഭ്യസിച്ചിരുന്നെന്ന് തമന്ന അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. ഇതാണ് തമന്നയ്ക്ക് വിനയായത്. ചിത്രം പുറത്തിറങ്ങിയതോടെ നടിക്ക് നേരെ ട്രോളോട് ട്രോൾ.യുദ്ധരംഗങ്ങളിൽ സൂം ചെയ്ത് നോക്കിയാൽ തമന്നെ കാണാമെന്നും നടിയേക്കാൾ പ്രാധാന്യം ജൂനിയർ ആര്‍ടിസ്റ്റുകൾക്കാണ് രാജമൗലി നൽകിയതെന്നും ട്രോൾ വന്നു.

 

baahubali-tamannah-1
ഇതിനിടെ രണ്ടാം ഭാഗത്തിൽ തമന്നയെ അവഗണിച്ചെന്നും ഇതിനാൽ താരവും സംവിധായകൻ രാജമൗലിയുമായി കലഹത്തിലായെന്നും ഗോസിപ്പുകൾ വന്നു.. ഇതിന് മറുപടിയുമായി തമന്ന തന്നെ രംഗത്ത് എത്തി. അവഗണിച്ചുവെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും രാജമൗലിയുമായി യാതൊരു വാക്ക്തർക്കവും ഉണ്ടായിട്ടില്ലെന്നും തമന്ന പറയുന്നു. കൺക്ലൂഷനിൽ തനിക്ക് അധികം പ്രാധാന്യമില്ലെന്ന് അറിയാമായിരുന്നുവെന്നും ഏതൊക്കെയാണ് രംഗങ്ങളെന്നും നേരത്തെ തന്നെ പറഞ്ഞിരുന്നു. എന്നാൽ പല മാധ്യമങ്ങളും ആവശ്യമില്ലാതെ വാക്കുകൾ വളച്ചൊടിക്കുകയാണെന്നും തമന്ന വ്യക്തമാക്കി.

baahubali-tamannah-4

സിനിമയുടെ ആദ്യഷോ മുതൽ ആരാധകർ ഇതിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ടായിരുന്നു.

baahubali-tamannah-2

ഫോണിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പലരും ഈ കാര്യം ചോദിച്ചതുകൊണ്ടാണ് ഇപ്പോൾ ഇങ്ങനെയൊരു വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

baahubali-tamannah-3

സിനിമയുടെ പ്രമോഷൻ പരിപാടികൾ ഒഴിവാക്കിയിട്ടില്ലെന്നും തമന്ന പറയുന്നു.

baahubali-tamannah-5

ബാഹുബലി ലോകത്താകമാനം തരംഗമുയര്‍ത്തി മുന്നേറുമ്പോള്‍ ചിത്രത്തിലെ നായികമാരില്‍ ഒരാളായ തമന്നയുടെ പേരില്‍ ചില ഗോസിപ്പുകള്‍ പ്രചരിക്കുന്നു. സംവിധായകന്‍ രാജമൗലിയുമായി അഭിപ്രായവ്യത്യാസം ഉണ്ടായ നടി സിനിമയുടെ പ്രമോഷന്‍ ഷോകളില്‍ പങ്കെടുക്കുന്നില്ലെന്ന തരത്തിലാണു മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും വാര്‍ത്തകള്‍ വരുന്നത്. ബാഹുബലി 2 ഇന്ത്യന്‍ സിനിമയില്‍ പുതിയ ചരിത്രമെഴുതി മുന്നേറുന്നതിനിടയില്‍ ചില കല്ലുകടി വാര്‍ത്തകള്‍ പുറത്തു വരുന്നത്.

രണ്ടാം ഭാഗത്തില്‍ അവന്തികയ്ക്കും തമന്നയ്ക്കും അര്‍ഹിയ്ക്കുന്ന പ്രധാന്യം ലഭിച്ചില്ല എന്നാണ് ആരോപണം. ക്ലൈമാക്‌സില്‍ ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്ന് ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടി തമന്ന ബഹിഷ്‌കരിച്ചു എന്നും വാര്‍ത്ത പ്രചരിച്ചു. ഇതിന് പ്രതികരണവുമായി എത്തിയിരിയ്ക്കുകയാണ് ഇപ്പോള്‍ താരം.

ക്ലൈമാസ് സീനില്‍ എന്റെ കഥാപാത്രം ഇല്ലെന്ന കാര്യം എനിക്ക് നേരത്തെ തന്നെ അറിയാം. സിനിമയില്‍ എന്റെ ഭാഗങ്ങള്‍ ഏതൊക്കെയാണെന്നും ഞാന്‍ മനസിലാക്കിയിരുന്നു. ബാഹുബലി 2 ന്റെ ക്ലൈമാക്‌സില്‍ ഞാന്‍ ഉണ്ടെന്ന് ഒരിടത്തും പറഞ്ഞിരുന്നില്ല. ക്ലൈമാക്‌സ് പോര്‍ഷനില്‍ വരുമെന്നുമാത്രമാണ് പറഞ്ഞത്. പക്ഷേ പല മാധ്യമങ്ങളിലും എന്റെ വാക്കുകള്‍ തെറ്റായാണു വന്നത്. അതുകൊണ്ട് തന്നെ സിനിമ ആദ്യഷോ തൊട്ട് ആരാധകരുടെ സന്ദേശങ്ങള്‍ മുഴുവനും ഞാന്‍ ക്ലൈമാക്‌സില്‍ ഇല്ലല്ലോ എന്നു തിരിക്കിയാണ്. എന്നെ ഒഴിവാക്കിയതാണോ എന്നു പലരും ചോദിച്ചു. ഈ അന്വേഷണങ്ങളാണ് പിന്നീട് മറ്റൊരു തരത്തില്‍ വാര്‍ത്തകളായി വരുന്നതും ഞാനും സംവിധായകനും തമ്മില്‍ വഴക്കുണ്ടായി പ്രമോഷന്‍ ഷോകളെല്ലാം ഞാന്‍ ഒഴിവാക്കി എന്ന തരത്തിലൊക്കെ പ്രചരിച്ചത്.ഈ സിനിമയില്‍ ഞാന്‍ അപ്രധാന കഥാപാത്രമായിപോയെന്ന ആക്ഷേപവും കാര്യമായി എടുക്കുന്നില്ല.ഒന്നാംഭാഗത്തില്‍ ഉണ്ടായിരുന്ന അതേ പ്രാധാന്യം ഈ സിനിമയിലും ഉണ്ട്. എന്തുകൊണ്ടും ഞാന്‍ സംതൃപ്തയാണെന്നും തമന്ന പറഞ്ഞു.

ആരൊക്കെ മറന്നാലും ഫെബ്രുവരി 17 എന്ന ദിവസവും അന്ന് തന്റെ ജീവിതത്തിലുണ്ടായ തിക്താനുഭവവും താനും തന്റെ കുടുംബവും ഒരു കാലത്തും മറക്കില്ലെന്ന് ഭാവന. ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ആണ് ഭാവന താന്‍ നേരിട്ട ദുരനുഭവത്തെ കുറിച്ചു പറയുന്നത് .

‘കേസന്വേഷണവുമായി ബന്ധപ്പെട്ട് ചില ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ വിവാഹ നിശ്ചയ ദിവസം എന്നെ കാണാന്‍ വന്നിരുന്നു. ചടങ്ങുകള്‍ നടക്കുന്നത് അറിയാതെയാണ് അവര്‍ വന്നത്. ഏറ്റവും സന്തോഷമായി ഇരിക്കേണ്ട ആ ദിവസം പോലും ഞാന്‍ അവര്‍ക്കായി മണിക്കൂറുകള്‍ മാറ്റി വെച്ചു.’ ഭാവന പറയുന്നു. കേസ് എത്രയും പെട്ടെന്ന് കോടതിയിലെത്തിച്ച് പ്രതികള്‍ക്കെല്ലാം പരമാവധി ശിക്ഷ വാങ്ങി കൊടുക്കുകയാണ് ഇപ്പോഴത്തെ തന്റെ ലക്ഷ്യമെന്നും ആരെങ്കിലും പറഞ്ഞിട്ടോ പേടിപ്പിച്ചിട്ടോ അല്ല, കേസ് നടക്കുന്നത് കൊണ്ടു മാത്രമാണ് വിഷ്വല്‍ മീഡിയയിലൊന്നും അഭിമുഖത്തിന് പോകാത്തതെന്നും താരം പറയുന്നു. തന്റെ വാക്കുകള്‍ എതിര്‍ ഭാഗം വളച്ചൊടിച്ചാലോ എന്ന് ഭയക്കുന്നതായും നടി പറഞ്ഞു.

എന്റെ ജീവിതത്തിൽ ഇങ്ങനെയൊരു സംഭവം ഉണ്ടായി. എന്നെ തട്ടിക്കൊണ്ടുപോകുന്നു. എന്നെ മോശമാക്കി വീഡിയോ ചിത്രീകരിക്കുന്നു. ഞാനിത് എങ്ങനെ പുറത്ത് പറയാത്തിരിക്കും. ഇതു മൂടി വച്ചാൽ നാളെ എന്റെ ജീവിതത്തിൽ എന്തൊക്കെ സംഭവിക്കാം. ഞാൻ എങ്ങനെയാണ് മനസറിഞ്ഞ് ചിരിക്കുന്നത്. എങ്ങനെയാണ് ഉറങ്ങുന്നത്. എങ്ങനെയാണ് ജീവിക്കുന്നത്. ഇങ്ങനെയൊരു വീഡിയോ വച്ച് അവന് എന്റെ ജീവിതത്തിൽ എങ്ങനെ വേണമെങ്കിലും ഇടപെടാം. അങ്ങനെ എന്റെ ജീവിതത്തിന്റെ താക്കോൽ എവിടെയോ കിടക്കുന്ന ഒരുത്തന് കൊടുക്കില്ല.ഞാൻ ഇത്രയും പ്രായമുള്ള ഒരാളാണ്. വെറും കുട്ടിയല്ല. എന്നെ, എന്റെ അമ്മയോ ഭർത്താവോ സഹോദരനോ നിയന്ത്രിച്ചോട്ടെ. അതെനിക്ക് പ്രശ്നമില്ല. ഇത് ഏതോ ഒരുത്തൻ വന്ന് എന്റെ ജീവിതത്തെ നിയന്ത്രിക്കാൻ ശ്രമിക്കുമ്പോൾ എനിക്ക് പ്രതികരിക്കാതിരിക്കാനാവില്ല. എനിക്കെന്നല്ല ആർക്കും പ്രതികരിക്കാതിരിക്കാനാവില്ല, ഭാവന പറയുന്നു .

സത്യത്തിൽ എനിക്കുണ്ടായ തിക്താനുഭവം കൊണ്ടാകാം, ആ സംഭവത്തിനുശേഷം ആൾക്കാരെ അനാവശ്യമായി സംശയിക്കാനുള്ള പ്രവണത എനിക്കുള്ളതായി തോന്നുന്നു. അപരിചിതരായ ആൾക്കാരുമായി ഇടപഴക്കേണ്ടിവരുമ്പോൾ പ്രത്യേകിച്ചും. ഇയാൾ ചതിയനാണോ എന്തെങ്കിലും ഉദ്ദേശ്യത്തോടെയാണോ എന്നോട് സംസാരിക്കാൻ വരുന്നത് ചതിക്കുമോ എന്നൊക്കെയുള്ള ആശങ്ക. ഇതു നല്ലതല്ല എന്ന് എനിക്കുതന്നെ അറിയാം പതുക്കെ പതുക്കെ ഇതൊക്കെ മാറ്റിയെടുക്കണം എന്നും ഭാവന പറയുന്നു.

മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹിക്കാത്ത നായികമാര്‍ ആരും തന്നെ ഉണ്ടാകില്ല. ജയറാമിന്റെ പുതിയ ചിത്രമായ അച്ചായന്‍സിന്റെ ഓഡിയോ ലോഞ്ചിങ്ങിനിടെ വേദിയില്‍ വച്ച് നായികമാര്‍ ലാലേട്ടന് ഒരു കിടിലന്‍ സമ്മാനം നല്‍കി. ജയറാമും വേദിയില്‍ ഉണ്ടായിരുന്നു. പരിപാടിക്ക് അതിഥിയായി എത്തിയത് മോഹന്‍ലാലയിരുന്നു. ആ സമയം പരിപാടിയുടെ അവതാരകയായ പേളി മാണിക്ക് ഒരു ആഗ്രഹം. അച്ചായന്‍സിലെ നായികമാര്‍ എല്ലാവരും ചേര്‍ന്ന് മോഹന്‍ലാലിന് ഒരു ഉമ്മ കൊടുക്കണം. പേളി തന്റെ ആഗ്രഹം തുറന്നു പറഞ്ഞു അതോടെ നായികമാര്‍ എല്ലാവരും മോഹന്‍ലാലിനു ഉമ്മ കൊടുക്കാന്‍ റെഡിയായി വേദിയില്‍ എത്തി. മോഹന്‍ലാലാകട്ടെ ചിരിച്ചു കൊണ്ടു നില്‍ക്കുകയാണ്. അല്‍പ്പം നാണത്തോടെ നിന്ന മോഹന്‍ലാലിനോടു പേളിയറിയിച്ചു പേടിക്കേണ്ട ലാലേട്ടാ ഫ്‌ളൈയിംഗ് കിസാണ് എന്ന്. മോഹന്‍ലാലിനേ നോക്കി നായികമാര്‍ ഒരേ സ്വരത്തില്‍ ലാലേട്ടാ ഉമ്മ…എന്നു പറഞ്ഞു. വേദിയില്‍ ഉണ്ടായിരുന്ന ജയറാം ഉടനെ പതിവു ശൈലിയില്‍ നായികകമാര്‍ക്കു മുന്നറിയിപ്പും നല്‍കി. ആരോടാണു കളിക്കുന്നതെന്ന് ഇവര്‍ക്ക് അറിഞ്ഞു കൂട മക്കളെ എന്ന്. എന്തായാലും സംഭവം എല്ലാവര്‍ക്കും പൊട്ടിച്ചിരിക്കുള്ള അവസരമായി.

മോഹന്‍ലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രമായ വില്ലന്റെ ടീസര്‍ സമൂഹ്യമാധ്യമങ്ങളില്‍ തരംഗമാകുന്നു. 10 ലക്ഷം പേരാണ് മൂന്നു മണിക്കൂറിനുള്ളില്‍ ടീസര്‍ കണ്ടത്. ക്രോസ് പോസ്റ്റിംഗിലൂടെ ഇന്നലെ രാവിലെ 12മണിക്ക് പുറത്തുവിട്ട ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ ആരാധകര്‍ക്ക് ആവേശമായി.ഒരു ദിവസം പിന്നിട്ടപ്പോഴേയ്ക്കും 30ലക്ഷമായി സന്ദര്‍ശകര്‍. മോഹന്‍ലാല്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്തുവിട്ട വില്ലന്റെ ഔദ്യോഗിക ടീസര്‍ ഇതുവരെ 3,373,622 പേര്‍ കണ്ടുകഴിഞ്ഞു. വില്ലനെന്ന പേരുപോലെ നിഗൂഡത നിലനില്‍ക്കുന്ന ടീസറിലുടനീളം മോഹന്‍ലാലാണ് നിറഞ്ഞു നില്‍ക്കുന്നത്. ഇതിലൂടെ മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ സ്വഭാവവും വ്യക്തമാകുന്നുണ്ട്. ടീസറില്‍ മഞ്ജു വാര്യരും വന്നുപോകുന്നുണ്ടെങ്കിലും മോഹന്‍ലാലിന്റെ വിവിധ ആക്ഷന്‍ രംഗങ്ങള്‍ കോര്‍ത്തിണക്കി അദ്ദേഹത്തിന് അമിത പ്രാധാന്യം നല്‍കികൊണ്ടുള്ള ടീസറാണ് പുറത്തുവിട്ടിരിക്കുന്നത്

mohanlal
പെര്‍ഫെക്ട് ത്രില്ലറായി ബി.ഉണ്ണികൃഷ്ണന്‍ അണിയിച്ചൊരുക്കുന്ന ചിത്രത്തില്‍ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ഗുഡ് ഈസ് ബാഡ് എന്ന ടാഗ്ലൈനില്‍ എത്തുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനായും മോഹന്‍ലാലിന്റെ ഭാര്യയായി മഞ്ജു വാര്യരും വേഷമിടും. വളരെ ശക്തമായ കഥാപാത്രമാണ് ചിത്രത്തില്‍ മഞ്ജുവിന്. മെലിഞ്ഞ ശരീരപ്രകൃതമുള്ള കഥാപാത്രത്തെ തുടര്‍ന്ന് മോഹന്‍ലാല്‍ പുള്ളിമനയില്‍ ആയുര്‍വേദ ചികിത്സയിലായിരുന്നു.

തമിഴ് താരം വിശാല്‍, ഹന്‍സിക, തെലുങ്ക് താരം ശ്രീകാന്ത്, റാഷി ഖന്ന എന്നിവരും ചിത്രത്തില്‍ അണിനിരക്കും. പുലിമുരുകന്‍ സ്റ്റണ്ട് ഡയറക്ടര്‍ പീറ്റര്‍ ഹെയ്ന്‍ ആണ് വില്ലനിലും സംഘട്ടന രംഗങ്ങള്‍ ഒരുക്കുക. ചിത്രത്തില്‍ സംഘട്ടന രംഗങ്ങള്‍ ഒരുക്കാന്‍ പീറ്റര്‍ ഹെയ്‌നൊപ്പം സ്റ്റണ്ട് സില്‍വയുമുണ്ട്. ബജ്രംഗി ഭായിജാന്‍, ലിംഗ തുടങ്ങീ ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ നിര്‍മ്മിച്ച വെങ്കിടേഷാണ് ചിത്രത്തിന്റെ നിര്‍മ്മാണം. നന്‍പന്‍, വിണ്ണൈത്താണ്ടി വരുവായാ തുടങ്ങീ ചിത്രങ്ങളുടെ ഛായാഗ്രാഹകനായ മനോജ് പരമഹംസയാണ് വില്ലന് വേണ്ടിയും ക്യാമറ ചലിപ്പിക്കുന്നത്.

കഴിഞ്ഞ ദിവസം അന്തരിച്ച തമിഴ് നടന്‍ വിനു ചക്രവര്‍ത്തിയെ മലയാളികള്‍ അറിയും .ഒരുപാട് മലയാളം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട് .എന്നാല്‍ തെന്നിന്ത്യൻ ചലച്ചിത്ര രംഗത്തെ മാദകറാണിയായിരുന്ന സിൽക്ക് സ്മിതയെ സിനിമയുക്ക് പരിചയപെടുത്തിയത് വിനു ചക്രവര്‍ത്തി ആണെന്ന്   പലര്‍ക്കും അറിയില്ല .

വിജയമാല എന്ന ആന്ധ്രക്കാരി സില്‍ക്ക് എന്ന മാദകറാണിയായത് വിനു ചക്രവര്‍ത്തിയുടെ രചനയില്‍ കെ വിജയന്‍ സംവിധാനം ചെയ്ത വണ്ടിചക്രം എന്ന ചിത്രത്തിലൂടെയാണ്. താനും സില്‍ക്കും തമ്മിലുള്ള ബന്ധം പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് വിനു ചക്രവര്‍ത്തി ഒരിക്കല്‍ ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

വണ്ടിചക്രം എന്ന ചിത്രത്തിനായി ഒരു നടിയെ വേണം എന്ന് പറഞ്ഞ് നിര്‍മാതാവ് തിരുപ്പൂര്‍ മണി എന്നെ സമീപിച്ചു. ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുപാട് പെണ്‍കുട്ടികള്‍ എത്തിയിരുന്നു. അതിനിടയിലാണ് അതീവ വശ്യതയുള്ള കണ്ണുകള്‍ക്കുടമയായ ഒരു പെണ്‍കുട്ടി എന്റെ ശ്രദ്ധയില്‍പ്പെടുന്നത്. അടുത്ത് വിളിച്ച് പേര് ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞു. ‘സര്‍ എന്റെ പേര് വിജയമാല. ആന്ധ്രയില്‍ നിന്നാണ് വരുന്നത്. സിനിമയില്‍ അഭിനയിക്കണമെന്നുണ്ട്.

വീടുകളില്‍ ജോലിക്ക് പോയി കൊണ്ടിരിക്കുകയാണ്. നാട്ടില്‍ അത്യാവശ്യം ഡാന്‍സ് ചെയ്യാറുണ്ട്’. കുഴപ്പമില്ല എന്ന് തോന്നിയപ്പോള്‍ അവളെ ക്യാമറ ടെസ്റ്റിന് പരിഗണിച്ചു. ക്യാമറയ്ക്ക് മുന്‍പിലെത്തിയപ്പോള്‍ അവളുടെ കണ്ണുകളിലെ ഭാവം മാറി. ഒരു പ്രത്യേക ശരീരഭാഷയായിരുന്നു അവളുടേത്. ഞങ്ങള്‍ അവളെ തിരഞ്ഞെടുത്തു 22 ദിവസമാണ് അവളെ വച്ച് ചിത്രീകരിച്ചത്.

നിങ്ങള്‍ എല്ലാവരും പറയുന്നതുപോലെ സില്‍ക്ക് എന്നല്ല, അവളുടെ പേര് സിലുക്ക് എന്നാണ്. അവള്‍ പിന്നീട് ശ്രദ്ധിക്കപ്പെട്ടു. കമലഹാസനും രജനികാന്തിനുമൊപ്പമെല്ലാം സിനിമകള്‍ ചെയ്തു. തെന്നിന്ത്യയിലെ മാദകറാണിയായി. അതിന് ശേഷം സിലുക്കും ഞാനും തമ്മില്‍ ബന്ധമുണ്ടായിരുന്നില്ല. അവളുടെ കണ്ണുകള്‍ ചാരായം പോലെ ലഹരി നിറഞ്ഞതാണെന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ട്. മരണത്തിനു ശേഷവും അവളെ ആരും വെറുതെ വിട്ടില്ല. അവളുടെ ജഡത്തില്‍ അടിവസ്ത്രമിട്ട് പലരും ചിത്രങ്ങളിറക്കി, കോടികള്‍ നേടി. ഈ സിനിമകള്‍ക്കെതിരെ കേസ് കൊടുക്കണമെന്ന് പലരും എന്നോട് പറഞ്ഞിട്ടുണ്ട്.

സിലുക്ക് മരിച്ചപ്പോഴും എല്ലാവര്‍ക്കും അറിയേണ്ടത് ഞങ്ങള്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ്. അവള്‍ ആത്മഹത്യ ചെയ്തു എന്ന വാര്‍ത്ത ഞാന്‍ അറിഞ്ഞത് സിംഗപ്പൂരില്‍ വച്ചാണ്. അവിടെ വച്ച് ഒരാള്‍ എന്നോട് ചോദിച്ചു സിലുക്കിനെയും എന്നെയും ഒരു മുറിയ്ക്കുള്ളില്‍ പൂട്ടിയിട്ടാല്‍ എന്താണ് സംഭവിക്കുന്നതെന്ന്. ഞാന്‍ അയാളോട് പറഞ്ഞു. ‘നിങ്ങളുടെ കണ്ണില്‍ ഞാന്‍ ഒരു പുരുഷനും അവളൊരു സ്ത്രീയും മാത്രം. എന്നാല്‍ എനിക്ക് അവള്‍ മകളെപ്പോലെയായിരുന്നു. മാതാപിതാക്കളുടെ സ്നേഹവും സുരക്ഷിതത്വവുമില്ലാതെ വളര്‍ന്നതുകൊണ്ടാണ് സിലുക്കിന് ഇങ്ങനെ ആകേണ്ടി വന്നത്. അവള്‍ മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിച്ചു. അവസാനം എല്ലാവരും അവളെ ചൂഷണം ചെയ്തു. തള്ളിപ്പറഞ്ഞു. ഈ നിരാശയില്‍ അവള്‍ ജീവിതമൊടുക്കി. അടുത്ത ജന്‍മം ഉണ്ടെങ്കില്‍ എനിക്കവളുടെ അച്ഛനായാല്‍ മതി’. സിംഗപ്പൂരിലെ വിമാനത്താവളത്തില്‍ ഞാന്‍ ഈ പറയുന്നത് ഒരു കൂറ്റന്‍ സ്‌ക്രീനില്‍ കാണിച്ചിരുന്നു. എല്ലാവരും അന്ന് കയ്യടിച്ചു. ഞാന്‍ അവളുടെ അധ്യാപകനായിരുന്നു. ഒരുപാട് കാര്യങ്ങള്‍ പറഞ്ഞുകൊടുത്തിരുന്നു. എന്നാല്‍ ജീവിതം അവളെക്കൊണ്ട് അതിനപ്പുറം പലതും ചെയ്യിച്ചു- വിനു ചക്രവര്‍ത്തി ആ അഭിമുഖത്തില്‍ പറഞ്ഞു.

Read more.. ഇവനെയും കൊല്ലട്ടെ..? വേണ്ട ഇവൻ നിങ്ങളുടെ മകനാണ് !!!കാമുകനുമായി ചേർന്ന് ഭർത്താവിനെയും, മകളെയും കൊന്നു, മനഃസാക്ഷി മരവിച്ചുപോകും ഈ ആരും കൊലപാതകത്തിന്റെ കഥകേട്ടാൽ ?

എസ് എസ് രാജമൗലിയെയും അദ്ദേഹത്തിന്റെ പുതിയ ചിത്രം ബാഹുബലി 2വിനെയും അധിക്ഷേപിച്ച് നിരൂപകനും നടനുമായ കെആർകെ രംഗത്ത്. ഇതെന്തൊരു അശ്ലീലമാണെന്നും താൻ തിയറ്ററിൽ വന്നത് സിനിമ കാണാനാണ് അല്ലാതെ ബാഹുബലി 2 എന്ന പേരിൽ പുറത്തിറക്കിയ കാർട്ടൂൺ കാണാനല്ലെന്നും കെ ആർ കെ ട്വീറ്റ് ചെയ്തു.
ഒന്നിനും കൊള്ളാത്ത സിനിമയാണ് ബാഹുബലി 2 എന്നും രാജമൗലിക്ക് ഏറ്റവും മോശം സംവിധായകനുള്ള അവാർഡ് കൊടുക്കണമെന്നും കെ ആർ കെ ട്വീറ്റ് ചെയ്തു.

കെആർകെയുടെ ട്വീറ്റിന് താഴെ നിരവധിപേർ വിമർശനവുമായി രംഗത്തെത്തികഴിഞ്ഞു. ഇത് ഇയാളുടെ സ്ഥിരം പണിയാണെന്നും വെറുതെ വിട്ടാൽ ശരിയാകില്ലെന്നുമാണ് ചിലരുടെ കമന്റ്.
നേരത്തെ മോഹൻലാലിനെ പരിഹസിച്ച് ട്വീറ്റ് ചെയ്തതിന് കെആർകെയെ ആരാധകർ വിമർശനം കൊണ്ട് നിറച്ചിരുന്നു. അവസാനം പരസ്യമായി മാപ്പുപറയുകയും ചെയ്തു

Copyright © . All rights reserved